ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന കിളിക്കൊഞ്ചലുകളുമായി, വീടിന്റെ കോലായിലെ കൂടിനുള്ളിലൂടെ പരതിനടക്കുന്ന പച്ചപ്പനംതത്തയെ കാണുവാൻതന്നെ എന്തൊരു ഭംഗിയാണ്.. "തത്തമ്മേ, പൂച്ച.. പൂച്ച.. തത്തമ്മയ്ക്ക് വിശക്കുന്നു..ചോറു താ." എന്നൊക്കെ ചൊല്ലിപ്പഠിപ്പിച്ച വാക്കുകൾ തത്തമ്മ ആവർത്തിച്ചു മൊഴിയുമ്പോൾ, ആ കൂടിനു മുൻപിൽ ഒരിയ്ക്കലെങ്കിലും കൊതിയോടെ നോക്കി നിൽക്കാത്ത ഏതെങ്കിലും ബാല്യമുണ്ടാകുമോ പഴയ മലയാളക്കരയിൽ...? ഉണ്ടാകാനിടയില്ല എന്നതാണ് വാസ്തവം..
കാട്ടുപുല്ല് മേഞ്ഞ്, മൺകട്ടകളിൽ കെട്ടിപ്പെടുത്ത, ഞങ്ങളുടെ കൊച്ചുകുടിലിന്റെ ഇറയത്ത് തൂക്കിയിട്ടിരുന്ന കൂടിനുള്ളിലും, കാണാതെ പഠിച്ച വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്ന ഒരു പഞ്ചവർണ്ണക്കിളിയുണ്ടായിരുന്നു ഒരിയ്ക്കൽ... രാവിലെ ഉറക്കമുണർന്നാലുടനും, സ്കൂൾ വിട്ടു വന്നാലും, ഉറങ്ങുവാൻ പോകുന്നതിനു മുൻപും, മറക്കാതെ തത്തമ്മയുടെ വിശേഷങ്ങൾ തിരക്കാൻ വെമ്പൽ കൊണ്ടിരുന്ന ഒരു കൊച്ചുകുട്ടിയും....... തന്റെ തത്തമ്മ നന്നായി സംസാരിയ്ക്കുവാൻ കരിമ്പനയോലയും, ചുവന്നു തുടുത്ത, എരിയുന്ന കാന്താരിമുളകും, ഒപ്പം തൊടിയിൽ വളർന്നു നിൽക്കുന്ന പച്ചപ്പയറും, പേരയ്ക്കപ്പഴങ്ങളും എന്നും കരുതിവയ്ക്കുവാൻ ഒരിയ്ക്കലും അവൻ മറന്നിരുന്നില്ല.....
ജീവിതത്തിന്റെ ബാല്യദശയിലെന്നോ അറിയാതെ മനസ്സിനുള്ളിൽ കയറിക്കൂടിയതാകണം പക്ഷികളോടും, മൃഗങ്ങളോടും പ്രകൃതിയോടുമുണ്ടായിരുന്ന, ഉറവ വറ്റാത്ത താത്പര്യം....... അതോ നാലുപാടും പച്ചപുതച്ചു നിന്നിരുന്ന പ്രകൃതിയുടെ സ്വാധീനം വളർത്തിയെടുത്തതോ.........? കാരണം എന്തു തന്നെയാണെങ്കിലും കാലങ്ങൾ മുൻപോട്ടുരുളുന്തോറും ആ താത്പര്യവും വളർന്നു വലുതായിക്കൊണ്ടിരുന്നു. ആകർഷകമായ ചലനങ്ങളാലും, വർണ്ണവൈവിധ്യങ്ങൾക്കൊണ്ടും, അനുകരണ സാമർത്ഥ്യംകൊണ്ടും
മനസ്സിനുള്ളിൽ ചേക്കേറിയ സ്നേഹപ്പറവകളായി അവ എന്റെ മനസ്സിനെ അത്രമാത്രം കീഴടക്കി കഴിഞ്ഞിരുന്നു.
തൊടിയിലെ പൂക്കൾനിറഞ്ഞ ചെമ്പരത്തിക്കൂട്ടങ്ങളിൽ തേൻ നുകരുവാൻ എത്തിയിരുന്ന ചെറുതേൻകുരുവികൾ മുതൽ, തീനാളങ്ങൾ പോലെ പൂത്തുലയുന്ന കാട്ടുമുരിയ്ക്കിലൂടെ തേൻ കുടിച്ച് മദിച്ചുനടന്നിരുന്ന മോതിരതത്തയും, മാടത്തയും, കാട്ടുമൈനയുംവരെ ആ പക്ഷിപ്രേമത്തിന്റെ ചുവടുപിടിച്ച് ഇറയത്തെ ചെറിയ കൂടുകളിൽ പലപ്പോഴും വാസം തുടങ്ങി.. ചിലപ്പോഴോക്കെ നാട്ടുബുൾബുൾ എന്ന ഇരട്ടത്തലച്ചിയും, പൂത്താങ്കീരികളും.... പിന്നീട് പ്രാവുകൾ... അവയ്ക്കൊപ്പം അണ്ണാറക്കണ്ണന്മാർ, പാറയാൻ എന്ന് നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്ന പറക്കുന്ന അണ്ണാൻ, മരപ്പട്ടി ഇവയൊക്കെ പാമ്പാടുംപാറയിലെ ഏലമലക്കാടുകളിൽനിന്നും, പലപ്പോഴും വീട്ടുകാർക്കും പ്രിയപ്പെട്ട അംഗങ്ങളായി, എന്റെയൊപ്പം കടന്നുവന്നു കൊണ്ടിരുന്നു...
ഫെബ്രുവരി- മാർച്ച് മാസത്തോടെ ഇല മുഴുവൻ പൊഴിച്ച ഇലവുമരത്തിൽ, തേൻ നിറഞ്ഞ പൂക്കൾ വിടരുന്നതോടെ മാടത്തകളുടെയും, മൈനകളുടെയും, അണ്ണാറക്കണ്ണന്മാരുടെയും വരവ് ആരംഭിയ്ക്കുകയായി. അവയുടെ ഓരോ ചെറുചലനങ്ങളും നിരീക്ഷിച്ച് ദിവസങ്ങൾ ചിലവഴിച്ചു തുടങ്ങിയതോടെ, മനസ്സിലെവിടെയോ ചേക്കേറിയിരുന്ന ആ പഴയ പനംതത്ത പുതിയ ആകാശങ്ങൾ തേടി ചിറകടിച്ചുയർന്നുതുടങ്ങി.
പിന്നീട് കടന്നുവന്ന ഓരോ ദിവസങ്ങളിലെയും പ്രഭാതങ്ങൾ എല്ലാം തന്നെ പക്ഷിനിരീക്ഷണങ്ങൾ കൊണ്ട് തിരക്കു പിടിച്ചതായിരുന്നു. ഇലവുമരത്തിലെ പൂന്തേനുണ്ണാൻ എത്തുന്ന പക്ഷികളെ നിരീക്ഷിച്ചും, ചിത്രങ്ങൾ പകർത്തിയും ഹരം പിടിച്ചതോടെയാണ് സുൽത്താൻപൂരിലെ പക്ഷികളുടെ കാഴ്ചകൾക്കൊപ്പം, ഒരു ദിവസം ചിലവഴിയ്ക്കണമെന്ന ആഗ്രഹം വീണ്ടും കടന്നു വന്നത്.
ഡിസംബർ- ജനുവരി മാസങ്ങളിൽ ആയിരക്കണക്കിന് ദേശാടനക്കിളികളെക്കൊണ്ട് നിറയുന്ന ഈ ചെറു വനം, ലോകത്തിലെതന്നെ പ്രഗത്ഭ പക്ഷിനിരീക്ഷകരിൽ ഒരാളായിരുന്ന സലിം അലിയുടെ, പ്രിയപ്പെട്ട പക്ഷിസങ്കേതങ്ങളിൽ ഒന്നായിരുന്നു. ഡൽഹിയിൽനിന്നും 60 കിലോമീറ്ററോളം ദൂരത്തിലായി, ഹരിയാനയിലെ ഫറൂക്നഗർ എന്ന ചെറു പട്ടണത്തിന് സമീപത്തായാണ് ഈ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. ഡൽഹിയിൽ എത്തിയതിനുശേഷം പലരിൽനിന്നും പറഞ്ഞുകേട്ടതും, വായിച്ചറിഞ്ഞതുമായ ഈ പക്ഷിസങ്കേതത്തിലേയ്ക്കുള്ള യാത്രയ്ക്കായി പല തവണ തയ്യാറെടുത്തിരുന്നുവെങ്കിലും, വിവിധ കാരണങ്ങൾകൊണ്ട് അവയെല്ലാം തടസ്സപ്പെടുകയായിരുന്നു.
മാർച്ചു മാസത്തിലെ ഒരു ഞായറാഴ്ചയായിരുന്നു യാത്രയ്ക്കായി ഞാൻ തിരഞ്ഞെടുത്തിരുന്നതെങ്കിലും, ഹരിയാനയിലെ പരിചയമില്ലാത്ത വഴികളും, അവിടെ ലഭ്യമാകുന്ന യാത്രാ സംവിധാനങ്ങളെക്കുറിച്ചുള്ള ചിന്താക്കുഴപ്പവും എന്നെ ഏറെ അലട്ടിയിരുന്നു. ഗുഡ്ഗാവിൽ ജോലി ചെയ്യുന്ന സുഹൃത്ത് അപ്പുവും, ഗൂഗിൾ എർത്തും വഴിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ എന്നെ ഏറെ സഹായിച്ചു.
ഇനിയുള്ള സംശയം, എങ്ങനെ അവിടെ എത്തിച്ചേരുവാൻ സാധിയ്ക്കും എന്നുള്ളതായിരുന്നു... മെട്രോ ട്രെയിൻ, ബസ്സ്, ടാക്സി വാഹനങ്ങൾ എന്നീ മൂന്ന് സഞ്ചാരമാർഗ്ഗങ്ങളെ നിലവിൽ യാത്രയ്ക്കായി ആശ്രയിയ്ക്കുവാൻ സാധിയ്ക്കും. ഹരിയാനയുടെ ഉൾപ്രദേശങ്ങളിൽ ബസ്സ് - ടാക്സി സർവീസുകൾ കാര്യക്ഷമമല്ലാത്തതിനാൽ യാത്രയ്ക്കായി സ്വന്തം റോയൽ എൻഫീൽഡ് ബുള്ളറ്റ് തന്നെ അവസാനം തിരഞ്ഞെടുത്തു. അങ്ങനെ മാർച്ച് മാസം 25-ഞായറാഴ്ച സുൽത്താൻപൂർ യാത്രയിലേയ്ക്ക് ഫസ്റ്റ് ഗിയർ വീണു...
ഇൻഡ്യയുടെ തലസ്ഥാനനഗരിയിൽനിന്നും, സാമ്പത്തിക തലസ്ഥാനമായ മുംബൈ വരെ നീണ്ടുകിടക്കുന്ന N.H 8 വഴിയായിരുന്നു യാത്ര. തീസ്ഹസാരിയിൽനിന്നും കരോൾബാഗ് വഴി ധൗളാകുവാമിലെത്തി അല്പദൂരം പിന്നിടുമ്പോൾത്തന്നെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാഴ്ചകളും ആരംഭിയ്ക്കുകയായി. അതോടൊപ്പം സുൽത്താൻപൂരിന്റെ വളർച്ചയിൽ ഇന്ദിരാഗാന്ധി വഹിച്ച പങ്കിനെക്കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളും മനസ്സിലേയ്ക്കോടിയെത്തി.
പത്തൊൻപതാം നൂറ്റാണ്ടിൽ, സുൽത്താൻപൂർ എന്ന ചെറിയ ഗ്രാമം, ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ അധീനതയിലുള്ള ഇൻഡ്യയിലെ പ്രധാനപ്പെട്ട ഉപ്പുപാടങ്ങളിൽ ഒന്നായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭകാല ഘട്ടങ്ങളിൽ, ഗവൺമെന്റിന്റെ ഖജനാവ് നിറച്ചിരുന്ന മുഖ്യ വരുമാന സ്രോതസ്സുകളിൽ ഒന്നായിരുന്നു ഈ ഉപ്പ് വ്യവസായമെന്ന് പറയാം. എങ്കിലും 1903-04 വർഷങ്ങളിൽ, പലവിധ കാരണങ്ങൾകൊണ്ട്, ഈ ഉപ്പുപാടങ്ങൾ കടുത്ത സാമ്പത്തിക തകർച്ചയിലേയ്ക്ക് വഴുതി വീണു തുടങ്ങിയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഇവിടുത്തെ ഉപ്പ് നിർമ്മാണമേഖല അതിജീവനത്തിനായി പരമാവധി പരിശ്രമിച്ചിരുന്നുവെങ്കിലും, 1924 ആയതോടെ സുൽത്താൻപൂരിലെ ഉപ്പുനിർമ്മാണത്തിന് തിരശ്ശീല വീണു.
വർഷങ്ങളോളം ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ഈ ഉപ്പളങ്ങൾ, സുലഭമായ ജലസാന്നിധ്യം മൂലം ദേശാടനക്കിളികളുടെ ഇടത്താവളമായി മാറുകയായിരുന്നു. ഒരു പക്ഷി സങ്കേതം എന്ന നിലയിൽ സുൽത്താൻപൂരിന്റെ പ്രാധാന്യം ആദ്യം തിരിച്ചറിഞ്ഞത്, പ്രമുഖ പക്ഷിശാസ്ത്രജ്ഞനായ പീറ്റർ ജാക്സൺ ആയിരുന്നു. ഡൽഹി ബേർഡ് വാച്ചിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, സുൽത്താൻപൂരിന്റെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചുകൊണ്ട്, അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയ്ക്ക് കത്തെഴുതുകയുണ്ടായി. നല്ല ഒരു പരിസ്ഥിതിസ്നേഹിയായിരുന്ന ഇന്ദിരാഗാന്ധി, സുൽത്താൻപൂർ സന്ദർശിയ്ക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിയ്ക്കുകയും ഹരിയാന ഗവൺമെന്റിനോട് പക്ഷിസങ്കേതത്തെ ശരിയായ രീതിയിൽ സംരക്ഷിയ്ക്കുവാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. പിന്നീട് നടത്തിയ ഒരു കണക്കെടുപ്പിൽ കേവലം 1.43 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ സ്ഥലത്തുനിന്നും 250-ലേറെ വ്യത്യസ്ത ഇനം പക്ഷികളെയാണ് നിരീക്ഷകർക്ക് കണ്ടെത്തുവാൻ സാധിച്ചത്. തുടർന്ന് പ്രാരംഭനടപടികൾ പൂർത്തിയാക്കിയ ഹരിയാന സർക്കാർ, 1972-ൽ ഈ ചെറു വനത്തെ ഒരു സംരക്ഷിത പക്ഷി സങ്കേതമായി പ്രഖ്യാപിയ്ക്കുകയും 13-7-1989-ൽ ഒരു നാഷണൽ പാർക്ക് ആയി ഉയർത്തുകയും ചെയ്തു.
പക്ഷിസങ്കേതത്തിന്റെ ചരിത്രത്തിലൂടെ മനസ്സ് കാട് കയറുമ്പോഴും, നാലുവരിപ്പാതയിൽ വിശാലമായി നീണ്ടുകിടക്കുന്ന എക്സ്പ്രസ്സ് ഹൈവേയിലൂടെയുള്ള യാത്ര മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നു. മിന്നൽപ്പിണർ പോലെയാണ് കാറുകൾ വശങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്നത്. 100 കിലോമീറ്ററിനും മുകളിലാണ് ഈ വഴിയിൽ വാഹനങ്ങളുടെ സാധാരണ വേഗത... 350 CC-കരുത്തുറ്റ എഞ്ചിൻ പകർന്നുതരുന്ന ശക്തിയിൽ, എൻഫീൽഡ് ബുള്ളറ്റും 100-110 കിലോമീറ്റർ വേഗതയിൽ കുതിച്ചുകൊണ്ടിരുന്നു. ഫ്ലൈ ഓവറുകൾക്കുമുകളിലൂടെ കുട്ന്നുപോകുമ്പോൾ ഇരുവശങ്ങളിലും വൻ കെട്ടിടങ്ങൾ, ഒരു കടൽപോലെ വിദൂരതയിലേയ്ക്ക് ലയിച്ചുകിടക്കുന്ന മനോഹര ദൃശ്യങ്ങൾ.... പ്രഭാതസൂര്യൻ പകർന്നുനൽകുന്ന ചെറുചൂടിനൊപ്പം, കുളിരും, തണുപ്പും വഹിച്ചെത്തുന്ന കാറ്റിന്റെ തലോടൽ.. ആഗ്ര യാത്രയ്ക്കുശേഷം വേഗതയുടെ സാഹസികത്വം നുകർന്ന്, കാറ്റിന്റെ കൈകളിലെന്നപോലെ സഞ്ചരിയ്ക്കുവാൻ ലഭിച്ച ഒരു അസുലഭസന്ദർഭം കൂടിയായി മാറുകയായിരുന്നു ഈ യാത്ര......
നാഷണൽ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഹീറോ ഹോണ്ട ജംഗ്ഷനിൽനിന്നും വഴിമാറി, ഗുഡ്ഗാവ് ബസ്സ്റ്റാന്റിനു സമീപത്തുകൂടി ഫറൂക് നഗറിലേയ്ക്കുള്ള പാതയിലൂടെയാണ് ഇനി യാത്ര. മുൻപോട്ടു ചെല്ലുന്തോറും ഹരിയാനയുടെ വരണ്ടുകിടക്കുന്ന ഗ്രാമക്കാഴ്ചകൾ ദൃശ്യമായിത്തുടങ്ങി....... പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകൾ..... വഴിയുടെ ഇരുവശങ്ങളിലും വിളവെടുപ്പിന് പാകമായ ഗോതമ്പുപാടങ്ങൾ..... പ്രഭാതസൂര്യന്റെ രശ്മികളിൽ കുളിച്ച്, സ്വർണ്ണവർണ്ണം ചാർത്തിയതു പോലെ ഇളംകാറ്റിൽ ഇളകി നിൽക്കുന്ന ഗോതമ്പുകതിരുകളുടെ കാഴ്ചകൾ നയനാനന്ദകരമായിരുന്നു..
ഇടയ്ക്കിടെ കടന്നുവരുന്ന ചെറുഗ്രാമങ്ങൾ പലതും പിന്നിട്ടശേഷം പ്രധാന വഴിയിൽ നിന്നും മാറി, കാർഷിക ഗന്ധം നിറഞ്ഞുനിൽക്കുന്ന ഗ്രാമാന്തരീക്ഷത്തിലൂടെയായി ഇപ്പോൾ യാത്ര. ഉരുളൻ കല്ലുകളും, വരണ്ടുകിടക്കുന്ന വെള്ളച്ചാലുകളും, ചെളിക്കുണ്ടുകളും നിറഞ്ഞ, ഇടുങ്ങിയ നാട്ടുവഴിയിലൂടെയുള്ള യാത്ര തികച്ചും വിഷമമേറിയതായിരുന്നുവെങ്കിലും, വഴിയോരക്കാഴ്ചകൾ മനസ്സിനെ മോഹിപ്പിയ്ക്കുവാൻ ഉതകുന്നവയായിരുന്നു. നിറയെ കണ്ണിമാങ്ങകളുമായി നിൽക്കുന്ന മാന്തോട്ടങ്ങൾ.... മഞ്ഞയും ചുവപ്പും പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ബന്തിപ്പാടങ്ങൾ... ഗോതമ്പുവയലുകൾ, മഞ്ഞപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന കടുകുപാടങ്ങൾ, അപൂർവ്വമായി സൂര്യകാന്തിത്തോട്ടങ്ങളും.. അദ്ധ്വാനിയ്ക്കുവാൻ മനസ്സുറപ്പുള്ള ഒരു ജനതയുടെ പൂത്തുലയുന്ന പ്രതീക്ഷകൾക്കിടയിലൂടെ സഞ്ചരിച്ച്, ഞാൻ പക്ഷി സങ്കേതത്തിനെ സമീപിച്ചു,
കുരങ്ങന്മാർ നിരന്നിരിയ്ക്കുന്ന വഴിയോരത്തെ കൂറ്റൻ മതിൽക്കെട്ടിനപ്പുറം മരക്കൂട്ടങ്ങൾ വളർന്നു നിൽക്കുന്നു .. മരത്തലപ്പുകൾക്കിടയിലൂടെ ഉയർന്നുകാണുന്ന വാച്ച് ടവറുകൾ.... അവയ്ക്കും മുകളിലൂടെ പറന്നു നടക്കുന്ന വെള്ളരി കൊക്കുകളുടെ കൂട്ടങ്ങൾ... കാതുകൾക്ക് തേന്മഴയായി പേരറിയാത്ത ഏതോ പക്ഷിയുടെ മധുര സംഗീതവും.. കണ്ണുകൾക്കുമുൻപിൽ തൂവൽചിറകുകൾ വിടർത്തി, സുൽത്താൻപൂർ പക്ഷി സങ്കേതത്തിന്റെ കാഴ്ചകൾ ഇവിടം മുതൽ ആരംഭിയ്ക്കുകയായിരുന്നു.
പക്ഷി സങ്കേതത്തിന്റെ മതിൽക്കെട്ടിനെ തൊട്ടുരുമ്മി, ഗുഡ്ഗാവ്- ഫറൂക്നഗർ റോഡ് നീണ്ടുകിടക്കുന്നു.. പാതയോട് ചേർന്നുതന്നെ പക്ഷി സങ്കേതത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള കൂറ്റൻ കമാനവും, ഗേറ്റും... ഉള്ളിലെ ചെറിയ പാർക്കിംഗ് ഗ്രൗണ്ടിനു സമീപത്തായി കുട്ടികൾക്കായുള്ള ഒരു ചെറിയ പാർക്കും, ടിക്കറ്റ് കൗണ്ടറും.. ഇത്രയൊക്കെയായിരുന്നു പക്ഷി സങ്കേതത്തിലെ പ്രഥമ കാഴ്ചകളായി കാണുവാൻ സാധിച്ചത്. ഗ്രൗണ്ടിൽ നാലോ അഞ്ചോ കാറുകളും, കുറച്ചു ബൈക്കുകളും നിറുത്തിയിട്ടിട്ടുണ്ട്.. വെയിലിന്റെ കാഠിന്യം വർദ്ധിച്ചതിനാലാണോ, ദേശാടനപ്പക്ഷികളുടെ സീസൺ അവസാനിച്ചതിനാലാണോ എന്നറിയില്ല, സന്ദർശകരുടെ തിരക്ക് എങ്ങും തന്നെ അനുഭവപ്പെടുവാനായില്ല...
തണൽ വിരിച്ചുനിൽക്കുന്ന ഒരു മരത്തിന്റെ ചുവട്ടിൽ ബൈക്ക് പാർക്ക് ചെയ്തശേഷം ഞാൻ ടിക്കറ്റ് കൗണ്ടറിലേയ്ക്ക് നടന്നു.. ക്യാമറ, പാർക്കിംഗ്, പ്രവേശനഫീസ് എല്ലാംകൂടി 35 രൂപ മാത്രം. "സാർ, സീസൺ കഴിയാറായോ"? ഫെബ്രുവരി മാസത്തോടെ സീസൺ കഴിയുമെന്നറിയാമായിരുന്നുവെങ്കിലും ടിക്കറ്റിനായി കാത്തുനിൽക്കുന്നതിനിടയിൽ കൗണ്ടറിലിരുന്ന ആളോട് ഞാൻ ദേശാടനപക്ഷികളുടെ കാഴ്ചകളേക്കുറിച്ച് അന്വേഷിച്ചു.
"സീസൺ കഴിഞ്ഞല്ലോ, എങ്കിലും ചുരുക്കം ചില വിദേശി ഇനങ്ങളെയും, നാടൻപക്ഷികളെയും ഇപ്പോഴും കാണാം. ഒരു കാര്യം ചെയ്യൂ. ഇൻഫോർമേഷൻ സെന്ററിൽ ചോദിച്ചാൽ ഗൈഡിനെ കിട്ടും. ഗൈഡ് ഉണ്ടെങ്കിൽ നിങ്ങൾക്ക് പക്ഷികളേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിയ്ക്കും. അല്പസമയം നിൽക്കുകയാണെങ്കിൽ ഞാൻ തന്നെ, ഒരു ഗൈഡിനെ വിളിച്ചുതരാം". ഇത്രയും പറഞ്ഞ് ടിക്കറ്റ് തന്നശേഷം, അദ്ദേഹവും എന്നോടൊപ്പം പുറത്തേയ്ക്കിറങ്ങി.
ഇനിയുള്ള കാര്യങ്ങളെല്ലാം കമ്മീഷൻ വ്യവസ്ഥയിലായിരിയ്ക്കും എന്നറിയാവുന്നതിനാൽ തുടക്കത്തിൽ തന്നെ അദ്ദേഹത്തെ നിരാശ്ശപ്പെടുത്തേണ്ടി വന്നു. "വേണ്ട സാർ, ഗൈഡിനെ ആവശ്യമെങ്കിൽ ഞാൻ വിളിച്ചുകൊള്ളാം. നന്ദി." ഇത്രയും പറഞ്ഞശേഷം, മറുപടിയ്ക്കായി കാത്തുനിൽക്കാതെ ഞാൻ പക്ഷിസങ്കേതത്തിനുള്ളിലേയ്ക്ക് നടന്നു.
നടകളിറങ്ങി ചെല്ലുമ്പോൾ വിശാലമായ പുൽത്തകിടിയാണ് ആദ്യമായി കണ്ണിൽപ്പെടുന്നത്.. പുൽത്തകിടിയുടെ അരികിലും, മുക്കിലും, മൂലയിലുമുള്ള കണിക്കൊന്നയും, ബോഗൺവില്ലയും
ഉൾപ്പടെയുള്ള എല്ലാ മരങ്ങളും, ചെടികളുംതന്നെ പൂത്തുലഞ്ഞിരിയ്ക്കുന്നു. അവയുടെ തണലിൽ ചിലയിടങ്ങളിലായി ചാരുബെഞ്ചുകൾ... ഞായറാഴ്ച ആഘോഷിയ്ക്കുവാൻ എത്തിയവരാകണം, ചില കുടുംബങ്ങൾ മരത്തണലിൽ വട്ടമിട്ടിരിയ്ക്കുന്നു. ഒരു പക്ഷിസങ്കേതത്തിന്റെ ശാന്തതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ഉച്ചത്തിൽ ശബ്ദമുയർത്തി ഓടിക്കളിയ്ക്കുന്ന കുട്ടികൾ.. ഈ കാഴ്ചകൾക്കിടയിലൂടെ ഞാൻ ഇൻഫോർമേഷൻ സെന്ററിനുള്ളിലേയ്ക്ക് പ്രവേശിച്ചു.
പുറമേ നിന്നുള്ള മൃഗങ്ങളുടെയും, മനുഷ്യരുടെയും കടന്നുകയറ്റത്തെ ചെറുക്കുവാനായി പക്ഷിസങ്കേതത്തിനു ചുറ്റുമായി ഉയരത്തിലുള്ള മതിൽക്കെട്ടും, ഉൾവശങ്ങളിൽ കമ്പിവലകൊണ്ടുള്ള വേലിയും നിർമ്മിച്ചിട്ടുണ്ട്. ഇൻഫോർമേഷൻ സെന്ററിനു സമീപത്തുകൂടി നീണ്ടുപോകുന്ന വഴിയോരങ്ങളിലെല്ലാം ഈ കമ്പിവലകൾ കൊണ്ടുള്ള വേലികൾ കാണുവാൻ സാധിയ്ക്കും. വഴികൾ ആരംഭിയ്ക്കുന്ന ഈ സ്ഥലത്തോട് ചേർന്ന് ഒരു വാച്ച്ടവറും നിർമ്മിച്ചിട്ടുണ്ട്. ഏതാണ്ട് 60-70 അടിയിലും കൂടുതൽ ഉയരമുള്ള ടവറിന്റെ മുകളിൽ നിന്നാൽ പക്ഷിസങ്കേതത്തിന്റെ ഒരു പനോരമിക് ദൃശ്യം ആസ്വദിയ്ക്കത്തക്കവിധമാണ് വാച്ച്ടവറുകൾ സംവിധാനം ചെയ്തിരിയ്ക്കുന്നത്.
ഒരു കൂട്ടം ചെറുപ്പക്കാർ ടവറിന്റെ മുകളിൽനിന്ന് ബൈനോക്കുലറിലൂടെ പക്ഷികളുടെ ദൃശ്യങ്ങൾ ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. ടവറിന്റെ മുകളിലേയ്ക്ക് കയറുവാനായി അല്പസമയം കാത്തുനിന്നെങ്കിലും, ചെറുപ്പക്കാരുടെ സംഘം താഴെ ഇറങ്ങുന്ന ലക്ഷണമൊന്നും കാണാതിരുന്നതിനാൽ, ആ ശ്രമം ഉപേക്ഷിച്ച് തടാകത്തിന്റെ സമീപത്തെ കാഴ്ചകളിലേയ്ക്ക് ഞാൻ നടന്നു.
മണ്ണിട്ട് ഉയർത്തി നിർമ്മിച്ചിരിയ്ക്കുന്ന വഴിയുടെ ഇരുവശങ്ങളിലും ചെറിയ വേപ്പുമരങ്ങൾ വളർന്നുവരുന്നു.. വെയിലിന്റെ ശക്തി വർദ്ധിച്ചതോടെ, അവയുടെ ചില്ലകളിൽ ചേക്കേറിയിരിയ്ക്കുന്ന പക്ഷികളുടെ വിശ്രമവേളയിലെ മധുരസംഗീതങ്ങൾ, അല്പമൊന്ന് ചെവിയോർത്താൽ നമുക്ക് കേൾക്കുവാൻ സാധിക്കും. വഴിയോരത്തെ കരിയിലകൾക്കിടയിലൂടെ ഏതോ കിളിക്കൂട്ടങ്ങൾ പരതിനടക്കുന്നു... പൂത്താങ്കീരികളാണ്... കേരളത്തിലെങ്ങും സാധാരണയായി കാണപ്പെടുന്ന പൂത്താങ്കീരിയിൽനിന്നും, കരിയിലക്കിളിയിൽനിന്നും അല്പം വ്യത്യസ്തമായ ഒരു ഇനം.... നമ്മുടെ നാട്ടിലെ പൂത്താങ്കീരികളേക്കാൾ വലിപ്പം കുറവാണെങ്കിലും, ഈ ഇനത്തിന് ചെമ്പൻനിറം അല്പം കൂടുതലാണ്. ചിത്രങ്ങൾ പകർത്തുവാനായി ഏറെനേരം അവയുടെ പുറകേ നടന്നുവെങ്കിലും, എന്നിൽനിന്നും എല്ലായ്പ്പോഴും കൃത്യമായ ഒരു അകലം കാത്തുസൂക്ഷിയ്ക്കുവാൻ ശ്രദ്ധിച്ചിരുന്ന പക്ഷിക്കൂട്ടങ്ങൾ, നിരാശ സമ്മാനിച്ച് മതിക്കെട്ടിനപ്പുറത്തേയ്ക്ക് പറന്നകന്നു.
വഴിയോട് ചേർന്നുള്ള വെള്ളക്കെട്ടിൽ പക്ഷികളുടെ കൂട്ടങ്ങളെ കണ്ടതോടെ ഞാൻ പാത വിട്ടിറങ്ങി. വഴിയുടെയും തടാകത്തിന്റെ ഇടയിലുള്ള ഈ ഭാഗം മുഴുവൻ ഉയരമുള്ള പുല്ലുകളാണ് വളർന്നു നിൽക്കുന്നത്.. അവയ്ക്കിടയിലൂടെ കാലിക്കൊക്കുകളുടെ കൂട്ടങ്ങൾ പരതിനടക്കുന്നുണ്ട്. വെള്ളത്തിലൂടെ പേരറിയാത്ത അനവധി നീർപക്ഷികൾ നീന്തി നടക്കുന്നു.. അവയിൽ കരയോട് ചേർന്ന് നീന്തി നടക്കുന്ന സുന്ദരന്മാരായ ഒരു ഇനത്തെ മാത്രമാണ് എനിയ്ക്ക് തിരിച്ചറിയുവാൻ കഴിഞ്ഞത്. നീലക്കോഴികളായിരുന്നു അവ.. തടിച്ചുരുണ്ട,ദേഹമാകെ തിളങ്ങുന്ന നീലയും ഊതനിറവും.. കണ്ണുകൾ, കൊക്ക്, കാലുകൾ, നെറ്റിയിലെ തിലകം എന്നിവ ചുവപ്പുനിറം. ഇടയ്ക്കിടെ കുറിയ വാൽ പൊന്തിച്ചു താഴ്ത്തുന്ന സ്വഭാവം.. ഈ സവിശേഷതകൾ കൊണ്ടാണ്, ഒരിയ്ക്കലെങ്കിലും കണ്ടിട്ടുള്ളവർക്ക് നീലക്കോഴിയെ പെട്ടന്ന് തിരിച്ചറിയുവാൻ സാധിയ്ക്കുന്നത്.
വെയിലിന്റെ ചൂട് അതിശക്തമായിത്തന്നെ അനുഭവപ്പെടുവാൻ തുടങ്ങിയിരുന്നു...മരങ്ങളുടെ തണൽ വിട്ട്, ഉണങ്ങിയ പുൽക്കൂട്ടങ്ങൾക്കിടയിലൂടെയാണ് ഇനിയുള്ള യാത്ര... ഇതിനിടെ വഴിയോരത്ത് ഉണങ്ങിനിന്ന ഒരു മരത്തിലേയ്ക്ക്, ഒരു പക്ഷി പറന്നുവന്നിരുന്നു... കേരളത്തിലെവിടെയും കാണുവാൻ സാധിയ്ക്കുന്ന നാട്ടുവേലിതത്ത എന്ന പക്ഷിയായിരുന്നു അത്. ഒരു ചെറിയ മൈനയോളം വലിപ്പം...... ദേഹമാസകലം തിളങ്ങുന്ന പച്ചനിറം... നെറ്റിയിൽനിന്നും ആരംഭിയ്ക്കുന്ന ഇളംചുവപ്പുനിറം ചുമൽവരെ പടർന്നുകിടക്കുന്നു. താടിയും തൊണ്ടയും നീലനിറം.... തൊണ്ടയ്ക്കു താഴെയായി ഒരു മാലപോലെ കറുത്ത വര. കൊക്കിനോടു ചേർന്നുതുടങ്ങുന്ന ഈ കറുത്ത വര, കണ്ണിനെ വലം വച്ച് കഴുത്തിലേയ്ക്ക് നീണ്ടുകിടക്കുന്നു. ഒറ്റനോട്ടത്തിൽ പക്ഷി കണ്ണെഴുതിയിരിയ്ക്കുന്നതായി തോന്നും.... വാലിൽനിന്നും നീണ്ടുനിൽക്കുന്ന രണ്ട് കമ്പിത്തൂവലുകൾ. ഇവയൊക്കെയാണ് നാട്ടുവേലിതത്തയെ തിരിച്ചറിയുവാനുള്ള അടയാളങ്ങൾ. അല്പനേരം ഉയരത്തിലുള്ള ഒരു കൊമ്പിൽ ഇരിപ്പുറപ്പിച്ച പക്ഷി, പെട്ടന്ന് അന്തരീക്ഷത്തിലേയ്ക്കുയർന്ന് ഒരു പ്രാണിയെ പിടികൂടിയ ശേഷം, കൂപ്പുകുത്തി സമീപത്തുള്ള ഒരു കമ്പിലേയ്ക്ക് വന്നിരുന്നു. കൊക്കിലൊതുങ്ങാത്ത, വലിപ്പമേറിയ പ്രാണിയെ മരക്കൊമ്പിൽ തല്ലിച്ചതച്ച്, വിഴുങ്ങുവാൻ പാടുപെടുന്ന പക്ഷിയുടെ ചിത്രങ്ങൾ പകർത്തുമ്പോൾ, അതിന്റെ ഇണപ്പക്ഷികൂടി സമീപത്തേയ്ക്ക് പറന്നുവന്നു. ഭക്ഷണം പങ്കിട്ടു കഴിച്ചശേഷം, പരസ്പരം കൊക്കുരുമ്മിയിരുന്ന് പ്രണയസല്ലാപം നടത്തുന്ന പക്ഷികളുടെ കുറച്ചു ചിത്രങ്ങൾകൂടി പകർത്തിയശേഷം പുതിയ കാഴ്ചകൾ തേടി ഞാൻ നടപ്പു തുടർന്നു.
വഴിയോരത്തെ പുല്ലിൻകൂട്ടങ്ങൾക്കിടയിലൂടെ തുള്ളിക്കളിയ്ക്കുന്ന ഒരു പക്ഷി ഇതിനിടെ എന്റെ ശ്രദ്ധയിൽ പെട്ടു. അടങ്ങിയിരിയ്ക്കുവാൻ കൂട്ടാക്കാത്ത സ്വഭാവവും, കൂടെക്കൂടെയുള്ള ചിലപ്പും, ഒരു അടയ്ക്കയോളം മാത്രമുള്ള വലിപ്പവും, നിറവും കൊണ്ട് ഒറ്റനോട്ടത്തിൽ തന്നെ പക്ഷിയെ പിടികിട്ടി. 'തൂക്കണാംകുരുവി' എന്ന നാട്ടുപേരിൽ അറിയപ്പെടുന്ന തേൻകുരുവി.... ചില പ്രദേശങ്ങളിൽ ഈ ചെറുകിളിയെ 'സൂചിമുഖി' എന്നും വിളിയ്ക്കാറുണ്ട്. എവിടെനിന്നോ കൊത്തിയെടുത്ത ഒരു പഞ്ഞിക്കഷണവുമായി, കൂടുണ്ടാക്കുവാനുള്ള പുറപ്പാടിലാണെന്ന് മനസ്സിലായതോടെ, വെയിൽ സഹിച്ച് നടന്നുവന്ന വഴിയിലൂടെയാണെങ്കിലും, ഞാൻ പക്ഷിയെ പിൻതുടർന്നു.... നാട്ടുവേലിതത്തകളുടെ ചിത്രങ്ങൾ പകർത്തിയ ഉണങ്ങിയ മരത്തിനു സമീപത്തേയ്ക്കായിരുന്നു പക്ഷിയുടെ യാത്ര.
ഉണങ്ങിയ മരത്തിനുസമീപത്ത് എത്തിയ ഉടൻ ഇണപ്പക്ഷികൂടി സമീപത്തേയ്ക്ക് പറന്നെത്തി. തിളങ്ങുന്ന കരിനീല നിറമുള്ള സുന്ദരൻ.... മരത്തിനുസമീപത്ത് എന്നെ കണ്ടതുകൊണ്ടാകണം അല്പസമയം ചിലച്ച് ബഹളം വച്ചശേഷമാണ് രണ്ട് തേൻകിളികളും കൂടി മരത്തിനു സമീപത്തേയ്ക്ക് വന്നത്. അവിടെ ഒരു ചെറിയ ഉണങ്ങിയ ചുള്ളിക്കമ്പിൽനിന്നും മാറാലകളും, ചിലന്തിവലകളും,കരിയിലകളും കൂട്ടി ചേർത്തുവച്ച്, നിർമ്മാണത്തിന്റെ പ്രാരംഭഘട്ടം മാത്രം പൂർത്തിയാക്കിയ നിലയിൽ ഒരു കൂട് തൂങ്ങിക്കിടക്കുന്നു.... ചെറിയ പഞ്ഞിക്കഷണങ്ങളും, ചകിരിനാരും ഉപയോഗിച്ച് ഉൾവശം മോടിപിടിപ്പിയ്ക്കുന്ന തിരക്കിലായിരുന്നു ഇണക്കിളികൾ... ആദ്യമൊക്കെ എന്റെ സാമീപ്യമറിഞ്ഞ് കൂടിനു സമീപത്തേയ്ക്കുവരുവാൻ അവ മടി കാണിച്ചിരുന്നുവെങ്കിലും, പിന്നീട് ഒട്ടും തന്നെ ഭയം പ്രകടിപ്പിയ്ക്കാതെയും, എന്നെ ഗൗനിയ്ക്കാതെയും അവ കൂടുനിർമ്മാണത്തിൽ മുഴുകി. ഈ സമയത്തിനിടയിൽ തേൻകിളികളുടെ ഏറെ ചിത്രങ്ങളും ഞാൻ പകർത്തിക്കൊണ്ടിരുന്നു.അവയുടെ കൂടുനിർമ്മാണം ആസ്വദിച്ചും, ചിത്രങ്ങൾ പകർത്തിയും ഏറെസമയം അവയോടൊപ്പം ചിലവഴിച്ചശേഷം, ഞാൻ യാത്ര തുടർന്നു.
തടാകതീരത്തുകൂടിയുള്ള യാത്രയ്ക്കിടയിൽ പേരറിയാത്ത, നിരവധി ഇനങ്ങളിൽപ്പെട്ട പക്ഷികളെയാണ് കാണുവാൻ സാധിച്ചത്. കേരളത്തിൽവച്ച് പലപ്പോഴും കാണുവാൻ സാധിച്ചിട്ടുള്ള, ചുരുക്കം ചിലയിനങ്ങളെ മാത്രമായിരുന്നു എനിയ്ക്ക് തിരിച്ചറിയുവാൻ കഴിഞ്ഞത്. അവയിൽത്തന്നെ കൂടുതലായും കാണപ്പെടുന്നത് മണൽക്കോഴികളുടെയും(Plovers), കാടക്കൊക്കുകളുടെയും(Sandpiper), നീർകാക്കകളുടെയും (Cormorant) കുടുംബത്തിൽപ്പെട്ട പക്ഷികളായിരുന്നു. അവയുടെ കാഴ്ചകൾ ആസ്വദിച്ച് ഞാൻ ഏറെനേരം അവിടെ ചിലവഴിച്ചു.
മനുഷ്യനോടുള്ള ഭയം ഏറ്റവും കൂടുതൽ പ്രകടിപ്പിയ്ക്കുന്നത് നീർപ്പക്ഷികളാണെന്നാണ് അവയോടൊപ്പം ചിലവിട്ട സമയത്തെല്ലാം എനിയ്ക്ക് തോന്നിപ്പോയി. നല്ല ചിത്രങ്ങൾക്കായി ഞാൻ ഒരു ചുവട് മുൻപോട്ടു വയ്ക്കുമ്പോൾ പക്ഷിക്കൂട്ടങ്ങൾ, ഒന്നിനു പിറകെ ഒന്നായി പത്തുചുവട് മുൻപോട്ടു പറക്കും. ഒരു നിമിഷം പോലും അടങ്ങിയിരിയ്ക്കുവാൻ കൂട്ടാക്കാത്ത അവയുടെ ചിത്രങ്ങൾ, ഒരു 400mm ലെൻസ് ഉപയോഗിച്ച് പകർത്തുന്നതുപോലും ഒരു വെല്ലുവിളി ആയിരുന്നു.
ഇതിനിടയിൽ തികച്ചും സാധാരണക്കാരായ ചില പക്ഷികളുടെയും ചിത്രങ്ങൾ എനിയ്ക്ക് ലഭ്യമായി. ഒരു വെള്ളവാലുകുലുക്കിയും(White Wagtail) മീൻകൊത്തിച്ചാത്തനും(White breasted Kingfisher).സന്ദർശകരെ അധികമൊന്നും ഭയപ്പെടാതെ, തീറ്റ തേടി നടന്നിരുന്ന, അവയുടെ നല്ല കുറെ ചിത്രങ്ങൾ പകർത്തുവാൻ സാധിച്ചു.
ചിത്രങ്ങളും പകർത്തി, പക്ഷിക്കാഴ്ചകളും ആസ്വദിച്ച് മുൻപോട്ടുനടക്കുന്നതിനിടയിൽ മറ്റൊരു സംഘം ഫോട്ടോഗ്രാഫർമാർകൂടി അവിടെയ്ക്ക് കടന്നുവന്നു. കാനോൺ- നിക്കോൺ കമ്പനികളുടെ വിലയേറിയ ക്യാമറകളും, വിവിധതരം ലെൻസുകളുമായി എത്തിയ, ഡൽഹിസ്വദേശികളായ നാലു സുഹൃത്തുക്കൾ.... ആഴ്ചകളിലെ അവധിദിനങ്ങൾ പക്ഷിനിരീക്ഷണവും, ഫോട്ടോഗ്രഫിയുമായി ചിലവഴിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്ന ഒരു സുഹൃദ്സംഘമായിരുന്നു അത്... അതിരാവിലെ എത്തിയ അവർ, വെയിലിന്റെ കാഠിന്യം ഏറിയതോടെ കാഴ്ചകൾ അവസാനിപ്പിച്ച് മടങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഒരു ചെറിയ പരിചയപ്പെടലിനുശേഷം അവർ ഡൽഹിയിലേയ്ക്കും, ഞാൻ പക്ഷിക്കൂട്ടങ്ങൾ തേടിയുമുള്ള യാത്ര തുടർന്നു...
തടാകത്തിനെ വലംവച്ചുള്ള ആ യാത്രയിൽ അപ്രതീക്ഷിതമായ മറ്റൊരു മനോഹരകാഴ്ച കൂടി എന്നെ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു.ഉത്തരേന്ത്യയിൽ നീൽഗായ് (Bluebull) എന്നറിയപ്പെടുന്ന നീലക്കാളകളുടെ കൂട്ടങ്ങൾ. മങ്ങിയ ചാരനിറം ഇടകലർന്ന നീലയാണ് ആൺമൃഗങ്ങളുടെ നിറം. പെൺമൃഗങ്ങൾക്ക് ചെമ്പൻ നിറം. അഞ്ചടിയോളം ഉയരവും 240-260 കിലോയോളം ഭാരവും ഉണ്ടാകാറുണ്ട്. ഒരു ചെറിയ പശുവിനോളം വലിപ്പമുള്ള, മാൻ വർഗ്ഗത്തിൽപ്പെട്ട ഈ മൃഗങ്ങളുടെ ഒരു വലിയ കൂട്ടമായിരുന്നു പുൽക്കൂട്ടങ്ങൾക്കിടയിലൂടെ മേഞ്ഞുനടന്നിരുന്നത്. ഇരുപതോളം വരുന്ന സംഘത്തിൽ അടുത്തകാലത്ത് ജനിച്ച ചെറിയ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഏറെ ദൂരെയായിരുന്ന എന്നെ ആദ്യമൊക്കെ ഗൗനിയ്ക്കാതെ മേഞ്ഞുനടന്നിരുന്ന സംഘം, ഞാൻ അടുത്തേയ്ക്ക് സമീപിച്ചതോടെ കുഞ്ഞുങ്ങളെ നടുക്കാക്കി വരിവരിയായി ദൂരേയ്ക്ക് നീങ്ങിത്തുടങ്ങി. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അവയുടെ ചിത്രങ്ങൾ പകർത്തണമെന്ന് തീരുമാനിച്ചിരുന്നതിനാൽ ഞാനും പുല്ലുകൾക്കിടയിലൂടെ മറഞ്ഞ് അവയെ പിൻതുടർന്നു.
അല്പനേരത്തെ ഈ യാത്രയ്ക്കുശേഷം ഒരു മരക്കൂട്ടത്തിന്റെ തണലിലേയ്ക്ക് അവ വീണ്ടും ഒന്നിച്ചുകൂടി. തലയുയർത്തി ചുറ്റുപാടും നോക്കിയും, ചെവി വട്ടം പിടിച്ചും നിന്ന അവയിൽ എന്റെ സാമീപ്യം, അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് തീർച്ച.. പുല്ലിൻകൂട്ടത്തിനിടയിലൂടെയുള്ള എന്റെ ചലനം വീണ്ടും മനസ്സിലാക്കിയതോടെ ആ കൂട്ടം രണ്ടായി പിരിഞ്ഞു.ചെറിയ കുട്ടികളും, അമ്മമാരും ഉൾപ്പെടുന്ന സംഘം ദൂരേയ്ക്ക് നീങ്ങിയപ്പോൾ, ബാക്കിയുള്ള മുതിർന്ന നീലക്കാളകൾ ഒന്നുചേർന്ന് തടാകതീരത്തേയ്ക്ക് നടന്നു.കുഞ്ഞുങ്ങൾ സംഘത്തിൽ ഇല്ലാതിരുന്നതിനാൽ ആവണം തടാകതീരത്തേയ്ക്ക് വന്ന കൂട്ടം, ഇത്തവണ കാര്യമായ ഭയമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവയുടെ ഏറെ ചിത്രങ്ങളും എനിയ്ക്ക് പകർത്തുവാൻ സാധിച്ചു.
നീലക്കാളകളുടെ ചിത്രങ്ങളും പകർത്തിയശേഷം മുൻപോട്ട് നടന്ന് ഞാൻ ഒരു വലിയ തുരുത്തിന്റെ സമീപത്താണ് എത്തിച്ചേർന്നത്. ഇടതൂർന്ന് വളരുന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ ഏതോ മൃഗങ്ങളുടെ ചലനം.. സമീപത്തെ പുല്ലിൻകൂട്ടങ്ങൾക്കിടയിലേയ്ക്ക് ഞാൻ മറഞ്ഞിരുന്നു......... അല്പസമയത്തെ കാത്തിരിപ്പിനുശേഷം മരക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞുനിന്നിരുന്ന, ഇരുണ്ട നീലയും, ചാരനിറവുമുള്ള നീലക്കാളകളുടെ മറ്റൊരു കൂട്ടം പുറത്തേയ്ക്കിറങ്ങി വന്നു. ഇണചേരൽ കാലഘട്ടത്തിനുശേഷം ആൺമൃഗങ്ങൾ കൂട്ടം വിട്ടുപോകുന്ന സ്വഭാവം നീലക്കാളകൾക്കുണ്ടോ എന്നറിയില്ല.... എങ്കിലും ഈ കൂട്ടത്തിൽ കാണുവാൻ സാധിച്ചത് എല്ലാം ആൺമൃഗങ്ങളെയായിരുന്നു........ ഞാൻ കടന്നുവന്ന വഴിയിലേയ്ക്ക് അല്പസമയം നോക്കിനിന്നശേഷം കൂട്ടമായി തടാകം മുറിച്ചുകടന്ന അവ, മറ്റൊരു തുരുത്തിലേയ്ക്ക് നീങ്ങിത്തുടങ്ങി... പിന്നാലെ ഞാനും....
തടാകം മുറിച്ചുകടക്കുന്ന നീലക്കാളകളുടെ ചിത്രം വ്യക്തമായി കിട്ടുന്ന രീതിയിൽ പുല്ലുകൾക്ക് മറഞ്ഞാണ് ഞാൻ മുൻപോട്ട് നീങ്ങിയത്.. തടാകത്തിലെ വെള്ളമിറങ്ങിത്തുടങ്ങിയതോടെ തുരുത്തുകളുടെ ചുറ്റിലും ചെളി അടിഞ്ഞുകൂടിയിരിയ്ക്കുകയാണ്.... ഓരോ ചുവടുവയ്പിലും കാൽ, ചെളിയിലേയ്ക്ക് താഴ്ന്ന് പോകുന്നു.. ചില സ്ഥലങ്ങളിലെ ചെളിയുടെ ആഴം കണക്കുകൂട്ടാനാകാതെ വന്നതോടെ ഞാൻ മുൻപോട്ടുള്ള നടപ്പ് അവസാനിപ്പിച്ച് ചിത്രങ്ങൾ പകർത്തുവാൻ തുടങ്ങി... ഒന്നുരണ്ട് ചിത്രങ്ങൾ പകർത്തിക്കഴിഞ്ഞതോടെ നീലക്കാളക്കൂട്ടങ്ങൾ വെള്ളത്തിലൂടെ കുതിച്ചുപായുവാനാരംഭിച്ചു. മനോഹരമായ ആ കാഴ്ചയിലേയ്ക്ക് ഫോക്കസ് ചെയ്യുന്നതിനുമുൻപേ മറ്റോരു തുരുത്തിൽ കയറിയ അവ, മരക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് മറഞ്ഞു.. കൂടുതൽ മനോഹരമായ ദൃശ്യങ്ങൾ പകർത്തുവാൻ സാധിയ്ക്കാതെ പോയതിൽ അല്പം നിരാശ ഉണ്ടായിരുന്നെങ്കിലും, മനസ്സിൽ പതിയുവാനുതകുന്ന സുന്ദരമായ ഒരു ചിത്രം തന്നെയായിരുന്നു വെള്ളം ചിതറി തെറിപ്പിച്ച്, കുതിച്ചുപായുന്ന നീലക്കാളകളുടെ കാഴ്ച....
അല്പനേരത്തെ കാത്തുനിൽപ്പിനുശേഷവും കാളക്കൂട്ടങ്ങൾ തുരുത്തിൽനിന്നും പുറത്തുവരുന്ന ലക്ഷണമൊന്നും കാണാതിരുന്നതോടെ ഞാൻ യാത്ര തുടർന്നു.... കുട്ടനാടൻ പാടശേഖരങ്ങളെ
അനുസ്മരിപ്പിയ്ക്കുന്ന, വിസ്തൃതമായ ചതുപ്പുനിലങ്ങളിൽനിന്നും വെള്ളം വറ്റിത്തുടങ്ങിയിരിയ്ക്കുന്നു.. വേനൽ കടുത്തുവരുന്നതോടെ ഈ തടാകത്തിലെ ജലം പൂർണ്ണമായിത്തന്നെ വറ്റിപ്പോകാറുണ്ട്. അത്തരം അവസരങ്ങളിൽ യമുനയിൽനിന്നും പമ്പ് ചെയ്ത് നിറയ്ക്കുന്ന ജലമാണ് ഈ പക്ഷിസങ്കേതത്തെ നിലനിറുത്തുവാൻ സഹായിയ്ക്കുന്നത്.
ചെളിനിറഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലൂടെ ഇരതേടി നടക്കുന്ന നിരവധിയിനം പക്ഷികൾ..... മണൽക്കോഴികളും, ചെങ്കണ്ണി തിത്തിരികളുമാണ് അവയിലേറെയും.. ഇടയ്ക്ക് ചുണ്ടൻകാടകളുടെ ഇനത്തിൽപ്പെട്ട പക്ഷികളെയും കാണുവാനുണ്ട്.... ഒന്നോ രണ്ടോ പെരുമുണ്ടികൾ.... താമരക്കോഴികൾ.... പവിഴക്കാലികൾ..... പേരറിയാവുന്നതും അറിയാത്തതുമായ ഒട്ടനവധി നീർപ്പറവകളുടെ ഒരു സാമ്രാജ്യത്തിലേയ്ക്ക് തന്നെയാണ് കടന്നുചെന്നത് എന്നു വ്യക്തമാക്കുന്ന കാഴ്ചകളായിരുന്നു, എനിയ്ക്ക് അവിടെയുള്ള ചെറുതുരുത്തുകളിൽ കാണുവാൻ സാധിച്ചത്.. പക്ഷിക്കൂട്ടങ്ങളുടെ ഇരതേടലും, ജലാശയത്തിലെ കസർത്തുകളും ആസ്വദിച്ച് കടന്നുചെന്ന എന്നെ ഏറെ ആകർഷിച്ച ചില പറവകൾ കൂടി അവിടെയുണ്ടായിരുന്നു. കരിന്തട്ടമിട്ട തലയും, തൂവെള്ള ഉടയാടപോലുള്ള തൂവൽക്കുപ്പായവുമായി ധ്യാനനിമഗ്നരായി നിൽക്കുന്ന കഷണ്ടി കൊക്കുകളുടെ കൂട്ടങ്ങളായിരുന്നു അവയിൽ ഏറ്റവും മനോഹരമായ കാഴ്ച... കരിനീലയും, വെളുപ്പൂം ഇടകലർന്ന, ഉയരക്കൂടുതൽകൊണ്ടുതന്നെ ആരുടെയും ശ്രദ്ധയാകർഷിയ്ക്കുന്ന നീലത്തലയൻ കൊക്ക്.... കൊക്കുകളുടെ കൂട്ടത്തിലെ ഏറ്റവും സുന്ദരന്മാരെന്ന് വിശേഷിപ്പിയ്ക്കാവുന്ന വർണ്ണക്കൊക്കുകൾ.... കൂറ്റൻ താറാവിൻകൂട്ടങ്ങൾ.... പറവകളുടെ ലോകത്തെ അല്പമെങ്കിലും താത്പര്യത്തോടെ വീക്ഷിയ്ക്കുന്നവർക്കായി പ്രകൃതി ഒരുക്കിവച്ചിരിയ്ക്കുന്ന ഒരു അത്യപൂർവ്വനിധി തന്നെയാണ് ഈ പക്ഷിസങ്കേതമെന്ന് തീർച്ച.
വെയിലിന്റെ ശക്തി ഏറിവന്നതോടെ തടാകതീരം വിട്ട് ഞാൻ സമീപത്തെ തുരുത്തിലേയ്ക്ക് കയറി.... ഇടതൂർന്നുവളരുന്ന ചെറുമരങ്ങളിലും, കുറ്റിച്ചെടികളിലുമെല്ലാം ദേശാടനപ്പക്ഷികൾ ഉപേക്ഷിച്ചുപോയ കൂടുകളാണ് കാണുവാൻ കഴിഞ്ഞത്....ഒരു ചെറു മരത്തിൽപ്പോലും നാലോ അഞ്ചോ അതിലധികമോ കൂടുകൾ....എല്ലാ കൂടുകളിൽനിന്നും കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിപ്പോയിരുന്നു...അല്പം നേരത്തെ ഈ പക്ഷിസങ്കേതത്തിൽ എത്തിച്ചേരുവാൻ കഴിയാതെ പോയതിൽ നിരാശ തോന്നിയ ഒരു സന്ദർഭം തന്നെയായിരുന്നു ആ തുരുത്തിൽ ചിലവഴിച്ച നിമിഷങ്ങൾ....
തുരുത്തിൽ മറിഞ്ഞുകിടന്നിരുന്ന ഒരു മരത്തിൽ കയറിയിരുന്ന ബാഗിലുണ്ടായിരുന്ന ഓറഞ്ച്കഴിച്ച്, അല്പം വെള്ളവുംകുടിച്ച് ക്ഷീണം അകറ്റിയശേഷം ഞാൻ യാത്ര തുടർന്നു. തുരുത്തിന്റെ ചുറ്റുമുള്ള ജലപരപ്പിലെങ്ങും പക്ഷികൾ നിറഞ്ഞിരുന്നു.. ചിത്രങ്ങൾ പകർത്താവുന്നതിലും ദൂരെയായതിനാൽ അവയുടെ കാഴ്ചകൾ ആസ്വദിച്ച് നടക്കുവാൻ മാത്രമേ നിർവ്വാഹമുണ്ടായിരുന്നുള്ളു. തടാകത്തിന്റെ കരയിൽ, ചെറുപുല്ലുകൾ വളർന്നുനിന്നിരുന്ന ഒരു ഭാഗത്തേയ്ക്കാണ് ഞാൻ നടന്നുചെന്നത്..
ഇളം നീലനിറമുള്ള, പൂക്കൾ നിറഞ്ഞ ചെറിയ ചെടികൾ അവിടമാകെ വളർന്നുനിന്നിരുന്നു.. പൂക്കൾതോറും പാറിനടന്ന് തേൻ നുകർന്ന് അനേകം ചിത്രശലഭങ്ങളും...... നമ്മുടെ നാട്ടിൽ കാണപ്പെടുന്ന 'വരയൻ കടുവ' (Striped Tiger) എന്ന ചിത്രശലഭത്തോട് സാമ്യമുള്ളവയായിരുന്നു ആ ശലഭങ്ങളെല്ലാം.. അനേകം ചിത്രശലഭങ്ങളും, വർണ്ണപൂക്കളും, ഇളംപുല്ലുകളും നിറഞ്ഞ ആ മനോഹരമായ കാഴ്ച ആസ്വദിച്ചു നിൽക്കുമ്പോൾ, ബാല്യത്തിലെന്നോ പഠിച്ചുവച്ച കുമാരനാശാന്റെ പ്രശസ്തമായ ഈ വരികളാണ് ഓർമ്മയിലേയ്ക്ക് കടന്നുവന്നത്.
പക്ഷികളും, നീലക്കാളകളും, ചിത്രശലഭങ്ങളും തടാകക്കാഴ്ചകളുമൊക്കെ ആസ്വദിച്ച് നടന്ന് സമയം നാലുമണിയോടടുത്തതറിഞ്ഞില്ല.. 4:30-നു മുൻപായി പക്ഷിസങ്കേതത്തിൽനിന്നും പുറത്തിറങ്ങണം എന്നുള്ള നിർദ്ദേശം ടിക്കറ്റ് കൗണ്ടറിൽനിന്നും ലഭിച്ചിരുന്നു.. പക്ഷികൾ ചേക്കേറുന്ന സമയത്ത് സന്ദർശകരുടെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന ശല്യങ്ങളെ മുൻകൂട്ടികണ്ടാകണം ഈ നിർദ്ദേശം നടപ്പിലാക്കിയിരിയ്ക്കുന്നത്. ആകാശവിതാനമാകെ ചെഞ്ചായം പൂശി സൂര്യൻ പടിഞ്ഞാറേയ്ക്ക് മറയുവാനുള്ള തിടുക്കത്തിലാണ്. വടക്കേ ഇൻഡ്യയിൽ രാത്രി നേരത്തേ കടന്നുവരുന്ന സമയമായതിനാൽ ഉടൻതന്നെ ഇരുട്ടു വീണുതുടങ്ങും. സങ്കേതത്തിനുപുറത്തെ സന്ദർശനം കഴിഞ്ഞെത്തുന്ന പക്ഷിക്കൂട്ടങ്ങൾ മരച്ചില്ലകളിലേയ്ക്ക് പറന്നിറങ്ങിത്തുടങ്ങി.കലപിലകൂട്ടിയും,പരസ്പരം വഴക്കടിച്ചും, സങ്കേതത്തെ ശബ്ദമുഖരിതമാക്കി പകലിനോട് വിടപറയുവാൻ പക്ഷിക്കൂട്ടങ്ങൾ ഒരുങ്ങവേ, പക്ഷിസങ്കേതത്തോട് യാത്ര പറഞ്ഞു ഞാനും പുറത്തേയ്ക്ക് നടന്നു.
പുറത്തേയ്ക്കുള്ള വഴിയോരത്തെ മൾബറിമരത്തിൽ കുരങ്ങന്മാരുടെ കൂട്ടം കളിച്ചുനടക്കുന്നു... മൂപ്പെത്താത്ത മൾബറിക്കായകളും, തളിരിലകളും രുചിച്ചുനോക്കുന്ന ചെറിയ കുഞ്ഞുങ്ങളാണ് അവയിലേറെയും... വലിയ കുരങ്ങുകൾ സമീപത്തെ മരങ്ങളിലും, വഴിവക്കിലുമിരുന്ന് കുഞ്ഞുങ്ങളെ വീക്ഷിയ്ക്കുന്നുണ്ട്. മരച്ചില്ലകളിൽ തൂങ്ങിക്കിടക്കുന്ന കുട്ടിക്കുരങ്ങുകളുടെ ചിത്രങ്ങൾ പകർത്തിയശേഷം മടങ്ങുവാൻ ഒരുങ്ങുമ്പോഴാണ് കൗതുകം ജനിപ്പിയ്ക്കുന്ന ഒരു കാഴ്ചകൂടി കണ്ടത്. സമീപത്തെ ഒരു മരക്കൊമ്പിൽ തലചായ്ച്ചിരുന്ന് ഉറങ്ങുന്ന ഒരു അമ്മക്കുരങ്ങ്.... മടിയിൽ ഒരു ചെറിയ കുരങ്ങും...ഓടുന്ന വണ്ടിയിൽ ഇരുന്നുറങ്ങുന്ന യാത്രക്കാരനെപ്പോലെ, ഇടയ്ക്കിടെ അമ്മക്കുരങ്ങിന്റെ തല മുൻപിലേയ്ക്ക് ആടിവരുന്ന കാഴ്ച രസകരമായിരുന്നു. പെട്ടന്നുതന്നെ ഞെട്ടി കണ്ണുതുറന്ന് ചുറ്റുപാടും നോക്കിയശേഷം, വീണ്ടും മയക്കത്തിലേയ്ക്ക് വഴുതി വീഴുകയും ചെയ്യും.... സമീപത്ത് കാവലിനെന്നോണം മറ്റൊരു കുരങ്ങുമുണ്ട്......
ഒരു പക്ഷേ കുടുംബനാഥനാകണം...... അല്പനേരം രസിപ്പിയ്ക്കുന്ന ആ കാഴ്ചനോക്കിനിന്നശേഷം കുറച്ചു ചിത്രങ്ങളും പകർത്തി ഞാൻ പുറത്തിറങ്ങി...
സന്ദർശകരെല്ലാവരും തന്നെ പക്ഷിസങ്കേതത്തിനോട് വിടപറഞ്ഞിരുന്നു. കൂട്ടം തെറ്റിയെത്തിയതുപോലെ അലയുന്ന ചില പ്രണയജോഡികൾ മാത്രം പാർക്കിംഗ് ഗ്രൗണ്ടിനുസമീപത്തുകൂടി ചുറ്റിത്തിരിയുന്നുണ്ട്..... ഗെയിറ്റിനു സമീപത്തുള്ള വില്‍പനക്കാരനിൽനിന്നും, മധുരമേറിയ ഒരു ഗ്ലാസ്സ് കരിമ്പ് ജ്യൂസ് കുടിച്ചതോടെ ഒരു പകലത്തെ അലച്ചിലിന്റെ ക്ഷീണം മുഴുവനായും പോയിമറഞ്ഞു. സന്ദർശകർക്കായി തുറക്കപ്പെടാത്ത സലിം അലിയുടെ പേരിലുള്ള ചെറിയ മ്യൂസിയം പകർന്ന നിരാശയെ പുറന്തള്ളി, അവിസ്മരണീയമായ ഒരു സുന്ദരദിവസത്തിന്റെ ഓർമ്മകളെ മാത്രം മനസ്സിൽ സൂക്ഷിച്ച് ഞാൻ മടക്കയാത്ര ആരംഭിച്ചു... ഇനിയുമൊരു വസന്തത്തിനായി, ദേശങ്ങൾ പിന്നിട്ടെത്തുന്ന ദേശാടനപ്പറവകളുടെ ചിറകടിയൊച്ചകളുടെ സംഗീതവും, വർണ്ണത്തൂവലുകളുടെ വെഞ്ചാമരക്കാഴ്ചകളും മനസ്സുതുറന്ന് ആസ്വദിയ്ക്കുവാനായി വീണ്ടുമെത്തിച്ചേരണമെന്ന ആഗ്രഹവുമായി, ഇനി യാത്ര ഡൽഹിയിലേയ്ക്ക്.....
.............................................................................................................................................................
കാട്ടുപുല്ല് മേഞ്ഞ്, മൺകട്ടകളിൽ കെട്ടിപ്പെടുത്ത, ഞങ്ങളുടെ കൊച്ചുകുടിലിന്റെ ഇറയത്ത് തൂക്കിയിട്ടിരുന്ന കൂടിനുള്ളിലും, കാണാതെ പഠിച്ച വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്ന ഒരു പഞ്ചവർണ്ണക്കിളിയുണ്ടായിരുന്നു ഒരിയ്ക്കൽ... രാവിലെ ഉറക്കമുണർന്നാലുടനും, സ്കൂൾ വിട്ടു വന്നാലും, ഉറങ്ങുവാൻ പോകുന്നതിനു മുൻപും, മറക്കാതെ തത്തമ്മയുടെ വിശേഷങ്ങൾ തിരക്കാൻ വെമ്പൽ കൊണ്ടിരുന്ന ഒരു കൊച്ചുകുട്ടിയും....... തന്റെ തത്തമ്മ നന്നായി സംസാരിയ്ക്കുവാൻ കരിമ്പനയോലയും, ചുവന്നു തുടുത്ത, എരിയുന്ന കാന്താരിമുളകും, ഒപ്പം തൊടിയിൽ വളർന്നു നിൽക്കുന്ന പച്ചപ്പയറും, പേരയ്ക്കപ്പഴങ്ങളും എന്നും കരുതിവയ്ക്കുവാൻ ഒരിയ്ക്കലും അവൻ മറന്നിരുന്നില്ല.....
നാട്ടുതത്ത- Rose Ringed Parakeet. |
വെള്ളിക്കണ്ണിക്കുരുവി-Oriental White-eye ( Zosterops palpebrosus) |
ചെമ്പുകൊട്ടി-Crimson-breasted Barbet-(Megalaima haemacephala) |
വർഷങ്ങൾ ഏറെ കടന്നുപോയി... തോവാളയിലെ കൊച്ചുവീട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം, സ്നേഹിച്ചു വളർത്തിയ അരുമപക്ഷികളെയും ഉപേക്ഷിച്ച്, അതിജീവനത്തിനായുള്ള പുതിയ പാതകൾ തേടി, ഡൽഹിയിലെ ചെറിയ മുറിയ്ക്കുള്ളിലേയ്ക്ക് ജീവിതത്തെ പറിച്ചുനടേണ്ടിവന്നു. പക്ഷെ നഗരത്തിന്റെ ഇരുണ്ട കോൺക്രീറ്റ് കാടുകൾക്കിടയിലും, ഒരു വരദാനം പോലെ പച്ചപുതച്ച പ്രകൃതിയുടെ അനുഗ്രഹം ഇവിടെയും എനിയ്ക്ക് കൂട്ടിനെത്തിയിരുന്നു. പക്ഷികളോടും, മൃഗങ്ങളോടും, മരങ്ങളോടും ഉണ്ടായിരുന്ന സ്നേഹത്തിന്, പ്രകൃതി നൽകിയ ഒരു സമ്മാനമായിരിയ്ക്കാം അതെന്ന് വിശ്വസിയ്ക്കുവാനാണ് ഇന്നും എനിയ്ക്ക് ഏറെ ഇഷ്ടം..
തീസ് ഹസാരിയിലെ മൂന്നാം നിലയിലുള്ള വീടിന്റെ വരാന്തയിലേയ്ക്ക് പടർന്നുകിടന്നിരുന്നു, ഒരു പൂവാകയും, ഇലവുമരവും.... പൂത്തുലഞ്ഞ ആ വാകമരത്തിന്റെ തണലിലിരുന്ന്, മരച്ചില്ലകളിൽ ചേക്കേറുവാൻ എത്തിയിരുന്ന കിളികളോട് കിന്നാരം പറയുമ്പോൾ, നഗരജീവിതം പകർന്നുനൽകിയ ഏകാന്തതയും വിരസതയും, വേദനയും, അറിയാതെ മറന്നുതുടങ്ങി..... നിറം മങ്ങിയ ഇരുമ്പുവാതിൽ തുറന്നിറങ്ങുമ്പോൾ, പ്രകൃതി എനിയ്ക്കായി ഒരുക്കിയിരിയ്ക്കുന്ന ഹരിതവർണ്ണപ്രപഞ്ചമാണ് കണ്മുൻപിൽ തെളിയുന്നത്... അതിന്റെ ചാരുതയിലേയ്ക്ക് മനസ്സ് ലയിയ്ക്കുമ്പോഴാണ്, എല്ലാ ദു:ഖങ്ങളും മനസ്സിൽ നിന്നും അകന്നുപോകുന്നതായി അനുഭവപ്പെടുന്നത്...
അല്പം മാത്രം
ദൂരെയായി സ്ഥിതി ചെയ്യുന്ന ബട്ട്ലർ സ്കൂളിലേയ്ക്കുള്ള പാതയോരത്തെ
അലങ്കരിയ്ക്കുന്ന അനവധി മരങ്ങൾ........ അവയിൽ, തഴുകിയെത്തുന്ന കാറ്റിനുപോലും ഔഷധഗുണം
പകർന്നുനൽകുന്ന ആര്യവേപ്പ് വൃക്ഷങ്ങളുണ്ട്... എന്നും വിഷുക്കണി ഒരുക്കുവാൻ മഞ്ഞത്തോരണം ചാർത്തിയൊരുങ്ങുന്ന, മലയാളിയുടെ സ്വന്തമായ കണിക്കൊന്നയുണ്ട്... ചുവന്ന പഴങ്ങൾ നിറയെ കായ്ക്കുന്ന ആൽമരങ്ങളും... പിന്നെ പേരറിയാത്ത അനവധി പൂമരങ്ങൾ... എല്ലാ വർഷവും ഈ മരങ്ങളിൽ
കൂടുകൂട്ടാനെത്തുന്ന അരിപ്രാവുകൾ... വാകമരത്തിന്റെ ഉണങ്ങിയ കൊമ്പിൽ
കൂടുകൂട്ടിയ ചെമ്പുകൊട്ടി എന്ന സുന്ദരൻ...നമ്മുടെ നാട്ടിൻപുറങ്ങളിലെവിടെയും സാധാരണയായി കാണപ്പെടുന്ന, കുട്ടുറുവൻ എന്നയിനത്തിൽപ്പെടുന്ന ഈ പക്ഷിയെ ഞാൻ ആദ്യമായി
കാണുന്നതുതന്നെ ഇവിടെവച്ചാണ്. അങ്ങനെ വർണ്ണത്തൂവലുകളുടെയും,
വർണ്ണപ്പൂക്കളുടെയും ഒരു പുതു പ്രപഞ്ചം ഇവിടെയും എനിയ്ക്കു ചുറ്റും രൂപം
കൊള്ളുകയായിരുന്നു. ഒപ്പം വർണ്ണപ്പറവകളുടെയും, വന്യജീവികളുടെയും ജീവിതത്തെക്കുറിച്ച് കൂടുതൽ അറിവു പകർന്നു നൽകുവാൻ ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികൾ', ഡി.സി ബുക്സ്
പുറത്തിറക്കിയ Birds of kerala. Status and Distribution, N.A.നസീറിന്റെ
'കാടും, ഫോട്ടോഗ്രാഫറും'..... തുടങ്ങിയ ചില ബുക്കുകൾ കൂടി എനിയ്ക്ക് കൂട്ടിനെത്തി...ഫെബ്രുവരി- മാർച്ച് മാസത്തോടെ ഇല മുഴുവൻ പൊഴിച്ച ഇലവുമരത്തിൽ, തേൻ നിറഞ്ഞ പൂക്കൾ വിടരുന്നതോടെ മാടത്തകളുടെയും, മൈനകളുടെയും, അണ്ണാറക്കണ്ണന്മാരുടെയും വരവ് ആരംഭിയ്ക്കുകയായി. അവയുടെ ഓരോ ചെറുചലനങ്ങളും നിരീക്ഷിച്ച് ദിവസങ്ങൾ ചിലവഴിച്ചു തുടങ്ങിയതോടെ, മനസ്സിലെവിടെയോ ചേക്കേറിയിരുന്ന ആ പഴയ പനംതത്ത പുതിയ ആകാശങ്ങൾ തേടി ചിറകടിച്ചുയർന്നുതുടങ്ങി.
സലിം അലി- പക്ഷികളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ. |
ഡിസംബർ- ജനുവരി മാസങ്ങളിൽ ആയിരക്കണക്കിന് ദേശാടനക്കിളികളെക്കൊണ്ട് നിറയുന്ന ഈ ചെറു വനം, ലോകത്തിലെതന്നെ പ്രഗത്ഭ പക്ഷിനിരീക്ഷകരിൽ ഒരാളായിരുന്ന സലിം അലിയുടെ, പ്രിയപ്പെട്ട പക്ഷിസങ്കേതങ്ങളിൽ ഒന്നായിരുന്നു. ഡൽഹിയിൽനിന്നും 60 കിലോമീറ്ററോളം ദൂരത്തിലായി, ഹരിയാനയിലെ ഫറൂക്നഗർ എന്ന ചെറു പട്ടണത്തിന് സമീപത്തായാണ് ഈ പക്ഷിസങ്കേതം സ്ഥിതി ചെയ്യുന്നത്. ഡൽഹിയിൽ എത്തിയതിനുശേഷം പലരിൽനിന്നും പറഞ്ഞുകേട്ടതും, വായിച്ചറിഞ്ഞതുമായ ഈ പക്ഷിസങ്കേതത്തിലേയ്ക്കുള്ള യാത്രയ്ക്കായി പല തവണ തയ്യാറെടുത്തിരുന്നുവെങ്കിലും, വിവിധ കാരണങ്ങൾകൊണ്ട് അവയെല്ലാം തടസ്സപ്പെടുകയായിരുന്നു.
സലിം അലിയുടെ പേരിലുള്ള മ്യൂസിയം |
ഇനിയുള്ള സംശയം, എങ്ങനെ അവിടെ എത്തിച്ചേരുവാൻ സാധിയ്ക്കും എന്നുള്ളതായിരുന്നു... മെട്രോ ട്രെയിൻ, ബസ്സ്, ടാക്സി വാഹനങ്ങൾ എന്നീ മൂന്ന് സഞ്ചാരമാർഗ്ഗങ്ങളെ നിലവിൽ യാത്രയ്ക്കായി ആശ്രയിയ്ക്കുവാൻ സാധിയ്ക്കും. ഹരിയാനയുടെ ഉൾപ്രദേശങ്ങളിൽ ബസ്സ് - ടാക്സി സർവീസുകൾ കാര്യക്ഷമമല്ലാത്തതിനാൽ യാത്രയ്ക്കായി സ്വന്തം റോയൽ എൻഫീൽഡ് ബുള്ളറ്റ് തന്നെ അവസാനം തിരഞ്ഞെടുത്തു. അങ്ങനെ മാർച്ച് മാസം 25-ഞായറാഴ്ച സുൽത്താൻപൂർ യാത്രയിലേയ്ക്ക് ഫസ്റ്റ് ഗിയർ വീണു...
ഇൻഡ്യയുടെ തലസ്ഥാനനഗരിയിൽനിന്നും, സാമ്പത്തിക തലസ്ഥാനമായ മുംബൈ വരെ നീണ്ടുകിടക്കുന്ന N.H 8 വഴിയായിരുന്നു യാത്ര. തീസ്ഹസാരിയിൽനിന്നും കരോൾബാഗ് വഴി ധൗളാകുവാമിലെത്തി അല്പദൂരം പിന്നിടുമ്പോൾത്തന്നെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാഴ്ചകളും ആരംഭിയ്ക്കുകയായി. അതോടൊപ്പം സുൽത്താൻപൂരിന്റെ വളർച്ചയിൽ ഇന്ദിരാഗാന്ധി വഹിച്ച പങ്കിനെക്കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളും മനസ്സിലേയ്ക്കോടിയെത്തി.
ഇൻഫോർമേഷൻ സെന്റർ |
വർഷങ്ങളോളം ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ഈ ഉപ്പളങ്ങൾ, സുലഭമായ ജലസാന്നിധ്യം മൂലം ദേശാടനക്കിളികളുടെ ഇടത്താവളമായി മാറുകയായിരുന്നു. ഒരു പക്ഷി സങ്കേതം എന്ന നിലയിൽ സുൽത്താൻപൂരിന്റെ പ്രാധാന്യം ആദ്യം തിരിച്ചറിഞ്ഞത്, പ്രമുഖ പക്ഷിശാസ്ത്രജ്ഞനായ പീറ്റർ ജാക്സൺ ആയിരുന്നു. ഡൽഹി ബേർഡ് വാച്ചിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, സുൽത്താൻപൂരിന്റെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചുകൊണ്ട്, അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയ്ക്ക് കത്തെഴുതുകയുണ്ടായി. നല്ല ഒരു പരിസ്ഥിതിസ്നേഹിയായിരുന്ന ഇന്ദിരാഗാന്ധി, സുൽത്താൻപൂർ സന്ദർശിയ്ക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിയ്ക്കുകയും ഹരിയാന ഗവൺമെന്റിനോട് പക്ഷിസങ്കേതത്തെ ശരിയായ രീതിയിൽ സംരക്ഷിയ്ക്കുവാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. പിന്നീട് നടത്തിയ ഒരു കണക്കെടുപ്പിൽ കേവലം 1.43 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ സ്ഥലത്തുനിന്നും 250-ലേറെ വ്യത്യസ്ത ഇനം പക്ഷികളെയാണ് നിരീക്ഷകർക്ക് കണ്ടെത്തുവാൻ സാധിച്ചത്. തുടർന്ന് പ്രാരംഭനടപടികൾ പൂർത്തിയാക്കിയ ഹരിയാന സർക്കാർ, 1972-ൽ ഈ ചെറു വനത്തെ ഒരു സംരക്ഷിത പക്ഷി സങ്കേതമായി പ്രഖ്യാപിയ്ക്കുകയും 13-7-1989-ൽ ഒരു നാഷണൽ പാർക്ക് ആയി ഉയർത്തുകയും ചെയ്തു.
നാട്ടു വേലിതത്ത. Little Green Bee-eater, (Merops orientalis) |
നാഷണൽ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഹീറോ ഹോണ്ട ജംഗ്ഷനിൽനിന്നും വഴിമാറി, ഗുഡ്ഗാവ് ബസ്സ്റ്റാന്റിനു സമീപത്തുകൂടി ഫറൂക് നഗറിലേയ്ക്കുള്ള പാതയിലൂടെയാണ് ഇനി യാത്ര. മുൻപോട്ടു ചെല്ലുന്തോറും ഹരിയാനയുടെ വരണ്ടുകിടക്കുന്ന ഗ്രാമക്കാഴ്ചകൾ ദൃശ്യമായിത്തുടങ്ങി....... പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകൾ..... വഴിയുടെ ഇരുവശങ്ങളിലും വിളവെടുപ്പിന് പാകമായ ഗോതമ്പുപാടങ്ങൾ..... പ്രഭാതസൂര്യന്റെ രശ്മികളിൽ കുളിച്ച്, സ്വർണ്ണവർണ്ണം ചാർത്തിയതു പോലെ ഇളംകാറ്റിൽ ഇളകി നിൽക്കുന്ന ഗോതമ്പുകതിരുകളുടെ കാഴ്ചകൾ നയനാനന്ദകരമായിരുന്നു..
വലിയ തേൻകിളി. Purple Sunbird (Cinnyris asiaticus) |
കുരങ്ങന്മാർ നിരന്നിരിയ്ക്കുന്ന വഴിയോരത്തെ കൂറ്റൻ മതിൽക്കെട്ടിനപ്പുറം മരക്കൂട്ടങ്ങൾ വളർന്നു നിൽക്കുന്നു .. മരത്തലപ്പുകൾക്കിടയിലൂടെ ഉയർന്നുകാണുന്ന വാച്ച് ടവറുകൾ.... അവയ്ക്കും മുകളിലൂടെ പറന്നു നടക്കുന്ന വെള്ളരി കൊക്കുകളുടെ കൂട്ടങ്ങൾ... കാതുകൾക്ക് തേന്മഴയായി പേരറിയാത്ത ഏതോ പക്ഷിയുടെ മധുര സംഗീതവും.. കണ്ണുകൾക്കുമുൻപിൽ തൂവൽചിറകുകൾ വിടർത്തി, സുൽത്താൻപൂർ പക്ഷി സങ്കേതത്തിന്റെ കാഴ്ചകൾ ഇവിടം മുതൽ ആരംഭിയ്ക്കുകയായിരുന്നു.
പക്ഷി സങ്കേതത്തിന്റെ മതിൽക്കെട്ടിനെ തൊട്ടുരുമ്മി, ഗുഡ്ഗാവ്- ഫറൂക്നഗർ റോഡ് നീണ്ടുകിടക്കുന്നു.. പാതയോട് ചേർന്നുതന്നെ പക്ഷി സങ്കേതത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള കൂറ്റൻ കമാനവും, ഗേറ്റും... ഉള്ളിലെ ചെറിയ പാർക്കിംഗ് ഗ്രൗണ്ടിനു സമീപത്തായി കുട്ടികൾക്കായുള്ള ഒരു ചെറിയ പാർക്കും, ടിക്കറ്റ് കൗണ്ടറും.. ഇത്രയൊക്കെയായിരുന്നു പക്ഷി സങ്കേതത്തിലെ പ്രഥമ കാഴ്ചകളായി കാണുവാൻ സാധിച്ചത്. ഗ്രൗണ്ടിൽ നാലോ അഞ്ചോ കാറുകളും, കുറച്ചു ബൈക്കുകളും നിറുത്തിയിട്ടിട്ടുണ്ട്.. വെയിലിന്റെ കാഠിന്യം വർദ്ധിച്ചതിനാലാണോ, ദേശാടനപ്പക്ഷികളുടെ സീസൺ അവസാനിച്ചതിനാലാണോ എന്നറിയില്ല, സന്ദർശകരുടെ തിരക്ക് എങ്ങും തന്നെ അനുഭവപ്പെടുവാനായില്ല...
തണൽ വിരിച്ചുനിൽക്കുന്ന ഒരു മരത്തിന്റെ ചുവട്ടിൽ ബൈക്ക് പാർക്ക് ചെയ്തശേഷം ഞാൻ ടിക്കറ്റ് കൗണ്ടറിലേയ്ക്ക് നടന്നു.. ക്യാമറ, പാർക്കിംഗ്, പ്രവേശനഫീസ് എല്ലാംകൂടി 35 രൂപ മാത്രം. "സാർ, സീസൺ കഴിയാറായോ"? ഫെബ്രുവരി മാസത്തോടെ സീസൺ കഴിയുമെന്നറിയാമായിരുന്നുവെങ്കിലും ടിക്കറ്റിനായി കാത്തുനിൽക്കുന്നതിനിടയിൽ കൗണ്ടറിലിരുന്ന ആളോട് ഞാൻ ദേശാടനപക്ഷികളുടെ കാഴ്ചകളേക്കുറിച്ച് അന്വേഷിച്ചു.
"സീസൺ കഴിഞ്ഞല്ലോ, എങ്കിലും ചുരുക്കം ചില വിദേശി ഇനങ്ങളെയും, നാടൻപക്ഷികളെയും ഇപ്പോഴും കാണാം. ഒരു കാര്യം ചെയ്യൂ. ഇൻഫോർമേഷൻ സെന്ററിൽ ചോദിച്ചാൽ ഗൈഡിനെ കിട്ടും. ഗൈഡ് ഉണ്ടെങ്കിൽ നിങ്ങൾക്ക് പക്ഷികളേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിയ്ക്കും. അല്പസമയം നിൽക്കുകയാണെങ്കിൽ ഞാൻ തന്നെ, ഒരു ഗൈഡിനെ വിളിച്ചുതരാം". ഇത്രയും പറഞ്ഞ് ടിക്കറ്റ് തന്നശേഷം, അദ്ദേഹവും എന്നോടൊപ്പം പുറത്തേയ്ക്കിറങ്ങി.
ഇനിയുള്ള കാര്യങ്ങളെല്ലാം കമ്മീഷൻ വ്യവസ്ഥയിലായിരിയ്ക്കും എന്നറിയാവുന്നതിനാൽ തുടക്കത്തിൽ തന്നെ അദ്ദേഹത്തെ നിരാശ്ശപ്പെടുത്തേണ്ടി വന്നു. "വേണ്ട സാർ, ഗൈഡിനെ ആവശ്യമെങ്കിൽ ഞാൻ വിളിച്ചുകൊള്ളാം. നന്ദി." ഇത്രയും പറഞ്ഞശേഷം, മറുപടിയ്ക്കായി കാത്തുനിൽക്കാതെ ഞാൻ പക്ഷിസങ്കേതത്തിനുള്ളിലേയ്ക്ക് നടന്നു.
കാട്ടുതാറാവിൻകൂട്ടങ്ങൾ. Wild Duck (Anas platyrhynchos) |
ഉൾപ്പടെയുള്ള എല്ലാ മരങ്ങളും, ചെടികളുംതന്നെ പൂത്തുലഞ്ഞിരിയ്ക്കുന്നു. അവയുടെ തണലിൽ ചിലയിടങ്ങളിലായി ചാരുബെഞ്ചുകൾ... ഞായറാഴ്ച ആഘോഷിയ്ക്കുവാൻ എത്തിയവരാകണം, ചില കുടുംബങ്ങൾ മരത്തണലിൽ വട്ടമിട്ടിരിയ്ക്കുന്നു. ഒരു പക്ഷിസങ്കേതത്തിന്റെ ശാന്തതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ഉച്ചത്തിൽ ശബ്ദമുയർത്തി ഓടിക്കളിയ്ക്കുന്ന കുട്ടികൾ.. ഈ കാഴ്ചകൾക്കിടയിലൂടെ ഞാൻ ഇൻഫോർമേഷൻ സെന്ററിനുള്ളിലേയ്ക്ക് പ്രവേശിച്ചു.
വെള്ള വാലുകുലുക്കി. White Wagtail (Motacilla alba). |
ദേശാടനക്കിളികളേക്കുറിച്ച് പഠിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നവർക്കും, അവയെ സ്നേഹിയ്ക്കുന്നവർക്കും സഹായകരമായ ഏറെ വിവരങ്ങൾ ഇൻഫോർമേഷൻ സെന്ററിൽനിന്നും മനസ്സിലാക്കുവാൻ സാധിയ്ക്കും.
ഈ പക്ഷിസങ്കേതത്തിനുള്ളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട പക്ഷികളുടെ ചിത്രങ്ങളും, അവയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരണങ്ങളുമാണ് പ്രധാന കാഴ്ച. അതോടൊപ്പം ദേശാടനക്കിളികളുടെ പാതകൾ വ്യക്തമാക്കുന്ന, പ്രത്യേകം തയ്യാറാക്കിയിരിയ്ക്കുന്ന ലൈറ്റ് ബോർഡുകളും കാഴ്ചക്കാരുടെ പ്രത്യേക ശ്രദ്ധ ആകർഷിയ്ക്കുന്നു. ലോകഭൂപടത്തിന്റെ മാതൃകയിൽ തയ്യാറാക്കിയിരിയ്ക്കുന്ന ബോർഡിൽ പ്രധാനപ്പെട്ട ദേശാടനക്കിളികളുടെയെല്ലാം തന്നെ ചിത്രങ്ങളും കൊടുത്തിരിയ്ക്കുന്നു. ചിത്രങ്ങളുടെ താഴെയുള്ള ബട്ടണിൽ വിരൽ അമർത്തുമ്പോൾ, അതാത് പക്ഷികളുടെ ദേശാടനമാർഗ്ഗങ്ങളിലൂടെ ഘടിപ്പിച്ചിരിയ്ക്കുന്ന ചെറിയ ബൾബുകൾ പ്രകാശിയ്ക്കുന്നു.. കാഴ്ചയിൽ നിസാരമെന്ന് തോന്നാമെങ്കിലും, ഏതൊരു പക്ഷിനിരീക്ഷകനും ഏറെ ഉപകാരപ്പെടുന്ന ആ കാഴ്ചകളിലൂടെ കണ്ണോടിച്ച് അല്പസമയം ചിലവഴിച്ച ശേഷം ഞാൻ പുറത്തേയ്ക്ക് നടന്നു.
ഈ പക്ഷിസങ്കേതത്തിനുള്ളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട പക്ഷികളുടെ ചിത്രങ്ങളും, അവയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരണങ്ങളുമാണ് പ്രധാന കാഴ്ച. അതോടൊപ്പം ദേശാടനക്കിളികളുടെ പാതകൾ വ്യക്തമാക്കുന്ന, പ്രത്യേകം തയ്യാറാക്കിയിരിയ്ക്കുന്ന ലൈറ്റ് ബോർഡുകളും കാഴ്ചക്കാരുടെ പ്രത്യേക ശ്രദ്ധ ആകർഷിയ്ക്കുന്നു. ലോകഭൂപടത്തിന്റെ മാതൃകയിൽ തയ്യാറാക്കിയിരിയ്ക്കുന്ന ബോർഡിൽ പ്രധാനപ്പെട്ട ദേശാടനക്കിളികളുടെയെല്ലാം തന്നെ ചിത്രങ്ങളും കൊടുത്തിരിയ്ക്കുന്നു. ചിത്രങ്ങളുടെ താഴെയുള്ള ബട്ടണിൽ വിരൽ അമർത്തുമ്പോൾ, അതാത് പക്ഷികളുടെ ദേശാടനമാർഗ്ഗങ്ങളിലൂടെ ഘടിപ്പിച്ചിരിയ്ക്കുന്ന ചെറിയ ബൾബുകൾ പ്രകാശിയ്ക്കുന്നു.. കാഴ്ചയിൽ നിസാരമെന്ന് തോന്നാമെങ്കിലും, ഏതൊരു പക്ഷിനിരീക്ഷകനും ഏറെ ഉപകാരപ്പെടുന്ന ആ കാഴ്ചകളിലൂടെ കണ്ണോടിച്ച് അല്പസമയം ചിലവഴിച്ച ശേഷം ഞാൻ പുറത്തേയ്ക്ക് നടന്നു.
മീൻകൊത്തിച്ചാത്തൻ. White-throated Kingfisher (Halcyon smyrnensis). |
ഒരു കൂട്ടം ചെറുപ്പക്കാർ ടവറിന്റെ മുകളിൽനിന്ന് ബൈനോക്കുലറിലൂടെ പക്ഷികളുടെ ദൃശ്യങ്ങൾ ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. ടവറിന്റെ മുകളിലേയ്ക്ക് കയറുവാനായി അല്പസമയം കാത്തുനിന്നെങ്കിലും, ചെറുപ്പക്കാരുടെ സംഘം താഴെ ഇറങ്ങുന്ന ലക്ഷണമൊന്നും കാണാതിരുന്നതിനാൽ, ആ ശ്രമം ഉപേക്ഷിച്ച് തടാകത്തിന്റെ സമീപത്തെ കാഴ്ചകളിലേയ്ക്ക് ഞാൻ നടന്നു.
മണ്ണിട്ട് ഉയർത്തി നിർമ്മിച്ചിരിയ്ക്കുന്ന വഴിയുടെ ഇരുവശങ്ങളിലും ചെറിയ വേപ്പുമരങ്ങൾ വളർന്നുവരുന്നു.. വെയിലിന്റെ ശക്തി വർദ്ധിച്ചതോടെ, അവയുടെ ചില്ലകളിൽ ചേക്കേറിയിരിയ്ക്കുന്ന പക്ഷികളുടെ വിശ്രമവേളയിലെ മധുരസംഗീതങ്ങൾ, അല്പമൊന്ന് ചെവിയോർത്താൽ നമുക്ക് കേൾക്കുവാൻ സാധിക്കും. വഴിയോരത്തെ കരിയിലകൾക്കിടയിലൂടെ ഏതോ കിളിക്കൂട്ടങ്ങൾ പരതിനടക്കുന്നു... പൂത്താങ്കീരികളാണ്... കേരളത്തിലെങ്ങും സാധാരണയായി കാണപ്പെടുന്ന പൂത്താങ്കീരിയിൽനിന്നും, കരിയിലക്കിളിയിൽനിന്നും അല്പം വ്യത്യസ്തമായ ഒരു ഇനം.... നമ്മുടെ നാട്ടിലെ പൂത്താങ്കീരികളേക്കാൾ വലിപ്പം കുറവാണെങ്കിലും, ഈ ഇനത്തിന് ചെമ്പൻനിറം അല്പം കൂടുതലാണ്. ചിത്രങ്ങൾ പകർത്തുവാനായി ഏറെനേരം അവയുടെ പുറകേ നടന്നുവെങ്കിലും, എന്നിൽനിന്നും എല്ലായ്പ്പോഴും കൃത്യമായ ഒരു അകലം കാത്തുസൂക്ഷിയ്ക്കുവാൻ ശ്രദ്ധിച്ചിരുന്ന പക്ഷിക്കൂട്ടങ്ങൾ, നിരാശ സമ്മാനിച്ച് മതിക്കെട്ടിനപ്പുറത്തേയ്ക്ക് പറന്നകന്നു.
വഴിയോട് ചേർന്നുള്ള വെള്ളക്കെട്ടിൽ പക്ഷികളുടെ കൂട്ടങ്ങളെ കണ്ടതോടെ ഞാൻ പാത വിട്ടിറങ്ങി. വഴിയുടെയും തടാകത്തിന്റെ ഇടയിലുള്ള ഈ ഭാഗം മുഴുവൻ ഉയരമുള്ള പുല്ലുകളാണ് വളർന്നു നിൽക്കുന്നത്.. അവയ്ക്കിടയിലൂടെ കാലിക്കൊക്കുകളുടെ കൂട്ടങ്ങൾ പരതിനടക്കുന്നുണ്ട്. വെള്ളത്തിലൂടെ പേരറിയാത്ത അനവധി നീർപക്ഷികൾ നീന്തി നടക്കുന്നു.. അവയിൽ കരയോട് ചേർന്ന് നീന്തി നടക്കുന്ന സുന്ദരന്മാരായ ഒരു ഇനത്തെ മാത്രമാണ് എനിയ്ക്ക് തിരിച്ചറിയുവാൻ കഴിഞ്ഞത്. നീലക്കോഴികളായിരുന്നു അവ.. തടിച്ചുരുണ്ട,ദേഹമാകെ തിളങ്ങുന്ന നീലയും ഊതനിറവും.. കണ്ണുകൾ, കൊക്ക്, കാലുകൾ, നെറ്റിയിലെ തിലകം എന്നിവ ചുവപ്പുനിറം. ഇടയ്ക്കിടെ കുറിയ വാൽ പൊന്തിച്ചു താഴ്ത്തുന്ന സ്വഭാവം.. ഈ സവിശേഷതകൾ കൊണ്ടാണ്, ഒരിയ്ക്കലെങ്കിലും കണ്ടിട്ടുള്ളവർക്ക് നീലക്കോഴിയെ പെട്ടന്ന് തിരിച്ചറിയുവാൻ സാധിയ്ക്കുന്നത്.
നീലക്കോഴി. Purple Swamphen (Porphyrio porphyrio). |
കരയോട് ചേർന്നുള്ള പായൽക്കൂട്ടങ്ങൾക്കിടയിൽ പരതിനടക്കുന്ന രണ്ട് നീലക്കോഴികളുടെ ചിത്രങ്ങൾ പകർത്തുവാനായി, സമീപത്തുള്ള പുൽക്കൂട്ടത്തിനു പിന്നിൽ അല്പസമയം ഞാൻ പതുങ്ങിയിരുന്നു. മിലിട്ടറി ഗ്രീൻ നിറത്തിലുള്ള ഡ്രസ്സുകൾ, പുൽക്കൂട്ടത്തോട് ചേർന്ന് മറഞ്ഞിരിയ്ക്കുവാൻ എന്നെ ഏറെ സഹായിച്ചു. കടുത്ത വെയിലും സഹിച്ചുള്ള, അല്പസമയത്തെ കാത്തിരിപ്പിനുശേഷം നീലക്കോഴികൾ സമീപത്തേയ്ക്ക് അടുത്തു വന്നു. ഒന്നു രണ്ടു ചിത്രങ്ങൾ പകർത്തിയശേഷം അല്പംകൂടി മുൻപോട്ടു നീങ്ങുവാനായി നടത്തിയ ശ്രമത്തിനിടയിൽ ആയിരിയ്ക്കണം, സമീപത്തെ പുൽക്കൂട്ടത്തിനുള്ളിൽ എവിടെയോ മറഞ്ഞിരുന്ന ഒരു കുളകൊക്ക് എന്നെ കണ്ട് അപകടസൂചനയെന്നപോലെ ശബ്ദമുയർത്തി മറുകരയിലേയ്ക്ക് പറന്നു. ഒരു നിമിഷം കൊണ്ടുതന്നെ സമീപത്തുണ്ടായിരുന്ന പക്ഷിക്കൂട്ടങ്ങളെല്ലാം തന്നെ അപകടസൂചന തിരിച്ചറിഞ്ഞ് ദൂരേയ്ക്ക് പറന്നകന്നു..... ഒപ്പം നീലക്കോഴികളും...
പക്ഷിക്കൂട്ടങ്ങളെല്ലാംതന്നെ ദൂരേയ്ക്ക് പോയി എന്ന് ഉറപ്പായതോടെ ഞാനും പുൽക്കൂട്ടത്തിൽനിന്നും പുറത്തിറങ്ങി തിരികെ വഴിയിലേയ്ക്ക് കയറി. പക്ഷിസങ്കേതത്തിന്റെ കേന്ദ്രമായ തടാകത്തിനെ ചുറ്റിവളഞ്ഞ്, വഴി നീണ്ടുകിടക്കുകയാണ്. തടാകത്തിന്റെ മധ്യത്തിലായി നിരവധി തുരുത്തുകളുണ്ട്. ഈ തുരുത്തുകളാണ് നീർപക്ഷികളുടെ പ്രധാന താവളമായി മാറിയിരിയ്ക്കുന്നത്. തുരുത്തുകളിൽ ഉയർന്നു വളരുന്ന മരങ്ങളുടെ തലപ്പിൽ ഏതൊക്കെയോ പക്ഷികൾ നിരന്നിരിയ്ക്കുന്നു.... ഇടയ്ക്ക് താറാവ് വർഗ്ഗത്തിൽപ്പെട്ട നൂറുകണക്കിനുവരുന്ന പക്ഷികളുടെ കൂട്ടങ്ങൾ, ഒരു തുരുത്തിന്റെ മറവിലേയ്ക്ക് പറന്നിറങ്ങുന്നതു കണ്ടതോടെ ഞാൻ അവിടം ലക്ഷ്യമാക്കി നടന്നു.
കഷണ്ടി കൊക്ക്. Oriental White Ibis (Threskiornis melanocephalus). |
Black-necked Stork (Ephippiorhynchus asiaticus). |
ഉണങ്ങിയ മരത്തിനുസമീപത്ത് എത്തിയ ഉടൻ ഇണപ്പക്ഷികൂടി സമീപത്തേയ്ക്ക് പറന്നെത്തി. തിളങ്ങുന്ന കരിനീല നിറമുള്ള സുന്ദരൻ.... മരത്തിനുസമീപത്ത് എന്നെ കണ്ടതുകൊണ്ടാകണം അല്പസമയം ചിലച്ച് ബഹളം വച്ചശേഷമാണ് രണ്ട് തേൻകിളികളും കൂടി മരത്തിനു സമീപത്തേയ്ക്ക് വന്നത്. അവിടെ ഒരു ചെറിയ ഉണങ്ങിയ ചുള്ളിക്കമ്പിൽനിന്നും മാറാലകളും, ചിലന്തിവലകളും,കരിയിലകളും കൂട്ടി ചേർത്തുവച്ച്, നിർമ്മാണത്തിന്റെ പ്രാരംഭഘട്ടം മാത്രം പൂർത്തിയാക്കിയ നിലയിൽ ഒരു കൂട് തൂങ്ങിക്കിടക്കുന്നു.... ചെറിയ പഞ്ഞിക്കഷണങ്ങളും, ചകിരിനാരും ഉപയോഗിച്ച് ഉൾവശം മോടിപിടിപ്പിയ്ക്കുന്ന തിരക്കിലായിരുന്നു ഇണക്കിളികൾ... ആദ്യമൊക്കെ എന്റെ സാമീപ്യമറിഞ്ഞ് കൂടിനു സമീപത്തേയ്ക്കുവരുവാൻ അവ മടി കാണിച്ചിരുന്നുവെങ്കിലും, പിന്നീട് ഒട്ടും തന്നെ ഭയം പ്രകടിപ്പിയ്ക്കാതെയും, എന്നെ ഗൗനിയ്ക്കാതെയും അവ കൂടുനിർമ്മാണത്തിൽ മുഴുകി. ഈ സമയത്തിനിടയിൽ തേൻകിളികളുടെ ഏറെ ചിത്രങ്ങളും ഞാൻ പകർത്തിക്കൊണ്ടിരുന്നു.അവയുടെ കൂടുനിർമ്മാണം ആസ്വദിച്ചും, ചിത്രങ്ങൾ പകർത്തിയും ഏറെസമയം അവയോടൊപ്പം ചിലവഴിച്ചശേഷം, ഞാൻ യാത്ര തുടർന്നു.
പൂതക്കൊക്ക്. Painted Stork (Mycteria leucocephala). |
മനുഷ്യനോടുള്ള ഭയം ഏറ്റവും കൂടുതൽ പ്രകടിപ്പിയ്ക്കുന്നത് നീർപ്പക്ഷികളാണെന്നാണ് അവയോടൊപ്പം ചിലവിട്ട സമയത്തെല്ലാം എനിയ്ക്ക് തോന്നിപ്പോയി. നല്ല ചിത്രങ്ങൾക്കായി ഞാൻ ഒരു ചുവട് മുൻപോട്ടു വയ്ക്കുമ്പോൾ പക്ഷിക്കൂട്ടങ്ങൾ, ഒന്നിനു പിറകെ ഒന്നായി പത്തുചുവട് മുൻപോട്ടു പറക്കും. ഒരു നിമിഷം പോലും അടങ്ങിയിരിയ്ക്കുവാൻ കൂട്ടാക്കാത്ത അവയുടെ ചിത്രങ്ങൾ, ഒരു 400mm ലെൻസ് ഉപയോഗിച്ച് പകർത്തുന്നതുപോലും ഒരു വെല്ലുവിളി ആയിരുന്നു.
ഇതിനിടയിൽ തികച്ചും സാധാരണക്കാരായ ചില പക്ഷികളുടെയും ചിത്രങ്ങൾ എനിയ്ക്ക് ലഭ്യമായി. ഒരു വെള്ളവാലുകുലുക്കിയും(White Wagtail) മീൻകൊത്തിച്ചാത്തനും(White breasted Kingfisher).സന്ദർശകരെ അധികമൊന്നും ഭയപ്പെടാതെ, തീറ്റ തേടി നടന്നിരുന്ന, അവയുടെ നല്ല കുറെ ചിത്രങ്ങൾ പകർത്തുവാൻ സാധിച്ചു.
വാച്ച് ടവറുകളിലൊന്ന്............. |
നീലക്കാള. Nilgai -Fm (Boselaphus tragocamelus). |
അല്പനേരത്തെ ഈ യാത്രയ്ക്കുശേഷം ഒരു മരക്കൂട്ടത്തിന്റെ തണലിലേയ്ക്ക് അവ വീണ്ടും ഒന്നിച്ചുകൂടി. തലയുയർത്തി ചുറ്റുപാടും നോക്കിയും, ചെവി വട്ടം പിടിച്ചും നിന്ന അവയിൽ എന്റെ സാമീപ്യം, അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് തീർച്ച.. പുല്ലിൻകൂട്ടത്തിനിടയിലൂടെയുള്ള എന്റെ ചലനം വീണ്ടും മനസ്സിലാക്കിയതോടെ ആ കൂട്ടം രണ്ടായി പിരിഞ്ഞു.ചെറിയ കുട്ടികളും, അമ്മമാരും ഉൾപ്പെടുന്ന സംഘം ദൂരേയ്ക്ക് നീങ്ങിയപ്പോൾ, ബാക്കിയുള്ള മുതിർന്ന നീലക്കാളകൾ ഒന്നുചേർന്ന് തടാകതീരത്തേയ്ക്ക് നടന്നു.കുഞ്ഞുങ്ങൾ സംഘത്തിൽ ഇല്ലാതിരുന്നതിനാൽ ആവണം തടാകതീരത്തേയ്ക്ക് വന്ന കൂട്ടം, ഇത്തവണ കാര്യമായ ഭയമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവയുടെ ഏറെ ചിത്രങ്ങളും എനിയ്ക്ക് പകർത്തുവാൻ സാധിച്ചു.
നീലക്കാള. Nilgai (Male) |
തടാകം മുറിച്ചുകടക്കുന്ന നീലക്കാളകളുടെ ചിത്രം വ്യക്തമായി കിട്ടുന്ന രീതിയിൽ പുല്ലുകൾക്ക് മറഞ്ഞാണ് ഞാൻ മുൻപോട്ട് നീങ്ങിയത്.. തടാകത്തിലെ വെള്ളമിറങ്ങിത്തുടങ്ങിയതോടെ തുരുത്തുകളുടെ ചുറ്റിലും ചെളി അടിഞ്ഞുകൂടിയിരിയ്ക്കുകയാണ്.... ഓരോ ചുവടുവയ്പിലും കാൽ, ചെളിയിലേയ്ക്ക് താഴ്ന്ന് പോകുന്നു.. ചില സ്ഥലങ്ങളിലെ ചെളിയുടെ ആഴം കണക്കുകൂട്ടാനാകാതെ വന്നതോടെ ഞാൻ മുൻപോട്ടുള്ള നടപ്പ് അവസാനിപ്പിച്ച് ചിത്രങ്ങൾ പകർത്തുവാൻ തുടങ്ങി... ഒന്നുരണ്ട് ചിത്രങ്ങൾ പകർത്തിക്കഴിഞ്ഞതോടെ നീലക്കാളക്കൂട്ടങ്ങൾ വെള്ളത്തിലൂടെ കുതിച്ചുപായുവാനാരംഭിച്ചു. മനോഹരമായ ആ കാഴ്ചയിലേയ്ക്ക് ഫോക്കസ് ചെയ്യുന്നതിനുമുൻപേ മറ്റോരു തുരുത്തിൽ കയറിയ അവ, മരക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് മറഞ്ഞു.. കൂടുതൽ മനോഹരമായ ദൃശ്യങ്ങൾ പകർത്തുവാൻ സാധിയ്ക്കാതെ പോയതിൽ അല്പം നിരാശ ഉണ്ടായിരുന്നെങ്കിലും, മനസ്സിൽ പതിയുവാനുതകുന്ന സുന്ദരമായ ഒരു ചിത്രം തന്നെയായിരുന്നു വെള്ളം ചിതറി തെറിപ്പിച്ച്, കുതിച്ചുപായുന്ന നീലക്കാളകളുടെ കാഴ്ച....
അല്പനേരത്തെ കാത്തുനിൽപ്പിനുശേഷവും കാളക്കൂട്ടങ്ങൾ തുരുത്തിൽനിന്നും പുറത്തുവരുന്ന ലക്ഷണമൊന്നും കാണാതിരുന്നതോടെ ഞാൻ യാത്ര തുടർന്നു.... കുട്ടനാടൻ പാടശേഖരങ്ങളെ
അനുസ്മരിപ്പിയ്ക്കുന്ന, വിസ്തൃതമായ ചതുപ്പുനിലങ്ങളിൽനിന്നും വെള്ളം വറ്റിത്തുടങ്ങിയിരിയ്ക്കുന്നു.. വേനൽ കടുത്തുവരുന്നതോടെ ഈ തടാകത്തിലെ ജലം പൂർണ്ണമായിത്തന്നെ വറ്റിപ്പോകാറുണ്ട്. അത്തരം അവസരങ്ങളിൽ യമുനയിൽനിന്നും പമ്പ് ചെയ്ത് നിറയ്ക്കുന്ന ജലമാണ് ഈ പക്ഷിസങ്കേതത്തെ നിലനിറുത്തുവാൻ സഹായിയ്ക്കുന്നത്.
ചെളിനിറഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലൂടെ ഇരതേടി നടക്കുന്ന നിരവധിയിനം പക്ഷികൾ..... മണൽക്കോഴികളും, ചെങ്കണ്ണി തിത്തിരികളുമാണ് അവയിലേറെയും.. ഇടയ്ക്ക് ചുണ്ടൻകാടകളുടെ ഇനത്തിൽപ്പെട്ട പക്ഷികളെയും കാണുവാനുണ്ട്.... ഒന്നോ രണ്ടോ പെരുമുണ്ടികൾ.... താമരക്കോഴികൾ.... പവിഴക്കാലികൾ..... പേരറിയാവുന്നതും അറിയാത്തതുമായ ഒട്ടനവധി നീർപ്പറവകളുടെ ഒരു സാമ്രാജ്യത്തിലേയ്ക്ക് തന്നെയാണ് കടന്നുചെന്നത് എന്നു വ്യക്തമാക്കുന്ന കാഴ്ചകളായിരുന്നു, എനിയ്ക്ക് അവിടെയുള്ള ചെറുതുരുത്തുകളിൽ കാണുവാൻ സാധിച്ചത്.. പക്ഷിക്കൂട്ടങ്ങളുടെ ഇരതേടലും, ജലാശയത്തിലെ കസർത്തുകളും ആസ്വദിച്ച് കടന്നുചെന്ന എന്നെ ഏറെ ആകർഷിച്ച ചില പറവകൾ കൂടി അവിടെയുണ്ടായിരുന്നു. കരിന്തട്ടമിട്ട തലയും, തൂവെള്ള ഉടയാടപോലുള്ള തൂവൽക്കുപ്പായവുമായി ധ്യാനനിമഗ്നരായി നിൽക്കുന്ന കഷണ്ടി കൊക്കുകളുടെ കൂട്ടങ്ങളായിരുന്നു അവയിൽ ഏറ്റവും മനോഹരമായ കാഴ്ച... കരിനീലയും, വെളുപ്പൂം ഇടകലർന്ന, ഉയരക്കൂടുതൽകൊണ്ടുതന്നെ ആരുടെയും ശ്രദ്ധയാകർഷിയ്ക്കുന്ന നീലത്തലയൻ കൊക്ക്.... കൊക്കുകളുടെ കൂട്ടത്തിലെ ഏറ്റവും സുന്ദരന്മാരെന്ന് വിശേഷിപ്പിയ്ക്കാവുന്ന വർണ്ണക്കൊക്കുകൾ.... കൂറ്റൻ താറാവിൻകൂട്ടങ്ങൾ.... പറവകളുടെ ലോകത്തെ അല്പമെങ്കിലും താത്പര്യത്തോടെ വീക്ഷിയ്ക്കുന്നവർക്കായി പ്രകൃതി ഒരുക്കിവച്ചിരിയ്ക്കുന്ന ഒരു അത്യപൂർവ്വനിധി തന്നെയാണ് ഈ പക്ഷിസങ്കേതമെന്ന് തീർച്ച.
തുരുത്തിൽ മറിഞ്ഞുകിടന്നിരുന്ന ഒരു മരത്തിൽ കയറിയിരുന്ന ബാഗിലുണ്ടായിരുന്ന ഓറഞ്ച്കഴിച്ച്, അല്പം വെള്ളവുംകുടിച്ച് ക്ഷീണം അകറ്റിയശേഷം ഞാൻ യാത്ര തുടർന്നു. തുരുത്തിന്റെ ചുറ്റുമുള്ള ജലപരപ്പിലെങ്ങും പക്ഷികൾ നിറഞ്ഞിരുന്നു.. ചിത്രങ്ങൾ പകർത്താവുന്നതിലും ദൂരെയായതിനാൽ അവയുടെ കാഴ്ചകൾ ആസ്വദിച്ച് നടക്കുവാൻ മാത്രമേ നിർവ്വാഹമുണ്ടായിരുന്നുള്ളു. തടാകത്തിന്റെ കരയിൽ, ചെറുപുല്ലുകൾ വളർന്നുനിന്നിരുന്ന ഒരു ഭാഗത്തേയ്ക്കാണ് ഞാൻ നടന്നുചെന്നത്..
ഇളം നീലനിറമുള്ള, പൂക്കൾ നിറഞ്ഞ ചെറിയ ചെടികൾ അവിടമാകെ വളർന്നുനിന്നിരുന്നു.. പൂക്കൾതോറും പാറിനടന്ന് തേൻ നുകർന്ന് അനേകം ചിത്രശലഭങ്ങളും...... നമ്മുടെ നാട്ടിൽ കാണപ്പെടുന്ന 'വരയൻ കടുവ' (Striped Tiger) എന്ന ചിത്രശലഭത്തോട് സാമ്യമുള്ളവയായിരുന്നു ആ ശലഭങ്ങളെല്ലാം.. അനേകം ചിത്രശലഭങ്ങളും, വർണ്ണപൂക്കളും, ഇളംപുല്ലുകളും നിറഞ്ഞ ആ മനോഹരമായ കാഴ്ച ആസ്വദിച്ചു നിൽക്കുമ്പോൾ, ബാല്യത്തിലെന്നോ പഠിച്ചുവച്ച കുമാരനാശാന്റെ പ്രശസ്തമായ ഈ വരികളാണ് ഓർമ്മയിലേയ്ക്ക് കടന്നുവന്നത്.
ഈ വല്ലിയിൽനിന്നു ചെമ്മേ പൂക്കൾ
പോവുന്നിതാ പറന്നമ്മേ,
തെറ്റീ ! നിനക്കുണ്ണീ ചൊല്ലാം നൽപൂ-
മ്പാറ്റകളല്ലേയിതെല്ലാം.
കാവ്യാത്മകമായ ഈ വരികളെ അന്വർത്ഥമാക്കുന്ന മനോഹരദൃശ്യത്തിന്റെ ചിത്രങ്ങൾ പകർത്തിയും, തുള്ളിപ്പറക്കുന്ന വർണ്ണശലഭങ്ങളുടെ കാഴ്ചകൾ മനസിലേറ്റിയും ഏറെസമയം ഞാൻ അവയോടൊപ്പം ചിലവഴിച്ചു.പോവുന്നിതാ പറന്നമ്മേ,
തെറ്റീ ! നിനക്കുണ്ണീ ചൊല്ലാം നൽപൂ-
മ്പാറ്റകളല്ലേയിതെല്ലാം.
പക്ഷികളും, നീലക്കാളകളും, ചിത്രശലഭങ്ങളും തടാകക്കാഴ്ചകളുമൊക്കെ ആസ്വദിച്ച് നടന്ന് സമയം നാലുമണിയോടടുത്തതറിഞ്ഞില്ല.. 4:30-നു മുൻപായി പക്ഷിസങ്കേതത്തിൽനിന്നും പുറത്തിറങ്ങണം എന്നുള്ള നിർദ്ദേശം ടിക്കറ്റ് കൗണ്ടറിൽനിന്നും ലഭിച്ചിരുന്നു.. പക്ഷികൾ ചേക്കേറുന്ന സമയത്ത് സന്ദർശകരുടെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന ശല്യങ്ങളെ മുൻകൂട്ടികണ്ടാകണം ഈ നിർദ്ദേശം നടപ്പിലാക്കിയിരിയ്ക്കുന്നത്. ആകാശവിതാനമാകെ ചെഞ്ചായം പൂശി സൂര്യൻ പടിഞ്ഞാറേയ്ക്ക് മറയുവാനുള്ള തിടുക്കത്തിലാണ്. വടക്കേ ഇൻഡ്യയിൽ രാത്രി നേരത്തേ കടന്നുവരുന്ന സമയമായതിനാൽ ഉടൻതന്നെ ഇരുട്ടു വീണുതുടങ്ങും. സങ്കേതത്തിനുപുറത്തെ സന്ദർശനം കഴിഞ്ഞെത്തുന്ന പക്ഷിക്കൂട്ടങ്ങൾ മരച്ചില്ലകളിലേയ്ക്ക് പറന്നിറങ്ങിത്തുടങ്ങി.കലപിലകൂട്ടിയും,പരസ്പരം വഴക്കടിച്ചും, സങ്കേതത്തെ ശബ്ദമുഖരിതമാക്കി പകലിനോട് വിടപറയുവാൻ പക്ഷിക്കൂട്ടങ്ങൾ ഒരുങ്ങവേ, പക്ഷിസങ്കേതത്തോട് യാത്ര പറഞ്ഞു ഞാനും പുറത്തേയ്ക്ക് നടന്നു.
ഒരു പക്ഷേ കുടുംബനാഥനാകണം...... അല്പനേരം രസിപ്പിയ്ക്കുന്ന ആ കാഴ്ചനോക്കിനിന്നശേഷം കുറച്ചു ചിത്രങ്ങളും പകർത്തി ഞാൻ പുറത്തിറങ്ങി...
സന്ദർശകരെല്ലാവരും തന്നെ പക്ഷിസങ്കേതത്തിനോട് വിടപറഞ്ഞിരുന്നു. കൂട്ടം തെറ്റിയെത്തിയതുപോലെ അലയുന്ന ചില പ്രണയജോഡികൾ മാത്രം പാർക്കിംഗ് ഗ്രൗണ്ടിനുസമീപത്തുകൂടി ചുറ്റിത്തിരിയുന്നുണ്ട്..... ഗെയിറ്റിനു സമീപത്തുള്ള വില്‍പനക്കാരനിൽനിന്നും, മധുരമേറിയ ഒരു ഗ്ലാസ്സ് കരിമ്പ് ജ്യൂസ് കുടിച്ചതോടെ ഒരു പകലത്തെ അലച്ചിലിന്റെ ക്ഷീണം മുഴുവനായും പോയിമറഞ്ഞു. സന്ദർശകർക്കായി തുറക്കപ്പെടാത്ത സലിം അലിയുടെ പേരിലുള്ള ചെറിയ മ്യൂസിയം പകർന്ന നിരാശയെ പുറന്തള്ളി, അവിസ്മരണീയമായ ഒരു സുന്ദരദിവസത്തിന്റെ ഓർമ്മകളെ മാത്രം മനസ്സിൽ സൂക്ഷിച്ച് ഞാൻ മടക്കയാത്ര ആരംഭിച്ചു... ഇനിയുമൊരു വസന്തത്തിനായി, ദേശങ്ങൾ പിന്നിട്ടെത്തുന്ന ദേശാടനപ്പറവകളുടെ ചിറകടിയൊച്ചകളുടെ സംഗീതവും, വർണ്ണത്തൂവലുകളുടെ വെഞ്ചാമരക്കാഴ്ചകളും മനസ്സുതുറന്ന് ആസ്വദിയ്ക്കുവാനായി വീണ്ടുമെത്തിച്ചേരണമെന്ന ആഗ്രഹവുമായി, ഇനി യാത്ര ഡൽഹിയിലേയ്ക്ക്.....
.............................................................................................................................................................
രണ്ടുമാസങ്ങൾക്കു മുൻപ് നടത്തിയ ഒരു യാത്ര... ജോലിത്തിരക്കും അല്പം മടിയും കൂടിയായപ്പോൾ, എഴുതാനും, പോസ്റ്റ് ചെയ്യുവാനും താമസിച്ചുപോയി..എഴുതി വന്നപ്പോൾ ഏറെ നീണ്ടു പോവുകയും ചെയ്തു...സദയം ക്ഷമിയ്ക്കുക... :)
ReplyDeleteകമന്റ് ബോക്സ് കാണുന്നില്ല ...... സലിം അലിയെക്കുറിച്ചും ഇന്ദുചൂഡന്റെ കേരളത്തിലെ പക്ഷികളെക്കുറിച്ചും പണ്ട് യുറീക്കയിൽ വായിച്ച അറിവാണ്. വിവരണം ഒട്ടും കൂടിയിട്ടില്ല..പതിവു പോലെ മനോഹരമായ ചിത്രങ്ങളും..ഉറങ്ങുന്ന കുരങ്ങച്ചാരെയാണ് കൂടുതൽ ഇഷ്ടപ്പെട്ടത്...
Deleteനല്ല ഫോട്ടോകള്‍, നല്ല വിവരണവും. വലിയ തേന്‍കിളിയുടെ ചിത്രത്തിനൊപ്പം പെണ്‍കിളി എന്നുകൂടി കൊടുക്കുന്നത് നന്നായിരിക്കും
ReplyDeleteDear Shibu,
ReplyDeleteHearty Congrats for becoming the Father Of A Little Angel ! My Best Wishes To Your SweetHeart Too!May God Bless Your Angel With Long Life,Health and Happiness!
You may dedicate this beautiful visual treat to your cute little angel!
Amazing,informative,beautiful and interesting!
I will get back to you!Simply loved this postof birds and beasts!
Kudos!
Sasneham,
Anu
പ്രിയപ്പെട്ട ഷിബു,
ReplyDeleteഎത്ര മനോഹരം, ഈ വരികളും,കിളികളും ,മൃഗങ്ങളും ...!എന്തൊരത്ഭുതം ..ഇന്നു രാവിലെ അടുത്ത വീട്ടിലേക്കു നോക്കി,തത്തമ്മയെ ഓര്‍മിച്ചിരുന്നു.കഴിഞ്ഞ തവണ അവിടെ കൂട്ടിലിട്ടിരുന്ന തത്തമ്മയെക്കുറിച്ച് ഒരു പോസ്റ്റ് എഴുതിയിരുന്നു. എന്റെ നാരായണക്കിളിയാണ് ഷിബുവിന്റെ തേന്‍കിളി..! ഇപ്പോള്‍ ഈ കിളിയാണ് എന്റെ കൂട്ടുകാരി! അച്ഛന്റെ വീട്ടിലെ കൂവളമരചില്ലയില് കൂടുകൂട്ടിയിരുന്ന നാരായണക്കിളി എന്റെ ബാല്യകാലം മനോഹരമാക്കിയിരുന്നു. ഇപ്പോള്‍,ഇവിടെ,സിറ്റ് ഔട്ടില്‍ ഇരുന്നു,നാരായണക്കിളി, മന്ദാരപ്പൂക്കളുടെ തേന്‍ കുടിക്കുന്നത് ആസ്വദിക്കുന്നു.
രണ്ടു മൈനകള്‍ മരങ്ങളില്‍ പറന്നു കളിക്കാറുണ്ട്. അടക്കാകുരുവികളും ഉണ്ട്,കേട്ടോ.
സലിം അലിയെക്കുറിച്ച് ഒരുപാട് വായിച്ചിട്ടുണ്ട്. കൂടെ ജോലി ചെയ്തിരുന്ന ഒരു മലയാളി വനിതയെ പരിചയപ്പെട്ടിരുന്നു.
പ്രകൃതിയെ സ്നേഹിക്കുന്നവര്‍ മൃദുലമനസ്ക്കരായിരിക്കും. ഹൃദയത്തിലെ ആര്‍ദ്രത വാക്കുകളായി പെയ്യുമ്പോള്‍,വായനക്കാര്‍ക്ക് ശരിക്കും ഒരു വിരുന്നു തന്നെ ലഭിക്കുന്നു.
ഇപ്പോള്‍ അമ്മക്ക് ഈ ഫോട്ടോസ് കാണിച്ചു കൊടുക്കുകയാണ്.ഹാര്ദമായ അഭിനന്ദനങ്ങള്‍ !
ഇത്രയും വിശദമായി,ഒന്നും തന്നെ വിട്ടുപോകാതെ എഴുതാന്‍ എങ്ങിനെ ക്ഷമയുണ്ടായി?
ഇവിടെ ശങ്കരകുളങ്ങര അമ്പലക്കുളത്തിനു അടുത്ത് ഒരുപാട് പേരാല്‍ മരങ്ങളില്‍ ഒരായിരം ദേശാടനപ്പക്ഷികള്‍ കൂടുകൂട്ടിയതു നന്ദ കാണിച്ചു തന്നിരുന്നു.
പിന്നണിയില്‍ കേള്‍ക്കുന്ന പാട്ടിന്റെ ഈണം ഏറെ പ്രിയംകരം...
ആറ്റിന്‍കരയോരത്തെ .....ചാറ്റല്‍മഴ ചോദിച്ചു...
കാറ്റേ ....കാറ്റേ.......വരുമോ....?
ഇളംതെന്നലും ചട്ടല്മഴയും,കിളികളും പൂക്കളും മനസ്സില്‍ എന്നും മഴവില്‍ രചിക്കട്ടെ !
ഈ പോസ്റ്റിന്റെ തലേക്കെട്ടും മനോഹരം!
ഇടവപ്പാതിയിലേക്ക് വന്നിറിങ്ങുമ്പോള്‍,ക്യാമറ കയ്യില്‍ ഉണ്ടല്ലോ...?
ശുഭരാത്രി!
സസ്നേഹം,
അനു
ചാറ്റല്‍മഴ എന്ന് തിരുത്തി വായിക്കുമല്ലോ...! :)
ReplyDeleteസസ്നേഹം,
അനു
നല്ല ഫോട്ടോകളും ഗംഭീരമായ വിവരണവും. നല്ല വാക്കുകള്‍ ഷിബുവിന്റെ പോസ്റ്റുകളുടെ ഒരു ആകര്ഷകത്വമാണെന്ന് പറയട്ടെ.
ReplyDeleteമനോഹരമായ ചിത്രങ്ങൾ,ഷിബു.വിശദമായ വിവരണവുൻ പതിവുപോലെ ഗൻഭീരമയി.ഏറെ കഷ്ട്ടപ്പെട്ടിട്ടുണ്ടാകുമല്ലോ ഇത്രയും ചിത്രങ്ങളെടുക്കാൻ.
ReplyDeleteചിത്രങ്ങളെല്ലാം അതിമനോഹരം... വിവരണങ്ങളും നന്നായീട്ടോ.. പുല്ക്കൂട്ടത്തിന്റെയിടയിലൊക്കെ ഇരുന്നിട്ട് പാമ്പു കടി കിട്ടാത്തത് ഭാഗ്യം.. ഇനിയും പോരട്ടെ ഇതു പോലത്തെ പോസ്റ്റുകള്‍..
ReplyDeleteവളരെ മനോഹരമായി വിവരിച്ചിരിക്കുന്നു ഷിബു ...കിളികളെ ഞാനും വളര്‍ത്തിയിരുന്നു കുറെ നാള്‍മുന്നേ വരെ ...വലിയ ഒരു കൂടും കെട്ടി ,വിവിധതരം കിളികളേയും വാങ്ങി കൂട്ടില്‍ ഇട്ടിരുന്നു ..ഒരിക്കല്‍ ഒരു പാമ്പ് അതിന്നകത്ത് കയറിക്കൂടി ...കുറെ കിളികളെ തിന്നു ,തിന്നുകഴിഞ്ഞ് അതിനു പുറത്തിറങ്ങാന്‍ വയ്യാണ്ടായി ...കുറെ എണ്ണം വിഷം തൊട്ടു ചത്തു സങ്കടം വന്നു അതുകണ്ടപ്പോള്‍ ....പാമ്പിനെ എല്ലാരും തല്ലികൊന്നു ബാക്കി ഉള്ള കിളികളെ തുറന്നുവിട്ടു ...!
ReplyDeleteഇപ്പോള്‍ കൂട് ശൂന്യം !!
അവയുടെ കലപില സൌണ്ട് ഇപ്പോളും കാതുകളില്‍ കേള്‍ക്കും ...!
അടുത്തുള്ള ഒരു വീട്ടില്‍ ഒരു തത്തമ്മ ഉണ്ട് ...രാവിലെ പാല്ക്കാരന് വരുമ്പോള്‍ വീട്ടുകാര്‍ കതകു തുറന്നില്ലേല്‍ വിളിച്ചുണര്‍ത്തും ...എല്ലാരെയും പേരെടുത്തു വിളിക്കും ...കൂട്ടില്‍ നിന്നും തുറന്നു വിട്ടാല്‍ വയ്കുന്നേരം വീടെത്തി കൂട്ടില്‍ കയറിയിട്ട് കൂടടക്കാന്‍ പറയും ...എല്ലാരും അതിശയത്തോടെ ആണ് അതിനെ കാണുക ...അവരുടെ മകന്റെ പ്രായം ആണ് ആ തത്തമ്മക്ക്...അവരും മകനെപ്പോലെ അതിനെയും സ്നേഹിക്കുന്നു ...!!
മൂന്നാറിലെ ചിന്നാറില്‍ ട്രെക്കിങ്ങിനു പോയതോര്‍മ്മ വന്നു കുതിച്ചുപായുന്ന നീലക്കാളകളുടെ വിവരണം വായിച്ചപ്പോള്‍ ...!
വിവരണവും ചിത്രങ്ങളും ഒക്കെ മനോഹരമായുണ്ട് ട്ടോ ...!!
ഷിബു ,,
ReplyDeleteവായിക്കാന്‍ അല്‍പ്പം വൈകി ,മനോഹരം ഈ കുറിപ്പുകള്‍ ,,ചെറുപ്പത്തില്‍ തത്തയെ പിടിക്കാന്‍ മരത്തില്‍ കയറി പിടിവിട്ട് താഴെ പോയതൊക്കെ ശിബുവുന്റെ കുറിപ്പ് വായിച്ചപ്പോള്‍ മനസ്സിലേക്കൊടിയെത്തി ...യാത്ര ഇനിയും തുടരെട്ടെ കൂടെ മടി ഇല്ലാതാവുകയും ചെയ്യട്ടെ ,,,എല്ലാ ആശംസകളും .
പ്രിയപ്പെട്ട ഷിബു,
ReplyDeleteവളരെ നന്നായി.
ഇതുപോലെ ഗൌരവതരമായ യാത്രാകുറിപ്പുകളാണ് മലയാളംബ്ലോഗിന്റെ സമാന്തരജീവിതത്തെ പ്രസക്തമാക്കുന്ന പ്രധാന കൈവഴി. താങ്കളുടെ നിരന്തരമായ ആത്മാർത്ഥശ്രമത്തിന് നല്ല അഭിനന്ദനം!
ഷിബൂ...കുറേകാലമായി ബ്ലോഗുകള്‍ ശ്രദ്ദിക്കാന്‍ സമയം കിട്ടിയിട്ട്. മനോഹരം. വരികളും ചിത്രങ്ങളും ഒന്നിനൊന്നു മെച്ചം......സസ്നേഹം
ReplyDeleteമനോഹരമായൊരു കുറിപ്പും, അതുപോലെ മനോഹരമായ ചിത്രങ്ങളും...... അസൂയ തോന്നുന്നു ആ യാത്രയേക്കുറിച്ച് വായിച്ച്.....
ReplyDeleteവാക്കുകളും ചിത്രങ്ങളും മനോഹരമായി..... പുതുമയുള്ള ബ്ലോഗ് വായന....
ReplyDeleteമനോഹരം എന്ന് തന്നെ പറയാം കെട്ടൊ
ReplyDeleteഒന്നു കൂടി വായിക്കണം
നല്ല ഫോട്ടോകള്‍, നല്ല വിവരണവും
ReplyDeleteമനോഹരമായ വിവരണം. വളരെ നല്ല ചിത്രങ്ങളും.
ReplyDeleteഉപയോഗിച്ച ക്യാമറയെ കുറിച്ച് ഒരു വിവരണമാകാമെന്നു തോന്നുന്നു.
'ബന്തിപ്പാടങ്ങൾ' ? ഒന്നു പറഞ്ഞു തരൂ. മനസ്സിലായില്ല.
പറവകളെ കുറിച്ച് ഇത്ര ആഴത്തിൽ ബൂലോഗത്തിൽ
ReplyDeleteഇതുവരെ ആരും പറഞ്ഞിട്ടില്ല ,അതുപോലെ തന്നെ ഇത്രത്തോളം
മനോഹരമായി ; സ്വന്തമായി യാതൊരു ബൂലോഗനും അവയുടെ വിസ്മയഭംഗികൾ
ഒപ്പിയെടുത്ത് സ്വന്തം തട്ടകങ്ങളിൽ പ്രദർശിപ്പിച്ചിട്ടും ഇല്ല...!
പക്ഷികളും , മൃഗങ്ങളും മാത്രമല്ലല്ലോ സുൽത്താൻപൂരിലെ
സഞ്ചാരങ്ങളിലൂടെ , ഓരോവായനക്കാരനേയും ഒരിക്കലും മറക്കാത്ത
ഒരു സുന്ദരൻ യാത്രയിലേക്ക് കൈപിടിച്ചുകൊണ്ടുപോയിരിക്കുകയാണല്ലോ ഷിബു
വരികളിൽ കൂടിയും ചെയ്തിരിക്കുന്നത് അല്ലേ ഭായ്.
Hats...off !
Keek it up ....
വിവരണാതീതമായ വായനാനുഭവം..!
ReplyDeleteമനോഹരമായ വിവരണവും,ജീവനുള്ള ചിത്രങ്ങളും..!
ആശംസകള്‍ കൂട്ടുകാരാ
സസ്നേഹം..പുലരി
പ്രിയ ഷിബു ,
ReplyDeleteഈ പോസ്റ്റ് ആദ്യത്തെ ഒരു പാര വായിച്ചു ഈ ലേഖനം പിന്നൊരു ദിവസത്തേക്ക് ഞാന്‍ മാറ്റി വെച്ചത് മടുത്തിട്ടല്ല. അലക്ഷ്യമായ ഒരു വായന ഈ പോസ്റ്റ് അര്‍ഹിക്കുന്നില്ല എന്ന് മനസ്സിലാക്കിയത് കൊണ്ടുമാത്രം.
മഴയൊഴിഞ്ഞ നേരം മുറ്റത്തെ പൂവില്‍ നിന്ന് തേന്‍ നുകരാന്‍ ഒരു പൂമ്പാറ്റ . അതിന് വല്ലതും കിട്ടിക്കാണുമോ.... ആ കാഴ്ചയും കണ്ടു ഞാന്‍ നേരെ വന്നിരുക്കുന്നത് സുല്‍ത്താന്‍പൂരിലെ പറവകളെ കാണാനാണ്. എഴുത്തും ചിത്രങ്ങളും ഏതാണ് മികച്ചത് എന്ന് പരസ്പരം മത്സരിക്കുന്ന പോസ്റ്റ്.
എന്റെ വരികളില്‍ എഴുതുന്ന കമ്മന്റിനു ഒരു പക്ഷെ പോസ്റ്റിന്റെ സൗന്ദര്യത്തോട് നീതി പുലര്‍ത്താന്‍ കഴിയാതെ പോകും. അതുകൊണ്ട് ഒറ്റവാക്കില്‍ പറയട്ടെ, പ്രകൃതിയെ സ്നേഹിക്കുന്ന , പ്രകൃത്യോടു സല്ലപ്പിക്കുന്ന എന്റെ സുഹൃത്തിന്റെ ഈ ലേഖനം എന്റെ മികച്ച വായനയിലേക്ക് ഞാന്‍ ചേര്‍ത്ത് വെക്കുന്നു.
സ്നേഹം നിറഞ്ഞ ആശംസകള്‍
ഇരിപ്പിടത്തിലൂടെ ഇവടെ വന്നൊരു ഓട്ടപ്രദിക്ഷണം നടത്തി പോയതാ
ReplyDeleteപക്ഷെ ഒരു കമന്റു പാസ്സാക്കാന്‍ കഴിഞ്ഞില്ല ഇപ്പോള്‍ വീണ്ടും g+ ലൂടെ കണ്ടു മുട്ടി
ഇവിടെയെത്തി. ഞാനും ഒരു ചെറിയ പക്ഷി നിരീക്ഷകന് അവയെപ്പറ്റി ചില
ലേഖനങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഈ പോസ്റ്റു വായിച്ചപ്പോള്‍ ആ പഴയ കാലം ഓര്‍മ്മയിലേക്ക് ഓടിയത്തി.
ചിത്രങ്ങള്‍ അതി മനോഹരം ഒപ്പം പറഞ്ഞു വിട്ട അല്ല എഴുതി വിട്ട
ആ ശൈലിയും അതിമനോഹരം. എടുക്കുക, ഏഴുതുക അറിയിക്കുക.
വീണ്ടും കാണാം
ഷിബു,
ReplyDeleteഅതി മനോഹര ചിത്രങ്ങൾ, വളരെ നന്നായി യാത്രാവിവരണം, നീലക്കാളയും നീലക്കോഴിയും ഒക്കെ കേൾക്കുന്നത് ഇപ്പോഴാണു. ഇവയെയൊക്കെ പരിചയപ്പെടുത്തിയതിനു നന്ദി..
എല്ലാ ആശംസകളും
ഞാന്‍ കാണാന്‍ വൈകി ഇത്, നന്നായിട്ടുണ്ട്,നല്ല ചിത്രങ്ങളും. ഭരത്പൂര്‍ പക്ഷിസങ്കേതത്തില്‍ ഞാന്‍ പോയിട്ടുണ്ട്. ഇവിടെ എത്തിയിട്ടില്ല. അഭിനന്ദനങ്ങളും ആശംസകളും.
ReplyDeleteപിന്നെ ഡല്‍ഹിയില്‍ കാക്കകളെ കാണാറുണ്ടൊ...ആഗ്രയില്‍ ഞാന്‍ കണ്ടിട്ടില്ല ഒരിക്കലും...
very nice, and inspiring !!!!!
ReplyDeletemarvelous
ReplyDelete