tag:blogger.com,1999:blog-46281330333381587292024-03-21T21:42:25.365-07:00yathrakalAnonymoushttp://www.blogger.com/profile/09720111604518675984noreply@blogger.comBlogger28125tag:blogger.com,1999:blog-4628133033338158729.post-80027447243336898972013-05-06T01:24:00.002-07:002013-06-19T01:27:27.382-07:00 തൂവാനവും, ചാമ്പൽ മലയണ്ണാനും<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
"കാടിന്റെ കാടത്തമറിയണമെങ്കിൽ ചിന്നാർ കാടുതന്നെ കയറണം... അവിടെ കയറിയിറങ്ങുന്നവൻ ഏത് കാട്ടിലും കയറും". കാടകങ്ങളുടെ മനസ്സറിയുന്ന വന്യജീവി ഫോട്ടോഗ്രാഫർ എൻ. എ. നസീർ, ചിന്നാർക്കാടുകളേക്കുറിച്ച് പറഞ്ഞ വാക്കുകളാണിത്. (മാതൃഭൂമി യാത്ര)</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
വരണ്ട പാറക്കെട്ടുകൾ നിറഞ്ഞ ചെങ്കുത്തായ മലനിരകളിലൂടെ കയറിയിറങ്ങി, പാമ്പാറിന്റെ കുളിർമ്മയുള്ള നീരൊഴുക്കിൽ മുങ്ങിനിവർന്ന്, മഴനിഴൽക്കാടുകളുടെ ഉൾത്തുടിപ്പുകളിലൂടെ അലഞ്ഞ്, കാട് പറഞ്ഞുതരുന്ന കഥകൾ കേട്ടും, അനുഭവിച്ചും ഒരു ദിവസമെങ്കിലും ചിലവഴിച്ചിട്ടുള്ളവർക്കുമാത്രം മനസ്സിലേറ്റുവാൻ സാധിയ്ക്കുന്ന ഒരു യാഥാർത്ഥ്യമാണ്, ചിന്നാർകാടുകളെ അടുത്തറിയാവുന്ന ഈ പ്രകൃതിസ്നേഹിയുടെ വാക്കുകളിൽ നിറഞ്ഞു നിൽക്കുന്നത്...<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
കോടാനുകോടി ജൈവവൈവിധ്യങ്ങൾകൊണ്ട് സമ്പന്നമാണെങ്കിലും, ഹരിതവർണ്ണപുതപ്പിൽ മറഞ്ഞുകിടക്കുന്ന പശ്ചിമഘട്ടമഴക്കാടുകളോട് താരതമ്യപ്പെടുത്തുമ്പോൾ പ്രകടമായ വ്യത്യാസങ്ങൾ ആദ്യകാഴ്ചയിലേ അനുഭവിച്ചറിയുവാൻ സാധിയ്ക്കുന്നതാണ് വരണ്ട ഭൂപ്രകൃതിയും, നരച്ച പച്ചനിറവും മാത്രം നിറഞ്ഞു നിൽക്കുന്ന ഈ പരുക്കൻ കാടുകളുടെ കാഴ്ചകൾ. പടർന്നുപന്തലിച്ചു വളരുന്ന കുള്ളൻമരങ്ങളും, കുറ്റിച്ചെടികളും... പിന്നിലേയ്ക്ക് കൊളുത്തിവലിയ്ക്കുന്ന മുൾക്കാടുകൾ...... വൻമരങ്ങളോളം പോന്ന കള്ളിമുൾച്ചെടികളും, ദുർഘമമായ പാറക്കൂട്ടങ്ങളും...... ഇവയ്ക്കെല്ലാം മീതെയായി, ശരീരത്തിനോടൊപ്പം മനസ്സിനേപ്പോലും തളർത്തുന്നത്ര ശക്തമായ കൊടുംവെയിലും. കാടിന്റെ മനസ്സറിയുവാനെത്തുന്ന ഏതൊരു സഞ്ചാരിയുടെയും ആവേശത്തെ തുടക്കത്തിൽത്തന്നെ നുള്ളിയെറിയുവാൻ പര്യാപ്തമായ എല്ലാവിധ വെല്ലുവിളികളുമുയർത്തുന്ന, അപൂർവ്വമായൊരു പ്രകൃതിയാണ് ഈ മലമടക്കുകൾക്കിടയിൽ മറഞ്ഞിരിയ്ക്കുന്നതെന്ന് നിസംശയം പറയാം..<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBwgh4-XosTNzZqzH9YxpR_wr_R83o34G9o3yvSrdSFXIYlYwviqJftyGU3cU3crmZIf2o0fAjXa4etqWZ3pqs_zhGMvr_2HldYDXfr2LIPHK_rJBx2FE-aLYZ86-p2NVh4GxRWfFZ7eE/s1600/00002.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBwgh4-XosTNzZqzH9YxpR_wr_R83o34G9o3yvSrdSFXIYlYwviqJftyGU3cU3crmZIf2o0fAjXa4etqWZ3pqs_zhGMvr_2HldYDXfr2LIPHK_rJBx2FE-aLYZ86-p2NVh4GxRWfFZ7eE/s1600/00002.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394;"><span style="font-size: small;"><b>ഒരു വഴിയോരക്കാഴ്ച...</b></span></span></td></tr>
</tbody></table>
കേരളത്തിന്റെ മണ്ണിലേയ്ക്ക് പുതുജീവൻ പകർന്ന് കാലവർഷം തകർത്തുപെയ്യുമ്പോഴും, ഒരു മലയുടെ മാത്രം കയറ്റിയിറക്കങ്ങൾക്കപ്പുറം ഇവിടെ, തമിഴ്മണ്ണിൽനിന്നും വീശിയെത്തുന്ന വരണ്ട കാറ്റും, ചുട്ടുപൊള്ളിയ്ക്കുന്ന വെയിലും മാത്രമാണ് യാത്രികർക്കൊപ്പം സഹചാരികളായി കൂടെയെത്തുന്നത്... ഏതൊരു സഞ്ചാരിയുടെയും യാത്രാഭിനിവേശത്തിനു മുൻപാകെ, കാലാവസ്ഥ തീർക്കുന്ന കനത്ത മതിൽക്കെട്ടുകൾ ഒരു തടസ്സമായി നിലകൊള്ളുമ്പോഴും, പ്രകൃതിയെ പ്രണയിച്ച്, അതിന്റെ മനസ്സിനെ തൊട്ടറിയുവാൻ ദൂരങ്ങൾ താണ്ടിയെത്തുന്നവർക്കു മുൻപിൽ ഒളിപ്പിച്ചു വച്ചിരിയ്ക്കുന്ന കാഴ്ചകളുടെ അത്ഭുതചെപ്പ് തുറന്ന്, വിസ്മയങ്ങൾ വാരിവിതറുവാനും കഴിയുന്ന ചിന്നാറിന്റെ ജാലവിദ്യകളാണ് ഇവിടേയ്ക്കുള്ള ഓരോ യാത്രയിലും എനിയ്ക്ക് അനുഭവിയ്ക്കുവാൻ സാധിച്ചിട്ടുള്ളത്...<br />
<br />
വെള്ളക്കാട്ടുപോത്ത്, ചാമ്പൽ മലയണ്ണാൻ, നക്ഷത്രആമ, ആനക്കൂട്ടങ്ങൾ, പുള്ളിമാനുകൾ, വർണ്ണപ്പകിട്ടാർന്ന ചിത്രശലഭങ്ങൾ, അത്യപൂർവ്വ ഇനങ്ങളിൽപ്പെട്ട പക്ഷികൾ, തുടങ്ങി എണ്ണിയാലൊടുങ്ങാത്തത്ര ജീവിവർഗ്ഗങ്ങളും, വൈവിധ്യം നിറഞ്ഞ സസ്യലതാദികളും... കാടെന്ന മഹാപ്രപഞ്ചത്തിന്റെ ഉള്ളറകളിൽ മറഞ്ഞിരിയ്ക്കുന്ന അത്യപൂർവ്വങ്ങളായ പല അറിവുകളും എനിയ്ക്കു മുൻപിൽ തുറന്നുതന്നത് ചിന്നാർ കാടുകളായിരുന്നു. വശ്യപ്പാറയിലെ കാട്ടുപോത്തിൻ കൂട്ടങ്ങളും, പെരിയക്കൊമ്പിലെ മലമുകളിൽ അപ്രതീക്ഷിതമായി കണ്ടുമുട്ടിയ ചുള്ളിക്കൊമ്പൻ എന്ന ഒറ്റയാനും, പാമ്പാറിന്റെ തീരത്തെ അത്യപൂർവ്വങ്ങളായ പക്ഷികളും ചിത്രശലഭങ്ങളും... ഓരോ യാത്രയിലും പുതിയ പുതിയ പാഠങ്ങൾ... ക്യാമറയുടെ മുൻപിലേയ്ക്ക് ഒട്ടനവധി പുതിയ കാഴ്ചകൾ...... ഈ വനാന്തരങ്ങൾക്കുള്ളിൽ ചിലവിട്ട ഓരോ നിമിഷങ്ങളിലും പ്രകൃതിയോടുള്ള പ്രണയവും, കാടുകളുടെ പ്രാധാന്യത്തേക്കുറിച്ചുള്ള തിരിച്ചറിവുകളും ഒരു ജലപ്രവാഹം പോലെ മനസ്സിനുള്ളിലേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരുന്നു...<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBr6tGWqhkuOtOq33gz7wHWEZ60ppJiz6hhdKMA3JnPriKA_86ud1heBHhECs8E6VEucH9Z_iaonvWAj0zyw6V9PFSeIaw4gAWx9o0RVuKh9nOSmGP1-eazyrvkR3Ure9l3SMoPS1vjpM/s1600/c7.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjBr6tGWqhkuOtOq33gz7wHWEZ60ppJiz6hhdKMA3JnPriKA_86ud1heBHhECs8E6VEucH9Z_iaonvWAj0zyw6V9PFSeIaw4gAWx9o0RVuKh9nOSmGP1-eazyrvkR3Ure9l3SMoPS1vjpM/s1600/c7.jpg" /></a></div>
പിന്നീട് എത്രയെത്ര യാത്രകൾ... കോടമഞ്ഞിന്റെ കുളിരിൽ മുങ്ങിയ മൂന്നാറിന്റെ സൗന്ദര്യത്തിനുമപ്പുറം, ചിന്നാറിന്റെ വരണ്ട മണ്ണ് ഇന്നും പഴയ ആവേശത്തോടെ തന്നെ ഇന്നും എന്റെ മനസ്സിനെ അവിടേയ്ക്ക് വലിച്ചടുപ്പിയ്ക്കുന്നു.. വശ്യപ്പാറ, കൂട്ടാർ, ആലംപെട്ടി, പാമ്പാർ, കരിമല, ചുരുളിപ്പെട്ടി എന്നിവിടങ്ങളിലൂടെ, ഉൾക്കാടുകളുടെ മണവും മനവുംതേടി ചുട്ടുപൊള്ളുന്ന പാറക്കെട്ടുകൾ താണ്ടി കടന്നുപോയ എത്രയോ ദിനരാത്രങ്ങൾ... ഓരോ യാത്രകളിലും ചിന്നാറിന്റെ പുതിയ കാഴ്ചകൾ തേടിപ്പിടിയ്ക്കുവാൻ സഹായിച്ച് എനിയ്ക്കുമുൻപേ ഒരു കൂട്ടം ആദിവാസി സുഹൃത്തുക്കളുമുണ്ടായിരുന്നു... ഗോപാലൻ, വിജയൻ, പളനിസാമി, മുരുകൻചേട്ടൻ, മണികണ്ഠൻ... എല്ലാവരും ഈ കാടിന്റെ മടിത്തട്ടിൽ ജനിച്ചുവളർന്നവർ.... കാടിനോടും, കാട്ടുമൃഗങ്ങളോടും മല്ലിട്ട്, കാടിനുള്ളിൽനിന്നും ഔഷധച്ചെടികളും, തേനും, നെല്ലിയ്ക്കയും, മേച്ചിൽപുല്ലുകളും ശേഖരിച്ച്, മറയൂറിലെയും, ഉടുമൽപേട്ടിലെയും മാർക്കറ്റുകളിലെത്തിച്ച് വിറ്റാൽ കിട്ടുന്ന, വളരെ തുച്ഛമായ തുകകൊണ്ട് ജീവിതം തള്ളിനീക്കിയിരുന്നവർ..... ദാരിദ്ര്യത്തിന്റെ കയ്പ്പുമാത്രം രുചിച്ചറിഞ്ഞിരുന്ന ഇന്നലെകളിൽനിന്നും, ജീവിതത്തിന്റെ അരക്ഷിതാവസ്ഥയിൽനിന്നും അവർക്കുള്ള മോചനമായിരുന്നു, ചിന്നാറിലെ ഇക്കോ-ടൂറിസ്സം പദ്ധതികളുടെ ആവിർഭാവം.<br />
<br />
ഇന്ന് ചിന്നാർകാടുകളിലെ വാച്ചർമാരും, ഗൈഡുകളുമായി ജോലിനോക്കുന്ന ആദിവാസികൾക്ക് കാടിനുള്ളിലെ പ്രദേശങ്ങളെല്ലാം സ്വന്തം വീടുപോലെതന്നെ മന:പാഠമാണ്. കാടുകാണുവാനെത്തുന്ന സഞ്ചാരികളോട്, അത് വിദേശി - സ്വദേശി വ്യത്യാസമില്ലാതെ അവർ കാണിയ്ക്കുന്ന സ്നേഹവും ആത്മാർത്ഥതയും, പ്രത്യേകം എടുത്തു പറയേണ്ട - അഭിനന്ദനാർഹമായ കാര്യം തന്നെ...<br />
<br />
കാടിന്റെയും, കാട്ടുമൃഗങ്ങളുടെയും ചലനങ്ങൾ മണത്തറിഞ്ഞ്, അവയുടെ പാതകൾ പിന്തുടർന്ന്, ഉൾവനങ്ങളിലെ അപരിചിതവഴികളിലൂടെ, കരുതലുള്ള വഴികാട്ടികളായി ഇവരും, ഓരോ യാത്രയിലും എന്നോടൊപ്പം ഉണ്ടായിരുന്നു.</div>
<div style="text-align: justify;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhe1psq04ui-p-q7kR8jcPr0FZNRMmYBJKFHZT04h7vC9-o568bnYgYZ9qaM2KNvvaYWAbsTvSeICxJ22GzuuFB1TZJ_z9qw_ANZpKp0_2Q0ikmtUOdSe9XfThWNRnBCTInCxK4m5tRE8Y/s1600/01.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhe1psq04ui-p-q7kR8jcPr0FZNRMmYBJKFHZT04h7vC9-o568bnYgYZ9qaM2KNvvaYWAbsTvSeICxJ22GzuuFB1TZJ_z9qw_ANZpKp0_2Q0ikmtUOdSe9XfThWNRnBCTInCxK4m5tRE8Y/s1600/01.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394;"><span style="font-size: small;"><b>മുരുകൻ ചേട്ടൻ: ഞങ്ങളുടെ വഴികാട്ടി.</b></span></span></td></tr>
</tbody></table>
തൂവാനം വെള്ളച്ചാട്ടമായിരുന്നു ഇത്തവണ ഞങ്ങളുടെ യാത്രയിലെ ആദ്യലക്ഷ്യം... മൂന്നാറിനോട് അടുത്തപ്പോൾ തന്നെ മുരുകൻചേട്ടന്റെ ഫോണിൽനിന്നും വിളികൾ വന്നു തുടങ്ങി... ആലംപെട്ടിയിലെ ഇക്കോ-ടൂറിസത്തിന്റെ ഓഫീസിൽ, മുരുകൻചേട്ടൻ ഞങ്ങൾക്കായി കാത്തുനിൽക്കുകയായിരുന്നു..... പതിവില്ലാത്തതുപോലെ സന്ദർശകരുടെ വൻതിരക്ക് ഇന്ന് തൂവാനത്ത് അനുഭവപ്പെടുന്നുണ്ട്. അവധിദിനങ്ങളോടനുബന്ധിച്ച് കാടുകയറുവാൻ തമിഴ്നാട്ടിൽ നിന്നും കുടുംബസമേതമെത്തിയവരാണ് അവരിലേറെയും. കടുത്ത വെയിലും, കുത്തനേയുള്ള കയറ്റവും, ഉരുളൻ കല്ലുകൾ നിറഞ്ഞ പരുക്കൻ കാട്ടുവഴികളും അധികനേരത്തെ നടപ്പിന് അനുവദിയ്ക്കാത്തതിനാൽ തൂവാനം വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ അകലെനിന്നുതന്നെ കണ്ടാസ്വദിച്ച് പലരും യാത്ര അവസാനിപ്പിയ്ക്കുകയാണ്.. അതിനാൽ കൂടുതൽ സംഘങ്ങളോടെപ്പം യാത്രകൾ നടത്തി, മെച്ചപ്പെട്ടൊരു തുക സമ്പാദിയ്ക്കുവാനുള്ള സുവർണ്ണാവസരമാണ് വാച്ചർമാർക്ക് കൈ വന്നിരിയ്ക്കുന്നത്.<br />
<br />
അതിരാവിലെതന്നെ സന്ദർശകരോടൊത്ത് തൂവാനത്ത് പോയശേഷം, മടങ്ങിവന്ന് ഞങ്ങൾക്കായി കാത്തുനിൽക്കുകയായിരുന്നു... ഇനിയും ഒരു യാത്രയ്ക്കുള്ള സമയം കൂടി കിട്ടുമോ എന്നറിയണം. അത് അറിയുന്നതിനുവേണ്ടിയാണ് തിരക്കിട്ട ഈ ഫോൺവിളി... എത്ര വേഗതയിൽ പോയാലും കുറഞ്ഞത് രണ്ടരമണിയ്ക്കൂറെങ്കിലും വേണ്ടിവരും ഞങ്ങൾക്ക് മൂന്നാറിൽനിന്നും ആലംപെട്ടിയിലെത്തുവാൻ.... ഒരു യാത്രയ്ക്കുള്ള അവസരം കൂടി കിട്ടുന്നു എന്ന കാര്യം മുരുകൻ ചേട്ടനെ സന്തോഷിപ്പിച്ചുവെന്ന് സംസാരത്തിൽനിന്നും വ്യക്തമായി. അവിചാരിതമായി മാത്രം വീണുകിട്ടുന്നതാണ് അവർക്ക് ഇത്തരം തിരക്കുനിറഞ്ഞ ദിവസങ്ങൾ... അത് എന്തിന് പാഴാക്കണം... ഞങ്ങൾ എത്തിച്ചേരുന്നതിനുമുൻപേ മടങ്ങിവരാമെന്ന് ഉറപ്പു നൽകി ചേട്ടൻ സംസാരം അവസാനിപ്പിച്ചു.... </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhT7k1DdzRRfRUx29RsAGEXQ3oqaErV7o-ibMMzVdItlzxVsk3Z6qNkt_awW_q4quBiTayXERLReQdhYFFmkOTyC9S_PHgV-BqpLCtVRYui-Nj60qB0uWwK0-F6ILPRyjE_e0W67-EE4yw/s1600/c6.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhT7k1DdzRRfRUx29RsAGEXQ3oqaErV7o-ibMMzVdItlzxVsk3Z6qNkt_awW_q4quBiTayXERLReQdhYFFmkOTyC9S_PHgV-BqpLCtVRYui-Nj60qB0uWwK0-F6ILPRyjE_e0W67-EE4yw/s1600/c6.jpg" /></a></div>
<div style="text-align: justify;">
ഒരു ദിവസം സമ്പാദിയ്ക്കുന്ന തുച്ഛമായ തുകകൊണ്ട് ജീവിതം കൂട്ടിമുട്ടിയ്ക്കുവാൻ ബദ്ധപ്പെടുന്ന ദരിദ്രന്മാരാണ് ഇവിടെയുള്ള ആദിവാസികളിലേറെയും. സന്ദർശകരില്ലാത്ത സീസണുകളിലാകട്ടെ ഉപജീവനത്തിനായി വനവിഭവങ്ങൾ തേടി ഇവരിൽ പലരും കാടു കയറുന്നു. നല്ല വീട്... വൈദ്യുതി.. കുട്ടികളുടെ വിദ്യാഭ്യാസം... ഉയർന്ന നിലയിലുള്ള ജീവിതസാഹചര്യങ്ങൾ.... ഇതെല്ലാം ഇന്നും അവരുടെ മനസ്സിൽ ഒരു സ്വപ്നം മാത്രമാണെന്ന് അവരോടൊത്ത് ജീവിയ്ക്കുവാൻകഴിഞ്ഞിട്ടുള്ള ചുരുങ്ങിയ കാലഘട്ടങ്ങൾകൊണ്ട് മനസ്സിലാക്കുവാൻ സാധിച്ചിട്ടുണ്ട്. അതോടൊപ്പം മദ്യപാനം എന്ന മാരകവിപത്ത് കുടികളിൽ സൃഷ്ടിച്ചുകൊണ്ടിരിയ്ക്കുന്ന സാമൂഹിക പ്രശ്നങ്ങൾ വേറെയും......<br />
<br />
ആദിവാസിവിഭാഗങ്ങളുടെ ക്ഷേമത്തിനുവേണ്ടി സർക്കാർ ഖജനാവുകളിൽനിന്നും കോടികൾ ചിലവഴിയ്ക്കപ്പെടുമ്പോഴും, യഥാർത്ഥ ആദിവാസിയാകട്ടെ ഇതൊന്നുമറിയാതെ അവഗണനയുടെ പ്രതീകം പോലെ, കാടുകൾക്കുള്ളിൽ കഷ്ടപ്പാടുകൾ മാത്രം നിറഞ്ഞ ദിവസങ്ങൾ തള്ളിനീക്കുന്നു.. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjy3Pyfz0TWZ43D8DO26A34KrYBpe1Dhv11EISRCYQa5SWvbyZbbcHMfWY0yIWR90P5G4BdELidYUfJLeAeIbhIS_WvzLpeFa2GqURPUvQBiOhUpKhKgtAafEIWgFJUZQh7nDKmuwwdz58/s1600/Fc5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjy3Pyfz0TWZ43D8DO26A34KrYBpe1Dhv11EISRCYQa5SWvbyZbbcHMfWY0yIWR90P5G4BdELidYUfJLeAeIbhIS_WvzLpeFa2GqURPUvQBiOhUpKhKgtAafEIWgFJUZQh7nDKmuwwdz58/s1600/Fc5.jpg" /></a></div>
<div style="text-align: justify;">
ലക്കം വെള്ളച്ചാട്ടത്തെയും, ചന്ദനസുഗന്ധം നിറയുന്ന കാടുകളെയും പിന്നിലാക്കി മറയൂരിനെ സമീപിച്ചു തുടങ്ങിയപ്പോൾതന്നെ ചൂടുകാറ്റിന്റെ ആലിംഗനങ്ങളിൽ, വസ്ത്രങ്ങൾ ശരീരത്തിലേയ്ക്ക് വിയർത്ത് ഒട്ടിത്തുടങ്ങി.... കരിഞ്ഞുണങ്ങിയ കർഷകപ്രതീക്ഷകളുടെ പ്രതീകാത്മകചിത്രം പോലെ, പാതയോരത്തുടനീളം പരന്നുകിടക്കുന്ന വരണ്ടുണങ്ങിയ കരിമ്പിൻപാടങ്ങൾ...... കാരറ്റും, കാബേജും, ബീൻസും, ഉരുളക്കിഴങ്ങും ഉൾപ്പടെയുള്ള ശീതകാല പച്ചക്കറികൾ വിളഞ്ഞിരുന്ന വയലേലകളിൽ വിണ്ടുപൊട്ടിയ മൺരേഖകൾ മാത്രം അവശേഷിച്ചിരിയ്ക്കുന്നു..... മലനിരകളിൽനിന്നും ചെരിഞ്ഞിറങ്ങുന്ന പാറക്കെട്ടുകളിലൂടെ, എന്നോ സമൃദ്ധമായി ഒഴുകിയിരുന്ന ജലപാതങ്ങൾ അവശേഷിപ്പിച്ച വിളറിയ, നേർത്ത വെള്ളചാലുകൾ.. ഒരു വേനൽമഴയുടെ തലോടലിനായി മനം തുറന്ന് കാത്തുകിടക്കുന്ന ഊഷരഭൂമിയായി മറയൂർ മാറിക്കഴിഞ്ഞിരിയ്ക്കുന്നു....<br />
<br />
നിറപ്പകിട്ടാർന്ന പ്ലാസ്റ്റിക് കുടങ്ങളിൽ ശേഖരിച്ച കുടിവെള്ളവുമായി, ദൂരങ്ങൾ പിന്നിട്ടെത്തിയ നിറപ്പകിട്ടില്ലാത്ത ജീവിതങ്ങൾ, വയൽവരമ്പുകളിലൂടെ കുടിലുകൾ ലക്ഷ്യമാക്കി നടന്നുനീങ്ങുന്ന ദൃശ്യങ്ങളും വഴിയോരത്തെ സാധാരണ കാഴ്ചകളിലൊന്നു മാത്രം.... അവരുടെ വികാരരഹിതമായ മുഖങ്ങളിലേയ്ക്ക് വീണുകിടക്കുന്നതും വറുതി സമ്മാനിച്ച ഇരുണ്ട നിഴൽപ്പാടുകൾ മാത്രമാകണം..... . <br />
<br />
കരിമുട്ടിയിലെ ചെക്ക്പോസ്റ്റ് പിന്നിട്ടിറങ്ങിയപ്പോൾ മുതൽ വിനോദസഞ്ചാരികളുടെ വാഹനങ്ങളുടെ ഒഴുക്ക് ആരംഭിച്ചു തുടങ്ങി..... വഴിയോരങ്ങളിൽ വാഹനങ്ങൾ നിർത്തി കാഴ്ചകൾ ആസ്വദിയ്ക്കുന്നവരുടെ തിരക്ക്.... ഏറെയും തമിഴ്നാട്ടിൽനിന്നുള്ള സന്ദർശകർ.. ഒപ്പം വിദേശികളുൾപ്പെടുന്ന ചെറുസംഘങ്ങൾ.. വിദൂരതയിലേയ്ക്ക് പരന്നുകിടക്കുന്ന കാടുകളും, മലനിരകളും, തൂവാനം വെള്ളച്ചാട്ടവുമാണ് കാഴ്ചക്കാരെ ഈ പാതയോരത്ത് പിടിച്ചുനിറുത്തുന്നത്.. തിരക്ക് ഏറിവന്നതോടെ ഇടുങ്ങിയ മലമ്പാതയിൽ ഗതാഗതതടസ്സത്തിനുള്ള സാധ്യതയും കണ്ടുതുടങ്ങിയതോടെ, വഴിയോരക്കാഴ്ചകൾക്ക് സമയം കൊടുക്കാതെ ഞങ്ങൾ ആലംപെട്ടി ലക്ഷ്യമാക്കി നീങ്ങി.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXGg4EjzNxtZjLoubomNi_a98Unn1sYnYSz3LYDU1BCIRJT2qwtGT-hBhNsBohgLw05XHyJRBs92c835bk6s0SzvDekP9iTt8IKqSkpxkWBEyu3pIgcwAY2asJc5Aa_GNa3FsExyKDfdo/s1600/c9.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjXGg4EjzNxtZjLoubomNi_a98Unn1sYnYSz3LYDU1BCIRJT2qwtGT-hBhNsBohgLw05XHyJRBs92c835bk6s0SzvDekP9iTt8IKqSkpxkWBEyu3pIgcwAY2asJc5Aa_GNa3FsExyKDfdo/s1600/c9.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394;"><span style="font-size: small;"><b>ഹനുമാൻ കുരങ്ങ്</b></span></span>.</td></tr>
</tbody></table>
<div style="text-align: justify;">
കരിമുട്ടി ചെക്ക്പോസ്റ്റിൽനിന്നും അധികദൂരം യാത്രചെയ്യുന്നതിനുമുൻപേതന്നെ ആലംപെട്ടിയിൽ എത്തിച്ചേരും... തൂവാനം വെള്ളച്ചാട്ടമുൾപ്പടെയുള്ള പ്രദേശങ്ങളിലേയ്ക്ക് വനത്തിനുള്ളിലൂടെ യാത്ര ചെയ്യുവാൻ ആഗ്രഹിയ്ക്കുന്നവർക്ക് അതിനുള്ള സൗകര്യങ്ങൾ ഇവിടെയുള്ള എക്കോ- ടൂറിസത്തിന്റെ ഓഫീസിൽനിന്നും ലഭ്യമാണ്... ഞങ്ങൾ എത്തിച്ചേരുമ്പോൾ ഓഫീസും, പരിസരങ്ങളും ആകെ തിരക്കിൽ മുങ്ങിനിൽക്കുകയാണ്... സ്വദേശികളും, വിദേശികളുമായ സന്ദർശകരാണ് എവിടെയും... വിദേശികളായ ഒരു കൂട്ടം ചെറുപ്പക്കാർ കാടുകളിലേയ്ക്കുള്ള ട്രക്കിംഗിനായി തയ്യാറെടുക്കുകയാണ്.. അവർക്കായി നിർദ്ദേശങ്ങൾ നൽകുന്ന വാച്ചർമാരോടൊപ്പം ഓഫീസിന്റെ വരാന്തയിൽത്തന്നെ മുരുകൻചേട്ടൻ ഞങ്ങളെ കാത്തുനിൽക്കുന്നുണ്ടായിരുന്നു.. ബൈക്കുകൾ സമീപത്തുള്ള മരത്തണലിലേയ്ക്ക് ഒതുക്കിവച്ചശേഷം ഞങ്ങൾ ഓഫീസിലേയ്ക്ക് നീങ്ങി.<br />
<br />
" സാറേ, ബൈക്കിൽ കെട്ടിവച്ചിരിയ്ക്കുന്ന ബാഗുകൾ ഓഫീസിലേയ്ക്ക് വച്ചോ.. ഇല്ലെങ്കിൽ തിരികെ വരുമ്പോഴേയ്ക്കും കുരങ്ങന്മാർ എല്ലാം നാശമാക്കും" ചെറുപ്പക്കാരോടൊപ്പം പുറത്തേയ്ക്കിറങ്ങിയ ഗാർഡ് പിന്നിൽനിന്നും ഞങ്ങളോട് വിളിച്ചുപറഞ്ഞു.<br />
<br />
ചിന്നാറിലേയും ആലംപെട്ടിയിലെയും കുരങ്ങന്മാർ സന്ദർശകർക്ക് പലപ്പോഴും ശല്യമായിമാറാറുണ്ട്.. മനുഷ്യഭയം തീരെയില്ലാത്ത ഇവ, വാഹനങ്ങൾക്കുള്ളിലിരിയ്ക്കുന്ന ആളുകളെപ്പോളും പേടിപ്പിച്ച് ഭക്ഷണസാധനങ്ങൾ മോഷ്ടിയ്ക്കുന്നത് ചിന്നാർ ചെക്ക്പോസ്റ്റിനു സമീപത്തെ ഒരു പതിവ് കാഴ്ചയാണ്.. ഇവിടെയും സ്ഥിതിയ്ക്ക് മാറ്റമുണ്ടാകാൻ വഴിയില്ല.. ബാഗുകൾ അഴിച്ച് ഓഫീസിനുള്ളിൽ വച്ചശേഷം സമയം നഷ്ടപ്പെടുത്താതെ ഞങ്ങൾ തൂവാനത്തേയ്ക്കുള്ള യാത്ര ആരംഭിച്ചു.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiwu5h46s57-Hfmgib22n6g5BfcbJVe83CFM4UBQaE0xJM8ZS1k1H8Pm_iQaNndI5bIGsJ1vs34ekLGu1DOZuu875USLUVUr4fuNN-XuAL9F9M69pCWmZFnaIUCLdiCEq6ZN-UarwnpPA/s1600/c10.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjiwu5h46s57-Hfmgib22n6g5BfcbJVe83CFM4UBQaE0xJM8ZS1k1H8Pm_iQaNndI5bIGsJ1vs34ekLGu1DOZuu875USLUVUr4fuNN-XuAL9F9M69pCWmZFnaIUCLdiCEq6ZN-UarwnpPA/s1600/c10.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394;"><span style="font-size: small;"><b>തൂവാനത്തേയ്ക്കുള്ള ഞങ്ങളുടെ വഴി....</b></span></span></td></tr>
</tbody></table>
<div style="text-align: justify;">
ഇടുങ്ങിയ കാട്ടുവഴികളിലൂടെ കുത്തനെയുള്ള ഇറക്കം ഇറങ്ങി രണ്ട് കിലോമീറ്ററോളം നടന്നു വേണം തൂവാനം വെള്ളച്ചാട്ടത്തിന്റെ സമീപത്തെത്തുവാൻ.. കാടിനുള്ളിലൂടെ അല്പദൂരം നടന്നപ്പോൾതന്നെ തല്യ്ക്കുമുകളിൽ മരച്ചില്ലകൾ ഉലയുന്ന ശബ്ദം കേട്ടുതുടങ്ങി... ഇടതൂർന്നുവളരുന്ന പച്ചപ്പിനിടയിലൂടെ ഉണങ്ങിയ മരച്ചില്ലകൾ ഉതിർന്നുവീണുകൊണ്ടിരുന്നു.... ചാമ്പൽ മലയണ്ണാൻ ആണോ..? പ്രതീക്ഷയോടെ എല്ലാവരുടെയും കണ്ണുകൾ മരത്തലപ്പുകളിലേയ്ക്ക് നീണ്ടു... കാട്ടുവള്ളികളിൽ ഊഞ്ഞാലാടി ഒരു ഹനുമാൻ കുരങ്ങ് അടുത്ത മരത്തിലേയ്ക്ക് കുതിച്ചുചാടി മറഞ്ഞപ്പോൾ എല്ലാ മുഖങ്ങളിലും അല്പം നിരാശ്ശ....<br />
<div class="separator" style="clear: both; text-align: center;">
</div>
<br />
"അല്പംകൂടി താഴേയ്ക്ക് ഇറങ്ങാം. അവിടെയുള്ള ഒരു മരത്തിലെ പഴങ്ങൾ തിന്നാൻ മലയണ്ണാൻ പലപ്പോഴും വരാറുണ്ട്.. ഇന്നലെ രാവിലെയും ഒന്നിനെ ആ മരത്തിൽ ഞാൻ കണ്ടിരുന്നു." വരണ്ടുണങ്ങിയ പാറക്കെട്ടുകളിലൂടെ, ഒഴുക്കുനിലച്ച ഒരു കാട്ടരുവിയിലേയ്ക്ക് ഊർന്നിറങ്ങിക്കൊണ്ട് മുരുകൻ ചേട്ടൻ പറഞ്ഞു.<br />
<br />
ബഹളം വച്ച് നീങ്ങുന്ന സഞ്ചാരികളെ ഒഴിവാക്കുവാനായി പതിവുവഴിയിൽനിന്നും മാറി, പാമ്പാറിലേയ്ക്ക് ഒഴുകിയെത്തുന്ന കാട്ടരുവിയിലൂടെയാണ് ഞങ്ങൾ മലയിറങ്ങിയത്... ചുറ്റുപാടും പാറക്കൂട്ടങ്ങൾ മാത്രം... പായൽ പടർന്നു മെനഞ്ഞ, ചിത്രപ്പണികളാൽ അലങ്കരിയ്ക്കപ്പെട്ട പാറക്കെട്ടുകൾ.... കാലങ്ങളായി തുടരുന്ന നീരൊഴുക്കിൽ കണ്ണാടിപോലെ മിനുങ്ങിയ വെള്ളാരം കല്ലുകൾ... അജ്ഞാതമായ രാസപ്രക്രിയകളാൽ വർണ്ണഭേദം സംഭവിച്ചവ... എവിടെയും വ്യത്യസ്തത നിറഞ്ഞ പാറക്കൂട്ടങ്ങളുടെ കാഴ്ചകൾ മാത്രം... അവയ്ക്കു മുകളിലൂടെ പ്രകൃതിയുടെ കണ്ണീർപോലെ ഒലിച്ചിറങ്ങുന്ന നേർത്തുപോയ നീർച്ചാലിന്റെ നിറമേതെന്നുപോലും ഇപ്പോൾ തിരിച്ചറിയുവാനാകുന്നില്ല.. കനത്ത വേനലിൽ ഉൾക്കാടുകളിലെ ഉറവച്ചാലുകൾ വറ്റിവരണ്ടതോടെ, ചുവപ്പും, പച്ചയും, ഓറഞ്ചും നിറങ്ങളിൽ കെട്ടിക്കിടക്കുന്ന ചെറിയ ജലത്തുരുത്തുകൾ മാത്രമാണ് ഈ അരുവിയിൽ അവശേഷിയ്ക്കുന്നത്....</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtj2m5Jy3n88LxKXGlAw-W4ye78G3nPs8zMIKzLcPq0S_4beV03sMXYiQds0BGsz6AjhFOfys4qVezxB0mx6n7c4hyPbi0R86ZicnsxYaPnDwAuzyep99fm9Q52KSlDK8rddKKOfTydGA/s1600/c8.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjtj2m5Jy3n88LxKXGlAw-W4ye78G3nPs8zMIKzLcPq0S_4beV03sMXYiQds0BGsz6AjhFOfys4qVezxB0mx6n7c4hyPbi0R86ZicnsxYaPnDwAuzyep99fm9Q52KSlDK8rddKKOfTydGA/s1600/c8.jpg" /></a></div>
<div style="text-align: justify;">
വലിപ്പമേറിയ പാറക്കൂട്ടങ്ങൾക്കുമുകളിലൂടെ കയറിയിറങ്ങിയും, കുത്തനെക്കിടക്കുന്ന ചെരിവുകളിലൂടെ നിരങ്ങിയിറങ്ങിയും ഞങ്ങൾ മുരുകൻചേട്ടനെ പിന്തുടർന്ന്, ഓറഞ്ചുനിറമുള്ള ചെറുപഴങ്ങൾ നിറഞ്ഞു കിടക്കുന്ന മരത്തിനടുത്തെത്തി... പക്ഷേ നിരാശയായിരുന്നു ഫലം.... മലയണ്ണാനെ എവിടെയും കാണുവാനില്ല... സമീപത്തെ മരങ്ങളിൽ, മറഞ്ഞിരുന്ന് നോക്കുന്ന ഹനുമാൻ കുരങ്ങുകളാകട്ടെ ധാരാളമുണ്ട്... ഞങ്ങളുടെ നോട്ടമെത്തുമ്പോൾ അവ മരച്ചില്ലകൾക്കിടയിലേയ്ക്ക് മറയും... വീണ്ടും പുറത്തേയ്ക്ക് തലനീട്ടി ഞങ്ങളുടെ ചലനങ്ങൾ വീക്ഷിയ്ക്കും... ഒരു ഒളിച്ചുകളിപോലെ... അല്പനേരത്തെ കാത്തിരിപ്പിനുശേഷം ഇലക്കൂട്ടങ്ങളുടെ മറവിൽനിന്നും ഓരോന്നായി അവ പുറത്തേയ്ക്കിറങ്ങിത്തുടങ്ങി... ശല്യക്കാരല്ല എന്ന് തോന്നിയതിനാലാകണം അല്പനേരത്തിനുശേഷം, ഞങ്ങളുടെ മേലുള്ള നിരീക്ഷണങ്ങൾ അവസാനിപ്പിച്ച് മരത്തിന്റെ തളിരിലകൾ ഒടിച്ച് അവ തീറ്റയിൽ മുഴുകി...<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilPmmCFWjex2muxPsYXcV62zUMuQP8ogJ8lcfoyDP47UYNOZPDVkoIWsEKembpR3pouevy28aIR5MQfLV-GJDKkaMoKXE7XLXFUf4_lscj8g1SjhQ1LdflrG76vOwJbAMVxJWKFLcQXKY/s1600/c5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEilPmmCFWjex2muxPsYXcV62zUMuQP8ogJ8lcfoyDP47UYNOZPDVkoIWsEKembpR3pouevy28aIR5MQfLV-GJDKkaMoKXE7XLXFUf4_lscj8g1SjhQ1LdflrG76vOwJbAMVxJWKFLcQXKY/s1600/c5.jpg" /></a></div>
ഇൻഡ്യയുടെ പല ഭാഗങ്ങളിലായി ഏതാണ്ട് ഏഴോളം ഇനത്തിൽപ്പെട്ട ഹനുമാൻ കുരങ്ങുകൾ കാണപ്പെടുന്നു... അവയിലെ <b>tufted gray langur</b> (<i>Semnopithecus priam</i>) എന്ന പേരിൽ അറിയപ്പെടുന്ന കുരങ്ങുവർഗ്ഗമാണ് ചിന്നാറിലും പരിസരപ്രദേശങ്ങളിലും കാണപ്പെടുന്നത്... കറുത്ത മുഖവും, ഇളം മഞ്ഞയും വെളുപ്പും ഇടകലർന്ന രോമങ്ങളും, നീളം കൂടിയ ശരീരപ്രകൃതിയും ഇവയെ മറ്റു കുരങ്ങുവർഗ്ഗങ്ങളിൽനിന്നും ഒറ്റനോട്ടത്തിൽ തിരിച്ചറിയുവാൻ സഹായിയ്ക്കുന്നു... മധുരവും, പുളിരസവും നിറഞ്ഞ തളിരിലകളും, കാട്ടുപഴങ്ങളുമാണ് ഇവയുടെ പ്രധാന ഭക്ഷണം.. ഞങ്ങളുടെ മുൻപിലുണ്ടായിരുന്ന കുരങ്ങിൻ കൂട്ടവും തമ്പടിച്ചിരിയ്ക്കുന്നത് ഒരു വലിയ കാട്ടുപുളിമരത്തിലാണ്... മനുഷ്യസാമീപ്യം തെല്ലും ഗൗനിയ്ക്കാതെ, ഇളംതളിരുകൾ ആർത്തിയോടെ തിന്നുന്ന അവയുടെ കുറച്ച് ചിത്രങ്ങൾ പകർത്തിയശേഷം ഞങ്ങൾ യാത്ര തുടർന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuAky765ro_h-MMgI475eJpLW9BQZAHIoa1rCiOfbUkGAeIh-6pk5kYMU3c5oQa_lV3elduaqSDQ9pGQ_dx856UVpdN1WkiNAI4hfQj-OweI-KvUSzw5NH4jwE2MgqmwKi7hVTB3dBzmM/s1600/c11.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuAky765ro_h-MMgI475eJpLW9BQZAHIoa1rCiOfbUkGAeIh-6pk5kYMU3c5oQa_lV3elduaqSDQ9pGQ_dx856UVpdN1WkiNAI4hfQj-OweI-KvUSzw5NH4jwE2MgqmwKi7hVTB3dBzmM/s1600/c11.jpg" /></a></div>
അല്പം കൂടി താഴേയ്ക്ക് ഇറങ്ങിയതോടെ, വഴിയിൽ നിന്നും സഞ്ചാരികളുടെ ബഹളങ്ങൾ കേട്ടുതുടങ്ങി... കൂവലും, ഉച്ചത്തിലുള്ള ഗാനമേളയും, ആർപ്പുവിളിയും.... തൂവാനത്തുനിന്നും മടങ്ങിവരുന്ന സംഘങ്ങളുടെ ആഹ്ലാദപ്രകടനങ്ങളാണ് കാടിന്റെ നടുവിൽ ഉയർന്നുകേൾക്കുന്നത്.. ഇക്കോ- ടൂറിസം പദ്ധതികൾ പ്രകൃതിയെ എങ്ങനെയാണ് ദോഷകരമായി ബാധിയ്ക്കുന്നത് എന്നറിയുവാൻ ഇത്തരത്തിലുള്ള കാഴ്ചകൾതന്നെ ധാരാളമാണ്.. കാടിന്റെ ശാന്തതയേയും, കാട്ടുമൃഗങ്ങളുടെ സ്വൈര്യജീവിതത്തെയും ദോഷകരമായി ബാധിയ്ക്കുന്ന ഇത്തരം പ്രവൃത്തികൾ നിയന്ത്രിയ്ക്കുവാൻ കർശനമായ നിയമങ്ങൾ നിലനിൽക്കുന്നുവെങ്കിലും അവയൊന്നും പലപ്പോഴും പാലിയ്ക്കപ്പെടാറില്ല, അല്ലെങ്കിൽ സാധിയ്ക്കാറില്ല എന്നതാണ് വസ്തുത.<br />
<br />
സംഘങ്ങളായി എത്തുന്ന ഇത്തരക്കാരോടൊപ്പം ഒന്നോ രണ്ടോ ഗാർഡുമാരോ, വാച്ചർമാരോ ഉണ്ടാകാറുണ്ടെങ്കിലും പലപ്പോഴും അവരുടെ നിയന്ത്രണങ്ങൾ അവഗണിച്ചും ആഹ്ലാദപ്രകടനങ്ങൾ പരിധി വിട്ടുപോകുന്നു. അതിന്റെ കാരണവും ചേട്ടൻ പറഞ്ഞു " അവരൊക്കെ വലിയ ആൾക്കാരല്ലേ സാറേ.. ഞങ്ങൾ വെറും ദിവസക്കൂലിക്കാർ... എത്ര പറഞ്ഞുകൊടുത്താലും ചിലർ അനുസരിയ്ക്കില്ല.. കർശനമായി എന്തെങ്കിലും പറഞ്ഞുപോയാൽ നിന്റെയൊക്കെ പണി തെറുപ്പിയ്ക്കും എന്ന് പറയുന്നവരാണ് ഇത്തരക്കാരിൽ ഏറെയും.. കൂടാതെ ചീത്തവിളിയും... ആരെങ്കിലും ഒരു പരാതി ഞങ്ങൾക്കെതിരേ ഓഫീസിൽ കൊടുത്താൽ ഞങ്ങളുടെ പണിയും പോകും.... എന്തിനാ സാറേ അറിഞ്ഞുകൊണ്ട് ഈ പൊല്ലാപ്പൊക്കെ തലയിലെടുത്ത് വയ്ക്കുന്നത്"<br />
<br />
ഒരു നേരത്തെ അന്നത്തിനുവേണ്ടി മറ്റുള്ളവന്റെ കാൽച്ചുവട്ടിൽ ശിരസ്സ് കുനിയ്ക്കേണ്ടിവരുന്നവന്റെ ആത്മനൊമ്പരവും, അമർഷവും, സങ്കടവുമെല്ലാം മുരുകൻചേട്ടന്റെ വാക്കുകളിൽ നിറഞ്ഞുനിന്നിരുന്നു.<br />
<br />
അരുവിയുടെ മധ്യത്തിലുള്ള വിശാലമായ പാറപ്പുറത്തായിരുന്നു സംഘത്തിന്റെ ഗാനമേള... മലയാളികളായ ഒരു കൂട്ടം ചെറുപ്പക്കാർതന്നെയാണ് സംഘാംഗങ്ങൾ.... അവരുടെ പ്രകടനങ്ങൾ ആസ്വദിച്ചുകൊണ്ട് മറ്റു യാത്രക്കാരും സമീപത്തുള്ള മരച്ചുവടുകളിൽ വിശ്രമിയ്ക്കുന്നു..... പാട്ടും, ഡാൻസും, ആഹ്ലാദാരവങ്ങളുമായി അരങ്ങുതകർക്കുന്ന സംഘങ്ങളെയും, കാഴ്ചക്കാരേയും പിന്നിലാക്കി ഞങ്ങൾ കാടിനുള്ളിലേയ്ക്ക് കയറി.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMb4r5SpmQP9jH7IK8pdpmz5vMSSWcrIlQVYIs6QZNnwMCIWVQ8Fc2pZNjPc6p5eZJCw2i8UoW1bkFxroJAoE_fTyxP1K1Crur8DeFq12dxeK-QLDVMj8_lCaVHrSW8RKl0FYziAvSETU/s1600/c1.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMb4r5SpmQP9jH7IK8pdpmz5vMSSWcrIlQVYIs6QZNnwMCIWVQ8Fc2pZNjPc6p5eZJCw2i8UoW1bkFxroJAoE_fTyxP1K1Crur8DeFq12dxeK-QLDVMj8_lCaVHrSW8RKl0FYziAvSETU/s1600/c1.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394;"><span style="font-size: small;"><b>ചിന്നാറിന്റെ സ്വന്തം... ചാമ്പൽ മലയണ്ണാൻ</b></span></span></td></tr>
</tbody></table>
എന്തിനാണ് ഇത്തരം ആഘോഷങ്ങളുമായി ഈ ചെറുപ്പക്കാർ ശാന്തത നിറഞ്ഞുനിൽക്കുന്ന കാടുകൾക്കുള്ളിലേയ്ക്കുതന്നെ കടന്നുവരുന്നത്..? പാർക്കുകളിലോ, ബീച്ചുകളിലോ, ഡാൻസ് ബാറുകളിലോ മാത്രം ആഘോഷമാക്കേണ്ടുന്ന ഇത്തരം രീതികൾ കാടിനേയും, പ്രകൃതിയെ സ്നേഹിച്ചെത്തുന്നവരുടെ മനസ്സിനേയും എത്രമാത്രം അലോസരപ്പെടുത്തുന്നു എന്ന വസ്തുത ഇവർക്ക് തിരിച്ചറിയുവാൻ സാധിയ്ക്കാത്തതാകുമോ കാരണം...? ദൈനംദിനജീവിതത്തിൽ കടന്നുവരുന്ന അപരിചിതസാഹചര്യങ്ങളിൽ പാലിയ്ക്കേണ്ടുന്ന സാമാന്യമര്യാദകളേപ്പറ്റി സ്വയം ഒന്നു ചിന്തിച്ചാൽ പരിഹരിയ്ക്കാവുന്ന പെരുമാറ്റദൂഷ്യങ്ങളാണ് ഇവയെല്ലാം എന്നതിൽ ആർക്കും സംശയമുണ്ടാകില്ല.... പക്ഷേ സാമാന്യമര്യാദകളേക്കുറിച്ച് ചിന്തിച്ച് മണിയ്ക്കൂറുകൾ പാഴാക്കുവാൻ ആർഭാടങ്ങളും, ആഘോഷങ്ങളും മാത്രം ശീലമാക്കിയ ഒരു യുവതലമുറയ്ക്ക് എവിടെയാണ് സമയം... സാമൂഹ്യജീവിയെന്ന നിലയിൽ ഒഴിവാക്കിനിർത്തേണ്ട ഇത്തരം പെരുമാറ്റരീതികളെ ഉത്സവങ്ങളാക്കിമാറ്റുന്ന ഈ യുവത്വങ്ങളെ തിരുത്തിയെടുത്ത്, പ്രകൃതിയുടെ കാവലാളുകളാക്കി മാറ്റുവാൻ സാധിച്ചിരുന്നുവെങ്കിൽ...! പാമ്പാറിന്റെ തീരത്തേയ്ക്കുള്ള ഇറക്കം ഇറങ്ങിച്ചെല്ലുമ്പോൾ ഈ ചോദ്യങ്ങളായിരുന്നു ഞങ്ങളുടെ ചിന്തകളിലും സംഭാഷണങ്ങളിലും നിറഞ്ഞുനിന്നത്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPl7C0f02z5PuFujA1qxQ1eilK8K_ms5AvYyLcC1duedgKPQGQtYHvd19Xx0SAmdit-9ECHXqiGLQElqk2z5n-IYFzweGwOytGPUXtwZgJNpjUZbUvMVrXkFdEckWX3ZO9GnP-0YCfje0/s1600/c3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPl7C0f02z5PuFujA1qxQ1eilK8K_ms5AvYyLcC1duedgKPQGQtYHvd19Xx0SAmdit-9ECHXqiGLQElqk2z5n-IYFzweGwOytGPUXtwZgJNpjUZbUvMVrXkFdEckWX3ZO9GnP-0YCfje0/s1600/c3.jpg" /></a></div>
ചരൽമണ്ണും, കല്ലുകളും നിറഞ്ഞ കാട്ടുവഴിയിലൂടെ ഇറങ്ങിച്ചെല്ലുമ്പോഴാണ് സമീപത്തെ മരത്തിലെ ഇലയനക്കങ്ങൾ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടത്... "ചാരയണ്ണാൻ' മുരുകൻ ചേട്ടൻ പതിയെ പറഞ്ഞു...<br />
<br />
'ചാമ്പൽ മലയണ്ണാൻ' എന്നാണ് സാധാരണ വിളിയ്ക്കാറെങ്കിലും നാട്ടുഭാഷയിൽ 'ചാര അണ്ണാൻ' എന്ന പേരിലാണ് ഇവ അറിയപ്പെടുന്നത്. വഴിയിൽനിന്നും അല്പം മാത്രം ദൂരെയായി, 15 - 20 അടിമാത്രം ഉയരമുള്ള ഒരു മരത്തിൽ നിന്നും ഇലകൾ അടർത്തി തിന്നുന്ന തിരക്കിലായിരുന്നു പൂർണ്ണവളർച്ചയെത്തിയ, അഴകുനിറഞ്ഞ ഒരു അണ്ണാൻ. വഴിയിലെ ആളനക്കങ്ങൾ തിരിച്ചറിഞ്ഞതോടെ ഇടതൂർന്നുവളരുന്ന ഇലക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് അവൻ പതിയെ പിൻവലിഞ്ഞു. ഞങ്ങളെ കണ്ടെങ്കിലും കാര്യമായ ഭയം പ്രകടിപ്പിയ്ക്കുവാനോ, ഓടിയകലുവാനോ ശ്രമിയ്ക്കാതിരുന്നതിനാൽ, പുറത്തേയ്യ്ക്ക് വരുമെന്നുറപ്പിച്ച് ഞങ്ങൾ കാത്തിരിയ്ക്കുവാൻ തീരുമാനിച്ചു.. മരച്ചില്ലകളുടെയും ഇലകളുടെയും അനക്കങ്ങളിലൂടെ അവന്റെ സാമീപ്യം മാത്രം ഇടയ്ക്കിടെ ഞങ്ങൾ ഉറപ്പിച്ചുകൊണ്ടിരുന്നു.. ഏതാണ്ട് അഞ്ചുമിനിറ്റ് നേരത്തെ കാത്തിരിപ്പ്... സാവധാനത്തിൽ തല വെളിയിലേയ്ക്കിട്ട് അല്പനേരം പരിസരമാകെ വീക്ഷിച്ചശേഷം ഇലച്ചിലുകൾക്കിടയിൽനിന്നും അത് പുറത്തേയ്ക്കിറങ്ങി... അത്രയും സമയം ധാരാളമായിരുന്നു... പൂർണ്ണമായും അണ്ണാൻ വെളിയിൽ വന്നിരുന്നില്ലെങ്കിലും നല്ല കുറേ ഫ്രെയിമുകൾ വഴിയിൽനിന്നുകൊണ്ടുതന്നെ ക്യാമറയിലേയ്ക്ക് ഒപ്പിയെടുത്തു...<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6CGjPHvZxqsqaZI1rPTznMUB4jPy8J0cPqBV9sIvzpcq1aSoSXop8xUqYPyF24vryzjTdqv1Z2SLJfTXFe4tiIS1LLhWc8uSvRbIGzxyZr2HbKwpE44Wlmh8ZZy_k5bPAxTY9akg-wVs/s1600/an.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6CGjPHvZxqsqaZI1rPTznMUB4jPy8J0cPqBV9sIvzpcq1aSoSXop8xUqYPyF24vryzjTdqv1Z2SLJfTXFe4tiIS1LLhWc8uSvRbIGzxyZr2HbKwpE44Wlmh8ZZy_k5bPAxTY9akg-wVs/s1600/an.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394;"><span style="font-size: small;"><b>കൂട് നിർമ്മിയ്ക്കുന്ന അണ്ണാൻ.. ചിന്നാറിൽനിന്നൊരു ദൃശ്യം.</b></span></span></td></tr>
</tbody></table>
മൂന്നു മാസങ്ങൾക്കുമുൻപുള്ള യാത്രയിൽ, ചിന്നാർ ചെക്ക്പോസ്റ്റിന്റെ സമീപത്തുനിന്നുമാണ് ചാമ്പൽ മലയണ്ണാന്റെ ആദ്യ ചിത്രം എനിയ്ക്ക് ലഭിയ്ക്കുന്നത്. ചിന്നാർപുഴയുടെ തീരത്തുള്ള ഒരു വന്മരത്തിന്റെ ഉയരങ്ങളിൽ കൂടുണ്ടാക്കുന്ന തിരക്കിലായിരുന്നു രണ്ട് ഇണകൾ. സമീപത്തെ മരങ്ങളിലൂടെ കയറിയിറങ്ങി, ഇലകളും, ചെറുകമ്പുകളും ശേഖരിച്ചുകൊണ്ടുവന്നിരുന്ന അവയുടെ പിന്നാലെ, അന്ന് മണിയ്ക്കൂറുകളോളം ക്യാമറയുമായി നടന്നുവെങ്കിലും മരത്തിന്റെ ഉയരക്കൂടുതലും, പടർന്നുകിടന്നിരുന്ന ചില്ലകളും ഒരു നല്ല ചിത്രം പകർത്തുന്നതിന് തടസ്സമായി മാറുകയായിരുന്നു. അന്ന് നഷ്ടപ്പെട്ടുപോയ അവസരമാണ് ഇവിടെ കൈവന്നിരിയ്ക്കുന്നത്..<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPU17K9sv2x6jw5Uef6wO1Vo2h9J8UNvreEhQJQzCfOu5jCjm_C-Tq4mC7w1wKJBGzNwXKQy-h1uYuDGe_FzAkJhq7La8z4t28nnWhVOWqPLaK3dI0XmrPudonRUBq9lRc6vs-fkpREGU/s1600/c4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjPU17K9sv2x6jw5Uef6wO1Vo2h9J8UNvreEhQJQzCfOu5jCjm_C-Tq4mC7w1wKJBGzNwXKQy-h1uYuDGe_FzAkJhq7La8z4t28nnWhVOWqPLaK3dI0XmrPudonRUBq9lRc6vs-fkpREGU/s1600/c4.jpg" /></a></div>
മലയണ്ണാന്റെ പൂർണ്ണമായ ഒരു ചിത്രം... അതായിരുന്നു ഇവിടെ എന്റെ ലക്ഷ്യം.. വഴിയിൽ നിന്നും അല്പം മാത്രം ദൂരെയാണ് മരത്തിന്റെ സ്ഥാനം.... എങ്കിലും വഴിയിൽ നിന്നുകൊണ്ട് അത് പകർത്തുക തീർത്തും അസാധ്യമാണെന്നതിനാൽ മരത്തിന്റെ സമീപത്തേയ്ക്ക് നീങ്ങാതെ നിവൃത്തിയില്ല.. പക്ഷേ ചലനങ്ങളിലുണ്ടാകുന്ന ഒരു ചെറിയ വ്യത്യാസം... അതു മതിയാകും അണ്ണാനെ ഭയപ്പെടുത്തുവാൻ..... അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചായിരുന്നു ഓരോ ചുവടുവയ്പ്പും...<br />
<br />
മരത്തിനോട് ഏറെ അടുത്തിട്ടും അണ്ണാന് യാതൊരു ഭാവമാറ്റവുമില്ല എന്നത് എന്നെ വല്ലാതെ അത്ഭുതപ്പെടുത്തി.. ഒരു പക്ഷേ സന്ദർശകരെ സ്ഥിരമായി കണ്ടുപഴകിയതിനാലാകാം, മരച്ചുവട്ടിൽ എത്തിയിട്ടും എന്നെ ശ്രദ്ധിയ്ക്കാതെ അവൻ തീറ്റയിൽ തന്നെ മുഴുകിയിരുന്നു.. ഏതാണ്ട് 15 അടി മുകളിലുള്ള മരക്കൊമ്പിലാണ് അവന്റെ ഇരിപ്പ്... സമീപത്തുണ്ടായിരുന്ന ഒരു ചെറിയ പാറയിലേയ്ക്ക് കയറിനിന്നതോടെ നല്ല ഒരു ഫോട്ടോയ്ക്കുള്ള വഴി തെളിഞ്ഞു.... മനോഹരമായ കുറേ ചിത്രങ്ങൾ.. ഇടയ്ക്ക് തല ഉയർത്തി ഒന്ന് നോക്കുക കൂടി ചെയ്തതോടെ ചാമ്പൽ മലയണ്ണാന്റെ നല്ല ചിത്രങ്ങൾ പകർത്തുക എന്ന ആഗ്രഹം സഫലമായി.. ഏതാണ് മുപ്പതോളം ചിത്രങ്ങൾ പകർത്തിയശേഷമാണ് ആ പാറയുടെ മുകളിൽനിന്നും ഞാൻ താഴേയ്ക്ക് ഇറങ്ങിയത്...<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6TKiJYBlh4JB78qKn1qoCiHZyQF6UOINZ8hz1lJ2a3NOGtA0l4lG1Bi-g2-sLKymYGh9IBm0haw2jgU-SxvF7IUkhqokoeRIum5V_CpV4eZHlFgJ2s6-c3EnS3ULqkpQnuWDSYYcAHMs/s1600/02.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6TKiJYBlh4JB78qKn1qoCiHZyQF6UOINZ8hz1lJ2a3NOGtA0l4lG1Bi-g2-sLKymYGh9IBm0haw2jgU-SxvF7IUkhqokoeRIum5V_CpV4eZHlFgJ2s6-c3EnS3ULqkpQnuWDSYYcAHMs/s1600/02.jpg" /></a></div>
കേരളത്തിൽ, ചിന്നാറിലെ കാടുകളിൽ മാത്രമാണ് ചാമ്പൽ മലയണ്ണാൻ (grizzled Giant squirrel-Ratufa makrura) കാണപ്പെടുന്നത്.. മറ്റു കാടുകളിൽ കാണപ്പെടുന്ന മലയണ്ണാനുമായി <b>(Malabar giant squirrel</b><i>-Ratufa indica</i>)താരതമ്യപ്പെടുത്തുമ്പോൾ ഇവയ്ക്ക് വലിപ്പം കുറവാണ്.. തമിഴ്നാട്ടിലെ ശ്രീബലിപ്പത്തൂർ വന്യജീവി സങ്കേതത്തിലാണ് ഇവയെ കൂടുതലായി കാണപ്പെടുന്നത്. അതിനാൽ ചാമ്പൽ മലയണ്ണാന്റെ പേരിലാണ് ഈ വന്യജീവി സങ്കേതം അറിയപ്പെടുന്നത്..<br />
<br />
ചിന്നാർ കാടുകളിൽ ഇവയുടെ നിലനില്പ് ഇന്ന് ആശങ്കാജനകമായിരിയ്ക്കുന്നു... ഈ കാടിനുള്ളിലുള്ള 11 ആദിവാസിക്കുടികളിൽനിന്നുള്ള നൂറുകണക്കിന് ആടുമാടുകൾ സൃഷ്ടിയ്ക്കുന്ന നിയന്ത്രണമില്ലാത്ത വനനശീകരണവും, കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനങ്ങൾ മൂലം ഭക്ഷണലഭ്യതയിലുണ്ടായ കുറവും, അപൂർവ്വ ജീവികളുടെ ഗണത്തിൽപ്പെടുന്ന ചാമ്പൽ മലയണ്ണാന്റെ നിലനില്പിനേത്തന്നെയും ബാധിച്ചുകൊണ്ടിരിയ്ക്കുകയാണെന്ന് പുതിയ നിരീക്ഷണങ്ങൾ തെളിയിയ്ക്കുന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLK9MCswFecE4hI85YUDjSljJ2EM18qPIU6htOT4keY5Bai1eBqIxzFF-5zkicffsvF5UvQVEcSgWmDJtIRyDXPeDpcWW8bKIdKQR4BVVFIfvKCRvsfdXxUUPJDiLrWUUuxX7-t333Jrs/s1600/c12.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiLK9MCswFecE4hI85YUDjSljJ2EM18qPIU6htOT4keY5Bai1eBqIxzFF-5zkicffsvF5UvQVEcSgWmDJtIRyDXPeDpcWW8bKIdKQR4BVVFIfvKCRvsfdXxUUPJDiLrWUUuxX7-t333Jrs/s1600/c12.jpg" /></a></div>
മലയണ്ണാന്റെ ചിത്രങ്ങൾ പകർത്തിയശേഷം ഞങ്ങൾ പാമ്പാറിന്റെ തീർത്തേയ്ക്ക് ഇറങ്ങിച്ചെന്നു. മലഞ്ചെരിവുകളിൽ കാണപ്പെടുന്ന വരണ്ട ഭൂപ്രദേശത്തിൽനിന്നും വ്യത്യസ്തമായി, പുഴയോരത്ത്, കാടിന്റെ അവസ്ഥയ്ക്ക് കാര്യമായ മാറ്റമാണ് സംഭവിച്ചിരിയ്ക്കുന്നത.. പാമ്പാറിന്റെ ജലസമൃദ്ധിയിൽ വളർന്നുമുറ്റിനിൽക്കുന്ന വന്മരങ്ങൾ ഒന്നുചേർന്ന് ഒരു മഴക്കാടിന്റെ പ്രതീതി ജനിപ്പിച്ചിരിയ്ക്കുന്നു... വള്ളിപ്പടർപ്പുകളും, കുറ്റിച്ചെടികളും, പൂമരങ്ങളും, ചിത്രശലഭങ്ങളും ധാരാളം.. പേരറിയാത്ത പക്ഷികളുടെ ചൂളം വിളികൾ... . തൂവാനത്തിന്റെ ജലകണികകളെ ഒപ്പിയെടുത്ത് കൊണ്ടുവരുന്ന തണുത്ത കാറ്റ്, വിയർത്തൊട്ടിയ ശരീരത്തിലേയ്ക്ക് അവാച്യമായൊരു കുളിർമ്മയാണ് പകർന്നു നൽകിയത്. കാടിന്റെ തണലിൽനിന്നും, പഞ്ചാരമണൽത്തിട്ടകളും പാറക്കൂട്ടങ്ങളും പിന്നിട്ട് തൂവാനം വെള്ളച്ചാട്ടത്തിന്റെ പതനസ്ഥാനത്തേയ്ക്ക് ഞങ്ങൾ എത്തിച്ചേർന്നു.<br />
<br />
സഞ്ചാരികളെല്ലാവരും തൂവാനത്തുനിന്നും മടങ്ങിക്കഴിഞ്ഞിരുന്നു. ജലപ്രവാഹത്തിന്റെ മനോഹാരിത ആവോളം ആസ്വദിയ്ക്കുവാൻ ഈ ഏകാന്തതയിൽ ഞങ്ങൾ മൂന്നുപേർമാത്രം.... വിയർത്തൊഴുകുന്ന ശരീരത്തിന്റെ ചൂടിനെ ശമിപ്പിയ്ക്കുവാൻ ഞങ്ങൾ നീരൊഴുക്കിലേയ്ക്കിറങ്ങി.<br />
<br />
ആനമലയുടെ അടിവാരങ്ങളിൽനിന്നും പിറവികൊണ്ട്, കാട്ടുപച്ചകളുടെ ഔഷധഗുണങ്ങളുമായി ഒഴുകിവരുന്ന അരുവിയുടെ തണുപ്പിലേയ്ക്ക് മുങ്ങിനിവർന്നപ്പോൾ പറഞ്ഞറിയിയ്ക്കുവാനാകാത്ത ആശ്വാസം.. വെയിലിന്റെ ചൂടും, യാത്രയുടെ ക്ഷീണവും മെല്ലെ ഓളപ്പരപ്പിലൂടെ ഒഴുകി അകന്നുപോയി.... ആ തണുപ്പിലേയ്ക്ക് അലിഞ്ഞുകൊണ്ട് കുറേസമയം ഞങ്ങൾ ആ നീരൊഴുക്കിൽ നീന്തിത്തുടിച്ചു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPQbedXQV8FjNi-Ux__SdTkym9WhI8ekeyao6JEfTnN97XePkA4ua4LGFvmvmX_cAJoHWse9VLmpt4LihdFRjeA3qN-ZhaDxWhkLU0Xaeda9JiITSTm655SaThuqw-krJDPn07lnvWkN0/s1600/c13.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPQbedXQV8FjNi-Ux__SdTkym9WhI8ekeyao6JEfTnN97XePkA4ua4LGFvmvmX_cAJoHWse9VLmpt4LihdFRjeA3qN-ZhaDxWhkLU0Xaeda9JiITSTm655SaThuqw-krJDPn07lnvWkN0/s1600/c13.jpg" /></a></div>
വെള്ളച്ചാട്ടത്തിൽനിന്നും ഏറെ അകലെയല്ലാതെ, മലഞ്ചെരുവിൽ, തടികൊണ്ട് നിർമ്മിച്ച ഒരു ചെറിയ വീടുണ്ട്... വെള്ളച്ചാട്ടത്തിന്റെ എല്ലാ സൗന്ദര്യവും ആസ്വദിച്ച്, ഒരു രാത്രിയും പകലും ഇവിടെ താമസിയ്ക്കുവാൻ ആഗ്രഹമുള്ളവരെ ഉദ്ദേശിച്ചാണ് ഈ വീട് നിർമ്മിച്ചിരിയ്ക്കുന്നത്. രണ്ടുനേരത്തെ ഭക്ഷണം ഉൾപ്പടെയുള്ള പായ്ക്കേജിന് 1500 രൂപ ഒരു ദിവസത്തേയ്ക്ക് വനം വകുപ്പ് ഈടാക്കുന്നു.. കൂടുതലായി വരുന്ന സംഘാംഗങ്ങൾ, ആളോഹരി 300 രൂപയും നൽകണം. പ്രകൃതിയുടെ സംഗീതവും, വെള്ളച്ചാട്ടത്തിന്റെ ദൃശ്യങ്ങളും, ഭാഗ്യമുണ്ടെങ്കിൽ ആനക്കൂട്ടവും, കാട്ടുപോത്തുകളും മേഞ്ഞുനടക്കുന്ന കാഴ്ചകളും.....കാടിനെ അറിയുവാനെത്തുന്നവർക്ക് അവിസ്മരണീയമായ ഒരു അനുഭവമായിരിയ്ക്കും ഇവിടെ ചിലവഴിയ്ക്കുന്ന ദിനങ്ങൾ സമ്മാനിയ്ക്കുക എന്നതിൽ സംശയമില്ല.<br />
<br />
യാത്രയുടെ ക്ഷീണം ഒരു കുളിയോടെ വിട്ടുമാറിക്കഴിഞ്ഞു... പുഴ മുറിച്ചുകടന്ന്, കുന്നിൻചെരിവിലൂടെ ഞങ്ങൾ വീടിന്റെ സമീപത്തേയ്ക്ക് നടന്നു... കാടിന് അനുയോജ്യമായ രീതിയിൽ പച്ചനിറം പൂശി, വൃത്തിയായി സംരക്ഷിച്ചിരിയ്ക്കുന്ന വീടിന് ചുറ്റിലുമായി കരിങ്കല്ലുകൊണ്ടുള്ള സംരക്ഷണഭിത്തിയും തീർത്തിട്ടുണ്ട്... വേനൽക്കാലങ്ങളിൽ പുഴയിൽ വെള്ളം തേടിയെത്തുന്ന കാട്ടാനക്കൂട്ടങ്ങളുടെ വിഹാര കേന്ദ്രങ്ങളാണ് ഈ പ്രദേശങ്ങളെന്ന് പരിസരക്കാഴ്ചകൾ പറഞ്ഞുതരുന്നു... അവയുടെ കടന്നുകയറ്റങ്ങളെ പ്രതിരോധിയ്ക്കുക എന്നതാണ് ഈ കരിങ്കൽഭിത്തിയുടെ നിർമ്മാണോദ്ദേശ്യമെങ്കിലും, മരക്കൊമ്പുകൾകൊണ്ടുള്ള ആനക്കൂട്ടങ്ങളുടെ ആക്രമണങ്ങളിൽ, വെള്ളം സംഭരിയ്ക്കുന്ന പ്ലാസ്റ്റിക്ടാങ്കുകൾ പലപ്പോഴും തകർക്കപ്പെടാറുണ്ട്.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgINy-Yuup9kOBIcAbvTBybtRwjivhUX5KTiHdjKMudkNCXLK2vTllmOesGsUOCrz3gB7b4LL8gFgQnsNnnkgoVG-GJqxm3FdceU3GL908BhNziCp4vSuNu8t1zRC41tzRxRXAyowzhuRw/s1600/c14.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgINy-Yuup9kOBIcAbvTBybtRwjivhUX5KTiHdjKMudkNCXLK2vTllmOesGsUOCrz3gB7b4LL8gFgQnsNnnkgoVG-GJqxm3FdceU3GL908BhNziCp4vSuNu8t1zRC41tzRxRXAyowzhuRw/s1600/c14.jpg" /></a></div>
വീടിന്റെ പരിസരങ്ങളിലെല്ലാം, കാട്ടുമൃഗങ്ങൾ തിന്നുതീർത്ത ചെറിയ ഈറ്റക്കാടുകളും, കുറ്റിച്ചെടികളുമാണ് വളർന്നുനിൽക്കുന്നത്.. അവയ്ക്കിടയിലൂടെ കൊക്കിപ്പറന്നുപോകുന്ന കാട്ടുകോഴിക്കൂട്ടങ്ങൾ... ഇടയ്ക്കിടെ നാണം കുണുങ്ങിയെത്തുന്ന കാടക്കൂട്ടങ്ങളുടെ കാഴ്ചകൾ...... കരിയിലകൾ ഇളക്കിമറിച്ച് ഇരതേടുന്ന പൂത്താങ്കീരിക്കൂട്ടങ്ങൾ.. നാകമോഹൻ എന്നും സ്വർഗ്ഗവാതിൽ പക്ഷി എന്നും നാട്ടുഭാഷകളിൽ അറിയപ്പെടുന്ന പാരഡൈസ് ഫ്ലൈ ക്യാച്ചർ.... വെള്ളറിബൺ പോലെയുള്ള നീണ്ട വാലുമായി പറന്നുകളിയ്ക്കുന്ന അവയുടെ ദൃശ്യങ്ങൾ അതിമനോഹരമായിരുന്നു... പക്ഷികളെ സ്നേഹിയ്ക്കുന്നവരെയും നിരീക്ഷിയ്ക്കുന്നവരെയും ആകർഷിയ്ക്കുന്ന, അത്യപൂർവ്വങ്ങളായ പറവകളുടെ സുരക്ഷിതസങ്കേതം കൂടിയാണ് ചിന്നാർ കാടുകൾ എന്ന്, ഈ കാഴ്ചകൾ വെളിപ്പെടുത്തുന്നു...<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrmF3wgbalcsTttZK-5bkXKzTdRumGEmM5w914SvjxeoQ4t7gfDwI4DGYAZ25ZIhxxNtM3yhO7cPv9wcsmekX-Fm_YuCQJq3od92XmbdE3rDuj-ytVfqEi1w3kvUaM9Aczu-8zdZljGu0/s1600/1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjrmF3wgbalcsTttZK-5bkXKzTdRumGEmM5w914SvjxeoQ4t7gfDwI4DGYAZ25ZIhxxNtM3yhO7cPv9wcsmekX-Fm_YuCQJq3od92XmbdE3rDuj-ytVfqEi1w3kvUaM9Aczu-8zdZljGu0/s1600/1.jpg" /></a></div>
വീടിന്റെ കാഴ്ചകളിലൂടെ കയറിയിറങ്ങിയശേഷം ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ സമീപത്തേയ്ക്ക് നടന്നു.. ഉയരങ്ങളിൽനിന്നും കുതിച്ചുചാടിയെത്തുന്ന വെള്ളപ്പാച്ചിൽ, ആഴങ്ങളിലെ പാറക്കൂട്ടങ്ങളിലേയ്ക്ക് തല്ലിയലച്ച്, പതഞ്ഞൊഴുകി കാടിന്റെ മധ്യത്തിലൂടെ ഒഴുകിയകലുന്നതിന്റെ ഏറ്റവും മനോഹരമായ കാഴ്ചകൾ ലഭ്യമാകുന്നത് ഈ ഭാഗത്തുനിന്നുമാണ്.<br />
<br />
ഇവിടെ വെള്ളച്ചാട്ടത്തിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു പാറയുണ്ട്.... പായൽ വളർന്ന്, വഴുതുന്ന അതിന്റെ അഗ്രഭാഗത്തുനിന്ന് വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വദിയ്ക്കുകയെന്നത്, സാഹസികവും, അതോടൊപ്പം മറക്കുവാനാകാത്ത ഒരു അനുഭവവും കൂടിയായിരുന്നു. ഒരു ചെറുകാറ്റിൽ മഞ്ഞിൻ തുണ്ടുകൾപോലെ ചിതറിയെത്തിയ വെള്ളത്തിന്റെ നനുത്ത കണികകൾ നിമിഷങ്ങൾകൊണ്ട് ഞങ്ങളെ പൂർണ്ണമായും പൊതിഞ്ഞു... നിമിഷങ്ങൾകൊണ്ട് ചെറുകണികൾ ഒന്നുചേർന്ന് വലിയ തുള്ളികളായി മാറി മുടിയിഴകളെ നനച്ച് ശരീരത്തിലൂടെ ഒഴുകിയിറങ്ങിത്തുടങ്ങി... ഓരോ രോമകൂപങ്ങളിലും പ്രകൃതിയുടെ തണുപ്പ് അരിച്ചിറങ്ങുന്നു.. ശാന്തതമാത്രം നിറഞ്ഞ ഈ കാടിന്റെ മടിത്തട്ടിൽ, നീരൊഴുക്കിന്റെ താളവും, തലോടലും അനുഭവിച്ചറിഞ്ഞ്, കിളികളുടെ സംഗീതവും കേട്ട്, പാതി മയങ്ങിയ മനസ്സുമായി ഒരു തപസ്സിലെന്നപോലെ മണിയ്ക്കൂറുകൾ ചിലവഴിയ്ക്കുവാൻ ആരേയും മോഹിപ്പിച്ചു പോകുന്നതായിരുന്നു തൂവാനം പകർന്നുനൽകുന്ന അനുഭവങ്ങൾ.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4LckzX6l0hZuIP90zMTVx0-ZrN9h-n8HNlz2X1L8j7WohAH_Re2WSCFX6Ka_goFZkofCYUnKrP66tWnvoHTnhD_Mp7O0cfBNsebHJIxao68-Uk_iGrIuelmPOC8CI44I-GxJEyedeGZM/s1600/c16.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj4LckzX6l0hZuIP90zMTVx0-ZrN9h-n8HNlz2X1L8j7WohAH_Re2WSCFX6Ka_goFZkofCYUnKrP66tWnvoHTnhD_Mp7O0cfBNsebHJIxao68-Uk_iGrIuelmPOC8CI44I-GxJEyedeGZM/s1600/c16.jpg" /></a></div>
കലർപ്പില്ലാത്ത പ്രകൃതിയുടെ ഗന്ധങ്ങളും, സുന്ദമായ ദൃശ്യങ്ങളും ആസ്വദിച്ച് ഏറെ സമയം ആ പാറക്കെട്ടിന്റെ അഗ്രഭാഗത്ത് ഞങ്ങൾ ഇരുന്നു. ഒന്നും സംസാരിയ്ക്കുവാനില്ലാതെ, പ്രകൃതിയിൽ മാത്രം മനസ്സർപ്പിച്ച് ചിലവഴിച്ച കുറേ നിമിഷങ്ങൾ... മൗനത്തിന്റെ വാൽമീകത്തിനുള്ളിൽനിന്നും ഞങ്ങളെ ഉണർത്തിയത് മലയിറങ്ങിവന്നുകൊണ്ടിരുന്ന അടുത്ത സംഘത്തിന്റെ സംഭാഷങ്ങളായിരുന്നു. ലോഗ് ഹൗസിലേയ്ക്കുള്ള സഞ്ചാരികളാണവർ.. ഇന്നത്തെ ഈ ദിവസം തൂവാനത്തിന്റെ കാഴ്ചകൾ അവർക്കായി മാത്രം മാറ്റിവച്ചിരിയ്ക്കുകയാണ്.. നിലാവുള്ള ഈ രാത്രിയിൽ, പാൽ പോലെ ചിതറിവീഴുന്ന വെള്ളച്ചാട്ടത്തിന്റെ ഭംഗി ആസ്വദിച്ച്, കാട്ടാനകളുടെ ചിന്നംവിളികളും, രാപ്പറവകളുടെ ഗാനങ്ങളും കേട്ട് അവർക്ക് ചിലവഴിയ്ക്കാം.. അവർക്കായി വഴിമാറി, ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു... <br />
<br />
പാമ്പാറിന്റെ നടുവിലെ വിശാലമായ പാറക്കെട്ടിലേയ്ക്കാണ് ഇനി യാത്ര... ചിന്നാർകാടുകളിൽ മറഞ്ഞിരിയ്ക്കുന്ന മറ്റു കാഴ്ചകൾ തേടി, ഇനിയുള്ള രണ്ടു ദിവസങ്ങൾ ഞങ്ങൾ അവിടെയാണ് ചിലവഴിയ്ക്കുന്നത്.. തൂവാനത്തോട് വിടപറഞ്ഞ് കാട്ടുമൃഗങ്ങളെ തേടിയും, കാടിനെ അറിഞ്ഞും അലഞ്ഞുനടക്കുവാനായി മാത്രം മാറ്റി വച്ചിരിയ്ക്കുന്ന രണ്ടു ദിനരാത്രങ്ങളിലേയ്ക്ക് ഞങ്ങളുടെ യാത്ര തുടർന്നു... <br />
<span style="color: #990000;"><b>..............................................................................................................................................................</b></span></div>
</div>
Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com38tag:blogger.com,1999:blog-4628133033338158729.post-11382535543201047222013-04-24T01:27:00.001-07:002013-04-24T01:27:41.392-07:00വനസീമകളീലൂടെ - 2<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<b><span style="color: #38761d;">തേക്കടികാടുകളിലൂടെ നടത്തിയ, ഒരു ദിവസം നീണ്ടുനിന്ന യാത്രയുടെ രണ്ടാം ഭാഗം. ഒന്നാം ഭാഗത്തിലേയ്ക്ക് പോകുവാൻ</span> <a href="http://vazhikazhcha.blogspot.in/2012/11/blog-post_30.html" target="_blank">ഇവിടെ ക്ലിക്ക്</a> <span style="color: #38761d;">ചെയ്യുക</span>.</b><br />
.............................................................................................................................................................<br />
<b></b><br />
<b><b><span style="font-weight: normal;">ഉടുമ്പിന്റെ ചിത്രങ്ങൾ
പകർത്തിയതിനുശേഷം ഞങ്ങളുടെ യാത്ര, പുൽമേടുകളും മലഞ്ചെരിവുകളും പിന്നിട്ട്
ഇടതൂർന്ന കാടുകളുടെ അകത്തളങ്ങളിലേയ്ക്ക് വഴിമാറിത്തുടങ്ങി.....
പച്ചപ്പുതപ്പിനടിയിൽ ഇരുണ്ടു കിടക്കുന്ന <span style="font-size: small;">കാനനഭാവങ്ങളുടെ ആഴ<span style="font-size: small;">ങ്ങ<span style="font-size: small;">ൾ</span></span> വർദ്ധിപ്പിച്ച്, ആകാശത്തെ സ്പർശിയ്ക്കുവാനെന്നപോലെ ഉയർന്നു നിൽക്കു<span style="font-size: small;">ന്ന</span>
വൻവൃക്ഷങ്ങൾ.... നട്ടുച്ചയ്ക്കുപോലും
പ്രകാശരശ്മികൾ കടന്നുവരുവാൻ മടികാണിയ്ക്കുന്ന വൃക്ഷമേലാപ്പിനു താഴെയായി,
കറയില്ലാത്ത പ്രകൃതിയ്ക്കു മാത്രം പകർന്നു നൽകുവാൻ കഴിയുന്ന സുഖക<span style="font-size: small;">ര<span style="font-size: small;">മായ,<span style="font-size: small;"> <span style="font-size: small;">ത<span style="font-size: small;">ണുപ്പ് <span style="font-size: small;">നി<span style="font-size: small;">റ<span style="font-size: small;">ഞ്ഞ<span style="font-size: small;">ു<span style="font-size: small;">നിൽക്ക<span style="font-size: small;">ു<span style="font-size: small;">ന്ന</span></span></span></span></span></span></span></span></span></span></span></span></span></span></b> </b>കാലാവസ്ഥ...... ദൈർഘ്യമേറിയ കാൽനടയാത്രയുടെ ക്ഷീണത്തെ ദൂരെയകറ്റി, മനസ്സിനും ശരീരത്തിനും ഉന്മേഷം പകർന്നു നൽകുന്ന കാനന<span style="font-size: small;">സ<span style="font-size: small;">ൗ<span style="font-size: small;">ന്ദ<span style="font-size: small;">ര്യ<span style="font-size: small;">ം</span></span></span></span></span> എല്ലാ യാത്രികർക്കും ഒരുപോലെ പുതിയ അനുഭവങ്ങളായി മാറുകയായിരുന്നു.. <b><br /></b></div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPpgiz9rfKTqIF0oTDLQ4loZyxM_juAwgp8iINsJdDwFfmDX3lUchRjFW0rb_nR_q8IeMyGh8rMImkm5Bcmf1_HPZcWPg5rlJtcooXX_OToJ8KNVmxAyisAkP4UyKO41qOD4F-X-Wgprg/s1600/01.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPpgiz9rfKTqIF0oTDLQ4loZyxM_juAwgp8iINsJdDwFfmDX3lUchRjFW0rb_nR_q8IeMyGh8rMImkm5Bcmf1_HPZcWPg5rlJtcooXX_OToJ8KNVmxAyisAkP4UyKO41qOD4F-X-Wgprg/s1600/01.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>മലയിറക്കം.......</b></span></td></tr>
</tbody></table>
<h4 style="text-align: justify;">
<span style="font-weight: normal;">കാടിനെ തേടിയെത്തുന്ന സഞ്ചാരികൾക്കായി ഒരുക്കിവച്ച അകമ്പടിവാദ്യം പോലെ, കാതുകൾക്ക് ഇമ്പം പകരുന്ന കാട്ടുപറവകളുടെ ശുദ്ധസംഗീതമാണ് എവിടെയും മുഴങ്ങിക്കേൾക്കുന്നത്... മറഞ്ഞിരുന്നു മൂളുന്ന കള്ളിക്കുയിലിന്റെയും, മഞ്ഞക്കിളികളുടെയും മാധുര്യമൂറുന്ന കളകൂജനങ്ങൾ അതിമനോഹരമായ പ്രണയഗാനങ്ങൾപോലെ എല്ലാ ശബ്ദങ്ങൾക്കും മുകളിലായി വേറിട്ടു നിൽക്കുന്നു..... അങ്ങകലെയായി, നീലിമ പരന്നുകിടക്കുന്ന പെരിയാർ മലനിരകൾക്കുമുകളിലൂടെ ഒഴുകിവരുന്ന, വേഴാമ്പലിന്റെ മുഴങ്ങുന്ന ചിറകടി ശബ്ദങ്ങൾ...... വാതായനങ്ങൾ അടഞ്ഞ കൂടിനുള്ളിൽ, തന്റെ വരവും കാത്തിരിയ്ക്കുന്ന ഇണപക്ഷിയുടെ ഓർമ്മകളുമായി കാട്ടാലിൻപഴങ്ങൾ തേടിയലയുന്ന അവന്റെ ഒരു വിദൂര ദർശനം മാത്രം ഞങ്ങൾക്ക് സമ്മാനിച്ചശേഷം, ആ ചിറകടിശബ്ദവും മെല്ലെ കാടിന്റെ നിശബ്ദതയിലേയ്ക്ക് ലയിച്ചു.</span></h4>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഏതാണ്ട് ഒരു മണിയ്ക്കൂറോളം നീണ്ടുനിൽക്കുന്നതായിരുന്നു ആ യാത്ര... കാടിന്റെ സൗന്ദര്യം മതിവരുവോളം ആസ്വദിച്ചുകൊണ്ടുതന്നെ എഴുകുമേടിന്റെ അടിവാരത്തിലേയ്ക്ക് ഞങ്ങൾ ഇറങ്ങിച്ചെന്നുകൊണ്ടിരുന്നു... അകലെയായി ഇലച്ചാർത്തുകൾക്കിടയിലൂടെ ഒളിഞ്ഞും, തെളിഞ്ഞും മാത്രം പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്ന തടാകത്തിന്റെ ദൃശ്യങ്ങൾ ഇപ്പോൾ കൂടുതൽ വ്യക്തമായിത്തുടങ്ങിയിരിയ്ക്കുന്നു. കാട്ടുവഴികളെ മറച്ചുകൊണ്ട് ചുറ്റിപ്പിണഞ്ഞുവളരുന്ന കാട്ടുവള്ളികളും, കുറ്റിച്ചെടികളും വകഞ്ഞുമാറ്റി, കാടുകൾക്കു നടുവിൽ മറഞ്ഞുകിടക്കുന്ന നയനാഭിരാമമായ കാഴ്ചയിലേയ്ക്കായിരുന്നു ഞങ്ങൾ കടന്നുചെന്നത്.. മലനിരകൾക്കിടയിലൂടെ തടാകത്തെ ലക്ഷ്യംവച്ച് ഒഴുകുന്ന ഒരു ചെറിയ നീർച്ചാൽ.... വേനലിന്റെ പെരുക്കത്തിൽ വെള്ളമിറങ്ങിപ്പോയ ആ കാട്ടുചോലയുടെ തീരങ്ങളിൽ, പച്ചവെൽവെറ്റ് പുതപ്പിച്ചതുപോലെ ആർത്തു വളർന്നു നിൽക്കുകയാണ് ഇളംപുൽനാമ്പുകൾ... കാട്ടുമൃഗങ്ങൾ ചവിട്ടിത്തെളിച്ച വഴിത്താരകൾ, ഹരിതവർണ്ണം പൂശിയ പരവതാനിയിലേയ്ക്ക് തെറിച്ചുവീണ കറുത്ത മഷിപ്പാടുകൾപ്പോലെ പുൽപ്പരപ്പിലുടനീളം നീണ്ടുകിടക്കുന്നു... ജലപ്പരപ്പിനുനടുവിലൂടെ ഉയർന്നുനിൽക്കുന്ന കൂറ്റൻ വൃക്ഷക്കുറ്റികൾ... പരൽമീനുകൾ നീന്തിക്കളിയ്ക്കുന്ന ഓളപ്പരപ്പിലേയ്ക്ക് കണ്ണുംനട്ട്, പ്രതീക്ഷയോടെ തപസ്സനുഷ്ഠിയ്ക്കുന്ന വെള്ളരികൊക്കുകളുടെ കാത്തിരിപ്പുകേന്ദ്രം കൂടിയായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു ആ മരകുറ്റികൾ...<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTiezhx6eIVleqtu5BtmQRrw4KnSNzJeviyvu3-9P99nQN3pRK6Khv-nKIapQoZv7Xg-GEf3gtVtFFm5AuXPswfyXx1F8LHk7SexNotlFL4qievXOOZ4vWxm7ZlaqnNsJUdEY-MwN1jM8/s1600/02.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgTiezhx6eIVleqtu5BtmQRrw4KnSNzJeviyvu3-9P99nQN3pRK6Khv-nKIapQoZv7Xg-GEf3gtVtFFm5AuXPswfyXx1F8LHk7SexNotlFL4qievXOOZ4vWxm7ZlaqnNsJUdEY-MwN1jM8/s1600/02.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>വൻമരച്ചുവട്ടിൽ അല്പനേരം........</b></span></td></tr>
</tbody></table>
മനോഹരമായ പ്രകൃതിദൃശ്യത്തിന്റെ തുടക്കത്തിൽത്തന്നെ പടർന്നുപന്തലിച്ചു നിൽക്കുന്ന ഒരു വലിയ കാട്ടുചേലമരമുണ്ട് . നൂറുകണക്കിനു വള്ളികൾ കൂട്ടിപ്പിരിച്ചെടുത്തതുപോലെ ചുറ്റിപ്പിണഞ്ഞു വളരുന്ന ഒരു ഭീമൻ വൃക്ഷം.. എട്ടോളം ആളുകൾ വട്ടം കൈ കോർത്തുനിന്നാൽ മാത്രം അളന്നെടുക്കാവുന്നതാണ്, അസാധാരണ വലിപ്പമുള്ള തായ്ത്തടിയുടെ ചുറ്റളവ്... ഒരു നിമിഷം ! വൻ വൃക്ഷത്തിന്റെ കാഴ്ചയിൽ എല്ലാവരുടെയും കണ്ണുകൾ വിസ്മയത്താൽ വിടർന്നു.<br />
<br />
"ഇവിടെ ഇരുന്ന് അല്പസമയം മടുപ്പ് മാറ്റിയിട്ട് പോകാം.... ഞങ്ങൾക്കും ഇവിടെ കുറച്ച് പണിയുണ്ട്" ചുമലിൽ തൂക്കിയിട്ടിരുന്ന ബാഗുകൾ മരച്ചുവട്ടിലേയ്ക്ക് ഇറക്കിവച്ചുകൊണ്ട് രവി പറഞ്ഞു.<br />
<br />
നടപ്പിന്റെ ക്ഷീണം കാര്യമായി ബാധിച്ചിരുന്നില്ലെങ്കിലും, ചേലമരച്ചുവട്ടിലെ കുളിർമ്മയോടും, മനോഹരമായ ഭൂപ്രകൃതിയോടും തോന്നിയ ആകർഷണീയത കൊണ്ട് ബാഗുകൾ ഇറക്കിവച്ചശേഷം ആ വൻമരത്തിന്റെ തണലിലേയ്ക്ക് എല്ലാവരും സ്ഥാനം പിടിച്ചു..<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHjx8BsDOZGD_gDF6KC3h4iJjcQw5rfKU9_0-UDm6btfMKw5VK1CQYTyzbe8QhLSSL0xRphitom4WwCb85MjL5ad5_7cpT8Q3OngqpnvGT2nwOsoHW5f3KO3YVkO-nFgdflwzfqsJia3s/s1600/03.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHjx8BsDOZGD_gDF6KC3h4iJjcQw5rfKU9_0-UDm6btfMKw5VK1CQYTyzbe8QhLSSL0xRphitom4WwCb85MjL5ad5_7cpT8Q3OngqpnvGT2nwOsoHW5f3KO3YVkO-nFgdflwzfqsJia3s/s1600/03.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>തെളിനീരുമായി.............</b></span></td></tr>
</tbody></table>
അല്പനേരം ഞങ്ങളോടൊത്ത് വിശ്രമിച്ചശേഷം അനീഷും, രവിയും നീർച്ചാലിനരികിലൂടെ അല്പം ദൂരെയുള്ള ഒരു മൊട്ടക്കുന്ന് ലക്ഷ്യമാക്കി നടന്നു. നെൽവയലുകൾ നികത്തി, തണ്ണീർത്തടങ്ങളിൽ മണ്ണിട്ടുയർത്തി, കീടനാശിനികളും, രാസവളങ്ങളും നിയന്ത്രണമില്ലാതെ കൃഷിയിടങ്ങളിലേയ്ക്ക് ഒഴുകിയെത്തിയപ്പോൾ നമ്മുടെ തൊടികളിൽനിന്നും അപ്രത്യക്ഷമായത്, അമൂല്യങ്ങളായ നാടൻ ഔഷധച്ചെടികളുടെ ശേഖരങ്ങൾ കൂടിയായിരുന്നു.... നാട്ടിൻപുറങ്ങളിൽനിന്നും, വഴിയോരങ്ങളിൽനിന്നും അപ്രത്യക്ഷമായിക്കഴിഞ്ഞതും, ഇന്ന് കാടുകൾക്കുള്ളിൽ മാത്രം കാണപ്പെടുന്നതുമായ അത്തരം ചില ഔഷധച്ചെടികൾ തേടിയായിരുന്നു അവർ നടന്നത്.<span style="background-color: white; font-family: 'Helvetica Neue', Arial, Helvetica, sans-serif;"> </span><br />
<br />
<span style="background-color: white; font-family: 'Helvetica Neue', Arial, Helvetica, sans-serif;">പെരുവിലം, തുമ്പ, കറുക, നറുനീണ്ടി, തൊട്ടാവാടി,</span> ആനച്ചുവടി, കുറുന്തോട്ടി, കാട്ടുകുരുമുളക് തുടങ്ങി, മലയാളനാടിന്റെ സ്വന്തമെന്ന് അഭിമാനിയ്ക്കാവുന്ന ഒട്ടനവധി ഔഷധച്ചെടികളുടെ അപൂർവ്വ കലവറകൂടിയാണ് പെരിയാർ കാടുകൾ. ഉൾവനങ്ങളിൽ സമൃദ്ധമായി വളർന്നുനിൽക്കുന്ന ഈ മരുന്നുചെടികൾ ശേഖരിയ്ക്കുവാനുള്ള അനുവാദം, അതാത് വനപ്രദേശങ്ങളിൽ താമസിയ്ക്കുന്ന ആദിവാസികൾക്കു മാത്രമാണ് ഇപ്പോൾ ഗവണ്മെന്റ് നൽകിയിരിയ്ക്കുന്നത്..<br />
<br />
വനത്തിലൂടെ സഞ്ചാരികളോടൊപ്പം ഗൈഡായിപ്പോകുന്ന ആദിവാസികളായ വാച്ചന്മാർക്ക് ലഭിയ്ക്കുന്ന ഒരു ചെറിയ ബോണസ്സുകൂടിയാണ് ഈ ഔഷധച്ചെടികളുടെ ശേഖരണം.. ഈ പച്ചമരുന്നുകൾ വണ്ടിപ്പെരിയാറ്റിലെയും കുമളിയിലെയും, മാർക്കറ്റിലെത്തിച്ചാൽ ലഭിയ്ക്കുന്ന ചെറിയ തുകകളിലൂടെയും അവർ തങ്ങളുടെ കുടുംബങ്ങൾക്കായുള്ള ഉപജീവനമാർഗ്ഗം കണ്ടെത്തുന്നു.<br />
<br />
പക്ഷേ മറ്റു മേഖലകളിൽ അനുഭവിയ്ക്കുന്നതുപോലെ തന്നെയുള്ള ചൂഷണം ഔഷധച്ചെടികളുടെ വില്പനയിലും ആദിവാസികൾ നേരിട്ടുകൊണ്ടിരിയ്ക്കുന്നു എന്ന വസ്തുതയും സൂചിപ്പിയ്ക്കാതെ തരമില്ല... വളരെ തുച്ഛമായ പ്രതിഫലം നൽകി തങ്ങളിൽനിന്നും ഇടനിലക്കാർ ശേഖരിയ്ക്കുന്ന ഈ മരുന്നുകൾ, എത്രയോ ഇരട്ടി വിലയ്ക്കാണ് വൻകിട മരുന്നുകമ്പനിക്കാർക്ക് വിൽക്കപ്പെടുന്നതെന്ന് നിരക്ഷരരായ ഈ പാവങ്ങൾ മനസ്സിലാക്കുന്നില്ല.. അഥവാ ഈ ചൂഷണത്തേക്കുറിച്ച് മനസ്സിലാക്കിയാൽത്തന്നെയും ആരുടെയും പിൻബലമില്ലാത്ത ആദിവാസികൾക്ക്, നിസ്സഹായരായി നോക്കിനിൽക്കുവാൻ മാത്രമേ സാധിയ്ക്കൂ എന്നതാണ് മറ്റൊരു യാഥാർത്ഥ്യം... </div>
<div style="text-align: justify;">
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBrlIEeEANOmxiNHkGdNXsDIeVINDi_nGFzc3qZRYxcbbBa0iqlvqZE4rIgDjKp7CceaFgO7hxgWmFFgYNonUvrnyDxos8IaEBy_rDS2pP7XuuEmj7qLsS62lEEP4a3knBkQWjQAQZi-g/s1600/04.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBrlIEeEANOmxiNHkGdNXsDIeVINDi_nGFzc3qZRYxcbbBa0iqlvqZE4rIgDjKp7CceaFgO7hxgWmFFgYNonUvrnyDxos8IaEBy_rDS2pP7XuuEmj7qLsS62lEEP4a3knBkQWjQAQZi-g/s1600/04.jpg" /></a></div>
സ്ഥിരമായി കണ്ടുമടുത്ത കാഴ്ചകൾ സമ്മാനിയ്ക്കുന്ന വിരസതമൂലമാകണം ഇതിനിടെ
വിനോദ് മരത്തണലിലേയ്ക്ക് നീണ്ടുനിവർന്നുകിടന്നു കഴിഞ്ഞിരുന്നു... പിന്നാലെ
പീറ്ററും.. പക്ഷേ കൺമുൻപിൽ മാടിവിളിയ്ക്കുന്ന കാടിന്റെ സൗന്ദര്യത്തിൽ
മനസ്സുടക്കിയതോടെ അൽപം വെള്ളം കുടിച്ചശേഷം ഞങ്ങൾ തോടിന്റെ കരയിലൂടെ
കാഴ്ചകൾ ആസ്വദിച്ചിറങ്ങി.....<br />
<br />
ഈ യാത്രയ്ക്കിടയിൽ കാണുവാൻ സാധിച്ച ഏറ്റവും മനോഹരമായ ഭൂപ്രദേശത്തിനു നടുവിലായിരുന്നു ഞങ്ങൾ അപ്പോൾ... വെയിലിന്റെ തീവ്രതയിൽ കാട്ടുമൃഗങ്ങൾ ഉൾക്കാടുകളുടെ തണുപ്പിലേയ്ക്ക് മറഞ്ഞ് വിശ്രമിയ്ക്കുമ്പോൾ, വെള്ളച്ചാലിനരികിലൂടെ പറന്നുനടന്നിരുന്ന ചിത്രശലഭക്കൂട്ടങ്ങൾ ഞങ്ങളുടെ കണ്ണുകൾക്ക് ഒരു കാഴ്ച തന്നെയായി മാറുകയായിരുന്നു... ചുട്ടിമയൂരി, ആൽബട്രോസ്, നീലക്കുടുക്ക.. പേരറിയാവുന്നതും, അറിവില്ലാത്തതുമായ വിവിധയിനം ചിത്രശലഭങ്ങളാണ്, വർണ്ണപ്പൊട്ടുകൾ വാരി വിതറിയതുപോലെ പഞ്ചാരമണൽപ്പരപ്പിനുമുകളിലൂടെ ചിതറിപ്പറന്നുനടന്നിരുന്നത്...<br />
<br />
ചെളിയും, നനഞ്ഞ മണ്ണും, ചീഞ്ഞ ഇലകളും അടിഞ്ഞുകൂടിയിരിയ്ക്കുന്ന പ്രദേശങ്ങളിൽ വിവിധ ഇനങ്ങളിൽപ്പെട്ട ശലഭങ്ങളുടെ ഇത്തരത്തിലുള്ള കൂടിച്ചേരലുകൾ പല യാത്രകളിലും കാണുവാൻ സാധിച്ചിട്ടുണ്ട്.. ചിന്നാർ കാടിനുള്ളിലെ പാമ്പാറിന്റെ തീരത്താണ് ഇത്തരം കൂടിച്ചേരലുകൾ ഏറ്റവും അധികം കാണുവാൻ സാധിച്ചിട്ടുള്ളത്. ഈർപ്പമുള്ള ഇത്തരം പ്രദേശങ്ങളിൽ അടിഞ്ഞു കൂടിയിരിയ്ക്കുന്ന ചില പ്രത്യേകതരം പോഷകങ്ങൾ വലിച്ചെടുക്കുവാനാണ് ഈ ശലഭങ്ങൾ കൂട്ടംകൂടി എത്തിച്ചേരുന്നത്.. ചെളിയൂറ്റൽ ( Mud paddling) എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിലൂടെ ആരോഗ്യമുള്ള മുട്ടകൾ ഉദ്പാദിപ്പിയ്ക്കുവാനുള്ള ചില അത്യാവശ്യ പോഷണങ്ങൾ ഈ ചെളിയിൽനിന്നും ശലഭങ്ങൾ വലിച്ചെടുക്കുന്നു.. സാധാരണയായി ആൺശലഭങ്ങളാണത്രേ ഈ പോഷകങ്ങൾ ഇത്തരത്തിലുള്ള പ്രദേശങ്ങളിൽനിന്നും ശേഖരിയ്ക്കുന്നത്... ഇണചേരുന്ന സമയത്ത് ഈ പോഷകങ്ങൾ അവ പെൺശലഭങ്ങളിലേയ്ക്ക് പകർന്നുനൽകുകയാണ് ചെയ്യപ്പെടുക. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitEkFB2NyoXHa2csqXrJFn84CBvp08mQ1mwDJzVMJOaU5xIlU9AsFrTXHkKqz5CAFTx58Bf75R4UI5MglfhyphenhyphenOYKBD7bqCI5Mp0aa5Rec0k3PRXrNZTMN9UoEIngfxtzQleAvMLFo03dHk/s1600/07.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitEkFB2NyoXHa2csqXrJFn84CBvp08mQ1mwDJzVMJOaU5xIlU9AsFrTXHkKqz5CAFTx58Bf75R4UI5MglfhyphenhyphenOYKBD7bqCI5Mp0aa5Rec0k3PRXrNZTMN9UoEIngfxtzQleAvMLFo03dHk/s1600/07.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>ചെളിയൂറ്റൽ.....</b></span></td></tr>
</tbody></table>
ഞങ്ങൾക്കുചുറ്റും പറന്നുനടന്നിരുന്നവയിൽ ഏറെയും ആൽബട്രോസ് ശലഭങ്ങളായിരുന്നു.. മഞ്ഞയും, വെള്ളയും കലർന്ന നിറങ്ങളിൽ തുള്ളിപ്പറന്നു നടന്നിരുന്ന അവയുടെ ഏറെ ചിത്രങ്ങൾ കുറഞ്ഞസമയം കൊണ്ട് ഞങ്ങൾ ക്യാമറകളിലേയ്ക്ക് പകർത്തി.<br />
<br />
തുണികൊണ്ടുള്ള ഒരു ചെറിയ കെട്ടുനിറയെ ഏതൊക്കെയോ മരുന്നുചെടികളുമായി അനീഷും, രവിയും മടങ്ങിയെത്തിയതോടെ വിശ്രമവും, ഫോട്ടോയെടുപ്പും അവസാനിപ്പിച്ച് എല്ലാവരും യാത്രയ്ക്ക് തയ്യാറായി. ഏതാണ് ഒന്നര കിലോമീറ്ററോളം നടന്നാൽ അഞ്ചുരുളിയിലെ ക്യാമ്പ്ഷെഡ്ഡിലെത്തും.. തെളിനീരുമായി ഒഴുകിനീങ്ങുന്ന നീർച്ചാലിന്റെ ഓരംചേർന്ന് ഞങ്ങൾ നടപ്പ് ആരംഭിച്ചു.<br />
<br />
ഉച്ചവെയിലിന്റെ തീവ്രത കൂടിവരികയാണ്... എങ്കിലും തടാകപ്പരപ്പിനെ തലോടിയെത്തുന്ന ഇളംകാറ്റ് നടപ്പിന്റെ ക്ഷീണത്തേയും തഴുകിയകറ്റിക്കൊണ്ടിരുന്നു.. ഒപ്പം മനസ്സിന് ഉന്മേഷം പകർന്നുനൽകി, നാലുചുറ്റും പരന്നുകിടക്കുന്ന പെരിയാർ കാടുകളുടെ മനോഹരമായ വശ്യതയും... തടാകതീരത്തുകൂടി ഇരതേടി നടക്കുന്ന വെള്ളരിക്കൊക്കുകളും, നീർകാക്കകളും, ചെറുമീൻകൊത്തികളും ഉൾപ്പെടുന്ന പക്ഷിക്കൂട്ടങ്ങളായിരുന്നു മറ്റൊരു മനോഹരമായ കാഴ്ച... അവയ്ക്കൊപ്പം പ്രകൃതിയിലെ സന്ദേശവാഹകരായ, തിത്തിരിപക്ഷികളുടെ കുടുംബത്തിൽപ്പെട്ട ചെങ്കണ്ണികളുമുണ്ട്.... കേരളത്തിലെ പല ഉൾനാടൻപ്രദേശങ്ങളിലും ചെങ്കണ്ണികളെയും, മഞ്ഞക്കണ്ണികളേയും 'ആൾകാട്ടി' എന്ന് വിളിയ്ക്കാറുണ്ട്. പേര് സൂചിപ്പിയ്ക്കുന്നതുപോലെതന്നെ ഈ പക്ഷികൾ സമീപപ്രദേശങ്ങളിലെവിടെയെങ്കിലും മനുഷ്യസാമീപ്യമനുഭവപ്പെട്ടാൽ അത് മറ്റു ജീവജാലങ്ങളെ വിളിച്ചറിയിയ്ക്കുന്നതിൽ അതിസമർത്ഥരാണ്.. ചെങ്കണ്ണിയുടെ പ്രത്യേകരീതിയിലുള്ള മുന്നറിയിപ്പ് കേൾക്കുന്ന മാത്രയിൽ മറ്റു ജീവികൾ ജാഗ്രത പാലിച്ചു തുടങ്ങും. അതുകൊണ്ട് മറ്റു പക്ഷിമൃഗാദികളെ സംബന്ധിച്ചിടത്തോളം, ചെങ്കണ്ണി ഉത്തരവാദിത്വമുള്ള കാവൽക്കാരൻ തന്നെയാണെന്ന് പറയാം.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjePT-Ijpu7Ss1BmLZy5Mx7wv9QrgQYKuDJWm2Cuqcoh5NlWdnM1CPUoEK7xI5pkgNFcezzm6nXtvUlFl3Swbo1IxEnMYavM3QuaINBW7hlysIq9-dsPM9_LShP5iwnyIKyfebj_ZtYzTs/s1600/011.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjePT-Ijpu7Ss1BmLZy5Mx7wv9QrgQYKuDJWm2Cuqcoh5NlWdnM1CPUoEK7xI5pkgNFcezzm6nXtvUlFl3Swbo1IxEnMYavM3QuaINBW7hlysIq9-dsPM9_LShP5iwnyIKyfebj_ZtYzTs/s1600/011.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>ചെങ്കണ്ണികൾ....</b></span></td></tr>
</tbody></table>
ഞങ്ങളുടെ യാത്രയിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. ഒരു നിശ്ചിത അകലമിട്ട് മുൻപിൽ ഓടിനടന്നും, ഇടയ്ക്ക് വലംവച്ച് പറന്നും ഉച്ചത്തിൽ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്ന രണ്ട് ചെങ്കണ്ണികൾ, മറ്റു പക്ഷികളുടെ ചിത്രങ്ങൾ പകർത്തുന്നതിന് കുറേ നേരത്തേയ്ക്ക് ഒരു തടസ്സം തന്നെയായിരുന്നു.<br />
<br />
ചെങ്കണ്ണികളുടെ കലമ്പലുകൾക്കിടയിലൂടെ മുൻപോട്ട് നീങ്ങുമ്പോഴാണ്
വഴിയോരത്തെ മറ്റൊരു കാഴ്ചയിലേയ്ക്ക് രവി കൈ ചൂണ്ടുന്നത്... ഉണങ്ങിയ
പുല്ലുകൾക്കിടയിൽ ഇണചേരുന്ന രണ്ട് പാമ്പുകൾ.... ഞങ്ങളുടെ
സാന്നിദ്ധ്യമറിഞ്ഞതോടെ തലയുയർത്തി അല്പനേരത്തേയ്ക്ക് അവ നിശ്ചലമായി
നിന്നു."ചേരപ്പാമ്പുകളാണ്, ശല്യപ്പെടുത്തേണ്ട.... ശബ്ദമുണ്ടാക്കാതെ വന്നാൽ
ഫോട്ടോയെടുക്കാം." ഉയർത്തിപ്പിടിച്ചിരിയ്ക്കുന്ന തലയുടെ ആകൃതിനോക്കി ചേരകളാണെന്ന് ഉറപ്പുവരുത്തിയശേഷം അനീഷ് പറഞ്ഞു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsG4qr81_K6xyTAy6SFoo-71dg9hJt-sZfKjss0Fma42Ty7hygF8wNCCibXBAd99paCBPHz_Y3AExgbbwMKXYVr7nwtQALsH8y6hHFmjUdXeYIlEGKxWeUuqfnrbDlYnAFH7ZCyyAjSm8/s1600/06.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhsG4qr81_K6xyTAy6SFoo-71dg9hJt-sZfKjss0Fma42Ty7hygF8wNCCibXBAd99paCBPHz_Y3AExgbbwMKXYVr7nwtQALsH8y6hHFmjUdXeYIlEGKxWeUuqfnrbDlYnAFH7ZCyyAjSm8/s1600/06.jpg" /></a></div>
തീർത്തും നിരുപദ്രവകാരിയായ ചേരയും, ഉഗ്രവിഷമുള്ള മൂർഖനും തമ്മിലാണ് ഇണചേരുന്നത് എന്നൊരു പഴയ വിശ്വാസം ചിലയിടങ്ങളിലെങ്കിലും ഇന്നും നിലനിൽക്കുന്നുണ്ട്. ചിലയാളുകളെങ്കിലും ഇന്നും ആ അന്ധവിശ്വാസത്തിൽ ഉറച്ചുനിൽക്കുന്നുവെന്നും പറയാതെ വയ്യ.. വ്യത്യസ്തമായ രണ്ട് ഇനങ്ങളിൽപ്പെട്ട ഉരഗവർഗ്ഗ ജീവികൾ ഒരിയ്ക്കലും ഇണചേരില്ല എന്നത് ആധുനിക ജന്തുശാസ്ത്രഞ്ജന്മാർ പഠനങ്ങൾ നടത്തി തെളിയിച്ചുകഴിഞ്ഞ വസ്തുത തന്നെയാണ്. എങ്കിൽപ്പോലും ആ പഴയ അന്ധവിശ്വാസത്തിന്റെ ഇരകളായി മാറാനുള്ള വിധി ഇന്നും നമ്മുടെ നാട്ടിൻപുറങ്ങളിൽ വസിയ്ക്കുന്ന, നിരുപദ്രവകാരികളായ ചേരപ്പാമ്പുകൾക്ക് ഉണ്ടാകാറുണ്ട്....<br />
<br />
ചേരപാമ്പുകൾ ഒരുവിധത്തിലും മനുഷ്യന്റെ ശത്രുക്കളല്ലെന്നും, കർഷകന്റെ മിത്രമാണെന്നുമുള്ള ബോധ്യം പ്രകൃതിയോട് ഇഴുകിജീവിച്ചിരുന്ന നമ്മുടെ മുൻ തലമുറകൾക്കുണ്ടായിരുന്നു. അവയുടെ വംശവർദ്ധനവും, സാമീപ്യവും കൃഷിഭൂമികളുടെ സംരക്ഷണത്തിന് അത്യന്താപേക്ഷിതമാണെന്നും, അതുകൊണ്ടുതന്നെ ഇണചേരുന്ന പാമ്പുകളെ ഉപദ്രവിയ്ക്കുവാൻ ആരും ശ്രമിയ്ക്കരുതെന്നുമുള്ള തിരിച്ചറിവിൽനിന്നുമായിരിയ്ക്കണം ഇത്തരമൊരു വിശ്വാസത്തിന് അവർ രൂപം കൊടുത്തത്.... പാമ്പുകളെ വർഗ്ഗശത്രുക്കളായിക്കണ്ട് കൊന്നൊടുക്കുവാനുള്ള മനുഷ്യന്റെ മൃഗീയവാസനയ്ക്ക്, വിഷപാമ്പുകളോടുള്ള ഭയംകൊണ്ടെങ്കിലും തടസ്സം സൃഷ്ടിയ്ക്കുവാൻ സാധിയ്ക്കുമെന്ന് നമ്മുടെ മുൻതലമുറകളിലെ പ്രകൃതിസ്നേഹികളായ കർഷകർ കരുതിയിരിയ്ക്കണം. <br />
<br />
ദൂരെനിന്നുകൊണ്ടുതന്നെ ഇണപ്പാമ്പുകളുടെ ഒന്നുരണ്ട് ചിത്രങ്ങൾ പകർത്തിയതിനുശേഷം, അവയെ ശല്യപ്പെടുത്താതെ വളരെ സാവധാനത്തിലാണ് ഞങ്ങൾ മുൻപോട്ട് നീങ്ങിയത്.. എങ്കിലും ഞങ്ങളുടെ ചലനം തിരിച്ചറിഞ്ഞതോടെ മറ്റൊരു ചിത്രം പകർത്തുവാനിടം തരാതെ അവ സമീപത്തെ കാടിനുള്ളിലേയ്ക്ക് ഇഴഞ്ഞുനീങ്ങി...<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHKhMjCbNljm6MEeB8LQSZdapubMI0F8NJ9y0YdsWZXwWbHbTdkDEDGq4s75kTe8cAUO7EjHDXT4BeMcYqjrPt_tbfqTmrKcR35yGEKO44UajecfHPfD6fo2n_orDC46TeF0drj_chVJc/s1600/013.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHKhMjCbNljm6MEeB8LQSZdapubMI0F8NJ9y0YdsWZXwWbHbTdkDEDGq4s75kTe8cAUO7EjHDXT4BeMcYqjrPt_tbfqTmrKcR35yGEKO44UajecfHPfD6fo2n_orDC46TeF0drj_chVJc/s1600/013.jpg" /></a></div>
തടാകതീരത്തുള്ള ചെറിയ പുൽമേടുകൾ കയറിയിറങ്ങി, തേക്കടിക്കാടുകളുടെ ചേതോഹരമായ കാഴ്ചകൾ ആസ്വദിച്ചുനടന്ന ഞങ്ങൾ, അധികം വൈകാതെതന്നെ അഞ്ചുരുളിയിലെ ക്യാമ്പ് ഷെഡ്ഡിനെ സമീപിച്ചു. ജലാശയത്തിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന ഒരു മലഞ്ചെരുവിൽ കാടിന്റെയും, തടാകത്തിന്റെയും മനോഹാരിത ആവോളം ആസ്വദിയ്ക്കുവാൻ സാധിയ്ക്കുന്ന തരത്തിലാണ് ഷെഡ്ഡിന്റെ സ്ഥാനം. ഷെഡ്ഡ് എന്ന് പറയപ്പെടുന്നുവെങ്കിലും ഉറപ്പോടെ നിർമ്മിച്ച ഒരു കോൺക്രീറ്റ് കെട്ടിടം തന്നെയായിരുന്നു അത്. ആനക്കൂട്ടത്തിന്റെയും, മറ്റു വന്യമൃഗങ്ങളുടെയും കടന്നുകയറ്റത്തിൽനിന്നും രക്ഷ നേടുവാൻ നാലുചുറ്റും ആഴത്തിലുള്ള കിടങ്ങുകളും തയ്യാറാക്കിയിട്ടുണ്ട്.. കിടങ്ങിനു കുറുകെ കാട്ടുതടികൾ കെട്ടിയുണ്ടാക്കിയ ചെറിയ പാലത്തിലൂടെ ഞങ്ങൾ കെട്ടിടത്തിനുള്ളിലേയ്ക്ക് കയറി.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBzjNIuEQkNyPot4UfpiYTZax2t8rZjfpbpcya1tPoN9oO2rYFuLw4OHWC5p8uWX6t7t1bl6PNx2Zg1HPSdxYPilrAp8BaXNV8BERwoN9RWH1-4qmMn5u6PYuQEvWiuPFr82Crsr0X_eQ/s1600/014.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBzjNIuEQkNyPot4UfpiYTZax2t8rZjfpbpcya1tPoN9oO2rYFuLw4OHWC5p8uWX6t7t1bl6PNx2Zg1HPSdxYPilrAp8BaXNV8BERwoN9RWH1-4qmMn5u6PYuQEvWiuPFr82Crsr0X_eQ/s1600/014.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>അഞ്ചുരുളി ക്യാമ്പ്....</b></span></td></tr>
</tbody></table>
വനസംരക്ഷണത്തിനായി കാടുകയറുന്ന വാച്ചർമാർക്ക് വിശ്രമിയ്ക്കുവാനുള്ള കേന്ദ്രമായാണ് ഈ കെട്ടിടം നിർമ്മിയ്ക്കപ്പെട്ടത്.. ഇക്കോ ടൂറിസത്തിന്റെ ഭാഗമായി വനയാത്രകൾ ആരംഭിച്ചു കഴിഞ്ഞപ്പോൾ കാടു സന്ദർശിയ്ക്കുവാനെത്തുന്ന സഞ്ചാരികൾക്കുള്ള ഇടത്താവളമായും ഇത് മാറ്റുകയായിരുന്നു. തടാകത്തിൽ മീൻപിടിയ്ക്കുവാനെത്തുന്ന ആദിവാസികളിൽ പലരും ഈ കെട്ടിടത്തിൽ രാത്രികൾ ചിലവഴിയ്ക്കാറുണ്ട്. ഇങ്ങനെ എത്തിച്ചേരുന്ന യാത്രികരുടെ ചിത്രകലാവിരുതുകളാവണം, കെട്ടിടത്തിന്റെ ഭിത്തിമുഴുവനായും കരിക്കട്ടകൾകൊണ്ടുള്ള വരകളാൽ നിറഞ്ഞിരിയ്ക്കുന്നു.<br />
<br />
കെട്ടിടത്തിന്റെ സമീപത്തുനിന്നും അല്പം ദൂരെയായി തടാകതീരത്ത്, ആദിവാസികൾ തിരക്കിട്ട മീൻപിടുത്തത്തിലാണ്... അനീഷും, രവിയും ചേർന്ന് ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനിടയിൽ ഞങ്ങൾ മീൻപിടുത്തത്തിന്റെ കാഴ്ചകളിലേയ്ക്ക് നടന്നു. തേക്കടിക്കാടുകളെ ആശ്രയിച്ചുജീവിയ്ക്കുന്ന മന്നാൻസമുദായത്തിൽപ്പെട്ടവർ തന്നെയായാണ് മീൻപിടുത്തക്കാരിൽ ഏറെയും.. ചെറിയ കുട്ടികൾ ഉൾപ്പടെ, കുടുംബാംഗങ്ങൾ മുഴുവനായിത്തന്നെ തടാകതീരത്തുണ്ട്.. ഒരു പാറയുടെ മറവിൽ ഉച്ചഭക്ഷണം ഉണ്ടാക്കുന്ന തിരക്കിലാണ് ഒരുകൂട്ടം സ്ത്രീകൾ. കാട്ടുമരത്തിന്റെ ചില്ലകൾ ഒടിച്ചുകുത്തിയുണ്ടാക്കിയ തണലിൽ മയങ്ങിക്കിടക്കുന്ന ചെറിയ കുട്ടികൾ.. പുരുഷന്മാരാകട്ടെ കടുത്ത വെയിലിനേപ്പോലും മറന്ന്, വലിയ ചൂണ്ടച്ചരടുകളൂടെ ചലനത്തിൽ മാത്രം ശ്രദ്ധിച്ചുകൊണ്ട് തടാകതീരത്ത് കാത്തിരിയ്ക്കുന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhICst2hOYAVA0yhokCOE6KcpbT31x0e7ml4pNnSoYf7-pj1qBzfR4KW-wrHdq-JsfRh74YRH8SsgrlRFGbbHadV_JY_t_DJeGQqspIcqXZlpuV6FecfButNqZqtHYjJzYnlMj31_TU5wk/s1600/05.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhICst2hOYAVA0yhokCOE6KcpbT31x0e7ml4pNnSoYf7-pj1qBzfR4KW-wrHdq-JsfRh74YRH8SsgrlRFGbbHadV_JY_t_DJeGQqspIcqXZlpuV6FecfButNqZqtHYjJzYnlMj31_TU5wk/s1600/05.jpg" /></a></div>
അല്പം മാറി മറ്റൊരു കൂട്ടർ ചെറിയ മുളംചങ്ങാടങ്ങൾ തുഴഞ്ഞ് മീൻപിടിയ്ക്കുന്നുണ്ട്.. വീശുവലയും, കെട്ടുവലയുമുൾപ്പടെ വിപുലമായ രീതിയിലാണ് അവരുടെ മീൻപിടുത്തം... ഇടയ്ക്കിടെ വലകൾ ഉയരുമ്പോൾ, സാമാന്യം വലിപ്പമുള്ള മീനുകൾ ചങ്ങാടത്തിൽ പിടഞ്ഞടിയ്ക്കുന്നു... വളരെ ചെറിയ മീനുകളെയാകട്ടെ വെള്ളത്തിലേയ്ക്ക്തന്നെ തിരികെ വിടുന്നുമുണ്ട്... നാലുമണിയോടെ ഈ മീനുകളെല്ലാം കുമളിയിലെ മാർക്കറ്റുകളിലെത്തും.. അവയിൽ ഏറെയും എത്തിച്ചേരുന്നത് വൻഹോട്ടലുകളുടെയും, ഹോം സ്റ്റേകളുടെയും അടുക്കളകളിലേയ്ക്കാണ്.. അവിടെനിന്നും മലയാളത്തിന്റെ തനതുരുചികളായി വിനോദസഞ്ചാരികളുടെ മേശയിലേയ്ക്കും, മനസ്സിലേയ്ക്കും ഈ മീനുകൾ ഇടം പിടിയ്ക്കുന്നു.. <br />
<br />
കുറേസമയം അവരുടെ മീൻപിടുത്തവും ആസ്വദിച്ചുനിന്നശേഷം ഞങ്ങൾ ഭക്ഷണത്തിനായി മടങ്ങി... പച്ചക്കറികൾ ചേർത്തുവേവിച്ച ചോറിനൊപ്പം, തൈരും, അച്ചാറും ചേർന്ന രുചികരമായ ഭക്ഷണം തയ്യാറായിക്കഴിഞ്ഞിരുന്നു... എല്ലാവർക്കുമുള്ള ഭക്ഷണം വിളമ്പി, കാടിനുള്ളിലെ നല്ല ആതിഥേയരായി രവിയും അനീഷും മാറി... ഒന്നിച്ചിരുന്ന് വിശേഷങ്ങൾ പങ്കുവച്ച് ഭക്ഷണം കഴിച്ചശേഷം വിശ്രമത്തിനായി എല്ലാവരും പലയിടങ്ങളിലെ മരത്തണലുകളിലേയ്ക്ക് ഇടം പിടിച്ചു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0PG2AAy3turhnJXn2DuKTCykFjNe4SOyCiYzX589vEWBr8IkBHef9t1T0IghPHaafxTti_eq1U3SdC6gM1JZYPS_9wl1ofVjOOSk-ksTLvmBLb-2j1M4TFu7EaEOr_i4pE4LpMDtvUx4/s1600/08.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0PG2AAy3turhnJXn2DuKTCykFjNe4SOyCiYzX589vEWBr8IkBHef9t1T0IghPHaafxTti_eq1U3SdC6gM1JZYPS_9wl1ofVjOOSk-ksTLvmBLb-2j1M4TFu7EaEOr_i4pE4LpMDtvUx4/s1600/08.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>ചെമ്പുകൊട്ടി....</b></span></td></tr>
</tbody></table>
ഷെഡ്ഡിന്റെ അല്പം മുകളിലായി പഴങ്ങൾനിറഞ്ഞുനിൽക്കുന്ന ഒരു ആൽമരവും, അതിലെ പക്ഷികളുടെ ബഹളവും ഇവിടെ എത്തിയപ്പോൾതന്നെ ശ്രദ്ധയിൽപെട്ടിരുന്നു. വിവിധ തരത്തിലുള്ള പക്ഷികളുടെ കരച്ചിലുകൾ ഇപ്പോഴും അവിടെനിന്നും ഉയരുന്നുണ്ട്... വേഴാമ്പലുകളുടെയും, മഞ്ഞക്കാലിപ്രാവുകളുടെയും ശബ്ദം വേറിട്ട് മുഴങ്ങിയതോടെ വിശ്രമം അവസാനിപ്പിച്ച് ക്യാമറയുമെടുത്ത് ഞാൻ ഷെഡ്ഡിന്റെ പിൻവശത്തുകൂടി കാടിനുള്ളിലേയ്ക്ക് കയറി.<br />
<br />
ഒരു ചെരിഞ്ഞ പാറയിലൂടെ കയറി മരത്തിനെ സമീപിയ്ക്കുമ്പോൾതന്നെ പഴങ്ങൾ തേടിയെത്തിയ നാട്ടുവേഴാമ്പലുകളുടെ കൂട്ടങ്ങൾ, ഒരു കാഴ്ചയായി മാറി.. ഉച്ചത്തിൽ ശബ്ദമുണ്ടാക്കി ഉയരത്തിലുള്ള ആൽമരച്ചില്ലകൾതോറും ചാടി നടന്നിരുന്ന അവ, ക്യാമറയുടെ പരിധിയിൽനിന്നും ഏറെ ദൂരെയായിരുന്നുവെങ്കിലും ടെലിലെൻസിന്റെ ശക്തികൊണ്ടുമാത്രം ഒന്നുരണ്ട് ചിത്രങ്ങൾ പകർത്തുവാൻ സാധിച്ചു.. <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMD34SwlPELe-fv-bto0P2jt6YfkI11fDC4VRjysjBobZ27oNBRBT8sAVh0rcW4D6-1t1GFl6bXGDEIdiPTNRFqQswqIL8skhysJXsRtry4CIn9DRIuFmhfBKm1AgDXOH1qPApCSj2JyY/s1600/09.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMD34SwlPELe-fv-bto0P2jt6YfkI11fDC4VRjysjBobZ27oNBRBT8sAVh0rcW4D6-1t1GFl6bXGDEIdiPTNRFqQswqIL8skhysJXsRtry4CIn9DRIuFmhfBKm1AgDXOH1qPApCSj2JyY/s1600/09.jpg" /></a></div>
വേഴാമ്പലുകൾ, മഞ്ഞക്കിളികൾ, കാട്ടുപ്രാവുകൾ, തത്തകൾ, ചെമ്പുകൊട്ടികൾ..... ചുവന്നുതുടുത്ത അത്തിപ്പഴങ്ങളുടെ മാധുര്യം തേടിയെത്തിയ പക്ഷിക്കൂട്ടങ്ങൾ ആ മരത്തെ ഒരു ഉത്സവപ്പറമ്പാക്കി മാറ്റിയിരിയ്ക്കുകയാണ്.. ഇടയ്ക്കിടെ കുസൃതികാട്ടി ചാടിമറയുന്ന അണ്ണാറക്കണ്ണന്മാരും.... കാട്ടുമുരിയ്ക്കുകളിൽ തേൻനിറച്ച് പൂക്കൾ വിരിയുമ്പോഴും, അത്തിമരങ്ങളിൽ പഴങ്ങൾ നിറയുമ്പോഴും കാട്ടുപക്ഷികളുടെയും, ചെറുമൃഗങ്ങളുടെയും ആനന്ദകാലമാണ് കാനനത്തിനുള്ളിലേയ്ക്ക് കടന്നുവരുന്നത്.. ഒപ്പം ഇവയൊക്കെ തേടി കാടുകയറുന്നവന്റെ മനം നിറയുന്ന കാലവും.. അവയുടെ പരസ്പരമുള്ള കലഹങ്ങൾ, കൊത്തുകൂടലുകൾ... വയർ നിറഞ്ഞ സംതൃപ്തിയോടെയുള്ള കളകൂജനങ്ങൾ... ഇവയെല്ലാം ആസ്വദിച്ചുകൊണ്ട് സമീപത്തെ പാറയുടെ മുകളിലെ മരത്തണലിൽ അല്പസമയം ഞാൻ ഇരുന്നു...<br />
<br />
അല്പനേരത്തിനുശേഷം സജിയും അവിടേയ്ക്ക് കയറിവന്നു. അല്പസമയം അവിടെയെല്ലാം ചുറ്റിനടന്ന്, കുറച്ച് ചിത്രങ്ങളും പകർത്തിയശേഷം മടങ്ങിയെത്തുമ്പോഴേയ്ക്കും എല്ലാവരും യാത്രയ്ക്ക് തയ്യാറെടുത്തുകഴിഞ്ഞിരുന്നു. രവി സാധനസാമഗ്രികളെല്ലാം കെട്ടിപ്പൊതിഞ്ഞു കൊണ്ടിരിയ്ക്കുന്നു.. ബിജുസാറും, പീറ്ററും, അനീഷും വിനോദും കാടിനുള്ളിലേയ്ക്കുള്ള നടപ്പ് ആരംഭിച്ചു കഴിഞ്ഞു. സംസാരങ്ങൾക്ക് അവധികൊടുത്ത് ഇരുണ്ടുകിടക്കുന്ന നിശബ്ദതയിലേയ്ക്ക് ഞങ്ങൾ നടന്നു കയറി.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjblCRxIjuuuWgRBfcV701kLuJ8-16ER6hA30xovIeKmLNVKZZOamgjyGlAkwdznYr7OFUI6gepQHxQhyphenhyphen9QnudyECNpf-sw5i7IyiSL0e-QFVL30LQX62ESX1oPeU1PKXcFswM3EiRCdgI/s1600/015.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjblCRxIjuuuWgRBfcV701kLuJ8-16ER6hA30xovIeKmLNVKZZOamgjyGlAkwdznYr7OFUI6gepQHxQhyphenhyphen9QnudyECNpf-sw5i7IyiSL0e-QFVL30LQX62ESX1oPeU1PKXcFswM3EiRCdgI/s1600/015.jpg" /></a></div>
ആനക്കൂട്ടങ്ങളുടെയും, കാട്ടുപോത്തിൻകൂട്ടങ്ങളുടെയും വിഹാരകേന്ദ്രമായ അഞ്ചുരുളിയിലെ ചതുപ്പുനിലം ലക്ഷ്യമാക്കിയായിരുന്നു ഞങ്ങളുടെ യാത്ര. മഴക്കാടുകളുടെ വ്യത്യസ്തമായ രൂപഭാവങ്ങളെ മറികടന്നുവേണം അഞ്ചുരുളിയിൽ എത്തിച്ചേരുവാൻ... ചിലയിടങ്ങളിൽ വന്മരങ്ങൾ ഇടതിങ്ങി വളർന്നു നിൽക്കുന്നു. പുല്ലുകൾ ഉണങ്ങി തരിശ്ശായി മാറിയ മൊട്ടക്കുന്നുകൾ.. കാട്ടുപാതകളെ മറച്ച്, പടുകൂറ്റൻ മലമ്പാമ്പുകളേപ്പോലെ തൂങ്ങിക്കിടക്കുന്ന കാട്ടുവള്ളികൾ... വഴിയ്ക്കുകുറുകെ മറിഞ്ഞു കിടക്കുന്ന കൂറ്റൻ വന്മരങ്ങൾ..... കാടിന്റെ മത്സരിച്ചുള്ള വളർച്ചയിൽ, കാട്ടുപാതകൾപ്പോലും ഇടയ്ക്കിടെ ഞങ്ങൾക്ക് നഷ്ടപ്പെട്ടു കൊണ്ടിരുന്നു.. ഇവയ്ക്കെല്ലാം അപ്പുറം ഏതോ ജൂറാസിക് കാലഘട്ടത്തിന്റെ ഓർമ്മകൾ ഉണർത്തുന്ന മരങ്ങൾ നിറഞ്ഞുവളരുന്ന കാടുകൾ... ഭീമാകാരം പൂണ്ട പന്നൽച്ചെടികളെ അനുസ്മരിപ്പിയ്ക്കുന്നതായിരുന്നു ആ മരങ്ങളുടെ ആകൃതി.... ഒരേ ഉയരത്തിൽ പരന്നു വളരുന്ന ആ മരക്കൂട്ടങ്ങൾക്കിടയിലൂടെ കടന്നുവരുവാൻ ശക്തമായ വെയിൽ പോലും മടിയ്ക്കുന്നതുപോലെ....<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4CrNZcbX51dBrCG2eDgYp7sxss29oFA7u_uK_fPjaoCV0GU7p-EiLF-ZdcRbfp7SW-mSFQx96dLpKzXUQZobZu6TEd4q_YA3SyOGucQ-Q9Et32j7eqdLUMMS1Hwnsf2C0whtVE-T5lg0/s1600/017.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4CrNZcbX51dBrCG2eDgYp7sxss29oFA7u_uK_fPjaoCV0GU7p-EiLF-ZdcRbfp7SW-mSFQx96dLpKzXUQZobZu6TEd4q_YA3SyOGucQ-Q9Et32j7eqdLUMMS1Hwnsf2C0whtVE-T5lg0/s1600/017.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>ചതുപ്പിന്റെ കാഴ്ചകളിലേയ്ക്ക്.....</b></span></td></tr>
</tbody></table>
ദുർഘടമായ വനപാതകളെ പിൻതള്ളി, അല്പനേരത്തിനുശേഷം ഞങ്ങൾ വിശാലമായ മറ്റൊരു വഴിയിലേയ്ക്കെത്തി... അത്യാവശ്യഘട്ടങ്ങളിൽ വാഹനങ്ങൾക്കുപോലും എത്തിച്ചേരാവുന്നത്ര വീതിയുള്ള വഴിയിൽ, കലുങ്കുകളും തീർത്തിട്ടുണ്ട്. ഇരുവശങ്ങളിലും കൂറ്റൻ മരങ്ങൾ... പലതും അപൂർവ്വവൃക്ഷങ്ങൾ... കാര്യമായ സംരക്ഷണം ലഭിച്ചില്ലെങ്കിൽ വംശനാശം സംഭവിയ്ക്കുവാനിടയുള്ള, പശ്ചിമഘട്ടത്തിനുമാത്രം സ്വന്തമെന്ന് അഭിമാനിയ്ക്കാവുന്ന പല അത്യപൂർവ്വ ഇനം ഔഷധച്ചെടികളും, വൃക്ഷങ്ങളും അവയിൽ ഉൾപ്പെടുന്നുണ്ട്... നീർമരുത്, കാട്ടുജാതി, എടന, കാട്ടുഞാറ.... പലതിന്റെയും പേരുകളും, ശാസ്ത്രീയ നാമങ്ങളും അനീഷ് വിശദീകരിച്ചുകൊണ്ടിരുന്നു.<br />
<br />
കാടിന്റെ സുഗന്ധവുമായെത്തിയിരുന്ന കാറ്റിന് മാറ്റം സംഭവിച്ചത് പെട്ടന്നായിരുന്നു. ദിശമാറിയെത്തിയ കാറ്റ് വഹിച്ചെത്തിയ, ചീഞ്ഞുതുടങ്ങിയ മാംസത്തിന്റെ രൂക്ഷഗന്ധം എല്ലായിടവും നിറഞ്ഞുപരന്നു.<br />
<br />
" അടുത്ത ദിവസങ്ങളിൽ സമീപത്ത് എവിടെയോ ഇരപിടുത്തം നടന്നിട്ടുണ്ട്.... കടുവയോ, കാട്ടുനായ്ക്കളോ ആകണം.. കാറ്റിന്റെ ദിശതേടി തിരിഞ്ഞുനിന്ന രവി പറഞ്ഞു.<br />
<br />
"നായ്ക്കൾ ആകുവാനാണ് സാധ്യത കൂടുതൽ... കഴിഞ്ഞ ദിവസങ്ങളിൽ തടാകതീരത്ത് വെള്ളം കുടിയ്ക്കുവാനെത്തിയ നായ്ക്കൂട്ടത്തെ വാച്ചർമാർ കണ്ടിരുന്നു. അവർ തന്നെയാകാനാണ് സാധ്യത". അനീഷ് തുടർന്നു....<br />
<br />
അല്പസമയം ചുറ്റുപാടും നിരീക്ഷിച്ചുകൊണ്ട് എല്ലാവരും നിശബ്ദരായി.... കാറ്റിന്റെ മൂളലും, ഇലയനക്കങ്ങളും മാത്രം..... ഞങ്ങൾക്കൊപ്പം കാടും നിശബ്ദമായിരിയ്ക്കുന്നു...... അല്പസമയം പ്രതീക്ഷയോടെ കാത്തു നിന്നുവെങ്കിലും, കാട്ടുനായ്ക്കളുടെയോ, മറ്റു മൃഗങ്ങളുയോ സാന്നിധ്യം എങ്ങും അനുഭവപ്പെടാതിരുന്നതോടെ ഞങ്ങൾ യാത്ര തുടർന്നു....<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicCK_Uc9eLkbx-SC1R-Bqn_cRgynSowIHzTmylZ3Km9RZfw3U1_h3qc1FhF0ZfL6XQnwdQirQ_je8vUMplmuOQAOht1BiMNORn1mg9s5K9TERg04ei2jEttBGnqRrKqjf4R8xqgYKy7cs/s1600/016.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicCK_Uc9eLkbx-SC1R-Bqn_cRgynSowIHzTmylZ3Km9RZfw3U1_h3qc1FhF0ZfL6XQnwdQirQ_je8vUMplmuOQAOht1BiMNORn1mg9s5K9TERg04ei2jEttBGnqRrKqjf4R8xqgYKy7cs/s1600/016.jpg" /></a></div>
വന്മരങ്ങളുടെ തണലിനടിയിൽനിന്നും ഞങ്ങൾ വീണ്ടും പുൽമേടുകളുടെ വിശാലതയിലേയ്ക്ക് നടന്നുകയറി... ചെളിയും, വെള്ളവും പരന്നുകിടക്കുന്ന അഞ്ചുരുളി വയൽ, ഈ പുൽമേടുകളോട് ചേർന്ന് ആരംഭിയ്ക്കുകയാണ്..... ചുവന്നുതുടുത്ത കമ്മൽപൂവുകൾനിറയെ വളർന്നുനിൽക്കുന്ന മൊട്ടക്കുന്നുകളെ പകുത്തുകൊണ്ട് കാടിനുള്ളിൽനിന്നും ഒരു ചെറിയ കാട്ടരുവി, വയലിലേയ്ക്ക് ഒഴുകിവരുന്നു... തെളിഞ്ഞു ശുദ്ധമായ വെള്ളം, പാറക്കൂട്ടങ്ങളെ തഴുകി പതഞ്ഞൊഴുകുന്ന കാഴ്ചതന്നെ ആരുടെയും മനസ്സിനു കുളിർമ പകരും....... നടപ്പിന്റെ ക്ഷീണത്തെ കാടിന്റെ തണുപ്പിലേയ്ക്ക് കഴുകിയകറ്റുവാനുള്ള ആവേശത്തിൽ എല്ലാവരും അരുവിയിലേയ്ക്കിറങ്ങി..<br />
<br />
കടുത്ത വേനലിലും ഉയർന്നുവളരുന്ന പുല്ലുകളും, ജലലഭ്യതയുമാണ് ഈ ചതുപ്പുനിലത്തെ കാട്ടുമൃഗങ്ങളുടെ വിഹാരഭൂമിയാക്കിമാറ്റുന്നതിന്റെ പ്രധാന കാരണം. എങ്കിലും ഈ വർഷത്തെ തീച്ചൂടിൽ അഞ്ചുരുളി വയലും ഉണങ്ങി വരണ്ടുതുടങ്ങിയിരിയ്ക്കുന്നു.... ആഴ്ചകൾക്കുമുൻപ് കാട്ടാനക്കൂട്ടങ്ങളുടെയും, കുട്ടിയാനകളുടെയും കുസൃതികൾ ആസ്വദിച്ച് മണിയ്ക്കൂറുകളോളം ചിലവഴിച്ചത് ഈ ചതുപ്പിലെ മൊട്ടക്കുന്നുകൾക്കരികിലായിരുന്നു.. അന്ന് ജലസമൃദ്ധമായിരുന്ന ചതുപ്പിന്റെ ഭാഗങ്ങൾ, ചുരുങ്ങിയ ദിവസങ്ങൾകൊണ്ട് വരണ്ടുണങ്ങിക്കഴിഞ്ഞിരിയ്ക്കുന്നു<br />
<br />
സമയം നാലുമണിയോട് അടുത്തിരിയ്ക്കുന്നു.... ആറുമണിയ്ക്കുമുൻപായി ഹോൺബിൽ പാലസിൽ മടങ്ങിയെത്തണം..... അവശേഷിയ്ക്കുന്ന ദൂരം മുഴുവൻ വിശ്രമമില്ലാതെ നടക്കേണ്ടിയിരിയ്ക്കുന്നു... ഇനി മൃഗങ്ങളെ കാണുവാൻ എന്തെങ്കിലും സാധ്യതയുള്ളത് ഈ ചതുപ്പ് പ്രദേശങ്ങളിൽ മാത്രമാണ്.. ഉൾക്കാടുകളിലെ നീർച്ചാലുകളെല്ലാം തന്നെ ഇതിനകം വറ്റിവരണ്ടുകഴിഞ്ഞതിനാൽ, മ്ലാവിൻകൂട്ടങ്ങളും, കാട്ടുപോത്തുകളും കൂടുതലായി ആശ്രയിയ്ക്കുന്നത് ഈ ചതുപ്പു നിലങ്ങളേയായിരിയ്ക്കും.. കൂടാതെ കഴിഞ്ഞ ദിവസങ്ങളിലെല്ലാം ആനക്കൂട്ടങ്ങളെത്തി, ചതുപ്പ് ഇളക്കി മറിച്ചതിന്റെ ലക്ഷണങ്ങൾ ഒറ്റനോട്ടത്തിൽ മനസ്സിലാക്കുവാനാകും..... കുഴഞ്ഞു മറിഞ്ഞ ചെളിമൺ കുളങ്ങൾ... ഉണങ്ങാത്ത കൂറ്റൻ കാലടിപ്പാടുകൾ.... ഒടിഞ്ഞ് ചിതറിക്കിടക്കുന്ന കാട്ടുചെടികൾ....... കാട്ടുമൃഗങ്ങളുടെ സാന്നിധ്യം പ്രകടമാക്കുന്ന ഈ കാഴ്ചകൾ എല്ലാവരുടെയും മനസ്സിലേയ്ക്ക് പ്രതീക്ഷകൾ നിറച്ചു.. ചതുപ്പിലേയ്ക്ക് കടന്നുവരുവാൻ സാധ്യതയുള്ള മൃഗങ്ങളെയും കാത്ത് പടർന്നുകിടക്കുന്ന ഒരു വലിയ മുളംകൂട്ടത്തിന്റെ തണലിലേയ്ക്ക് ഞങ്ങൾ സ്ഥാനം പിടിച്ചു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjO-yiOHarx2IQnaK5K-pieIm7tdOiw-jqq56XBHlNYPqrm8V7Gk5zZK3ecA4SN0NjSfjzAeoWT-c99Q7x2w2OvcCs_uiHjpW8K5_7pu0lLSeEouIq00YmNt6yPTxvsq03GBYY2mih1QWE/s1600/019.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjO-yiOHarx2IQnaK5K-pieIm7tdOiw-jqq56XBHlNYPqrm8V7Gk5zZK3ecA4SN0NjSfjzAeoWT-c99Q7x2w2OvcCs_uiHjpW8K5_7pu0lLSeEouIq00YmNt6yPTxvsq03GBYY2mih1QWE/s1600/019.jpg" /></a></div>
അഞ്ചുരുളിയിലെ കാട്ടുമുരിയ്ക്കുകളെല്ലാം പൂത്തുലഞ്ഞുനിൽക്കുകയാണ്... എവിടെയും വർണ്ണപ്പൊട്ടുകൾ വാരി വിതറിയതുപോലെ മുരിയ്ക്കിൻപൂക്കളുടെ ചുവപ്പുനിറം മാത്രം.... ബുൾബുളുകളും, ഓലേഞ്ഞാലികളും, മാടത്തകളും അവയിലുടനീളം തേൻകുടിച്ച് മദിച്ചുനടക്കുന്നു... അവയുടെ കാഴ്ചകൾ ആസ്വദിച്ചും, ചിത്രങ്ങൾ പകർത്തിയും വിശ്രമിയ്ക്കുന്നതിനിടയിൽ ബാഗിനുള്ളിൽ സൂക്ഷിച്ചിരുന്ന ഓറഞ്ചുമായി രവി എത്തി.. ഓറഞ്ചിനൊപ്പം മുൻകാല വനയാത്രകൾക്കിടയിലെ അവിസ്മരണീയമായ കാഴ്ചകളേക്കുറിച്ചുള്ള വിവരണങ്ങളും.... ഒരു യാത്രയ്ക്കിടയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽനിന്നും നിസ്സാരമായ പരിയ്ക്കുകളോടെ രക്ഷപെട്ടതിന്റെ അനുഭവമായിരുന്നു രവിയ്ക്ക് പറയുവാനുണ്ടായിരുന്നത്... അന്നത്തെ ആക്രമണത്തിന്റെ പാടുകൾ, ഇന്നും മായാത്ത അടയാളങ്ങളായി കൈയിൽ അവശേഷിയ്ക്കുന്നു..<br />
<br />
അരമണിയ്ക്കൂറോളം പിന്നിട്ടുകാണണം.. കാട്ടുമുരിയ്ക്കുകളിലെ പക്ഷിക്കൂട്ടങ്ങളുടെ ബഹളങ്ങളും, നീർച്ചാലിന്റെ കളകളാരവവും മാത്രമാണ് കേൾക്കുവാനുള്ളത്... കടുത്ത ചൂടുമായി അസ്തമയസൂര്യനും ഞങ്ങൾ ഇരുന്ന ഭാഗത്തേയ്ക്ക് തലനീട്ടിത്തുടങ്ങി.. എല്ലാവരുടെയും പ്രതീക്ഷകളുടെ കടയ്ക്കൽ കത്തിവച്ച്, കാടുമാത്രം യാതൊരു ചലനവുമില്ലാതെ കിടക്കുന്നു... അനങ്ങാതെയുള്ള കാത്തിരിപ്പിന്റെ മുഷിച്ചിൽ പ്രകടമാക്കി എല്ലാവരും പരസ്പരം നോക്കിത്തുടങ്ങി....<br />
<br />
"നമുക്ക് പോകാം... വെയിലിന്റെ ശക്തി കുറയാത്തതുകൊണ്ട് മൃഗങ്ങൾ ഇറങ്ങിവരാൻ ഇനിയും താമസിച്ചേക്കും"<br />
<br />
ബാഗുമെടുത്ത് യാത്രയ്ക്ക് തയ്യാറായിക്കൊണ്ട് അനീഷ് പറഞ്ഞു... കാത്തിരിപ്പ് അവസാനിപ്പിച്ച് ഓരോരുത്തരായി നടപ്പ് തുടങ്ങി.. <br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4OlMxOkgaObFnKrUP3t-WECKwRn6zYKEJDTXAF70II63wGfF8vFDLkH8CvYqEwtRJfCzv2SNMGb1l6LDJO3c8V9v-WHw3Vyf_g5eqh9n4sQuQCjNHHV_4ue8sWZX0fhLvM9VFribCTNc/s1600/020.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4OlMxOkgaObFnKrUP3t-WECKwRn6zYKEJDTXAF70II63wGfF8vFDLkH8CvYqEwtRJfCzv2SNMGb1l6LDJO3c8V9v-WHw3Vyf_g5eqh9n4sQuQCjNHHV_4ue8sWZX0fhLvM9VFribCTNc/s1600/020.jpg" /></a></div>
ചതുപ്പിന്റെ സമീപത്തുനിന്നും, അല്പം മുൻപോട്ടുനീങ്ങിയപ്പോൾത്തന്നെ കാടിനുള്ളിലെ അസാധാരണമായ ചലനങ്ങൾ മുൻപേ നടന്ന രവിയ്ക്ക് അനുഭവപ്പെട്ടുതുടങ്ങി. അല്പം ദൂരെയായി കാട്ടുചെടികൾ ഇളകിമാറുന്നു.... ചുള്ളിക്കമ്പുകൾ ഞെരിഞ്ഞൊടിയുന്ന ശബ്ദങ്ങൾ..... ഞങ്ങളുടെ വഴിയിലേയ്ക്ക്, ചതുപ്പിനുള്ളിൽനിന്നും കയറിവരികയാണ് ഒരു കൂട്ടം കാട്ടുപോത്തുകൾ..... കരുത്തുറ്റ ശരീരങ്ങളാകെ ചെളിയിൽ കുളിച്ചിരിയ്ക്കുന്നു.. കൂട്ടത്തിൽ ചെങ്കൽനിറമുള്ള ഒന്നുരണ്ട് കിടാവുകളുമുണ്ട്.... ചതുപ്പിന്റെ സമീപത്തേയ്ക്ക് കടന്നുചെന്ന ഞങ്ങളൂടെ സാമീപ്യം ഏറെ മുൻപേതന്നെ അവ തിരിച്ചറിഞ്ഞിരിയ്ക്കണം... അത്ര വേഗതയിലായിരുന്നു അവയുടെ ചലനങ്ങൾ.... കാര്യമായ കാഴ്ചയ്ക്കുള്ള അവസരം തരാതെതന്നെ അവ കാടിനുള്ളിലേയ്ക്ക് മറഞ്ഞു..<br />
<br />
അല്പസമയം ശബ്ദമുണ്ടാക്കാതെ ഞങ്ങൾ അവിടെ കാത്തുനിന്നു.... ഒരു പക്ഷേ ചതുപ്പിൽ ഇനിയും കാട്ടുപോത്തുകൾ ഉണ്ടാകാം... കാടിനുള്ളിലേയ്ക്ക് മറഞ്ഞ കൂട്ടത്തെ പിന്തുടർന്ന്, അവയും കയറിവരുവാനിടയുണ്ട്... മൈതാനം പോലെ തുറസ്സായിക്കിടക്കുന്ന ആ സ്ഥലത്ത് കുട്ടികളുള്ള ഒരു കൂട്ടത്തിന്റെ മുൻപിൽ ചെന്നുപെട്ടാൽ ആക്രമണമുണ്ടാകുവാനുള്ള സാധ്യത ഏറെയാണ്.... അതുകൊണ്ടുതന്നെ ചതുപ്പിൽ ഇനിയും കാട്ടിക്കൂട്ടങ്ങൾ അവശേഷിയ്ക്കുന്നില്ല എന്ന് ഉറപ്പു വരുത്തിയശേഷമാണ് ഞങ്ങൾ മുൻപോട്ടുനീങ്ങിയത്... <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZY6zkO-ulIs8XJfml9EFRzTi_4EC0X5XqG6_f_Rlk-Sg7g2xFam-YoMK1hDUlfjqrMmDaU0vca3ehA6G2JqdJy_7MwN5kAVLeV5uZyke6sQhsggToDdY80iW161DpxFlsXdP1cqewOvw/s1600/018.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZY6zkO-ulIs8XJfml9EFRzTi_4EC0X5XqG6_f_Rlk-Sg7g2xFam-YoMK1hDUlfjqrMmDaU0vca3ehA6G2JqdJy_7MwN5kAVLeV5uZyke6sQhsggToDdY80iW161DpxFlsXdP1cqewOvw/s1600/018.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">യാത്ര തുടരുന്നു.........</span></b></span></td></tr>
</tbody></table>
യാത്ര ഏതാണ് അവസാനിയ്ക്കാറായിരിയ്ക്കുന്നു.... കാടിന്റെ അതിർത്തികൾക്കപ്പുറം കൃഷിയിടങ്ങളുടെ കാഴ്ചകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി... കാടിന്റെ ശാന്തയിൽക്കഴിഞ്ഞ കുറേ മണിയ്ക്കൂറുകൾക്കുശേഷം, വീണ്ടും വേഗതയും തിരക്കുകളും, കൃത്രിമത്വവും നിറഞ്ഞുനിൽക്കുന്ന ലോകത്തിലേയ്ക്ക് പ്രവേശിയ്ക്കുകയാണ്.... യാത്ര പറഞ്ഞു പിരിയാൻ മനസ്സുവരാത്ത പ്രിയസുഹൃത്തിനേപ്പോലെ, വഴിയോരത്തെ മതിൽക്കെട്ടിനുള്ളിൽനിന്നും അസ്തമയ സൂര്യന്റെ പ്രഭയിൽക്കുളിച്ച കാട് തലയുയർത്തി നോക്കുന്നു.... ഇളംതെന്നലിൽ ശിഖരങ്ങളിളക്കിനിൽക്കുന്ന ആ കാടിന്റെ നിറഞ്ഞ സാമീപ്യം ഹോൺബിൽഹൗസിൽ എത്തിച്ചേരുന്നതുവരെ ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു.... ഈ ഹോൺബിൽ ഹൗസിന്റെ മുൻപിൽ വച്ച് ഞങ്ങൾ വഴി പിരിയുകയാണ്.. സുന്ദരമായ ഒരുപിടി ഓർമ്മകൾ ഞങ്ങൾക്ക് സമ്മാനിച്ച മനോഹരമായ കാടിനോടും, ആ ഓർമ്മകളെ അവിസ്മരണീയ മുഹൂർത്തങ്ങളാക്കി ഞങ്ങളുടെ ഹൃദയത്തിലേയ്ക്ക് കോറിയിട്ടുതന്ന പ്രിയപ്പെട്ട സുഹൃത്തുക്കളോടും യാത്രപറഞ്ഞ് ഞങ്ങൾ മടങ്ങുകയായി.... മറ്റൊരു വനയാത്രയ്ക്കുമുൻപുള്ള ഒരു ചെറിയ ഇടവേള തേടി.......<br />
<br /></div>
</div>
Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com35tag:blogger.com,1999:blog-4628133033338158729.post-57917611097681440182012-11-30T04:14:00.000-08:002012-11-30T04:24:28.216-08:00വനസീമകളിലൂടെ....<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
കടുവയും, പുലിയും, കാട്ടുപോത്തുമുൾപ്പടെയുള്ള വന്യമൃഗങ്ങൾ വിഹരിയ്ക്കുന്ന
ഇരുണ്ട കാടുകൾ.... ചോരയുടെ രുചിതേടി വഴിയോരത്തെ പുൽനാമ്പുകളിൽ, മനുഷ്യന്റെ
വരവ് പ്രതീക്ഷിച്ചിരിയ്ക്കുന്ന അട്ടകൾ... പ്രഭാതത്തിന്റെ നവോന്മേഷത്തിൽ,
മരച്ചില്ലകളിലിരുന്ന് ഉല്ലാസത്തോടെ സംഗീതമുതിർക്കുന്ന കാട്ടുപറവകൾ...
ഇളം വെയിലിന്റെ ചന്തം പേറി, തിളങ്ങിപ്പറക്കുന്ന അപൂർവ്വ ശലഭങ്ങൾ... ഉദയസൂര്യന്റെ കിരണങ്ങൾ
കാടിനുള്ളിലേയ്ക്ക് അരിച്ചെത്തുന്നതിനും മുൻപേ, കാട്ടാനക്കൂട്ടങ്ങൾ
ചവിട്ടിമറിച്ചിട്ടിരിയ്ക്കുന്ന ആനത്താരകളിലൂടെ, ഈ കാഴ്ചകളെല്ലാം ആസ്വദിച്ച് പെരിയാർകാടിന്റെ ചൂരും,
മനസ്സും, അപൂർവ്വ ദൃശ്യങ്ങളും തേടിയുള്ള ഞങ്ങളുടെ മറ്റൊരു യാത്ര
ആരംഭിയ്ക്കുകയായിരുന്നു... 925 കിലോമീറ്റർ ചുറ്റളവിൽ വ്യാപിച്ചു കിടക്കുന്ന
തേക്കടിവനത്തിനുള്ളിലെ ബഫർസോണും, കോർസോണും കൂടിച്ചേരുന്ന അതിർത്തികളിലൂടെ
കുന്നുകളും, മലകളും കയറിയിറങ്ങി, പതിനെട്ട് കിലോമീറ്ററിലേറെ നടന്നുപിന്നിടേണ്ട ഒരു സാഹസിക യാത്ര തന്നെയായിരുന്നു അത്..<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRVOFDxpd5G3HkOJ89J_Uqw2y7jxvvSDEwYUjiWSeCZcs2tfktVxXIZlaAIl1KtfHCeThxj7y5bSQFdzrXRQdBndtd3IYAGEcfIkoYvRSkpOKMHaMGjMeX8Lush35qow5ATxLRY9kHV7A/s1600/01.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRVOFDxpd5G3HkOJ89J_Uqw2y7jxvvSDEwYUjiWSeCZcs2tfktVxXIZlaAIl1KtfHCeThxj7y5bSQFdzrXRQdBndtd3IYAGEcfIkoYvRSkpOKMHaMGjMeX8Lush35qow5ATxLRY9kHV7A/s1600/01.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><span style="color: #0b5394;"><b>ഹോൺബിൽ ഹൗസ്.</b></span></span></td></tr>
</tbody></table>
കാഴ്ചകൾക്കു തുടക്കമിട്ട്, പുലർച്ചെ 5:30-ന് തോവാളയിൽനിന്നും, കടുത്ത മഞ്ഞിന്റെ
അകമ്പടിയോടെ യാത്ര തുടങ്ങുമ്പോൾ സംഘത്തിലെ അംഗങ്ങളായി നാലുപേരാണ്
ഉണ്ടായിരുന്നത്.. വനയാത്രകളിലെ സ്ഥിരം കൂട്ടായ ജോണിയെക്കൂടാതെ,
നാട്ടുകാരും, സുഹൃത്തുക്കളുമായ ബിജുസാറും, ഫോട്ടോഗ്രാഫറായ സജിയും.. കട്ടപ്പനയിലെത്തി തട്ടുകടയിലെ കടുംകാപ്പിയുടെ ചൂടിൽ തണുപ്പകറ്റിയശേഷം പുളിയന്മല - വണ്ടന്മേട് വഴി കോടമഞ്ഞിന്റെ
ആലസ്യത്തിലമർന്നുകിടക്കുന്ന കുമളിയിലേയ്ക്ക് ഞങ്ങൾ എത്തി ച്ചേരുമ്പോൾ സമയം
7:30 കഴിഞ്ഞിരുന്നു. അവിടെനിന്നും തിടുക്കത്തിൽ പ്രഭാതഭക്ഷണവും കഴിച്ച്, വഴിയോരത്തുനിന്നും കുറച്ച് പഴങ്ങളുംവാങ്ങിയശേഷം യാത്ര, ഹോൺബിൽ ഹൗസിലേയ്ക്ക് നീങ്ങി...</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പെരിയാർ ടൈഗർ റിസർവ്വുമായി ബന്ധപ്പെട്ടുള്ള വനയാത്രകൾ എല്ലാംതന്നെ ആരംഭിയ്ക്കുന്നത് കുമളി ടൗണിൽനിന്നും ഒരു കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഹോൺബിൽ ഹൗസിൽനിന്നാണ്. വനം വകുപ്പിന്റെ മേൽനോട്ടത്തിൽ, തേക്കടിയിലും, പരിസരങ്ങളിലുമുള്ള ആദിവാസികളായ വാച്ചർമാരുടെ നേതൃത്വത്തിലാണ് ഹോൺബിൽ ഹൗസിന്റെ പ്രവർത്തനങ്ങൾ മുൻപോട്ടുനീങ്ങുന്നത്. നേച്ചർ വാക്ക്, ബോർഡർ ഹൈക്ക്, ടൈഗർ ട്രയൽ, ബാംബൂ റാഫ്റ്റ്, നൈറ്റ് പട്രോളിംഗ്, തുടങ്ങി ആസ്വാദ്യകരവും, സാഹസികവുമായ ഒട്ടനവധി വനയാത്രാപരിപാടികൾ പ്രകൃതിസ്നേഹികളായ സഞ്ചാരികളെ ലക്ഷ്യമാക്കി ഇവിടെ തയ്യാറാക്കിയിട്ടുണ്ട്. മുൻപ് നടത്തിയിട്ടുള്ള നിരവധി വനയാത്രകൾകൊണ്ട്, സുഹൃത്തുക്കളായി മാറിയവരാണ് ഇവിടുത്തെ ജീവനക്കാരായ വാച്ചർമാർ എല്ലാവരും... അനീഷ്, ബെന്നി, രവി, ഗണപതി, തങ്കപ്പൻ.... എല്ലാവരും കാടിനേക്കുറിച്ച് ആഴത്തിലുള്ള അറിവുള്ളവരും, ആ അറിവുകൾ സഞ്ചാരികൾക്ക് പകർന്നു കൊടുക്കുന്നതിൽ അതീവ വൈദഗ്ദ്ധ്യമുള്ളവരുമാണ്....<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSQx996HYkDhDIWdDNygpahGRsXXIsOULzOAOqAQbhpf6B7wAqD-TVCkJ8c7tkVQcMfNrUm0ZqIAu9PUlr3HbEw1Nk9JWyc7FjV2P5HWF6U3zavEMw66rYC3WBbTzTrUo2xg5vh7BS4ks/s1600/02.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgSQx996HYkDhDIWdDNygpahGRsXXIsOULzOAOqAQbhpf6B7wAqD-TVCkJ8c7tkVQcMfNrUm0ZqIAu9PUlr3HbEw1Nk9JWyc7FjV2P5HWF6U3zavEMw66rYC3WBbTzTrUo2xg5vh7BS4ks/s1600/02.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><span style="color: #0b5394;"><b>തടാകത്തിലൂടെ തുഴഞ്ഞുനീങ്ങുന്ന മന്നാൻകുടുംബം.</b></span></span></td></tr>
</tbody></table>
ഹോൺബിൽ ഹൗസ് എന്ന ചെറിയ മുളംകുടിലിലേയ്ക്ക് ഞങ്ങൾ എത്തിച്ചേരുമ്പോൾ ഗണപതിയും, തങ്കപ്പനും രാവിലെതന്നെ സഞ്ചാരികളുമൊത്തുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞിരുന്നു. അനീഷും, രവിയും, ഞങ്ങൾക്കൊപ്പമുള്ള യാത്രയ്ക്കായി, ഭക്ഷണമുൾപ്പടെയുള്ള സാധനസാമഗ്രികൾ തയ്യാറാക്കുവാനുള്ള തിരക്കിലാണ്.... അവരോടൊപ്പം ഞങ്ങളേക്കാത്ത് മറ്റൊരു അതിഥികൂടി കാത്തിരിയ്ക്കുന്നുണ്ടായിരുന്നു... പ്രകൃതിയുടെ അപൂർവ്വക്കാഴ്ചകളോടുള്ള അടങ്ങാത്ത ആവേശംകൊണ്ട്, പ്രായത്തെ വെല്ലുവിളിച്ച്, ഇൻഡ്യയിലെ പല വനമേഖലകളും സഞ്ചരിച്ചെത്തിയ 65 വയസ്സുകാരൻ..... ലണ്ടൻ സ്വദേശിയായ പീറ്റർ ഹൊവാർഡ്. ഈ പ്രായത്തിലും, യാതൊരു ക്ഷീണവും പ്രകടിപ്പിയ്ക്കാതെ കാടും മലയും കയറിയിറങ്ങി ഞങ്ങൾക്കൊപ്പം സഞ്ചരിച്ച അദ്ദേഹത്തിന്റെ ഊർജ്ജസ്വലത, ഈ യാത്രയിലുടനീളം ഞങ്ങൾക്കൊരു അത്ഭുതം തന്നെയായിരുന്നു. <br />
<br />
ഹോൺബിൽ ഹൗസിൽനിന്നും യാത്ര തുടങ്ങുമ്പോൾ ഗാർഡ് വിനോദും ഞങ്ങൾക്കൊപ്പമെത്തി.. ഈ യാത്രയുടെ ആരംഭം മുതൽ മടങ്ങിയെത്തുന്നതുവരെയുള്ള ഞങ്ങളുടെ സുരക്ഷാചുമതല വിനോദിനാണ്... ഉൾവനത്തിൽക്കൂടിയുള്ള യാത്രയായതിനാൽ മുൻകരുതലായി തോക്കും കൈവശമുണ്ട്. തേക്കടിയിലെ കാനനവാസം മടുത്ത്, അദ്ധ്യാപകലിസ്റ്റിന്റെ വരവും പ്രതീക്ഷിച്ചുള്ള കാത്തിരിപ്പിലാണ് തിരുവനന്തപുരം സ്വദേശിയായ വിനോദ്.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgK3VZ1mCxCN-kp1S0rIJo1KAJKmHeJpuAiPCm1jHslBySNamzyxFxSIX0JsasTR_QlYxVBsmOKvUF7CAPpaG1oRzR0X2sA1BCoc_iuYPju9hZ97U-IEl4NsTRk_owk43laIZtyqpoqrc/s1600/03.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgK3VZ1mCxCN-kp1S0rIJo1KAJKmHeJpuAiPCm1jHslBySNamzyxFxSIX0JsasTR_QlYxVBsmOKvUF7CAPpaG1oRzR0X2sA1BCoc_iuYPju9hZ97U-IEl4NsTRk_owk43laIZtyqpoqrc/s1600/03.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><span style="color: #0b5394;"><b>കാടിനുള്ളിലെ പ്രഭാതം..</b></span></span></td></tr>
</tbody></table>
8 പേരടങ്ങുന്ന ഞങ്ങളുടെ സംഘം ആദ്യം നീങ്ങിയത് മന്നാക്കുടി ആദിവാസി കോളനിയിലേയ്ക്കാണ്... മധുരയിലെ പാണ്ഡ്യരാജ്യത്തിൽനിന്നും കേരളത്തിലേയ്ക്ക് കുടിയേറിതെന്ന് കരുതപ്പെടുന്ന മന്നാൻ സമുദായത്തിൽപ്പെട്ട ആദിവാസികളാണ് ഈ കോളനിയിലെ താമസക്കാർ.. ഇന്നും രാജഭരണത്തിൽ അടിയുറച്ച് വിശ്വസിയ്ക്കുന്ന ഒരു ആദിവാസി സമൂഹം.. പല വീടുകൾ ചേർന്നുണ്ടാകുന്ന ഇവരുടെ കോളനികൾ 'കുടി' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഓരോ കുടികളുടെയും നിയന്ത്രണം 'കാണിക്കാരൻ' എന്നറിയപ്പെടുന്ന മൂപ്പനാണ്. മൂപ്പന്റെ കീഴിൽ 'പെരുംകുടിയാനവൻ, ഇളന്താരി കുടിയാനവൻ, വലിയ ഇളന്താരി, ഇളവെട്ടം, തണ്ടക്കാരൻ, തണ്ണിപ്പാത്ത എന്നിവരുമുണ്ട്. എല്ലാറ്റിനും മേലെയായി മന്ത്രിയും, രാജാവും. കട്ടപ്പന - ലബ്ബക്കടയ്ക്കടുത്തുള്ള കോഴിമലയാണ് 'രാജമന്നാൻ' എന്നറിയപ്പെടുന്ന രാജാവിന്റെ ആസ്ഥാനം.. തേക്കടിയിലെ വനംവകുപ്പിന്റെ ഓഫീസിൽ ജോലി ചെയ്യുന്ന രാമൻ രാജമന്നാൻ ആണ് സമുദായത്തിന്റെ ഇപ്പോഴത്തെ രാജാവ്.<br />
<br />
അടുത്തടുത്തായി നിർമ്മിച്ചിരിയ്ക്കുന്ന ചെറിയ വീടുകൾക്കിടയിലൂടെ ഞങ്ങൾ വനത്തിലേയ്ക്ക് നടന്നു. കോളനിയുടെ പരിസരങ്ങളെല്ലാം കൃഷിയിടങ്ങളാണ്. ഒരുകാലത്ത് റാഗിയും, നെല്ലും, ചോളവും, തിനയും, ഇഞ്ചിപ്പുല്ലുമൊക്കെ വിളഞ്ഞിരുന്ന കൃഷിയിടങ്ങളിലേയ്ക്ക്, കാട്ടുമണ്ണിന്റെ കരുത്തിൽ വളർന്നുനിൽക്കുന്ന കുരുമുളകും, കാപ്പിയും, ഏലവും സ്ഥാനം പിടിച്ചുകഴിഞ്ഞു.. കുരുമുളകുചെടികൾ മൂത്തു പഴുത്ത് വിളവെടുപ്പിന് പാകമായിരിയ്ക്കുന്നു.... ഇരട്ടത്തലച്ചിയും, ചിന്നക്കുട്ടുറുവനും തിന്നു തീർക്കുന്നതിനുമുൻപേ കുരുമുളക് പറിച്ചെടുക്കുവാനുള്ള തിരക്കാണ് എവിടെയും..<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4VMGDMiNO9IOy7Qa643zhsJLOWD4XqYObrYeHnfTMILOwPE5xiYVLJmOQdzZeQuBdYyyw2W_YD2PoMGk59LTCzbNUu_8hgrFiW0dNIGGuJCcCuhcX191KxkzRGZhatF5VeNRHPoIdk8k/s1600/04-1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg4VMGDMiNO9IOy7Qa643zhsJLOWD4XqYObrYeHnfTMILOwPE5xiYVLJmOQdzZeQuBdYyyw2W_YD2PoMGk59LTCzbNUu_8hgrFiW0dNIGGuJCcCuhcX191KxkzRGZhatF5VeNRHPoIdk8k/s1600/04-1.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">യാത്ര തുടരുന്നു.....</span></b></span></td></tr>
</tbody></table>
കൃഷിയിടങ്ങൾ വിട്ട് ഞങ്ങളുടെ യാത്ര കാടിനെ സമീപിച്ചുതുടങ്ങി.... കാട്ടുമൃഗങ്ങളുടെ കടന്നുകയറ്റം തടയുവാൻ നിർമ്മിച്ചിരിയ്ക്കുന്ന ട്രഞ്ചിനരികിലൂടെ ഒരു ചെറിയ അരുവി മുറിച്ചുകടന്ന് ഞങ്ങൾ കാടിനുള്ളിലേയ്ക്ക് കയറി.... പ്രഭാതത്തിന്റെ ഉന്മേഷത്തിൽ മുങ്ങിക്കുളിച്ചുനിൽക്കുകയാണ് കാടുമുഴുവൻ.. മഞ്ഞിനടിയിൽ തലയൊളിപ്പിച്ചുനിൽക്കുന്ന കൂറ്റൻ വൃക്ഷത്തലപ്പുകൾക്കിടയിലൂടെ ഒരായിരം വർണ്ണവിളക്കുകൾ തെളിച്ചതുപോലെ കടന്നുവരുന്ന ഉദയസൂര്യന്റെ രശ്മികൾ.. കാറ്റിലുലയുന്ന ഈറ്റക്കാടുകളുടെ മർമ്മരം.... എവിടെയോ മറഞ്ഞൊഴുകുന്ന കാട്ടരുവിയുടെ കളകളാരവം... കാതുനിറയേ കേൾക്കുവാൻ പക്ഷികളുടെ സംഗീതം മാത്രം...... ചിത്രങ്ങൾ പകർത്തി ഏറെ പിന്നിലായത് നന്നായി... അല്പസമയം കണ്ണടച്ച് കാടിന്റെ രാഗതാള വിസ്മയങ്ങൾക്കായി കാതും, മനസ്സും മാത്രം തുറന്ന് അല്പസമയം നിന്നു.. പ്രകൃതിയാകുന്ന ദേവാലയത്തിലെ ശരണമന്ത്രങ്ങളായി മാറുന്നു ഓരോ സ്വരങ്ങളും... സുന്ദരമായ പ്രകൃതിയ്ക്കുമാത്രം പകർന്നുനൽകുവാൻ കഴിയുന്ന യഥാർത്ഥ ശാന്തതയിലേയ്ക്ക് മനസ്സ്, വഴി തിരിഞ്ഞുപോകുന്ന അനുഭവം... ഒരു പ്രകൃതിസ്നേഹിയെ സംബന്ധിച്ചിടത്തോളം ഇതാണ് അവന്റെ പ്രാർത്ഥന... ആരാധന... കാടെന്ന പുണ്യഭൂമിയിലൂടെ ചുവടുകൾ വയ്ക്കുമ്പോൾ തീർത്ഥാടനയാത്രകൾക്കു സമ്മാനിയ്ക്കുവാൻ കഴിയുന്ന ശാന്തിയും, സമാധാനവും , മനസ്സിലേയ്ക്കും, ശരീരത്തിലേയ്ക്കും ഒരു പുതുജീവന്റെ അനുഭവങ്ങളായി വന്നുനിറയുന്നതുപോലെ....<br />
<br />
അല്പസമയം കാടിന്റെ സംഗീതങ്ങൾക്കായി മനസ്സു തുറന്നുകൊടുത്തശേഷം നടപ്പുതുടർന്നു.. കൂട്ടുകാർ അല്പം മുൻപിലെത്തി ഒരു മരത്തിന്റെ മുകളിലേയ്ക്ക് നോട്ടമുറപ്പിച്ചുനിൽക്കുകയാണ്... മരച്ചില്ലകളിലൂടെ ചാടിമറിഞ്ഞുനടക്കുന്ന രണ്ട് മലയണ്ണാന്മാരായിരുന്നു അവരുടെ ശ്രദ്ധയാകർഷിച്ചിരുന്നത്.. ഞങ്ങൾ മരത്തോടടുത്തപ്പോഴേയ്ക്കും മുകളിലേയ്ക്ക് കയറി മറഞ്ഞുവെങ്കിലും, മനോഹരമായ കുറേ ചിത്രങ്ങൾ അവ ഞങ്ങൾക്ക് സമ്മാനിച്ചു.. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbx18EOqSqhdkSJHmn-lwDXBFmMDZ_DCREcka4BuxqULApre4Unq7Gmj00Wx1h3BKuckEuaCDu-VWyVDPndNwYROkdXWlbLqiaA3UD7xOimBE5qOKOpZivalSKwMuE-3F0E7_328fLWw4/s1600/05-2.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjbx18EOqSqhdkSJHmn-lwDXBFmMDZ_DCREcka4BuxqULApre4Unq7Gmj00Wx1h3BKuckEuaCDu-VWyVDPndNwYROkdXWlbLqiaA3UD7xOimBE5qOKOpZivalSKwMuE-3F0E7_328fLWw4/s1600/05-2.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><span style="color: #0b5394;"><b>വഴിയോരത്തൊരു മലയണ്ണാൻ...</b></span></span></td></tr>
</tbody></table>
മുൻപോട്ടുള്ള യാത്രയ്ക്കിടയിൽ ഒരു ചെറുകിളി വഴിയോരത്തെ മരക്കുറ്റിയിലേയ്ക്ക് പറന്നുവന്നിരുന്നു.. കുറിക്കണ്ണൻ കാട്ടുപുള്ള്( White Throated Ground Thrush) എന്നറിയപ്പെടുന്ന ഓറഞ്ച് വർണ്ണമുള്ള തലയും, കഴുത്തും, വയറും, തിളങ്ങുന്ന നീലനിറമുള്ള പുറംഭാഗവുമായി, മനോഹരിയായ ഒരു ചെറുപക്ഷി.. തലവെട്ടിച്ച് ഞങ്ങളെ ഒന്നുനോക്കിയശേഷം ഒരു ചിത്രം പകർത്തുവാൻപോലും സമയംതരാതെ തുള്ളിത്തുള്ളിനടന്ന് അത് ഈറ്റക്കാടുകൾക്കിടയിലേയ്ക്ക് മറഞ്ഞു.<br />
<br />
എഴുകുമേട് എന്നറിയപ്പെടുന്ന മലമുകളിലേയ്ക്കുള്ള കയറ്റം ഇവിടെനിന്നും ആരംഭിയ്ക്കുകയാണ്. ഇരുവശവും ഈറ്റക്കാടുകൾ തിങ്ങിവളരുന്ന കാട്ടുവഴികൾ... വഴിയ്ക്ക് സമാന്തരമായി ഒരു ചെറിയ കാട്ടരുവി ഒഴുകുന്നുണ്ട്... അരുവിയുടെ തീരം മുഴുവൻ കാട്ടുപോത്തും, ആനക്കൂട്ടവും ചവിട്ടിക്കുഴച്ചിട്ടിയ്ക്കുന്നു... വഴിയിലെല്ലാം ചൂടുള്ള ആനപിണ്ടങ്ങൾ... അല്പം മുൻപെപ്പോഴോ ഒടിച്ചിട്ടതാകണം പച്ചപ്പ് മാറാത്ത ഈറ്റയിലകൾ വഴിയിലെല്ലാം ചിതറിക്കിടക്കുന്നു... ഓരോ വളവിനപ്പുറവും ഒരു ആനക്കൂട്ടത്തെ പ്രതീക്ഷിച്ചു കൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര മുൻപോട്ട് നീങ്ങിയത്...<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAZQinRqmktEO_UJagejWsWh12wkFm-UO7MKyeMY2qdH4silPMO9u5-lxIPlrCWiOBc6Rns2rMgynfA7oBOfiymYgmJ0hpIKAriu7pND2QIdvXwR3f0tatViSxvUunWgvCcE079NJKKWs/s1600/04.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAZQinRqmktEO_UJagejWsWh12wkFm-UO7MKyeMY2qdH4silPMO9u5-lxIPlrCWiOBc6Rns2rMgynfA7oBOfiymYgmJ0hpIKAriu7pND2QIdvXwR3f0tatViSxvUunWgvCcE079NJKKWs/s1600/04.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="font-size: small;"><span style="color: #0b5394;">മരപ്രാവിനെത്തേടി........</span></span></b></td></tr>
</tbody></table>
കാടിനുള്ളിൽനിന്നും പലജാതിയിൽപെട്ട പറവകളുടെ സംഗീതമാണ് ഒഴുകിവരുന്നത്.. അവയ്ക്കിടയിൽ മുഴങ്ങിനിൽക്കുന്ന ഒരു ശബ്ദം എല്ലാവരുടെയും ശ്രദ്ധയാകർഷിച്ചു... ഗാംഭീര്യം നിറഞ്ഞുനിൽക്കുന്ന ഒരു മൂളൽശബ്ദം... " അത് മരപ്രാവാണ്... നീലഗിരി വുഡ് പീജിയൺ... പശ്ചിമഘട്ടത്തിൽ മാത്രമാണ് ഇതിനെ കാണുവാൻ സാധിയ്ക്കുക" അനീഷ് പറഞ്ഞു. ലോകത്തിന്റെ മറ്റൊരു ഭാഗങ്ങളിലും കാണുവാൻ കഴിയാത്ത, പ്രാദേശികമായി മാത്രം കാണുവാൻ സാധിയ്ക്കുന്ന ഇത്തരം സസ്യ-ജന്തുജാലങ്ങൾ, Endemic Species എന്നാണറിയപ്പെടുന്നത്. ഇവയുടെ ആവാസമേഖലകളിൽ ഉണ്ടാകുന്ന അഘാതങ്ങൾ ഇത്തരത്തിൽപ്പെട്ട അപൂർവ്വജീവജാലങ്ങളുടെ വംശനാശത്തിനുതന്നെ കാരണമായിത്തീർന്നേക്കാം. വർദ്ധിച്ചുവരുന്ന വനനശീകരണവും, പരിസരമലിനീകരണവും മരപ്രാവുൾപ്പടെയുള്ള അനേകം പക്ഷിമൃഗാദികളുടെ എണ്ണത്തിൽ കുറവുവരുത്തിയിട്ടുണ്ട്. മരപ്രാവിനെ കാണാമെന്ന പ്രതീക്ഷയിൽ അല്പനേരം കാത്തുനിന്നെങ്കിലും, പുറത്തേയ്ക്ക് വരാതെ മരത്തലപ്പുകൾക്കിടയിൽ മറഞ്ഞിരുന്ന് അത് മൂളൽ തുടർന്നുകൊണ്ടിരുന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_KLKTkSWdZxxQR4Yjewiu1p7loE-5VPRYr3I3nT6X1JLb01kWZee9oYdO96Y0RXQ-zXJkLhqbtxbvVPybBm06T7EPwrQff1ewFUESt26Ze21-RWcfN-2H2G5NKZ54GQmcDEUsROHHqbY/s1600/05-1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_KLKTkSWdZxxQR4Yjewiu1p7loE-5VPRYr3I3nT6X1JLb01kWZee9oYdO96Y0RXQ-zXJkLhqbtxbvVPybBm06T7EPwrQff1ewFUESt26Ze21-RWcfN-2H2G5NKZ54GQmcDEUsROHHqbY/s1600/05-1.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">കാട്ടുപോത്തിന്റെ തലയോട്ടി....</span></b></span></td></tr>
</tbody></table>
അരമണിയ്ക്കൂറോളം വനഭംഗി ആസ്വദിച്ച് എല്ലാവരും മല കയറിക്കൊണ്ടിരുന്നു.. "അതാണ് നമ്മുടെ ആദ്യ വിശ്രമസ്ഥാനം.. അവിടെയിരുന്ന് ചായ കൂടിച്ച് വിശ്രമിച്ചശേഷം അടുത്ത മലകയറ്റം" തൊട്ടുമുൻപിൽ വിശാലമായി പരന്നുകിടക്കുന്ന പാറക്കെട്ട് ചൂണ്ടിക്കാട്ടി രവി പറഞ്ഞു.. പാറക്കെട്ടിന്റെ ഏറ്റവും മുകളിലായി ഒരു കാട്ടുപോത്തിന്റെ തലയോട്ടി സ്ഥാപിച്ചിട്ടുണ്ട്.. കുറേ നാളുകൾക്കുമുൻപ് സമീപത്തെ അരുവിക്കരയിൽ വച്ച് കടുവ പിടികൂടിയതാണത്രേ ഈ കാട്ടുപോത്തിനെ... സഞ്ചാരികൾക്ക് ഒരു കൗതുകമാകട്ടെ എന്നു കരുതി അവിടെനിന്നും വാച്ചർമാരിലാരോ എടുത്തുവച്ചതാണ് ഈ തലയോട്ടി..<br />
<br />
അടുത്തുള്ള പാറയുടെ മറവിൽ ഒരു അടുപ്പ് തയ്യാറാക്കിയിട്ടുണ്ട്.. രവിയും അനീഷും ചായയുണ്ടാക്കാനായി നീങ്ങിയതോടെ ഞങ്ങൾ സമീപത്തെ കാടിനുള്ളിലൂടെ നടന്ന് കുറച്ച് ചിത്രങ്ങൾ പകർത്തി.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxi6Y6gGw0xegiMU9s1fZfZqS0Ch9SSKyBoBBGm9mgHB44k1PimmLNicp6l3mB_7x3vAQUdddT7rcCXgEnMt64cQ49skCzYq8SaIEba7HP6ESWsx1yanSDu1tzTHSjIg_f25_1Chxu7pw/s1600/06.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxi6Y6gGw0xegiMU9s1fZfZqS0Ch9SSKyBoBBGm9mgHB44k1PimmLNicp6l3mB_7x3vAQUdddT7rcCXgEnMt64cQ49skCzYq8SaIEba7HP6ESWsx1yanSDu1tzTHSjIg_f25_1Chxu7pw/s1600/06.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">അനീഷ്... കാടിന്റെ സുഹൃത്ത്.</span></b></span></td></tr>
</tbody></table>
ചായയും, ബിസ്കറ്റും, പഴങ്ങളും... അതായിരുന്നു യാത്രയ്ക്കിയിലെ ഞങ്ങളുടെ പ്രഭാതഭക്ഷണം.. പ്രഭാതങ്ങളിൽ കാടിന്റെ കുളിരിലലിഞ്ഞിരുന്ന് ചൂടുചായ മൊത്തിക്കുടിയ്ക്കുമ്പോഴുള്ള അനുഭൂതി.... അഹാ.. അത് അനുഭവിച്ചുതന്നെ അറിയണം.. ആ സുഖത്തിൽ വിശേഷങ്ങളും പറഞ്ഞിരിയ്ക്കുമ്പോൾ അനീഷ് പെട്ടന്ന് കൈയുയർത്തി... "മിണ്ടരുത്, എന്തോ വരുന്നുണ്ട്" എല്ലാവരും നിശബ്ദരായപ്പോൾ കാടിളകുന്ന ശബ്ദം വ്യക്തമായി കേട്ടുതുടങ്ങി... ചുള്ളിക്കമ്പുകൾ ഞെരിഞ്ഞൊടിയുന്നു... പാറക്കെട്ടിന്റെ മറുവശത്തെ അരുവിയിൽനിന്നുമാണ് ശബ്ദം ഉയരുന്നത്... അനീഷിനുപിന്നാലെ എല്ലാവരും പാറക്കൂട്ടത്തിന്റെ മുകളിലേയ്ക്ക് കയറി.. "കാട്ടുപോത്ത്, ദാ അവിടെ..... ഒറ്റയാൻ പോത്താണ്." അനീഷ് ചൂണ്ടിക്കാണിച്ച ഭാഗത്തേയ്ക്ക് എല്ലാവരുടെയും നോട്ടം പാഞ്ഞു.. അവിടെ, വെള്ളച്ചാലിൽ ഞങ്ങൾ നിൽക്കുന്ന ഭാഗത്തേയ്ക്ക് സൂക്ഷിച്ച് നോക്കിനിൽക്കുകയാണ് ഒരു കൂറ്റൻ കാട്ടുപോത്ത്... കാടിനുള്ളിലൂടെ എത്ര സൂക്ഷ്മതയോടെ മനുഷ്യൻ ചലിച്ചാലും കാട്ടുമൃഗങ്ങൾ അത് വളരെവേഗംതന്നെ മനസ്സിലാക്കും എന്നത് ഒരു അനുഭവപാഠമാണ്. ഇവിടെയും അതാണ് സംഭവിച്ചത്.. പാറക്കെട്ടിനുമുകളിലെ മനുഷ്യസാമീപ്യമറിഞ്ഞ്, ഒന്നുതലകുടഞ്ഞ് ചീറ്റിയശേഷം ഈറ്റക്കാടുകൾക്കിടയിലൂടെ അവൻ മറുവശത്തെ മലമുകളിലേയ്ക്ക് കയറുവാൻ തുടങ്ങി.. കരുത്തുറ്റ മാംസപേശികൾ നിറഞ്ഞ, എണ്ണക്കറുപ്പുള്ള മേനിയുമായി കാടുകൾക്കിടയിലൂടെ രാജകീയചുവടുകളുമായി കണ്മുൻപിൽനിന്നും അവൻ മറയുന്നതുവരെ ഞങ്ങൾ നോക്കിനിന്നു..<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyx0oo5O8GVmPAb5qznQmI8MBhyjRRAdL0epnoHXEGvd-f_HdyrbWnk5nyUi6bE_53I7009aMn_Jeq4lZWNHIczWEk_s9QFHVZsPjbX4XCeqq2okkvfQsUoA3d4TWdctbFv_pxcPE6FPM/s1600/9.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgyx0oo5O8GVmPAb5qznQmI8MBhyjRRAdL0epnoHXEGvd-f_HdyrbWnk5nyUi6bE_53I7009aMn_Jeq4lZWNHIczWEk_s9QFHVZsPjbX4XCeqq2okkvfQsUoA3d4TWdctbFv_pxcPE6FPM/s1600/9.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394;"><span style="font-size: small;"><b>കാട്ടുപോത്ത്. Gaur, (<span class="nowrap"><span title="pronunciation:"></span><span class="IPA" title="Representation in the International Phonetic Alphabet (IPA)"></span><span class="IPA"><a href="http://en.wikipedia.org/wiki/Help:IPA_for_English#Key" title="Help:IPA for English"><span style="border-bottom: 1px dotted;" title="/ˈ/ primary stress follows"></span></a></span><span class="IPA"><a href="http://en.wikipedia.org/wiki/Help:IPA_for_English#Key" title="Help:IPA for English"><span style="border-bottom: 1px dotted;" title="'g' in 'guy'"></span></a></span><span class="IPA"><a href="http://en.wikipedia.org/wiki/Help:IPA_for_English#Key" title="Help:IPA for English"><span style="border-bottom: 1px dotted;" title="/aʊər/ 'our' in 'hour'"></span></a></span><span class="IPA" title="Representation in the International Phonetic Alphabet (IPA)"></span></span><i>Bos gaurus</i>), Indian bison</b></span></span></td></tr>
</tbody></table>
എഴുകുമേടിന്റെ ഏറ്റവും ദുഷകരമായ ഭാഗത്തുകൂടിയാണ് ഇനി ഞങ്ങൾ കയറിപ്പോകേണ്ടത്.. അത്രയും കുത്തനേയാണ് മലയുടെ കിടപ്പ്.. കാടിന്റെ നിശബ്ദതയിൽ എട്ടുപേരുടെ കിതപ്പിന്റെ ശബ്ദം ഉയർന്നു കേട്ടുതുടങ്ങി..... പലപ്പോഴും കിതപ്പിന്റെ ശക്തിയിൽ എല്ലാവർക്കും സംസാരിയ്ക്കുവാൻപോലും കഴിയാതെ പോകുന്നുണ്ട്. "ഇതൊരു ആനത്താരയാണ്.. ദാ നോക്ക്. ആനക്കൂട്ടം സ്ഥിരമായി നടന്നു കയറുന്നതിന്റെ അടയാളങ്ങൾ. " വഴിയോരത്തെ ചെളിയിൽ പതിഞ്ഞുകിടക്കുന്ന കാൽപ്പാടുകൾ രവി ചൂണ്ടിക്കാട്ടി. " പേടിയ്ക്കേണ്ട, ഇന്ന് ആനക്കൂട്ടം ഈ വഴിയേ വന്നിട്ടില്ല, മൂന്നോനാലോ ദിവസം മുൻപ് പോയതിന്റെ അടയാളമാണിത്" ഒടിഞ്ഞു ചിതറിക്കിടക്കുന്ന വാടിയ ഈറ്റക്കാടുകൾ കാണിച്ചുകൊണ്ട് രവി തുടർന്നു.<br />
<br />
അരമണിയ്ക്കൂറോളം ഞങ്ങൾ കുത്തനേയുള്ള കയറ്റം കയറിക്കൊണ്ടിരുന്നു... ഇടയ്ക്കിടെ മരങ്ങളിൽ പിടിച്ചുനിന്നും, കാട്ടുവള്ളികളിൽ തൂങ്ങിയും, എല്ലാവരും മടുപ്പകറ്റുന്നുണ്ട്.. ഇത്രയും ദുർഘടമായ വഴികളിലൂടെ, ടൺകണക്കിന് ഭാരമുള്ള ശരീരവുമായി അനായാസം കയറിപ്പോകുന്ന ആനക്കൂട്ടത്തേയും, പ്രപഞ്ചത്തിലെ സർവ്വശക്തനെന്ന് വ്യർത്ഥാഭിമാനംകൊള്ളുന്ന മനുഷ്യൻ അനുഭവിയ്ക്കുന്ന നിസ്സഹായാവസ്ഥയേയും താരതമ്യപ്പെടുത്തുമ്പോൾ, ആധുനികതയുടെ സുഖസൗകര്യങ്ങളൊന്നുമില്ലാത്ത തീർത്തും വ്യത്യസ്തമായ ഈ ലോകത്തിൽ, നാം എത്രമാത്രം നിസ്സാരരാണെന്ന യാഥാർത്ഥ്യം ശരിയ്ക്കും ഞങ്ങൾ അനുഭവിച്ചറിയുകയായിരുന്നു...<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-9UZhhIdLB9Z4M28Rha3y9ycSJOykp2-wG_zuWnID4wEJGJLxw8FP-YHtXKLyHzWiezzkV3H45hTkEGRIJX7vQ2eeeMvlzCVJNT1EWVYfK-GOKGNxjA8DuNiv0z8DOVoqN8VLTNRAjSk/s1600/1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-9UZhhIdLB9Z4M28Rha3y9ycSJOykp2-wG_zuWnID4wEJGJLxw8FP-YHtXKLyHzWiezzkV3H45hTkEGRIJX7vQ2eeeMvlzCVJNT1EWVYfK-GOKGNxjA8DuNiv0z8DOVoqN8VLTNRAjSk/s1600/1.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="font-size: small;"><span style="color: #0b5394;">എഴുകുമേടിന്റെ മുകളിലേയ്ക്ക്........</span></span></b></td></tr>
</tbody></table>
അല്പം മുകളിലായി കയറ്റത്തിന് ഒരു അവസാനം കണ്ടതോടെ എല്ലാവരിലും ഉത്സാഹം ഉണർന്നുതുടങ്ങി... നടപ്പിന്റെ വേഗത വർദ്ധിച്ചു.. മുകളിലെത്തിയതോടെ ബാഗുകൾ ഊരിയെറിഞ്ഞ് ഓരോരുത്തരായി ഓരോ മരച്ചുവടുകളിലേയ്ക്ക് സ്ഥാനം പിടിച്ചു.<br />
<br />
ഞങ്ങൾ വിശ്രമിയ്ക്കുവാനിരുന്ന ഭാഗത്തുനിന്നുള്ള പ്രകൃതിദൃശ്യങ്ങളും ഏറെ മനോഹരമായിരുന്നു.. നിബിഡമായ പെരിയാർകാടുകളുടെ മറയില്ലാത്ത ഒരു ആകാശവീക്ഷണമാണ് ഞങ്ങൾക്കുമുൻപിലായി കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്നത്.. മറുവശത്ത് മലനിരകൾക്കിടയിൽ ഒളിഞ്ഞും തെളിഞ്ഞും കിടക്കുന്ന തടാകത്തിന്റെ ദൃശ്യങ്ങൾ... ഈ കാഴ്ചകളൊക്കെ ആസ്വദിച്ച് വിശ്രമിയ്ക്കുന്നതിനിടയിൽ സമീപത്തെ കാട്ടുപേരയിലേയ്ക്ക് ഒരു കൂട്ടം നീലതത്തകൾ പറന്നിറങ്ങി. മറ്റു തത്തകളെ അപേക്ഷിച്ച് പച്ചനിറത്തേക്കാൾ ചാരനിറവും, നീലനിറവും ഏറെയുള്ള ഇവ മനുഷ്യശബ്ദം അനുകരിയ്ക്കുന്നതിൽ അതിസമർത്ഥരാണ്. കാടുകൾക്ക് മറഞ്ഞുചെന്ന് ഒന്നുരണ്ട് ചിത്രങ്ങൾ പകർത്തിയപ്പോൾതന്നെ അവയും മനുഷ്യസാമീപ്യം തിരിച്ചറിഞ്ഞിരിയ്ക്കണം.. ഒന്നിച്ച് ശബ്ദമുയർത്തി മരക്കൂട്ടങ്ങൾക്കിടയിലൂടെ വളഞ്ഞും, പുളഞ്ഞും അവ ദൂരേയ്ക്ക് പറന്നകന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJq-irihJGNomJZ6F6lxtJmpxs8gDS90e1Nk6BCitWpJPPVH_v8JpSHKUO1okfeN2E9FPDnC8kN9yaCfVQhke5HpUSEnT2-e2PXi-jKFvymvAEnZrvj00fN_dOKbFBnEsNsUp2oBWnv4I/s1600/111.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJq-irihJGNomJZ6F6lxtJmpxs8gDS90e1Nk6BCitWpJPPVH_v8JpSHKUO1okfeN2E9FPDnC8kN9yaCfVQhke5HpUSEnT2-e2PXi-jKFvymvAEnZrvj00fN_dOKbFBnEsNsUp2oBWnv4I/s1600/111.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="font-size: small;"><span style="color: #0b5394;">നീലതത്ത. Malabar Parakeet (<i>Psittacula columboides</i>)</span></span></b></td></tr>
</tbody></table>
ഇനിയും ഒരു മലകൂടി കയറിവേണം എഴുകുമേടിന്റെ മുകളിലെത്തുവാൻ... ദൂരം കുറവായിരുന്നെങ്കിലും കയറ്റം ഇവിടെയും ഒട്ടും മോശമായിരുന്നില്ല..... മുകളിലേയ്ക്ക് കയറിച്ചെല്ലുന്തോറും ഇടതൂർന്നു വളരുന്ന കാടുകൾ, വരണ്ടുകിടക്കുന്ന പുൽമേടുകൾക്കായി വഴിമാറിത്തുടങ്ങുന്നു... തലയ്ക്കുമുകളിൽ ഉയർന്നു നിൽക്കുന്ന 'ഏഴുക്' എന്ന് വിളിയ്ക്കുന്ന പുല്ലുകൾക്കിടയിലൂടെയാണ് ഇനിയുള്ള യാത്ര.<br />
<br />
വാഗമൺ മൊട്ടക്കുന്നുകളെ അനുസ്മരിപ്പിയ്ക്കുന്ന ഒരു പുൽമേടിന്റെ നിറുകയിലേയ്ക്കാണ് ഞങ്ങൾ കയറിച്ചെന്നത്...... കുന്നുകൾക്കുചുറ്റും കോട്ടകെട്ടിയതുപോലെ ഇടതൂർന്നുവളരുന്ന കാട്ടുവൃക്ഷങ്ങൾ... കാറ്റടിയ്ക്കുമ്പോൾ കടലിലെ ഓളങ്ങൾപോലെ താളത്തിൽ ഒഴുകി മറിയുന്ന പുൽക്കൂട്ടങ്ങൾ. ഉയരങ്ങളിൽനിന്നും ഒഴുകിയിറങ്ങുന്ന മൊട്ടക്കുന്നുകൾക്കു നടുവിലൂടെ ചുറ്റിപ്പിണഞ്ഞുകിടക്കുന്ന നിരവധി കാട്ടുവഴികൾ... ഏറെയും കാട്ടുമൃഗങ്ങൾ നടന്നുണ്ടാക്കിയ വഴിത്താരകൾതന്നെ.... "ഈ കുന്നിന്റെ അപ്പുറത്തെ ചെരിവിലായി ഒരു നല്ല വ്യൂപോയന്റുണ്ട്. അവിടെനിന്നാൽ താഴ്വരയുടെ കാഴ്ചകൾ കാണുവാൻ നല്ല ഭംഗിയാണ്" രവി പറഞ്ഞതോടെ എല്ലാവരും വ്യൂപോയന്റ് ലക്ഷ്യമാക്കി നടന്നു.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRUN9qBG08Psft3X4fZIYhgDW-HJS_tcdRUPlUE4efMoqemDptbf8yw7m5PHiSeeoA53XCvwloeCAZe4oPKXejK5K7Qvtb7JepiPBPod8g0R4KtxJ6YYpwfIpccFwzr2EWpUGA3tI1FEE/s1600/00001.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRUN9qBG08Psft3X4fZIYhgDW-HJS_tcdRUPlUE4efMoqemDptbf8yw7m5PHiSeeoA53XCvwloeCAZe4oPKXejK5K7Qvtb7JepiPBPod8g0R4KtxJ6YYpwfIpccFwzr2EWpUGA3tI1FEE/s640/00001.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">വ്യൂപോയിന്റിൽനിന്നുള്ള കാഴ്ച...</span></b></span></td></tr>
</tbody></table>
രവിയുടെ വാക്കുകൾ ശരിവയ്ക്കുന്നതായിരുന്നു വ്യൂപോയിന്റിൽനിന്നുള്ള കാഴ്ചകൾ. മലഞ്ചെരിവിൽനിന്നും താഴ്വരയിലേയ്ക്ക് തള്ളിനിൽക്കുന്ന ഒരു പാറക്കെട്ടാണ് വ്യൂ-പോയന്റായി അറിയപ്പെടുന്നത്.... ഒരു ചുവടിനപ്പുറത്തായി അഗാധതയിൽനിന്നും ആരംഭിയ്ക്കുന്ന നിബിഡവനങ്ങൾ കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന കാഴ്ച അതിമനോഹരം തന്നെയായിരുന്നു.. മലനിരകൾക്കപ്പുറം ഏറെ ദൂരെയായി കുമളി ടൗൺ കാണാം.... അതിനുമപ്പുറത്തായി വിദൂരതയിൽ തലയൊളിപ്പിച്ചു നിൽക്കുന്ന മംഗളാദേവി മലനിരകൾ.." കഴിഞ്ഞ മാസം വന്നപ്പോൾ ഈ പുൽമേട്ടിനപ്പുറത്തുവച്ച് ഞങ്ങൾ ഒരു പുലിയെ കണ്ടിരുന്നു... സാധാരണ എല്ലാ ദിവസങ്ങളിലും ഇവിടെ ആനയും, മ്ലാവും, പോത്തുമൊക്കെ കാണാറുള്ളതാണ്... ചൂടുകൂടിയതുകൊണ്ട് എല്ലാം താഴെ കാട്ടിനുള്ളിലേയ്ക്ക് ഇറങ്ങിപ്പോയിക്കാണും" രവിയുടെ വാക്കുകളിൽ നിരാശ്ശ നിറഞ്ഞിരുന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiDP3-S56Ro-Zcddqe6bit2xnyX5MkrUZq_GfivgF75oPFDgAgO6NK40Nv3pG6SpASNsvi5GrsVBa80loxKDSvhmuFErWwSO28mFOHrHYbr6Kuh6MFjdsEaSsU2UXnt2Z96AoWGsTgYg0/s1600/05.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiDP3-S56Ro-Zcddqe6bit2xnyX5MkrUZq_GfivgF75oPFDgAgO6NK40Nv3pG6SpASNsvi5GrsVBa80loxKDSvhmuFErWwSO28mFOHrHYbr6Kuh6MFjdsEaSsU2UXnt2Z96AoWGsTgYg0/s1600/05.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">താഴ്വരയിലെത്തിയ കാട്ടുപോത്തുകൾ...</span></b></span></td></tr>
</tbody></table>
വ്യൂ-പോയന്റിൽനിന്ന് വനഭംഗി പകർത്തുന്നതിനിടയിലാണ് ലെൻസിന്റെ മുൻപിലേയ്ക്ക് ഒരു കറുപ്പ് ഇറങ്ങിവന്നത്.... താഴ്വരയിലെ പുൽമേടുകൾക്കിടയിലൂടെ മേഞ്ഞുനടക്കുന്ന കാട്ടുപോത്തുകളുടെ ഒരു കൂട്ടമായിരുന്നു അത്.. മരക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞുനിന്നിരുന്ന അവ പുറത്തേയ്ക്കിറങ്ങുവാനായി ഞങ്ങൾ കാത്തിരുന്നു... കാത്തിരിപ്പ് വിഫലമായില്ല.... അല്പസമയത്തിനകം ഒന്നിനുപിറകേ ഒന്നായി, ഗാംഭീര്യത്തോടെ ആറു കാട്ടുപോത്തുകൾ വിശാലമായ പുൽമേടിലേയ്ക്കിറങ്ങിവന്നു.. ക്യാമറയുടെ ദൂരപരിധിയ്ക്കപ്പുറമായിരുന്നെങ്കിലും അവയുടെ അനേകം ചിത്രങ്ങൾ ഞങ്ങൾ പകർത്തി.. പുല്ലിന്റെ കുറ്റികളും, മൺത്തിട്ടകളും കുത്തിയിളക്കിയും, പരസ്പരം പരാക്രമങ്ങൾ കാണിച്ചും, ഇടയ്ക്ക് പുല്ലുമേഞ്ഞും ചെരിഞ്ഞുകിടക്കുന്ന മൊട്ടക്കുന്നിലൂടെ അലസമായി താഴേയ്ക്ക് ഇറങ്ങിക്കൊണ്ടിരുന്ന അവയെ കൺകുളിർക്കെക്കണ്ട് ഏറെനേരം ഞങ്ങൾ ആ പാറപ്പുറത്ത് ചിലവഴിച്ചു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZZKm7BaFudy6IiKjt_3Vd9xDZzJwUB9NJYMuTUCFZfNl5zElWxxaQZ8Ts8UtvgznN0vWXjsFQbfSU-cHdd5WF2Q5JpM9CYafxExBjJ3zBjznBlQpx4KbEFvySo3NN7XCs0TWzvzcpQ2E/s1600/09.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZZKm7BaFudy6IiKjt_3Vd9xDZzJwUB9NJYMuTUCFZfNl5zElWxxaQZ8Ts8UtvgznN0vWXjsFQbfSU-cHdd5WF2Q5JpM9CYafxExBjJ3zBjznBlQpx4KbEFvySo3NN7XCs0TWzvzcpQ2E/s1600/09.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">പുൽമേടുകളിലൂടെ....</span></b></span></td></tr>
</tbody></table>
വെയിലിന്റെ ചൂട് കത്തിക്കയറുകയാണ്... ഒരു ചെറുതണൽ പോലുമില്ലാത്ത വ്യൂ-പോയിന്റിലെ കാത്തിരിപ്പ് അസഹ്യമായതോടെ ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി.. അരക്കിലോമീറ്ററോളം മൊട്ടക്കുന്നുകളിലൂടെയും, മലഞ്ചെരിവുകളിലൂടെയും സഞ്ചരിച്ചശേഷം ഞങ്ങൾ ഇരുണ്ടുകിടക്കുന്ന കാടിന്റെ ശീതളിമയിലേയ്ക്ക് പ്രവേശിച്ചു.... ഉച്ചവെയിലിന്റെ കനത്ത ചൂട്, എല്ലാവരേയും അവശരാക്കുവാൻ തുടങ്ങിയിരുന്നതിനാൽ, അല്പനേരത്തെ യാത്രയ്ക്കുശേഷം മറിഞ്ഞുകിടക്കുന്ന ഒരു കൂറ്റൻ മരത്തിലേയ്ക്ക് ഞങ്ങൾ വീണ്ടും വിശ്രമിയ്ക്കുവാനിരുന്നു.... തൊട്ടടുത്തുകൂടി ഒരു ചെറിയ നീർച്ചാൽ ഒഴുകിവരുന്നുണ്ട്..... കാട്ടരുവിയിലെ തണുത്ത വെള്ളത്തിൽ മുഖം കഴുകി ക്ഷീണമകറ്റി, ഓറഞ്ചല്ലികളുടെ മധുരം നുകർന്ന് എല്ലാവരും മരത്തണലുകളിലേയ്ക്ക് നീണ്ടുനിവർന്ന് കിടന്നപ്പോൾ ഞാനും, രവിയും, അനീഷും കാടിനുള്ളിലേയ്ക്ക് നടന്നു.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxJ1bZJd0zWfNSuMXG0HaUVxfTyZkrkbIv0wW8F9IZ6prMGoj1WAjo4XNFQv1gY_6YZijUtgjQ1HHXSbvUolSW8o725bck2n96t5ds6AEKEWcuXHVc2p-bJn2EDduFZa1GFH9I7JdKHwU/s1600/00002.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxJ1bZJd0zWfNSuMXG0HaUVxfTyZkrkbIv0wW8F9IZ6prMGoj1WAjo4XNFQv1gY_6YZijUtgjQ1HHXSbvUolSW8o725bck2n96t5ds6AEKEWcuXHVc2p-bJn2EDduFZa1GFH9I7JdKHwU/s640/00002.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">കാറ്റിലൊഴുകും കാട്ടുപുല്ലുകൾ....</span></b></span></td></tr>
</tbody></table>
കാടിന്റെ ഈ ഭാഗങ്ങളിൽ കാട്ടുമുരിയ്ക്കുകൾ പൂത്തുലഞ്ഞുനിൽക്കുകയാണ്.. ഒപ്പം ഇലവുമരങ്ങളും... എവിടെയും തേൻ കുടിയ്ക്കുവാൻ എത്തുന്ന കിളികളുടെ ബഹളം മാത്രം..കാക്കത്തമ്പുരാട്ടിയും, കാട്ടുമൈനകളും, കാടുമുഴക്കിയും, മാടത്തകളും.... തേൻ നുകർന്ന് മത്തുപിടിച്ച അവ കാടിനെ ഇളക്കിമറിയ്ക്കുകയാണ്.. അപരിചിതരുടെ ചുവടനക്കങ്ങൾ കേട്ടിട്ടാകാം ഇടയ്ക്ക് അവ നിശബ്ദരാകും.... നാലോ, അഞ്ചോ നിമിഷം മാത്രം നീളുന്ന നിശബ്ദത... വീണ്ടും അവയുടെ ബഹളങ്ങൾകൊണ്ട് കാട് ശബ്ദമുഖരിതമാകും.... ഓരോ ജാതി കിളികളേയും നിരീക്ഷിച്ച് മുൻപോട്ട് നീങ്ങുമ്പോഴാണ് രവി ആ കാഴ്ച ചൂണ്ടിക്കാണിച്ചത്.. ഉടുമ്പ്... സമീപത്തെ ചെരിഞ്ഞുകിടക്കുന്ന ഒരു മരത്തിൽ ഞങ്ങളെ ഗൗനിയ്ക്കാതെ വെയിൽ കാഞ്ഞിരിയ്ക്കുകയാണ്... ഞങ്ങൾ ഏറെ അടുത്ത് ചെന്നിട്ടും യാതൊരു ഭയവും പ്രകടിപ്പിയ്ക്കാതിരുന്നതോടെ രവി പതിയെ മരത്തിലേയ്ക്ക് കയറി.. " " അതിന് എന്തോ കുഴപ്പമുണ്ടെന്ന് തോന്നുന്നു. അല്ലെങ്കിൽ ആളനക്കം അറിഞ്ഞാലുടൻ അത് മരത്തിന്റെ മുകളിലെത്തേണ്ടതാണ്" അനീഷ് പറഞ്ഞു.... ഇതിനിടെ ഒരു കൈകൊണ്ട് ഉടുമ്പിന്റെ തലയും, മറുകൈ കൊണ്ട് വാലും കൂട്ടിപ്പിടിച്ച് രവി താഴേയ്ക്ക് ഇറങ്ങിയിരുന്നു..കുറഞ്ഞത് 10 കിലോയെങ്കിലും തൂക്കമുണ്ടാകണം... മതികെട്ടാൻ ചോലയ്ക്കടുത്തുള്ള കോട്ടമലയിലും, കൊടൈക്കനാലിലെ വഞ്ചിമലയിലുംവച്ച് അനേകം ഉടുമ്പുകളെ അടുത്തുകണ്ടിട്ടുണ്ടെങ്കിലും അവയെല്ലാം ഇതിനെ അപേക്ഷിച്ച് തീരെ ചെറുതായിരുന്നു. രവിയുടെ കൈയിൽനിന്നും ഉടുമ്പിനെ വാങ്ങി ഞങ്ങൾ കൂട്ടുകാരുടെ അടുത്തേയ്ക്ക് നടന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq-hEMFHoX90AIJKec0skxzg1RXTXg1StnezFBr-OpcDm0jPuaapGAfRYwnEjhvFhFOWxjyGlgFfYKtXLDCgKZt3H-dy0HZubFccBmHSo76AflfQKKUJDVK7r2JNQ2parD9oL4oUVdCUw/s1600/udu.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhq-hEMFHoX90AIJKec0skxzg1RXTXg1StnezFBr-OpcDm0jPuaapGAfRYwnEjhvFhFOWxjyGlgFfYKtXLDCgKZt3H-dy0HZubFccBmHSo76AflfQKKUJDVK7r2JNQ2parD9oL4oUVdCUw/s1600/udu.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394;"><span style="font-size: small;"><b>ഉടുമ്പ്.. തമിഴ്നാട്ടിലെ വഞ്ചിമലയിൽനിന്നും പകർത്തിയത്.</b></span></span></td></tr>
</tbody></table>
കൊമോഡോ ഡ്രാഗൺ എന്ന ഭീമൻ പല്ലികളുടെ കുടുംബത്തിൽപ്പെട്ട ഉടുമ്പുകളെ കേരളത്തിലെ ജനവാസമേഖലകളിൽപ്പോലും കാണുവാൻ സാധിയ്ക്കാറുണ്ട്.. പ്രധാനമായും രണ്ടുതരം ഉടുമ്പുകളാണ് നമ്മുടെ കാടുകളിൽ കാണാറുള്ളത്.. പൊന്നുടുമ്പും, മണ്ണുടുമ്പും (കാരുടുമ്പ്). ഇതിൽ മണ്ണൂടുമ്പ് എന്നയിനം കേരളത്തിലെ കാടുകളിൽനിന്നും ഇന്ന് ഏതാണ് നാമാവശേഷമായിക്കഴിഞ്ഞിരിയ്ക്കുന്നു. നിയന്ത്രണമില്ലാത്ത വേട്ടയാടൽഭീഷണി, ഇന്ന് പൊന്നുടുമ്പിന്റെ നിലനിൽപ്പിനേയും സാരമായിത്തന്നെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്...<br />
<br />
തികച്ചും വ്യത്യസ്തമായ മുകൾനിര പല്ലുകളോടുകൂടി ജനിയ്ക്കുന്ന ഒരു ജീവികൂടിയാണ് ഉടുമ്പ്. ഈ പല്ലുകളാണ് ഇരപിടിയ്ക്കുവാനും, ശത്രുക്കളിൽനിന്നും രക്ഷനേടുവാനും ഉടുമ്പിനെ സഹായിയ്ക്കുന്നത്.. അതിനോടൊപ്പം നീളമുള്ള കടുപ്പമേറിയ നഖങ്ങളും, ചാട്ടവാറുപോലെ നീണ്ട വാലും പ്രധിരോധത്തിനായി ശത്രുക്കൾക്കെതിരെ ഉടുമ്പ് ഉപയോഗിയ്ക്കാറുണ്ട്. കൈയിൽ തൂക്കിപ്പിടിച്ച് നടക്കുവാൻ തുടങ്ങിയപ്പോൾത്തന്നെ ഉടുമ്പ് പരാക്രമവും ആരംഭിച്ചുതുടങ്ങി.. ഏറെ അകറ്റിപ്പിടിച്ചിട്ടും നഖങ്ങൾ നീട്ടി മാന്തുവാനായിരുന്നു അതിന്റെ ശ്രമം..<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhC7R1IiK0XCPCVRXhHnWyzezDuMg9Ov9z3e3h4PfVrIhP32kwOAc3BZfIq1RcD12kJRh9YRverPHjE2WziNckamf-TU9J8EmuGMraYtuq1ajL4UsqhEAKk4Mkct8_4eOjQpQ7FjkpRhzM/s1600/5.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhC7R1IiK0XCPCVRXhHnWyzezDuMg9Ov9z3e3h4PfVrIhP32kwOAc3BZfIq1RcD12kJRh9YRverPHjE2WziNckamf-TU9J8EmuGMraYtuq1ajL4UsqhEAKk4Mkct8_4eOjQpQ7FjkpRhzM/s1600/5.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">ഇവനാണ് തേക്കടിയിലെ ഉടുമ്പ്...</span></b></span></td></tr>
</tbody></table>
പീറ്ററിനായിരുന്നു ഉടുമ്പിനേക്കണ്ടപ്പോൾ ഏറെ അത്ഭുതം.... ചിത്രങ്ങളിൽ പല തവണ കണ്ടിട്ടുണ്ടെങ്കിലും, ആദ്യമായാണ് പീറ്റർ, ഒരു ഉടുമ്പിനെ നേരിട്ടുകാണുന്നത്. ഉടുമ്പിനെ കൈയിലെടുത്ത് കുറച്ച് ചിത്രങ്ങൾ എടുക്കണമെന്ന ആഗ്രഹത്തോടെ ഒന്നുരണ്ടു തവണ ശ്രമം നടത്തിയെങ്കിലും, ഉടുമ്പ് വീണ്ടും പരാക്രമം ആരംഭിച്ചതോടെ പീറ്റർ ശ്രമം ഉപേക്ഷിച്ചു..<br />
<br />
എല്ലാവരും അടുത്ത് കണ്ടാസ്വദിച്ചുകഴിഞ്ഞപ്പോൾ രവി ഉടുമ്പിനെ പരിശോധിച്ചു.. പക്ഷേ പുറമേ കുഴപ്പങ്ങളൊന്നും തന്നെ കാണുവാനില്ല. ഒരു പക്ഷേ വെയിൽ കാഞ്ഞിരുന്നതുകൊണ്ടാകണം ഞങ്ങളെ കണ്ടിട്ടും ഓടുവാനുള്ള ശ്രമങ്ങളൊന്നും നടത്താതിരുന്നത്. പരിശോധനയ്ക്കുശേഷം അരുവിയുടെ കരയിലേയ്ക്ക് രവി, ഉടുമ്പിനെ സ്വതന്ത്രനാക്കി... നാലഞ്ചു നിമിഷം അവിടെ അമാന്തിച്ചിരുന്നശേഷം പെട്ടന്ന് കുറ്റിച്ചെടികൾക്കിടയിലേയ്ക്ക് അത് പാഞ്ഞു.<br />
<br />
ഉടുമ്പ് കാടിനുള്ളിലേയ്ക്ക് മറഞ്ഞ്, അല്പസമയത്തിനുശേഷം വിശ്രമം അവസാനിപ്പിച്ച് ഞങ്ങൾ യാത്ര തുടർന്നു.. ഉച്ചയ്ക്കുമുൻപായി അഞ്ചുരുളിയിലെ ക്യാമ്പിൽ എത്തിച്ചേരണം. അതിനായി ഇനിയും ഏറെദൂരം ഞങ്ങൾക്ക് പിന്നിടേണ്ടതുണ്ട്... അവിടെയാണ് ഉച്ചഭക്ഷണവും, അടുത്ത വിശ്രമവും.. ഞങ്ങൾ നടപ്പിന്റെ വേഗത വർദ്ധിപ്പിച്ചു.. <br />
<b>.............................................................................................................................................................</b><br />
</div>
</div>
Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com34tag:blogger.com,1999:blog-4628133033338158729.post-20173588105802307012012-11-20T00:20:00.001-08:002012-12-13T00:29:36.138-08:00വശ്യപ്പാറയിൽ മഴപെയ്യുമ്പോൾ....<div dir="ltr" style="text-align: left;" trbidi="on">
<div style="text-align: justify;">
<div style="text-align: left;">
<span style="font-size: small;"><b><span style="color: #741b47;">'ചിന്നാർ കാടുകളിലേയ്ക്ക്...</span></b><span style="font-size: small;"><b><span style="color: #741b47;">' </span></b> <b><span style="font-size: small;">എ<span style="font-size: small;">ന്ന<span style="font-size: small;"> യ<span style="font-size: small;">ാ<span style="font-size: small;">ത്<span style="font-size: small;">രാവ<span style="font-size: small;">ിവ<span style="font-size: small;">ര<span style="font-size: small;">ണ<span style="font-size: small;">ത്ത<span style="font-size: small;">ി<span style="font-size: small;">ന്റ<span style="font-size: small;">െ <span style="font-size: small;">ര<span style="font-size: small;">ണ്ട<span style="font-size: small;">ാം <span style="font-size: small;">ഭ<span style="font-size: small;">ാഗ<span style="font-size: small;">മാ<span style="font-size: small;">ണ് <span style="color: #741b47;">'വശ്യപ്പാറയിൽ മഴപെയ്യുമ്പോൾ....'</span> ഒ<span style="font-size: small;">ന്ന<span style="font-size: small;">ാം <span style="font-size: small;">ഭ<span style="font-size: small;">ാഗ<span style="font-size: small;">ത്ത<span style="font-size: small;">ി<span style="font-size: small;">ലേയ്ക്ക് പ<span style="font-size: small;">ോക<span style="font-size: small;">ുവ<span style="font-size: small;">ാൻ <a href="http://vazhikazhcha.blogspot.in/2012/10/blog-post_31.html" target="_blank">ഇവ</a><span style="font-size: small;"><a href="http://vazhikazhcha.blogspot.in/2012/10/blog-post_31.html" target="_blank">ിട</a><span style="font-size: small;"><a href="http://vazhikazhcha.blogspot.in/2012/10/blog-post_31.html" target="_blank">െ ക്ല</a><span style="font-size: small;"><a href="http://vazhikazhcha.blogspot.in/2012/10/blog-post_31.html" target="_blank">ിക്ക് </a><span style="font-size: small;">ച<span style="font-size: small;">െയ്യ<span style="font-size: small;">ുക<span style="font-size: small;">.</span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span></span><span style="font-weight: normal;"></span></b></span></span> </div>
<div style="text-align: left;">
<b>..........................................................................................................................................<span style="font-size: small;">....................</span></b></div>
<div style="text-align: justify;">
<span style="font-family: "Trebuchet MS",sans-serif;"><span style="font-size: small;"> ചിന്നാർ ചെക്ക്പോസ്റ്റിനരികിലെ എക്കോടൂറിസത്തിന്റെ ഓഫീസി<span style="font-size: small;">നു<span style="font-size: small;">ള്ള<span style="font-size: small;">ിൽ</span></span></span>, വൈശ്യപ്പാറയിലേയ്ക്ക്, ഞങ്ങൾക്കൊപ്പം വരുന്ന വാച്ചർക്ക<span style="font-size: small;">ുവ<span style="font-size: small;">േ<span style="font-size: small;">ണ്ട<span style="font-size: small;">ിയ<span style="font-size: small;">ു<span style="font-size: small;">ള്ള</span></span></span></span></span></span></span></span> കാത്തിരിപ്പിലായിരുന്നു ഞങ്ങൾ.<span style="font-size: small;"><span style="font-size: small;"> ഏ<span style="font-size: small;">ത<span style="font-size: small;">ാ<span style="font-size: small;">ണ്ട്</span></span></span></span> </span>15 മിനിറ്റുനേരത്തെ കാത്തിരിപ്പിനുശേഷം മൂന്ന് വാച്ചർമാർ ഓഫീസിലേയ്ക്ക് എത്തിച്ചേർന്നു.</div>
</div>
<br />
ഗോപാലൻ എന്ന വാച്ചറായിരുന്നു വശ്യപ്പാറയിലേയ്ക്ക് വരുവാനായി ഓഫീസിലേയ്ക്ക് കയറിവന്നത്.... കാഴ്ചയിൽ വളരെ ചെറിയ ഒരു മനുഷ്യൻ... നിഷ്കളങ്കമായ ചിരി... നീളമുള്ള ഒരു വെട്ടുകത്തി എടുത്ത് അരയിൽ കെട്ടിയിരുന്ന തോർത്തിനിടയിൽ തിരുകി, ഗോപാലൻ ചേട്ടൻ പെട്ടന്നുതന്നെ യാത്രയ്ക്ക് തയ്യാറായി.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0w_Re_6poPoDiDETxUVsvv-11Adv431sG_8_aQbk8FvnqgDI5gHHkZ03kY8DkWqTVHQasriGdwux_xJ70kP3ElMwjfjGMmT93NvWkXMu3RkTSdqSrMssKw4mXQzlE72V7cmVtq1Iywv8/s1600/gopalan+chinnar+forest.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0w_Re_6poPoDiDETxUVsvv-11Adv431sG_8_aQbk8FvnqgDI5gHHkZ03kY8DkWqTVHQasriGdwux_xJ70kP3ElMwjfjGMmT93NvWkXMu3RkTSdqSrMssKw4mXQzlE72V7cmVtq1Iywv8/s1600/gopalan+chinnar+forest.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #351c75;">വാച്ചർ ഗോപാലൻ ചേട്ടൻ.</span></b></span></td></tr>
</tbody></table>
<div style="text-align: justify;">
സമയം അധികം നഷ്ടപ്പെടുത്താതെ ഞങ്ങൾ മൂന്നുപേരും ബൈക്കിൽ യാത്ര ആരംഭിച്ചു. ചിന്നാർ ചെക്ക്പോസ്റ്റിൽനിന്നും, മറയൂരിലേയ്ക്കുള്ള വഴിയേ കുറച്ചുദൂരം സഞ്ചരിച്ചശേഷമാണ്, വനത്തിലൂടെ വശ്യപ്പാറയിലേയ്ക്കുള്ള യാത്ര ആരംഭിയ്ക്കുന്നത്. മെയിൻറോഡിലൂടെ കഷ്ടിച്ച് രണ്ടുകിലോമീറ്റർ പിന്നിട്ടുകാണണം, വഴിയുടെ ഇടതുവശത്തായി പാമ്പാറിന്റെ കരയിലെ വ്യക്ഷങ്ങൾക്കിടയിലൂടെ ഒരു ആദിവാസി ഊരിന്റെ ദൃശ്യങ്ങൾ കണ്ടുതുടങ്ങി.</div>
<br />
<div style="text-align: justify;">
" സാറേ, ഞങ്ങളെ ഇവിടെ ഇറക്കിയിട്ട് ഈ വഴിയേ തോടിനക്കരെ കാണുന്ന, കുടിയിലേയ്ക്ക് പൊയ്ക്കോ. ഞങ്ങൾ രണ്ടുപേരും നടന്നുവരാം.. വഴി വളരെ മോശമാ.. എല്ലാവർക്കുംകൂടി ആ വഴിയേ, ബൈക്കിൽ പോകാൻ പറ്റില്ല" ആദിവാസിക്കുടിയിലേയ്ക്ക് തിരിയുന്ന ഒരു കാട്ടുവഴിയുടെ സമീപമെത്തിയപ്പോൾ ഗോപാലൻ ചേട്ടൻ പറഞ്ഞു.</div>
<br />
<div style="text-align: justify;">
രണ്ടുപേരേയും വഴിയിലിറക്കിയശേഷം മലവെള്ളപ്പാച്ചിലിൽ ചാലുതിരിഞ്ഞുകിടക്കുന്ന വഴിയേ ഞാൻ പാമ്പാറിന്റെ തീരത്തേയ്ക്കിറങ്ങി. ചരലുകളും, കല്ലുകളും ഇളകിക്കിടക്കുന്ന പരുക്കൻ വഴി.... കൂടാതെ കുത്തനെയുള്ള ഇറക്കവും... വീഴാതെ, വണ്ടി പാമ്പാറിന്റെ കരയിൽവരെ എത്തിയ്ക്കുവാൻ ഏറെ പ്രയാസപ്പെടേണ്ടിവന്നു.. ഇവിടെ ഒരു ബൈക്കിനു സുഖമായി കടന്നുപോകാവുന്നത്ര വീതിയിൽ, പാമ്പാറിനു കുറുകെയായി ഒരു കോൺക്രീറ്റ്പാലം പണീതീർത്തിട്ടുണ്ട്...... പാലത്തിനടിയിലൂടെ കണ്ണീർ പോലെ തെളിഞ്ഞ, പർവ്വതനിരയുടെ പനിനീരുമായി പാമ്പാർ ഒഴുകുന്നു.. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
പാലം കടന്ന് അക്കരെയെത്തുന്നതോടെ ആദിവാസികളുടെ വീടുകൾ ആരംഭിയ്ക്കുകയായി.... അവയിൽ ഏറെയും ഗവണ്മെന്റിന്റെ പദ്ധതികളിൽപ്പെടുത്തി നിർമ്മിയ്ക്കപ്പെട്ട വീടുകളാണെന്ന് ആദ്യകാഴ്ചയിൽ തന്നെ തിരിച്ചറിയാം... വീട് ലഭിയ്ക്കാത്തവരാകണം, കാട്ടുമരച്ചില്ലകളിൽനിന്നും വലിച്ചുക്കെട്ടിയ പടുതയുടെ കീഴിൽ താമസിയ്ക്കുന്നവരുമുണ്ട്.... ആ ചെറിയ പടുതയുടെ കീഴിലാണ്, അടുപ്പും, കിടപ്പും, കുട്ടികളും, ആടുകളും, നായ്ക്കളുമൊരുമിച്ച് ഒരു കുടുംബം മുഴുവൻ ദിവസങ്ങൾ തള്ളിനീക്കുന്നത്.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxEXPvOCkjOmHddCuJwC7Ibn1PC-Fgr-3Bbq-3aO-MK85DLyT_4iwllR27USd4Shg8rs8Zo4iWKhYJZ9bi4rFUdUH4RGWHrlPfS3IHrGp4nrynyRHBpT1IETVCaMKunz-WlNq47aof3oQ/s1600/gopalan's+House.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxEXPvOCkjOmHddCuJwC7Ibn1PC-Fgr-3Bbq-3aO-MK85DLyT_4iwllR27USd4Shg8rs8Zo4iWKhYJZ9bi4rFUdUH4RGWHrlPfS3IHrGp4nrynyRHBpT1IETVCaMKunz-WlNq47aof3oQ/s1600/gopalan's+House.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">ഗോപാലൻ ചേട്ടന്റെ വീട്.</span></b></span></td></tr>
</tbody></table>
<div style="text-align: justify;">
നമ്മുടെ സർക്കാരുകൾ ആദിവാസി - പിന്നോക്കവിഭാഗങ്ങളുടെ പുനരുദ്ധാരണം എന്ന പേരിൽ കോടിക്കണക്കിന് തുക ചിലവഴിച്ചുകൊണ്ടിരിയ്ക്കുന്ന ഒരു നാട്ടിലാണ് ഈ ആദിവാസികുടുംബങ്ങൾ, ജീവിയ്ക്കുവാൻ മാർഗ്ഗവുമില്ലാതെ ഒരു പ്ലാസ്റ്റിക്ഷീറ്റിനടിയിൽ ദുരിതജീവിതം തള്ളിനീക്കുന്നത്... വൈദ്യുതിയോ, വെള്ളമോ, എന്തിനേറെ പ്രാഥമികസൗകര്യങ്ങൾപോലും ഈ കുടികളിലുള്ളവർക്ക് ഒരു വിദൂരസ്വപ്നം മാത്രമായി ഇന്നും അവശേഷിയ്ക്കുന്നു.. സ്വന്തമായി വാഹനമില്ലാത്ത ആദിവാസികൾക്കായി പണിയുന്ന റോഡുകൾ പാഴ്ചിലവാകുമെന്ന് ഭയന്നിട്ടാകണം, പാമ്പാറിനുകുറുകെ ഒരു പാലം നിർമ്മിച്ചതൊഴിച്ചാൽ ബാക്കിയുള്ള നടപ്പാതകൾ, കാട്ടുവഴികളായിത്തന്നെ ഇന്നും അവശേഷിയ്ക്കുന്നത്...</div>
<br />
<div style="text-align: justify;">
ചരലും, പാറക്കെട്ടുകളും, കുന്നും, കുഴിയും നിറഞ്ഞുകിടക്കുന്ന ആ വഴികളിലൂടെ ഒരു ബൈക്ക് യാത്രപോലും സാഹസികമായി തോന്നിയെങ്കിൽ അത്ഭുതപ്പെടാനില്ല.. അത്ര ദുഷ്കരമായിരുന്നു ആ വഴിയിലൂടെയുള്ള യാത്ര... പാതയുടെ ഒരു വശത്ത് പാമ്പാർ നദിയും, മറുവശത്ത് മുൾക്കാടുകൾ നിറഞ്ഞ വനഭൂമിയും.... അതിന്റെ മദ്ധ്യത്തിലുള്ള ഈ കുടിയിലെ താമസക്കാർ 'മലപ്പുലയർ' എന്ന പേരിലറിയപ്പെടുന്ന ആദിവാസി വിഭാഗമാണ്.. ബൈക്കുമായി കുടിയുടെ മദ്ധ്യത്തിലെത്തുമ്പോഴേയ്ക്കും ജോണിയും, ഗോപാലൻചേട്ടനും അവിടേയ്ക്ക് നടന്നെത്തിക്കഴിഞ്ഞിരുന്നു.. അല്ലെങ്കിലും ദുർഘടമായ ഈ കാട്ടുവഴികളിൽ ചക്രം ഘടിപ്പിച്ച യന്ത്രങ്ങളേക്കാൾ വേഗത, മനുഷ്യന്റെ കാലുകൾക്കു തന്നെയാണെന്നതിൽ സംശയമില്ല.</div>
<br />
<div style="text-align: justify;">
വഴിയോരത്ത് പടർന്നുകിടക്കുന്ന ഒരു കാട്ടുമരത്തിന്റെ തണലിൽ ബൈക്ക് നിറുത്തിയശേഷം ഞങ്ങൾ ഗോപാലൻചേട്ടന്റെ വീട്ടിലേയ്ക്ക് നടന്നു. ഇവിടെ വീടുകളെല്ലാംതന്നെ ഏതാണ് ഒരേ മാതൃകയിൽത്തന്നെ നിർമ്മിച്ചവയാണ്... രണ്ടുമുറികളിൽ തീർത്ത ചെറിയ കോൺക്രീറ്റ് വീടുകൾ.. പുതിയ സന്ദർശകരെ കണ്ടിട്ടാകണം, കുട്ടികളുടെ സംഘങ്ങൾ പലയിടത്തുനിന്നും എത്തിനോക്കുന്നുണ്ട്.. വർണ്ണപ്പകിട്ടുള്ള കുപ്പായങ്ങളും, നാവിന്റെ രസമുകുളങ്ങളിൽ സ്വാദിന്റെ അനുഭൂതികൾ സൃഷ്ടിയ്ക്കുവാൻ കഴിയുന്ന ഭക്ഷണങ്ങളും, ആഡംബരങ്ങളുമായി ഒരു സമൂഹം ജീവിതം ധൂർത്തടിയ്ക്കുമ്പോൾ, അവയൊന്നും സ്വപ്നങ്ങളിൽപ്പോലും കടന്നുവരാൻ മാർഗ്ഗമില്ലാതെ, കീറിത്തുന്നിയ കുപ്പായങ്ങളും, അരോഗ്യമില്ലാത്ത ശരീരവുമായി ജീവിതം തള്ളിനീക്കുകയാണ് കാടിനുള്ളിലെ ഈ പുതുതലമുറ.</div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNeggWP6C4f46VFOVSyENpvU_QMA5jNEkIB0VkOhu4J29YMIm8bRXVl1oyr41Ij6oSKnBwMPTVWWkLYUN4YWTyeV3ZAlfBxHgDkDXvTSFocr7rJaTuV6YHGzfnPsa8NoWbgycProfmtlg/s1600/johny+@+chinnaar.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNeggWP6C4f46VFOVSyENpvU_QMA5jNEkIB0VkOhu4J29YMIm8bRXVl1oyr41Ij6oSKnBwMPTVWWkLYUN4YWTyeV3ZAlfBxHgDkDXvTSFocr7rJaTuV6YHGzfnPsa8NoWbgycProfmtlg/s1600/johny+@+chinnaar.jpg" /></a><br />
<div style="text-align: justify;">
സാറേ, നിങ്ങൾ ഭക്ഷണം വല്ലതും കൊണ്ടുവന്നിട്ടുണ്ടോ..? വേനലായതുകൊണ്ട് അവിടെ കുടിയ്ക്കുവാനുള്ള വെള്ളം പോലും ഈ സമയത്ത് കിട്ടുകേല" ഭക്ഷണത്തിന്റെ കാര്യത്തേക്കുറിച്ച് ഗോപാലൻചേട്ടൻ ചോദിയ്ക്കുമ്പോഴാണ് ഞങ്ങൾ അതേക്കുറിച്ച് ചിന്തിയ്ക്കുന്നത് തന്നെ... ബാഗിലുണ്ടായിരുന്ന രണ്ട് ബോട്ടിൽ വെള്ളമല്ലാതെ, മറ്റൊന്നും ഞങ്ങളുടെ കൈവശമുണ്ടായിരുന്നില്ല.. യാത്രയുടെ തിരക്കിൽ, മറയൂരിൽ എത്തിയപ്പോൾ ഭക്ഷണം വാങ്ങാൻ ഞങ്ങൾ മറന്നുപോയിരുന്നു.</div>
<br />
<div style="text-align: justify;">
"സാരമില്ല സാറേ, വെള്ളം ഒരു ഇരുപത് ലിറ്ററെങ്കിലും ഇവിടെനിന്നും നമുക്ക് കൊണ്ടുപോകേണ്ടിവരും... മലമുകളിൽ അത്രയ്ക്ക് ചൂടാണ്... റേഷനരി കഴിയ്ക്കുമെങ്കിൽ നമുക്ക് അരി കൊണ്ടുപോകാം..... അവിടെ കഞ്ഞിയും. കറിയും വെയ്ക്കാനുള്ള സൗകര്യമൊക്കെയുണ്ട്." എവിടെയാണെങ്കിലും, ഭക്ഷണത്തിന്റെ കാര്യത്തിൽ വലിയ നിബന്ധനകളൊന്നും വച്ചുപുലർത്തുന്ന സ്വഭാവമില്ലാത്തതിനാൽ, തോർത്തിനുള്ളിൽ, അരിയും, തക്കാളിയും, പരിപ്പും പൊതിഞ്ഞുകെട്ടി, വലിയ ഒരു കന്നാസിൽ നിറയേ വെള്ളവുമായി ഞങ്ങൾ യാത്രയ്ക്ക് തയ്യാറായി. കോളനിയ്ക്കടുത്തുള്ള ഉണങ്ങിവരണ്ട ഒരു കൈത്തോട് മുറിച്ചുകടന്ന് ഞങ്ങൾ കാടിനുള്ളിലേയ്ക്ക് കയറി. ഇവിടെ കാടിന്റെ അതിർത്തികളിൽ, കാട്ടുമൃഗങ്ങളുടെ ശല്യം തടയുവാനായി ഇലക്ട്രീക് വേലികൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവയുടെ കൂടുതൽ ഭാഗങ്ങളും തകർന്നാണ് കിടക്കുന്നത്..</div>
<br />
<div style="text-align: justify;">
"ഇത് കാട്ടാനയുടെ പണിയാണ്.. അവർക്ക് ഇങ്ങോട്ട് കടക്കണമെന്ന് തോന്നിയാൽ വല്ല കമ്പോ, തടിയോ ഒക്കെ എടുത്ത് ഈ വേലിയോക്കെ തല്ലിത്തകർക്കും. അവർക്ക് നമ്മളേക്കാളും ബുദ്ധിയുണ്ട്" ഗോപാലൻചേട്ടൻ ചിരിച്ചുകൊണ്ട് പറഞ്ഞു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEird0U7Ocf0fvXhbAgnIt_n3R2vzcajrZRab_rpvSZAs_VK-1eHL2Ms3qOjZ1PN5IEJqpA9KcS8ELMI1ERrM4-Odrj6UOUgBlLK8sI0pF9eI32mupuIDByAT2XRjqU69XOIwni1Vd_rqpA/s1600/chempakamettu+chinnar2.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEird0U7Ocf0fvXhbAgnIt_n3R2vzcajrZRab_rpvSZAs_VK-1eHL2Ms3qOjZ1PN5IEJqpA9KcS8ELMI1ERrM4-Odrj6UOUgBlLK8sI0pF9eI32mupuIDByAT2XRjqU69XOIwni1Vd_rqpA/s1600/chempakamettu+chinnar2.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394;"><span style="font-size: small;"><b>ഒരു വഴിയോര ദൃശ്യം.</b></span></span></td></tr>
</tbody></table>
കാട് തുടങ്ങുന്ന ഈ ഭാഗങ്ങളിലെല്ലാം ആദിവാസികളുടെ ആട്ടിൻകൂട്ടങ്ങൾ മേഞ്ഞുനടക്കുന്നു. ഇടയ്ക്ക് കുറേ പശുക്കളുമുണ്ട്... ഗോപാലകന്മാരായി കുറേ കുട്ടികൾ അടുത്തുള്ള മരച്ചുവട്ടിലൂടെ കളിച്ചുനടക്കുന്നു.</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഈ ആടുവളർത്തൽ മാത്രമാണ് ഞങ്ങളുടെ ജീവിതമാർഗ്ഗം.. പിന്നെ ഈ വാച്ചർപണിയിൽനിന്നു കിട്ടുന്ന ശമ്പളവും.. ഇതാണെങ്കിൽ സ്ഥിരമായിട്ടൊന്നുമില്ല സാറേ.. പിന്നെ നിങ്ങളേപ്പോലുള്ളവർ ട്രക്കിംഗിനായി വരുമ്പോഴാണ് ഞങ്ങൾക്ക് എന്തെങ്കിലും കിട്ടുന്നത്... കടുത്ത വേനലായതുകൊണ്ട് ഇപ്പോൾ അതുമില്ല.. മഴക്കാലത്ത് റേഷനരിയും, ആറ്റിൽ നിന്നും പിടിയ്ക്കുന്ന മീനും ഒക്കെ വേവിച്ചുതിന്നാണ് ഞങ്ങൾ കഴിഞ്ഞുകൂടുന്നത്." ജീവിതത്തിന്റെ ബുദ്ധിമുട്ടുകളേക്കുറിച്ച്, മലകറാൻ തുടങ്ങുന്നതിനിടെ ഗോപാലൻചേട്ടൻ പറഞ്ഞുതുടങ്ങി.</div>
<br />
<div style="text-align: justify;">
വശ്യപ്പാറയിലേയ്ക്ക് ഇനിയുള്ള ദൂരം മുഴുവൻ, കുത്തനേയുള്ള കയറ്റമാണ്.... കത്തിയെരിയുന്ന വെയിൽ... മുൾക്കാടുകളും, കൂറ്റൻ കള്ളിച്ചെടികളും നിറഞ്ഞ വനത്തിലൂടെ വളഞ്ഞും, പുളഞ്ഞും കിടക്കുന്ന കാട്ടുവഴികൾ.. അതിവിശാലമായ ചിന്നാർ താഴ്വരയുടെ മദ്ധ്യത്തിൽ, വലിയ മുഴപോലെ ഉയർന്നുനിൽക്കുന്ന കുന്നിന്റെ മുകളിലേയ്ക്കാണ് ഞങ്ങൾ കയറിക്കൊണ്ടിരുന്നത്.. വെയിലിന്റെ തീവ്രതയും, കയറ്റവും കൂടിവരുന്തോറും, വെള്ളം നിറഞ്ഞ കുപ്പികൾ കാലിയായിക്കൊണ്ടിരുന്നു. ഇടയ്ക്കിടെയുള്ള മലമടക്കുകളിൽ മുൾക്കാടുകൾ, ചെറുമരങ്ങൾ തിങ്ങിവളർന്നുനിൽക്കുന്ന ചോലക്കാടുകളായി രൂപാന്തരം പ്രാപിയ്ക്കുന്നുമുണ്ട്..... അവയുടെ തണലിലേയ്ക്കും, കുളിരിലേയ്ക്കും എത്തുമ്പോൾ മാത്രമായിരുന്നു കടുത്ത ചൂടിൽനിന്നും അല്പമെങ്കിലും ആശ്വാസം അനുഭവപ്പെട്ടിരുന്നത്. </div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_Ms98WeG54zIbR48hfSw3oVbOjxtbjHOWwyL9joe-4udlraYdbCua1FWoedJ1M93F4EKYkvoLOoX_yD8clhvnTu_Mp-Fos_l449TnuWVz2Wzy42mA_xvHfYKdCDd_s1XUyGRzkbEKxdM/s1600/chempakamettu+chinnar.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_Ms98WeG54zIbR48hfSw3oVbOjxtbjHOWwyL9joe-4udlraYdbCua1FWoedJ1M93F4EKYkvoLOoX_yD8clhvnTu_Mp-Fos_l449TnuWVz2Wzy42mA_xvHfYKdCDd_s1XUyGRzkbEKxdM/s1600/chempakamettu+chinnar.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">ചെമ്പകമെട്ടിൽ അല്പസമയം വിശ്രമം...</span></b></span></td></tr>
</tbody></table>
<div style="text-align: justify;">
മലകയറി ഒരു കിലോമീറ്ററോളം പിന്നിട്ടുകഴിഞ്ഞപ്പോൾ നിരപ്പായ ഒരു പാറയുടെ മുകളിലേയ്ക്ക്, ഞങ്ങൾ എത്തിച്ചേർന്നു. ചിന്നാറിൽനിന്നുമുള്ള യാത്രതുടങ്ങിയതിനുശേഷം കണ്ട, മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണിതെന്ന് നിസംശയം പറയാം. താഴ്വരയിലേയ്ക്ക് കുത്തനെ കിടക്കുന്ന പാറക്കൂട്ടത്തിന്റെ വരമ്പിൽ തഴച്ചുവളർന്ന് പൂവിട്ട് നിൽക്കുന്ന രണ്ട് ചെമ്പകമരങ്ങൾ.. യാത്രയുടെ ക്ഷീണം വീശിയകറ്റിക്കൊണ്ട്, ഒഴുകിയെത്തുന്ന കുളിർകാറ്റ്.. ചുവപ്പും, മഞ്ഞയും, ഓറഞ്ചും നിറങ്ങളിൽ തളിരിട്ടുനിൽക്കുന്ന താഴ്വരയിലെ കാടുകൾ... ഈ കാഴ്ചകൾ കൊണ്ട് കണ്ണും, മനസ്സും നിറച്ച് അല്പസമയം ഞങ്ങൾ അവിടെ വിശ്രമിച്ചു.</div>
<br />
<div style="text-align: justify;">
വിയർത്തൊട്ടിയ ഷർട്ടുകൾ അഴിച്ചുമാറ്റി, ചെമ്പകമരങ്ങളുടെ തണലിലേയ്ക്ക് ജോണിയും, ഗോപാലൻ ചേട്ടനും നീണ്ടുനിവർന്ന് കിടന്നപ്പോൾ ഞാൻ ക്യാമറയുമെടുത്ത് ചുറ്റുവട്ടത്തെ കാടുകളിലേയ്ക്ക് നടന്നു. കാടുകൾക്കുള്ളിലേയ്ക്ക് അല്പം കയറിപ്പോൾതന്നെ കണ്ണിൽപ്പെടുന്നത് പഴക്കമേറിയതും, പുതിയതുമായ ആനപ്പി<span style="font-size: small;">ണ്ട</span>ങ്ങളാണ്.. കാട്ടുപോത്തുകളുടെയും, മാൻകൂട്ടങ്ങളുടെയും കുളമ്പടയാളങ്ങൾ... കാട്ടുമൃഗങ്ങൾ ആരേയും ഭയപ്പെടാതെ, കൂത്താടിനടക്കുന്ന സ്ഥലങ്ങളാണിതെന്ന് ആദ്യനോട്ടത്തിൽതന്നെ വ്യക്തമായി... കൂടാതെ പരിചയമില്ലാത്ത സ്ഥലങ്ങളും.. അധികം ഉള്ളിലേയ്ക്ക് കയറാതെ, അല്പനേരം ചുറ്റിനടന്ന്, സമീപത്തെ കുറ്റിക്കാടുകൾക്കിടയിലൂടെ പറന്നുകളിച്ചിരുന്ന ചില കിളികളുടെ ചിത്രങ്ങളും പകർത്തി, ഞാൻ തിരികെ നടന്നു. </div>
<br />
<div style="text-align: justify;">
ചെമ്പകമേട്ടിലെത്തുമ്പോൾ ജോണിയും, ചേട്ടനും വിശ്രമം അവസാനിപ്പിച്ച് യാത്രയ്ക്ക് തയ്യാറായിരുന്നു. അല്പദൂരംകൂടി നിരന്നുകിടക്കുന്ന പാറക്കൂട്ടങ്ങൾക്കിടയിലൂടെ സഞ്ചരിച്ചശേഷം ഞങ്ങൾ വീണ്ടും മലകയറ്റം ആരംഭിച്ചു... ഇതുവരെ കണ്ടിട്ടില്ലാത്ത, അപൂർവ്വ മരങ്ങളുടെ പ്രദർശനമാണ് വഴിയോരങ്ങളിൽ... വിവിധ ആകൃതിയിലും, വലിപ്പത്തിലുമുള്ള മുൾച്ചെടികൾ... കുറ്റിക്കാടുകൾക്കു മുകളിലൂടെയും, മരങ്ങളിലൂടെയും പടർന്നുകിടക്കുന്ന ചങ്ങലംപരണ്ടകൾ... നാലു മൂലകളുള്ള നീണ്ട ക്യാപ്സൂളുകൾ കോർത്തിണക്കിയ ചങ്ങല പോലെയാണ് ഈ ചെടി
കാണപ്പെടുന്നത്.. അതുകൊണ്ടുതന്നെയാകണം ഇതിനെ ചങ്ങലംപരണ്ട എന്ന്
വിളിക്കുന്നത്. Bone setter Plant (Cissus quadrangularis) എന്നറിയപ്പെടുന്ന, ആയൂർവ്വേദ ചികിത്സയിൽ ഏറെ ഉപയോഗിയ്ക്കപ്പെടുന്ന മുന്തിരിയുടെ കുടുംബത്തിൽപ്പെടുന്ന ചങ്ങലംപരണ്ടകൾ, ചിന്നാർ കാടുകളിലെവിടെയും ഒരു സാധാരണ കാഴ്ചയാണ്. </div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6ndeKdpON0HaDv9pk0mGKanXGZKCfGdq9UmAiDQgKFPzd59AbhSgqhUyo4ZygLoRQQpPz3GWQDq7-Jz0gQEfKYBpaTfNSqv6bGV34m0tVy2Nxxdz1jwisshUE40fx2zvKLgR5VO3AMVg/s1600/keluvam+tree+chinnar.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6ndeKdpON0HaDv9pk0mGKanXGZKCfGdq9UmAiDQgKFPzd59AbhSgqhUyo4ZygLoRQQpPz3GWQDq7-Jz0gQEfKYBpaTfNSqv6bGV34m0tVy2Nxxdz1jwisshUE40fx2zvKLgR5VO3AMVg/s1600/keluvam+tree+chinnar.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">പ്രകൃതിയുടെ ചിത്രവിദ്യ : കെളുവം </span></b></span></td></tr>
</tbody></table>
<div style="text-align: justify;">
ആദ്യമായി ഈ കാടുകളിലൂടെ സന്ദർശിയ്ക്കുന്നവരെ ഏറെ ആകർഷിയ്ക്കുന്ന ചില മരങ്ങളെ ഗോപാലൻ ചേട്ടൻ ഞങ്ങൾക്ക് പരിചയപ്പെടുത്തിത്തന്നു.. കടും പച്ചനിറമുള്ള തൊലിയിൽ, പ്രത്യേക തരത്തിലുള്ള ഡിസൈനുകൾ നിറഞ്ഞ കെളുവം എന്ന് മരമാണ് അവയിൽ ഏറെ ആകർഷകം... ഇരുണ്ട കാടിനുള്ളിൽ അലൂമിനിയം പൗഡർ തേച്ചുപിടിപ്പിച്ചതുപോലെ, തിളക്കമുള്ള തായ്ത്തടിയുമായി വളരുന്ന സ്റ്റീൽമരം... നാടൻ നാരങ്ങയുടെ ഇരട്ടി സുഗന്ധവുമായി നിറയേ കായ്ച്ചുനിൽക്കുന്ന കാട്ടുനാരകങ്ങൾ... നിലാവ് ഉദിയ്ക്കുന്ന രാത്രികളിൽ, ചന്ദ്രപ്രഭയെ ഇലകളിൽ പ്രതിഫലിപ്പിച്ച്, ഫ്ലൂറസന്റ് വെളിച്ചം വിതറുന്ന അപൂർവ്വമരങ്ങൾ..... അങ്ങനെ പ്രകൃതിയുടെ അത്ഭുതങ്ങളെ തനിയ്ക്കറിയാവുന്ന വിധത്തിലെല്ലാം ചേട്ടൻ ഞങ്ങൾക്ക് വിവരിച്ചു തന്നുകൊണ്ടിരുന്നു.</div>
<br />
<div style="text-align: justify;">
ഏതാണ്ട് അരമണിയ്ക്കൂർസമയം കൂടി ഞങ്ങൾ കുത്തനേയുള്ള കയറ്റം കയറിക്കൊണ്ടിരുന്നു.. പുല്ലുകൾ വളർന്നുനിൽക്കുന്ന ഇടവഴികളിൽ കാട്ടുമുയലുകൾ പലപ്പോഴും കുറുകേ പാഞ്ഞുകൊണ്ടിരുന്നു.. ഇടതൂർന്നു കിടക്കുന്ന വൃക്ഷപ്പടർപ്പുകളിൽ മലയണ്ണാന്മാരുടെ കൂടുകൾ... വളരെ അപൂർവ്വമായ ചാമ്പൽ മലയണ്ണാൻ എന്നയിനത്തിന്റെ സുരക്ഷിതസങ്കേതം കൂടിയാണ് ഈ ചിന്നാർകാടുകൾ... അവർതന്നെയാകണം ഈ കൂടുകളുടെയും നിർമ്മാതാക്കൾ... അധികം ഉയരത്തിലല്ലാതെ, കരിയിലകൾ കൂട്ടിയുണ്ടാക്കിയ ഒരു കൂടിന്റെ ചിത്രമെടുക്കുവാനായി ഞാൻ കാട്ടിലേയ്ക്കിറങ്ങി.</div>
<br />
<div style="text-align: justify;">
" ആ കൂടിനകത്ത് ഒന്നും കാണത്തില്ല സാറേ, അതൊക്കെ അവർ പരുന്തിനേ പറ്റിയ്ക്കുവാൻ വേണ്ടി ഉണ്ടാക്കുന്നതാ.. ഒരു എട്ടൊൻപത് കൂടെങ്കിലും ഇതുപോലെ അവർ ഒരു സ്ഥലത്തുതന്നെ ഉണ്ടാക്കും... പക്ഷേ അതിൽ ഒന്നുമാത്രമേ ഉപയോഗിയ്ക്കുകയുള്ളു.. വൈകുന്നേരം ഈ കൂട്ടിലൂടെയൊക്കെ കയറിയിറങ്ങി നടക്കുമെങ്കിലും, ഇരുട്ടാകുമ്പോൾ എറ്റവും സുരക്ഷിതമായി ഉണ്ടാക്കിവച്ചിരിയ്ക്കുന്ന കൂട്ടിലേയ്ക്ക് പോകും.. അതിലായിരിയ്ക്കും കുഞ്ഞുങ്ങളും ഉണ്ടാകുക" കൂടിന്റെ ചിത്രമെടുത്തശേഷം കയറി ച്ചെന്നപ്പോൾ ചേട്ടൻ പറഞ്ഞു.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb8c7JZrjirmsW36EhYsKBey643JDpkz9eIJxk4ODoCfyu7a_Lc-2Q5jI045ZFlVHHRwnuVPaD4RYlgvEMkqEcEQ3hnZTsvVj0YKQqqSjCESqO5VQLOhLrcWK5fe-01VYU_9iZEtZqKlc/s1600/vaishyappara+hut.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb8c7JZrjirmsW36EhYsKBey643JDpkz9eIJxk4ODoCfyu7a_Lc-2Q5jI045ZFlVHHRwnuVPaD4RYlgvEMkqEcEQ3hnZTsvVj0YKQqqSjCESqO5VQLOhLrcWK5fe-01VYU_9iZEtZqKlc/s1600/vaishyappara+hut.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">വശ്യപ്പാറയിലെ കുടിൽ</span></b></span>.</td></tr>
</tbody></table>
<div style="text-align: justify;">
ഞങ്ങൾ വശ്യപ്പാറയിലെ കുടിലിന്റെ സമീപത്തേയ്ക്ക് എത്തിച്ചേർന്നിരുന്നു... മലമുകളിലേയ്ക്ക് കയറിച്ചെല്ലുന്തോറും മലയടിവാരത്തിലുടനീളം പരന്നുകിടക്കുന്ന കാടുകളുടെ സൗന്ദര്യം, മറയില്ലാതെ ദൃശ്യമായിത്തുടങ്ങി.. അതിനുമപ്പുറം കോട്ടകെട്ടിയതുപോലെ ഉയർന്നുനിൽക്കുന്ന കൂറ്റൻ ഗിരിനിരകൾ... ഒരു പാറക്കെട്ടിനടിയിലൂടെ നടന്നുകയറിയതോടെ വശ്യപ്പാറയിലെ മൺകുടിൽ ഞങ്ങളുടെ കണ്മുൻപിലേയ്ക്ക് തെളിഞ്ഞു.</div>
<br />
<div style="text-align: justify;">
ആദ്യകാലകുടിയേറ്റക്കാർ മണ്ണുകൊണ്ട് നിർമ്മിച്ചിരുന്ന ചെറുകുടിലുകളുടെ
മാതൃകയിൽത്തന്നെയാണ് വശ്യപ്പാറയിലെ മൺകുടിലിന്റെയും നിർമ്മാണം..
കാട്ടുപുല്ലുകൾകൊണ്ട് മേഞ്ഞ്, അതിനടിയിൽ പരമ്പ് അടിച്ച്
വൃത്തിയാക്കിയിരിയ്ക്കുന്ന ഈ കൊച്ചുവീടിന് രണ്ട് മുറികളാണുള്ളത്.. ഒരേസമയം 4
-5 സഞ്ചാരികൾക്ക് താമസിയ്ക്കുവാനുള്ള സൗകര്യമുണ്ട്.. വെളിയിൽ വൃത്തിയായി
നിർമ്മിച്ചിരിയ്ക്കുന്ന ബാത്റും.. അല്പം മാറി ഭക്ഷണം പാകം ചെയ്യുവാനുള്ള
ഒരു ചെറിയ അടുക്കളയുമുണ്ട്..</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8hIBKJNg022UQc1Nh48RcNbCD5xYXZBWWLuXdmsc0mpZvTr81R5isINF76Se0MlcBGUhVdwS1AP6aZjAwHoR3crPeBN9t-e-6trO7c4okFpayJZv1IM3rFlzp0jGnH59TOHXSH8bEIMM/s1600/vaishyappara+hut1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8hIBKJNg022UQc1Nh48RcNbCD5xYXZBWWLuXdmsc0mpZvTr81R5isINF76Se0MlcBGUhVdwS1AP6aZjAwHoR3crPeBN9t-e-6trO7c4okFpayJZv1IM3rFlzp0jGnH59TOHXSH8bEIMM/s1600/vaishyappara+hut1.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">മഴപെയ്തു വരുമ്പോൾ...</span></b></span></td></tr>
</tbody></table>
<div style="text-align: justify;">
വീടിനുള്ളിൽനിന്നും ചൂരൽക്കസേരകളെടുത്ത് വെളിയിലിട്ട്, ഞങ്ങൾ വശ്യപ്പാറയുടെ സൗന്ദര്യത്തിലേയ്ക്ക് മനസ്സുതുറന്നു.. കേരളത്തിലെ പല വനമേഖലകളിലൂടെയും സഞ്ചരിയ്ക്കുവാനായിട്ടുണ്ടെങ്കിലും, അതിൽ നിന്നെല്ലാം തികച്ചും വ്യത്യസ്തമായ, പുതിയ ഒരു അനുഭവം തന്നെയായിരുന്നു വശ്യപ്പാറയിലെ കാഴ്ചകൾ പകർന്നുതന്നത്.... കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന താഴവരകൾ വിദൂരതയിലുള്ള നീല മലനിരകളുമായി ലയിച്ചുചേരുന്ന കാഴ്ചയാണ് ഏറെ ആകർഷണീയം.... അതിൽ ഒരു ഭാഗം ചെന്ന് ചേരുന്നത് ഇന്ദിരാഗാന്ധി കടുവ സങ്കേതത്തിലേയ്ക്കാണ്. മറുവശത്ത് തേങ്ങാമല എന്ന് ഗോപാലൻ ചേട്ടൻ പരിചയപ്പെടുത്തിയ കൂറ്റൻ മലനിരകൾ...... ഇതിന്റെയൊക്കെ ഇടയിലായി കഞ്ചാവുകൃഷിയിലൂടെ </div>
<div style="text-align: justify;">
കുപ്രസിദ്ധിയാർജ്ജിച്ച കമ്പക്കല്ല് - കടവരി മലനിരകളുടെ മങ്ങിയ ദൃശ്യങ്ങൾ. കാടും, മലയും, സമതലവും, കത്തിയെരിയുന്ന ചൂടും, ഇടയ്ക്ക് ആശ്വാസമായി എത്തുന്ന കാറ്റും..... എല്ലാം കൊണ്ടും വ്യത്യസ്തമായ പ്രകൃതിഭാവങ്ങളുടെ ഒരു മായാമനോഹരസമന്വയം.... അകമ്പടിയായി വിദൂരതയിലെ മലനിരകൾക്കു പിന്നിൽനിന്നും ഒഴുകിവരുന്ന മഴമേഘങ്ങ<span style="font-size: small;">ൾ</span>.... പ്രകൃതിയുടെ എല്ലാ ഭാവങ്ങളും, ആത്മാർത്ഥമായ പരിസ്ഥിതിസ്നേഹം മനസ്സിൽ സൂക്ഷിയ്ക്കുന്നവർക്കുമാത്രം അനുഭവവേദ്യമാക്കുവാനായി, ഈ മലമടക്കുകൾക്കിടയിൽ ആരുമറിയാതെ ഒളിപ്പിച്ചുവച്ചിരിയ്ക്കുകയാണെന്നുതന്നെ പറയാം....</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-_6I4T99PYczXXFa-r3WoTf-aJA5Ldl91svSW_Enn8UikVGWJ8pZdfM3zbi7Ozcz4k_RB7HvKPWOIUJLUzZgksYWfLitFqG0EipEHRaJyVhzz_wgWi4DB5iYepZnqfVSsSDWJ5SJOUpo/s1600/1+(2).jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj-_6I4T99PYczXXFa-r3WoTf-aJA5Ldl91svSW_Enn8UikVGWJ8pZdfM3zbi7Ozcz4k_RB7HvKPWOIUJLUzZgksYWfLitFqG0EipEHRaJyVhzz_wgWi4DB5iYepZnqfVSsSDWJ5SJOUpo/s1600/1+(2).jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><span style="color: #0b5394;"><b>താഴ്വരയിൽനിന്നൊരു ദൃശ്യം.</b></span></span></td></tr>
</tbody></table>
<div style="text-align: justify;">
താഴ്വരയിലെ കാടുകളിൽനിന്നും ഏതൊക്കെയോ മൃഗങ്ങളുടെയും, പക്ഷികളുടെയും ശബ്ദങ്ങൾ ഉയർന്നുവരുന്നുണ്ട്.. പക്ഷേ അവയിൽ തിരിച്ചറിയുവാൻ കഴിയുന്നത് പുള്ളിമാനുകളുടെയും, മയിലിന്റെയും, കാട്ടുകോഴിയുടെയും ശബ്ദം മാത്രമാണ്.. അവയെങ്കിലും പുറത്തേയ്ക്കിറങ്ങുമെന്ന് പ്രതീക്ഷിച്ച് ഏറെനേരം താഴ്വരയിലേയ്ക്ക് കണ്ണുംനട്ടിരുന്നുവെങ്കിലും, ഞങ്ങളെ നിരാശ്ശരാക്കി, അവ കാടുകൾക്കുള്ളിൽത്തന്നെ മറഞ്ഞിരുന്നു.....</div>
<br />
<div style="text-align: justify;">
" ഈ മെട്ട് കയറി മുകളിലെത്തിയാൽ നല്ല കാഴ്ചകളുണ്ട്.. മഴ വരുന്നതിനുമുൻപ് നിങ്ങൾ അവിടെയൊക്കെ നടന്നു കാണ്.. ഞാൻ അപ്പോഴേയ്ക്കും ചോറ് വയ്ക്കുവാൻ തുടങ്ങാം" ഒരു നടപ്പുവഴി കാണിച്ചുതന്നശേഷം, പരിസരത്തുനിന്നും ഒടിച്ചെടുത്ത ഒരു കെട്ട് ചുള്ളിക്കമ്പുകളുമായി ഗോപാലൻ ചേട്ടൻ അടുക്കളയിലേയ്ക്ക് നടന്നു.</div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixspmj9UWtlu3GYWOFxpU4oq7qHnb6cWtZnnT0ku9DmseOwQia45_lY8M_0H5N8O4gyn65Nsk-TTOnmKxQCbyS0RlnaZkd3GiZ3Liw9UymVGCBsI4SiRPQ6jCfDAOR00AEMG6RL09Q-LE/s1600/vaishyappara+hut2.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixspmj9UWtlu3GYWOFxpU4oq7qHnb6cWtZnnT0ku9DmseOwQia45_lY8M_0H5N8O4gyn65Nsk-TTOnmKxQCbyS0RlnaZkd3GiZ3Liw9UymVGCBsI4SiRPQ6jCfDAOR00AEMG6RL09Q-LE/s640/vaishyappara+hut2.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">മഴ പെയ്തു വരുമ്പോൾ....</span></b></span></td></tr>
</tbody></table>
<div style="text-align: justify;">
നരച്ച താഴ്വരക്കാഴ്ചകളോട് യാത്ര പറഞ്ഞ്, ക്യാമറകളുമെടുത്ത് കുടിലിന്റെ പിന്നിലുള്ള പാറക്കെട്ടിലൂടെ ഞങ്ങൾ മുകളിലേയ്ക്ക് കയറി.. എത്രത്തോളം ഉയരത്തിലേയ്ക്ക് കയറുന്നുവോ, അത്രത്തോളം താഴ്വര ക്കാഴ്ചകളുടെ ഭംഗി കൂടിവരുന്നു.. പാറക്കെട്ടിന്റെ മുകളിലെത്തിയാൽ നാലുപാടും കാടിന്റെ പച്ചക്കടൽ ഇളകിമറിയുന്ന കാഴ്ച മാത്രം.. ഏതാണ്ട് 2-3 കിലോമീറ്ററുകളെങ്കിലും അകലെയായി തേങ്ങാമല ആകാശത്തെ സ്പർശിയ്ക്കുവാനെന്നപോലെ തലയുയർത്തി നിൽക്കുന്നു.. പാറക്കെട്ടിന്റെ മുകളിൽ ഒരു ചെറിയ പാറക്കുഴിയുണ്ട്... വശ്യപ്പാറയിലെത്തുന്ന സഞ്ചാരികൾക്കായി വെള്ളം സംഭരിച്ചുവയ്ക്കുവാനുള്ള പ്രകൃതിദത്തമായ ഒരു ജലസംഭരണികൂടിയായി ഇത് ഉപയോഗിയ്ക്കാറുണ്ട്... പക്ഷേ എന്നോ പെയ്തുതോർന്ന മഴയിൽ നിറഞ്ഞുകിടന്ന വെള്ളത്തിൽ, ഇപ്പോൾ കൂത്താടിയും, പുഴുക്കളും നിറഞ്ഞിരിയ്ക്കുന്നു.. കാട്ടുപോത്തുകളും, മാൻകൂട്ടവും വെള്ളം തേടി പതിവായി ഇവിടെ വരാറുണ്ടെന്ന് പരിസരക്കാഴ്ചകളിൽ നിന്നും വ്യക്തമാണ്.. ഇളകിയ ചെളിമണ്ണിൽ നിറയെ കുളമ്പടയാളങ്ങൾ... മരത്തൊലികളും, കുറ്റിക്കാടുകളും പറ്റെ കാട്ടുമൃഗങ്ങൾ തിന്നുതീർത്തിരിയ്ക്കുന്നു.. ഒരു മണിയ്ക്കൂറോളം അവിടെ ചുറ്റിത്തിരിഞ്ഞ് കുറച്ചു പക്ഷികളേയും, ഓന്തുകളേയുമൊക്കെ ക്യാമറയിൽ പകർത്തി ഞങ്ങൾ തിരികെയിറങ്ങി.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh95LWsMEhh3UjHmlx23x-1PXFlWdNGdj4aMrQTAIcETv_2hsqEK-57t2aT91ZZ6AlXIRPE7zUQcE-1O-P3teRC8-jNctkI28Paa8rd6cP82-9NAbArSIvIemjZS5ao42wo6DGWThzQZ94/s1600/lizard+chinnar.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh95LWsMEhh3UjHmlx23x-1PXFlWdNGdj4aMrQTAIcETv_2hsqEK-57t2aT91ZZ6AlXIRPE7zUQcE-1O-P3teRC8-jNctkI28Paa8rd6cP82-9NAbArSIvIemjZS5ao42wo6DGWThzQZ94/s1600/lizard+chinnar.jpg" /></a></div>
<div style="text-align: justify;">
ദൂരെ, കമ്പക്കല്ല് - കടവരി മലനിരകൾക്കുമുകളിലൂടെ മഴമേഘങ്ങൾ ഒഴുകിവന്നുകൊണ്ടിരുന്നു.. ഒപ്പം ശക്തിയേറിയ കാറ്റും..... ഉണങ്ങിവരണ്ട മണ്ണിനുമുകളിലേയ്ക്ക് മഴത്തുള്ളികൾ ചിതറി വീണുതുടങ്ങി... പൊടിമണ്ണിന്റെ മത്തുപിടിപ്പിയ്ക്കുന്ന ഗന്ധം വായുവിലെങ്ങും നിറഞ്ഞു... ഒരു മഴയ്ക്കായി കാത്തിരുന്ന കാടിനേയും, കാട്ടുമൃഗങ്ങളേയും ഉന്മത്തരാക്കി പേമാരി തകർത്തുപെയ്തു തുടങ്ങിയതോടെ ഞങ്ങൾ കുടിലിനുള്ളിലേയ്ക്ക് ഓടിയിറങ്ങി.</div>
<br />
<div style="text-align: justify;">
" സാറേ, ആനക്കൂട്ടം.... താഴെ വന്നിട്ടുണ്ട്...." പെരുമഴയുടെ ചന്തം, ആസ്വദിച്ച് കുടിലിന്റെ തിണ്ണയിലിരുന്ന ഞങ്ങളുടെ അടുത്തേയ്ക്ക് മഴയ്ക്കിടയിലൂടെ ഗോപാലൻ ചേട്ടൻ ഓടിയെത്തി... ഏറെ അകലെയായി മഴനനഞ്ഞ് നീങ്ങിക്കൊണ്ടിരുന്ന ആനകളെ ചേട്ടൻ ചൂണ്ടിക്കാണിച്ചുതന്നപ്പോഴാണ് ഞങ്ങൾ കാണുന്നത്... ഒന്നുരണ്ട് കുട്ടികളടക്കം ഏഴോ എട്ടോ ആനകൾ അടങ്ങുന്നതായിരുന്നു ആ കൂട്ടം.... കനത്ത മഴയും, വെളിച്ചക്കുറവും, ദൂരവും ആനച്ചിത്രങ്ങൾ പകർത്തുവാൻ തടസ്സമായെങ്കിലും, കണ്ണുകൾക്ക് വിരുന്നായി തുറസ്സായ സ്ഥലത്തുകൂടി അവ ദൂരേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നു..</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHzyJSYSLjSerILeLfILGE7mZHt85LrmoFBAf8CCJ3CyZ2cQx1BEo1VoTtScyH4gwHqwKQPqxGxYfUpJXRmKTI6UWZRsC4PGGr5LxPeb0pFLSmYT8vOFiM9nj2lhyphenhyphenNxIao-PPKnhopgvo/s1600/kitchen+vashyappara.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHzyJSYSLjSerILeLfILGE7mZHt85LrmoFBAf8CCJ3CyZ2cQx1BEo1VoTtScyH4gwHqwKQPqxGxYfUpJXRmKTI6UWZRsC4PGGr5LxPeb0pFLSmYT8vOFiM9nj2lhyphenhyphenNxIao-PPKnhopgvo/s1600/kitchen+vashyappara.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">വശ്യപ്പാറയിലെ പാചകപ്പുര.</span></b></span></td></tr>
</tbody></table>
<div style="text-align: justify;">
ആനക്കൂട്ടം കാടുകൾക്കിടയിലേയ്ക്ക് മറഞ്ഞതോടെ ഞങ്ങൾ ഊണുകഴിയ്ക്കുവാൻ നീങ്ങി.. നല്ല ചാക്കരിച്ചോറും, പരിപ്പും തക്കാളിയും, പുളിയും ചേർത്തുണ്ടാക്കിയ കറിയും.. മലകയറി ഇറങ്ങിയതിന്റെ ക്ഷീണം തീർക്കുവാൻ അത് ഞങ്ങൾക്ക് ധാരാളമായിരുന്നു. കാര്യമായ ചേരുവകളോന്നും തന്നെ ഇല്ലായിരുന്നുവെങ്കിലും പരിപ്പുകറികൂട്ടിയുള്ള ഊണ് അതീവരുചികരമായിരുന്നുവെന്ന് പറയാതെ പറ്റില്ല.... ഗോപാലൻ ചേട്ടന്റെ പാചകം ഗംഭീരം തന്നെ.. !</div>
<br />
<div style="text-align: justify;">
അരമണിയ്ക്കൂറോളം തകർത്തുപെയ്തശേഷം മഴയുടെ ശക്തി കുറഞ്ഞുവന്നു.. അന്തരീക്ഷം വീണ്ടും തെളിയുകയാണ്.. മേഘക്കീറുകൾക്കിടയിലൂടെ വെയിലും, മലനിരകൾക്കു പിന്നിൽനിന്നും കോടമഞ്ഞും ഒരുപോലെ ഉയർന്നുതുടങ്ങി. ഒപ്പം താഴ്വരയിൽനിന്നും പുള്ളിമാനുകളുടെ ബഹളവും.. അല്പനേരം മറഞ്ഞിരുന്ന് ബഹളം വച്ചശേഷം മാൻകൂട്ടങ്ങൾ വെളിയിലേയ്ക്കിറങ്ങി.. പല ഭാഗങ്ങളിൽനിന്നായി കടന്നുവന്ന മാനുകൾ ഒരു വലിയ കൂട്ടമായി താഴ്വരയിലൂടെ തുള്ളിച്ചാടി നടക്കുവാൻ തുടങ്ങി.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCC0xrkWI4zsnRsEDArTi70PQBB68H_SvyB1Ee3QOfeA2v3j7AQOrCIj0-Uzcaqx0o6KmmXpILl35FelECVkk-LAlzUA6ne16CSpV8AWKCxpk_oaRr2jY7m-JObqFEzwoTKJq199evxXA/s1600/deer+chinnar.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhCC0xrkWI4zsnRsEDArTi70PQBB68H_SvyB1Ee3QOfeA2v3j7AQOrCIj0-Uzcaqx0o6KmmXpILl35FelECVkk-LAlzUA6ne16CSpV8AWKCxpk_oaRr2jY7m-JObqFEzwoTKJq199evxXA/s1600/deer+chinnar.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">താഴ്വരയിലെത്തിയ മാൻകൂട്ടങ്ങൾ.</span></b></span></td></tr>
</tbody></table>
<div style="text-align: justify;">
കുറച്ചുനേരം മാൻകൂട്ടങ്ങളുടെ കാഴ്ചകൾ ആസ്വദിച്ചിരുന്നശേഷം, കാടിനുള്ളിലൂടെ ഞങ്ങൾ മൂന്നുപേരും ഒരിയ്ക്കൽകൂടി നടക്കുവാനിറങ്ങി. മഴ തോർന്നുവെങ്കിലും മരങ്ങൾ പെയ്തുകൊണ്ടേയിരുന്നു... ഒരു മഴ പെയ്തതോടെ കാടിന്റെ മനസ്സിന് ഏറെ മാറ്റങ്ങൾ സംഭവിച്ചതുപോലെ... വഴിയ്ക്ക് കുറുകേ, ഉറക്കെചിലച്ച് കാട്ടുകോഴികൾ ഓടിമറയുന്നു... ഓറഞ്ച് നിറമുള്ള മിനിവെറ്റുകളും <b>(Rosy Minivet</b><i>-Pericrocotus roseus</i>), കാടിന്റെ ഹരിതവർണ്ണത്തെ തൂവലുകളിൽ ചാർത്തിയ ഇലക്കിളികളും (<b>Jerdon's Leafbird</b><i>-Chloropsis jerdoni</i>) പേരറിയാത്ത നിരവധി ചെറുകിളികളും.... മഴ പകർന്ന ഉത്സവലഹരിയിൽ ഇളകിപ്പറന്നുകൊണ്ടിരുന്ന അവയുടെ ചിത്രങ്ങൾ പകർത്തി ഏറെനേരം ഞങ്ങൾ കാടുകളിലൂടെ അലഞ്ഞു നടന്നു..</div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVrbPVO7jl3jDGa15CSqGZznalFdUI6-PU6P9WxeLEOJhfzy-peaQ9VZSmEE2s59IXxKkBkfRvW9jdFQTWHybmgep9bI8_uto-j_AYG9f_ddcHG6bHGRkhTGWJLajJdWNBDOueYtSoLLs/s1600/chinnar+forest.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="275" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjVrbPVO7jl3jDGa15CSqGZznalFdUI6-PU6P9WxeLEOJhfzy-peaQ9VZSmEE2s59IXxKkBkfRvW9jdFQTWHybmgep9bI8_uto-j_AYG9f_ddcHG6bHGRkhTGWJLajJdWNBDOueYtSoLLs/s640/chinnar+forest.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">മഴയ്ക്കുശേഷം...</span></b></span></td></tr>
</tbody></table>
<br />
<br />
<div style="text-align: justify;">
മൂന്നുമണിയായതോടെ ഞങ്ങൾ കാടുകളിലൂടെയുള്ള യാത്ര അവസാനിപ്പിച്ച് കുടിലിലേയ്ക്ക് മടങ്ങി... കുടിലിന്റെ മുൻപിലെത്തുമ്പോൾ ഒരു കൂട്ടം കാട്ടുപോത്തുകൾകൂടി താഴ്വരയിലേയ്ക്കെത്തിയിരുന്നു.. ഒരു വിദൂരക്കാഴ്ചയായിരുന്നുവെങ്കിലും, അല്പനേരം കാട്ടിക്കൂട്ടങ്ങളുടെ ഘോഷയാത്ര ആസ്വദിച്ചശേഷം ഞങ്ങൾ മലയിറക്കം തുടങ്ങി..</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഒരു പുതുമഴയ്ക്ക് വനഭൂമികളെ ഏത്രത്തോളം ചലനാത്മകമാക്കുവാൻ സാധിയ്ക്കും എന്ന് മനസ്സിലാക്കണമെങ്കിൽ അത് ഉൾക്കാടുകളിലൂടെ നടന്ന്, നേരിട്ട് അനുഭവിച്ചറിയുക തന്നെവേണം... മലകയറിയപ്പോൾ വരണ്ടുണങ്ങി നിശബ്ദമായിരുന്ന കാടിന് കൈവന്ന പുതുജീവൻ, ഞങ്ങൾക്ക് അത്തരമൊരു അനുഭവം പകർന്നുനൽകുകയായിരുന്നു. കാടും, കാട്ടുമൃഗങ്ങളും മൊത്തത്തിൽ സജീവമായിക്കഴിഞ്ഞിരിയ്ക്കുന്നു.... കുറ്റിക്കാടുകൾക്കിടയിലൂടെ കാട്ടുകോഴികളുടെ കൂട്ടങ്ങൾ ഓടിമറയുന്നു.. മരച്ചില്ലകളെ ഇളക്കിമറിച്ച് മലയണ്ണാന്മാർ.... കാടിന് അപരിചിതമായ കാലൊച്ചകൾ കേട്ടാകണം, വഴിയോരത്തെ പാറക്കെട്ടുകൾക്കിടയിൽനിന്നും ഒരു ചെങ്കീരി തലയുയർത്തിനോക്കിയശേഷം കാടിനുള്ളിലേയ്ക്ക് മറഞ്ഞു.....</div>
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb7OSnix15Gu6YwFXJ_cEXzoyTPiG6K2URLYuiOb9zp4lGifCWjRGRNVSeHc_rZQFAlraXnz0SLVVJ0XjIegX5wSMKmH7xp4S2zc6j4NUH7Tl-oC1cGvInIO5GNmpSN9jNcFptOhYPz8g/s1600/vaishyappara+view.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="184" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjb7OSnix15Gu6YwFXJ_cEXzoyTPiG6K2URLYuiOb9zp4lGifCWjRGRNVSeHc_rZQFAlraXnz0SLVVJ0XjIegX5wSMKmH7xp4S2zc6j4NUH7Tl-oC1cGvInIO5GNmpSN9jNcFptOhYPz8g/s640/vaishyappara+view.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">മറ്റൊരു വശ്യപ്പാറക്കാഴ്ച...</span></b></span></td></tr>
</tbody></table>
<br />
<br />
<div style="text-align: justify;">
മലയിറങ്ങി ഞങ്ങൾ ചെമ്പകമരങ്ങൾ വളർന്നുനിന്നിരുന്ന മെട്ടിന്റെ സമീപമെത്തി...എവിടെയോ മരക്കൊമ്പുകൾ വലിച്ചൊടിയ്ക്കുന്ന ശബ്ദം, മലയിറങ്ങിയെത്തുമ്പോൾത്തന്നെ കേട്ടുതുടങ്ങിയിരുന്നു.... ആനക്കൂട്ടമോ, കാട്ടുപോത്തോ ആയിരിയ്ക്കണം... ഞങ്ങളുടെ ചുവടുവയ്പ്പുകൾ സാവധാനത്തിലായി... തൊട്ടുമുൻപിൽ ചിതറിക്കിടക്കുന്ന ചെറിയ പാറക്കൂട്ടങ്ങളാണ്.. ആ പാറക്കെട്ടിന്റെ മുകളിലേയ്ക്ക് ഞങ്ങൾ പതിയേ നടന്നു. അവിടെ ഞങ്ങൾക്ക് പോകേണ്ട വഴിയുടെ മധ്യത്തിലായി, മരക്കൊമ്പുകൾ വലിച്ചൊടിച്ചുകൊണ്ട് നിൽക്കുകയാണ് രണ്ട് ആനകൾ.. രണ്ടുപേരുടെയും ഇടയിലായി ഒരു ചെറിയ കുഞ്ഞും... ആനകളുടെയും ഞങ്ങളുടെയും ഇടയിൽ ഉയർന്നു നിന്നിരുന്ന കുറ്റിക്കാടുകൾ ചിത്രങ്ങൾ പകർത്തുവാനും, കാഴ്ചയ്ക്കും തടസ്സമായിരുന്നതിനാൽ ഞാൻ ക്യാമറയുമായി അല്പം കൂടി താഴേയ്ക്കിറങ്ങിച്ചെന്നു... കഷ്ടിച്ച് 50-60 മീറ്റർമാത്രം ദൂരത്തിലുള്ള ഒരു പാറയുടെ മുകളിലിരുന്ന് ഒരു ചിത്രമെടുത്ത് ലൈറ്റ് പരിശോധിയ്ക്കുന്നതിനിടയിലാണ് ആനയുടെ ചിന്നംവിളിയും, ഗോപാലൻ ചേട്ടന്റെ ശബ്ദവും ഒന്നിച്ചുയർന്നത്.. ഒപ്പം അവർ നിന്നിരുന്ന ഭാഗത്തേയ്ക്ക് കാടിനുള്ളിൽനിന്നും ഓടിയടുക്കുന്ന മറ്റൊരു ആനയുടെ അവ്യക്തമായ ദൃശ്യവും... പിന്നെ ചിത്രങ്ങൾ പകർത്തുവാനോ, ചിന്തിച്ചുനിൽക്കുവാനോപോലും നേരമുണ്ടായിരുന്നില്ല.. ക്യാമറയുമെടുത്ത് സമീപത്തെ വരണ്ട അരുവി മുറിച്ചുകടന്ന്, അല്പം ദൂരെയായി ചെരിഞ്ഞുകിടന്ന ഒരു വലിയ പാറക്കെട്ടിന്റെ മുകളിലേയ്ക്ക് ഞങ്ങൾ മൂന്നുപേരും ഓടിക്കയറി.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinqhvFht6zu-uvZRRmn_58YehyX87rEQ_98roU_5SH1hK9YX0ymPGyhrwmC-1AVDLRkuFbydHQBYbeV5YodUTrFDtOdVq4fUlN1BL1Mi0bPLb0GDySvLm1FWnBE5_kfMWkqsGDSoV8Nzk/s1600/elephant.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEinqhvFht6zu-uvZRRmn_58YehyX87rEQ_98roU_5SH1hK9YX0ymPGyhrwmC-1AVDLRkuFbydHQBYbeV5YodUTrFDtOdVq4fUlN1BL1Mi0bPLb0GDySvLm1FWnBE5_kfMWkqsGDSoV8Nzk/s1600/elephant.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">വഴി തടഞ്ഞൊരു ആനക്കൂട്ടം...</span></b></span></td></tr>
</tbody></table>
<div style="text-align: justify;">
പാറക്കെട്ടിന്റെ മുകളിലെത്തി സുരക്ഷിതത്വം ഉറപ്പാക്കിയശേഷം ആനക്കൂട്ടം നിന്ന ഭാഗത്തേയ്ക്ക് നോക്കുമ്പോഴാണ് സംഭവിച്ചതെന്താണെന്ന് മനസ്സിലായത്. ഞങ്ങൾ കണ്ട ആനകളേക്കൂടാതെ വലിയ ഒരു കൂട്ടം, വഴിയുടെ മറുവശത്തെ കാടുകളിൽ ഉണ്ടായിരുന്നത് വനവിശേഷങ്ങൾ പറഞ്ഞിറങ്ങിയ ഞങ്ങളുടെ ശ്രദ്ധയിൽപ്പെട്ടിരുന്നില്ല... വനയാത്രകളിൽ ഒരിയ്ക്കലും സംഭവിയ്ക്കുവാൻ പാടില്ലാത്ത അശ്രദ്ധ തന്നെയായിരുന്നു കാരണമെന്ന് പറയാം... ഞങ്ങൾ ആനക്കൂട്ടത്തോട് ഏറെ അടുത്തെത്തിയതും, കൂട്ടത്തിലെ കുഞ്ഞുങ്ങളുടെ സാന്നിധ്യവുമായിരിയ്ക്കണം ആനക്കൂട്ടത്തെ പ്രകോപിതരാക്കിയത്. ഞങ്ങളുടെ സാമീപ്യവും, ഓട്ടത്തിന്റെ ഒച്ചയും, ബഹളവും കേട്ടാകണം ആനക്കൂട്ടവും വഴിവിട്ട് മലയുടെ മറുവശത്തേയ്ക്ക് നീങ്ങിത്തുടങ്ങി..</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഞങ്ങൾ ഓടിക്കയറിയത് രാത്രികാലങ്ങളിൽ വാച്ചർമാർ വിശ്രമിയ്ക്കുന്ന ഒരു പാറയിടുക്കിന്റെ സമീപത്തേയ്ക്കായിരുന്നു.. വേട്ടക്കാരുടെയും, ചന്ദനക്കൊള്ളക്കാരുടെയും നീക്കങ്ങൾ നിരീക്ഷിയ്ക്കുവാൻ തികച്ചും അനുയോജ്യമായ സ്ഥലം.. ഇവിടെ താഴ്വരയിലേയ്ക്ക് തള്ളിനിൽക്കുന്ന ഈ പാറയുണ്ട്. അതിന്റെ മുകളിൽനിൽക്കുന്ന കാവൽക്കാർക്ക് വനത്തിന്റെ അതിവിശാലമായ ഒരു ഭാഗം മുഴുവൻ ഇവിടെ നിന്നാൽ നിരീക്ഷിയ്ക്കുവാൻ സാധിയ്ക്കും.. അല്പസമയത്തേയ്ക്ക് ഞങ്ങളും ആ വനഭൂമിയുടെ താൽക്കാലിക കാവൽക്കാരായി മാറി ആ പാറയുടെ മുകളിലേയ്ക്ക് സ്ഥാനം പിടിച്ചു... ഇവിടെയും ഒരു കാഴ്ചയായി താഴ്വരയിലൂടെ മാൻകൂട്ടങ്ങൾ മേഞ്ഞുനടക്കുന്നുണ്ടായിരുന്നു.. ഏറെ ദൂരെയായി രണ്ട് മ്ലാവുകളും....</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL7E5j_6yDTnEXCLNeOMJTjPo6SWu-zTovZHcV09H2kdGcu3iXxHMI9zphxi6Az3L40xDXrl0oUU8fQcXKxXXvd6Z5saDS4f-tP_uuZInGscXZPUF8FX016oEbx3omg13t3I1ksTub3RA/s1600/elephant1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhL7E5j_6yDTnEXCLNeOMJTjPo6SWu-zTovZHcV09H2kdGcu3iXxHMI9zphxi6Az3L40xDXrl0oUU8fQcXKxXXvd6Z5saDS4f-tP_uuZInGscXZPUF8FX016oEbx3omg13t3I1ksTub3RA/s1600/elephant1.jpg" /></a></div>
<div style="text-align: justify;">
സമയം 5:30 കഴിഞ്ഞിരിയ്ക്കുന്നു... ഞങ്ങൾ യാത്ര തുടർന്നു... തിരികെ ആദിവാസിക്കോളനിയിൽ എത്തിച്ചേരുമ്പോഴേയ്ക്കും മറ്റൊരു മഴയ്ക്കുള്ള കോളുമായി മേഘങ്ങൾ പടിഞ്ഞാറേചെരിവിലേയ്ക്ക് വീണ്ടും ഉരുണ്ടുകൂടുന്നുണ്ടായിരുന്നു..സൂര്യൻ ആ മഴമേഘങ്ങൾക്ക് പിന്നിലൂടെ മലനിരകൾക്ക് പിന്നിലേയ്ക്ക് തല ചായ്ച്ചുകഴിഞ്ഞു. തികച്ചും വ്യത്യസ്തമായ ഒരു വനയാത്രയുടെ മറക്കുവാനാകാത്ത ഒരു പിടി അനുഭവങ്ങൾ ഞങ്ങൾക്ക് സമ്മാനിച്ചശേഷം ഈ പകലും മറയുകയാണ്..ആ അനുഭവങ്ങളുടെ സുഖത്തിൽ മുഴുകിപ്പോയ മനസ്സ്, കാടിറങ്ങുവാൻ അനുവദിയ്ക്കുന്നില്ല എങ്കിലും, ഇന്നത്തെ യാത്രകൾ അവസാനിപ്പിച്ച് ഞങ്ങൾക്ക് മടങ്ങുവാനുള്ള സമയമായിരിയ്ക്കുന്നു.. അതുകൊണ്ടുതന്നെ ആസ്വദിച്ച് മതിവരാത്ത കാടിന്റെ വിസ്മയക്കാഴ്ചകൾ തേടി ഇനിയും ചിന്നാർകാടുകളിലേയ്ക്ക് വരുമെന്ന് തീർച്ച... ഇനിയും കാണാത്ത കാഴ്ചകൾ തേടി, വീണ്ടുമെത്തിച്ചേരാമെന്ന ഉറപ്പുനൽകി, ഞങ്ങൾ ഗോപാലൻ ചേട്ടനോടും, ചിന്നാർ കാടുകളോടും യാത്ര പറഞ്ഞു.... അടുത്ത വനയാത്രയ്ക്കുള്ള മുന്നൊരുക്കങ്ങൾക്കായി ഒരു ഇടവേളതേടി ഇനി ഞങ്ങൾ തോവാളയിലേയ്ക്ക്.....</div>
..................................................................................................................................................................</div>
Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com26tag:blogger.com,1999:blog-4628133033338158729.post-12197228066854021762012-10-31T05:22:00.000-07:002012-12-13T00:30:56.729-08:00ചിന്നാർ കാടുകളിലേയ്ക്ക്....<div dir="ltr" style="text-align: left;" trbidi="on">
<br />
<div style="text-align: justify;">
വരണ്ടുണങ്ങിയ പാറക്കൂട്ടങ്ങളും, കൂറ്റൻ കള്ളിമുൾച്ചെടികളും, പടർന്നുവളരുന്ന കുറ്റിക്കാടുകളും, അത്യപൂർവ്വങ്ങളായ ജീവജാലങ്ങളും, വിവിധ ഇനങ്ങളിൽപെട്ട വൃക്ഷങ്ങളും നിറഞ്ഞുനിൽക്കുന്ന, തമിഴ്നാടിന്റെ വനമേഖലയുമായി അതിർത്തി പങ്കിടുന്ന ഒരു വന്യമൃഗസംരക്ഷണകേന്ദ്രം.... അതാണ് ചെറിയൊരു വാക്കുകൊണ്ട് വിവരിച്ചാൽ ചിന്നാർ..... നിത്യഹരിതവനമേഖലകൾകൊണ്ട് സമൃദ്ധമായ കേരളത്തിൽ, അവയിൽനിന്നെല്ലാം തികച്ചും വ്യത്യസ്തമായ ഒരു മഴനിഴൽ ഭൂപ്രദേശത്തിന്റെ ചാരുതയും, ഒപ്പം അത്യപൂർവ്വങ്ങളായ കാഴ്ചകളുമായി ഈ വനഭൂമി, പ്രകൃതി സ്നേഹത്തോടൊപ്പം അല്പം സാഹസികതയും മനസ്സിൽ സൂക്ഷിയ്ക്കുന്ന സഞ്ചാരപ്രേമികളെ ഇവിടേയ്ക്ക് മാടിവിളിയ്ക്കുന്നു. </div>
<br />
<div style="text-align: justify;">
ചാമ്പൽ മലയണ്ണാൻ, മൂക്കൻ അണ്ണാൻ, വെള്ളക്കാട്ടുപോത്ത്, നക്ഷത്രആമ, എന്നിങ്ങനെ ലോകത്തിലെ മറ്റൊരു വനമേഖലയിലും കാണുവാൻ സാധിയ്ക്കാത്ത, വംശനാശഭീഷണി നേരിട്ടുകൊണ്ടിരിയ്ക്കുന്ന നിരവധി ജീവജാലങ്ങളുടെ ആവാസകേന്ദ്രമാണ് തൊണ്ണൂറ് ചതുരശ്ര കിലോമീറ്ററോളം വ്യാപിച്ചുകിടക്കുന്ന ഈ വനപ്രദേശം. ഇത്തരത്തിൽ, വൈവിധ്യമാർന്ന ഒട്ടനവധി അപൂർവ്വകാഴ്ചകളുടെ സംഗമഭൂമിയായ ചിന്നാർകാടുകളുടെ ഉള്ളറകളിലേയ്ക്കായിരുന്നു ചുരുങ്ങിയ അവധിദിനങ്ങൾക്കിടയിൽ സംഘടിപ്പിച്ച ഞങ്ങളുടെ യാത്ര.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJsWXkS0oV98ynDBw3-PuLqEnb_85uH7YHf8nkNVcyH-nN24oekKp63GWgqEJ6Qz2m6kvtOQV7fH3C5B4L22S2gla8Tg5jBTEQDHrMdHLIj0ZlcWU6kAe2APDc3vyviQd6Jt_FEKtN1VI/s1600/2.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJsWXkS0oV98ynDBw3-PuLqEnb_85uH7YHf8nkNVcyH-nN24oekKp63GWgqEJ6Qz2m6kvtOQV7fH3C5B4L22S2gla8Tg5jBTEQDHrMdHLIj0ZlcWU6kAe2APDc3vyviQd6Jt_FEKtN1VI/s1600/2.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><span style="color: #0b5394;"><b>ഗ്യാപ് റോഡിലേയ്ക്ക്..........</b></span></span></td></tr>
</tbody></table>
<div style="text-align: justify;">
ഇടവേളകളില്ലാതെ പെയ്തുകൊണ്ടിരുന്ന ചാറ്റൽമഴയുടെ അകമ്പടിയോടെ, ജോണിയുമൊത്ത് ബൈക്കിൽ യാത്ര ആരംഭിയ്ക്കുമ്പോൾ സമയം പുലർച്ചെ 4:30. തോവാളയിൽനിന്നും മൂന്നാർവരെമാത്രം ഏകദേശം 80 കിലോമീറ്ററോളം ദൂരം പിന്നിടേണ്ടതുണ്ട്..... അവിടെനിന്നും ചിന്നാർവരെ 60 കിലോമീറ്ററും... 10 മണിയ്ക്കുമുൻപേ ചിന്നാറിൽ എത്തിച്ചേരണമെന്ന് തീരുമാനിച്ചിരുന്നുവെങ്കിലും ഇടുങ്ങിയതും, വളഞ്ഞു പുളഞ്ഞുകിടക്കുന്നതുമായ വഴികൾ തുടക്കം മുതൽ തന്നെ യാത്രയുടെ വേഗതയെ കാര്യമായി ബാധിച്ചു കൊണ്ടിരുന്നു....<br />
<br />
തണുത്ത് വിറപ്പിച്ചുകൊണ്ടെത്തിയ മഴ, ചേമ്പളവും, നെടുങ്കണ്ടവും, പൂപ്പാറയുമൊക്കെ പിന്നിടുമ്പോഴും സഹയാത്രികനായി ഞങ്ങൾക്കൊപ്പം ഉണ്ടായിരുന്നു. സമുദ്രനിരപ്പിൽ നിന്നും വീണ്ടും ഉയരങ്ങളിലേയ്ക്ക് കയറിപ്പോകുന്നതിന്റെ സൂചനയെന്നപോലെ, മലനിരകൾക്കിടയിലെ ഗ്യാപ്റോഡിലേയ്ക്ക് പ്രവേശിയ്ക്കുമ്പോഴേയ്ക്കും കാലാവസ്ഥയിലുണ്ടാകുന്ന വ്യതിയാനം നന്നായി അനുഭവപ്പെട്ടു തുടങ്ങി... ചാറ്റൽമഴയുടെ സ്ഥാനത്ത് കനത്ത മഴയും, കോടമഞ്ഞും വന്നു നിറഞ്ഞു... അതിനൊപ്പം കാഴ്ചകളിൽ കൂടുതൽ കൗതുകം പകർന്ന്, ഭൂപ്രകൃതിയിൽ അനുഭവപ്പെടുന്ന മാറ്റങ്ങളും.... ഒരു വശത്ത് വഴിയിലേയ്ക്ക് ചരിഞ്ഞിറങ്ങുന്ന, മലഞ്ചെരുവിലുടനീളം പടർന്നു കിടക്കുന്ന കാട്ടുബോൾസവും പേരറിയാത്ത നിരവധി പൂച്ചെടികളും.... പാറക്കെട്ടുകൾക്കിടയിലൂടെ പതഞ്ഞൊഴുകിയെത്തുന്ന നീർച്ചാലുകൾ... മറുവശത്ത് അഗാധങ്ങളിലേയ്ക്ക് പരന്നുകിടക്കുന്ന കടുത്ത നീലവർണ്ണത്തിൽ മുങ്ങിയ താഴ്വരയുടെ കാഴ്ചകൾ.. ഏതൊരു അരസികന്റെ മനസ്സിലും കവിത വിരിയ്ക്കുവാനുതകുന്ന സൗന്ദര്യം തുളുമ്പുന്ന ആ കാഴ്ചകളെ, മനസ്സിൽ ഒപ്പിയെടുത്തുകൊണ്ട് ഞങ്ങളുടെ യാത്ര മുൻപോട്ട് നീങ്ങി.<br />
<br />
തിരമാലകൾപോലെ ഉയർന്നുതാഴ്ന്നുകിടക്കുന്ന അടിവാരങ്ങളിൽനിന്നും, കോടമഞ്ഞിന്റെ കനത്ത കമ്പളം, മലനിരകൾക്കു നടുവിലെ ഗ്യാപ്റോഡിലേയ്ക്ക് ഉരുണ്ടുകയറി വന്ന് ഫോഗ് ലൈറ്റിന്റെ മഞ്ഞക്കണ്ണുകളേപ്പോലും പലപ്പോഴും മൂടിപ്പൊതിഞ്ഞുകൊണ്ടിരുന്നു. മുൻപോട്ടു നീങ്ങുന്തോറും മഞ്ഞിന്റെ കടുപ്പം ഏറിവരികയാണ്.. മഞ്ഞ്... മഞ്ഞ്... ചുറ്റുപാടും കനത്ത മഞ്ഞുമാത്രം... വഴിയുടെ വളവുകളേയും തിരിവുകളേയും തിരിച്ചറിയുവാനാകാത്തവിധം മഞ്ഞിന്റെ വെളുത്ത മതിൽക്കെട്ട് ഉയർന്നുവന്നതോടെ ഗ്യാപ് റോഡിലെ പാറക്കെട്ടുകൾക്കിടയിലുള്ള കള്ളൻ തങ്കയ്യന്റെ ഗുഹയ്ക്ക് സമീപം അല്പസമയം ചിലവഴിയ്ക്കുവാൻ ഞങ്ങൾ തീരുമാനിച്ചു.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6JZ8RMfp-CetFE-dGhCibbMjTOedKW7Y7a5rRMhqD1h8shT9PxU1hqq5bMh__K1JZcroBHFmYRTfcGfip_jMXTwwQCZRHK7Svdg6sCmv7uvd5hAobBx4s64EdXhrvxzhWDO7yLv_zU8Q/s1600/1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6JZ8RMfp-CetFE-dGhCibbMjTOedKW7Y7a5rRMhqD1h8shT9PxU1hqq5bMh__K1JZcroBHFmYRTfcGfip_jMXTwwQCZRHK7Svdg6sCmv7uvd5hAobBx4s64EdXhrvxzhWDO7yLv_zU8Q/s1600/1.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394;"><span style="font-size: small;"><b>തസ്കരവീരന്റെ ഗുഹയിലേയ്ക്ക്.....</b></span></span></td></tr>
</tbody></table>
<div style="text-align: justify;">
ഒരു കാലത്ത് കേരളത്തിന്റെയും, തമിഴ്നാടിന്റെയും അതിർത്തിഗ്രാമങ്ങളെ വിഹാരകേന്ദ്രമാക്കിയിരുന്ന കള്ളൻ തങ്കയ്യന്റെ സംസ്ഥാനാന്തര യാത്രകളിലെ വിശ്രമസങ്കേതമായിട്ടാണ് ഈ ഗുഹ അറിയപ്പെടുന്നത്. കൂറ്റൻ പാറക്കെട്ടിനിടയിലെ, കോണാകൃതിയിലുള്ള ഗുഹാകവാടത്തിലൂടെ കാഴ്ചക്കാർക്ക് ഉള്ളിലേയ്ക്ക് കടക്കുവാൻ സൗകര്യമൊരുക്കിയിട്ടുണ്ട്. </div>
<br />
<div style="text-align: justify;">
നടകൾ കയറി, ടോർച്ചിന്റെ വെളിച്ചത്തിൽ ഉള്ളിലെ കാഴ്ചകളിലേയ്ക്ക് കടന്ന ഞങ്ങൾക്ക് തുടക്കത്തിലേ ശ്രമം ഉപേക്ഷിയ്ക്കേണ്ടിവന്നു. മുകൾത്തട്ടിൽനിന്നും ഒലിച്ചിറങ്ങുന്ന വെള്ളത്തുള്ളികളും, ഈർപ്പം നിറഞ്ഞ കനത്ത വായുവും നിറഞ്ഞുനിൽക്കുന്ന ഗുഹയുടെ ഉൾവശം വഴിയാത്രക്കാർ ഒന്നുചേർന്ന് ഒരു പൊതു കക്കൂസ് ആക്കി മാറ്റിക്കഴിഞ്ഞിരിയ്ക്കുന്നു. സ്വദേശികളും, വിദേശികളുമായ നിരവധി സഞ്ചാരികൾ ചെറിയൊരു കൗതുകത്തിന്റെ പേരിലാണെങ്കിലും കയറിയിറങ്ങിപ്പോകുന്ന ഒരു ചെറുഗുഹയുടെ അവസ്ഥ കാണുമ്പോൾ, മലയാളിയുടെ കപട സൗന്ദര്യ - സദാചാരബോധത്തേക്കുറിച്ചോർത്ത് മൂക്കത്ത് വിരൽവച്ച് സഹതപിയ്ക്കുവാനല്ലാതെ മറ്റെന്താണ് കഴിയുക.</div>
<br />
<div style="text-align: justify;">
മലനിരകളെ ചുറ്റിപ്പുണർന്നുകിടക്കുന്ന മഞ്ഞിൻപുതപ്പിനടിയിലൂടെ പ്രഭാതസൂര്യന്റെ രശ്മികൾ അരിച്ചരിച്ച് കടന്നുവരുവാൻ തുടങ്ങിക്കഴിഞ്ഞിരുന്നു....... എങ്കിലും ചെറിയ ചാറ്റൽമഴയും, കോടമഞ്ഞിന്റെ തണുപ്പും ഒന്നുചേർന്ന് ആക്രമണം തുടർന്നതോടെ ഞങ്ങൾ യാത്ര വീണ്ടും ആരംഭിച്ചു. </div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
ഗ്യാപ്റോഡ് പിന്നിട്ടതോടെ തേയിലക്കാടുകളുടെയും, വെള്ളച്ചാട്ടങ്ങളുടെയും മനോഹരമായ ദൃശ്യങ്ങൾ വഴിയോരങ്ങളിൽ നിരന്നു തുടങ്ങി... അവയ്ക്കിടയിലൂടെ തലയുയർത്തി നിൽക്കുന്ന ഓറഞ്ചുമരങ്ങൾ..... പച്ചയും, മഞ്ഞയും നിറങ്ങളിൽ ഫലസമൃദ്ധിയോടെ മൂന്നാറിന്റെ തണുപ്പിൽ വളർന്നുനിൽക്കുന്ന ഓറഞ്ചു മരങ്ങൾ, ഈ സീസണിൽ സഞ്ചാരികളുടെ മനം കുളിർപ്പിയ്ക്കുന്ന ഒരു കാഴ്ച തന്നെയാണ്. </div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiouJ4tzXipsWzYtcM_n4epa05wKcmwglHxdjqOs39Gi8pzJxPbQcZjtbhwjbawdjjlrxc6GGgrPj9H2625JkojaiPnZFcAq0YBBjzbfCAkNaVMVpQNrTcIo-jSS4r1YvDFiNA0D75ja9Q/s1600/1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiouJ4tzXipsWzYtcM_n4epa05wKcmwglHxdjqOs39Gi8pzJxPbQcZjtbhwjbawdjjlrxc6GGgrPj9H2625JkojaiPnZFcAq0YBBjzbfCAkNaVMVpQNrTcIo-jSS4r1YvDFiNA0D75ja9Q/s1600/1.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">ഓറഞ്ചുതോട്ടത്തിൽനിന്നൊരു കാഴ്ച...</span></b></span></td></tr>
</tbody></table>
<div style="text-align: justify;">
<div style="text-align: justify;">
സഞ്ചാരികളുടെ കടന്നുകയറ്റത്തിന്റെ ഫലമാണോ, അതോ തോട്ടമുടമകൾ പറിച്ചുനീക്കിയതുകൊണ്ടോ
എന്നറിയില്ല, പാതയോരങ്ങളിലുള്ള ഓറഞ്ചുമരങ്ങളിൽ പഴങ്ങൾ തീർത്തും കുറവായിരുന്നു.
പക്ഷേ വഴിയിൽനിന്നും മാറി തേയിലത്തോട്ടങ്ങൾക്കു നടുവിലെ മരങ്ങളിൽ
മഞ്ഞപ്പൊട്ടുകൾ ചാർത്തിയതുപോലെ പഴങ്ങൾ നിറഞ്ഞുകിടക്കുന്നുണ്ട്. ഒപ്പം
'ഓറഞ്ച് പറിയ്ക്കരുത്, അതിക്രമിച്ചുകടക്കുന്നവർ ശിക്ഷാർഹരാണ്'
എന്നൊക്കെയുള്ള മുന്നറിയിപ്പുകളും ഇടയ്ക്കിടെ കാണാം....... പക്ഷേ എത്ര ബോർഡുകൾ വച്ചാലും, വേലികെട്ടിയാലും, വിജനമായ വഴിയോരങ്ങളിലെ ഈ മധുരക്കനികൾക്കുനേരെ സഞ്ചാരികളുടെ കൈകൾ അറിയാതെ തന്നെ നീളുമെന്ന കാര്യത്തിൽ സംശയമില്ല.....</div>
<div style="text-align: left;">
<br /></div>
<div style="text-align: justify;">
ഓറഞ്ചുമരങ്ങളുടെയും, തേയിലപ്പരപ്പുകളുടെയും കാഴ്ചകളെ പിൻതള്ളിക്കൊണ്ട്, ബൈക്ക് ആനയിറങ്കൽ ഡാമിന്റെ കാഴ്ചകളിലേയ്ക്ക് ഓടിയിറങ്ങി.... തേയിലപ്പുതപ്പു പുതച്ച
മലയിറങ്ങിച്ചെല്ലുമ്പോൾ വഴിയിൽ നിന്നുമുള്ള ഡാമിന്റെ കാഴ്ച,
അതിമനോഹരം തന്നെയാണ്... പ്രത്യേകിച്ച് കോടമഞ്ഞ് പുതച്ചു നിൽക്കുന്ന പ്രഭാതങ്ങളിൽ കൺമുൻപിൽ തെളിഞ്ഞുവരുന്ന കാഴ്ചകൾ, വാക്കുകൾകൊണ്ട് വർണിയ്ക്കുവാൻ കഴിയാത്തവിധം വിസ്മയകരമായിത്തീരുന്നു.. കോടമഞ്ഞിന്റെ ആവരണത്തിനടിയിലൂടെ, നീണ്ടുനിന്ന വേനൽക്കാലം കുടിച്ചുവറ്റിച്ച ശുഷ്കമായ ജലനിരപ്പിന്റെ വിദൂരദൃശ്യങ്ങൾ...... പ്രഭാതസൂര്യന്റെ
സുവർണ കിരണങ്ങൾക്കു നടുവിലൂടെ ജലപ്പരപ്പിൽനിന്നും ഉയർന്നുവരുന്ന പുകമഞ്ഞ്,
വൃക്ഷത്തലപ്പുകളെയും, മലനിരകളേയും പിന്നിട്ട് ആകാശത്തേയ്ക്ക് ഉയർന്ന്
പരക്കുന്നുമുണ്ട്... മൂന്നാർവഴിയിൽനിന്നും അല്പം വഴിമാറി സഞ്ചരിച്ചാൽ ഡാമിന്റെ ഈ
മനോഹരദൃശ്യങ്ങൾ അടുത്തറിഞ്ഞ് ആസ്വദിയ്ക്കുവാൻ സാധിയ്ക്കും. ഡാമിന്റെ കാഴ്ചകൾ ഞാൻ പലവട്ടം ആസ്വദിച്ചിട്ടുള്ളതാണെങ്കിലും, ജോണി ആദ്യമായാണ് ഈ വഴി
വരുന്നത്... അതുകൊണ്ടുതന്നെ കല്ലുകൾ ഇളകി മോശമായ വഴിയിലൂടെ, കുഴികൾ കയറിയിറങ്ങി ഞങ്ങൾ ഡാമിന്റെ സമീപത്തേയ്ക്ക് നീങ്ങി...</div>
<div style="text-align: left;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicMliQrt3H6qrZpJtZT_3Y6Qg0AWGKs9tIhfk-SnuLVjdz_YNOQhQwFnspshQhsVss2jYFHtV5UFJFwv0eXByT59f1mlGJDsIK3kwLqKNqME10jH-dc-hYDTA-VuVq1PJsLjQEndxp1Vs/s1600/2.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicMliQrt3H6qrZpJtZT_3Y6Qg0AWGKs9tIhfk-SnuLVjdz_YNOQhQwFnspshQhsVss2jYFHtV5UFJFwv0eXByT59f1mlGJDsIK3kwLqKNqME10jH-dc-hYDTA-VuVq1PJsLjQEndxp1Vs/s1600/2.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="font-size: small;"><span style="color: #0b5394;">എന്താ... ഒരു കൈ നോക്കുന്നോ......</span></span></b></td></tr>
</tbody></table>
<div style="text-align: justify;">
തുഷാരകണങ്ങൾ പൊഴിയുന്ന വന്മരങ്ങൾക്കിടയിലൂടെ യാത്രതുടരുമ്പോൾ വഴിയോരങ്ങളിലെ കാഴ്ചകൾക്കും മാറ്റം സംഭവിച്ചു കൊണ്ടിരുന്നു.. ഇവിടെ തേയിലത്തോട്ടങ്ങൾ ഏലകൃഷിയ്ക്ക്
വഴിമാറി ക്കഴിഞ്ഞിരിയ്ക്കുന്നു.. 'സുഗന്ധവ്യജ്ഞനങ്ങളുടെ റാണി'യാണെന്ന പേരുണ്ടെങ്കിലും
അതിന്റെ പകിട്ടൊന്നും ഈ തോട്ടങ്ങളിൽ കാണുവാനില്ലെന്നു മാത്രം...
വഴിയോരങ്ങളിലെല്ലാം കാട്ടുപന്നികൾ കുത്തിയിളക്കിയ മൺകൂനകൾ.. ഡാമിനെ
സമീപിയ്ക്കാറായപ്പോഴാണ് സമീപത്തെ കാടുകൾക്കിടയിലെ ഇളക്കം ശ്രദ്ധയിൽപെട്ടത്. "കാട്ടുപന്നിയാണ്.
കുറെയെണ്ണമുണ്ട്. വണ്ടി നിറുത്ത്".. ജോണി പതിയെ പറഞ്ഞു.. വഴിയോരത്തെയ്ക്ക്
വണ്ടി ഒതുക്കുന്നതിനിടയിൽത്തന്നെ കാടുകൾ ഇളക്കിമറിച്ച് കാട്ടുപന്നിക്കൂട്ടം ഒരു
കാഴ്ചയായി വഴിയിലേയ്ക്കിറങ്ങിത്തുടങ്ങി. ഇളം തവിട്ടുനിറത്തിൽ വെളുത്തവരകളുള്ള
സുന്ദരന്മാരായ കുഞ്ഞുങ്ങൾ ഉൾപ്പടെ, പതിനഞ്ചോളംവരുന്ന ഒരു കൂട്ടം.. പുല്ലുകൾക്കിടയിലൂടെ പരതിനടക്കുന്ന അവയുടെ അടുത്തേയ്ക്ക് ക്യാമറയുമായി നീങ്ങിയതോടെ, സംഘത്തിന്റെ പിന്നിലുണ്ടായിരുന്ന
വലിയ ഒരു കാട്ടുപന്നി പതിയെ തിരിഞ്ഞുനിന്നു. കൂട്ടത്തിന്റെ തലവനാകണം... നോട്ടത്തിലും ചലനങ്ങളിലും ഒരു
ആക്രമണ ഭാവം... കൂട്ടം മുഴുവൻ കാട്ടിലേയ്ക്ക് കയറുമ്പോൾ, ഞങ്ങളുടെ ചലനങ്ങൾ
വീക്ഷിച്ച്, വേണമെങ്കിൽ ഒരു കൈ നോക്കാം എന്ന ഭാവത്തിലാണ് നിൽപ്പ്... പക്ഷേ എനിയ്ക്ക് അത്രയും സമയം ധാരാളമായിരുന്നു... ആവശ്യമായത്ര ചിത്രങ്ങൾ ക്യാമറയുടെ ഫ്രെയിമുകളിലേയ്ക്ക് പതിഞ്ഞുകൊണ്ടിരുന്നു.... എല്ലാവരും കാട്ടിലേയ്ക്ക് കയറിക്കഴിഞ്ഞതോടെ, അല്പസമയംകൂടി ഞങ്ങളെ
നോക്കിനിന്നശേഷം, ശല്യക്കാരല്ലെന്ന് തോന്നിയതിനാലാകാം കൂട്ടത്തെ പിൻതുടർന്ന് അവൻ പതിയെ കാടുകൾക്കിടയിലേയ്ക്ക് നടന്നു.</div>
<br />
<div style="text-align: justify;">
ഒരു സാധാരണ യാത്രികനെ സംബന്ധിച്ചിടത്തോളം, കാട്ടുപന്നികൾ ഒരു പ്രത്യേകതയുള്ള കാഴ്ചയെന്ന് പറയുവാനാകില്ല.. കാരണം കേരളത്തിലെ ഏതൊരു കാടിന്റെ പരിസരങ്ങളിലും, ജനവാസമേഖലകളിലും സർവ്വസാധാരണമാണ് പന്നിക്കൂട്ടങ്ങൾ.. പക്ഷേ കാടിന്റെ ഹൃദയസ്പന്ദനങ്ങളെ അടുത്തറിയുവാൻ ആഗ്രഹിയ്ക്കുന്നവരെ സംബന്ധിച്ചിടത്തോളം ഒരു ചെറുകിളിയുടെ സംഗീതത്തിനും, കാട്ടുപൂക്കളുടെയും, പുൽക്കൊടിത്തുമ്പുകളുടെയും, മഞ്ഞുതുള്ളികളുടെയും കാഴ്ചകൾക്കുപോലും ഏറെ നവോന്മേഷം പകർന്നു തരുന്ന അസുലഭമുഹൂർത്തങ്ങളായിത്തീരുവാൻ സാധിയ്ക്കുമെന്ന് തീർച്ചയാണ്... അതുകൊണ്ടാകണം ഈ തണുത്ത പ്രഭാതത്തിൽ കടന്നുവന്ന കാട്ടുപന്നിക്കൂട്ടങ്ങൾപോലും ഞങ്ങൾക്ക് ഒരു കാഴ്ചയായി മാറിയത്... കാടുകയറിപ്പോകുന്ന കൂട്ടത്തിന്റെ
ഒന്നുരണ്ട് ചിത്രങ്ങൾകൂടി പകർത്തിയതിനു ശേഷം ഞങ്ങൾ ഡാമിന്റെ കാഴ്ചകളിലേയ്ക്ക് കടന്നു.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicapiMp-31enxH75G4qd_FBCa-rTGdFZcT_wmmBjbiR0tIa8lv3c3Uu1UfuzleNz1MfYd9akAUjuhGrKo1gCkweyuQbASvFQvYlBA7ujiD_ul7TYA4clrKrYMEV32IZvn4uJpb6ToEATo/s1600/1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEicapiMp-31enxH75G4qd_FBCa-rTGdFZcT_wmmBjbiR0tIa8lv3c3Uu1UfuzleNz1MfYd9akAUjuhGrKo1gCkweyuQbASvFQvYlBA7ujiD_ul7TYA4clrKrYMEV32IZvn4uJpb6ToEATo/s1600/1.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><span style="color: #0b5394;"><b>ആനയിറങ്കൽ ഡാം.. ഒരു പഴയ യാത്രയിൽനിന്ന്..</b></span></span></td></tr>
</tbody></table>
<div style="text-align: justify;">
മലനിരകളുടെ നടുവിൽ സ്ഥിതിചെയ്യുന്ന ഈ നീലജലാശയം, ഈ
വഴിയേ കടന്നുപോകുന്ന യാത്രികരെ ഒരുപാട് കൊതിപ്പിയ്ക്കുന്ന ഒരു കാഴ്ചയായി
മാറിക്കാഴിഞ്ഞിരിയ്ക്കുന്നു ... മൂന്നാറിന്റെ മനസ്സറിയുവാൻ മലകയറിയെത്തുന്ന സഞ്ചാരികളിൽ ഏറെയും, ഈ ചെറുഡാമിന്റെ മനോഹാരിത ആവോളം ആസ്വദിച്ച ശേഷം മാത്രമാണ് മൂന്നാറിനോട് യാത്ര പറയാറുള്ളത്.</div>
<br />
<div style="text-align: justify;">
വേനലിന്റെ
കാഠിന്യംകൊണ്ടാകണം, പച്ചപ്പിന്റെ സൗന്ദര്യത്തിന് കാര്യമായിത്തന്നെ മങ്ങലേറ്റിട്ടുണ്ട്.... ജലനിരപ്പ് വളരെയധികം താഴ്ന്നുകഴിഞ്ഞിരിയ്ക്കുന്നു... തീരത്തെ ചെമ്മണ്ണിനുമേൽ, ജലമാപിനിയിലെ അളവുകൾ പോലെ താഴ്ന്നുപോയ ജലനിരപ്പും, ഓളങ്ങളുംചേർന്ന് രൂപംകൊടുത്ത നെടുനീളൻ രേഖകൾ.. പ്രഭാതസൂര്യന്റെ രശ്മികൾ, കനത്ത പുകമഞ്ഞിനിടയിലൂടെ തലനീട്ടിയെത്തിയതോടെ, നിഴലും വെളിച്ചവും ഇടകലർത്തി രൂപംകൊടുത്ത മനോഹരമായ, അനവധി ഫ്രെയിമുകളാണ് കണ്മുൻപിലൂടെ മാറിമറഞ്ഞു പോയിക്കൊണ്ടിരിയ്ക്കുന്നത്. ആനയിറങ്കൽ ഡാമിന്റെ മനോഹരതീരത്തുനിന്ന്, ഈ ദൃശ്യങ്ങളെല്ലാം ചേർന്നുകാണുമ്പോൾ, പ്രകൃതിയുടെ സൗന്ദര്യത്തിന്
എന്തെങ്കിലും കുറവു സംഭവിച്ചിരിയ്ക്കുന്നുവെന്ന് ഒരു പ്രകൃതിസ്നേഹിയ്ക്കും പറയുവാനാകുമെന്ന് തോന്നുന്നില്ല.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3cnFwNga-W6Wi4RQDFZbXdvo-bdHsaShzIDNxPW3wG_nxnGkBJztH3QuCM7oUPRIph4ioOpjh3Buk9SNtdsrjn6I_Kz8WItNWLOX4vGcNVnyMGnRHAo-7rPPI2rLAghaw8F6NReoj-M4/s1600/12.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3cnFwNga-W6Wi4RQDFZbXdvo-bdHsaShzIDNxPW3wG_nxnGkBJztH3QuCM7oUPRIph4ioOpjh3Buk9SNtdsrjn6I_Kz8WItNWLOX4vGcNVnyMGnRHAo-7rPPI2rLAghaw8F6NReoj-M4/s1600/12.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #351c75;">ഇരട്ടത്തലച്ചി.</span><span class="st"><span style="color: #351c75;"><i> Red</i>-<i>whiskered Bulbul</i> </span><span style="color: #741b47;">(Pycnonotus jocosus)</span></span></b></span></td></tr>
</tbody></table>
പ്രഭാതങ്ങളിൽ ഈ സ്ഥലങ്ങൾ പക്ഷികളുടെ പറുദീസ തന്നെയാണ്... ഇണകാത്തേവന്റെ കൂട്ടങ്ങൾ ധാരാളം... കൂടാതെ മനോഹരമായ സംഗീതവുമായി ചൂളകാക്കകൾ...
ഇരട്ടത്തലച്ചികൾ, മാടത്തകൾ, കുരുവിക്കൂട്ടങ്ങൾ.... അങ്ങനെ വിവിധ
ജാതികളിൽപ്പെട്ട പക്ഷികളാണ് ഇവിടെ നമുക്ക് ചുറ്റുമായി പറന്നു കളിയ്ക്കുന്നത്... അല്പസമയം ഇവിടെ ചിലവഴിയ്ക്കുവാനായാൽ മനോഹരമായ, അനവധി പറവകളുടെ ഫ്രെയിമുകൾ ഇവിടെനിന്നും പകർത്തുവാൻ സാധിച്ചേക്കും.. പക്ഷേ വൈകുവാൻ നേരമില്ലാത്തതുകൊണ്ട് പക്ഷിക്കൂട്ടങ്ങൾക്കുനേരെ കൊതിയോടെ കണ്ണോടിച്ചുകൊണ്ട് ഞങ്ങൾ ആനയിറങ്കൽ ഡാമിനോട് യാത്ര പറഞ്ഞു.</div>
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVG7KEAnRGOxYe335o8Fb0Pp-PFJwHEI69x4IzEy0wg76QA54juzy7M-QP-6Ta1iQzwZwIeeSS4X43YxnzFhkjKXyccPDh5ZDDO2lsS-SpIGlSK3j6jGgqJQEfZ32qfQPHgqWBZ4Tg9jE/s1600/3.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><span style="color: #0b5394;"><b>ആനയിറങ്കൽ ഡാം : ഇന്നത്തെ കാഴ്ച..</b></span></span></td></tr>
</tbody></table>
</div>
<div style="text-align: justify;">
അടുത്ത
ലക്ഷ്യം മൂന്നാറാണ്.. പക്ഷേ അവിടെയും കാഴ്ചകൾക്കായി ചിലവഴിയ്ക്കുവാൻ ഞങ്ങൾക്ക് സമയമുണ്ടായിരുന്നില്ല. പ്രഭാതഭക്ഷണത്തിനുള്ള അല്പസമയം കൊണ്ട് മാട്ടുപ്പെട്ടിറോഡിലുള്ള
ഒരു തമിഴ്ഹോട്ടലിൽനിന്നും മസാലദോശയും, വടയും, ചായയും... ഒപ്പം വാഴയിലയിൽ
പൊതിഞ്ഞെത്തിയ ഇഡ്ഡലിയും ചൂടുസാമ്പാറും, പിഞ്ചുകടല അരച്ചുചേർത്ത തേങ്ങാച്ചട്നി കൂടിയായതോടെ പ്രഭാതഭക്ഷണം കേമമായി... ബിൽ അല്പം കനത്തതായി തോന്നിയേക്കാമെങ്കിലും ഭക്ഷണത്തിന്റെ രുചിയിൽ അതൊക്കെ മറക്കാവുന്നതേയുള്ളു..</div>
<br />
<div style="text-align: justify;">
സമയം 8 മണി കഴിഞ്ഞിരുന്നുവെങ്കിലും മൂന്നാർ ഉണർന്നുവരുന്നതേയുള്ളു.. മഴയുടെ ശല്യവും, മൂടൽമഞ്ഞും ഭയന്നിട്ടാവണം, മൂന്നാറിന്റെ വഴികൾ സഞ്ചാരികളില്ലാതെ ശൂന്യമായിരുന്നു.. അതുകൊണ്ടുതന്നെയാകണം കടകളിൽ ഏറെയും അടഞ്ഞുതന്നെ കിടക്കുന്നു.... മഴയെ പ്രതിരോധിയ്ക്കുവാനായി വർണ്ണപകിട്ടുള്ള പ്ലാസ്റ്റിക്കിൽ
പൊതിഞ്ഞു നീങ്ങുന്ന പ്രദേശവാസികളായ തൊഴിലാളികൾ മാത്രമാണ് വഴികളിൽ
ഏറെയും.. അവരെയൊക്കെ പിന്നിട്ട്, മഴയിൽ കുതിർന്നുകിടക്കുന്ന തെരുവുകളിലൂടെ ഞങ്ങളുടെ യാത്ര ചിന്നാർ ലക്ഷ്യമാക്കി നീങ്ങി.</div>
<br />
<div style="text-align: justify;">
13 കിലോമീറ്റർ പിന്നിട്ടപ്പോൾ രാജമലയായി.. കഴിഞ്ഞ യാത്രയിൽ കണ്ട ജനത്തിരക്കോ, ടിക്കറ്റിനായുള്ള നീണ്ട നിരകളോ ഒന്നും ഇപ്പോൾ അവിടെ കാണുവാനേയില്ല. വിരലിലെണ്ണാവുന്നത്ര സന്ദർശകർ മാത്രം.... വരയാടുകൾക്ക് ഇന്നെങ്കിലും അവയുടെ ആവാസവ്യവസ്ഥയിലൂടെ സ്വസ്ഥമായി, സന്ദർശകഭയമില്ലാതെ
സഞ്ചരിയ്ക്കുവാൻ സാധിയ്ക്കുമെന്ന് തോന്നുന്നു.. </div>
<br />
<div style="text-align: justify;">
അടുത്തത് ലക്കം വെള്ളച്ചാട്ടത്തിന്റെ കാഴ്ചയായിരുന്നു.. അവിടെയും സ്ഥിതി വിഭിന്നമായിരുന്നില്ല.... സന്ദർശകബഹളങ്ങളില്ലാതെ ശൂന്യമായ വഴിയോരങ്ങൾ... പക്ഷേ കാടുകളിൽ പെയ്തൊഴിഞ്ഞ മഴയുടെ കരുത്തിൽ,
കഴിഞ്ഞ യാത്രയിൽ കണ്ടതിനേക്കാൾ വെള്ളച്ചാട്ടം കൂടുതൽ കരുത്താർജ്ജിച്ചിരിയ്ക്കുന്നു. ഉയരത്തിൽനിന്നും പാറക്കെട്ടുകൾക്കുമുകളിലൂടെ
പതഞ്ഞുചാടുന്ന ജലപാതം, ഇന്ന് സഞ്ചാരികൾക്ക് മനോഹരമായ ഒരു
ദൃശ്യവിരുന്നായി മാറിയിട്ടുണ്ട്..... ഉള്ളിലേയ്ക്ക് കയറാതെ വഴിയിൽനിന്നുതന്നെ വെള്ളച്ചാട്ടത്തിന്റെ വന്യസൗന്ദര്യം അല്പനേരം ആസ്വദിച്ചശേഷം ഞങ്ങൾ യാത്ര തുടർന്നു.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEht1N1CQQhHB9O_hq3gYyHhS_Ebbk8GWtTjZmXm8XrRpGCSOlZ0YItzxURhyphenhyphenzEFWl-YrxHg6wXejIyT0AAiDzW3IA-dBWLSjztVsXCI8xpwpwV9SjIhZ27uhoPo_leav0jFDQYFBbwcBA0/s1600/13.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEht1N1CQQhHB9O_hq3gYyHhS_Ebbk8GWtTjZmXm8XrRpGCSOlZ0YItzxURhyphenhyphenzEFWl-YrxHg6wXejIyT0AAiDzW3IA-dBWLSjztVsXCI8xpwpwV9SjIhZ27uhoPo_leav0jFDQYFBbwcBA0/s1600/13.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #351c75;">കൊളുന്തുനുള്ളലിന്റെ തിരക്കിൽ....</span></b></span></td></tr>
</tbody></table>
<div style="text-align: justify;">
ചിന്നാറിലേയ്ക്ക്
ഇനിയും ഏതാണ്ട് 35 കിലോമീറ്ററോളം അവശേഷിയ്ക്കുന്നു... തിരക്കിട്ട്
മുൻപോട്ട് നീങ്ങുന്തോറും, അതിലേറെ വേഗതയിൽ ഭൂപ്രകൃതിയിലും ഏറെ മാറ്റങ്ങൾ അനുഭവപ്പെട്ടുതുടങ്ങി. കേരളത്തിന്റെ
ഹരിതഛായയിൽനിന്നും, തമിഴ്നാടിന്റെ വരണ്ട ഭൂമിയിലേയ്ക്ക് അറിയാതെതന്നെ യാത്ര
ഒഴുകിയിറങ്ങിക്കൊണ്ടിരിയ്ക്കുകയാണ്.... ചന്ദനക്കാടുകളുടെ കുളിർമയും പച്ചപ്പിന്റെ
മനോഹാരിതയും ഇപ്പോൾ ഏറെ പിന്നിലായി ക്കഴിഞ്ഞിരിയ്ക്കുന്നു. മറയൂരിന്റെ കരിമ്പുപാടങ്ങൾ കൂടി
പിന്നിട്ടതോടെയാണ്, വരണ്ടുണങ്ങിയ മലനിരകൾക്കുമുകളിലൂടെ വീശിയെത്തുന്ന
ചൂടുകാറ്റിന്റെ ശക്തിയെന്താണെന്ന് അറിഞ്ഞു തുടങ്ങിയത്... ... മഴമേഘങ്ങളുടെ
നിഴലിൽനിന്നും കത്തിയെരിയുന്ന സൂര്യന്റെ വറചട്ടിയിലേയ്ക്കായിരുന്നു യാത്രയുടെ സാവധാനമുള്ള ഗതിമാറ്റം... മഴക്കോട്ടിനുള്ളിലൂടെ വിയർപ്പുചാലുകളുടെ മൺസൂൺപ്രവാഹം
ആരംഭിച്ചിരിയ്ക്കുന്നു...കണ്മുൻപിലെ കാഴ്ചകളിൽ വരണ്ടുണങ്ങിയ പുൽമേടുകൾ
മാത്രം...... കടുത്ത വേനലിന്റെ ശക്തിയിൽ കൂറ്റൻ തെങ്ങുകൾ ഉൾപ്പടെയുള്ള
കാർഷികവിളകൾ കരിഞ്ഞുണങ്ങിക്കിടക്കുന്ന ദയനീയദൃശ്യങ്ങൾ.. മലനിരകൾക്ക് അപ്പുറമെവിടെയോ മറഞ്ഞിരിയ്ക്കുന്ന മഴമേഘങ്ങളുടെ വരവിനായി ആർത്തിയോടെയും, പ്രാർത്ഥനയോടെയും കാത്തിരിയ്ക്കുകയാവണം ചുട്ടുപഴുത്ത ഈ മണ്ണും, കാർഷിക വൃത്തി തൊഴിലാക്കിമാറ്റിയ അതിലെ മനുഷ്യജന്മങ്ങളും....</div>
<br />
<div style="text-align: justify;">
യാത്ര
മുൻപോട്ടുനീങ്ങുമ്പോൾ വഴിയോരത്ത് വരണ്ടുണങ്ങിപ്പോയ ഒരു
വെള്ളച്ചാട്ടത്തിന്റെ അടയാളങ്ങൾ.. ഇതാണ് കരിമുട്ടി വെള്ളച്ചാട്ടം...... ഒരു
ചെറിയ നീരൊഴുക്കുപോലും കാണുവാനില്ലാതെ, കരിഞ്ഞുണങ്ങിയ പാറക്കൂട്ടങ്ങൾ മാത്രം ഇപ്പോൾ കാഴ്ചയായി അവശേഷിയ്ക്കുന്നു.. മഴക്കാലത്തിന്റെ ചിറകിലേറിവരുന്ന
ശാപമോക്ഷത്തിനായുള്ള കാത്തിരിപ്പിലാണ് ഈ വെള്ളച്ചാട്ടവും...... മൺസൂൺ എത്തുന്നതിനും മുൻപേ പരിസരങ്ങൾ മോടിപിടിപ്പിയ്ക്കുന്നതിനുള്ള പണികൾ തകൃതിയായി നടക്കുന്നുണ്ട്. </div>
<br />
<div style="text-align: justify;">
സമീപത്തെ പാറയുടെ മുകളിൽ ഒരുകൂട്ടം വിനോദസഞ്ചാരികൾ ഭക്ഷണം കഴിയ്ക്കുന്ന തിരക്കിലാണ്.. ഭക്ഷണത്തിനുശേഷം തെർമോകോൾ പ്ലേറ്റുകളും, പ്ലാസ്റ്റിക് കപ്പുകളും തോട്ടിനുള്ളിലേയ്ക്ക് പറന്നുവീഴുന്ന കാഴ്ചകൾ കണ്ടുകൊണ്ട് ഞങ്ങൾ യാത്ര തുടർന്നു.</div>
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgZUCKp7FJohqQNbmSdHqYHCeP5y9305pGnkEihj8tevEOeIwy_axZNuTnc9cmXndkrL6Gzq5UbLL6KDWTY5l-b9kQ5fpXE9lIRDEk9EUw16p2cOi5b1BqOtmo5qbtXUv6Zi9s_Y3sS8xY/s1600/5.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #351c75;">വഴിയോരത്തൊരു അണ്ണാൻകുഞ്ഞ്.</span></b></span></td></tr>
</tbody></table>
</div>
<div style="text-align: justify;">
കുറച്ചുദൂരം യാത്ര പിന്നിട്ടുകഴിഞ്ഞപ്പോൾ മലനിരകൾക്കിടയിലൂടെ വെള്ളിനാട കെട്ടിയതുപോലെ പാമ്പാർ ഒഴുകിവരുന്ന കാഴ്ച ദൃശ്യമായിത്തുടങ്ങി.. കബനിയ്ക്കും, ഭവാനിയ്ക്കുമൊപ്പം, കേരളത്തിലെ കിഴക്കോട്ട് ഒഴുകുന്ന മൂന്നു നദികളിൽ ഒരാൾ... ഇരവികുളം, മൈലാടി, തീർഥമല, ചങ്കലാർ, തേനാർ എന്നിവയാണ് പാമ്പാറിന്റെ പ്രധാന ഉപനദികൾ. ആനമലയുടെ അടിവാരങ്ങളിൽ ജന്മം കൊണ്ട്, വനാന്തരങ്ങളിലൂടെ ഒഴുകിനീങ്ങി, തമിഴ്നാട്ടിലെത്തുമ്പോൾ അമരാവതി നദിയായി മാറി, കാവേരിനദിയിലൂടെ സമുദ്രത്തിന്റെ ഓളങ്ങളോടുചേരുവാനുള്ള പാമ്പാറിന്റെ യാത്രയാണിത്.<br />
<br />
നീണ്ട യാത്രയ്ക്കിടയിൽ, വന്യസൗന്ദര്യത്തിന്റെ മാറ്റുകൂട്ടുവാൻ എന്നവണ്ണം മനോഹരമായ ഒരു ജലപാതത്തിനുകൂടി ഈ നദി രൂപം കൊടുത്തിട്ടുണ്ട്. അതാണ് തൂവാനം വെള്ളച്ചാട്ടം... 'ഇടുക്കിജില്ലക്കാരുടെ ആതിരപ്പിള്ളി' എന്ന് ഈ വെള്ളച്ചാട്ടത്തെ നമുക്ക് തീർച്ചയായും വിശേഷിപ്പിയ്ക്കുവാൻ സാധിയ്ക്കും.. ഉയരത്തിന്റെ കണക്കിൽ അതിരപ്പിള്ളിയോളമെത്തില്ലെങ്കിലും ദർശനഭംഗിയിൽ തൂവാനം ഒട്ടും പിന്നിലല്ല...... പ്രത്യേകിച്ച് വനപാതയിലൂടെ യാത്രചെയ്യുന്ന സഞ്ചാരികളെ ആകർഷിയ്ക്കുവാൻ ഉതകുന്ന വശ്യചാരുത, വിദൂരക്കാഴ്ചയിൽപ്പോലും തൂവാനം വെള്ളച്ചാട്ടം സമ്മാനിയ്ക്കുന്നുണ്ട്. അല്പസമയം വഴിയോരത്ത് ആ ദൃശ്യങ്ങൾ ആസ്വദിച്ചുനിന്ന ഞങ്ങളുടെ അവസ്ഥയും വിഭിന്നമായിരുന്നില്ല... ഒരു സമീപക്കാഴ്ച എന്ന ആഗ്രഹത്തിന്റെ കാന്തികാകർഷണം മനസ്സിനെ ഏറെ പ്രലോഭിപ്പിച്ചിരുന്നുവെങ്കിലും സമയക്കുറവും, ദിവസങ്ങൾക്കുമുൻപേ മനസ്സിൽ കോറിയിട്ട ചിന്നാർകാടുകൾ എന്ന സ്വപ്നവും ഒത്തുചേർന്നപ്പോൾ തൂവാനം വെള്ളച്ചാട്ടത്തിന്റെ സൗന്ദര്യം, കണ്ടുമറഞ്ഞ കാഴ്ചകളിലൊന്നായി മലനിരകൾക്കു പിന്നിലെവിടെയോ ഒളിച്ചു..</div>
</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcY2VRli92tmGak2LcRLNF6vK9hWAnEPQ3ek-HeylFN6ek8JYzyewu1xCVtKOw0TCNZ6eFcfXG_aot9OZBcxGBei4Je66TLIGdo6Xlj-m4YpU061IUU2VoXKVq1pHErmfnmRwcpAVV4Lk/s1600/11.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #351c75;">തൂവാനം വെള്ളച്ചാട്ടം: ഒരു വിദൂരദൃശ്യം (കടപ്പാട് : ഗൂ<span style="font-size: small;">ഗ<span style="font-size: small;">ി</span></span>ൾ)</span></b></span></td></tr>
</tbody></table>
<div class="separator" style="clear: both; text-align: center;">
</div>
<div style="text-align: left;">
<div style="text-align: justify;">
ചിന്നാറിന്റെ മഴനിഴൽക്കാടുകളിലൂടെയുള്ള യാത്ര, ഒരു വ്യത്യസ്തമായ അനുഭവം തന്നെയാണ്... ചെങ്കുത്തായ മലനിരകളെ അരിഞ്ഞെടുത്ത് നിർമ്മിച്ചിരിയ്ക്കുന്ന ഇടുങ്ങിയ വഴിയിലൂടെ നീങ്ങുമ്പോൾ യാത്ര സാഹസികവും, അങ്ങേയറ്റം പ്രകൃതിസൗന്ദര്യത്തെ അനുഭവ വേദ്യമാക്കിത്തീർക്കുന്നതുമായിത്തീരുന്നു. ചെങ്കുത്തായ മലയടിവാരത്തിലെ ഇടതൂർന്ന കാടുകൾക്കിടയിലേയ്ക്ക് ഇപ്പോൾ പാമ്പാർ മറഞ്ഞുകഴിഞ്ഞു. വഴിയോരങ്ങളിലെ കാടുകളിൽ ഒളിച്ചിരുന്ന് മാധുര്യമുള്ള സംഗീതമുതിർക്കുന്ന പേരറിയാക്കിളികൾ..... വനത്തിലേയ്ക്ക് കണ്ണും നട്ടിരിയ്ക്കുന്ന സഞ്ചാരികളുടെ കൗതുകക്കാഴ്ചയ്ക്ക് ആവേശമായി, ഒരു ആനക്കൂട്ടമോ, കാട്ടുപോത്തുകളുടെ ഘോഷയാത്രയോ, പുള്ളിമാനുകളുടെ നിഷ്കളങ്കനയനങ്ങളോ വഴിയോരങ്ങളിൽ പ്രത്യക്ഷപ്പെട്ടേക്കാം.. അത്രമാത്രം വന്യമൃഗസമ്പത്തുകൊണ്ട് സമൃദ്ധമാണ് ഈ കാടുകൾ.. വനാന്തരങ്ങളുടെ ഉൾക്കാഴ്ച തേടി ഇതുവരെ നടത്തിയ യാത്രകളിലെല്ലാംതന്നെ, കൺനിറയേ കാഴ്ചകൾ കാട് എനിയ്ക്ക് സമ്മാനിച്ചിട്ടുണ്ട്. ക്യാമറയുടെ ഫ്രെയിമുകളിൽനിന്നും പലപ്പോഴും വഴുതിമാറി പ്പോകുമ്പോഴും, മനസ്സിന്റെ ഉള്ളിൽ മറക്കാതെ സൂക്ഷിയ്ക്കുവാനുതകുന്ന വന്യജീവികളൂടെ കാഴ്ചകൾ എണ്ണിയെടുക്കുവാനാകുന്നതിനും അപ്പുറത്താണ്. അത്തരമൊരു ദൃശ്യം കൺമുൻപിൽ തെളിയുന്നതും പ്രതീക്ഷിച്ച്, വളരെ സാവധാനമാണ് ഞങ്ങൾ മുൻപോട്ടുനീങ്ങിയത്.</div>
<br />
<div style="text-align: justify;">
ചിന്നാർ ചെക്ക്പോസ്റ്റിനോട് ഏറെ അടുത്തെത്തിയപ്പോഴാണ് ആദ്യകാഴ്ച, ഞങ്ങൾക്കു മുൻപിൽ എത്തിച്ചേർന്നത്... വഴിയോരത്തുകൂടി കൊത്തിപ്പെറുക്കി നടക്കുന്ന മയിൽക്കൂട്ടങ്ങൾ... സുന്ദരന്മാരായ രണ്ട് ആൺമയിലുകളും, കുറച്ച് പെൺമയിലുകളും...വനമദ്ധ്യത്തിലൂടെയുള്ള യാത്രകളിൽ വാഹനം നിറുത്തരുത് എന്ന നിർദ്ദേശമുണ്ടെങ്കിലും, മയിൽക്കൂട്ടങ്ങളുടെ ഒന്നു രണ്ട് ഫ്രെയിമുകൾക്കായി ഞങ്ങൾ വാഹനം നിറുത്തിയിറങ്ങി.</div>
</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizqFNefhyVU_NlUZ2Jr6EU1h5ZtH32LUT1BZ1aOWDowNYvXErp1CeX_bSa48JKabarFQamrjL5kTGpYT33WsZDd9SlcpfIPQ0k33U6BIw3TcBpLEJ2_ZN8hiqMu_dc3J6gbXwRvbW82bY/s1600/14.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizqFNefhyVU_NlUZ2Jr6EU1h5ZtH32LUT1BZ1aOWDowNYvXErp1CeX_bSa48JKabarFQamrjL5kTGpYT33WsZDd9SlcpfIPQ0k33U6BIw3TcBpLEJ2_ZN8hiqMu_dc3J6gbXwRvbW82bY/s1600/14.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><span style="color: #351c75;"><b>വഴിയോരത്തൊരു സുന്ദരൻ...</b></span></span></td></tr>
</tbody></table>
<div style="text-align: left;">
<div style="text-align: justify;">
ചരക്കുലോറികളുടെ ചീറിപ്പായലിനിടയിലും, ഭയം കാണിയ്ക്കാതെ നടന്നിരുന്ന മയിൽക്കൂട്ടങ്ങൾ, ബൈക്ക് നിറുത്തിയപ്പോൾ തന്നെ കുറ്റിക്കാടുകൾക്കിടയിലേയ്ക്ക് പതിയേ നടന്നുതുടങ്ങി..... കിട്ടിയ അവസരം നഷ്ടപ്പെടുത്താതെ ഒരു ആണ്മയിലിന്റെ ഒന്നു രണ്ട് ക്ലോസപ്പ് ചിത്രങ്ങൾ ക്യാമറയിലേയ്ക്ക് പകർത്തി. ഒരു മയിലിന്റെ ചിത്രമാണെങ്കിലും കാഴ്ചയുടെ തുടക്കം കൊള്ളാം.... കാടുകൾക്കിടയിലൂടെ നടന്നുമറയുന്ന മയിൽക്കൂട്ടങ്ങളുടെ കാഴ്ച അല്പനേരം കൂടി ആസ്വദിച്ചശേഷം ഞങ്ങൾ യാത്ര തുടർന്നു.</div>
<br />
<div style="text-align: justify;">
സമയം 10 മണി കഴിഞ്ഞിരുന്നു. അവിടെനിന്നും ഏകദേശം അരകിലോമീറ്റർകൂടി പിന്നിട്ടതോടെ ഞങ്ങൾ ചിന്നാർ ചെക്ക്പോസ്റ്റിനരികിലെത്തി.. കേരളത്തിന്റെ അതിർത്തി ഇവിടെ അവസാനിയ്ക്കുകയാണ്... ചിന്നാർവനത്തോടുചേർന്നുകിടക്കുന്ന ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തിന്റെ ഉള്ളിലൂടെ, ഉടുമൽ പേട്ടിലേയ്ക്ക് നീണ്ടുകിടക്കുന്ന S.H 17-ന്റെ ഇരുവശങ്ങളിലും ഇനിയുള്ളത് തമിഴ്നാടിന്റെ വനഭൂമിയുടെയും, കൃഷിഭൂമികളുടെയും കാഴ്ചകളാണ്.. അതിർത്തിയായതിനാലും, ചന്ദനക്കടത്ത് വ്യാപകമായതുകൊണ്ടും ഈ വഴിയേ കടന്നുപോകുന്ന വാഹനങ്ങളുടെയും, യാത്രക്കാരുടെയും വിവരങ്ങൾ ചിന്നാർ ചെക്ക്പോസ്റ്റിൽ കൊടുക്കേണ്ടതുണ്ട്. വണ്ടിയുടെ നമ്പറും, അഡ്രസ്സും കുറിച്ചുകൊടുത്തശേഷം തൊട്ടരികെയുള്ള ഇക്കോ ടൂറിസത്തിന്റെ ഓഫീസിലേയ്ക്ക് ഞങ്ങൾ നീങ്ങി.</div>
</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitKz89rvUAzkGvLKgQJYYSvZvqYw0MNwAHFejtslBVF2hUNyaJn7xzTGsAvPPl1TB_brCukeTQUk-tc3lFHmyqMrwwfo6MDwbMKboyjFOv7Cgrp98DJJ112DTlFA6Vsdvi5ubpz3kho6o/s1600/15.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitKz89rvUAzkGvLKgQJYYSvZvqYw0MNwAHFejtslBVF2hUNyaJn7xzTGsAvPPl1TB_brCukeTQUk-tc3lFHmyqMrwwfo6MDwbMKboyjFOv7Cgrp98DJJ112DTlFA6Vsdvi5ubpz3kho6o/s1600/15.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #351c75;">ഞങ്ങൾ തിരക്കിലാണ്......</span></b></span></td></tr>
</tbody></table>
<div style="text-align: left;">
</div>
<div style="text-align: left;">
<div style="text-align: justify;">
ചിന്നാർ വനവുമായി ബന്ധപ്പെട്ടുള്ള എല്ലാ യാത്രകളും ക്രമീകരിയ്ക്കുന്നത് ഈ ഓഫീസിൽനിന്നാണ്. ചെക്ക്പോസ്റ്റിലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാർ എല്ലാവരും മലയാളികളാണെങ്കിലും, ഇക്കോ ടൂറിസത്തിന്റെ ഓഫീസിലെ ജീവനക്കാരും, വാച്ചർമാരും തമിഴ്വംശജരാണ്. സമീപപ്രദേശങ്ങളിലെ ആദിവാസി ഊരുകളിൽനിന്നുള്ളവർതന്നെയാണ് അവരിലേറെയും..</div>
<br />
<div style="text-align: justify;">
പ്രധാനമായും മൂന്ന് വനയാത്രകളാണ് ചിന്നാർ ഫോറസ്റ്റ് ഓഫീസിന്റെ കീഴിൽ നടത്തപ്പെടുന്നത്. കൂടാതെ ഏറുമാടങ്ങളിലും, ക്യാമ്പ് ഷെഡ്ഡുകളിലും രാത്രിയിൽ താമസിയ്ക്കുന്നതിനുമുള്ള സൗകര്യങ്ങളുണ്ട്. അവയേക്കുറിച്ച് ഓഫീസിലെ പെൺകുട്ടി ഞങ്ങളോട് വിശദീകരിച്ചുതുടങ്ങി.</div>
</div>
<div style="text-align: left;">
<br />
<div style="text-align: justify;">
" സാർ, നിലവിൽ നമ്മുടെ യാത്രകളെല്ലാം മൂന്നുമണിയ്ക്കൂർ മാത്രം നീളുന്നതാണ്. ഒന്ന് പാമ്പാറിന്റെ തീരത്തുകൂടിയുള്ള യാത്രയും, മറ്റൊരെണ്ണം കൂട്ടാറിലേയ്ക്കും, മൂന്നാമത്തേത് വശ്യപ്പാറയിലേയ്ക്കുമാണ്. ഇതിൽ ഏതാണ് താത്പര്യം..?"</div>
<div style="text-align: justify;">
<br /></div>
<div style="text-align: justify;">
"ഞങ്ങൾക്ക് രണ്ട് ദിവസം ഇവിടെ താമസിച്ച്, കാടുകളിലൂടെ സഞ്ചരിച്ച് കാഴ്ച കാണാൻ പറ്റിയ ട്രക്കിംഗ് പ്രോഗ്രാമുകളാണ് വേണ്ടത്... അതിനു പറ്റുന്നതരത്തിലുള്ള യാത്രകൾ ഏതാണെങ്കിലും പറഞ്ഞോളൂ".. ഞങ്ങൾ മനസ്സിലുള്ള ആഗ്രഹം തുറന്നുപറഞ്ഞു.</div>
<br />
<div style="text-align: justify;">
"ഇല്ല സാർ, താമസിച്ചുള്ള പ്രോഗ്രാമുകളൊന്നുംതന്നെ ഇന്ന് അറേഞ്ച് ചെയ്യാൻ പറ്റില്ല. അതിന് മൂന്നാർ ഓഫീസിൽ മുൻകൂട്ടി പറഞ്ഞ് ബുക്ക് ചെയ്യണം. സ്കൂൾ കുട്ടികൾക്കുള്ള നേച്ചർക്യമ്പ് നടക്കുന്നതു കൊണ്ട് ഇവിടെയാണെങ്കിൽ ഡോർമിറ്ററിയും ഒഴിവില്ല. അതുകൊണ്ട് ഒരു ദിവസത്തേയ്ക്കുള്ള യാത്രകൾ മാത്രമേ നടത്തുവാൻ സാധിയ്ക്കുകയുള്ളൂ. നിങ്ങൾ വൈശ്യപ്പാറയിലേയ്ക്ക് പോയ്ക്കൊള്ളൂ.. അവിടെയാണെങ്കിൽ, കാട്ടുമൃഗങ്ങളെ അടുത്തുകണ്ട്, ഒരു ദിവസം മുഴുവൻ നിങ്ങൾക്ക് കാടിനുള്ളിൽ ചിലവഴിയ്ക്കുവാൻ സാധിയ്ക്കും".</div>
<br />
<div style="text-align: justify;">
130 കിലോമീറ്ററോളം ബൈക്ക് ഓടിച്ചെത്തിയ ഞങ്ങളെ പൂർണ്ണമായും നിരാശപ്പെടുത്തുന്ന വാക്കുകൾ തന്നെയായിരുന്നു അത്. പക്ഷേ മറ്റു വനയാത്രകൾക്കുള്ള സാധ്യതകൾ ഒന്നും ഇല്ലാതിരുന്നതിനാൽ വൈശ്യപ്പാറയിലേയ്ക്ക് തന്നെ പോകാം എന്ന തീരുമാനത്തിൽ ഞങ്ങൾ എത്തിച്ചേർന്നു. യാത്രയുടെ ഫീസ് അടച്ചശേഷം, ഞങ്ങൾക്കൊപ്പം വരുന്ന വാച്ചറേയും പ്രതീക്ഷിച്ച് ഞങ്ങൾ ഓഫീസിനുള്ളിൽ കാത്തിരുപ്പ് ആരംഭിച്ചു. </div>
<div style="text-align: justify;">
<b>...............................................................................................................................................................</b></div>
</div>
<div style="text-align: left;">
</div>
</div>
</div>
Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com31tag:blogger.com,1999:blog-4628133033338158729.post-1425699617864270292012-10-04T01:36:00.000-07:002012-10-04T01:36:01.721-07:00വരയാടുകൾ മേയുന്ന മലനിരകൾ...<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: justify;">
<br /><b><span style="color: #741b47;">'കുറിഞ്ഞിപൂക്കുന്ന താഴ്വരയിലൂടെ..'</span></b> എന്ന പോസ്റ്റിന്റെ രണ്ടാം ഭാഗമാണ് <b><span style="color: #741b47;">'വരയാടുകൾ മേയുന്ന മലനിരകൾ'</span></b>. ഒന്നാം ഭാഗത്തിലേയ്ക്ക് പോകുവാൻ <a href="http://vazhikazhcha.blogspot.in/2012/07/blog-post.html"><span style="color: #0b5394;"><b>ഇവിടെ</b></span></a> ക്ലിക്ക് ചെയ്യുക.<b> </b></div>
<div class="separator" style="clear: both; text-align: justify;">
<b>..............................................................................................................................................................</b></div>
<div class="separator" style="clear: both; text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: justify;">
രാജമലയിലെ കാഴ്ചകളിലേയ്ക്ക് കടക്കുന്നതിനുമുൻപായി അല്പസമയം വിശ്രമിച്ച് മലകയറ്റത്തിന്റെ ക്ഷീണം തീർക്കുവാൻ ഞങ്ങൾ തീരുമാനിച്ചു. ഇൻഫോർമേഷൻ സെന്ററിന്റെ പിൻവശത്തായി ഇക്കോ-ടൂറിസം ഡവലപ്മെന്റ് കമ്മറ്റിയുടെ മേൽനോട്ടത്തിലുള്ള ഒരു ചെറിയ ഷോപ്പ് പ്രവർത്തിയ്ക്കുന്നുണ്ട്. സന്ദർശകരുടെ ആവശ്യങ്ങളെ മുൻകൂട്ടി കണ്ട് സംവിധാനം ചെയ്തിരിയ്ക്കുന്ന ഇവിടെ ചായ, കോഫി, ഐസ്ക്രീം, ശീതളപാനീയങ്ങൾ എന്നിവ ലഭ്യമാണ്. ഞങ്ങൾ അവിടേയ്ക്ക് നടന്നു... ഷോപ്പിന്റെ ചുറ്റുപാടുകൾക്ക് കുളിർമ്മ പകർന്ന്, പന്തലിച്ചുവളരുന്ന ഒരു മരത്തിന്റെ തണലിലെ സുഖകരമായ അന്തരീക്ഷത്തിൽ, ഒരു ഫ്രൂട്ടിയുടെ മധുരം നുകർന്ന് അല്പനേരം ഞങ്ങൾ ഇരുന്നു. താഴ്വരയിൽ നിന്നും ഉയർന്നു വരുന്ന കോടമഞ്ഞിനടിയിൽ മയങ്ങിക്കിടക്കുന്ന, കണ്ണൻ തേവൻ മലനിരകളുടെ കാഴ്ച ആസ്വദിച്ചു വിശ്രമിയ്ക്കുന്ന സ്വദേശികളും, വിദേശികളുമായ ധാരാളം സന്ദർശകർ ആ മരച്ചുവട്ടിൽ ഞങ്ങൾക്കു ചുറ്റുമുണ്ടായിരുന്നു. അതോടൊപ്പം രാജമലയിലേയ്ക്ക് എത്തിച്ചേരുന്നവരും, മടങ്ങിപ്പോകുവാനായി കാത്തുനിൽക്കുന്നവരും ഉൾപ്പടെയുള്ള സന്ദർശകരുടെ തിക്കും തിരക്കും... </div>
<div class="separator" style="clear: both; text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: justify;">
ഒരു സംരക്ഷിത വന്യമൃഗസങ്കേതമെന്ന നിലയിൽ സ്ഥിതിചെയ്യുന്ന രാജമലയുടെ പരിസ്ഥിതിയിൽ ഗുരുതരമായ പ്രത്യാഘാതങ്ങളും, വനഭൂമിയുടെ ശാന്തതയ്ക്ക് കളങ്കം വരുത്തുന്ന ബഹളം നിറഞ്ഞ അന്തരീക്ഷവും സൃഷ്ടിയ്ക്കുവാൻ, അനിയന്ത്രിതമായി വർദ്ധിച്ചുകൊണ്ടിരിയ്ക്കുന്ന ഈ സന്ദർശക ബാഹുല്യം, കാരണമായിത്തീരുന്നുവെന്ന് കുറ്റപ്പെടുത്താതെ നിവൃത്തിയില്ല....</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMrmLB9GlMY2aKHHuURAJcYGsmbGwmr-dm3H35Tky1uTOE9zMW88yZsxkrncZf8Bsv86JHtktdbk-FN5fR7NRrR_YAM8idgMTGL8FhE_fNUFTZVPmIfeBuUaRS6OnLbmogCc0dcq7vgXs/s1600/munnar+train.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMrmLB9GlMY2aKHHuURAJcYGsmbGwmr-dm3H35Tky1uTOE9zMW88yZsxkrncZf8Bsv86JHtktdbk-FN5fR7NRrR_YAM8idgMTGL8FhE_fNUFTZVPmIfeBuUaRS6OnLbmogCc0dcq7vgXs/s1600/munnar+train.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;"><span style="font-size: small;">മൂന്നാറിൽ ട്രെയിൻ എത്തിയപ്പോൾ. </span></b><span style="color: #4c1130; font-size: small;"><b>കടപ്പാട് : ഇൻഫോർമേഷൻ സെന്റർ രാജമല.fff</b></span></td></tr>
</tbody></table>
<div class="separator" style="clear: both; text-align: justify;">
അല്പനേരം, കണ്ണൻതേവൻ മലനിരകളുടെ മനോഹരമായ ദൃശ്യങ്ങൾ ആസ്വദിച്ചശേഷം, ഞങ്ങൾ ഇൻഫോർമേഷൻ സെന്ററിനുള്ളിലേയ്ക്ക് കയറിയതോടെ, അരുൺ സുഹൃത്തുക്കളായ വാച്ചർമാരുടെ സമീപത്തേയ്ക്ക് നടന്നു. ഇൻഫോർമേഷൻ സെന്ററിനുള്ളിലെ ഈ ചെറിയ മുറിയ്ക്കുള്ളിൽ വരയാടുകളുടെ ജീവിതചക്രത്തേക്കുറിച്ചുള്ള വിവരണങ്ങളും, ഇരവികുളം വന്യജീവിസങ്കേതത്തിന്റെ വിശദമായ ചരിത്രവും, ഭൂപ്രകൃതിയും, നീലക്കുറിഞ്ഞി പൂത്തുനിൽക്കുന്ന മലനിരകൾ ഉൾപ്പടെയുള്ള, നാഷണൽപാർക്കിൽ നിന്നും പകർത്തിയ മനോഹരങ്ങളായ ചിത്രങ്ങളുമാണ് കാഴ്ചക്കാർക്കായി സജ്ജമാക്കിയിരിയ്ക്കുന്നത്.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHocxIy2Yw3PyUsigj9X3JKsAFIX4WDp3zIuTKW3-Y6zq-YAEXttK9pf0FWe46aB_-SywHAJo_K58yEjaTL2ah5I_xyAAKSaCgcbeo-p-cOFi7H3RFx_mRxfLfNPUCehlx7HTZ-6u6zcQ/s1600/01.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhHocxIy2Yw3PyUsigj9X3JKsAFIX4WDp3zIuTKW3-Y6zq-YAEXttK9pf0FWe46aB_-SywHAJo_K58yEjaTL2ah5I_xyAAKSaCgcbeo-p-cOFi7H3RFx_mRxfLfNPUCehlx7HTZ-6u6zcQ/s1600/01.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #4c1130; font-size: small;"><b>കാട്ടുപോത്തിന്റെ തലയോട്.</b></span></td></tr>
</tbody></table>
<div class="separator" style="clear: both; text-align: justify;">
ജനാലയോട് ചേർന്നുള്ള സ്റ്റാന്റിൽ കാട്ടുപോത്തിന്റെയും, വരയാടിന്റെയും, മ്ലാവിന്റെയും തലയോടുകൾ. അവയുടെ സമീപത്തായി, പരിസ്ഥിതിയോടുള്ള സ്നേഹം അല്പമെങ്കിലും മനസ്സിൽ കാത്തു സൂക്ഷിയ്ക്കുന്ന ഏതൊരു കാഴ്ചക്കാരനെയും വേദനിപ്പിയ്ക്കുന്ന - മനുഷ്യൻ പ്രകൃതിയോട് നടത്തിക്കൊണ്ടിരിയ്ക്കുന്ന ക്രൂരതയുടെ ആഴമെത്രയെന്ന് വ്യക്തമാക്കിത്തരുന്ന ഒരു ചിത്രമുണ്ട്..... ഏതോ മലയുടെ അടിവാരത്തിൽ വെടിയേറ്റു ചെരിഞ്ഞ ഒരു കാട്ടുകൊമ്പന്റെ ചിത്രം.... വെട്ടിപ്പൊളിച്ച മസ്തകത്തിൽനിന്നും മുറിച്ചുമാറ്റപ്പെട്ട തുമ്പിക്കൈ.... ചിതറിക്കിടക്കുന്ന മാംസക്കഷണങ്ങൾ.... ചുവന്ന പൂവിതളുകൾപോലെ തെറിച്ചു വീണ ചോരത്തുള്ളികൾ ചേർന്നൊഴുകിയ നിണച്ചാലുകൾ..... അത്യാഗ്രഹിയായ ഏതോ കാട്ടുകൊള്ളക്കാരന്റെ തോക്കിൻകുഴലിനു മുൻപിൽ അടിയറവു പറയേണ്ടിവന്ന ഒരു ഗജരാജന്റെ ദയനീയമായ അവസാനവും, പ്രകൃതിയുടെ ഉപാസകനായി മാറേണ്ട മനുഷ്യൻ, ക്രൂരതയുടെ മൂർത്തീഭാവമായി മറ്റു ജീവജാലങ്ങളുടെ ചുടുചോരയ്ക്കായി ദാഹിച്ചുനടക്കുന്ന കാഴ്ചയുടെ ഉത്തമ ഉദാഹരണവുമായി ഈ ചിത്രം സന്ദർശകരുടെ കൺമുൻപാകെ നിറഞ്ഞുനിൽക്കുന്നു. </div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFt4d3-HY8AbNPHJDQkuTJ1bYU36WKG_nZ6noqZncap4KpdxVH1551lEwKsB_g74C52COgtOsc-PjYL1jF5jMgm256lN4JJ64yAdIWUwfBlWY9-EY13TZLhld8WjTU8k64Xo7_J9xw-eo/s1600/01.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFt4d3-HY8AbNPHJDQkuTJ1bYU36WKG_nZ6noqZncap4KpdxVH1551lEwKsB_g74C52COgtOsc-PjYL1jF5jMgm256lN4JJ64yAdIWUwfBlWY9-EY13TZLhld8WjTU8k64Xo7_J9xw-eo/s1600/01.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #4c1130; font-size: small;"><b>കടപ്പാട് : ഇൻഫോർമേഷൻ സെന്റർ രാജമല.</b></span></td></tr>
</tbody></table>
<div class="separator" style="clear: both; text-align: justify;">
സുന്ദരവും, ശാന്തവുമായ വനാന്തരങ്ങളുടെ ഉള്ളറകളിൽ, കൂട്ടുകാരുമൊത്ത് മദിച്ചുനടന്നിരുന്ന ഈ കാട്ടുകൊമ്പന്മാരുടെ ജീവിതം ഇന്ന് തികച്ചും അരക്ഷിതാവസ്ഥയിലായിക്കഴിഞ്ഞിരിയ്ക്കുന്നു. കാട്ടുകൊള്ളക്കാരുടെ നിരന്തര ആക്രമണവും, വിസ്തൃതി കുറഞ്ഞുവരുന്ന വനാന്തരങ്ങളും, കാടുകൾക്കുള്ളിലെ സമതുലിതാവസ്ഥയ്ക്ക് ഭംഗം വരുത്തുന്ന വിനോദസഞ്ചാരവികസനങ്ങളും കാട്ടാനകൾക്കെന്നപോലെ എല്ലാ വന്യമൃഗങ്ങളുടെയും നിലനിൽപ്പിനുതന്നെ ഇന്ന് ഭീഷണിയായി മാറിക്കൊണ്ടിരിയ്ക്കുകയാണ്..... </div>
<div class="separator" style="clear: both; text-align: justify;">
<br /></div>
<div class="separator" style="clear: both; text-align: justify;">
ഏതാണ്ട് സമാനമായ അവസ്ഥ തന്നെയാണ് നാട്ടിലെ ആനകളും ഇക്കാലത്ത് നേരിട്ടു കൊണ്ടിരിയ്ക്കുന്നത്. ജന്മഗേഹവും, കളിത്തൊട്ടിലും ആയി മാറേണ്ട വനഭൂമിയുടെ ഉള്ളറകളിൽ, മനുഷ്യൻ തീർത്തുവയ്ക്കുന്ന ചതിക്കുഴി മുതൽ തുടക്കമിടുകയാണ് നാട്ടാനകളുടെ ദയനീയമായ അടിമത്ത ജീവിതത്തിന്റെ ആരംഭം.... അമ്മയുടെ മുലപ്പാലിന്റെ മാധുര്യവും, വാത്സല്യവും നുകരേണ്ട കാലങ്ങളിൽ ആരംഭിയ്ക്കുന്ന 'ചട്ടം പഠിപ്പിയ്ക്കൽ' എന്ന കഠിനമായ പരിശീലന - പീഢനമുറകൾ.... പരിശീലന കാലത്തിനുശേഷം തടിമില്ലുകളിലോ, അമ്പലപ്പറമ്പുകളിലോ അലയാൻ വിധിയ്ക്കപ്പെടുന്ന നിരാശാജനകമായ ജീവിതം... വളർച്ചയുടെ കാലഘട്ടങ്ങളിൽ കടന്നുവരുന്ന ശാരീരിക വ്യതിയാനങ്ങളും, ഭ്രാന്തമായ ഓർമ്മകളും, വികാര - വിചാരങ്ങളെ ഇളക്കിമാറിയ്ക്കുമ്പോൾ സർവ്വതും തച്ചുടയ്ക്കുന്ന ഘോരരൂപിയായുള്ള അവന്റെ പരിണാമം.... അവസാനം പട്ടിണികിടന്നോ, രോഗങ്ങൾ മൂലമോ, വെടിയുണ്ടയേറ്റോ, ലോറിയിൽനിന്നു വീണോ, അടിമത്തം മാത്രം അനുഭവിച്ച ഈ ലോകത്തിൽ നിന്നും വിടപറയുമ്പോൾ, നിഷ്ഫലമായിപ്പോയ ഒരു ജീവിതം പകർന്നുനൽകിയ വേദനകൾ മാത്രമാകാം അവന്റെ കൂട്ടിനുണ്ടാവുക... </div>
<div class="separator" style="clear: both; text-align: center;">
<img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjG5O7XLLJ4J-toGLKY3qe3jhsCYKw-LQRYmHr7pE5p0cI01SZCYgjYyNkCV5BqJYn0nR0F-63uYAN6aSBnZXN2vmwUirAqEJBgMhNBVmDVUCcRYyK0mKTqMwW47-ZpTcWj-tcx_kf_1ow/s1600/6.jpg" /> </div>
<div style="text-align: justify;">
പൂരപ്പറമ്പുകളിൽ നെറ്റിപ്പട്ടം കെട്ടിനിൽക്കുന്ന കരിവീരന്റെ സൗന്ദര്യത്തിൽ മതിമറന്നു നിൽക്കുമ്പോൾ പ്രിയ സുഹൃത്തുക്കളേ, അവന്റെ കണ്ണുകളിലേയ്ക്കുകൂടി ഒന്നു സൂക്ഷിച്ചു നോക്കുക.. ആർത്തലയ്ക്കുന്ന ജനസാഗരവും, ചീറിപ്പായുന്ന വാഹനങ്ങളും, വെടിക്കെട്ടുകളും, വാദ്യഘോഷങ്ങളും ചുട്ടുപൊള്ളിയ്ക്കുന്ന നിരത്തുകളും, കാലാവസ്ഥയും, അവന്റെ മനസ്സിൽ നിരാശയും, മനുഷ്യവർഗ്ഗത്തോടുള്ള പകയും, വെറുപ്പും ആളിക്കത്തിയ്ക്കുന്നുണ്ടാകുമെങ്കിലും, നഷ്ടമായ സ്വാതന്ത്ര്യത്തിന്റെ വേദനയും, ഹരിതഭംഗി നിറഞ്ഞു നിൽക്കുന്ന കാനനജീവിതത്തിന്റെ പഴയകാല ഓർമ്മകളുടെ അവശേഷിപ്പുകളുമായിരിയ്ക്കും ആ ചെറിയ കണ്ണുകളിൽ ഓളംവെട്ടുന്നത് ഒരു പക്ഷേ നിങ്ങൾക്കു കാണുവാൻ കഴിഞ്ഞേക്കുക... നിങ്ങൾ ഒരു യഥാർത്ഥ പ്രകൃതിസ്നേഹിയാണെങ്കിൽ മാത്രം.....</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYMLPi2rOKx_RCuZxHhAlgOKNP0kw-BXCuRsvlPXLq0gkqpw1JiU_GvHH44Cei6YCqCdkd1L8kZpfnF9pTb9gYAXYfCGCGsble65kDOW2MN28GPZiIFT2f7W1NHS-Xf1VTCLYOu8DNXws/s1600/2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjYMLPi2rOKx_RCuZxHhAlgOKNP0kw-BXCuRsvlPXLq0gkqpw1JiU_GvHH44Cei6YCqCdkd1L8kZpfnF9pTb9gYAXYfCGCGsble65kDOW2MN28GPZiIFT2f7W1NHS-Xf1VTCLYOu8DNXws/s1600/2.jpg" /></a></div>
<div style="text-align: justify;">
രാജമലയേക്കുറിച്ചും വരയാടുകളേക്കുറിച്ചും ആഴത്തിൽ മനസ്സിലാക്കണമെന്ന് ആഗ്രഹിച്ചെത്തുന്ന സന്ദർശകർക്ക് ഈ ഇൻഫോർമേഷൻ സെന്റർ തീർച്ചയായും ഒരു അനുഗ്രഹമാണ്. മലയാളത്തിലും, ഇംഗ്ലീഷിലും തയ്യാറാക്കിയിരിയ്ക്കുന്ന സചിത്രവിവരണങ്ങളിലൂടെ, വരയാടുകളുടെ ജീവിതരീതികളും, സ്വഭാവപ്രത്യേകതകളും വിശദമായിത്തന്നെ നമുക്ക് മനസ്സിലാക്കുവാൻ സാധിയ്ക്കും. നീലഗിരി ജൈവ മണ്ഡലത്തിൽ മാത്രം കാണപ്പെടുന്ന Nilgiri Tahr അല്ലെങ്കിൽ Nilgiri Ibex എന്നറിയപ്പെടുന്ന വരയാടുകൾ, Niligiritragus Hylocryus എന്ന ശാസ്ത്രീയനാമത്തിലാണ് അറിയപ്പെടുന്നത്. ആടിന്റെ ഇനത്തിൽപെട്ട ഈ ഒരിനത്തെ മാത്രമേ കേരളത്തിലെ കാടുകളിൽ കാണുവാൻ സാധിയ്ക്കൂ. അതിനാൽ ചില പ്രദേശങ്ങളിൽ വരയാടുകളെ 'കാട്ടാടുകൾ' എന്നും വിളിയ്ക്കാറുണ്ട്. തമിഴ്നാടിന്റെ സംസ്ഥാനമൃഗമായി തിരഞ്ഞെടുക്കപ്പെട്ട വരയാടിന്റെ പേരിന്റെ ഉത്ഭവവും തമിഴ്ഭാഷയിൽ നിന്നുതന്നെ... പാറ എന്നർത്ഥമുള്ള 'വരൈ, ആട്' എന്നീ രണ്ടു തമിഴ്വാക്കുകൾ കൂടിച്ചേർന്നാണ് 'പാറക്കെട്ടുകളിൽ വസിയ്ക്കുന്ന ആട്' എന്ന അർഥം വരുന്ന വരയാട് എന്ന നാമം രൂപമെടുത്തത്. </div>
<div class="separator" style="clear: both; text-align: center;">
<br /></div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFS5Zzlh-6V1XNlJU2Xsu2thS0QtamgVVkqX0JgXA_KkOP2-up-zqtJ61DYe4cvzVakQ7isyBZr_OgJAFrdRk_brGlYrk4yRkN8Ei58XFBhFQJsPkB0bsJ7LVJdPNPWa6m4mLhrRCTuQ0/s1600/v1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFS5Zzlh-6V1XNlJU2Xsu2thS0QtamgVVkqX0JgXA_KkOP2-up-zqtJ61DYe4cvzVakQ7isyBZr_OgJAFrdRk_brGlYrk4yRkN8Ei58XFBhFQJsPkB0bsJ7LVJdPNPWa6m4mLhrRCTuQ0/s1600/v1.jpg" /></a></div>
<div style="text-align: justify;">
15 മുതൽ 20 ദശലക്ഷം വർഷങ്ങൾക്കുമുൻപുള്ള മിയോസിൻ കാലഘട്ടത്തിൽ, ദക്ഷിണപൂർവ്വേഷ്യയിലെ മഴക്കാടുകളിൽ ജീവിച്ചിരുന്ന ആടുവർഗ്ഗത്തിൽപ്പെട്ട ചെറു ജീവികളിൽനിന്നുമാണ് വരയാടുകളുടെ ഉത്ഭവം എന്നാണ് വിശ്വസിയ്ക്കപ്പെടുന്നത്. തടിച്ചുകുറുകിയ ശരീരവും, കഠാരക്കൊമ്പുകളുമുണ്ടായിരുന്ന ഈ ചെറു ജീവികൾക്ക്, അക്കാലത്തെ ചില പ്രത്യേക പാരിസ്ഥിതികഘടകങ്ങളിലെ സ്വഭാവസവിശേഷതകൾ മൂലം വൻമൃഗങ്ങളേക്കാൾ ഊർജ്ജം ആവശ്യമായിരുന്നു. മഴക്കാടുകളുടെ ഹരിതസമൃദ്ധിയിൽ മേഞ്ഞുനടന്നിരുന്ന അവയ്ക്ക് ആവശ്യകമായത്ര ഊർജ്ജം നിറഞ്ഞ ഭക്ഷണവസ്തുക്കൾ കണ്ടെത്തുക എന്നത് വിഷമകരവും ആയിരുന്നില്ല. ആ കാലഘട്ടങ്ങളിൽ കൂട്ടം പിരിഞ്ഞ് ഒറ്റയാന്മാരായിമാത്രം ഇരതേടിയിരുന്ന ഈ വർഗ്ഗം, ഹിമാലയപർവ്വതനിരകൾക്കു രൂപംനൽകിയ പാരിസ്ഥികമാറ്റങ്ങളേത്തുടർന്ന്, മഴക്കാടുകളുടെ ഇരുളിമ ഉപേക്ഷിച്ച് പർവ്വതപ്രദേശങ്ങളിലെ തുറന്ന സ്ഥലങ്ങളിലേയ്ക്ക് കൂട്ടമായി കുടിയേറുകയായിരുന്നു. ഉയർന്ന പർവ്വതപ്രദേശങ്ങളിൽ രൂപംകൊണ്ട വ്യത്യസ്തമായ ഭക്ഷ്യശൃംഗലയുടെ പ്രത്യേകതകൾമൂലം, അധികോർജ്ജം പ്രധാനം ചെയ്തിരുന്ന ആഹാരസാധനങ്ങളുടെ ലഭ്യതക്കുറവ് ഈ ജീവിവർഗ്ഗങ്ങളുടെ ഭക്ഷണരീതികളെ കാര്യമായിത്തന്നെ ബാധിച്ചു. പർവ്വതനിരകളിൽ ലഭ്യമായ ഊർജ്ജം കുറഞ്ഞ ആഹാരവസ്തുക്കളുടെ നിരന്തര ഉപയോഗവും, ആവാസവ്യവസ്ഥകളുടെ പ്രത്യേകതകളും ഈ ആടുവർഗ്ഗങ്ങളെ കാര്യമായ ശാരീരികമാറ്റങ്ങൾക്കാണ് വിധേയരാക്കിയത്. ചുരുങ്ങിയ ഊർജ്ജം മാത്രം വേണ്ടിയിരുന്ന വലിയ മൃഗസമൂഹങ്ങളെയാണ് പരിണാമം തുണച്ചത് എന്നതിനാൽ ഈ ചെറിയ ഇനം ആടുകളുടെ ശരീരവും വളർന്നുതുടങ്ങി.</div>
<div style="text-align: center;">
<img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0jjVtWsCaz-_igs30WWxPfqKWXlWT9O1g6it1pKGSYDnoqcs4hXS8E9KCux46QVXlkS9jDs6MYOdPOHHI8fPWOnRlk-xkke7E7xg5WCf2zz7rAPIUGZ4B6LZcSbGHrKETCdKHkAE5gNk/s1600/3.jpg" /></div>
<div style="text-align: justify;">
ഹിമയുഗങ്ങൾക്കു പിന്നാലെ കടന്നുവന്നത് കൂടുതൽ ഉഷ്ണസ്വഭാവമുള്ള കാലഘട്ടങ്ങൾ ആയിരുന്നു. ലക്ഷക്കണക്കിനു വർഷങ്ങൾക്കിടയിലൂടെ കടന്നുപോയ, വ്യത്യസ്ഥത നിറഞ്ഞ ഈ കാലാവസ്ഥകളിൽ ജീവജാലങ്ങൾക്കും, പരിസ്ഥിതിയ്ക്കും വളരെയേറെ മാറ്റങ്ങളാണുണ്ടായത്. ദക്ഷിണേന്ത്യ, മിതോഷ്ണ പ്രദേശമായിമാറി. അവിടെയുള്ള പർവ്വതനിരകളിൽ ഏറെ പ്രത്യേകതകളുള്ള വിവിധയിനം മൃഗജനുസ്സുകൾ പ്രത്യക്ഷപ്പെട്ടുതുടങ്ങി. ദശലക്ഷക്കണക്കിനു വർഷങ്ങൾ അവ ഈ പർവ്വതപ്രദേശങ്ങളിൽ നിലനിക്കുകയും പെരുകുകയും ചെയ്തു. ഉഷ്ണകാലഘട്ടങ്ങളിൽ ഈ മൃഗങ്ങൾ, സമാനമായ പരിസ്ഥിതിസാഹചര്യങ്ങൾ നിലനിൽക്കുന്ന മറ്റു പ്രദേശങ്ങളിലേയ്ക്കും കുടിയേറി. ഈ കുടിയേറ്റത്തിന്റെ ഫലമായി 1600 മുതൽ 2600 മീറ്റർവരെ ഉയരമുള്ള പശ്ചിമഘട്ടമലനിരകളിലെ 400 കിലോമീറ്ററോളം പരന്നുകിടക്കുന്ന പുൽമേടുകളും, ചോലവനങ്ങളും വരയാടുകളുടെ അഭയകേന്ദ്രമായി മാറി.</div>
<div style="text-align: center;">
<img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhiECGRMQKec9KJV7sYr2DWXtlphdB4p1s4Ix_mZ2_Gaqa2iADBNwtvzaDl913ruO278mKCY5LgiqjKMTmq1utAfTR_A8j-1S6KOquGaix_nSkPlUSUwAdKh4jl75P6-YWnKVMRCMOuI24/s1600/2.jpg" /> </div>
<div style="text-align: justify;">
പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യകാലങ്ങളിൽ പശ്ചിമഘട്ടമലനിരകൾ തികച്ചും വന്യമായിരുന്നു. ശാന്തമായ ഈ കാടുകളിലൂടെ, സ്വതന്ത്രമായി വിഹരിച്ചിരുന്ന കാട്ടുമൃഗങ്ങളെ വേട്ടയാടുവാൻ എത്തിയിരുന്ന ഗോത്രവർഗ്ഗക്കാർ മാത്രമായിരുന്നു അന്ന് ഈ പർവ്വതപ്രദേശങ്ങളിലെ സന്ദർശകർ. കോളനിവാഴ്ചക്കാലത്ത് കാപ്പിയും, ഏലവും കൃഷിചെയ്യുവാനായി കുടിയേറ്റക്കാർ ഇവിടേയ്ക്ക് കടന്നുകയറിയതോടെയാണ് അപൂർവ്വമായ ഈ ജൈവവൈവിധ്യങ്ങളുടെ നാശത്തിന് തുടക്കം കുറിയ്ക്കപ്പെടുന്നത്. ഇടതൂർന്നു വളർന്നു നിന്നിരുന്ന ഈ കാടുകൾ, വൻതോട്ടങ്ങൾക്കു വഴിമാറിത്തുടങ്ങി. എന്നാൽ ആറായിരം അടിയിൽ കൂടുതൽ ഉയരമുള്ള പ്രദേശങ്ങളിലെ കാലാവസ്ഥ തോട്ടവിളകൾക്ക് അനുയോജ്യമല്ലാതിരുന്നതിനാൽ ഈ മലമടക്കുകളിലെ ചോലവനങ്ങൾ കുടിയേറ്റക്കാരുടെ മഴുവിൽ നിന്നും രക്ഷപ്രാപിച്ചുവെങ്കിലും വരയാടുകളും, മറ്റു വന്യമൃഗങ്ങളും സമൃദ്ധമായി ഉണ്ടായിരുന്ന ഈ വനപ്രദേശങ്ങൾ അവർ മൃഗയാവിനോദത്തിനായി മാറ്റി വയ്ക്കുകയും, അത് മിതമായ രീതിയിൽ മാത്രം ഉപയോഗിയ്ക്കുകയും ചെയ്തു. അക്കാലത്തെ വരയാടുകളുടെ ഏറ്റവും വലിയ കൂട്ടം രക്ഷപെട്ടത് വേട്ടയാടലിൽനിന്നല്ല, വേട്ടയാടലിനുവേണ്ടി ആയിരുന്നു എന്ന് പറയാം. ബ്രിട്ടീഷുകാർക്കും, തോട്ടം മുതലാളിമാർക്കൊപ്പം വിവിധ ഗോത്രവർഗ്ഗക്കാരും വരയാടുകളെ ധാരാളമായി വേട്ടയാടിയിരുന്നു. കുറ്റിച്ചെടികൾകൊണ്ട് നാലുചുറ്റും വേലിതീർത്ത്, ആട്ടിൻകൂട്ടങ്ങളെ അതിലേയ്ക്ക് ഓടിച്ചുകയറ്റി കുരുക്കിപിടിയ്ക്കുന്നതായിരുന്നുവത്രെ അവരുടെ രീതി.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3XHcwZAOBFWhWSe_iB4UH6rGB2maxJlaJmFMSg1URWYqUi6dYyYipXHagAlLxdvHz4D2yvYMQACpFSUk0Hs6VQJMj38NZgvo63ATaPL9_4ohyphenhyphen1IipgPL4l45r_JWgu0hpPDEudDDwW1U/s1600/var2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg3XHcwZAOBFWhWSe_iB4UH6rGB2maxJlaJmFMSg1URWYqUi6dYyYipXHagAlLxdvHz4D2yvYMQACpFSUk0Hs6VQJMj38NZgvo63ATaPL9_4ohyphenhyphen1IipgPL4l45r_JWgu0hpPDEudDDwW1U/s1600/var2.jpg" /></a></div>
<div style="text-align: justify;">
വിനോദത്തിനുവേണ്ടിയുള്ള വരയാടുവേട്ട അനുസ്യൂതം തുടർന്നപ്പോൾ അവ വംശനാശത്തിന്റെ വക്കിൽ എത്തുകയായിരുന്നു. ഈ തിരിച്ചറിവിന്റെ ഫലമായി, കടിഞ്ഞാണില്ലാത്ത വേട്ട നിയന്ത്രിയ്ക്കുക എന്ന ലക്ഷ്യത്തോടെ ആയിരുന്നു 1877-ൽ നീലഗിരി വൈൽഡ് ലൈഫ് അസോസിയേഷൻ രൂപം കൊണ്ടത്. 1928-ൽ ഹൈറേഞ്ച് ഗെയിം അസോസിയേഷനും രൂപം കൊണ്ടു. നീലഗിരിയ്ക്ക് സ്വന്തമായ സസ്യ-ജന്തു ജനുസ്സുകളെ, പ്രത്യേകിച്ച് വരയാടുകളെ സംരക്ഷിയ്ക്കുക എന്നതായിരുന്നു ഈ സംഘടനകളുടെ പ്രധാന പ്രവർത്തന ഉദ്ദേശ്യം. തുടർന്ന് ഈ രണ്ടു സംഘടനകളുടെയും മേൽനോട്ടത്തിൽ ആദ്യമായി വരയാടുകൾ ഉൾപ്പടെയുള്ള വന്യമൃഗങ്ങളുടെ കണക്കെടുപ്പ് നടത്തപ്പെട്ടു.ഇൻഡ്യ സ്വാതന്ത്ര്യം നേടിയതിനുശേഷം രൂപം കൊടുത്ത 'കണ്ണൻ തേവൻ റിസംപ്ഷൻ ആക്ട്' പ്രകാരം 1971-ൽ ഇരവികുളം ഉൾപ്പെടുന്ന ഭൂപ്രദേശങ്ങൾ വനംവകുപ്പിന് കൈമാറുകയും 1975-ൽ വരയാടുകളുടെ അഭയസങ്കേതമായി പ്രഖ്യാപിയ്ക്കുകയും ചെയ്തു. ആനമലമുതൽ പഴനിക്കുന്നുകൾവരെ വ്യാപിച്ചുകിടക്കുന്ന 97 ചതുരശ്രകിലോമീറ്റർ വരുന്ന വനമേഖലയുടെ പാരിസ്ഥിതികവും, ജൈവികവും, ഭൂമിശാസ്ത്രപരവുമായ പ്രത്യേകതകളെ കണക്കിലെടുത്ത് 1975-ലാണ് ഇരവികുളത്തെ ഒരു ദേശീയോദ്യാനമാക്കി പ്രഖ്യാപിച്ചത്. ഇന്ന്, കാട്ടാടുകളുടെയും, നാട്ടാടുകളുടെയും ഇടയിലെ ഒരു കണ്ണിയായി ലോകത്തിൽ അവശേഷിയ്ക്കുന്ന ഈ വരയാടുകളിൽ പകുതിയിലേറെയും, ഇരവികുളം ദേശീയോദ്യാനത്തിലെ ഈ മലനിരകളിലൂടെ മേഞ്ഞുനടക്കുന്നു.</div>
<div style="text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgp3Mj-p1xnzpRN-NA8cd3Un2gdsmKtoiLhyphenhyphensfkodtCaN3ZY3QkjB2gCZhPIFOSoYe0ElR08horDlaxVuBTWyzolFsDjI4WgareRdqucm25paz4nxtOqGD5Y9OPnBl1wSabFt0dE6K7G8Q/s1600/7.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgp3Mj-p1xnzpRN-NA8cd3Un2gdsmKtoiLhyphenhyphensfkodtCaN3ZY3QkjB2gCZhPIFOSoYe0ElR08horDlaxVuBTWyzolFsDjI4WgareRdqucm25paz4nxtOqGD5Y9OPnBl1wSabFt0dE6K7G8Q/s1600/7.jpg" /></a> </div>
<div style="text-align: justify;">
ഇൻഫോർമേഷൻ സെന്ററിലെ വിവരണങ്ങളിൽനിന്നും വരയാടുകളുടെ ജീവിതരീതികളും, നാഷണൽ പാർക്കിന്റെ ചരിത്രവും വായിച്ച്, അരമണിയ്ക്കൂറോളം കടന്നു പോയിരുന്നു. ആവശ്യമായ ചിത്രങ്ങളും പകർത്തി, ചില കുറിപ്പുകളും എഴുതിയെടുത്ത ശേഷം ഞങ്ങൾ പുറത്തേയ്ക്കിറങ്ങി. മിനിബസ്സുകളിൽ വന്നിറങ്ങുന്ന സന്ദർശകരുടെ കൂട്ടങ്ങൾ തിരക്കുപിടിച്ച് മലമുകളിലേയ്ക്ക് നടന്നുകയറുന്നുണ്ട്. യാത്രികരിലെ ഏറിയ പങ്കിന്റെയും മനോഭാവത്തിൽനിന്നും, ഈ ഇൻഫോർമേഷൻ സെന്ററും, ഇതിലെ വിജ്ഞാനപ്രദമായ വിവരണങ്ങളും സമയം പാഴാക്കുവാനായി തയ്യാറാക്കിയിരിയ്ക്കുന്ന കാഴ്ചകൾ മാത്രമാണെന്ന് തോന്നിപ്പോകും.. ചിലരെങ്കിലും ഒരു വഴിപാടുപോലെ സെന്ററിനുള്ളിലൂടെ കയറിയിറങ്ങി കടന്നുപോകുന്നു. യാത്ര എന്നാൽ ചുറ്റുപാടുകളിലെ വെറും കാഴ്ചകൾ മാത്രമല്ല, അനുഭവങ്ങളും, അറിവും നേടിയെടുക്കുവാനുള്ള അവസരങ്ങൾ കൂടിയാണെന്ന് മലയാളിസമൂഹം ഏത് കാലത്തായിരിയ്ക്കും മനസ്സിലാക്കിയെടുക്കുക?</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhciHxyAiiKATxgCstF6psskz80dKW4O2f75cEyOXbcQelg3B_UfRyKrR0DRIu3PtnQhCKqFsCvrARA0VdlAckeJHQB4ebMt3ySmbO34fy7NmL0U0CDey77A1US90M4Y04bf9sSMORuYjs/s1600/3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhciHxyAiiKATxgCstF6psskz80dKW4O2f75cEyOXbcQelg3B_UfRyKrR0DRIu3PtnQhCKqFsCvrARA0VdlAckeJHQB4ebMt3ySmbO34fy7NmL0U0CDey77A1US90M4Y04bf9sSMORuYjs/s1600/3.jpg" /></a></div>
<div style="text-align: justify;">
രാജമലയിലെ കാഴ്ചകൾ ആസ്വദിയ്ക്കുന്നതിനും, വരയാടുകളെ അടുത്തുകാണുന്നതിനുമായുള്ള യാത്ര ഞങ്ങൾ ആരംഭിച്ചു. ഇൻഫോർമേഷൻ സെന്ററിനടുത്തുള്ള ചെക്പോസ്റ്റിലെ പരിശോധനകൾക്കുശേഷം പുൽമേടുകൾക്കിടയിലൂടെ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന വഴിയിലൂടെ ഞങ്ങൾ മലമുകളിലേയ്ക്ക് നടന്നു. </div>
<br />
<div style="text-align: justify;">
വർഷങ്ങൾക്കുമുൻപ് രാജമലയിലെത്തുന്ന സന്ദർശകരുടെമേൽ കാര്യമായ നിയന്ത്രണങ്ങൾ ഒന്നുംതന്നെ ഉണ്ടായിരുന്നില്ല. വിശാലമായ പുൽമേടുകളിലൂടെയും, പാറക്കെട്ടുകൾക്കിടയിലൂടെയും സഞ്ചാരികൾക്ക് സർവ്വസ്വാതന്ത്ര്യത്തോടെ കയറിനടക്കുവാൻ സാധിച്ചിരുന്നു. ഈ സ്വാതന്ത്ര്യം മുതലെടുത്ത്, മൂന്നാർ മലനിരകളെ നീലചേലയുടുപ്പിച്ച് പൂത്തുലഞ്ഞുനിന്നിരുന്ന, നീലക്കുറിഞ്ഞി അടക്കമുള്ള മനോഹരമായ കാട്ടുചെടികൾ, യാതൊരു നിയന്ത്രണവുമില്ലാതെയാണ് പുറംനാടുകളിലേയ്ക്ക് കടത്തപ്പെട്ടിരുന്നത്. 1994-ൽ ഈ മലനിരകളെ വർണ്ണപ്പുതപ്പണിയിച്ച് നീലക്കുറിഞ്ഞി പൂത്തുവിടർന്നപ്പോൾ കെട്ടുകണക്കിന് കുറിഞ്ഞിച്ചെടികളുമായിപ്പോകുന്ന വാഹനങ്ങൾ മൂന്നാറിലെ ഒരു പതിവുകാഴ്ച മാത്രമായിരുന്നു.ആ ഒരു വർഷംകൊണ്ട് കുറിഞ്ഞികൾക്കുണ്ടായ നാശത്തിന്റെ തീവ്രത എന്തായിരുന്നുവെന്ന് വെളിവാകുന്നത് 12 വർഷങ്ങൾക്കുശേഷം നീലക്കുറിഞ്ഞിച്ചെടികൾ പൂവണിഞ്ഞപ്പോൾ മാത്രമായിരുന്നു. 1994-ൽ പ്രധാന പാതയിൽനിന്നും രാജമലയിലേയ്ക്കുള്ള വഴിയുടെ ഇരുവശങ്ങളിലും നിറയെ കുറിഞ്ഞിച്ചെടികൾ പൂത്തുലഞ്ഞിരുന്നുവെങ്കിൽ, 2006-ൽ ഈ പാതയോരങ്ങളിൽ വിരിയുവാനായി ഒരു ചെടിപോലും ഉണ്ടായിരുന്നില്ല എന്നതായിരുന്നു യാഥാർത്ഥ്യം. 12 വർഷങ്ങൾക്കുമുൻപ് പുറംനാട്ടിലേയ്ക്ക് കടത്തിക്കൊണ്ടുപോയ കുറിഞ്ഞിച്ചെടികൾക്ക് അടുത്ത തലമുറയ്ക്കായി വിത്തുകൾ പൊഴിയ്ക്കുവാൻ സാധിയ്ക്കാതെ പോയതിന്റെ അനന്തരഫലമായിരുന്നു പന്നൽച്ചെടികളും കുറ്റിക്കാടുകളുംമാത്രം തഴച്ചുവളരുവാൻ വിധിയ്ക്കപ്പെട്ട പാതയോരങ്ങൾ... </div>
<br />
<div style="text-align: justify;">
സന്ദർശകരുടെ നിയന്ത്രണമില്ലാത്ത കടന്നുകയറ്റത്തിന്റെ ദൂഷ്യഫലമെന്തെന്ന് തിരിച്ചറിഞ്ഞ വനം വകുപ്പ്, ഇപ്പോൾ രാജമലയിൽ കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയിരിയ്ക്കുന്നത്. പുൽമേടുകൾക്കു നടുവിലൂടെ, സന്ദർശകർ തെളിച്ച നടപ്പുവഴികൾ എല്ലാം തന്നെ വേലികെട്ടി അടച്ചുകഴിഞ്ഞിരിയ്ക്കുന്നു. കാഴ്ചക്കാരുടെ ഓരോ ചലനവും ശ്രദ്ധിച്ചുകൊണ്ട്, ജാഗരൂഗരായി നിൽക്കുന്ന നിരവധി വാച്ചർമാരെ വഴിയോരങ്ങളിലുടനീളം കാണുവാൻ സാധിയ്ക്കും. വരയാടുകളെ ശല്യപ്പെടുത്തുന്നവർക്ക് അവർ കർശനമായ താക്കീതുകൾ നൽകുന്നത്, യാത്രയ്ക്കിടെ പല സ്ഥലങ്ങളിലും കാണുവാൻ സാധിച്ചു.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8E2BGv07TK4aq6MTIHglhoqGnL23x5u1VaHk0bw5_Q9LSKbiGDxvcPSatb0fuvSPPd5aS6WHiFbTi12jkjpC3ZgPCtKOzj3n7Vfay2vj_iJYgVir8jcfQfOHMF4KljU0rD8U4VrcRVCg/s1600/4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8E2BGv07TK4aq6MTIHglhoqGnL23x5u1VaHk0bw5_Q9LSKbiGDxvcPSatb0fuvSPPd5aS6WHiFbTi12jkjpC3ZgPCtKOzj3n7Vfay2vj_iJYgVir8jcfQfOHMF4KljU0rD8U4VrcRVCg/s1600/4.jpg" /></a></div>
<br />
<div style="text-align: justify;">
തിളങ്ങുന്ന നീലാകാശത്തിനുതാഴെ തലയുയർത്തി നിൽക്കുന്ന കൂറ്റൻ മലനിരകൾ...... അത്യഗാധമായ മലഞ്ചെരിവുകൾ..... വേനലിന്റെ കാഠിന്യത്തിൽ മഞ്ഞപ്പു പടർന്നുകിടക്കുന്ന വരണ്ട പുൽമേടുകൾ... ഇവയ്ക്കിടയിലൂടെ നീണ്ടുകിടക്കുന്ന പാതയിലൂടെ ഒന്നു രണ്ട് വളവുകൾ പിന്നിട്ട് മുകളിലേയ്ക്ക് എത്തിയതോടെ വരയാടിൻ കൂട്ടങ്ങളുടെ കാഴ്ചകൾ ആരംഭിച്ചുതുടങ്ങി. ആദ്യകാഴ്ചയായി വഴിയ്ക്ക് കുറുകെ പ്രത്യക്ഷപ്പെട്ട രണ്ട് വരയാടുകൾ അതിവേഗത്തിൽ സമീപത്തെ പുല്ലിൻകൂട്ടങ്ങളുടെ ഇടയിലേയ്ക്ക് മറഞ്ഞുവെങ്കിലും, അല്പം ദൂരെയായി, വഴിയ്ക്കുമുകളിലെ പാറക്കെട്ടുകൾക്കിടയിൽ ഒരു വലിയകൂട്ടം ഞങ്ങളെ കാത്തു നിന്നിരുന്നു.. പുൽമേടുകളിലും, പാറക്കെട്ടുകളിലും മേഞ്ഞുനടക്കുന്ന കൂട്ടത്തിന്റെ കാവൽക്കാരനെന്നപോലെ ഉയർന്ന ഒരു പാറയുടെ മുകളിൽ പരിസരം വീക്ഷിച്ചു നിന്നിരുന്ന ഒരു ആടിന്റെ ദൃശ്യം സന്ദർശകരുടെ കണ്ണുകൾക്കും, ക്യാമറയ്ക്കും ഒരു വിരുന്നുതന്നെയായിരുന്നു. ശാന്തമായി സന്ദർശകർക്ക് അഭിമുഖമായി പോസുചെയ്തു നിന്ന അവന്റെ ഏറെ ചിത്രങ്ങൾ പകർത്തിയശേഷമാണ് ഞങ്ങൾ മലമുകളിലേയ്ക്കുള്ള നടപ്പു തുടർന്നത്.</div>
<br />
<div style="text-align: justify;">
വലതുവശത്തായി തലയുയർത്തിനിൽക്കുന്ന നായ്ക്കൊല്ലി മലയുടെ അടിവാരത്തിലൂടെയുള്ള ഈ വഴി നയമക്കാട് എസ്റ്റേറ്റുവരെ നീണ്ടുകിടക്കുന്നു. മുൻപോട്ടുള്ള യാത്രയിൽ പലപ്പോഴും വരയാടിൻകൂട്ടങ്ങൾ വഴിയ്ക്കുസമീപത്തായി പ്രത്യക്ഷപ്പെട്ടുകൊണ്ടിരുന്നു. കറുത്തിരുണ്ട നിറമുള്ള ഒറ്റയാന്മാർ മുതൽ അടുത്തകാലത്ത് പിറന്നുവീണ ചെറിയ കുഞ്ഞുങ്ങൾ ഉൾപ്പടെയുള്ള കൂട്ടങ്ങളും വഴിയോരത്തുകൂടെ സന്ദർശകരെ തീരെ ഗൗനിയ്ക്കാതെയാണ് മേഞ്ഞുനടക്കുന്നത്. ഉത്തരേന്ത്യക്കാരായ ഒരു കൂട്ടം സന്ദർശകർ വരയാടിൻകൂട്ടങ്ങൾക്കിടയിൽ നിന്ന് ഫോട്ടോയെടുക്കുന്നുണ്ട്. അതിനിടെ ചിലർ വരയാടുകളെ കെട്ടിപ്പിടിച്ചുനിന്ന് ഫോട്ടോയെടുക്കുവാനുള്ള ശ്രം നടത്തിയതോടെ അവ വഴിയോരത്തെ കാടുകളിലേയ്ക്ക് ചിതറിയോടി..</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVRKtnAIbcg1dhYi7DyJAZD-i479BG1sO3l5cdWlOtH22IBGzzh4kbJvYEG0QDmxr1OzS9Ry-h6swk-d3fqe7LTiSA5hFY0WDfXhflXSjL18O-4aoZ1k2KP9Ms8pFcjY2-7iU39Z_NrzY/s1600/5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVRKtnAIbcg1dhYi7DyJAZD-i479BG1sO3l5cdWlOtH22IBGzzh4kbJvYEG0QDmxr1OzS9Ry-h6swk-d3fqe7LTiSA5hFY0WDfXhflXSjL18O-4aoZ1k2KP9Ms8pFcjY2-7iU39Z_NrzY/s1600/5.jpg" /></a></div>
<div style="text-align: justify;">
നായ്ക്കൊല്ലിമലയുടെ ചെരിവിലെ ഒരു ചോലക്കാടിനുള്ളിൽനിന്നും മലനിരകളുടെ
ശീതളിമയുമായി ഒരു അരുവി തുള്ളിപ്പതഞ്ഞൊഴുകിയെത്തി, വഴിയ്ക്കു കുറുകെ കടന്ന്,
കുത്തനെയുള്ള പാറക്കെട്ടിൽനിന്നും ഒരു വെള്ളച്ചാട്ടമായി അഗാധതയിലേയ്ക്ക്
പതിയ്ക്കുന്നു. മുൻയാത്രകളിൽ പലപ്പോഴും വിശ്രമത്തിനായി ഞങ്ങൾ
തിരഞ്ഞെടുത്തിരുന്നത് അരുവിയ്ക്ക് സമീപത്തെ ഒരു ചെരിഞ്ഞ പാറയായിരുന്നു..
ഇന്ന് ആ ഭാഗമെല്ലാം വേലികെട്ടി അടച്ച് ഭദ്രമാക്കിക്കഴിഞ്ഞിരിയ്ക്കുന്നു.
സന്ദർശകർക്ക് ദാഹശമനത്തിനായി അരുവിയിലെ വെള്ളം ഒരു ചെറിയ പൈപ്പിലൂടെ
വഴിയോരത്തേയ്ക്ക് എത്തിച്ചിട്ടുണ്ട്. കാടിന്റെ ശുദ്ധി നിറഞ്ഞ വെള്ളം ഒരു
കവിൾ കുടിച്ചതോടെ യാത്രയുടെ ക്ഷീണവും, തളർച്ചയും പെട്ടെന്നുതന്നെ
അലിഞ്ഞുമാറുവാൻ തുടങ്ങി. </div>
<br />
<div style="text-align: justify;">
ഇതിനിടെ നീർച്ചാലിനുസമീപത്തേയ്ക്ക് വെള്ളം കുടിയ്ക്കുവാൻ ഒരു വലിയ കൂട്ടം വരയാടുകൾ എത്തി ച്ചേർന്നിരുന്നു. മറ്റൊരു ചെറിയ കൂട്ടം സമീപത്തെ പുൽമേടുകളിലൂടെ മേഞ്ഞുനടക്കുന്നുണ്ട്. വെള്ളം കുടിച്ചുകൊണ്ട് നിന്നിരുന്ന കൂട്ടത്തിന്റെയും, അവയോടൊപ്പമുണ്ടായിരുന്ന കുഞ്ഞുങ്ങളുടെയും കുറച്ചു ചിത്രങ്ങൾ പകർത്തിശേഷം സന്ദർശകർ യാത്ര അവസാനിപ്പിയ്ക്കേണ്ട ഭാഗത്തേയ്ക്ക് ഞങ്ങൾ നീങ്ങി. അവിടെ ഒരു വശത്ത് നായ്ക്കൊല്ലിമലയുടെ അതിമനോഹരമായ ദൃശ്യം.... മറുവശത്ത് പാറക്കെട്ടുകളും, പന്നൽച്ചെടികളും നിറഞ്ഞ, ചെരിഞ്ഞിറങ്ങുന്ന മലഞ്ചെരിവുകളും, താഴ്വരകളും... അക്കേഷ്യാ മരങ്ങൾ വളർന്നുനിൽക്കുന്ന പുൽമേടുകളിലൂടെ ഒരു കറുത്ത പാമ്പിനേപ്പോലെ വളഞ്ഞുപുളഞ്ഞ് നയമക്കാട്ടേയ്ക്ക് നീണ്ടുകിടക്കുന്ന ചെറിയ പാത.... രാജമലയിലെത്തുന്ന സന്ദർശകർക്ക് ഏറ്റവും മനോഹരമായ ദൃശ്യങ്ങൾ ആസ്വദിയ്ക്കുവാൻ സാധിയ്ക്കുന്നത് ഈ ഭാഗത്തുനിന്നുമാണെന്ന് തീർത്തു പറയാം.</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEXQlW6VHVP00xMpYFvNEkxrbdzBQ5fUYPHxpyTZSt3hZKJVrzf7phaDRrBPjYo1IHLchSRO4PBubRMJ8fo_vGnECQcOGG9lC7Bq7zxg9BdYBC54blTnTYx5wivxxupadygKmUoGslcGM/s1600/6.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEXQlW6VHVP00xMpYFvNEkxrbdzBQ5fUYPHxpyTZSt3hZKJVrzf7phaDRrBPjYo1IHLchSRO4PBubRMJ8fo_vGnECQcOGG9lC7Bq7zxg9BdYBC54blTnTYx5wivxxupadygKmUoGslcGM/s1600/6.jpg" /></a></div>
<div style="text-align: justify;">
ഇവിടെ എത്തുന്ന സന്ദർശകരെ നിയന്ത്രിയ്ക്കുവാനായി വാച്ചർമാരെയും
വനംവകുപ്പ് നിയോഗിച്ചിട്ടുണ്ട്. അവരിൽ ഒരാളെ ഞങ്ങൾ പരിയപ്പെട്ടു.. മഹേഷ്..
തമിഴ്വംശജനായ മഹേഷ് മൂന്നുവർഷത്തിലേറെയായി രാജമലയിൽ ജോലി നോക്കുകയാണ്. അല്പസമയത്തെ
സംസാരത്തിനിടയിൽ ഈ ഉദ്യാനത്തെക്കുറിച്ചും,
വരയാടുകളേക്കുറിച്ചുമുള്ള ഏറെ കാര്യങ്ങളാണ് മഹേഷ് ഞങ്ങൾക്ക് വിവരിച്ചുതന്നത്. </div>
<br />
<div style="text-align: justify;">
അല്പസമയത്തെ
സംസാരത്തിനും, സംശയനിവാരണങ്ങൾക്കുംശേഷം ഞങ്ങൾ മഹേഷിനോട് യാത്ര പറഞ്ഞു..
രാജമലയുടെ കാഴചകൾ അവസാനിപ്പിച്ച്മടങ്ങുവാനുള്ള സമയം ആയിരുന്നു.. ഇവിടുത്തെ
കാഴ്ചകൾക്കുശേഷം ഇനി ലക്കം വെള്ളച്ചാട്ടം കൂടി സന്ദർശിയ്ക്കേണ്ടതുണ്ട്. കൂടാതെ വയറ്റിൽ വിശപ്പിന്റെ കേളികൊട്ടും ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു.. അതുകൊണ്ട് അധികം സമയം കളയാതെതന്നെ ഞങ്ങൾ ഇൻഫോർമേഷൻ സെന്ററിനരികിലേയ്ക്കുള്ള മടക്കയാത്ര ആരംഭിച്ചു.<br />
<br />
<div style="text-align: justify;">
ഇൻഫോർമേഷൻ സെന്ററിനരികിലുള്ള ചെക്ക്പോസ്റ്റിനുസമീപത്തായി അരുൺ ഞങ്ങൾക്കായി കാത്തു നിൽക്കുന്നുണ്ടായിരുന്നു.. ആദ്യം വന്ന മിനിബസ്സിൽതന്നെ അരുണിനൊപ്പം, വരയാടുകളുടെ കാഴ്ചകളിൽ നിന്നുള്ള മലയിറക്കം ഞങ്ങൾ ആരംഭിച്ചു. </div>
<br />
<div style="text-align: justify;">
ടിക്കറ്റ്കൗണ്ടറിന്റെ മുകൾനിലയിലായി എക്കോ-ടൂറിസം ഡിപ്പാർട്ട്മെന്റിന്റെ നേതൃത്വത്തിൽ അത്യാവശ്യ സൗകര്യങ്ങളോടുകൂടിയ ഒരു ചെറിയ റസ്റ്റോറന്റ്, പ്രവർത്തിയ്ക്കുന്നുണ്ട്. ഇവിടെ എത്തിച്ചേരുന്ന സന്ദർശകർക്ക് കുറഞ്ഞ വിലയ്ക്ക് തൃപ്തികരമായ ഭക്ഷണം... അതാണ് ഈ ചെറിയ റസ്റ്റോറന്റിന്റെ മേന്മയെന്ന് തീർത്തു പറയാം.. അവിടെനിന്നും തമിഴ്നാടൻശൈലിയിലുള്ള ദോശയും, സാമ്പാറും, ചട്നിയും അടങ്ങുന്ന ഒരു ചെറിയ ഭക്ഷണത്തിനുശേഷം ഞങ്ങൾ ലക്കം വെള്ളച്ചാട്ടത്തിനരികിലേയ്ക്കുള്ള യാത്ര ആരംഭിച്ചു.</div>
</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgRCsYEQxMc0qGP5EF8tO7-fgjXVJNQbh0FbvAnfTVmxaYYfg1nT1Qob7vyW-sTqs9D11_pj-GxraImynHGKN27bwawbTBp1kcdB0EmpSXEoHrzHzKP99VstTpLSxt1QjnDAwqOZAUodo/s1600/7.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhgRCsYEQxMc0qGP5EF8tO7-fgjXVJNQbh0FbvAnfTVmxaYYfg1nT1Qob7vyW-sTqs9D11_pj-GxraImynHGKN27bwawbTBp1kcdB0EmpSXEoHrzHzKP99VstTpLSxt1QjnDAwqOZAUodo/s1600/7.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394;"><b><span style="font-size: small;">സഞ്ചാരികളുടെ തിരക്കിൽ ലക്കം വെള്ളച്ചാട്ടം..</span></b></span></td></tr>
</tbody></table>
<div style="text-align: justify;">
മൂന്നാറിൽനിന്നും കടന്നുപോകുന്ന ഈ പാത, മറയൂർ ടൗൺ പിന്നിട്ടശേഷം, ചിന്നാർ-ആനമല വന്യജീവി സങ്കേതങ്ങൾക്കുള്ളിലൂടെ ഉടുമൽപേട്ടുവരെ നീണ്ടുകിടക്കുന്നു. രാജമലയുടെ പ്രവേശനകവാടത്തോട് ചേർന്നുള്ള ഭാഗങ്ങളിൽ, ഈ പാതയുടെ ഇരുവശങ്ങളിലും നിരവധി ചെറുകടകൾ സ്ഥാനം പിടിച്ചിട്ടുണ്ട്. പ്രധാന സീസണുകളിൽ കാന്തല്ലൂരിന്റെ വളക്കൂറുള്ള മണ്ണിൽ വിളയുന്ന ആപ്പിളും, ഓറഞ്ചും, സ്ട്രോബറിയും, മരത്തക്കാളിയുമൊക്കെ ഈ കടകളിൽ സുലഭമാണെങ്കിലും ഈ സീസണിൽ ചോളവും, മാങ്ങയും, പിഞ്ചുകാരറ്റുമൊക്കെയാണ് അവയുടെ സ്ഥാനം കൈയടക്കിയിരിയ്ക്കുന്നത്. വഴിയോരത്തെ ഒരു കടയിൽനിന്നും നാരങ്ങാനീരിന്റെ പുളിയുള്ള, ചുട്ടെടുത്ത ചോളത്തിന്റെയും, മുളകുപൊടിയിട്ട സേലം മാങ്ങയുടെയും രുചി നുണഞ്ഞശേഷം ഞങ്ങൾ യാത്ര തുടർന്നു.</div>
<br />
<div style="text-align: justify;">
രാജമലയിൽനിന്നും, ലക്കം വെള്ളച്ചാട്ടം വരെ പതിമൂന്ന് കിലോമീറ്ററുകൾ പിന്നിടേണ്ടതുണ്ട്.... വളഞ്ഞു പുളഞ്ഞാണ് കിടപ്പെങ്കിലും, ദോഷം പറയരുതല്ലോ, മനോഹരമായ റോഡുതന്നെ... നിറയേ പൂത്തുലഞ്ഞു നിൽക്കുന്ന കൊങ്ങിണിക്കാടുകളും, പച്ചപ്പട്ടുനാടകൾപോലെ നിരയൊപ്പിച്ച്, മലഞ്ചെരിവുകളിലൂടെ കയറിയിറങ്ങിക്കിടക്കുന്ന തേയിലത്തോട്ടങ്ങളും, മഞ്ഞിന്റെ മായിക വലയത്തിൽനിന്നും തലയുയർത്തി നിൽക്കുന്ന മലനിരകളും ഒന്നുചേർന്ന് സമ്മാനിയ്ക്കുന്ന മനോഹരദൃശ്യങ്ങൾ ഈ വഴിയോരക്കാഴ്ചകളെ ഒരു അവിസ്മരണീയമായ അനുഭവമാക്കി യാത്രയിലുടനീളം ഞങ്ങൾക്കു സമ്മാനിയ്ക്കുകയായിരുന്നു. ഇടയ്ക്കെല്ലാം ഇത്തരം മനോഹരമായ വിദൂരക്കാഴ്ചകൾ സമ്മാനിയ്ക്കുന്ന വ്യൂപോയിന്റുകൾ ഉണ്ടെങ്കിലും സമയക്കുറവുമൂലം അവയെല്ലാം അവഗണിച്ച് നീങ്ങിയ ഞങ്ങൾ അരമണിയ്ക്കൂർ സമയംകൊണ്ട് ലക്കം വെള്ളച്ചാട്ടത്തിനു സമീപത്ത് എത്തിച്ചേർന്നു.</div>
<br />
<div style="text-align: justify;">
പൂച്ചെടികൾകൊണ്ട് മനോഹരമാക്കിയ തേയിലഫാക്ടറിയുടെ സമീപത്തുകൂടി വളവുകൾ പിന്നിട്ട് ഇറങ്ങി വരുമ്പോൾതന്നെ ഏതൊരാൾക്കും വെള്ളച്ചാട്ടത്തിന്റെ സാമീപ്യം തിരിച്ചറിയുവാൻ സാധിയ്ക്കും.. അതുപക്ഷേ വെള്ളച്ചാട്ടത്തിന്റെ ഇരമ്പലോ, കളകളാരവമോ കാതുകളിൽ എത്തുമ്പോഴുണ്ടാകുന്ന സംഗീതം അനുഭവിച്ചല്ല..... പിന്നെയോ വഴിയോരങ്ങളിലെ ചെറുഭക്ഷണശാലകളുടെ ആധിക്യവും, സന്ദർശകരുടെ തിരക്കും, വഴിയുടെ പാതിഭാഗവും അപഹരിച്ച് പാർക്ക് ചെയ്തിരിയ്ക്കുന്ന വാഹനങ്ങളും മുൻകൂട്ടി കാണിച്ചുതരുന്ന സൂചനകൾകൊണ്ടാണെന്ന് മാത്രം...</div>
<br />
<div style="text-align: justify;">
ലക്കം പാലത്തിനു സമീപത്തായി വഴിയോരത്ത് പടർന്നുകിടക്കുന്ന കൂറ്റൻ ചേലമരത്തിന്റെ തണലിൽ ബൈക്ക് നിറുത്തിയശേഷം ഞങ്ങൾ വെള്ളച്ചാട്ടത്തിനു സമീപത്തേയ്ക്ക് നടന്നു. വഴിയോരത്തോട് ചേർന്നുതന്നെയാണ് ടിക്കറ്റ് കൗണ്ടർ... മുതിർന്ന സന്ദർശകർക്ക് 10 രൂപയും, കുട്ടികൾക്ക് 5 രൂപയുമാണ് ചാർജ്ജ്. രണ്ട് ടിക്കറ്റുമെടുത്ത് ലക്കം ഫോറസ്റ്റ് സ്റ്റേഷന്റെ മുറ്റത്തുകൂടി ഞങ്ങൾ വെള്ളച്ചാട്ടത്തിന്റെ സമീപത്തേയ്ക്കിറങ്ങി. </div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg71I9nVwk9IJ19JrT2nb-4xscLT-IvB4dfBF5IkdRFYdT5rCmGjPSny1QZgQQZw0BH9VU4hQ1xC6aJDYGjlx3oV1M7DmBEt4pPlqeL9LQv4QG5tHI68dYA2qWEnqE_Tpg3TcluohRbLVk/s1600/8.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg71I9nVwk9IJ19JrT2nb-4xscLT-IvB4dfBF5IkdRFYdT5rCmGjPSny1QZgQQZw0BH9VU4hQ1xC6aJDYGjlx3oV1M7DmBEt4pPlqeL9LQv4QG5tHI68dYA2qWEnqE_Tpg3TcluohRbLVk/s1600/8.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><span style="color: #0b5394;"><b>ലക്കം വെള്ളച്ചാട്ടത്തിൽ ആളൊഴിഞ്ഞപ്പോൾ...</b></span></span></td></tr>
</tbody></table>
<div style="text-align: justify;">
പാലത്തിനടിയിലൂടെയുണ്ടായിരുന്ന ശോഷിച്ച നീരൊഴുക്ക്, വെള്ളച്ചാട്ടത്തിന്റെ ദയനീയാവസ്ഥയേക്കുറിച്ച് ഒരു മുൻധാരണ തന്നിരുന്നുവെങ്കിലും, ഇത്രമാത്രം നിരാശ്ശപ്പെടുത്തുമെന്ന് ഞങ്ങൾ വിചാരിച്ചിരുന്നില്ല. കഷ്ടിച്ച് 25-30 അടിമാത്രം ഉയരമുള്ള രണ്ടു തട്ടുകളായുള്ള പാറക്കൂട്ടത്തിൽനിന്നും ശുഷ്കിച്ച് ഒഴുകിവീഴുന്ന ഒരു വെള്ളച്ചാൽ... അതായിരുന്നു ഞങ്ങളുടെ കണ്മുൻപിൽ തെളിഞ്ഞ ലക്കം വെള്ളച്ചാട്ടത്തിന്റെ ദൃശ്യം.. മഴക്കാലത്ത് മനോഹരമായ ഒരു വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ഇവിടെ പ്രത്യക്ഷപ്പെട്ടേക്കാമെങ്കിലും ഈ വേനൽക്കാലദൃശ്യം, സുന്ദരമായ അനേകം വെള്ളച്ചാട്ടങ്ങളുടെ നാടായ കേരളത്തിൽനിന്നുമെത്തുന്ന ഏതൊരു സന്ദർശകനേയും നിരാശ്ശപ്പെടുത്തുമെന്നതിൽ സംശയമില്ല.....</div>
<br />
<div style="text-align: justify;">
വെള്ളച്ചാട്ടത്തിന്റെ കാഴ്ചകൾ ആസ്വാദ്യകരമായിരുന്നില്ലെങ്കിലും, കാട്ടരുവിയുടെ കരകളും, ചുറ്റുപാടുമുള്ള വനദൃശ്യങ്ങളും മനസ്സിനു സന്തോഷം പകരുന്ന കാഴ്ചകൾതന്നെ. തെളിഞ്ഞൊഴുകുന്ന കുളിർമ്മയേറിയ വെള്ളം...... തണൽ പരത്തി അരുവിയുടെ മുകളിലേയ്ക്ക് ചാഞ്ഞുകിടക്കുന്ന കാട്ടുമരങ്ങൾ. കാടിന്റെ ഉള്ളറകളിൽ എവിടെയോ മതിമറന്നിരുന്നു പാടുന്ന കാട്ടുകിളികളുടെ സംഗീതം..... ഇവയൊക്കെ ആസ്വദിച്ച്, അരുവിയുടെ നടുവിലെ മിനുത്ത പാറക്കൂട്ടങ്ങളിൽ അല്പസമയം ഞങ്ങൾ ചിലവഴിച്ചു.. </div>
<br />
<div style="text-align: justify;">
വെള്ളച്ചാട്ടത്തിന്റെ താഴെയും, സമീപത്തെ ചെറുകുഴികളിലുമായി കുളിച്ചുതിമിർക്കുന്നവരിൽ തമിഴ്നാട്ടിൽ നിന്നുള്ള സഞ്ചാരികൾ മാത്രം...... തമിഴ്നാടിന്റെ വരണ്ടുണങ്ങിയ കാലാവസ്ഥയിൽ, ഈ ചെറിയ വെള്ളച്ചാട്ടവും, ഒരു ഉത്സവമായി മാറുന്നുവെന്ന് അവരുടെ ആനന്ദതിമിർപ്പിൽനിന്നും മനസ്സിലാകും. അല്പസമയം കാഴ്ചകൾ ആസ്വദിച്ച് ചുറ്റിനടന്ന്, കുറച്ച് ചിത്രങ്ങളും പകർത്തിയശേഷം ഞങ്ങൾ ലക്കം വെള്ളച്ചാട്ടത്തിനോട് യാത്ര പറഞ്ഞു. </div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi88igM4_m31AbR8EtbJ-rqGnzEBTpFWx-POQtCMIbcfbtzHl-LkF821XTPYnAwG6xWZgykymoy5KjqBD7PcNNA8U2D1sNWqRQaSOtV2odtGyQFIQkNHHtjqrNydqSqXLjeHxnpHXEGXZg/s1600/10.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi88igM4_m31AbR8EtbJ-rqGnzEBTpFWx-POQtCMIbcfbtzHl-LkF821XTPYnAwG6xWZgykymoy5KjqBD7PcNNA8U2D1sNWqRQaSOtV2odtGyQFIQkNHHtjqrNydqSqXLjeHxnpHXEGXZg/s1600/10.jpg" /></a></div>
<div style="text-align: justify;">
യാത്ര, മൂന്നാറിനോടടുത്തപ്പോൾ വഴിയോരത്ത് ചിന്നത്തായമ്മയുടെ പഴകച്ചവടം പൊടിപൊടിയ്ക്കുന്നു. പാഷൻഫ്രൂട്ട്, ഇളം കാരറ്റ്, വിവിധയിനം മാങ്ങകൾ... വാളൻപുളി, മീൻപുളി, ഇവയെല്ലാം വഴിയോരത്ത് തയ്യാറാക്കിയ തട്ടിൽ നിരത്തിവച്ച്, ചെറിയ ഒരു തീക്കുണ്ഡത്തിനരികിൽ നിറഞ്ഞ ചിരിയുമായി സഞ്ചാരികളെ കാത്തിരിയ്ക്കുന്ന കോയമ്പത്തൂരുകാരിയായ ഈ അമ്മ, രാജമലറൂട്ടിലെ ഒരു പതിവു കാഴ്ചയാണ്.. </div>
<br />
<div style="text-align: justify;">
മുൻയാത്രകളിലേതുപോലെ ഇത്തവണയും തീയുടെ ഇളംചൂടിൽ വിശേഷങ്ങൾ തിരക്കി അല്പസമയം ചിന്നത്തായമ്മയോടൊത്ത് ഞങ്ങൾ ചിലവഴിച്ചു... "ഉച്ചയ്ക്കുശേഷം മഴയായതുകൊണ്ട് കാര്യമായ കച്ചവടമൊന്നും നടക്കാറില്ല. അതുകൊണ്ട് എല്ലാം അടുക്കിക്കെട്ടി വീട്ടിൽ പോകുവാൻ ഒരുങ്ങുകയായിരുന്നു. തണുപ്പായാൽ പിന്നെ ആർക്കുവേണം മാങ്ങയും, കാരറ്റുമൊക്കെ? "അധികം പഴുക്കാത്ത പാഷൻഫ്രൂട്ടിൽ, മുളകുപൊടിയും, ഉപ്പുമിട്ട് തന്നശേഷം, തരണം ചെയ്യുവാനാകാത്ത ജീവിതപ്രാരാബ്ദങ്ങളേക്കുറിച്ച് വിവരിയ്ക്കുമ്പോഴും ചിന്നത്തായമ്മയുടെ മുഖത്ത് ഞങ്ങൾക്കായി ഒരു സ്നേഹസൽക്കാരം ഒരുക്കിയതു പോലെയുള്ള സന്തോഷം... </div>
<br />
<div style="text-align: justify;">
സമയം തീരുകയാണ്... ഇരുണ്ടുമൂടിയ ആകാശത്തിൻകീഴിൽ തണുത്ത കോടക്കാറ്റ് വീശിത്തുടങ്ങി... ഇനിയും ഏറെദൂരം ഓടിത്തീർക്കുവാൻ അവശേഷിയ്ക്കുന്നു... മൂന്ന് കെട്ട് കാരറ്റും, കുറച്ച് സേലം മാങ്ങയും വാങ്ങി, ഞങ്ങൾ ചിന്നത്തായമ്മയോട് യാത്ര പറഞ്ഞു... അടുത്ത യാത്രയിലും മാങ്ങയും, കാരറ്റും, അതിനേക്കാൾ മാധുര്യമുള്ള ഈ പുഞ്ചിരിയുംതേടി വീണ്ടുമെത്തുമെന്ന ഉറപ്പോടേ ഒരു മനോഹരദിനത്തിന്റെ ഓർമ്മകളുമായി തോവാളയിലേയ്ക്ക് മടക്കയാത്ര.....</div>
<div style="text-align: justify;">
<b>..............................................................................................................................................................</b> </div>
<div style="text-align: center;">
</div>
</div>
Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com22tag:blogger.com,1999:blog-4628133033338158729.post-78714362225609035382012-07-07T01:21:00.002-07:002012-08-01T01:03:58.757-07:00കുറിഞ്ഞി പൂക്കുന്ന താഴ്വരയിലൂടെ...<div dir="ltr" style="text-align: left;" trbidi="on">
പ്രകൃതിയൊരുക്കിയ കാൻവാസിൽ, ഹരിതവർണ്ണഭേദങ്ങളുടെ അതിപ്രസരം ഒഴുകിയിറങ്ങിയതുപോലെ കണ്ണെത്താദൂരത്തോളം നീണ്ടുകിടക്കുന്ന തേയിലപരപ്പുകൾ. മഞ്ഞുതുള്ളികളെ നിറുകയിൽ ചൂടിനിൽക്കുന്ന തേയിലക്കൊളുന്തുകൾ കൈകോർത്തു വിരിച്ച ആ പച്ചപ്പുതപ്പിനുമുകളിലൂടെ, ഉദയസൂര്യന്റെ സുവർണ കിരണങ്ങൾ ഒഴുകിയെത്തുന്ന ദൃശ്യങ്ങൾ അതിമനോഹരമായിരുന്നു....... ഒപ്പം മൂന്നാറിന്റെ കുളിരിലേയ്ക്ക് ഹാർദ്ദവമായി സ്വാഗതമോതി, മലനിരകളുടെ മറവിൽനിന്നും ചെമ്മരിയാട്ടിൻകൂട്ടങ്ങളെപ്പോലെ ഉയർന്നു വരുന്ന കോടമഞ്ഞ് വാരിവിതറുന്ന സുഖകരമായൊരു തണുപ്പും..... മഞ്ഞിൽ നനഞ്ഞുകുതിർന്ന കുന്നുകളും തേയിലത്തളിരുകളിൽ പ്രതിഫലിയ്ക്കുന്ന സൂര്യരശ്മികളുടെ സുവർണ്ണകാന്തിയും, ചൂടുചായയുടെ സുഗന്ധം വഹിച്ചെത്തുന്ന കുളിർകാറ്റും ആസ്വദിച്ച് ഞങ്ങൾ രാജമലയിലേയ്ക്കുള്ള യാത്രയിലായിരുന്നു അപ്പോൾ... അപൂർവ്വതയുടെ വർണ്ണച്ചാർത്തുമായി നീലക്കുറിഞ്ഞികൾ പൂത്തുലയുന്ന ഗിരിനിരകളും, അവയ്ക്കിടയിലൂടെ കൂത്താടിനടക്കുന്ന വരയാടിൻകൂട്ടങ്ങളെയും കൺകുളിർക്കെ കണ്ടാസ്വദിയ്ക്കുവാനുള്ള യാത്ര... <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjoF-ni-WolwYn_LOgnHptxmTOeBPr18CWhEDZJNbtnUzEmUwUcuZccNpp732yOJaBKs2tAxY57aWNeyPcnt_SP8nnBbjtB4lxFFOqt4Iw2hvnLpG1TzPKsfOGA1JZl1jw5DbUhbb7FBc/s1600/01.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjoF-ni-WolwYn_LOgnHptxmTOeBPr18CWhEDZJNbtnUzEmUwUcuZccNpp732yOJaBKs2tAxY57aWNeyPcnt_SP8nnBbjtB4lxFFOqt4Iw2hvnLpG1TzPKsfOGA1JZl1jw5DbUhbb7FBc/s1600/01.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>മഞ്ഞണിഞ്ഞ മലനിരകൾക്കരികിലൂടെ...</b></span></td></tr>
</tbody></table>
രാവിലെ 5:30 ന് CBZ ബൈക്കിൽ,തോവാളയിൽനിന്നും യാത്ര ആരംഭിയ്ക്കുമ്പോൾ അന്തരീക്ഷം തികച്ചും ശാന്തമായിരുന്നുവെങ്കിലും, ഏലമലക്കാടുകൾ അതിരിടുന്ന കുമളി - മൂന്നാർ വഴിയിലൂടെ നെടുങ്കണ്ടവും, ഉടുമ്പൻചോലയും പിന്നിട്ട് പൂപ്പാറയെ സമീപിച്ചതോടെ മൺസൂണിന്റെ വരവറിയിച്ച് അപ്രതീക്ഷിതമായി ചാറ്റൽമഴയും സഹയാത്രികരായി കൂടെയെത്തി... മൂന്നാറിന്റെ മണ്ണും, മനസ്സും, പ്രകൃതിയുടെ ഭാവമാറ്റങ്ങളും അടുത്തറിയുന്ന സിബിച്ചേട്ടന്റെ (സിബി മൂന്നാർ) നിർദ്ദേശപ്രകാരം മഴക്കോട്ടുകൾ കരുതിയിരുന്നുവെങ്കിലും നൂൽമഴയോടൊപ്പം, തുളച്ചുകയറുന്ന തണുപ്പും ശക്തമായതോടെ പൂപ്പാറയിലെ ഒരു ചെറിയ ചായക്കടയിൽ ഞങ്ങൾ താത്ക്കാലിക അഭയം കണ്ടെത്തി... പാതയോരത്തുനിന്നും പരന്നുകിടക്കുന്ന തേയിലനിരകളുടെ സൗന്ദര്യവും, കറുത്തിരുണ്ട റോഡിൽ തല്ലിപ്പരന്നൊഴുകുന്ന മഴവെള്ളച്ചാലുകളും കൺകുളിർക്കെ കണ്ട്, കടുപ്പത്തിലുള്ള ഒരു ചൂടുചായ ആസ്വദിച്ച് മൊത്തിക്കുടിയ്ക്കുമ്പോൾ അന്തരീക്ഷത്തിന്റെ തണുപ്പ് മെല്ലെ അലിഞ്ഞു മാറുകയായിരുന്നു...<br />
<br />
കേരളത്തിന്റെയും, തമിഴകത്തിന്റെയും സംസ്കാരം ഇടകലർന്നുനിൽക്കുന്ന പൂപ്പാറയെന്ന വഴിയോരഗ്രാമം, മരംകോച്ചുന്ന തണുപ്പിനടിയിലും അതിരാവിലെതന്നെ കണ്ണുതിരുമ്മി ഉണർന്നുകഴിഞ്ഞിരുന്നു. സമീപത്തെ എസ്റ്റേറ്റുകളിലേയ്ക്ക്, തൊഴിലാളികളുമായി പാഞ്ഞുപോകുന്ന വാഹനങ്ങളുടെ ഹോൺമുഴക്കങ്ങൾ... ടൂറിസ്റ്റുവാഹനങ്ങളുടെ ഇരമ്പലുകൾ..... കടുംനിറങ്ങളിലുള്ള പ്ലാസ്റ്റിക് പുതച്ച്, മഴയെ വകവയ്ക്കാതെ കൊളുന്തു നുള്ളുവാനായി പാതയോരത്തുകൂടി നീങ്ങുന്ന തമിഴ്സ്ത്രീകളുടെ സംഘങ്ങൾ.. ഗ്രാമജീവിതത്തിന്റെ നിഷ്കളങ്കതയിൽ, ഉച്ചത്തിലുള്ള കലപില സംസാരവുമായി അവർ ചായക്കടയെ സമീപിച്ചതോടെ, ചെറിയ ചാറൽമഴയെ വകവെയ്ക്കാതെ ഞങ്ങൾ വീണ്ടും യാത്രയ്ക്കായി തയ്യാറെടുത്തു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhso9MdIJcuXVOcLTSB7qhxwUIkSSh-PbSY5uzGTAykK3LvEANUZpTcjRZnpI_cv4_VTYhxxtuJW2hfD8j-FBc6Ab19t9eHDcXMSCc0F-EhBts892Cy0rch67hreiAHQjOnVIJHJsbXMSY/s1600/02.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhso9MdIJcuXVOcLTSB7qhxwUIkSSh-PbSY5uzGTAykK3LvEANUZpTcjRZnpI_cv4_VTYhxxtuJW2hfD8j-FBc6Ab19t9eHDcXMSCc0F-EhBts892Cy0rch67hreiAHQjOnVIJHJsbXMSY/s1600/02.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>വളഞ്ഞു പുളഞ്ഞ് മൂന്നാറിലേയ്ക്ക്..</b></span></td></tr>
</tbody></table>
പൂപ്പാറയിൽനിന്നും ദേവികുളം- ആനയിറങ്കൽ ഡാമിനു സമീപത്തുകൂടിയുള്ള പതിവുവഴിയിൽനിന്നും വ്യത്യസ്തമായി, ബൈസൺവാലി - കുഞ്ചിത്തണ്ണി എന്നീ ഉൾഗ്രാമങ്ങളിലൂടെ കടന്ന് മൂന്നാറിൽ എത്തിച്ചേരുന്ന പാതയിലൂടെയായിരുന്നു ഇത്തവണ ഞങ്ങളുടെ യാത്ര... പ്രകൃതിസൗന്ദര്യത്തിൽ<br />
അല്പം പിന്നിലെങ്കിലും, കുടിയേറ്റകർഷകന്റെ അദ്ധ്വാനത്തിന്റെയും, വിയർപ്പിന്റെയും ഫലസമൃദ്ധി വിളിച്ചറിയിയ്ക്കുന്ന കാഴ്ചകളാണ് വഴിയോരങ്ങളിലെവിടെയും... തഴച്ചുവളരുന്ന ഏലച്ചെടികൾ... കുരുമുളകുതോട്ടങ്ങൾ... കനത്ത കായകളുമായി തൊടികളിൽ വളർന്നുനിൽക്കുന്ന ജാതിമരങ്ങൾ... സുഗന്ധവിളകളുടെ നാടെന്ന ഇടുക്കിജില്ലയുടെ പെരുമയെ വിളിച്ചറിയിയ്ക്കുന്ന കാഴ്ചകളായിരുന്നു എവിടെയും... <br />
<br />
വാഹനങ്ങളുടെ തിരക്കുകളില്ലാതെ ശാന്തമായി നീണ്ടുകിടക്കുന്ന പാതയാണെങ്കിലും, വീതി കുറഞ്ഞ<br />
വഴിയും, കൊടുംവളവുകളും, ആഗാധങ്ങളിലേയ്ക്കെന്നപോലെ കുത്തനെ കിടക്കുന്ന ഇറക്കങ്ങളും സാഹസികത്വം നിറഞ്ഞുനിൽക്കുന്നൊരു യാത്രയുടെ അനുഭവമാണ് സഞ്ചാരികൾക്ക് പകർന്നു കൊടുക്കുന്നത്..... കുന്നിന്മുകളിലേയ്ക്കുള്ള വഴികളിലൂടെ കുത്തനെ കയറിപ്പോകുമ്പോൾ, ചുരുണ്ടു കിടക്കുന്ന പെരുമ്പാമ്പുപോലെ, അപ്രതീക്ഷിതമായി കടന്നുവരുന്ന കൊടുംവളവുകൾ, മറുനാടൻ ഡ്രൈവർമാരെയും യാത്രികരെയും വല്ലാതെ വിഷമിപ്പിയ്ക്കുമ്പോഴും, സ്കൂൾകുട്ടികൾ ഉൾപ്പടെയുള്ള യാത്രക്കാരെ കുത്തിനിറച്ച്, ചീറിപ്പാഞ്ഞുപോകുന്ന സ്വകാര്യജീപ്പുകൾ ഈ വഴികളിലെ ഒരു സാധാരണ കാഴ്ച മാത്രമായിരുന്നു...<br />
<div class="separator" style="clear: both; text-align: center;">
</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2NdG12cdyDdphl90BF5qKk4xkdmWvUhyphenhyphenhKuQs505XbdciP4vlb9vSHeYEAXtGQvo2_ema_8GsC1ZsrnRzGWtNNaF1SLp5KlKtJFjJoh2lOVzWHDvSngDx9YVK8sBkH3TrPfIzuFdrdMs/s1600/000000019.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2NdG12cdyDdphl90BF5qKk4xkdmWvUhyphenhyphenhKuQs505XbdciP4vlb9vSHeYEAXtGQvo2_ema_8GsC1ZsrnRzGWtNNaF1SLp5KlKtJFjJoh2lOVzWHDvSngDx9YVK8sBkH3TrPfIzuFdrdMs/s1600/000000019.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>പച്ചപുതച്ച തേയിലക്കാടുകൾ.....</b></span></td></tr>
</tbody></table>
കുഞ്ചിത്തണ്ണിയിലെത്തുമ്പോഴേയ്ക്കും മഴ മാറി മാനംതെളിഞ്ഞുതുടങ്ങി....... കൂട്ടിന് ഇളംവെയിൽ പകർന്നു തരുന്ന ചെറുചൂടും.......കൃഷിയിടങ്ങളുടെ സമൃദ്ധിയിലൂടെ, മനസ്സു കുളിർപ്പിയ്ക്കുന്ന കാലാവസ്ഥയുടെ സുഖം നുകർന്ന് അരമണിയ്ക്കൂർ കൂടി യാത്രചെയ്തതോടെ മൂന്നാർ കാഴ്ചകൾ ആരംഭിച്ചുതുടങ്ങി. പച്ചപ്പട്ടുവിരിച്ച തേയിലത്തോട്ടങ്ങളും, അവയ്ക്കിടയിൽ തഴച്ചുവളരുന്ന ഓറഞ്ചുമരങ്ങളും..... ചുവപ്പും, വയലറ്റും, മഞ്ഞയും നിറങ്ങളിലുള്ള പൂക്കൾ കൊഴിഞ്ഞുതുടങ്ങിയ ഗുൽമോഹർ മരങ്ങൾ. ഈ ദൃശ്യങ്ങൾക്കെല്ലാം മദ്ധ്യത്തിലായി അതിർവരമ്പുപോലെ വളർന്നുനിൽക്കുന്ന യൂക്കാലിപ്റ്റ്സ് തോട്ടങ്ങൾ... ശിരസ്സുയർത്തി നിൽക്കുന്ന കൂറ്റൻ മലനിരകൾ.. ഹരിതവർണ്ണസങ്കരങ്ങളുടെ ചേലചുറ്റിയ മലനിരകളിൽ, ഭൂമീദേവിയുടെ ഹൃദയത്തുടിപ്പിലേറ്റ താളഭ്രംശംപോലെ മുളച്ചുപൊന്തിയ കൂറ്റൻ കോൺക്രീറ്റ് സൗധങ്ങൾ.. അവയിൽ ഏറെയും റിസോർട്ടുകൾ ആണെന്ന് വ്യക്തം.... ബുൾഡോസറുകളുടെ തേർചക്രങ്ങൾക്കടിയിൽനിന്നും ഭാഗ്യംകൊണ്ടോ, നിർഭാഗ്യം കൊണ്ടോ രക്ഷപെട്ടു പോയതാകണം, പിന്നീട് മൂന്നാറിന്റെ ട്രേഡ്മാർക്കായി മാറിക്കഴിഞ്ഞിരിയ്ക്കുന്ന ഈ മണിമന്ദിരങ്ങൾ.....<br />
<div class="separator" style="clear: both; text-align: center;">
</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJ01KMhI_5YX8BkgOdmyAjRkOqBhZGdbSSznoTT1zmBNn0e7gOi4xPJDHAanHnZZXI3Q1TbhkT2L7n30pLuwvfcVC65xYKZhEUrXZqTPiHyRqTzf2nVx8e1bu_aS8HtmPlysOBy4DD9Xk/s1600/000000021.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJ01KMhI_5YX8BkgOdmyAjRkOqBhZGdbSSznoTT1zmBNn0e7gOi4xPJDHAanHnZZXI3Q1TbhkT2L7n30pLuwvfcVC65xYKZhEUrXZqTPiHyRqTzf2nVx8e1bu_aS8HtmPlysOBy4DD9Xk/s1600/000000021.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>വികസനം വിഴുങ്ങുന്ന മൂന്നാർ..</b></span></td></tr>
</tbody></table>
മൂന്നാറിലെത്തിച്ചേരുമ്പോൾ സമയം 9:30... തലേന്നുപെയ്ത മഴയും, സഞ്ചാരികളുടെ മാറ്റുവാനാകാത്ത ശീലങ്ങളും ചേർന്ന് മലീമസമാക്കിയ തെരുവുകൾക്കുപിന്നിലായി മൂന്നാർ ഉണർന്നുവരുന്നതേയുള്ളു... മൂന്നാറിൽനിന്നും പ്രഭാതഭക്ഷണം കഴിയ്ക്കണം എന്ന് തീരുമാനിച്ചിരുന്നുവെങ്കിലും, മനംമടുപ്പിയ്ക്കുന്ന വൃത്തിഹീനമായ ആ അന്തരീക്ഷത്തിൽനിന്നും രക്ഷപെടുവാനുള്ള വ്യഗ്രതമൂലം, സമയം കളയാതെ ഞങ്ങൾ രാജമലയിലേയ്ക്ക് നീങ്ങി...<br />
<br />
മൂന്നാറിൽനിന്നും രാജമലയിലേയ്ക്ക് 13 കിലോമീറ്ററാണ് പിന്നിടേണ്ടത്... ഈ ദൂരമത്രയും മനോഹരമായ വഴിയോരക്കാഴ്ചകൾകൊണ്ട് സമ്പന്നമാണ്...... അടുത്ത നാളുകളിൽ പെയ്തുപോയ വേനൽമഴയുടെ കരുത്തിൽ പച്ചപുതച്ചുനിൽക്കുന്ന പാതയോരങ്ങൾ... അധിനിവേശ കളസസ്യമെന്ന ദുഷ്പേര് പേറുമ്പോഴും, വ്യത്യസ്ത വർണങ്ങളിലുള്ള പൂക്കൾകൊണ്ട് പാതവക്കുകളിൽ സഞ്ചാരികൾക്കായി മനോഹരങ്ങളായ പൂക്കളമൊരുക്കിയിരിയ്ക്കുകയാണ് ലന്താനക്കാടുകൾ.... രാജമല ടീ ഫാക്ടറിയ്ക്ക് സമീപമെത്തുമ്പോൾ ചൂടുചായയുടെ കടുത്ത സുഗന്ധത്തിനൊപ്പം, കാടകങ്ങളുടെ കുളിരും, നൈർമല്യവും പേറി ഒഴുകിയിരുന്ന ഒരു കൊച്ചരുവിയുടെ കളകളാരവം മുഴങ്ങുന്നു... വിദേശലൊക്കേഷനുകൾ തേടിയുള്ള പരക്കംപാച്ചിൽ ആരംഭിയ്ക്കുന്ന കാലങ്ങൾക്കുമുൻപ്, മലയാളചലച്ചിത്രലോകത്തിന്റെ പ്രിയപ്പെട്ട കേന്ദ്രമായിരുന്നുവല്ലോ ഈ അരുവിയുടെ തീരം.... ഈ മനോഹരതീരത്തുകൂടി ആടിപ്പാടിനടന്ന പ്രിയപ്പെട്ട കഥാപാത്രങ്ങൾ, എത്രയെത്ര സിനിമകളിൽനിന്നാണ് മലയാളികളുടെ മനസ്സുകളിലേയ്ക്ക് ചേക്കേറിയിരുന്നത്...<br />
<br />
എന്നാൽ കാലങ്ങൾ ഏറെ പിന്നിടുമ്പോൾ, കൊടുംവേനൽ കുടിച്ചുവറ്റിച്ച അരുവിയിൽ, ചിതറിക്കിടക്കുന്ന വെള്ളാരംകല്ലുകളുടെ തിളക്കങ്ങൾ മാത്രമാണ് അവശേഷിയ്ക്കുന്നത്.. തേയിലഫാക്ടറിയിലേയ്ക്കായി എത്തിച്ചതാകണം, മുറിച്ചുകൂട്ടിയ വൃക്ഷശിഖരങ്ങൾ അരുവിയുടെ കരയിലുടനീളം കൂട്ടിയിട്ടിരിയ്ക്കുന്നു... മെലിഞ്ഞൊഴുകുന്ന നേർത്ത വെള്ളച്ചാലിൽ, അലക്കുകാരുടെ തിരക്കുകൂട്ടൽ.. കുറഞ്ഞ കാലങ്ങൾകൊണ്ട് ഒരു മനോഹരതീരത്തിനെ പരിസ്ഥിതിനാശത്തിലേയ്ക്ക് എങ്ങനെയൊക്കെ തള്ളിവീഴ്ത്തുവാൻ മനുഷ്യ വർഗ്ഗത്തിനാകും എന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിക്കഴിക്കഴിഞ്ഞിരുന്നു ഒരുകാലത്ത് സൗന്ദര്യം വഴിഞ്ഞൊഴുകിയിരുന്ന ഈ അരുവിയും പരിസരങ്ങളും....<br />
<br />
രാജമലയെ സമീപിച്ചതോടെ വാഹനങ്ങളുടെ ഒഴുക്ക് ആരംഭിച്ചുതുടങ്ങിയിരുന്നു.. അതിരാവിലെ എത്തി രാജമലയുടെ കാഴ്ചകൾ ആസ്വദിച്ച് മടങ്ങിപ്പോകുന്ന സന്ദർശകർ.... വിനോദസഞ്ചാരകേന്ദ്രങ്ങളുടെ തീരാശാപമെന്നപോലെ, വഴിയോരങ്ങളിലെ മരത്തണലുകളിൽ, മദ്യസേവയുമായി കൂടിയിരിയ്ക്കുന്ന ചെറുപ്പക്കാരുടെ സംഘങ്ങളും അപൂർവ്വമായിരുന്നില്ല.... മദ്യമില്ലാതെ നമുക്കെന്ത് ആഘോഷം അല്ലേ..?<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixLLIo777H4N1ABq2bKpUY2cbYhoR_i83gq5uUz4s6BAgmMpYEf32xSdulh6E6OvEBnk4dtPKZ8_aRWc2_e10g6BMQxIvKtEMew8AFWcqsHlOLES0xAG6CA-9_KOth8hlEcWPQJKWeVF8/s1600/000000022.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixLLIo777H4N1ABq2bKpUY2cbYhoR_i83gq5uUz4s6BAgmMpYEf32xSdulh6E6OvEBnk4dtPKZ8_aRWc2_e10g6BMQxIvKtEMew8AFWcqsHlOLES0xAG6CA-9_KOth8hlEcWPQJKWeVF8/s1600/000000022.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>ആനമല - ഒരു വിദൂരക്കാഴ്ച</b></span></td></tr>
</tbody></table>
രാജമലയുടെ പ്രവേശനകവാടത്തിലെ ആദ്യകാഴ്ചതന്നെ യാത്രക്കാരെ നിരാശ്ശപ്പെടുത്തുന്നതായിരുന്നു... ടിക്കറ്റിനായി കാത്തുനിൽക്കുന്ന സഞ്ചാരികളുടെ നീണ്ട നിര പിന്നിലേയ്ക്ക് അനന്തമായി നീണ്ടുകിടക്കുന്നു... കാത്തിരിപ്പിന്റെ നിരാശ്ശയോടെ പരിസരങ്ങളിലൂടെ ചുറ്റിത്തിരിയുന്ന സന്ദർശകരുടെ തിക്കും തിരക്കും... പാർക്കിംഗ് ഗ്രൗണ്ടും, പാതവക്കുകളും വാഹനങ്ങൾകൊണ്ട് നിറഞ്ഞിരിയ്ക്കുന്നു..... മുൻകാലങ്ങളിൽ രാജമലയിലെ ഇൻഫോർമേഷൻ സെന്ററിനു സമീപത്തുവരെ സ്വകാര്യവാഹനങ്ങൾക്ക് പ്രവേശനം അനുവദിച്ചിരുന്നുവെങ്കിലും, വർദ്ധിച്ചുവരുന്ന അന്തരീക്ഷമലിനീകരണവും, വാഹനത്തിരക്കും ഒഴിവാക്കുക എന്ന ലക്ഷ്യത്തോടെ, സ്വകാര്യവാഹനങ്ങൾക്കുള്ള പ്രവേശനത്തിനും, കാൽനടയാത്രയ്ക്കും വനംവകുപ്പ് ഇന്ന് നിരോധനമേർപ്പെടുത്തിയിരിയ്ക്കുകയാണ്. പകരം ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന്റെയും, ഇക്കോ ടൂറിസം കൗൺസിലിന്റെയും മേൽനോട്ടത്തിൽ ആറ് മിനി ബസ്സുകളാണ്, സന്ദർശകർക്കായി രാജമലയിലേയ്ക്കും, തിരിച്ചും സർവ്വീസുകൾ നടത്തുന്നത്..<br />
<br />
പാർക്കിംഗ്ഗ്രൗണ്ടിലെ തിരക്കൊഴിഞ്ഞ മൂലയിൽ ബൈക്ക് നിറുത്തിയശേഷം, ഇക്കോ ടൂറിസത്തിന്റെ ഓഫീസിലേയ്ക്ക് ഞങ്ങൾ നടന്നു... രാജമലയിലെത്തിച്ചേരുന്ന സാഹസികരായ സന്ദർശകർക്കായി 'കുറിഞ്ഞി യാത്ര' എന്ന പേരിൽ ഒരുക്കിയിരിയ്ക്കുന്ന ട്രക്കിംഗ് ആസ്വദിയ്ക്കുക എന്നതായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം.വനംവകുപ്പ് ഉദ്ദ്യോഗസ്ഥരെക്കൂടാതെ തമിഴ്വംശജരും, ആദിവാസികളും ഉൾപ്പെടുന്ന, കാര്യക്ഷമതയോടെ പ്രവർത്തിയ്ക്കുന്ന ഒരു കൂട്ടം വാച്ചർമാരും രാജമലയിലെ ടൂറിസം പ്രവർത്തനങ്ങൾക്ക് ഇന്ന് നേതൃത്വം നൽകുന്നു.<br />
<br />
ഇക്കോ ടൂറിസത്തിന്റെ ഓഫീസിൽ ഞങ്ങൾക്കാവശ്യമായ സഹായങ്ങൾ ചെയ്തു തന്നത് അരുൺ എന്ന വാച്ചറായിരുന്നു. ഇടമലക്കുടി ആദിവാസി കോളനിയിൽനിന്നുമെത്തിയ അരുൺ, ഒരു മാസം മുൻപാണ് ഇവിടെ വാച്ചറായി ജോലിയിൽ പ്രവേശിച്ചത്. കുറിഞ്ഞിയാത്രാ ഫീസ്, ക്യാമറ ചാർജ്ജ്, പ്രവേശനഫീസ്, എന്നിവയുൾപ്പടെ ആളൊന്നിന് 135 രൂപവീതം അരുണിനെ ഏൽപ്പിച്ച് ഞങ്ങൾ പുറത്തേയ്ക്കിറങ്ങി..<br />
<br />
കുറിഞ്ഞി യാത്രയിൽ ഞങ്ങൾക്കൊപ്പം പോരുവാൻ നിയോഗിയ്ക്കപ്പെട്ടതും അരുൺ തന്നെയായിരുന്നു.. ട്രക്കിംഗിൽ പങ്കെടുക്കുന്നവർക്ക് രാജമലയിലേയ്ക്കുള്ള യാത്രയിൽ പ്രത്യേക പരിഗണനയുള്ളതിനാൽ, നീണ്ട നിരയിൽ മണിയ്ക്കൂറുകളായി കാത്തുനിൽക്കുന്ന മറ്റു സന്ദർശകരെ പിൻതള്ളി, അരുണിനോടൊപ്പം ഞങ്ങൾ മുൻനിരയിൽതന്നെ സ്ഥാനം പിടിച്ചു... മൂന്നാറിന്റെ വിവിധ പ്രദേശങ്ങളിൽ പല കാലങ്ങളിലായി പൂത്തുലയുന്ന, നിരവധി ഇനങ്ങളിപ്പെട്ട കുറിഞ്ഞികളാണുള്ളത്. ഈ കുറിഞ്ഞികളെയും, വന്യമായി വളരുന്ന ചില അപൂർവ്വയിനം ഓർക്കിഡുകളെയും, ചിത്രങ്ങൾ സഹിതം വിശദമായി പരിചയപ്പെടുത്തുന്ന ഒരു ബുക്കുമായിട്ടാണ് അരുൺ ഞങ്ങളുടെ സമീപത്തേയ്ക്ക് വന്നത്.. മനോഹരമായ ചിത്രങ്ങൾ ആസ്വദിച്ചു തുടങ്ങുമ്പോൾ തന്നെ ഞങ്ങൾക്കായുള്ള മിനി ബസ്സ് എത്തിച്ചേർന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifhIAatsBIm_TJSLM_zfIKBKp2162CQ_zegzoC3TR_-CMQiXOiHAM8lxMomnNE6OGCKbowdbe5YUo5R_LXKU-lIK8cN-_u7jh9WykVRA9gbCd_a6Q8_00oEybT0CV2JP4xy0UxisIuCRI/s1600/06.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEifhIAatsBIm_TJSLM_zfIKBKp2162CQ_zegzoC3TR_-CMQiXOiHAM8lxMomnNE6OGCKbowdbe5YUo5R_LXKU-lIK8cN-_u7jh9WykVRA9gbCd_a6Q8_00oEybT0CV2JP4xy0UxisIuCRI/s1600/06.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">മഞ്ഞും, മലയും, പുൽമേടും....</b></span></td></tr>
</tbody></table>
24-ഓളം യാത്രക്കാർക്ക് സഞ്ചരിയ്ക്കുവാനുള്ള സൗകര്യങ്ങൾ ഓരോ ബസ്സിലും സജ്ജമാക്കിയിരിയ്ക്കുന്നു. തിരക്കു കൂട്ടാതെ സന്ദർശകരെ നിയന്ത്രിയ്ക്കുവാൻ ഇവിടെയും വാച്ചർമാരുണ്ട്. വാഹനത്തിനുള്ളിലും ഗൈഡിന്റെ സേവനവുമായി, ഒരു വാച്ചർ സന്ദർശകർക്കൊപ്പം യാത്ര ചെയ്യുന്നുണ്ട്. രാജമലയെയും, വരയാടുകളേയുംകുറിച്ചുള്ള ഒരു ചെറിയ വിവരണത്തോടെയാണ് ഞങ്ങളുടെ യാത്രയും ആരംഭിച്ചത്.... <br />
<br />
ഒരു വശത്ത് പരന്നു കിടക്കുന്ന തേയിലക്കാടുകളും, മറുവശത്ത് ഇടമുറിഞ്ഞു കിടക്കുന്ന ചോലവനങ്ങളും.. കാടുകൾക്കുമുകളിലൂടെ കനത്തുവരുന്ന മൂടൽമഞ്ഞിനിടയിലൂടെ അല്പദർശനം മാത്രം നൽകി, മാനംമുട്ടെ ഉയർന്നു നിൽക്കുന്ന കരിമ്പാറ മലകൾ....... മലനിരകൾക്കു മുകളിൽ ചാർത്തിയ വെള്ളിയാഭരണങ്ങൾ പോലെ, ഒഴുകിയിറങ്ങുന്ന നീർച്ചാലുകൾ...."അവിടേയ്ക്ക് നോക്കൂ, അതാണ് ആനമല.." വാഹനം ഒരു വളവു തിരിഞ്ഞുവന്നപ്പോൾ വിദൂരതയിൽ ഉയർന്നുനിൽക്കുന്ന മലനിരകളെ ചൂണ്ടിക്കാട്ടി ഗൈഡ് പറഞ്ഞു.'' '' ദക്ഷിണേന്ത്യയിലെ എവറസ്റ്റ് '' എന്ന ബഹുമതി കരസ്ഥമാക്കിയിരിയ്ക്കുന്നത് 2695 മീറ്റർ ഉയരമുള്ള ആനമലയാണ്. ആനമലയുൾപ്പെടുന്ന ഈ വന്യമൃഗസങ്കേതത്തിനുള്ളിൽ, വരയാടിനൊപ്പം, കടുവയും, പുള്ളിപ്പുലിയും, ആനയും കാട്ടുപോത്തുമുൾപ്പടെ ധാരാളം കാട്ടുമൃഗങ്ങളെ കാണുവാൻ സാധിയ്ക്കും.." ആനമലയിൽനിന്നും, നീലക്കുറിഞ്ഞിയിലേയ്ക്ക് ഗൈഡിന്റെ വിവരണം പ്രവേശിയ്ക്കുമ്പോഴേയ്ക്കും ഞങ്ങൾക്ക് ഇറങ്ങുവാനുള്ള സ്ഥലം എത്തിച്ചേർന്നിരുന്നു..<br />
<br />
തേയിലച്ചെടികളും, ചോലവനങ്ങളും,പുൽമേടുകളും അതിർത്തി പങ്കിടുന്ന സ്ഥലത്തുനിന്നുമാണ് ഞങ്ങളുടെ യാത്ര ആരംഭിയ്ക്കുന്നത്..... കാടിനുള്ളിലൂടെ നടന്നാണ് ഞങ്ങൾ പോകുന്നത് എന്നറിഞ്ഞപ്പോൾ സഹയാത്രികർക്കും ആവേശം.... കൈ വീശി യാത്ര പറഞ്ഞ് നീങ്ങുമ്പോൾ ബസ്സിനുളിൽനിന്നും ഏതോ വിരുതന്റെ ആശംസ. " ചേട്ടാ, പുലിയോ കടുവയോ ഒന്നും നിങ്ങളെ പിടിച്ചില്ലെങ്കിൽ നമുക്ക് കാണാം കേട്ടോ". ബസ്സിനുള്ളിൽനിന്നുമുയരുന്ന കൂട്ടച്ചിരിയിൽ പങ്കുചേർന്ന് ഞങ്ങൾ തിങ്ങി വളരുന്ന തേയില ക്കാടുകൾക്കിടയിലേയ്ക്കിറങ്ങി.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhB4cdl7g8GO40oteqJ5CnGO0GNbpTxT_jwsplq2miSxtmuZ0mNZvR2_MpS5hvleMSKDF5xtfNxbxJqQFjd57tIJBd1amIFwXCuta-fIdD5o4Ru73dVyvoVSyHjqYzPClSo-dIosRS815U/s1600/04.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhB4cdl7g8GO40oteqJ5CnGO0GNbpTxT_jwsplq2miSxtmuZ0mNZvR2_MpS5hvleMSKDF5xtfNxbxJqQFjd57tIJBd1amIFwXCuta-fIdD5o4Ru73dVyvoVSyHjqYzPClSo-dIosRS815U/s1600/04.jpg" /></a></div>
ഇരുവശത്തുനിന്നും കൈ കൊർത്തുവളരുന്ന തേയിലക്കാടുകൾക്കിടയിലൂടെ ബാഗും, ക്യാമറകളും തൂക്കിയുള്ള നടത്തം, അല്പം ദുർഘടമായിരുന്നുവെങ്കിലും, ആ യാത്ര ഏറെ ദൂരം നീണ്ടുനിന്നില്ല. ഉരുളൻ കല്ലുകൾ ഇളകിക്കിടക്കുന്ന, കുത്തനെയുള്ള വഴിയിലൂടെ തേയിലചെടികൾ വകഞ്ഞുമാറ്റി അല്പദൂരം നടന്നതോടെ ചോലക്കാടുകൾ ആരംഭിച്ചു തുടങ്ങി. ഇത്തരത്തിലുള്ള ഇടതൂർന്ന ചോലകളും, വിസ്തൃതമായ പുൽമേടുകളുമാണ് ഇരവികുളത്തിന്റെ ആവാസവ്യവസ്ഥയിലേറെയും."ചോലൈ"എന്നാൽ അരുവിയെന്നും, 'കുളിരും, തണുപ്പുമുള്ള സ്ഥലം' എന്നെല്ലാമാണ് തമിഴിൽ അർത്ഥം. ആ വിശേഷണത്തിന് തികച്ചും അനുയോജ്യമായ അന്തരീക്ഷം തന്നെയാണ് ഈ കാടുകൾക്കുള്ളിൽ നമുക്ക് അനുഭവിയ്ക്കുവാനാവുക... ചോലകളിലെ നീർച്ചാലുകൾക്കുചുറ്റിലും ഇടതൂർന്നു വളരുന്ന, മുരടിച്ച മരങ്ങൾ.. മുളംകാടുകൾ.. ഹിമാലയ സാനുക്കളിലും, മൂന്നാർമലനിരകളിലും ഒരുപോലെ കാണപ്പെടുന്ന റോഡോഡെൻഡ്രോൺ ചെടികൾ..... ജനുവരി- ഫെബ്രുവരി മാസങ്ങളിൽ കടുംചുവപ്പു പൂക്കൾ വിരിയിച്ചുനിൽക്കുന്ന ഈ മരങ്ങൾ, മൂന്നാർ മലനിരകളെ വർണ്ണക്കുട ചൂടിയ്ക്കുന്നത്, വളരെ മനോഹരമായ ഒരു കാഴ്ച തന്നെയാണ്.....<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiH2wN-mS6PvOIW3dTWvAfEXlOu5ImImK-zxF-m7Dx7ar78vlI_30GjFBOQyMSU5DTHLLf4CyVYUOdgelf6WFIFcZz_dwNyJXUallP7-Mm8c0bwPLt3PdQAbHb6MLZPEuLiCcuajKf89C4/s1600/000000023.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiH2wN-mS6PvOIW3dTWvAfEXlOu5ImImK-zxF-m7Dx7ar78vlI_30GjFBOQyMSU5DTHLLf4CyVYUOdgelf6WFIFcZz_dwNyJXUallP7-Mm8c0bwPLt3PdQAbHb6MLZPEuLiCcuajKf89C4/s1600/000000023.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">റോഡോഡെൻഡ്രോൺ പൂക്കൾ..</span></b> </td></tr>
</tbody></table>
ആർക്കും പ്രവേശനം നൽകാതെ ഇടതൂർന്നുവളരുന്ന ചോലക്കാടുകൾ, വനത്തിനുള്ളിലെ മറ്റൊരു പ്രപഞ്ചം തന്നെയാണെന്നാണ് പരിസ്ഥിതി പ്രേമികളുടെയും, പ്രകൃതിനിരീക്ഷകരുടെയും അഭിപ്രായം... ഈർപ്പം നിറഞ്ഞുനിൽക്കുന്ന ഈ അന്തരീക്ഷത്തിൽ വളരുന്ന മരച്ചില്ലകളിലാകെ, ലൈക്കനുകളും, വിവിധയിനം പായലുകളും, ഓർക്കിഡുകളും തഴച്ചുവളരുന്നു.. കൊടുംവേനലിലും ഒഴുക്കുനിലയ്ക്കാത്ത നീർച്ചാലുകൾ... അവ ഈ കാടുകളുടെ ഉള്ളറകളിൽ എവിടെയൊക്കെയോ നിന്നാണ് ജന്മമെടുക്കുന്നത്.. കാട്ടരുവികളുടെ ജന്മഗേഹമായ ചോലക്കാടുകൾ കാത്തുസൂക്ഷിയ്ക്കുന്ന ഒരു പ്രകൃതിരഹസ്യമാണിത്.. പുലർകാലത്തിൽ പെയ്യുന്ന തുഷാരബിന്ദുമുതൽ, കാലവർഷപെയ്ത്തുവരെ കാട്ടുമണ്ണിന്റെ സൂക്ഷ്മമായ സംഭരണികളിൽ ഒതുക്കിസൂക്ഷിയ്ക്കുന്ന ഈ കാടുകളും, പുൽമേടുകളും, ഭൂമിയുടെ നിലനില്പിനുവേണ്ടി കാട്ടരുവികളുടെ രൂപത്തിൽ ഓരോ നീർത്തുള്ളിയ്ക്കും ജന്മം നൽകുന്നുവെന്ന പ്രപഞ്ചരഹസ്യം... ആ കാട്ടരുവികൾ ഒന്നുചേർന്ന്, മഹത്തായ സംസ്കാരങ്ങൾക്ക് ജന്മം നൽകുന്ന വൻനദികളായി മാറുന്നു...<br />
ആ നദികളുടെ നാശത്തേക്കുറിച്ചോർത്ത് വിലപിയ്ക്കുകയും കണ്ണീർപൊഴിയ്ക്കുകയും ചെയ്യുന്നവർ എന്തേ, അവയുടെ ജന്യമേഖലകളായ ചോലവനങ്ങൾക്കുണ്ടാകുന്ന അകാലമൃത്യു നോക്കിക്കാണുമ്പോഴും, ക്രൂരമായ മൗനം പാലിയ്ക്കുന്നു....? <br />
<br />
ചോലക്കാടുകളുടെയും, പുൽമേടുകളുടെയും അതിർത്തിയിലൂടെ തെളിച്ചിരിയ്ക്കുന്ന കാട്ടുവഴിയിലൂടെ ആയിരുന്നു ഞങ്ങളുടെ യാത്ര നീങ്ങിയത്.. അരുൺ ഏറ്റവും മുൻപിൽ നടക്കുന്നു.. സംസാരിയ്ക്കുവാൻ അധികം ഇഷ്ടപ്പെടാത്ത പ്രകൃതം.... ഞങ്ങൾ പുൽമേടുകളുടെയും, ചോലക്കാടുകളുടെയും ചിത്രങ്ങൾ പകർത്തുവാനായി നിന്നെങ്കിലും, കൂടെ യാത്രക്കാർ ഉണ്ടെന്ന ചിന്ത പോലുമില്ലാതെ വേഗത്തിൽ നടന്ന അരുൺ ഒരു ചെറിയ പുൽമേടിനപ്പുറം മറഞ്ഞു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyRCu34Zx4ejm9D1ykcgnPMJFXywgnZLkGF5EaWD3Fo0CypnER7gQ_Fw9AD7rPUEvxDQEg4NGDB9M1PJyQr1enTedM7mj20lwRcXurA4kj5353rB0pAMzTOLnnMX2pYWpVi3srNsprALo/s1600/08.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyRCu34Zx4ejm9D1ykcgnPMJFXywgnZLkGF5EaWD3Fo0CypnER7gQ_Fw9AD7rPUEvxDQEg4NGDB9M1PJyQr1enTedM7mj20lwRcXurA4kj5353rB0pAMzTOLnnMX2pYWpVi3srNsprALo/s1600/08.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">പുകയുന്ന മലനിരകൾ.....</b></span></td></tr>
</tbody></table>
കുറച്ചു ചിത്രങ്ങൾ പകർത്തിയശേഷം ഞങ്ങളും യാത്ര തുടർന്നു.. അല്പം മാത്രം ദൂരെയായി പുൽമേടിനപ്പുറം അരുൺ അനങ്ങാതെ നിൽക്കുകയായിരുന്നു. ശബ്ദമുണ്ടാക്കാതെ ചെല്ലുവാൻ ആംഗ്യം കൊണ്ട് നിർദ്ദേശം. "കൂരമാൻ" ഞങ്ങൾ അടുത്തെത്തിയപ്പോൾ അരുൺ പതിയെ പറഞ്ഞു... വഴിയോരത്തെ കുറ്റിക്കാടുകളുടെ ഇടയിൽ നിഷ്കളങ്കമായ നോട്ടവുമായി പകച്ചുനിൽക്കുന്ന ഒരു ചെറു മൃഗം. വളർന്നിറങ്ങിയ ചെറുതേറ്റകൾ മൂലം ചില സ്ഥലങ്ങളിൽ 'പന്നിമാൻ' എന്ന പേരിലും ഇവ അറിയപ്പെടാറുണ്ട്..... ഒരു കാട്ടുമുയലിനേക്കാൾ കൂടുതൽ വലിപ്പം... മാനിന്റെ രൂപം. ഇരുണ്ട തവിട്ടുനിറമുള്ള ശരീരത്തിൽ മഞ്ഞനിറമുള്ള ചെറിയ വരകളും, കുറികളും..... പരിണാമത്തിന്റെ കാലഘട്ടങ്ങളിലെന്നോ മുയലിൽനിന്നും, മാനിലേയ്ക്കുള്ള യാത്രയുടെ പാതിവഴിയിൽ രൂപമാറ്റം നിലച്ചുപോയ ഒരു ജീവിയെന്ന് ഒറ്റനോട്ടത്തിൽ തോന്നിപ്പോകും.... തികച്ചും നാണംകുണുങ്ങിയായ ഒരു മൃഗംതന്നെ..... ചുറ്റുപാടുകളുമായി ഇണങ്ങിച്ചേർന്ന നിറവും, പതുങ്ങിനടക്കുന്ന സ്വഭാവവും, കാട്ടിലെ ശത്രുക്കളിൽനിന്നും രക്ഷ നൽകാറുണ്ടെങ്കിലും, കാട്ടുതീയിൽനിന്നും, ജന്മശത്രുക്കളായ മനുഷ്യരുടെ തോക്കിൻകുഴലിനു മുൻപിൽനിന്നും ഇവയ്ക്ക് രക്ഷ കിട്ടാറില്ല. നാട്ടിലെ പല വേട്ടക്കാരുടെയും അനുഭവക്കുറിപ്പുകളിൽ, ഏറ്റവും രുചിയേറിയ കാട്ടിറച്ചി, ഈ ചെറുമൃഗത്തിന്റേതാണ്... അതുകൊണ്ടുതന്നെ കൂരമാനിനെത്തേടി കാടുകയറുന്ന വേട്ടക്കാരും നിരവധി..<br />
<br />
പുൽമേടുകളിലും, പാറക്കൂട്ടങ്ങൾനിറഞ്ഞ വനാന്തരങ്ങളിലും, മലഞ്ചെരിവുകളിലും സാധാരണയായി കൂരമാനുകളെ കാണുവാൻ സാധിയ്ക്കും.... അപൂർവ്വമായി നാട്ടിൻപുറങ്ങളിലും... ചോലവനങ്ങളാണ് അവയുടെ പ്രിയപ്പെട്ട വിഹാരമേഖലകൾ... ചുള്ളിക്കമ്പുകൾക്കിടയിലൂടെ ഞങ്ങളെ നോക്കിനിന്ന ആ ചെറുമാൻ, ഒരു മിന്നൽപ്പിണർപോലെ പെട്ടെന്നുതന്നെ കുറ്റിച്ചെടികൾക്കിടയിലേയ്ക്ക് മറഞ്ഞു.. പുറത്തേയ്ക്ക് വരുമെന്ന് പ്രതീക്ഷയോടെയും, ഒരു ചിത്രം പകർത്തണമെന്ന ആഗ്രഹത്തോടെയും അല്പസമയം കൂടി ഞങ്ങൾ കാത്തുനിന്നെങ്കിലും നിരാശ്ശയായിരുന്നു ഫലം...<br />
<div style="text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd6RKdoHs7wQyJyVfks532_220QqdOkx8rjJsEna70B6yfrQ6NpfkkjsLBBeubHGTh6tIuVjuNEBnJWdUSdS_mq-t4QUZ7zRO_-OXl1UHAEFvNch6MJ0Jehu6BM9OZxib91Y-x990o2Ps/s1600/0018.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd6RKdoHs7wQyJyVfks532_220QqdOkx8rjJsEna70B6yfrQ6NpfkkjsLBBeubHGTh6tIuVjuNEBnJWdUSdS_mq-t4QUZ7zRO_-OXl1UHAEFvNch6MJ0Jehu6BM9OZxib91Y-x990o2Ps/s1600/0018.jpg" /></a> </div>
ഫയർലൈൻ തെളിച്ചിട്ടിരുന്ന വഴിയിലൂടെ അല്പദൂരം നടന്ന് കുത്തനെയുള്ള ഒരു ഇറക്കം ഇറങ്ങിയ ഞങ്ങൾ യഥാർത്ഥ ചോലക്കാടുകൾക്കുള്ളിലേയ്ക്ക് പ്രവേശിയ്ക്കുകയായിരുന്നു.... ഈർപ്പം നിറഞ്ഞു നിൽക്കുന്ന അന്തരീക്ഷം..... അടിഞ്ഞുകൂടിയ കരിയിലകൾക്കും, പന്നൽച്ചെടികൾക്കും, ഹരിതാഭമായ പായലുകൾക്കുമിടയിൽ സഞ്ചാരികളെ സ്വാഗതം ചെയ്യുവാനായി എത്തുന്ന രക്തദാഹികളായ അട്ടകൾ. ഇവയ്ക്കെല്ലാമിടയിലൂടെ, വളർന്നുനിൽക്കുന്ന വേരുകളിൽ ചവിട്ടി ഇറങ്ങിച്ചെന്നത് ചോലവനങ്ങൾക്ക് മാത്രം സൃഷ്ടിച്ചെടുക്കുവാൻ കഴിയുന്ന ഒരു മായക്കാഴ്ചയിലേയ്ക്കായിരുന്നു... വഴി മുറിച്ചൊഴുകുന്ന ഒരു ചെറിയ കാട്ടരുവി..... ചുറ്റുപാറ്റുമുള്ള മരങ്ങൾക്കും, പാറകൾക്കും, മണ്ണിനും ഒരു നിറം മാത്രം... മനസ്സു കുളിർപ്പിയ്ക്കുന്ന ഇളംപച്ചനിറം..... പ്രകൃതിയൊരുക്കിയണിയിച്ച വെൽവെറ്റ് ആവരണം പോലെ, പാറക്കൂട്ടങ്ങളെയും, മരച്ചില്ലകളെയും പൊതിഞ്ഞുവളരുന്ന പായലുകൾ നിർമ്മിച്ചെടുത്തതാണ് ഈ പ്രത്യേക ലോകം.... അല്പസമയം നിന്ന്, ഏറെ ചിത്രങ്ങൾ പകർത്തണം എന്നുണ്ടായിരുന്നുവെങ്കിലും അട്ടകളുടെ ശല്യം രൂക്ഷമായതോടെ ഞങ്ങൾ യാത്ര തുടർന്നു.......<br />
<br />
കാടിന്റെ മനസ്സിനുമുൻപിൽ ഏതൊരാളും വിനയാന്വിതനാകണം എന്ന അറിയിപ്പുപോലെ അല്പം മുൻപിലായി ഒരു വലിയ മരം വഴിയ്ക്കു കുറുകെയായി വീണുകിടക്കുന്നു..... ഇരുന്നു നിരങ്ങിവേണം അതിനടിയിലൂടെ കടന്നുപോകുവാൻ... മരത്തിനപ്പുറം പായൽ പൊതിഞ്ഞ ഒരു മരത്തിനുമുകളിലേയ്ക്കു നോക്കി അരുൺ നിൽക്കുന്നുണ്ടായിരുന്നു.... മരച്ചില്ലകളിലൂടെ തലങ്ങും വിലങ്ങും ചാടിക്കളിയ്ക്കുന്ന ഒരു മലയണ്ണാനായിരുന്നു ഇത്തവണത്തെ കാഴ്ച.... അല്പസമയംമാത്രം ഞങ്ങൾക്കു ദർശനം നൽകിയ ശേഷം, മരച്ചില്ലകളിലൂടെ ചാടി അവൻ ദൂരേയ്ക്ക് മറഞ്ഞു....<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiktY5F3QhnHuV_plBTK977c5H9Uj67zmEz4WWkhXrD6QGY400vifBG9v63rwioUjFvHDL4DjgYCvwi2wCdPUuClYPqUBVvTNlvrVlf0fa_iukUi5jGyRNPOJ-8ZissBfW4SkT1fkPnFl8/s1600/05.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiktY5F3QhnHuV_plBTK977c5H9Uj67zmEz4WWkhXrD6QGY400vifBG9v63rwioUjFvHDL4DjgYCvwi2wCdPUuClYPqUBVvTNlvrVlf0fa_iukUi5jGyRNPOJ-8ZissBfW4SkT1fkPnFl8/s1600/05.jpg" /></a></div>
"കാലൊക്കെ ഒന്ന് പരിശോധിച്ചോ.. അട്ട കാണുവാൻ സാധ്യതയുണ്ട്.. " മരച്ചുവട്ടിൽ കാൽ പരിശോധിച്ച് നിന്നിരുന്ന അരുൺ പറഞ്ഞു.. ഉയരം കൂടിയ ജംഗിൾബൂട്ട് ധരിച്ചിരുന്നതുകൊണ്ടുതന്നെ ഞാൻ കാര്യമായ പരിശോധനയ്ക്കൊന്നും മിനക്കെട്ടില്ലെങ്കിലും മൂന്നോ, നാലോ അട്ടകളെയാണ് ജോണി പിടികൂടിയത്..... ഒന്നു രണ്ടെണ്ണം രക്തംകുടിച്ച് വീർത്തുതുടങ്ങിയിരുന്നു... ഉപ്പും, പുകയിലയുമൊന്നും കൈവശം കരുതാതെ പോയതിനാൽ കൈകൊണ്ടുതന്നെ അവയെ പറിച്ചെടുത്ത് കളഞ്ഞശേഷം ഞങ്ങൾ യാത്ര തുടർന്നു....<br />
<br />
പുകയുന്ന മലനിരകൾക്കുതാഴെ, പരന്നുകിടക്കുന്ന പുൽമേടുകൾക്കിടയിലൂടെ രാജമലയിലേയ്ക്കുള്ള വഴി നീണ്ടുകിടക്കുന്നു... സഞ്ചാരികളുമായി ഒരു മിനിബസ്സ് കിതച്ചുകൊണ്ട് കയറിപ്പോകുന്നുണ്ട്... കാട്ടുവഴിയുടെ താഴെയായി, ചോലവനങ്ങൾ ഒരു മതിൽക്കെട്ടുപോലെ തേയിലക്കാടുകളിൽനിന്നും വേർതിരിഞ്ഞാണു നിൽക്കുന്ന്ത്. യാത്ര മുൻപോട്ടു നീങ്ങുന്തോറും, താഴ്വരയിൽനിന്നും ഉയർന്നുവരുന്ന മൂടൽമഞ്ഞിന്റെ കനത്ത വെണ്മ, പലപ്പോഴും ഞങ്ങളുടെ ദൂരക്കാഴ്ചയെ മറച്ചുകൊണ്ടിരുന്നു...<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgexxQLZbIY3ZEFUtPL0HKe7ZLqdI91cGPqPPL63ipvkI6pT2qEzcYcoF7rWv9d2kh3o58Gvr_gLbI77uAfHwb2AJeFKOqMb-q7lSFd5c2WDyAYZiaa-5XBSdelOF09xXfk1oTW_v-QWJ0/s1600/07.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgexxQLZbIY3ZEFUtPL0HKe7ZLqdI91cGPqPPL63ipvkI6pT2qEzcYcoF7rWv9d2kh3o58Gvr_gLbI77uAfHwb2AJeFKOqMb-q7lSFd5c2WDyAYZiaa-5XBSdelOF09xXfk1oTW_v-QWJ0/s1600/07.jpg" /></a></div>
നിരപ്പായ വഴി വിട്ട് മലയുടെ മുകളിലേയ്ക്കുള്ള യാത്ര അവിടെനിന്നും ആരംഭിയ്ക്കുകയായിരുന്നു...<br />
"അല്പസമയം ഇരുന്നോളൂ... ഇനിയുള്ള കയറ്റം അല്പം കടുപ്പമാണ്. മടുത്തെങ്കിൽ പറയണം. ഇടയ്ക്കുള്ള ചെറിയ കാട്ടുവഴികളിലൂടെ നമുക്ക് മുകളിലേയ്ക്ക് കയറാം.... അപ്പോൾ കുത്തനേയുള്ള യാത്രയുടെ ദൂരം കുറഞ്ഞുകിട്ടും....." പുൽമേടുകൾ മുറിച്ച് കടന്നുപോകുന്ന കുറുക്കുവഴികൾ ചൂണ്ടിക്കാട്ടി അരുൺ പറഞ്ഞു. യാത്രയ്ക്കിടയിലെ ഇത്തരം ചെറിയ ചെറിയ സംഭാഷണങ്ങൾ ഞങ്ങളുടെ ഇടയിലെ അകലം കുറച്ചു തുടങ്ങിയതോടെ, ഇടമലക്കുടിയേക്കുറിച്ചും, കുറിഞ്ഞിയാത്രകളേക്കുറിച്ചും അരുൺ വാചാലനായിത്തുടങ്ങി.. കുറിഞ്ഞിയാത്രയെന്ന് കേട്ട് ആവേശത്തോടെ ചാടിപ്പുറപ്പെട്ട്, ഈ മലയുടെ ചുവട്ടിൽ നിസ്സഹായരായി നിൽക്കുന്നവരുടെ ദയനീയമായ അവസ്ഥകളായിരുന്നു അരുണിന്റെ കുറിഞ്ഞിയാത്രാനുഭവങ്ങളിൽ ഏറെയും... അങ്ങനെ പാതിവഴിയിൽ യാത്ര അവസാനിപ്പിയ്ക്കണം എന്ന് ആഗ്രഹിയ്ക്കുന്നവർക്കായി തയ്യാറാക്കിയിരിയ്ക്കുന്നതാണ് ഇടയ്ക്കു കാണുന്ന ചെറിയ കുറുക്കുവഴികൾ..<br />
<br />
അല്പസമയത്തെ വിശ്രമത്തിനിടയിൽ കാലിൽനിന്നും ചെറുതായി ചൊറിച്ചിൽ അനുഭവപ്പെട്ടപ്പോഴാണ് അട്ടകളേക്കുറിച്ചുള്ള ഓർമ്മകൾ വീണ്ടും കടന്നുവന്നത്... പരിശോധിയ്ക്കുമ്പോൾതന്നെ രക്തം കുടിച്ച് വീർത്ത മൂന്ന് തടിയൻ അട്ടകളാണ് കണ്ണിൽപ്പെട്ടത്... ഉയരമുള്ള ബൂട്ടുകൾകൊണ്ടും കാട്ടിൽ അട്ടകളെ നേരിടാനാവില്ലെന്ന് സാരം....... ഇത്രയുംനേരം കൊണ്ട് ആവശ്യത്തിന് രക്തം അവ കുടിച്ചിരിയ്ക്കണം... എങ്കിലും പിടിവിടാൻ മടിച്ചിരുന്ന അവയെ പറിച്ചെടുത്ത് കളഞ്ഞശേഷം, സമീപത്തുനിന്ന കൊങ്ങിണി ചെടിയുടെ തളിരില പറിച്ചെടുത്ത് തിരുമ്മി, രക്തമൊഴുകുന്ന മുറിപ്പാടിലേയ്ക്ക് ഇലച്ചാർ ഇറ്റിച്ചശേഷം, ഞങ്ങൾ യാത്രതുടർന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlpknxs9OTMVVXmvrObAV8dy3139_e3K2JQmGUpdBucX2LR5EThPGuLJXKUNpy_wQGKZ1h5V6Om3qTcGPOHGt7BCZ_u5bmJxzwV1_FeTTztab-ZwII-81v3V_Z4zwQ5Pckbss_ApdqZkA/s1600/000012.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlpknxs9OTMVVXmvrObAV8dy3139_e3K2JQmGUpdBucX2LR5EThPGuLJXKUNpy_wQGKZ1h5V6Om3qTcGPOHGt7BCZ_u5bmJxzwV1_FeTTztab-ZwII-81v3V_Z4zwQ5Pckbss_ApdqZkA/s1600/000012.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">മലമുകളിലേയ്ക്ക്......</span></b></td></tr>
</tbody></table>
ഈർപ്പം കിനിഞ്ഞുനിൽക്കുന്ന ചോലവനങ്ങളുടെ കുളിർമ്മയിൽനിന്നും, മലമുകളിലേയ്ക്കുള്ള യാത്ര ആരംഭിയ്ക്കുകയാണ്.. ഇരുവശങ്ങളിലും ഉയർന്നുനില്ല്ക്കുന്ന ചെറിയ പാറക്കെട്ടുകളും കുറ്റിച്ചെടികളും മാത്രം... മനുഷ്യർക്കുപോലും നടന്നുകയറുവാൻ ബുദ്ധിമുട്ടുള്ള, ദുർഘടമായ ഈ മലഞ്ചെരുവിലെവിടെയും, കാണപ്പെടുന്ന, അല്പം പഴക്കമുള്ള ആനപിണ്ടങ്ങൾ നമ്മെ തീർച്ചയായും അത്ഭുതപ്പെടുത്തും.... "ഇപ്പോൾ ആനക്കൂട്ടത്തെ കാണാൻ സാധ്യതയുണ്ടോ " ? സംശയം തീർക്കുവാൻ ഞങ്ങൾ അരുണിനോട് ചോദിച്ചു. "ഇല്ല, വേനൽക്കാലമാകുമ്പോഴേയ്ക്കും ആനക്കൂട്ടം ഇവിടെനിന്നും കാടിനുള്ളിലേയ്ക്ക് പോകും. ഇനി മഴകഴിഞ്ഞ് നന്നായി പുല്ലൊക്കെ കിളിർത്തതിനുശേഷമേ ആനക്കൂട്ടം ഇങ്ങോട്ട് മടങ്ങി വരൂ". അരുൺ പറഞ്ഞു... കാടിന്റെ ഉള്ളറകളിലെ ഓരോ സ്പന്ദനങ്ങളെയും, നിശ്വാസങ്ങളെയും അടുത്തറിയാവുന്ന, അല്ലെങ്കിൽ ജീവിതത്തിന്റെ ഭാഗമായിത്തന്നെ കൊണ്ടുനടക്കുന്ന, അരുണിനേപ്പോലുള്ളവരുടെ വാക്കുകളെ നമുക്ക് തീർച്ചയായും വിശ്വസിയ്ക്കാം.. കാരണം കാടെന്നാൽ അവർക്ക് കേവലം മരങ്ങൾ തിങ്ങിവളരുന്ന ഒരു പ്രദേശം മാത്രമല്ല, അവന്റെ ജന്മഗൃഹവും, ജീവശ്വാസവും, ആത്മാവിൽനിന്നോ, ശരീരത്തിൽനിന്നോ വേർപിരിയ്ക്കുവാനാകാത്തവിധം അന്തർലീനമായിരിയ്ക്കുന്ന ഒരു വികാരവും കൂടിയാണ്.. കാടിന്റെ ഓരോ ചലനങ്ങളെയും, സ്വന്തം ശരീരത്തിലെന്നപോലെ തൊട്ടറിയുവാനുള്ള കഴിവ്, പ്രകൃതി പകർന്നുനൽകിയ അനുഭവപാഠങ്ങളായും, ജന്മവാസനയായും അവനിൽ നിറഞ്ഞുനിൽക്കുന്നത്, അവരോടൊത്തുള്ള ഓരോ യാത്രയിലും,അല്പമൊന്ന് ശ്രമിച്ചാൽ നമുക്ക് അനുഭവിച്ചറിയുവാൻ സാധിയ്ക്കും... ഒരു കിളിയുടെ സംഗീതം.. കാറ്റത്തുലയുന്ന മരച്ചില്ലകളുയർത്തുന്ന മൃദുമർമ്മരങ്ങൾ... അടർന്നുവീഴുന്ന ഒരു മരച്ചില്ലയുയർത്തുന്ന ഇലയനക്കങ്ങൾ.... ഇരുൾ നിറഞ്ഞുനിൽക്കുന്ന കാടിനുള്ളിൽ, ഇവയ്ക്കെല്ലാം വാക്കുകൾകൊണ്ട് വിശദീകരിയ്ക്കുവാൻ സാധിയ്ക്കുന്നതിലും വിപുലമായ അർത്ഥമാണുള്ളത്....<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUyJpGRRaDwhlf1UXKD8XXXsTDS1S8AWNpkgJWPJ_rOCikCp4W0oc9yOyAm8p82BQFlE4T2kDTIdYyrofb_LF9RT6FCglHAUPPQpqzMZb6HA305YSQ_9JiSPhqE1Q24xUYRoanS-zZ3CA/s1600/011.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUyJpGRRaDwhlf1UXKD8XXXsTDS1S8AWNpkgJWPJ_rOCikCp4W0oc9yOyAm8p82BQFlE4T2kDTIdYyrofb_LF9RT6FCglHAUPPQpqzMZb6HA305YSQ_9JiSPhqE1Q24xUYRoanS-zZ3CA/s1600/011.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>ജോണിയും, അരുണും...</b></span></td></tr>
</tbody></table>
ഇത്തരത്തിൽ ഒരു മരക്കൊമ്പൊടിയുന്ന ചെറുശബ്ദത്തെ പിന്തുടർന്നാണ് ഒരു കൂട്ടം കരിങ്കുരങ്ങുകളെ, അരുൺ ഞങ്ങൾക്ക് കാണിച്ചുതന്നത്..... ഉയരമുള്ള ഒരു കാട്ടുമരത്തിന്റെ നിറുകയിൽ, കുഞ്ഞുകുട്ടികളും, കുടുംബവുമായി തളിരിലകളുടെ രുചി അസ്വദിയ്ക്കുകയായിരുന്നു അവ അപ്പോൾ... അവയുടെ കാഴ്ചകൾ ആസ്വദിച്ച് മുൻപോട്ട് നടക്കുമ്പോഴാണ് അധുനികമനുഷ്യൻ ഒരു കാടിനുള്ളിൽ എത്ര നിസ്സഹായനാണെന്ന സത്യം മനസ്സിലേയ്ക്ക് കടന്നുവരുന്നത്..... കണ്മുൻപിൽ, പ്രകൃതി നിഗൂഢമായി ഒളിപ്പിച്ചുവച്ചിരിയ്ക്കുന്ന കാഴ്ചകളെ കാണുവാനാകാത്തവിധം അന്ധരായി മാറിക്കഴിഞ്ഞിരിയ്ക്കുകയാണ് ആധുനികസമൂഹം... കാടിന്റെ മുന്നറിയിപ്പുകളെയും, സ്നേഹമർമ്മരങ്ങളെയും മനസ്സുകൊണ്ട് ഗ്രഹിയ്ക്കുവാൻ ആകാത്തവിധം ബധിരനും, പ്രാണവായുവും, ജീവജലവും പകർന്നുതന്ന ഭൂമിദേവിയുടെ മാറിടം, ഒരു കൂട്ടം ദുരാഗ്രഹികൾ വെട്ടിപ്പിളർക്കുമ്പോൾ പ്രതികരിയ്ക്കുവാനാകാതെ മൗനം പാലിയ്ക്കുന്ന മൂകനുമാണവൻ.. ശാസ്ത്രത്തിന്റെ പിൻബലത്തിൽ അഹങ്കരിച്ച്, ഭൂമിയെ കാർന്നുതിന്നുന്ന അർബുദമായി മാറിക്കഴിഞ്ഞിരിയ്ക്കുന്ന വെറും പുഴുക്കൾ, എന്ന വിശേഷണം മാത്രമല്ലേ ഇന്ന് ആധുനികമനുഷ്യവർഗ്ഗം അർഹിയ്ക്കുന്നത്......?<br />
<div style="text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMPAP4aIIwHZSi0VDqRQHkWt8Hb963RlnMmfIwJhdtwLocvct0UggwYkcpHWK9IuNtN1TDtz6amxsbNrmiLm0swYuKPdW9C4zywFPinw-BMvxap2ae26Drju5u0kP1EHwpI_6HIJUbf84/s1600/09.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMPAP4aIIwHZSi0VDqRQHkWt8Hb963RlnMmfIwJhdtwLocvct0UggwYkcpHWK9IuNtN1TDtz6amxsbNrmiLm0swYuKPdW9C4zywFPinw-BMvxap2ae26Drju5u0kP1EHwpI_6HIJUbf84/s1600/09.jpg" /></a> </div>
<div class="" style="clear: both; text-align: left;">
ചിന്തകൾക്കൊപ്പം നടന്നുനീങ്ങിയ ഞങ്ങൾ എത്തിച്ചേർന്നത് ഒരു മലയുടെ അടിവാരത്തിലാണ്... ഏതാണ്ട് 100 അടിയിലേറെ ഉയരത്തിൽ ചെരിഞ്ഞുകിടക്കുന്ന ഒരു പാറക്കെട്ടും, അതിനും മുകളിലായി കോടമഞ്ഞിൽ തലയൊളിപ്പിച്ച് നിൽക്കുന്ന ഒരു കൂറ്റൻ മലയും... മലയുടെ മുകളിൽനിന്നും, മഞ്ഞിന്റെ കുളിരുമായി ഒഴുകിയെത്തുന്ന ഒരു കാട്ടരുവി, പാറക്കെട്ടിനുമുകളിലൂടെ ചെറുവെള്ളച്ചാട്ടമായി താഴേയ്ക്ക് പതിയ്ക്കുന്നു. അരുവിയിൽ നീരൊഴുക്ക് കുറവായിരുന്നുവെങ്കിലും, കോടമഞ്ഞിന്റെയും, മലനിരകളുടെയും, പുൽമേടുകളുടെയും പശ്ചാത്തലത്തിൽ മനോഹരമായ ഒരു കാഴ്ച തന്നെയായിരുന്നുവെന്ന് നിസംശയം പറയാം.. "സാധാരണഗതിയിൽ സഞ്ചാരികൾ ഈ വഴിയ്ക്ക് വരാറില്ല.. നിങ്ങൾ മടുപ്പില്ലാതെ നടക്കാൻ തയ്യാറായതുകൊണ്ടാണ് ഞാൻ ഈ വഴിയ്ക്ക് കൊണ്ടുവന്നത്...."വളർന്നു നിൽക്കുന്ന പുൽക്കുറ്റികളിൽ ചവിട്ടി മുകളിലേയ്ക്ക് കയറുന്നതിനിടയിൽ അരുൺ പറഞ്ഞു. പാറക്കെട്ടിന്റെ പകുതിദൂരം പിന്നിടുവാൻ വളരെ എളുപ്പമായിരുന്നു..... അവിടെനിന്നും ആരംഭിയ്ക്കുന്ന കുത്തനെയുള്ള കയറ്റം കയറുകയെന്നത്, സാഹസികവും തീർത്തും അപകടകരമാവുമാണ്.. അതിനാൽ പാറക്കെട്ടിന്റെ മധ്യത്തിലുള്ള, നിരപ്പായ ഭാഗത്തിരുന്ന് അല്പസമയം വിശ്രമിച്ച്, ആവശ്യത്തിന് ചിത്രങ്ങളും പകർത്തിയശേഷമാണ് ഞങ്ങൾ മലകയറുവാൻ ആരംഭിച്ചത്.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQ0Qw-b8l7eEh7gt1hJQFqACdupIZ1ra-AN0WeuojY49RuUHX2MJ4-ihMieauJv8fZLstxPqrNABaVuAI0OidOAuz5btqOAuX1HGaqAMsf_3X5UAJXf9zRX2bZ960SdkgwD2qqnK0zp4c/s1600/000025.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQ0Qw-b8l7eEh7gt1hJQFqACdupIZ1ra-AN0WeuojY49RuUHX2MJ4-ihMieauJv8fZLstxPqrNABaVuAI0OidOAuz5btqOAuX1HGaqAMsf_3X5UAJXf9zRX2bZ960SdkgwD2qqnK0zp4c/s1600/000025.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>പുൽമേടുകളിൽനിന്നൊരു താഴ്വരക്കാഴ്ച....</b></span></td></tr>
</tbody></table>
പാറക്കെട്ടിൽനിന്നും തിരികെയിറങ്ങി, പുൽമേടുകളിൽക്കൂടി അല്പം കറങ്ങി നടന്നാൽ മലയുടെ മുകളിൽ എത്താമെങ്കിലും, ഞങ്ങൾ കുത്തനെ കിടക്കുന്ന പാറക്കെട്ടുവഴിതന്നെയാണ് മുകളിലേയ്ക്ക് കയറിയത്.. ക്യാമറകളും, ബാഗും, ഷൂസുമൊക്കെ കൈയിൽ പിടിച്ച്, അല്പം സാഹസികമായി, മുകളിലേയ്ക്കുള്ള കയറ്റം ഒരു പ്രത്യേക അനുഭവം തന്നെയായിരുന്നു... പാറക്കെട്ടിന്റെ മുകളിൽകയറി താഴേയ്ക്ക് നോക്കുമ്പോൾ, കാൽച്ചുവട്ടിൽ പരന്നുകിടക്കുന്ന ചോലവനങ്ങളും, അതിനുമപ്പുറം കോടമഞ്ഞിനുള്ളിലേയ്ക്ക് ലയിച്ചു പോകുന്ന തേയിലത്തോട്ടങ്ങളും...... തലയ്ക്കു മുകളിലായി കൂറ്റൻ കരിമ്പാറക്കെട്ടുകൾ..... രണ്ടു മലകൾ തമ്മിൽ കൂടിച്ചേരുന്ന ഭാഗത്തുകൂടിയാണ് അരുവി, ഒഴുകിയിറങ്ങിവരുന്നത്. സ്ഫടികതുല്യമായ വെള്ളം കുടിച്ച്, മുഖമൊന്നു കഴുകിയപ്പോഴേയ്ക്കും നീണ്ട നടപ്പിന്റെ ക്ഷീണം പോയിമറഞ്ഞു... ഒപ്പം നനുത്ത മഞ്ഞിൻപാളികൾ, മേഘങ്ങൾപോലെ താണിറങ്ങി, സുഖമുള്ളൊരു കുളിരായി ശരീരത്തിലേയ്ക്ക് അരിച്ചുകയറുന്ന അനുഭവവും... ആ സുഖത്തിൽ മുഴുകി അല്പസമയം അവിടെ ചിലവഴിച്ചശേഷം ഞങ്ങൾ യാത്രതുടർന്നു.....</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjaxprOq8aWJuf6bSS6LQx8vbn7S38PQPCO6orIuC8TGHQ8EBA5LlQU4Or2fPnQdiBBJDv4pgcjZk2ywhsYuLV8x6xSFNyy-YuAGL3FvBUZUE5ew2KrA4Vm89yndoAUWobOaDyc1x4-S4/s1600/000011.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgjaxprOq8aWJuf6bSS6LQx8vbn7S38PQPCO6orIuC8TGHQ8EBA5LlQU4Or2fPnQdiBBJDv4pgcjZk2ywhsYuLV8x6xSFNyy-YuAGL3FvBUZUE5ew2KrA4Vm89yndoAUWobOaDyc1x4-S4/s1600/000011.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">മഞ്ഞിന്റെ കുളിരിൽ അല്പം വിശ്രമം....</b></span></td></tr>
</tbody></table>
<div class="" style="clear: both; text-align: left;">
അരുവിക്കരയിൽനിന്നുമുള്ള യാത്രയിൽ, ചെരിഞ്ഞുകിടക്കുന്ന ഒരു പാറയിൽക്കൂടിയുള്ള ഇറക്കമായിരുന്നു ഏറെ ദുഷ്കരം... പാറയിൽ ഉറപ്പിച്ചിരിയ്ക്കുന്ന കമ്പികളിൽ ചവിട്ടിയും, തൂങ്ങിയും വേണം താഴേയ്ക്ക് ഇറങ്ങുവാൻ..... കാലൊന്നു തെന്നിയാൽ അഗാധമായ കുഴിയിലേയ്ക്കായിരിയ്ക്കും ചെന്ന് പതിയ്ക്കുക... അല്പം കഷ്ടപ്പെട്ടാണെങ്കിലും, സുരക്ഷിതമായി താഴെ ഇറങ്ങിയശേഷം നീളൻപുല്ലുകളും, പന്നൽക്കാടുകളും, കുറിഞ്ഞിച്ചെടികളും നിറഞ്ഞുനിൽക്കുന്ന മലഞ്ചെരിവുകളെ മുറിച്ചുകടന്ന് ഞങ്ങൾ യാത്രതുടർന്നു..... ഉരുളൻ കല്ലുകൾനിറഞ്ഞ വഴിയിലൂടെ, കുറ്റിക്കാടുകളെ വകഞ്ഞുമാറ്റി 10 മിനിറ്റോളം നടന്നശേഷം, ഞങ്ങൾ മറ്റൊരു മലയുടെ അടിവാരത്തിലെത്തി...<br />
<br />
ഇവിടെനിന്നും കഷ്ടിച്ച് അരകിലോമീറ്റർ പിന്നിട്ടാൽ രാജമലയിലേയ്ക്കുള്ള പാതയിൽ എത്തുമെങ്കിലും, യാത്രയിലെ ഏറ്റവും ദുർഘടമായ, ഭാഗമാണ് ഇവിടെനിന്നും ആരംഭിയ്ക്കുന്നത്... അതുകൊണ്ടുതന്നെ സന്ദർശകർ കാര്യമായ വിശ്രമമെടുത്തശേഷമാണ് ഇവിടെനിന്നുള്ള യാത്ര ആരംഭിയ്ക്കുന്നത്... അത് വ്യക്തമാക്കുന്ന ഒരു കാഴ്ചകൂടി അവിടെ ഞങ്ങൾക്കു കാണുവാൻ സാധിച്ചു.... യാത്രക്കാർ ഉപേക്ഷിച്ച ശീതളപാനീയക്കുപ്പികളും, ബിസ്കറ്റ് പായ്കറ്റുകളും, പ്ലാസ്റ്റിക് കവറുകളും മലയുടെ അടിവാരത്തിൽ ചിതറിക്കിടക്കുന്നു..... പരിസ്ഥിതിയുടെ ആത്മാവിനെ നശിപ്പിയ്ക്കുന്നതിൽ പ്രധാനപങ്കുവഹിയ്ക്കുന്ന പ്ലാസ്റ്റിക് എന്ന മാരകവസ്തു, അപൂർവ്വമായ ജൈവവൈവിധ്യം നിറഞ്ഞ ഒരു വന്യമൃഗസങ്കേതത്തിനുള്ളിൽ ചിതറിക്കിടക്കുന്ന കാഴ്ചയെ "നിരുത്തരവാദിത്വപരമായ ടൂറിസം വികസനത്തിന്റെ ഒരു നേർക്കാഴ്ച" എന്നല്ലാതെ എങ്ങനെയാണ് വിശേഷിപ്പിയ്ക്കുക..? ഉപ്പിന്റെ അംശം നിറഞ്ഞ പ്ലാസ്റ്റിക്കൂടുകൾ തിന്ന് മാനും, ആനയും ഉൾപ്പടെയുള്ള വന്യമൃഗങ്ങൾ ചത്തൊടുങ്ങുന്നത് പല വന്യമൃഗസങ്കേതങ്ങളിലും വളരെ മുൻപേ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കാര്യമാണ്.. അത്യപൂർവ്വജീവികളിലൊന്നായ വരയാടുകളുടെ ഏറ്റവും വലിയ സംരക്ഷണകേന്ദ്രത്തിൽനിന്നും, അങ്ങനെയൊരു വാർത്ത വരുന്ന ദിനവും വിദൂരമായിരിയ്ക്കില്ല എന്ന മുന്നറിപ്പാണ് ഈ ദൃശ്യങ്ങൾ ചൂണ്ടിക്കാണിയ്ക്കുന്ന്ത്...<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyRg522-GEcTrwxS7Ih5iEZ3_ND8iSpoUk4c0irJyts2p9mLFVdyYRNcXC4D-8x0QehrjsgujLFIqNFDSilQMFUpsTPQhIXngW3x4P5g2QG5rvkb-4kV6vCpGMEO1Zk6KCxiiEzB8iiT0/s1600/012.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjyRg522-GEcTrwxS7Ih5iEZ3_ND8iSpoUk4c0irJyts2p9mLFVdyYRNcXC4D-8x0QehrjsgujLFIqNFDSilQMFUpsTPQhIXngW3x4P5g2QG5rvkb-4kV6vCpGMEO1Zk6KCxiiEzB8iiT0/s1600/012.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">കുറിഞ്ഞിച്ചെടികൾ....</b></span></td></tr>
</tbody></table>
വിശ്രമം അവസാനിപ്പിച്ച് ഞങ്ങൾ മലകയറ്റം ആരംഭിച്ചു...ഇളകിക്കിടക്കുന്ന കല്ലുകളും, കുത്തനെയുള്ള കയറ്റവും..."കഴിഞ്ഞ ദിവസം എത്തിയ ഉത്തരേന്ത്യൻ യാത്രക്കാരെ മുകളിലെത്തിയ്ക്കുവാൻ കൂടുതൽ വാച്ചർമാർ രാജമലയിൽനിന്നെത്തേണ്ടിവന്നു..... പലരേയും ഞങ്ങൾ ചുമന്നാണ് മുകളിലെത്തിച്ചത്. " അരുൺ പറഞ്ഞു. മലകയറി അല്പമെങ്കിലും ശീലമുള്ള സാധാരണ യാത്രികർപോലും ഇത്രയും കുത്തനേ കിടക്കുന്ന മലകളിൽ തളർന്നുപോവുക സ്വഭാവികം. പിന്നെ സമതലഭുമികളിലെ അനുഭവസമ്പത്തുമായി എത്തുന്ന ഉത്തരേന്ത്യൻ യാത്രികരുടെ കാര്യം പറയണോ... <br />
<br />
മുകളിലേയ്ക്ക് കയറിയെത്തുമ്പോൾ വഴിയോരങ്ങളിൽ കുറിഞ്ഞിച്ചെടികൾ ധാരാളം... വീശിയടിയ്ക്കുന്ന കാറ്റിൽ വരയാടുകളുടെ ചൂര് ...." മുകളിലെ പാറക്കെട്ടുകളിലേയ്ക്ക് നോക്കി നടന്നോളൂ. ചിലപ്പോൾ വരയാടുകളെ കാണാം. ധാരാളം വരയാടുകളെ കാണുന്ന ഒരു സ്ഥലമാണിത്. " ഇരുവശത്തും ഉയർന്നു നിൽക്കുന്ന കൂറ്റൻ പാറക്കെട്ടുകളെ ചൂണ്ടിക്കാട്ടി അരുൺ പറഞ്ഞു. അല്പസമയം വഴിയിലിരുന്ന് മടുപ്പ് അകറ്റുന്നതിനിടെ, ഞങ്ങൾ പാറക്കെട്ടുകളിലൂടെ സൂക്ഷ്മനിരീക്ഷണം നടത്തിയെങ്കിലും നിരാശയായിരുന്നു ഫലം...<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhitFBxyxFutJFZ2PYA9ycCiIMudFjRDkcd-jLsXH5iUUMkrnRMyzeZaZ61Vsfl7XfsV6y4DQdHJio1C9uZ3XOdIDX8dQJXC4USuk4NE6y3LTah56oCx893EWRZIka7f_t6Q71sYozFeEU/s1600/013.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhitFBxyxFutJFZ2PYA9ycCiIMudFjRDkcd-jLsXH5iUUMkrnRMyzeZaZ61Vsfl7XfsV6y4DQdHJio1C9uZ3XOdIDX8dQJXC4USuk4NE6y3LTah56oCx893EWRZIka7f_t6Q71sYozFeEU/s1600/013.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">വരയാട്.</span></b></td></tr>
</tbody></table>
ഇപ്പോൾ ഞങ്ങൾ പ്രധാനവഴിയുടെ സമീപത്തെത്തിയിരുന്നു..... താഴ്വരയിലേയ്ക്ക് നോക്കുമ്പോൾ നടന്നുതീർത്ത വഴികളും, കാടുകളും കോടമഞ്ഞിൽ മൂടിക്കഴിഞ്ഞിരിയ്ക്കുന്നു..... നോക്കിനിൽക്കെ മേഘക്കീറുകൾപോലെയുള്ള മഞ്ഞിൻപുതപ്പുകൾ താഴ്വരയിൽനിന്നും ഉയർന്നു വരുവാൻ തുടങ്ങി... സമീപത്തെ മലനിരകളെയും, കാൽച്ചുവട്ടിലെ പുൽച്ചെടികളെയും പുതപ്പിച്ച് തൂമഞ്ഞിൻ പാൽക്കടൽ ഒഴുകിയെത്തുമ്പോൾ, ആകാശഗോപുരങ്ങൾക്കു മുകളിലൂടെ പിച്ചവച്ചുനടക്കുന്നതുപോലെയുള്ള അനുഭൂതിയും, ആഹ്ലാദവുമാണ് മനസ്സിൽ നിറയുന്നത്....... മറ്റേതോ ലോകത്തിൽ എത്തിച്ചേർന്ന പ്രതീതി...... ആ കാഴ്ചകളെയും, അനുഭവങ്ങളെയും മനസ്സിൽ ഒളിപ്പിച്ച്, മഞ്ഞിൻപുതപ്പ് പുതച്ച്, പുൽനാമ്പുകൾ ഞങ്ങൾക്കായി കാത്തുസൂക്ഷിച്ച തുഷാരബിന്ദുക്കളുടെ കുളിരിൽ മുങ്ങി ഞങ്ങൾ പ്രധാന വഴിയിലേയ്ക്ക് കയറി.. അവിടെ ഞങ്ങളെ സ്വാഗതം ചെയ്യുവാനെന്നോണം ഒരു മനോഹരദൃശ്യം കാത്തുനിൽക്കുന്നുണ്ടായിരുന്നു.... കുറിഞ്ഞിക്കാടുകളുടെ ഇടയിലൂടെ അലസമായി മേഞ്ഞു നടക്കുന്ന മൂന്ന് വരയാടുകൾ... സമീപത്തെ പാറയിൽ സന്ദർശകരെ നോക്കിക്കിടക്കുകയാണ് മറ്റൊരെണ്ണം.... ഏറെക്കാലത്തിനുശേഷം ഇവിടെ എത്തിച്ചേരുമ്പോൾ ലഭ്യമായ, രാജമലയിലെ വരയാടുകളുടെ ആദ്യദൃശ്യം.... ഈ ഭാഗങ്ങളിൽ സന്ദർശകരുടെ ശല്യമില്ലാത്തതിനാൽ തീർത്തും അലസമായിട്ടായിരുന്നു അവയുടെ യാത്ര.... ഏറെ നേരം അവയുടെ കാഴ്ചകൾ ആസ്വദിച്ചും, ചിത്രങ്ങൾ പകർത്തിയും ഞങ്ങൾ അവിടെ ചിലവഴിച്ചു... ആവശ്യമായതിലും ഏറെ ചിത്രങ്ങൾക്കായി നിന്നുതന്നതിനുശേഷം, അവ കീഴ്ക്കാംതൂക്കായ പാറക്കെട്ടുകളിലേയ്ക്ക് കയറിത്തുടങ്ങിയതോടെ, ഞങ്ങളും അല്പം ദൂരെയുള്ള ഇൻഫോർമേഷൻ സെന്ററിന്റെ കാഴ്ചകളിലേയ്ക്ക് നടന്നു.<br />
<b>..............................................................................................................................................................</b> </div>
</div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com31tag:blogger.com,1999:blog-4628133033338158729.post-24918006872062670082012-05-24T05:11:00.001-07:002012-05-24T05:11:11.693-07:00സുൽത്താൻപൂരിലെ നീർപറവകൾ.<div dir="ltr" style="text-align: left;" trbidi="on">
ആരുടെയും ശ്രദ്ധ പിടിച്ചുപറ്റുന്ന കിളിക്കൊഞ്ചലുകളുമായി, വീടിന്റെ കോലായിലെ കൂടിനുള്ളിലൂടെ പരതിനടക്കുന്ന പച്ചപ്പനംതത്തയെ കാണുവാൻതന്നെ എന്തൊരു ഭംഗിയാണ്.. "തത്തമ്മേ, പൂച്ച.. പൂച്ച.. തത്തമ്മയ്ക്ക് വിശക്കുന്നു..ചോറു താ." എന്നൊക്കെ ചൊല്ലിപ്പഠിപ്പിച്ച വാക്കുകൾ തത്തമ്മ ആവർത്തിച്ചു മൊഴിയുമ്പോൾ, ആ കൂടിനു മുൻപിൽ ഒരിയ്ക്കലെങ്കിലും കൊതിയോടെ നോക്കി നിൽക്കാത്ത ഏതെങ്കിലും ബാല്യമുണ്ടാകുമോ പഴയ മലയാളക്കരയിൽ...? ഉണ്ടാകാനിടയില്ല എന്നതാണ് വാസ്തവം..<br />
<br />
കാട്ടുപുല്ല് മേഞ്ഞ്, മൺകട്ടകളിൽ കെട്ടിപ്പെടുത്ത, ഞങ്ങളുടെ കൊച്ചുകുടിലിന്റെ ഇറയത്ത് തൂക്കിയിട്ടിരുന്ന കൂടിനുള്ളിലും, കാണാതെ പഠിച്ച വാക്കുകൾ ഉരുവിട്ടു കൊണ്ടിരുന്ന ഒരു പഞ്ചവർണ്ണക്കിളിയുണ്ടായിരുന്നു ഒരിയ്ക്കൽ... രാവിലെ ഉറക്കമുണർന്നാലുടനും, സ്കൂൾ വിട്ടു വന്നാലും, ഉറങ്ങുവാൻ പോകുന്നതിനു മുൻപും, മറക്കാതെ തത്തമ്മയുടെ വിശേഷങ്ങൾ തിരക്കാൻ വെമ്പൽ കൊണ്ടിരുന്ന ഒരു കൊച്ചുകുട്ടിയും....... തന്റെ തത്തമ്മ നന്നായി സംസാരിയ്ക്കുവാൻ കരിമ്പനയോലയും, ചുവന്നു തുടുത്ത, എരിയുന്ന കാന്താരിമുളകും, ഒപ്പം തൊടിയിൽ വളർന്നു നിൽക്കുന്ന പച്ചപ്പയറും, പേരയ്ക്കപ്പഴങ്ങളും എന്നും കരുതിവയ്ക്കുവാൻ ഒരിയ്ക്കലും അവൻ മറന്നിരുന്നില്ല.....<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiL3P9u2kH3e35f3fTTexTnZ_zN_2oCGICKEIUmE9BHPRlRF_xKwrP-ntTzC-7Yn5JGvdLHKBUsY4bhJH3uEHZ0htQyq6Pxm-RFDPR7GNwEixX01CUMddGntna7NakZMh-3nhSCXAGUjs8/s1600/0005.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">നാട്ടുതത്ത- Rose Ringed Parakeet.</span></b></td></tr>
</tbody></table>
ജീവിതത്തിന്റെ ബാല്യദശയിലെന്നോ അറിയാതെ മനസ്സിനുള്ളിൽ കയറിക്കൂടിയതാകണം പക്ഷികളോടും, മൃഗങ്ങളോടും പ്രകൃതിയോടുമുണ്ടായിരുന്ന, ഉറവ വറ്റാത്ത താത്പര്യം....... അതോ നാലുപാടും പച്ചപുതച്ചു നിന്നിരുന്ന പ്രകൃതിയുടെ സ്വാധീനം വളർത്തിയെടുത്തതോ.........? കാരണം എന്തു തന്നെയാണെങ്കിലും കാലങ്ങൾ മുൻപോട്ടുരുളുന്തോറും ആ താത്പര്യവും വളർന്നു വലുതായിക്കൊണ്ടിരുന്നു. ആകർഷകമായ ചലനങ്ങളാലും, വർണ്ണവൈവിധ്യങ്ങൾക്കൊണ്ടും, അനുകരണ സാമർത്ഥ്യംകൊണ്ടും
മനസ്സിനുള്ളിൽ ചേക്കേറിയ സ്നേഹപ്പറവകളായി അവ എന്റെ മനസ്സിനെ അത്രമാത്രം കീഴടക്കി കഴിഞ്ഞിരുന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-1_PG0ACuAQeEH8GBG7wqhDWckHAGwCn7G-dtTWQwzwV-ReA0NrnGEVQ2Jc3SbQhFivd1NmVkU2iEhCHI1xkhmiOB25meoIFkhY8RpY0Wf0PUCZBzpMYmqfwCoPJ43uhUM-VWJPjUvxU/s1600/22.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-1_PG0ACuAQeEH8GBG7wqhDWckHAGwCn7G-dtTWQwzwV-ReA0NrnGEVQ2Jc3SbQhFivd1NmVkU2iEhCHI1xkhmiOB25meoIFkhY8RpY0Wf0PUCZBzpMYmqfwCoPJ43uhUM-VWJPjUvxU/s1600/22.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">വെള്ളിക്കണ്ണിക്കുരുവി-<span class="st"><i style="color: #351c75;">Oriental White</i><span style="color: #351c75;">-</span><i style="color: #351c75;">eye</i> <span style="color: #741b47;">( Zosterops palpebrosus)</span></span></span></b></td></tr>
</tbody></table>
തൊടിയിലെ പൂക്കൾനിറഞ്ഞ ചെമ്പരത്തിക്കൂട്ടങ്ങളിൽ തേൻ നുകരുവാൻ എത്തിയിരുന്ന ചെറുതേൻകുരുവികൾ മുതൽ, തീനാളങ്ങൾ പോലെ പൂത്തുലയുന്ന കാട്ടുമുരിയ്ക്കിലൂടെ തേൻ കുടിച്ച് മദിച്ചുനടന്നിരുന്ന മോതിരതത്തയും, മാടത്തയും, കാട്ടുമൈനയുംവരെ ആ പക്ഷിപ്രേമത്തിന്റെ ചുവടുപിടിച്ച് ഇറയത്തെ ചെറിയ കൂടുകളിൽ പലപ്പോഴും വാസം തുടങ്ങി.. ചിലപ്പോഴോക്കെ നാട്ടുബുൾബുൾ എന്ന ഇരട്ടത്തലച്ചിയും, പൂത്താങ്കീരികളും.... പിന്നീട് പ്രാവുകൾ... അവയ്ക്കൊപ്പം അണ്ണാറക്കണ്ണന്മാർ, പാറയാൻ എന്ന് നാട്ടിൻപുറങ്ങളിൽ അറിയപ്പെടുന്ന പറക്കുന്ന അണ്ണാൻ, മരപ്പട്ടി ഇവയൊക്കെ പാമ്പാടുംപാറയിലെ ഏലമലക്കാടുകളിൽനിന്നും, പലപ്പോഴും വീട്ടുകാർക്കും പ്രിയപ്പെട്ട അംഗങ്ങളായി, എന്റെയൊപ്പം കടന്നുവന്നു കൊണ്ടിരുന്നു...<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRhxGaUzcQxwtHmBe0x2LIU2yLQw57SUpZH_qcL08HFOZ_u6-hvOe6jHNlhJ8iXaZ_GUAc50n-EiOAY7Xp_sT_IOQAJqtXKcfNBSwHpr5a9H3j_6q46BMUqCa2o4MHgTmvpYpcxRHoqmc/s1600/0003.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgRhxGaUzcQxwtHmBe0x2LIU2yLQw57SUpZH_qcL08HFOZ_u6-hvOe6jHNlhJ8iXaZ_GUAc50n-EiOAY7Xp_sT_IOQAJqtXKcfNBSwHpr5a9H3j_6q46BMUqCa2o4MHgTmvpYpcxRHoqmc/s1600/0003.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #38761d;">ചെമ്പുകൊട്ടി-</span><span class="st"><span style="color: #351c75;">Crimson-breasted Barbet</span>-</span><span class="st" style="color: #741b47;">(Megalaima haemacephala)</span></b></span></td></tr>
</tbody></table>
<div style="text-align: left;">
വർഷങ്ങൾ ഏറെ കടന്നുപോയി... തോവാളയിലെ കൊച്ചുവീട്ടിൽ പ്രിയപ്പെട്ടവർക്കൊപ്പം, സ്നേഹിച്ചു വളർത്തിയ അരുമപക്ഷികളെയും ഉപേക്ഷിച്ച്, അതിജീവനത്തിനായുള്ള പുതിയ പാതകൾ തേടി, ഡൽഹിയിലെ ചെറിയ മുറിയ്ക്കുള്ളിലേയ്ക്ക് ജീവിതത്തെ പറിച്ചുനടേണ്ടിവന്നു. പക്ഷെ നഗരത്തിന്റെ ഇരുണ്ട കോൺക്രീറ്റ് കാടുകൾക്കിടയിലും, ഒരു വരദാനം പോലെ പച്ചപുതച്ച പ്രകൃതിയുടെ അനുഗ്രഹം ഇവിടെയും എനിയ്ക്ക് കൂട്ടിനെത്തിയിരുന്നു. പക്ഷികളോടും, മൃഗങ്ങളോടും, മരങ്ങളോടും ഉണ്ടായിരുന്ന സ്നേഹത്തിന്, പ്രകൃതി നൽകിയ ഒരു സമ്മാനമായിരിയ്ക്കാം അതെന്ന് വിശ്വസിയ്ക്കുവാനാണ് ഇന്നും എനിയ്ക്ക് ഏറെ ഇഷ്ടം..</div>
<div class="separator" style="clear: both; text-align: left;">
<br /></div>
<div class="separator" style="clear: both; text-align: left;">
തീസ് ഹസാരിയിലെ മൂന്നാം നിലയിലുള്ള വീടിന്റെ വരാന്തയിലേയ്ക്ക് പടർന്നുകിടന്നിരുന്നു, ഒരു പൂവാകയും, ഇലവുമരവും.... പൂത്തുലഞ്ഞ ആ വാകമരത്തിന്റെ തണലിലിരുന്ന്, മരച്ചില്ലകളിൽ ചേക്കേറുവാൻ എത്തിയിരുന്ന കിളികളോട് കിന്നാരം പറയുമ്പോൾ, നഗരജീവിതം പകർന്നുനൽകിയ ഏകാന്തതയും വിരസതയും, വേദനയും, അറിയാതെ മറന്നുതുടങ്ങി..... നിറം മങ്ങിയ ഇരുമ്പുവാതിൽ തുറന്നിറങ്ങുമ്പോൾ, പ്രകൃതി എനിയ്ക്കായി ഒരുക്കിയിരിയ്ക്കുന്ന ഹരിതവർണ്ണപ്രപഞ്ചമാണ് കണ്മുൻപിൽ തെളിയുന്നത്... അതിന്റെ ചാരുതയിലേയ്ക്ക് മനസ്സ് ലയിയ്ക്കുമ്പോഴാണ്, എല്ലാ ദു:ഖങ്ങളും മനസ്സിൽ നിന്നും അകന്നുപോകുന്നതായി അനുഭവപ്പെടുന്നത്...</div>
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjE94AM_pCN7w87JGfDo6ONdsTVZS2PwzYxPBrVkgUGSJF1RZSgoW7hcAGPz3m1IWd0Xy0vx65uoF6Z_ykr3rSGCiIJe5MUJpd3mzSxr08DZ1Ug3jSLPO_Ib0-Eq3SZgiIS4qZGre57jnE/s1600/0002.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjE94AM_pCN7w87JGfDo6ONdsTVZS2PwzYxPBrVkgUGSJF1RZSgoW7hcAGPz3m1IWd0Xy0vx65uoF6Z_ykr3rSGCiIJe5MUJpd3mzSxr08DZ1Ug3jSLPO_Ib0-Eq3SZgiIS4qZGre57jnE/s1600/0002.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #38761d;">നാട്ടുമൈന-</span><span class="st"><i> <span style="color: #351c75;">Common Myna</span></i><span style="color: #351c75;"> or </span><i style="color: #351c75;">Indian Myna-</i></span><span class="st" style="color: #741b47;">(Acridotheres tristis)</span></b></span></td></tr>
</tbody></table>
</div>
അല്പം മാത്രം
ദൂരെയായി സ്ഥിതി ചെയ്യുന്ന ബട്ട്ലർ സ്കൂളിലേയ്ക്കുള്ള പാതയോരത്തെ
അലങ്കരിയ്ക്കുന്ന അനവധി മരങ്ങൾ........ അവയിൽ, തഴുകിയെത്തുന്ന കാറ്റിനുപോലും ഔഷധഗുണം
പകർന്നുനൽകുന്ന ആര്യവേപ്പ് വൃക്ഷങ്ങളുണ്ട്... എന്നും വിഷുക്കണി ഒരുക്കുവാൻ മഞ്ഞത്തോരണം ചാർത്തിയൊരുങ്ങുന്ന, മലയാളിയുടെ സ്വന്തമായ കണിക്കൊന്നയുണ്ട്... ചുവന്ന പഴങ്ങൾ നിറയെ കായ്ക്കുന്ന ആൽമരങ്ങളും... പിന്നെ പേരറിയാത്ത അനവധി പൂമരങ്ങൾ... എല്ലാ വർഷവും ഈ മരങ്ങളിൽ
കൂടുകൂട്ടാനെത്തുന്ന അരിപ്രാവുകൾ... വാകമരത്തിന്റെ ഉണങ്ങിയ കൊമ്പിൽ
കൂടുകൂട്ടിയ ചെമ്പുകൊട്ടി എന്ന സുന്ദരൻ...നമ്മുടെ നാട്ടിൻപുറങ്ങളിലെവിടെയും സാധാരണയായി കാണപ്പെടുന്ന, കുട്ടുറുവൻ എന്നയിനത്തിൽപ്പെടുന്ന ഈ പക്ഷിയെ ഞാൻ ആദ്യമായി
കാണുന്നതുതന്നെ ഇവിടെവച്ചാണ്. അങ്ങനെ വർണ്ണത്തൂവലുകളുടെയും,
വർണ്ണപ്പൂക്കളുടെയും ഒരു പുതു പ്രപഞ്ചം ഇവിടെയും എനിയ്ക്കു ചുറ്റും രൂപം
കൊള്ളുകയായിരുന്നു. ഒപ്പം വർണ്ണപ്പറവകളുടെയും, വന്യജീവികളുടെയും ജീവിതത്തെക്കുറിച്ച് കൂടുതൽ അറിവു പകർന്നു നൽകുവാൻ ഇന്ദുചൂഡന്റെ 'കേരളത്തിലെ പക്ഷികൾ', ഡി.സി ബുക്സ്
പുറത്തിറക്കിയ Birds of kerala. Status and Distribution, N.A.നസീറിന്റെ
'കാടും, ഫോട്ടോഗ്രാഫറും'..... തുടങ്ങിയ ചില ബുക്കുകൾ കൂടി എനിയ്ക്ക് കൂട്ടിനെത്തി...<br />
<div style="text-align: left;">
<br />
ഫെബ്രുവരി- മാർച്ച്
മാസത്തോടെ ഇല മുഴുവൻ പൊഴിച്ച ഇലവുമരത്തിൽ, തേൻ നിറഞ്ഞ പൂക്കൾ വിടരുന്നതോടെ
മാടത്തകളുടെയും, മൈനകളുടെയും, അണ്ണാറക്കണ്ണന്മാരുടെയും വരവ്
ആരംഭിയ്ക്കുകയായി. അവയുടെ ഓരോ ചെറുചലനങ്ങളും നിരീക്ഷിച്ച് ദിവസങ്ങൾ
ചിലവഴിച്ചു തുടങ്ങിയതോടെ, മനസ്സിലെവിടെയോ ചേക്കേറിയിരുന്ന ആ പഴയ പനംതത്ത പുതിയ ആകാശങ്ങൾ തേടി
ചിറകടിച്ചുയർന്നുതുടങ്ങി.</div>
<div style="text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi81OGC4delSX9M9BHAjlu1OrsxW45mvo3pV8zBHDCGQ9a4Vvm0Upbd0jR1RJ_xMllsqlD8NLpeiV0HZASIFoMxS5C2EgtXNr24JDirv4gCNmJtpCFZbd9P1gmIDAecCPTNgq4E5s7C1gg/s1600/1.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi81OGC4delSX9M9BHAjlu1OrsxW45mvo3pV8zBHDCGQ9a4Vvm0Upbd0jR1RJ_xMllsqlD8NLpeiV0HZASIFoMxS5C2EgtXNr24JDirv4gCNmJtpCFZbd9P1gmIDAecCPTNgq4E5s7C1gg/s1600/1.jpg" /></a></div>
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">സലിം അലി- പക്ഷികളുടെ പ്രിയപ്പെട്ട കൂട്ടുകാരൻ.</span></b></td></tr>
</tbody></table>
</div>
പിന്നീട് കടന്നുവന്ന ഓരോ ദിവസങ്ങളിലെയും പ്രഭാതങ്ങൾ എല്ലാം തന്നെ പക്ഷിനിരീക്ഷണങ്ങൾ കൊണ്ട് തിരക്കു പിടിച്ചതായിരുന്നു. ഇലവുമരത്തിലെ പൂന്തേനുണ്ണാൻ എത്തുന്ന പക്ഷികളെ നിരീക്ഷിച്ചും, ചിത്രങ്ങൾ പകർത്തിയും ഹരം പിടിച്ചതോടെയാണ് സുൽത്താൻപൂരിലെ പക്ഷികളുടെ കാഴ്ചകൾക്കൊപ്പം, ഒരു ദിവസം ചിലവഴിയ്ക്കണമെന്ന ആഗ്രഹം വീണ്ടും കടന്നു വന്നത്.<br />
<br />
ഡിസംബർ- ജനുവരി മാസങ്ങളിൽ ആയിരക്കണക്കിന് ദേശാടനക്കിളികളെക്കൊണ്ട് നിറയുന്ന
ഈ ചെറു വനം, ലോകത്തിലെതന്നെ പ്രഗത്ഭ പക്ഷിനിരീക്ഷകരിൽ ഒരാളായിരുന്ന സലിം
അലിയുടെ, പ്രിയപ്പെട്ട പക്ഷിസങ്കേതങ്ങളിൽ ഒന്നായിരുന്നു.
ഡൽഹിയിൽനിന്നും 60 കിലോമീറ്ററോളം ദൂരത്തിലായി, ഹരിയാനയിലെ
ഫറൂക്നഗർ എന്ന ചെറു പട്ടണത്തിന് സമീപത്തായാണ് ഈ പക്ഷിസങ്കേതം സ്ഥിതി
ചെയ്യുന്നത്. ഡൽഹിയിൽ എത്തിയതിനുശേഷം പലരിൽനിന്നും പറഞ്ഞുകേട്ടതും, വായിച്ചറിഞ്ഞതുമായ ഈ പക്ഷിസങ്കേതത്തിലേയ്ക്കുള്ള യാത്രയ്ക്കായി പല തവണ തയ്യാറെടുത്തിരുന്നുവെങ്കിലും, വിവിധ കാരണങ്ങൾകൊണ്ട് അവയെല്ലാം തടസ്സപ്പെടുകയായിരുന്നു. <br />
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgscKxLCHQJwLCrkcV3vUzE58uD2hT4Bh6mHj2sdw3QQASGoiPdfx-RSuqXkiBNa5RiszbvjuJZn84Qs0iPI41FBWQcZDj8X0wSSCRROVVl8TTqB8daw-s6jDaKndxAoLFdVRoIsYVxYn4/s1600/3.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>സലിം അലിയുടെ പേരിലുള്ള മ്യൂസിയം</b></span></td></tr>
</tbody></table>
</div>
<div style="text-align: center;">
</div>
മാർച്ചു മാസത്തിലെ ഒരു ഞായറാഴ്ചയായിരുന്നു യാത്രയ്ക്കായി ഞാൻ തിരഞ്ഞെടുത്തിരുന്നതെങ്കിലും, ഹരിയാനയിലെ പരിചയമില്ലാത്ത വഴികളും, അവിടെ ലഭ്യമാകുന്ന യാത്രാ സംവിധാനങ്ങളെക്കുറിച്ചുള്ള ചിന്താക്കുഴപ്പവും എന്നെ ഏറെ അലട്ടിയിരുന്നു. ഗുഡ്ഗാവിൽ ജോലി ചെയ്യുന്ന സുഹൃത്ത് അപ്പുവും, ഗൂഗിൾ എർത്തും വഴിയെക്കുറിച്ചുള്ള സംശയങ്ങൾക്ക് പരിഹാരം കണ്ടെത്തുവാൻ എന്നെ ഏറെ സഹായിച്ചു.<br />
<br />
ഇനിയുള്ള സംശയം, എങ്ങനെ അവിടെ എത്തിച്ചേരുവാൻ സാധിയ്ക്കും എന്നുള്ളതായിരുന്നു... മെട്രോ ട്രെയിൻ, ബസ്സ്, ടാക്സി വാഹനങ്ങൾ എന്നീ മൂന്ന് സഞ്ചാരമാർഗ്ഗങ്ങളെ നിലവിൽ യാത്രയ്ക്കായി ആശ്രയിയ്ക്കുവാൻ സാധിയ്ക്കും. ഹരിയാനയുടെ ഉൾപ്രദേശങ്ങളിൽ ബസ്സ് - ടാക്സി സർവീസുകൾ കാര്യക്ഷമമല്ലാത്തതിനാൽ യാത്രയ്ക്കായി സ്വന്തം റോയൽ എൻഫീൽഡ് ബുള്ളറ്റ് തന്നെ അവസാനം തിരഞ്ഞെടുത്തു. അങ്ങനെ മാർച്ച് മാസം 25-ഞായറാഴ്ച സുൽത്താൻപൂർ യാത്രയിലേയ്ക്ക് ഫസ്റ്റ് ഗിയർ വീണു... <br />
<br />
ഇൻഡ്യയുടെ തലസ്ഥാനനഗരിയിൽനിന്നും, സാമ്പത്തിക തലസ്ഥാനമായ മുംബൈ വരെ നീണ്ടുകിടക്കുന്ന N.H 8 വഴിയായിരുന്നു യാത്ര. തീസ്ഹസാരിയിൽനിന്നും കരോൾബാഗ് വഴി ധൗളാകുവാമിലെത്തി അല്പദൂരം പിന്നിടുമ്പോൾത്തന്നെ ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ കാഴ്ചകളും ആരംഭിയ്ക്കുകയായി. അതോടൊപ്പം സുൽത്താൻപൂരിന്റെ വളർച്ചയിൽ ഇന്ദിരാഗാന്ധി വഹിച്ച പങ്കിനെക്കുറിച്ച് വായിച്ചറിഞ്ഞ കാര്യങ്ങളും മനസ്സിലേയ്ക്കോടിയെത്തി.<br />
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd5rA7xN5sNFNiDbEVKoUdFhfgkJR0HXzxL8TjnbDwm9tQPcvwqZmDHDAoskhHCnCzb60bnx5zGEYNlz_bPKRLYTWTSzZlRk7VTgZrfhjVUO4p1miB8HnJP7m03xcJyLjyzG-N7qzb22g/s1600/4.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">ഇൻഫോർമേഷൻ സെന്റർ</span></b></td></tr>
</tbody></table>
</div>
<div style="text-align: center;">
</div>
പത്തൊൻപതാം നൂറ്റാണ്ടിൽ, സുൽത്താൻപൂർ എന്ന ചെറിയ ഗ്രാമം, ബ്രിട്ടീഷ് ഈസ്റ്റ് ഇൻഡ്യാ കമ്പനിയുടെ അധീനതയിലുള്ള ഇൻഡ്യയിലെ പ്രധാനപ്പെട്ട ഉപ്പുപാടങ്ങളിൽ ഒന്നായിരുന്നു. ബ്രിട്ടീഷ് ഭരണത്തിന്റെ ആരംഭകാല ഘട്ടങ്ങളിൽ, ഗവൺമെന്റിന്റെ ഖജനാവ് നിറച്ചിരുന്ന മുഖ്യ വരുമാന സ്രോതസ്സുകളിൽ ഒന്നായിരുന്നു ഈ ഉപ്പ് വ്യവസായമെന്ന് പറയാം. എങ്കിലും 1903-04 വർഷങ്ങളിൽ, പലവിധ കാരണങ്ങൾകൊണ്ട്, ഈ ഉപ്പുപാടങ്ങൾ കടുത്ത സാമ്പത്തിക തകർച്ചയിലേയ്ക്ക് വഴുതി വീണു തുടങ്ങിയിരുന്നു. തുടർന്നുള്ള വർഷങ്ങളിൽ ഇവിടുത്തെ ഉപ്പ് നിർമ്മാണമേഖല അതിജീവനത്തിനായി പരമാവധി പരിശ്രമിച്ചിരുന്നുവെങ്കിലും, 1924 ആയതോടെ സുൽത്താൻപൂരിലെ ഉപ്പുനിർമ്മാണത്തിന് തിരശ്ശീല വീണു.<br />
<br />
വർഷങ്ങളോളം ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ കിടന്നിരുന്ന ഈ ഉപ്പളങ്ങൾ, സുലഭമായ ജലസാന്നിധ്യം മൂലം ദേശാടനക്കിളികളുടെ ഇടത്താവളമായി മാറുകയായിരുന്നു. ഒരു പക്ഷി സങ്കേതം എന്ന നിലയിൽ സുൽത്താൻപൂരിന്റെ പ്രാധാന്യം ആദ്യം തിരിച്ചറിഞ്ഞത്, പ്രമുഖ പക്ഷിശാസ്ത്രജ്ഞനായ പീറ്റർ ജാക്സൺ ആയിരുന്നു. ഡൽഹി ബേർഡ് വാച്ചിംഗ് സൊസൈറ്റിയുടെ സെക്രട്ടറിയായി സേവനമനുഷ്ഠിച്ചിരുന്ന അദ്ദേഹം, സുൽത്താൻപൂരിന്റെ പരിസ്ഥിതി പ്രാധാന്യത്തെക്കുറിച്ച് വിവരിച്ചുകൊണ്ട്, അന്നത്തെ പ്രധാന മന്ത്രിയായിരുന്ന ഇന്ദിരാഗാന്ധിയ്ക്ക് കത്തെഴുതുകയുണ്ടായി. നല്ല ഒരു പരിസ്ഥിതിസ്നേഹിയായിരുന്ന ഇന്ദിരാഗാന്ധി, സുൽത്താൻപൂർ സന്ദർശിയ്ക്കുവാനുള്ള ആഗ്രഹം പ്രകടിപ്പിയ്ക്കുകയും ഹരിയാന ഗവൺമെന്റിനോട് പക്ഷിസങ്കേതത്തെ ശരിയായ രീതിയിൽ സംരക്ഷിയ്ക്കുവാൻ നിർദ്ദേശിയ്ക്കുകയും ചെയ്തു. പിന്നീട് നടത്തിയ ഒരു കണക്കെടുപ്പിൽ കേവലം 1.43 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഈ സ്ഥലത്തുനിന്നും 250-ലേറെ വ്യത്യസ്ത ഇനം പക്ഷികളെയാണ് നിരീക്ഷകർക്ക് കണ്ടെത്തുവാൻ സാധിച്ചത്. തുടർന്ന് പ്രാരംഭനടപടികൾ പൂർത്തിയാക്കിയ ഹരിയാന സർക്കാർ, 1972-ൽ ഈ ചെറു വനത്തെ ഒരു സംരക്ഷിത പക്ഷി സങ്കേതമായി പ്രഖ്യാപിയ്ക്കുകയും 13-7-1989-ൽ ഒരു നാഷണൽ പാർക്ക് ആയി ഉയർത്തുകയും ചെയ്തു.<br />
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOCnM7olbRDkHZ6D1Up2HSJZ4Anf80QXJMpk5zXg82XOGbbjmBr6af_mgSU8HIXeKD2y44mHp9O0qsAjodHxbbeFzj7AAemqd65Ai-uvtuJtETYVeBdyxFVYCZR1TRD6ekOjUvr0GxA9I/s1600/6.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">നാട്ടു വേലിതത്ത. <span class="st"><span style="color: #351c75;">Little Green Bee-eater,</span> <span style="color: #741b47;">(Merops orientalis)</span></span></span></b></td></tr>
</tbody></table>
</div>
പക്ഷിസങ്കേതത്തിന്റെ ചരിത്രത്തിലൂടെ മനസ്സ് കാട് കയറുമ്പോഴും, നാലുവരിപ്പാതയിൽ വിശാലമായി നീണ്ടുകിടക്കുന്ന എക്സ്പ്രസ്സ് ഹൈവേയിലൂടെയുള്ള യാത്ര മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നു. മിന്നൽപ്പിണർ പോലെയാണ് കാറുകൾ വശങ്ങളിലൂടെ കടന്നുപോയിക്കൊണ്ടിരുന്നത്. 100 കിലോമീറ്ററിനും മുകളിലാണ് ഈ വഴിയിൽ വാഹനങ്ങളുടെ സാധാരണ വേഗത... 350 CC-കരുത്തുറ്റ എഞ്ചിൻ പകർന്നുതരുന്ന ശക്തിയിൽ, എൻഫീൽഡ് ബുള്ളറ്റും 100-110 കിലോമീറ്റർ വേഗതയിൽ കുതിച്ചുകൊണ്ടിരുന്നു. ഫ്ലൈ ഓവറുകൾക്കുമുകളിലൂടെ കുട്ന്നുപോകുമ്പോൾ ഇരുവശങ്ങളിലും വൻ കെട്ടിടങ്ങൾ, ഒരു കടൽപോലെ വിദൂരതയിലേയ്ക്ക് ലയിച്ചുകിടക്കുന്ന മനോഹര ദൃശ്യങ്ങൾ.... പ്രഭാതസൂര്യൻ പകർന്നുനൽകുന്ന ചെറുചൂടിനൊപ്പം, കുളിരും, തണുപ്പും വഹിച്ചെത്തുന്ന കാറ്റിന്റെ തലോടൽ.. ആഗ്ര യാത്രയ്ക്കുശേഷം വേഗതയുടെ സാഹസികത്വം നുകർന്ന്, കാറ്റിന്റെ കൈകളിലെന്നപോലെ സഞ്ചരിയ്ക്കുവാൻ ലഭിച്ച ഒരു അസുലഭസന്ദർഭം കൂടിയായി മാറുകയായിരുന്നു ഈ യാത്ര......<br />
<br />
നാഷണൽ ഹൈവേയിൽ സ്ഥിതി ചെയ്യുന്ന ഹീറോ ഹോണ്ട ജംഗ്ഷനിൽനിന്നും വഴിമാറി, ഗുഡ്ഗാവ് ബസ്സ്റ്റാന്റിനു സമീപത്തുകൂടി ഫറൂക് നഗറിലേയ്ക്കുള്ള പാതയിലൂടെയാണ് ഇനി യാത്ര. മുൻപോട്ടു ചെല്ലുന്തോറും ഹരിയാനയുടെ വരണ്ടുകിടക്കുന്ന ഗ്രാമക്കാഴ്ചകൾ ദൃശ്യമായിത്തുടങ്ങി....... പലയിടങ്ങളിലും പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡുകൾ..... വഴിയുടെ ഇരുവശങ്ങളിലും വിളവെടുപ്പിന് പാകമായ ഗോതമ്പുപാടങ്ങൾ..... പ്രഭാതസൂര്യന്റെ രശ്മികളിൽ കുളിച്ച്, സ്വർണ്ണവർണ്ണം ചാർത്തിയതു പോലെ ഇളംകാറ്റിൽ ഇളകി നിൽക്കുന്ന ഗോതമ്പുകതിരുകളുടെ കാഴ്ചകൾ നയനാനന്ദകരമായിരുന്നു..<br />
<div style="text-align: left;">
</div>
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgW-t4LNg2SOFaiHNtjFgHVAkz64NmHPD2Xr3xpSjCs6MBr_JBQQyYDOjgg_XyozokBqawtCOwd2j-8Hst5tPsUFOeOCln4G1wfFuFUTq80VJRpNhCr-zdF90XsxPsxifRU0uTMWRU3J_g/s1600/7.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>വലിയ തേൻകിളി.</b><b> <span style="color: #351c75;">Purple Sunbird</span> <span style="color: #741b47;">(</span><i style="color: #741b47;">Cinnyris asiaticus</i><span style="color: #741b47;">)</span></b></span></td></tr>
</tbody></table>
</div>
ഇടയ്ക്കിടെ കടന്നുവരുന്ന ചെറുഗ്രാമങ്ങൾ പലതും പിന്നിട്ടശേഷം പ്രധാന വഴിയിൽ നിന്നും മാറി, കാർഷിക ഗന്ധം നിറഞ്ഞുനിൽക്കുന്ന ഗ്രാമാന്തരീക്ഷത്തിലൂടെയായി ഇപ്പോൾ യാത്ര. ഉരുളൻ കല്ലുകളും, വരണ്ടുകിടക്കുന്ന വെള്ളച്ചാലുകളും, ചെളിക്കുണ്ടുകളും നിറഞ്ഞ, ഇടുങ്ങിയ നാട്ടുവഴിയിലൂടെയുള്ള യാത്ര തികച്ചും വിഷമമേറിയതായിരുന്നുവെങ്കിലും, വഴിയോരക്കാഴ്ചകൾ മനസ്സിനെ മോഹിപ്പിയ്ക്കുവാൻ ഉതകുന്നവയായിരുന്നു. നിറയെ കണ്ണിമാങ്ങകളുമായി നിൽക്കുന്ന മാന്തോട്ടങ്ങൾ.... മഞ്ഞയും ചുവപ്പും പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ബന്തിപ്പാടങ്ങൾ... ഗോതമ്പുവയലുകൾ, മഞ്ഞപ്പൂക്കൾ നിറഞ്ഞുനിൽക്കുന്ന കടുകുപാടങ്ങൾ, അപൂർവ്വമായി സൂര്യകാന്തിത്തോട്ടങ്ങളും.. അദ്ധ്വാനിയ്ക്കുവാൻ മനസ്സുറപ്പുള്ള ഒരു ജനതയുടെ പൂത്തുലയുന്ന പ്രതീക്ഷകൾക്കിടയിലൂടെ സഞ്ചരിച്ച്, ഞാൻ പക്ഷി സങ്കേതത്തിനെ സമീപിച്ചു,<br />
<br />
കുരങ്ങന്മാർ നിരന്നിരിയ്ക്കുന്ന വഴിയോരത്തെ കൂറ്റൻ മതിൽക്കെട്ടിനപ്പുറം മരക്കൂട്ടങ്ങൾ വളർന്നു നിൽക്കുന്നു .. മരത്തലപ്പുകൾക്കിടയിലൂടെ ഉയർന്നുകാണുന്ന വാച്ച് ടവറുകൾ.... അവയ്ക്കും മുകളിലൂടെ പറന്നു നടക്കുന്ന വെള്ളരി കൊക്കുകളുടെ കൂട്ടങ്ങൾ... കാതുകൾക്ക് തേന്മഴയായി പേരറിയാത്ത ഏതോ പക്ഷിയുടെ മധുര സംഗീതവും.. കണ്ണുകൾക്കുമുൻപിൽ തൂവൽചിറകുകൾ വിടർത്തി, സുൽത്താൻപൂർ പക്ഷി സങ്കേതത്തിന്റെ കാഴ്ചകൾ ഇവിടം മുതൽ ആരംഭിയ്ക്കുകയായിരുന്നു.<br />
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdXyRkkbF0kKzVZcDE3kaE8JLHwTnzEfmlTXI-zkcXN_KaYheG_zINodMjbWqA8uWg2YI4Ba_IEhNzMt6i-VE9p0SDRU7Enoo5tLZxxKYM7kQe4RA8Li8ITzQrMq-BHD7d6TktPS0cTKc/s1600/9.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdXyRkkbF0kKzVZcDE3kaE8JLHwTnzEfmlTXI-zkcXN_KaYheG_zINodMjbWqA8uWg2YI4Ba_IEhNzMt6i-VE9p0SDRU7Enoo5tLZxxKYM7kQe4RA8Li8ITzQrMq-BHD7d6TktPS0cTKc/s1600/9.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">പക്ഷികളെത്തേടി...................</span></b></td></tr>
</tbody></table>
</div>
പക്ഷി സങ്കേതത്തിന്റെ മതിൽക്കെട്ടിനെ തൊട്ടുരുമ്മി, ഗുഡ്ഗാവ്- ഫറൂക്നഗർ റോഡ് നീണ്ടുകിടക്കുന്നു.. പാതയോട് ചേർന്നുതന്നെ പക്ഷി സങ്കേതത്തിലേയ്ക്ക് സ്വാഗതം ചെയ്തുകൊണ്ടുള്ള കൂറ്റൻ കമാനവും, ഗേറ്റും... ഉള്ളിലെ ചെറിയ പാർക്കിംഗ് ഗ്രൗണ്ടിനു സമീപത്തായി കുട്ടികൾക്കായുള്ള ഒരു ചെറിയ പാർക്കും, ടിക്കറ്റ് കൗണ്ടറും.. ഇത്രയൊക്കെയായിരുന്നു പക്ഷി സങ്കേതത്തിലെ പ്രഥമ കാഴ്ചകളായി കാണുവാൻ സാധിച്ചത്. ഗ്രൗണ്ടിൽ നാലോ അഞ്ചോ കാറുകളും, കുറച്ചു ബൈക്കുകളും നിറുത്തിയിട്ടിട്ടുണ്ട്.. വെയിലിന്റെ കാഠിന്യം വർദ്ധിച്ചതിനാലാണോ, ദേശാടനപ്പക്ഷികളുടെ സീസൺ അവസാനിച്ചതിനാലാണോ എന്നറിയില്ല, സന്ദർശകരുടെ തിരക്ക് എങ്ങും തന്നെ അനുഭവപ്പെടുവാനായില്ല... <br />
<br />
തണൽ വിരിച്ചുനിൽക്കുന്ന ഒരു മരത്തിന്റെ ചുവട്ടിൽ ബൈക്ക് പാർക്ക് ചെയ്തശേഷം ഞാൻ ടിക്കറ്റ് കൗണ്ടറിലേയ്ക്ക് നടന്നു.. ക്യാമറ, പാർക്കിംഗ്, പ്രവേശനഫീസ് എല്ലാംകൂടി 35 രൂപ മാത്രം. "സാർ, സീസൺ കഴിയാറായോ"? ഫെബ്രുവരി മാസത്തോടെ സീസൺ കഴിയുമെന്നറിയാമായിരുന്നുവെങ്കിലും ടിക്കറ്റിനായി കാത്തുനിൽക്കുന്നതിനിടയിൽ കൗണ്ടറിലിരുന്ന ആളോട് ഞാൻ ദേശാടനപക്ഷികളുടെ കാഴ്ചകളേക്കുറിച്ച് അന്വേഷിച്ചു.<br />
<br />
"സീസൺ കഴിഞ്ഞല്ലോ, എങ്കിലും ചുരുക്കം ചില വിദേശി ഇനങ്ങളെയും, നാടൻപക്ഷികളെയും ഇപ്പോഴും കാണാം. ഒരു കാര്യം ചെയ്യൂ. ഇൻഫോർമേഷൻ സെന്ററിൽ ചോദിച്ചാൽ ഗൈഡിനെ കിട്ടും. ഗൈഡ് ഉണ്ടെങ്കിൽ നിങ്ങൾക്ക് പക്ഷികളേക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കുവാൻ സാധിയ്ക്കും. അല്പസമയം നിൽക്കുകയാണെങ്കിൽ ഞാൻ തന്നെ, ഒരു ഗൈഡിനെ വിളിച്ചുതരാം". ഇത്രയും പറഞ്ഞ് ടിക്കറ്റ് തന്നശേഷം, അദ്ദേഹവും എന്നോടൊപ്പം പുറത്തേയ്ക്കിറങ്ങി.<br />
<br />
ഇനിയുള്ള കാര്യങ്ങളെല്ലാം കമ്മീഷൻ വ്യവസ്ഥയിലായിരിയ്ക്കും എന്നറിയാവുന്നതിനാൽ തുടക്കത്തിൽ തന്നെ അദ്ദേഹത്തെ നിരാശ്ശപ്പെടുത്തേണ്ടി വന്നു. "വേണ്ട സാർ, ഗൈഡിനെ ആവശ്യമെങ്കിൽ ഞാൻ വിളിച്ചുകൊള്ളാം. നന്ദി." ഇത്രയും പറഞ്ഞശേഷം, മറുപടിയ്ക്കായി കാത്തുനിൽക്കാതെ ഞാൻ പക്ഷിസങ്കേതത്തിനുള്ളിലേയ്ക്ക് നടന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEipr1WlaheIxweqfi4hrGOcPvqVyXE_8jyHFmQWl36j5hA67Xj8nn9698uzyBtu8UxWz3bHDFyaMMy9yhMUBMQpfls4tzm25iY9wiZVZCrY9_bxmEz16eEeGJet-DuYw99pjBIwA7S48CI/s1600/0004.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #38761d;">കാട്ടുതാറാവിൻകൂട്ടങ്ങൾ.</span> </b><b><span style="color: #351c75;">Wild Duck </span><span style="color: #741b47;">(</span><i style="color: #741b47;">Anas platyrhynchos</i><span style="color: #741b47;">)</span></b></span></td></tr>
</tbody></table>
<div style="text-align: center;">
</div>
നടകളിറങ്ങി ചെല്ലുമ്പോൾ വിശാലമായ പുൽത്തകിടിയാണ് ആദ്യമായി കണ്ണിൽപ്പെടുന്നത്.. പുൽത്തകിടിയുടെ അരികിലും, മുക്കിലും, മൂലയിലുമുള്ള കണിക്കൊന്നയും, ബോഗൺവില്ലയും <br />
ഉൾപ്പടെയുള്ള എല്ലാ മരങ്ങളും, ചെടികളുംതന്നെ പൂത്തുലഞ്ഞിരിയ്ക്കുന്നു. അവയുടെ തണലിൽ ചിലയിടങ്ങളിലായി ചാരുബെഞ്ചുകൾ... ഞായറാഴ്ച ആഘോഷിയ്ക്കുവാൻ എത്തിയവരാകണം, ചില കുടുംബങ്ങൾ മരത്തണലിൽ വട്ടമിട്ടിരിയ്ക്കുന്നു. ഒരു പക്ഷിസങ്കേതത്തിന്റെ ശാന്തതയ്ക്ക് ഭംഗം വരുത്തിക്കൊണ്ട് ഉച്ചത്തിൽ ശബ്ദമുയർത്തി ഓടിക്കളിയ്ക്കുന്ന കുട്ടികൾ.. ഈ കാഴ്ചകൾക്കിടയിലൂടെ ഞാൻ ഇൻഫോർമേഷൻ സെന്ററിനുള്ളിലേയ്ക്ക് പ്രവേശിച്ചു.<br />
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWXNY4jq3pur8QRWdvrpwSeMYJi1avdmrMjKxLFQjLVnNk-1Kl1jWBQaA8PpgsVfept_YRFG4jBtFPE1BgSoHAkKoDGR4ZCpH1PH6kpEdgKlcevb7QYSqe60WMivVV0mgUyzuUTrI4Zkc/s1600/11.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWXNY4jq3pur8QRWdvrpwSeMYJi1avdmrMjKxLFQjLVnNk-1Kl1jWBQaA8PpgsVfept_YRFG4jBtFPE1BgSoHAkKoDGR4ZCpH1PH6kpEdgKlcevb7QYSqe60WMivVV0mgUyzuUTrI4Zkc/s1600/11.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">വെള്ള വാലുകുലുക്കി. <span style="color: #351c75;">White Wagtail</span> <span style="color: #741b47;">(</span><i style="color: #741b47;">Motacilla alba</i><span style="color: #741b47;">).</span></span></b></td></tr>
</tbody></table>
<div style="text-align: left;">
ദേശാടനക്കിളികളേക്കുറിച്ച് പഠിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്നവർക്കും, അവയെ സ്നേഹിയ്ക്കുന്നവർക്കും സഹായകരമായ ഏറെ വിവരങ്ങൾ ഇൻഫോർമേഷൻ സെന്ററിൽനിന്നും മനസ്സിലാക്കുവാൻ സാധിയ്ക്കും.<br />
ഈ പക്ഷിസങ്കേതത്തിനുള്ളിൽ കാണപ്പെടുന്ന പ്രധാനപ്പെട്ട പക്ഷികളുടെ ചിത്രങ്ങളും, അവയെക്കുറിച്ചുള്ള ശാസ്ത്രീയമായ വിവരണങ്ങളുമാണ് പ്രധാന കാഴ്ച. അതോടൊപ്പം ദേശാടനക്കിളികളുടെ പാതകൾ വ്യക്തമാക്കുന്ന, പ്രത്യേകം തയ്യാറാക്കിയിരിയ്ക്കുന്ന ലൈറ്റ് ബോർഡുകളും കാഴ്ചക്കാരുടെ പ്രത്യേക ശ്രദ്ധ ആകർഷിയ്ക്കുന്നു. ലോകഭൂപടത്തിന്റെ മാതൃകയിൽ തയ്യാറാക്കിയിരിയ്ക്കുന്ന ബോർഡിൽ പ്രധാനപ്പെട്ട ദേശാടനക്കിളികളുടെയെല്ലാം തന്നെ ചിത്രങ്ങളും കൊടുത്തിരിയ്ക്കുന്നു. ചിത്രങ്ങളുടെ താഴെയുള്ള ബട്ടണിൽ വിരൽ അമർത്തുമ്പോൾ, അതാത് പക്ഷികളുടെ ദേശാടനമാർഗ്ഗങ്ങളിലൂടെ ഘടിപ്പിച്ചിരിയ്ക്കുന്ന ചെറിയ ബൾബുകൾ പ്രകാശിയ്ക്കുന്നു.. കാഴ്ചയിൽ നിസാരമെന്ന് തോന്നാമെങ്കിലും, ഏതൊരു പക്ഷിനിരീക്ഷകനും ഏറെ ഉപകാരപ്പെടുന്ന ആ കാഴ്ചകളിലൂടെ കണ്ണോടിച്ച് അല്പസമയം ചിലവഴിച്ച ശേഷം ഞാൻ പുറത്തേയ്ക്ക് നടന്നു.</div>
</div>
<div class="separator" style="clear: both; text-align: center;">
</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkyeNXkvRuIvdA2KA2-Y-Mhf2KnDCW2SDey6O3FOt7linPz9Nh7aqUoQ9YI8cFpP9iulEfMw-PWZHC4Bi8mfbbIcONEXQfxKQfiGg6QTrYiope-Tb2ScXDML0FoKAH7y6zF7jzzGlutEQ/s1600/12.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkyeNXkvRuIvdA2KA2-Y-Mhf2KnDCW2SDey6O3FOt7linPz9Nh7aqUoQ9YI8cFpP9iulEfMw-PWZHC4Bi8mfbbIcONEXQfxKQfiGg6QTrYiope-Tb2ScXDML0FoKAH7y6zF7jzzGlutEQ/s1600/12.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span class="st"><i><span style="color: #38761d;">മീൻകൊത്തിച്ചാത്തൻ.</span> <span style="color: #351c75;">White</span></i><span style="color: #351c75;">-</span><i style="color: #351c75;">throated Kingfisher</i><span style="color: #351c75;"> </span><span style="color: #741b47;">(Halcyon smyrnensis).</span></span></b></span></td></tr>
</tbody></table>
പുറമേ നിന്നുള്ള മൃഗങ്ങളുടെയും, മനുഷ്യരുടെയും കടന്നുകയറ്റത്തെ ചെറുക്കുവാനായി പക്ഷിസങ്കേതത്തിനു ചുറ്റുമായി ഉയരത്തിലുള്ള മതിൽക്കെട്ടും, ഉൾവശങ്ങളിൽ കമ്പിവലകൊണ്ടുള്ള വേലിയും നിർമ്മിച്ചിട്ടുണ്ട്. ഇൻഫോർമേഷൻ സെന്ററിനു സമീപത്തുകൂടി നീണ്ടുപോകുന്ന വഴിയോരങ്ങളിലെല്ലാം ഈ കമ്പിവലകൾ കൊണ്ടുള്ള വേലികൾ കാണുവാൻ സാധിയ്ക്കും. വഴികൾ ആരംഭിയ്ക്കുന്ന ഈ സ്ഥലത്തോട് ചേർന്ന് ഒരു വാച്ച്ടവറും നിർമ്മിച്ചിട്ടുണ്ട്. ഏതാണ്ട് 60-70 അടിയിലും കൂടുതൽ ഉയരമുള്ള ടവറിന്റെ മുകളിൽ നിന്നാൽ പക്ഷിസങ്കേതത്തിന്റെ ഒരു പനോരമിക് ദൃശ്യം ആസ്വദിയ്ക്കത്തക്കവിധമാണ് വാച്ച്ടവറുകൾ സംവിധാനം ചെയ്തിരിയ്ക്കുന്നത്.<br />
<br />
ഒരു കൂട്ടം ചെറുപ്പക്കാർ ടവറിന്റെ മുകളിൽനിന്ന് ബൈനോക്കുലറിലൂടെ പക്ഷികളുടെ ദൃശ്യങ്ങൾ ആസ്വദിയ്ക്കുന്നുണ്ടായിരുന്നു. ടവറിന്റെ മുകളിലേയ്ക്ക് കയറുവാനായി അല്പസമയം കാത്തുനിന്നെങ്കിലും, ചെറുപ്പക്കാരുടെ സംഘം താഴെ ഇറങ്ങുന്ന ലക്ഷണമൊന്നും കാണാതിരുന്നതിനാൽ, ആ ശ്രമം ഉപേക്ഷിച്ച് തടാകത്തിന്റെ സമീപത്തെ കാഴ്ചകളിലേയ്ക്ക് ഞാൻ നടന്നു.<br />
<br />
മണ്ണിട്ട് ഉയർത്തി നിർമ്മിച്ചിരിയ്ക്കുന്ന വഴിയുടെ ഇരുവശങ്ങളിലും ചെറിയ വേപ്പുമരങ്ങൾ വളർന്നുവരുന്നു.. വെയിലിന്റെ ശക്തി വർദ്ധിച്ചതോടെ, അവയുടെ ചില്ലകളിൽ ചേക്കേറിയിരിയ്ക്കുന്ന പക്ഷികളുടെ വിശ്രമവേളയിലെ മധുരസംഗീതങ്ങൾ, അല്പമൊന്ന് ചെവിയോർത്താൽ നമുക്ക് കേൾക്കുവാൻ സാധിക്കും. വഴിയോരത്തെ കരിയിലകൾക്കിടയിലൂടെ ഏതോ കിളിക്കൂട്ടങ്ങൾ പരതിനടക്കുന്നു... പൂത്താങ്കീരികളാണ്... കേരളത്തിലെങ്ങും സാധാരണയായി കാണപ്പെടുന്ന പൂത്താങ്കീരിയിൽനിന്നും, കരിയിലക്കിളിയിൽനിന്നും അല്പം വ്യത്യസ്തമായ ഒരു ഇനം.... നമ്മുടെ നാട്ടിലെ പൂത്താങ്കീരികളേക്കാൾ വലിപ്പം കുറവാണെങ്കിലും, ഈ ഇനത്തിന് ചെമ്പൻനിറം അല്പം കൂടുതലാണ്. ചിത്രങ്ങൾ പകർത്തുവാനായി ഏറെനേരം അവയുടെ പുറകേ നടന്നുവെങ്കിലും, എന്നിൽനിന്നും എല്ലായ്പ്പോഴും കൃത്യമായ ഒരു അകലം കാത്തുസൂക്ഷിയ്ക്കുവാൻ ശ്രദ്ധിച്ചിരുന്ന പക്ഷിക്കൂട്ടങ്ങൾ, നിരാശ സമ്മാനിച്ച് മതിക്കെട്ടിനപ്പുറത്തേയ്ക്ക് പറന്നകന്നു.<br />
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkTJKBM00aj0KryBPV1pli94KIvgsVAkyafFCjH64KV-RLeJ2xIBE51_MCUipl8FBDyS8kbLxJpt0gUGuKzcmTk_gQv7xcThhW5RuMCaHwluyX_nuFgdERneqatcfubgERc1IlMt7S_3I/s1600/13.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkTJKBM00aj0KryBPV1pli94KIvgsVAkyafFCjH64KV-RLeJ2xIBE51_MCUipl8FBDyS8kbLxJpt0gUGuKzcmTk_gQv7xcThhW5RuMCaHwluyX_nuFgdERneqatcfubgERc1IlMt7S_3I/s1600/13.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #38761d;">ചെങ്കണ്ണി. </span><span style="color: #351c75;">Red-wattled Lapwing </span><span style="color: #741b47;">(</span><i style="color: #741b47;">Vanellus indicus</i><span style="color: #741b47;">).</span></b></span></td></tr>
</tbody></table>
</div>
വഴിയോട് ചേർന്നുള്ള വെള്ളക്കെട്ടിൽ പക്ഷികളുടെ കൂട്ടങ്ങളെ കണ്ടതോടെ ഞാൻ പാത വിട്ടിറങ്ങി. വഴിയുടെയും തടാകത്തിന്റെ ഇടയിലുള്ള ഈ ഭാഗം മുഴുവൻ ഉയരമുള്ള പുല്ലുകളാണ് വളർന്നു നിൽക്കുന്നത്.. അവയ്ക്കിടയിലൂടെ കാലിക്കൊക്കുകളുടെ കൂട്ടങ്ങൾ പരതിനടക്കുന്നുണ്ട്. വെള്ളത്തിലൂടെ പേരറിയാത്ത അനവധി നീർപക്ഷികൾ നീന്തി നടക്കുന്നു.. അവയിൽ കരയോട് ചേർന്ന് നീന്തി നടക്കുന്ന സുന്ദരന്മാരായ ഒരു ഇനത്തെ മാത്രമാണ് എനിയ്ക്ക് തിരിച്ചറിയുവാൻ കഴിഞ്ഞത്. നീലക്കോഴികളായിരുന്നു അവ.. തടിച്ചുരുണ്ട,ദേഹമാകെ തിളങ്ങുന്ന നീലയും ഊതനിറവും.. കണ്ണുകൾ, കൊക്ക്, കാലുകൾ, നെറ്റിയിലെ തിലകം എന്നിവ ചുവപ്പുനിറം. ഇടയ്ക്കിടെ കുറിയ വാൽ പൊന്തിച്ചു താഴ്ത്തുന്ന സ്വഭാവം.. ഈ സവിശേഷതകൾ കൊണ്ടാണ്, ഒരിയ്ക്കലെങ്കിലും കണ്ടിട്ടുള്ളവർക്ക് നീലക്കോഴിയെ പെട്ടന്ന് തിരിച്ചറിയുവാൻ സാധിയ്ക്കുന്നത്. <br />
<div style="text-align: center;">
</div>
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhS2SYS5_YTeYB4pLyWiRlI_gA4wmw-YsuNxPlvObn1tbwOq-ZUpIOEjE0WbSjeetzPrpY8fdbpJOUzgkyOWlmgBw4QjYCyPlbnBscgWBiVCTmk7j2tohqhL-ksmTjLLjXWtBCVTlkIobM/s1600/19.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span class="st"><i><span style="color: #38761d;">നീലക്കോഴി.</span> <span style="color: #351c75;">Purple Swamphen</span></i><span style="color: #351c75;"> </span><span style="color: #741b47;">(Porphyrio porphyrio).</span></span></b></span></td></tr>
</tbody></table>
</div>
<div class="separator" style="clear: both; text-align: left;">
കരയോട് ചേർന്നുള്ള പായൽക്കൂട്ടങ്ങൾക്കിടയിൽ പരതിനടക്കുന്ന രണ്ട് നീലക്കോഴികളുടെ ചിത്രങ്ങൾ പകർത്തുവാനായി, സമീപത്തുള്ള പുൽക്കൂട്ടത്തിനു പിന്നിൽ അല്പസമയം ഞാൻ പതുങ്ങിയിരുന്നു. മിലിട്ടറി ഗ്രീൻ നിറത്തിലുള്ള ഡ്രസ്സുകൾ, പുൽക്കൂട്ടത്തോട് ചേർന്ന് മറഞ്ഞിരിയ്ക്കുവാൻ എന്നെ ഏറെ സഹായിച്ചു. കടുത്ത വെയിലും സഹിച്ചുള്ള, അല്പസമയത്തെ കാത്തിരിപ്പിനുശേഷം നീലക്കോഴികൾ സമീപത്തേയ്ക്ക് അടുത്തു വന്നു. ഒന്നു രണ്ടു ചിത്രങ്ങൾ പകർത്തിയശേഷം അല്പംകൂടി മുൻപോട്ടു നീങ്ങുവാനായി നടത്തിയ ശ്രമത്തിനിടയിൽ ആയിരിയ്ക്കണം, സമീപത്തെ പുൽക്കൂട്ടത്തിനുള്ളിൽ എവിടെയോ മറഞ്ഞിരുന്ന ഒരു കുളകൊക്ക് എന്നെ കണ്ട് അപകടസൂചനയെന്നപോലെ ശബ്ദമുയർത്തി മറുകരയിലേയ്ക്ക് പറന്നു. ഒരു നിമിഷം കൊണ്ടുതന്നെ സമീപത്തുണ്ടായിരുന്ന പക്ഷിക്കൂട്ടങ്ങളെല്ലാം തന്നെ അപകടസൂചന തിരിച്ചറിഞ്ഞ് ദൂരേയ്ക്ക് പറന്നകന്നു..... ഒപ്പം നീലക്കോഴികളും...</div>
<div class="separator" style="clear: both; text-align: left;">
<br /></div>
<div class="separator" style="clear: both; text-align: left;">
പക്ഷിക്കൂട്ടങ്ങളെല്ലാംതന്നെ ദൂരേയ്ക്ക് പോയി എന്ന് ഉറപ്പായതോടെ ഞാനും പുൽക്കൂട്ടത്തിൽനിന്നും പുറത്തിറങ്ങി തിരികെ വഴിയിലേയ്ക്ക് കയറി. പക്ഷിസങ്കേതത്തിന്റെ കേന്ദ്രമായ തടാകത്തിനെ ചുറ്റിവളഞ്ഞ്, വഴി നീണ്ടുകിടക്കുകയാണ്. തടാകത്തിന്റെ മധ്യത്തിലായി നിരവധി തുരുത്തുകളുണ്ട്. ഈ തുരുത്തുകളാണ് നീർപക്ഷികളുടെ പ്രധാന താവളമായി മാറിയിരിയ്ക്കുന്നത്. തുരുത്തുകളിൽ ഉയർന്നു വളരുന്ന മരങ്ങളുടെ തലപ്പിൽ ഏതൊക്കെയോ പക്ഷികൾ നിരന്നിരിയ്ക്കുന്നു.... ഇടയ്ക്ക് താറാവ് വർഗ്ഗത്തിൽപ്പെട്ട നൂറുകണക്കിനുവരുന്ന പക്ഷികളുടെ കൂട്ടങ്ങൾ, ഒരു തുരുത്തിന്റെ മറവിലേയ്ക്ക് പറന്നിറങ്ങുന്നതു കണ്ടതോടെ ഞാൻ അവിടം ലക്ഷ്യമാക്കി നടന്നു.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5zrNQvLivsadyiPOYEcHXMOX4t06U5penNsy8XTGv2WA5GoNP5ijFIejGjGxzQLMMSSuOdEwwz_LH-lb8oRIm3WB5Xj2zswgKTUFDVrH8f9myJ2NV0jIlEEL_QzA6puV67KzmvI4ngLY/s1600/14.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">കഷണ്ടി കൊക്ക്.</b><b><span style="color: #38761d;"> </span><span style="color: #351c75;">Oriental White Ibis </span><span style="color: #741b47;">(</span><i style="color: #741b47;">Threskiornis melanocephalus</i><span style="color: #741b47;">).</span></b></span></td></tr>
</tbody></table>
<div class="separator" style="clear: both; text-align: center;">
</div>
വെയിലിന്റെ ചൂട് അതിശക്തമായിത്തന്നെ അനുഭവപ്പെടുവാൻ തുടങ്ങിയിരുന്നു...മരങ്ങളുടെ തണൽ വിട്ട്, ഉണങ്ങിയ പുൽക്കൂട്ടങ്ങൾക്കിടയിലൂടെയാണ് ഇനിയുള്ള യാത്ര... ഇതിനിടെ വഴിയോരത്ത് ഉണങ്ങിനിന്ന ഒരു മരത്തിലേയ്ക്ക്, ഒരു പക്ഷി പറന്നുവന്നിരുന്നു... കേരളത്തിലെവിടെയും കാണുവാൻ സാധിയ്ക്കുന്ന നാട്ടുവേലിതത്ത എന്ന പക്ഷിയായിരുന്നു അത്. ഒരു ചെറിയ മൈനയോളം വലിപ്പം...... ദേഹമാസകലം തിളങ്ങുന്ന പച്ചനിറം... നെറ്റിയിൽനിന്നും ആരംഭിയ്ക്കുന്ന ഇളംചുവപ്പുനിറം ചുമൽവരെ പടർന്നുകിടക്കുന്നു. താടിയും തൊണ്ടയും നീലനിറം.... തൊണ്ടയ്ക്കു താഴെയായി ഒരു മാലപോലെ കറുത്ത വര. കൊക്കിനോടു ചേർന്നുതുടങ്ങുന്ന ഈ കറുത്ത വര, കണ്ണിനെ വലം വച്ച് കഴുത്തിലേയ്ക്ക് നീണ്ടുകിടക്കുന്നു. ഒറ്റനോട്ടത്തിൽ പക്ഷി കണ്ണെഴുതിയിരിയ്ക്കുന്നതായി തോന്നും.... വാലിൽനിന്നും നീണ്ടുനിൽക്കുന്ന രണ്ട് കമ്പിത്തൂവലുകൾ. ഇവയൊക്കെയാണ് നാട്ടുവേലിതത്തയെ തിരിച്ചറിയുവാനുള്ള അടയാളങ്ങൾ. അല്പനേരം ഉയരത്തിലുള്ള ഒരു കൊമ്പിൽ ഇരിപ്പുറപ്പിച്ച പക്ഷി, പെട്ടന്ന് അന്തരീക്ഷത്തിലേയ്ക്കുയർന്ന് ഒരു പ്രാണിയെ പിടികൂടിയ ശേഷം, കൂപ്പുകുത്തി സമീപത്തുള്ള ഒരു കമ്പിലേയ്ക്ക് വന്നിരുന്നു. കൊക്കിലൊതുങ്ങാത്ത, വലിപ്പമേറിയ പ്രാണിയെ മരക്കൊമ്പിൽ തല്ലിച്ചതച്ച്, വിഴുങ്ങുവാൻ പാടുപെടുന്ന പക്ഷിയുടെ ചിത്രങ്ങൾ പകർത്തുമ്പോൾ, അതിന്റെ ഇണപ്പക്ഷികൂടി സമീപത്തേയ്ക്ക് പറന്നുവന്നു. ഭക്ഷണം പങ്കിട്ടു കഴിച്ചശേഷം, പരസ്പരം കൊക്കുരുമ്മിയിരുന്ന് പ്രണയസല്ലാപം നടത്തുന്ന പക്ഷികളുടെ കുറച്ചു ചിത്രങ്ങൾകൂടി പകർത്തിയശേഷം പുതിയ കാഴ്ചകൾ തേടി ഞാൻ നടപ്പു തുടർന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhB6R0PEq5Sf8-bVq-7S3d-v3ITncE9Q1r6Uza0swCotVVeAFXsy3zzfK7ZwiCI52Rm6j0Jc5zZdqaRbYKN4whhu6CI9JBnBsVch48WS1LZz8_c4ACq8JueB7ZL4K3fXNHM_RZs1cqqgTY/s1600/21.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr style="color: #351c75;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">Black-necked Stork <span style="color: #741b47;">(</span><i style="color: #741b47;">Ephippiorhynchus asiaticus</i><span style="color: #741b47;">).</span></span></b></td></tr>
</tbody></table>
വഴിയോരത്തെ പുല്ലിൻകൂട്ടങ്ങൾക്കിടയിലൂടെ തുള്ളിക്കളിയ്ക്കുന്ന ഒരു പക്ഷി ഇതിനിടെ എന്റെ ശ്രദ്ധയിൽ പെട്ടു. അടങ്ങിയിരിയ്ക്കുവാൻ കൂട്ടാക്കാത്ത സ്വഭാവവും, കൂടെക്കൂടെയുള്ള ചിലപ്പും, ഒരു അടയ്ക്കയോളം മാത്രമുള്ള വലിപ്പവും, നിറവും കൊണ്ട് ഒറ്റനോട്ടത്തിൽ തന്നെ പക്ഷിയെ പിടികിട്ടി. 'തൂക്കണാംകുരുവി' എന്ന നാട്ടുപേരിൽ അറിയപ്പെടുന്ന തേൻകുരുവി.... ചില പ്രദേശങ്ങളിൽ ഈ ചെറുകിളിയെ 'സൂചിമുഖി' എന്നും വിളിയ്ക്കാറുണ്ട്. എവിടെനിന്നോ കൊത്തിയെടുത്ത ഒരു പഞ്ഞിക്കഷണവുമായി, കൂടുണ്ടാക്കുവാനുള്ള പുറപ്പാടിലാണെന്ന് മനസ്സിലായതോടെ, വെയിൽ സഹിച്ച് നടന്നുവന്ന വഴിയിലൂടെയാണെങ്കിലും, ഞാൻ പക്ഷിയെ പിൻതുടർന്നു.... നാട്ടുവേലിതത്തകളുടെ ചിത്രങ്ങൾ പകർത്തിയ ഉണങ്ങിയ മരത്തിനു സമീപത്തേയ്ക്കായിരുന്നു പക്ഷിയുടെ യാത്ര.<br />
<br />
ഉണങ്ങിയ മരത്തിനുസമീപത്ത് എത്തിയ ഉടൻ ഇണപ്പക്ഷികൂടി സമീപത്തേയ്ക്ക് പറന്നെത്തി. തിളങ്ങുന്ന കരിനീല നിറമുള്ള സുന്ദരൻ.... മരത്തിനുസമീപത്ത് എന്നെ കണ്ടതുകൊണ്ടാകണം അല്പസമയം ചിലച്ച് ബഹളം വച്ചശേഷമാണ് രണ്ട് തേൻകിളികളും കൂടി മരത്തിനു സമീപത്തേയ്ക്ക് വന്നത്. അവിടെ ഒരു ചെറിയ ഉണങ്ങിയ ചുള്ളിക്കമ്പിൽനിന്നും മാറാലകളും, ചിലന്തിവലകളും,കരിയിലകളും കൂട്ടി ചേർത്തുവച്ച്, നിർമ്മാണത്തിന്റെ പ്രാരംഭഘട്ടം മാത്രം പൂർത്തിയാക്കിയ നിലയിൽ ഒരു കൂട് തൂങ്ങിക്കിടക്കുന്നു.... ചെറിയ പഞ്ഞിക്കഷണങ്ങളും, ചകിരിനാരും ഉപയോഗിച്ച് ഉൾവശം മോടിപിടിപ്പിയ്ക്കുന്ന തിരക്കിലായിരുന്നു ഇണക്കിളികൾ... ആദ്യമൊക്കെ എന്റെ സാമീപ്യമറിഞ്ഞ് കൂടിനു സമീപത്തേയ്ക്കുവരുവാൻ അവ മടി കാണിച്ചിരുന്നുവെങ്കിലും, പിന്നീട് ഒട്ടും തന്നെ ഭയം പ്രകടിപ്പിയ്ക്കാതെയും, എന്നെ ഗൗനിയ്ക്കാതെയും അവ കൂടുനിർമ്മാണത്തിൽ മുഴുകി. ഈ സമയത്തിനിടയിൽ തേൻകിളികളുടെ ഏറെ ചിത്രങ്ങളും ഞാൻ പകർത്തിക്കൊണ്ടിരുന്നു.അവയുടെ കൂടുനിർമ്മാണം ആസ്വദിച്ചും, ചിത്രങ്ങൾ പകർത്തിയും ഏറെസമയം അവയോടൊപ്പം ചിലവഴിച്ചശേഷം, ഞാൻ യാത്ര തുടർന്നു. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJQ3b7PHpDyZu7KdnOjqn1dOXsw4KBl1NJEMrsAkcrAxIwdwLU8N808YA4CSiLlHBpXLN89i-PZU7go09Jf2WlIqfljZBahhiIZpJZ2W9AcJHkpGOMhlY24j6RQvsdQmUth3D08kazzP0/s1600/0023.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhJQ3b7PHpDyZu7KdnOjqn1dOXsw4KBl1NJEMrsAkcrAxIwdwLU8N808YA4CSiLlHBpXLN89i-PZU7go09Jf2WlIqfljZBahhiIZpJZ2W9AcJHkpGOMhlY24j6RQvsdQmUth3D08kazzP0/s1600/0023.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #38761d;">പൂതക്കൊക്ക്. </span> </b><b style="color: #351c75;">Painted Stork</b><b><span style="color: #351c75;"> </span><span style="color: #741b47;">(</span><i style="color: #741b47;">Mycteria leucocephala</i><span style="color: #741b47;">).</span></b></span> </td></tr>
</tbody></table>
തടാകതീരത്തുകൂടിയുള്ള യാത്രയ്ക്കിടയിൽ പേരറിയാത്ത, നിരവധി ഇനങ്ങളിൽപ്പെട്ട പക്ഷികളെയാണ് കാണുവാൻ സാധിച്ചത്. കേരളത്തിൽവച്ച് പലപ്പോഴും കാണുവാൻ സാധിച്ചിട്ടുള്ള, ചുരുക്കം ചിലയിനങ്ങളെ മാത്രമായിരുന്നു എനിയ്ക്ക് തിരിച്ചറിയുവാൻ കഴിഞ്ഞത്. അവയിൽത്തന്നെ കൂടുതലായും കാണപ്പെടുന്നത് മണൽക്കോഴികളുടെയും(Plovers), കാടക്കൊക്കുകളുടെയും(Sandpiper), നീർകാക്കകളുടെയും (Cormorant) കുടുംബത്തിൽപ്പെട്ട പക്ഷികളായിരുന്നു. അവയുടെ കാഴ്ചകൾ ആസ്വദിച്ച് ഞാൻ ഏറെനേരം അവിടെ ചിലവഴിച്ചു.<br />
<br />
മനുഷ്യനോടുള്ള ഭയം ഏറ്റവും കൂടുതൽ പ്രകടിപ്പിയ്ക്കുന്നത് നീർപ്പക്ഷികളാണെന്നാണ് അവയോടൊപ്പം ചിലവിട്ട സമയത്തെല്ലാം എനിയ്ക്ക് തോന്നിപ്പോയി. നല്ല ചിത്രങ്ങൾക്കായി ഞാൻ ഒരു ചുവട് മുൻപോട്ടു വയ്ക്കുമ്പോൾ പക്ഷിക്കൂട്ടങ്ങൾ, ഒന്നിനു പിറകെ ഒന്നായി പത്തുചുവട് മുൻപോട്ടു പറക്കും. ഒരു നിമിഷം പോലും അടങ്ങിയിരിയ്ക്കുവാൻ കൂട്ടാക്കാത്ത അവയുടെ ചിത്രങ്ങൾ, ഒരു 400mm ലെൻസ് ഉപയോഗിച്ച് പകർത്തുന്നതുപോലും ഒരു വെല്ലുവിളി ആയിരുന്നു.<br />
<br />
ഇതിനിടയിൽ തികച്ചും സാധാരണക്കാരായ ചില പക്ഷികളുടെയും ചിത്രങ്ങൾ എനിയ്ക്ക് ലഭ്യമായി. ഒരു വെള്ളവാലുകുലുക്കിയും(White Wagtail) മീൻകൊത്തിച്ചാത്തനും(White breasted Kingfisher).സന്ദർശകരെ അധികമൊന്നും ഭയപ്പെടാതെ, തീറ്റ തേടി നടന്നിരുന്ന, അവയുടെ നല്ല കുറെ ചിത്രങ്ങൾ പകർത്തുവാൻ സാധിച്ചു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpbbg-Adriqc-847YYTbDChJ83CxsfaYMPz9TPTv-0ltiabnUg1c6t5L3Nfs5tucRnrki61wcxUVK1qAkvz4yCFWBvDAPhfUucLL0-7rYnThq7VvCjci6lSbPLKm1-J5uxD9QormOzDwg/s1600/16.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpbbg-Adriqc-847YYTbDChJ83CxsfaYMPz9TPTv-0ltiabnUg1c6t5L3Nfs5tucRnrki61wcxUVK1qAkvz4yCFWBvDAPhfUucLL0-7rYnThq7VvCjci6lSbPLKm1-J5uxD9QormOzDwg/s1600/16.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">വാച്ച് ടവറുകളിലൊന്ന്.............</span></b></td></tr>
</tbody></table>
ചിത്രങ്ങളും പകർത്തി, പക്ഷിക്കാഴ്ചകളും ആസ്വദിച്ച് മുൻപോട്ടുനടക്കുന്നതിനിടയിൽ മറ്റൊരു സംഘം ഫോട്ടോഗ്രാഫർമാർകൂടി അവിടെയ്ക്ക് കടന്നുവന്നു. കാനോൺ- നിക്കോൺ കമ്പനികളുടെ വിലയേറിയ ക്യാമറകളും, വിവിധതരം ലെൻസുകളുമായി എത്തിയ, ഡൽഹിസ്വദേശികളായ നാലു സുഹൃത്തുക്കൾ.... ആഴ്ചകളിലെ അവധിദിനങ്ങൾ പക്ഷിനിരീക്ഷണവും, ഫോട്ടോഗ്രഫിയുമായി ചിലവഴിയ്ക്കുവാൻ ആഗ്രഹിയ്ക്കുന്ന ഒരു സുഹൃദ്സംഘമായിരുന്നു അത്... അതിരാവിലെ എത്തിയ അവർ, വെയിലിന്റെ കാഠിന്യം ഏറിയതോടെ കാഴ്ചകൾ അവസാനിപ്പിച്ച് മടങ്ങുവാനുള്ള തയ്യാറെടുപ്പിലായിരുന്നു. ഒരു ചെറിയ പരിചയപ്പെടലിനുശേഷം അവർ ഡൽഹിയിലേയ്ക്കും, ഞാൻ പക്ഷിക്കൂട്ടങ്ങൾ തേടിയുമുള്ള യാത്ര തുടർന്നു...<br />
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5mwpMLIRTfkop85JyDEAuL3CucW36L0XWTWWxSO0A0OlexXKG3CryNX_VcdxGtfCjmviSbjvOjXuT553R51lgcwaaIQQUL15WZkVdhpgGt9UjeLYmPqp5jFdtuzzvnyPuVrCPWhkMCpk/s1600/10.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">നീലക്കാള.<span class="st"><i> <span style="color: #351c75;">Nilgai</span></i><span style="color: #351c75;"> -</span><span style="color: #741b47;"><span style="color: #351c75;">Fm</span> (Boselaphus tragocamelus).</span></span></span></b></td></tr>
</tbody></table>
</div>
തടാകത്തിനെ വലംവച്ചുള്ള ആ യാത്രയിൽ അപ്രതീക്ഷിതമായ മറ്റൊരു മനോഹരകാഴ്ച കൂടി എന്നെ കാത്തിരിയ്ക്കുന്നുണ്ടായിരുന്നു.ഉത്തരേന്ത്യയിൽ നീൽഗായ് (Bluebull) എന്നറിയപ്പെടുന്ന നീലക്കാളകളുടെ കൂട്ടങ്ങൾ. മങ്ങിയ ചാരനിറം ഇടകലർന്ന നീലയാണ് ആൺമൃഗങ്ങളുടെ നിറം. പെൺമൃഗങ്ങൾക്ക് ചെമ്പൻ നിറം. അഞ്ചടിയോളം ഉയരവും 240-260 കിലോയോളം ഭാരവും ഉണ്ടാകാറുണ്ട്. ഒരു ചെറിയ പശുവിനോളം വലിപ്പമുള്ള, മാൻ വർഗ്ഗത്തിൽപ്പെട്ട ഈ മൃഗങ്ങളുടെ ഒരു വലിയ കൂട്ടമായിരുന്നു പുൽക്കൂട്ടങ്ങൾക്കിടയിലൂടെ മേഞ്ഞുനടന്നിരുന്നത്. ഇരുപതോളം വരുന്ന സംഘത്തിൽ അടുത്തകാലത്ത് ജനിച്ച ചെറിയ കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. ഏറെ ദൂരെയായിരുന്ന എന്നെ ആദ്യമൊക്കെ ഗൗനിയ്ക്കാതെ മേഞ്ഞുനടന്നിരുന്ന സംഘം, ഞാൻ അടുത്തേയ്ക്ക് സമീപിച്ചതോടെ കുഞ്ഞുങ്ങളെ നടുക്കാക്കി വരിവരിയായി ദൂരേയ്ക്ക് നീങ്ങിത്തുടങ്ങി. എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അവയുടെ ചിത്രങ്ങൾ പകർത്തണമെന്ന് തീരുമാനിച്ചിരുന്നതിനാൽ ഞാനും പുല്ലുകൾക്കിടയിലൂടെ മറഞ്ഞ് അവയെ പിൻതുടർന്നു.<br />
<br />
അല്പനേരത്തെ ഈ യാത്രയ്ക്കുശേഷം ഒരു മരക്കൂട്ടത്തിന്റെ തണലിലേയ്ക്ക് അവ വീണ്ടും ഒന്നിച്ചുകൂടി. തലയുയർത്തി ചുറ്റുപാടും നോക്കിയും, ചെവി വട്ടം പിടിച്ചും നിന്ന അവയിൽ എന്റെ സാമീപ്യം, അസ്വസ്ഥത ഉണ്ടാക്കുന്നുവെന്ന് തീർച്ച.. പുല്ലിൻകൂട്ടത്തിനിടയിലൂടെയുള്ള എന്റെ ചലനം വീണ്ടും മനസ്സിലാക്കിയതോടെ ആ കൂട്ടം രണ്ടായി പിരിഞ്ഞു.ചെറിയ കുട്ടികളും, അമ്മമാരും ഉൾപ്പെടുന്ന സംഘം ദൂരേയ്ക്ക് നീങ്ങിയപ്പോൾ, ബാക്കിയുള്ള മുതിർന്ന നീലക്കാളകൾ ഒന്നുചേർന്ന് തടാകതീരത്തേയ്ക്ക് നടന്നു.കുഞ്ഞുങ്ങൾ സംഘത്തിൽ ഇല്ലാതിരുന്നതിനാൽ ആവണം തടാകതീരത്തേയ്ക്ക് വന്ന കൂട്ടം, ഇത്തവണ കാര്യമായ ഭയമൊന്നും പ്രകടിപ്പിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ അവയുടെ ഏറെ ചിത്രങ്ങളും എനിയ്ക്ക് പകർത്തുവാൻ സാധിച്ചു. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglLkuke5S7r_Us4KMh6WzKA8Nzj4sCRtYtI4dhc-KT2zzyRYKv2X6BkElbtGU99bvkw2mnJdg5m23rbl_iMU8s4AauBkRnjYCcJNU-SdhOAOAmEUVOP6aro2R73Wv2CfCsR2ojxklbqUY/s1600/17.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglLkuke5S7r_Us4KMh6WzKA8Nzj4sCRtYtI4dhc-KT2zzyRYKv2X6BkElbtGU99bvkw2mnJdg5m23rbl_iMU8s4AauBkRnjYCcJNU-SdhOAOAmEUVOP6aro2R73Wv2CfCsR2ojxklbqUY/s1600/17.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="font-size: small;"><span style="color: #38761d;">നീലക്കാള.</span><span class="st"><i><span style="color: #38761d;"> </span><span style="color: #351c75;">Nilgai</span></i> <span style="color: #741b47;">(Male)</span></span></span></b></td></tr>
</tbody></table>
നീലക്കാളകളുടെ ചിത്രങ്ങളും പകർത്തിയശേഷം മുൻപോട്ട് നടന്ന് ഞാൻ ഒരു വലിയ തുരുത്തിന്റെ സമീപത്താണ് എത്തിച്ചേർന്നത്. ഇടതൂർന്ന് വളരുന്ന മരക്കൂട്ടങ്ങൾക്കിടയിലൂടെ ഏതോ മൃഗങ്ങളുടെ ചലനം.. സമീപത്തെ പുല്ലിൻകൂട്ടങ്ങൾക്കിടയിലേയ്ക്ക് ഞാൻ മറഞ്ഞിരുന്നു......... അല്പസമയത്തെ കാത്തിരിപ്പിനുശേഷം മരക്കൂട്ടങ്ങൾക്കിടയിൽ മറഞ്ഞുനിന്നിരുന്ന, ഇരുണ്ട നീലയും, ചാരനിറവുമുള്ള നീലക്കാളകളുടെ മറ്റൊരു കൂട്ടം പുറത്തേയ്ക്കിറങ്ങി വന്നു. ഇണചേരൽ കാലഘട്ടത്തിനുശേഷം ആൺമൃഗങ്ങൾ കൂട്ടം വിട്ടുപോകുന്ന സ്വഭാവം നീലക്കാളകൾക്കുണ്ടോ എന്നറിയില്ല.... എങ്കിലും ഈ കൂട്ടത്തിൽ കാണുവാൻ സാധിച്ചത് എല്ലാം ആൺമൃഗങ്ങളെയായിരുന്നു........ ഞാൻ കടന്നുവന്ന വഴിയിലേയ്ക്ക് അല്പസമയം നോക്കിനിന്നശേഷം കൂട്ടമായി തടാകം മുറിച്ചുകടന്ന അവ, മറ്റൊരു തുരുത്തിലേയ്ക്ക് നീങ്ങിത്തുടങ്ങി... പിന്നാലെ ഞാനും.... <br />
<br />
തടാകം മുറിച്ചുകടക്കുന്ന നീലക്കാളകളുടെ ചിത്രം വ്യക്തമായി കിട്ടുന്ന രീതിയിൽ പുല്ലുകൾക്ക് മറഞ്ഞാണ് ഞാൻ മുൻപോട്ട് നീങ്ങിയത്.. തടാകത്തിലെ വെള്ളമിറങ്ങിത്തുടങ്ങിയതോടെ തുരുത്തുകളുടെ ചുറ്റിലും ചെളി അടിഞ്ഞുകൂടിയിരിയ്ക്കുകയാണ്.... ഓരോ ചുവടുവയ്പിലും കാൽ, ചെളിയിലേയ്ക്ക് താഴ്ന്ന് പോകുന്നു.. ചില സ്ഥലങ്ങളിലെ ചെളിയുടെ ആഴം കണക്കുകൂട്ടാനാകാതെ വന്നതോടെ ഞാൻ മുൻപോട്ടുള്ള നടപ്പ് അവസാനിപ്പിച്ച് ചിത്രങ്ങൾ പകർത്തുവാൻ തുടങ്ങി... ഒന്നുരണ്ട് ചിത്രങ്ങൾ പകർത്തിക്കഴിഞ്ഞതോടെ നീലക്കാളക്കൂട്ടങ്ങൾ വെള്ളത്തിലൂടെ കുതിച്ചുപായുവാനാരംഭിച്ചു. മനോഹരമായ ആ കാഴ്ചയിലേയ്ക്ക് ഫോക്കസ് ചെയ്യുന്നതിനുമുൻപേ മറ്റോരു തുരുത്തിൽ കയറിയ അവ, മരക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് മറഞ്ഞു.. കൂടുതൽ മനോഹരമായ ദൃശ്യങ്ങൾ പകർത്തുവാൻ സാധിയ്ക്കാതെ പോയതിൽ അല്പം നിരാശ ഉണ്ടായിരുന്നെങ്കിലും, മനസ്സിൽ പതിയുവാനുതകുന്ന സുന്ദരമായ ഒരു ചിത്രം തന്നെയായിരുന്നു വെള്ളം ചിതറി തെറിപ്പിച്ച്, കുതിച്ചുപായുന്ന നീലക്കാളകളുടെ കാഴ്ച....<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKy5gBVElVIl4-V7iU5Xxy2Dk4wMJ10b8gADtnVzNIXLPFfp-tUjrH-uZArFOKQ6pQwwaIernMahOrkctWe2yEr7hJPQjRa7qOljsUBsBkosTDOPHkVM_OpJvYEbrcvJZxIo2KV22fTX0/s1600/0024.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjKy5gBVElVIl4-V7iU5Xxy2Dk4wMJ10b8gADtnVzNIXLPFfp-tUjrH-uZArFOKQ6pQwwaIernMahOrkctWe2yEr7hJPQjRa7qOljsUBsBkosTDOPHkVM_OpJvYEbrcvJZxIo2KV22fTX0/s1600/0024.jpg" /></a></div>
അല്പനേരത്തെ കാത്തുനിൽപ്പിനുശേഷവും കാളക്കൂട്ടങ്ങൾ തുരുത്തിൽനിന്നും പുറത്തുവരുന്ന ലക്ഷണമൊന്നും കാണാതിരുന്നതോടെ ഞാൻ യാത്ര തുടർന്നു.... കുട്ടനാടൻ പാടശേഖരങ്ങളെ<br />
അനുസ്മരിപ്പിയ്ക്കുന്ന, വിസ്തൃതമായ ചതുപ്പുനിലങ്ങളിൽനിന്നും വെള്ളം വറ്റിത്തുടങ്ങിയിരിയ്ക്കുന്നു.. വേനൽ കടുത്തുവരുന്നതോടെ ഈ തടാകത്തിലെ ജലം പൂർണ്ണമായിത്തന്നെ വറ്റിപ്പോകാറുണ്ട്. അത്തരം അവസരങ്ങളിൽ യമുനയിൽനിന്നും പമ്പ് ചെയ്ത് നിറയ്ക്കുന്ന ജലമാണ് ഈ പക്ഷിസങ്കേതത്തെ നിലനിറുത്തുവാൻ സഹായിയ്ക്കുന്നത്.<br />
<br />
ചെളിനിറഞ്ഞു കിടക്കുന്ന സ്ഥലങ്ങളിലൂടെ ഇരതേടി നടക്കുന്ന നിരവധിയിനം പക്ഷികൾ..... മണൽക്കോഴികളും, ചെങ്കണ്ണി തിത്തിരികളുമാണ് അവയിലേറെയും.. ഇടയ്ക്ക് ചുണ്ടൻകാടകളുടെ ഇനത്തിൽപ്പെട്ട പക്ഷികളെയും കാണുവാനുണ്ട്.... ഒന്നോ രണ്ടോ പെരുമുണ്ടികൾ.... താമരക്കോഴികൾ.... പവിഴക്കാലികൾ..... പേരറിയാവുന്നതും അറിയാത്തതുമായ ഒട്ടനവധി നീർപ്പറവകളുടെ ഒരു സാമ്രാജ്യത്തിലേയ്ക്ക് തന്നെയാണ് കടന്നുചെന്നത് എന്നു വ്യക്തമാക്കുന്ന കാഴ്ചകളായിരുന്നു, എനിയ്ക്ക് അവിടെയുള്ള ചെറുതുരുത്തുകളിൽ കാണുവാൻ സാധിച്ചത്.. പക്ഷിക്കൂട്ടങ്ങളുടെ ഇരതേടലും, ജലാശയത്തിലെ കസർത്തുകളും ആസ്വദിച്ച് കടന്നുചെന്ന എന്നെ ഏറെ ആകർഷിച്ച ചില പറവകൾ കൂടി അവിടെയുണ്ടായിരുന്നു. കരിന്തട്ടമിട്ട തലയും, തൂവെള്ള ഉടയാടപോലുള്ള തൂവൽക്കുപ്പായവുമായി ധ്യാനനിമഗ്നരായി നിൽക്കുന്ന കഷണ്ടി കൊക്കുകളുടെ കൂട്ടങ്ങളായിരുന്നു അവയിൽ ഏറ്റവും മനോഹരമായ കാഴ്ച... കരിനീലയും, വെളുപ്പൂം ഇടകലർന്ന, ഉയരക്കൂടുതൽകൊണ്ടുതന്നെ ആരുടെയും ശ്രദ്ധയാകർഷിയ്ക്കുന്ന നീലത്തലയൻ കൊക്ക്.... കൊക്കുകളുടെ കൂട്ടത്തിലെ ഏറ്റവും സുന്ദരന്മാരെന്ന് വിശേഷിപ്പിയ്ക്കാവുന്ന വർണ്ണക്കൊക്കുകൾ.... കൂറ്റൻ താറാവിൻകൂട്ടങ്ങൾ.... പറവകളുടെ ലോകത്തെ അല്പമെങ്കിലും താത്പര്യത്തോടെ വീക്ഷിയ്ക്കുന്നവർക്കായി പ്രകൃതി ഒരുക്കിവച്ചിരിയ്ക്കുന്ന ഒരു അത്യപൂർവ്വനിധി തന്നെയാണ് ഈ പക്ഷിസങ്കേതമെന്ന് തീർച്ച.<br />
<div style="text-align: center;">
<img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJSMzYGujUtkvSWu3JFeW6HuqjNDOvwGASmm1p8v0CrNb1Ihi8fPA4xJ6iNddbZfTZPKjKyrUgEOU7Idovb-NhJsvxdeBLU-bvIovijLX73aXqRn1VK0_vy4U1eiWLpE2mB42nELZpmWg/s1600/18.jpg" /> </div>
വെയിലിന്റെ ശക്തി ഏറിവന്നതോടെ തടാകതീരം വിട്ട് ഞാൻ സമീപത്തെ തുരുത്തിലേയ്ക്ക് കയറി.... ഇടതൂർന്നുവളരുന്ന ചെറുമരങ്ങളിലും, കുറ്റിച്ചെടികളിലുമെല്ലാം ദേശാടനപ്പക്ഷികൾ ഉപേക്ഷിച്ചുപോയ കൂടുകളാണ് കാണുവാൻ കഴിഞ്ഞത്....ഒരു ചെറു മരത്തിൽപ്പോലും നാലോ അഞ്ചോ അതിലധികമോ കൂടുകൾ....എല്ലാ കൂടുകളിൽനിന്നും കുഞ്ഞുങ്ങൾ വിരിഞ്ഞിറങ്ങിപ്പോയിരുന്നു...അല്പം നേരത്തെ ഈ പക്ഷിസങ്കേതത്തിൽ എത്തിച്ചേരുവാൻ കഴിയാതെ പോയതിൽ നിരാശ തോന്നിയ ഒരു സന്ദർഭം തന്നെയായിരുന്നു ആ തുരുത്തിൽ ചിലവഴിച്ച നിമിഷങ്ങൾ....<br />
<br />
തുരുത്തിൽ മറിഞ്ഞുകിടന്നിരുന്ന ഒരു മരത്തിൽ കയറിയിരുന്ന ബാഗിലുണ്ടായിരുന്ന ഓറഞ്ച്കഴിച്ച്, അല്പം വെള്ളവുംകുടിച്ച് ക്ഷീണം അകറ്റിയശേഷം ഞാൻ യാത്ര തുടർന്നു. തുരുത്തിന്റെ ചുറ്റുമുള്ള ജലപരപ്പിലെങ്ങും പക്ഷികൾ നിറഞ്ഞിരുന്നു.. ചിത്രങ്ങൾ പകർത്താവുന്നതിലും ദൂരെയായതിനാൽ അവയുടെ കാഴ്ചകൾ ആസ്വദിച്ച് നടക്കുവാൻ മാത്രമേ നിർവ്വാഹമുണ്ടായിരുന്നുള്ളു. തടാകത്തിന്റെ കരയിൽ, ചെറുപുല്ലുകൾ വളർന്നുനിന്നിരുന്ന ഒരു ഭാഗത്തേയ്ക്കാണ് ഞാൻ നടന്നുചെന്നത്..<br />
<br />
ഇളം നീലനിറമുള്ള, പൂക്കൾ നിറഞ്ഞ ചെറിയ ചെടികൾ അവിടമാകെ വളർന്നുനിന്നിരുന്നു.. പൂക്കൾതോറും പാറിനടന്ന് തേൻ നുകർന്ന് അനേകം ചിത്രശലഭങ്ങളും...... നമ്മുടെ നാട്ടിൽ കാണപ്പെടുന്ന 'വരയൻ കടുവ' (Striped Tiger) എന്ന ചിത്രശലഭത്തോട് സാമ്യമുള്ളവയായിരുന്നു ആ ശലഭങ്ങളെല്ലാം.. അനേകം ചിത്രശലഭങ്ങളും, വർണ്ണപൂക്കളും, ഇളംപുല്ലുകളും നിറഞ്ഞ ആ മനോഹരമായ കാഴ്ച ആസ്വദിച്ചു നിൽക്കുമ്പോൾ, ബാല്യത്തിലെന്നോ പഠിച്ചുവച്ച കുമാരനാശാന്റെ പ്രശസ്തമായ ഈ വരികളാണ് ഓർമ്മയിലേയ്ക്ക് കടന്നുവന്നത്.<br />
<div style="text-align: center;">
ഈ വല്ലിയിൽനിന്നു ചെമ്മേ പൂക്കൾ<br />
പോവുന്നിതാ പറന്നമ്മേ,<br />
തെറ്റീ ! നിനക്കുണ്ണീ ചൊല്ലാം നൽപൂ-<br />
മ്പാറ്റകളല്ലേയിതെല്ലാം.</div>
കാവ്യാത്മകമായ ഈ വരികളെ അന്വർത്ഥമാക്കുന്ന മനോഹരദൃശ്യത്തിന്റെ ചിത്രങ്ങൾ പകർത്തിയും, തുള്ളിപ്പറക്കുന്ന വർണ്ണശലഭങ്ങളുടെ കാഴ്ചകൾ മനസിലേറ്റിയും ഏറെസമയം ഞാൻ അവയോടൊപ്പം ചിലവഴിച്ചു.<br />
<br />
പക്ഷികളും, നീലക്കാളകളും, ചിത്രശലഭങ്ങളും തടാകക്കാഴ്ചകളുമൊക്കെ ആസ്വദിച്ച് നടന്ന് സമയം നാലുമണിയോടടുത്തതറിഞ്ഞില്ല.. 4:30-നു മുൻപായി പക്ഷിസങ്കേതത്തിൽനിന്നും പുറത്തിറങ്ങണം എന്നുള്ള നിർദ്ദേശം ടിക്കറ്റ് കൗണ്ടറിൽനിന്നും ലഭിച്ചിരുന്നു.. പക്ഷികൾ ചേക്കേറുന്ന സമയത്ത് സന്ദർശകരുടെ ഭാഗത്തുനിന്നുണ്ടായേക്കാവുന്ന ശല്യങ്ങളെ മുൻകൂട്ടികണ്ടാകണം ഈ നിർദ്ദേശം നടപ്പിലാക്കിയിരിയ്ക്കുന്നത്. ആകാശവിതാനമാകെ ചെഞ്ചായം പൂശി സൂര്യൻ പടിഞ്ഞാറേയ്ക്ക് മറയുവാനുള്ള തിടുക്കത്തിലാണ്. വടക്കേ ഇൻഡ്യയിൽ രാത്രി നേരത്തേ കടന്നുവരുന്ന സമയമായതിനാൽ ഉടൻതന്നെ ഇരുട്ടു വീണുതുടങ്ങും. സങ്കേതത്തിനുപുറത്തെ സന്ദർശനം കഴിഞ്ഞെത്തുന്ന പക്ഷിക്കൂട്ടങ്ങൾ മരച്ചില്ലകളിലേയ്ക്ക് പറന്നിറങ്ങിത്തുടങ്ങി.കലപിലകൂട്ടിയും,പരസ്പരം വഴക്കടിച്ചും, സങ്കേതത്തെ ശബ്ദമുഖരിതമാക്കി പകലിനോട് വിടപറയുവാൻ പക്ഷിക്കൂട്ടങ്ങൾ ഒരുങ്ങവേ, പക്ഷിസങ്കേതത്തോട് യാത്ര പറഞ്ഞു ഞാനും പുറത്തേയ്ക്ക് നടന്നു. <br />
<div style="text-align: center;">
<img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfD2Z5NSIU10Qj0lQkjuJpjTiDjeWZopx2JqxGTPJcVDKHEGa-sHZgUVBVzHDqaHjMJJm_hC50sXSCNt969dnIH0oUga7EYugE8ubLch4r8Tk9MMubUDBwbcUg7YPpp07uPt7rIvYS4wA/s1600/20.jpg" /></div>
പുറത്തേയ്ക്കുള്ള വഴിയോരത്തെ മൾബറിമരത്തിൽ കുരങ്ങന്മാരുടെ കൂട്ടം കളിച്ചുനടക്കുന്നു... മൂപ്പെത്താത്ത മൾബറിക്കായകളും, തളിരിലകളും രുചിച്ചുനോക്കുന്ന ചെറിയ കുഞ്ഞുങ്ങളാണ് അവയിലേറെയും... വലിയ കുരങ്ങുകൾ സമീപത്തെ മരങ്ങളിലും, വഴിവക്കിലുമിരുന്ന് കുഞ്ഞുങ്ങളെ വീക്ഷിയ്ക്കുന്നുണ്ട്. മരച്ചില്ലകളിൽ തൂങ്ങിക്കിടക്കുന്ന കുട്ടിക്കുരങ്ങുകളുടെ ചിത്രങ്ങൾ പകർത്തിയശേഷം മടങ്ങുവാൻ ഒരുങ്ങുമ്പോഴാണ് കൗതുകം ജനിപ്പിയ്ക്കുന്ന ഒരു കാഴ്ചകൂടി കണ്ടത്. സമീപത്തെ ഒരു മരക്കൊമ്പിൽ തലചായ്ച്ചിരുന്ന് ഉറങ്ങുന്ന ഒരു അമ്മക്കുരങ്ങ്.... മടിയിൽ ഒരു ചെറിയ കുരങ്ങും...ഓടുന്ന വണ്ടിയിൽ ഇരുന്നുറങ്ങുന്ന യാത്രക്കാരനെപ്പോലെ, ഇടയ്ക്കിടെ അമ്മക്കുരങ്ങിന്റെ തല മുൻപിലേയ്ക്ക് ആടിവരുന്ന കാഴ്ച രസകരമായിരുന്നു. പെട്ടന്നുതന്നെ ഞെട്ടി കണ്ണുതുറന്ന് ചുറ്റുപാടും നോക്കിയശേഷം, വീണ്ടും മയക്കത്തിലേയ്ക്ക് വഴുതി വീഴുകയും ചെയ്യും.... സമീപത്ത് കാവലിനെന്നോണം മറ്റൊരു കുരങ്ങുമുണ്ട്......<br />
ഒരു പക്ഷേ കുടുംബനാഥനാകണം...... അല്പനേരം രസിപ്പിയ്ക്കുന്ന ആ കാഴ്ചനോക്കിനിന്നശേഷം കുറച്ചു ചിത്രങ്ങളും പകർത്തി ഞാൻ പുറത്തിറങ്ങി... <br />
<br />
സന്ദർശകരെല്ലാവരും തന്നെ പക്ഷിസങ്കേതത്തിനോട് വിടപറഞ്ഞിരുന്നു. കൂട്ടം തെറ്റിയെത്തിയതുപോലെ അലയുന്ന ചില പ്രണയജോഡികൾ മാത്രം പാർക്കിംഗ് ഗ്രൗണ്ടിനുസമീപത്തുകൂടി ചുറ്റിത്തിരിയുന്നുണ്ട്..... ഗെയിറ്റിനു സമീപത്തുള്ള വില്‍പനക്കാരനിൽനിന്നും, മധുരമേറിയ ഒരു ഗ്ലാസ്സ് കരിമ്പ് ജ്യൂസ് കുടിച്ചതോടെ ഒരു പകലത്തെ അലച്ചിലിന്റെ ക്ഷീണം മുഴുവനായും പോയിമറഞ്ഞു. സന്ദർശകർക്കായി തുറക്കപ്പെടാത്ത സലിം അലിയുടെ പേരിലുള്ള ചെറിയ മ്യൂസിയം പകർന്ന നിരാശയെ പുറന്തള്ളി, അവിസ്മരണീയമായ ഒരു സുന്ദരദിവസത്തിന്റെ ഓർമ്മകളെ മാത്രം മനസ്സിൽ സൂക്ഷിച്ച് ഞാൻ മടക്കയാത്ര ആരംഭിച്ചു... ഇനിയുമൊരു വസന്തത്തിനായി, ദേശങ്ങൾ പിന്നിട്ടെത്തുന്ന ദേശാടനപ്പറവകളുടെ ചിറകടിയൊച്ചകളുടെ സംഗീതവും, വർണ്ണത്തൂവലുകളുടെ വെഞ്ചാമരക്കാഴ്ചകളും മനസ്സുതുറന്ന് ആസ്വദിയ്ക്കുവാനായി വീണ്ടുമെത്തിച്ചേരണമെന്ന ആഗ്രഹവുമായി, ഇനി യാത്ര ഡൽഹിയിലേയ്ക്ക്.....<br />
.............................................................................................................................................................</div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com26tag:blogger.com,1999:blog-4628133033338158729.post-85712343296607855272012-03-30T21:49:00.001-07:002012-04-23T01:37:33.070-07:00തേക്കടി തടാകത്തിലൂടെ..........<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: left;">
<a href="http://vazhikazhcha.blogspot.in/2012/03/blog-post_23.html"><span style="color: #3d85c6;">'അഞ്ചുരുളിവയലിലെ ആനകൾ'</span></a> എന്ന വിവരണത്തിന്റെ രണ്ടാം ഭാഗമാണ് <span style="color: #0b5394;">'തേക്കടി തടാകത്തിലൂടെ...</span>' ഒന്നാം ഭാഗം വായിയ്ക്കുവാൻ ഇവിടെ <a href="http://vazhikazhcha.blogspot.in/2012/03/blog-post_23.html"><b style="color: #990000;">ക്ലിക്</b></a> ചെയ്യുക.</div>
<div class="separator" style="clear: both; text-align: left;">
............................................................................................................................................................. </div>
<div class="separator" style="clear: both; text-align: left;">
<br /></div>
<div class="separator" style="clear: both; text-align: left;">
എക്കോടൂറിസത്തിന്റെ ഓഫീസിൽനിന്നും യാത്ര പറഞ്ഞിറങ്ങിയ ഞങ്ങൾ ബോട്ട് ലാന്റിംഗിലേയ്ക്കാണ് നീങ്ങിയത്. മുല്ലപ്പെരിയാറിനെ സംബന്ധിച്ചുണ്ടായ വിവാദങ്ങൾ, രണ്ടു സംസ്ഥാനങ്ങളിലെ ജനങ്ങളുടെ വികാരപ്രശ്നമായി. അതിർത്തിയിലുടനീളം കത്തിപ്പടർന്നതോടെ, മരവിച്ചു കിടന്നിരുന്ന വിനോദസഞ്ചാര മേഖല, ഞങ്ങൾ എത്തിച്ചേരുമ്പോൾ വീണ്ടും ഒരു തിരിച്ചുവരവിനായുള്ള തയ്യാറെടുപ്പിലായിരുന്നു. കനത്ത പോലീസ് കാവലിൽ, ആഴ്ചകളോളം വിജനമായി കിടന്നിരുന്ന പാതകളിലൂടെ സഞ്ചാരികളുടെ ഒഴുക്ക്, വീണ്ടും ആരംഭിച്ചു കഴിഞ്ഞിരിയ്ക്കുന്നു. തിരക്കു പിടിച്ച് നീങ്ങുന്ന സന്ദർശകരുടെ കാഴ്ചകളായിരുന്നു എവിടെയും ഞങ്ങൾക്ക് കാണുവാൻ സാധിച്ചിരുന്നത്.... </div>
<div class="separator" style="clear: both; text-align: left;">
<br /></div>
<div class="separator" style="clear: both; text-align: left;">
മുൻകാല സീസണുകളെ അപേക്ഷിച്ച്, കാടകങ്ങളുടെ മനംമയക്കുന്ന സൗന്ദര്യം തേടിയെത്തിയിരുന്ന വിദേശസഞ്ചാരികളെക്കാൾ, വടക്കേ ഇൻഡ്യക്കാരും, കേരളത്തിലെ വിവിധ പ്രദേശങ്ങളിൽനിന്നുമുള്ള സന്ദർശകരും അടങ്ങുന്ന കൂട്ടങ്ങളാണ് വഴിയിലൂടെ നിറഞ്ഞു നീങ്ങിയിരുന്നത്. സഞ്ചാരികളുടെ ഈ പ്രവാഹം, വഴിയോരങ്ങളിലെ കരകൗശലവസ്തുക്കളുടെയും, സുഗന്ധവ്യജ്ഞനങ്ങളുടെയും, കൈത്തറി ഉത്പന്നങ്ങളുടെയും വില്പനശാലകളിലേയ്ക്ക് കച്ചവടത്തിന്റെ ചൂട് പടർന്നു തുടങ്ങിയിക്കഴിഞ്ഞു. പ്രതീക്ഷ പൂക്കുന്ന മുഖങ്ങളുമായി, കൊതിയൂറും വിഭവങ്ങളൊരുക്കി കാത്തിരിയ്ക്കുന്ന വഴിയോര ഭക്ഷണശാലകൾ... നാടൻ-മറുനാടൻ പഴവർഗ്ഗങ്ങളിൽ തീർത്ത ചെറുവർണ്ണഗോപുരങ്ങൾ അലങ്കരിയ്ക്കുന്ന പാതയോരങ്ങൾ. ഏലയ്ക്കയുടെയും, കരയാമ്പൂവിന്റെയും, കുരുമുളകിന്റെയും സുഗന്ധം നിറഞ്ഞുനിൽക്കുന്ന ഇടുങ്ങിയ വഴികളിലൂടെ തലങ്ങും, വിലങ്ങും പാഞ്ഞുപോകുന്ന ടൂറിസ്റ്റ് വാഹനങ്ങൾ. 'മുല്ലപ്പെരിയാർ ഡാം' ഒരു ദുരന്തമായി, ഡമോക്ലീസിന്റെ വാളുപോലെ തലയ്ക്കുമുകളിൽ
തൂങ്ങിക്കിടക്കുമ്പോഴും തേക്കടിയും, കുമളിയും തിരക്കുപിടിച്ച
പഴയ ജീവിതത്തിലേയ്ക്ക് മടങ്ങി വന്നു കൊണ്ടിരിയ്ക്കുന്നതിന്റെ ഉത്തമ ഉദാഹരങ്ങളായിരുന്നു ബോട്ട് ലാന്റിംഗിലേയ്ക്കുള്ള യാത്രയിൽ, ഞങ്ങളുടെ മുൻപിൽ ദൃശ്യമായ ഈ കാഴ്ചകൾ.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrTd964urxx8gJmqTGv07Gyv9CELRrihpmZe8qn8KGuguOGIEPTth4w7dTlFeg3ZE4ZBk5ajnLnN9u9y5EGdAl-_ljO88Do4AuPd8dHlWmD7sBcoeZe7wLM0ZPdSlRbNvwa9U3gY445ME/s1600/1.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgrTd964urxx8gJmqTGv07Gyv9CELRrihpmZe8qn8KGuguOGIEPTth4w7dTlFeg3ZE4ZBk5ajnLnN9u9y5EGdAl-_ljO88Do4AuPd8dHlWmD7sBcoeZe7wLM0ZPdSlRbNvwa9U3gY445ME/s1600/1.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b><span style="font-family: Times,"Times New Roman",serif; font-size: small;">തേക്കടിയിലെ ഒരു വനദൃശ്യം...</span></b></td></tr>
</tbody></table>
<div class="separator" style="clear: both; text-align: center;">
</div>
അധികാരത്തിന്റെ ദുര മൂത്ത രാഷ്ട്രീയകോമാളികൾ, ഒരു ജനതയുടെ ജീവനുവേണ്ടിയുള്ള നിലവിളികളെ നിഷ്കരുണം ചവിട്ടിഞെരിച്ച് നടന്നകലുന്നതിന്റെ കാഴ്ചകളായിരുന്നു മലയാളനാടിന്റെ കണ്ണുകളിലും, മനസ്സുകളിലും ആഴ്ചകളോളം നിറഞ്ഞുനിന്നിരുന്നത്. കാലങ്ങളായി അഭിമുഖീകരിയ്ക്കുന്ന കയ്പേറിയ ജീവിതാനുഭവങ്ങളിൽനിന്നും, ചവിട്ടി മെതിച്ച് മുറിവേൽപ്പിയ്ക്കപ്പെട്ട തങ്ങളുടെ വികാരങ്ങളിൽനിന്നും, ഈ ദിവസങ്ങളിൽ പെരിയാർ തീരവാസികളാകട്ടെ പുതിയ പാഠങ്ങൾ പഠിച്ചെടുക്കുകയായിരുന്നു. വർഷങ്ങൾ നീണ്ടുനിന്ന അവരുടെ സമാധാനസമരത്തിനുമേൽ അക്രമസമരമെന്ന മുദ്ര ചാർത്തിക്കൊടുക്കുന്നതിൽ, യുവജന രാഷ്ട്രീയപ്രസ്ഥാനങ്ങൾ വിജയം വരിച്ചപ്പോൾ, അരക്കിട്ടുറപ്പിച്ച ഈ പാഠങ്ങളിൽനിന്നും അവർ ഒരു യാഥാർത്ഥ്യം കൂടി മനസ്സിലാക്കി... 'മുല്ലപ്പെരിയാർ എന്ന ജലബോംബിൽനിന്നും ജീവനും, സ്വത്തിനും സംരക്ഷണം കൈവരിയ്ക്കുവാനായി നടത്തപ്പെടുന്ന ഈ സമരത്തിൽ നമ്മൾ ഏകരാണ്.. അവസാനം എന്തെന്നും, എവിടെയെന്നും അറിയാതെ അനിശ്ചിതമായി നീണ്ടുപോകുന്ന ഈ സമരമുഖത്ത്, മരിച്ചു വീഴുവാനായി മാത്രം ജീവിയ്ക്കുന്ന ചാവേർ പോരാളികളേക്കാൾ നിസ്സഹായരാണ് ഇവിടെയുള്ള ഓരോ മനുഷ്യജീവിയും'...... ആ വികാരത്തിന്റെയും, തിരിച്ചറിവിന്റെയും ഫലമായിട്ടാകണം, കത്തിയെരിയുന്ന തീജ്വാലകൾക്കിടയിൽനിന്നും പുതിയൊരു ജന്മവുമായി പറന്നുയരുന്ന ഫീനിക്സ് പക്ഷിയെപ്പോലെ, ഈ സമൂഹത്തിനും ദുരന്തഭീഷണികളെ മറികടന്ന് സാധാരണ ജീവിതത്തിലേയ്ക്ക് അതിവേഗം തിരിച്ചു വരുവാൻ സാധിച്ചത്.<br />
<br />
പടകഴിഞ്ഞ പടക്കളംപോലെ ശൂന്യമായ ചപ്പാത്തിലെ സമരപ്പന്തലിൽ, ജീവനു വേണ്ടിയുള്ള സമരം വീണ്ടും ശക്തിയാർജ്ജിയ്ക്കുമ്പോൾ, സർവ്വവും തച്ചുടച്ചുവരുന്ന മലവെള്ളപ്പാച്ചിലിന്റെ അലർച്ചയ്ക്കും, ഭൂകമ്പങ്ങളുടെ മുഴക്കങ്ങൾക്കും, കാതോർത്തുകൊണ്ടുതന്നെ കുമളി സാധാരണ നിലയിലേയ്ക്ക് മടങ്ങിയെത്തിക്കഴിഞ്ഞിരിയ്ക്കുന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6bAgAKQvgbvRagVR31ybqPjyQ02WqkCI8pimnavTzD0p-QFm4_9S2e-zlmSsOKscUoAVwF8haPOiqBw1bDZBOz7ZNpUVDOJ_25Szlfmm4oZ5hIcwg3kPxFC9sEWQ9X3YUeBIsqtrGzuo/s1600/0177.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6bAgAKQvgbvRagVR31ybqPjyQ02WqkCI8pimnavTzD0p-QFm4_9S2e-zlmSsOKscUoAVwF8haPOiqBw1bDZBOz7ZNpUVDOJ_25Szlfmm4oZ5hIcwg3kPxFC9sEWQ9X3YUeBIsqtrGzuo/s1600/0177.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">ബോട്ട് ലാന്റിംഗിലേയ്ക്ക്........</span></b></td></tr>
</tbody></table>
ജീർണ്ണിച്ച അസ്ഥിപഞ്ജരംപോലെ, ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ കാണപ്പെട്ട കൊടിതോരണങ്ങളും, പോസ്റ്ററുകളും, ബോർഡുകളും മാത്രമാണ് കൈവിട്ടുപോയ ഒരു ജനകീയസമരത്തിന്റെ ഓർമകൾ ഉണർത്തിക്കൊണ്ട്, ഇന്ന് വഴിയോരങ്ങളിൽ അവശേഷിയ്ക്കുന്നത്. ഒരു മഹാദുരന്തത്തിന്റെ മുന്നറിയിപ്പുകളെ തികഞ്ഞ നിസംഗതയോടെ നോക്കിക്കാണുന്ന മലയാളിസമൂഹത്തിന്റെ പ്രതിനിധികളും, ഒളിപ്പിച്ചുവച്ച രാഷ്ട്രീയ ദുർമോഹങ്ങളെ ഒരു പുഞ്ചിരികൊണ്ട് മറച്ചുവയ്ക്കുവാനറിയുന്നവരുമായ അധികാരമോഹികളുടെ മുഖങ്ങൾ അവയിലെങ്ങും തിളങ്ങിനിൽക്കുന്നു..... കാപഠ്യം നിറഞ്ഞ അവരുടെ പ്രലോഭനങ്ങളിലും, വാഗ്ദാനങ്ങളിലും വിശ്വാസമർപ്പിച്ച് വഞ്ചിയ്ക്കപ്പെട്ട ഒരു ജനതയുടെ സങ്കടങ്ങൾക്കു മീതെയാണ് തങ്ങളെന്നറിയാതെ, ആർത്തുല്ലസിച്ചു നീങ്ങുന്ന വിനോദസഞ്ചാരികൾക്കിടയിലൂടെ ഞങ്ങൾ പ്രധാന ചെക്ക്പോസ്റ്റിന്റെ സമീപമെത്തി.....<br />
<br />
ചെക്കുപോസ്റ്റിനു സമീപത്തുള്ള കൗണ്ടറിൽനിന്നുമാണ് തേക്കടിയിലേയ്ക്കുള്ള പ്രവേശന ടിക്കറ്റ് ലഭ്യമാകുന്നത്. കൗണ്ടറിനു സമീപത്തെ ജനത്തിരക്കും, വഴിയോരത്തുടനീളം കാത്തുകിടക്കുന്ന വാഹനങ്ങളുടെ നീണ്ട നിരയും കണ്ണിൽപ്പെട്ടതോടെ, ബോട്ട് യാത്ര നടത്താമെന്നുള്ള ആഗ്രഹത്തിന് മങ്ങലേറ്റു തുടങ്ങി. നേച്ചർവാക്കിന്റെ ടിക്കറ്റിനൊപ്പം, തേക്കടിയിലേയ്ക്കുള്ള പ്രവേശനഫീസ് കൂടി ഉൾപ്പെടുത്തി വാങ്ങിയിരുന്നതിനാൽ ഞങ്ങൾക്ക് മറ്റൊരു ടിക്കറ്റ് എടുക്കേണ്ടതായി വന്നില്ല. അതിനാൽ അധികം സമയം നഷ്ടപ്പെടുത്താതെ തന്നെ ചെക്കുപോസ്റ്റിന്റെ കവാടം ഞങ്ങൾക്കു മുൻപിൽ തുറക്കപ്പെട്ടു. തങ്ങളുടെ ഊഴവും കാത്ത്, നിരാശയോടെ കാത്തുനിൽക്കുന്ന സന്ദർശകർക്കിടയിലൂടെ ഞങ്ങൾ യാത്ര തുടർന്നു. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRSO8MqjG3YpLUeIp970epP3Fu2aAEbtieSHlDWEBaEZDqSY9btfRdyeLfIZ_Z4ZmV2jkp7wll4IbY6KQbnAm0mrr4R3LgjTGRI8kj2luUZqX9K3eSWWxEGq5NGlwa4VJsqBTMmXFzJlQ/s1600/1.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">തേക്കടിയിലെ ഇൻഫോർമേഷൻ സെന്റർ.</span></b></td></tr>
</tbody></table>
ചെക്ക്പോസ്റ്റ് പിന്നിട്ട് മുൻപോട്ടുനീങ്ങുമ്പോൾ, ഇരുവശങ്ങളിലും തികച്ചും ശാന്തമായ കാടിന്റെ ഭംഗി ആരംഭിച്ചു തുടങ്ങുകയായി. പുൽവയലുകളും, കൂറ്റൻ തേക്ക് വൃക്ഷങ്ങൾക്കൊപ്പം പേരറിയാത്ത അനവധി മരങ്ങളും ഇടതൂർന്നു നിൽക്കുന്ന വഴിയോരക്കാഴ്ചകളിൽ, നിത്യഹരിതവനങ്ങളുടെ വ്യത്യസ്തമായൊരു ഭാവമാണ് നമ്മൾ കാണുന്നത്. പാതയോരത്തെ വൃക്ഷക്കൂട്ടങ്ങൾക്കിടയിൽ നിരനിരയായി നിർമ്മിച്ചിരിയ്ക്കുന്ന ജീവനക്കാരുടെ ക്വാർട്ടേഴ്സുകൾ....... വഴിയുടെ ഇടതുവശത്തെ വസതികൾക്കു പിന്നിലായി മലനിരകൾക്കിടയിൽ ചിതറിക്കിടക്കുന്ന തടാകത്തിന്റെ വിദൂരദൃശ്യങ്ങളും, ഇവിടം മുതൽ സഞ്ചാരികൾക്ക് ആസ്വദിച്ചുതുടങ്ങാം..<br />
<br />
കാടിന്റെ താരാട്ട് കേട്ട് വളരുവാൻ ഭാഗ്യം ലഭിച്ച ബാല്യങ്ങൾ വഴിയോരങ്ങളിൽ ക്രിക്കറ്റിന്റെ ലഹരിയിൽ കളിച്ചുതിമിർക്കുന്നു. അവരെ പിന്നിലാക്കി യാത്ര മുൻപോട്ടുനീങ്ങുമ്പോൾ "കാട്ടുമൃഗങ്ങൾ മുറിച്ചുകടക്കുന്ന സ്ഥലങ്ങൾ- സൂക്ഷിയ്ക്കുക" എന്ന ബോർഡുകൾ വഴിയോരങ്ങളിൽ സഞ്ചാരികളെനോക്കി പുഞ്ചിരി തൂകുന്നതുകാണാം... ഇവിടം മുതൽ ചുറ്റുപാടും ഒന്നു ശ്രദ്ധിയ്ക്കുക.... അപ്രതീക്ഷിതമായി പ്രത്യക്ഷപ്പെടുന്ന ഒരു കൂട്ടം കാട്ടുപന്നികളോ, മ്ലാവോ, കരിങ്കുരങ്ങോ, നിങ്ങൾ അതീവഭാഗ്യശാലികളാണെങ്കിൽ ഒരു കൂട്ടം ആനകളോ നിങ്ങളുടെ കണ്ണുകൾക്ക് ഒരു കണിയായി മുന്നിലെത്തിയേക്കാം. ' ഒപ്പം കെണിയായി യാതൊരു മുന്നറിയിപ്പും ഇല്ലാതെ സ്ഥാപിച്ചിരിയ്ക്കുന്ന അപകടകരമായ ഹമ്പുകളും.. വിജനമായ കാനനഭംഗിയിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചുവന്ന പല വാഹനങ്ങളും, അപ്രതീക്ഷിതമായി കണ്ണിൽപ്പെടുന്ന ഇത്തരം ഹമ്പുകൾക്കു മുകളിലൂടെ കുതിച്ചുചാടുന്ന കാഴ്ചകൾ ചെക്ക്പോസ്റ്റിനും, തേക്കടിയ്ക്കും ഇടയിലുള്ള വഴിയിലുടനീളം ഞങ്ങൾക്ക് കാണുവാൻ സാധിച്ചു.<br />
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDYydKb9yTZ_3qjnK3d_2tTfxIRidg_V7Fb7GI00NRcEGqRJAuxla1kKBQ0whHQxgFOgqjibkvxc_m8L5tJYA9zJacg0AKaRJv84JmNqW7ZQBxJsBH8qxZ100VHkgd2D3kCeMyFYalrQo/s1600/4.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgDYydKb9yTZ_3qjnK3d_2tTfxIRidg_V7Fb7GI00NRcEGqRJAuxla1kKBQ0whHQxgFOgqjibkvxc_m8L5tJYA9zJacg0AKaRJv84JmNqW7ZQBxJsBH8qxZ100VHkgd2D3kCeMyFYalrQo/s1600/4.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">ബോട്ട് ലാന്റിംഗ് - ഒരു വിദൂര ദൃശ്യം</b></span></td></tr>
</tbody></table>
</div>
മുൻപ് ബോട്ട് ലാന്റിംഗിനു സമീപത്തുവരെയുണ്ടായിരുന്ന വാഹനസൗകര്യം, ഇന്ന് അരക്കിലോമീറ്ററോളം മുൻപായി സ്ഥിതിചെയ്യുന്ന ആമക്കടയുടെ സമീപത്തെ പാർക്കിംഗ് ഗ്രൗണ്ട് വരെയാക്കി മാറ്റിയിരുന്നു. ചെക്ക്പോസ്റ്റിലെ ജനക്കൂട്ടത്തെ പിൻതള്ളി പാർക്കിംഗ് ഗ്രൗണ്ടിൽ എത്തിച്ചേരുമ്പോൾ അവിടെ കണ്ട ദൃശ്യവും വ്യത്യസ്തമായിരുന്നില്ല. ഗ്രൗണ്ട് നിറഞ്ഞ്, സ്ഥാനം പിടിച്ചിരിയ്ക്കുന്ന ചെറുതും വലുതുമായ നിരവധി വാഹനങ്ങൾ... വെയിൽ താഴുമ്പോഴുള്ള കാനനക്കാഴ്ചകൾക്കായി അപ്പോഴും അവിടേയ്ക്ക് ഒഴുകിയെത്തിക്കൊണ്ടിരിയ്ക്കുന്ന സന്ദർശകർ. കത്തിയെരിയുന്ന വെയിലിൽ നടത്തിയ ബോട്ട്യാത്രയുടെ ക്ഷീണവുമായി മടക്കയാത്രയ്ക്കായി തിരക്കുകൂട്ടുന്ന മറ്റൊരു കൂട്ടം യാത്രികർ.. ഈ തിരക്കിനിടയിൽ ഞങ്ങൾക്കായി അവശേഷിയ്ക്കുന്നത് കേവലം അരമണിയ്ക്കൂർ മാത്രമായിരുന്നു.. അതിനിടയിൽ ബോട്ട് ലാന്റിംഗിലെ കൗണ്ടറിലെത്തി ടിക്കറ്റ് കരസ്ഥമാക്കിയെങ്കിൽ മാത്രമേ ബോട്ട് യാത്ര നടത്തുവാൻ സാധിയ്ക്കൂ... ഗ്രൗണ്ടിന്റെ ഒഴിഞ്ഞ ഒരു കോണിൽ ബൈക്ക് നിറുത്തിയശേഷം ഞങ്ങൾ വേഗത്തിൽ ടിക്കറ്റ് കൗണ്ടറിനു സമീപത്തേയ്ക്ക് നടന്നു.<br />
<div style="text-align: left;">
<br />
സൂര്യൻ പടിഞ്ഞാറോട്ടു ചാഞ്ഞുതുടങ്ങിയതോടെ, കാടിന്റെ നിഴലോടുചേർന്നുള്ള ഈ യാത്ര ഒരു പ്രത്യേക അനുഭൂതി പകരുന്നതുതന്നെ. ഒരു വശത്ത് വളർന്നുമുറ്റിയ പടുകൂറ്റൻ മരങ്ങൾ...മറുവശത്ത് അനന്തമായി നീണ്ടുകിടക്കുന്ന കാടിന്റെ ഇരുളിമ... ഊഞ്ഞാൽ പോലെ പടർന്നുകയറിയ കൂറ്റൻ വള്ളിപ്പടർപ്പുകളിൽ ആടിക്കളിക്കുന്ന കുസൃതിക്കുരങ്ങന്മാർ... അല്പസമയം ഇവിടെ ചിലവഴിയ്ക്കുവാനായാൽ കരിങ്കുരങ്ങ്, മലയണ്ണാൻ, വേഴാമ്പൾ എന്നിവയെയൊക്കെ വളരെ അടുത്തുകാണുവാൻ സാധിയ്ക്കും. അവയുടെ കാഴ്ചകൾക്കൊപ്പം, കാട്ടുവള്ളികളിൽ ഊഞ്ഞാലാടി ബാല്യത്തിന്റെ ഓർമ്മകളിലേയ്ക്ക് ഒരു മടക്കയാത്ര നടത്താം.. പടർന്നു പന്തലിച്ചുകിടക്കുന്ന മരതകപ്പച്ചയുടെ തണലിൽ, പ്രകൃതിയുടെ കരസ്പർശവും, കിളികളുടെ താരാട്ടുപാട്ടും കേട്ട് മതിമറന്നിരിയ്ക്കാം. പ്രകൃതിയുടെ അളവില്ലാത്ത കലവറയിലെ തങ്കത്തിളക്കങ്ങൾത്തേടി കാടിന്റെ നിഗൂഢതയിലൂടെ സ്വയം മറന്നു നടക്കാം.. ഒപ്പം കാടകങ്ങളുടെ കാണാക്കാഴ്ചകളിലേയ്ക്ക് തുള്ളിയിളകുന്ന ഓളപ്പരപ്പുകളെ വകഞ്ഞുമാറ്റി ഒരു ബോട്ടുയാത്രകൂടി നടത്തിയശേഷം പെരിയാറിനോട് വിടപറയാം .... അങ്ങനെ പറഞ്ഞാൽ തീരാത്ത അവർണ്ണനീയ മുഹൂർത്തങ്ങളുമായി ഈ കടുവാ സംരക്ഷണകേന്ദ്രം ഒരുക്കി വച്ചിരിയ്ക്കുന്ന വിസ്മയലോകത്തിന്റെ കാഴ്ചകളിലേയ്ക്ക് ഊളിയിട്ടിറങ്ങുവാനായി, വിവിധ നാടുകളിൽനിന്നായി എത്തിയ അനവധി സഞ്ചാരികളായിരുന്നു ഞങ്ങൾക്കുമുൻപേ നടന്നു നീങ്ങിയിരുന്നത്.</div>
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixS85yTVatUV8Y7_QgcoVQbSdtXXpKz20zgs6z7aCjvhHEYPpL5ajgzbY6pDh50SxxDJdeoXOzMI0Rk5eYZLuhCZe0Rphnn0by4OdzdoVTCG4x37QKifEO9EPZYEvcwI7xbE0C3oT8ssU/s1600/1755.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">ബോട്ട് ലാന്റിംഗ് - ബോട്ടിൽനിന്നും പകർത്തിയ ദൃശ്യം.</b></span></td></tr>
</tbody></table>
</div>
ബോട്ട് ലാന്റിംഗിനു സമീപത്തെ ഇൻഫോർമേഷൻ സെന്ററിനുള്ളിലും, സഞ്ചാരികളുടെ നീണ്ട നിരയാണ് ഞങ്ങളെ സ്വാഗതം ചെയ്തത്. ഉള്ളിൽനിന്നും ഇറങ്ങിവന്നുകൊണ്ടിരിയ്ക്കുന്ന പല മുഖങ്ങളിലും നിരാശ നിഴലിച്ചു നിൽക്കുന്നു. 3:30 ന് ആരംഭിയ്ക്കുന്ന ട്രിപ്പുകളോടെ ഓരോ ദിവസത്തെയും ബോട്ട് യാത്രകൾ അവസാനിയ്ക്കുന്നതിനാൽ, വലിയ ഗ്രൂപ്പുകളായി വന്ന സന്ദർശകരെല്ലാം തന്നെ ടിക്കറ്റ് കിട്ടാത്തതിന്റെ വിഷമത്തോടെ മടക്കയാത്രയ്ക്കുള്ള തയ്യാറെടുപ്പിലാണ്. നീണ്ട നിരയുടെ പിന്നിൽ സ്ഥാനം പിടിച്ചിരുന്ന ഞങ്ങളുടെ ഊഴമെത്തുന്നതിനും മുൻപേതന്നെ അന്നത്തെ ടിക്കറ്റുകളെല്ലാം തന്നെ തീർന്നിരുന്നു. ചിതറി പിരിഞ്ഞ ആൾക്കൂട്ടത്തിനിടയിലൂടെ അല്പം നിരാശയോടെ പുറത്തേയ്ക്കു നടക്കുവാൻ തുടങ്ങുമ്പോഴാണ് കൗണ്ടറിനു സമീപം നിന്നിരുന്ന ഗാർഡ് ഞങ്ങളെ അകത്തേയ്ക്ക് വിളിച്ചത്. "നിങ്ങൾ എത്ര പേരുണ്ട്"..? "രണ്ട്. "കപ്പിൾസല്ലല്ലോ"? "അല്ല".. അല്പം പ്രതീക്ഷയോടെ തന്നെയാണ് ഞങ്ങൾ മറുപടി നൽകിയത്. ഉടൻതന്നെ കൗണ്ടറിനുള്ളിൽ ഇരുന്ന ഗാർഡ്, രണ്ടുപേർക്കുള്ള ടിക്കറ്റ് എടുത്ത് ഞങ്ങളുടെ പേരെഴുതി, പ്രത്യേകം സീൽ അടിച്ചശേഷം ഞങ്ങൾക്കു നൽകി. വടക്കേ ഇൻഡ്യക്കാരായ ഏതോ സന്ദർശകർക്കായി ഫോൺവഴി ബുക്ക് ചെയ്തിരുന്ന ടിക്കറ്റ് ആയിരുന്നു അത്.. പല സ്ഥലങ്ങളിലൂടെ കറങ്ങി, കൃത്യസമയത്ത് അവർക്ക് തേക്കടിയിൽ എത്തുവാൻ സാധിയ്ക്കാതിരുന്നത് അങ്ങനെ ഞങ്ങൾക്ക് അനുഗൃഹമായി മാറുകയായിരുന്നു. ടിക്കറ്റ് പരിശോധിയ്ക്കുന്നിടത്ത് വടക്കേ ഇൻഡ്യക്കാരുടെ പേരുകൾ കണ്ട് ആശയക്കുഴപ്പം ഉണ്ടാകാതിരിയ്ക്കുവാനാണത്രെ, പേരെഴുതി പ്രത്യേകം സീൽ ചെയ്തു തന്നത്. <br />
അജ്ഞാതരായ രണ്ടു സന്ദർശകർക്കും മനസ്സുകൊണ്ട് നന്ദി പറഞ്ഞ്, ടിക്കറ്റും വാങ്ങി ഞങ്ങൾ പുറത്തേയ്ക്ക് നടന്നു.<br />
<br />
യാത്ര ആരംഭിയ്ക്കുവാനായി ഇനിയും ഏതാണ്ട് 15 മിനിട്ടോളം അവശേഷിയ്ക്കുന്നു... ബോട്ടുയാത്ര കഴിഞ്ഞെത്തിയ സന്ദർശകർ പുറത്തേയ്ക്ക് വരുന്നതല്ലാതെ, ആരും ബോട്ട്ലാന്റിംഗിന്റെ ഉള്ളിലേയ്ക്ക് കടക്കുന്നതായി കാണുവാൻ കഴിഞ്ഞില്ല. ഇൻഫോർമേഷൻ സെന്ററിനടുത്തുള്ള മഞ്ഞനിറമുള്ള അലങ്കാര മുളകൾക്കിടയിലൂടെ കളിച്ചുനടക്കുന്ന കുരങ്ങന്മാരുടെ കാഴ്ചകൾ ആസ്വദിച്ച്, ഞങ്ങൾ സമീപത്തുള്ള മതിലിനു മുകളിൽ സ്ഥാനം പിടിച്ചു.<br />
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-QxDPG3KZQvwlOIKM_hE2IwUt90uwQVtw5Bs4f9zgBhGxFEtjoyErEhNaTMuRvJ8QbOPSviYEB8cjs6HvJT2GwACzmTHgNPwR6ExN_IBuFtyAbUUnEXNUSJAvZqr2-6kOctkkC6M-k3k/s1600/1756.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg-QxDPG3KZQvwlOIKM_hE2IwUt90uwQVtw5Bs4f9zgBhGxFEtjoyErEhNaTMuRvJ8QbOPSviYEB8cjs6HvJT2GwACzmTHgNPwR6ExN_IBuFtyAbUUnEXNUSJAvZqr2-6kOctkkC6M-k3k/s1600/1756.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #38761d;">തേക്കടിയുടെ മനോഹാരിത.........</span></b></span></td></tr>
</tbody></table>
</div>
'ബൊന്നറ്റ് മകാക്ക' എന്നറിയപ്പെടുന്ന ഈ ഇനം കുരങ്ങുകൾ 'മക്കാക്ക റേഡിയേറ്റ' (Macaca radiata) എന്ന ശാസ്ത്രീയനാമത്തിൽ അറിയപ്പെടുന്നു.തേക്കടിയിലെ കരിങ്കുരങ്ങുകൾ ജനവാസമേഖലകളിലൂടെ ചുറ്റിത്തിരിയാറുണ്ടെങ്കിലും, മനുഷ്യനുമായി നേരിട്ടുള്ള ഇടപെടലുകളിൽ താത്പര്യം കാണിയ്ക്കാറില്ല. അവയിൽനിന്നും തികച്ചും വ്യത്യസ്തമാണ് 'തൊപ്പിക്കുരങ്ങ്, വെള്ളമന്തി' എന്നീ നാട്ടുപേരുകളിൽ അറിയപ്പെടുന്ന ഈ കുരങ്ങുകൾ. അപരിചിത ഭാവമേതുമില്ലാതെ സന്ദർശകരുടെ സമീപത്തിരുന്ന് ഭക്ഷണസാധനങ്ങൾ വാങ്ങിത്തിന്നുന്ന ഇവ പലപ്പോഴും ആക്രമണസ്വഭാവവും പ്രകടിപ്പിയ്ക്കാറുണ്ട്. ശീതളപാനീയങ്ങളും, സ്നാക്സുകളുമായി പോകുന്ന കുട്ടികളെയാണ് ഇവ പലപ്പോഴും ലക്ഷ്യമിടാറുള്ളത്.<br />
<br />
കുരങ്ങന്മാരുടെ കുസൃതികൾ ആസ്വദിച്ചിരിയ്ക്കുന്നതിനിടെ ബോട്ട് ലാന്റിംഗിലേയ്ക്കുള്ള സന്ദർശകരുടെ പ്രവേശനം ആരംഭിച്ചിരുന്നു. ഇൻഫോർമേഷൻ സെന്ററിനുള്ളിലൂടെ കടന്ന്, ടിക്കറ്റ്കൗണ്ടറിനു സമീപത്തു കൂടി തയ്യാറാക്കിയിരിയ്ക്കുന്ന പുതിയ പാതയിലൂടെയാണ് ബോട്ട്ലാന്റിംഗിലേയ്ക്കുള്ള പ്രവേശനം ഒരുക്കിയിരിയ്ക്കുന്നത്. ഗെയിറ്റിനുസമീപത്തെ തിരക്കും, ആൾക്കൂട്ടവും കണ്ടതോടെ ഞങ്ങൾ ഇൻഫോർമേഷൻ സെന്ററിനുള്ളിലെ കാഴ്ചകളിലേയ്ക്ക് മടങ്ങി.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2_ZbuNvXDJ_qr8BMURBZ8KnUqKi64PcsDeaN_1WNdvSymqwPXqjsn6bwbda0EDzrGgELGERT6Ds5TFYauV7GcUC1x5rrSv66xZzxblxMgSNLa9fttcD0Y0I0_UT3IORErjZ5-h3Ik-Hk/s1600/6.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj2_ZbuNvXDJ_qr8BMURBZ8KnUqKi64PcsDeaN_1WNdvSymqwPXqjsn6bwbda0EDzrGgELGERT6Ds5TFYauV7GcUC1x5rrSv66xZzxblxMgSNLa9fttcD0Y0I0_UT3IORErjZ5-h3Ik-Hk/s1600/6.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">ഇന്നോ, നാളെയോ....................?</b></span></td></tr>
</tbody></table>
കാനനഭംഗി ഒട്ടുംതന്നെ ചോർന്നുപോകാതെ പകർത്തിയിരിയ്ക്കുന്ന ചിത്രങ്ങൾ.... മനോഹരമായ വെളിച്ചവിന്യാസത്തിന്റെ സഹായത്തോടെ സജ്ജമാക്കിയിരിയ്ക്കുന്ന ആ ചിത്രങ്ങൾ ആധുനികമനുഷ്യന് അപ്രാപ്യമായ കാനനവിശേഷങ്ങളുമായി കാഴ്ചക്കാരോട് സംവദിയ്ക്കുന്നു. പഴയ ബ്ലാക്ക് & വൈറ്റ് കാലഘട്ടം മുതൽ, ആധുനിക ഡിജിറ്റൽ സംവിധാനമുപയോഗിച്ചുവരെ പകർത്തിയ ചിത്രങ്ങളിലൂടെ പക്ഷിമൃഗാദികളും, ജലജീവികളും, ഉരഗങ്ങളും, സസ്യങ്ങളും ഉൾപ്പടെയുള്ള പെരിയാർ വനമേഖലയുടെ ജൈവവൈവിധ്യത്തെക്കുറിച്ചാണ് നമുക്ക് വിവരിച്ചുതരുന്നത്.<br />
<br />
ചിത്രങ്ങൾ വേഗത്തിൽ കണ്ടുതീർത്ത് പുറത്തിറങ്ങുമ്പോൾ തിരക്ക് ഏറെക്കുറെ അവസാനിച്ചിരുന്നു. ടിക്കറ്റ് പരിശോധിച്ച് ഉള്ളിലേയ്ക്ക് കടന്നുചെല്ലുമ്പോൾ ആദ്യം കണ്ണിൽപ്പെടുന്നത് <span class="st">കെ.ടി.ഡി.സിയുടെ</span> 'ജലകന്യക' എന്ന ബോട്ടിന്റെ കാഴ്ചകളാണ്. ഏറെക്കാലം തൊട്ടിലാട്ടിയിരുന്ന ഓളപ്പരപ്പുകളുടെ കൈയിൽനിന്നും, കരയിലേയ്ക്ക് വലിച്ചെറിയപ്പെട്ട, ഒരു മഹാദുരന്തത്തിന്റെ ബാക്കിപത്രമായ ജലയാനം..... 2009 സെപ്റ്റംബർ 30-ന് 46 മനുഷ്യജീവനുകളെ പെരിയാറിന്റെ ആഴങ്ങളിലേയ്ക്ക് കൈവിട്ടതിന്റെ കുറ്റബോധത്തിലമർന്നെന്നപോലെ കാലത്തിന്റെ കൈകളിൽ സ്വയംനശീകരണത്തിന് വിട്ടുകൊടുത്ത്, ഒരു മൂകസാക്ഷിയെപ്പോലെ, ബോട്ട്ലാന്റിംഗിനു സമീപത്തെ ചുടുമണ്ണിൽ കിടക്കുന്നു. എല്ലാവരാലും ഉപേക്ഷിയ്ക്കപ്പെട്ട നിലയിൽ...............<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhecry3c0C5mmkrD0LvyK2vdcL4eoNFyv1SF99tTw5ZP7VfLy_ONTYlM979HpxBLYalasEF6u1lbHEVwTFCRqe7sNGvn5lsZMAwfK6qx1ieHfWmFYBdOCIrrLgbF0REX71TSnZIVkSSaYU/s1600/7.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhecry3c0C5mmkrD0LvyK2vdcL4eoNFyv1SF99tTw5ZP7VfLy_ONTYlM979HpxBLYalasEF6u1lbHEVwTFCRqe7sNGvn5lsZMAwfK6qx1ieHfWmFYBdOCIrrLgbF0REX71TSnZIVkSSaYU/s1600/7.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">പച്ചപ്പുല്ല് തേടിയെത്തിയ ഒരു മ്ലാവ്.......</b></span></td></tr>
</tbody></table>
മുല്ലപ്പെരിയാറിലെ ജലനിരപ്പ് താഴ്ന്നുവന്നതോടെ ബോട്ടിനടുത്തെത്താൻ അല്പദൂരം നടക്കേണ്ടിയിരുന്നു... വെള്ളം താഴ്ന്നുപോയ ഇടങ്ങളിലൂടെ പട്ടുപരവതാനി വിരിച്ചതുപോലെ നേർമ്മയേറിയ പച്ചപ്പുല്ലുകൾ പൊടിച്ചുനിൽക്കുന്നു...... ജലപ്പരപ്പിനു നടുവിലൂടെ മുളപൊട്ടിവരുന്ന കൂണുകൾപോലെ ഉയർന്നുനിൽക്കുന്ന മൊട്ടക്കുന്നുകൾ... അവയിലാകെ ഇളംകാറ്റിലാടി തലയാട്ടിവിളിയ്ക്കുന്ന നീളമേറിയ പുല്ലുകൾ... ജലാശയത്തിന് അതിരുതീർത്ത് ഇലപൊഴിഞ്ഞതും, തളിരിലകൾ നിറഞ്ഞതുമായ നിത്യഹരിതവനങ്ങൾ കണ്ണെത്താദൂരത്തോളം പടർന്നുകിടക്കുന്നു. അവയ്ക്കിടയിലൂടെ തലയുയർത്തിനിൽക്കുന്ന നരച്ച നീലനിറം പടർന്നുകയറുന്ന മലനിരകൾ... തികച്ചും വ്യത്യസ്തമായൊരു ചാരുത നിറഞ്ഞു നിൽക്കുന്ന വേനൽക്കാല ദൃശ്യങ്ങളിലൂടെ കണ്ണോടിച്ച് ഞങ്ങൾ ബോട്ടിനുള്ളിലേയ്ക്ക് കയറി.<br />
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnlXnLw-3MohtSCsAv_0ZRYauxxNKy3TaXDSIhhkrY1cRRpDGFrAADKUr3P_Q5fZeOOInJCOLmhO8saoNGd7dnoKwMEqb4iDPNipNKI5j_v3cc4cRY2_fz8xC6M90yNFdaNPcrk2oYZiU/s1600/1757.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgnlXnLw-3MohtSCsAv_0ZRYauxxNKy3TaXDSIhhkrY1cRRpDGFrAADKUr3P_Q5fZeOOInJCOLmhO8saoNGd7dnoKwMEqb4iDPNipNKI5j_v3cc4cRY2_fz8xC6M90yNFdaNPcrk2oYZiU/s1600/1757.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>ഞങ്ങൾക്കു പിന്നാലെ........</b></span></td></tr>
</tbody></table>
</div>
K.T.D.C. യുടെ കൂറ്റൻ ബോട്ടിനുള്ളിലൂടെ കടന്ന് ഞങ്ങൾക്കായി കാത്തുനിൽക്കുന്ന ചെറുബോട്ടിനുള്ളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. ഓരോ സീറ്റിലും ലൈഫ് ജായ്കറ്റുകൾ ഭംഗിയായി അടുക്കിവച്ചിരിയ്ക്കുന്നു... സമീപത്തെ ബോട്ടിലുള്ള യാത്രക്കാർ എല്ലാവരും, ജായ്ക്കറ്റുകൾ അണിഞ്ഞ് യാത്രയ്ക്കായി തയ്യാറെടുക്കുമ്പോഴും, അത് ഉപയോഗിയ്ക്കണമെന്ന നിർദ്ദേശമോ, ഉപയോഗിയ്ക്കുവാനുള്ള രീതി പറഞ്ഞുതരികയോ ഒന്നുംതന്നെ ഞങ്ങളുടെ ബോട്ടിലെ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായില്ല. തെന്നിന്ത്യയിലെ പ്രമുഖതാരങ്ങൾ ലൈഫ് ജായ്ക്കറ്റുകൾ അണിയാതിരുന്നതിന്റെ പേരിലുണ്ടായ കോലാഹലങ്ങൾ പത്രങ്ങളിൽനിന്നും വായിച്ചറിഞ്ഞിരുന്നതിനാൽ, എഞ്ചിൻറൂമിലെ സഹായികളിൽ ഒരാളോട് ഞങ്ങൾ ജായ്ക്കറ്റിനേക്കുറിച്ച് അന്വേഷിച്ചു. കിട്ടിയ മറുപടിയെ ഉത്തരവാദിത്വരഹിതമെന്നോ, മറച്ചുവച്ചിരിയ്ക്കുന്ന ഒരു യാഥാർത്ഥ്യമെന്നോ വിളിയ്ക്കാം.<br />
" ചേട്ടാ, വേണമെങ്കിൽ ഉപയോഗിയ്ക്കാം. പക്ഷേ തടിപോലെയുള്ള അതെടുത്ത് കഴുത്തിലിട്ടു കഴിഞ്ഞാൽ കത്രികയ്ക്കകത്ത് കഴുത്തുപോയ എലിയേപ്പോലെയായിരിയ്ക്കും നിങ്ങളുടെ അവസ്ഥ. നന്നായിട്ടൊന്ന് കഴുത്ത് തിരിച്ച്, കാഴ്ചകാണാൻ കൂടി സാധിയ്ക്കില്ല. പേടിയുണ്ടെങ്കിൽ എടുത്ത് കഴുത്തിലിട്ടോ". ജായ്കറ്റ് കയ്യിലെടുത്തപ്പോഴേ അവർ പറഞ്ഞത് സത്യമാണെന്ന് മനസ്സിലായി.. കൂടാതെ ഇടുക്കിഡാമിലും, ഇരട്ടയാർ ഡാമിലുമൊക്കെ നീന്തി പരിശീലിച്ചതിന്റെ അനുഭവം വച്ചുനോക്കിയാൽ മുല്ലപ്പെരിയാർ ഒരു പ്രശ്നമേയല്ല. ഒത്തുകിട്ടിയാൽ കുറച്ച് ചിത്രങ്ങൾ കൂടി സൗകര്യമായിട്ട് പകർത്തണം.. അതുകൊണ്ട് നിയമലംഘനമാണെങ്കിലും ലൈഫ് ജായ്ക്കറ്റിനെ സൗകര്യപൂർവ്വം അവഗണിച്ച് ഞങ്ങൾ കാഴ്ചകളിലേയ്ക്ക് കടന്നു.<br />
<br />
ബോട്ടിന്റെ എഞ്ചിൻ മുരണ്ടുതുടങ്ങി...... ലൈഫ് ജായ്കറ്റുകൾ അണിയാതെ തന്നെ ഞങ്ങളെയും വഹിച്ച്, പെരിയാറിന്റെ ഓളപ്പരപ്പുകളെ കീറിമുറിച്ച് ഞങ്ങളുടെ ജലയാനവും യാത്ര ആരംഭിച്ചു....<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdBgmAZyd_GTarDgPrgQdrAEF3ksvHNEOXYIZRmZyPTOeQRoFKUzAiO14rOrI5TKmsdMOF5w-U3XKwXlKxD5eKvUy87PeFr-iEyaV16bTGMQPZha5b8uN0L6jcDdmp7R0IQdEHxlP1Uk0/s1600/8.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgdBgmAZyd_GTarDgPrgQdrAEF3ksvHNEOXYIZRmZyPTOeQRoFKUzAiO14rOrI5TKmsdMOF5w-U3XKwXlKxD5eKvUy87PeFr-iEyaV16bTGMQPZha5b8uN0L6jcDdmp7R0IQdEHxlP1Uk0/s1600/8.jpg" /></a></div>
സൂര്യൻ പടിഞ്ഞാറേയ്ക്ക് ചാഞ്ഞുതുടങ്ങിയതോടേ, നിഴൽവീണ തടാകതീരത്തെ ഇളം പുല്ലിന്റെ രുചി തേടിയെത്തിയ മ്ലാവിൻ കൂട്ടങ്ങളായിരുന്നു ആദ്യ കാഴ്ചയായി കടന്നുവന്നത്. ഏറെ ദൂരത്തായി പുൽമേടുകളിലൂടെ മേഞ്ഞുനടക്കുന്ന മ്ലാവിൻകൂട്ടങ്ങളുടെ കാഴ്ച അവ്യക്തമായിരുന്നെങ്കിലും, യാത്രക്കാരെ ആവേശഭരിതരാക്കുവാൻ ആ കാഴ്ച ധാരാളമായിരുന്നു. ബോട്ടിന്റെ പിൻഭാഗത്തായി സ്ഥാനം പിടിച്ചിരുന്ന ചെറുപ്പക്കാരുടെ ഒരു സംഘം, മ്ലാവിൻകൂട്ടത്തെ കാണുവാനായി ഒരു വശത്തേയ്ക്ക് ഒന്നിച്ചുകൂടിയതോടെ, കർശനനിർദ്ദേശങ്ങളുമായി ബോട്ടുജീവനക്കാർ രംഗത്തെത്തി. അതോടെ ചെറുപ്പക്കാരുടെ സംഘം വീണ്ടും സീറ്റിലേയ്ക്ക് തിരികെ പാഞ്ഞു......<br />
<br />
അധികം മുൻപോട്ടുനീങ്ങുന്നതിനും മുൻപേ അടുത്ത കാഴ്ചയായി കടന്നുവന്നത്, ഒറ്റയ്ക്ക് മേഞ്ഞു നടന്നിരുന്ന ഒരു ആനയായിരുന്നു. ക്ഷീണിച്ചു മെലിഞ്ഞ ശരീരം.... എന്തോ അവശത അനുഭവിയ്ക്കുന്നതു പോലെ പതിയെയുള്ള നടത്തം... " രണ്ടു മൂന്നു ദിവസമായി ഈ ആനയെ ഇവിടെ കാണുന്നുണ്ട്. എന്തോ കാര്യമായ കുഴപ്പമുണ്ട്.. അധിക ദിവസം കഴിയുന്നതിനുമുൻപേ അത് ചെരിയുമെന്നാണ് തോന്നുന്നു" ജീവനക്കാർ പറഞ്ഞു. തീരത്തെ നീളമേറിയ പുല്ലുകൾ പിഴുതു തിന്നുകൊണ്ടിരുന്ന ആനയുടെ കുറച്ച് ചിത്രങ്ങൾ ഞാൻ ക്യാമറയിൽ പകർത്തി. ആനക്കാഴ്ചയുടെ സന്തോഷം കൊണ്ടാകണം ചെറുപ്പക്കാരുടെ സംഘം ആഹ്ലാദപ്രകടനങ്ങൾ തുടങ്ങിയിരുന്നു... ബോട്ടിനുള്ളിലൂടെ ഓടിനടന്ന്, ബൈനോക്കുലറിലൂടെ വനത്തിനുള്ളിലേയ്ക്ക് നിരീക്ഷണങ്ങൾ നടത്തുകയാണ് ചിലർ. മറ്റൊരു കൂട്ടർ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നു. വനയാത്രകളിൽ പാലിയ്ക്കേണ്ട എല്ലാ മര്യാദകളെയും ലംഘിച്ചുകൊണ്ടായിരുന്നു പലപ്പോഴും സംഘത്തിന്റെ ആഹ്ലാദപ്രകടനങ്ങൾ അരങ്ങേറിയത്...<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuGBlvC5e-_JUX86FMAin3O-7H8Gn_zN0nzMTrG3puuOx00xSjNctLZSUSgvndkFHMW6I31agW61EWJ3Y0CX5SkmWRi7gBbO1_rS7GSA8jLsOO4Un8BqlsN3ps0zAzqaTie5OMQKxIEHQ/s1600/9.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuGBlvC5e-_JUX86FMAin3O-7H8Gn_zN0nzMTrG3puuOx00xSjNctLZSUSgvndkFHMW6I31agW61EWJ3Y0CX5SkmWRi7gBbO1_rS7GSA8jLsOO4Un8BqlsN3ps0zAzqaTie5OMQKxIEHQ/s1600/9.jpg" /></a></div>
മുല്ലപ്പെരിയാറിന്റെ ജലപാളികളെ കീറിമുറിച്ച് ഞങ്ങളുടെ യാത്ര മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നു. ഇതിനിടെ ചെറുപ്പക്കാരുടെ പരക്കം പാച്ചിൽ കണ്ട് ഭയന്നിട്ടാകണം, സന്ദർശകരിൽ ചിലർ ലൈഫ് ജായ്ക്കറ്റുകൾ അണിഞ്ഞു തുടങ്ങിയിരുന്നു. ഏറെ നേരത്തോളം പ്രത്യേകിച്ച് കാഴ്ചകളൊന്നും ഇല്ലാതെയായിരുന്നു ഞങ്ങൾ മുൻപോട്ടു നീങ്ങിക്കൊണ്ടിരുന്നത്. 777 ചതുരശ്ര കിലോമീറ്റർ വ്യാപിച്ചുകിടക്കുന്ന ഈ വനവും, അതിനുനടുവിലായി 26 കിലോമീറ്റർ ചുറ്റളവുള്ള ഒരു തടാകവും മാത്രം... ചുറ്റുപാടും പരന്നുകിടക്കുന്ന ജലനിരപ്പും, കാടിന്റെ വിദൂരദൃശ്യങ്ങളും, മലനിരകളും മാത്രമായി കാഴ്ചകൾ ചുരുങ്ങിയതോടെ എല്ലാവർക്കും വിരസത അനുഭവപ്പെട്ടു തുടങ്ങിയിരുന്നു. കനത്ത ചൂടുമായി പോക്കുവെയിൽ കൂടി നേരിട്ടെത്തിയതോടെ ചിലർ മയക്കത്തിലേയ്ക്കും വഴുതി വീണു. ഇടയ്ക്കുകാണുന്ന നിറപ്പകിട്ടാർന്ന മരക്കൂട്ടങ്ങളുടെയും, അവയ്ക്കും മുകളിലായി ഉയർന്നുനിൽക്കുന്ന മലനിരകളുടെയും ചിത്രങ്ങൾ പകർത്തി ഞാൻ മടുപ്പ് മാറ്റിക്കൊണ്ടിരുന്നു.<br />
<br />
ബോട്ടിന്റെ സൈഡ് സീറ്റിലിരുന്ന് ചിത്രങ്ങൾ പകർത്തുന്നതിന് വെയിലിന്റെ തീവ്രത തടസമായതോടെ ഞാൻ എഞ്ചിൻ റൂമിന്റെ സമീപത്തേയ്ക്ക് മാറി ഞാൻ സ്ഥാനം പിടിച്ചു. കാനൺ 100-400 ലെൻസിന്റെ വലിപ്പമോ, ആകർഷണീയതയോ കണ്ടിട്ടാകണം, ജീവനക്കാർ എഞ്ചിൻറൂമിനുള്ളിലേയ്ക്ക് വിളിച്ച്, സ്വസ്ഥമായിരുന്ന് ചിത്രങ്ങൾ പകർത്തുവാനുള്ള സൗകര്യം ഒരുക്കിത്തന്നു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihLtJhSsqD0s3bKQLuKooUx3N3lTYpoBdkopSq948nJk28T5dRMcqEd8Nj90ZxEMHnFTh0oHJ6tlrDvRIJE4g_f1xP4VDp4noOJknmlr2IdXX5C-Eaqw-m414_vXhGc4jretMqkYtME8g/s1600/10.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEihLtJhSsqD0s3bKQLuKooUx3N3lTYpoBdkopSq948nJk28T5dRMcqEd8Nj90ZxEMHnFTh0oHJ6tlrDvRIJE4g_f1xP4VDp4noOJknmlr2IdXX5C-Eaqw-m414_vXhGc4jretMqkYtME8g/s1600/10.jpg" /></a></div>
ബോട്ടുഡ്രൈവറെക്കൂടാതെ രണ്ട് സഹായികൾ കൂടി എഞ്ചിൻറൂമിലുണ്ടായിരുന്നു. എല്ലാവരെയും പരിചയപ്പെട്ട്, വിശേഷങ്ങൾ കൈമാറിയതോടെ അവർ തേക്കടിയെക്കുറിച്ചും, യാത്രകളിലുണ്ടാകാറുള്ള അപൂർവ്വ അനുഭവങ്ങളെക്കുറിച്ചും വിവരിച്ചുതുടങ്ങി. അടുത്ത കാലത്തായി തടാകക്കരയിൽ എത്തിയ കടുവാക്കുടുംബവും, ബോട്ടിനെ തൊട്ടുരുമ്മി കടന്നുപോയ ആനക്കൂട്ടങ്ങളും അവരുടെ വിശേഷങ്ങളിലൂടെ ഞങ്ങളുടെ മുൻപിൽ ചിതറി വീണുകൊണ്ടിരുന്നു.<br />
<br />
വെള്ളത്തിൽനിന്നും ഉയർന്നുനിൽക്കുന്ന മരക്കൂട്ടങ്ങൾ ഏറെയുള്ള ഭാഗത്തുകൂടിയാണ് ഇപ്പോൾ യാത്ര... മുൻപ് നൂറുകണക്കിനുണ്ടായിരുന്ന മരക്കുറ്റികൾ ഇന്ന് നാമമാത്രമായി ചുരുങ്ങിയിരിയ്ക്കുന്നു. ഒറ്റതിരിഞ്ഞ് ജലാശയത്തിനു നടുവിൽ നിൽക്കുന്ന മരങ്ങളുടെ ചില്ലകളിൽ രണ്ടും മൂന്നും ചേരക്കോഴികളുടെ കൂടുകൾ അടുത്തടുത്തായി നിർമ്മിച്ചിരിയ്ക്കുന്നത് കാണാം.. വർഷങ്ങൾക്കുമുൻപ് എണ്ണിത്തിട്ടപ്പെടുത്തുവാൻ ആകാത്തവിധം ചേരക്കോഴികളെയും, നീർകാക്കകളെയും കാണപ്പെട്ടിരുന്ന സ്ഥാനത്ത്, ഇന്ന് പത്തോ, പതിനഞ്ചോ നീർകാക്കകൾ മാത്രം....യാത്രയിലുടനീളം നോക്കിയിട്ടും ചേരക്കോഴികൾ ഒന്നിനെപ്പോലും, എങ്ങുംതന്നെ കാണുവാൻ സാധിച്ചില്ല..... ഇടയ്ക്കിടെ വെള്ളരിപ്പക്ഷികളുടെ കൂട്ടങ്ങൾ... കരയോട് ചേർന്ന്, വെള്ളത്തിൽനിന്നും ഉയർന്നുനിൽക്കുന്ന മരക്കൊമ്പിൽ വെയിൽ കാഞ്ഞിരിയ്ക്കുന്ന ആമക്കൂട്ടങ്ങൾ.. ചെറിയ ചെറിയ കാഴ്ചകളിലൂടെ തേക്കടിയുടെ വനചാരുത ഞങ്ങൾക്കുമുൻപിൽ വീണ്ടും ആരംഭിയ്ക്കുകയായിരുന്നു...<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_K9UCmfrH9wGfIjE3LafAZ4rVVkKH0sh_tVhVqy6-GdUH6j3RXmkwyp9Q0dOgfp-JWbSE7zGKi_spGGjj8nRiY5JN1zIgNmYmHSnG9FPrwSbCpHceeC-guhi8h7jwBgE7XPG9dUhajM4/s1600/16.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_K9UCmfrH9wGfIjE3LafAZ4rVVkKH0sh_tVhVqy6-GdUH6j3RXmkwyp9Q0dOgfp-JWbSE7zGKi_spGGjj8nRiY5JN1zIgNmYmHSnG9FPrwSbCpHceeC-guhi8h7jwBgE7XPG9dUhajM4/s1600/16.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">ചേരക്കോഴികളുടെ കൂട്.......</b></span></td></tr>
</tbody></table>
മ്ലാവിൻകൂട്ടങ്ങളുടെയും, കാട്ടുപന്നികളുടെയും വിദൂരകാഴ്ചകൾ ആസ്വദിയ്ക്കുന്നതിനിടയിൽ ബോട്ട്, വനാന്തരത്തിനുള്ളിലെ ഏക ഹോട്ടലായ അരണ്യനിവാസിന്റെ സമീപത്തുള്ള ചെറിയ കടവിനോടടുത്തു. അവിടെ ഞങ്ങളുടെ ബോട്ട് എത്തുന്നത് പ്രതീക്ഷിച്ച് ഒരാൾ കാത്തുനിന്നിരുന്നു. ബോട്ടിലുണ്ടായിരുന്ന ചില സാധനങ്ങൾ അയാൾക്ക് കൈമാറിയശേഷം ബോട്ട് വീണ്ടും ജലപാതയിലേയ്ക്ക് മടങ്ങിയെത്തി. ഈ ഡാമിലെ വെള്ളത്തിലൂടെയും ജലപാതയോ..? അത്ഭുതം കൂറേണ്ട കാര്യമില്ല... ആയിരക്കണക്കിന് മരക്കുറ്റികൾ ഒളിച്ചിരിയ്ക്കുന്ന ഈ ജലാശയത്തിൽ, കൃത്യമായി നിർണ്ണയിച്ചിരിയ്ക്കുന്ന വഴികളിലൂടെ വേണം ബോട്ടുകൾ സഞ്ചരിയ്ക്കുവാൻ.. പല സ്ഥലങ്ങളിലും വഴി തിരിച്ചറിയുവാനും, മരങ്ങളുടെ സ്ഥാനം നിർണ്ണയിയ്ക്കുവാനുമാകണം, മരക്കുറ്റികളിൽ ഉയരമുള്ള കമ്പുകൾ വച്ചുകെട്ടിയിരിയ്ക്കുന്നതായി കാണുവാൻ സാധിയ്ക്കും.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxlcrpiG2KUEBnlMtPn-yobabea5ZDfDJmE5zSyk5fTXUO92-BQH_IhPf61a406AIPoKdSTaKH4kWCgmIipkGd0MT-FvgaMYxJUc1TwSeDEbPolh9EC6hPwVZEj0vIwqCMXfPjkehyphenhyphenPmk/s1600/11.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxlcrpiG2KUEBnlMtPn-yobabea5ZDfDJmE5zSyk5fTXUO92-BQH_IhPf61a406AIPoKdSTaKH4kWCgmIipkGd0MT-FvgaMYxJUc1TwSeDEbPolh9EC6hPwVZEj0vIwqCMXfPjkehyphenhyphenPmk/s1600/11.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">തേക്കടിയിലെ കാട്ടുരാജാവ്...........</b></span></td></tr>
</tbody></table>
പെട്ടന്ന് ബോട്ടിന്റെ പിൻഭാഗത്തുനിന്നും ഒരു ആരവമുയർന്നു. "കാട്ടുപോത്ത് " ആരോ വിളിച്ചു പറഞ്ഞതോടെ എല്ലാവരുടെയും ശ്രദ്ധ അവിടേയ്ക്കു തിരിഞ്ഞു. ഏറെ ദൂരെയായി പുൽമേടിനുള്ളിൽനിന്നും ജലാശയത്തിനടുത്തേയ്ക്ക് നടന്നടുക്കുകയാണ് ഒരു കൂറ്റൻ കാട്ടി.... കറുപ്പും, തവിട്ടും ചേർന്ന ശരീരം എണ്ണയിട്ടതുപോലെ മിനുങ്ങുന്നു. വെളുപ്പും, കറുപ്പും ചേർന്ന കൊമ്പുകൾ.. മെഴുത്ത ദേഹമാസകലം തെറിച്ചുനിൽക്കുന്ന കരുത്തുറ്റ മാംസപേശികൾ... ഉയർന്ന ചുമലുകൾ... എല്ലാം തികഞ്ഞ രാജകീയ ഭാവത്തോടെ, ആരെയും കൂസാതെയുള്ള നടത്തം... മുട്ടൊപ്പം ചെളി നിറഞ്ഞിരിയ്ക്കുന്നു. എവിടെയോ ചെളിക്കുഴിയിൽ നീരാടിയ ശേഷമുള്ള വരവാണെന്ന് വ്യക്തം.. ഇതിനിടെ ഡ്രൈവർ, ബോട്ട് കരയോട് ഏറെ അടുപ്പിച്ചിരുന്നു.. അല്പനേരം ഞങ്ങളുടെ കണ്ണൂകൾക്ക് ഒരു വിരുന്നായി നിന്നശേഷം, അവൻ തടാകതീരത്തുനിന്നും കാടിനുള്ളിലേയ്ക്ക് കയറുവാൻ ഒരുങ്ങിയതോടെ ഞാൻ പെട്ടന്ന് കുറച്ച് ചിത്രങ്ങൾ പകർത്തി. ഡ്രൈവർ ബോട്ട് തിരിയ്ക്കുമ്പോൾ എഞ്ചിനിൽ നിന്നും ഉയർന്ന ശബ്ദം കേട്ടിട്ടാകണം, അവൻ ഒന്നു തിരിഞ്ഞു നിന്നു.... കഴുത്ത് തിരിച്ച് തീക്ഷണമായ ഒരു നോട്ടം..... ഒരു കാട്ടിയുടെ രാജകീയ ഭാവം എന്തായിരിയ്ക്കുമെന്ന് മനസ്സിലാക്കുവാൻ ആ നോട്ടം ധാരാളമായിരുന്നു. നാലോ അഞ്ചോ നിമിഷം ആ നിലയിൽ നിന്നശേഷം അവൻ മരക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് നടന്ന് മറഞ്ഞു.<br />
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFQVkOzlSLr_lcOrLCbOySeiPT3mJ0iR36yBYo2YJ1kn7IrqqpOGReermL2JAwmGCbcTV2S8pm38H7xeyUNfQeF6o4_QHWoxwQRe15IsmTfFZYgbmMEt91d7mgRopo42-PnjSObEnWC2U/s1600/12.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiFQVkOzlSLr_lcOrLCbOySeiPT3mJ0iR36yBYo2YJ1kn7IrqqpOGReermL2JAwmGCbcTV2S8pm38H7xeyUNfQeF6o4_QHWoxwQRe15IsmTfFZYgbmMEt91d7mgRopo42-PnjSObEnWC2U/s1600/12.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">ആരെയും കൂസാതെ.................</b></span></td></tr>
</tbody></table>
</div>
വരണ്ടുണങ്ങിയ പുൽമേടുകൾ പകർന്നുനൽകിയ വിരസതയിലേയ്ക്ക് വീണ്ടും ഞങ്ങൾ വഴുതി വീണു.... പിന്നിലായിരുന്ന ചെറുപ്പക്കാർ ഇതിനിടെ മുന്നിലെത്തി ഞങ്ങളുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. കൊച്ചിയിലെ ചൂടുനിറഞ്ഞ കോൺക്രീറ്റ് കാടുകളിൽനിന്നും, വനാന്തരങ്ങളുടെ കുളിര് തേടിയെത്തിയ ഒരുപറ്റം ചെറുപ്പക്കാർ.. തേക്കടിയും, മൂന്നാറും, വാഗമണ്ണും ഉൾപ്പടെ ഇടുക്കിയുടെ സൗന്ദര്യത്തെ മനസ്സിലേയ്ക്ക് ആവാഹിയ്ക്കുവാൻ നാലു ദിവസങ്ങൾ നീക്കി വച്ചിരിയ്ക്കുകയാണവർ. ഇന്ന് ബോട്ടു യാത്ര....നാളെ ബാംബൂ റാഫ്റ്റിംഗും, നേച്ചർ വാക്കും.... അതിനു ശേഷം പച്ചപ്പട്ടു വിരിച്ച തേയിലതോട്ടങ്ങൾക്കു നടുവിലൂടെ, കോടമഞ്ഞിൽ മുങ്ങിയ മൂന്നാറിന്റെ കാഴ്ചകളിലേയ്ക്ക്...<br />
<br />
പരസ്പരം വിശേഷങ്ങൾ പങ്കു വയ്ക്കുന്നതിനിടയിൽ ഒരാൾക്ക് ഒരു ആഗ്രഹം... ടെലിലെൻസിൽ ഒന്നു രണ്ട് ചിത്രങ്ങൾ എടുക്കണം.. ഫോക്കസ് ചെയ്യുന്ന വിധമൊക്കെ പറഞ്ഞുകൊടുത്ത് ക്യാമറ കൈമാറിയ ശേഷം ഞാൻ നോക്കി നിന്നും.... കാഴ്ചകൾക്ക് ദാരിദ്ര്യമില്ലാതിരുന്നതുകൊണ്ട് കക്ഷി തലങ്ങും വിലങ്ങും ചിത്രങ്ങൾ പകർത്തുവാൻ തുടങ്ങി.. മലകളും, ജലാശയവും, കാടുകളും... ഏതാണ്ട് പത്തോളം ചിത്രങ്ങൾ പകർത്തിയശേഷം ക്യാമറ എനിയ്ക്ക് കൈമാറി... ടെലിലെൻസിലെ പരിചയക്കുറവുമൂലം ചിത്രങ്ങൾ വ്യക്തമായിരുന്നില്ലെങ്കിലും, പകർത്തിയ ചിത്രങ്ങൾ സ്ക്രീനിൽ കണ്ടപ്പോൾ എല്ലാവർക്കും സന്തോഷമായി. വീണ്ടും വിശേഷങ്ങൾ കൈമാറി, യാത്രയുടെ വിരസതയെ അകറ്റിനിറുത്തി ഞങ്ങൾ മുൻപോട്ടു നീങ്ങി..<br />
<br />
ഞങ്ങളുടെ യാത്ര മുല്ലപ്പെരിയാർ അണക്കെട്ടിനോട് അടുത്തിരുന്നു. മുൻപ് നടത്തിയ യാത്രകളിൽ അണക്കെട്ട് വ്യകതമായി കാണാവുന്ന ദൂരത്തുവരെ ബോട്ടുകൾ പോകുമായിരുന്നുവെങ്കിലും, സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ സ്വീകരിച്ച സുരക്ഷാകാരണങ്ങൾ കൊണ്ടാകണം, അണക്കെട്ടിൽനിന്നും ഏറെ പിന്നിലായി ഇന്നത്തെ ഞങ്ങളുടെ യാത്ര അവസാനിച്ചു. ഇവിടെനിന്നും ബോട്ടുകൾ തിരിച്ചു മടങ്ങുകയാണ്. അണക്കെട്ട് കാണണമെന്ന ആഗ്രഹത്തോടെ നിന്നിരുന്ന കൊച്ചിസംഘത്തിന്റെ മുഖങ്ങളിലേയ്ക്ക് നിരാശ പടർന്നുകയറി.. ഇത്രയും വിവാദങ്ങൾ ഉയർത്തിയ അണക്കെട്ട് കാണുക എന്നത് അവരുടെ വലിയ ആഗ്രഹമായിരുന്നുവത്രെ...അവരെ നിരാശ്ശപ്പെടുത്തി ഡ്രൈവർ ബോട്ട് തിരിച്ച്, തേക്കടിയിലേയ്ക്കുള്ള യാത്ര ആരംഭിച്ചു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhC9By6lV9hhyphenhyphenW2_gRUCbkHS2X4x5tuJSQ2REhk07zTtmu66MzL_8i3IO-Vq3rMs3SNkzbbB99BZ8_LA7NETOPTCsAjvqNziAikdwKSaKgC0WWd5VVKw-5mTQnW9j0XYejDU11SRT_UhR0/s1600/14.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhC9By6lV9hhyphenhyphenW2_gRUCbkHS2X4x5tuJSQ2REhk07zTtmu66MzL_8i3IO-Vq3rMs3SNkzbbB99BZ8_LA7NETOPTCsAjvqNziAikdwKSaKgC0WWd5VVKw-5mTQnW9j0XYejDU11SRT_UhR0/s1600/14.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>തടാകതീരത്തെ മ്ലാവിൻകൂട്ടങ്ങൾ.</b></span></td></tr>
</tbody></table>
വെയിൽ അല്പംകൂടി താണതോടെ മ്ലാവിൻകൂട്ടങ്ങൾ വെള്ളം കൂടിയ്ക്കുവാനായി തടാകതീരത്തോട് കൂടുതൽ അടുത്തിരുന്നു. ആറും ഏഴും വരുന്ന കൂട്ടങ്ങളായിരുന്നു എല്ലാം. വേഗത്തിൽ ഇളകി നീങ്ങിക്കൊണ്ടിരുന്ന ബോട്ടിൽനിന്ന് അവയുടെ ചിത്രങ്ങൾ പകർത്തുക എന്നത് തീർത്തും ശ്രമകരം തന്നെയായിരുന്നു. എങ്കിലും ഒന്നു രണ്ടിടങ്ങളിൽ നിന്നായി മ്ലാവുകളുടെ കുറച്ചു ചിത്രങ്ങൾ പകർത്തുവാൻ സാധിച്ചു. ക്യാമറയുടെ സ്ക്രീനിൽ ചിത്രങ്ങൾ വലുതാക്കി കാണൂമ്പോഴാണ് ഒരു കാര്യം ശ്രദ്ധിച്ചത്. എല്ലാ മ്ലാവുകളുടെയും കഴുത്തിലായി രക്തനിറം തെളിഞ്ഞുകാണാവുന്ന മുറിവുകൾ... ക്യാമറയിൽ പതിഞ്ഞ എല്ലാ മ്ലാവുകളുടെയും കഴുത്തിൽ, ഒരു അപൂർവ്വ പ്രതിഭാസം പോലെ ഈ മുറിപ്പാടുകൾ തെളിഞ്ഞുകാണുവാൻ സാധിയ്ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ മറ്റു കാട്ടുമൃഗങ്ങളുടെ ആക്രമണം മൂലമുണ്ടായ മുറിവുകളല്ലെന്ന് വ്യക്തം...ബോട്ടിലെ ജീവനക്കാരോട് ഇതിനെക്കുറിച്ച് അന്വേഷിച്ചുവെങ്കിലും അവർക്കും വ്യക്തമായ ഒരു ഉത്തരം നൽകുവാൻ സാധിച്ചില്ല. എങ്കിലും ഒരു ജീവനക്കാരൻ ഒരു ചെറിയ സൂചന മാത്രം തന്നു. ഇണ ചേരുന്ന കാലഘട്ടത്തിലാണത്രെ അവയുടെ കഴുത്തിൽ ഈ മുറിപ്പാടുകൾ തെളിയുന്നത്. ആരൊക്കെയോ പറഞ്ഞുകേട്ട അറിവ് മാത്രമാണ് അദ്ദേഹത്തിനും ഇക്കാര്യത്തിൽ ഉള്ളത്. യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയശേഷം, ഈ പ്രതിഭാസത്തെക്കുറിച്ച് ആധികാരികമായ പഠനങ്ങളോ, റിപ്പോർട്ടുകളോ, വന്നിട്ടുണ്ടോ എന്ന് അന്വേഷിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം...<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixB6FmOYwFE_xTGBe0igS7LikPycK3nMNJ6enOcEaa5jEDEweRhHi0HWNl_nGN70mgUDeB-LZrOZD7vltfQXea76LlrJFM7wZ5MGR8OHjmy89zlrHulzLZAU0vnm2h-_avrMhOEzzU3tY/s1600/13.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixB6FmOYwFE_xTGBe0igS7LikPycK3nMNJ6enOcEaa5jEDEweRhHi0HWNl_nGN70mgUDeB-LZrOZD7vltfQXea76LlrJFM7wZ5MGR8OHjmy89zlrHulzLZAU0vnm2h-_avrMhOEzzU3tY/s1600/13.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">അല്പനേരം ആനക്കാഴ്ചകൾക്കായി...........</b></span></td></tr>
</tbody></table>
മ്ലാവുകളെക്കുറിച്ച് സംസാരിച്ചിരിയ്ക്കുന്നതിനിടയിൽ ഡ്രൈവർ മുൻപിലേയ്ക്ക് വിരൽ ചൂണ്ടി.. ബോട്ടിൽനിന്നും ഏതാനും വാര അകലെയായി നീന്തിക്കളിയ്ക്കുന്ന നീർനായകൾ.... നാലോ അഞ്ചോ ഉള്ള ചെറുകൂട്ടങ്ങൾ നീന്തിത്തുടിച്ച് കരയിലേയ്ക്ക് കയറുകയാണ്. അവയുടെ ചിത്രങ്ങൾ പകർത്തണമെന്ന് കരുതിയെങ്കിലും ബോട്ട് അല്പം കൂടി അടുത്തതോടെ, ഞങ്ങളെ നിരാശരാക്കി, കരയിലേയ്ക്ക് കയറാതെ അവയൊന്നാകെ മറിഞ്ഞുകിടന്നിരുന്ന ഒരു മരക്കുറ്റിയ്ക്ക് പിന്നിലേയ്ക്ക് അപ്രത്യക്ഷരായി...<br />
<br />
3:30 ന് യാത്ര തുടങ്ങിയ ബോട്ടുകൾ എല്ലാം തന്നെ മടക്കയാത്ര ആരംഭിച്ചുകഴിഞ്ഞിരുന്നു.. ഒരു ഘോഷയാത്രപോലെ മുൻപിലും പിറകിലുമായി എല്ലാ ബോട്ടുകളും അണിനിരന്നു. അല്പനേരത്തെ യാത്രയ്ക്കുശേഷം എറ്റവും മുൻപിൽ സഞ്ചരിച്ചിരുന്ന ബോട്ട്, വഴിമാറി ഒരു മൊട്ടക്കുന്നിനു മറവിലേയ്ക്ക് നീങ്ങി. "ഏതോ മൃഗങ്ങൾ അവിടെയുണ്ടെന്ന് തോന്നുന്നു" ബോട്ട് ഡ്രൈവർ പറഞ്ഞു. ആദ്യത്തെ ബോട്ടിനെ പിന്തുടർന്ന് എല്ലാ ബോട്ടുകളും കുന്നിന്റെ പിന്നിലെ കാഴ്ച എന്തെന്നറിയുവാനായി, അവിടേയ്ക്ക് നീങ്ങി. ഒരു കൂട്ടം ആനകളായിരുന്നു കാഴ്ചയുടെ വിരുന്നൊരുക്കിഅവിടെ കാത്തുനിന്നിരുന്നത്. മൂന്ന് വലിയ ആനകളും രണ്ട് കുഞ്ഞുങ്ങളും. ഒരു ബോട്ട് കരയോട് ഏറെ അടുത്തതോടെ ആനക്കുട്ടികൾ രണ്ടും അമ്മമാരുടെ കാലുകൾക്കിടയിൽ സുരക്ഷിതത്വം തേടി മറഞ്ഞു. സമയം വൈകിയിരുന്നതുകൊണ്ടാകണം അവിടെ അധികസമയം ചിലവഴിയ്ക്കുവാൻ ബോട്ട്ജീവനക്കാർ താത്പര്യം കാണിച്ചില്ല. ചില യാത്രക്കാരും...... ആനക്കൂട്ടത്തിന്റെ കാഴ്ചകളെ തടാകത്തിന്റെ കരയിൽ ഉപേക്ഷിച്ച് ഞങ്ങളൂടെ ബോട്ട് വീണ്ടും ചലിച്ചു തുടങ്ങി..<br />
<div style="text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmlgm8-8L95sqU_qqtgyMZSb8OVR9z3HDV2MixzCdQeATaPOJlJAtvarf3vsf2t6JAuBfEf_V151stuDtatDiYxaivhp00R26XtBfQbQg-w2YZpLTQhYkMcX2oETAchMoIPZ9kYZfxrIM/s1600/15.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjmlgm8-8L95sqU_qqtgyMZSb8OVR9z3HDV2MixzCdQeATaPOJlJAtvarf3vsf2t6JAuBfEf_V151stuDtatDiYxaivhp00R26XtBfQbQg-w2YZpLTQhYkMcX2oETAchMoIPZ9kYZfxrIM/s1600/15.jpg" /></a></div>
മൊട്ടക്കുന്നുകളും, കാനനദൃശ്യങ്ങളും പിന്നിട്ട്, യാത്ര അവസാനിപ്പിച്ച് ബോട്ട് തിരികെ തേക്കടിയിൽ എത്തിച്ചേരുമ്പോൾ സമയം ആറു മണിയോടടുത്തിരുന്നു. ഒരു ബോട്ടിനുള്ളിൽ വച്ച്, ചുരുങ്ങിയ <br />
സമയത്തിനുള്ളിൽ രൂപം കൊണ്ട സുഹൃദ്സംഘത്തോട് യാത്രപറഞ്ഞ് എല്ലാവരും കരയിലേയ്ക്കിറങ്ങി. വിവിധ നാടുകളിൽനിന്നും മനോഹരമായ കാഴ്ചകൾ ആസ്വദിയ്ക്കുവാൻ അല്പനേരത്തേയ്ക്ക് ഒന്നിച്ചുകൂടിയ അംഗങ്ങൾക്ക്, ഓർമ്മയിൽ സൂക്ഷിയ്ക്കുവാൻ ഇനി അവശേഷിയ്ക്കുന്നത്, മനസ്സിന്റെ കോണിൽ പകർത്തിവച്ച മനോഹരമായ കുറെ ഫ്രെയിമുകൾ മാത്രം.....പെരിയാർ കടുവാ സങ്കേതത്തിന്റെ ഹരിതാഭമായ ആ ഫ്രെയിമുകളെ മനസ്സിൽ അടുക്കിവച്ച് ഈ തടാകതീരത്തുനിന്നും വിദേശികളും, സ്വദേശികളുമായ യാത്രികർ വേർപിരിയുകയാണ്.... വിവിധ ദേശങ്ങളിലേയ്ക്ക്.......... വ്യത്യസ്തങ്ങളായ സംസ്കാരങ്ങൾ കാത്തു സൂക്ഷിയ്ക്കുന്ന സ്വന്തം നാടുകളിലേയ്ക്ക്.............. <br />
<br />
<b>.............................................................................................................................................................</b></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com15tag:blogger.com,1999:blog-4628133033338158729.post-71641882448187649222012-03-23T01:36:00.000-07:002012-03-30T04:03:08.397-07:00അഞ്ചുരുളി വയലിലെ ആനകൾ.....<div dir="ltr" style="text-align: left;" trbidi="on">
<div class="separator" style="clear: both; text-align: left;">
കാടകങ്ങളിൽ വസന്തത്തിന്റെ വിരുന്നുവിളി മുഴങ്ങിത്തുടങ്ങിയിരുന്നു... വനകന്യകമാരുടെ മംഗല്യകാലം വിളിച്ചറിയിച്ച്, കാട് കൂടുതൽ സുന്ദരിയാകുന്ന കാലമാണിത്.. സ്വയംവരപ്പന്തലിന് വർണ്ണത്തൊങ്ങലുകൾ ചാർത്തിയതുപോലെ, കാട്ടുമരങ്ങൾ അടിമുടി പൂത്തുലഞ്ഞു നിൽക്കുന്നു..... നിറഭേദങ്ങളുടെ തലപ്പാവ് കെട്ടിയൊരുങ്ങിയ, കാട്ടുമുരിയ്ക്കും, കുരങ്ങാട്ടിയും, വെള്ളിലയും പേരറിയാത്ത അനവധി വൃക്ഷങ്ങളും മലനിരകളെ തഴുകിയെത്തുന്ന ഇളംകാറ്റിന്റെ താളത്തിനൊത്ത് നൃത്തമാടുന്ന നയനാനന്ദകരമായ കാഴ്ചകളാണ് എവിടെയും.... ഫെബ്രുവരി - മാർച്ച് മാസത്തോടെ ആരംഭിയ്ക്കുന്ന കാടിന്റെ മക്കളുടെ സ്വയംവരാഘോഷങ്ങൾക്ക് മധു വിളമ്പി, മരച്ചില്ലകളിൽ പൂക്കൾ നിറഞ്ഞതോടെ പക്ഷികൾക്കും ഇത് ഉത്സവകാലമായിരിയ്ക്കുന്നു. കാട്ടുമുരിക്കിന്റെ പൂക്കളിൽനിന്നും തേൻകുടിച്ച് മത്തുപിടിച്ച മൈനക്കൂട്ടങ്ങളുടെ ചൂളംവിളികളാണ് കാടുമുഴുവൻ നിറഞ്ഞു നിൽക്കുന്നത്. അവർക്ക് അകമ്പടി സേവിച്ച്, തലങ്ങും വിലങ്ങും പാഞ്ഞു നടക്കുന്ന അണ്ണാറക്കണ്ണന്മാർ.... കാടും, കാടിന്റെ മക്കളും ഉത്സാഹതിമിർപ്പിൽ മതിമറന്നാടുകയാണ്..... </div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9H8_6SKk42uaFJ9kkWbtQwjL8YDVtgjgH-f4L3S5ZpA38xahN2DRhpy-7IIl_2vdZB-oGvxMZg0VFzzN0WCs3eAwQh0iztuFbZ7LoraGphMaXsbpwEfmhDi8ytQ9q2odjtgrrm8mCTic/s1600/25.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg9H8_6SKk42uaFJ9kkWbtQwjL8YDVtgjgH-f4L3S5ZpA38xahN2DRhpy-7IIl_2vdZB-oGvxMZg0VFzzN0WCs3eAwQh0iztuFbZ7LoraGphMaXsbpwEfmhDi8ytQ9q2odjtgrrm8mCTic/s1600/25.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>വസന്തത്തിന്റെ തേൻ നുകരാൻ വണ്ടത്താന്മാരും........</b></span></td></tr>
</tbody></table>
<div class="separator" style="clear: both; text-align: left;">
കാട്ടിനുള്ളിലെ മനുഷ്യസാമീപ്യം തിരിച്ചറിഞ്ഞിട്ടാവണം ഒരു നിമിഷം കൊണ്ട് കാട് നിശബ്ദമായി.... നാലോ അഞ്ചോ നിമിഷങ്ങൾ മാത്രം നീണ്ട നിശബ്ദത... ഞങ്ങളുടെ സാന്നിധ്യത്തെ ഉറപ്പുവരുത്തി, തൊട്ടരികത്തെ വെള്ളിലാവ് മരത്തിൽനിന്നും കാടുമുഴുവൻ മുഴങ്ങത്തക്കവിധം കരിങ്കുരങ്ങുകളുടെ അപായസൂചന മുഴങ്ങി. </div>
<div class="separator" style="clear: both; text-align: left;">
<br /></div>
<div class="separator" style="clear: both; text-align: left;">
" കാടിനുള്ളിലെ സന്ദേശവാഹകരിൽ പ്രധാനി ഇവനാണ്. മനുഷ്യരെയോ, കടുവ, പുലി തുടങ്ങിയ ഹിംസ്രമൃഗങ്ങളെയോ കണ്ടാൽ എല്ലാ ചെറു മൃഗങ്ങൾക്കും മുന്നറിയിപ്പ് കൊടുക്കും. കിലോമീറ്ററുകൾ അകലെയുള്ള മൃഗങ്ങളുടെ ചെവിയിൽവരെ കരിങ്കുരങ്ങിന്റെ മുഴങ്ങുന്ന ശബ്ദമെത്തും"</div>
<div class="separator" style="clear: both; text-align: left;">
ഞങ്ങളോടൊപ്പമുണ്ടായിരുന്ന വാച്ചർ ഗണപതി പറഞ്ഞു . </div>
<div class="separator" style="clear: both; text-align: left;">
<br /></div>
<div class="separator" style="clear: both; text-align: left;">
തേക്കടിവനത്തിനോട് ചേർന്നുകിടക്കുന്ന മന്നാക്കുടി ആദിവാസി കോളനിയിലെ അംഗമാണ് ഗണപതി. കഴിഞ്ഞ മൂന്നുമാസമായി വനം വകുപ്പിൽ വാച്ചറായി ജോലി ചെയ്തുവരുന്നു. അടുത്ത കാലംവരെ വേട്ടയാടലും, ചന്ദനമോഷണവും തൊഴിലാക്കിയിരുന്ന ആദിവാസികളിൽ പലരും, വനംവകുപ്പിന്റെ മേൽനോട്ടത്തിൽ നടത്തപ്പെടുന്ന എക്കോ ടൂറിസ്സത്തിന്റെ പ്രവർത്തനങ്ങളിൽ ഇന്ന് സജീവമായി പ്രവർത്തിക്കുന്നവരാണ്. കുറെ വർഷങ്ങൾക്കുമുൻപ് തേക്കടിയിലെ ഫോറസ്റ്റ് ഡിപ്പാർട്ട്മെന്റിന് തലവേദനയായിരുന്ന കുപ്രസിദ്ധ കാട്ടുകള്ളന്മാർവരെ പ്രകൃതിധ്വംസനത്തിന്റെ പാത വെടിഞ്ഞ്, തങ്ങളുടെ കരങ്ങളിലൂടെ ഇല്ലായ്മചെയ്യപ്പെട്ട കാടിന്റെ ഹരിതഭംഗിയെ തിരികെ കൊണ്ടുവരുന്നതിനായി രാപകൽ ഭേദമില്ലാതെ വനത്തിനുള്ളിലും, പുറത്തുമായി ഇപ്പോൾ പ്രവർത്തിച്ചു വരുന്നുണ്ട്.</div>
<div class="separator" style="clear: both; text-align: left;">
<br /></div>
<div class="separator" style="clear: both; text-align: left;">
"നടക്കാം. ഇനി ഇവിടെനിന്നിട്ട് കാര്യമില്ല. കുരങ്ങിന്റെ അപായസൂചന കേട്ട മൃഗങ്ങളെല്ലാം കാടിനുള്ളിലേയ്ക്ക് മറഞ്ഞുകാണും." ഗണപതി നടപ്പു തുടങ്ങി. </div>
<div class="separator" style="clear: both; text-align: left;">
<br /></div>
<div class="separator" style="clear: both; text-align: left;">
യാത്ര വീണ്ടും ആരംഭിച്ചതോടെ അടുത്തുള്ള മരങ്ങളിൽനിന്നും, രക്തത്തുള്ളികൾപോലെ ചുവന്നു തുടുത്ത മുരിക്കിൻപൂക്കളുടെ പൂമഴ പൊഴിച്ച്, മൈനക്കൂട്ടം പറന്നകന്നു. വനത്തിലെ അപരിചിതരുടെ സാന്നിധ്യം അവർ തിരിച്ചറിഞ്ഞിരിയ്ക്കുന്നു. വനയാത്രകളിലെ സ്ഥിരം സഹചാരിയായ സുഹൃത്ത് ജോണിയും, മൂന്ന് വിദേശവനിതകളും, ഞാനും ഉൾപ്പെടുന്ന സംഘം ഗണപതിയോടൊപ്പം കാടിനുള്ളിലേയ്ക്ക് യാത്ര തുടർന്നു. </div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLAVqQgVPOtfRBVtfQYvV1O2VbMO2wfbfNqb-QdVpYYw_eVw6R9i3fMrToXNLUyoV1t9qk5htBG8POO_j381vwy7wBxsl3GXetaOt2xlJ59iwI-yvHdBGbT2eHiw8lZrCSd_6Rofs7ZCk/s1600/12.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">കാട്ടുമുരിയ്ക്കുകൾ പൂത്തുലഞ്ഞപ്പോൾ.....</span></b></td></tr>
</tbody></table>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: left;">
തേക്കടിയിലെ എക്കോടൂറിസത്തിന്റെ ഭാഗമായ 'നേച്ചർവാക്ക്' എന്നറിയപ്പെടുന്ന കാനനയാത്ര, മനസ്സു നിറയെ ആസ്വദിയ്ക്കുകയായിരുന്നു ഞങ്ങൾ. കാടിന്റെ ഹരിതഛായയിലൂടെ കലർപ്പില്ലാത്ത പ്രകൃതിയെ അടുത്തറിയുവാൻ- ഹരിതഭൂമിയെ ഒരു സ്വപ്നമായി എന്നും മനസ്സിൽ സൂക്ഷിയ്ക്കുന്നവർക്ക് ലഭിയ്ക്കുന്ന മൂന്ന് മണിക്കൂറുകൾ..... ടൂറിസത്തിനായി മാറ്റിവച്ചിരിയ്ക്കുന്ന ബഫർസോണിനുള്ളിലെ വഴിത്താരകളിലൂടെ, കാട്ടുമൃഗങ്ങളെ അടുത്തുകണ്ട് ആസ്വദിയ്ക്കുവാനുള്ള സുവർണ്ണാവസരം തന്നെയാണ് ഈ യാത്രയിലൂടെ സഞ്ചാരികൾക്ക് ലഭ്യമാകുന്നത്. വനത്തിലെ ഓരോ ചെറുവഴികളെയും, കൈരേഖകൾ പോലെ അടുത്തറിയാവുന്ന ഒരു വാച്ചറുടെ നേതൃത്വത്തിലാണ് എല്ലാ വനയാത്രകളും നടത്തപ്പെടുന്നത്. </div>
<div class="separator" style="clear: both; text-align: left;">
<br /></div>
<div class="separator" style="clear: both; text-align: left;">
തേക്കടിയിൽനിന്നും ബോട്ട്ലാന്റിംഗിലേയ്ക്കുള്ള വഴിയിൽ അമ്പാടിജംഗ്ഷനിലുള്ള എക്കോടൂറിസത്തിന്റെ ബുക്കിംഗ് ഓഫീസിൽനിന്നുമാണ് യാത്ര ആരംഭിയ്ക്കുന്നത്. നാലുപേർ അടങ്ങുന്ന സംഘത്തിന് എണ്ണൂറ് രൂപയാണ് നേച്ചർവാക്കിനായി വനംവകുപ്പ് ഈടാക്കുന്നത്. യാത്രയ്ക്കുള്ള ഫീസടച്ച്, ടിക്കറ്റുമായി ഫോറസ്റ്റ് ബംഗ്ലാവിനടുത്തുള്ള കുടിലിലേയ്ക്ക് ഞങ്ങൾ എത്തിച്ചേർന്നു. പ്രകൃതിയിൽനിന്നും ലഭിയ്ക്കുന്ന വസ്തുക്കൾ മാത്രമാണ് ഈ ചെറിയ കുടിലിന്റെ നിർമ്മാണത്തിനായി ഉപയോഗിച്ചിരിയ്ക്കുന്നത്... കാട്ടുപുല്ലുകൾകൊണ്ട് മേഞ്ഞ കുടിലിന്റെ വശങ്ങൾ നന്നായി മൂത്ത 'മുള' ചതച്ച്, ഉണക്കി നിർമ്മിയ്ക്കുന്ന 'തൈതൽ' ഉപയോഗിച്ച് മറച്ചിരിയ്ക്കുന്നു... മുളന്തണ്ട് കീറി നിർമ്മിച്ചിരിയ്ക്കുന്ന വേലിയും, വാതിലും.. നാലുചുറ്റും തണൽ വിരിച്ചു നിൽക്കുന്ന ചെറുമരങ്ങൾ.. മരച്ചില്ലകൾക്കിടയിലൂടെ ഉത്സാഹത്തോടെ പാറിക്കളിയ്ക്കുന്ന കുരുവിക്കൂട്ടങ്ങൾ. എക്കോ ടൂറിസത്തിന് തികച്ചും അനുയോജ്യമായ രീതിയിൽതന്നെ കുടിലും, പരിസരങ്ങളും സംവിധാനം ചെയ്തിരിയ്ക്കുന്നു. അവിടെ മൂന്ന് സഹയാത്രികർ ഞങ്ങൾക്കായി കാത്തിരിയ്ക്കുകയായിരുന്നു... കാനഡയിൽനിന്നെത്തിയ ഫോട്ടോഗ്രാഫർ 'ആഗ്ര'യും, ഇറ്റലിക്കാരായ രണ്ട് സുഹൃത്തുക്കളും... ഈ യാത്രയിൽ അവരും ഞങ്ങളോടൊപ്പം പങ്കുചേരുകയാണ്. രജിസ്റ്ററിൽ പേരെഴുതി ഒപ്പുവച്ചശേഷം സമയം അധികം നഷ്ടപ്പെടുത്താതെ ഞങ്ങൾ കാടിനുള്ളിലേയ്ക്കുള്ള യാത്ര ആരംഭിച്ചു. </div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgWMyu2qJUBB4iLCGzaTfs5WW4zXYZs1lpXjdHkqYkrhBDS300Y4OWelsFGdymn9DdkcJgPJx_8e9xDKgX-f2HVybQDIVddeSawECP80G2JZVbypsG0sxKilk2_RvvWWdQOTcX4hmE7QgY/s1600/9.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">വഴിയോരത്തൊരു സുന്ദരി</span></b><b style="color: #38761d;">.......</b></td></tr>
</tbody></table>
<div style="text-align: left;">
കാടിനെയും നാടിനെയും വേർതിരിച്ച് കടന്നുപോകുന്ന വഴിയിലൂടെ, അഞ്ചുരുളി ഭാഗത്തേയ്ക്കായിരുന്നു ഞങ്ങളുടെ യാത്ര. ഗണപതിയാണ് മുൻപിൽ. പേരുപോലെതന്നെ ഉരുണ്ട ശരീരവുമായി ഗണപതി ഭഗവാനെ ഓർമ്മപ്പെടുത്തുന്ന രൂപം.. കാര്യമായ വ്യാകരണമൊന്നുമില്ലെങ്കിലും, ഇംഗ്ലീഷിൽ, വിദേശികളോട് കാടിനെക്കുറിച്ച് വിവരിച്ചുകൊണ്ടാണ് നടക്കുന്നത്. വഴിയുടെ ഒരു വശത്ത് കാട്ടുമൃഗങ്ങൾ നാട്ടിലേയ്ക്ക് കടക്കാതെ നിർമ്മിച്ചിരിയ്ക്കുന്ന മതിൽക്കെട്ടിനപ്പുറം, പച്ചപ്പിന്റെ ധാരാളിത്തവുമായി കാട് ഇടതൂർന്ന് വളരുന്നു. മറുവശത്ത് ഹൈറേഞ്ചിലെ കാർഷികമേഖലയിലെ അടിസ്ഥാനവിളയായ കറുത്ത പൊന്ന് വിളഞ്ഞുനിൽക്കുന്ന തോട്ടങ്ങൾ.... ചുവപ്പും, മഞ്ഞയും നിറങ്ങളിലുള്ള മുത്തുമണികൾ നിറഞ്ഞ കുരുമുളക് കൊടികൾ വിളവെടുപ്പിന് തയ്യാറായിക്കഴിഞ്ഞിരിയ്ക്കുന്നു.... എല്ലാ തോട്ടങ്ങളിലുംതന്നെ പണിക്കാരുടെ തിരക്ക്. കുരുമുളക് പഴുത്തു തുടങ്ങിയാൽ ആ നാട്ടിലെങ്ങുമുള്ള 'ചിന്നക്കുട്ടുറുവനും' കരിങ്കുയിലും ഉൾപ്പടെയുള്ള പക്ഷികൾ മുഴുവൻ തോട്ടങ്ങളിലേയ്ക്കെത്തുക പതിവാണ്. പക്ഷികൾ തിന്നുതീർക്കും മുൻപേ കുരുമുളക് പറിച്ചുതീർക്കുവാനുള്ള തിരക്കിലാണ് കർഷകർ. വർഷങ്ങൾക്കുശേഷം കുരുമുളകിന് മാന്യമായ വില ലഭ്യമാകുന്നതിന്റെ സന്തോഷവും, ഉത്സാഹവും അവരുടെ മുഖങ്ങളിൽ തിളങ്ങിനിൽക്കുന്നു...</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnYm8yYoRbEwu173dSzrhptZ9VQ0m9d7iibu0rHp8bt1sEPfE6ZC-szM-GgRk0RshHhmhPyrn2wCp5yS36yiyIzTBLNFofoE0GLq9eLgfi6k7eyBmLsYajYsiLEPra3HENTlLHD2Gg_xg/s1600/13.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">ഞങ്ങളുടെ വാച്ചർ - ഗണപതി</span></b></td></tr>
</tbody></table>
<div style="text-align: left;">
"ഇവിടെയുള്ള താമസക്കാരിൽ ഏറെയും ആദിവാസികളാണ്. മന്നാൻ സമുദായത്തിൽപ്പെട്ടവർ"</div>
<div style="text-align: left;">
വഴിയോരത്തെ താമസക്കാരെക്കുറിച്ചുള്ള, കാനഡക്കാരി ആഗ്രയുടെ സംശയങ്ങൾക്ക് ഗണപതി മറുപടി നൽകിക്കൊണ്ടിരുന്നു. ആഗ്രയ്ക്ക് എന്തുകണ്ടാലും സംശയമാണ്. വഴിയോരത്തെ പുല്ലും, പൂവും, മരങ്ങളും, ചിത്രശലഭങ്ങളും, പക്ഷികളുടെ ശബ്ദങ്ങളും എല്ലാം ആഗ്രയുടെ സംശയങ്ങൾക്ക് പുതിയ വിഷയങ്ങളായി മാറിക്കൊണ്ടിരുന്നു. ഗണപതി നൽകുന്ന മറുപടികളിൽ പലതും, ഞങ്ങൾക്കും പല പുതിയ അനുഭവങ്ങളും അറിവുകളുമായിരുന്നു. മൂന്നുമാസമായി ഗണപതി വാച്ചറായി ജോലി ചെയ്യുവാൻ തുടങ്ങിയിട്ട്. ഈ കുറഞ്ഞ കാലയളവിനിടയിൽ അല്പം ഇംഗ്ലീഷും, തേക്കടിയിലും പരിസരങ്ങളിലും കാണപ്പെടുന്ന സസ്യങ്ങളുടെയും, പക്ഷി മൃഗാദികളുടെയും പേരുകളും, ശാസ്ത്രീയനാമവും ഗണപതി മനസ്സിലാക്കിക്കഴിഞ്ഞിരുന്നു.</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
ഇറ്റലിക്കാർ രണ്ടുപേരും യാത്രയുടെ ആരംഭം മുതൽ അവരുടേതായ ലോകത്തിലാണ്.... കാഴ്ചകൾ ആസ്വദിച്ചും, ചിത്രങ്ങൾ പകർത്തിയും ഏറെ പിന്നിലായിപ്പോയ അവർ, മറ്റു യാത്രക്കാരിൽനിന്നും ഒരു നിശ്ചിതഅകലം കാത്തുസൂക്ഷിക്കുന്നതുപോലെ തോന്നി.</div>
<div style="text-align: center;">
</div>
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh6DJEKBcvmkRTasjxaz8dnbkidEX0Zj60e_nRfYW1XQQ67nc-7VImRz9JUtOIjl65-BgNCITW3zcjL6F6P0JMp5TCboqokOiCMlSOwdItMXFJcrskskF5rN8So2cQhQouIMctWx-98_ec/s1600/14.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="font-size: small;"><span style="color: #38761d;">യാത്ര ഇവിടെനിന്നും ആരംഭിയ്ക്കുന്നു.................</span></span></b></td></tr>
</tbody></table>
</div>
<div style="text-align: center;">
<div style="text-align: left;">
വഴിയോരത്തായി ഒരു മരത്തെ കമ്പിക്കൂടിനുള്ളിലാക്കി സംരക്ഷിച്ചിരിയ്ക്കുന്നു. പത്തരമാറ്റ് പൊന്നിന്റെ മൂല്യമുള്ള കാട്ടിലെ ഏക മരം... ചന്ദനം.. കാട്ടുകള്ളന്മാരെ ഇരുമ്പഴിയ്ക്കുള്ളിലാക്കാൻ വനംവകുപ്പ് തുനിഞ്ഞിറങ്ങിയിട്ടും ഫലംകാണാതെ വന്നതോടെ കണ്ടുപിടിച്ച പുതിയ മാർഗ്ഗമാണിത്... ചന്ദനമരങ്ങളെ കമ്പിയഴികൾക്കുള്ളിലാക്കുക...ജീവപര്യന്തം തടവുശിക്ഷ വിധിയ്ക്കപ്പെട്ട ചന്ദനമരങ്ങളുടെ ചരിത്രവും കേട്ട് ഞങ്ങൾ വനാതിർത്തിയിലെത്തി.</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
വനാതിർത്തിയിലെ ചെറുഗേറ്റിലൂടെ കയറിയെത്തുമ്പോൾ കണ്മുൻപിൽ വിസ്മയകരമായ മറ്റൊരു ലോകം ആരംഭിയ്ക്കുകയായി... സസ്തനികളും, പക്ഷികളും, ഉരഗങ്ങളും, പ്രാണികളും തുടങ്ങി സൂക്ഷ്മാണുക്കൾ വരെയുള്ള, എണ്ണിത്തിട്ടപ്പെടുത്തുവാനാകാത്ത ജീവിവർഗ്ഗങ്ങളുടെ ആവാസകേന്ദ്രം..... പശ്ചിമഘട്ടത്തിൽ ഉടനീളം പരന്നുകിടക്കുന്ന നിബിഡവനങ്ങളുടെ അവകാശികളായ, കോടാനുകോടി ജീവജാലങ്ങളുടെ ആവാസവ്യവസ്ഥയിലേയ്ക്കാണ് നമ്മുടെ അടുത്ത കാൽചുവട് പതിയുന്നത്.. . വിവിധ വർഗ്ഗങ്ങളിലും, കുടുംബങ്ങളിലും ഉൾപ്പെടുന്ന ജീവികൾ പരസ്പരബന്ധിതമായ സഹകരണജീവിതം നയിയ്ക്കുന്ന ഈ ഹരിതഭൂമിയിൽ, അവരുടെ നിലനിൽപ്പിന് ഭീഷണിയുയർത്തുന്നത് ഒരു ശത്രു മാത്രം... ഭൂമിയിലെ ജൈവ വൈവിധ്യത്തെ നിരന്തരചൂഷണത്തിലൂടെ ഇല്ലായ്മ ചെയ്തുകൊണ്ട്, ഉപഭോഗസംസ്കാരത്തത്തിന്റെ വക്താക്കളായി മാറിക്കഴിഞ്ഞ 'മനുഷ്യൻ' എന്ന ഇരുകാലി വർഗ്ഗം...<br />
<div style="text-align: center;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKrI3amcAecg9wHTEKnAyWJ-6oxq01U3ycMeLFBBfZQuH2NUfKtROsbmgIWUZiCVEmQJ8sPAbse7pFNn3vtKO1gT9-6zuXbbNa00Z6l-I7AWZLfYYxjc_RVkqeJ3P_UUE-jg4MvgbOCaY/s1600/29.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKrI3amcAecg9wHTEKnAyWJ-6oxq01U3ycMeLFBBfZQuH2NUfKtROsbmgIWUZiCVEmQJ8sPAbse7pFNn3vtKO1gT9-6zuXbbNa00Z6l-I7AWZLfYYxjc_RVkqeJ3P_UUE-jg4MvgbOCaY/s1600/29.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>വഴിയോരത്തൊരു അണ്ണാറക്കണ്ണൻ..</b></span></td></tr>
</tbody></table>
</div>
ഭക്ഷണത്തിനും, വിനോദത്തിനുമായി പക്ഷിമൃഗാദികളെ കൊന്നൊടുക്കി, നൂറ്റാണ്ടുകൾകൊണ്ട് ജന്മമെടുത്ത ഭൂമിയുടെ ശ്വാസകോശമായ ഹരിതവനങ്ങളെ ഒരു നിമിഷംകൊണ്ട് നിലം പരിശാക്കി, നിഷ്ഫലമായ വിജയഗർവ്വോടെ പ്രകൃതിയ്ക്കെതിരെ പടയോട്ടം നടത്തി മുന്നേറുന്ന മനുഷ്യവർഗ്ഗം, ഇന്ന് പ്രപഞ്ചത്തെ ബാധിച്ച മാരകമായ അർബുദമായി മാറിക്കഴിഞ്ഞിരിയ്ക്കുന്നു. സർവ്വവിനാശകാരിയായ അവന്റെ ചൂരും, ചുവടുകളും കാട്ടിലേയ്ക്കെത്തുമ്പോൾ കാടിനുണ്ടാകുന്ന ജാഗരൂകത, തികച്ചും സ്വാഭാവികമായ ഒരു പ്രതികരണം മാത്രം... അവന്റെ നീക്കങ്ങൾ നിരീക്ഷിയ്ക്കുന്ന ഓരോ ചെറുജീവിയും നിലനില്പിനുവേണ്ടിയുള്ള ഈ മത്സരത്തിലെ സന്ദേശവാഹകരായി പരസ്പരം മുന്നറിയിപ്പുകൾ കൈമാറുന്നു. പ്രകൃതിയുടെ സ്വാഭാവിക പ്രചോദനവും, പരസ്പരമുന്നറിയിപ്പും മാത്രം ഉൾക്കൊള്ളുവാൻ അറിയാവുന്ന കാടിന്റെ മക്കൾ, ഇവിടെ പരാജയമടഞ്ഞുകൊണ്ടിരിയ്ക്കുന്ന ഒരു യുദ്ധത്തിന്റെ ഇരകളായിമാറുമ്പോൾ, ആധുനിക ശാസ്ത്രങ്ങളുടെ പിൻബലത്തോടെ മനുഷ്യവർഗ്ഗം, നാളെയെക്കുറിച്ച് ചിന്തിയ്ക്കാത്ത വിഡ്ഢിയായ വിജയിയായി ഊറ്റം കൊള്ളുന്നു....<br />
<br />
പരസ്പരം കൊന്നും കൊലവിളിച്ചും മുൻപോട്ടുപോകുന്ന ഈ യുദ്ധത്തിന് എന്നാണ് ഒരു അവസാനമുണ്ടാകുക? വനങ്ങൾ നമ്മുടെ ഇന്നത്തെ നിലനില്പിനും, വരാനിരിയ്ക്കുന്ന തലമുറയ്ക്കും അത്യന്താപേക്ഷിതമായ ഒരു ഘടകമാണെന്ന് ആധുനിക മനുഷ്യനെന്ന് അഹങ്കരിയ്ക്കുന്ന നാം എന്നാണ് മനസ്സിലാക്കുക? മുറ്റത്തെ തൈമാവിലെ മാമ്പഴങ്ങളുടെ ഒരു പങ്ക്, അണ്ണാറക്കണ്ണന്മാർക്കും, കിളികൾക്കും മാറ്റിവച്ച് അവയെ കാത്തിരിയ്ക്കുന്ന ബാല്യങ്ങൾ എന്നാണ് നമ്മുടെ തൊടികളിലേയ്ക്ക് മടങ്ങിവരിക...? ആത്മാർത്ഥമായി പ്രകൃതിയെ സ്നേഹിയ്ക്കുന്ന - മനസ്സിലാക്കുന്ന ഓരോ വ്യക്തിയുടെയും മനസ്സിൽനിന്നും ഉയർന്നുവരുന്ന ഉത്തരം കണ്ടെത്തുവാനാകാത്ത ചോദ്യങ്ങളാണിത്. എങ്കിലും പ്രകൃതിയും മനുഷ്യനും ഒന്നായി മാറുന്ന ഒരു കാലത്തെ സ്വപ്നംകണ്ട്, പരിസ്ഥിതിസംരക്ഷണത്തെ ഒരു വ്രതമായി സ്വീകരിച്ച്, പുതുതലമുറയിൽനിന്നും ധാരാളം ആളുകൾ മുൻപോട്ടു വരുന്ന കാഴ്ചകൾ കാണുമ്പോൾ ചരമഗീതം പാടിത്തുടങ്ങിയ ഭൂമിയുടെ ഭാവിയെക്കുറിച്ചുള്ള പ്രത്യാശകളും മനസ്സിൽ നാമ്പിടുന്നു....</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjs9sCTQaI9wK4AuZ1kRyFOmy2X8abJdKCb-NfALPmfCTMDaj1HPlAsZUnOJfHgDY1srAUW1PlRln8_a7MyHxxaHj0gjy09lVb0wqCTr-kSzAwkU1PrX90McAqPPf-uNOqZZ6UkXxaY8ic/s1600/6.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>സഹയാത്രികർ..</b></span></td></tr>
</tbody></table>
</div>
<div style="text-align: center;">
<div style="text-align: left;">
വേനലിന്റെ ആഗമനത്തെ സൂചിപ്പിച്ച് പൊഴിഞ്ഞുവീണുകിടക്കുന്ന ഇലകൾ പോലും കാട്ടിലെ നീക്കങ്ങളിൽ മനുഷ്യനെതിരാകുന്നു....... ഓരോ ചുവടുവയ്പിലും ഞെരിഞ്ഞ് ശബ്ദമുണ്ടാക്കുന്ന കരിയിലകൾക്കു മുകളിലേയ്ക്ക് പെട്ടെന്ന് ചെറിയ കാട്ടുപഴങ്ങൾ പൊഴിഞ്ഞുവീണു.... ഒപ്പം ഇലച്ചാർത്തുകൾ ഉലയുന്ന ശബ്ദവും.... ആറുജോഡി കണ്ണുകൾ മുകളിലേയ്ക്കുയർന്നു. മഞ്ഞനിറത്തിലുള്ള പഴങ്ങൾ നിറഞ്ഞ കാട്ടാലിന്റെ ശിഖരങ്ങളിൽ ഒരു അനക്കം..."മലയണ്ണാൻ, ഇംഗ്ലീഷിൽ Malabar Giant Squirrel എന്ന് വിളിയ്ക്കും" ഗണപതി വിവരണം ആരംഭിച്ചുകഴിഞ്ഞു.. കേരളത്തിലെ അണ്ണാന്റെ വർഗത്തിൽ ഏറ്റവും വലിപ്പവും, സൌന്ദര്യവുമുള്ള ജീവിയാണ് മലയണ്ണാൻ (ശാസ്ത്രീയനാമം:Ratufa indica). കറുപ്പും ചുവപ്പും മഞ്ഞയും ഇടകലർന്ന തിളങ്ങുന്ന രോമക്കുപ്പായവും, പരിചിതഭാവത്തോടെയുള്ള പെരുമാറ്റവും ഏതൊരു അരസികനെയും ആകർഷിയ്ക്കുവാൻ പര്യാപ്തമാണ്. 400 mm ലെൻസിനും ഏത്തിപ്പിടിയ്ക്കാവുന്നതിനും <br />
ഉയരത്തിൽ, പഴങ്ങൾ നിറഞ്ഞ ഒരു മരക്കൊമ്പിൽ തൂങ്ങിക്കിടന്ന് താഴെയുള്ള കാഴ്ചക്കാരെ തെല്ലും ഗൗനിയ്ക്കാതെ തീറ്റയിൽ മുഴുകിയിരിയ്ക്കുകയായിരുന്നു ഈ സുന്ദരൻ.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTkMVend4eKJ7WzVHaV0NMFoZ47Fmy1KSg7FXZnQy5QJ4h9b-OMX-OEj9G0a0rHpz5NRKlteZY9PRjeElxtHOsU1d0A6x9_lje66CboxmG_QyRNbeMolBhnIPJ3yNgJaqdbi-iA1TrUOg/s1600/3.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTkMVend4eKJ7WzVHaV0NMFoZ47Fmy1KSg7FXZnQy5QJ4h9b-OMX-OEj9G0a0rHpz5NRKlteZY9PRjeElxtHOsU1d0A6x9_lje66CboxmG_QyRNbeMolBhnIPJ3yNgJaqdbi-iA1TrUOg/s1600/3.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>മലയണ്ണാൻ -</b><b><span class="st"><i>Malabar giant squirrel</i></span></b></span><span style="font-size: small;"><b> <span style="color: #a64d79;">(Ratufa indica)</span></b></span></td></tr>
</tbody></table>
" വിഷമിയ്ക്കണ്ട, വഴിയിൽ മലയണ്ണാനെ ധാരാളം കാണാം. കൂടുതൽ അടുത്ത് കിട്ടുകയും ചെയ്യും" ഫോട്ടോയെടുക്കുവാനുള്ള ഞങ്ങളുടെ കഷ്ടപ്പാട് കണ്ട് ഗണപതി ആശ്വസിപ്പിച്ചു. അല്ലെങ്കിലും കാനനയാത്രകളിൽ സഞ്ചാരികളെ നയിക്കുന്നത് ഇത്തരം പ്രതീക്ഷകളാണ്. ആനയും, കടുവയും 'വരൂ, വന്ന് കൺനിറയെ കണ്ടോളൂ" എന്നു പറഞ്ഞ് മുൻപിലേയ്ക്ക് വരുന്ന ദൃശ്യം മനസ്സിൽ കണ്ടാണല്ലോ സാധാരണക്കാരായ സഞ്ചാരികളിൽ പലരും കാടുകളിലേയ്ക്കുള്ള യാത്രകൾ തിരഞ്ഞെടുക്കുന്നത്. പക്ഷെ കാടിന്റെ പ്രതികരണം പലപ്പോഴും നേർവിപരീതമായിരിയ്ക്കും എന്നതാണ് ഇതുവരെയുള്ള അനുഭവങ്ങൾ പഠിപ്പിച്ചിരിയ്ക്കുന്നത്.... മതികെട്ടാൻമലനിരകളിലെ ചോലക്കാടുകൾക്കുള്ളിലേയ്ക്കും, കോട്ടമലയുടെ പുൽമേടുകളിലേയ്ക്കും, ഇന്നും മനുഷ്യസ്പർശമേൽക്കാതെ മറഞ്ഞുകിടക്കുന്ന വരശനാടിന്റെ ഉൾവനത്തിലേയ്ക്കും ആരുടെയും അകമ്പടിയില്ലാതെ നടത്തിയ യാത്രകളിൽ കിട്ടിയ അനുഭവങ്ങളും അതുതന്നെയാണ് പഠിപ്പിച്ചിരുന്നത്. വിശാലമായ വയലിൽ ഒളിഞ്ഞിരിയ്ക്കുന്ന അമൂല്യമായ നിധിപോലെയാണ് കാട്ടിലെ കാഴ്ചകൾ.. അതിഭാഗ്യവാന്മാരുടെയും, കാടിനെ അടുത്തറിഞ്ഞ് സ്നേഹിക്കുന്നവരുടെയും കൺമുൻപിൽ ആ നിധി വെളിപ്പെടുമ്പോൾ, ഭൂരിപക്ഷം വരുന്ന സന്ദർശകരെയും നിരാശയിൽ ആഴ്ത്തി കാടിന്റെ മക്കൾ, നിഗൂഡതയിൽ മറഞ്ഞിരിയ്ക്കുന്നു.<br />
<br />
പതിനൊന്ന് വർഷങ്ങൾക്കുമുൻപ് തമിഴ്നാട്ടിലെ വരശനാടൻ കാടുകളിലേയ്ക്ക് നടത്തിയ യാത്രയ്ക്കായിരുന്നു, ആസ്വാദ്യകരമായ വനയാത്രകളുടെ പട്ടികയിൽ ഞാൻ പ്രഥമസ്ഥാനം നൽകിയിരുന്നത്. മനുഷ്യസ്പർശമേൽക്കാത്ത കാടുകളിൽ കാട്ടുമൃഗങ്ങൾ തിന്നു മദിച്ച്, കൂത്താടി നടക്കുന്ന കാലം. ആനക്കൂട്ടങ്ങളൂടെ സാമീപ്യം അവിടെ ഒരു സാധാരണ കാഴ്ച മാത്രമാണ്... ആ കൊടുംകാടിനു നടുവിലൂടെ കിലോമീറ്ററുകളോളം ശ്വാസമടക്കിപ്പിടിച്ച് നടത്തിയ ജീപ്പ് യാത്ര, തികച്ചും ഒരു സാഹസികയാത്ര തന്നെയായിരുന്നു.. ഇടുങ്ങിയ കാട്ടുവഴിയിൽ ജീപ്പിനു വിലങ്ങിയെത്തിയ കൂറ്റൻ കാട്ടിക്കൂട്ടങ്ങൾ.... അവയുടെ മെഴുത്ത ശരീരവും, കരിമ്പാറപോലെ ദൃഢമായ മാംസപേശികളും.... പൂത്തുലഞ്ഞ കൊങ്ങിണിപ്പടർപ്പുകൾക്ക് മുകളിലൂടെ ഒഴുകിനീങ്ങിയ പുള്ളിമാൻ കൂട്ടങ്ങൾ... വഴിയോരങ്ങളിൽ വസന്തം പീലിവിരുത്തിയാടുന്ന മയിൽക്കൂട്ടങ്ങൾ...ജീപ്പിന്റെ മുരൾച്ച കേട്ട് ഭയന്ന്,വഴിയോരത്തെ പുല്ലിൻകൂട്ടങ്ങൾക്കിടയിലേയ്ക്ക് മറയുന്ന ചെറിയ കൂരമാനുകൾ.. കാട്ടുവള്ളികളിൽ ഊഞ്ഞാലാടി മറഞ്ഞ കുരങ്ങന്മാരുടെ കൂട്ടങ്ങൾ.... അന്നത്തെ യാത്രകളിലൊന്നും ക്യാമറ സന്തതസഹചാരിയായി മാറിയിരുന്നില്ല. അതുകൊണ്ടുതന്നെയാകാം അന്നത്തെ ചിത്രങ്ങളിലേറെയും ആഴത്തിൽ പതിഞ്ഞത് മനസ്സിന്റെ ഫ്രെയിമുകളിൽ ആയിരുന്നു. കാലത്തിന്റെ കറക്കങ്ങൾക്കുപോലും മായ്ക്കുവാനാകാതെ അവ ഇന്നും, മനസ്സെന്ന കാൻവാസിൽ പച്ചപിടിച്ച് നിൽക്കുന്നു....</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEQtCyxo_VzbuhqkXxxco9B9dVUhQKFpOT83FwoQVgc3zBULg1gXNmTrWDaxnhozzhalHY7UcejZRYKTRDIKJklKbl284b2btL-wT01hjU1iKn9nw5Y7iNpW3b_bPxmKEBnKxrhdM8UEg/s1600/27.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhEQtCyxo_VzbuhqkXxxco9B9dVUhQKFpOT83FwoQVgc3zBULg1gXNmTrWDaxnhozzhalHY7UcejZRYKTRDIKJklKbl284b2btL-wT01hjU1iKn9nw5Y7iNpW3b_bPxmKEBnKxrhdM8UEg/s1600/27.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">കോഴി വേഴാമ്പൽ - </span></b><span class="st"><b style="color: #38761d;"><span style="font-size: small;"><i>Malabar Grey Hornbill</i></span></b> <span style="font-size: small;"><b><span style="color: #a64d79;">(Ocyceros griseus) </span><span style="color: #0b5394; font-size: x-small;">കടപ്പാട് : ഗൂഗിൾ</span></b><b><span style="color: #a64d79;"> </span></b></span></span></td></tr>
</tbody></table>
<div style="text-align: left;">
ഞങ്ങളുടെ യാത്ര, ഇടതൂർന്നു വളരുന്ന കാടിന്റെ ഉള്ളിലേയ്ക്ക് കയറുകയാണ്... ഇരുവശവും പ്രകൃതി കെട്ടിയടച്ച കോട്ടപോലെ വന്മരങ്ങൾ തലയെടുപ്പോടെ വളർന്നു നിൽക്കുന്നു. കാടിനുള്ളിൽനിന്നും അജ്ഞാതരായ നിരവധി പക്ഷികളുടെ സംഗീതം കാതുകളിലേയ്ക്ക് ഒഴുകിവന്നുകൊണ്ടിരുന്നു. പേരറിയാപക്ഷികളുടെ കളകൂജനങ്ങൾ ആസ്വദിച്ച് നടക്കുമ്പോൾ, സമീപത്തെ മരത്തിലേയ്ക്ക് ഒരു പക്ഷി പറന്നിറങ്ങി.. കോഴിവേഴാമ്പൽ.. തേക്കടിയുടെ ഉൾക്കാടുകളിലും ബഫർസോണിലും, സമീപത്തുള്ള ജനവാസമേഖലകളിലും ഒരുപോലെ കാണുവാൻ സാധിയ്ക്കുന്ന ഒരു പക്ഷിയാണിത്... തവിട്ടുനിറം കലർന്ന ദേഹം. കഴുത്തിലും, തലയിലും, മാറിടത്തിലുമായി കാണപ്പെടുന്ന വെളുത്ത വരകൾ. കണ്ണിനുമുകളിലെ നരച്ച പുരികം. ചുകപ്പും, മഞ്ഞയും, ഓറഞ്ചും ഇടകലർന്ന കൊക്കുകൾ.. കേരളത്തിൽ കാണപ്പെടുന്ന നാലിനം വേഴാമ്പലുകളിൽ, ശിരസ്സിനുമുകളിൽ മകുടമില്ലാത്ത ഏക ഇനമാണിത്. ഈ സവിശേഷതകൾകൊണ്ടുതന്നെ കാഴ്ചക്കാർക്ക് ഈ പക്ഷിയെ അനായാസം തിരിച്ചറിയുവാൻ സാധിയ്ക്കും. ക്യാമറ ഉയർത്തി ഫോക്കസ് ചെയ്യുന്നതിനുമുൻപേ, കണ്ണുകൾക്ക് ഒരു നിമിഷത്തെ ദർശനം മാത്രം അനുവദിച്ച് അത് കാടിന്റെ ഇരുളിലേയ്ക്ക് പറന്നു. <br />
<br />
തൊട്ടടുത്തുള്ള മരത്തിൽനിന്നും തൂങ്ങിക്കിടക്കുന്ന വെളുത്ത പന്തിന്റെ ചിത്രമെടുക്കുകയാണ് കൂടെയുള്ളവർ. ചെറിയ കാട്ടുകടന്നലിന്റെ കൂടാണത്... കാഴ്ചയിൽ സാമാന്യം വലിപ്പം തോന്നിപ്പിയ്ക്കുമെങ്കിലും ഉള്ളിൽ നിറയെ ചെറിയ അറകളായതിനാൽ ഭാരം വളരെ കുറവാണ്.. പരുന്തോ, കാക്കയോ പലപ്പോഴും ഇവയുടെ കൂടിളക്കി നശിപ്പിയ്ക്കാറുണ്ട്. അത്തരം അവസരങ്ങളിൽ കാടിളക്കിയെത്തുന്ന ഇവ മനുഷ്യർക്കുപോലും അപകടകാരിയായിത്തീരുക സാധാരണമാണ്. കടന്നൽക്കൂടിന്റെ കുറച്ച് ചിത്രങ്ങൾ പകർത്തിയശേഷം ഞങ്ങൾ മുൻപോട്ട് നടന്നു..</div>
<div style="text-align: left;">
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQBdcuyOCQW0R5Dzjh3eWOo80_3aP23ie09Cm79mdH9dEPHRSXQtcotccSHH4SFRCmTgSoi6gHIZmXRJhxM2ZuTFj87otrdddrfDYxHf2-x7-cGIwd1z5noI2vcbd8aRN4PpyAb3dD2yE/s1600/21.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQBdcuyOCQW0R5Dzjh3eWOo80_3aP23ie09Cm79mdH9dEPHRSXQtcotccSHH4SFRCmTgSoi6gHIZmXRJhxM2ZuTFj87otrdddrfDYxHf2-x7-cGIwd1z5noI2vcbd8aRN4PpyAb3dD2yE/s1600/21.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">കാട്ടുകടന്നലിന്റെ കൂട്.</span></b></td></tr>
</tbody></table>
വഴിയോരത്ത് കാട്ടുപൂക്കളുടെ മധു നുകർന്ന് പറന്നുകളിയ്ക്കുന്ന അനവധി ചിത്രശലഭങ്ങൾ.... വൈവിധ്യമാർന്ന ചിത്രപതംഗങ്ങളുടെ ലോകത്തെക്കുറിച്ചും, അവയുടെ പേരുകളും ശാസ്ത്രനാമങ്ങളും ഗണപതി വിശദീകരിച്ചുകൊണ്ടിരുന്നു... ചുരുങ്ങിയ ദിവസങ്ങൾക്കുള്ളിൽ സന്ദർശകരെ കൈകാര്യം ചെയ്യുവാനുള്ള അറിവുകൾ, ഗണപതി കരസ്ഥമാക്കിയിട്ടുണ്ടെന്ന് വിവരണങ്ങളിൽ നിന്നും ഞങ്ങൾക്ക് ബോധ്യമായി... കോമൺ ജസബേൽ (വിലാസിനി), സതേൺ ബേർഡ്വിംഗ് {ഗരുഡ ശലഭം- ഇൻഡ്യയിലെ ശലഭങ്ങളിൽ വലിപ്പത്തിൽ ഒന്നാമൻ) ബ്ലൂ മോർമോൺ (കൃഷ്ണ ശലഭം- ഇൻഡ്യയിലെ ശലഭങ്ങളിൽ വലിപ്പത്തിൽ രണ്ടാമൻ)... .... .. ചിത്രശലഭ വിശേഷങ്ങളും, പട്ടികയും നീളുകയാണ്...........</div>
<div style="text-align: left;">
<br /></div>
<div style="text-align: left;">
കാടിനു നടുവിലൂടെയുള്ള വിശാലമായ വഴിയിൽനിന്നും, യാത്ര ചെറിയ കാട്ടുപാതയിലേയ്ക്ക് മാറുകയാണ്.. ചിലയിടങ്ങളിൽ രണ്ടുവശങ്ങളിലും കാട് ഇരുണ്ടുകിടക്കുന്നു.. കാട്ടാനകളുടെ കാലടിപ്പാടുകൾ.... ചൂടുമാറാത്ത ആനപ്പിണ്ടങ്ങൾ... ഗണപതി കൂടുതൽ ശ്രദ്ധാലുവായി... അല്പംകൂടി മുൻപോട്ടു നടന്നപ്പോൾ അധികം ദൂരെയല്ലാതെ ഒരു ചിന്നംവിളി മുഴങ്ങി... ഈറ്റക്കാടുകൾ ഒടിയുന്ന ശബ്ദം..... കൈ ഉയർത്തി, ഞങ്ങളോട് അവിടെത്തന്നെ നിൽക്കുവാൻ ആംഗ്യം കാണിച്ചശേഷം ഗണപതി നടപ്പുവഴി വിട്ട് ഇടതുവശത്തെ കാടിനുള്ളിലേയ്ക്ക് നീങ്ങി... വിശാലമായ ചതുപ്പാണ് ആ ഭാഗത്ത്... പേരറിയാത്ത മലയിഞ്ചിയുടെ കുടുംബത്തിൽപ്പെട്ട ഏതോ ചെടി, വെള്ളപ്പൂക്കളുമായി ചതുപ്പ് നിറഞ്ഞുവളരുന്നു. ചെടികൾക്കിടയിലൂടെ വെള്ളം ഒഴുകുന്ന ശബ്ദം മാത്രം കേൾക്കാം... ഞങ്ങളെ വഴിയിൽ നിറുത്തിയശേഷം, പടർന്നുനിൽക്കുന്ന കൊങ്ങിണിക്കാടുകളുടെ ഇടയിലൂടെ ചതുപ്പിന്റെ സമീപത്തേയ്ക്ക് ഇറങ്ങി ഗണപതി അപ്രത്യക്ഷനായി... </div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGhijGTceTfoDCYdFzodWLYbXXFbeGaODnRn1rAfQFYGUh-RNzCDlyCjl-82AAwwqfyVO1IoIMZtO4WvcYOXfonsccIedLQFMv-M5Ws0J7nVxGyrohrUWzTUPRC3xS-HokJXzXGQevZJc/s1600/18.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">നാട്ടുതത്ത.<span class="st"><i> Rose</i>-<i>ringed Parakeet</i> <span style="color: #a64d79;">(Psittacula krameri)</span></span></span></b></td></tr>
</tbody></table>
<div style="text-align: left;">
കാത്തിരിപ്പിന്റെ സമയമായിരുന്നു പിന്നീട്.... ഏതാണ്ട് 15 മിനിട്ടോളം സമീപത്തെ കാഴ്ചകൾ </div>
<div style="text-align: left;">
ആസ്വദിച്ച് ഞങ്ങൾ ചിലവഴിച്ചു.... ഇതിനിടെ സമീപത്തുണ്ടായിരുന്ന ചെറിയ ഈയൽവാക മരത്തിലേയ്ക്ക് നാട്ടുതത്തകളുടെ കൂട്ടം പറന്നിറങ്ങി....പ്രകൃതിയിൽ നിറഞ്ഞുനിൽക്കുന്ന ഇളംപച്ചയുടെ വർണ്ണപ്പൊലിമ മുഴുവൻ ഓരോ തൂവലിലേയ്ക്കും ആവാഹിച്ചത്ര മനോഹരമായ ശരീരം ... കടും ചുവപ്പും കറുപ്പും നിറഞ്ഞുനിൽക്കുന്ന ചുണ്ടുകൾ. പുറം കഴുത്തിനെ ചുറ്റിപ്പോകുന്ന കറുത്ത മാല. കാടിന്റെ ദേവതകൾ കനിഞ്ഞുനൽകിയ വർണ്ണചാരുതയെന്ന് നിസംശയം പറയാം.. പരസ്പരം കലഹിച്ചും, ഒച്ചവച്ചും, വാകയുടെ കായകൾ അരിഞ്ഞുവീഴ്ത്തിയും ഉല്ലസിയ്ക്കുന്ന തത്തക്കൂട്ടങ്ങളുടെ ധാരാളം ചിത്രങ്ങൾ ഞങ്ങൾ പകർത്തി. ഇതിനിടെ ഗണപതി മടങ്ങിയെത്തിയിരുന്നു.. നിരാശയോടെ...</div>
<div style="text-align: left;">
<br />
" വയലിൽ ഉണ്ടായിരുന്ന ആനക്കൂട്ടം മറുകരയിലെ ഇല്ലിക്കൂട്ടത്തിനിടയിലേയ്ക്ക് കയറിയിട്ടുണ്ട്. <br />
അരക്കിലോമീറ്ററോളം മുൻപോട്ടുപോയി കറങ്ങിവന്നാൽ ചിലപ്പോൾ കാണാം". ഗണപതി പറഞ്ഞു.</div>
<div style="text-align: left;">
<br />
ആദിവാസികളുടെ ഭാഷയിൽ 'വയൽ' എന്നാൽ 'ചതുപ്പ്' എന്നാണ് അർത്ഥമാക്കുന്നത്. ചതുപ്പിൽ ആനക്കൂട്ടം ഉണ്ടെന്നറിഞ്ഞതോടെ എല്ലാവരുടെയും ഉത്സാഹം വർദ്ധിച്ചു.. കാടിന്റെ സമൃദ്ധമായ തണലിലും, വെയിലിനെക്കുറിച്ച് പരാതിപ്പെട്ടുകൊണ്ടിരുന്ന ഇറ്റലിക്കാരും ഉന്മേഷം വീണ്ടെടുത്ത് നടക്കുവാൻ തുടങ്ങി.. വഴിയിൽ പലപ്പോഴും ചെറിയ ചതുപ്പുകൾ മുറിച്ചുകടക്കേണ്ടിയിരുന്നു.. ചതുപ്പിലെ ചെളിയിൽ നിറയെ കാട്ടാനയുടെയും, പോത്തിന്റെയും, മ്ലാവിന്റെയും കാൽപ്പാടുകളാണ് .. സമീപം കാട്ടുപന്നികൾ കുത്തിമറിച്ചിട്ട മൺകൂനകൾ.. ഇവയിൽ ഏതെങ്കിലും മൃഗത്തിന്റെ കാഴ്ചകൾക്കായി വഴിയോരങ്ങളിലെ മരക്കൂട്ടങ്ങൾക്കിടയിലേയ്ക്ക് കണ്ണോടിച്ചുകൊണ്ടായിരുന്നു ഞങ്ങളുടെ യാത്ര...... പക്ഷെ ഫലം നിരാശാജനകമായിരുന്നു.....<br />
<br />
അല്പംകൂടി മുൻപോട്ടുനടന്നശേഷം വഴിയ്ക്കു കുറുകെ ഒഴുകുന്ന ചെറുതോടിന്റെ കരയിൽ അല്പസമയം വിശ്രമം... ബാഗിലുണ്ടായിരുന്ന ഏത്തപ്പഴവും, ഓറഞ്ചും എല്ലാവരുമായി പങ്കുവച്ച് കഴിച്ചശേഷം ഞാനും ജോണിയും തോട്ടിലേയ്ക്കിറങ്ങി. കാടകത്തിന്റെ കുളിരിനെ മുഴുവനായും ആവാഹിച്ച് ഒഴുകിയെത്തുന്ന വെള്ളത്തിൽ മുഖം കഴുകിയപ്പോൾ ഒരു മണിയ്ക്കൂർ നീണ്ട നടപ്പിന്റെ ക്ഷീണം, ഓളപ്പരപ്പിലൂടെ ഒഴുകിയകന്നു. ഉച്ചവെയിലിൽ വാടിയ കുപ്പിവെള്ളത്തെ മറന്ന്, കാടിന്റെ സ്നേഹസമ്മാനം പോലെ ഒഴുയെത്തുന്ന സ്ഫടികതുല്യമായ വെള്ളം ഒരു കവിൾ കുടിച്ചിറക്കി.. കാടിന്റെ കുളിരും, ശീതളിമയും ഒരു കവിൾവെള്ളത്തിൽനിന്നും തൊണ്ടയിലൂടെ ശരീരമാസകലം പടർന്നിറങ്ങി. കാട്ടുമൃഗങ്ങൾ ചവിട്ടിയിളക്കിയ മണ്ണിലൂടെ ഒഴുകിയെത്തുന്ന വെള്ളം, വട്ടയിലയുടെ കുമ്പിളിൽ കോരിക്കുടിയ്ക്കുന്ന ഞങ്ങളെ നോക്കിനിന്ന സഹയാത്രികരുടെ മുഖങ്ങളിൽ ഒരു ഭാവമാറ്റം ഞങ്ങൾ കണ്ടു... പ്രകൃതിയുടെ നൈർമ്മല്യം പൂർണ്ണമായും അനുഭവിച്ചറിയുവാൻ കഴിയാത്ത പരിഷ്കൃതമനുഷ്യന്റെ കണ്ണുകളിൽ, നൂറുകണക്കിനു കാട്ടുചെടികളെ തഴുകിയെത്തുന്ന കാട്ടരുവിയും, നഗരജീവിതത്തിന്റെ എച്ചിൽകൂമ്പാരങ്ങൾ വഹിച്ചെത്തുന്ന അഴുക്കുചാലുകളും തമ്മിൽ കാര്യമായ വ്യത്യാസം കണ്ടെത്തുവാൻ കഴിയാത്തതാവാം ആ ഭാവമാറ്റത്തിനു കാരണം...<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhb1_BQAywtBhJvd_JfpbY53_g-G0Vy3oLGEBlrwO91fqvMdbVkfUxXHGJAzXWP5JqRPRBJ9k_RuCsWCHQTdTdF0KfMTs0q21djKF3mKpZCYg82RrUlF4H2fuobZn_w73rnof68U8Pjqms/s1600/22.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhb1_BQAywtBhJvd_JfpbY53_g-G0Vy3oLGEBlrwO91fqvMdbVkfUxXHGJAzXWP5JqRPRBJ9k_RuCsWCHQTdTdF0KfMTs0q21djKF3mKpZCYg82RrUlF4H2fuobZn_w73rnof68U8Pjqms/s1600/22.jpg" /></a></div>
തോട്ടിലെ നീരൊഴുക്കിന്റെ തണുപ്പിൽ മതിമറന്ന് നിൽക്കുമ്പോൾ തലയ്ക്കുമുകളിലായി ഇലച്ചാർത്തുകളുടെ തിരയിളക്കം... ഒപ്പം കരിങ്കുരങ്ങന്റെ മുഴങ്ങുന്ന ശബ്ദവും....അഞ്ചോളം വരുന്ന കരിങ്കുരങ്ങുകളുടെ ഒരു ചെറുകൂട്ടം തൊട്ടടുത്തുള്ള മരത്തിന്റെ മുകളിൽ.. ക്യാമറ ഉയർത്തിയതേ, താഴ്ന്ന ഒരു മരക്കൊമ്പിൽ കുഞ്ഞുമായി ഇരുന്ന തള്ളക്കുരങ്ങ് ഇലപ്പടർപ്പുകൾക്കിടയിലേയ്ക്ക് തെന്നിമാറി... വാനരസംഘത്തിന്റെ നേതാവാകണം, ഒരു മരച്ചില്ലയിരുന്ന് ഞങ്ങളുടെ നീക്കങ്ങൾ നിരീക്ഷിയ്ക്കുന്നുണ്ട്.. നാലഞ്ച് ക്ലിക്കുകൾ.. മനോഹരമായ കുറച്ച് ഫ്രെയിമുകൾ ക്യാമറയിൽ പതിഞ്ഞു. ഒരിയ്ക്കൽക്കൂടി ആർക്കോ മുന്നറിയിപ്പ് നൽകാനെന്നവണ്ണം ശബ്ദമുയർത്തിക്കൊണ്ട് അവനും, മറ്റു കുരങ്ങുകളുടെ പിന്നാലെ മരച്ചില്ലകൾക്കിടയിലേയ്ക്ക് മറഞ്ഞു.</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2YxmwcZQVdgLRGLeFIT4Bb3kOijA9nhoqsU72jhncKmX9WDAkESNS3cdv3qJgKyzLNV2UuVGNG8Kupq25vzoQoLqF3Ut39k0RBgmMRET0BFQociAfHaI4iehe8zSo4AkxCFiOZCL-XOY/s1600/20.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh2YxmwcZQVdgLRGLeFIT4Bb3kOijA9nhoqsU72jhncKmX9WDAkESNS3cdv3qJgKyzLNV2UuVGNG8Kupq25vzoQoLqF3Ut39k0RBgmMRET0BFQociAfHaI4iehe8zSo4AkxCFiOZCL-XOY/s1600/20.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>കരിങ്കുരങ്ങ് - <span class="st"><i>Nilgiri langur</i> <span style="color: #a64d79;">(Trachypithecus johnii)</span></span></b></span></td></tr>
</tbody></table>
<div style="text-align: left;">
കൈത്തോട് മുറിച്ച് കടന്ന് ചതുപ്പിന്റെ ഓരത്തുകൂടി ഞങ്ങൾ യാത്ര തുടർന്നു. അതിരാവിലെ പോയ വിദേശികൾ ഉൾപ്പടെയുള്ള 'നേച്ചർവാക്ക്' സംഘത്തിനെ ആനക്കൂട്ടം ഇവിടെവച്ച് ആക്രമിയ്ക്കുവാൻ ശ്രമിച്ചിരുന്നു. സംഘത്തിലെ പലരും ഭയന്നോടി വീണ് പരിക്ക് പറ്റുകയും ചെയ്തു. ഇത്തവണ ആനക്കൂട്ടത്തിന്റെ മുൻപിലേയ്ക്ക് എല്ലാവരും ഒന്നിച്ച് ചെന്ന് അപകടം സംഭവിക്കാതിരിയ്ക്കുവാനുള്ള ഒരു മുൻകരുതൽ ആയിട്ടായിരിയ്ക്കണം, കാട്ടാനയുടെ സാന്നിധ്യം അറിഞ്ഞതുമുതൽ ഗണപതി ഏറെ മുന്നിലായാണ് നടന്നിരുന്നത്. തൊട്ടരികത്തെവിടെയോ ഇല്ലിക്കാടുകൾ ഒടിയുന്ന ശബ്ദം കേൾക്കുന്നുണ്ട്... ഞങ്ങൾ നിൽക്കുന്നതിന്റെ സമീപത്തുള്ള വലിയ ഇല്ലിക്കൂട്ടങ്ങൾക്കിടയിൽനിന്നും രണ്ടുതവണ ചിന്നം വിളികളും മുഴങ്ങി.. അവിടെത്തന്നെ നിൽക്കുവാൻ ആംഗ്യം കാണിച്ചശേഷം ഗണപതി ഇല്ലിക്കൂട്ടത്തിനിടയിലേയ്ക്ക് മറഞ്ഞു. </div>
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKoTBqtvrGVdvIrd6lSN32GUMQwe_YVDys6DbazJdetoao1ijMhs9pmigp0rjZn3__Y0uilmbIB5-zj9LN1kNISnm8DkJJ-ofai7b6BB8g2gogHQkJmeIqzis6YpkKgxyWsc6_fryTIsk/s1600/16.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKoTBqtvrGVdvIrd6lSN32GUMQwe_YVDys6DbazJdetoao1ijMhs9pmigp0rjZn3__Y0uilmbIB5-zj9LN1kNISnm8DkJJ-ofai7b6BB8g2gogHQkJmeIqzis6YpkKgxyWsc6_fryTIsk/s1600/16.jpg" /></a><br />
<div style="text-align: left;">
നാലഞ്ച് മിനിട്ട് നേരത്തെ കാത്തിരിപ്പിനുശേഷം അല്പം ദൂരെയുള്ള ചെറിയ മൊട്ടക്കുന്നിനപ്പുറത്തുനിന്നും ഗണപതി പ്രത്യക്ഷപ്പെട്ടു... ബാഗുകൾ അവിടെവച്ചശേഷം ശബ്ദമുണ്ടാക്കാതെ വരുവാൻ ആംഗ്യഭാഷയിലുള്ള നിർദ്ദേശം.... പടർന്നുകിടക്കുന്ന ഇല്ലിക്കൂട്ടത്തിന്റെ തണലിൽ ബാഗുകൾ വച്ചശേഷം ഞങ്ങൾ ഗണപതിയുടെ സമീപത്തെത്തി.. മലയിഞ്ചിക്കൂട്ടം വളർന്നുനിൽക്കുന്ന ചതുപ്പിന്റെ മധ്യഭാഗത്തായി ചെളിയിൽ കുളിച്ച് നിൽക്കുകയാണ് രണ്ട് ആനകൾ. ഞങ്ങൾക്കും, ആനക്കൂട്ടത്തിനും ഇടയിലുള്ള ചെറിയ ഒരു പുൽമേടും, വളർന്നു നിൽക്കുന്ന കാട്ടുപൊന്തകളും സുഗമമായ കാഴ്ചയ്ക്ക് തടസ്സമായിത്തീരുന്നുണ്ട്.. കാറ്റിന്റെ ഗതിയും പ്രതികൂലമാണ്. വ്യക്തമായ ചിത്രങ്ങൾ പകർത്തണമെങ്കിൽ ഏറെ മുൻപോട്ടുനീങ്ങിയേ മതിയാകൂ. അനുവാദത്തിനായി ഗണപതിയെ നോക്കി.. പൊയ്ക്കൊള്ളുവാനുള്ള അനുവാദം, ഒരു തലയാട്ടലിൽക്കൂടി ലഭിച്ചതോടെ ഞാനും ജോണിയും മുൻപോട്ടു നീങ്ങി. അല്പം ഭയത്തോടെ, ആനക്കൂട്ടത്തിന്റെ കാഴ്ചകൾ ആസ്വദിച്ച് നിന്ന വിദേശികൾക്ക് കൂട്ടായി, ഗണപതി അവിടെത്തന്നെ നിന്നു....</div>
</div>
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiKcp4DD4l0ngSABzxbrQHcdyn7IgKbHXWMtvUcMG-XSHgnSP-s1Gj7J0iL_HXo3aIZorbNZU2MHo4d7ajoCcjT04rFvr8rMUAeSr9_X0-kmal_VVJ0p482AzEDLf0RYaB15n32gVNpW0/s1600/10-2.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #38761d;">ഏഷ്യൻ ആന -Asiatic elephant</b> <b style="color: #a64d79;">(<i>Elephas maximus</i>)</b></span></td></tr>
</tbody></table>
<div class="separator" style="clear: both; text-align: center;">
</div>
ഞങ്ങൾക്ക് അധികദൂരം മുൻപോട്ട് നീങ്ങുവാൻ കഴിഞ്ഞില്ല.. തൊട്ടുമുൻപിൽ ചതുപ്പ് ആരംഭിയ്ക്കുകയാണ്. ചതുപ്പ് മുറിച്ചുകടന്ന് ആനക്കൂട്ടത്തെ സമീപിയ്ക്കുക അസാധ്യമായതുകൊണ്ട് അല്പം നിരാശയോടെതന്നെ സമീപത്തുള്ള ഇല്ലിക്കൂട്ടങ്ങളുടെ തണലിൽ ഞങ്ങൾ ഇരുന്നു.. രണ്ടോ മൂന്നോ ആനകളാണ് ഇപ്പോൾ ചതുപ്പിൽ ഉള്ളത്. ചതുപ്പിലെ ചെളിയിൽ മുങ്ങിക്കുളിച്ച്, കനത്ത ചൂടിനെ പ്രതിരോധിയ്ക്കുവാനുള്ള ശ്രമത്തിലാണ് ആനക്കൂട്ടം...... രണ്ട് കുട്ടികൊമ്പന്മാരും ഒരു പിടിയാനയുമാണ് കൂട്ടത്തിലുള്ളത്. അല്പനേരത്തെ കാത്തിരിപ്പിനുശേഷം ഒരു കുട്ടിയാനകൂടി ചതുപ്പിൽനിന്നും കയറിവന്നു. കഷ്ടിച്ച് ഏഴോ എട്ടോ മാസം പ്രായം... തള്ളയാനയുടെ ചുറ്റും കുസൃതികാണിച്ച് നടക്കുന്ന കുട്ടിയാനയുടെ കാഴ്ചകൾ ആസ്വദിച്ചിരുന്ന് സമയം പോയത് ഞങ്ങൾ അറിഞ്ഞില്ല... ദൂരക്കൂടുതൽ എന്ന പരിമിതി ഉണ്ടായിരുന്നുവെങ്കിലും, കുറച്ച് ചിത്രങ്ങളും ഞങ്ങൾ പകർത്തി. പക്ഷെ ക്യാമറയിലേയ്ക്ക് നിശ്ചലമായ കുറെ ചിത്രങ്ങൾ പകർത്തുന്നതിനേക്കാൾ പതിന്മടങ്ങ് ആസ്വാദ്യകരമായിരുന്നു കാട്ടാനകളെ കണ്മുൻപിൽ കണ്ടാസ്വദിയ്ക്കുവാൻ ലഭിച്ച ഈ മണിയ്ക്കൂറുകൾ. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1nPg8Q-xVkOi2eF3r0P9K5VmY4norzVXvd02ptrZZZvmXBTzBYWVICo6_4FhUU2_kp80IeXNfeDRSiHM_u01GTa6foJJPmHaqe_Rmx__rK3CbdH9Ct9JEw_eYVOaBw3dJaMRD3OP5sP4/s1600/10-4.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg1nPg8Q-xVkOi2eF3r0P9K5VmY4norzVXvd02ptrZZZvmXBTzBYWVICo6_4FhUU2_kp80IeXNfeDRSiHM_u01GTa6foJJPmHaqe_Rmx__rK3CbdH9Ct9JEw_eYVOaBw3dJaMRD3OP5sP4/s1600/10-4.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">ചെളിയിലൊരു നീരാട്ട്...</span></b></td></tr>
</tbody></table>
പെട്ടന്ന് കിളി ചിലയ്ക്കുന്നതുപോലെ ഗണപതിയുടെ ചൂളമടി...... തിരികെ മടങ്ങാമെന്ന് ആംഗ്യഭാഷയിൽ നിർദ്ദേശം. ഇറ്റലിക്കാർ ആനക്കാഴ്ചകൾ അവസാനിപ്പിച്ച് മടങ്ങിപ്പോകുവാനായി തിരക്ക് കൂട്ടുകയാണ്.. അവർക്ക് ഇന്നുതന്നെ മൂന്നാറിന് പോകണം..... ആഗ്രയാണെങ്കിൽ ആനക്കാഴ്ചകളിൽ ഹരം പിടിച്ചു നിൽക്കുകയാണ്. ആദ്യമായിട്ടാണത്രെ കാട്ടാനകളെയും, കുട്ടികളെയും വനത്തിനുള്ളിൽ ഇത്രയും അടുത്ത് കാണുന്നത്. അതിന്റെ ആവേശത്തിൽ ആനക്കുട്ടിയുടെ കുസൃതികൾ അസ്വദിച്ച് അല്പസമയംകൂടി ഇവിടെ ചിലവഴിയ്ക്കുവാൻ ആഗ്ര തയ്യാറായിരുന്നു. ഇതിനിടയിൽ ഞങ്ങളുടെ വലതുവശത്തായി, ഇടതൂർന്നു വളരുന്ന മരക്കൂട്ടത്തിനിടയിൽ നിന്നും കാടുകൾ ഒടിയുന്ന ശബ്ദം കേട്ടുതുടങ്ങി.... അല്പം മുകളിൽനിന്നായി ഒരു ചിന്നംവിളികൂടി മുഴങ്ങിയതോടെ ഞങ്ങൾ വേഗത്തിൽ ബാഗുകൾ എടുത്ത് തയ്യാറായി. മറ്റൊരു ആനക്കൂട്ടം കുന്നിന്മുകളിൽനിന്നും ചതുപ്പിലേയ്ക്ക് ഇറങ്ങിവരികയാണ്. നടന്നുവന്ന വഴിയിലേയ്ക്ക് ആനക്കൂട്ടം ഇറങ്ങിക്കഴിഞ്ഞാൽ മൂന്നുവശവും വലയംചെയ്തു കിടക്കുന്ന ചതുപ്പിനും, ആനക്കൂട്ടത്തിനും ഇടയിൽ ഞങ്ങൾ അകപ്പെട്ടുപോകുവാനുള്ള സാധ്യത ഏറെയാണ്... ചിന്നംവിളി ഒരിയ്ക്കൽക്കൂടി മുഴങ്ങി..ഇത്തവണ അത് ഏറെ അടുത്തായിരിയ്ക്കുന്നു എന്ന് മനസ്സിലായതോടെ പിന്നെ നിൽക്കുവാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല.അതിവേഗം തിരിച്ചുനടന്ന് കൈത്തോട് മുറിച്ചുകടന്ന് സുരക്ഷിതമായ അകലത്തിൽ എത്തിക്കഴിഞ്ഞപ്പോഴാണ് എല്ലാവർക്കും ആശ്വാസമായത്. ചെരിഞ്ഞുകിടക്കുന്ന മലഞ്ചെരുവിലെ ഈറ്റക്കാടുകൾ അപ്പോഴും ഇളകുന്നുണ്ടായിരുന്നു. മലയിറങ്ങിവരുന്ന ആനക്കൂട്ടത്തിന്റെ കാഴ്ചകൾക്കായി അല്പസമയംകൂടി ഞങ്ങൾ കാത്തുനിന്നുവെങ്കിലും, നിരാശയായിരുന്നു ഫലം...<br />
<br />
മടക്കയാത്രയ്ക്കുള്ള സമയമായിരിയ്ക്കുന്നു. ഇതിനിടെ ഓഫീസിൽനിന്നും ഗണപതിയുടെ മൊബൈൽ ഫോണിലേയ്യ്ക്ക് വിവരങ്ങൾ അന്വേഷിച്ചുള്ള സന്ദേശവും എത്തി.. രാവിലെ സന്ദർശകർക്കുനേരെ ആനയുടെ ആക്രമണമുണ്ടായതുകൊണ്ടുള്ള അന്വേഷണമാണ്. അതിനൊപ്പം ഇറ്റലിക്കാരുടെ തിരക്കുകൂട്ടലും ഏറിവന്നതോടെ ഞങ്ങൾ മടങ്ങാൻ തീരുമാനിച്ചു.. കുറുമ്പുകാട്ടി നടക്കുന്ന കുട്ടിയാനയെ ഉന്തിത്തള്ളി കരയ്ക്കുകയറ്റിയ ആനക്കൂട്ടം അല്പംകൂടി മുൻപോട്ട് അടുത്തിരുന്നു. ഒരിയ്ക്കൽക്കൂടി തിരിഞ്ഞ് ആനക്കൂട്ടത്തിന്റെ കാഴ്ചകളോട് വിട പറഞ്ഞ് ഞങ്ങൾ മടക്കയാത്ര ആരംഭിച്ചു.<br />
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLH09WBn79m5S4V1_rumX01OPd1HoXYEBDzwuxoI6VPY8FWiQoZKfd2LBZavcovwObQugoUNu1a9CEfzad8qmrkZq-bzzH9Dh2El3Eo8Ww96M5o1eAjHDuLl6DoKgNaUQyg0MQmI3eJsk/s1600/23.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLH09WBn79m5S4V1_rumX01OPd1HoXYEBDzwuxoI6VPY8FWiQoZKfd2LBZavcovwObQugoUNu1a9CEfzad8qmrkZq-bzzH9Dh2El3Eo8Ww96M5o1eAjHDuLl6DoKgNaUQyg0MQmI3eJsk/s1600/23.jpg" /></a></div>
മടക്കയാത്രയ്ക്കായി, വയലിനോട് ചേർന്നുപോകുന്ന മറ്റൊരു വഴിയാണ് ഞങ്ങൾ തിരഞ്ഞെടുത്തത്.. പേരറിയാപക്ഷികളുടെ കളകൂജനങ്ങളും, കാട്ടുപ്പൂക്കൾക്കു മീതേ തുള്ളിക്കളിയ്ക്കുന്ന ചിത്രശലഭങ്ങളുടെ വർണ്ണപ്പകിട്ട് ആസ്വദിച്ചും ഞങ്ങൾ നടന്നു. വഴിയ്ക്കുകുറുകെ വീണുകിടക്കുന്ന ഒരു മരത്തിന്റെ ചുവട്ടിൽ കാട്ടുതേനീച്ചയുടെ കൂട്. പൂന്തേനും, പൂമ്പൊടിയുമായി മൂളിയെത്തുന്ന തേനീച്ചക്കൂട്ടത്തിന് ശല്യമാകാതെ, വീണുകിടക്കുന്ന മരത്തിനെ ചുറ്റിക്കറങ്ങി വീണ്ടും യാത്ര..... വയൽ അവസാനിയ്ക്കുന്ന ഭാഗത്ത് ഒരു മരത്തിന്റെ വിശേഷങ്ങളുമായി ഗണപതി വീണ്ടും നിന്നു.. കറുവാപ്പട്ടയാണ്.... വനം കൊള്ളക്കാരുടെ മറ്റൊരു ഇഷ്ടവൃക്ഷമായ അതിന്റെ ഓഷധഗുണത്തെക്കുറിച്ചും, സുഗന്ധത്തെക്കുറിച്ചും വിശദീകരിച്ച് നടന്ന ഞങ്ങൾ മറ്റൊരു കാഴ്ചക്കരികിലെത്തി..... കുറച്ചുനാൾ മുൻപ് കടുവ പിടികൂടിയ ഒരു മ്ലാവിന്റെ തലയോട്ടി. <br />
ആരോ കലാപരമായി ഒരു മരത്തിന്റെ കവരകൾക്കിടയിൽ സ്ഥാപിച്ചിരിയ്ക്കുകയാണ്.. നീണ്ടുവളർന്നു നിൽക്കുന്ന കൊമ്പുകൾ, മ്ലാവിന്റെ വലിപ്പത്തേക്കുറിച്ച് ഒരു ഏകദേശ ധാരണ സന്ദർശകർക്ക് നൽകുന്നുണ്ട്. ഈ കൂറ്റൻ കൊമ്പുമുയർത്തിപ്പിടിച്ച്, ഈ കാടുകളുടെ അവകാശികളിൽ ഒരാളായി എത്രയോ കാലം അവൻ മേഞ്ഞുനടന്നിരിയ്ക്കണം.. അവന്റെ തലയെടുപ്പ് കണ്ട് എത്രയോ സഞ്ചാരികൾ മതിമറന്ന് നിന്നിട്ടുണ്ടാകണം.. ഇന്ന് കാടിന്റെ മറ്റൊരു അവകാശിയുടെ ഉദരപൂരണത്തിന് ഇരയായി അവന്റെ തലയോട്ടിയും കൊമ്പും മാത്രം കാഴ്ചക്കാർക്കായി ഈ വനത്തിനുള്ളിൽ അവശേഷിച്ചിരിയ്ക്കുന്നു. 'ദുർബലൻ ശക്തന്റെ ഇരയായിത്തീരണം' എന്ന ആഗോളതത്ത്വത്തിന്റെ, കാടിനുള്ളിലെ ഒരു ഉദാഹരണം. മ്ലാവിന്റെ കൊമ്പുകളിൽ പിടിച്ചുകൊണ്ടുള്ള കുറച്ചു ചിത്രങ്ങൾ ഞങ്ങൾ അവിടെനിന്നും പകർത്തി.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiF4de-obLMEtFHJyMZ2-yY-RhvKJAaTVEJQpeA6PeifRbe_Jb6xObKnB06EFMriR626bsAA842XTtkNAWhfn1hPijGjTCW3RTyBtg83Zln4OOwCPBkCh87clTniJ7tjSgAImEjhGSLzOI/s1600/24.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">വനയാത്രകളിലെ സഹയാത്രികൻ...</span></b></td></tr>
</tbody></table>
<div class="separator" style="clear: both; text-align: center;">
</div>
സമയം രണ്ടുമണിയോടടുത്തിരുന്നു..ഇറ്റലിക്കാരായ സഹയാത്രികർ തിരക്കിട്ടു നടന്ന് ഏറെ മുൻപിലെത്തിയിരുന്നു. തേക്കടിയുടെ വനസൗന്ദര്യത്തിനേക്കാളുമുയരത്തിൽ, മടക്കുവീണുകിടക്കുന്ന പച്ചകരിമ്പടംപോലെയുള്ള മൂന്നാറിന്റെ തേയിലത്തോട്ടങ്ങളും, കോടമഞ്ഞിനടിയിൽനിന്നും തലയുയർത്തി നിൽക്കുന്ന നീലമലനിരകളും അവരെ കൂടുതൽ ഭ്രമിപ്പിയ്ക്കുന്നുവെന്ന് തീർച്ച... നിഗൂഢസൗന്ദര്യം നിറഞ്ഞ കാടിന്റെ കാഴ്ചകൾ അവസാനിപ്പിച്ച്, ഞങ്ങളും നടപ്പിന്റെ വേഗത വർദ്ധിപ്പിച്ചു. സമയം അനുവദിച്ചാൽ തേക്കടിതടാകത്തിലൂടെ ഒരു ബോട്ട് യാത്രകൂടി നടത്തണം. കത്തിയെരിയുന്ന സൂര്യൻ പടിഞ്ഞാറേയ്ക്ക് താഴുവാൻ തുടങ്ങുന്ന നാലുമണിസമയങ്ങളിൽ, തടാകതീരത്ത് കാട്ടുമൃഗങ്ങളെ കാണുവാനുള്ള സാധ്യത കൂടുതലാണ്. കരിമലപോലെ തലയെടുപ്പുമായി എത്തുന്ന ആനക്കൂട്ടങ്ങൾ, വന്യതയും,കരുത്തും കണ്ണുകളിൽ ആവാഹിച്ചെത്തുന്ന കാട്ടുപോത്തിൻകൂട്ടങ്ങൾ, നിഷ്കളങ്ക സൗന്ദര്യം നിറഞ്ഞ മ്ലാവുകൾ, കാട്ടുപന്നികൾ.. ഇവയെല്ലാം വെള്ളംകുടിയ്ക്കുവാനായി താടകത്തിന്റെ തീരങ്ങളിലേയ്ക്ക് ഈ സമയത്താണ് സാധാരണ ഇറങ്ങിവരാറുള്ളത്. ഇതിനുമുൻപ് നടത്തിയ പല ബോട്ട് യാത്രകളിലും ഏറ്റവും അധികം മൃഗങ്ങളെ കാണുവാൻ സാധിച്ചതും ഈ സമയത്തായിരുന്നു എന്നതും, ഒരു ബോട്ട് യാത്രകൂടി നടത്തുവാൻ മനസ്സിനെ പ്രലോഭിപ്പിയ്ക്കുന്നുണ്ടായിരുന്നു. വഴിയിൽ നേച്ചർവാക്ക് നടത്തുന്ന അടുത്ത സംഘങ്ങളെയും ഞങ്ങൾ കണ്ടുമുട്ടി. വിദേശികളായ യുവമിഥുനങ്ങളാണ് കാടകങ്ങളിൽ മറഞ്ഞിരിയ്ക്കുന്ന അപൂർവ്വമായ കാഴ്ചകളിലേയ്ക്ക് ഇപ്പോൾ നടന്നുകയറുന്നത്.. കുടിലിൽ വച്ച് മുൻപേ പരിചയപ്പെട്ടിരുന്ന തങ്കച്ചൻ എന്ന് വാച്ചറായിരുന്നു അവരോടൊപ്പമുണ്ടായിരുന്നത്.. വയലിൽ ആനകളുണ്ടെന്ന വിവരം അറിഞ്ഞപ്പോൾ അവരുടെ കണ്ണുകളിൽ സന്തോഷവും, ആകാംക്ഷയും ഒന്നിച്ച് തെളിഞ്ഞൂവന്നു.. ദേശങ്ങൾക്കും, ഭാഷകൾക്കും അതീതമായ, മനസ്സുനിറഞ്ഞ ഒരു പുഞ്ചിരികൊണ്ട് യാത്ര പറഞ്ഞ് അവർ നടന്നു..<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxhA33A7XpwikzluXK4e6fjeaahzygsUGnQD4l1S2NU4gIlJock-L0z8OeXj26PfdUbMA7Y9d4_-eHp0zGi1yAbxMu1vIryQy0H9_IE6ctyOXS3-QKG0Zg2RKpelx3F5c2yX9NjQN8apM/s1600/17.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxhA33A7XpwikzluXK4e6fjeaahzygsUGnQD4l1S2NU4gIlJock-L0z8OeXj26PfdUbMA7Y9d4_-eHp0zGi1yAbxMu1vIryQy0H9_IE6ctyOXS3-QKG0Zg2RKpelx3F5c2yX9NjQN8apM/s1600/17.jpg" /></a></div>
കൃത്യം 2:30നുതന്നെ ഞങ്ങൾ യാത്ര ആരംഭിച്ച കുടിലിൽ മടങ്ങിയെത്തി. ബെന്നി,അനീഷ്, രവി.... മൂന്നു വാച്ചർമാർകൂടി മറ്റു സന്ദർശകർക്കൊപ്പമുള്ള യാത്രകൾ അവസാനിപ്പിച്ച് കുടിലിൽ എത്തിയിരുന്നു. ബെന്നി കട്ടപ്പനക്കാരനാണ്. അനീഷും, രവിയും കുമളി സ്വദേശികളും. എല്ലാവരെയും പരിചയപ്പെട്ട്, ഫോൺനമ്പറും കൈമാറി ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. ഇനി തേക്കടിതടാകക്കരയിലെ ബോട്ട് ലാന്റിംഗിലേയ്ക്കാണ് യാത്ര. വിവാദങ്ങളും, ശർക്കരയും, ചുണ്ണാമ്പും കൂട്ടിക്കുഴച്ച് നിർമ്മിച്ച മുല്ലപ്പെരിയാർ അണക്കെട്ടിന്റെ കാഴ്ചകൾക്കായി, ഒരു ബോട്ട് യാത്ര അവിടെനിന്നും ആരംഭിയ്ക്കുന്നു......<br />
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
<div class="separator" style="clear: both; text-align: center;">
</div>
</div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com37tag:blogger.com,1999:blog-4628133033338158729.post-49709689349120620392012-03-01T21:03:00.001-08:002012-03-01T21:04:39.621-08:00അക്ബർ കാ മഖ്ബറ.<div dir="ltr" style="text-align: left;" trbidi="on"><br />
<div class="separator" style="clear: both; color: black; text-align: center;"><b><span style="font-size: small;">ഈ യാത്രയുടെ മുൻഭാഗങ്ങൾ</span></b><b><span style="font-size: small;"><span style="font-weight: normal;"> </span></span></b><b style="color: #38761d;"><span style="font-size: small;"><span style="font-weight: normal;"> </span></span></b></div><div class="separator" style="clear: both; color: black; text-align: center;"><b style="color: #38761d;"><span style="font-size: small;"><span style="font-weight: normal;">(1) <a href="http://vazhikazhcha.blogspot.in/2011/11/blog-post_28.html">ബുള്ളറ്റ് റൈഡ് ടു താജ്മഹൽ</a>, (2)</span></span></b><span style="font-size: small;"><span style="color: #38761d; font-size: small; font-weight: normal;"> <a href="http://vazhikazhcha.blogspot.in/2011/11/blog-post_30.html">മാതളപുഷ്പം കൊഴിഞ്ഞപ്പോൾ...</a> </span><span style="color: #38761d;">(3) <a href="http://vazhikazhcha.blogspot.in/2012/01/blog-post.html">താജ്മഹൽക്കാഴ്ചകൾ</a></span></span><b> </b></div><div class="separator" style="clear: both; color: black; text-align: left;"><b>...</b><b>..........................................................................................................................................................</b></div><br />
<div class="separator" style="clear: both; text-align: left;">താജ്മഹലും, ഫത്തേപ്പൂരും, വൃന്ദാവനവും സന്ദർശിച്ചു മടങ്ങുന്ന സഞ്ചാരികളിൽ പലരും, അക്ബർ ചക്രവർത്തിയുടെ ശവകുടീരത്തെ, കാഴ്ചകളുടെ പട്ടികയിൽനിന്നും ഒഴിവാക്കുകയാണ് പതിവ്. ടൂർ ഓപ്പറേറ്റർമാരുടെ പട്ടികയിൽ കാര്യമായ ഇടം പിടിയ്ക്കാത്തതിനാൽ പാക്കേജ് ടൂറുകളുടെ ഭാഗമായി സഞ്ചരിയ്ക്കുവാൻ ആഗ്രഹിക്കുന്ന യാത്രികരിൽ പലർക്കും ഈ സ്മാരകം സന്ദർശിയ്ക്കുവാനും സാധിക്കാറില്ല. ആഗ്രയിലെ വീർപ്പുമുട്ടിക്കുന്ന ജനക്കൂട്ടത്തിന്റെയും, വാഹനത്തിരക്കിന്റെയും ഇടയിൽനിന്നും സിക്കന്ദ്രയിൽ എത്തിയപ്പോൾ അത് ഞങ്ങൾക്കു പൂർണമായും ബോദ്ധ്യപ്പെട്ടു. പതിനായിരക്കണക്കിന് വിനോദസഞ്ചാരികൾ ദിവസേന കടന്നുപോകുന്ന ആഗ്ര-ഡൽഹി നാഷണൽ ഹൈവേ(NH-2)യോട് ചേർന്ന് സ്ഥിതിചെയ്യുന്ന, മഹാനായ മുഗൾചക്രവർത്തിയുടെ ശവകുടീരത്തിനു സമീപത്തെ പാർക്കിംഗ് ഗ്രൗണ്ടിൽ രണ്ടോ മൂന്നോ വലിയ വാഹനങ്ങളും വിരലിൽ എണ്ണാവുന്നത്ര സന്ദർശകരും മാത്രം... അവശേഷിക്കുന്ന സ്ഥലങ്ങളിൽ ഏതാനും ബൈക്കുകൾ നിരന്നിരിക്കുന്നു. വശങ്ങളിൽ പടർന്നു പന്തലിച്ചുനിൽക്കുന്ന കൂറ്റൻ ആര്യവേപ്പ് വൃക്ഷങ്ങളുടെ തണലിലേയ്ക്ക്, ഞങ്ങളുടെ ബൈക്കുകളും സ്ഥാനം പിടിച്ചു.</div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEieYOIsjR8Cjf9yCw7srPOUPtpprHdHwSskgFt9CGICeCytEAkyACemp2-yqRFkHLJJXRl2OvXgXKcGdhLWiwTbPS-SC1ZeDjJwptcAb_b3VgJxSUs7Zu8KOFs2Zz5Ozvj4po1UTw_Lxvc/s1600/1.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>ശവകുടീരത്തിന്റെ പ്രധാന കവാടം (South Gate)</b></span></td></tr>
</tbody></table><div class="separator" style="clear: both; text-align: center;"></div>പച്ചമതിൽപോലെ വെട്ടിയൊരുക്കിയ ചെടികളും, പരവതാനിപോലെ പരന്നുകിടക്കുന്ന പുൽത്തകിടികളും ചേർന്നൊരുക്കിയിരിക്കുന്ന ചെറുപൂന്തോട്ടമായിരുന്നു ആദ്യകാഴ്ച. തോട്ടത്തിനുനടുവിലൂടെയുള്ള വഴികൾ തറയോടുകൾ പാകി മനോഹരമാക്കിയിട്ടുണ്ട്. ഉത്തരേന്ത്യയുടെ വൃത്തിഹീനത തെല്ലും ബാധിക്കാത്ത വഴിയോരങ്ങളിൽ പോപ്പിച്ചെടികൾ പൂത്തു തുടങ്ങിയിരിക്കുന്നു. ചിലയിടങ്ങളിൽ പൂന്തോട്ടം കൂടുതൽ മോടി പിടിപ്പിക്കുവാനുള്ള പണികൾ പുരോഗമിച്ചു വരികയാണ്. ഒന്നോ രണ്ടോ മാസങ്ങൾ കഴിഞ്ഞാൽ, വർണ്ണങ്ങൾ വാരി വിതറി തോട്ടത്തിലെ ചെടികളെല്ലാം പൂത്തുലഞ്ഞുനിൽക്കുന്ന നയനാഭിരാമമായ ദൃശ്യമാകും സന്ദർശകരെ കാത്തിരിയ്ക്കുക.<br />
<br />
കാഴ്ചകൾ ആസ്വദിച്ച് കടന്നു ചെല്ലുമ്പോൾ വേപ്പുമരങ്ങളെ തഴുകിയെത്തുന്ന ഔഷധക്കാറ്റിന്റെ കുളിരും, വർണവൈവിധ്യങ്ങളുടെ തിരയിളക്കവുമായി ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുന്ന മയിൽക്കൂട്ടങ്ങളുടെ കാഴ്ചകളും ഒന്നുചേർന്നെത്തി ഓരോ കാഴ്ചക്കാരനെയും ഹൃദ്യമായി ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നു..<br />
<br />
ആഗ്രയുടെ നഗരാതിർത്തികൾക്കുള്ളിൽ പകൽ, സൂര്യന്റെ ചൂട് സഹിക്കാവുന്നതിനും അപ്പുറത്തായിരുന്നു. ഏതാണ്ട് 35 ഡിഗ്രിയ്ക്കും മുകളിൽ... പക്ഷെ 10 കിലോമീറ്റർ അകലെ ഈ മതിൽക്കെട്ടുകൾക്കുള്ളിൽ കാലാവസ്ഥ, നേർവിപരീതമായാണ് അനുഭവപ്പെട്ടത്. കേരളത്തിലെ ഇടതൂർന്ന കാടുകളിലൂടെ നടക്കുമ്പോൾ ലഭിക്കുന്ന അതേ കുളിർമ ഈ വേപ്പുമരങ്ങൾക്കടിയിലും അനുഭവിക്കുവാനാകുന്നു. സന്ദർശകബാഹുല്യം ഏറെയില്ലാത്തതിനാൽ തീർത്തും ശാന്തമായ അന്തരീക്ഷം.. ആരുടെയും ശല്യമില്ലാതെ സമയമെടുത്ത് കാഴ്ചകൾ ആസ്വദിക്കാം.. വൃക്ഷത്തണലുകളുടെ കുളിർമയിലൂടെ, തത്തകളുടെയും, മൈനകളുടെയും ചിലപ്പുകൾക്കും, കിന്നാരങ്ങൾക്കും ചെവികൊടുത്ത് ഞങ്ങൾ പ്രധാനകവാടത്തിന്റെ സമീപമെത്തി.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHrHgq1_PhlsDczZE86vQ6kRNqrXPj3vGwRl-HmVMLmibgoF2_H91Zkj4LM1itDyYbB4wkwbDNuEwbTjDV1W0GUUWTvQYkhk-ZMw7Q3OzVATDCxV3uC5CZOjgCdDXY5WqPBB12jB7jiYQ/s1600/3.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiHrHgq1_PhlsDczZE86vQ6kRNqrXPj3vGwRl-HmVMLmibgoF2_H91Zkj4LM1itDyYbB4wkwbDNuEwbTjDV1W0GUUWTvQYkhk-ZMw7Q3OzVATDCxV3uC5CZOjgCdDXY5WqPBB12jB7jiYQ/s1600/3.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>കവാടത്തിന്റെ മറ്റൊരു ദൃശ്യം.</b></span></td></tr>
</tbody></table><div class="separator" style="clear: both; text-align: center;"></div>വഴിയിൽ മെറ്റൽ ഡിറ്റക്ടർ ഒരെണ്ണം സ്ഥാപിച്ചിട്ടുള്ളതല്ലാതെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളിൽ കാണപ്പെടുന്ന സുരക്ഷാസംവിധാനങ്ങൾ ഒന്നുംതന്നെ ഇവിടെ കാണുവാനായില്ല.മെഷീൻ ഗണ്ണുകളുമായി ചുറ്റിനടക്കുന്ന പട്ടാളക്കാരും, ഓരോ ചുവടുവയ്പിലും നിയന്ത്രിക്കുവാനെത്തുന്ന കാവൽക്കാരുമില്ലാത്ത ഇത്തരം വിനോദസഞ്ചാരകേന്ദ്രങ്ങൾ ഡൽഹിയിലും ആഗ്രയിലുമൊക്കെ തീർത്തും വിരളമാണ്.<br />
<br />
പ്രവേശനകവാടത്തിനോട് ചേർന്നുതന്നെയാണ് ടിക്കറ്റ്കൗണ്ടർ. കൗണ്ടറിൽനിന്നും 10 രൂപയുടെ ടിക്കറ്റെടുത്ത് ഞങ്ങൾ സ്മാരകത്തിന്റെ ഉള്ളിലേയ്ക്ക് നടന്നു. വേപ്പുമരങ്ങളും, മാവും, കരിമ്പനകളും വളർന്നുനിൽക്കുന്ന, 119 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഒരു ചെറുവനം. അതിനു നടുവിലാണ് ഈ സ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നത്. ഹരിതഭംഗി കാത്തുസൂക്ഷിക്കുന്ന വനപ്രദേശത്തെയും, സ്മാരകങ്ങളെയും വലയം ചെയ്ത് കനത്ത മതിൽക്കെട്ട് നിർമ്മിക്കപ്പെട്ടിരിക്കുന്നു. സമചതുരാകൃതിയിലുള്ള ഈ മതിലിന്റെ നാലു വശങ്ങളിലായി നാല് കൂറ്റൻ വാതിലുകൾ. അതിലെ 'സൗത്ത് ഗേറ്റ്' എന്നറിയപ്പെടുന്ന പ്രധാന കവാടത്തിനുള്ളിലൂടെയാണ് സന്ദർശകർ ഉള്ളിലേയ്ക്ക് പ്രവേശിക്കുന്നത്.<br />
<br />
മുഗൾരാജവംശത്തിലെ മൂന്നാമനും, പ്രധാനിയുമായ അക്ബർ ചക്രവർത്തി, തന്റെ ജീവിതകാലത്ത് തന്നെ, ഈ ശവകുടീരത്തിന്റെ നിർമ്മാണപ്രവർത്തനങ്ങൾക്ക് തുടക്കമിട്ടിരുന്നു. സ്വന്തം ശവകുടീരത്തിനായി സിക്കന്ദ്രയിലെ സ്ഥലം തിരഞ്ഞെടുത്തതും, സ്മാരകങ്ങളുടെ രൂപരേഖ തയ്യാറാക്കിയതും ചക്രവർത്തിയുടെ മേൽനോട്ടത്തിൽ തന്നെ.. 1600-ൽ ഇതിന്റെ നിർമ്മാണം ആരംഭിച്ചുവെങ്കിലും 1605-ൽ നിർമ്മാണത്തിന്റെ പാതിവഴിയിൽ അക്ബർ മരണമടഞ്ഞു. ശേഷമുള്ള നിർമ്മാണപ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തത് പുത്രനും, കിരീടാവകാശിയുമായ ജഹാംഗീർ ആയിരുന്നു. 13- വർഷത്തോളം നീണ്ടുനിന്ന നിർമ്മാണ പ്രവർത്തനങ്ങൾക്കുശേഷം 1613- ലാണ് ഈ ശവകുടീരത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7XNPQHkKCpUxJ2xyVX-AUOThG-8TyyuvfCn4OWvTwfw5vJfKv5FVUK2SeKHLtwOKRzuUAza6MAX-IMmvvKtpLRXHXOI4_kpbsIZfhtgGSsMHoLQwlomlxSHzuuSDAcP2sQItD-4RAqe4/s1600/2.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh7XNPQHkKCpUxJ2xyVX-AUOThG-8TyyuvfCn4OWvTwfw5vJfKv5FVUK2SeKHLtwOKRzuUAza6MAX-IMmvvKtpLRXHXOI4_kpbsIZfhtgGSsMHoLQwlomlxSHzuuSDAcP2sQItD-4RAqe4/s1600/2.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന മന്ദിരം</b></span>.</td></tr>
</tbody></table><div class="separator" style="clear: both; text-align: left;">ചുവന്ന മണൽക്കല്ലുകൾ കൊണ്ട് നിർമ്മിച്ച പ്രധാന കവാടത്തിന്റെ ഉള്ളിലേയ്ക്ക് ഞങ്ങൾ കടന്നു. ചുവന്ന നിറത്തിലുള്ള കല്ലുകൾക്കൊപ്പം, വെളുത്ത മാർബിളിലുള്ള ചിത്രപ്പണികളാണ് ഈ കവാടത്തിനെ ഏറെ മനോഹരമാക്കുന്നത്. നിർമ്മാണഘടനയിൽ ഫത്തേപ്പൂർ സിക്രിയിലെ ബുലന്ദ് ദർവാസയോട് ഏറെ സാമ്യം പുലർത്തുന്ന ഈ കവാടത്തിന്റെ മുകളിൽ, താജ്മഹലിന്റെ വശങ്ങളെ അലങ്കരിക്കുന്ന, സ്തംഭാകൃതിയിലുള്ള ഗോപുരങ്ങളുടെ പകർപ്പുകളും സ്ഥാപിച്ചിട്ടുണ്ട്. താജ്മഹൽ നിർമ്മിക്കപ്പെടുന്നതിനും ഏറെ വർഷങ്ങൾക്കു മുൻപേ അക്ബറിന്റെ ശവകുടീരത്തിന്റെ നിർമ്മാണം പൂർത്തീകരിച്ചിരുന്നതിനാൽ, സ്തംഭഗോപുരങ്ങളുടെ മാതൃക ഇവിടെനിന്നും പകർത്തിയാണ് താജ്മഹലിനോട് ചേർത്തതെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു.</div><div style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhuCviVqrglk7U6QZbQMn-dnzD3XH4kuxtQtm_umauG5GErfyLlo2pefZussPYUzOuLheNIt6vYnlab1z5UAumigYjeFm-yFqP4zj6Z0n8i4P7CGsCXW2C4W_yHSKhyphenhyphen15c2RVvvugaOiLY/s1600/4.jpg" /></div><div class="separator" style="clear: both; text-align: left;"><br />
</div>കവാടത്തിനുള്ളിലെ ചെറിയ കൗണ്ടറിനുസമീപത്താണ് ടിക്കറ്റ് പരിശോധകന്റെ സ്ഥാനം. കൗണ്ടറിന്റെ മുകളിൽ ചരിഞ്ഞുകിടന്ന് സുഹൃത്തുക്കളുമായി വെടിവട്ടം പറഞ്ഞിരിക്കുന്നതിനിടയിലും പരിശോധന കാര്യക്ഷമമായിത്തന്നെ നീങ്ങുന്നുണ്ട്. കാട്ടുകള്ളൻ വീരപ്പനെ വെല്ലുന്ന കപ്പടാമീശയും, ആഴത്തിൽ ചാലുകീറിയതുപോലെ ചുളിവുകൾ വീണ ഇരുണ്ട മുഖവുമുള്ള അദ്ദേഹം ഒറ്റനോട്ടത്തിൽത്തന്നെ ആരുടെയും ശ്രദ്ധ ആകർഷിക്കും. വർണങ്ങൾ വാരിവിതറിയ രാജസ്ഥാനി തലപ്പാവും, ഇടുങ്ങിയ ചെമ്പൻകണ്ണുകൾ തീക്ഷ്ണമാക്കുന്ന മുഖഭാവവും കൂടിച്ചേർന്നപ്പോൾ എവിടെയോ കണ്ടുമറന്ന ചില രാജസ്ഥാനി പെയിന്റിംഗുകളുടെ ഓർമ്മകളാണ് മനസ്സിലേയ്ക്ക് കടന്നുവന്നത്. തികച്ചും വ്യത്യസ്തമായി തോന്നിയ ആ രൂപം ക്യാമറയിൽ പകർത്തണമെന്ന ഒരു ആഗ്രഹം എനിക്കുണ്ടായിരുന്നു. പക്ഷെ സൗഹൃദത്തിന്റെ കണികപോലുമില്ലാത്ത മുഖഭാവവും, സന്ദർശകരോടുള്ള പെരുമാറ്റത്തിൽ പ്രകടമാകുന്ന കാർക്കശ്യവും കണ്ടതോടെ ഫോട്ടോയെടുക്കുവാനുള്ള ആഗ്രഹം മനസ്സിലൊതുക്കി, ഞങ്ങൾ കാഴ്ചകളിലേയ്ക്ക് കടന്നു.<br />
<br />
കവാടത്തിൽനിന്നും ഏകദേശം 200 മീറ്റർ ദൂരത്തിലായാണ് അക്ബറിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്നത്. ചുവന്ന മണൽക്കല്ലുകൾ തന്നെയാണ് ഇവിടെയും നിർമ്മാണത്തിനായി ഉപയോഗിച്ചിരിക്കുന്നത്. ഭൂനിരപ്പിൽനിന്നും 6 അടിയോളം ഉയർത്തി നിർമ്മിച്ചിരിക്കുന്ന പാതയിലൂടെവേണം ശവകുടീരത്തിലേയ്ക്ക് എത്തിച്ചേരുവാൻ. ഒരു അധികചിഹ്നത്തിന്റെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന പാതയുടെ അവസാനത്തിൽ ഒരു ചെറിയ ജലാശയവും, ജലധാരകൾക്കായുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. പക്ഷെ നീരൊഴുക്കിന്റെ യാതൊരു ലക്ഷണവുമില്ലാതെ വരണ്ടുണങ്ങിയ അവസ്ഥയിലാണ് അവ കാണപ്പെടുന്നതെന്ന് മാത്രം. പുറംകാഴ്ചകളിൽനിന്നും തീർത്തും വ്യത്യസ്തമായി, കാര്യമായ പരിഗണനയോ, പരിരക്ഷയോ ഉള്ളിലെ സ്മാരകങ്ങൾക്ക് കൊടുക്കുവാൻ അധികൃതർ തയ്യാറല്ലെന്ന് ഒറ്റനോട്ടത്തിൽ തന്നെ വ്യക്തം...<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjemJ-b5GYdyJIWAOFE-TjDRxnPNnLL_O3zThxmJNr2SIom0Xd-OjQ6NIfFeLE3f6Ot4rEhpV81WTbXs_DY7rMXCJjVNERohG6od5ilzIpGPCqEGsaNYnn6grkWvez42z6tYerbzgzW1hQ/s1600/17.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjemJ-b5GYdyJIWAOFE-TjDRxnPNnLL_O3zThxmJNr2SIom0Xd-OjQ6NIfFeLE3f6Ot4rEhpV81WTbXs_DY7rMXCJjVNERohG6od5ilzIpGPCqEGsaNYnn6grkWvez42z6tYerbzgzW1hQ/s1600/17.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>കൃഷ്ണമൃഗങ്ങൾ (കടപ്പാട്- ഗൂഗിൾ)</b></span></td></tr>
</tbody></table>പാതയുടെ ഇരുവശങ്ങളിലും സന്ദർശകരുടെ മനസ്സിനെ ഏറെ ആകർഷിക്കുന്ന ഒരു കാഴ്ചയാണ് ഒരുക്കി വച്ചിരിക്കുന്നത്. ഉയർന്നു വളരുന്ന പുൽക്കൂട്ടങ്ങൾക്കിടയിലൂടെ അലസമായി മേഞ്ഞുനടക്കുന്ന അനവധി കൃഷ്ണമൃഗങ്ങൾ. പ്രകൃതിസ്നേഹം അല്പമെങ്കിലും മനസ്സിൽ അവശേഷിക്കുന്നവരെ സന്തോഷംകൊണ്ട് ഇളക്കി മറിയ്ക്കുവാൻ പര്യാപ്തമായ ഒരു കാഴ്ച തന്നെയാണിത്... യാത്ര ആരംഭിക്കുന്നതിനുമുൻപ് പ്രധാന സന്ദർശനസ്ഥലങ്ങൾ തിരഞ്ഞെടുക്കുവാൻ ഇന്റർനെറ്റ് മുഴുവൻ പരതിയിരുന്നു. എങ്കിലും Black Buck എന്നറിയപ്പെടുന്ന ഈ മാൻകൂട്ടങ്ങൾക്കായി മനോഹരമായ ഒരു പാർക്ക് ഇവിടെ സജ്ജമാക്കിയിട്ടുണ്ട് എന്നത് ഇവിടെ എത്തിയശേഷം മാത്രമാണ് അറിയുവാൻ സാധിച്ചത്. വംശനാശം വന്നുപോയ ചീറ്റപ്പുലികളെ ഉപയോഗിച്ച് കൃഷ്ണമൃഗങ്ങളെ വേട്ടയാടുന്നതിൽ കുപ്രസിദ്ധി നേടിയ ഭരണാധികാരിയായിരുന്നു അക്ബർ എന്ന് ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്തിയിരിയ്ക്കുന്നു. ഇൻഡ്യയിൽ ചീറ്റപ്പുലികൾക്ക് സംഭവിച്ച വംശനാശത്തിൽ, ഈ മഹാനായ ചക്രവർത്തി ചെറുതല്ലാത്ത പങ്ക് വഹിച്ചുണ്ട്. കൃഷ്ണമൃഗങ്ങളുടെ എണ്ണത്തിലും കാര്യമായ കുറവ് സംഭവിച്ചത് അക്ബർ ഭരണം നടത്തിയിരുന്ന കാലഘട്ടത്തിലാണെന്നും പറയപ്പെടുന്നു. ഒരു പക്ഷെ അതിനുള്ള പ്രായശ്ചിത്തമായിട്ടാകണം കൃഷ്ണമൃഗങ്ങൾക്കായി മനോഹരമായ ഒരു പാർക്ക് ഇവിടെ സംവിധാനം ചെയ്തിരിക്കുന്നത്.<br />
<br />
ദൂരത്തായി മേഞ്ഞുനടക്കുന്ന കൃഷ്ണമൃഗക്കൂട്ടങ്ങളുടെ കാഴ്ചകൾ മനസ്സിൽ നിറച്ച് ഞങ്ങൾ അക്ബറിന്റെ ശവകുടീരത്തിനരികിലെത്തി.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8Oj1nnhhZvQtl7UzdeIc4UlsPythieLxsX5h0G0H3-5mk3n3i3DV5kbZpPzfMvyc4M5GWsMpyfwBIgSHmaDPJgr5MN3JCTjJGrXjB2RW1Sn-edC47Q2ComXKQ4NMh8Dr1aADyJULCLdA/s1600/18.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8Oj1nnhhZvQtl7UzdeIc4UlsPythieLxsX5h0G0H3-5mk3n3i3DV5kbZpPzfMvyc4M5GWsMpyfwBIgSHmaDPJgr5MN3JCTjJGrXjB2RW1Sn-edC47Q2ComXKQ4NMh8Dr1aADyJULCLdA/s1600/18.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>ചിത്രപ്പണികൾ നിറഞ്ഞ മുറിയുടെ ദൃശ്യം.</b></span></td></tr>
</tbody></table>വിശാലമായ ശവകുടീരത്തിന്റെ ചെറിയ വാതിലിനുള്ളിലൂടെ ഞങ്ങൾ കടന്നെത്തിയത് വർണങ്ങൾ വാരിവിതറി അലങ്കരിച്ചിരിക്കുന്ന മറ്റൊരു ലോകത്തിലേയ്ക്കാണ്. ഭാവനാശാലിയായ ഒരു ചിത്രകാരൻ, പ്രകൃതിയിലെ വർണങ്ങൾ മുഴുവനായും കൂട്ടിക്കലർത്തി രചിച്ച ഒരു കാൻവാസുപോലെ മനോഹരമായിരുന്നു വിശാലമായ ആ മുറിയ്ക്കുള്ളിലെ ഭിത്തികൾ. കാലപ്പഴക്കവും, കൃത്യമായ സംരക്ഷണത്തിന്റെ അഭാവവും, ഭിത്തികളുടെ സൗന്ദര്യത്തിനുമേൽ ആക്രമിച്ചു തുടങ്ങിയിട്ടുമുണ്ട്. പേർഷ്യൻ-മുഗൾ ശൈലിയുടെ സങ്കീർണ്ണത നിറഞ്ഞുനിൽക്കുന്ന രചനാശൈലിയും, മികവുറ്റ വർണവിന്യാസവും ആകർഷകമാക്കുന്ന ആ മുറിയുടെ ഭംഗി ആസ്വദിച്ച് അല്പനേരം ഞങ്ങൾ അവിടെ ചിലവഴിച്ചു. ചിത്രകലയോടുള്ള താത്പര്യം, ചെറുപ്പം മുതലേ മനസ്സിലുള്ളതിനാലാകാം ദിവസങ്ങൾക്കുശേഷം ഈ യാത്രാക്കുറിപ്പുകൾ തയ്യാറാക്കുമ്പോഴും ആ മുറിയുടെ സൗന്ദര്യം മനസ്സിൽ തങ്ങിനിൽക്കുന്നു.<br />
<div style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBsVeJIJtv69P18g02MvulkUtR22B_-NADTAnb2q3LMsfJQ4EcSDjevLdbPpL3OQpa0n_31aWMtYdZCtfnkZhmQ7_3-Ixl9zgOrckk0fjyox3pOaIqbQaSATsx1t5oWZLXRSnkGAAH0dw/s1600/7.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBsVeJIJtv69P18g02MvulkUtR22B_-NADTAnb2q3LMsfJQ4EcSDjevLdbPpL3OQpa0n_31aWMtYdZCtfnkZhmQ7_3-Ixl9zgOrckk0fjyox3pOaIqbQaSATsx1t5oWZLXRSnkGAAH0dw/s1600/7.jpg" /></a> </div>മനോഹരമായ ചിത്രവിദ്യകൾക്കൊപ്പംതന്നെ പൗരാണികതയുടെ പ്രതീകം പോലെ സ്ഥാപിച്ചിരിക്കുന്ന ഒരു തൂക്കുവിളക്കും, സന്ദർശകരുടെ ശ്രദ്ധ പിടിച്ചുപറ്റുന്നു. ഹുമയൂണിന്റെ ശവകുടീരവും, താജ്മഹലും ഉൾപ്പടെയുള്ള എല്ലാ സ്മാരകങ്ങളിലും, മുഗൾനിർമ്മാണശൈലിയുടെ ഒരു അവിഭാജ്യ ഘടകമെന്ന് കരുതാവുന്ന ഇത്തരം തൂക്കുവിളക്കുകൾ ഒരു സാധാരണ കാഴ്ചയാണ്.<br />
<br />
ഹാളിനുള്ളിൽനിന്നും തുരങ്കം പോലെ നിർമ്മിച്ചിരിക്കുന്ന ഇടുങ്ങിയ വഴിയിലൂടെ ഞങ്ങൾ അക്ബറിന്റെ ഖബറിടത്തിലേയ്ക്ക് നടന്നു. കാലങ്ങളായി എത്തിക്കൊണ്ടിരിക്കുന്ന സന്ദർശകരുടെ കാൽചുവടുകൾ, കല്ലുപാകിയ വഴികളെ ചില്ലുപോലെ മിനുസപ്പെടുത്തിയിരിക്കുന്നു. ഇരുട്ടുനിറഞ്ഞ വഴിയിലൂടെ കടന്നുചെല്ലുമ്പോൾ ഉള്ളിൽനിന്നും കാഴ്ചകണ്ടിറങ്ങുന്ന സ്കൂൾ കുട്ടികളുടെ തിരക്ക്. കുട്ടികൾക്കായി അല്പനേരം ഞങ്ങൾ വഴിമാറി നിന്നു... കളിചിരികളുടെ ഓളങ്ങൾ മാത്രമവശേഷിപ്പിച്ച് അവർ നടന്നകലുമ്പോൾ ഇരുട്ട് കട്ടപിടിച്ചു കിടക്കുന്ന മുറിയ്ക്കുള്ളിൽനിന്നും "അല്ലാഹു അക്ബർ" വിളികളുടെ മുഴക്കം, ഒരു ഗുഹയിൽനിന്നെന്നപോലെ പുറത്തേയ്ക്ക് ഒഴുകിയെത്തി.. കാലഘട്ടങ്ങളുടെ തേരോട്ടത്തിനു സാക്ഷ്യം വഹിച്ച ഒരു തൂക്കുവിളക്ക് ഇവിടെയും അന്ധകാരത്തിന്റെ കനത്ത തിരശ്ശീലയ്ക്കടിയിൽ മൂടിക്കിടക്കുന്നു. ഇരുട്ടിന്റെ മൂടുപടത്തെ വകഞ്ഞുമാറ്റി എത്തുന്ന ക്യാമറകളുടെ ഫ്ലാഷിന്റെ വെളിച്ചത്തിൽ, തൂവെള്ള മാർബിളിൽ തീർത്ത ചക്രവർത്തിയുടെ ശവകുടീരത്തിന്റെ ദൃശ്യങ്ങൾ ഇടയ്ക്കിടെ ഞങ്ങളുടെ കണ്മുൻപിലൂടെ മിന്നിമറഞ്ഞുകൊണ്ടിരുന്നു.<br />
<br />
ഉള്ളിലെ കാഴ്ചകൾ കാണുമ്പോൾ ഉത്തരേന്ത്യക്കർക്കിടയിൽ അക്ബറിന് ഒരു ദൈവികപരിവേഷം ലഭിച്ചതുപോലെ ഒരു തോന്നൽ... സന്ദർശകരിൽ പലരും ഭയഭക്തികളോടെ ശവകുടീരത്തെ സ്പർശിച്ച് വണങ്ങി കടന്നുപോകുന്നു. മറ്റു ചിലർ ബഹുമാനപൂർവ്വം കാഴ്ചവസ്തുക്കൾ അർപ്പിക്കുന്നു. കാഴ്ചക്കാരെ നിയന്ത്രിക്കുവാനെന്നപോലെ സമീപത്തായി ഒരു കാവൽക്കാരനുമുണ്ട്. ശവകുടീരത്തിൽ പണം സമർപ്പിയ്ക്കുന്നവർക്കായിമാത്രമുള്ള പതറിയ "അള്ളാഹു അക്ബർ" വിളികൾ അയാളുടെ മെല്ലിച്ച തൊണ്ടയിലൂടെ ഇടയ്ക്കിടെ പുറത്തുവന്നുകൊണ്ടിരുന്നു.അമ്മയുടെ നാടായ മലപ്പുറത്തെയും, ഡൽഹിയിലെയും മുസ്ലീപള്ളികളിൽനിന്നുയരുന്ന ഭക്തിസാന്ദ്രമായ ബാങ്ക് വിളികളെ ഞാൻ ഏറെ ഇഷ്ടപ്പെട്ടിരുന്നു. പക്ഷെ ഇവിടെ കേവലം ചില്ലറകൾമാത്രം ലക്ഷ്യം വച്ചുള്ള ആ പ്രാർത്ഥന കേൾക്കുമ്പോൾ എന്തോ, തീർത്തും അരോചകമായാണ് അനുഭവപ്പെട്ടത്.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiZFBBAC_B6gAECWx4H6taqvspaWUteMWVcp3e8ElNK1U57wJlKtyFWw-T6x3qXXulUHYehe9IPdHHqId1evJHm3ZOeoygrcv16rbXKmKIu1ZS0wM0krWqQtJq_ifMWB4-HEsLaHkelnQ/s1600/13.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiZFBBAC_B6gAECWx4H6taqvspaWUteMWVcp3e8ElNK1U57wJlKtyFWw-T6x3qXXulUHYehe9IPdHHqId1evJHm3ZOeoygrcv16rbXKmKIu1ZS0wM0krWqQtJq_ifMWB4-HEsLaHkelnQ/s1600/13.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">അക്ബറിന്റെ ശവകുടീരം - (കടപ്പാട് : ഗൂഗിൾ )</span></b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">സന്ദർശകരിൽ പലരും ചെറിയ ക്യാമറകളും, മൊബൈൽഫോണുകളും ഉപയോഗിച്ച് ശവകുടീരത്തിന്റെ ചിത്രങ്ങൾ പകർത്തുന്നുണ്ട്. കൈവശമുണ്ടായിരുന്ന ക്യാമറയുടെ വലിപ്പം കൊണ്ടാകാം, ചിത്രങ്ങൾ എടുക്കുവാൻ തുടങ്ങിയതേ കാവൽക്കാരൻ തടഞ്ഞു. "സാർ, അന്തർ ഫോട്ടോഗ്രഫി മനാ ഹേ." ചക്രവർത്തിയുടെ ഖബറിടമാകുമ്പോൾ കല്പന അനുസരിയ്ക്കാതിരിയ്ക്കുവാൻ പറ്റുമോ? ക്യാമറ ബാഗിനുള്ളിലേയ്ക്ക് തിരികെ വച്ചു. പുറത്തെങ്ങും ഫോട്ടോഗ്രഫി നിരോധിച്ചുകൊണ്ടുള്ള അറിയിപ്പ് കാണാതിരുന്നതിനാൽ, അല്പം ചില്ലറ ലക്ഷ്യം വച്ചുകൊണ്ടുള്ള നിരോധനമാണിതെന്ന് മനസ്സിലാക്കുവാൻ ബുദ്ധിമുട്ടുണ്ടായില്ല. കൈക്കൂലി വാഗ്ദാനം ചെയ്ത് ദൈവത്തെ പ്രസാദിപ്പിച്ചശേഷം ഫോട്ടോയെടുക്കുന്നതിൽ താത്പര്യം തോന്നാതിരുന്നതിനാൽ കാഴ്ചകൾ അവസാനിപ്പിച്ച് ഞങ്ങൾ പുറത്തേയ്ക്ക് നടന്നു.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">സമയം മൂന്നുമണിയോടടുത്തിരുന്നു. അന്തരീക്ഷത്തിലെ ചൂടിന്റെ ശക്തികുറച്ച് തണുത്ത കാറ്റ് വീശിത്തുടങ്ങി. രാത്രിയാകുന്നതോടെ തണുപ്പിന്റെ തീവ്രത രൂക്ഷമായിത്തുടങ്ങും. അതിനുമുൻപേ ഡൽഹിയിൽ മടങ്ങിയെത്തണം. പുറത്തെ കാഴ്ചകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തുവാനുള്ള സമയം മാത്രമേ ഇനി അവശേഷിക്കുന്നുള്ളു. അക്ബറിന്റെ ഭാര്യയായ മറിയത്തിന്റെ ശവകുടീരവും, കീഥം തടാകവും ഉൾപ്പടെയുള്ള സിക്കന്ദ്രയിലെ എല്ലാ കാഴ്ചകളും ചുറ്റിനടന്ന് കാണണമെങ്കിൽ, കുറഞ്ഞത് ഒരു ദിവസം പൂർണമായും ഇവിടെയും ചിലവഴിക്കേണ്ടതായി വരും. വിട്ടുപോയ കാഴ്ചകളെ മറ്റൊരു അവസരത്തിലേയ്ക്ക് മാറ്റിവച്ച് ഞങ്ങൾ ശവകുടീരത്തിന്റെ പുറം കാഴ്ചകളിലേയ്ക്ക് കടന്നു. </div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7GTGbVNQa4T1FHyGjb0PWDue7mJXyZU2hJva4Ew7dXP_X4_gelJMyHOpfeIZgxDtPBTuMQUp63QTZQFoembZBc-ysep9ZrnL5y9R4V2HDEpS32GZV9_mTIXlFjG7XJNn10c1ojZKXxS8/s1600/5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7GTGbVNQa4T1FHyGjb0PWDue7mJXyZU2hJva4Ew7dXP_X4_gelJMyHOpfeIZgxDtPBTuMQUp63QTZQFoembZBc-ysep9ZrnL5y9R4V2HDEpS32GZV9_mTIXlFjG7XJNn10c1ojZKXxS8/s1600/5.jpg" /></a></div>ശവകുടീരത്തിനെ വലയം ചെയ്ത് സ്ഥിതിചെയ്യുന്ന നീളമേറിയ വരാന്തയാണ് പുറത്തെ കാഴ്ചയായി ഉള്ളത്. വരാന്തയിലെ ഓരോ തൂണിൻചുവട്ടിലും, പരിസരം മറന്ന് പ്രണയചാപല്യങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ഇണക്കിളികൾ. അതിലേറെയും സ്കൂൾകുട്ടികൾ... ക്ലാസ്മുറികളിൽ കിട്ടാത്ത വിഷയങ്ങളും, പാഠങ്ങളും തേടിയെത്തിയ, പതിനഞ്ചുവയസ്സിൽ താഴെയുള്ള അവരെ യൂണിഫോമിൽനിന്ന് ഒറ്റനോട്ടത്തിൽ തിരിച്ചറിയാം. വെറും അഞ്ചുരൂപ നാണയത്തുട്ടിന്റെ ബലത്തിൽ, ആരുടെയും ശല്യമില്ലാതെ എന്ത് പേക്കൂത്തും കാട്ടുവാനുള്ള ലൈസൻസ് സ്വന്തമാക്കിയ അവരുടെ പ്രകടനങ്ങൾ, കാഴ്ചക്കാർക്ക് - പ്രത്യേകിച്ച് കുടുംബവുമായി എത്തുന്നവർക്ക് അരോചകമാകുന്നുവെങ്കിലും, കാവൽക്കാരുടെ കണ്ണുകളിൽ അതെല്ലാം ഒരു സാധാരണ കാഴ്ച മാത്രം. അല്ലെങ്കിലും ' ദീപസ്തംഭം മഹാശ്ചര്യം, നമുക്കു കിട്ടണം പണം' എന്നാണല്ലോ പ്രമാണം.<br />
<br />
പുറത്തേയ്ക്ക് നടക്കുമ്പോൾ അല്പസമയം ഞങ്ങൾ കൃഷ്ണമൃഗക്കൂട്ടങ്ങൾക്കരികിൽ ചിലവഴിച്ചു. മുൻപ് വളരെ ദൂരെയായിരുന്ന മാൻകൂട്ടങ്ങൾ, ഇപ്പോൾ വളരെ അടുത്തെത്തിയിരിക്കുന്നു. അതിസുന്ദരന്മാരായ മാനുകളുടെ ചിത്രങ്ങൾ പകർത്തണമെന്ന ആഗ്രഹം മനസ്സിലുണ്ടായിരുന്നുവെങ്കിലും 24-70 m.m ലെൻസിന്റെ പരിധിക്കും അപ്പുറമായതിനാൽ ദൂരക്കാഴ്ചകൊണ്ട് തൃപ്തിപ്പെടുവാനേ നിവൃത്തിയുള്ളു. എങ്കിലും മാൻകൂട്ടങ്ങളുടെ അലസഗമനവും, ഇടയ്ക്കിടെ കൊമ്പുകൾ കോർത്തുകൊണ്ടുള്ള ശണ്ഠകൂടലും കണ്ടുനിൽക്കുമ്പോൾ ചിത്രങ്ങൾ പകർത്തുവാനുള്ള ആഗ്രഹം ഒരു ഇത്തിൾക്കണ്ണിപോലെ മനസ്സിലേയ്ക്ക് ആഴ്ന്നിറങ്ങുന്നു. കാവൽക്കാരുടെ ചലനങ്ങൾ വീക്ഷിക്കുവാൻ സുഹൃത്തുക്കളെ ഏർപ്പെടുത്തിയതിനുശേഷം ഒരാൾ ഉയരത്തിൽ വളർന്നുനിൽക്കുന്ന പുല്ലിൻകൂട്ടങ്ങൾക്കിടയിലൂടെ മാൻകൂട്ടങ്ങളെ ലക്ഷ്യമാക്കി ഞാൻ നടന്നു. <br />
<div style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxR2-63vJFGO6yOY6QQa7Fz84SMBoynpzu_XyBGhQ7bB6s_gNpcNfEJILXRkPWyNri8FrWC-7VPrAmThym0-bAkRh-8Lr9pOqccOIlv4Q16uhr5yAKtT7wiAxoqIdgeJwstlsFFeGud4k/s1600/6.jpg" /></div>കാവൽക്കാരുടെ കണ്ണിൽപ്പെടാതെ ദൂരെയുള്ള മാൻകൂട്ടങ്ങൾക്കരികിൽ എത്തിച്ചേരുക തീർത്തും അസാധ്യമായിരുന്നു. അതുകൊണ്ട് സമീപത്തെവിടെയെങ്കിലും ഒരു മാനിനെ കാണുവാൻ സാധിക്കുമോ എന്ന് പരിശോധിച്ചുകൊണ്ടായിരുന്നു മുൻപോട്ട് നടന്നത്. വേനലിന്റെ കാഠിന്യത്തിൽ മഞ്ഞനിറം വ്യാപിച്ച പുല്ലുകൾക്കു മറഞ്ഞ് അല്പം മുൻപോട്ടു നീങ്ങിയപ്പോൾതന്നെ, അടുത്തുണ്ടായിരുന്ന കരിമ്പനയുടെ ചുവട്ടിൽ ഒരു ചലനം! ഒരു ആൺമാൻ. കൂട്ടത്തിൽനിന്നകന്ന് തണലിൽ ഒറ്റയ്ക്ക് വിശ്രമിക്കുകയാണ്. ഇത്രയും സമയത്തെ എന്റെ ചലനങ്ങളും വീക്ഷിച്ച് അയവിറക്കിക്കിടക്കുന്ന അവന്റെ ഭാവത്തിൽനിന്നും, രാജമലയിലെ വരയാടുകളെപ്പോലെ, ഇവിടെയുള്ള മാനുകളും മനുഷ്യസാമീപ്യത്തെ ഭയപ്പെടുന്നവയല്ലെന്ന് മനസ്സിലാക്കാം. വന്യജീവി ഫോട്ടോഗ്രഫി ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയെ സംബന്ധിച്ചിടത്തോളം മനുഷ്യരുമായി ഇണങ്ങിയ ഇത്തരം മൃഗങ്ങളുടെ ചിത്രങ്ങൾ പകർത്തുന്നതിൽ എന്തെങ്കിലും സംതൃപ്തി കണ്ടെത്താനാകുമെന്ന് കരുതുന്നില്ല. എങ്കിലും വന്യജീവി ഫോട്ടോഗ്രഫിയിൽ തുടക്കമിട്ടിരിക്കുന്നതിനാലും, കാട്ടുമൃഗങ്ങൾ ഇഷ്ടവിഷയമായതിനാലും അവയെക്കുറിച്ച് മനസ്സിലാക്കുവാൻ ഇത്തരം അവസരങ്ങൾ ഉപകരിക്കുമെന്ന് തീർച്ച.<br />
<br />
എത്ര ഇണക്കമുള്ള കാട്ടുമൃഗമാണെങ്കിലും മനുഷ്യന്റെ ചലനത്തിലുണ്ടാകുന്ന ഒരു ചെറുവ്യത്യാസം പോലും അതിനെ ഭയപ്പെടുത്തുകയോ രോഷാകുലനാക്കുകയോ ചെയ്തേക്കാം. സൗമ്യമായി പെരുമാറുന്ന മൃഗങ്ങളാണ് മാനുകളെങ്കിലും അല്പനേരം ദൂരത്തുനിന്ന് വീക്ഷിച്ച്, കുറച്ചു ചിത്രങ്ങളും പകർത്തിയശേഷം മാത്രമാണ് ഞാൻ മുൻപോട്ട് നടന്നത്. ഏറെ അടുത്തെത്തിയപ്പോഴും - മുഖത്തിന്റെ ക്ലോസപ്പ് ചിത്രം പകർത്താവുന്നിടത്തോളം- യാതൊരു ഭയവുമില്ലാതെ അത് എന്നെ നോക്കിക്കൊണ്ടിരുന്നു. അല്പനേരംകൂടി അതിന്റെ പ്രതികരണത്തിനായി കാത്തുനിന്നശേഷം സമീപത്തെത്തി അടുത്തിരുന്നിട്ടും, തലയിൽ തലോടിയിട്ടും യാതൊരു ഭയവും പ്രകടിപ്പിക്കാതെ ഒരു പൂച്ചക്കുഞ്ഞിനെപ്പോലെ ഇണക്കം പ്രകടിപ്പിച്ച അവന്റെ ചിത്രങ്ങൾ മതിവരുവോളം ഞാൻ പകർത്തി.<br />
<br />
കാലങ്ങളായി എത്തുന്ന സന്ദർശകരുടെ സാമീപ്യം മാൻകൂട്ടങ്ങളുടെ ഭയം തീർത്തും ഇല്ലാതാക്കിയിരിക്കുന്നു. വളരെ വേഗം ഇണങ്ങുന്ന ഈ സ്വാഭാവം കൊണ്ടുതന്നെ വനമേഖലകളിൽ വേട്ടക്കാരുടെയും, മറ്റു മൃഗങ്ങളുടെയും പ്രിയപ്പെട്ട ഒരു ഇരയാണ് നിഷ്കളങ്കരായ ഈ ജീവികൾ. ആന്റിലോപ് ജനുസ്സിൽ ഇൻഡ്യയിൽ കാണപ്പെടുന്ന ഏക മാൻവർഗ്ഗമെന്ന ബഹുമതിയും ഇവയ്ക്ക് സ്വന്തമാണ്. ശരീരത്തിന്റെ മുകൾഭാഗത്തിനു കറുപ്പും കഴുത്തുമുതൽ വയറുവരെയുള്ള അടിഭാഗത്തിനു വെള്ളനിറവും പിരിഞ്ഞ കൊമ്പുകളും ആൺമൃഗങ്ങളിൽ കണ്ടുവരുന്നു. പെൺമൃഗങ്ങൾക്ക് മുകൾഭാഗത്ത് മഞ്ഞനിറവും ശരീരത്തിന്റെ അടിഭാഗം വെളുത്ത നിറത്തിലുമാണ് കാണപ്പെടുന്നത്. ആൺമൃഗങ്ങളേക്കാൾ അല്പം ചെറുതായ ഇവയ്ക്ക് കൊമ്പുകൾ ഉണ്ടാവാറില്ല. 4 മീറ്റർ ഉയരത്തിൽ ചാടിയും, മണിക്കൂറിൽ 90 കിലോമീറ്ററിലേറെ വേഗതയിൽ ഓടിയുമാണ് ഇവ ശത്രുക്കളിൽനിന്നും രക്ഷ നേടുന്നത്<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijcUj71ZKQKdhCW_vBZR85qBaYAevDwa3O0dJL9mGQgChmIdEjcAwOrSKIIxb3910vwuVlu1HjHGruA30TdHnUMVV2cvOPfzhuAqDBprwvsNU4Ltjx6528Dc8xoX1s82pEtuxHm-iWA3Y/s1600/16.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEijcUj71ZKQKdhCW_vBZR85qBaYAevDwa3O0dJL9mGQgChmIdEjcAwOrSKIIxb3910vwuVlu1HjHGruA30TdHnUMVV2cvOPfzhuAqDBprwvsNU4Ltjx6528Dc8xoX1s82pEtuxHm-iWA3Y/s1600/16.jpg" /></a></div>മനുഷ്യൻ നടത്തുന്ന വേട്ടയും, ആവാസവ്യവസ്ഥയുടെ ശോഷണവും ഇന്ന് കൃഷ്ണമൃഗങ്ങളെ വംശനാശത്തിന്റെ വക്കിലെത്തിച്ചിരിക്കുകയാണ്. എങ്കിലും രാജസ്ഥാനിലെ മരുഭൂമിയിൽ വസിയ്ക്കുന്ന ഗോത്രവർഗ്ഗക്കാരായ ബിഷ്ണോയികളുടെ നേതൃത്വത്തിൽ ഇന്ന് ധാരാളം കൃഷ്ണമൃഗങ്ങൾ സംരക്ഷിക്കപ്പെടുന്നു എന്നത് ആശ്വാസം പകരുന്നു. <br />
<br />
തൊട്ടരികത്തിരുന്ന് ചിത്രങ്ങൾ പകർത്തിയിട്ടും, തലോടിയിട്ടും അതൊന്നും ശ്രദ്ധിക്കാതെ എന്തോ ചവച്ചുകൊണ്ട് കിടക്കുന്ന മാനിന്റെ സമീപത്തേയ്ക്ക് സുഹൃത്തുക്കൾ ഓരോരുത്തരായി ഇറങ്ങിവന്നു. ഡൽഹിയുടെ തിരക്കുപിടിച്ച തെരുവീഥികൾ മാത്രം കണ്ട് വീർപ്പുമുട്ടി കഴിയുന്ന സുഹൃത്തുക്കളെ, മാൻകൂട്ടങ്ങളുടെ ദൃശ്യങ്ങളും സാമീപ്യവും ആവേശക്കൊടുമുടിയുടെ ഉയരങ്ങളിലേയ്ക്ക് എത്തിച്ചു കഴിഞ്ഞിരുന്നു. മനസ്സുനിറഞ്ഞ് മതിവരുവോളം ഓരോരുത്തരും മാനിനെ കെട്ടിപ്പിടിച്ച് ചിത്രങ്ങൾ പകർത്തി. DSLR ക്യാമറ ഉപയോഗിക്കുവാൻ അറിയാത്ത ഒരു സുഹൃത്ത് പകർത്തിയ എന്റെ ചിത്രങ്ങൾ എല്ലാം തന്നെ വ്യക്തത ഇല്ലാതായിപ്പോയി എന്ന സങ്കടം മാത്രം അവശേഷിക്കുന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgI_N-_-Ca4IVc7wKkuj1AovypmJ_W4LPZ115M9Sztg6p-J4E-GCaphKaVStAprda7H-1nwH8ppF1_eNZb_YvSV-enGTQIjrnH6JkTW1lho7keNdh8rtb6sCcsNjo9ODnR_CM9bk0Eyux8/s1600/8.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgI_N-_-Ca4IVc7wKkuj1AovypmJ_W4LPZ115M9Sztg6p-J4E-GCaphKaVStAprda7H-1nwH8ppF1_eNZb_YvSV-enGTQIjrnH6JkTW1lho7keNdh8rtb6sCcsNjo9ODnR_CM9bk0Eyux8/s1600/8.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">കഞ്ച് മഹൽ</span></b></td></tr>
</tbody></table>അല്പനേരം കൂടി മാൻകൂട്ടങ്ങളുടെ ദൃശ്യങ്ങൾ ആസ്വദിച്ചശേഷം ഞങ്ങൾ അക്ബറിന്റെ ശവകുടീരത്തിനു വെളിയിൽ കടന്നു. പാർക്കിംഗ് ഗ്രൗണ്ടിലെത്തി എല്ലാവരും യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനിടയിൽ സമീപത്തുള്ള രണ്ട് പുരാതന സ്മാരകങ്ങൾ കൂടി ഞാൻ ക്യാമറയിലേയ്ക്ക് പകർത്തി. 'കഞ്ച് മഹൽ' എന്നറിയപ്പെടുന്ന ഒരു സ്മാരകത്തെക്കുറിച്ച് മാത്രം അവിടെയുണ്ടായിരുന്ന ജോലിക്കാരനിൽനിന്നും കുറച്ചു കാര്യങ്ങൾ മാത്രം മനസ്സിലാക്കുവാൻ സാധിച്ചു. 1605-19 കാലഘട്ടങ്ങളിൽ മുഗൾ വനിതകൾക്ക് താമസിയ്ക്കുവാനായി നിർമ്മിക്കപ്പെട്ടു എന്ന് കരുതുന്ന ഈ മന്ദിരം, പിന്നീട് ജഹാംഗീറിന്റെ നായാട്ട് മന്ദിരമായി മാറ്റപ്പെട്ടിരുന്നു. കുറച്ചുകാലം ക്രിസ്ത്യൻ മിഷണറി സൊസൈറ്റിയുടെ കൈവശമായിരുന്ന ഈ സ്മാരകം ഇപ്പോൾ പുരാവസ്തു വകുപ്പിന്റെ നിയന്ത്രണത്തിലേയ്ക്ക് കൈമാറിയിട്ടുണ്ട്.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGI0Lgyaclr5pmHtbPgsm9ZbRC1VxpHcj3pfqOq0zrAPqtFOs8xBhZyGNXhTMNY3GujBLV1yIxU5sETzWfBuouRrWacOcPxPBZWdzwHr-MqeYQ-5FbbP-FCFEzeoWhxv32_hBSOPVMT4Q/s1600/9.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGI0Lgyaclr5pmHtbPgsm9ZbRC1VxpHcj3pfqOq0zrAPqtFOs8xBhZyGNXhTMNY3GujBLV1yIxU5sETzWfBuouRrWacOcPxPBZWdzwHr-MqeYQ-5FbbP-FCFEzeoWhxv32_hBSOPVMT4Q/s1600/9.jpg" /></a></div>ചിത്രങ്ങൾ പകർത്തി മടങ്ങിയെത്തുമ്പോൾ ബൈക്കുകളും യാത്രക്കാരും തയ്യാറായിക്കഴിഞ്ഞു... കാഴ്ചകളെല്ലാം അവസാനിപ്പിച്ച് ഞങ്ങളുടെ യാത്ര വീണ്ടും തുടങ്ങുകയാണ്. തണുപ്പുവീണുതുടങ്ങിയ വഴിയിലൂടെ, മനോഹരമായ രണ്ടുദിവസങ്ങളുടെ കാഴ്ചകളെയും അനുഭവങ്ങളെയും മനസ്സിൽ നിറച്ച് ഇന്ദ്രപ്രസ്ഥത്തിന്റെ ഇരുണ്ട തെരുവുകളിലെ നാലു ചുവരുകൾക്കുള്ളിലേയ്ക്കുള്ള മടക്കയാത്ര..... വ്യത്യസ്തമായ മറ്റൊരു യാത്രയുടെ അനുഭൂതികൾക്കായി മനസ്സിനെ പാകപ്പെടുത്തുവാനായി മാത്രം ഒരു ചെറിയ ഇടവേള......</div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com30tag:blogger.com,1999:blog-4628133033338158729.post-41949572534197676382012-01-11T05:59:00.000-08:002012-01-11T06:19:41.779-08:00താജ്മഹൽക്കാഴ്ചകൾ<div dir="ltr" style="text-align: left;" trbidi="on">ഏതാണ്ട് 115 വർഷങ്ങൾക്കുമുൻപ്... ബ്രിട്ടീഷുകാർ ഇന്ത്യാമഹാരാജ്യം മുഴുവൻ, തങ്ങളുടെ കൈക്കരുത്തു കൊണ്ട് അടക്കിഭരിച്ചിരുന്ന കാലം... പൂർണചന്ദ്രന്റെ പാൽനിലാവെളിച്ചം നിറഞ്ഞു തുളുമ്പിയിരുന്ന ഓരോ പൗർണമിരാവുകളിലും, വിരിഞ്ഞുവരുന്ന ഒരു നിശാഗന്ധിപുഷ്പംപോലെ മനോഹരിയായ താജ്മഹൽ എന്ന വെണ്ണക്കൽ കൊട്ടാരത്തിന്റെ കവാടങ്ങൾ, ബ്രിട്ടീഷ് ഇൻഡ്യയിലെ ഒരു പ്രമുഖവനിതയുടെ കാലൊച്ചകൾക്കായി കാതോർത്തു കിടക്കാറുണ്ടായിരുന്നു.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCqvs3hBxzSz52sv9DGoRWMXozvAi4Ief0Ml9bvuyR7hQCf8_Ak9JIKW5TkB1LRqqittglrgrbQhh6lecINODDOUSLcitVqF6ORPABzTA2ilpg0ArmNQHXTQbSLnq6uSrTkiX7f4d99c8/s1600/2.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="370" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCqvs3hBxzSz52sv9DGoRWMXozvAi4Ief0Ml9bvuyR7hQCf8_Ak9JIKW5TkB1LRqqittglrgrbQhh6lecINODDOUSLcitVqF6ORPABzTA2ilpg0ArmNQHXTQbSLnq6uSrTkiX7f4d99c8/s640/2.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">താജ്മഹൽ - ഗസ്റ്റ്ഹൗസിന് സമീപത്തുനിന്നുള്ള ദൃശ്യം. </span></b></td></tr>
</tbody></table><br />
പ്രണയത്തിന്റെയും വിരഹത്തിന്റെയും നേർത്ത നാദങ്ങൾമാത്രം ഒഴുകി നീങ്ങിയിരുന്ന ഈ മഹാത്ഭുതത്തെ നറുനിലാവിന്റെ പാലാഴിയിൽ കുളിപ്പിച്ച്, യമുനയുടെ ഓളങ്ങൾക്കു മുകളിലൂടെ പൂന്തിങ്കൾ പുഞ്ചിരി തൂകിയെത്തുമ്പോൾ, പ്രകൃതിയും മനുഷ്യനും കൈകോർത്തു രചിച്ച ഒരു സുന്ദരചിത്രമായിരുന്നു ഇവിടെ, ഈ നദിക്കരയിൽ ജന്മം കൊണ്ടിരുന്നത്. കണ്ണുകൾക്കുമുൻപിൽ ഒരു അനുഭൂതിയായി മാറി, മനസ്സിന്റെ ആഴങ്ങളിൽ പതിയുന്ന ആ ദൃശ്യത്തെ, നിസ്സാരമായ ചെറിയ വാക്കുകൾകൊണ്ട് മാത്രം എങ്ങനെയാണ് ഇവിടെ വർണ്ണിക്കുവാനാകുക? അപൂർവ്വങ്ങളിൽ അപൂർവ്വമായി മാത്രം ലഭ്യമാകുന്ന ഒരു അസുലഭകാഴ്ച എന്നോ...? നയനാഭിരാമമായ ആ ദൃശ്യത്തെക്കുറിച്ച് എത്രയൊക്കെ വർണിച്ചാലും അത് ഒട്ടും അധികമാകില്ല എന്നതാണ് യാഥാർത്ഥ്യം. അത്രയും മനോഹരമായ എല്ലാ പൗർണമിസന്ധ്യകളിലും താജ്മഹലിനെ കൺകുളിർക്കെ ആസ്വദിക്കുവാൻ അപൂർവ്വഭാഗ്യം ലഭിച്ചിരുന്ന ആ വനിത, ഇൻഡ്യയുടെ അന്നത്തെ വൈസ്രോയിയായിരുന്ന കഴ്സൺപ്രഭുവിന്റെ ഭാര്യ, മേരി വിക്ടോറിയ ലയ്റ്ററായിരുന്നു. സൂര്യൻ അസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ കറുത്ത നിഴലിനടിയിലെ, ഒരിക്കലും അസ്തമിക്കാത്ത പ്രണയത്തിന്റെ ഈ മഹാത്ഭുതത്തിനു സമീപത്തേയ്ക്ക് അവരെ ആകർഷിച്ചതും മനസ്സിന്റെ കോണിൽ സൂക്ഷിച്ചുവച്ചിരുന്ന പ്രണയമായിരുന്നിരിക്കണം.<br />
<br />
കാഴ്ചകളോടുള്ള പ്രണയം പൂത്തുലഞ്ഞ മനസ്സുമായി, ഓരോ വർഷവും ആഗ്രയിലേയ്ക്ക് ഒഴുകിയെത്തുന്ന ലക്ഷക്കണക്കിന് സഞ്ചാരികളിൽ പലരും, ഇന്നും പൗർണമിരാവുകളിലെ താജ്മഹൽക്കാഴ്ചകൾക്കായി ദിവസങ്ങളെണ്ണി കാത്തിരിക്കാറുണ്ട്.....<br />
<br />
എങ്കിലും കാലങ്ങൾക്കിപ്പുറം അനേകം പൂർണചന്ദ്രന്മാർ ഉദിച്ചുയർന്നിട്ടും, ഈ പൗർണമിരാവിന്റെ കാഴ്ചകൾക്കായി കാത്തിരിക്കുന്നവരിലേറെയും മേരി ലയ്റ്റർ പ്രതിനിധാനം ചെയ്യുന്ന വിദേശിസമൂഹം മാത്രമായി മാറുന്നു എന്നതാണ് ദൗർഭാഗ്യകരം.......<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAGy11IMK4GI9X6aAFSwyhBaddFmMvcPJJyqmwaEMDM4_18y1fbP4uMSBP5lKcFgzvIS8_OpO_ACjfkEK4ofYhWYrhew774o1q9lS7QgxVgveGThiBMnRjBB61BYSQ1FnPEh2NuuRc-lE/s1600/18.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAGy11IMK4GI9X6aAFSwyhBaddFmMvcPJJyqmwaEMDM4_18y1fbP4uMSBP5lKcFgzvIS8_OpO_ACjfkEK4ofYhWYrhew774o1q9lS7QgxVgveGThiBMnRjBB61BYSQ1FnPEh2NuuRc-lE/s1600/18.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">യാത്രികർ.....</span></b></td></tr>
</tbody></table>അപൂർവ്വമായി എത്തുന്ന പൗർണമിരാവുകൾപോലെതന്നെ മനോഹരമാണ് താജ്മഹലിലെ ഓരോ പ്രഭാതവും... വെള്ളിയാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും 6:40-ന് താജ്മഹലിന്റെ കവാടങ്ങൾ സന്ദർശകർക്കു മുൻപിൽ തുറക്കപ്പെടുന്നു. ആ സമയത്ത് ഉള്ളിൽ കടക്കുന്നവർക്കുമാത്രം കിട്ടാവുന്ന ഒരു ഭാഗ്യം തന്നെയാണ് ഇളംവെയിലിന്റെ മഞ്ഞപട്ടുപുതച്ചുനിൽക്കുന്ന താജ്മഹലിന്റെ കാഴ്ച. അതുകൊണ്ടുതന്നെ സുഹൃത്തുക്കളെല്ലാവരും കമ്പിളിപ്പുതപ്പിനടിയിലേയ്ക്ക് ചുരുണ്ടുകൂടുമ്പോഴും, തുളച്ചുകയറുന്ന തണുപ്പിനെ വകവയ്ക്കാതെ, അതിരാവിലെതന്നെ പ്രവീണുമൊത്ത് ടിക്കറ്റ് കൗണ്ടറിലേയ്ക്ക് നടന്നു.<br />
<br />
ഹോട്ടലിൽനിന്നും കഷ്ടിച്ച് മൂന്നോ നാലോ മിനിറ്റ് നടന്നാൽ താജ്മഹലിന്റെ പ്രധാന ഗേറ്റിനടുത്തെത്താം. ഇരുവശങ്ങളിലും കരകൗശലവസ്തുക്കളുടെ വില്പനശാലകൾ തിങ്ങിനിറഞ്ഞ തെരുവുകൾ. ഇടുങ്ങിയ തെരുവീഥികൾ പിന്നിട്ട് ചെല്ലുമ്പോൾ, മുഗൾശില്പവിദ്യയുടെ സൗന്ദര്യം നിറഞ്ഞു നിൽക്കുന്ന ഫത്തേപ്പുരി മസ്ജിദ് ആണ് ആദ്യമായി ശ്രദ്ധയിൽപ്പെട്ടത്. ഷാജഹാന്റെ ഭാര്യമാരിലൊരാളായ ഫത്തേപ്പുരി ബീഗത്തിന്റെ പേരിലാണത്രെ ഈ മസ്ജിദ് അറിയപ്പെടുന്നത്.<br />
<br />
മസ്ജിദിന്റെ മനോഹരങ്ങളായ ചെറുതാഴികക്കുടങ്ങളും, മതിൽക്കെട്ടുകളും കുരങ്ങന്മാരുടെ കൂട്ടങ്ങൾ കൈയടക്കിയിരിക്കുകയാണ്. ഓമനത്തം തുളുമ്പുന്ന കുട്ടിക്കുരങ്ങന്മാർ തൂണുകളിലും വേലികളിലും ഊഞ്ഞാലാടി രസിക്കുന്നു. കുഞ്ഞുങ്ങൾക്കു കാവലായി ജാഗ്രതയോടെ കാവലിരിക്കുന്ന അമ്മക്കുരങ്ങുകൾ... പല്ലിളിച്ച് ചീറിവന്ന് ഭയപ്പെടുത്തുവാൻ ശ്രമിക്കുന്ന വികൃതികളും, ചടഞ്ഞു കൂടിയിരിക്കുന്ന പടുവൃദ്ധന്മാരും ഏറെയുള്ള ഈ കൂട്ടങ്ങൾ, ഇവിടെയെത്തുന്ന സന്ദർശകർക്ക് പലപ്പോഴും ഒരു ഭീഷണിയായി മാറുന്നുണ്ട്. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnNRPeWBQae2KVs1JyJj59ib-nu_yKaxTiJrjHb4yfZAi00r7XHfhw5uNMglJwyI4NyMtOoDodmau84Ivx_J2Vrhuv249YvYUKURB7mS0EHeBrkqQfE_GrA-i950sKI9pD_hrc1nuV180/s1600/2-1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnNRPeWBQae2KVs1JyJj59ib-nu_yKaxTiJrjHb4yfZAi00r7XHfhw5uNMglJwyI4NyMtOoDodmau84Ivx_J2Vrhuv249YvYUKURB7mS0EHeBrkqQfE_GrA-i950sKI9pD_hrc1nuV180/s1600/2-1.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;">ഫത്തേപ്പുരി മസ്ജിദ്</b></td></tr>
</tbody></table>മുഗൾവംശ ഭരണാധികാരികളുടെ കാലടികൾ പതിഞ്ഞ തെരുവീഥികളിലൂടെ ഒറ്റയ്ക്കും കൂട്ടമായും നീങ്ങുന്ന വിദേശികളായ സന്ദർശകർ... കണ്മുൻപിൽ കാഴ്ചയുടെ അപൂർവ്വവിരുന്നൊരുക്കി പ്രഭാതസൂര്യന്റെ ചെങ്കതിരുകൾ താജ്മഹലിനെ പുണർന്നുനിൽക്കുന്ന മനോഹരമായ ദൃശ്യത്തെ മനസ്സിൽ നിറച്ച്, തിരക്കിട്ട് നീങ്ങുകയാണ് ഓരോ യാത്രികരും. പൂർണമായും പരിസ്ഥിതിക്കിണങ്ങുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഇലക്ട്രീക് കാറുകളും, ഒട്ടകവണ്ടികളും, കുതിരവണ്ടികളും നേരം പുലർന്നപ്പോൾ മുതൽ, വിദേശികളായ സന്ദർശകരെയും വഹിച്ച് താജ്മഹലിലേയ്ക്കുള്ള യാത്രയ്ക്ക് ആരംഭം കുറിച്ചിരുന്നു.<br />
<br />
6:30-ആയപ്പോൾതന്നെ ടിക്കറ്റ്കൗണ്ടറിനു സമീപത്തെ തിരക്ക് ഏറെ വർദ്ധിച്ചു തുടങ്ങി. എല്ലാവർക്കുമുള്ള ടിക്കറ്റ് വാങ്ങി ഹോട്ടലിൽ മടങ്ങിയെത്തുമ്പോഴും സുഹൃത്തുക്കളിൽ പ്രവീണും, ദേവേന്ദറും ഒഴികെയുള്ളവർ കമ്പിളിപ്പുതപ്പിനടിയിലാണ്... യാത്രകളിൽ ഏറെസമയം ഉറക്കത്തിനായി മാത്രം ചിലവഴിക്കുന്നവരെ കാത്തിരിക്കുന്ന സ്വഭാവം പണ്ടുമുതൽക്കെ ഇല്ലാത്തതിനാൽ, അവർക്കുള്ള ടിക്കറ്റുകൾ മുറിയിൽ വച്ചശേഷം ഞങ്ങൾ മൂന്നുപേരും താജ്മഹലിലേയ്ക്കു യാത്രയായി.<br />
<br />
ഇവിടെ നാഷണൽ സെക്യൂരിറ്റി ഗാർഡുകൾ കൺചിമ്മാതെ കാവൽനിൽക്കുന്ന മതിൽക്കെട്ടുകൾ, താജ്മഹലിനെ ഒരു കനത്ത സുരക്ഷാകവചം പോലെ വലയം ചെയ്തു നിൽക്കുന്നു... ആദ്യം മെറ്റൽഡിറ്റക്ടറിനുള്ളിലൂടെയുള്ള നുഴഞ്ഞുകയറ്റം... പോലീസുകാരുടെ മസ്സാജിംഗ്... ബാഗ് പരിശോധനകൾ... മുംബൈയിൽ നടന്ന ഭീകരാക്രമണത്തിനുശേഷം, സുരക്ഷയെ മുൻനിർത്തിയുള്ള പരിശോധനകൾ ഇവിടെ പഴുതില്ലാത്തവിധം കർശനമാക്കിയിരിക്കുകയാണ്... പരിശോധനകൾക്കുശേഷം തിരക്കുപിടിച്ചുനടക്കുന്ന വിദേശികളുടെ സംഘങ്ങൾക്കൊപ്പം ഉള്ളിലേയ്ക്ക് കടക്കുമ്പോൾത്തന്നെ ഉദയസൂര്യന്റെ രശ്മികൾ താജ്മഹലിനു മുകളിൽ എത്തിക്കഴിഞ്ഞിരുന്നു. ആരുടെയും ശ്രദ്ധപിടിച്ചുപറ്റുന്ന, മനോഹരമായ പ്രധാനകവാടത്തിന്റെ (Darwaza-i-rauza) കാഴ്ചകൾപോലും മാറ്റിവച്ച് ഞങ്ങൾ ഉള്ളിലേയ്ക്ക് കടന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQQeoXICrQtnHtJK3J4YwVkG_pKbRobGHgW1yt5ppt5wvnLnELHAGUo2cJOQp8LMlXsiPOyerP-r0pZek5VIVqXoFwdvssxepcW98aHmCXyMJz1-i2b9MjvqrneMLMqE_ZUHUtUGxupZc/s1600/1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQQeoXICrQtnHtJK3J4YwVkG_pKbRobGHgW1yt5ppt5wvnLnELHAGUo2cJOQp8LMlXsiPOyerP-r0pZek5VIVqXoFwdvssxepcW98aHmCXyMJz1-i2b9MjvqrneMLMqE_ZUHUtUGxupZc/s1600/1.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>താജ്മഹലിലേയ്ക്കുള്ള പ്രവേശന കവാടം. (Darwaza-i-rauza)</b></span></td></tr>
</tbody></table>ഇരുട്ടുനിറഞ്ഞ കവാടത്തിനുള്ളിലൂടെ കയറിയെത്തുമ്പോൾത്തന്നെ കാത്തുകാത്തിരുന്ന ആ മനോഹരദൃശ്യം കണ്മുൻപിലേയ്ക്ക് തെളിഞ്ഞുവന്നു... തൂവെണ്മ നിറഞ്ഞ മാർബിൾശിലകളിൽ വരഞ്ഞെടുത്ത, ലോകത്തിനു മുൻപിൽ ഇൻഡ്യയുടെ അടയാളമായിത്തന്നെ നിലകൊള്ളുന്ന താജ്മഹൽ എന്ന പ്രണയസ്മാരകം.... മേഘക്കീറുകൾക്കിടയിലൂടെ സാവധാനം ഒഴുകിയെത്തിയ സൂര്യരശ്മികൾ, വെൺതാഴികക്കുടങ്ങൾക്കു മുകളിലൂടെ സ്വർണവർണ്ണം പൂശിയപ്പോൾ, താജ്മഹലിന്റെ അപൂർവ്വമായൊരു സൗന്ദര്യമായിരുന്നു കാണുവാൻ കഴിഞ്ഞത്. വാക്കുകൾകൊണ്ട് വർണിക്കുവാനാകാത്ത ഒരു വിസ്മയക്കാഴ്ചയെന്നു മാത്രമേ ആ നിമിഷത്തേക്കുറിച്ച് പറയുവാനാകൂ... മനവും, മിഴിയും നിറഞ്ഞുനിൽക്കുന്ന ആ സൗന്ദര്യം കൺകുളിർക്കെ കണ്ടാസ്വദിച്ചുകൊണ്ടുതന്നെ ഞങ്ങൾ മുൻപോട്ടു നടന്നു.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgW650FTyXFWPAMKskqVp2bFjElP9ZryFoK1u5jaDRLpPrdGvYbGTY51zswiAoNoohy3Ufn2GHmworrfGIKbW48xelolSsQb_7S0A9tNqQAEFIN8TUPmbMFyqwyEjMRZooxLX_ZzOwKbYc/s1600/3.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgW650FTyXFWPAMKskqVp2bFjElP9ZryFoK1u5jaDRLpPrdGvYbGTY51zswiAoNoohy3Ufn2GHmworrfGIKbW48xelolSsQb_7S0A9tNqQAEFIN8TUPmbMFyqwyEjMRZooxLX_ZzOwKbYc/s1600/3.jpg" /></a></div>പ്രധാന ഗേറ്റിൽനിന്നും താജ്മഹലിനു സമീപംവരെ നീണ്ടുകിടക്കുന്ന വെള്ളച്ചാലിന് ഇരുവശങ്ങളിലുമായി രണ്ട് നടപ്പാതകളാണുള്ളത്. പേർഷ്യൻ ഉദ്യാനശൈലിയിൽ നിർമ്മിക്കപ്പെട്ട ചാർബാഗ് ഉദ്യാനം ഈ നടപ്പാതയുടെ ഇരുവശങ്ങളിലുമായി നിർമ്മിക്കപ്പെട്ടിരിക്കുന്നു. പൂർണമായും മുഗൾശൈലിയിൽ നിർമ്മിക്കപ്പെട്ടിരുന്ന ഈ ഉദ്യാനം, ഇന്ന് യൂറോപ്യൻ ശൈലിയിലാണ് കാണുവാൻ സാധിക്കുക. 1857-ലെ ശിപായി ലഹളയുടെ സമയത്ത് നശിപ്പിക്കപ്പെട്ട താജ്മഹലും, ഉദ്യാനവും, പത്തൊൻപതാം നൂറ്റാണ്ടിൽ വൈസ്രോയി ആയിരുന്ന കഴ്സൺപ്രഭുവിന്റെ നിർദ്ദേശപ്രകാരം പുനർനിർമ്മിക്കപ്പെടുകയായിരുന്നു. ആ സമയത്താണ് മുഗൾശൈലിയിൽനിന്നും തികച്ചും വ്യത്യസ്തമായ, യൂറോപ്യൻമാതൃകയിലുള്ള ഇന്നു കാണുന്ന പൂന്തോട്ടം രൂപമെടുത്തത്.<br />
<br />
പച്ചപ്പുതപ്പു വിരിച്ചതുപോലെയുള്ള പുൽത്തകിടികളും, പൂച്ചെടികളും, മനോഹരമായി വെട്ടിയൊരുക്കിയ ചെറുമരങ്ങളും ഒന്നുചേരുമ്പോൾ പൂന്തോട്ടത്തിന്റെ ഭംഗി ഏറെ വർദ്ധിക്കുന്നു. സ്വർഗ്ഗത്തിൽനിന്നും ഉത്ഭവിക്കുന്ന പിഷോൺ, ഗിഹോൺ, യൂഫ്രട്ടീസ്, ടൈഗ്രിസ് എന്നീ നാലു നദികളെ പ്രതിനിധാനം ചെയ്യുന്ന വെള്ളച്ചാലുകൾ, ഉദ്യാനത്തെ നാലുഭാഗങ്ങളായി വിഭജിക്കുന്ന വിധത്തിലാണ് സംവിധാനം ചെയ്തിരിക്കുന്നത്. ഈ വെള്ളച്ചാലുകളുടെ മധ്യഭാഗത്തായി Hawd-al-kawthar എന്ന പേരിലുള്ള മാർബിൾനിർമ്മിതമായ കുളം സ്ഥിതി ചെയ്യുന്നു. താജ്മഹലിന്റെ മനോഹരമായ ചിത്രങ്ങൾ പകർത്തുവാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഈ കുളത്തിനോട് ചേർന്നുള്ള പ്ലാറ്റ്ഫോം. അതുകൊണ്ടുതന്നെ സന്ദർശകരുടെ തിരക്ക് ഏറ്റവും കൂടുതൽ അനുഭവപ്പെട്ടിരുന്നതും ഇവിടെയാണ്.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4NIY21ZEVE1tBB_eC1bqyIA1SNrlntfPBxPuXRLajTMjpfGjnucac70dyfnlbOtwSrpXHeeaAk2hBthzjfVVe71LD_JNhoNAaPyw25yF-dzidRy4ULK8eEIRP5Q7c9iw6AxMIQsN7mWk/s1600/6.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi4NIY21ZEVE1tBB_eC1bqyIA1SNrlntfPBxPuXRLajTMjpfGjnucac70dyfnlbOtwSrpXHeeaAk2hBthzjfVVe71LD_JNhoNAaPyw25yF-dzidRy4ULK8eEIRP5Q7c9iw6AxMIQsN7mWk/s1600/6.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">താജ്മഹൽ- മാർബിൾകുളത്തിനു സമീപത്തുനിന്നുള്ള ദൃശ്യം.</span></b></td></tr>
</tbody></table>താജ്മഹലിനുള്ളിലേയ്ക്ക് കയറുമ്പോൾതന്നെ അനവധി ഫോട്ടോഗ്രാഫർമാരാണ് സന്ദർശകരെ ചുറ്റിപ്പറ്റി എത്തിച്ചേരുന്നത്. അവരിൽ ഏറിയ പങ്കും മനോഹരമായ ചിത്രങ്ങൾ പകർത്തി നൽകുന്നതും, ഈ പ്ലാറ്റ്ഫോമിനു സമീപത്തുനിന്നാണ്. അത്തരത്തിലുള്ള ചില ചിത്രങ്ങൾ പകർത്തുവാനായി, യാത്രികർ നടത്തുന്ന ശ്രമങ്ങളും അതീവ രസകരമായാണ് അനുഭവപ്പെട്ടത്. ചിലർ പ്ലാറ്റ്ഫോമിനു മുകളിൽനിന്ന് ചാടുന്നു. മറ്റു ചിലർ താഴികക്കുടത്തിനു മുകളിൽ പിടിച്ചുകൊണ്ട് നിൽക്കുന്നു..... വേറെ ചിലർ താജ്മഹലിനെ ആലിംഗനം ചെയ്തു നിൽക്കുന്നു... മനസ്സിൽ മുളപൊട്ടുന്ന ഓരോ ആശയങ്ങൾക്ക്, ചിത്രങ്ങളിലൂടെ ജീവൻ കൊടുക്കുകയാണവർ. വർഷങ്ങൾ പിന്നിട്ടുകഴിയുമ്പോൾ, താജ്മഹലിന്റെ മധുരസ്മരണകളിലൂടെ ഒരു യാത്രയ്ക്കായി മനസ്സുകൊണ്ട് ആഗ്രഹിക്കുമ്പോൾ, കൈപിടിച്ചു നടത്തുവാനായി ഈ ചിത്രങ്ങളെങ്കിലും കൂട്ടിനുണ്ടാവുമല്ലോ...<br />
<br />
അല്പനേരം ഇത്തരത്തിലുള്ള കാഴ്ചകൾ ആസ്വദിച്ചും, ചിത്രങ്ങൾ പകർത്തിയും സമയം ചിലവഴിച്ചശേഷം ഞങ്ങൾ താജ്മഹലിനടുത്തെത്തി. സ്മാരകത്തിന്റെ ഉള്ളിലേയ്ക്ക് ചെരിപ്പുകൾ ധരിച്ച് പ്രവേശിക്കുവാൻ അനുവാദമില്ല. തുച്ഛമായ നിരക്കിൽ അവ സൂക്ഷിക്കുവാനുള്ള സൗകര്യം, നടപ്പാതയോട് ചേർന്നുതന്നെ ഒരുക്കിയിട്ടുണ്ട്. പാദരക്ഷകൾ ധരിക്കണമെന്ന് നിർബന്ധം പിടിക്കുന്നവർക്ക്, അതിനു മുകളിലൂടെ ധരിക്കുവാൻ പ്ലാസ്റ്റിക്കവർ പോലുള്ള കാലുറകളും അവിടെ ലഭ്യമാണ്. വിദേശികളിൽ ഏറെയും ഇത്തരം കാലുറകൾ ധരിച്ചാണ് താജ്മഹലിന്റെ ഉള്ളിലേയ്ക്ക് കയറിയിരുന്നത്.<br />
<br />
സൂക്ഷിപ്പുകാരന്റെ പക്കൽ ചെരിപ്പുകൾ ഏൽപ്പിച്ചശേഷം ഞങ്ങളും താജ്മഹലിന്റെ ഉള്ളിലേയ്ക്ക് കയറി. കൊത്തുപണികൾ നിറഞ്ഞ വാതിൽ പിന്നിട്ട്, മാർബിൾകല്ലുകൾ പാകിയ നടകളിലൂടെ വേണം പ്ലാറ്റ്ഫോമിനു മുകളിലെത്താൻ. 18 അടിയോളം ഉയരമുള്ള ഈ പ്ലാറ്റ്ഫോമിന്റെ മദ്ധ്യത്തിലാണ്, ലോകത്തിന്റെ കണ്ണുകളിൽ വിസ്മയമായി മാറിയ താജ്മഹൽ തലയുയർത്തി നിൽക്കുന്നത്. താജ്മഹലിന്റെ അനുപമസൗന്ദര്യത്തിലേയ്ക്ക് മനസ്സ് മയങ്ങിവീഴുന്നതിനു മുൻപേ, പൂന്തോട്ടത്തിന്റെ കാഴ്ചകളിലേയ്ക്ക് ഒരു നിമിഷം തിരിഞ്ഞു നോക്കി. ഇവിടെനിന്ന് കാണുമ്പോൾ ഉദ്യാനത്തിന്റെ നയനാഭിരാമമായ ഹരിതവർണഭേദങ്ങൾ, പുലർകാലസൂര്യന്റെ അകമ്പടിയോടുകൂടെ കണ്ണുകളിലേയ്ക്ക് തുളച്ചുകയറുന്നതു പോലെ..... <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9SxzdvYitEd-y-DoyBxi_Zuxer7xHA3r9Tvsoz18K8cotZiaU_UlybaNOLKBHBfvnt9uKnR-Ta9vpjvH38pLP8rmHse_mQijAq70ZOzda_W6kxPc2HCJzpROAt5lef_C9XZt18Sgo_us/s1600/7.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh9SxzdvYitEd-y-DoyBxi_Zuxer7xHA3r9Tvsoz18K8cotZiaU_UlybaNOLKBHBfvnt9uKnR-Ta9vpjvH38pLP8rmHse_mQijAq70ZOzda_W6kxPc2HCJzpROAt5lef_C9XZt18Sgo_us/s1600/7.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">താജ്മഹലിനുമുൻപിലുള്ള പൂന്തോട്ടം.</span></b></td></tr>
</tbody></table>ഇനിയുള്ള സമയങ്ങൾ താജ്മഹലിന്റെ കാഴ്ചകൾക്കുവേണ്ടിയുള്ളതാണ്. സന്ദർശകരുടെ തിരക്ക് വർദ്ധിക്കുന്നതിനുമുൻപേ തന്നെ ഉള്ളിലുള്ള കാഴ്ചകൾ കണ്ട് പുറത്തിറങ്ങാൻ ഞങ്ങൾ തീരുമാനിച്ചു. 'ഉള്ളിൽ ഫോട്ടോഗ്രഫി നിരോധിച്ചിരിക്കുന്നു' എന്ന ബോർഡിനോടൊപ്പം, ക്യാമറ ഓഫ് ചെയ്യുവാനുള്ള സെക്യൂരിറ്റിയുടെ നിർദ്ദേശവും കയറിയെത്തിയ ഉടൻതന്നെ ലഭിച്ചു. മുൻയാത്രകളിൽ ഒന്നുംതന്നെ ഫോട്ടോഗ്രഫി നിരോധനം എന്ന പ്രശ്നം അനുഭവപ്പെട്ടിരുന്നില്ല. ശവകുടീരം ഉൾപ്പടെ അന്നു പകർത്തിയ അനേകം ചിത്രങ്ങൾ കൈവശം ഉള്ളതിനാൽ ഇത്തവണ കാര്യമായ നിരാശ തോന്നിയതുമില്ല. ക്യാമറ ഓഫ് ചെയ്ത് ബാഗിനുള്ളിൽ വച്ചശേഷം കാഴ്ചകളിലേയ്ക്ക് കടന്നു. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqksXMDZ3gx1U3w8Qs30PUAFLw4_6xJkQ5z5nogHIvQXyx9pdO5-9DDOxAndf2MShOSfQV-mK_fAWwNgn2wyyiwg6GtfsB1fU8af1_Hdp2Y1B6WxrlSvARrPoXQZys9KyrI993KIkcsn0/s1600/9.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhqksXMDZ3gx1U3w8Qs30PUAFLw4_6xJkQ5z5nogHIvQXyx9pdO5-9DDOxAndf2MShOSfQV-mK_fAWwNgn2wyyiwg6GtfsB1fU8af1_Hdp2Y1B6WxrlSvARrPoXQZys9KyrI993KIkcsn0/s1600/9.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">ശവകുടീരത്തിന്റെ മാതൃകകൾ</span></b></td></tr>
</tbody></table>ഷാജഹാന്റെയും മുംതാസിന്റെയും ഈ അന്ത്യവിശ്രമസ്ഥാനം തൂവെള്ള മാർബിളിൽ തീർത്ത ചിത്ര-ശില്പ വിദ്യകൾകൊണ്ട് സമ്പന്നമാണ്. അതിസൂക്ഷ്മമായി തീർത്തിരിക്കുന്ന ശില്പവിദ്യകളുടെ സങ്കീർണത എന്തെന്നറിയണമെങ്കിൽ കല്ലറകളുടെ ചുറ്റുമുള്ള മാർബിൾജാലികളിലേയ്ക്ക് ഒരു നിമിഷം ഒന്നു കണ്ണോടിച്ചാൽ മതിയാകും... ഒപ്പം ശവക്കല്ലറകളിലേയ്ക്കും... ആധുനിക സാങ്കേതികവിദ്യകളുടെയൊന്നും സഹായമില്ലാതെ, കൂറ്റൻ മാർബിളുകളിൽനിന്നും കൊത്തിയെടുത്തിരിക്കുന്ന വള്ളികളും, പൂവുകളുമടങ്ങിയ ജാലികളിലെ ശില്പവിദ്യകളുടെ സൗന്ദര്യം ഒന്നുമാത്രം മതിയാകും താജ്മഹലിന്റെ കീർത്തി ലോകമെങ്ങും പരന്നതിന്റെ കാരണമെന്തെന്നും മനസ്സിലാകുവാൻ..... അതുപോലെ തന്നെ, അതിസൂക്ഷമമായി വിവിധ വർണങ്ങളിലുള്ള മാർബിളുകളിൽ തീർത്തിരിക്കുന്ന ചിത്രവിദ്യകൾ, ശവക്കല്ലറകളെയും മനോഹരമാക്കുന്നു.<br />
<br />
കാഴ്ചക്കാരുടെ കണ്ണുകൾക്കു വിരുന്നായി, ശില്പചാരുതയുടെ മായികപ്രപഞ്ചത്തിനു നടുവിൽ സ്ഥിതിചെയ്യുന്ന ഈ കല്ലറകൾ യഥാർത്ഥത്തിൽ കാഴ്ചക്കാർക്കുവേണ്ടി നിർമ്മിച്ചിരിക്കുന്ന മാതൃകകൾ മാത്രമാണ്. ഈ മാതൃകകൾക്കു താഴെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ഭൂഗർഭഅറകളിലെ കല്ലറകളിലാണ് മുംതാസും, ഷാജഹാനും പുണ്യസ്ഥലമായ മക്കയിലേയ്ക്ക് തിരിഞ്ഞ്, ഒരിക്കലും ഉണരാത്ത അവസാന നിദ്രയിലാഴ്ന്നുകിടക്കുന്നത്. യഥാർത്ഥ കല്ലറകളെ കാഴ്ചവസ്തുക്കളാക്കി പ്രദർശിപ്പിക്കുവാൻ പാടില്ല എന്ന വിശ്വാസം നിലനിന്നിരുന്നതിനാൽ, താജ്മഹലും, ഡൽഹിയിലെ ഹുമയൂണിന്റെ ശവകുടീരമുൾപ്പടെയുള്ള പല സ്മാരകങ്ങളിലും ഇത്തരത്തിലുള്ള മാതൃകകൾ(Cenatoph-ശൂന്യമായ കല്ലറ) മാത്രമാണ് സന്ദർശകർക്ക് കാണുവാൻ സാധിക്കുക.<br />
<br />
ചില പ്രത്യേക ദിവസങ്ങളിൽ നടത്തപ്പെടുന്ന പ്രാർത്ഥനകൾക്കായി മാത്രമേ, യഥാർത്ഥ കല്ലറകൾ സ്ഥിതിചെയ്യുന്ന മുറികൾ തുറക്കപ്പെടാറുള്ളു എന്ന് പറയപ്പെടുന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWBdi09pa7HJsrWF-LALYcRHboa78fop2lpOLxI7CG0ewN8OsJyaJSGxEbTEhYdu-UGOJ1QHQQC4re2-qDWiXPW7JW58eSUsC3lfC61W8ctYOoZGn-121M87vh0avJdtikMI3OTqD5e14/s640/8.jpg" style="margin-left: auto; margin-right: auto;" width="640" /></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">മാർബിളിൽതീർത്ത ശില്പവിദ്യകൾ</span></b></td></tr>
</tbody></table><div class="separator" style="clear: both; text-align: center;"></div>താജ്മഹലിന്റെ മുറികളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി ഞങ്ങൾ പുറത്തേയ്ക്കിറങ്ങി. ബാക്കിയുള്ള സുഹൃത്തുക്കൾ ഇതുവരെ താജ്മഹലിന്റെ സമീപത്തേയ്ക്കുപോലും എത്തിയിട്ടില്ല. അവർ എത്തുന്നതുവരെ താജ്മഹലിന്റെ പിൻഭാഗത്ത്, യമുനയുടെ സൗന്ദര്യമാസ്വദിക്കാവുന്ന വിധം തയ്യാറാക്കിയിരിക്കുന്ന ബഞ്ചുകളിൽ അല്പനേരം ഞങ്ങൾ ഇരിപ്പുറപ്പിച്ചു.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGbFNKPTQ3WwKXoctWOocSpp342Yra3ZF89JDwXV6K90VzREl9YIu56jr3DTCwQlX6sOhvG5XRoT0HsH0VwLyWhMDM-FWo-ifIHP4uZ0efNQEXVeAZq9gcNq4JkaTbPMW1htBgRA5nbQo/s1600/10.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGbFNKPTQ3WwKXoctWOocSpp342Yra3ZF89JDwXV6K90VzREl9YIu56jr3DTCwQlX6sOhvG5XRoT0HsH0VwLyWhMDM-FWo-ifIHP4uZ0efNQEXVeAZq9gcNq4JkaTbPMW1htBgRA5nbQo/s1600/10.jpg" /></a></div>ഖുറം രാജകുമാരൻ എന്ന ഷാജഹാൻ, അർജുമാൻസ് ബാനു എന്ന പ്രിയപ്പെട്ട മുംതാസിനുവേണ്ടി ഈ സ്മാരകം പണിതുയർത്തുമ്പോൾ എന്തൊക്കെയാവണം ആഗ്രഹിച്ചിട്ടുണ്ടാവുക..?. തനിക്ക് ഏറ്റവും പ്രിയപ്പെട്ടവളോടുള്ള അടങ്ങാത്ത സ്നേഹത്തിന്റെ അടയാളമായ ഈ സ്മാരകം, ഇതേ പ്രൗഡിയോടെ, പ്രപഞ്ചത്തിന്റെ അവസാനകാലത്തോളം, മനോഹരിയായ യമുനാ നദിക്കരയിൽ തലയുയർത്തി നിൽക്കണം എന്നു മാത്രമായിരിക്കണം ഒരു പക്ഷെ അദ്ദേഹം അന്ന് ചിന്തിച്ചിരിക്കുക....പക്ഷെ 20000-ത്തോളം വരുന്ന തൊഴിലാളികളുടെ ചുടുരക്തം,22-ഓളം വർഷങ്ങൾ വിയർപ്പുതുള്ളികളായി ഈ മണ്ണിൽ ഉരുകിത്തീർന്നപ്പോൾ - ഒരു സുൽത്താന്റെ പ്രണയസാക്ഷാത്ക്കാരത്തിനായി ഉത്തരേന്ത്യയിലെ കൊടുംചൂടിൽ അവരിൽ പലരും അടിമക്കളേപ്പോലെ മരിച്ചുവീണപ്പോൾ, ആ രക്തത്തുള്ളികളുടെയും, കണ്ണുനീരിന്റെയും ചൂട്, ഏതൊരു തീക്ഷ്ണമായ പ്രണയത്തിനും ഏറെ മുകളിലാണെന്ന് മനസ്സിലാക്കുവാൻ അന്ന് ഷാജഹാനു് കഴിഞ്ഞിട്ടുണ്ടാകില്ല...<br />
<br />
ഇവിടെനിന്ന് ദൂരേയ്ക്ക് നോക്കിയാൽ, യമുനാ നദിയ്ക്കക്കരെ ആഗ്രാകോട്ടയുടെ ചുവപ്പുനിറം തെളിഞ്ഞു കാണാം. ആ കോട്ടയിലായിരുന്നു ഒരു കുറ്റവാളിയെപ്പോലെ ഷാജഹാൻ തന്റെ ജീവിതത്തിന്റെ അവസാനകാലങ്ങൾ കഴിച്ചുകൂട്ടിയിരുന്നത്. കാലങ്ങൾക്കപ്പുറം ആ കോട്ടയിൽ സ്വന്തം മകൻ തീർത്ത കാരാഗൃഹത്തിനോട് ചേർന്നുള്ള ജാസ്മിൻ മഹലിൽനിന്നുകൊണ്ട് വിദൂരതയിൽ താജ്മഹൽ നോക്കിക്കണ്ടിരുന്നപ്പോഴെങ്കിലും, താജ്മഹലിന്റെ അടിത്തറയ്ക്ക് ഉറപ്പേകിയ വിയർപ്പുതുള്ളികളുടെയും, കണ്ണൂനീരിന്റെയും ഉപ്പുരസം ഷാജഹാൻ ചക്രവർത്തി രുചിച്ചിട്ടുണ്ടാകണം.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPHal7lbDqYc644PuH9VFo6PH8rfqgBmscdnzFtPOSfV4ZbQ0wrPyZoBsEffrcfpOTeVVuhju0x86I1jmPtdJIho_9Cp7XLlB_J2jf9Khoj_vwsJA9lRXbgsKn8XRPYR6oZHvgYU4mMoY/s1600/17.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPHal7lbDqYc644PuH9VFo6PH8rfqgBmscdnzFtPOSfV4ZbQ0wrPyZoBsEffrcfpOTeVVuhju0x86I1jmPtdJIho_9Cp7XLlB_J2jf9Khoj_vwsJA9lRXbgsKn8XRPYR6oZHvgYU4mMoY/s1600/17.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;"><span style="font-size: small;">ആഗ്രാഫോർട്ടിനുള്ളിലെ ഒരു ദൃശ്യം</span></b>.</td></tr>
</tbody></table><div class="separator" style="clear: both; text-align: left;">ഇന്ന് ഏതോ ശാപം പോലെ താജ്മഹൽ, വിവാദങ്ങളുടെയും നാശത്തിന്റെയും വഴിയിലൂടെ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. 1857-ലെ ശിപായിലഹളയുടെ സമയത്ത്, താജ്മഹലിന്റെ ഭിത്തികളെ അലങ്കരിച്ചിരുന്ന വിലപിടിച്ച രത്നക്കല്ലുകൾ ഏതാണ്ട് മുഴുവനായിത്തന്നെ ബ്രിട്ടീഷ് ഉദ്യോഗസ്ഥന്മാർ ഇളക്കിയെടുത്തിരുന്നു. മഥുര ഓയിൽ റിഫൈനറിയിൽനിന്നും പുറന്തള്ളിയിരുന്ന വാതകങ്ങൾ സൃഷ്ടിക്കുന്ന ആസിഡ് മഴയും, അന്തരീക്ഷ മലിനീകരണവും താജ്മഹലിന്റെ ധവളശോഭക്കുമേൽ മഞ്ഞനിറം വീഴ്ത്തിക്കഴിഞ്ഞു. ആകാശനീലിമയുടേ തെളിമയോടെ ഒഴുകിയിരുന്ന യമുനാനദി, നഗരമാലിന്യങ്ങളുടെ ആധിക്യം മൂലം, ലോകത്തിലെതന്നെ ഏറ്റവും മലിനമാക്കപ്പെട്ട നദികളിലൊന്നായി മാറിക്കഴിഞ്ഞു. കാര്യമായ പരിരക്ഷ ഈ നദിക്ക് ഉടൻ ലഭിക്കുന്നില്ലെങ്കിൽ, ഇങ്ങനെ ഒരു നദി ഇവിടെ ഉണ്ടായിരുന്നുവെന്ന്, വരുംതലമുറകൾക്ക് പുസ്തകത്താളുകളിൽനിന്നും മനസ്സിലാക്കേണ്ടതായി വരും.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">ഇതിനൊക്കെപ്പുറമെയാണ് പുരുഷോത്തം നാഗേഷ് ഓക് (P.N.Oak) എന്ന ഗ്രന്ഥകാരൻ, താജ്മഹലിനുമേൽ ഉയർത്തിക്കൊണ്ടുവന്ന ചില ആരോപണങ്ങൾ. ജയ്പ്പൂർ മഹാരാജാവായിരുന്ന ജയ്സിംഗ്ഗിന്റെ അധീനതയിലായിരുന്ന 'തേജോ മഹാലയ' എന്ന ശിവക്ഷേത്രം ഷാജഹാൻ പിടിച്ചെടുത്ത് താജ്മഹലാക്കി പുനർനിർമ്മിക്കുകയായിരുന്നു എന്ന അദ്ദേഹത്തിന്റെ വാദം ഏറെ വിവാദങ്ങൾക്ക് തുടക്കമിട്ടിരുന്നു. 1965-പുറത്തിറങ്ങിയ 'Tajmahal-The True Story' എന്ന പുസ്തകത്തിലൂടെ താജ്മഹലിനെക്കുറിച്ചുള്ള ഈ വാദഗതികളെ, അദ്ദേഹം പൊതുജനങ്ങൾക്കു മുൻപാകെ അവതരിപ്പിച്ചു. താജ്മഹലിനെ ഒരു ഹൈന്ദവസ്മാരകമായി പ്രഖ്യാപിക്കണം എന്നാവശ്യപ്പെട്ട് ഓക്, സുപ്രീം കോടതിയെ സമീപിച്ചിരുന്നുവങ്കിലും, 2000-ൽ കേസ് പരിഗണനയ്ക്കെടുത്ത കോടതി, അദ്ദേഹത്തിന്റെ ആവശ്യം തള്ളിക്കളയുകയാണ് ചെയ്തത്.</div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgCZNcRunzUgQXP6wl73k3Y3_ycOhTheGAb6Xe5fPhYr6BNNosutLeJeuJfvO1IbiUtkMBnBXTQ7_Qtu0k_L-ijB7wbfeDR0nL7wKoJspmuzNv-tRDvWN-J4IBZB3tdxhB-vshrPzhyphenhyphenTtk/s1600/11.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b>മസ്ജിദ്</b></td></tr>
</tbody></table><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: left;">കറുത്തനിറം കലർന്ന് ഒഴുകുന്ന യമുനയുടെ കാഴ്ചകളിലേയ്ക്ക് നോക്കി ഏറെനേരം ഞങ്ങൾ അവിടെ ഇരുന്നു. ഇരുകരകളിലെയും കൃഷിഭൂമികൾക്ക് വളക്കൂറ് നൽകി, ശാലീനവും ഗംഭീരവുമായി ഒഴുകിയിരുന്ന യമുന ഇന്ന് എത്ര മാത്രം ശോഷിച്ചുപോയിരിക്കുന്നു... അതിന്റെ വ്യാപ്തി മനസ്സിലാക്കണമെങ്കിൽ ഇരുവശങ്ങളിലായി തെളിഞ്ഞുകിടക്കുന്ന മണൽപ്പരപ്പിന്റെ വിസ്തൃതിയിലേയ്ക്ക് ഒന്ന് കണ്ണോടിച്ചാൽ മതിയാകും. ആഗോളതാപനവും, ജലമലിനീകരണവും ഇത്തരത്തിൽ വർദ്ധിച്ചുവന്നാൽ, കാലം അധികം മുൻപോട്ടുപോകുന്നതിനുമുൻപേ ഇത്തരത്തിലുള്ള അനവധി നദികൾ ഭൂമിയിൽനിന്നും അപ്രത്യക്ഷമാകും എന്നതിന്റെ വ്യക്തമായ തെളിവായി യമുനാനദി മാറിക്കഴിഞ്ഞിരിക്കുന്നു. </div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">സമയം കടന്നുപോകും തോറും താജ്മഹലിന്റെ സമീപത്തെ തിരക്ക് ഏറി വരികയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർ - വിവിധ ഭാഷ സംസാരിക്കുന്നവർ, ജാതി, മതം, നിറം, സംസ്കാരം എല്ലാറ്റിലും വ്യത്യസ്തത പുലർത്തുന്ന ഓരോ വ്യക്തിയും ഈ സ്മാരകത്തിന്റെ മനോഹാരിതയ്ക്കുമുൻപിലെത്തുമ്പോൾ, എന്തും കൗതുകത്തോടെ വീക്ഷിക്കുന്ന ഒരു പിഞ്ചുകുഞ്ഞിന്റെ മനസ്സുള്ളവനായിത്തീരുകയാണ്. ആദ്യമായി ഇവിടെ എത്തുന്ന ഏതൊരു സന്ദർശകന്റെയും കണ്ണുകളിൽ നോക്കിയാൽ, കുഞ്ഞുനയനങ്ങളിൽ മാത്രം വിരിയുന്ന അതേ അത്ഭുതവും ആശ്ചര്യവും, നമുക്ക് തെളിഞ്ഞുകാണാം.</div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="http://3.bp.blogspot.com/-Svn7qoc0dAk/TvVfuUszMgI/AAAAAAAAB8E/ryYszcfxfY8/s1600/13.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="http://3.bp.blogspot.com/-Svn7qoc0dAk/TvVfuUszMgI/AAAAAAAAB8E/ryYszcfxfY8/s1600/13.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b>താജ്മഹലിനുസമീപമുള്ള ഗസ്റ്റ്ഹൗസ്</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">താജ്മഹലിന്റെ കാഴ്ചകൾ അവസാനിപ്പിച്ച് ഞങ്ങൾ മസ്ജിദിന്റെ സമീപത്തേയ്ക്കു നടന്നു. ഹോട്ടലിൽ കിടന്നുറങ്ങിയിരുന്ന സുഹൃത്തുക്കളും ഇതിനിടയിൽ എത്തിച്ചേർന്നിരുന്നു. താജ്മഹലിലെ കാഴ്ചകൾ കണ്ടശേഷം പുറത്തേയ്ക്കിറങ്ങിയ അവരോടൊപ്പം നിന്ന് വെണ്ണക്കൽസ്മാരകത്തിന്റെ പശ്ചാത്തലത്തിൽ കുറച്ച് ചിത്രങ്ങൾകൂടി പകർത്തി.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">1643-ൽ നിർമ്മാണം പൂർത്തീകരിക്കപ്പെട്ട മസ്ജിദും, അതിനോടനുബന്ധിച്ച് നിലകൊള്ളുന്ന മറ്റു സ്മാരകങ്ങളും നിർമ്മിച്ചത് ഷാജഹാൻ ചക്രവർത്തിയാണ് . മുഗൾഭരണകാലത്ത് വടക്കേഇൻഡ്യയിൽ നിർമ്മിക്കപ്പെട്ട ഏതാണ്ട് എല്ലാ സ്മാരകങ്ങളെയുംപോലെ, ചുവന്ന മണൽക്കല്ലാണ് നിർമ്മാണത്തിന് ഉപയോഗിച്ചിരിക്കുന്നതെങ്കിലും, ശില്പവിദ്യകൾ, താജ്മഹലിലെ കലാസൃഷ്ടികളോട് സാദൃശ്യമുള്ളവയാണ്. ഏതാണ് അഞ്ഞൂറിലധികം ആളുകൾക്ക് ഒരേസമയം നിസ്കരിക്കുവാനുള്ള സൗകര്യമുള്ള പ്രാർത്ഥനാമുറിയും, മാർബിളിൽതീർത്ത മൂന്ന് താഴികക്കുടങ്ങളുമാണ് ഈ മസ്ജിദിന്റെ പ്രധാന പ്രത്യേകത. </div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">അല്പസമയം മസ്ജിദിന്റെ കാഴ്ചകൾ ആസ്വദിച്ചുനടന്നശേഷം യമുനയുടെ തീരത്തോട് ചേർന്ന് ഞങ്ങൾ നടന്നു. താജ്മഹലിന്റെ മറുവശത്ത്, മസ്ജിദിന് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഗസ്റ്റ്ഹൗസ് ആയിരുന്നു ഇനി കാണുവാനുണ്ടായിരുന്നത്. പല രേഖകളിലും ഗസ്റ്റ്ഹൗസ് എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നതെങ്കിലും, ചരിത്രകാരന്മാർ പല രീതിയിലാണ് ഈ സ്മാരകത്തെ നിർവ്വചിച്ചിരിക്കുന്നത്. എങ്കിലും താജ്മഹൽ ഉൾപ്പടെയുള്ള സ്മാരകങ്ങളുടെ കാഴ്ചാസുഖത്തിന്റെ താളം ക്രമീകരിക്കുന്നതിനുവേണ്ടി നിർമ്മിച്ചതാണെന്ന വാദമാണ് പരക്കെ അംഗീകരിക്കപ്പെട്ടിരിക്കുന്നത്.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">മസ്ജിദിനും ഗസ്റ്റ്ഹൗസിനും പുറമെ ഷാജഹാന്റെ മറ്റു ഭാര്യമാരുടെയും, മുംതാസിന്റെ പ്രിയപ്പെട്ടവളായിരുന്ന ദാസിയുടെയും ശവകുടീരങ്ങൾ, താജ്മഹലിനു സമീപത്തായി സ്ഥിതി ചെയ്യുന്നുണ്ട്. സമയക്കുറവുമൂലം അവയോടൊപ്പം സമീപത്ത് സ്ഥിതിചെയ്തിരുന്ന മ്യൂസിയത്തിന്റെ കാഴ്ചകൾ, ഇത്തവണയും ഒഴിവാക്കേണ്ടതായി വന്നത് മാത്രം, അല്പം നിരാശയ്ക്ക് ഇടയാക്കി. </div><div class="separator" style="clear: both; text-align: center;"><a href="http://4.bp.blogspot.com/--tvsMGco2tc/TvWfDLVxzXI/AAAAAAAAB8Q/0ndhHXgUS6c/s1600/14.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://4.bp.blogspot.com/--tvsMGco2tc/TvWfDLVxzXI/AAAAAAAAB8Q/0ndhHXgUS6c/s1600/14.jpg" /></a></div>സമയം പന്ത്രണ്ടോടടുത്തിരുന്നു. പ്രധാനപ്പെട്ട വിനോദസഞ്ചാരകേന്ദ്രങ്ങളിലെല്ലാം ഹോട്ടലുകളിൽനിന്നും 12- മണിയോടെ ചെക്ക് ഔട്ട് ചെയ്യണമെന്നത് നിർബന്ധമാണ്. സീസൺ അല്ലാത്തതിനാലാകാം ഞങ്ങൾക്ക് 1:30 വരെ സമയം ലഭിച്ചിരുന്നു. എങ്കിലും ഹോട്ടലിലെത്തി സാധനസമഗ്രികൾ പായ്ക്ക് ചെയ്യുവാനുള്ള സമയമേ ഇനി അവശേഷിക്കുന്നുള്ളു. കൂടാതെ മടക്കയാത്രയിൽ സിക്കന്ദ്രയിലെ അക്ബറിന്റെ ശവകുടീരം കൂടി സന്ദർശിച്ചശേഷം രാത്രിയാവുന്നതിനു മുൻപായി ഡൽഹിയിൽ തിരിച്ചേത്തേണ്ടതുമുണ്ട്. സമീപത്തെ കാഴ്ചകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി, എല്ലാവരും ഒത്തൊരുമിച്ച് കുറച്ച് ചിത്രങ്ങൾക്കൂടി പകർത്തിയശേഷം ഞങ്ങൾ തിരികെ നടന്നുതുടങ്ങി.<br />
<br />
പൂന്തോട്ടത്തിന്റെ സമീപത്തുള്ള നടപ്പാതയുടെ മുകളിലൂടെ തണൽമരങ്ങളുടെ ചില്ലകൾ ചാഞ്ഞുകിടക്കുന്നു. അവയുടെ ഇലച്ചാർത്തുകൾക്കിടയിലൂടെ ഇനിയും മറയുവാൻ കൂട്ടാക്കാതെ പാറി നടക്കുന്ന മൂടൽമഞ്ഞിനെ വകഞ്ഞുമാറ്റി എത്തുന്ന ഉച്ചവെയിലും കൂടിയായപ്പോൾ മനസ്സിനെ കുളിർപ്പിക്കുന്ന നാട്ടുവഴികളുടെ പുലർകാലദൃശ്യങ്ങൾ മനസ്സിലേയ്ക്ക് ഓടിയെത്തുന്നതുപോലെ..... വഴിയോരങ്ങളിൽ മുളപൊട്ടി ഉയർന്നുവരുന്ന ചെറിയ പൂച്ചെടികൾ.... ഡിസംബർ- ജനുവരി മാസങ്ങളിലെ അതിശൈത്യം അവസാനിക്കുമ്പോഴേയ്ക്കും ഈ ചെടികളെല്ലാം വളർന്ന് പൂവിട്ട്, താജ്മഹലിന്റെ പരിസരങ്ങളെ ഒരു മലർമെത്ത ആക്കിയിട്ടുണ്ടാകും. വർഷങ്ങൾക്കു മുൻപുള്ള ഒരു യാത്രയിൽ പതിഞ്ഞ, പൂക്കളുടെ പശ്ചാത്തലത്തിലുള്ള താജ്മഹലിന്റെ ചില ചിത്രങ്ങൾ ഇന്നും മനസ്സിൽ മായാതെ കിടക്കുന്നുണ്ട്. <br />
<div class="separator" style="clear: both; text-align: center;"><a href="http://3.bp.blogspot.com/-4Im49NICR80/TwVo7apCkxI/AAAAAAAAB80/jPf-_qoXO8c/s1600/15.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="http://3.bp.blogspot.com/-4Im49NICR80/TwVo7apCkxI/AAAAAAAAB80/jPf-_qoXO8c/s1600/15.jpg" /></a></div><div class="separator" style="clear: both; text-align: left;">താജ്മഹലിനോട് വിടപറയുന്നതിനുമുൻപേ മദ്ധ്യഭാഗത്തെ കുളത്തിനരികിൽ എത്തി കുറച്ചു ചിത്രങ്ങൾക്കൂടി പകർത്തി. അല്പനേരംകൂടി അവിടെനിന്നു ആ ഭംഗി കൺകുളിർക്കെ കണ്ടാസ്വദിച്ചു. ആദ്യമായി ഇവിടെ എത്തുന്നവരെ പിടിച്ചുനിറുത്തുന്ന ഒരു ആകർഷണീയത.... അത് സുഹൃത്തുക്കളിൽ ചിലരെ അല്പസമയം കൂടി അവിടെ ചിലവഴിക്കുവാൻ വീണ്ടും പ്രേരിപ്പിക്കുന്നു. എന്നെ സംബന്ധിച്ചാണെങ്കിൽ താജ്മഹൽ എന്നത് ഒരു വിസ്മയക്കാഴ്ചയേ അല്ലാതായി മാറിക്കഴിഞ്ഞിരിക്കുന്നു. ജീവിതത്തിൽ ഒരിക്കലെങ്കിലും കാണണമെന്ന് തീവ്രമായി ആഗ്രഹിച്ചിരുന്ന താജ്മഹലിനരികിലേയ്ക്ക്, നാട്ടിൽനിന്നും എത്തുന്ന ബന്ധുജനങ്ങളുടെയും, സുഹൃത്തുക്കളുടെയും ഒപ്പം ഒരു ഗൈഡിന്റെ വേഷം കെട്ടിയാടി നടത്തിയ ആറാമത്തെ സന്ദർശനമാണ് ഇന്ന് പൂർത്തിയായിരിക്കുന്നത്. ഇനിയും പലപ്രാവശ്യം ഇതുപോലെ ഇവിടേയ്ക്ക് എത്തിച്ചേരേണ്ടി വരുമെന്ന് അറിയാവുന്നതിനാൽ മനസ്സുകൊണ്ട് ഒരു യാത്ര പറച്ചിൽ ഒഴിവാക്കിത്തന്നെ പുറത്തേയ്ക്കിറങ്ങി. </div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">എങ്കിലും ഈ യാത്രയുടെ ഓർമ്മച്ചെപ്പിൽ സൂക്ഷിച്ചുവയ്ക്കുവാൻ താജ്മഹലിന്റെ മുൻപിൽനിന്നും ഒരു ചിത്രം ഞാനും പകർത്തി.</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3ll6OgCRtPBYf9IDmhyC8GqOB6Z54HX2eNqC3pTvHpTS5bUlAd8M-ZV28BBvOnBULQeSK-MwIXojF0_eZ906aDEaUZ3wwK0Xwwbuip8uKnyAMXVw91iwIbWiDJme8xQLsbcLvNM35oco/s1600/16.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3ll6OgCRtPBYf9IDmhyC8GqOB6Z54HX2eNqC3pTvHpTS5bUlAd8M-ZV28BBvOnBULQeSK-MwIXojF0_eZ906aDEaUZ3wwK0Xwwbuip8uKnyAMXVw91iwIbWiDJme8xQLsbcLvNM35oco/s1600/16.jpg" /></a></div><div class="separator" style="clear: both; text-align: left;">മടക്കയാത്രയിൽ വഴിയോരത്തെ ഒരു ധാബയിൽനിന്ന് ഭക്ഷണം കഴിച്ചശേഷം എല്ലാവരും അത്യാവശ്യം വേണ്ടുന്ന ഷോപ്പിങ്ങും നടത്തി. മാർബിളിൽതീർത്ത താജ്മഹലിന്റെ ചെറുമാതൃകകളായിരുന്നു ഈ യാത്രയുടെ ഓർമ്മയ്ക്കായി എല്ലാവരും തന്നെ വാങ്ങിയത്. ഹോട്ടലിൽ മടങ്ങിയെത്തി അല്പനേരത്തെ വിശ്രമത്തിനുശേഷം, ബൈക്കുകൾ എല്ലാം പരിശോധിച്ച് ഞങ്ങൾ യാത്രയ്ക്കൊരുങ്ങി......</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">കൃത്യം 1:30-ന് ഞങ്ങൾ സിക്കന്ദ്രയിലേയ്ക്കുള്ള യാത്ര ആരംഭിച്ചു. </div><br />
<div class="separator" style="clear: both; text-align: center;"></div></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com15tag:blogger.com,1999:blog-4628133033338158729.post-2765945942482861152011-11-30T05:07:00.000-08:002011-12-19T20:34:35.200-08:00മാതളപുഷ്പം കൊഴിഞ്ഞപ്പോൾ....<div dir="ltr" style="text-align: left;" trbidi="on"><div style="color: #38761d;"><span style="color: #c27ba0;">'</span><b><span style="color: #a64d79;">ബുള്ളറ്റ് റൈഡ് ടു താജ്മഹൽ'</span> എന്ന യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗമാണ് <span style="color: #a64d79;">'മാതളപുഷ്പം കൊഴിഞ്ഞപ്പോൾ'</span>. ഒന്നാം ഭാഗത്തിലേയ്ക്കുപോകുവാൻ ഇവിടെ </b><b style="color: #cc0000;"><a href="http://vazhikazhcha.blogspot.com/2011/11/blog-post_28.html">ക്ലിക്</a> </b><b>ചെയ്യുക.</b></div> .................................................................................................................................................................<br />
<br />
പ്രധാനപാതയിൽ നിന്നും ഫത്തേപ്പൂരിലേയ്ക്ക് തിരിയുന്ന വഴിയുടെ സമീപത്തായി വളരെയധികം ചെറുപ്പക്കാർ കൂടിനിൽക്കുന്നുണ്ടായിരുന്നു. ഏറ്റവും മുൻപിലായി സഞ്ചരിച്ചിരുന്ന, ഞങ്ങളുടെ ഡിപ്പാർട്ട്മെന്റ് ഹെഡും, യാത്രാസംഘത്തിന്റെ നേതാവുമായ അഹമ്മദിന്റെ ബൈക്ക് അവർ തടഞ്ഞുനിറുത്തുന്നത് ഞങ്ങൾ ദൂരെനിന്നേ കണ്ടു. എന്തോ കുഴപ്പമുണ്ടെന്ന് തോന്നിയതുകൊണ്ട് ഞങ്ങളും അതിവേഗം കൂടെയെത്തി. ഇരുകൂട്ടരും ശബ്ദമുയർത്തി എന്തൊക്കെയോ സംസാരിക്കുന്നുണ്ട്. ആറു വർഷത്തെ ഡൽഹിജീവിതത്തിനു ശേഷവും എന്റെ ഹിന്ദിപരിജ്ഞാനം കാര്യമായി വളർച്ച പ്രാപിച്ചിട്ടില്ലാത്തതിനാലാകാം, അവർ സംസാരിച്ചതിൽ ഏറെയൊന്നും എനിക്ക് മനസ്സിലാക്കുവാനായില്ല എന്നതാണ് യാഥാർത്ഥ്യം. ഏതാണ്ട് പത്തുമിനിറ്റോളം ഇരുകൂട്ടരും പരസ്പരമുള്ള വാക്കുതർക്കം തുടർന്നശേഷം, ചെറുപ്പക്കാരുടെ കൂട്ടത്തിൽനിന്നൊരാൾ പ്രവീണിന്റെ പൾസറിന്റെ പിന്നിലേയ്ക്ക് കയറിയിരുന്നു... എന്തായാലും തല്ല് കിട്ടുന്ന കാര്യമല്ലെന്ന് മനസ്സിലായി... തുടർന്നുള്ള യാത്രയിലാണ്, അഹമ്മദ് കാര്യങ്ങളുടെ വസ്തുത വിവരിച്ചുതന്നത്.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLlUtKkeAxPND2_Kl5FBA8w-nxcfIMGthPjOG0JydRaAvkq57iPm6CDkM4DqZ57DdvLZ1Q8EBYdGs5OyqCbKkjDwcfAHwum8d96LK_Ngx3nkvULaWXDfOOTKmjEhh386w1K2D0CNte1No/s1600/evening.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLlUtKkeAxPND2_Kl5FBA8w-nxcfIMGthPjOG0JydRaAvkq57iPm6CDkM4DqZ57DdvLZ1Q8EBYdGs5OyqCbKkjDwcfAHwum8d96LK_Ngx3nkvULaWXDfOOTKmjEhh386w1K2D0CNte1No/s640/evening.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b><span style="color: #38761d;">അസ്തമയത്തിന്റെ നിറച്ചാർത്തിനടിയിൽ ഫത്തേപ്പൂർസിക്രി</span></b></td></tr>
</tbody></table><br />
<br />
<br />
ഫത്തേപ്പൂർസിക്രിയിലെത്തുന്ന യാത്രികർക്കൊപ്പം ടൂറിസ്റ്റ്ഗൈഡായി സഞ്ചരിച്ച്, പണം സമ്പാദിക്കുന്ന ചെറുപ്പക്കാരുടെ സംഘം, ഈ വഴിയോരങ്ങളിൽ സജീവമാണ്. പക്ഷെ ഉദരപൂരണത്തിനായി തിരഞ്ഞെടുത്തിരിക്കുന്ന ഈ മാർഗ്ഗം, നടപ്പിൽ വരുത്തുന്ന രീതി കാണുമ്പോൾ, നമ്മുടെ നാട്ടിലെ ക്വട്ടേഷൻ-ഗുണ്ടാ സംഘങ്ങളുടെ പ്രവർത്തനത്തെ അനുസ്മരിപ്പിക്കുന്നുവെന്ന് മാത്രം. അതിരാവിലെ മുതൽ പാതയോരങ്ങളിൽ തമ്പടിച്ചിരിക്കുന്ന ഈ സംഘം, വിനോദയാത്രികരുടെ വാഹനങ്ങൾ ബലമായി തടഞ്ഞുനിറുത്തുകയും, സന്ദർശകർക്ക് താത്പര്യമുണ്ടെങ്കിലും, ഇല്ലെങ്കിലും തങ്ങളുടെ ഒരു സംഘാംഗത്തെ, ഗൈഡായി വാഹനങ്ങളിൽ കയറ്റിവിടുകയാണ് ചെയ്യുന്നത്.<br />
അങ്ങനെ ഒരു ഗൈഡിനെ ഞങ്ങളുടെ കൂടെ പറഞ്ഞുവിടുവാനുള്ള ശ്രമ്മായിരുന്നു അവസാനം തർക്കത്തിൽ കലാശിച്ചത്. തർക്കിച്ചുനിന്നാൽ സമയം ഏറെ നഷ്ടപ്പെടുമെന്നു തോന്നിയതിനാൽ, അവസാനം ഞങ്ങൾക്ക് അവരുടെ ആവശ്യത്തിന് വഴങ്ങേണ്ടിവന്നു. <br />
<div class="separator" style="clear: both; text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjvgYs0IRtflA-6EXKIWc0Y7pLqle-KB9hujP8J63S9nfB23tc4ncijb9WnbfFudOwdv4lzuG4UqQ5Gdubdl2GbzrDyIsms6afqEYeqmhrWYFWEPU95FpGFz20V42QRkEEexK8iW4Y0byE/s1600/3.jpg" /></div>രാജേഷ് എന്നുപേരുള്ള ഗൈഡായിരുന്നു ഞങ്ങൾക്കൊപ്പം ഫത്തേപ്പൂർസിക്രിയിലേയ്ക്ക് വന്നത്. മണിക്കൂറിന് 100 രൂപ പറഞ്ഞുറപ്പിച്ച് വന്ന രാജേഷിന്റെ സേവനം, ഞങ്ങൾക്ക് വളരെ ഉപകാരപ്രദം തന്നെയായിരുന്നു. യാതൊരു തടസ്സങ്ങളുമില്ലാതെ, പ്രധാനപ്പെട്ട കാഴ്ചകളിലൊന്നായ മസ്ജിദിനെപ്പറ്റിയും, സമീപത്തുള്ള മറ്റു സ്മാരകങ്ങളെപ്പറ്റിയും സാമാന്യം തൃപ്തികരമായിത്തന്നെ വിവരിച്ചുതന്ന് രാജേഷ് തന്റെ സേവനം ഭംഗിയായി നിറവേറ്റിക്കൊണ്ടിരുന്നു.<br />
1986-ൽ യുനെസ്കൊ, ലോകപൈതൃകസ്മാരകങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫത്തേപ്പൂർസിക്രി, ചരിത്രസ്മാരകങ്ങളുടെ ഒരു കലവറ തന്നെയാണെന്ന് പറയാം. 1999-2000 കാലഘട്ടങ്ങളിൽ പുരാവസ്തു വകുപ്പ് നടത്തിയ പര്യവേക്ഷണങ്ങളിൽ, നൂറ്റാണ്ടുകൾ പഴക്കമുള്ള ചരിത്രാവശിഷ്ടങ്ങൾ ഇവിടെ നിന്നും കണ്ടെടുത്തിരുന്നു. ഒന്നോ രണ്ടോ ദിവസം പൂർണമായും ഇവിടെ ചിലവഴിച്ചാൽ പോലും ഇവിടെയുള്ള എല്ലാ സ്മാരകങ്ങളും കണ്ടുതീർക്കുവാൻ സാധിക്കുമെന്ന് തോന്നുന്നില്ല. സമയത്തിന്റെ പരിമിധികൊണ്ട് പ്രധാനകാഴ്ചകളിൽ ഒന്നായ ജുമാ മസ്ജിദും, അതുമായി ബന്ധപ്പെട്ട് സ്ഥിതി ചെയ്യുന്ന സ്മാരകങ്ങളും കണ്ടുതീർക്കുവാനുള്ള സമയം മാത്രമേ അവശേഷിക്കുന്നുള്ളു.<br />
<div class="separator" style="clear: both; text-align: center;"></div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirGrMVnWqfBJJ6-CBnPTUZ9EQ2dXXFZ1MWg3AnuYfLJjg_SoC6EUeX2Yfd71aC67kIPT03ttjuvYSMsialNu-7aoT0rtgSU_tivH3o8aGqM7oNHb3XNMD_IFm8ymYyynBaSzmue3rNDY0/s1600/entrance.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEirGrMVnWqfBJJ6-CBnPTUZ9EQ2dXXFZ1MWg3AnuYfLJjg_SoC6EUeX2Yfd71aC67kIPT03ttjuvYSMsialNu-7aoT0rtgSU_tivH3o8aGqM7oNHb3XNMD_IFm8ymYyynBaSzmue3rNDY0/s1600/entrance.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b>സ്മാരകങ്ങൾക്കുള്ളിലേയ്ക്ക്.........</b></td></tr>
</tbody></table>നാലുചുറ്റും പരന്നുകിടക്കുന്ന സമതലഭൂമിയുടെ നടുവിലായി, ഉയർന്നുനിൽക്കുന്ന ഒരു കുന്നിന്മുകളിലാണ് മസ്ജിദ് ഉൾപ്പെടുന്ന ചരിത്രസ്മാരകങ്ങൾ സ്ഥിതി ചെയ്യുന്നത്. ഡൽഹിയിലെയും ആഗ്രയിലെയും കോട്ടകൊത്തളങ്ങൾ പോലെതന്നെ, ചുവന്ന മണൽക്കല്ലുകൊണ്ട് നിർമ്മിക്കപ്പെട്ട കൂറ്റൻ മതിൽക്കെട്ടുകൾ ഈ സ്മാരകങ്ങളെയെല്ലാം സംരക്ഷിച്ച് നിലകൊള്ളുന്നു.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjulV2BChMZkHQuJV1rJBS9ArW2gKkmVCOA3MLD0U4Detba4kHqRrHimllDZrKmfJaR5kvS2RgqjyMwEyzYOUJT9CCNVLHNfOJGhfP8uP5dd5s4_jY0nUyjTJ48e7dFPRTPsiPo5z5hwD0/s1600/tomb.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjulV2BChMZkHQuJV1rJBS9ArW2gKkmVCOA3MLD0U4Detba4kHqRrHimllDZrKmfJaR5kvS2RgqjyMwEyzYOUJT9CCNVLHNfOJGhfP8uP5dd5s4_jY0nUyjTJ48e7dFPRTPsiPo5z5hwD0/s640/tomb.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="color: #38761d;">സ്മാരകത്തിനുള്ളിലെ ശവക്കല്ലറകൾ.</span></b></td></tr>
</tbody></table>കോട്ടയുടെ ഉള്ളിലേയ്ക്ക്, ചെരിപ്പുകൾ ധരിച്ചുകൊണ്ട് പ്രവേശിക്കുവാൻ അനുവാദമുണ്ടായിരുന്നില്ല. വാതിലിനോട് ചേർന്ന് പാദരക്ഷകൾ സൂക്ഷിക്കുവാൻ ഇരിക്കുന്നവരുടെ പക്കൽ ചെരിപ്പുകൾ നൽകിയശേഷം, അകത്തേയ്ക്ക് കടന്ന് ഞങ്ങൾ എത്തിയത്, കല്ലുകൾ പാകി മനോഹരമാക്കിയ, അതിവിശാലമായ ഒരു മുറ്റത്തേയ്ക്കാണ്. അതിബൃഹത്തായ നിർമ്മിതികൾക്കൊപ്പം, ഒരു വശത്തു സ്ഥിതി ചെയ്യുന്ന നൂറുകണക്കിനു കല്ലറകൾ, സായാഹ്നസൂര്യന്റെ വെളിച്ചത്തിൽ ചുവന്നുനിൽക്കുന്ന കാഴ്ച അതിമനോഹരമായിരുന്നു. കല്ലറകളോട് ചേർന്നുള്ള, വരാന്തപോലെ നിർമ്മിച്ചിരിക്കുന്ന ഭാഗത്തുകൂടി ഞങ്ങൾ നടന്നു നീങ്ങി. വശങ്ങളിൽ ഉയർന്നുനിൽക്കുന്ന കൂറ്റൻ തൂണുകൾക്കിടയിലൂടെ കടന്നുവരുന്ന സൂര്യരശ്മികൾ, ഭിത്തികളിൽ നിർമ്മിക്കുന്ന ചിത്രപ്പണികൾ ആസ്വദിച്ചുനടന്നാൽ എത്തിച്ചേരുക, കൂടുതൽ മനോഹരമായ കല്ലറകളുടെ കാഴ്ചകളിലേയ്ക്കാണ്. മുഗൾരാജവംശത്തിലെ പ്രമുഖരായവരെയാണ് ഇവിടെ സംസ്കരിച്ചിരിക്കുന്നതെന്ന്, കല്ലറകളുടെ നിർമ്മാണരീതിയിലുള്ള വ്യത്യാസംകൊണ്ടുതന്നെ തിരിച്ചറിയുവാൻ സാധിക്കും. ചില കല്ലറകൾ മണൽക്കല്ലുകൾ കൊണ്ടും, മറ്റുള്ളവ അതിസൂക്ഷ്മമായ ചിത്രപ്പണികൾ നിറഞ്ഞ മാർബിൾകൊണ്ടുമാണ് നിർമ്മിച്ചിരിക്കുന്നത്.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2IaNakA3jsCB61UjSUQqzzuk4W-QFbC3KShU6_OQSaDVyu_F275C7RGUpIg7W-TPSCYKcpEzRPcM_LHHJrX-uRjQGApLtT-2ChBjrDr1MVOUxYvwx9JLW2Wel3oJ3CYmxikexyqlka3c/s1600/tomb1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi2IaNakA3jsCB61UjSUQqzzuk4W-QFbC3KShU6_OQSaDVyu_F275C7RGUpIg7W-TPSCYKcpEzRPcM_LHHJrX-uRjQGApLtT-2ChBjrDr1MVOUxYvwx9JLW2Wel3oJ3CYmxikexyqlka3c/s1600/tomb1.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;">മാർബിളിൽ തീർത്ത മറ്റൊരു കല്ലറ</b></td></tr>
</tbody></table>കല്ലറകളുടെ കാഴ്ചകൾക്കപ്പുറം കൗതുകം നിറഞ്ഞ മറ്റു ചില കാഴ്ചകൾകൂടി സന്ദർശകരെ കാത്തിരിക്കുന്നു. കൂറ്റൻ ഭിത്തിയിൽ നിർമ്മിച്ചിരിക്കുന്ന ചതുരാകൃതിയിലുള്ള ഒരു ദ്വാരം... ഈ ദ്വാരത്തിലൂടെ തണുത്ത കാറ്റ് എപ്പോഴും പ്രവഹിച്ചുകൊണ്ടിരിക്കുന്നു എന്നാണ് ചില ഗൈഡുകൾ, വിദേശികളായ സന്ദർശകരോട് വിശദീകരിച്ചുകൊടുത്തിരുന്നത്. സംശയം തീർക്കാൻ ദ്വാരത്തിലേയ്ക്ക് കൈകൾ വച്ചുനോക്കി.... ഗൈഡുകൾ അതിശയോക്തി കലർത്തി പറയുന്നതുപോലെ ശക്തമായ കാറ്റിന്റെ പ്രവാഹം അനുഭവപ്പെട്ടില്ല എങ്കിലും, തണുത്ത കാറ്റിന്റെ കുളിരു നിറഞ്ഞ തലോടൽ കൈകളിൽ നന്നായി അനുഭവപ്പെട്ടു. എയർ കണ്ടീഷണറോ, ഫാനോ ഇല്ലാതിരുന്ന കാലങ്ങളിൽ, ഉത്തരേന്ത്യയിലെ കടുത്ത ചൂടിനെ പ്രതിരോധിക്കുവാൻ ഉപയോഗിച്ചിരുന്ന ഏതെങ്കിലും പുരാതനസാങ്കേതികവിദ്യയുടെ സഹായത്തോടെയാകാം, തണുത്ത വായുവിനെ, ഇത്തരത്തിൽ മുറികളിലേയ്ക്കെത്തിച്ചിരുന്നത്. ഈ പ്രതിഭാസത്തിനു പിന്നിലെ സാങ്കേതികവിദ്യയെപ്പറ്റി കൂടുതലായി എന്തെങ്കിലും അറിയുവാൻ സാധിക്കുമോ എന്ന്, ഞങ്ങളുടെ ഗൈഡായ രാജേഷിനോട് ചോദിച്ചുവെങ്കിലും, മറുപടി ഒരു ചിരിയിലൊതുക്കി രാജേഷ് നടന്നകന്നു... പല വിനോദസഞ്ചാര കേന്ദ്രങ്ങളിലും കണ്ടുപഴകിയ ഗൈഡുകളെപ്പോലെ തന്നെ, പഠിച്ചത് പിന്നെയും പിന്നെയും ആവർത്തിക്കുവാനല്ലാതെ കൂടുതലൊന്നും രാജേഷിനും അറിയില്ലെന്ന് അതോടെ ബോധ്യമായി...<br />
അല്പനേരംകൂടി കല്ലറകളുടെയും, ശില്പഭംഗി നിറഞ്ഞ തൂണുകളുടെയും കാഴ്ചകൾ ആസ്വദിച്ചശേഷം, ഞങ്ങൾ അനാർക്കലി ഗുഹയുടെ സമീപം എത്തിച്ചേർന്നു. അടച്ചുപൂട്ടിയ നിലയിൽ കാണപ്പെട്ട ഈ ഗുഹ നീണ്ടുകിടക്കുന്നത്, ഡൽഹിയിലെ ലാൽകില(Red Fort)യിലേയ്ക്കും, പാക്കിസ്ഥാനിലെ ലാഹോറിൽ സ്ഥിതിചെയ്യുന്ന ഷാഹി കില(Shahi Kila) എന്ന കോട്ടയിലേയ്ക്കുമാണത്രെ.<br />
മുഗൾചരിത്രത്തിലെ അനശ്വരപ്രേമത്തിന്റെ പ്രതീകമായി താജ്മഹലിനെ ലോകമെങ്ങും വാഴ്ത്തിപ്പാടുമ്പോൾ, സ്നേഹിച്ച പുരുഷനുവേണ്ടി, രണ്ടു മതിലുകൾക്കിടയിൽ ജീവനോടെ അടക്കം ചെയ്യപ്പെട്ട ഒരു ഒരു ദാസിപ്പെണ്ണിന്റെ, മനസ്സിനെ നോവിപ്പിക്കുന്ന ഓർമ്മകളുമായി, വെണ്ണക്കൽകൊട്ടാരത്തിന്റെ പകിട്ടോ, ആകർഷണീയതയോ ഒന്നുമില്ലാതെയാണ് അനാർക്കലിഗുഹ, സന്ദർശകരുടെപോലും കാഴ്ചകളിൽനിന്നും അകന്ന്, ഈ മതിൽക്കെട്ടുകളുടെ ഒരു കോണിൽ മറഞ്ഞുകിടക്കുന്നത്.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr align="left"><td><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhBPmMkXT7CAEh80ojjUFi9UDpA8Lh5bCalVs8dRWzGsaIwy0oFJAvPuoIeoZW7CTIpQ5aINTjsq-jXGxDVqW3rQa_7TwM9Ks5j2H4GtYBmgr-_lJg-y0l2KCMgGyjtO_XrdKe41dQKW5o/s1600/Anarkali0001.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr align="left" style="color: #38761d;"><td class="tr-caption"><b> അനാർക്കലി- ഒരു മുഗൾ പെയിന്റിംഗ്. അനാർക്കലി ഗുഹ </b></td></tr>
</tbody></table>മഹാനായ അക്ബർ ചക്രവർത്തിയുടെയും, മകൻ ജഹാംഗീറിന്റെയും ജീവിതവുമായി ബന്ധപ്പെട്ടാണ് അനാർക്കലി എന്ന അടിമപ്പെണ്ണിന്റെ ജീവിതം, മുഗൾ ചരിത്രത്തിൽ സ്ഥാനം പിടിക്കുന്നത്. സൂഫി വിശുദ്ധനായ സലിം ചിസ്തിയുടെ അനുഗ്രഹഫലമായി ജനിച്ച പുത്രനായിരുന്നുവല്ലോ സലിം രാജകുമാരൻ(ജഹാംഗീർ ചക്രവർത്തി). വളർച്ചയുടെ നാളുകളിൽ അലസനും, മര്യാദയില്ലാത്തവനുമായി മാറിയ സലിമിനെ, അച്ചടക്കമുള്ള ഒരു ഭരണാധികാരിയാക്കി മാറ്റുവാനുള്ള പരിശീലനത്തിനായി, അക്ബർ സൈനികത്താവളത്തിലേയ്ക്കയച്ചു. അവിടെ പതിനാലുവർഷത്തെ കഠിനമായ സൈനികപരിശീലനം........ അതിനുശേഷം മാത്രമാണ്, ലാഹോറിലെ കൊട്ടാരത്തിലേയ്ക്ക് തിരികെയെത്തുവാൻ സലിമിന്, പിതാവിൽനിന്നും അനുവാദം ലഭ്യമായത്.<br />
സലിമിന്റെ ആഗമനത്തിനുശേഷം കൊട്ടാരത്തിൽ നടത്തപ്പെട്ട നൃത്ത, സംഗീത ആഘോഷങ്ങളുടെ ബാക്കിപത്രമായാണ്, നാദിറ എന്ന പെൺകുട്ടിയുടെ ജീവിതത്തിലേയ്ക്ക്, ദുരന്തങ്ങളുടെ കാർമേഘങ്ങൾ നിഴൽവിരിച്ചെത്തിയ സംഭവങ്ങൾ തുടക്കമിടുന്നത്.<br />
അക്ബറിന്റെ പ്രിയപ്പെട്ട ദാസിയായിരുന്ന, നൂർ ഖാൻ അർഗുണിന്റെ മകളായിരുന്ന നദീറ, അവർണ്ണനീയമായ സൗന്ദര്യംകൊണ്ടും, നൃത്തകലയിൽ നേടിയെടുത്ത പ്രാഗത്ഭ്യംകൊണ്ടും ആ കാലഘട്ടങ്ങളിൽ, ലാഹോറിലും പരിസരപ്രദേശങ്ങളിലും കീർത്തിനേടിയെടുത്ത ഒരു നർത്തകി ആയിരുന്നു. ഒരു പൂവുപോലെ വിടർന്നുവരുന്ന സൗന്ദര്യത്തിൽ ആകൃഷ്ടനായ അക്ബർ ചക്രവർത്തിയാണ് "മാതളനാരകത്തിന്റെ പുഷ്പം" എന്ന അർഥം വരുന്ന 'അനാർക്കലി' എന്ന നാമം നാദിറയ്ക്ക് സമ്മാനിച്ചത്.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCFXWSS0ToAkQEM1rB1fdBUf_xgGsZ5fAqBsIJMuwuo0NkRkTOm-ycFMFcclFCL4zJHop2WEGQZXFZNzGnYxtf9_ozhGyOj2h45PzsLFacTfN-cQHBXEbPPbAE0oinckXg4RmZuZHz5G4/s1600/anarkali11.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjCFXWSS0ToAkQEM1rB1fdBUf_xgGsZ5fAqBsIJMuwuo0NkRkTOm-ycFMFcclFCL4zJHop2WEGQZXFZNzGnYxtf9_ozhGyOj2h45PzsLFacTfN-cQHBXEbPPbAE0oinckXg4RmZuZHz5G4/s1600/anarkali11.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b>മാതളനാരകത്തിന്റെ പുഷ്പം-ഹുമയൂണിന്റെ ശവക്കല്ലറയുടെ സമീപത്തുനിന്നും പകർത്തിയത്</b></td></tr>
</tbody></table>രാജകൊട്ടാരത്തിൽ നടന്ന മനോഹരമായ നൃത്താഘോഷങ്ങളോടെ, അനാർക്കലി, സലിം രാജകുമാരന്റെ മനസ്സിൽ ഇടം നേടിക്കഴിഞ്ഞിരുന്നു. പരസ്പരം ആകൃഷ്ടരായ ഇരുവരുടെയും കൂടിക്കാഴ്ചകൾ അതീവരഹസ്യമായിരുന്നുവെങ്കിലും, അവസാനം ഈ വാർത്ത അക്ബർ ചക്രവർത്തിയുടെ കാതുകളിലുമെത്തിച്ചേർന്നു. ഇരുവരുടെയും ബന്ധത്തെ ചോദ്യം ചെയ്ത പിതാവിന്റെ മുൻപിൽ, അനാർക്കലിയെ വിവാഹം കഴിക്കണമെന്നുള്ള തന്റെ ആഗ്രഹം സലിം വെളിപ്പെടുത്തി. എന്നാൽ രാജരക്തത്തിൽ പിറക്കാത്ത, കേവലം നർത്തകിയും, ദാസ്യവേല ചെയ്യുന്നവളുമായ് ഒരു പെൺകുട്ടി മുഗൾരാജവംശത്തിന്റെ സിംഹാസനത്തിലിരിക്കുകയോ..? വിവാഹബന്ധത്തെ ശക്തമായി എതിർത്ത ചക്രവർത്തി, അനാർക്കലിയെ കാണുവാനുള്ള സലിമിന്റെ ശ്രമങ്ങൾക്ക് ഒരു വിഘാതമാവുകകൂടി ചെയ്തതോടെ പിതൃപുത്രബന്ധത്തിനിടയിൽ അഗാധമായ ഒരു വിള്ളൽ സംഭവിക്കുകയായിരുന്നു. ചക്രവർത്തിയുടെ കല്പനയെ അവഗണിച്ചും അനാർക്കലിയെ കാണുവാനുള്ള സലിമിന്റെ ഉദ്യമങ്ങളിൽ രോഷാകുലനായ ചക്രവർത്തിയുടെ ആജ്ഞയനുസരിച്ച്, അനർക്കലിയെ രാജകൊട്ടാരത്തിൽനിന്നും പിടികൂടി തടങ്കലിലടച്ചു.<br />
എന്നാൽ തന്റെ പ്രേമഭാജനമായിരുന്ന അനാർക്കലിയെ തടങ്കൽപാളയത്തിൽ ഉപേക്ഷിക്കുവാൻ സലിം തയ്യാറായിരുന്നില്ല. തന്റെ സുഹൃത്തുക്കളുമൊത്തുനടത്തിയ അനവധി ഉദ്യമങ്ങൾക്കുശേഷം, അനാർക്കലിയെ തറവിൽനിന്നും മോചിപ്പിച്ച സലിം,തന്റെ വിശ്വസ്തരായ പടയാളികളുമൊത്ത് പിതാവിനെതിരെ ഒരു പടയൊരുക്കം തന്നെ നടത്തി. എന്നാൽ ശക്തമായ സൈന്യവിഭാഗത്തിന്റെ പിന്തുണയുണ്ടായിരുന്ന അക്ബറിനെ തോൽപ്പിക്കുക എളുപ്പമായിരുന്നില്ല. യുദ്ധത്തിൽ സലിമിന്റെ സൈന്യം തോറ്റോടി. പരാജയപ്പെട്ട സലിമിനെ, ചക്രവർത്തിയുടെ സൈന്യം, തടവുകാരനായി പിടികൂടുകയും ചെയ്തു.<br />
തടവിലായ സലിമിന്റെ മുൻപിൽ രണ്ട് ഉപാധികളായിരുന്നു അക്ബർ അവതരിപ്പിച്ചത്. ഒന്നുകിൽ അനാർക്കലിയെ അക്ബറിന്റെ മുൻപിലെത്തിക്കുക, അല്ലെങ്കിൽ മരണത്തെ നേരിടുക. എന്നാൽ ആത്മാർത്ഥവും, സത്യസന്ധവുമായ പ്രണയം മനസ്സിൽ സൂക്ഷിച്ചിരുന്ന സലിം രാജകുമാരൻ, അനാർക്കലിയെ തിരികെയെത്തിക്കുവാനുള്ള ആജ്ഞ അവഗണിച്ച്, മരണശിക്ഷ സ്വീകരിക്കുവാൻ സന്നദ്ധനാവുകയാണ് ചെയ്തത്. ഒളിവിലായിരുന്നുവെങ്കിലും വിവരങ്ങൾ എല്ലാം അറിഞ്ഞിരുന്ന അനാർക്കലി, സലിമിനെ മരണത്തിൽനിന്നും രക്ഷിക്കുവാൻ സ്വയം കൊട്ടാരത്തിൽ എത്തിച്ചേർന്ന്, സലിമിന്റെ ജീവനുവേണ്ടി ചക്രവർത്തിയോടപേക്ഷിച്ചു. രാജകുമാരന്റെ ജീവനുവേണ്ടി, സ്വയം മരണശിക്ഷ ഏറ്റുവാങ്ങാൻ സന്നദ്ധയായ അനാർക്കലിക്ക് ഒരു അപേക്ഷ മാത്രമേ ചക്രവർത്തിയുടെ മുൻപിൽ സമർപ്പിക്കുവാൻ ഉണ്ടായിരുന്നുള്ളു. താൻ ജീവനുതുല്യം സ്നേഹിക്കുന്ന സലിം രാജകുമാരനുമൊത്ത് ഒരു ദിവസത്തെ ജീവിതം....മരണശിക്ഷക്കു വിധിക്കപ്പെട്ട ഒരു പെൺകുട്ടിയുടെ അവസാനത്തെ ആഗ്രഹത്തിന് ചക്രവർത്തി അനുവാദം നൽകുകയും ചെയ്തു.<br />
ഹൃദയത്തെ കീറിമുറിക്കുന്ന നൊമ്പരം, മനസ്സിൽ സൂക്ഷിച്ച് ഒരു രാത്രിയിലെ ജീവിതം....ജീവനേക്കാൾ അധികം സ്നേഹിക്കുന്ന രണ്ടു മനസ്സുകൾ, ഈ രാത്രിക്കുശേഷം എന്നെന്നേയ്ക്കുമായി വേർപിരിയുകയാണ്..... സൂര്യോദയം അടുത്തുവന്നതോടെ, തന്റെ പേരിനു കാരണമായിത്തീർന്ന ഒരു മാതളനാരകപുഷ്പമുപയോഗിച്ച് സലിമിനെ മയക്കിക്കിടത്തിയശേഷം, കണ്ണീരിൽക്കുതിർന്ന യാത്രാമൊഴി നേർന്ന്, അനാർക്കലി പടയാളികൾക്കൊപ്പം യാത്രയായി.<br />
ലാഹോറിനടുത്ത് ഇന്നും 'അനാർക്കലി മാർക്കറ്റ്' എന്നറിയപ്പെടുന്ന സ്ഥലത്തിനടുത്ത് തയ്യാറാക്കിയിരുന്ന വലിയ കിടങ്ങിലായിരുന്നു മരണശിക്ഷ നടപ്പിലാക്കുവാൻ നിശ്ചയിച്ചിരുന്നത്. കൂറ്റൻ ഇഷ്ടികകൾകൊണ്ട് നിർമ്മിച്ച കിടങ്ങിനുള്ളിലേയ്ക്ക്, അക്ബറിന്റെ സാന്നിധ്യത്തിൽത്തന്നെ, ഒരു തടിക്കഷണത്തിൽ ബന്ധിക്കപ്പെട്ട അനാർക്കലിയെ ഇറക്കിയശേഷം, മുകൾവശവും ഇഷ്ടികകൾക്കൊണ്ട് അടച്ചുകെട്ടി, അതിക്രൂരമായിത്തന്നെ മരണത്തിനു വിട്ടുകൊടുത്തു. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhk67_a1bhH8lQr2SQ5EbTse5oRFPusVJ27tNgVIuLGb3ELRghAg6IYTcC7nxE6ZeX1Ko9gtevlzYJlha0ZvZ1JT_CNfVI1TlrSHlRLUd5SIsIRdxtXNMkeJYstUPZnhbFRCZw8eyggog/s1600/4.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhhk67_a1bhH8lQr2SQ5EbTse5oRFPusVJ27tNgVIuLGb3ELRghAg6IYTcC7nxE6ZeX1Ko9gtevlzYJlha0ZvZ1JT_CNfVI1TlrSHlRLUd5SIsIRdxtXNMkeJYstUPZnhbFRCZw8eyggog/s1600/4.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b>മസ്ജിദ്</b></td></tr>
</tbody></table>എന്നാൽ ഈ ദുരന്തത്തിന്റെ പര്യവസാനം മറ്റൊരു രീതിയിലായിരുന്നുവെന്നും ചില ചരിത്രകാരന്മാർ വാദിക്കുന്നുണ്ട്. അക്ബർ ചക്രവർത്തിയുടെ മഹത്വത്തെ ഉയർത്തിക്കാണിക്കുവാൻ മെനഞ്ഞെടുത്തതെന്ന് ആരോപിക്കപ്പെടുന്ന ആ ചരിത്രം, ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.<br />
അനാർക്കലിയോട് അതിയായ വാത്സല്യം മനസ്സിൽ സൂക്ഷിച്ചിരുന്ന അക്ബർ, അനാർക്കലിക്ക് വധശിക്ഷ വിധിക്കുവാൻ ഇടയായതിൽ അതീവ ദു:ഖിതനായിരുന്നു. ഏതെങ്കിലും വിധത്തിൽ, അനാർക്കലിയെ മരണത്തിൽനിന്നും രക്ഷിക്കണമെന്ന് ആഗ്രഹിച്ചിരുന്ന അക്ബർ, അനാർക്കലിയുടെ അമ്മയ്ക്കുനൽകിയ വാഗ്ദാനമനുസരിച്ച്, വധശിക്ഷ ഇളവുചെയ്തുകൊടുക്കുവാൻ തീരുമാനിച്ചു. എന്നാൽ രാജസദസ്സിന്റെയും, പൊതുജനത്തിന്റെയും മുൻപിൽ വിധിക്കപ്പെട്ട മരണശിക്ഷ, ഇളവുചെയ്യുവാൻ നിർവ്വാഹമില്ലാതിരുന്നതിനാൽ അക്ബർ നടത്തിയ ഒരു നാടകമായിരുന്നുവത്രെ രണ്ടു മതിലുകൾക്കിടയിൽ നടത്തിയ വധശിക്ഷ..... ലാഹോർമുതൽ ഡൽഹി, ആഗ്ര, ഫത്തേപ്പൂർസിക്രി തുടങ്ങിയ പ്രധാന മുഗൾകോട്ടകളെ പരസ്പരം ബന്ധിപ്പിച്ചിരുന്ന തുരങ്കങ്ങളോട് ചേർന്നായിരുന്നു, വധശിക്ഷ നടപ്പാക്കുവാനുള്ള കിടങ്ങ് നിർമ്മിച്ചിരുന്നത്. ഇനി ഒരിക്കലും ലാഹോറിലേയ്ക്ക് മടങ്ങിവരുവാൻ പാടില്ല എന്ന കർശനനിർദ്ദേശം നൽകിയശേഷം, കിടങ്ങും ഗുഹയുമായി ബന്ധിച്ചിരുന്ന ഒരു വഴിയിലൂടെ രക്ഷപെടുവാനുള്ള അവസരം, അക്ബർ അനാർക്കലിക്കു നൽകിയെന്ന് ഈ ചരിത്രം പറയുന്നു.<br />
ചരിത്രത്തിന്റെ താളുകളിൽ രേഖപ്പെടുത്താതെപോയ ഒരു ദുരന്തത്തിന്റെ യഥാർത്ഥചിത്രം, അത് എന്തുതന്നെ ആയാലും രണ്ടാമത്തെ കഥ വിശ്വസിക്കുവാനായിരുന്നു എനിക്ക് താത്പര്യം. അതിന്റെ പിന്നിൽ തികച്ചും ബാലിശമെന്ന് തോന്നാവുന്ന ഒരു കാരണവുമുണ്ട്. ചെറുപ്പം മുതലേ വായിച്ചുവളർന്ന സചിത്ര കഥകളിലെ നായകരായിരുന്നുവല്ലോ മഹാനായ അക്ബർ ചക്രവർത്തിയും, ബുദ്ധിമാനായ ഉപദേശകൻ ബീർബലും. നീതിയും ന്യായവും നിറഞ്ഞ വിധികളിലൂടെയും, കൗശലം നിറഞ്ഞുനിൽക്കുന്ന പ്രവൃത്തികളിലൂടെയും മനസ്സിൽ കുടിയേറിയിരുന്ന, മഹാനായ ചക്രവർത്തിയുടെ ചിത്രത്തിനു മങ്ങലേല്പിക്കാതെ സൂക്ഷിക്കുവാൻ, ഈ കഥയാണ് സത്യം എന്ന് മനസ്സിനെ പറഞ്ഞു വിശ്വസിപ്പിച്ചല്ലേ മതിയാകൂ....<br />
<div class="separator" style="clear: both; text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi5iqvcBdM0Cotwrb4zmQaKfjhaLmRgu3ImCUS711jnflgQzFq4MTyVBgFYx7scoqJ5bTgJzkt-jPyg8oyPl272A7GQ4IW5373di_8jdvXHTQO2ylDAXJMZ3OUIhVU5QOzP2C6BN6RnCHc/s1600/5.jpg" /></div>അനാർക്കലിയും, ഫത്തേപ്പൂർ സിക്രിയുമായുള്ള ബന്ധം എന്തായിരുന്നുവെന്ന് കൂടുതലൊന്നും അറിയുവാൻ കഴിഞ്ഞില്ലെങ്കിലും, മനസ്സിനെ ആഴത്തിൽ സ്പർശിക്കുന്ന ചില ചരിത്രസംഭവങ്ങളിലൂടെ കടന്നുപോകുവാൻ സാധിച്ചതിൽ. അതിയായ സന്തോഷമാണ് അനുഭവപ്പെട്ടത്. എന്നാൽ അളന്നുനിർവചിക്കുവാൻ കഴിയാത്ത പ്രണയത്തിന്റെ തീക്ഷണതയിൽ എരിഞ്ഞടങ്ങിപ്പോയ അനാർക്കലിയുടെ കണ്ണുനീർത്തൂള്ളികൾ, ഒപ്പം മനസ്സിനെ പൊള്ളിക്കുന്ന ഒരു വേദനയായും അനുഭവപ്പെടുന്നതുപോലെ......<br />
അനാർക്കലിയുടെ ജീവിതത്തെ ആസ്പദമാക്കി നിർമ്മിച്ച ഒരു മനോഹരചിത്രമാണ് മുഗൾ-എ-അസം(Mughal-E-Azam). ഡൽഹിയിൽ തിരിച്ചെത്തിയാൽ ഉടൻ ഈ ചിത്രം കാണണമെന്ന് മനസ്സിൽ ഉറപ്പിച്ച് ഞങ്ങൾ പുറത്തേയ്ക്കിറങ്ങി.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi205f_68HINiYZMDjzdV84gm1q2uNwHXibOxmhg5T3UplEdK49yRM7O2mA2S4LVf8MZySAbLSGdiC6yYzEtgnsXzBV6UacDPZk4qR_AmkLIDLrW4r1PMYkPeFqvRnLVIVD3T1GdjiMXUQ/s1600/salim+chisthi.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi205f_68HINiYZMDjzdV84gm1q2uNwHXibOxmhg5T3UplEdK49yRM7O2mA2S4LVf8MZySAbLSGdiC6yYzEtgnsXzBV6UacDPZk4qR_AmkLIDLrW4r1PMYkPeFqvRnLVIVD3T1GdjiMXUQ/s1600/salim+chisthi.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;">സലിം ചിസ്തിയുടെ കബറിടം.</b></td></tr>
</tbody></table>തൊട്ടടുത്തുള്ള കാഴ്ച സലിം ചിസ്തിയുടെ കബറിടമാണ്. ഈ സ്മാരകങ്ങൾക്കിടയിലെ ഏറ്റവും മനോഹരമായ ദൃശ്യം, ഈ ശവകുടീരത്തിന്റേതാണെന്ന് എടുത്തുപറയേണ്ട കാര്യമില്ല. തൂവെള്ള മാർബിളിൽ, അതിസൂക്ഷ്മമായ ശില്പവിദ്യകൾ പൂർണതയോടെ തീർത്തിരിക്കുന്ന ഈ മന്ദിരം, മുഗൾശില്പകലയുടെ സ്വാധീനവും, സൗന്ദര്യവും ഏറെ വ്യക്തമാക്കുന്നുണ്ട്.<br />
വിശുദ്ധനോടുള്ള പ്രാർത്ഥനകളോ, ബഹുമാനപ്രകടനമോ ആകണം, മൂന്നുപേർ സമീപത്തെ മാർബിൾതറയിലിരുന്ന് ഗാനങ്ങൾ ആലപിക്കുന്നുണ്ടായിരുന്നു. സ്വരമാധുര്യം ഏറെയൊന്നും അവകാശപ്പെടുവാനില്ലെങ്കിലും, ശ്രോതാക്കളുടെ ഹൃദയങ്ങളെ ആകർഷിക്കുന്ന ഒരു ശോകച്ഛവി ആ ഗാനങ്ങളിൽ നിറഞ്ഞുനിന്നിരുന്നു. അനാർക്കലിയുടെ ജീവിതദുരന്തത്തെക്കുറിച്ച് കേട്ടറിഞ്ഞ്, അല്പനിമിഷങ്ങൾക്കുശേഷം, അതിന്റെ തുടർച്ചയെന്നവണ്ണം ഈ ഗാനങ്ങൾകൂടി ആസ്വദിക്കുമ്പോൾ, വാക്കുകൾകൊണ്ട് വിവരിക്കുവാൻ അകാത്ത ഒരു അവസ്ഥയിലേയ്ക്ക് മനസ്സ് വഴുതിവീഴുന്നതുപോലെ..... അല്പസമയം ഗായകരുടെ സമീപം ചിലവഴിച്ചശേഷം, മന്ദിരത്തിനുള്ളിൽ കടന്ന്, വിശുദ്ധന്റെ കബറിടവും സന്ദർശിച്ച് ഞങ്ങൾ പുറത്തുകടന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZXr62p2YjLlX1WSBhrecThds-3Rns9l9sqhnamPsaMCjOqtwDq7x4aZ-3ipXeFM30MJs6YqTyudHMO_WVKefl00AB3eXJOz1ccGPriJtUsFpSWra00A9k9KvgMX0F7WGuoEaFsgCXFAM/s1600/salim.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjZXr62p2YjLlX1WSBhrecThds-3Rns9l9sqhnamPsaMCjOqtwDq7x4aZ-3ipXeFM30MJs6YqTyudHMO_WVKefl00AB3eXJOz1ccGPriJtUsFpSWra00A9k9KvgMX0F7WGuoEaFsgCXFAM/s1600/salim.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;">സലിം ചിസ്തിയുടെ കല്ലറ</b>.</td></tr>
</tbody></table>കോട്ടയുടെ ചുറ്റും പരന്നുകിടക്കുന്ന മനോഹരമായ സമതലഭൂമിയുടെ കാഴ്ചകൾ കാണുവാനായിരുന്നു ഞങ്ങൾ പിന്നീട് പോയത്. കോട്ടയുടെ പിൻഭാഗത്ത്, ബാൽക്കണിപോലെ തയ്യാറാക്കിയിരിക്കുന്ന ഈ നിർമ്മിതി, പ്രകൃതിഭംഗി ആസ്വദിക്കുക എന്ന ഉദ്ദ്യേശ്യം മുൻനിറുത്തി നിർമ്മിച്ചതാണെന്ന്, ഒറ്റനോട്ടത്തിൽത്തന്നെ മനസ്സിലാക്കുവാൻ സാധിക്കും. അവിടേയ്ക്ക് നയിക്കുന്ന ഇടനാഴികളും, വരാന്തകളും ഏതാണ്ട് പൂർണ്ണമായും കച്ചവടക്കാർ കൈയ്യടക്കിക്കഴിഞ്ഞിരിക്കുന്നു. തൂവെള്ളമാർബിളിൽ നിർമ്മിച്ച, അസാമാന്യമായ കൊത്തുപണികൾ നിറഞ്ഞുനിൽക്കുന്ന നിരവധി ഡിസൈനുകളിലുള്ള മാലകളും, കരകൗശലവസ്തുക്കളുമാണ് പ്രധാനമായും വില്പനക്കായി വച്ചിരിക്കുന്നത്. ഫത്തേപ്പൂർസിക്രി സന്ദർശിച്ചതിന്റെ ഓർമ്മയ്ക്കായി എന്തെങ്കിലും വാങ്ങാം എന്നു തീരുമാനിച്ചാൽതന്നെ, അന്യായമായ വിലയാണ് കച്ചവടക്കാർ ആവശ്യപ്പെടുന്നത്.<br />
ഫത്തേപ്പൂരിലെ മനോഹരമായ കാഴ്ചകളുടെ ഏറിയ ഭാഗവും ഇത്തവണ കാണുവാൻ സാധിക്കില്ലാത്തതിനാൽ, ഒരിക്കൽകൂടി ഇവിടേയ്ക്ക് വരേണ്ടിവരുമെന്ന് തീർച്ച..... യാത്രയുടെ ഓർമ്മയ്ക്കായി എന്തെങ്കിലും വാങ്ങുന്നത് അന്നാകാം എന്നു തീരുമാനിച്ച്, കച്ചവടക്കാരുടെ ഇടയിൽനിന്നുമുള്ള പടികൾ ഇറങ്ങി ഞങ്ങൾ കാഴ്ചകളിലേയ്ക്ക് കടന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUuOMlyFYEmLd-P-voAW239NBLnl9S2YXI0RgCPaCR3J97JZNYA1pfKPCbSStMVFrXsBZzhS5n3wPfJnQoT-NQWh0y5yL9WyyaXfp88rnqBjpC8h2CMyEEoFRA0u2bq7x1POqT2VKPcOI/s1600/fort+view.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUuOMlyFYEmLd-P-voAW239NBLnl9S2YXI0RgCPaCR3J97JZNYA1pfKPCbSStMVFrXsBZzhS5n3wPfJnQoT-NQWh0y5yL9WyyaXfp88rnqBjpC8h2CMyEEoFRA0u2bq7x1POqT2VKPcOI/s1600/fort+view.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;">കോട്ടയുടെ വെളിയിലുള്ള ദൃശ്യം.</b></td></tr>
</tbody></table>പത്തോ, ഇരുപതോ ആളുകൾക്ക് നിന്ന് കാഴ്ചകൾ ആസ്വദിക്കാവുന്ന സ്ഥലത്ത്, സ്കൂൾകുട്ടികളുടെ ഒരു സംഘം തിങ്ങിനിറഞ്ഞിരിക്കുകയാണ്. കൂടാതെ മതിലിനോട് ചേർന്നുള്ള സ്ഥലം മുഴുവനായിത്തന്നെ കച്ചവടക്കാരും കൈയടക്കിയിരിക്കുന്നു. കുട്ടിക്കൂട്ടങ്ങൾക്കിടയിലൂടെ, തിരക്കുകുറഞ്ഞ ഒരു മൂലയിലേയ്ക്ക് മാറി, മതിൽക്കെട്ടിനുമുകളിൽ ഞങ്ങൾ ഇരുന്നു. ഇവിടെനിന്നുള്ള കാഴ്ചയിൽ, അനന്തതയിലേയ്ക്ക് പരന്നുകിടക്കുന്ന സമതലഭൂമിയുടെ ഒരു പനോരമിക്ദൃശ്യമാണ് യാത്രികർക്ക് ലഭിക്കുന്നത്. പച്ചപുതച്ച കൃഷിഭൂമികൾക്കിടയിലൂടെ ഉയർന്നുനിൽക്കുന്ന മരങ്ങളും, തകർന്നുകിടക്കുന്ന ചരിത്രസ്മാരകങ്ങളും ഒന്നു ചേർന്നുള്ള കാഴ്ച മനോഹരമാണെന്നുതന്നെ പറയാം...<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRa40iAc78Px0LPQvSdTcs_34AV0qSHZFZlMy73EQO_0B9KydNYr5T8AggJwyHyThskRLKEs9bfYygrI1DmximEm4kgFPJvDHOma3ZmrB3go8Y8MLzcLf_L2l1CLyjcZbJYs9laDuhp0Y/s1600/wall.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRa40iAc78Px0LPQvSdTcs_34AV0qSHZFZlMy73EQO_0B9KydNYr5T8AggJwyHyThskRLKEs9bfYygrI1DmximEm4kgFPJvDHOma3ZmrB3go8Y8MLzcLf_L2l1CLyjcZbJYs9laDuhp0Y/s1600/wall.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;">മസ്ജിദിനുസമീപത്തെ ശില്പവിദ്യകൾ</b>.</td></tr>
</tbody></table>മതിൽക്കെട്ടുകളുടെ മുകളിലൂടെ, ഇരുളിന്റെ കമ്പളം നിവർത്തിയിട്ട് സൂര്യൻ മറഞ്ഞുതുടങ്ങിയിരുന്നു. മഞ്ഞയും ചുവപ്പും നിറഞ്ഞുനിൽക്കുന്ന ആകാശത്തിന്റെ പശ്ചാത്തലത്തിൽ, വൈദ്യുതവിളക്കുകളാൽ അലങ്കരിക്കപ്പെട്ട സ്മാരകങ്ങൾ ഉയർന്നുനിൽക്കുന്ന കാഴ്ചകൾ ആസ്വദിച്ച് ഞങ്ങൾ മസ്ജിദിനു സമീപമെത്തി. മസ്ജിദിനുള്ളിൽ ഖുറാൻപാരായണം നടക്കുന്നുണ്ട്... നമസ്കാരത്തിനുള്ള സമയം അടുത്തിരുന്നതുകൊണ്ട് ധാരാളം ആളുകൾ മസ്ജിദിനുള്ളിലേയ്ക്ക് എത്തിക്കൊണ്ടിരിക്കുന്നു. അവർക്കൊന്നും ശല്യമുണ്ടാക്കാതെ അല്പനേരം മസ്ജിദിനുള്ളിലെ കാഴ്ചകൾ കണ്ടശേഷം ഞങ്ങൾ ബുലന്ദ്-ദർവാസക്കു സമീപത്തേയ്ക്ക് നടന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-Sv3VMMBltDdyeUK_AbHk35kUQGBJJw6V4AFyk1xSuGCi-0QGgZ8VyGUrkpus3X3E785AJaVn3kTdaoQ_2zEuts0JeyM81mXklZFo1g-5ZtVNARTtypwbrl6sImH9dWSp0pOmb-q2vT4/s1600/6.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi-Sv3VMMBltDdyeUK_AbHk35kUQGBJJw6V4AFyk1xSuGCi-0QGgZ8VyGUrkpus3X3E785AJaVn3kTdaoQ_2zEuts0JeyM81mXklZFo1g-5ZtVNARTtypwbrl6sImH9dWSp0pOmb-q2vT4/s1600/6.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b>ബുലന്ദ്-ദർവാസ.</b></td></tr>
</tbody></table>1601-ൽ അക്ബർ നിർമ്മിച്ച ഈ ഗേറ്റ്വേ, ലോകത്തിലെതന്നെ ഏറ്റവും വലിയ ഗേറ്റ്വേ ആയി അറിയപ്പെടുന്നു. ഗുജറാത്തിന്റെ മേൽ അക്ബർ നേടിയ വിജയത്തിന്റെ സ്മാരകമായി നിർമ്മിക്കപ്പെട്ട അർദ്ധ അഷ്ടകോണാകൃതിയിലുള്ള ഈ ഗേറ്റിന്റെ ഉയരം 54-മീറ്ററാണ്. ചുവന്ന മണൽക്കല്ലുകൊണ്ടുള്ള ഭിത്തിയിൽ, വെള്ളമാർബിൾകൊണ്ട് നടത്തിയിരിക്കുന്ന ചിത്രവിദ്യകളാണ് ഈ സ്മാരകത്തെ കൂടുതൽ ആകർഷണീയമാക്കുന്നത്. മറ്റു മതങ്ങളോട് അക്ബർക്കുണ്ടായിരുന്ന സഹിഷ്ണുതയുടെ സൂചനയെന്നവണ്ണം, യേശുക്രിസ്തുവിന്റെ വചനങ്ങൾ ഈ സ്മാരകത്തിൽ ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.<br />
<br />
'The world is a Bridge, pass over it, but build no houses upon it. He who hopes for a day, may hope for eternity; but the World endures but an hour. Spend it in prayer for the rest is unseen."<br />
<br />
ഇരുളിന്റെ നിഴലിൽ മറഞ്ഞുതുടങ്ങിയ ബുലന്ദ്-ദർവാസയുടെ കുറച്ചു ചിത്രങ്ങൾകൂടി പകർത്തിയശേഷം, ഞങ്ങൾ മടക്കയാത്രക്കൊരുങ്ങി.<br />
ശൈത്യകാലങ്ങളിൽ ആറുമണിയോടെതന്നെ, ഉത്തരേന്ത്യയിൽ ഇരുൾ വീണുതുടങ്ങും. കൂരിരുട്ടിനൊപ്പം, വാഹനത്തിരക്കുകൂടി ഏറെ അനുഭവപ്പെട്ടതിനാൽ മടക്കയാത്ര വളരെ സാവധാനമാണ് നീങ്ങിയത്. കൂടാതെ 300 കിലോമീറ്ററിലേറെയുള്ള യാത്രയും, എല്ലാവരെയും തളർത്തിയിരുന്നു.<br />
ഏതാണ്ട് ഒൻപതു മണിയോടെ ഞങ്ങൾ തിരികെ ആഗ്രയിലെത്തി. താമസസ്ഥലത്തെത്തി കുളിച്ച് ക്ഷീണമകറ്റിയതോടെ വിശപ്പിന്റെ വിളി ഉയർന്നുതുടങ്ങി. ഉച്ചയ്ക്കു കഴിച്ച മുഗളായി ചിക്കന്റെ ഓർമ്മ മനസ്സിൽനിന്നും മാറാതിരുന്നതിനാൽ, സാധാരണ ഭക്ഷണം മതിയെന്ന തീരുമാനം എല്ലാവരും മുൻകൂറായിത്തന്നെ സ്വീകരിച്ചിരുന്നു. ചെറുതെങ്കിലും വൃത്തിയുള്ള ഒരു റസ്റ്റോറന്റിൽനിന്നും ചൂടുചപ്പാത്തിയും ചിക്കൻകറിയും കഴിച്ചശേഷം ഞങ്ങൾ തെരുവുകളിലൂടെ ചുറ്റിത്തിരിയാനിറങ്ങി. ഈ യാത്രയുടെ ഉദ്ദേശ്യവും ഭക്ഷണമല്ലാതെ മറ്റൊന്നായിരുന്നില്ല.... മധുരപ്രിയരായ ഉത്തരേന്ത്യൻ സുഹൃത്തുക്കളെ ആകർഷിക്കുന്ന, വ്യത്യസ്തങ്ങളായ മണവും,രുചിയും, സുഗന്ധവും നിറഞ്ഞ അനവധി മധുരപലഹാരങ്ങൾ ഈ തെരുവുകളിൽ ലഭ്യമാണ്. പേരറിയാത്ത അനവധി മധുര പലഹാരങ്ങൾ, മൺകപ്പുകളിൽ ലഭിക്കുന്ന മസാലച്ചായകൾ, നിരവധി രുചികളിൽ ലഭ്യമാകുന്ന ലസ്സികൾ, അങ്ങനെ അനവധി ഭക്ഷണസാധനങ്ങളുടെ രുചികൾ ആസ്വദിച്ച് 11- മണിവരെ ഞങ്ങൾ തെരുവുകളിലൂടെ അലഞ്ഞുനടന്നു.<br />
അർദ്ധരാത്രിയിൽപ്പോലും അലഞ്ഞുതിരിഞ്ഞുനടക്കുന്ന അനവധി വിദേശികളെയും, തെരുവുകളിൽ കാണുവാൻ സാധിച്ചു. പക്ഷെ അവരുടെ യാത്രകൾ തികച്ചും വ്യത്യസ്തത നിറഞ്ഞതായാണ് എനിക്ക് അനുഭവപ്പെട്ടത്. വഴിയോരകച്ചവടക്കാരുമായും, സാധാരണ ജനങ്ങളുമായും സംവദിച്ച്, അവരോട് സ്ഥലകാലചരിത്രങ്ങൾ അന്വേഷിച്ച്, ഓരോ നാടിനെയും, സംസ്കാരങ്ങളെയും അനുഭവിച്ചറിഞ്ഞുള്ള യാത്രകളാണ് അവരുടേത്. അതുപോലെയുള്ള യാത്രകൾ........അതാണ് എന്റെയും സ്വപ്നം..... പക്ഷെ സാഹചര്യങ്ങൾ പലപ്പോഴും അതിനു തടസ്സമായിനിൽക്കുന്നു എന്നുമാത്രം....<br />
രാത്രിയിലും ഉണർന്നിരിക്കുന്ന ആഗ്രയുടെ തെരുവുകളിൽനിന്നും, ഞങ്ങൾ റൂമിലേയ്ക്ക് മടങ്ങി. അതിരാവിലെ തന്നെ താജ്മഹലിന്റെ കാഴ്ചകളിലേയ്ക്ക് പോകണം.. പ്രഭാതസൂര്യന്റെ സുവർണരശ്മികളിൽ കുളിച്ചുനിൽക്കുന്ന സുന്ദരിയായ താജ്മഹലിന്റെ ദൃശ്യം..... എത്ര മനോഹരമായിരിക്കും അത്.. ഇതിനുമുൻപ് പലതവണ താജ്മഹലിന്റെ കാഴ്ചകൾക്കായി എത്തിയിട്ടുണ്ടെങ്കിലും ഇത്തരമൊരു കാഴ്ചക്കായി കാത്തിരിക്കുന്നത് ആദ്യമായാണ്.... നവംബറിന്റെ കുളിരിൽനിന്നും രക്ഷതേടി കമ്പിളിയ്ക്കടിയിലേയ്ക്ക് നുഴഞ്ഞുകയറുമ്പോഴും മനസ്സിൽ ആ കാഴ്ച മാത്രമായിരുന്നു...പൊൻവെയിലിൽ തിളങ്ങിനിൽക്കുന്ന സുന്ദരിയായ താജ്മഹൽ മാത്രം........ </div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com17tag:blogger.com,1999:blog-4628133033338158729.post-64378151828023017282011-11-28T02:17:00.000-08:002012-01-19T20:27:12.692-08:00ബുള്ളറ്റ് റൈഡ് ടു താജ്മഹൽ<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: left;">ശൈത്യകാലത്തിന്റെ വരവിനെ വിളിച്ചറിയിച്ചെത്തിയ മൂടൽമഞ്ഞിന്റെ കുളിരിൽ ഡൽഹിനഗരം മയങ്ങിക്കിടക്കുന്നു. സുവർണവെളിച്ചം ചൊരിഞ്ഞുനിൽക്കുന്ന നിയോൺ ലൈറ്റുകൾക്കടിയിലൂടെ, ഇന്ദ്രപ്രസ്ഥത്തിന്റെ രാജവീഥികളെ ചലനാത്മകമാക്കി കുതിച്ചുപായുന്ന വാഹനവ്യൂഹത്തിന്റെ ഇരമ്പൽമാത്രം, ഈ സുന്ദരമായ പ്രഭാതത്തിന്റെ നിശബ്ദതയെ ഭേദിച്ച് ഇടയ്ക്കിടെ കടന്നുപോകുന്നുണ്ട്. പക്ഷെ രാത്രിയുടെ യാമങ്ങളിൽ മാത്രം അനുഭവിക്കുവാൻ കഴിയുന്ന നഗരവീഥികളിലെ ഈ ശാന്തത നൈമിഷികം മാത്രമാണ്.... ഉദയസൂര്യന്റെ പൊൻകിരണങ്ങൾ, ഡൽഹിയെന്ന പുരാതനനഗരത്തെ പുണർന്നുകഴിയുമ്പോൾ, ശൂന്യമായിക്കിടക്കുന്ന ഈ വീഥികൾ, അണപൊട്ടിയൊഴുകിയെത്തുന്ന ജനപ്രവാഹത്തെ ഉൾക്കൊള്ളുവാൻ ആകാതെ, വീർപ്പുമുട്ടി പിടഞ്ഞുതുടങ്ങും... അതിനുമുൻപേ ഡൽഹിനഗരത്തിന്റെ അതിർത്തികൾ പിന്നിടുവാനുള്ള പരക്കംപാച്ചിലിൽ ആയിരുന്നു ഞങ്ങൾ. കോമൺവെൽത്ത് ഗയിംസിന്റെ ഭാഗമായി നിർമ്മിച്ച മനോഹരമായ പാതയിലൂടെ, നൂറ്കിലോമീറ്റർ വേഗതയിൽ കുതിച്ചുപായുകയാണ് മൂന്ന് റോയൽ എൻഫീൽഡ് ബുള്ളറ്റുകളും, ഒരു ബജാജ് പൾസറും. ഡൽഹിയിലെ പ്രശസ്തമായ ടിബറ്റൻ മാർക്കറ്റിന്റെ സമീപത്തുനിന്നും ആരംഭിച്ച ഈ യാത്ര ഞങ്ങളെ നയിക്കുന്നത് അനശ്വരപ്രേമത്തിന്റെ പ്രതീകമെന്ന് പേരുകേട്ട, ലോകമഹാത്ഭുതങ്ങളുടെ പട്ടികയിൽ ഇടംതേടി ഓരോ ഭാരതീയന്റെയും ശിരസ്സിൽ അഭിമാനത്തിന്റെ പൊൻതൂവൽ ചാർത്തിക്കൊണ്ട്, യമുനാനദിക്കരയിൽ തലയുയർത്തിനിൽക്കുന്ന താജ്മഹൽ എന്ന വെണ്ണക്കൽ കൊട്ടാരത്തിലേയ്ക്കാണ്.</div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgmO_flK-6GPPO6soUoaCVzPPzrqVmdCm9J2oqcO4DjyAwYpAq9AYY9yKgfZwnAIgHSFgHQJ-elXCbzI1yb6alCqu9omkqltO6bcH0w-ZJRdckmolgqbWW9Lj1CzhNKf41wZw4EPtVrn0/s1600/bullets.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="428" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjgmO_flK-6GPPO6soUoaCVzPPzrqVmdCm9J2oqcO4DjyAwYpAq9AYY9yKgfZwnAIgHSFgHQJ-elXCbzI1yb6alCqu9omkqltO6bcH0w-ZJRdckmolgqbWW9Lj1CzhNKf41wZw4EPtVrn0/s640/bullets.jpg" width="640" /></a><br />
2011 നവംബർ 13 ഞായറാഴ്ച രാവിലെയാണ് ഞങ്ങളുടെ ഈ യാത്ര ഡൽഹിയിൽനിന്നും ആരംഭിക്കുന്നത്. കൃത്യം 6:30-ന് ടിബറ്റൻ മാർക്കറ്റിന്റെ പ്രവേശനകവാടത്തിനു സമീപത്തുനിന്നും യാത്ര ആരംഭിക്കണം എന്നായിരുന്നു തീരുമാനമെങ്കിലും, സംഘത്തിലെ മൂന്ന് അംഗങ്ങൾ എത്തിച്ചേരുമ്പോൾ സമയം 7 മണിയോടടുത്തിരുന്നു. ഗതാഗതക്കുരുക്കിന് കുപ്രസിദ്ധിനേടിയ വജീറാബാദ് പാലം, ഒരു പ്രതിബന്ധമായി അവരുടെ പാതയിൽ സ്ഥിതി ചെയ്യുന്നതിനാൽ, സമയനഷ്ടത്തേക്കുറിച്ച് പരിഭവിച്ചിട്ട് കാര്യമില്ലല്ലോ. നഷ്ടപ്പെട്ടുപോയ അരമണിക്കൂർ, അത് യാത്രാമദ്ധ്യേ അല്പം വേഗത കൂട്ടിയാൽ പരിഹരിക്കാവുന്നതേ ഉള്ളൂ. കൃത്യം 7-മണിക്കുതന്നെ യാത്രയുടെ ആഘോഷങ്ങളിലേയ്ക്ക് ഫസ്റ്റ്ഗിയർ വീണു....<br />
<br />
ഡൽഹി നഗരത്തിന്റെ തിരക്കേറിയ വീഥികളിലൂടെ അരമണിക്കൂറോളം യാത്ര ചെയ്ത്, ഞങ്ങൾ ഹരിയാനയിലേയ്ക്ക് പ്രവേശിച്ചു. മനോഹരമായ വഴികളെങ്കിലും, മലയാളികൾ ധാരാളം വസിക്കുന്ന, ഫരീദാബാദ് എന്ന വഴിയോരപട്ടണം പിന്നിടുന്നതുവരെ ഗതാഗതക്കുരുക്ക് സാരമായിത്തന്നെ യാത്രയെ ബാധിച്ചുകൊണ്ടിരുന്നു. ഞായറാഴ്ചത്തിരക്കിന്റെ ആഘോഷവുമായി നിരത്ത് നിറഞ്ഞൊഴുകുന്ന ജനക്കൂട്ടം.....യാതൊരു നിയന്ത്രണവുമില്ലാതെ കടന്നുവരുന്ന ഓട്ടോറിക്ഷകളും, സൈക്കിൾറിക്ഷകളും, അലഞ്ഞുതിരിയുന്ന കന്നുകാലിക്കൂട്ടവും.... ഉത്തരേന്ത്യൻ തെരുവുകളുടെ എല്ലാ തിരക്കുകളും നിറഞ്ഞുനിൽക്കുന്ന വഴികളിലൂടെ ഫസ്റ്റ്ഗിയറിലും, സെക്കന്റ് ഗിയറിലും മാത്രം ഇഴഞ്ഞുനീങ്ങിയ ബുള്ളറ്റുകൾ, ഫരീദാബാദ് കഴിഞ്ഞതോടെ വിശ്വരൂപം പ്രദർശിപ്പിച്ചുതുടങ്ങി. 350- CC എഞ്ചിനിൽനിന്നും ഒഴുകിയെത്തുന്ന കുതിരശക്തിയുടെ ബലത്തിൽ സ്പീഡോമീറ്റർസൂചി 100-നും 110-നുമിടയിൽ തുള്ളിക്കളിക്കുവാൻ തുടങ്ങി. ഡൽഹിയിലെ ഇടുങ്ങിയ തെരുവുകളിലെ ഗതാഗതക്കുരുക്കിൽ ഇഴഞ്ഞുനീങ്ങിയതിന്റെ വിഷമം തീർക്കുകയായിരുന്നു ഓരോ യാത്രികരും. കൂട്ടത്തിലെ കുഞ്ഞനായ 135 CC പൾസർപോലും തൊണ്ണൂറുകിലോമീറ്റർ സ്പീഡിൽനിന്നും താഴെയിറങ്ങാതെ ബുള്ളറ്റുകൾക്കൊപ്പം പിടിച്ചുനിന്നു. N.H-2 വിന്റെ വിശാലമായ വീഥികളിലൂടെ എല്ലാ വാഹനങ്ങളെയും പിൻതള്ളി കുതിച്ചുപായുമ്പോൾ, സാഹസികർക്കുമാത്രം പറഞ്ഞിട്ടുള്ള വേഗതയുടെ ത്രിൽ ആസ്വദിക്കുകയായിരുന്നു എല്ലാവരും...കൊടുങ്കാറ്റിന്റെ കൈകളിലേറിയുള്ള ഒരു യാത്ര പോലെ...................<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQ0uhUDyjA3MZiglKz6kvjWTmjeloxrjx00tQ_g_an0IG9sX3BeMoX5-L2QA2O4E8ogLbg-C9B2OxklLiucmpNPQgGAspi3al6vERsu0aGF9H0JPDGkoDsxCdM1_ugkWPWr-O-sKDp84U/s1600/breakfast.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;">അല്പം വിശ്രമം...</b></td></tr>
</tbody></table><div class="separator" style="clear: both; text-align: center;"></div>80 കിലോമീറ്ററോളം പിന്നിട്ടശേഷമായിരുന്നു ഞങ്ങളുടെ ആദ്യവിശ്രമം. ഇഞ്ചിയുടെയും, ഏലയ്ക്കയുടെയും രുചി മുന്നിട്ടുനിൽക്കുന്ന ചായയുടെ ചൂടിൽ, അരിച്ചുകയറുന്ന കുളിരിൽനിന്നും രക്ഷനേടാൻ വഴിയരികിലുള്ള ഒരു ധാബയിലേയ്ക്ക്.... ചൂടുചായക്കൊപ്പം ദേവേന്ദ്ര വീട്ടിൽനിന്നും തയ്യാറാക്കിക്കൊണ്ടുവന്ന 'ആലുപറാത്ത'കൂടി ചേർന്നപ്പോൾ പ്രഭാതഭക്ഷണം കുശാലായി..<br />
ഭക്ഷണവും കഴിച്ച് പുറത്തിറങ്ങിയ ഞങ്ങളെ കാത്ത്, അതിമനോരമായ ഒരു കാഴ്ച കാത്തിരിക്കുന്നുണ്ടായിരുന്നു. ഹോട്ടലിന്റെ പിൻവശത്തുനിന്നും സുവർണസാഗരംപോലെ പരന്നുകിടക്കുന്ന ഗോതമ്പുവയലുകൾ.. രാത്രിയിൽ ഉതിർന്നുവീണ മഞ്ഞിൻകണങ്ങളെ ശിരസ്സിലേറ്റി, ഉദയസൂര്യന്റെ രശ്മികളേറ്റ് സ്വർണവർണത്തിൽ തിളങ്ങിനിൽക്കുന്ന ഗോതമ്പുകതിരുകൾ... വാക്കുകൾകൊണ്ട് വിവരിക്കുവാൻ ആവുന്നതായിരുന്നില്ല ആ കാഴ്ചയുടെ ഭംഗി.. മനസ്സിനെ ഉന്മത്തമാക്കുന്ന ആ കാഴ്ചയിലേയ്ക്ക്, ക്യാമറയുമായി ആദ്യം ചാടിയിറങ്ങിയത് ഞാനായിരുന്നു... മതിവരുവോളം ചിത്രങ്ങൾ പകർത്തിയശേഷം ഗോതമ്പുപാടങ്ങളിൽനിന്നും തിരികെക്കയറുമ്പോൾ, ഏറെ നാളായി ജീവിതത്തിൽനിന്നും അകറ്റിനിർത്തപ്പെട്ടിരുന്ന പ്രകൃതിയുടെ സ്പർശനം, തൊട്ടറിയുവാൻ സാധിച്ചതിന്റെ സന്തോഷത്തിലായിരുന്നു ഞങ്ങൾ. <br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcgO8YE8z4Mgr5p6xo4kqx74b7-8WTdoRr2LBMopeKPRJfCDxaGOhKmN1mg06PpbecaJ43GVeGoocJhUJBDyeWhPaL4qcrqF4_NaKKM0gjFCv81hKbSG3ftaSWT9hN6hCne2UyIssGOBk/s1600/wheat.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjcgO8YE8z4Mgr5p6xo4kqx74b7-8WTdoRr2LBMopeKPRJfCDxaGOhKmN1mg06PpbecaJ43GVeGoocJhUJBDyeWhPaL4qcrqF4_NaKKM0gjFCv81hKbSG3ftaSWT9hN6hCne2UyIssGOBk/s1600/wheat.jpg" /></a></div>അല്പനേരത്തെ വിശ്രമത്തിനുശേഷം, എത്ര ഓടിച്ചാലും കൊതി തീരാത്ത വഴികൾതേടി ബൈക്കുകൾ വീണ്ടും കുതിച്ചിറങ്ങി... ഉച്ചക്കു മുൻപേതന്നെ ആഗ്രയിൽ എത്തണമെന്ന് തീരുമാനിച്ചിരുന്നതിനാൽ 80-90 കിലോമീറ്റർ വേഗതയിലാണ് ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരുന്നത്.<br />
പത്തുമണികഴിഞ്ഞതോടെ താജ്മഹൽ ലക്ഷ്യമാക്കി നീങ്ങുന്ന വാഹനങ്ങളെക്കൊണ്ട് വഴി നിറഞ്ഞുതുടങ്ങി. അതോടെ അല്പം വേഗത കുറച്ച്, കഴിയോരങ്ങളിലെ കാഴ്ചകൾ ആസ്വദിച്ചായി ഞങ്ങളുടെ യാത്ര... ഇരുവശവും പരന്നുകിടക്കുന്ന ഗോതമ്പുവയലുകൾ... ഇടയ്ക്കിടെ മഞ്ഞപ്പുതപ്പ് വിരിച്ചതുപോലെ പ്രത്യക്ഷപ്പെടുന്ന കടുകുപാടങ്ങൾ.. സുന്ദരമായ പ്രകൃതിയിലേയ്ക്ക്, കറുത്തിരുണ്ട വിഷപ്പുക തള്ളിവിട്ട് ഉയർന്നുനിൽക്കുന്ന കൂറ്റൻ പുകക്കുഴലുകൾ.. പൊടിപടലങ്ങൾ അടിഞ്ഞുകൂടിയ വഴിയോരത്തെ തീക്കുണ്ഡങ്ങൾക്കുസമീപം ചടഞ്ഞിരുന്ന് കുളിരകറ്റുന്ന ഗ്രാമീണജീവിതങ്ങൾ..... ഇടയ്ക്കിടെ കടന്നുവരുന്ന ഗ്രാമങ്ങളെയും, ചെറു പട്ടണങ്ങളെയും പിൻതള്ളിയ ഞങ്ങൾ 12 മണിയോടെ മഥുരയ്ക്ക് സമീപമുള്ള, ജയ് ഗുരുദേവ് ടെമ്പിൾ എന്നറിയപ്പെടുന്ന ഗുരുദ്വാരയുടെ സമീപത്ത് എത്തിച്ചേർന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVoFp7vlKphRUPaFYh-LtXB9msZOJXFa4LZXxpCpt5Cb3yy0TBOQwCTgOWTFcPkLCYHmm6qh96RKAqKXFt-iTNJ1dli_OzL4nUUCrIdXZxy4ERl1TEZKUvT0O1_LEweTPR9oE-21RH9y0/s1600/gurudvara.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVoFp7vlKphRUPaFYh-LtXB9msZOJXFa4LZXxpCpt5Cb3yy0TBOQwCTgOWTFcPkLCYHmm6qh96RKAqKXFt-iTNJ1dli_OzL4nUUCrIdXZxy4ERl1TEZKUvT0O1_LEweTPR9oE-21RH9y0/s1600/gurudvara.jpg" /></a></td></tr>
<tr style="color: #38761d;"><td class="tr-caption" style="text-align: center;"><b>ജയ് ഗുരുദേവ് ടെമ്പിൾ</b></td></tr>
</tbody></table>വഴിയോരത്തായി, തൂവെള്ള മാർബിൾകൊണ്ട് പണിതുയർത്തിയിരിക്കുന്ന ഗുരുദ്വാര സന്ദർശിക്കുവാൻ ഇപ്പോൾ ധാരാളം സഞ്ചാരികൾ എത്തിച്ചേരുന്നുണ്ട്. ചിത്രങ്ങൾ പകർത്തിയും, ചെറിയ ലഘുഭക്ഷണവും കഴിച്ച്, അരമണിക്കൂറോളം സമയം ഗുരുദ്വാരയ്ക്കുസമീപം ചിലവിട്ടശേഷം, ഞങ്ങൾ അക്ബർ ചക്രവർത്തിയുടെ ശവകുടീരം സ്ഥിതിചെയ്യുന്ന 'സിക്കന്ദ്ര' ലക്ഷ്യമാക്കി നീങ്ങി.<br />
സിക്കന്ദ്രയിലേയ്ക്കുള്ള വഴിമധ്യേ, യാത്രയുടെ രസച്ചരട് പൊട്ടിച്ചുകൊണ്ട് ഒരു ബുള്ളറ്റ് പ്രതിഷേധം പ്രകടിപ്പിച്ചുതുടങ്ങി. ആക്സിലറേറ്റർ എത്ര കൊടുത്താലും 50-കിലോമീറ്റർ സ്പീഡിനു മുകളിൽ കയറില്ലെന്ന് വാശിപിടിച്ചുനിന്ന ബുള്ളറ്റിനെ വരുതിയിലാക്കാൻ, വഴിയോരത്തുനിന്നും കണ്ടെത്തിയ മെക്കാനിക്കിന്, ഏതാണ്ട് അരമണിക്കൂറോളം പ്രയത്നിക്കേണ്ടിവന്നു. വാഹനത്തിന്റെ തകരാർ പരിഹരിച്ചശേഷം സിക്കന്ദ്രയിലെത്തുമ്പോഴേക്കും, സമയം ഏറെ വൈകിയിരുന്നു. ഇനി സിക്കന്ദ്രയിലെ കാഴ്ചകൾക്കായി ചിലവിടുവാൻ സമയമില്ല. അങ്ങനെയെങ്കിൽ അക്ബറിന്റെ ശവകുടീരത്തിന്റെ കാഴ്ചകൾ, അടുത്തദിവസത്തേയ്ക്ക് മാറ്റി വയ്ക്കാം എന്നു തീരുമാനമായി.<br />
<br />
ഇനി യാത്ര അഗ്രയിലേയ്ക്ക്....<br />
<br />
പ്രണയത്തിന്റെ സുഗന്ധം വിരിയിച്ചുനിൽക്കുന്ന വെണ്ണക്കൽക്കൊട്ടാരത്തിനു സമീപം ഒരു സായാഹ്നം ചിലവിടുവാനുള്ള ആവേശത്തോടെ, ഞങ്ങൾ ആഗ്ര ലക്ഷ്യമാക്കി കുതിച്ചു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOhtim1iLb2PCN9sp6p6DgBtNlfx9teHottepkO-REeKaZPLCIaUvLYfpc8mlRTwP4TqomeHtmXb_L8tv7zrAwMncUnvkSWlNbYjtIkqFY7_WUn6cXR8yxfyT1ko2ZgakAmbORqlCv3kk/s1600/1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgOhtim1iLb2PCN9sp6p6DgBtNlfx9teHottepkO-REeKaZPLCIaUvLYfpc8mlRTwP4TqomeHtmXb_L8tv7zrAwMncUnvkSWlNbYjtIkqFY7_WUn6cXR8yxfyT1ko2ZgakAmbORqlCv3kk/s1600/1.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #38761d; font-size: small;"><b>സിക്കന്ദ്രയിലെ അക്ബറിന്റെ ശവകുടീരം</b></span></td></tr>
</tbody></table>സിക്കന്ദ്രയിൽനിന്നും ആഗ്രയിലേയ്ക്കുള്ള യാത്രയ്ക്കായി ഞങ്ങൾ തിരഞ്ഞെടുത്തത് ഒരു എളുപ്പവഴി ആയിരുന്നു.. എന്നാൽ കേവലം 11 കിലോമീറ്റർ മാത്രം ദൂരമുള്ള ആ വഴി ഞങ്ങൾക്ക് സമ്മാനിച്ചതാകട്ടെ, ഒരു മണിക്കൂർ സമയനഷ്ടം മാത്രം.... പൊട്ടിപ്പോളിഞ്ഞ ആ വഴിയ്ക്ക് ഉൾക്കൊള്ളാനാകുന്നതിലും അധികം വാഹനങ്ങളും, ഒരു റെയിൽവേ ക്രോസിങ്ങുംകൂടി കടന്നുവന്നതോടെ ഞങ്ങളുടെ യാത്രയുടെ എല്ലാ ടൈംടേബിളും, താളം തെറ്റിത്തുടങ്ങുകയായിരുന്നു.<br />
<br />
ആഗ്രയിലെത്തിയ ഉടൻതന്നെ, ഞങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്തിരുന്ന ഹോട്ടൽമുറികളിൽ എത്തിച്ചേർന്നു. താജ്മഹലിൽനിന്നും കേവലം 200 മീറ്റർ മാത്രം ദൂരത്തിൽ സ്ഥിതിചെയ്യുന്ന ഹോട്ടലിൽ, ഒരു റൂമിന്റെ വാടക 650 രൂപ മാത്രമായിരുന്നു. സാമാന്യം സൗകര്യമുള്ള മുറികൾ.. അല്പസമയം സൊറപറഞ്ഞ് സമയം ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി, ഒരു ചെറിയ നടുമുറ്റവും........ റൂമിലെത്തി അല്പമൊന്ന് വിശ്രമിച്ച്, ക്ഷീണം അകറ്റിയശേഷം വിശപ്പിന്റെ വിളി സഹിക്കുവാനാകാതെ എല്ലാവരും പുറത്തിറങ്ങി.<br />
<br />
താമസസ്ഥലത്തുനിന്നും താജ്മഹലിന്റെ സമീപത്തേയ്ക്ക് പോകുവാനുള്ള വഴിയുടെ ഇരുവശവും, ചെറിയ റസ്റ്റോറന്റുകൾ ധാരാളമുണ്ട്. കൊതിപ്പിക്കുന്ന സുഗന്ധം നിറഞ്ഞുനിൽക്കുന്ന തെരുവുകൾ, ഞങ്ങളുടെ വിശപ്പിന്റെ തീവ്രതയെ വീണ്ടും വർദ്ധിപ്പിച്ചുകൊണ്ടിരുന്നു. വ്യത്യസ്തത നിറഞ്ഞുനിൽക്കുന്ന പ്രാദേശികഭക്ഷണം വേണമെന്നുള്ള ആഗ്രഹം ഞങ്ങളെ കൊണ്ടെത്തിച്ചത് ഒരു മുഗൾ റസ്റ്റോറന്റിന്റെ മുൻപിലായിരുന്നു. 'ഇന്നത്തെ സ്പെഷ്യൽ' ആയ 'മുഗൾ ചിക്കൻ ബിരിയാണി'യ്ക്ക് ഓർഡർ കൊടുത്ത്, ഞങ്ങൾ കാത്തിരിപ്പ് തുടങ്ങി. ആ കാത്തിരിപ്പിനിടയിലാണ്, റസ്റ്റോറന്റുകളിൽ ഭക്ഷണം തൂക്കിവിളമ്പുന്ന കൗതുകകരമായ കാഴ്ച, ജീവിതത്തിൽ ആദ്യമായി ഞാൻ കാണുന്നത്. അടുക്കളയുടെ ഒരു വശത്ത് ത്രാസുമായി കുത്തിയിരിക്കുന്ന ഒരാൾ, സമീപത്തുവച്ചിട്ടുള്ള കലത്തിൽനിന്നും തൂക്കിയെടുക്കുന്ന 200 ഗ്രാമോളം മാത്രം വരുന്ന ബിരിയാണിചോറിന്റെ മുകളിൽ, പുഴുങ്ങിയെടുത്ത കോഴിയുടെ രണ്ട് എല്ലിൻകഷണങ്ങളും ഇട്ട്, സവാളയുടെ രണ്ട് കഷണങ്ങളും, ഒരു തക്കാളിക്കഷണവും, നിരത്തി മേശപ്പുറത്ത് എത്തിയതോടെ 'മുഗളായി ചിക്കൻ ബിരിയാണി'യുടെ കഥ പൂർത്തിയായി. വൃത്തിഹീനമായ റസ്റ്റോറന്റിന്റെ അന്തരീക്ഷത്തോടൊപ്പം, ബിരിയാണിയുടെ അവസ്ഥയും കൂടി കണ്ടതോടെ, മനസ്സിൽനിന്നും വിശപ്പ് പറപറന്നു. ചിക്കൻ ബിരിയാണി ആദ്യമായി കാണുന്നതുകൊണ്ടാണെന്ന് തോന്നുന്നു, ഉത്തരേന്ത്യൻ സുഹൃത്തുക്കൾ, ആവേശത്തോടെതന്നെ വെളുത്തുവിളറിയ കോഴിക്കഷണങ്ങളുമായി ഗുസ്തിപിടുത്തം തുടങ്ങി. നമ്മുടെ സ്വന്തം കോഴിക്കോടൻ ബിരിയാണിയുമായി താരതമ്യപ്പെടുത്തിയാൽ 'കടലും കടലാടിയും ' തമ്മിലുള്ള സാമ്യം മാത്രമേ കാണുവാൻ കഴിയുകയുള്ളൂ എങ്കിലും, വയറിന്റെ നിലവിളി സഹിക്കുവാനാകാതെ വന്നതോടെ ഭക്ഷണവുമായുള്ള യുദ്ധത്തിൽ, സുഹൃത്തുക്കൾക്കൊപ്പം ഞാനും പങ്കുചേർന്നു....<br />
<div class="separator" style="clear: both; text-align: center;"><br />
</div>ഭക്ഷണത്തിനിടയിൽത്തന്നെ, യാത്രയുടെ ക്രമീകരണത്തിൽ കുറച്ചു മാറ്റങ്ങൾ വരുത്തിയിരുന്നു. ഉച്ചക്കുശേഷം നടത്തുവാൻ തീരുമാനിച്ചിരുന്ന താജ്മഹൽ സന്ദർശനം, തിങ്കളാഴ്ച പ്രഭാതത്തിലേയ്ക്ക് മാറ്റിവച്ച്, ഞങ്ങൾ ഫത്തേപ്പൂർസിക്രിയിലേയ്ക്ക് യാത്ര തുടരുവാൻ തീരുമാനിച്ചു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEpnbiYNKv9UVj_-qb0-FW8nyopG3hDAakaIjkZlCyJQWYUl9pyCLwlghO4ZISRywFx52ZMELh011F2AihQ4AnS3nWhmV9xSRYjATqlraGc_WttSLMqsC1bE3gnmHL8HZu4vZb3jemlKY/s1600/agra+fort.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgEpnbiYNKv9UVj_-qb0-FW8nyopG3hDAakaIjkZlCyJQWYUl9pyCLwlghO4ZISRywFx52ZMELh011F2AihQ4AnS3nWhmV9xSRYjATqlraGc_WttSLMqsC1bE3gnmHL8HZu4vZb3jemlKY/s1600/agra+fort.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;">ആഗ്രയിലെ റെഡ്ഫോർട്ട്.</b></td></tr>
</tbody></table>ആഗ്രയിൽ നിന്നും ഏകദേശം 40 കിലോമീറ്റർ ദൂരത്തിലായി സ്ഥിതി ചെയ്യുന്ന ഫത്തേപ്പൂർസിക്രി, വ്യക്തമായ രൂപരേഖയോടെ നിർമ്മിക്കപ്പെട്ട ആദ്യത്തെ മുഗൾകൊട്ടാരമായി അറിയപ്പെടുന്നു. മുഗൾനിർമ്മാണകല യോടൊപ്പം ഇൻഡ്യൻ-പേർഷ്യൻ-ഇസ്ലാമിക് ശില്പവിദ്യകളും സമന്വയിച്ചിരിക്കുന്ന ഈ കോട്ട നിർമ്മിച്ചത് മഹാനായ അക്ബർ ചക്രവർത്തിയാണ്. 1570-കാലഘട്ടങ്ങളിൽ ഇവിടെ ജീവിച്ചിരുന്ന സൂഫി വിശുദ്ധനായ സലിം ചിസ്തിയോടുള്ള ബഹുമാന സൂചകമായി ഈ നഗരം പടുത്തുയർത്തിയതിന്റെ പിന്നിലെ ചരിത്രസംഭവം ഇങ്ങനെയാണ് രേഖപ്പെടുത്തിയിരിക്കുന്നത്.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi205f_68HINiYZMDjzdV84gm1q2uNwHXibOxmhg5T3UplEdK49yRM7O2mA2S4LVf8MZySAbLSGdiC6yYzEtgnsXzBV6UacDPZk4qR_AmkLIDLrW4r1PMYkPeFqvRnLVIVD3T1GdjiMXUQ/s1600/salim+chisthi.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi205f_68HINiYZMDjzdV84gm1q2uNwHXibOxmhg5T3UplEdK49yRM7O2mA2S4LVf8MZySAbLSGdiC6yYzEtgnsXzBV6UacDPZk4qR_AmkLIDLrW4r1PMYkPeFqvRnLVIVD3T1GdjiMXUQ/s1600/salim+chisthi.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #38761d;">സൂഫി വിശുദ്ധനായ സലിം ചിസ്തിയുടെ ശവകുടീരം.</b></td></tr>
</tbody></table>1500-കാലഘട്ടങ്ങളിൽ മുഗൾസാമ്രാജ്യത്തിന്റെ വളർച്ചക്ക് അടിത്തറ പാകിയ ബാബർ ചക്രവർത്തിയുടെ ജീവചരിത്രസംഗ്രഹമായ 'ബാബർനാമ'യിൽ ഫത്തേപ്പൂർസിക്രിയെ 'സിക്രി' എന്നു മാത്രമാണ് വിശേഷിപ്പിച്ചിരിക്കുന്നത്.1527-ലെ 'ഖൻവാ യുദ്ധ'ത്തിൽ മേവാർ ഭരണാധികാരിയായിരുന്ന റാണാ സംഗയെ തോല്പിച്ച്, ഉത്തരേന്ത്യയുടെ ഏറിയ ഭാഗവും ബാബർ തന്റെ സാമ്രാജ്യത്തിന്റെ അധീനതയിലെത്തിച്ചു. ഈ വിജയത്തിന്റെ സ്മാരകമെന്നവണ്ണം സിക്രിയിൽ ഒരു പൂന്തോട്ടവും, ഒരു തടാകസൗധവും(Lake Palace) ഒരു കുളവും നിർമ്മിച്ചിരുന്നു. ബാബർക്കുശേഷം ഹുമയൂണും, ഹുമയൂണിൽനിന്ന് അക്ബറിലേയ്ക്കും അധികാരകൈമാറ്റം നടന്നശേഷം 1560-കളിൽ ആഗ്രാഫോർട്ട് പുനർനിർമ്മിച്ച്, മുഗൾസാമ്രാജ്യത്തിന്റെ തലസ്ഥാന നഗരിയായി അക്ബർ പ്രഖ്യാപിച്ചു. ആ സമയത്ത് ആദ്യം ജനിച്ച പുത്രനുശേഷം രണ്ട് കുട്ടികൾക്കൂടി അക്ബറിനു ജനിച്ചുവെങ്കിലും, രണ്ടുകുട്ടികളും ബാല്യത്തിൽതന്നെ മരണമടയുകയാണുണ്ടായത്. മറ്റൊരു പുത്രനുവേണ്ടി തീവ്രമായി ആഗ്രഹിച്ചിരുന്ന അക്ബർ, ഒരു കുഞ്ഞിനുവേണ്ടി അഭയം പ്രാപിച്ചത് സൂഫി വിശുദ്ധനായ സലിം ചിസ്തിയുടെ കാലടികളിലായിരുന്നു. വിശുദ്ധന്റെ പ്രവചനംപോലെതന്നെ 1569-ൽ അക്ബറിന് മറ്റൊരു കുഞ്ഞുകൂടി ജനിച്ചു. വിശുദ്ധനോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതിനായി ബാല്യത്തിൽ 'സലിം' എന്ന് നാമകരണം ചെയ്യപ്പെട്ട ആ കുട്ടിയായിരുന്നു ചക്രവർത്തി 'ജഹാംഗീർ' എന്ന പേരിൽ, പിന്നീട് മുഗൾസാമ്രാജ്യത്തെ ഭരിച്ചത്. 1571-ലെ സലിമിന്റെ രണ്ടാം ജന്മദിനത്തിൽ സലിം ചിസ്തിയോട് കൂടുതൽ ആദരവ് പ്രകടമാക്കുന്നതിന്റെ ഭാഗമായി, തലസ്ഥാനം, ആഗ്രയിൽനിന്നും സിക്രിയിലേയ്ക്ക് മാറ്റുവാൻ അക്ബർ തീരുമാനിച്ചു. പിന്നീട് വന്ന് ഒൻപതു വർഷങ്ങൾകൊണ്ട് മനോഹരമായ കൊട്ടാരങ്ങളും, മോസ്കുകളും, പൂന്തോട്ടങ്ങളും, അനവധി വാസഗൃഹങ്ങളുമടങ്ങിയ ഒരു നഗരം സിക്രിയിൽ ജന്മമെടുത്തു. 'വിജയം' എന്ന അർത്ഥം വരുന്ന 'ഫത്തേഹ് ' എന്ന പദം കൂട്ടിച്ചേർത്ത് ഫത്തേഹബാദ് എന്ന്, അക്ബർ ഈ നഗരത്തിനെ നാമകരണം ചെയ്യുകയും ചെയ്തു. ഈ ഫത്തേഹബാദാണ് പിന്നീട് ഫത്തേപ്പൂർസിക്രിയായി മാറിയത്.<br />
വിജ്ഞാനത്തിന്റെ അനന്തസാഗരങ്ങളായിരുന്ന 'നവരത്ന'ങ്ങൾ എന്നറിയപ്പെട്ടിരുന്ന പ്രതിഭാശാലികൾ ജന്മമെടുത്തതും ഈ കൊട്ടാരക്കെട്ടുകളിലായിരുന്നു. അവരിലെ പ്രധാനിയായിരുന്നു സംഗീതചക്രവർത്തിയായിരുന്ന മിയാൻ താംസൺ. മേഘരാഗം പാടി മഴ പെയ്യിച്ചിരുന്ന താംസന്റെ ശ്രുതിമധുരമായ ഗാനങ്ങൾ അലയടിച്ചിരുന്ന കൊട്ടാരക്കെട്ടുകളുടെ കാഴ്ചകളിലേയ്ക്കാണ്, ഞങ്ങൾ സഞ്ചരിച്ചുകൊണ്ടിരിക്കുന്നത്.<br />
<br />
ഫത്തേപ്പൂരിലേയ്ക്കുള്ള ഞങ്ങളുടെ യാത്ര, ആഗ്രാകോട്ടയുടെ സമീപത്തുകൂടെയായിരുന്നു. താജ്മഹലിന്റെ സമീപത്തുനിന്നും 3-കിലോമീറ്ററോളം മാത്രം ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട, ആഗ്രയിലെ 'ലാൽകില' (Red Fort) എന്നാണ് അറിയപ്പെടുന്നത്. 94 ഏക്കറോളം വ്യാപിച്ചുകിടക്കുന്ന കോട്ടയുടെ പരിസരം മുഴുവൻ സ്വദേശികളും, വിദേശികളുമായ സന്ദർശകരെക്കൊണ്ട് നിറഞ്ഞിരുന്നു. സമയക്കുറവുമൂലം കോട്ടയുടെ കാഴ്ചകൾ വഴിയിൽനിന്നുതന്നെ ആസ്വദിച്ചശേഷം, ഞങ്ങൾ യാത്ര തുടർന്നു.<br />
<br />
കൃത്യം നാലുമണിക്കുതന്നെ ഞങ്ങൾ ഫത്തേപ്പൂർ സിക്രിയിൽ എത്തിച്ചേർന്നു.<br />
<br />
................................................................................................................................................................<br />
<div style="color: #38761d;"><span style="color: #c27ba0;">'</span><b><span style="color: #a64d79; font-family: Arial,Helvetica,sans-serif;">ബുള്ളറ്റ് റൈഡ് ടു താജ്മഹൽ'</span><span style="font-family: Arial,Helvetica,sans-serif;"> എന്ന യാത്രാവിവരണത്തിന്റെ രണ്ടാം ഭാഗമായ </span><span style="color: #a64d79; font-family: Arial,Helvetica,sans-serif;">'മാതളപുഷ്പം കൊഴിഞ്ഞപ്പോൾ'</span><span style="font-family: Arial,Helvetica,sans-serif;">. എന്ന വിവരണത്തിലേയ്ക്കുപോകുവാൻ ഇവിടെ </span><span style="color: #cc0000; font-family: Arial,Helvetica,sans-serif;"><a href="http://vazhikazhcha.blogspot.com/2011/11/blog-post_30.html">ക്ലിക്</a> </span><span style="font-family: Arial,Helvetica,sans-serif;">ചെയ്യുക.</span></b></div><br />
<div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com15tag:blogger.com,1999:blog-4628133033338158729.post-70172179888562303452011-11-06T23:12:00.000-08:002011-11-06T23:12:44.395-08:00രാമക്കൽമേട്ടിലേയ്ക്ക്....<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: left;">കേരളത്തിന്റെയും, തമിഴ്നാടിന്റെയും അതിർത്തി പങ്കിടുന്ന, മലയോര വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമേടിന്റെ ഉയരങ്ങളിൽനിന്ന് ഏത് ദിക്കിലേയ്ക്ക് നോക്കിയാലും, പ്രകൃതിസൗന്ദര്യം നിറഞ്ഞൊഴുകുന്ന കാഴ്ചകൾ മാത്രമാണ് കാണുവാൻ സാധിക്കുക.... ഒരു വശത്ത് കാർഷികകേരളത്തിന്റെ മനോഹരമായ വിദൂര കാഴ്ചകൾ... ഒരു ചുവട് മുൻപിൽ, അത്യഗാധമായ കൊക്കയുടെ അടിവാരത്തിൽനിന്നും ആരംഭിക്കുന്ന, തമിഴ്നാടൻ മണ്ണിലെ പാടശേഖരങ്ങളും, തെങ്ങിൻതോപ്പുകളും ചേർന്നൊരുക്കുന്ന കാർഷികസമൃദ്ധിയുടെ വർണപ്പകിട്ട്, നീലമേഘങ്ങളുടെ തണലിൽ മയങ്ങിക്കിടക്കുന്ന സുന്ദരദൃശ്യം. ചുറ്റോടുചുറ്റും പരന്നുകിടക്കുന്ന പച്ചപുതച്ച പുൽമേടുകളും, മലനിരകളും, കൂറ്റൻ പാറക്കെട്ടുകളും.... മുളംകാടുകളിൽ നിന്നുയരുന്ന സംഗീതത്തിനു കാതോർത്ത്, പുൽമേടുകൾക്ക് മുകളിലേയ്ക്ക് കാട്ടുവഴികളിലൂടെയുള്ള യാത്ര.... എത്ര അനുഭവിച്ചാലും മതിവരാത്ത ആ കാഴ്ചകളിലേയ്ക്കായിരുന്നു, ഈ ഓണക്കാലത്ത്, സുഹൃത്തുകളുമൊത്തുള്ള യാത്ര ഞങ്ങൾ ആരംഭിച്ചത്.</div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCZHOBvhLl_KW8XXwbVOGYzlOf1m9td8_6CIQ2z2Nu-DqlJ7ZQNn4i_a3GC7fEnMuM0Id59F_SzTOA-zguSPQELhFMCkmebt9knvZ6tthqSDgCOYFy7EpWy_frw-CG7GqD-Hz1AZHPbqk/s1600/2.jpg" style="margin-left: auto; margin-right: auto;"><img border="0" height="184" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCZHOBvhLl_KW8XXwbVOGYzlOf1m9td8_6CIQ2z2Nu-DqlJ7ZQNn4i_a3GC7fEnMuM0Id59F_SzTOA-zguSPQELhFMCkmebt9knvZ6tthqSDgCOYFy7EpWy_frw-CG7GqD-Hz1AZHPbqk/s640/2.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="color: #0b5394;">രാമക്കൽമേട് - ഒരു മനോഹരദൃശ്യം</span></b></td></tr>
</tbody></table>2011- സെപ്റ്റംബർ 10 ശനിയാഴ്ചയാണ് ഞങ്ങൾ യാത്രയ്ക്കായി തിരഞ്ഞെടുത്തിരിക്കുന്നത്. ഓണം ആഘോഷിക്കുവാനായി സുഹൃത്തുക്കൾ എല്ലവരും ഒന്നിച്ചുകൂടിയപ്പോൾ, പെട്ടന്നുണ്ടായ ഒരു തീരുമാനത്തിന്റെ ഫലമായിരുന്നു ഈ യാത്ര. ശനിയാഴ്ച രാവിലെതന്നെ ചിലർക്കെങ്കിലും ജോലിസ്ഥലങ്ങളിൽ എത്തണമെന്നതിനാൽ, യാത്രയിൽ പങ്കെടുക്കുവാൻ സാധിക്കാത്തതിന്റെ വിഷമവും അവശേഷിക്കുന്നു. അങ്ങനെ കൂട്ടിയും കുറച്ചും, അവസാനം യാത്രയ്ക്കായി തയ്യാറായത് സ്ത്രീകളും കുട്ടികളുമുൾപ്പെടെ പതിനഞ്ചോളം പേർ.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGGdCjhgKGSlYVATdIBn_3QWVXcRcLZlF7QI99bkq4mSFMHk3nHAUrlTXIoFyf-1RF1HjzY_1mUfBhEvtrziD8CTkyBmefmFz6WS-kOEEKZ53YFFGuq0mOdNGVv7LUTIyZyVgKMppT-2E/s1600/1.jpg" style="margin-left: auto; margin-right: auto;"><img border="0" height="184" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhGGdCjhgKGSlYVATdIBn_3QWVXcRcLZlF7QI99bkq4mSFMHk3nHAUrlTXIoFyf-1RF1HjzY_1mUfBhEvtrziD8CTkyBmefmFz6WS-kOEEKZ53YFFGuq0mOdNGVv7LUTIyZyVgKMppT-2E/s640/1.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">മേഘത്തണലിൽ മയങ്ങുന്ന താഴ്വാരം</b></td></tr>
</tbody></table>ചിങ്ങമാസമെങ്കിലും, കർക്കിടകത്തിന്റെ അവസാനപെയ്ത്തുപോലെ അപ്രതീക്ഷിതമായി എത്തുന്ന ചാറൽമഴയും, തണുത്ത കാറ്റും ഉച്ചയ്ക്കുശേഷം പ്രതീക്ഷിക്കാം. അതുകൊണ്ട് സ്ത്രീകൾക്കും കുട്ടികൾക്കും സഞ്ചരിക്കുവാൻ അനീഷിന്റെ i10 കാറും, ബാക്കിയുള്ളവർ സ്വന്തം ബൈക്കുകളിലുമായി യാത്ര തിരിക്കുവാൻ ആയിരുന്നു തീരുമാനം.<br />
<br />
ഉച്ചയൂണിനുശേഷം ഒരു മണിയോടെ തോവാളയിൽനിന്നും യാത്ര ആരംഭിക്കുന്നു എന്ന തീരുമാനം, പതിവു യാത്രകൾപ്പോലെ, ഇത്തവണയും വെള്ളത്തിൽ വരച്ച വരപോലെയായി മാറി. ഒന്നരയോടെ എല്ലാവരും തന്നെ എത്തിച്ചേർന്നെങ്കിലും, കാറുമായി എത്തേണ്ട അനീഷിനെ മാത്രം കാണുന്നില്ല. കാറിനുണ്ടായിരുന്ന ചെറിയ പണികൾ തീർത്ത്, അനീഷ് എത്തുമ്പോഴേയ്ക്കും മണി രണ്ട് കഴിഞ്ഞിരുന്നു. ചെറിയൊരു മഴയുടെ മുന്നറിയിപ്പുമായി, കാർമേഘങ്ങൾ നിരന്നു തുടങ്ങിയിരുന്നതിനാൽ, സമയം അധികം നഷ്ടപ്പെടുത്താതെ ഞങ്ങൾ യാത്ര തുടങ്ങി.<br />
<div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0a47SfMpcwvFYqORvyg43xfZsA-NC2jtbJV2rh4RUmNXSpTBI-VMok5NlE_beqtJCZTKUMo-_AiIHwvV2tQm5PTLLlkBJ2QmRfTY9FEQCIZSSNNpd4DenaxqLYYQeAlNETw1QUFRBvCI/s1600/4.jpg" style="margin-left: auto; margin-right: auto;"><img border="0" height="184" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh0a47SfMpcwvFYqORvyg43xfZsA-NC2jtbJV2rh4RUmNXSpTBI-VMok5NlE_beqtJCZTKUMo-_AiIHwvV2tQm5PTLLlkBJ2QmRfTY9FEQCIZSSNNpd4DenaxqLYYQeAlNETw1QUFRBvCI/s640/4.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">കുറവന്റെയും കുടുംബത്തിന്റെയും സമീപത്തുനിന്നുള്ള ദൃശ്യം</b></td></tr>
</tbody></table>തോവാളയിൽ നിന്നും ഇരുപത്തഞ്ചോളം കിലോമീറ്റർ ദൂരത്തിലാണ് രാമക്കൽമേട് സ്ഥിതി ചെയ്യുന്നത്. ദൂരം കുറവാണെങ്കിലും വളഞ്ഞുപുളഞ്ഞു കിടക്കുന്ന വഴികളും, പുതുതായി ബൈക്ക് വാങ്ങിയവരുടെ പരിചയ ക്കുറവും മൂലം, യാത്ര സാവധാനമാണ് നീങ്ങുന്നത്. ഇടയ്ക്കിടെ അകമ്പടിയായി എത്തുന്ന തണുത്ത കാറ്റും, ചാറ്റൽ മഴയും....... എങ്കിലും അതെല്ലാം ആസ്വദിച്ച് ചേമ്പളം-കല്ലാർ-തൂക്കുപാലം വഴി രാമക്കൽമേട്ടിൽ എത്തിച്ചേരുമ്പോൾ സമയം മൂന്ന് കഴിഞ്ഞിരുന്നു.<br />
<br />
രാമക്കൽമേടിന്റെ മനോഹരദൃശ്യം കൺമുൻപിൽ തെളിയുന്നതിനും വളരെ മുൻപേതന്നെ, അതിർത്തി കടന്നെത്തുന്ന തണുത്ത കാറ്റിന്റെ ശക്തിപ്രകടനം ശരീരത്തിൽ അനുഭവപ്പെട്ടു തുടങ്ങി. കാറ്റിനൊപ്പം തന്നെ മലമുകളിൽനിന്നും ഒഴുകിവരുന്ന സഞ്ചാരികളുടെ ആരവങ്ങളും കൂടിച്ചേർന്നാണ്, ഓരോ യാത്രികനെയും, പ്രകൃതി ഇവിടേയ്ക്ക് സ്വാഗതം ചെയ്യുന്നത്. രാമക്കൽമേടിന്റെ ഒരു പ്രത്യേകത തന്നെയാണിത്... ഉയരങ്ങളെ കീഴടക്കി, കാറ്റിനെ പ്രതിരോധിച്ച് ഉയർന്ന പാറക്കൂട്ടങ്ങൾക്കുമുകളിൽ നിൽക്കുമ്പോൾ, ചുറ്റും പരന്നുകിടക്കുന്ന സൗന്ദര്യത്തിൽ മതി മറക്കുമ്പോൾ, ഏതൊരു സൗന്ദര്യാസ്വാദകനും എല്ലാം മറന്ന്, അറിയാതൊന്ന് ആർത്തുവിളിച്ചു പോകുമെന്നതാണ് വാസ്തവം.<br />
<br />
രാമക്കൽമേടിന്റെ ടൂറിസം സാധ്യതകളെ മുൻകൂട്ടി കണ്ട് പ്രയോജനപ്പെടുത്തി, വളരെയേറെ കച്ചവട സ്ഥാപനങ്ങൾ, ഇപ്പോൾ മെട്ടിന്റെ താഴ്വാരത്തിൽ ആരംഭിച്ചുകഴിഞ്ഞു. വർഷങ്ങൾക്ക് മുൻപുള്ള യാത്രകളിൽ, ഭക്ഷണവും, കുടിവെള്ളം പോലും വീട്ടിൽനിന്നും കൊണ്ടുവന്നിരുന്നതൊക്കെ ഇനി പഴങ്കഥകൾ മാത്രം..... അന്ന് സമീപപ്രദേശങ്ങളിലുള്ളവർക്ക് മാത്രം സ്വന്തമായിരുന്ന ഈ മനോഹര പ്രദേശത്തിന്റെ പ്രശസ്തി കേരളത്തിന്റെ അതിർത്തികൾ പിന്നിട്ട്, ഇന്ത്യയിലുടനീളവും, വിദേശരാജ്യങ്ങളിൽപ്പോലും വ്യാപിച്ചുതുടങ്ങിയതിന്റെ ഫലം, വിദേശികളടക്കമുള്ള വിനോദസഞ്ചാരികളുടെ എണ്ണത്തിലുണ്ടായ ഗണ്യമായ വർദ്ധനയിൽ നിന്നുതന്നെ മനസ്സിലാക്കുവാൻ സാധിക്കുന്നുണ്ട്.<br />
<div class="separator" style="clear: both; text-align: center;"></div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-BAYYA1v4yhn4XHrFDVAyGDVTw7jm8jFoiclw__RL93mZZr1BbBz90J6LWVb6UQet6Ntam8NW5LDWgnTiMRmuZRsOirIileeiIJSH6MQr_39-_gnTl896II4i7CSE5xSplaqVHafao1k/s1600/5.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh-BAYYA1v4yhn4XHrFDVAyGDVTw7jm8jFoiclw__RL93mZZr1BbBz90J6LWVb6UQet6Ntam8NW5LDWgnTiMRmuZRsOirIileeiIJSH6MQr_39-_gnTl896II4i7CSE5xSplaqVHafao1k/s1600/5.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">രാമക്കൽമേട്ടിലെ പാർക്കിംഗ് ഗ്രൗണ്ട്.</b></td></tr>
</tbody></table>ഓണക്കാലത്തിന്റെ തിരക്കുകൂടി ആയതിനാൽ ആവാം, താഴ്വാരത്തിലുള്ള ചെറിയ ഗ്രൗണ്ടും, വഴിയോരങ്ങളും വാഹനങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. കുറവനും കുറത്തിയും കാവൽനിൽക്കുന്ന മലമുകളിലേയ്ക്ക് വാഹനമോടിച്ച് കയറുന്നതിനിടയിൽ, വെറുമൊരു കൗതുകത്തിന് വഴിയോരത്തു കണ്ട് വാഹനങ്ങളുടെ നമ്പർപ്ലേറ്റുകളിലൂടെ ഒരു ഓട്ടപ്രദക്ഷിണം നടത്തി. തേക്കടിയുടെയും, മൂന്നാറിന്റെയും, വാഗമണ്ണിന്റെയും ഒപ്പം രാമക്കൽമേടും, ടൂറിസത്തിന്റെ ഭൂപടത്തിൽ സ്ഥാനം പിടിക്കുന്നതിന്റെ സൂചനയായി, മലപ്പുറവും, തിരുവനന്തപുരവും ഉൾപ്പടെ ആറോളം ജില്ലകളിൽനിന്നുള്ള വാഹനങ്ങൾ...<br />
<br />
മലയുടെ മുകളിലേയ്ക്കുള്ള വഴിയുടെ വശങ്ങളിൽ വാഹനങ്ങൾ നിറുത്തി, മലമടക്കുകളുടെ ദൂരകാഴ്ച ആസ്വദിക്കുന്ന സഞ്ചാരികളെ പിന്നിട്ട് ഞങ്ങൾ മലമുകളിലെത്തി. പ്രധാന വഴിയിൽനിന്നും പാർക്കിംഗ് ഗ്രൗണ്ടിലേയ്ക്ക്, പുൽമേടുകളിലൂടെ അനവധി വാഹനങ്ങൾ തലങ്ങും വിലങ്ങും ഓടിത്തെളിഞ്ഞ വഴിത്താരകൾ.... ഉയർന്നും, താണും, പൊടിനിറഞ്ഞും കിടക്കുന്ന ആ വഴികളിലൂടെയുള്ള യാത്ര അത്യന്തം ആസ്വാദ്യകരം തന്നെയായിരുന്നു.<br />
<br />
കുറവനും കുറത്തിയ്ക്കും പിന്നിലുള്ള ഗ്രൗണ്ടും, വാഹനങ്ങൾകൊണ്ട് നിറഞ്ഞിരുന്നു. വാഗമണിൽ സംഭവിച്ചതുപോലെയുള്ള പരിസ്ഥിതിനാശവും, അപകടങ്ങളും മുൻകൂട്ടി കണ്ടാവാം, പുൽമേട്ടിലേയ്ക്ക് വാഹനങ്ങൾ കയറാതിരിക്കുവാൻ, ആഴത്തിലൊരു ചാല്, വഴിക്ക് കുറുകെ കീറിയിരിക്കുന്നു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiiwkmrZal6u3YRnPM6lAR5wpFJc09v3BBYnml2nke7R_zXHDY5mQJZOuURDzddbqlZ27pM-5VEu-s1wjrcHexH8DXLMW_ih-C4GqrsUOEHkBi030PpkAwo6HZjMe8cSCS76NznIVzJu5k/s1600/6.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">കുറവനും കുടുംബത്തിനുമൊപ്പം ഒരു നിമിഷം.</b></td></tr>
</tbody></table>ബൈക്കുകളും, കാറും സൗകര്യപ്രദമായ ഒരു സ്ഥലത്ത് പാർക്ക് ചെയ്ത് ഞങ്ങൾ മുൻപോട്ട് നടന്നു. സാഹസികരായ സഞ്ചാരികൾക്ക് കുതിരസവാരിക്കുള്ള അവസരം ഒരുക്കുവാൻ കൊണ്ടുവന്നതാകാം, ഒരു സുന്ദരൻ കുതിര, വഴിയോരത്തുകൂടി മേഞ്ഞുനടക്കുന്നുണ്ട്. . പുൽമേട്ടിലേയ്ക്ക് കയറിയെത്തുമ്പോൾ, രാമക്കൽമേടിന്റെ മനോഹാരിത, മനസ്സുകൊണ്ടുകൂടി തൊട്ടറിയുവാൻ സാധിക്കുന്ന കാഴ്ചകളാണ് കൺമുൻപിലേയ്ക്ക് തെളിഞ്ഞുവരുന്നത്. ഒപ്പം ശാന്തസുന്ദരമായ കുളിർകാറ്റിന്റെ തലോടലും......<br />
<br />
ജിനൻ എന്ന പ്രശസ്തനായ ശില്പിയുടെ കരവിരുതിൽ ജന്മമെടുത്ത കുറവന്റെയും കുറത്തിയുടെയും ചെറുകുടുംബം, സന്ദർശകബാഹുല്യം കൊണ്ട് വീർപ്പുമുട്ടി നിൽക്കുന്നതുപോലെയാണ് തോന്നിയത്.<br />
പ്രതിമയുടെ സമീപത്തുനിന്നു് ചിത്രങ്ങൾ പകർത്തുന്നതുകൂടാതെ, ആവേശം കൂടി പ്രതിമയുടെ മുകളിലേയ്ക്കും ചില സന്ദർശകർ വലിഞ്ഞുകയറുന്നുണ്ട്. നിയന്ത്രിക്കുവാൻ ആരുമില്ലാതെ പോകുന്ന ഒരു വിനോദ സഞ്ചാരകേന്ദ്രത്തിന്റെ അവസ്ഥ എന്തായിത്തീരുമെന്ന് മനസ്സിലാക്കുവാൻ ഈ കാഴ്ചകളോക്കെത്തന്നെ ധാരാളമായിരുന്നു.<br />
<br />
വിദൂരതയിലേയ്ക്ക് പരന്നുകിടക്കുന്ന തമിഴ്നാടിന്റെ ഭംഗി അല്പനേരം ആസ്വദിച്ചശേഷം, ചിത്രങ്ങൾ പകർത്തുവാനായി ഞങ്ങൾ ശില്പത്തിനരികിലേയ്ക്ക് മടങ്ങിയെത്തി. ഇളം പച്ചയുടെ പുതപ്പുവിരിച്ചതുപോലെയാണ് ശില്പത്തിനുമുൻപിൽനിന്നും മലഞ്ചെരിവ് കുത്തനെ ചെരിഞ്ഞിറങ്ങുന്നത്. കാൽനടയായി മുകളിൽ എത്തുവാൻ ആഗ്രഹിക്കുന്നവർക്ക്, ഈ മലഞ്ചെരിവുകളിലൂടെ മുകളിലേയ്ക്ക് എത്തിച്ചേരുവാനുള്ള ചെറിയ വഴികളുണ്ട്. വളരെയേറെ സന്ദർശകരാണ്, വാഹനങ്ങൾ കുന്നിനുതാഴെ നിറുത്തിയശേഷം ഈ വഴികളിലൂടെ മുകളിലേയ്ക്ക് നടന്നുകയറുന്നത്.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxGTnA0_MvqhMovqqJBetf0JHrYQQEVNKcfFRTzN2TcMUjeZqpaICacsW5EzTOq2nAodtk0e18JGOEr3OT8LVdqlMmyGyfpUftb6ZEGI8_I_vyXr1hXn838pLLsFs9MQXpOUcP_16fZmg/s1600/7.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgxGTnA0_MvqhMovqqJBetf0JHrYQQEVNKcfFRTzN2TcMUjeZqpaICacsW5EzTOq2nAodtk0e18JGOEr3OT8LVdqlMmyGyfpUftb6ZEGI8_I_vyXr1hXn838pLLsFs9MQXpOUcP_16fZmg/s1600/7.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">അക്കരെയക്കരെ രാമക്കൽമെട്ട്</b></td></tr>
</tbody></table>ശില്പത്തിനുസമീപത്തുനിന്നും കുറച്ച് ചിത്രങ്ങൾ പകർത്തിയശേഷം, ഞങ്ങൾ മലഞ്ചെരിവുകളുടെ കാഴ്ചകളിലേയ്ക്ക് നടന്നു. ഉയർന്നുവളരുന്ന പുല്ലുകളും പാറക്കെട്ടുകളും നിറഞ്ഞ മലമടക്കുകൾ, തമിഴ്നാടിന്റെ കൃഷിയിടങ്ങളിലേയ്ക്ക് ഇവിടെനിന്നും ഒഴുകിയിറങ്ങുന്നു. മുൾച്ചെടികളും, അരിപ്പൂക്കാടുകളും, ഈന്ത് മരങ്ങളും വളർന്നുനിൽക്കുന്ന ആ പുൽമേടുകളിലൂടെയുള്ള യാത്ര എല്ലാവരും വളരെ നന്നായി ആസ്വദിച്ചു. ദിവസം മുഴുവൻ സഞ്ചരിച്ചാലും തീരാത്തതുപോലെ പരന്നുകിടക്കുന്ന മൊട്ടക്കുന്നുകൾ... സ്വസ്ഥമായിരുന്ന് സമയം ചിലവഴിക്കുവാൻ ആഗ്രഹിക്കുന്നവർക്കായി വെൽവെറ്റ് വിരിച്ചതുപോലെയുള്ള പുൽപ്പരപ്പുകൾ..... അല്പം സാഹസികത ആഗ്രഹിച്ചെത്തുന്നവരെ മാടിവിളിക്കുന്ന പാറക്കെട്ടുകൾ... ഒരു വിനോദയാത്ര ആഗ്രഹിച്ചെത്തുന്ന എല്ലാ വിഭാഗക്കാരെയും തൃപ്തരാക്കുവാൻ വേണ്ടുന്ന ചേരുവകൾ ഒന്നിച്ചുചേർത്തുതന്നെയാണ് ദൈവം ഈ മനോഹര പ്രദേശത്തെ സൃഷ്ടിച്ചിരിക്കുന്നത്.<br />
<div class="separator" style="clear: both; text-align: center;"></div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0ZjN3nBNJZwMvxNavNFvOa9M0qJryBbFVWewAbsF1upDkC3YBfAwO6ML4F3rfrjjxSUAEFTIBvZhkxDJgvTFfvAp5YjTcWcjDmwhFOZ1_AFYGIW9Nyojg2foGrnA_AeeiejAJje2bzzU/s1600/10.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj0ZjN3nBNJZwMvxNavNFvOa9M0qJryBbFVWewAbsF1upDkC3YBfAwO6ML4F3rfrjjxSUAEFTIBvZhkxDJgvTFfvAp5YjTcWcjDmwhFOZ1_AFYGIW9Nyojg2foGrnA_AeeiejAJje2bzzU/s1600/10.jpg" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b>മൊട്ടക്കുന്നുകളിലൂടെ.....</b></td></tr>
</tbody></table>പുൽമേടുകളിലൂടെ ചുറ്റിനടക്കുമ്പോൾ എതിർവശത്തായി ഉയർന്നുനിൽക്കുന്ന രാമക്കൽമേട് കാണാം. അരിച്ചുകയറുന്ന എറുമ്പിൻകൂട്ടങ്ങളെപ്പോലെ കാഴ്ചക്കാർ, കുത്തനെയുള്ള കയറ്റം കയറിപ്പോകുന്ന കാഴ്ച കണ്ടപ്പോൾ, ആദ്യമായി എത്തിയവരിൽ ആവേശം ഉയർന്നുതുടങ്ങി. കുറെ ഏറെ നേരം അവിടെ ഇരിക്കണമെന്നുള്ള ആഗ്രഹം എല്ലാവർക്കും ഉണ്ടായിരുന്നുവെങ്കിലും, ആകാശത്ത് മൂടിക്കെട്ടുന്ന കാർമേഘങ്ങൾക്കൊപ്പം, തണുത്ത കാറ്റിന്റെ ശക്തികൂടി വർദ്ധിച്ചതോടെ കുറവനോടും,കുടുംബത്തോടും യാത്ര പറഞ്ഞ്, ഞങ്ങൾ അടിവാരത്തിലേയ്ക്ക് തിരിച്ചിറങ്ങി. പാർക്കിംഗ് ഗ്രൗണ്ടിനടുത്തുള്ള മരച്ചുവട്ടിൽ വാഹനങ്ങൾ പാർക്ക് ചെയ്തശേഷം, എല്ലാവരും അടുത്ത മലകയറ്റത്തിനായി തയ്യാറായി.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAPDJSfgIJZqMqPb43ZXNn60A-ZmMkCMM7ePOev9wIxz36rJkUEdx3nIopkiw8yJFGJibm5AbRPQJGSWvbG0as5nJuROUdDEYM2Qco5-TMW64RnQ_IlEnjMQ0SSkP30feWkjxBH3oqBqQ/s1600/11.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAPDJSfgIJZqMqPb43ZXNn60A-ZmMkCMM7ePOev9wIxz36rJkUEdx3nIopkiw8yJFGJibm5AbRPQJGSWvbG0as5nJuROUdDEYM2Qco5-TMW64RnQ_IlEnjMQ0SSkP30feWkjxBH3oqBqQ/s1600/11.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="color: #0b5394;">ഉയരങ്ങളിലേയ്ക്ക് കൈയാട്ടിവിളിച്ച് .....</span></b></td></tr>
</tbody></table>താഴ്വാരത്തിലും തണുപ്പിന്റെ കാഠിന്യം വർദ്ധിച്ചുവരികയാണ്. അവിവാഹിതരുടെയും, ഭാര്യമാരെ കൂടാതെ വന്നവരുടെയും സംഘം, ഇതിനകം മലകയറ്റം ആരംഭിച്ചു കഴിഞ്ഞിരുന്നു. അവശേഷിച്ചവർ തണുപ്പിന്റെയും, യാത്രയുടെയും ക്ഷീണത്തിൽനിന്നും രക്ഷ തേടി, സമീപത്തുള്ള ചായക്കടകളെ ലക്ഷ്യം വച്ച് നീങ്ങി.<br />
<br />
ചായ കുടിക്കുവാനായി കയറിയാൽ, മെട്ടിനുമുകളിൽ ചിലവഴിക്കുവാൻ അധികം സമയം ലഭ്യമായെന്നുവരില്ല. അതിനാൽ ചായകുടി മടക്കയാത്രയിലാകാം എന്ന് തീരുമാനിച്ച്, അനീഷിനോടും ബിനുവിനോടുമൊപ്പം ഞാനും മെട്ടിനുമുകളിലേയ്ക്ക് നടന്നു. <br />
<br />
ഇരുവശങ്ങളിലും പടർന്നു പന്തലിച്ചു വളരുന്ന ഇല്ലിക്കൂട്ടങ്ങൾക്കിടയിലൂടെ ഇടുങ്ങിയ കാട്ടുവഴി മലമുകളിലേയ്ക്ക് വളഞ്ഞുതിരിഞ്ഞ് കയറിപ്പോകുന്നു. കാറ്റടിക്കുമ്പോൾ ഇളകുന്ന മുളങ്കൂട്ടങ്ങൾക്കിടയിൽ നിന്നും വരുന്ന വിചിത്ര ശബ്ദങ്ങളും, ചീവീടുകളുടെ കൂട്ടക്കച്ചേരിയും ഒന്നുചേരുമ്പോൾ ഒരു ഭീകരസിനിമയുടെ ലൊക്കേഷനിലെത്തിയ പ്രതീതി...... സൂര്യൻ മലനിരകളുടെ മറവിലേയ്ക്ക് ചായാൻ തുടങ്ങിയതിനാൽ, മെട്ടിനുമുകളിലെ കാഴ്ചകൾ ആസ്വദിച്ച്, തിരിച്ചിറങ്ങുന്ന സന്ദർശകരുടെ തിരക്ക് വർദ്ധിച്ചുതുടങ്ങിരുന്നു. ഇടുങ്ങിയ കാട്ടുവഴികൾക്ക് ഉൾക്കൊള്ളാനാകുന്നതിലും അധികം സന്ദർശകർ ഇറങ്ങിവരുവാൻ തുടങ്ങിയതോടെ, ഞങ്ങളുടെ മലകയറ്റത്തിന്റെ വേഗതയും വളരെ കുറഞ്ഞു. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJKrqOzaeTC4c-fevCkwyqbUlKY8qIHtkIyH4jChh8Odlm2OGaLfxIU4WvOMTO2ymVIGwAWx_Ki3bPdiRMenXnswHCjbsp58u2vC-ozZ2UTi4gsi6i6QZtcRyIhgqg-c-D7J7STnvtZLo/s1600/14.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiJKrqOzaeTC4c-fevCkwyqbUlKY8qIHtkIyH4jChh8Odlm2OGaLfxIU4WvOMTO2ymVIGwAWx_Ki3bPdiRMenXnswHCjbsp58u2vC-ozZ2UTi4gsi6i6QZtcRyIhgqg-c-D7J7STnvtZLo/s1600/14.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">ഒരു വഴിയോരദൃശ്യം.</b></td></tr>
</tbody></table>ഉയരങ്ങളിലേയ്ക്ക് കയറുന്നതിനനുസരിച്ച് തിരക്ക് വീണ്ടും വർദ്ധിക്കുന്നതല്ലാതെ, കുറയുന്ന ലക്ഷണമൊന്നും കാണുന്നില്ല. അതുകൊണ്ട് ഞങ്ങൾ വഴിയൊന്ന് മാറ്റി പരീക്ഷിക്കുവാൻ തീരുമാനിച്ചു. ഇരുവശവും പരന്നുകിടക്കുന്ന കൊങ്ങിണിക്കാടുകളുടെ ഇടയിലൂടെ ഞങ്ങൾ മലമുകളിലേയ്ക്ക് നീങ്ങി. പക്ഷെ പ്രതീക്ഷിച്ചതുപോലെ അത്ര സുഖകരമായിരുന്നില്ല ആ യാത്രയും. നീണ്ടുനിന്ന മഴക്കാലത്തിന്റെ കരുത്തിൽ തഴച്ചുവളരുന്ന മുൾച്ചെടികളുടെയും , കൊങ്ങിണി പടർപ്പുകളുടെയും ചുംബനം, ചെറിയ നീറ്റലായി ശരീരത്തിലുടനീളം അനുഭവപ്പെടാൻ തുടങ്ങിയതോടെ, പഴയ വഴിയിലേയ്ക്കുതന്നെ, യാത്രയുടെ ഗതി മാറ്റാൻ ഞങ്ങൾ നിർബന്ധിതരായി.<br />
<br />
മഴക്കാലത്തിന്റെ കലിപൂണ്ട കുത്തൊഴുക്കിൽ മണ്ണ് കവർന്നെടുത്തുപോയ വഴികൾ, ആഴത്തിലുള്ള ചാലുകളായി രൂപപ്പെട്ടുകഴിഞ്ഞിരിക്കുന്നു. മലനിരകളുടെ സൗന്ദര്യത്തിൽ ആകൃഷ്ടരായി ആവേശത്തോടെ മലകയറിയ പലരും, തിരിച്ചിറങ്ങിവരുമ്പോഴാണ് യാത്രയുടെ കാഠിന്യത്തെക്കുറിച്ച് മനസ്സിലാക്കുന്നത്. കുത്തനെയുള്ള, ചരലും,പൊടിയും നിറഞ്ഞ ചാലുകളിലൂടെ ചുവടുറപ്പിച്ച് ഇറങ്ങിവരുവാൻ, പലരും ഏറെ ബുദ്ധിമുട്ടുന്നുണ്ട്.. <br />
<br />
<div class="separator" style="clear: both; text-align: left;">അല്പംകൂടി മുകളിലേയ്ക്ക് കയറിയെത്തുമ്പോൾ, മുൻപേ പോയ സംഘം, ഞങ്ങളെയും കാത്ത് വഴിയരികിൽ ചെറിയൊരു വിശ്രമത്തിനുള്ള തയ്യാറെടുപ്പിലാണ്. താഴ്വാരത്തിൽനിന്നും തലയുയർത്തിനിൽക്കുന്ന മുളംകാടുകളുടെയും, മലഞ്ചെരിവുകളുടെയും സൗന്ദര്യം ആസ്വദിച്ച് ഞങ്ങളും അവർക്കൊപ്പം അവിടെ ഇരുന്നു.. കൂട്ടത്തിലുള്ള ആരോ കൊണ്ടുവന്ന ചിപ്സും, പഴങ്ങളുമൊക്കെയായി സമയം ചിലവഴിക്കുന്നതിനിടെ, സംഘത്തിലെ അവശേഷിക്കുന്ന അംഗങ്ങളും ഞങ്ങൾക്കൊപ്പം എത്തിച്ചേർന്നു. </div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjz9vW0Aso95A_pd7tfrJDsPRGCryKFBhvOJhUEhFd-UdvdBalN6_LxHo3-BC4WNZvMUw6LF1ahjj2HfRaHmdausLJWyn9WRG-eYQDXLR_erhii6J0w6fVJ9uvhgX_ZgCgOyO2hMxXnRt0/s1600/12-1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjz9vW0Aso95A_pd7tfrJDsPRGCryKFBhvOJhUEhFd-UdvdBalN6_LxHo3-BC4WNZvMUw6LF1ahjj2HfRaHmdausLJWyn9WRG-eYQDXLR_erhii6J0w6fVJ9uvhgX_ZgCgOyO2hMxXnRt0/s1600/12-1.jpg" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b>അത്യഗാധതയിലേയ്ക്ക്.....................</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">ഇനിയും കഷ്ടിച്ച് ഇരുനൂറ് മീറ്റർ മാത്രം മുകളിലേയ്ക്ക് കയറിയാൽ, മെട്ടിന്റെ മുകളിൽ എത്തിച്ചേരുവാൻ സാധിക്കുമെങ്കിലും, തമിഴ്നാടിന്റെ താഴ്വരയിലേയ്ക്ക് ചെരിഞ്ഞുപോകുന്ന പുൽമേടുകളിലൂടെ ചുറ്റിക്കറങ്ങിയാണ് ഞങ്ങളുടെ യാത്ര മുകളിലേയ്ക്ക് നീങ്ങിയത്. സന്ദർശകർ ആരും തന്നെ തിരിഞ്ഞുനോക്കാത്ത ഈ സ്ഥലങ്ങളുടെ ഭംഗി അവർണനീയം തന്നെയാണ്. വെളുത്ത നിറത്തിലുള്ള പേരറിയാപൂക്കൾ, പുൽമേട്ടിൽ നിറയെ വളർന്നുനിൽക്കുന്നു. വീശിയടിയ്ക്കുന്ന തണുത്ത കാറ്റിന്റെ ശക്തിയും, ഈ ഭാഗങ്ങളിൽ വളരെ കൂടുതലായി അനുഭവപ്പെടുന്നുണ്ട്. സമയം അധികം നഷ്ടപ്പെടുത്താതെ, കുറച്ച് ചിത്രങ്ങൾ പകർത്തിയ ശേഷം ഞങ്ങൾ ശൂലപ്പാറയ്ക്ക് സമീപത്തേയ്ക്ക് നടന്നു.</div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLAFO7dW2FUeOfSmWNBbV21zJW0qOVuN9OqaasCJzJolmR9D08BA5Y47uBDVAfso6zktmp6-6Jyb1m-fVkcQVbv28QMDGZcdmeaoERJSCYo-Ff7n0gdn5HOWXQwz09eHjBbQhiQMYNVIk/s1600/12.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLAFO7dW2FUeOfSmWNBbV21zJW0qOVuN9OqaasCJzJolmR9D08BA5Y47uBDVAfso6zktmp6-6Jyb1m-fVkcQVbv28QMDGZcdmeaoERJSCYo-Ff7n0gdn5HOWXQwz09eHjBbQhiQMYNVIk/s1600/12.jpg" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b>ശൂലപ്പാറ</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">രാമക്കൽമേടുമായി ബന്ധപ്പെട്ടുള്ള ഹൈന്ദവവിശ്വാസത്തിന്റെ ഭാഗമായായിരുന്നിരിക്കണം, വർഷങ്ങൾക്കുമുൻപ് ഈ പാറക്കൂട്ടങ്ങളൂടെ മുകളിൽ ഒരു ശൂലം സ്ഥാപിക്കപ്പെട്ടിരുന്നു. അതിനാലാണ് ഈ പാറയ്ക്ക് ശൂലപ്പാറ എന്ന പേര് പതിഞ്ഞുകിട്ടിയത്. പക്ഷെ ഇപ്പോൾ ആ ശൂലം, പാറക്കെട്ടുകൾക്ക് മുകളിൽനിന്നും അപ്രത്യക്ഷമായിരിക്കുന്നു.</div><div class="separator" style="clear: both; text-align: left;"><br />
</div><div class="separator" style="clear: both; text-align: left;">സാഹസികത വളരെയധികം ആഗ്രഹിക്കുന്നവർക്ക് വേണമെങ്കിൽ ശൂലപ്പാറയുടെ മുകളിലേയ്ക്ക് കയറാം. രണ്ടു പാറകളുടെ മധ്യത്തിലുള്ള വിടവിലൂടെ, മുകളിലേയ്ക്കുള്ള കയറ്റം സാധ്യമെങ്കിലും, തിരിച്ചിറങ്ങുമ്പോൾ അത് തീർത്തും അപകടകരമായി മാറുവാനുള്ള സാധ്യത ഏറെയാണ്. തിരികെ ഇറങ്ങുമ്പോൾ ഒരു വശത്തുള്ള അത്യഗാധമായ കൊക്കയുടെ കാഴ്ച കണ്ട് ഭയന്ന്, പാറകൾക്കിടയിലെ വിടവിനിടയിൽ മണിക്കൂറുകളോളം അകപ്പെട്ടുപോയവരുമുണ്ട്. </div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvsPY3oob1_OXE6MYoxnCN9iU4cJSBYiJ6Dj3w1AV-y7jPUvRVbYPR3K_wRbcmeQ1T6DF4qBaCDr05NOsZYVCnsXeM2SsxOZxPq6C1dMJTzuXHP-vt0hQl3_iJhvkNiuB0H6jUmRXh6m4/s1600/13.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvsPY3oob1_OXE6MYoxnCN9iU4cJSBYiJ6Dj3w1AV-y7jPUvRVbYPR3K_wRbcmeQ1T6DF4qBaCDr05NOsZYVCnsXeM2SsxOZxPq6C1dMJTzuXHP-vt0hQl3_iJhvkNiuB0H6jUmRXh6m4/s1600/13.jpg" /></a></div>ശൂലപ്പാറയിലെ ഭീമൻ കല്ലുകൾക്കിടയിലെ വിശാലമായ സ്ഥലത്ത് ഞങ്ങൾ അല്പസമയത്തേയ്ക്ക് വിശ്രമസ്ഥലം കണ്ടെത്തി... തൊട്ടുപിറകിൽ അഗാധതയിൽ നിന്നും മുളപൊട്ടിയുയർന്ന ഇരു കൂറ്റൻ കരിങ്കൽ തൂണുപോലെ രാമക്കൽമേട് ഉയർന്നു നിൽക്കുന്നു. കീഴ്ക്കാംതൂക്കായ ആ പാറക്കെട്ടുകൾക്കിടയിലെ വിള്ളലുകൾ അടുത്തകാലം വരെ അപകടകാരികളായ പെരും തേനീച്ചകളുടെ വാസസ്ഥലങ്ങളായിരുന്നു. കാഴ്ചക്കാരുടെ കണ്ണുകളിൽ വിസ്മയം വിരിച്ചിരുന്ന അവയുടെ മധുവൂറുന്ന കൂടുകൾ, ഒന്നുപോലും ബാക്കിയില്ലാതെ ഇന്ന് രാമക്കൽമേടിനെ ഉപേക്ഷിച്ചുകഴിഞ്ഞു.<br />
<br />
മനുഷ്യസമീപ്യമേറിയതാകാം തേനീച്ചക്കൂട്ടത്തിന്റെ വിടപറയലിന് കാരണമെങ്കിലും, അത് മുതലെടുത്ത് മറ്റൊരു കൂട്ടർ രാമക്കൽമേട്ടിൽ താമസമുറപ്പിച്ചിട്ടുണ്ട്. Bonnet Macaque എന്നറിയപ്പെടുന്ന തൊപ്പിക്കുരങ്ങന്മാർ... സഞ്ചാരികളുടെ ഭക്ഷണപ്പൊതികളെയും, ബാഗുകളെയും ലക്ഷ്യം വച്ചെത്തുന്ന ഈ വാനരക്കൂട്ടം, ജില്ലയിലെ മറ്റു വിനോദസഞ്ചാരകേന്ദ്രങ്ങളെപ്പോലെ, ഇവിടെയും ഒരു പതിവ് കാഴ്ചയും, ശല്യവുമായി മാറിക്കഴിഞ്ഞു.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvj6dSj0Uq7SmsqlPOVvLMs-qJsgeDNnzxXKoRBGUDIkk6m48RX_Yk8KVJZhz7jaHYqtwndeIRnIebLb-DVyIr_SXSOJqorSHfvmLEZfo2Y11ZF2MxLJL16nzW7xZ7xsOJhRwT8K3wAJI/s1600/15.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgvj6dSj0Uq7SmsqlPOVvLMs-qJsgeDNnzxXKoRBGUDIkk6m48RX_Yk8KVJZhz7jaHYqtwndeIRnIebLb-DVyIr_SXSOJqorSHfvmLEZfo2Y11ZF2MxLJL16nzW7xZ7xsOJhRwT8K3wAJI/s1600/15.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">ആത്മഹത്യാ മുനമ്പ്</b></td></tr>
</tbody></table>പാറക്കൂട്ടങ്ങൾക്കിടയിൽനിന്നും കുറച്ചു ചിത്രങ്ങൾ പകർത്തിയശേഷം, വിശ്രമം അവസാനിപ്പിച്ച് ഞങ്ങൾ അടുത്ത കാഴ്ചകളിലേയ്ക്ക് നടന്നു.സമുദ്രനിരപ്പിൽനിന്നും 3500 അടി ഉയരത്തിൽ നിലകൊള്ളുന്ന, രാമക്കൽമേട്ടിലെ പ്രധാന ആകർഷണകേന്ദ്രമായ, പാറകൾ നിറഞ്ഞുനിൽക്കുന്ന കുന്നിൻമുകളിലേയ്ക്കാണ് ഇനിയുള്ള യാത്ര. പുല്ലുവളർന്നു നിൽക്കുന്ന ചരിവുകളിലൂടെ കയറിയെത്തുമ്പോൾത്തന്നെ കാറ്റിന്റെ കാഠിന്യം മനസ്സിലായിത്തുടങ്ങി. മണിക്കൂറിൽ 35 കിലോമീറ്ററിലും അധികമാണ് ഇവിടെ കാറ്റിന്റെ വേഗത. പുല്ലിൻകൂട്ടങ്ങളെയും, ചെറുമരങ്ങളെയും ശക്തിയായ കാറ്റ് ഇളക്കിമറിക്കുന്നു. കോളേജ് വിദ്യാർത്ഥികൾ അടങ്ങുന്ന ഒരു സംഘം, കാറ്റിന്റെ ശക്തികണ്ട് ഭയന്ന്, മുകളിലേയ്ക്ക് കയറാതെ സംശയിച്ച് നിൽക്കുന്നുണ്ട്. മലമുകളിൽ കാഴ്ചകൾ ആസ്വദിച്ചിരുന്നവരും, കാറ്റിന്റെ ശക്തി ഏറിയതോടെ താഴേയ്ക്ക് ഇറങ്ങിത്തുടങ്ങി.<br />
<div class="separator" style="clear: both; text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiSnHO5C8xjb8xiiT2dzBAPlFaHzMQULxIg1qe64xNIDtDOXmCybatuDGr4mP59f4MpCp2reR4a4ZVSwBdb8xwOoB0ooH74Lfccei1hQTlD5wR0Gt_ayua_cDam1M821e1MrZBJ7B5q-l4/s1600/16.jpg" /></div> ഓരോ ചുവടുവയ്പിലും കാറ്റിന്റെ ശക്തി കൂടിവരികയാണെങ്കിലും, മുകളിലേയ്ക്ക് കയറാൻതന്നെ ഞങ്ങൾ തീരുമാനിച്ചു. കയറ്റത്തിനിടയിൽ കൂടുതൽ ശക്തിപ്രാപിച്ച കാറ്റിൽനിന്നും രക്ഷ തേടുവാനായി വലിയ പാറക്കൂട്ടങ്ങൾക്കു പിന്നിൽ അല്പസമയം അഭയം തേടേണ്ടതായി വന്നുവെങ്കിലും, കാറ്റ് ശമിച്ചതോടെ ഞങ്ങൾ വീണ്ടും മുകളിലേയ്ക്ക് കയറി.<br />
<br />
ഇപ്പോൾ ഞങ്ങൾ മലയുടെ മുകളിലെ ഏറ്റവും ഉയരമുള്ള പാറക്കൂട്ടത്തിന്റെ മുകളിൽ എത്തിയിരിക്കുകയാണ്. ഇവിടെ, ഈ ഉയരങ്ങളിൽ ചുവടുറപ്പിച്ച് നിൽക്കുമ്പോൾ നാലുചുറ്റും പരന്നുകിടക്കുന്ന ഭൂലോകം വളരെ ചെറുതായതുപോലെ.... കാറ്റിന്റെ കൈകളിലേറി വരുന്ന നനുത്ത മേഘകൂട്ടങ്ങൾ തലയെ തൊട്ടുരുമ്മിയാണ് കടന്നുപോകുന്നത്. ഇരുട്ട് വീണുതുടങ്ങിയതോടെ തമിഴ്നാടിന്റെ താഴ്വാരങ്ങളിലെ പട്ടണങ്ങളെ പ്രകാശമാനമാക്കി. തെരുവുവിളക്കുകൾ തെളിഞ്ഞുതുടങ്ങി. തെളിഞ്ഞ കാലാവസ്ഥയുള്ള സമയങ്ങളിൽ കമ്പം, തേനി, ഉത്തമപാളയം, തേവാരം മുതൽ വൈഗ വരെയുള്ള തമിഴ്നാടൻ പട്ടണങ്ങളുടെ വിദൂരകാഴ്ചകൾ ഇവിടെനിന്ന് ആസ്വദിക്കുവാൻ സാധിക്കും. <br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVkQIc_XK2ma8SgXYdkWyAPghJzQzsI1rlYi20iknn08maBRdRSA4OjNQh7Q5fWrd_dpr3UVdN_0ZoR3KpMgtL4XQre4xyLXMtrmVSirDpKOq0i9gK_bgKrF6_aEBgEcqbapOV3XT7sw8/s1600/18.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhVkQIc_XK2ma8SgXYdkWyAPghJzQzsI1rlYi20iknn08maBRdRSA4OjNQh7Q5fWrd_dpr3UVdN_0ZoR3KpMgtL4XQre4xyLXMtrmVSirDpKOq0i9gK_bgKrF6_aEBgEcqbapOV3XT7sw8/s1600/18.jpg" /></a></div>രാവണൻ തട്ടിക്കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ചെത്തിയ ശ്രീരാമദേവൻ ഈ മലനിരകൾക്കുമുകളിലും എത്തിച്ചേർന്നുവെന്നൊരു ഐതിഹ്യവും നിലനിൽക്കുന്നുണ്ട്. അങ്ങനെ ശ്രീരാമദേവന്റെ പാദസ്പർശത്താൽ അനുഗൃഹീതമായതിനാലാണ്, ഈ സ്ഥലത്തിന് രാമക്കൽമേട് എന്ന പേര് ലഭ്യമായതെന്നാണ് വിശ്വസിക്കപ്പെടുന്നത്.<br />
<br />
ഈ പാറക്കൂട്ടത്തിന്റെ മറുവശത്താണ് സൂയിസൈഡ് പോയന്റ് സ്ഥിതി ചെയ്യുന്നത്. തമിഴ്നാട്ടിലേയ്ക്ക് ഒരു മുനമ്പുപോലെ തള്ളിനിൽക്കുന്ന ഈ പാറക്കെട്ടുകൾ, ചിത്രങ്ങൾ പകർത്താൻ അനുയോജ്യമായ സ്ഥലമാണെങ്കിലും, ശക്തമായ കാറ്റടിയ്ക്കുമ്പോൾ അവിടേയ്ക്ക് ഇറങ്ങുക എന്നത് തികച്ചും ആത്മഹത്യാപരം തന്നെയായിരിക്കും. അതുകൊണ്ട് സമീപത്തുള്ള മറ്റൊരു പാറക്കൂട്ടത്തിന്റെ മുകളിൽകയറി നിന്ന്, തമിഴ്നാടിന്റെ താഴ്വാരങ്ങളുടെ കുറച്ച് ദൃശ്യങ്ങൾ പകർത്തി ഇത്തവണ തൃപ്തിയടയേണ്ടിവന്നു.<br />
<br />
തണുപ്പിന്റെ ശക്തി കൂടിവന്നതോടെ, എല്ലാവരും ചെറുതായി വിറയ്ക്കുന്നുണ്ട്.നക്ഷത്രപ്പൊട്ടുകൾപോലെ തെളിഞ്ഞുവരുന്ന തമിഴ്നാടൻ പട്ടണങ്ങളുടെ സൗന്ദര്യം ആസ്വദിച്ചും, കലർപ്പില്ലാതെ ലഭിക്കുന്ന പ്രകൃതിയുടെ പരിലാളനകളേറ്റും ഏറെ നേരം ഇരിക്കുവാൻ മനസ്സ് ആഗ്രഹിക്കുന്നുവെങ്കിലും, ഇരുളിന്റെ കമ്പളത്തിനടിയിലേയ്ക്ക് പ്രകൃതി തലചായ്ച്ചു തുടങ്ങിയതോടെ ഞങ്ങൾ മലയുടെ മുകളിൽനിന്നും തിരികെ ഇറങ്ങുവാൻ തുടങ്ങി.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiG35a2JMiqYlidWcYLOM9vPGObX58rjyVEFjttaLxBs0ovgc8TyD2cyu-vTZjAR5-VyAOZ2TNpP7-3C5iXlara70rBgCOLBDzPWot66DIRQW8Prr8NTmQRYqmhI81DB0iiMMCJCO0-ZG0/s1600/200.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiG35a2JMiqYlidWcYLOM9vPGObX58rjyVEFjttaLxBs0ovgc8TyD2cyu-vTZjAR5-VyAOZ2TNpP7-3C5iXlara70rBgCOLBDzPWot66DIRQW8Prr8NTmQRYqmhI81DB0iiMMCJCO0-ZG0/s1600/200.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">ഗുഹയിലേയ്ക്കുള്ള വഴി.....</b></td></tr>
</tbody></table><div class="separator" style="clear: both; text-align: center;"></div>മലയുടെ മുകളിൽനിന്നും താഴെ എത്തിയതോടെ, എല്ലാവരും സമീപത്തുള്ള കാട്ടുവൃക്ഷത്തിന്റെ ചുവട്ടിലേയ്ക്ക് മാറി സ്ഥാനം പിടിച്ചു. സജി-ഡെയ്സി കുടുംബം തയ്യാറാക്കിക്കൊണ്ടുവന്നിരുന്ന, തേങ്ങയും ശർക്കരയും നിറച്ച ഇലയടയുടെ രുചിയിലേയ്ക്ക് എല്ലാവരും തിരിഞ്ഞതോടെ, ഞാൻ തനിച്ച് രാമക്കൽമേടിന്റെ മറുവശത്തെ, അവശേഷിക്കുന്ന കാഴ്ചകളിലേയ്ക്ക് നടന്നു.<br />
<br />
ഇവിടെ മലയുടെ വശങ്ങളിലൂടെയുള്ള ചെറിയ വഴിയിലൂടെ നടന്നാൽ കൂറ്റൻ പാറയ്ക്കിടയിൽ സ്ഥിതിചെയ്യുന്ന ഒരു ഗുഹയിൽ എത്തിച്ചേരുവാൻ സാധിക്കും. കഴിഞ്ഞ യാത്രകളിലെല്ലാം ഈ ഗുഹയിൽ, അല്പസമയമെങ്കിലും ഞങ്ങൾ ചിലവഴിക്കാറുണ്ടായിരുന്നു. ഇഴജന്തുക്കളുടെ ശല്യവും, മഴപെയ്തുണ്ടായ വഴുക്കലും, ഇരുട്ടും മൂലം ഇപ്പോൾ അവിടേയ്ക്ക് പോകുവാൻ മനസ്സനുവദിച്ചില്ല. കുറച്ചു ചിത്രങ്ങൾ അവിടെനിന്നും പകർത്തിയശേഷം ഞാൻ തിരികെ നടന്നു.<br />
<br />
തിരികെ സുഹൃത്തുക്കൾക്കരികിൽ എത്തുമ്പോൾ, അവർ എന്നെയും കാത്തിരിക്കുകയായിരുന്നു. എനിക്കായി മാറ്റിവച്ച ഇലയടയുടെ മധുരവും നുണഞ്ഞ്, അവസാനയാത്രക്കാരായി ഞങ്ങൾ രാമക്കൽമേടിനോട് യാത്ര പറഞ്ഞു.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjc-EcE5S388spF3eni1JCMtZVd_YqgXZy0CGGpF8OUlunNJ4rhZNf_ALHFuuGeC0H2FwM_IfKjfZZBnHOFtJQ4JXnMqgfy2X-uEOC5Ncy725bQC0ChZpKCOnOlDZPUgP1PF6lL9Thx_lE/s1600/17.jpg" style="margin-left: auto; margin-right: auto;" /></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">സുവർണവെളിച്ചത്തിൽ കുളിച്ച് രാമക്കൽമേടിന്റെ അടിവാരം...</b></td></tr>
</tbody></table><div class="separator" style="clear: both; text-align: center;"></div><br />
<div class="separator" style="clear: both; text-align: left;">മുളംകാടുകളുടെ സംഗീതവും, ചീവീടുകളുടെ വാദ്യഘോഷവും, കാടിനുള്ളിലൂടെ ഒഴുകിയെത്തുന്ന ചെറിയ അരുവിയുടെ കളകളാരവും കാതുകളിൽ നിറച്ച്, താഴ്വരയിൽ എത്തുമ്പോൾ എല്ലായിടവും വൈദ്യുതവിളക്കുകളുടെ സുവർണവെളിച്ചത്തിൽ കുളിച്ച് നിൽക്കുകയായിരുന്നു. ഇന്ന് എത്തിയ എല്ലാ സഞ്ചാരികൾക്കും ഹൃദ്യമായ യാത്രയയപ്പ് നൽകി, നാളെ എത്തിച്ചേരുന്നവരെ കൈനീട്ടി സ്വാഗതം ചെയ്യുവാൻ രാമക്കൽമേട് എന്ന മനോഹരപ്രദേശം വീണ്ടും ഒരുങ്ങുമ്പോൾ, കലർപ്പില്ലാതെ പകർന്നുകിട്ടിയ അനുഭൂതികൾ ഒട്ടും ചോർന്നുപോകാതെ മനസ്സിൽ സൂക്ഷിച്ചുവച്ച്, ഞങ്ങൾ യാത്രയാവുകയാണ്.... ഞങ്ങളുടെ തോവാളയിലേയ്ക്ക്....</div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com14tag:blogger.com,1999:blog-4628133033338158729.post-89337726552785368722011-10-15T01:44:00.000-07:002011-10-15T01:44:47.370-07:00അഞ്ചുരുളിയുടെ തീരങ്ങളിൽ<div dir="ltr" style="text-align: left;" trbidi="on">കോട്ടയം- കട്ടപ്പന പാതയിൽ, കാഞ്ചിയാർ എന്ന വഴിയോരഗ്രാമം പിന്നിട്ട് മുൻപോട്ട് യാത്രയാകുമ്പോൾ കക്കാട്ടുകട എന്നൊരു ചെറിയ കവലയിൽ എത്തിച്ചേരും. ഇവിടെനിന്നും ഇടത്തോട്ട് തിരിഞ്ഞ് നാലു കിലോമീറ്ററോളം സഞ്ചരിച്ചാൽ ഇടുക്കിജലാശയത്തിന്റെ ഭാഗമായി, വനത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന അഞ്ചുരുളി എന്ന മനോഹരമായ, ഈ പ്രദേശത്തിന്റെ കാഴ്ചകൾ ആരംഭിക്കുകയായി. നീലമലനിരകൾ അതിരിട്ട, വിശാലമായ ജലാശയത്തിനുള്ളിൽനിന്നും, കമഴ്ത്തിവച്ച ഉരുളിയുടെ ആകൃതിയിൽ ഉയർന്നു നിൽക്കുന്ന മലനിരകളിൽനിന്നാകാം 'അഞ്ചുരുളി' എന്ന പേര് ഈ സ്ഥലത്തിന് കൈവന്നതെന്നാണ് പരക്കെ വിശ്വസിക്കപ്പെടുന്നത്.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWFOmu2x-02ONkOwwIT933U5c5RfvXYcNsDQHcJkbYIMnArxnPB_BOBIglUeXhfZO9h58WWDgukQW29xqV0IQl5v1frTJwd3fX5GV9FbfjhHRYYkPenp5V40dRAG0orrJmthkuHohPJDo/s1600/001.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="236" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhWFOmu2x-02ONkOwwIT933U5c5RfvXYcNsDQHcJkbYIMnArxnPB_BOBIglUeXhfZO9h58WWDgukQW29xqV0IQl5v1frTJwd3fX5GV9FbfjhHRYYkPenp5V40dRAG0orrJmthkuHohPJDo/s640/001.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b>അഞ്ചുരുളി</b></td></tr>
</tbody></table><br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
<br />
ഇടുക്കിജില്ലയുടെ കാർഷിക സമൃദ്ധി അനുഭവിച്ചറിയുവാൻ സാധിക്കുന്ന, കൃഷിഭൂമികൾക്കു നടുവിലൂടെയുള്ള യാത്രയും, മഴക്കാലയാത്രികർക്കായി മാത്രം വഴിയോരങ്ങളിൽ രൂപമെടുക്കുന്ന ചെറിയ അരുവികളും, വൻവൃക്ഷങ്ങളാൽ നിറഞ്ഞ കാടിന്റെ നിഴലിൽ മയങ്ങിക്കിടക്കുന്ന ജലാശയവും, വളരെയേറെ സന്ദർശകരെ ഇപ്പോൾ ഇവിടേയ്ക്ക് ആകർഷിക്കുന്നുണ്ട്.<br />
<div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnJmoPhIqB9UFgZs8_zTmYBzLRBdpWinvZ44JPG6Zx1k9wk6wIkKswZPMSus5r2vG8TfK_hWWWfUmijgWIf9v_Qwz3cXcapxhlGDg7Vr9HRVt21Y57h-rbx5a3ns6fREhYvwpJeKa1atI/s1600/1.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjnJmoPhIqB9UFgZs8_zTmYBzLRBdpWinvZ44JPG6Zx1k9wk6wIkKswZPMSus5r2vG8TfK_hWWWfUmijgWIf9v_Qwz3cXcapxhlGDg7Vr9HRVt21Y57h-rbx5a3ns6fREhYvwpJeKa1atI/s1600/1.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;">വഴിയോരത്തുനിന്നും പകർത്തിയത്..................</td></tr>
</tbody></table>ഇത്തവണ ഓണം ആഘോഷിക്കുവാനായി ലഭ്യമായത് ഏഴ് ദിവസങ്ങൾ മാത്രമാണ്. പരിമിതമായ ആ അവധിദിനങ്ങൾ വീട്ടുകാരോടും സുഹൃത്തുക്കളോടുമൊത്ത് ചിലവഴിക്കുക എന്നല്ലാതെ, പുതിയ സ്ഥലങ്ങൾ തേടിയുള്ള യാത്രകളൊന്നും തന്നെ മനസ്സിലേയ്ക്ക് കടന്നുവന്നിരുന്നില്ല. എങ്കിലും അപ്രതീക്ഷിതമായി ലഭിച്ച <b><a href="http://vazhikazhcha.blogspot.com/2011/10/blog-post.html">ഹൈദർമേട് യാത്ര</a></b> പകർന്ന ഊർജ്ജം മനസ്സിൽ നിറഞ്ഞതോടെ, വീടിനുള്ളിൽ വെറുതെ ഇരിക്കുവാൻ മനസ്സ് അനുവദിക്കുന്നില്ല. ദൂരയാത്രകൾക്കായി മാറ്റിവയ്ക്കുവാൻ സമയമില്ലാത്തതിനാൽ, എവിടേയ്ക്ക് യാത്രപോകണം എന്നു മാത്രം തീരുമാനിക്കുവാൻ കഴിയുന്നില്ല. ഇത്തരം അവസരങ്ങളിലാണ് കാഞ്ചിയാർ ഗവ. സ്കൂളിലെ അധ്യാപകനും, സുഹൃത്തുമായ ബിജുസാർ സഹായത്തിനെത്താറുള്ളത് .<br />
<br />
വിവിധ സംഘടനകളുമായി ബന്ധപ്പെട്ട് നടത്തപ്പെടുന്ന ക്ലാസുകൾക്കായി, ധാരാളം സഞ്ചരിക്കാറുള്ള സാറിന്, ഇടുക്കിജില്ലയുടെ വിവിധ പ്രദേശങ്ങളിൽ, അറിയപ്പെടാതെ കിടക്കുന്ന, മനോഹരമായ സ്ഥലങ്ങളെക്കുറിച്ച് നല്ല അറിവാണുള്ളത്. അതുകൊണ്ടുതന്നെ എന്റെ പല യാത്രകളിലും, സഹസഞ്ചാരിയായി കൂടെ ഉണ്ടാകാറുള്ളതും ബിജുസാർ തന്നെയാണ്.<br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHFGw4hKVk6d-iLr88QmvOMc7_YJSQIW-GD9Fx3zpyxwkSOJovLcJ9lS928KT_taKY-UH9Yur5Ol6GxaHk19yZ9e9prsNJ23_swyUNJQUrk-2JpraNDfueDnb4XlGds-QCSRaX4z7C4I8/s1600/2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgHFGw4hKVk6d-iLr88QmvOMc7_YJSQIW-GD9Fx3zpyxwkSOJovLcJ9lS928KT_taKY-UH9Yur5Ol6GxaHk19yZ9e9prsNJ23_swyUNJQUrk-2JpraNDfueDnb4XlGds-QCSRaX4z7C4I8/s1600/2.jpg" /></a></div> ഇപ്പോൾ അഞ്ചുരുളിയിൽനിന്നും ഏറെ അകലെയല്ലാതെ പാലാക്കട എന്ന സ്ഥലത്ത്, നിർമ്മാണം പൂർത്തിയായ പുതിയ വീട്ടിലേയ്ക്ക് സാറും കുടുംബവും മാറിയിട്ട് ആഴ്ചകൾ ആകുന്നതേ ഉള്ളു. എനിക്കാണെങ്കിൽ പുതിയ വീടൊന്ന് വിശദമായി കാണുവാനും സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ കാഞ്ചിയാറിലേയ്ക്കുള്ള യാത്ര, മനസ്സിൽ ഉറപ്പിച്ചുതന്നെയാണ് സാറിനെ ഫോൺ വിളിച്ചത്.<br />
<br />
കാര്യങ്ങൾ അങ്ങോട്ടു വിശദീകരിക്കുന്നതിനു മുൻപേ, അഞ്ചുരുളിയെക്കുറിച്ച് പറഞ്ഞാണ് ബിജുസാർ സംസാരം തുടങ്ങിയത്.<br />
" സുഹൃത്തേ, അഞ്ചുരുളി ഇപ്പോൾ നിറഞ്ഞുകവിഞ്ഞു കിടക്കുകയാണ്. മൂന്നുമണിക്കു മുൻപ് എത്തുകയാണെങ്കിൽ, നമുക്ക് അവിടെവരെ പോകാം"<br />
<br />
പിന്നീട് അധികം ആലോചിക്കേണ്ടി വന്നില്ല....മഴക്ക് സാധ്യത ഉള്ളതുകൊണ്ട് ക്യാമറയും, അനുബന്ധ സാമഗ്രികളും പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് ബാഗിൽ വച്ചു.. റെയിൻകോട്ടുമെടുത്ത് ധരിച്ച്, ബൈക്കുമായി വീട്ടിൽ നിന്നിറങ്ങി...... തോവാളയിൽനിന്നും 14 കിലോമീറ്ററോളം മാത്രം ദൂരമുള്ള കാഞ്ചിയാറ്റിലെ വീട്ടിൽ എത്തുമ്പോൾ മൂന്ന് മണി കഴിഞ്ഞിരുന്നു. വഴി മധ്യേ പെയ്തുപോയ ചാറ്റൽമഴയുടെ തണുപ്പിനെ, ഒരു ചൂടുചായയിലൊതുക്കിയശേഷം ഞങ്ങൾ അഞ്ചുരുളിയിലേയ്ക്ക് തിരിച്ചു. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd3D6XgJYycGwSkciYQ2c_LKsSDDSe7GKGZdrcsWYkS45LUzGj8DNfd5kYP2KG_4w1l7xIdna0cT8MkvQFI-kM1hbTFYkDp2ZNqqdGi7HP6LilFqjtpsWGbvMqo34djnbHaWnVQbDzNzY/s1600/3.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhd3D6XgJYycGwSkciYQ2c_LKsSDDSe7GKGZdrcsWYkS45LUzGj8DNfd5kYP2KG_4w1l7xIdna0cT8MkvQFI-kM1hbTFYkDp2ZNqqdGi7HP6LilFqjtpsWGbvMqo34djnbHaWnVQbDzNzY/s1600/3.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">ടണലിൽനിന്നുള്ള വെള്ളച്ചാട്ടം-മഴക്കാലചിത്രം</b></td></tr>
</tbody></table>കാഞ്ചിയാറ്റിൽനിന്നും അഞ്ചുരുളിയിലേയ്ക്കുള്ള യാത്രയിലുടനീളം സംസാരിക്കുവാനുണ്ടായിരുന്നത്, ഞങ്ങളുടെ പഴയകാല യാത്രകളെക്കുറിച്ചായിരുന്നു. വാസ്തവത്തിൽ ഇത്രയും കാലത്തിനിടയിൽ, എത്ര തവണ ഈ ജലാശയത്തിന്റെ കാഴ്ചകൾ ആസ്വദിക്കുവാനായി എത്തിയിട്ടുണ്ട് എന്നതിനെക്കുറിച്ച് വ്യക്തമായ കണക്കുകൾ, ഞങ്ങളിൽ ആർക്കുമറിയില്ല. സുഹൃത്തുക്കളുമൊത്ത് നടത്തിയിരിക്കുന്ന വിനോദയാത്രകൾ കൂടാതെ, എത്രയോ മഴക്കാലരാത്രികളിൽ, മീൻപിടിക്കുവാനായി മാത്രം ഈ തീരങ്ങളിൽക്കൂടി അലഞ്ഞുനടന്നിരിക്കുന്നു....<br />
<br />
എങ്കിലും മനസ്സിന്റെ കോണിൽ, ഇന്നും മറക്കാനാവാതെ സൂക്ഷിക്കുന്ന രണ്ട്, അഞ്ചുരുളി യാത്രകളുണ്ട്. വർഷങ്ങൾക്കുമുൻപ് ഞങ്ങളുടെ സൗഹൃദക്കൂട്ടായ്മയിലെ ഇരുപതോളം കൂട്ടുകാർ ഒന്നുചേർന്ന് നടത്തിയ ഒരു വേനൽക്കാല യാത്ര.... ഇരട്ടയാർ-അഞ്ചുരുളി തുരങ്കത്തിലൂടെ ഒഴുകിയെത്തി, നൂറ് അടിയോളം ഉയരത്തിൽനിന്നും കുതിച്ചുചാടുന്ന വെള്ളച്ചാട്ടത്തിന്റെ ചുവട്ടിൽ കുളിച്ച്, ജലാശയത്തിലൂടെ ചെറിയ തോണി തുഴഞ്ഞും, നീന്തിത്തുടിച്ചും ചിലവഴിച്ച ഒരു മനോഹര ദിവസം... ഇന്നും ഞങ്ങളുടെ ഒത്തുചേരലുകളിൽ, ആ മറക്കുവാനാകാത്ത യാത്രയുടെ ഓർമ്മകൾ, ഞങ്ങൾ പരസ്പരം പങ്കുവയ്ക്കാറുണ്ട്.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEig1TailNSfOOCOkboDa6ia7jyrx7IWe3k8rbG7jypXqTPjiczVrBjF93v4mDn-8LHeK8X-QEiBBG5ZN3eXd5-8qWUTrR3ArmkWOPZrxce6a82nxCVf_j30pBgtMZ2jhUcQdXG-NYrflIA/s1600/12.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEig1TailNSfOOCOkboDa6ia7jyrx7IWe3k8rbG7jypXqTPjiczVrBjF93v4mDn-8LHeK8X-QEiBBG5ZN3eXd5-8qWUTrR3ArmkWOPZrxce6a82nxCVf_j30pBgtMZ2jhUcQdXG-NYrflIA/s1600/12.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">ടണലിൽനിന്നുള്ള വെള്ളച്ചാട്ടം- ഒരു വേനൽക്കാലചിത്രം (ഗൂഗിൾ)</b></td></tr>
</tbody></table>എന്നാൽ രണ്ടാമത്തെ യാത്ര മനസ്സിലേയ്ക്ക് കടന്നുവരുന്നത്, ഭയം ജനിപ്പിക്കുന്ന ഒരു തോണി യാത്രയുടെ ഓർമ്മകളുമായാണ്.... കോളേജ് പഠനത്തിനുശേഷം, ബിജുസാറിന്റെ നേതൃത്വത്തിൽ, ഞങ്ങൾ നടത്തിയിരുന്ന ഇംഗ്ലീഷ് പഠനക്ലാസ്സിനോടനുബന്ധിച്ചാണ് ഈ യാത്ര ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്. ഇംഗ്ലീഷിലുള്ള സംസാരപാഠവം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ള യാത്ര ആയതിനാൽ, ഇംഗ്ലീഷിൽ മാത്രമേ സംസാരിക്കുവാൻ പാടുള്ളു എന്ന നിബന്ധനയോടെ, ഉച്ചയ്ക്കുശേഷമാണ് ഞങ്ങൾ അന്നത്തെ യാത്ര ആരംഭിച്ചത്.<br />
<br />
അഞ്ചുരുളിയിലേയ്ക്കുള്ള പ്രധാന വഴി ഒഴിവാക്കി, കാഞ്ചിയാറ്റിലെ ഫോറസ്റ്റ് സ്റ്റേഷനു സമീപത്തുള്ള ചെറിയ കാടിനുള്ളിലൂടെ കടന്ന് അഞ്ചുരുളിയിലെത്തുന്ന കാട്ടുവഴിയായിരുന്നു ഇത്തവണ യാത്രക്കായി തിരഞ്ഞെടുത്തിരുന്നത്. പുരോഗമിച്ചുവരുന്ന ഇംഗ്ലീഷ് പഠനത്തോടൊപ്പം, കാഞ്ചിയാറ്റിൽനിന്നും വാങ്ങിയ പലഹാരങ്ങളുടെ രുചിയും ആസ്വദിച്ചുള്ള യാത്ര, അരമണിക്കൂർ പിന്നിട്ടപ്പോൾ ഞങ്ങൾ അഞ്ചുരുളിയുടെ തീരത്ത് എത്തിച്ചേർന്നു.<br />
<br />
മഴക്കാലത്തിനു് മുൻപ്, മറ്റു ചില സുഹൃത്തുക്കളുമൊത്ത് ബിജുസാർ ഈ വഴിയെ അഞ്ചുരുളിയിൽ എത്തിയിരുന്നു. പക്ഷെ അതിനുശേഷം വന്ന ശക്തമായ മഴക്കാലം, ഇടുക്കിഡാമിലെ ജലനിരപ്പുയർത്തിയതോടെ, അന്ന് യാത്രചെയ്ത വഴികളെല്ലാം ഇന്നു വെള്ളത്തിനടിയിലായിക്കഴിഞ്ഞു. അഞ്ചുരുളിയുടെ യഥാർത്ഥ സൗന്ദര്യം ആസ്വദിക്കണമെങ്കിൽ ജലാശയം കുറുകെക്കടന്ന് മറുകരയിലുള്ള തുരങ്കത്തിന്റെ സമീപം എത്തിയേ മതിയാകൂ.... മുള്ളുകൾ നിറഞ്ഞ ഇഞ്ചപ്പടർപ്പും, ഈറ്റക്കാടുകളും തീരങ്ങളിൽ തിങ്ങി വളരുന്നതിനാൽ, കരയിലൂടെ ചുറ്റിവളഞ്ഞ് നടക്കുക എന്നതും പ്രായോഗികമല്ല. എങ്കിലും പ്രതീക്ഷ കൈവിടാതെ കാടിനുള്ളിലൂടെയുള്ള കാട്ടുവഴികൾതേടി ഞങ്ങൾ ഏറെനേരം നടന്നുവെങ്കിലും നിരാശയായിരുന്നു ഫലം.......ഇനി വന്ന വഴിയേ മടങ്ങുക എന്നതല്ലാതെ മറ്റു മാർഗ്ഗമൊന്നുമില്ല..... നിരാശയുടെ ആഴം വർദ്ധിപ്പിച്ചുകൊണ്ട്, ദൂരെ മറുകരയിൽ സഞ്ചാരികളൂടെ വിദൂരദൃശ്യം..... അവരുടെ കൂക്കുവിളികളും ആരവങ്ങളും കേട്ട്, സമീപത്തെ പുൽമേട്ടിൽ ഇരുന്ന് മിച്ചമുണ്ടായിരുന്ന ഭക്ഷണസാധനങ്ങളും, പഴങ്ങളും കഴിച്ച് തിരികെ മടങ്ങാൻ തയ്യാറാകുമ്പോഴാണ് ഞങ്ങൾ ആ കാഴ്ച കണ്ടത്.<br />
<br />
ഒറ്റത്തടിയിൽ തീർത്ത ഒരു ചെറുവള്ളത്തിൽ ഞങ്ങൾ ഇരിക്കുന്ന ഭാഗത്തേയ്ക്ക് തുഴഞ്ഞുവരികയാണ് ഒരാൾ. തലേദിവസം മീൻപിടിക്കുവാനായി വിരിച്ച കെട്ടുവല പരിശോധിക്കുവാനുള്ള വരവാണ്. വലയും പരിശോധിച്ച്, വള്ളം സമീപത്തുകൂടി പോകുമ്പോഴാണ് 'വള്ളത്തിൽ ഒരു അഞ്ചുരുളി യാത്ര' എന്നൊരു മോഹം ഞങ്ങളുടെ മനസ്സിലേയ്ക്ക് കടന്നു വന്നത്.<br />
<br />
പിന്നെ മടിച്ചുനിന്നില്ല..... വലയും പരിശോധിച്ച് മടങ്ങിവരുന്ന ചേട്ടനെ കരയിലേയ്ക്ക് വിളിച്ച് ഞങ്ങളുടെ ആവശ്യം അവതരിപ്പിച്ചു. അല്പം ആലോചിച്ചുനിന്നുവെങ്കിലും, വിസമ്മതം ഒന്നും പ്രകടിപ്പിക്കാതെ ചേട്ടൻ ഞങ്ങളെ വള്ളത്തിന്റെ വിവിധ ഭാഗങ്ങളിൽ, ബാലൻസ് നഷ്ടമാകാത്ത രീതിയിൽ കയറ്റി ഇരുത്തി... അങ്ങനെ മൂന്നോ നാലോ പേർക്ക്മാത്രം യാത്ര ചെയ്യാവുന്ന ഒരു ചെറിയ വള്ളത്തിൽ, തുഴക്കാരൻ ഉൾപ്പടെ ഞങ്ങൾ ഏഴുപേർ ചേർന്ന് യാത്ര തുടങ്ങി. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3DOl5acAfJwmmk_5uHItd4qwALXEMzfYHJ4W9elOVO7NG9gN1DQwZLQxsgCaCTJwYqKOYxtaWVHYF0d7eQdY7gUDzWaVChzoq0JFjSJvI63aNwf4xSjGUPLyTIhznlPlEifodxFKSdnU/s1600/5.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj3DOl5acAfJwmmk_5uHItd4qwALXEMzfYHJ4W9elOVO7NG9gN1DQwZLQxsgCaCTJwYqKOYxtaWVHYF0d7eQdY7gUDzWaVChzoq0JFjSJvI63aNwf4xSjGUPLyTIhznlPlEifodxFKSdnU/s1600/5.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="font-size: x-small;"><span style="color: #0b5394;">ഇരട്ടയാറിൽ നിന്നും അഞ്ചുരുളിയിൽ എത്തുന്ന തുരങ്കം-ഒരു മഴക്കാല ചിത്രം</span></span></b></td></tr>
</tbody></table>തീരത്തുനിന്നും നീങ്ങുമ്പോൾ എല്ലവരുടെയും മുഖത്ത് അതിയായ ആഹ്ലാദമായിരുന്നുവെങ്കിലും, ജലാശയത്തിന്റെ മധ്യഭാഗത്തേയ്ക്ക് നീങ്ങുംതോറും, യാത്രയുടെ ഭീകരാവസ്ഥ എല്ലാവർക്കും അനുഭവപ്പെട്ടുതുടങ്ങി. ശക്തിയായ കാറ്റിൽ രൂപമെടുക്കുന്ന ഓളങ്ങളുടെ ശക്തി കൂടി വരികയാണ്. ചില സമയത്തെ അതിശക്തമായ ഓളങ്ങൾ, വഞ്ചിയെ പൊക്കിമറിക്കുവാനാണ് ശ്രമിക്കുന്നത്. ഏഴുപേരുടെ ഭാരം വഹിക്കുവാൻ കെല്പില്ലാത്ത, തോണിയുടെ ഭൂരിഭാഗവും വെള്ളത്തിനടിയിലേയ്ക്ക് താഴ്ന്നിരിക്കുകയാണ്. ശക്തിയായ ഓളങ്ങൾ അടിച്ചുയരുമ്പോൾ ഉള്ളിലേയ്ക്ക് കയറുന്ന വെള്ളത്തിൽ, വസ്ത്രങ്ങളാകെ നനഞ്ഞുകുതിർന്നു. ഇംഗ്ലീഷ്സംഭാഷണമൊക്കെ എല്ലവരും മറന്നതുപോലെ........... വള്ളത്തിലേയ്ക്ക് കയറുമ്പോൾ ഇങ്ങനെ ഒരു യാത്ര ആരും മനസ്സിൽ കണ്ടിരുന്നില്ലെന്നു എല്ലാവരുടെയും മുഖഭാവത്തിൽനിന്നും വ്യക്തം... ശക്തിയായ കാറ്റിലും, ഓളത്തിലും വള്ളം മറിഞ്ഞാൽ.......? ഈ ജലാശയത്തെക്കുറിച്ച് നന്നായി അറിയാവുന്ന തോണിക്കാരൻ ചേട്ടൻ എങനെയെങ്കിലും നീന്തി രക്ഷപെടുമെന്നുറപ്പ്. ആറുപേരിൽ ഞങ്ങൾ രണ്ട് സുഹൃത്തുക്കൾ ഒഴികെ, മറ്റാർക്കും നീന്തൽ എന്ന കലാപരിപാടി തെല്ലും വശമില്ല. നീന്തൽ അറിയാമെങ്കിൽക്കൂടി, ജലാശയത്തിന്റെ മധ്യഭാഗത്തുനിന്നും, ശക്തിയേറിയ ഓളങ്ങൾക്കിടയിലൂടെ നീന്തി കരയിൽ എത്തിപ്പെടാമെന്ന ഉറപ്പൊന്നും അപ്പോൾ എനിക്കുമുണ്ടായിരുന്നില്ല. <br />
<br />
ഒരു നിമിഷത്തിന്റെ ആവേശത്തിൽ എല്ലാം മറന്നിറങ്ങി, ഈ ജലാശയത്തിന്റെ ആഴങ്ങളിൽ അവസാനിച്ചുപോയ ജീവിതങ്ങൾ ഏറെയാണ്. അവരിലൊരാളായി പാതി പോലും പിന്നിടാത്ത ജീവിതം, ഈ ജലസംഭരണിയുടെ ആഴങ്ങളിൽ അവസാനിപ്പിക്കേണ്ടിവരുമോ......? നിമിഷങ്ങളുടെ ഇടവേളകളിൽ, മനസ്സിലൂടെ കയറിയിറങ്ങിപ്പോയ ചോദ്യങ്ങൾ നിരവധിയായിരുന്നു. എങ്കിലും ഈ കടുത്ത ഓളങ്ങൾക്കിടയിലൂടെയും, യാതൊരു പേടിയുമില്ലാതെ തുഴയുന്ന തോണിക്കാരൻ ചേട്ടന്റെ മുഖം മാത്രമായിരുന്നു ഞങ്ങൾക്ക് അല്പമെങ്കിലും ആശ്വാസം പകർന്നു തന്നിരുന്നത്.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigfX5FNtNGTFGEYt05KibGTtIKcn7B4TqIspJ5zBDfn7rF-8boLVDUnX-yA3XVStHkzaXdHhHMukxEisOROJr4eltjME66rdkLNsmjbr5RKKVQk0TuVpBK8Lgko_HvGR0oK8slX3pZafw/s1600/13.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEigfX5FNtNGTFGEYt05KibGTtIKcn7B4TqIspJ5zBDfn7rF-8boLVDUnX-yA3XVStHkzaXdHhHMukxEisOROJr4eltjME66rdkLNsmjbr5RKKVQk0TuVpBK8Lgko_HvGR0oK8slX3pZafw/s1600/13.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="font-size: x-small;"><span style="color: #0b5394;">ഇരട്ടയാറിൽ നിന്നും അഞ്ചുരുളിയിൽ എത്തുന്ന തുരങ്കം-ഒരു വേനൽക്കാല ചിത്രം (ഗൂഗിൾ)</span></span></b></td></tr>
</tbody></table>മനസ്സിലെ ചിന്തകൾ കാടുകയറി ചിന്തിച്ചുവെങ്കിലും, ശക്തമായ ഓളങ്ങൾക്കിടയിലൂടെ സമർത്ഥമായിത്തന്നെ ചേട്ടൻ, വള്ളം കരയോടടുപ്പിച്ചുതന്നു... തോണിയിൽ നിന്നും കരയിലേയ്ക്ക് കാലെടുത്തുവച്ചപ്പോൾ എല്ലാവരും അനുഭവിച്ച ആശ്വാസം... അത് പറഞ്ഞറിയ്ക്കുവാൻ ആകുന്നതായിരുന്നില്ല..<br />
<br />
ഏതോ ഒരു അവധിദിനത്തോട് ചേർന്നുള്ള ഞായറാഴ്ച ആയിരുന്നതിനാൽ, അഞ്ചുരുളി വിനോദ സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു. കടുത്ത ഓളങ്ങൾക്കിടയിലൂടെ ഒരു ചെറിയ തോണിയിൽ വന്നിറങ്ങിയ ഞങ്ങളെ, അവർ അത്ഭുതത്തോടെയും, അല്പം അസൂയയോടെയുമായിരുന്നു നോക്കിയത്. പക്ഷെ 'ആടിനറിയുമോ അങ്ങാടിവാണിഭം' എന്നു പറഞ്ഞതുപോലെ ഇത്രയും നേരം ഞങ്ങൾ അനുഭവിച്ചത്.... മനസ്സിലൂടെ കടന്നുപോയ ചിന്തകൾ... അതൊന്നും അവർക്കറിയില്ലല്ലോ. എങ്കിലും അതൊന്നും പുറത്തുകാണിക്കാതെ അഞ്ചുരുളിയുടെ കാഴ്ചകളിലേയ്ക്ക്, മറ്റുള്ളവർക്കൊപ്പം ഞങ്ങളും അലിഞ്ഞുചേർന്നു.<br />
<div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLyVkW9vn_M0N_deYQEhXU0hyK05cOEtfVKdXRoaI47kA3rJQ9JMKqJnhjccWAeORB264y1W8YUSsPr8-4TwiqxYG5KJoKtPx9FHoy5KQNdGin2mxK3-XZ8ynS9N5Z3lDEP4ZofpuXGOo/s1600/7.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjLyVkW9vn_M0N_deYQEhXU0hyK05cOEtfVKdXRoaI47kA3rJQ9JMKqJnhjccWAeORB264y1W8YUSsPr8-4TwiqxYG5KJoKtPx9FHoy5KQNdGin2mxK3-XZ8ynS9N5Z3lDEP4ZofpuXGOo/s1600/7.jpg" /></a></div>ഞങ്ങൾ അന്നു നടത്തിയ യാത്ര, അത് സാഹസമോ, അവിവേകമോ എന്ന് ഇന്നും ഞങ്ങൾക്കറിഞ്ഞുകൂടാ..... ചിലപ്പോൾ വരുംവരായ്കകളെപ്പറ്റി ചിന്തിക്കാതെ, പ്രായത്തിന്റെ ചോരത്തിളപ്പിൽ നടത്തിയ ഒരു അവിവേകം തന്നെയാകാം. കേരളത്തിലെ വിനോദസഞ്ചാര മേഖലകളിൽ, പ്രത്യേകിച്ച് ജലാശയങ്ങളോടു ബന്ധപ്പെട്ട്, ഇത്തരം ചെറിയ അവിവേകങ്ങൾ വരുത്തിവയ്ക്കുന്ന അപകടങ്ങൾ ഇപ്പോൾ ഏറിവരികയാണ്. യാത്രാവേളകളിൽ കൂട്ടിക്കലർത്തുന്ന മദ്യത്തിന്റെ സ്വാധീനം കൂടിയാകുമ്പോൾ, ഈ ദുരന്തങ്ങളുടെ ആഴം വർദ്ധിക്കുകയും ചെയ്യുന്നു. നീന്തൽകുളങ്ങളിലോ, പുഴകളിലോ മാത്രം നീന്തിപ്പഠിച്ചവരായിരിക്കും ഇത്തരം ജലാശയങ്ങളിൽ സംഭവിക്കുന്ന ദുരന്തങ്ങൾക്കിരയാകുന്നവരിലേറെയും എന്നാണ്, അനുഭവങ്ങൾ തെളിയിക്കുന്നത്. <br />
<br />
ഈ ജലാശയങ്ങളിലെ ജലത്തിന്റെ കാഠിന്യവും, തണുപ്പും, ആഴവും മനസ്സിലാക്കുവാൻ പലപ്പോഴും അവർക്ക് സാധിക്കില്ല. കുളങ്ങളിലോ, പുഴയിലോ മണിക്കൂറുകൾ നീന്തുന്നവർക്കുപോലും, കാഠിന്യമേറിയ ജലം, നിറഞ്ഞ ഇത്തരം ജലാശയങ്ങളിൽ അരമണിക്കൂർപോലും തുടർച്ചയായി നീന്തുവാനാകില്ല എന്ന യാഥാർത്ഥ്യം, ഇത്തരം സ്ഥലങ്ങളിൽ അവധിക്കാലം ചിലവിടുവാനെത്തുന്നവർ, മനസ്സിൽ സൂക്ഷിക്കേണ്ട ഒരു പ്രധാന വസ്തുതയാണ്. ജലാശയങ്ങളിൽ കെട്ടിക്കിടക്കുന്ന ജലത്തിന്റെ അമിത മർദ്ദവും, കാഠിന്യവും, തണുപ്പും മൂലം പേശിവലിവ് എന്ന അവസ്ഥയിലേയ്ക്ക് ശരീരം വളരെവേഗം വഴുതിവീഴുന്നതാണ് ഇത്തരം അപകടങ്ങൾ ഉണ്ടാകുന്നതിന്റെ പ്രധാന കാരണം. <br />
<div class="separator" style="clear: both; text-align: center;"></div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRJRvGpVkzUJ2RWKXaNO-NgrmXJDwgyZZe3EbvVlPA1efnPNgEbsxQRNdCA32ChqaPj3veKwoqt9YTNwHUrejkTPp8SK-S25-wVI9kN9rad5JsWyyA9DLojNgHcvpCa4wpfqFCCZ4Pzl4/s1600/8.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjRJRvGpVkzUJ2RWKXaNO-NgrmXJDwgyZZe3EbvVlPA1efnPNgEbsxQRNdCA32ChqaPj3veKwoqt9YTNwHUrejkTPp8SK-S25-wVI9kN9rad5JsWyyA9DLojNgHcvpCa4wpfqFCCZ4Pzl4/s1600/8.jpg" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b>കൃഷിയിടങ്ങളിലെ ഭീകരൻ - വെട്ടുക്കിളി</b></td></tr>
</tbody></table>പഴയകാല യാത്രകളുടെ അനുഭവങ്ങളിലൂടെ കയറിയിറങ്ങി ഞങ്ങളുടെ യാത്രയും മുൻപോട്ടു നീങ്ങി. കക്കാട്ടുകടയിൽനിന്നും വഴി തിരിഞ്ഞുകഴിഞ്ഞാൽ ഹരിതഭംഗി നിറഞ്ഞുനിൽക്കുന്ന കൃഷിയിടങ്ങൾക്കു നടുവിലൂടെയാണ് യാത്ര. ഇരുവശവും ആർത്തുവളരുന്ന കുരുമുളക് തോട്ടങ്ങളും, ഏലവും, മറ്റ് അനവധി കാർഷികവിളകളും നിറഞ്ഞുനിൽക്കുന്നു. പാത മുറിച്ചുകടക്കുന്ന ഒരു ചെറിയ തോട്, വഴിക്ക് സമാന്തരമായൊഴുകി, ഇടക്കെപ്പോഴോ കാടിനുള്ളിലേയ്ക്ക് കടന്ന് അപ്രത്യക്ഷമായി. വീതി കുറഞ്ഞതെങ്കിലും മനോഹരമായ വഴിയിലൂടെ അഞ്ചുരുളിയെ സമീപിക്കുംതോറും വനഭൂമിയുടെ ഇരുളിമ ദൃശ്യമായിത്തുടങ്ങി.<br />
<br />
കുന്നിൻമുകളിൽനിന്നും ഇടയ്ക്കിടെ ഒഴുകിയെത്തുന്ന ചെറിയ അരുവികൾ സൃഷ്ടിക്കുന്ന വെള്ളച്ചാട്ടങ്ങൾ, വഴിയോരകാഴ്ചകൾക്ക് കൂടുതൽ ചാരുത പകരുന്നുകൊണ്ടിരുന്നു. ജലാശയത്തിനെ സമീപിക്കുന്നതിനു മുൻപായി വഴിയോരത്ത് കാണപ്പെട്ട, ഒരു ചെറിയ അരുവിയുടെ സമീപത്തായി ഞങ്ങൾ ബൈക്ക് നിറുത്തി. കലർപ്പുകളില്ലാത്ത പ്രകൃതിയുടെ കുളിർമ്മ നിറഞ്ഞ അരുവിയിൽ മുഖമൊന്നു കഴുകി, കുറച്ചു ചിത്രങ്ങളും ഞങ്ങൾ അവിടെനിന്നും പകർത്തി.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQhyg4Ip5y_9dQtxxD5WsP1i-OJdiCMcF_-HMDf-kaDx7odXY_oCKSWG-XnPxl-4DvsgGHNdEdzNaYBAnnQnk31w-gw8RWuzBjwU61s7Y5eXEKGCgM22gtvyca1za2DQzrGbuxIAjtQaU/s1600/9.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQhyg4Ip5y_9dQtxxD5WsP1i-OJdiCMcF_-HMDf-kaDx7odXY_oCKSWG-XnPxl-4DvsgGHNdEdzNaYBAnnQnk31w-gw8RWuzBjwU61s7Y5eXEKGCgM22gtvyca1za2DQzrGbuxIAjtQaU/s1600/9.jpg" /></a></div>ഇവിടെനിന്നും നോക്കുമ്പോൾ, അല്പം മാത്രം ദൂരെയായി ഇരുണ്ടുകിടക്കുന്ന ജലാശയം കാണാം....സമയം നാലുമണിയാണെങ്കിലും, മഴയുടെ വരവറിയിച്ച് ഉരുണ്ടുകൂടിയ കാർമേഘങ്ങളും, ജലപ്പരപ്പിൽനിന്നും ഒപ്പിയെടുത്ത തണുപ്പുമായെത്തുന്ന കാറ്റും, അകമ്പടിയായി മുഴങ്ങുന്ന ചീവീടുകളുടെ ചെവിതുളയ്ക്കുന്ന സംഗീതവും ഒത്തുചേർന്നപ്പോൾ, സന്ധ്യ മയങ്ങിയ പ്രതീതിയാണ് അനുഭവപ്പെടുന്നത്. വഴിക്കുമുകളിലായി കുടചൂടിനിൽക്കുന്ന വൻവൃക്ഷങ്ങൾക്കിടയിലൂടെ ചെറിയ ഒരു ചാറൽമഴ എത്തിയതോടെ, അരുവിയുടെ സമീപത്തുനിന്നും ഞങ്ങൾ ജലാശയത്തിന്റെ കാഴ്ചകളിലേയ്ക്ക് നീങ്ങി.<br />
<br />
റോഡിൽനിന്നും ജലാശയത്തിലേയ്ക്ക് ഇറങ്ങുന്ന കാട്ടുവഴിയുടെ സമീപത്തായി തകർന്നുകിടക്കുന്ന ഒരു ടൂറിസം ഇൻഫോർമേഷൻ സെന്ററുണ്ട്. അതിന്റെ മുൻപിലായി വാഹനങ്ങൾ പാർക്ക്<br />
ചെയ്യുവാനുള്ള അല്പം സ്ഥലത്ത് നാല് ബൈക്കുകൾ നിറുത്തിട്ടിട്ടുണ്ട്. അവയുടെ സമീപത്തായിത്തന്നെ ബൈക്ക് നിറുത്തിയശേഷം ഞങ്ങൾ ജലാശയത്തിന്റെ സമീപത്തേയ്ക്ക് നടന്നു. സീസൺ സമയങ്ങളിൽ ടൂറിസ്റ്റുകളേക്കൊണ്ട് നിറയുന്ന ഇവിടെ, അപകടമുന്നറിയിപ്പ് നൽകുന്ന ഒരു ബോർഡ് സ്ഥാപിച്ചതല്ലാതെ, സഞ്ചാരികൾക്കാവശ്യമായ അടിസ്ഥാനസൗകര്യങ്ങൾ ഒരുക്കുന്നതിനായി അധികൃതർ യാതൊരുവിധ നടപടികളും കൈക്കൊണ്ടതായി കാണുവാൻ കഴിഞ്ഞില്ല.<br />
<br />
മഴവെള്ളത്തിന്റെ കുത്തൊഴുക്കിൽ തകർന്നുകിടക്കുന്ന വഴിയിലൂടെ ഞങ്ങൾ താഴേയ്ക്ക് ഇറങ്ങിച്ചെല്ലുമ്പോൾ, ബൈക്കിലെത്തിയവരാകണം, കുറച്ചു ചെറുപ്പക്കാർ മുകളിലേയ്ക്ക് കയറി വരുന്നുണ്ട്. കാഴ്ചകൾ ആസ്വദിച്ച്, മഴക്കുമുൻപ് വീടുകളിലെത്തുവാനുള്ള തിരക്കിൽ അവർ യാത്രയായപ്പോൾ അഞ്ചുരുളിയുടെ വിശാലമായ തീരത്തേയ്ക്ക് ഞങ്ങൾ നടന്നിറങ്ങി. <br />
<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgft9dV3-fnd0bxuH-NkvzKkhOXlsR7-OpbTUfSefOcQYQqaG70JBjQcltUnHexTtHVMQMDYKrv9V1A_oF52QwzP8iWTvrwV7TCI4bkYoOw1Xv5YdGOSxmSAf-roNEc72YzML4CdtCfST4/s1600/10.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgft9dV3-fnd0bxuH-NkvzKkhOXlsR7-OpbTUfSefOcQYQqaG70JBjQcltUnHexTtHVMQMDYKrv9V1A_oF52QwzP8iWTvrwV7TCI4bkYoOw1Xv5YdGOSxmSAf-roNEc72YzML4CdtCfST4/s640/10.jpg" width="426" /></a></div>വേനൽക്കാലങ്ങളിൽ നൂറുകണക്കിന് വിനോദസഞ്ചാരികൾക്ക്, നയനമനോഹരമായ കാഴ്ചകൾ പ്രദാനം ചെയ്യുന്ന അഞ്ചുരുളി, മഴക്കാലങ്ങളിൽ എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയിലാണ് കാണപ്പെട്ടത്. വിശാലമായ തീരം, ഇഞ്ചക്കാടുകളും, പുല്ലുകളും വളർന്ന് മൂടിക്കഴിഞ്ഞു. ജലാശയത്തിലേയ്ക്ക് ചാഞ്ഞിറങ്ങുന്ന പുൽമേടുകൾ എല്ലാംതന്നെ ഇപ്പോൾ വെള്ളത്തിനടിയിലാണ്. വിനോദസഞ്ചാരികളെ ലക്ഷ്യമിട്ടു കൊണ്ടുവന്ന ഒരു ഫൈബർവള്ളം മാത്രം, എല്ലാവരാലും ഉപേക്ഷിക്കപ്പെട്ട നിലയിൽ തീരത്ത് കമഴ്ത്തി ഇട്ടിരിക്കുന്നു.<br />
<br />
വർഷങ്ങൾക്കുമുൻപ് വരുമ്പോൾ തീരത്തുള്ള മരത്തിനുമുകളിൽ, വനംവകുപ്പും ടൂറിസം ഡിപ്പാർട്ട്മെന്റും ചേർന്ന് നിർമ്മിച്ച ഒരു ഏറുമാടം, വളരെയേറെ സന്ദർശകരെ ആകർഷിച്ചിരുന്നു. ആ ഏറുമാടം തേടി ഇഞ്ചക്കാടുകൾക്കിടയിലൂടെ അല്പദൂരം നടന്നുവെങ്കിലും അതിന്റെ അവശിഷ്ടങ്ങൾപ്പോലും അവിടെയെങ്ങും ഞങ്ങൾക്ക് കാണുവാനായില്ല.<br />
<br />
കേരളത്തിലെ ചെറിയ വിനോദസഞ്ചാരകേന്ദ്രങ്ങൾപ്പോലും വികസനത്തിലേയ്ക്ക് കുതിക്കുമ്പോൾ, പ്രകൃതിഭംഗികൊണ്ട് അനുഗൃഹീതമായ ഇടുക്കിജില്ലയിലെ പല മനോഹരമായ പ്രദേശങ്ങളും, തീർത്തും അവഗണിക്കപ്പെട്ട നിലയിലാണ് ഇന്നും സ്ഥിതി ചെയ്യുന്നത്. ഈ അവഗണനയുടെ ഒരു ഉത്തമ ഉദാഹരണമായി ചൂണ്ടിക്കാണിയ്ക്കുവാൻ അഞ്ചുരുളിയുടെ ഇന്നത്തെ അവസ്ഥ തന്നെ ധാരാളമാണ്.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLjf7lKWpPqR6JmtBIb6knZm5IZ-XUSmJO5yko-OK8xh4QWXFhHcK-DRSfj7En0KMXVIVKv1g9_umu44o1kxMNWFwHVyPErWxpgKzsdeLT2QxB6J2938VZGqxGgj00V7TalknXZokm5M0/s1600/002.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhLjf7lKWpPqR6JmtBIb6knZm5IZ-XUSmJO5yko-OK8xh4QWXFhHcK-DRSfj7En0KMXVIVKv1g9_umu44o1kxMNWFwHVyPErWxpgKzsdeLT2QxB6J2938VZGqxGgj00V7TalknXZokm5M0/s640/002.jpg" width="425" /></a></div>മഴക്കാലങ്ങളിൽ,കോടമഞ്ഞിന്റെ പുതപ്പിനടിയിൽ മൂടിക്കിടക്കുന്ന ഒരു മല, ജലാശയത്തിന് അതിരിട്ട് ഉയർന്ന് നിൽക്കുന്നുണ്ട്. ഈ മലയുടെ ഉള്ള് തുരന്ന്, മൂന്ന്കിലോമീറ്ററോളം നീളത്തിൽ നിർമ്മിച്ച ഒരു തുരങ്കവും ഇവിടെയുണ്ട്. ജലാശയത്തിന്റെ കാഴ്ചകളേക്കാൾ, സാഹസികരായ സഞ്ചാരികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നതിൽ ഈ തുരങ്കവും ഒരു പ്രധാന പങ്ക് വഹിക്കുന്നുണ്ട്.<br />
<br />
ഈ തുരങ്കത്തിന്റെ നിർമ്മാണം നേർരേഖയിൽ ആയതിനാൽ, പ്രവേശനകവാടത്തിനു സമീപം നിന്നു നോക്കിയാൽ മറുവശത്തുകൂടി ഉള്ളിലെത്തുന്ന പ്രകാശം, ഒരു നാണയ വലിപ്പത്തിൽ കാണുവാൻ സാധിക്കും. വർഷങ്ങൾക്കുമുൻപ് നടത്തിയ ഒരു യാത്രയിൽ, ഒരു കിലോമീറ്ററിലേറെ ദൂരം ഈ തുരങ്കത്തിലൂടെ ഞങ്ങൾ ഉള്ളിലേയ്ക്ക് കയറിപ്പോയിട്ടുണ്ട്. തുരങ്കത്തിലൂടെ നടന്ന് ഇരട്ടയാറിൽ എത്തിച്ചേരുക എന്നൊരു ഉദ്ദേശ്യം മനസ്സിൽ ഉണ്ടായിരുന്നുവെങ്കിലും വെളിച്ചക്കുറവുമൂലം യാത്ര, പാതിവഴിയിൽ ഉപേക്ഷിക്കേണ്ടിവന്നു. കൂറ്റൻ കടവാവലുകളുടെയും, നീർക്കോലിപോലെ ജലത്തിൽ കാണപ്പെടുന്ന പാമ്പുകളുടെയും ആവാസകേന്ദ്രം കൂടിയാണ് ഈ തുരങ്കം. വിഷപാമ്പുകളെ ഉള്ളിൽ കണ്ടിട്ടില്ലെങ്കിലും, അവ കാണപ്പെടുവാനുള്ള സാധ്യത തള്ളിക്കളയുവാനാകാത്തതിനാൽ, വെളിച്ചമില്ലാതെയുള്ള യാത്ര അപകടസാധ്യത നിറഞ്ഞതു തന്നെയാണ്. കൂടാതെ വർഷങ്ങളായുള്ള നീരൊഴുക്കിന്റെ ഫലമായി മിനുസമേറിയ പാറയും, അവയിൽ പറ്റിപ്പിടിച്ചുവളരുന്ന പായലും കൂടിയാകുമ്പോൾ അപകടസാധ്യത പതിന്മടങ്ങ് വർദ്ധിക്കുന്നു.<br />
<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWdqogmtJ27YCYyoR2HMRbVBx10hfFHhFJVC4KNVyXuZi-cQVrebbAMyU-2yDx1-j9JvQbRdeBVpAwxG-0Z4vN62If-Kfv1GUCsquUf_JyOyrNq3dfAtAuHL2Myh9b62aXEyVeR_9vyqY/s1600/11.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjWdqogmtJ27YCYyoR2HMRbVBx10hfFHhFJVC4KNVyXuZi-cQVrebbAMyU-2yDx1-j9JvQbRdeBVpAwxG-0Z4vN62If-Kfv1GUCsquUf_JyOyrNq3dfAtAuHL2Myh9b62aXEyVeR_9vyqY/s1600/11.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">ഇതും ഒരു വേനൽക്കാല ദൃശ്യം: (ഗൂഗിൾ)</b></td></tr>
</tbody></table>ജലാശയത്തിന്റെ തീരത്തുകൂടി തുരങ്കം സ്ഥിതിചെയ്യുന്ന ഭാഗത്തേയ്ക്ക്, മനോഹരമായ ചിത്രങ്ങളും പകർത്തി ഞങ്ങൾ നടന്നു. വല്ലപ്പോഴും എത്തുന്ന സന്ദർശകരും, മീൻപിടുത്തക്കാരും നടന്നുണ്ടായ വഴിത്താരയിലൂടെ വേണം അവിടേയ്ക്ക് എത്തുവാൻ. വഴിയുടെ ഇരുവശവും കാടുകളും, പുല്ലുകളും ഒരാൾ ഉയരത്തിൽവരെ വളർന്നു നിൽക്കുന്നുണ്ട്. ഇതിനിടയിൽ തീരത്തെ പുല്ലുകൾക്കിടയിൽ മറഞ്ഞിരുന്ന വെട്ടുക്കിളികളുടെ ഒരു ചെറുകൂട്ടം ഞങ്ങളൂടെ കണ്ണിൽ പെട്ടു. ഏതാണ്ട് നാലിഞ്ചോളം നീളമുള്ള, അനവധി വർണങ്ങളിലുള്ള ചിത്രപ്പണികൾ നിറഞ്ഞ ശരീരവുമായി പറന്നെത്തുന്ന ഈ ഭീകരന്മാർക്ക്, ഏക്കർകണക്കിന് സ്ഥലങ്ങളിലെ കാർഷികവിളകൾ തിന്നുതീർക്കുവാൻ നിമിഷങ്ങൾ മാത്രം മതി.പല സ്ഥലങ്ങളിലും ഈ ജീവികൾ കൃഷിക്കാർക്ക് ഒരു പേടി സ്വപ്നം തന്നെയാണ്.അപൂർവ്വമായി മാത്രം കാണപ്പെടുന്ന അവയുടെ കുറച്ച് ചിത്രങ്ങൾ അവിടെനിന്നും പകർത്തിയശേഷം ഞങ്ങൾ തുരങ്കത്തിനടുത്തെത്തി. വേനൽക്കാലങ്ങളിൽ നൂറടിയോളം ഉയരത്തിൽ തുരങ്കത്തിൽ നിന്നും ഒഴുകിയിറങ്ങുന്ന വെള്ളച്ചാട്ടം, ഡാമിലെ ജലനിരപ്പുയർന്നതോടെ, കേവലം അഞ്ചടിയായി ചുരുങ്ങിയിരിക്കുകയാണ്. തുരങ്കത്തിലൂടെ ഒഴുകിയെത്തുന്ന ശക്തമായ ജലപ്രവാഹം, വളരെ സുഖപ്രദമായ ഒരു അന്തരീക്ഷമാണ് ഇവിടെ രൂപപ്പെടുത്തിയിരിക്കുന്നത്.<br />
<br />
ശാന്തമായ അന്തരീക്ഷത്തിൽ ഈ സൗന്ദര്യം ആസ്വദിക്കുവാൻ ഞങ്ങൾ രണ്ടുപേർ മാത്രം........ ജലാശയത്തിനുമുകളിലൂടെ വീശിയെത്തുന്ന തണുത്ത കാറ്റ് ഞങ്ങളെ തലോടി കടന്നു പോയിക്കൊണ്ടിരുന്നു... ഇരുണ്ടുമൂടിയ മേഘക്കീറുകൾക്കിടയിലൂടെ സൂര്യന്റെ സുവർണരശ്മികൾ അരിച്ചെത്തി, തടാകത്തിൽ പ്രതിഫലിക്കുന്ന മനോഹരമായ ഫ്രെയിമിലേയ്ക്ക് ഒരു ചെറുതോണികൂടി തുഴഞ്ഞെത്തിയതോടെ അഞ്ചുരുളിയുടെ സൗന്ദര്യം പതിന്മടങ്ങ് വർദ്ധിച്ചതുപോലെ... <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6XDjJp0Tkgtdh8EYyPCQ_0k5Jzxf9IamymVfflrGQLubbtTQHTu5yEqhOBZ92NXG5TyMFeHja5HNdMgmzNtYGxjJoNz1w7xqEEdf_Jy4KCMuq-hqCus8sG7fEfLcmCDcLDV0YVblWbaM/s1600/14.jpg" style="margin-left: auto; margin-right: auto;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg6XDjJp0Tkgtdh8EYyPCQ_0k5Jzxf9IamymVfflrGQLubbtTQHTu5yEqhOBZ92NXG5TyMFeHja5HNdMgmzNtYGxjJoNz1w7xqEEdf_Jy4KCMuq-hqCus8sG7fEfLcmCDcLDV0YVblWbaM/s1600/14.jpg" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">അഞ്ചുരുളി- വേനൽക്കാലത്ത്.</b></td></tr>
</tbody></table>മനോഹരമായ കുറച്ചു ചിത്രങ്ങൾക്കൂടി പകർത്തിയശേഷം, തീരത്തുകൂടി മടങ്ങിവരുമ്പോഴേയ്ക്കും അഞ്ചുരുളിയുടെ കാഴ്ചകളിലേയ്ക്ക് മറ്റൊരു കൂട്ടം സഞ്ചാരികൾ കൂടി എത്തിയിരുന്നു. കാഞ്ഞിരപ്പള്ളിയിൽനിന്നുള്ള യാത്രയിൽ, അഞ്ചുരുളിയുടെ കാഴ്ചകൾകൂടി ആസ്വദിക്കുവനായി എത്തിയതായിരുന്നു അവർ.. തുരങ്കത്തിന്റെ കാഴ്ചകൾ അടുത്തുകാണുന്നതിനായി, പായൽനിറഞ്ഞ കല്ലുകളിൽക്കൂടി കയറുവാനൊരുങ്ങിയ അവർക്ക്, അപകടസാധ്യതയെപ്പറ്റി മുന്നറിയിപ്പ് നൽകിയശേഷം ഞങ്ങൾ മറ്റു കാഴ്ചകളിലേയ്ക്ക് മടങ്ങി.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkubMpOQS5LLIk0rBcpT9IRGAi4qJR1QvvTUd79UaJhVLmEU-xvwua-zecS3KDcThrpAYFrL1lAZV0Kb3_S5WjN4CXlYRw3soDqhyphenhyphenXh8CV6d_pW_mmN-WQVKOXcTC_vna610T5netnKj4/s1600/4.jpg" style="margin-left: 1em; margin-right: 1em;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhkubMpOQS5LLIk0rBcpT9IRGAi4qJR1QvvTUd79UaJhVLmEU-xvwua-zecS3KDcThrpAYFrL1lAZV0Kb3_S5WjN4CXlYRw3soDqhyphenhyphenXh8CV6d_pW_mmN-WQVKOXcTC_vna610T5netnKj4/s1600/4.jpg" /></a></div>സന്ധ്യയായതോടെ മീൻപിടിക്കുവാനായി ഒറ്റയ്ക്കും കൂട്ടമായും ആളുകൾ എത്തിത്തുടങ്ങിയിരുന്നു. ചെറുവള്ളങ്ങളിൽ എത്തുന്നവർ ജലാശയത്തിന്റെ മധ്യത്തിലൂടെ കെട്ടുവലയിടുമ്പോൾ, മറ്റുള്ളവർ വലിയ ചൂണ്ടകളുമായാണ് മീൻപിടിക്കുവാൻ എത്തുന്നത്. മീൻപിടിത്തത്തിന്റെ കാഴ്ചകൾ ആസ്വദിച്ച് അല്പനേരം ഞങ്ങൾ തീരത്തുകൂടി ചുറ്റിത്തിരിഞ്ഞുനടന്നു. ജലാശയത്തിനുപിന്നിൽ ഉയർന്നുനിൽക്കുന്ന മലനിരകളുടെ മറവിലേയ്ക്ക് സൂര്യൻ ചാഞ്ഞുതുടങ്ങിയതോടെ, ഞങ്ങളും മടക്കയാത്രക്കൊരുങ്ങി.<br />
<br />
വേനൽക്കാലത്തിന്റെ വർണപ്പകിട്ട് നിറഞ്ഞുനിൽക്കുന്ന പ്രകൃതിസൗന്ദര്യം, ഈ യാത്രയിൽ ആസ്വദിക്കുവാൻ ആയില്ല എങ്കിലും, മഴക്കാലത്തിന്റെ വ്യത്യസ്തമായൊരു സൗന്ദര്യം ആസ്വദിച്ച് അഞ്ചുരുളിയിൽനിന്നും തിരികെ മടങ്ങുമ്പോഴേയ്ക്കും, അടുത്ത മഴയ്ക്കുള്ള ഒരുക്കവുമായി, പ്രകൃതി യാത്ര അയയ്ക്കുവാൻ എത്തിയിരുന്നു.<br />
<div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com7tag:blogger.com,1999:blog-4628133033338158729.post-91718764263206178812011-10-02T01:47:00.000-07:002011-10-02T01:47:16.726-07:00ഹൈദർമേടിലെ പൂക്കാലം<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: left;">സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും നല്ല നാളുകളുടെ ഓർമ്മകളെ ചിറകിലേറ്റി, ഒരു ഓണക്കാലം കൂടി വരവായി......... കള്ളക്കർക്കിടകത്തിന്റെ ജലസമൃദ്ധിയിൽ പൂത്തുലഞ്ഞു നിൽക്കുന്ന ചെത്തിയും, <span style="font-family: inherit;">തുമ്പയും, മുക്കുറ്റിയും, കാക്കപ്പൂവും, ചേർന്നൊരുക്കുന്ന വർണപ്പൊലിമ തേടി തൊടിയിലും, പാടത്തും, പാതവക്കിലും അലഞ്ഞു നടന്നിരുന്ന ഒരു ബാല്യത്തിന്റെ ഓർമ്മകൾ, മനസ്സിന്റെ അടിത്തട്ടിൽ നിന്നും, ചിങ്ങമാസത്തിന്റെ ഐശ്വര്യം നിറഞ്ഞുനിൽക്കുന്ന പ്രകൃതിയിലേയ്ക്കുള്ള ഒരു മടക്കയാത്രയ്ക്ക് ആരംഭം കുറിച്ചുകഴിഞ്ഞു....... </span></div><div class="separator" style="clear: both; text-align: left;"><span style="font-family: inherit;"> പച്ചപ്പുല്ലിനാൽ മൂടിക്കിടക്കുന്ന കുളത്തിനു ചുറ്റും പറക്കുന്ന, ചുവന്നുതുടുത്ത ഓണത്തുമ്പികളും, പൂത്തുലഞ്ഞു നിൽക്കുന്ന ചെത്തിച്ചെടികളിൽ മരന്ദം നുകരുവാൻ എത്തുന്ന സുന്ദരിശലഭങ്ങളും, കരിവണ്ടുകളും, ഗ്രാമത്തിന്റെ സൗന്ദര്യം നിറഞ്ഞുനിന്നിരുന്ന ചെമ്മൺപാതയുടെ ഇരുവശങ്ങളിലും, നിറങ്ങളുടെ മലർമെത്ത വിരിച്ചുനിന്നിരുന്ന അരിപ്പൂച്ചെടികളും, മനസ്സിന്റെ ചുമരുകളിൽ കാലം വരച്ചുചേർത്ത വർണ ചിത്രങ്ങളായി ഇന്നും സൂക്ഷിക്കാത്തവരായി നമ്മിൽ ആരാണുള്ളത്. </span></div><div class="separator" style="clear: both; text-align: left;"><span style="font-family: inherit;"> </span>എന്നാൽ ഇന്ന്, ഓണപ്പാട്ടിന്റെ ശീലുകൾ മുഴങ്ങാത്ത നാട്ടിൽ, കാട്ടുപൂക്കൾപോലും വിരിയുവാനില്ലാത്ത തൊടികളിൽ, ഓണത്തുമ്പിയുടെ വെള്ളിച്ചിറകുകളുടെ തിളക്കം തേടി കണ്ണുകൾ അലയുമ്പോൾ, പഴയ ഓണക്കാലത്തിന്റെ ഓർമ്മകൾ വീണ്ടും അനുഭവിക്കുവാൻ, ഒരു യാത്രക്കായി മനസ്സ് തീവ്രമായി ആഗ്രഹിക്കുന്നു... വസന്തം വിരുന്നിനെത്തിയ മലനിരകളിൽ, പൂവിനോടും, പൂമ്പാറ്റയോടും, അണ്ണാറക്കണ്ണനോടും കുശലം പറഞ്ഞ്, ഇളംകാറ്റിലൊഴുകുന്ന അപ്പൂപ്പൻതാടി പോലെ പാറിപ്പറന്നു നടക്കുവാനായിമാത്രം ഒരു യാത്ര.....</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkmNp_NN4gbkorYULHf7uLXSx78IOoqIF5eBuhhYAuf8B6v_R6yIHs0m-k4jxgOitPhHhy3R4IeB0oNI574Tu0ucCEUd1-uK2FyZgsqJl4-7tu3O1mg3A77Ret0JaTAU7EgtH0pMUWBCc/s1600/023.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjkmNp_NN4gbkorYULHf7uLXSx78IOoqIF5eBuhhYAuf8B6v_R6yIHs0m-k4jxgOitPhHhy3R4IeB0oNI574Tu0ucCEUd1-uK2FyZgsqJl4-7tu3O1mg3A77Ret0JaTAU7EgtH0pMUWBCc/s640/023.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">ഹൈദർമേടിൽനിന്നൊരു ദൃശ്യം</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">വർണപുഷ്പങ്ങൾ തലയാട്ടിവിളിക്കുന്ന, ഹരിതനിറം ഉടലാകെ വാരിപ്പൂശി, കോടമഞ്ഞിൻപുതപ്പിനുള്ളിൽ തലയൊളിപ്പിച്ചുനിൽക്കുന്ന, മനോഹരമായ അണക്കരമെട്ടും, ഹൈദർമേടും, അയൽവാസിയും സുഹൃത്തുമായ ജോണിയുടെ വാക്കുകളിലൂടെ മനസ്സിൽ ചേക്കേറിയിട്ട് നാളുകളേറെയായിരിക്കുന്നു. കേരള-തമിഴ്നാട് അതിർത്തിയിൽ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ രാമക്കൽമേട് മലനിരകളോട് ചേർന്നുകിടക്കുന്ന ഈ സുന്ദരമായ മലമടക്കുകൾ, യാത്രാസൗകര്യത്തിന്റെ അപര്യാപ്തത മൂലം, വിനോദസഞ്ചാരികൾക്ക് ഇന്നും ഒരു സ്വപ്നം മാത്രമായി അവശേഷിക്കുകയാണ്. ഒരു വർഷത്തോളമായി മനസ്സിൽ നിറഞ്ഞുനിന്നിരുന്ന ആ സുന്ദരസ്വപ്നത്തിന്റ് നേർകാഴ്ചകൾക്കായി, നനുത്ത് പെയ്യുന്ന നൂൽമഴയുടെ കുളിരും പേറി ആ മലമടക്കുകൾക്കു മുകളിലേയ്ക്ക്, ഞങ്ങളുടെ യാത്ര ആരംഭിക്കുകയാണ്.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvYO-Z0dHpz4LIZNjeKu7aM-M7dJ3fA76nn1mm0GxauK-eaOpFswGMN7xchqcCmX19LeCotZ917ZjKldPhgxzKR4PK7ckbyRsJ0PZ93BKDPty9en-t2lFvVAE9lxJb_inwv0ZaAhjcS2E/s1600/011-1.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvYO-Z0dHpz4LIZNjeKu7aM-M7dJ3fA76nn1mm0GxauK-eaOpFswGMN7xchqcCmX19LeCotZ917ZjKldPhgxzKR4PK7ckbyRsJ0PZ93BKDPty9en-t2lFvVAE9lxJb_inwv0ZaAhjcS2E/s640/011-1.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">മഞ്ഞുപൊതിയും താഴ്വരയിൽ..............</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">അതിരാവിലെ മുതൽ പിണങ്ങിനിന്നിരുന്ന മാനം, യാത്രയുടെ ആരംഭത്തിൽ അല്പം പ്രസാദിച്ചുവെങ്കിലും, ചേമ്പളത്ത് എത്തിയതോടെ മുഖം കറുപ്പിച്ചുതുടങ്ങി. നൂൽമഴയുടെ കുളിരിൽനിന്നും, കർക്കിടകപ്പെയ്ത്തിന്റെ രൗദ്രഭാവം ഉൾക്കൊണ്ടതുപോലെ മഴത്തുള്ളികളുടെ ശക്തി കൂടി വന്നുകൊണ്ടിരിക്കുന്നു...അല്ലെങ്കിലും സുഗന്ധവ്യജ്ഞനങ്ങളുടെ സുഗന്ധം പരത്തുന്ന നെടുങ്കണ്ടത്തിന്റെ കാലാവസ്ഥ, മഴക്കാലത്തിന്റെ തുടക്കത്തോടെ പ്രവചനാതീതമായിത്തീരുക പതിവാണ്. ഇന്ന് പഴമക്കാരുടെ വാക്കുകളിൽ മാത്രം നിറയുന്ന, ഹൈറേഞ്ചിന്റെ പഴയകാലഘട്ടത്തിലെ കാലാവസ്ഥ ആസ്വദിക്കണമെങ്കിൽ, കുമളി-മൂന്നാർ റോഡിൽ, മലനിരകൾക്കിടയിൽ നിലകൊള്ളുന്ന ഈ ചെറുപട്ടണത്തിൽ എത്തിയേ മതിയാകൂ.. ഇടവേളകളില്ലാതെ പെയ്യുന്ന നൂൽമഴയും, മലനിരകൾക്കുമുകളിൽ വെണ്മയുടെ കമ്പളം വിരിക്കുന്ന കോടമഞ്ഞും, പല്ലുകളെ താളമടിപ്പിക്കുന്ന ശീതക്കാറ്റും ഇന്നും നെടുങ്കണ്ടത്തിന് സ്വന്തം.....</div><div class="separator" style="clear: both; text-align: left;"> കല്ലാറ്റിൽ എത്തിയപ്പോഴേയ്ക്കും മഴ വീണ്ടും ശക്തി പ്രാപിച്ചിരുന്നു. ഹെൽമെറ്റിനും മഴക്കോട്ടിനും പ്രതിരോധിക്കുവാനാകാത്ത വിധം ശക്തമായ തണുപ്പ്, ശരീരത്തിലേയ്ക്ക് അരിച്ചുകടക്കുവാൻ തുടങ്ങി. തൂക്കുപാലത്തിനുള്ള വഴി തിരിയുമ്പോൾ മുതൽ ഇടുക്കിയിലേയ്ക്കുള്ള നീരൊഴുക്കുമായി കല്ലാർ എന്ന ചെറുതോട്, പാതയുടെ ഒരു വശത്ത് തെളിഞ്ഞുവന്നു. മലമടക്കുകൾക്കിടയിൽ നിന്നും ഉറവ പൊട്ടിയൊഴുകുന്ന വെള്ളച്ചാലുകൾ ഒന്നുചേർന്ന്, കല്ലാറ്റിൽനിന്നും രണ്ടുകിലോമീറ്റർ നീളമുള്ള തുരങ്കത്തിലൂടെ തോവാളയിലും, ഇരട്ടയാറിൽനിന്നും ആരംഭിക്കുന്ന അടുത്ത തുരങ്കത്തിലൂടെ കടന്ന് അഞ്ചുരുളിയിലും എത്തിയാണ് ഇടുക്കി ജലാശയത്തോട് ചേരുന്നത്.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0__UEUMSLbCDSq4jo6Cl5ERxQ76S0yorzrJgMQzrDH2oB1XDh8bEsfOW_2s4LPYmzx0oFT5tmfXZhYL6D-QPa562x2e6ypgfSb1CuvkhtWV0opBSHYudjNr4D8c6qEGpqTRgUFFfzWOw/s1600/anchuruli.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi0__UEUMSLbCDSq4jo6Cl5ERxQ76S0yorzrJgMQzrDH2oB1XDh8bEsfOW_2s4LPYmzx0oFT5tmfXZhYL6D-QPa562x2e6ypgfSb1CuvkhtWV0opBSHYudjNr4D8c6qEGpqTRgUFFfzWOw/s640/anchuruli.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">അഞ്ചുരുളിയിലെ തുരങ്കം-ഒരു വേനൽക്കാല ചിത്രം</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">തോടിന്റെ കരയിലൂടെ വളഞ്ഞുപുളഞ്ഞുപോകുന്ന വഴികൾ, മഴക്കാലം തല്ലിത്തകർക്കുകകൂടി ചെയ്തതോടെ, വാഹനയാത്രകൾ കൂടുതൽ ദുർഘടമായി തീർന്നിരിക്കുന്നു. മഴവെള്ളം നിറഞ്ഞുകിടക്കുന്ന കുഴികൾ കയറിയിറങ്ങി, പുളിയന്മലറോഡിൽനിന്നും വലത്തേയ്ക്ക് തിരിഞ്ഞാൽ, രാമക്കൽമേടിന്റെ പ്രവേശനകവാടമായ, തൂക്കുപാലം എന്ന ചെറുപട്ടണത്തിലേയ്ക്കാണ് പ്രവേശിക്കുന്നത്. ഇവിടെനിന്നും അഞ്ചു കിലോമീറ്റർ മാത്രം ദൂരത്തിലായി രാമക്കൽമേട് സ്ഥിതി ചെയ്യുന്നു.</div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhr96f5s54V_Seeu0NkWtgnIOZPN7Kcd9nZSSjSg42qq7wXB5mnC22tfjA6kcnw0eb7DdSOcc_RHe0IkzgdSE_-EzpIjDHX1Fp-uKa3ThTg0F6cnIMx8BXDUzRkYf0hXJQirVKGYauyF24/s640/02.jpg" style="margin-left: auto; margin-right: auto;" width="640" /></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">ഒരു വഴിയോരക്കാഴ്ച....</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">രാമക്കൽമേടിന്റെ കാഴ്ചകൾക്ക് അവധികൊടുത്ത്, ഞങ്ങളുടെ യാത്ര ഹൈദർമേടിനെ ലക്ഷ്യമാക്കി നീങ്ങി. കുരുമുളക്, കാപ്പി, കൊക്കോ തുടങ്ങി അനവധി സുഗന്ധവിളകളുടെ ഫലഭൂയിഷ്ഠതയുടെ നടുവിലൂടെ വളഞ്ഞു പുളഞ്ഞുകിടക്കുന്ന ഇടുങ്ങിയ വഴികൾ, ഏതൊരാളുടെയും ഡ്രൈവിംഗ് വൈദഗ്ധ്യത്തെ ചോദ്യം ചെയ്യാൻ ഉതകുന്നവയാണ്. കുത്തനെയുള്ള കയറ്റങ്ങളും, കയറ്റങ്ങൾക്കിടയിൽ അപ്രതീക്ഷിതമായി കടന്നുവരുന്ന കൊടുംവളവുകളും ഒത്തുചേരുമ്പോൾ പോരുകാളയെപ്പോലെ കുതിച്ചുകയറുന്ന CBZ- ന്റെ കരുത്തുറ്റ എഞ്ചിൻപോലും പലപ്പോഴും പതറിപ്പോകുന്നു. ഇത്തരത്തിലുള്ള അഞ്ചോളം കയറ്റങ്ങൾ പിന്നിട്ട ശേഷം, യാത്ര മൺറോഡിലേയ്ക്ക് വഴിമാറുകയാണ്. ഇളകിക്കിടക്കുന്ന കല്ലുകളും, ചെളിമണ്ണുംചേർന്ന് യാത്ര ദുഷ്കരമാക്കുമ്പോഴും, നീലാകാശത്തെ പുണർന്ന്, അനന്തതയിലേയ്ക്കു പരന്നുകിടക്കുന്ന നീലമലനിരകളും, കനത്ത പുൽമേടുകളും മനസ്സിനു കുളിർമ പകരുന്ന കാഴ്ചകളുമായി കടന്നുവരുന്നു. ഒപ്പം തൂവൽസ്പർശം പോലെ പെയ്തിറങ്ങുന്ന മഴനൂലുകളും......</div><div class="separator" style="clear: both; text-align: left;"> ചെളിക്കുഴികൾ താണ്ടി അണക്കരമെട്ടിന്റെ മുകൾപ്പരപ്പിനെ സമീപിക്കുമ്പോൾതന്നെ കാറ്റാടിപ്പാടങ്ങളുടെ മുഴക്കം കൊടുങ്കാറ്റുപോലെ കാതുകളിലേയ്ക്കെത്തിത്തുടങ്ങും.. ടൺകണക്കിനു ഭാരമുള്ള കാറ്റാടിച്ചിറകുകൾ വായുവിനെ കീറിമുറിച്ച് കറങ്ങുന്ന കാഴ്ചകൂടി ചേർന്നപ്പോൾ പശ്ചാത്തലത്തിലുള്ള മലനിരകളുടെ സൗന്ദര്യം പതിന്മടങ്ങ് വർദ്ധിച്ചതുപോലെ.....</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_TUVvsCGkcw9y9XA-yLLczC3KajYftKSsieHN_F9mzlBjjRFW6NVktKCgWu7as-O-s6LrBfQ9Slwzz4ATru04GYjdNkAcUUT4XYOwiECcFlFN5SYSSbJLd4hYW2p9T7yiyhlQxa9LZGk/s1600/06.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh_TUVvsCGkcw9y9XA-yLLczC3KajYftKSsieHN_F9mzlBjjRFW6NVktKCgWu7as-O-s6LrBfQ9Slwzz4ATru04GYjdNkAcUUT4XYOwiECcFlFN5SYSSbJLd4hYW2p9T7yiyhlQxa9LZGk/s640/06.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">അണക്കരമെട്ടിലെ കാറ്റാടിയന്ത്രങ്ങൾ...</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">വാഹനത്തിലുള്ള യാത്ര, കാറ്റാടിപ്പടത്തിനു സമീപത്ത് അവസാനിക്കുകയാണ്. വഴിയോരത്തുള്ള വീടിനുസമീപം ബൈക്ക് നിറുത്തിയശേഷം കാൽനടയായുള്ള യാത്രക്ക് ഞങ്ങൾ തുടക്കം കുറിച്ചു. അപൂർവ്വമായിമാത്രമെത്തിച്ചേരുന്ന വാഹനങ്ങൾ ഉണ്ടാക്കിയെടുത്ത വഴിത്താര മുഴുവൻ പുല്ലു വളർന്നു നിൽക്കുന്നു. രക്തഗന്ധം മണത്തുനടക്കുന്ന അട്ടകളുടെയും, വിഷപ്പാമ്പുകളുടെയും ശല്യമുള്ളതിനാൽ, വളരെ ശ്രദ്ധിച്ചുവേണം പുല്ലുകൾക്കിടയിലൂടെ, ഓരോ ചുവടും മുൻപോട്ടു വയ്ക്കാൻ...</div><div class="separator" style="clear: both; text-align: left;"> കാട്ടുവഴികളെ പുണരുവാനുള്ള ആവേശത്തിൽ ഇരുവശത്തുനിന്നും വളർന്നിറങ്ങിയിരിക്കുന്ന വൃക്ഷശിഖരങ്ങൾ. അവയിൽനിന്നും പെരുമ്പാമ്പുകളെപ്പോലെ തൂങ്ങിക്കിടക്കുന്ന വള്ളികൾ..വഴിയോരങ്ങളിൽ കാടുപിടിച്ചനിലയിൽ കിടക്കുന്ന തോട്ടങ്ങളിൽ, പിഞ്ചുകായ്കളുമായി നിൽക്കുന്ന ഓറഞ്ചുമരങ്ങളും ധാരാളം.. ഏലയ്ക്കായുടെ വില ഉയർന്നതോടെ ഈ തോട്ടങ്ങളിൽ പണിയായുധങ്ങളുടെ മുഴക്കം ഉയർന്നുതുടങ്ങിയിട്ടുണ്ട്. ..നടപ്പുവഴിവിട്ട് കാടിനുള്ളിലൂടെ അല്പം ഉള്ളിലേയ്ക്കു നടന്നാൽ ധാരാളം ആമകളെ കാണുവാൻ സാധിക്കുന്ന ഒരു കുളവുമുണ്ട്. വേനൽക്കാലത്ത് കുളത്തിലെ ജലനിരപ്പ് താഴുമ്പോഴാണത്രെ, ആമകളെ കൂടുതലായി കാണുവാൻ സാധിക്കുക.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgS9EbSA0HD0xGm9dRNJv4VrhXSsnJ-edMkg1yePTOa_8FTveD8S0-hKCUg8iZnBOCoggUh3n0iGlv0hKYbcmOgewasQIWuZxkuacrB4o8YSjWrDBMhKhAnxNhVxGqZ7_C3ZyTbHIGgaes/s1600/01-1.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="424" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgS9EbSA0HD0xGm9dRNJv4VrhXSsnJ-edMkg1yePTOa_8FTveD8S0-hKCUg8iZnBOCoggUh3n0iGlv0hKYbcmOgewasQIWuZxkuacrB4o8YSjWrDBMhKhAnxNhVxGqZ7_C3ZyTbHIGgaes/s640/01-1.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="color: #0b5394;">ചെളിവഴിയിലൂടെ.............</span></b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">പുല്ലുകൾ വളർന്നുനിന്നിരുന്ന വഴി അവസാനിച്ചതോടെ യാത്ര കൂടുതൽ ദുഷ്ക്കരമായി മാറി. കന്നുകാലികൾ ചവിട്ടിക്കുഴച്ച ചെളിനിറഞ്ഞ പാതയിലൂടെ അരക്കിലോമീറ്ററോളം വരുന്ന ഏറ്റവും ദുർഘടഭാഗം പിന്നിട്ടതോടെ, കാത്തിരുന്ന മലനിരകളുടെ നയനാഭിരാമമായ സുന്ദരദൃശ്യം, ഒരു ജലഛായാചിത്രം പോലെ കണ്മുൻപിൽ തെളിഞ്ഞുവന്നു. അവിടെ ശുഭ്രവസ്ത്രം വിരിച്ചതുപോലെ, പരന്നുകിടക്കുന്ന കനത്ത മൂടൽമഞ്ഞിനടിയിൽ തലയൊളിപ്പിച്ച് നിൽക്കുന്നു ഹൈദർമല.</div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhUlszETuOyn7SLpM7Tie5SeyxJkZTHp6m0ZIgQHA2ZvflFGjAzJPR-n88xydDEs7h7IahEwTU_R73bx0NMxt_2iinuEWyJBjW2zps5ORD1s9AsR7zfd0E-2MQDP1cm4uX0_C1FLy9OMnY/s1600/medu1.jpg" /></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">ഹൈദർമേട്...താഴ്വരയിൽനിന്നൊരു ദൃശ്യം</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">മനസ്സും ശരീരവും ഉയരങ്ങളിലേയ്ക്കു ഓടിക്കയറും മുൻപ്, അയൽപക്കബന്ധത്തിന്റെ നൂലിഴകളിൽ നെയ്തെടുത്ത സ്നേഹവുമായി, ഈ മലയുടെ അടിവാരത്തിൽ കാത്തിരിക്കുന്ന ഒരു കൊച്ചുകുടുംബത്തെയും ഞങ്ങൾക്ക് സന്ദർശിക്കേണ്ടതുണ്ട്.. കുഞ്ഞുന്നാളിൽ ഞങ്ങളെ കൈപിടിച്ചുനടത്തിയിരുന്നതിന്റെ ഓർമ്മകൾ ഇന്നും മനസ്സിൽ സൂക്ഷിക്കുന്ന, അയൽവാസിയായിരുന്ന ഫിലോചേച്ചിയുടെ കുടുംബം. കന്നുകാലികളെ വളർത്തുവാനുള്ള സൗകര്യം കണക്കിലെടുത്ത്, ചതുരംഗപ്പാറ മലനിരകളിലെ കൃഷിയിടത്തിൽനിന്നും, തങ്കച്ചൻചേട്ടനും, ചേച്ചിയും ഏകമകൻ ജിജോയുമൊത്ത് തങ്ങളുടെ ജീവിതം ഈ മലയടിവാരത്തിലേയ്ക്ക് പറിച്ചുനട്ടിരിക്കുകയാണ്. നമുക്ക് ചിന്തിക്കുവാൻ പോലുമാകാത്ത ഈ അസൗകര്യങ്ങൾക്കിടയിലും, അറുപതോളം കന്നുകാലികളും, ഒട്ടനവധി പക്ഷിമൃഗാദികളുമായി അവയെ സ്നേഹിച്ചും പരിപാലിച്ചും ഈ കൊച്ചുകുടുംബം സന്തോഷമായിത്തന്നെ ഇവിടെ കഴിഞ്ഞുകൂടുന്നു.... </div><div class="separator" style="clear: both; text-align: left;"> കന്നുകാലിത്തൊഴുത്തുകൾക്കിടയിലെ കൊച്ചുവീടിനെ സമീപിക്കുമ്പോൾത്തന്നെ നമ്മെ സ്വാഗതം ചെയ്യുവാനെത്തുന്നത് ശുഭ്രവസ്ത്രധാരികളായ അരയന്നങ്ങളാണ്. വെണ്മയുടെ സൗന്ദര്യം വഴിഞ്ഞൊഴുകുന്ന അരയന്നങ്ങൾക്കുപുറമെ ടർക്കിക്കോഴി, ഗിനിക്കോഴി, താറാവുകൾ, പാത്തകൾ, വിവിധയിനം കോഴികൾ എന്നിവയും രംഗപ്രവേശം ചെയ്തുതുടങ്ങി. ഇവരെയെല്ലാം കാത്തുസൂക്ഷിക്കുവാൻ കാട്ടാനയുടെയും പുലിയുടെയും മുൻപിൽ പോലും ചെറുത്തുനിൽക്കുന്ന, സമർത്ഥന്മാരായ മൂന്നു വേട്ടനായ്ക്കളും...</div><div class="separator" style="clear: both; text-align: center;"></div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg80i_BCi-FOLdpqOF9CN8JfURoO_hiZ8loFg7bjs1KUFBJdF2Wv3kc-zRTLm0ZVsME3kFxfXFx7kJG_6ecMzQpM-9SkHbnHr7xBekUCPr6FrGim7JZZmahJDJ0DU-nNCoW7bYFK43xoi8/s1600/04.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg80i_BCi-FOLdpqOF9CN8JfURoO_hiZ8loFg7bjs1KUFBJdF2Wv3kc-zRTLm0ZVsME3kFxfXFx7kJG_6ecMzQpM-9SkHbnHr7xBekUCPr6FrGim7JZZmahJDJ0DU-nNCoW7bYFK43xoi8/s640/04.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">മലമുകളിലേയ്ക്ക് കയറുമ്പോൾ.....................</b></td></tr>
</tbody></table>മുട്ടൊപ്പം ചെളിയിൽ മുങ്ങിയുള്ള യാത്രയായിരുന്നതിനാൽ, വീട്ടിലേയ്ക്കു കയറാതെതന്നെ ചേച്ചിയോട് കുറച്ച് വിശേഷങ്ങൾ പങ്കുവച്ചശേഷം, യാത്ര തുടരാൻ ഞങ്ങൾ തീരുമാനിച്ചു. "മഴക്കാലമായതുകൊണ്ട് അട്ടയുടെ ശല്യം വളരെ കൂടുതലാണ്..കുറച്ച് ഉപ്പുകൂടി കൈയ്യിൽ കരുതിക്കോ.." പറഞ്ഞുതീരും മുൻപ് ഒരു കിഴി ഉപ്പുമായി ചേച്ചി എത്തിക്കഴിഞ്ഞു. ഉപ്പുകിഴിയും വാങ്ങി, പുതിയ കാറ്റാടിപ്പാടത്തിനായി കേരള സർക്കാർ കണ്ടുവച്ചിരിക്കുന്ന, പച്ചപ്പരതാനിപോലെ പരന്നുകിടക്കുന്ന പുൽമേട്ടിലൂടെ ഞങ്ങൾ മുകളിലേയ്ക്കു കയറി...മനോഹരമായ പുൽമേട് ഇടിച്ചുനിരത്തി, മൂന്നു കൈയുള്ള രാക്ഷസന്മാരെപ്പോലെയുള്ള കാറ്റാടിയന്ത്രങ്ങൾ എത്തുന്നതോടെ ഈ മലനിരകളുടെ സ്വഭാവികമായ ഭംഗി നഷ്ടമാകുമെന്നുറപ്പ്...... അതിനു മുൻപ്, സൗന്ദര്യത്തിന്റെ താഴ്വരയിലൂടെയുള്ള യാത്രക്ക് കിട്ടിയ ഈ അവസരത്തെ, ഒരു ഭാഗ്യമായിത്തന്നെ കരുതാം..<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgISKIOEB6tkHTcMTp3thpLYO8m4E4Yb3BAVM1YevNNc__koY3vNAvZLW3mw9Ks_KK8tDrzoKdWObtJxY_SAthSItgzc25EnPhw2Pi6DvIrrun0RjGIJuALEzc0gnwKqZeGFVRjmt9_olM/s1600/05.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgISKIOEB6tkHTcMTp3thpLYO8m4E4Yb3BAVM1YevNNc__koY3vNAvZLW3mw9Ks_KK8tDrzoKdWObtJxY_SAthSItgzc25EnPhw2Pi6DvIrrun0RjGIJuALEzc0gnwKqZeGFVRjmt9_olM/s640/05.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">കാറ്റിന്റെ താളത്തിൽ നൃത്തംചവിട്ടും പുൽമേട്ടിലൂടെ.................</b></td></tr>
</tbody></table>മലയുടെ അടിവാരത്തിൽനിന്നും മുകളിലേയ്ക്ക് കയറുമ്പോൾ ജൂറാസിക് കാലഘട്ടത്തിനെ അനുസ്മരിപ്പിക്കുന്ന തരത്തിലുള്ള പന്നൽച്ചെടികളും, പേരറിയാത്ത അനവധി ചെടികളും വഴിയിലെമ്പാടും നിറഞ്ഞിരിക്കുന്നു. പ്രകൃതി ഒരുക്കിയ ഫ്ലവർഷോ പോലെ, നിലം പറ്റെ വളരുന്ന എല്ലാ ചെടികളും മഞ്ഞയും, വെള്ളയും, നീലയും നിറങ്ങളിലുള്ള പുഷ്പങ്ങൾകൊണ്ട് നിറഞ്ഞിരിക്കുന്നു. കുലകൾനിറയെ വെള്ളപ്പൂക്കൾ നിറഞ്ഞുവളരുന്ന, പേരറിയാത്ത ഒരു ചെടിയാണ്, ഏറ്റവും മനോഹരിയായി എനിക്കു തോന്നിയത്. പൂക്കളൂടെ ചിത്രങ്ങൾ എത്ര പകർത്തിയിട്ടും മതിയാകുന്നില്ല. അവയുടെ മണവും, നിറവും ഇന്ദ്രിയങ്ങളിൽ ഒരു അനുഭൂതിയായി പടർന്നു കയറുന്നു. സഞ്ചാരികൾക്ക് അപ്രാപ്യമായ ഈ മലനിരകളിൽ, ആരുടെയും കണ്ണിൽപ്പെടാതെ വിരിഞ്ഞു കൊഴിഞ്ഞു പോകേണ്ടിവരുന്ന തങ്ങളുടെ ദുർവിധിയോർത്ത്, ഈ സുന്ദരപുഷ്പങ്ങൾ ഒരുപക്ഷെ സങ്കടപ്പെടുന്നുണ്ടാവാം.............<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwiBCB4hLswH7rsF981jSnIbSEUL8WW6lSyemtkdxLa68UfqUvcpiWirr6ojHgqH7N8hNBPlfRwbz6iDerSLeSIQhTwKWX_7sT4fLK4UeMTHVJhjAJpkAipHtb0Ef7W-cF7E_f-2cQks8/s1600/09.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwiBCB4hLswH7rsF981jSnIbSEUL8WW6lSyemtkdxLa68UfqUvcpiWirr6ojHgqH7N8hNBPlfRwbz6iDerSLeSIQhTwKWX_7sT4fLK4UeMTHVJhjAJpkAipHtb0Ef7W-cF7E_f-2cQks8/s640/09.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b>മലമുകളിലേയ്ക്കെത്തുമ്പോൾ....................</b></td></tr>
</tbody></table>പട്ടുപോലെ നനുത്ത പുല്ല് പുതച്ചുകിടക്കുന്ന പുൽമേട്ടിൽ അല്പസമയം വിശ്രമം...... മേടുകൾ മുഴുവൻ കാട്ടുകിഴങ്ങുകൾ തേടിയെത്തുന്ന കാട്ടുപന്നികൾ കുത്തി മറിച്ചിട്ടിരിക്കുകയാണ്...പുൽമേടുകൾ അവസാനിക്കുന്നതോടെ കുത്തനെയുള്ള പാറക്കെട്ടുകൾക്ക് തുടക്കമായി...കൈകാലുകൾ ഊന്നിയും, കുറ്റിച്ചെടികളിൽ പിടിച്ചുമാണ് ചില സ്ഥലങ്ങളിൽ, പാറക്കെട്ടുകളിലൂടെ മുകളിലേയ്ക്ക് കയറിയത്... കാലൊന്നു വഴുതിയാൽ നൂറ് അടിയിലേറെ താഴ്ചയിലേയ്ക്കായിരിക്കും വീഴുക...മലയെ ചുറ്റിക്കറങ്ങി മുകളിലേയ്ക്കു കയറുവാൻ വഴികൾ ഉണ്ടെങ്കിലും , ചെറിയ സാഹസങ്ങൾ പകർന്നുതരുന്ന സംതൃപ്തികൾക്കാണല്ലോ ഇത്തരം യാത്രകളിൽ പ്രധാനം കൊടുക്കേണ്ടത്....<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjk-il1m-Qrs726fBEuYdjxsqyIXiG-ElLNZSVUu_V3g28BgHpXrY-dr0GxJ-4Xlq3s5JUbJiQzH1ClAO4f3g9rPAHtd57X3DPrw590y9eKqH25sRFEWIjEzYEF-pTUza_5QS5dmYg9gO4/s1600/07.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjk-il1m-Qrs726fBEuYdjxsqyIXiG-ElLNZSVUu_V3g28BgHpXrY-dr0GxJ-4Xlq3s5JUbJiQzH1ClAO4f3g9rPAHtd57X3DPrw590y9eKqH25sRFEWIjEzYEF-pTUza_5QS5dmYg9gO4/s640/07.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">യാത്രയുടെ മധ്യത്തിൽ, ഒരു വിദൂരക്കാഴ്ച.</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">മലയുടെ മുകളിൽ എത്തിയപ്പോൾ കാറ്റ് ശക്തമായിക്കഴിഞ്ഞിരുന്നു. ഉയരങ്ങളിൽനിന്നും കനത്ത മൂടൽമഞ്ഞ് മലനിരകളെ പൊതിഞ്ഞ് താഴേയ്ക്ക് ഇറങ്ങിവന്നുകൊണ്ടിരുന്നു. കാറ്റിന്റെ ഓളങ്ങളിൽ മൂടൽമഞ്ഞ് ചിതറിമാറുമ്പോൾ, വൃക്ഷങ്ങളാൽ മൂടപ്പെട്ട മരതകക്കുന്ന്, ഒരു മാന്ത്രികകാഴ്ച പോലെയാണ് തെളിഞ്ഞ് വരുന്നത്.....മലമടക്കുകൾ മൂടൽമഞ്ഞിൻ ധവളവർണത്താൽ മൂടുമ്പോൾ, ചങ്ങാത്തം കൂടി മഴയും ഇരച്ചെത്തി... ചരൽ വാരി എറിയുന്നതുപോലെ കനത്ത മഴത്തുള്ളികൾ..... കുട നിവർത്തിപ്പിടിക്കുവാൻ പോലും നിവൃത്തി ഇല്ലാത്ത കാറ്റിൽ, മഴയുടെ കുളിരിൽ മുങ്ങിക്കുളിച്ച് ഞങ്ങൾ മലയുടെ മുകളിലേയ്ക്ക് യാത്ര തുടർന്നു....</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeR1rxH1pKyJcVCJrW5c-g1TD-OqTMeeFnGAWI_NAxA3S2vh9JvD3sLI7rlh1rUPXS0gWYLCILjnN-aNoOsZ8sHJzjucZ9oXaM-q8jWJBiCZng7xwruw7cFAXNeNuNgcLPcj22aFn3S70/s1600/010.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKL7AlemtscRZt-IhyWPPDsGm-OKeTFDY_ezxxOV_9Z9_t2qORP8MYluFl9-g7f0vvpaE2hKysGD8g2tOkQRdlAVEBZOEB67ZSV9wOLnPac5jV6alEv58p0h19byJVj78khFz-zm9vRnU/s640/08.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">കൂടുതൽ ഉയരങ്ങളിലേയ്ക്ക്..............</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">ഉയരങ്ങളിലേയ്ക്ക് കയറുംതോറും താഴ്വരയിൽ, കാറ്റിന്റെ കരുത്തിൽ, കാടിന്റെ പച്ചക്കടൽ ഇളകുന്നതുപോലെ................സമയം നാലുമണിയോടടുത്തിരുന്നു....ഒരു മണിക്കൂർകൊണ്ടാണ് ഇത്രയും ദൂരം പിന്നിട്ടത്.....ഇനിയും മുകളിലേയ്ക്ക് കയറിയാൽ ഇരുട്ടിന്റെ മറവിൽ കാട്ടിലൂടെയുള്ള തിരിച്ചുവരവ് അസാദ്ധ്യമായിതീരും....കോടമഞ്ഞിൻപുതപ്പിനടിയിലൂടെ ഊളിയിട്ട്, ഹൈദർമലയുടെ ഉയരങ്ങളിൽ നിലകൊള്ളുന്ന കോട്ടമലയുടെ നിറുകയിൽക്കൂടി കയറുവാൻ മനസ്സ് പ്രേരിപ്പിക്കുന്നുവെങ്കിലും, സമയക്കുറവ് മൂലം മലയുടെ മറുവശത്തെ കാഴ്ചകളിലേയ്ക്ക് ഞങ്ങൾ ഇറങ്ങി.. ഓരോ മടക്കുകളിലും ഇടതൂർന്ന് വളർന്നുനിൽക്കുന്ന കാടുകളാണ്, ഇവിടെ ഭൂപ്രകൃതിയെ ആകർഷണീയമാക്കുന്നത്. ചെറിയ വെള്ളച്ചാലുകളും, <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeR1rxH1pKyJcVCJrW5c-g1TD-OqTMeeFnGAWI_NAxA3S2vh9JvD3sLI7rlh1rUPXS0gWYLCILjnN-aNoOsZ8sHJzjucZ9oXaM-q8jWJBiCZng7xwruw7cFAXNeNuNgcLPcj22aFn3S70/s1600/010.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgeR1rxH1pKyJcVCJrW5c-g1TD-OqTMeeFnGAWI_NAxA3S2vh9JvD3sLI7rlh1rUPXS0gWYLCILjnN-aNoOsZ8sHJzjucZ9oXaM-q8jWJBiCZng7xwruw7cFAXNeNuNgcLPcj22aFn3S70/s320/010.jpg" width="320" /></a>വർണപുഷ്പങ്ങളും ഇവിടെ സാധാരണ കാഴ്ചകൾ മാത്രം. വെള്ളച്ചാലുകളുടെ പരിസരങ്ങൾ, അട്ടകൾ വിളയാട്ടഭൂമിയാക്കി മാറ്റിയിരിക്കുകയാണ്. രക്തത്തിന്റെ മണം പിടിച്ച് കാലുകളിലേയ്ക്ക് ഇടക്കിടെ കയറുന്ന അട്ടകളുമായി, ഉപ്പുകിഴിയുടെ ബലത്തിലാണ് ജോണി പോരാടുന്നത്.. അട്ടയുടെ ശല്യം കൂടിവന്നതോടെ വെള്ളച്ചാലുകളിലൂടെയുള്ള യാത്ര, വഴി മാറ്റി ഞങ്ങൾ പുൽമേടുകളിലേയ്ക്ക് കയറി....മഴ മാറി വെയിൽ തെളിഞ്ഞപ്പോൾ വിദൂരതയിൽ രാമക്കൽമേടിന്റെ ഇരുണ്ട പാറക്കെട്ടുകൾ സുര്യരശ്മികൾ പ്രതിഫലിപ്പിച്ച് തിളങ്ങിനിൽക്കുന്നു. അതിനുമപ്പുറം തമിഴ്നാടിന്റെ കാർഷിക സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന പാടശേഖരങ്ങൾ. ഉയർന്നുനിൽക്കുന്ന തെങ്ങിൻതോപ്പുകളും, മാന്തോട്ടങ്ങളും, വൻ പുളിമരങ്ങളും...... കണ്ണെത്താദൂരത്തോളം പരന്നുകിടക്കുന്ന തമിഴ്നാടിന്റെ ഈ സൗന്ദര്യത്തിനു മാറ്റുകൂട്ടാനെന്നവണ്ണം തലയുയർത്തിനിൽക്കുന്ന നൂറുകണക്കിനുവരുന്ന കാറ്റാടിയന്ത്രങ്ങൾ, പ്രകൃതിയുടെ കരുത്തിനെ, നാടിന്റെ വികസനത്തിനായി വഴിതിരിച്ചുവിട്ടുകൊണ്ടിരിക്കുന്നു... </div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizopiAMOCp_Cow8gdHGe4echq5mHqQirsASd-kYhOna6goHxCAdJSY1wfX1zk8MoctIPdgge2J45ZQykQMZRVKJ_U8BJLvF6gcabPoykxrwBfnO0Xczsfx9ZxUJkcgaXOSi2eW-iRO5Qg/s1600/011.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEizopiAMOCp_Cow8gdHGe4echq5mHqQirsASd-kYhOna6goHxCAdJSY1wfX1zk8MoctIPdgge2J45ZQykQMZRVKJ_U8BJLvF6gcabPoykxrwBfnO0Xczsfx9ZxUJkcgaXOSi2eW-iRO5Qg/s640/011.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">വെയിലിൽ തിളങ്ങുന്ന രാമക്കൽമേട്.</b></td></tr>
</tbody></table>മലയുടെ ഉയരങ്ങളിൽനിന്നും കാടിനുള്ളിലൂടെ ഒളിച്ചെത്തുന്ന ഒരു കുഞ്ഞരുവി, ആമപ്പാറയുടെ അരികിലൂടെ ഒഴുകിയെത്തി താഴ്വരയിലേയ്ക്ക് ഒരു ചെറിയ വെള്ളച്ചാട്ടമായി പതഞ്ഞുചാടുന്നു. പുൽമേടുകളും, പുഷ്പങ്ങളും,ചോലവനങ്ങളും, പശ്ചാത്തലത്തിലെ മലനിരകളും മാറ്റുകൂട്ടുന്ന സൗന്ദര്യത്തിൽ മുഴുകി, മലഞ്ചെരുവിലെ പാറക്കെട്ടുകളിൽ അല്പസമയം വിശ്രമത്തിനായും കണ്ടെത്തി. <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8o1cAvs7NnETrIIQDZ0mr2PWFt60zLrPMg4PuvdmA7FVtqO2wLU3WkWKzbS7fWwticLd8MPP4EGVBshPplNYx4w30pBB7eeD7E4jdXATvww2io8lszUsVh1aN1miu_YB04hpsd3fIMn0/s1600/018.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="213" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8o1cAvs7NnETrIIQDZ0mr2PWFt60zLrPMg4PuvdmA7FVtqO2wLU3WkWKzbS7fWwticLd8MPP4EGVBshPplNYx4w30pBB7eeD7E4jdXATvww2io8lszUsVh1aN1miu_YB04hpsd3fIMn0/s320/018.jpg" width="320" /></a>പാറക്കൂട്ടങ്ങൾക്കിടയിൽ നെല്ലിമരങ്ങളും, കാട്ടുപേരകളും ധാരാളമായി വളർന്നുനിൽക്കുന്നുണ്ട്. ഇവിടെ<br />
കുരങ്ങന്മാരുടെ ശല്യം കുറവായതിനാലാകണം, പേരമരങ്ങളിൽ നിറയെ കായ്കൾ പിടിച്ചിരിക്കുന്നു. ഒന്നുരണ്ട് പേരയ്ക്കകൾ പൊട്ടിച്ചെടുത്ത് തിന്നുകൊണ്ട് ഞങ്ങൾ മുൻപോട്ടുനടന്നു. ഇലകളേക്കാൾക്കൂടുതൽ കായ്കളുമായി നിൽക്കുന്ന നെല്ലിമരങ്ങളും ആകർഷകമായ കാഴ്ച തന്നെ. പതിറ്റാണ്ടുകളുടെ പ്രായം ഉണ്ടെങ്കിലും, കേവലം അഞ്ചോ ആറോ അടിമാത്രമാണ് മരങ്ങളുടെ ഉയരം... മലഞ്ചെരിവുകളിലെ ശക്തമായ കാറ്റിനെ അതിജീവിക്കുവാൻ പ്രകൃതിതന്നെ ഒരുക്കുന്ന ഒരു മാർഗ്ഗമാണ് ഈ ഉയരക്കുറവ്. പേരയ്ക്കയോടൊപ്പം, മൂപ്പെത്താത്ത പിഞ്ചുനെല്ലിക്കയും ചവച്ച്, കാട്ടുചോലയിലെ തണുത്ത വെള്ളവും കുടിച്ച്,മലഞ്ചെരിവിലൂടെ അലഞ്ഞുതിരിയുമ്പോൾ, സമയം ഏറെ മുൻപോട്ട് പോയതറിഞ്ഞില്ല. സൂര്യൻ മലമടക്കുകൾക്ക് പിന്നിൽ മറയുവാനുള്ള തയ്യാറെടുപ്പിലാണ്. കൂടണയാനുള്ള തിരക്കിൽ കലപില കൂട്ടിപ്പായുന്ന കാട്ടുകാടകളുടെയും, പൂത്താങ്കീരികളുടെയും, ബുൾബുളുകളുടെയും ശബ്ദകോലാഹലത്തിനൊപ്പം ചീവീടുകളുടെ സംഗീതകച്ചേരിയും അന്തരീക്ഷത്തിൽ നിറഞ്ഞുനിൽക്കുന്നു.<br />
ദൂരെ മലഞ്ചെരുവിലൂടെ അച്ചടക്കമുള്ളൊരു ജാഥ പോലെ, കന്നുകാലിക്കൂട്ടം നടന്നുവരുന്നുണ്ട്.. കാലികളെ പേരെടുത്തുവിളിച്ചും ശാസിച്ചും തങ്കച്ചൻചേട്ടനും പിന്നാലെയുണ്ട്. കൂടയണാനായി അടിവാരത്തിലൂടെ നീങ്ങിയ കാലിക്കൂട്ടങ്ങൾ കണ്ണിൽനിന്നും മറഞ്ഞതോടെ, ഞങ്ങളും മലയിറക്കം തുടങ്ങി.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLJoGy2AW7vfUltTKlnqQYMnP7Lb5yWikF6HWZIGolxUAZ-r9QTlWgy4qWOa9Rz2G1xqwz6AMlRz6ozv53ypIPHViszTTvzQQWiMC-SvbbtaGt2kuXtF7-4yOhu_X_Wyi-Vw4G6aEvaLQ/s1600/015.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgLJoGy2AW7vfUltTKlnqQYMnP7Lb5yWikF6HWZIGolxUAZ-r9QTlWgy4qWOa9Rz2G1xqwz6AMlRz6ozv53ypIPHViszTTvzQQWiMC-SvbbtaGt2kuXtF7-4yOhu_X_Wyi-Vw4G6aEvaLQ/s640/015.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">ആദ്യം കയ്ക്കും പിന്നെ മധുരിക്കും..............</b></td></tr>
</tbody></table><br />
മലയിറങ്ങിവരുമ്പോൾ ആമപ്പാറയുടെയും, വെള്ളച്ചാട്ടത്തിന്റെയും സമീപദൃശ്യം ആസ്വദിക്കാവുന്ന വിശാലമായ ഒരു പാറക്കെട്ടുണ്ട്.. ഇടതൂർന്ന കാടുകൾക്കും, തെരുവപ്പുല്ലുകൾക്കും ഇടയിലൂടെ കന്നുകാലികൾ ചവിട്ടിയുണ്ടാക്കിയ വഴികളിലൂടെ നിരങ്ങിയും ഉരുണ്ടുവീണുമൊക്കെയാണ് പാറക്കൂട്ടത്തിനടുത്ത് എത്തിച്ചേർന്നത്. തെരുവപ്പുല്ലുകൾ ഇളകുമ്പോൾ ചേക്കേറിയിരുന്ന കാടക്കൂട്ടങ്ങൾ കാൽചുവട്ടിൽനിന്നും ചിതറിപ്പറക്കുന്നു. നൂലുപോലെ വളരുന്ന പുല്ലുകൾ അതിരുതീർത്ത പാറക്കൂട്ടം മുഴുവൻ വെൽവെറ്റുപോലെ മൃദുവായ പായൽകൊണ്ട് നിറഞ്ഞിരിക്കുകയാണ്. ഭാവനാശാലിയായൊരു ചിത്രകാരന്റെ കലാസൃഷ്ടി പോലെ പരന്നുകിടക്കുന്ന താഴ്വാരത്തിന്റെ ഭംഗി ആസ്വദിച്ച് അല്പനേരം പാറയുടെ മുകളിൽ ആകാശവുംനോക്കി കിടന്നു.......എല്ലാം മറന്നുള്ള വിശ്രമം.... പ്രകൃതിയുടെ തലോടലിൽ, ഇളം കാറ്റിന്റെ ചുംബനത്തിൽ, കണ്ണുകൾ മെല്ലെ അടഞ്ഞുപോകുന്നു..... ജീവിതത്തിന്റെ തിരക്കുകൾക്കിടയിൽ അപൂർവ്വമായി മാത്രം ലഭ്യമാകുന്ന ഈ ശാന്തത.....അത് പ്രകൃതിയുടെ മടിത്തട്ടിൽ തല ചായ്ച്ചുറങ്ങുമ്പോഴല്ലാതെ, മറ്റെവിടെനിന്നാണ് ലഭ്യമാകുക....<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBUrFfMCRl1oK2bUyMBvV3bBDIvslnR8auy18kqi56jksEDsGdMG7IBWYT8qvJp5zOj76bzevfeygZJ1jggeEo1dGEqfx_bdJ5frBbeA2G8qt2sdbGHRlzFMnroX5yryVWTv68kc_cq1g/s1600/020.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiBUrFfMCRl1oK2bUyMBvV3bBDIvslnR8auy18kqi56jksEDsGdMG7IBWYT8qvJp5zOj76bzevfeygZJ1jggeEo1dGEqfx_bdJ5frBbeA2G8qt2sdbGHRlzFMnroX5yryVWTv68kc_cq1g/s640/020.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">സുന്ദരമീ പ്രകൃതിയിൽ അല്പനേരം......................</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">എല്ലാം മറന്ന് പ്രകൃതിയുടെ മടിത്തട്ടിൽ സ്വസ്ഥമായി വിശ്രമിക്കുമ്പോൾ, മടക്കയാത്രക്കുള്ള സമയത്തെ ഓർമ്മിപ്പിക്കുവാനെന്നപോലെ, ഇരുളിന്റെ കരിമ്പടം മലനിരകൾക്കുമുകളിലൂടെ നിരങ്ങിയെത്തി. ഒരാൾ ഉയരത്തിൽ വളർന്നുനിൽക്കുന്ന പുല്ലുകൾക്കിടയിലൂടെ അടിവാരത്തിലെത്തുമ്പോഴേയ്ക്കും നന്നായി ഇരുട്ട് വീണിരുന്നു. ചെളിനിറഞ്ഞ വഴിയിലൂടെ, ഇരുട്ടിൽ തപ്പിത്തടഞ്ഞ് വീട്ടിലെത്തുമ്പോൾ ചേച്ചിയും കുടുംബവും ഞങ്ങൾക്കായി കാത്തിരിക്കുകയായിരുന്നു. മലഞ്ചെരുവിലെ മേച്ചിലിനുശേഷം മടങ്ങിയെത്തിയ കാലികളെ, തൊഴുത്തിൽ കെട്ടുവാനുള്ള തിരക്കിലാണ് ജിജോയും, ചേട്ടനും... നനഞ്ഞ ശരീരത്തിലേയ്ക്ക് ജാക്കറ്റിനിടയിൽക്കൂടി അരിച്ചുകയറുന്ന തണുപ്പിനെ, ചേച്ചിയുണ്ടാക്കിത്തന്ന ചായയുടെ ചൂടുകൊണ്ട് പ്രതിരോധിക്കുവാനുള്ള ശ്രമങ്ങൾ വിഫലമായിത്തീരുന്നു. ചായയോടൊപ്പം അല്പം വിശേഷങ്ങൾ കൂടി പങ്കുവച്ചശേഷം, സമയം കളയാതെ ഞങ്ങൾ യാത്ര പറഞ്ഞിറങ്ങി. കൈയിലുള്ള ഒരു ചെറിയ ടോർച്ചിന്റെ വെളിച്ചത്തിൽ ചെളിയും, കാടുകളും കടന്ന്, ഇനി മടക്കയാത്ര............ </div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvO1U9bEQYvSwAAINnu8LHt4KXxuKdpThMpIU1RuXXUN-FaTfvADXAsI1hGoERMVxJIePflEp-IJBf4tDspJ9WdSVoYRL19efHsVWvno7Z-cEBYmneXIdVfwsU7QP4pCxI3hW4M3AyjEY/s1600/021.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhvO1U9bEQYvSwAAINnu8LHt4KXxuKdpThMpIU1RuXXUN-FaTfvADXAsI1hGoERMVxJIePflEp-IJBf4tDspJ9WdSVoYRL19efHsVWvno7Z-cEBYmneXIdVfwsU7QP4pCxI3hW4M3AyjEY/s640/021.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"> <b style="color: #0b5394;">മനസ്സിനെ മോഹിപ്പിച്ച്, ഏറെ അകലങ്ങളിൽ.........</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;">ഇരുട്ടിന്റെ മറവിൽ തല ചായ്ച്ചുറങ്ങുന്ന ഹൈദർമലയുടെ അടിവാരത്തിലൂടെ മടങ്ങുമ്പോൾ, ഉയരങ്ങളിൽ നിന്നും പൂക്കളൂടെ സുഗന്ധവും പേറി ഒരു ചെറുകാറ്റ് ഞങ്ങളുടെ കാതുകളിൽ ശുഭയാത്രയോതുവാനെത്തി... മറുപടിയായി എന്താണ് കാറ്റിന്റെ കൈകളിൽ കൊടുത്തുവിടുക......? മനസ്സിൽ നിറഞ്ഞുതുളുമ്പുന്ന സന്തോഷത്തിന്റെ ഒരംശമോ....? അതോ നിർമ്മലമായ ഈ പ്രകൃതിയുടെ സ്നേഹം അനുഭവിക്കുവാൻ വീണ്ടും എത്തുമെന്ന വാഗ്ദാനമോ..? അതെ.... ഇനിയുമെത്തണം ഈ മലഞ്ചെരുവിൽ........ ആരും കളങ്കപ്പെടുത്തുവാനില്ലാത്ത ഈ പ്രകൃതിയുടെ സൗന്ദര്യത്തിലലിയുവാൻ............. ആരും കടന്നുചെല്ലാത്ത, ഉയരങ്ങളിലെ പുൽമേടുകളിലൂടെ അലസമായി നടക്കുവാൻ.......... പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിച്ച്, ആമപ്പാറയുടെ മുകളിൽക്കിടന്ന് ആകാശത്തിലെ താരകളോട് മനസ്സുകൊണ്ട് സംസാരിക്കുവാൻ ഞങ്ങൾ ഇനിയും തീർച്ചയായും വരും..... മനസ്സിൽനിറഞ്ഞ ആ മറുപടി ഏറ്റുവാങ്ങിയാകാം, മൂടൽമഞ്ഞിനെ തഴുകിമാറ്റി, മരച്ചില്ലകളിൽ താളം പിടിച്ചുകൊണ്ട് ഇളംകാറ്റ് മലമുകളിലേയ്ക്ക് തിരികെപ്പറക്കുമ്പോൾ മനസ്സിൽനിറഞ്ഞ ശാന്തതയുമായി ഞങ്ങളുടെ യാത്രയും മുൻപോട്ടു നീങ്ങി.........</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaQ9OJ_clSMuss_J2ScJDrvgZIqbBN_fP3ZMic1oV0gweMqyU87TDkZPeXns28v7FrvcXpgg3qWgnUk43u7iwUG5ISpIMAQ8NAxcQoQuCbmqAxoKaqRelrTeDSLdkRNIoMorPoEMYh-eE/s1600/014.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgaQ9OJ_clSMuss_J2ScJDrvgZIqbBN_fP3ZMic1oV0gweMqyU87TDkZPeXns28v7FrvcXpgg3qWgnUk43u7iwUG5ISpIMAQ8NAxcQoQuCbmqAxoKaqRelrTeDSLdkRNIoMorPoEMYh-eE/s640/014.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">ശുഭയാത്ര നേർന്ന്, മഞ്ഞിറങ്ങും മലനിരകൾ..</b></td></tr>
</tbody></table><br />
<div class="separator" style="clear: both; text-align: center;"></div></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com11tag:blogger.com,1999:blog-4628133033338158729.post-29844132438222895832011-08-20T01:27:00.000-07:002011-08-20T01:27:06.125-07:00ഹുമയൂണിന്റെ ശവകുടീരം : ഭാഗം രണ്ട്<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;"><b style="color: #999999;">ഹുമയൂൺ ടോംമ്പ് : ഭാഗം ഒന്നിലേയ്ക്കു പോകുവാൻ</b> <a href="http://vazhikazhcha.blogspot.com/2011/07/blog-post.html"><b style="color: #cc0000;">ഇവിടെ</b></a> <b style="color: #999999;">ക്ലിക്ക് ചെയ്യുക</b>.</div><b>.................................................................................................................................................................</b><br />
വെസ്റ്റ് ഗേറ്റിന്റെ ഉള്ളിൽ, ഇരുവശങ്ങളിലുമായി സ്ഥിതിചെയ്യുന്ന രണ്ടു മുറികളിലായി, ഈ മ്യൂസിയം സംവിധാനം ചെയ്തിരിക്കുന്നു. ഇരുവാതിലുകളുടെയും നടുവിലായി തൂങ്ങിക്കിടക്കുന്ന വളരെ പുരാതനമെന്നു തോന്നിക്കുന്ന റാന്തൽവിളക്കിന്റെ ചിത്രങ്ങൾ പകർത്തിയശേഷം, മ്യൂസിയത്തിനുള്ളിലെ കാഴ്ചകളിലേക്കു ഞാൻ കടന്നു.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUaoFH9xOS0XdETRFo6uoM1Ne6amDZZu9f-2g5cfZjx3xuJ7eNayzCy-sfRISLp3bgal-JnLxjGUlp1Vi-sBycFJV8YmXFOpYGHV6cyeBuz-xD-lnD3J_VcUqZcc0hbIJT4W2aL7sLNv0/s1600/gate1.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="269" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUaoFH9xOS0XdETRFo6uoM1Ne6amDZZu9f-2g5cfZjx3xuJ7eNayzCy-sfRISLp3bgal-JnLxjGUlp1Vi-sBycFJV8YmXFOpYGHV6cyeBuz-xD-lnD3J_VcUqZcc0hbIJT4W2aL7sLNv0/s400/gate1.jpg" width="400" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;"><span style="font-size: small;">മ്യൂസിയം സ്ഥിതി ചെയ്യുന്ന വെസ്റ്റ് ഗേറ്റ്</span></b></td></tr>
</tbody></table>'മ്യൂസിയം' എന്ന പേരിനെ അന്വർത്ഥമാക്കുന്ന, പുരാവസ്തു ക്കളുടെ കാഴ്ചകൾ ഒന്നും തന്നെ ഉള്ളിൽ കാണുവാനില്ലെങ്കിലും, ഹുമയൂണിന്റെ ശവകുടീരത്തേയും, അതിനോടുചേർന്നുള്ള ചരിത്ര സ്മാരകങ്ങളേയും കുറിച്ചുള്ള വ്യക്തമായ വിവരണങ്ങൾ, ഉള്ളിലുള്ള ചിത്രങ്ങളിൽനിന്നും സന്ദർശകർക്ക് ലഭ്യമാകും. മ്യൂസിയത്തിനുള്ളിലെ കാഴ്ചകളിൽ ആകർഷണീയം എന്നു പറയാവുന്നത്, ശവകുടീരം സ്ഥിതി ചെയ്യുന്ന സ്ഥലങ്ങളെ, പൂർണമായും ഉൾക്കൊള്ളിച്ച് നിർമ്മിച്ചിരിക്കുന്ന ഒരു മാതൃകയാണ്. ശവകുടീരത്തിന്റെ വിവിധ ദിശകളിൽ നിന്നുള്ള ഫോട്ടോ ഗ്രാഫുകൾ, പൂന്തോട്ടത്തിനുള്ളിൽ വളർത്തിയിട്ടുള്ള പ്രധാനപ്പെട്ട വൃക്ഷങ്ങളെയും, വിവിധ ഇനം ചെടികളെയും ഉൾക്കൊള്ളിച്ചുള്ള വിവരണങ്ങൾ, പുരാതനമായ ചില മുഗൾചിത്രങ്ങളുടെ പകർപ്പുകൾ എന്നിവയോടെ മ്യൂസിയത്തിനുള്ളിലെ കാഴ്ചകൾ ഏതാണ്ട് പൂർണമാവുകയാണ്. മ്യൂസിയം എന്നതിലുപരി, ഒരു 'ചിത്രപ്രദർശനശാല' എന്ന പേര് ഉപയോഗിക്കുകയായിരിക്കും ഇവിടെ കൂടുതൽ ഉചിതമെന്ന്, മ്യൂസിയം കണ്ടിറങ്ങുമ്പോൾ എനിക്ക് തോന്നിപ്പോയി. ഇനിയാണ് താജ്മഹലിനോളം പേരുകേട്ടതല്ലെങ്കിലും, അനശ്വരസ്നേഹത്തിന്റെ മറ്റൊരു പ്രതീകമായിത്തന്നെ നിർമ്മിക്കപ്പെട്ട, ഹുമയൂണിന്റെ ശവകുടീരത്തിന്റെ മനോഹരമായ കഴ്ചകൾ ആരംഭിക്കുന്നത്.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjD_tJ2jC8VyJDIHl8t9K4F8y-k36QxdNPKvbS0uvAQ6JFFryFPHlXjnxSK7kRbWkk3rulbcA_Bq08yIvNfZ9NRsH_e2NdXreRBcHm32K7GI_2EXzNXkuFX_SixnWbeflk-KMw3KdTet0Q/s1600/tomb.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjD_tJ2jC8VyJDIHl8t9K4F8y-k36QxdNPKvbS0uvAQ6JFFryFPHlXjnxSK7kRbWkk3rulbcA_Bq08yIvNfZ9NRsH_e2NdXreRBcHm32K7GI_2EXzNXkuFX_SixnWbeflk-KMw3KdTet0Q/s400/tomb.jpg" width="268" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>ഹുമയൂൺ ടോംമ്പ്</b></span></td></tr>
</tbody></table>വെസ്റ്റ് ഗേറ്റിനു സമീപത്തുനിന്നും ആരംഭിക്കുന്ന 'ചാർ ബാഗ് ഗാർഡന്റെ' മദ്ധ്യത്തിലായാണ് ശവകുടീരം സ്ഥിതി ചെയ്യുന്നത്. ആഗാ ഖാൻ ട്രസ്റ്റിന്റെയും, പുരാവസ്തു സംരക്ഷണ വകുപ്പിന്റെയും നേതൃത്വത്തിൽ നടന്നു കൊണ്ടിരിക്കുന്ന പുനരുദ്ധാരണപ്രവർത്തനങ്ങൾ ഫലം കണ്ടുതുടങ്ങിയതിന്റെ സൂചനയെന്നതുപോലെ, മാസങ്ങൾക്കുമുൻപ് സന്ദർശിച്ചപ്പോൾ, വരണ്ടുണങ്ങി കിടന്നിരുന്ന ചാലുകളിൽ ഇപ്പോൾ നീരൊഴുക്ക് ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു. സൗത്ത് ഏഷ്യയിൽ ആദ്യമായി നിർമ്മിക്കപ്പെട്ട, മുപ്പത് ഏക്കറോളം വ്യാപിച്ചുകിടക്കുന്ന പേർഷ്യൻ ശൈലിയിലുള്ള ഈ പൂന്തോട്ടത്തിന്റെ പ്രധാന സവിശേഷതയും ഈ നീർച്ചാലുകൾ തന്നെയാണ്. ഇസ്ലാം മതവിശ്വാസ മനുസരിച്ച്, സ്വർഗ്ഗത്തിൽനിന്നും ഉത്ഭവിക്കുന്ന നാലു നദികളെ സൂചിപ്പിക്കുന്ന ഈ ചാലുകൾ, പൂന്തോട്ടത്തിനെ കൃത്യമായ നാലു ഭാഗങ്ങളായി വിഭജിച്ച്, പ്രധാന നടപ്പാതകളുടെ മധ്യത്തിലൂടെ കടന്നുപോകുന്ന വിധത്തിൽ സംവിധാനം ചെയ്തിരിക്കുന്നു. ഈ നാലു ഭാഗങ്ങളെ വീണ്ടും 36 സമചതുരങ്ങളായി വിഭജിച്ച് തോട്ടത്തിന്റെ എല്ലാ ഭാഗങ്ങളിലൂടെയും, ഈ നീരൊഴുക്ക് എത്തിച്ചേരുന്ന വിധത്തിലുള്ള 'ചാർ ബാഗ് 'എന്ന മുഗൾ നിർമ്മാണശൈലിയെ അടിസ്ഥാനമാക്കിയാണ് ഈ പൂന്തോട്ടം രൂപകല്പന ചെയ്തിരിക്കുന്നത്. പൂന്തോട്ടത്തിനുള്ളിലെ പ്രധാന നടപ്പാതയുടെ തുടക്കത്തിൽ സ്ഥിതി ചെയ്യുന്ന, ചെറിയ ജലധാരയുടെ സമീപത്തുനിന്നും ഉള്ളിലെ കാഴ്ചകൾക്ക് തുടക്കമിടുന്നു. ഈ ജലധാരയുടെ സമീപത്തുനിന്നും ശവകുടീരത്തിന്റെ മനോഹരമായ കാഴ്ച ലഭ്യമാകുമെന്നതിനാൽ, സന്ദർശകരിലേറെയും, ചിത്രങ്ങൾ പകർത്തുന്നതിനായി, ഇവിടെയാണ് സമയമേറെയും ചിലവഴിക്കുന്നത്. <br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjf2XGhbuV25mmaD-hfgRny1fuXhqWawCuDlOIMdHfHacVhofjySwx0L6_A8x3Iiu_2VjjADSzKTPCG4NTrCRQQXwwUg2H4KKD9CkSdXsW_YukOMjuNsqIgODO27gj9ZNJPRy8cxykmR7k/s1600/fountain+garden.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="428" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjf2XGhbuV25mmaD-hfgRny1fuXhqWawCuDlOIMdHfHacVhofjySwx0L6_A8x3Iiu_2VjjADSzKTPCG4NTrCRQQXwwUg2H4KKD9CkSdXsW_YukOMjuNsqIgODO27gj9ZNJPRy8cxykmR7k/s640/fountain+garden.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;"><span style="font-size: small;">ചാർ ബാഗ് ഗാർഡൻ : ശവകുടീരത്തിനു മുകളിൽ നിന്നുള്ള ദൃശ്യം.</span></b></td></tr>
</tbody></table><br />
<div class="separator" style="clear: both; text-align: center;"></div>ജലധാരയുടെ സമീപത്തുനിന്ന്, കുറച്ചു ചിത്രങ്ങൾ പകർത്തിയശേഷം ശവകുടീരത്തിന്റെ കാഴ്ചകൾ ലക്ഷ്യമാക്കി നടന്നു. ഹുമയൂണിന്റെ ഭാര്യയായിരുന്ന 'ഹമീദ ബാനു ബീഗ'ത്തിന്റെ നിർദ്ദേശപ്രകാരം,1572-ൽ പേർഷ്യൻ വാസ്തുശില്പിയായിരുന്ന 'മിറാക് മിർസ ഗിയാത്തി'ന്റെ മേൽനോട്ടത്തിലാണ്, ഇൻഡ്യൻ ഉപഭൂഖണ്ഡത്തിലെ ഈ ആദ്യ പൂന്തോട്ടശവകുടീരം നിർമ്മിച്ചത്. 1556 ജനുവരി 20 ന് ഹുമയൂൺ മരണമടഞ്ഞുവെങ്കിലും, ഒൻപതു വർഷങ്ങൾ പിന്നിട്ടശേഷം 1565-ലാണ് ഈ ശവകുടീരത്തിന്റെ നിർമ്മാണം ആരംഭിച്ചത്. നിർമ്മാണകാലഘട്ടത്തിനിടെ പ്രധാന വാസ്തുശില്പിയായിരുന്ന 'മിർസ ഗിയാത്തി'ന്റെ മരണത്തെത്തുടർന്ന് മകൻ 'സയ്ദ് മുഹമ്മദ് ഇബ്ൻ മിറാക് ഗിയാത്തുദ്ദീനിന്റെ' നേതൃത്വത്തിൽ, ഏകദേശം പതിനഞ്ചു ലക്ഷത്തോളം രൂപ ചിലവഴിച്ച് 1572-ൽ ഇതിന്റെ നിർമ്മാണം പൂർത്തീകരിച്ചു. അതിനു ശേഷമാണ് പഞ്ചാബിലെ സിറിന്ധിൽ സംസ്കരിക്കപ്പെട്ടിരുന്ന ഹുമയൂണിന്റെ ശരീരം തിരികെകൊണ്ടുവന്ന് ഈ കല്ല്ലറക്കുള്ളിൽ സംസ്ക്കരിച്ചത്.<br />
36 തുല്യഭാഗങ്ങളായി വിഭജിക്കപ്പെട്ട പൂന്തോട്ടത്തിന്റെ മധ്യഭാഗത്തായി, പേർഷ്യൻ-മുഗൾ ശില്പകലയുടെ പര്യായമായി, 30 അടിയോളം ഉയരമുള്ള പ്ലാറ്റ്ഫോമിനു മുകളിലായാണ് 47 മീറ്ററോളം ഉയരമുള്ള ഈ ശവകുടീരം തലയുയർത്തി നിൽക്കുന്നത്.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjz7rKFvUdwj7kGOcHZlkz0GwJci3esNZrJjI-A-SVAVP2VuQY20S8lwr9BIW8dcsgHnvbGoQ14J_Yx6XokD7e2ijC7K3j6fOIpNVzOxJbRhuhkRyeILNE-1wd-PxEbQgNJ5EmCX18T2fI/s1600/DOOR.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="275" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjz7rKFvUdwj7kGOcHZlkz0GwJci3esNZrJjI-A-SVAVP2VuQY20S8lwr9BIW8dcsgHnvbGoQ14J_Yx6XokD7e2ijC7K3j6fOIpNVzOxJbRhuhkRyeILNE-1wd-PxEbQgNJ5EmCX18T2fI/s640/DOOR.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;"><span style="font-size: small;">പ്ലാറ്റ്ഫോമിലേയ്ക്ക് കയറുവാനുള്ള വഴി.</span></b></td></tr>
</tbody></table>തറയിൽ കരിങ്കൽ പാളികൾ പതിച്ച്, വശങ്ങളിൽ ചുവന്ന കല്ലുകളും ജാലികളും ഉപയോഗിച്ച് മനോഹരമായി നിർമ്മിച്ചിരിക്കുന്ന നടകളിൽ നിന്ന് ചിത്രങ്ങൾ പകർത്തുവാനുള്ള തിരക്കിലാണ് സന്ദർശകരിലേറെയും. നടകളിലെ തിരക്കൊഴിഞ്ഞശേഷം ഫോട്ടോ എടുക്കുക അസാധ്യമായതിനാൽ തിരക്കുകളിൽനിന്നൊഴിഞ്ഞ്, ചുവപ്പും വെള്ളയും നിറഞ്ഞ കല്ലുകളിൽ മെനഞ്ഞിരിക്കുന്ന പേർഷ്യൻ നിർമ്മാണവൈദഗ്ധ്യം ആസ്വദിച്ച്, പ്ലാറ്റ്ഫോമിന്റെ മുകളിലേയ്ക്കുകയറാൻ തീരുമാനിച്ചു. ശവകുടീരത്തിനു നാലുചുറ്റും വ്യാപിച്ചുകിടക്കുന്ന വിശാലമായ പ്ലാറ്റ്ഫോമിനു മുകളിലെത്തിയപ്പോൾ ആദ്യം ശ്രദ്ധയിൽപെടുന്നത് കമാനാകൃതിയിലുള്ള സ്മാരകത്തിന്റെ മുൻവശമാണ്. രണ്ടുനിലകളിലായി നിർമ്മിച്ചിരിക്കുന്ന മനോഹരമായ മട്ടുപ്പാവുകളും, കൊത്തുപണികളാൽ അലംകൃതമായ മാർബിൾ ജനാലകളും ഒന്നുചേർന്നലങ്കരിക്കുന്ന ഈ മുഖഭാഗത്തിന്റെ കാഴ്ചകൾ ആസ്വദിക്കുന്നതിനായി വലിയൊരു കൂട്ടം വിദേശികളും എത്തിച്ചേർന്നിട്ടുണ്ട്. വലിപ്പമേറിയ ടെലി-മാക്രോ ലെൻസുകളുമായി സൂക്ഷമായ ശില്പവിദ്യകൾപോലും ഒപ്പിയെടുക്കുന്ന അവർക്കൊപ്പം നടന്ന് കുറച്ചു ചിത്രങ്ങൾ പകർത്തിയശേഷം, മനോഹര സൗധത്തിന്റെ ഉള്ളിലുള്ള പ്രധാന ശവകുടീരത്തിനു സമീപത്തേയ്ക്കു നടന്നു.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUrrv_NgbPvLJ79Hd2vrtY_ub-Bhm8J7tcL_unYhhln3V1GpmbZSghpLa348cwpD4Wt68t4d5kUmxvlgBIg9PjoRAow0Dt9VZUGYbR7K0W_v9QloiJu_-iDnfatM-z1L-6xnANOc444Bc/s1600/tombs.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUrrv_NgbPvLJ79Hd2vrtY_ub-Bhm8J7tcL_unYhhln3V1GpmbZSghpLa348cwpD4Wt68t4d5kUmxvlgBIg9PjoRAow0Dt9VZUGYbR7K0W_v9QloiJu_-iDnfatM-z1L-6xnANOc444Bc/s400/tombs.jpg" width="265" /></a>ഉള്ളിലേയ്ക്ക് നടക്കുമ്പോൾ പ്ലാറ്റ്ഫോമിന്റെ വശങ്ങളിലുള്ള കല്ലറകളുടെ മനോഹാരിതയിൽ ഒരു നിമിഷം കണ്ണുകൾ പതിഞ്ഞു. ജീവിച്ചിരുന്ന കാലത്ത്, ഒരു ജനതയുടെമുഴുവൻ ആദരവുകൾ ഏറ്റുവാങ്ങിയ വ്യക്തികൾ.....മരണത്തിന്റെ തിരശ്ശീലക്കുപിന്നിൽ മറഞ്ഞ് കാലങ്ങൾക്കുശേഷം, മഞ്ഞും, മഴയും, വെയിലുമേറ്റ് വിസ്മൃതിയുടെ ആഴങ്ങളിൽ അവസാന നിദ്രയിലാണ്ടുകിടക്കുന്നു... വയലിലെ പുല്ലുപോലെ വാടിക്കരിഞ്ഞുപോകുന്ന മർത്യജീവിതത്തിന്റെ അർത്ഥശൂന്യത വെളിവാക്കും പോലെ.....<br />
ശവകുടീരത്തിന്റെ വിവിധ വശങ്ങളിലായി സ്ഥിതിചെയ്യുന്ന ഈ കല്ലറകളിൽ ചിലവ, ശില്പഭംഗികൊണ്ട് തികച്ചും വ്യത്യസ്ഥത പുലർത്തുന്നവയാണ്. തൂവെള്ള മാർബിളുകളിൽ നിർമ്മിക്കപ്പെട്ട ചില കല്ലറകൾ, സൂക്ഷ്മമായ കൊത്തുപണികളുടെ മനോഹാരിതയാൽ, ഹുമയൂണിന്റെ ശവക്കല്ലറയെയും മറികടക്കുന്നു. അവയിൽ പ്രത്യേകം ശ്രദ്ധ ആകർഷിക്കുന്ന കുറച്ചു കല്ലറകളുടെ ചിത്രങ്ങൾകൂടി പകർത്തിയശേഷം ഹുമയൂണിന്റെ ശവക്കല്ലറയുടെ സമീപത്തേയ്ക്ക് നടന്നു.<br />
സ്മാരകത്തിന്റ ഉള്ളിലേയ്ക്കു പ്രവേശിച്ച ഞാൻ ആദ്യം എത്തിച്ചേർന്നത് ഒറ്റക്കൽ പ്പാളികളിൽ കൊത്തിയെടുത്ത ജനാലകൾ നിറഞ്ഞ ഒരു ചെറിയ മുറിയിലേയ്ക്കാണ്. ഈ മുറി പിന്നിട്ട് എത്തുന്ന വിശാലമായ ഹാളിന്റെ മധ്യഭാഗത്തായി, കട്ടപിടിച്ച ഇരുട്ടിനെ കീറിമുറിച്ചെത്തുന്ന പ്രകാശക്കീറുകളുടെ പ്രതിഫലനത്തിൽ തിളങ്ങുന്ന, മാർബിൾ കല്ലുകളാൽ നിർമ്മിതമായ ഹുമയൂണിന്റെ ശവകുടീരം, മനോഹരമായ ഒരു കാഴ്ചതന്നെ പ്രദാനം ചെയ്യുന്നു..<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUxR9DlQkeYWaNMq6zJWVywbOKa7W2Vy2e0ReUW5D-K6dgxqIdRhaUVJE9oelcS1dcwHXwTetYX-XHRKwiRcdxKSqbZkSwrc9-rCRHWI_Tr6qtVanI62K0wTlqFUWA_ZcVs96dZrpj3nE/s1600/hhtomb.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUxR9DlQkeYWaNMq6zJWVywbOKa7W2Vy2e0ReUW5D-K6dgxqIdRhaUVJE9oelcS1dcwHXwTetYX-XHRKwiRcdxKSqbZkSwrc9-rCRHWI_Tr6qtVanI62K0wTlqFUWA_ZcVs96dZrpj3nE/s640/hhtomb.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b>ഹുമയൂണിന്റെ ശവക്കല്ലറ</b></td></tr>
</tbody></table>ഇരുണ്ടുകിടക്കുന്ന മുറിക്കുള്ളിൽ, ഇളം വെയിലിൽ തിളങ്ങുന്ന കല്ലറയുടെ ഭംഗി അവർണ്ണനീയമെങ്കിലും, ക്യാമറയിൽ പകർത്തുക എന്നത് ഒരു വെല്ലുവിളിയായിത്തന്നെ മാറുന്നു. കൂടാതെ ഇടമുറിയാതെ വന്നുകൊണ്ടിരിക്കുന്ന സന്ദർശകരുടെ ഒഴുക്കുകൂടി ആയപ്പോൾ ചിത്രം പകർത്തൽ തികച്ചും അസാധ്യം തന്നെ. തിരക്കു കുറയുവാനായി കാത്തുനിന്നനേരം കൊണ്ട് മുറിക്കുള്ളിലെ ചിത്രപ്പണികളിലൂടെ ഒന്ന് കണ്ണോടിച്ചു.തെക്കെ ഇന്ത്യയിലെ ക്ഷേത്രങ്ങളിലോ കൊട്ടാരങ്ങളിലോ കാണപ്പെടുന്ന ശില്പങ്ങളും, സൂക്ഷ്മമായ കൊത്തുപണികളും വടക്കേ ഇന്ത്യയിലെ നിർമ്മിതികളിൽ ദർശിക്കുവാനാകില്ല എങ്കിലും, പേർഷ്യൻ വാസ്തുവിദ്യയുടെ തനതു ശൈലിയിലുള്ള ചിത്രപ്പണികൾ പകരുന്ന കാഴ്ചാസുഖവും ആസ്വദനീയം തന്നെ..<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGzN9oUcW5uvBhAPCItXChqYJEA1F4pMCm2WB14GPwpUZ0TRdWyIMy07X9zmtCPVyB1zl3_KszfAeOZffXunrdzC8ibVuJGoXqZCQgoXBUf8K1ae9ElfAQ8jWuAF96wa7Ua3JldeVoSdQ/s1600/tombs-b%2526w.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="320" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjGzN9oUcW5uvBhAPCItXChqYJEA1F4pMCm2WB14GPwpUZ0TRdWyIMy07X9zmtCPVyB1zl3_KszfAeOZffXunrdzC8ibVuJGoXqZCQgoXBUf8K1ae9ElfAQ8jWuAF96wa7Ua3JldeVoSdQ/s320/tombs-b%2526w.jpg" width="213" /></a></div>ഇതിനിടയിൽ വിദേശികളായ സന്ദർശകരുടെ സംഘം, ഉള്ളിലേയ്ക്ക് എത്തിയതോടെ ബാക്കിയുള്ള സന്ദർശകർ വശങ്ങളിലേയ്ക്ക് ഒതുങ്ങിത്തുടങ്ങി. പതിവുപോലെ സ്മാരകത്തിന്റെ വളരെ ചെറിയ ശില്പവിദ്യകൾവരെ ക്യാമറയിൽ പകർത്തിയ അവരോടൊപ്പംതന്നെ ആവശ്യമായ ചിത്രങ്ങൾ ഞാനും പകർത്തി.. മഴ പെയ്യുവാനുള്ള സാധ്യത മുൻകൂട്ടി മനസ്സിലാക്കിയാകാം, സന്ദർശകർ കാഴ്ചകൾ അവസാനിപ്പിച്ച് മടങ്ങുവാൻ തിരക്കു കൂട്ടിത്തുടങ്ങിയിരുന്നു.....<br />
ഉത്തരേന്ത്യൻ ഗ്രാമീണതയുടെ നിറപ്പകിട്ടാർന്ന വേഷവിധാനങ്ങളോടെ എത്തിയ ഒരു കൂട്ടം സന്ദർശകർ കല്ലറയുടെ മുകളിൽ കയറി ഇരുന്നും, നിന്നുമൊക്കെയാണ് ചിത്രങ്ങൾ പകർത്തുന്നത്. അധികാരത്തിന്റെ നാളുകളിൽ, മുൻതലമുറകളെ അടിച്ചമർത്തി ഭരിച്ചവന്റെ ശിരസ്സിനു മുകളിൽ, നൂറ്റാണ്ടുകൾക്കുശേഷം പുതുതലമുറ താണ്ഡവനൃത്തമാടുമ്പോൾ ലഭിക്കുന്ന സായൂജ്യമാണോ അപ്പോൾ അവരുടെ മുഖങ്ങളിൽ പ്രതിഫലിക്കുന്നതെന്ന് എനിക്ക് തോന്നിപ്പോയി. എങ്കിലും ഇത്രയും ചരിത്രപ്രാധാന്യമുള്ള സ്മാരകങ്ങളിലെത്തുന്ന സന്ദർശകരുടെ, വികലമായ ഇത്തരം പെരുമാറ്റങ്ങളെ നിയന്ത്രിക്കുവാനുള്ള സംവിധാനമെങ്കിലും അധികൃതർ ഒരുക്കേണ്ടതായിരുന്നു. ഗ്രാമീണനിഷ്കളങ്കതയുടെ ആഹ്ലാദാരവങ്ങളോടെ, കാഴ്ചകൾ അവസാനിപ്പിച്ച് അവർകൂടി പുറത്തേയ്ക്ക് ഇറങ്ങിയതോടെ ആരുടെയും ശല്യമില്ലാതെ കാഴ്ചകൾ ആസ്വദിക്കുവാനുള്ള സുവർണാവസരമാണ് കൈവന്നത്..<br />
പൂർണ്ണമായും മാർബിൾ വിരിച്ച് മനോഹരമാക്കിയിരിക്കുന്ന തറയിൽ ഉയർത്തി നിർമ്മിച്ചിരിക്കുന്ന ചെറു പ്ലാറ്റ്ഫോമിലാണ് ശവകുടീരത്തിന്റെ ഈ മാതൃക (Cenotaph-Empty Tomb) സ്ഥിതി ചെയ്യുന്നത്. യഥാർത്ഥ കല്ലറ, സന്ദർശകരുടെ കാഴ്ചകളിൽ നിന്നകന്ന്, ഈ മാതൃകയുടെ താഴെയുള്ള, പ്ലാറ്റ്ഫോമിനുൾവശത്തെ മുറിയിൽ മറഞ്ഞിരിക്കുന്നു എന്ന വസ്തുത മനസ്സിലാക്കാതെയാണ്, ഭൂരിഭാഗം സന്ദർശകരും, ഈ സ്മാരകത്തിനുള്ളിലെ കാഴ്ചകളിലൂടെ കടന്നുപോകുന്നത്. താജ്മഹൽ ഉൾപ്പടെ പേരുകേട്ട പല ഉത്തരേന്ത്യൻ ശവകുടീര സ്മാരകങ്ങളിലും ഇത്തരത്തിലുള്ള മാതൃകകൾ മാത്രമാണ് സന്ദർശകർക്കായി തുറന്നുകൊടുത്തിരിക്കുന്നത്. വിശേഷദിവസങ്ങളിൽ നടത്തപ്പെടുന്ന ചില പ്രത്യേക പ്രാർത്ഥനകൾക്കായി മാത്രമേ, യഥാർത്ഥ കല്ലറകൾ സ്ഥിതി ചെയ്യുന്ന ഈ മുറികൾ തുറക്കപ്പെടാറുള്ളു എന്നാണ് ഇതിനെക്കുറിച്ച് അന്വേഷിച്ചപ്പോൾ അറിയുവാൻ സാധിച്ചത്.<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglasfeqv_o-E9H0TAQoIkZFgUTZ2fPg7al4AHXzD8J86-OkNk1SnitWpOgwpMdcLXGS5P8shHHy0r7hf7H3kQmms1AaFlSjxcmyUPkEPG2D5oL_o2Zp-Uu9ncpTggsE1lwjA1CKg6rsZA/s1600/tombs-b%2526w1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="268" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEglasfeqv_o-E9H0TAQoIkZFgUTZ2fPg7al4AHXzD8J86-OkNk1SnitWpOgwpMdcLXGS5P8shHHy0r7hf7H3kQmms1AaFlSjxcmyUPkEPG2D5oL_o2Zp-Uu9ncpTggsE1lwjA1CKg6rsZA/s400/tombs-b%2526w1.jpg" width="400" /></a>ഹുമയൂണിന്റെ ശവകുടീരം സ്ഥിതി ചെയ്യുന്ന പ്രധാന മുറിയുടെ വശങ്ങളിൽ നിർമ്മിച്ചിരിക്കുന്ന ചെറിയ മുറികളിലാണ് മുഗൾ രാജവംശത്തിലെ പ്രമുഖരായിരുന്ന ദാരാ ഷിക്കൊഖ്, ഹമീദ ബാനു ബീഗം, ജഹന്തർ ഷാ, ഫറൂക്സിയർ രണ്ടാമൻ എന്നീ വ്യക്തികളുടെ ശവക്കല്ലറകളും സ്ഥിതി ചെയ്യുന്നത്.ശവകുടീരത്തിലെ മുറികളെല്ലാം ഒന്നിനോടൊന്ന് ബന്ധമില്ലാത്ത രീതിയിൽ നിർമ്മിച്ചിരിക്കുന്നതിനാൽ, ഓരോ മുറികളിലെയും കാഴ്ചകൾക്കുശേഷം പുറത്തിറങ്ങിമാത്രമേ അടുത്ത മുറികളിലേയ്ക്ക് കടക്കുവാനാകൂ. അവശേഷിച്ച മൂന്ന് മുറികളിലെ കല്ലറകളുടെ കാഴ്ചകളിലൂടെ കയറിയിറങ്ങി, അവസാനമുറിയുടെ സമീപം എത്തിയപ്പോൾ, നിർമ്മാണപ്രവർത്തനങ്ങൾ മൂലമാകാം, വാതിലുകൾ ബന്ധിച്ച നിലയിലാണ് കാണപ്പെട്ടത്.<br />
സ്മാരകത്തിന്റെ ഉള്ളിലെ കാഴ്ചകൾ അവസാനിപ്പിച്ച് പുറത്തേയ്ക്കിറങ്ങുമ്പോൾ മഴത്തുള്ളികൾ വീണുതുടങ്ങിയിരുന്നു... പളുങ്കുമണികൾപോലെയുള്ള മഴത്തുള്ളികൾ ശരീരത്തിൽ ചിതറി വീഴുമ്പോൾ പറഞ്ഞറിയിക്കുവാനാകാത്ത അനുഭൂതി........മഴയൊരു ശല്യമായിക്കണ്ട് കാഴ്ചക്കാരിൽ പലരും കെട്ടിടങ്ങൾക്കുള്ളിൽ അഭയം തേടുമ്പോൾ, ഈ മഹത്തായ സ്മാരകത്തിന്റെ മുറ്റത്തെ ചാരുബെഞ്ചിൽ, പ്രകൃതിയുടെ പരിലാളനകളേറ്റ് അല്പസമയം ഇരിക്കുവാൻ ഞാൻ തീരുമാനിച്ചു....... അല്ലെങ്കിലും മഴയും, മഞ്ഞും, വെയിലും, ഇളം കാറ്റും,പൂക്കളും, പൂമ്പാറ്റയും, നീർച്ചാലുകളും അങ്ങനെ പ്രകൃതിയുടെ ഓരോ കണങ്ങളിലും നിറഞ്ഞുനിൽക്കുന്ന വർണവിസ്മയങ്ങൾ, പ്രകൃതിയോടിഴുകി ചേർന്ന് അനുഭവിച്ചാസ്വദിക്കുമ്പോൾ മാത്രമാണല്ലോ ഇങ്ങനെയുള്ള ഓരോ യാത്രയും, യാത്രികന്റെ മനസ്സിൽ മധുരമുള്ള ഒരു ഓർമ്മയായി അവശേഷിക്കുന്നത്.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfUwTSV92VRnAjbrRkH04ko0-nWv5AURhJlWd_zpZoASs7WkaIAiw3OKy9frwlCGrpAFvFb-YtmuQ1MUhr8mPo_tS_rMvWnXMHciIvbjdqU0VHAVjJucgMTcFTWBovfYVREGUhJy9Ep04/s1600/tombs-new.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgfUwTSV92VRnAjbrRkH04ko0-nWv5AURhJlWd_zpZoASs7WkaIAiw3OKy9frwlCGrpAFvFb-YtmuQ1MUhr8mPo_tS_rMvWnXMHciIvbjdqU0VHAVjJucgMTcFTWBovfYVREGUhJy9Ep04/s640/tombs-new.jpg" width="640" /></a></div> ചിരിയും കരച്ചിലും മാറിമാറി വിരിയുന്ന, സൗന്ദര്യം തുളുമ്പുന്ന പിഞ്ചുകുഞ്ഞിന്റെ മുഖഭാവമാണ് ഇപ്പോൾ പ്രകൃതിക്ക്....വിതുമ്പി നിൽക്കുന്ന ചുണ്ടുകളിൽ പൊടുന്നനെ പൊട്ടിവിരിയുന്ന പാൽപുഞ്ചിരി പോലെ, കാർമേഘങ്ങൾക്കിടയിലൂടെ സായാഹ്നസൂര്യന്റെ രശ്മികൾ ചിതറി വീഴുവാൻ തുടങ്ങിയിരിക്കുന്നു. ശവകുടീരത്തിനെ വലയം ചെയ്ത് നിലകൊള്ളുന്ന മതിൽകെട്ടുകൾക്കുള്ളിൽ ചിതറിക്കിടക്കുന്ന നിരവധി ചെറുസ്മാരകങ്ങളുടെ കാഴ്ചകളിലേയ്ക്കാണ് ഇനിയുള്ള യാത്ര....<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6sZpX8P8XvcDM2XUhGOW2PJvl1LoECI5Eduip97cXqh5vgvpMh3ezerAnS9mPML9TTo0a7Pd9wvpqcvP8tZYqkOgqPIqdLs7M_KDr-H9KEpe9V_QIeg0Isaosz5wAMvcUllBcdGgy97Y/s1600/plumeria.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi6sZpX8P8XvcDM2XUhGOW2PJvl1LoECI5Eduip97cXqh5vgvpMh3ezerAnS9mPML9TTo0a7Pd9wvpqcvP8tZYqkOgqPIqdLs7M_KDr-H9KEpe9V_QIeg0Isaosz5wAMvcUllBcdGgy97Y/s640/plumeria.jpg" width="640" /></a></div>പൂത്തുലഞ്ഞു നിൽക്കുന്ന ചെമ്പകമരങ്ങളുടെ തണലിൽ ആരാലും ശ്രദ്ധിക്കപ്പെടാതെ കിടക്കുന്ന ശവകുടീരങ്ങൾ... പൊഴിഞ്ഞു വീണ വേപ്പിലകളും, ഒടിഞ്ഞുകിടക്കുന്ന മരച്ചില്ലകളും, ചിതറിക്കിടക്കുന്ന കല്ലറകളുടെ കാഴ്ചകളിൽ മുഴുകി നിൽക്കുമ്പോൾ, മനുഷ്യജീവിതത്തിന്റെ അർത്ഥശൂന്യതയുടെ വിളറിയ ചിത്രം, പായൽ പിടിച്ച്, പൊട്ടിയടർന്നുവീണ കല്ലുകളിൽ തെളിഞ്ഞുവരുന്നതുപോലെ..... രാജകീയ പ്രൗഢിയുടെ മാർബിൾ കെട്ടുകൾക്കുള്ളിൽ ഇടം പിടിക്കാതെ പോയ അജ്ഞാതവ്യക്തികൾക്ക്, ഇളം കാറ്റിൽ അടർന്നുവീഴുന്ന ചെമ്പകപ്പൂക്കളുടെ സുഗന്ധം മാത്രം ഇപ്പോൾ കൂട്ടിനെത്തുന്നു....<br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlamD3sOPHkMVPVr3dNYcRP5cWW9KvYXubFCOGsg-94qvrXpATbXD38IalO-kvAGydRolrWQyEoR6P-KTCwnoiuHHg9aEmL9MMxmgZ_Z9gIa3SG5h-0c4XioT_GkJZIcdh6nhV9o-iNb8/s1600/garden+tomb.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlamD3sOPHkMVPVr3dNYcRP5cWW9KvYXubFCOGsg-94qvrXpATbXD38IalO-kvAGydRolrWQyEoR6P-KTCwnoiuHHg9aEmL9MMxmgZ_Z9gIa3SG5h-0c4XioT_GkJZIcdh6nhV9o-iNb8/s640/garden+tomb.jpg" width="640" /></a>കല്ലറയുടെ സമീപത്തുനിന്നും,പൂന്തോട്ടത്തിനെ വലംവച്ചുകിടക്കുന്ന നടപ്പാതയാണ്, ഇനിയുള്ള കാഴ്ചകൾക്ക് അനുയോജ്യം. പാതയോരത്തു പടർന്നുകിടക്കുന്ന ചെറുമരങ്ങൾക്കുകീഴിൽ പൂത്തുലയുന്ന പ്രണയവസന്തത്തിന്റെ കളിചിരികൾക്കിടയിലൂടെ അരികെയുള്ള ഹമാമിനു(Hamam-Bath House) സമീപമെത്തി...North pavilion എന്നറിയപ്പെടുന്ന ഈ മന്ദിരത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന കിണറിനുള്ളിൽ നിന്നും ഉത്ഭവിക്കുന്ന നീരൊഴുക്കാണ് പൂന്തോട്ടത്തിലെ നീർച്ചാലുകളിൽ എത്തിച്ചേരുന്നത്.<br />
<div style="text-align: left;"></div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEil5uyi5FgC9-tDqWVvYBCARHL9IMtyFdDtn5axStMyKaf_Pbozr2ez4SSntb1pkGR1wvI8oo4-lLDbh4hm4OabHSKtIm2teOMTFoemoQcjRsCU20_ljzbKTxNORo2xnW7a7TJj0s2duN8/s1600/gate2.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEil5uyi5FgC9-tDqWVvYBCARHL9IMtyFdDtn5axStMyKaf_Pbozr2ez4SSntb1pkGR1wvI8oo4-lLDbh4hm4OabHSKtIm2teOMTFoemoQcjRsCU20_ljzbKTxNORo2xnW7a7TJj0s2duN8/s640/gate2.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>ഹമാം-(Bath House</b></span></td></tr>
</tbody></table>നിർമ്മാണപ്രവർത്തനങ്ങൾ പുരോഗമിക്കുന്നതുമൂലമാകാം, പണിക്കാരനെന്നുതോന്നിക്കുന്ന ഒരാൾ ഉള്ളിലേയ്ക്കുള്ള പ്രവേശനം തടഞ്ഞു...മുകളിലേയ്ക്കുള്ള നടയിൽ, ഉച്ചത്തിൽ ശബ്ദമുയർത്തി, വഴി തരാതെ നിന്നുള്ള അയാളുടെ പ്രകടനം, അമർഷം ഉയർത്തിയെങ്കിലും, അതു പുറമെ പ്രകടിപ്പിക്കാതെ തിരികെയിറങ്ങി. എന്നാൽ ഹമാമിന്റെയും, ഉള്ളിൽനിന്നും ഒഴുകിയെത്തുന്ന നീർച്ചാലിന്റെയും ചിത്രങ്ങൾ പകർത്തുമ്പോൾ, അവിടെയെത്തിച്ചേർന്ന ഒരു കൂട്ടം പെൺകുട്ടികൾ യാതൊരു തടസ്സങ്ങളുമില്ലാതെ ഉള്ളിലേയ്ക്കു കയറുന്നതുകണ്ടപ്പോൾ ദേഷ്യം അടക്കുവാനായില്ല. 'അനുവദിച്ചില്ലെങ്കിലും കുറച്ചു ചിത്രങ്ങൾ എടുക്കണം' എന്നു തീരുമാനിച്ചുറച്ചുതന്നെയാണു്, വീണ്ടും ഉള്ളിലേയ്ക്കു കയറിച്ചെന്നത്. അതു മനസ്സിലാക്കിട്ടാണോ എന്നറിയില്ല, ഇത്തവണ പണിചെതുകൊണ്ടിരുന്നവർ, തടസ്സവാദങ്ങളൊന്നും ഉന്നയിച്ചതുമില്ല.. ഉള്ളിൽ കാര്യമായ കാഴ്ചകളൊന്നുംതന്നെ ഇല്ലെങ്കിലും, ഒന്നു രണ്ടു ചിത്രങ്ങൾ പകർത്തിയശേഷം പുറത്തേയ്ക്കിറങ്ങി.<br />
ഹമാമിന്റെ സമീപത്തുനിന്നും നടപ്പാതയിലൂടെയുള്ള യാത്രയിലെ മറ്റൊരു ആകർഷകമായ കാഴ്ച, വഴിയരികിലെ ഓറഞ്ചുതോട്ടമാണ്. മുഗൾഭരണാധികാരികളുടെ <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnh_CIhUa37bzkcq2NxGS8q7725t0pTqkrRvw4lW8hMdbPoyCFETglwjOKDUNHxu-1AYOsNt-p-wJxfp-SrdNAHByNeiDG6csFKWwo07cO08eY6auFtzPC-pNpMOK1KN4TOGbcHfVLMYQ/s1600/pome.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="215" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhnh_CIhUa37bzkcq2NxGS8q7725t0pTqkrRvw4lW8hMdbPoyCFETglwjOKDUNHxu-1AYOsNt-p-wJxfp-SrdNAHByNeiDG6csFKWwo07cO08eY6auFtzPC-pNpMOK1KN4TOGbcHfVLMYQ/s320/pome.jpg" width="320" /></a>ഉദ്യാനങ്ങളിലെ പ്രധാനപ്പെട്ട നാലിനം വൃക്ഷലതാതികൾ, ഓറഞ്ച്,മാതളനാരകം,മാവ്, ചെമ്പരത്തി എന്നിവയായിരുന്നു. ഇവയുടെ തോട്ടങ്ങൾ, ഹുമയൂണിന്റെ ശവകുടീരത്തിന്റെ നാലുഭാഗങ്ങളെയും പച്ച പുതപ്പിച്ച് വളർന്നു നിൽക്കുന്നത് വളരെ ആകർഷകമായ കാഴ്ച തന്നെ. ഓറഞ്ചുതോട്ട ത്തിനുള്ളിൽ നിന്നും കാഴ്ചക്കാരുടെ ഉച്ചത്തിലുള്ള സംസാരം കേൾക്കുന്നുണ്ട്.. ഉള്ളിലേയ്ക്ക് കടന്നുചെന്നപ്പോൾ, മൂപ്പെത്താത്ത ഓറഞ്ച് പൊട്ടിച്ച് കൂടുകളിലാക്കുകയാണ് ഒരു കൂട്ടം പെൺകുട്ടികൾ... ഓറഞ്ച് മരങ്ങളുടെ ഇളക്കവും, സംസാരവും കേട്ട് കാവൽകാരുടെ നോട്ടം, അവിടേയ്ക്ക് എത്തിയതോടെ ഞാൻ തോട്ടത്തിനു പുറത്തു കടന്നു...ഓറഞ്ചുതൊട്ടവും പിന്നിട്ട് മുൻപോട്ടുള്ള യാത്രയിൽ, പാതയോരത്തായി മതിലിനോടുചേർന്ന് ഒട്ടനവധി മുറികളാണ് പൊടിപിടിച്ച് ഇരുൾമൂടി കിടക്കുന്നത്..ഈ മുറികളോടുചേർന്ന് മതിലിനു വെളിയിലായി, തൂവെള്ളമാർബിളിന്റെ പ്രൗഢിയിൽ, ഉയർന്നു നിൽക്കുന്ന സിഖ് ആരാധനാലയമായ ഗുരുദ്വാര.. വൻവേപ്പുമരങ്ങളിൽ കൊക്കുരുമ്മിയിരിക്കുന്ന അരിപ്രാവുകളുടെ കുറുകലും, ചിതറിക്കിടക്കുന്ന കരിയിലകൾക്കിടയിൽ കൊത്തിപ്പെറുക്കി നടക്കുന്ന മൈനയുടെ സംഗീതവും <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQSTZO0-jGPit9NFIu010nHlgTdfeNFSJVFu2ap1z69yL1JVBi7TRqPFTs-AKVb9UuBz4NCJAzigy9J_S-SgW5NfC5AYe5PhYqhyEFhgNJanNaJMJ8y-MSjawrIueLJaHiIK60wa1EoLA/s1600/cave.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQSTZO0-jGPit9NFIu010nHlgTdfeNFSJVFu2ap1z69yL1JVBi7TRqPFTs-AKVb9UuBz4NCJAzigy9J_S-SgW5NfC5AYe5PhYqhyEFhgNJanNaJMJ8y-MSjawrIueLJaHiIK60wa1EoLA/s400/cave.jpg" width="266" /></a>ആസ്വദിച്ച്, ആർത്തുവളരുന്ന മാതളതോട്ടത്തിനുള്ളിൽ ഇനി അല്പസമയം ചിലവഴിക്കാം...<br />
<br />
നിറയെ കായ്കൾ നിറഞ്ഞ മാതളച്ചെടികളിൽ നിന്നും മനുഷ്യസാമീപ്യമറിഞ്ഞതോടെ അനവധി നാട്ടുതത്തകളാണ് ചിറകടിച്ചുയർന്നത്.... വിരിഞ്ഞുവരുന്ന ഇളംകായ്കൾ, പൂവുൾപ്പടെ തത്തക്കൂട്ടം അരിഞ്ഞു തള്ളിയിരിക്കുകയാണ്...... ഇളംകാറ്റിന്റെ തലോടലിൽ, മാതളചെടികളിൽനിന്നും പെയ്തുപോയ മഴയുടെ അവശേഷിക്കുന്ന തുള്ളികൾ പളുങ്കുമണികൾപോലെ ഉടലാകെ ചിതറിവീഴുന്നു..... ഒപ്പം കൊടുംചൂടിൽ വെന്തുപൊള്ളിക്കിടക്കുന്ന ഭൂമിയിൽനിന്നും, വേനൽമഴയുടെ സാന്ത്വനത്തിൽ തണുത്ത പുതുമണ്ണിന്റെ ഗന്ധം, ഒരു ലഹരി പോലെയാണ് മനസ്സിലേയ്ക്ക് പടരുന്നത്........... മാതളത്തോട്ടത്തിനു സമീപവും ഇടിഞ്ഞുപൊളിഞ്ഞ നിലയിലുള്ള മതിൽക്കെട്ടുകളും അതിനോടനുബന്ധിച്ചുള്ള ചെറു മുറികളും ധാരാളം കാണപ്പെടുന്നുണ്ട്...മതിൽ ഭിത്തികളോടുചേർന്ന്, കൂരിരുട്ടിന്റെ അഗാധതയിലേയ്ക്കു ഒരു ചെറു ഗുഹാ കവാടം വായ തുറന്നിരിക്കുന്നു... കാടുപിടിച്ച്, കരിയിലകൾ നിറഞ്ഞ കൽപ്പടവുകളിലൂടെ, ഗുഹയുടെ ഉള്ളിലേയ്ക്ക് ചുവടുകൾ വച്ചുവെങ്കിലും കൂരിരുട്ടും, ഉള്ളിൽനിന്നും വരുന്ന ദുർഗന്ധവും മനസ്സിനെ പിന്നിലേയ്ക്ക് വലിക്കുന്നു... ഗുഹയുടെ കാഴ്ചകളിൽനിന്നും അതിവേഗം തിരികെക്കയറി, മാതളചെടികൾക്കിടയിലൂടെ, സായാഹ്നസൂര്യന്റെ കുങ്കുമവർണത്തിൽ കുളിച്ചു നിൽക്കുന്ന ബർദരിയുടെ (pavilion with twelve doors) സമീപത്തേയ്ക്കാണ് പിന്നീട് നടന്നത്.<br />
<br />
നവീകരണപ്രവർത്തനങ്ങളുടെ ഭാഗമായി, വെള്ളപൂശി മനോഹരമാക്കിയ ബർദരിയുടെ പന്ത്രണ്ടു വാതിലുകളും ബന്ധിച്ച് ഭദ്രമാക്കിയിരിക്കുന്നു..കഴിഞ്ഞ സന്ദർശനവേളയിൽ തുറന്ന <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEje2I0VcWkEeWMVFOD6b7lsBaa5ej60w_ZLflJISEUVJtHxbaDQE2ZRIIjXTU-dt0kPO3DlpR8f_IWU07BUFa9-Xib6gSp0BeBPe4LCnSiN8s7khU5GUb78_tl0AMEKOMBgX3I0sE3Omy4/s1600/mosk1.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="268" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEje2I0VcWkEeWMVFOD6b7lsBaa5ej60w_ZLflJISEUVJtHxbaDQE2ZRIIjXTU-dt0kPO3DlpR8f_IWU07BUFa9-Xib6gSp0BeBPe4LCnSiN8s7khU5GUb78_tl0AMEKOMBgX3I0sE3Omy4/s400/mosk1.jpg" width="400" /></a>വാതിലുകളുമായി കാത്തിരുന്ന ബർദരിയുടെ ഭിത്തികൾ ഏതാണ്ട് മുഴുവനായും, കലാനൈപുണ്യം നിറഞ്ഞ സന്ദർശകരാൽ രചിക്കപ്പെട്ട ചുമർ ചിത്രങ്ങളാൽ നിറഞ്ഞിരുന്നു...ഈ സ്മാരകങ്ങൾ സന്ദർശകരുടെ കാഴ്ചകളിൽനിന്നും കൊട്ടിയടക്കപ്പെടുമെന്ന വസ്തുത അന്നേ മനസ്സിൽ ഉറപ്പിച്ചിരുന്നു... ഇപ്പോൾ അത് യാഥാർഥ്യവുമായി കഴിഞ്ഞിരിക്കുന്നു. വർഷങ്ങൾക്കു മുൻപ് യമുനാ നദി ഒഴുകിയിരുന്നത് ഈ മതിൽകെട്ടുകൾക്കു സമീപത്തുകൂടെയായിരുന്നു. ഹുമയൂണിന്റെ ശവകുടീരത്തിൽ എത്തുന്ന രാജകുടുംബാംഗങ്ങൾക്ക് യമുനയുടെ ഭംഗി ആസ്വദിക്കുന്നതിനുവേണ്ടിയാകാം, ബർദരിയുടെ ഉള്ളിലായി പുറം കാഴ്ചകൾ ആസ്വദിക്കുവാനുതകുന്ന രീതിയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു മട്ടുപ്പാവുണ്ട്..... കഴിഞ്ഞ യാത്രയിൽ, മട്ടുപ്പാവിൽനിന്നുള്ള കാഴ്ചകൾ ആസ്വദിക്കുവാൻ കഴിഞ്ഞതു ഭാഗ്യമായി.. ഇനി ആ കാഴ്ചകൾ, സന്ദർശകർക്കുമുൻപിലെ അടഞ്ഞ അധ്യായമായി, ഒരു പക്ഷെ മാറിയേക്കാം... ബർദരിയുടെ പുറം കാഴ്ചകളിലൂടെ ഓടിച്ചൊന്ന് കയറിയിറങ്ങി.... ഇനി അവശേഷിക്കുന്നത് മറ്റൊരു പ്രധാന സ്മാരകമായ 'ക്ഷുരകന്റെ ശവകുടീരമാണ്' (Barbers Tomb).<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdNaAAMMbmFKJSfP44z_WPsfNGpcGLPbwiy7kcNLfo80igTL2yUcbUsBateVo1bUYh87qOCf4hyphenhyphenHcmKhAkvCQkdbIDHQtR8nXE5xPbFfREpl7A8Z3HDp4BNHUUQcywZHU1FWdKbK-U3lQ/s1600/barbers+tomb.jpg" style="margin-left: auto; margin-right: auto;"><img border="0" height="428" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdNaAAMMbmFKJSfP44z_WPsfNGpcGLPbwiy7kcNLfo80igTL2yUcbUsBateVo1bUYh87qOCf4hyphenhyphenHcmKhAkvCQkdbIDHQtR8nXE5xPbFfREpl7A8Z3HDp4BNHUUQcywZHU1FWdKbK-U3lQ/s640/barbers+tomb.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>ക്ഷുരകന്റെ ശവകുടീരം-(Barbers Tomb)</b></span></td></tr>
</tbody></table>ഹുമയൂണിന്റെ പ്രിയങ്കരനായ ബാർബർക്കുവേണ്ടി ഈ ശവകുടീരം നിർമ്മിക്കപ്പെട്ടു എന്ന് വിശ്വസിക്കുന്നുവെങ്കിലും, അതിനെ സാധൂകരിക്കുന്ന തെളിവുകളൊന്നുംതന്നെ ലഭ്യമായിട്ടില്ല. ചുവപ്പും വെള്ളയും നിറങ്ങളിലുള്ള മാർബിൾ കല്ലുകൾകൊണ്ടാണ് ഈ സ്മാരകം പൂർണമായും നിർമ്മിക്കപ്പെട്ടിരിക്കുന്നത്. ഉയരമുള്ള പ്ലാറ്റ്ഫോമിലേയ്ക്കുള്ള ഏഴ് നടകൾ കയറി മുകളിലെത്തുമ്പോൾ, പ്രണയത്തിന്റെ പൂമരച്ചോട്ടിൽ എന്നപോലെ ഓരോ വാതിൽപ്പടിയിലും സ്ഥാനംപിടിച്ചിരിക്കുന്ന പ്രണയജോഡികൾ.. ഡൽഹിയിലെ വിവിധ പാർക്കുകളിലൂടെയുള്ള സന്ദർശനങ്ങൾകൊണ്ട്, ഇത്തരക്കാരുടെ അടക്കുവാനാകാത്ത പ്രണയചേഷ്ടകളെ അവഗണിക്കുവാനും ഇപ്പോൾ പഠിച്ചുകഴിഞ്ഞിരിക്കുന്നു. ശവകുടീരത്തിനുള്ളിലേയ്ക്ക് കടന്നാൽ പ്രധാനകാഴ്ചകളായി, 1590-91 കാലഘട്ടത്തിൽ നിർമിക്കപ്പെട്ട രണ്ട് കല്ലറകളാണുള്ളത്. ഇരുണ്ടുമൂടിയ മുറിക്കുള്ളിലെ പൊടിപിടിച്ചുകിടക്കുന്ന കല്ലറകൾക്കുമുകളിൽ, ആരോ വച്ചിട്ടു പോയ വാടിയ ചെമ്പരത്തിപ്പൂവുകൾ മാത്രം....കാര്യമായ മറ്റുകാഴ്ചകൾ ഒന്നുംതന്നെ ഇല്ലാത്തതിനാൽ ഉള്ളിൽനിന്നും ഒന്നുരണ്ടു ചിത്രങ്ങൾ പകർത്തിയശേഷം പുറത്തേയ്ക്കിറങ്ങി. ഇനി അവശേഷിക്കുന്ന ഏക സ്മാരകം. തെക്കുവശത്തുള്ള കവാടം മാത്രമാണ്. ക്ഷുരകന്റെ ശവകുടീരത്തിന്റെ ചരിത്രത്തോടും കാഴ്ചകളോടും വിടപറഞ്ഞ് South Gate എന്നറിയപ്പെടുന്ന ആ <a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTJEq2TjCR5oBQ7Du0cfI5lKBEnviGYpcYvmn1jvQGMwLKMJGo5S08ta9TPeRW7VnItiGnvKrq8upeB0syC00YummMfFFZHzk2L6s4Z8nHiHahTSAZKLCFgpvlWBGd0ojBTBIx6sdF7vA/s1600/west+gate.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="268" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjTJEq2TjCR5oBQ7Du0cfI5lKBEnviGYpcYvmn1jvQGMwLKMJGo5S08ta9TPeRW7VnItiGnvKrq8upeB0syC00YummMfFFZHzk2L6s4Z8nHiHahTSAZKLCFgpvlWBGd0ojBTBIx6sdF7vA/s400/west+gate.jpg" width="400" /></a>കവാടത്തിനു സമീപത്തേയ്ക്കു നടന്നു. ഹുമയൂണിന്റെ ശവകുടീരത്തിന് അഭിമുഖമായി സ്ഥിതിചെയ്യുന്ന കവാടത്തിന്റെ മുൻവശം, ചുവപ്പും വെള്ളയും നിറങ്ങളിലുള്ള മാർബിൾകല്ലുകൾകൊണ്ടാണ് . മനോഹരമാക്കിയിരിക്കുന്നത്. എന്നാൽ അവശേഷിക്കുന്ന ഭാഗങ്ങളുടെ നിർമ്മാണത്തിനായി, ഡൽഹിയുടെ പ്രാന്തപ്രദേശങ്ങളിൽ സുലഭമായ, സാധാരണ മണൽ കല്ലുകൾ മാത്രമാണ് ഉപയോഗിച്ചിരിക്കുന്നത്. രണ്ടു നിലകളിലായി തലയുയർത്തി നിൽക്കുന്ന ഈ കൂറ്റൻ കവാടത്തിന്റെ വാതിലുകൾ, അടുത്ത കാലത്ത് പുതുക്കി മനോഹരമാക്കിയിട്ടു ണ്ടെങ്കിലും, സന്ദർശകർക്കുമുൻപിൽ കാലങ്ങളായി അടഞ്ഞുതന്നെ കിടക്കുകയാണ്..കാഴ്ചകൾ എല്ലാംതന്നെ അവസാനിച്ചതിനാൽ, പ്രൗഢഗംഭീരമായ കവാടത്തിന്റെ ഭംഗി ആസ്വദിച്ചുകൊണ്ട്, വിശാലമായ പുൽത്തകിടിയിൽ വെറുമൊരു കാഴ്ചക്കാരനെപ്പോലെ അല്പസമയം ഇരുന്നു...<br />
<br />
ഹുമയൂൺ ടോംബിനെ കുങ്കുമവർണത്തിൽ കുളിപ്പിച്ച് അസ്തമയസൂര്യൻ മറയാൻ തുടങ്ങിക്കഴിഞ്ഞു... സന്ദർശന സമയം അവസാനിക്കുവാൻ തുടങ്ങുന്നതിന്റെ സൂചനയെന്നവണ്ണം കാവൽക്കാരന്റെ വിസിൽ ശബ്ദം മുഴങ്ങിത്തുടങ്ങി... ചരിത്രത്തോടൊപ്പം, ഈ മണ്ണിൽ ഉറങ്ങിക്കിടക്കുന്ന ഒരു കൂട്ടം ആത്മാക്കളോടും യാത്ര പറയേണ്ട സമയം ആയിരിക്കുന്നു...സ്മാരകത്തിന്റെ വിവിധ ഭാഗങ്ങളിലായി കാഴ്ചകളും വിശ്രമവുമായി സമയം ചിലവിട്ടിരുന്ന സന്ദർശകർ പുറത്തേയ്ക്കിറങ്ങി ത്തുടങ്ങി... എങ്കിലും പ്രകൃതിയും മനുഷ്യനും ചേർന്നൊരുക്കിയ കാഴ്ചകളുടെ ഈ വസന്തം, ഇനിയും എത്തിച്ചേരാനിരിക്കുന്ന സഞ്ചാരികൾക്കായി, പുതുമയേറിയ ദൃശ്യങ്ങളുമായി,വരുന്ന പ്രഭാതത്തിലും ഈ മതിൽക്കെട്ടുകൾക്കുള്ളിൽ കാത്തിരിക്കും....ഒരു പക്ഷെ ഞാനും ആ സഞ്ചാരികളിലൊരാളായി പുതുമ നിറഞ്ഞ കാഴ്ചകൾക്കായി വീണ്ടും ഇവിടെയെത്തിയേക്കാം.... പുൽക്കൊടിത്തുമ്പിലും, പൂവിലും, പ്രപഞ്ചത്തിലെ ഓരോ കണികയിലും വ്യത്യസ്തത നിറഞ്ഞുതുളുമ്പുന്ന, സൗന്ദര്യം കണ്ടെത്താൻ ആഗ്രഹിക്കുന്നവന്റെ കണ്ണുകളിൽ, കാഴ്ചയുടെ നിറപ്പകിട്ടിന് ഒരിക്കലും അവസാനമുണ്ടാകുന്നില്ലല്ലോ.....<br />
<br />
......................................................................................................................................................................... <br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjQn5cBXa7pWFEvI-_zRWaxrPZ4hoj7_M3vyKAXobx2Fk1qtSiBM4ffPLpvKx70Vazw6EP4orjcQVsqCJGULnJ65-8d3gqQeFRGIu4hwqqBBDF-7kQ0rCpGdlGAkWVnk8GBYEPcXlClQFs/s1600/gate2.jpg" style="clear: left; float: left; margin-bottom: 1em; margin-right: 1em;"></a> <br />
<span id="goog_729706992"></span><span id="goog_729706993"></span><br />
<span id="goog_729706996"></span><span id="goog_729706997"></span></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com8tag:blogger.com,1999:blog-4628133033338158729.post-27032199991200556352011-07-14T01:28:00.000-07:002011-08-20T01:32:15.428-07:00ഹുമയൂണിന്റെ ശവകുടീരം : ഭാഗം ഒന്ന്.<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: left;">..................................................................................................................................................................</div><div class="separator" style="clear: both; text-align: left;">കാലംതെറ്റി പൂത്തുലഞ്ഞു നില്ക്കുന്ന കണിക്കൊന്നമരങ്ങള്ക്കിടയിലൂടെ, മണ്‍സൂണിന്റെ വരവറിയിച്ച് എത്തിയ ചാറ്റല്‍മഴയുടെ കുളിരില്‍, മനസ്സും ശരീരവും തണുപ്പുകൊണ്ട് നിറച്ചൊരു യാത്ര...ലോക പൈതൃക സ്മാരകങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്ന, ഡല്‍ഹിയിലെ പ്രശസ്ത വിനോദസഞ്ചാരകേന്ദ്രമായ ഹുമയൂണിന്റെ ശവകുടീരത്തിലേയ്ക്ക് ആയിരുന്നു യാത്രയുടെ പുതിയ അനുഭവങ്ങള്‍ തേടി ഞാന്‍ എത്തി ച്ചേര്‍ന്നത്. അധികാരത്തിന്റെ കരുത്തില്‍, ചെങ്കോലും കിരീടവുമുപയോഗിച്ചു, അയല്സാമ്രാജ്യങ്ങളുടെ ഉറക്കം കെടുത്തിയിരുന്ന മുഗള്‍ ഭരണാധികാരികളുടെ അവസാനനിദ്രക്കു സാക്ഷ്യം വഹിക്കുന്ന ഒരു കൂട്ടം സ്മാരകങ്ങള്‍, ഒരു കോട്ടയുടെ ഉള്ളില്‍, വിവിധ ഭാഗങ്ങളിലായി ചിതറിക്കിടക്കുന്നു. അതിരുകളില്ലാത്ത സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ചവര്‍ക്ക്, ഒരിക്കലും ഉണരാത്ത ഉറക്കത്തിനായി ഇവിടെ സ്വന്തമായുള്ളത് വെറും ആറടി മണ്ണ് മാത്രം... </div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><img border="0" height="277" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgbJuvgSRX-VwgUquiVddwthSPgmLIoBkBlFuk20ynCSN9ZNFmYr9bUNi2-ojf5gsq7kC1bg4a84OFOXod5N5d4pDHb2H8ZkyMnp283Kum9QCjXFxRebW0fJs2IUXmcDy8Qtu_BTSR8kS4/s640/humayoon+tomb-gate.jpg" style="margin-left: auto; margin-right: auto;" width="640" /></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="font-size: small;"><span style="color: #0b5394;">കണിക്കൊന്നത്തോട്ടത്തിനു നടുവിലെ പ്രവേശനകവാടം </span></span></b></td></tr>
</tbody></table><div class="" style="clear: left; float: left; margin-bottom: 1em; margin-left: 1em; text-align: left;">ഡല്‍ഹി-മഥുര റോഡിനു സമീപം, നിസാമുദ്ദീന്‍ റെയില്‍വേ സ്റ്റേഷനുപിന്വശത്തായി സ്ഥിതി ചെയ്യുന്ന ഹുമയൂണിന്റെ ശവകുടീരവും, മറ്റ് അനവധി സ്മാരകങ്ങളും വസന്തത്തിന്റെ വര്‍ണപ്പൊലിമയില്‍ നിറഞ്ഞു നില്ക്കുന്ന കാഴ്ചയാണ് ഇവിടെയെത്തുന്ന സഞ്ചാരികളെ ആദ്യം സ്വാഗതം ചെയ്യുന്നത്. പ്രവേശന കവാടത്തിനു മുന്‍വശത്ത് സ്ഥിതി ചെയ്യുന്ന മനോഹരമായ പാര്‍ക്ക്, സ്വര്ണത്തോരണം ചാര്‍ത്തിയ കണിക്കൊന്നമരങ്ങളുടെ ചാരുതകൊണ്ട് സഞ്ചാരികളുടെ മനം കവരുന്നു. സ്വദേശികളും വിദേശികളുമായ അനവധി സന്ദര്‍ശകരാണ് ചെറുമഴയുടെ സുഖമറിഞ്ഞുകൊണ്ട്, കണിക്കൊന്നയും വാകയും മറ്റ് അനവധി മരങ്ങളും ചേര്‍ന്നൊരുക്കുന്ന ശീതളിമയില്‍ വിശ്രമിക്കുന്നത്. നാഗരികതയുടെ കലര്‍പ്പില്ലാത്ത, പൌരാണികതയുടെ ഗന്ധം നിറഞ്ഞുനില്ക്കുന്ന സ്മാരകങ്ങള്‍ , പ്രവേശനകവാടം പിന്നിടുമ്പോള്‍ മുതല്‍ സന്ദര്‍ശകരുടെ കണ്മുന്പില് കാഴ്ച്ചയുടെ വിരുന്നൊരുക്കുന്നു.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYcq6jr2mAuukrut_Evk_xBcJEZ4Wi1XGa6t87dhEiUhj3XC2fqVcmdScLuklkPS5ZoQSRcP-UFGrGzNtYA8a3JfnAGZcgtXtuZkheJkc1EJcsMh7rs3SMXya2scAPoEjg0h7eSrMF01Q/s1600/humayoon+tomb-gate1.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhYcq6jr2mAuukrut_Evk_xBcJEZ4Wi1XGa6t87dhEiUhj3XC2fqVcmdScLuklkPS5ZoQSRcP-UFGrGzNtYA8a3JfnAGZcgtXtuZkheJkc1EJcsMh7rs3SMXya2scAPoEjg0h7eSrMF01Q/s640/humayoon+tomb-gate1.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b>'ബു ഹാലിമാ'യുടെ പൂന്തോട്ടവും പ്രവേശനകവാടവും </b></td></tr>
</tbody></table><div class="" style="clear: left; float: left; margin-bottom: 1em; margin-left: 1em; text-align: left;">ടിക്കറ്റുമെടുത്തു ഉള്ളിലേയ്ക്ക് കടന്നാല്‍ 'ബു ഹാലിമാ'യുടെ പൂന്തോട്ടത്തിലേയ്ക്കാണ് കാഴ്ചക്കാർ എത്തിച്ചേരുന്നത്. ഹുമയൂണിന്റെ ശവകുടീരത്തിലേക്ക് നീളുന്ന പ്രധാനവഴിയുടെ ഇടതുവശത്തായി സ്ഥിതി ചെയ്യുന്ന ഈ തോട്ടം സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചുപറ്റാന്‍ മാത്രം ആകര്‍ഷണീയമെന്നു പറയാനാവില്ല. തോട്ടത്തിനു നടുവിലായി കല്ലുകള്‍കൊണ്ട് സമചതുരാകൃതിയില്‍ കെട്ടിയുയര്‍ത്തിയ 'ബു ഹാലിമാ'യുടെ ശവകുടീരവും സ്ഥിതിചെയ്യുന്നു.ശവകുടീരത്തിന്റെ ഉള്ളിലേയ്ക്ക് പ്രവേശിക്കുവാനുള്ള വാതിലുകള്‍ എല്ലാംതന്നെ കല്ലുകള്‍ കൊണ്ട് കെട്ടി അടച്ചിരിക്കുകയാണെങ്കിലും, വശങ്ങളിൽ സ്ഥിതിചെയ്യുന്ന നടകള്‍ വഴി സന്ദര്‍ശകര്‍ക്ക് ഈ കുടീരത്തിന്റെ മുകളിലേയ്ക്ക് കയറുവാന്‍ സാധിക്കും. </div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmEAoCjnGrVKnS9fT0I2qkSTdISVFZiqHlRlCpmDi9yAOcEUjo1bBXnVyfQNlqOM3MB3IvOdNr_OaL4piMN-fEbD83NHMRYROaRBtf30yYiY_e491Dg0lT6NtlarnKUQRG1MLrsjKI9M4/s1600/bu+halims+tomb.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhmEAoCjnGrVKnS9fT0I2qkSTdISVFZiqHlRlCpmDi9yAOcEUjo1bBXnVyfQNlqOM3MB3IvOdNr_OaL4piMN-fEbD83NHMRYROaRBtf30yYiY_e491Dg0lT6NtlarnKUQRG1MLrsjKI9M4/s640/bu+halims+tomb.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>'ബു ഹാലിമാ'യുടെ ശവകുടീരം </b></span></td></tr>
</tbody></table><div class="" style="clear: left; float: left; margin-bottom: 1em; margin-left: 1em; text-align: left;"><div style="text-align: left;"><div style="text-align: left;"><div style="text-align: left;">'ബു ഹാലിമാ' എന്ന വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ചരിത്രത്തിന്റെ താളുകളില്‍ കൂടുതല്‍ ലഭ്യമല്ലെങ്കിലും, ഹുമയൂണിന്റെ ശവകുടീരം നിര്‍മ്മിക്കുന്നതിനും വളരെ മുന്‍പുതന്നെ ഈ തോട്ടവും ഇതിനുള്ളിലെ ശവകുടീ രവും ഇവിടെ നിലനിന്നിരുന്നു. ശവകുടീരത്തിനു സമീപത്തായി പുരാതനമായ ഒരു കിണര്‍, ഉപയോഗ ശൂന്യമായ നിലയില്‍ കാണപ്പെടുന്നുണ്ട്. അല്പസമയം ശവകുടീരവും പരിസരങ്ങളും ചുറ്റിനടന്നു കണ്ട ശേഷം ഞാന്‍ പിന്‍വശത്തുള്ള മതിലിനു സമീപത്തേയ്ക്ക് നടന്നു. 20 അടിയോളം ഉയരമുള്ള മതിലിനു മുകളിലേയ്ക്ക്, ഇവിടെയുള്ള നടകള്വഴി കയറുവാന്‍ സാധിക്കും. മതിലിനുമുകളിലായി, നാല് കരിങ്കല്‍ ത്തൂണുകള്ക്കുമുകളില് കുടയുടെ ആകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന മണ്ഡപം, ഇളംതെന്നലിന്റെ തലോടലും, പൂമരങ്ങളുടെ സുഗന്ധവും, കിളികൊഞ്ചലുകളും ആസ്വദിച്ചു അല്പനേരം വിശ്രമിക്കുവാന്‍ അനുയോജ്യമായ സ്ഥലമാണ്. അരളി മരങ്ങള്‍ പടര്ന്നുനില്ക്കുന്ന മതിലിനുമുകളിലൂടെ അല്പദൂരം നടന്ന്, കുറച്ചു ചിത്രങ്ങളും പകര്‍ത്തിയശേഷം അടുത്ത കാഴ്ചയായ 'ഇസ ഖാന് നിയാസി'യുടെ ഖബറിടം സ്ഥിതി ചെയ്യുന്ന സ്ഥലം സന്ദർശിക്കുന്നതിനായി നീങ്ങി.<br />
'ബു ഹാലിമാ'യുടെ പൂന്തോട്ടത്തിന്റെ എതിര്‍വശത്തായി നാല് വശവും മതിലുകളാല്‍ ചുറ്റപ്പെട്ട് നിലകൊള്ളുന്ന 'ഇസ ഖാന് നിയാസി'യുടെ ഖബറിടവും മോസ്കും പുനരുദ്ധാരണത്തിന്റെ പാതയിലാണ്. ആഗാ ഖാന് ട്രസ്റ്റും(<b>Aga Khan Trust for Culture (AKTC)</b>, പുരാവസ്തുവകുപ്പും ഒത്തുചേര്‍ന്ന് നടത്തുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ മൂലം, ഈ ദിവസങ്ങളില്‍ സന്ദര്‍ശകര്‍ക്ക്, ഖബറിടത്തിന്റെ ഉള്ളിലേയ്ക്ക് പ്രവേശിക്കുവാനുള്ള അനുമതി ലഭ്യമല്ല. </div></div></div></div><div class="" style="clear: left; float: left; margin-bottom: 1em; margin-left: 1em; text-align: left;"><div style="text-align: left;"><div style="text-align: left;"><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUx_l12QhRpFhxmruHVllPEtVgWd7AzH3Et0tgbITaLEJLwd4JhgTBf2DKPBGAjxpZtuIlPG6fOQho55WIlnnIvYbSnP_fPsQw6JjVGJ4c0fVInSYyAk8IFpQvvAPwvjYhuQ1P0p_G_3g/s1600/isa+khans+tomb-1.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="428" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUx_l12QhRpFhxmruHVllPEtVgWd7AzH3Et0tgbITaLEJLwd4JhgTBf2DKPBGAjxpZtuIlPG6fOQho55WIlnnIvYbSnP_fPsQw6JjVGJ4c0fVInSYyAk8IFpQvvAPwvjYhuQ1P0p_G_3g/s640/isa+khans+tomb-1.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>'ഇസ ഖാന് നിയാസി'യുടെ ശവകുടീരം</b></span></td></tr>
</tbody></table><div style="text-align: left;"><div style="text-align: left;">സൂരി സാമ്രാജ്യത്തിന്റെ സ്ഥാപകനായിരുന്ന ഷേര്‍ ഷാ സൂരിയുടെ സദസ്സിലെ സമുന്നത വ്യക്തിയായിരുന്ന 'ഇസ ഖാന് നിയാസി'യെ സംസ്കരിക്കുന്നതിനായി 1547 -ലാണ് ഈ മന്ദിരം നിര്‍മ്മിക്കപ്പെട്ടത്.കാലങ്ങള്‍ ക്കുശേഷം ഇസ ഖാന് നിയാസിയുടെ കുടുംബാംഗങ്ങളുടെയും ഖബറിടമായി ഈ സ്മാരകം മാറ്റപ്പെട്ടു.ശവകുടീ രത്തിനു സമീപത്തായി അദ്ദേഹത്തിന്റെ പേരില്‍ത്തന്നെ അറിയപ്പെടുന്ന മോസ്ക്കും സ്ഥിതി ചെയ്യുന്നു. ചുവന്ന കല്ലുകള്‍കൊണ്ട് നിര്‍മ്മിക്കപ്പെട്ട മോസ്ക്കും ശവകുടീരവുംകൂടി കാണണമെന്നുള്ള ആഗ്രഹം, കാവല്‍ക്കാരന്റെ പിടിവാശി മൂലം സഫലമാകാതെ വന്നതിനാൽ, തുറന്നു കിടന്ന വാതിലില്‍ക്കൂടി കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തി തൃപ്തിയടയേണ്ടിവന്നു.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxslqm6hraq-CLVgSv0O708rYWbmY_OAJWumY3yas2cwE-wNHK999WPT9gv9GCBwTsHM34wFE1DGskZ9NtqZaaM6UCvV4UbkapI12ifMf6NKowCBZABRxfhDRi0cYLvt9KCRFmNebgVFk/s1600/isa+khan+niazi+mosque.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxslqm6hraq-CLVgSv0O708rYWbmY_OAJWumY3yas2cwE-wNHK999WPT9gv9GCBwTsHM34wFE1DGskZ9NtqZaaM6UCvV4UbkapI12ifMf6NKowCBZABRxfhDRi0cYLvt9KCRFmNebgVFk/s640/isa+khan+niazi+mosque.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">ഇസ ഖാൻ നിയാസിയുടെ മോസ്ക് (കടപ്പാട് : ഗൂഗിൾ )</span></b></td></tr>
</tbody></table>'ബു ഹാലിമാ'യുടെ പൂന്തോട്ടവും അതിനോടനുബന്ധിച്ചു സ്മാരകങ്ങളും പിന്നിട്ട് ഉള്ളിലേയ്ക്ക് കടന്നാല്‍, പ്രധാന വഴിയുടെ വലതുവശത്തായി സ്ഥിതിചെയ്യുന്ന 'അറബ് സരായ് ദര്‍വാജാ' എന്നറിയപ്പെടുന്ന മറ്റൊരു കൂറ്റന്‍ വാതിലിനടുത്തേക്കാണ് എത്തുക.അറബ് വംശജര്‍ക്കായുള്ള വിശ്രമ മന്ദിരത്തിലേയ്ക്കുള്ള കവാടം എന്നാണ് 'അറബ് സരായ് ദര്‍വാജാ' എന്ന വാക്കിന്റെ അര്‍ത്ഥമെങ്കിലും, 'പുരാണ കില'യിലെ പ്രധാനവാതിലിനെ അനുസ്മരിപ്പിക്കുന്ന ഈ വാതിലില്‍ക്കൂടി ഉള്ളിലേയ്ക്ക് നടന്നാല്‍ എത്തിച്ചേരുന്നത് 'അഫ്സര്‍ വാല മോസ്ക്കിന്റെയും, ശവകുടീരത്തിന്റെയും സമീപത്തേയ്ക്കാണ്. നാലുവശവും മതിലുകളാല്‍ ചുറ്റപ്പെട്ട ഒരു മനോഹരമായ ഉദ്യാനത്തിന്റെ നടുവിലാണ് ഈ സ്മാരകങ്ങള്‍ സ്ഥിതി ചെയ്യുന്നത്. നിറഞ്ഞു നില്ക്കുന്ന പൂമരങ്ങളും, പൂന്തോട്ടത്തിന്റെ പല ഭാഗങ്ങളിലായി കാണപ്പെടുന്ന ചെറുശവകുടീരങ്ങളും പഴമയുടെ ഈ സൗന്ദര്യത്തിന്റെ മാറ്റ് വര്‍ദ്ധിപ്പിക്കുന്നു.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgk-2g7Qd3pAC6qV6DMOZxKXJxD8sWkQrZl7KwtxOKq-VHtyyTPNm3eNT85vzploxc0jHEytwSiSc8Dnf5McjKoMbCqkz7xuy8lY-0s1On6XUQmnOJFPrIZwoP7yfrgjForZTugd3E5pRs/s1600/afsar+waala+tomb.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="230" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgk-2g7Qd3pAC6qV6DMOZxKXJxD8sWkQrZl7KwtxOKq-VHtyyTPNm3eNT85vzploxc0jHEytwSiSc8Dnf5McjKoMbCqkz7xuy8lY-0s1On6XUQmnOJFPrIZwoP7yfrgjForZTugd3E5pRs/s640/afsar+waala+tomb.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;"><span style="font-size: small;">'അഫ്സര്‍ വാലയുടെ ശവകുടീരവും മോസ്ക്കും</span></b></td></tr>
</tbody></table><div style="text-align: left;">മഴത്തുള്ളികള്‍ പളുങ്കുപുഷ്പങ്ങള് വിരിയിച്ച പച്ചപ്പുല്ലുകള്‍ക്കിടയിലൂടെ, വെള്ളത്തുള്ളികളെ കാലുകള്‍ കൊണ്ട് തട്ടിത്തെറുപ്പിച്ച് <span style="font-size: small;">ശവകുടീരത്തിനു സമീപത്തേയ്ക്ക് നടക്കുമ്പോള്‍ മനസ്സ് ഒരു നിമിഷം ബാല്യത്തിലെ മഴക്കാല ഓര്‍മകളിലേയ്ക്ക് പറന്നു പോയി.......റോഡിലൂടെ കലങ്ങി മറിഞ്ഞ് </span><span style="font-size: small;">ഒഴുകുന്ന</span><span style="font-size: small;"> വെള്ളത്തിലൂടെ കൂട്ടുകാരുമൊത്തുള്ള സ്കൂള്‍ യാത്രകള്‍.... ഇടവേളകളില്ലാതെ പെയ്യുന്ന ചാറ്റല്‍മഴയില്‍ കുതിര്‍ന്ന്, ഇടുക്കിഡാമിന്റെ തീരങ്ങളിലൂടെയുള്ള മീന്പിടുത്തയാത്രകള്...മഴ പെയ്തു തോര്‍ന്ന രാവുകളില്‍, കാട്ടുപന്നിയെയും, മുയലിനെയും തേടി നടത്തിയിട്ടുള്ള വനയാത്രകള്‍........ നഗരത്തിന്റെ കാപട്യങ്ങള്ക്കുനടുവില് ജീവിതം തളയ്ക്കപ്പെടുമ്പോള്‍, ഗ്രാമത്തിന്റെ നൈര്‍മല്യം നിറഞ്ഞ ഓര്‍മ്മകള്‍, മനസ്സിന്റെ കോണില്‍ നീറുന്ന ഒരു മുറിവായി അവശേഷിക്കുന്നു. ഓര്‍മകള്‍ക്ക് കൂടുതല്‍ സുഖം പകര്‍ന്ന് മഴത്തുള്ളികള്‍ വീണ്ടും തഴുകിയെത്തുമ്പോഴേയ്ക്കും ഞാന്‍ ശവകുടീരത്തിനു സമീപം എത്തിച്ചേര്‍ന്നിരുന്നു.</span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjocr1Yr3ZRyxqtZ6r4vnP8RTLGsYKxM2FHRRlVvijN8LLUKTgM5DL__5eKFeMtuuaziQ4-x4hp1MwyS2UawcODqiHnDjLHs_uNVk7n0lZFkkgoqS_FzZHPhOev7yLsfFLvy7T4A5yUko/s1600/tomb.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="431" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjjocr1Yr3ZRyxqtZ6r4vnP8RTLGsYKxM2FHRRlVvijN8LLUKTgM5DL__5eKFeMtuuaziQ4-x4hp1MwyS2UawcODqiHnDjLHs_uNVk7n0lZFkkgoqS_FzZHPhOev7yLsfFLvy7T4A5yUko/s640/tomb.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;"><span style="font-size: small;">തകർന്നുപോയ മറ്റൊരു ശവകുടീരം.</span></b></td></tr>
</tbody></table><span style="font-size: small;">വിശാലമായ പ്ലാറ്റ്ഫോമിന്റെ അരികിലായി ശവകുടീരവും, അതിനോട് ചേര്‍ന്നുതന്നെ മോസ്ക്കും സ്ഥിതി ചെയ്യുന്നു. ഈ രണ്ടു സ്മാരകങ്ങളുടെയും നിര്‍മ്മാണരീതിയിലും, ഭംഗിയിലും പ്രകടമായിരിക്കുന്ന വ്യത്യാസം, ആദ്യകാഴ്ചയില്‍ തന്നെ തിരിച്ചറിയാന്‍ സാധിക്കും.ചുവപ്പും വെള്ളയും നിറങ്ങളിലുള്ള വിലയേറിയ മാര്ബിളുകള്കൊണ്ടാണു ശവകുടീരം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നതെങ്കില്‍, കോട്ടയുടെ നിര്‍മ്മാണത്തിനുപയോഗിച്ചിരിക്കുന്ന തരം, സാധാരണ കല്ലുകളാലാണ് മോസ്ക്ക് നിര്‍മ്മിച്ചിരിക്കുന്നത്. എട്ടു </span>വശങ്ങളോടുകൂടിയ കുടീരത്തിന്റെ ഉള്ളില്‍ തൂവെള്ള മാര്‍ബിളുകളാല്‍ നിര്‍മ്മിക്കപ്പെട്ട മൂന്നു കല്ലറകളാണുള്ളത്.അക്ബറിന്റെ രാജസദസ്സിലെ ഉന്നതനായ ഒരു ഉദ്യോഗസ്ഥനെ സംസ്ക്കരിക്കുന്നതിനായി നിര്‍മ്മിക്കപ്പെട്ടതിനാലാണ്, ഈ സ്മാരകത്തിന് 'അഫ്സര്‍ വാലയുടെ ശവകുടീരം' എന്ന പേര് ലഭ്യമായത്. ('അഫ്സര്‍' എന്ന വാക്കിന്റെ അര്‍ഥം 'ഉദ്യോഗസ്ഥന്' എന്നാണ് ) ഉള്ളില്‍ കാണപ്പെടുന്ന മാര്‍ബിള്‍ കല്ലറകളിലൊന്നില്‍ രേഖപ്പെടുത്തി യിരിക്കുന്നതനുസരിച്ച് 1566 -67 കാലഘട്ട ത്തിലാണ് ഈ മന്ദിരത്തിന്റെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചത്. പുറത്തെ കാഴ്ചകള്‍ക്ക് വിരാമമിട്ട് കുടീരത്തിന്റെ ഉള്ളിലെ കാഴ്ച്ചകളിലേയ്ക്ക് ഞാന്‍ കടന്നു. ഇരുട്ട് തളംകെട്ടി, പൊടിപടലങ്ങള്‍ അടിഞ്ഞു കൂടിയ മുറിക്കുള്ളില്‍ ചരിത്രത്തിന്റെ താളുകളില്‍ ഇടംപിടിച്ച ഭരണാധികാരികളുടെ, മരണാനന്തരജീവിതത്തിലെ ദ്വാരപാലകനെന്നവണ്ണം വിശ്രമിക്കുകയാണ് ഒരു ശ്വാനന്.<span style="font-size: small;"> </span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwKBiZHKu-0YI6xXKoOrsMHDNi81t0n-3bcDlExMZjn1zrz4MoDdQ9kPlv9Lgi2wbZTPmOAD3_vG5sqax6l5iWbKmOsafLPECCV8KgDapcSOgjc6sTAYr2Sj3gK-RcA_2BhbNDExGQpkw/s1600/afsar+waala+tomb1.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="428" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjwKBiZHKu-0YI6xXKoOrsMHDNi81t0n-3bcDlExMZjn1zrz4MoDdQ9kPlv9Lgi2wbZTPmOAD3_vG5sqax6l5iWbKmOsafLPECCV8KgDapcSOgjc6sTAYr2Sj3gK-RcA_2BhbNDExGQpkw/s640/afsar+waala+tomb1.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;"><span style="font-size: small;">ചരിത്രത്തിന്റെ കാവല്ക്കാരന്.....</span></b></td></tr>
</tbody></table>കാവല്‍ക്കാരന്റെയും കല്ലറയുടെയും കുറെ ചിത്രങ്ങള്‍ പകര്‍ത്തിയശേഷം, തൊട്ടരികെ സ്ഥിതി ചെയ്യുന്ന മോസ്ക്കിനുസമീപത്തേയ്ക്ക് നീങ്ങി. ഇവിടെയും സ്ഥിതി വ്യത്യസ്തമല്ല.........പൊടിപടലങ്ങള്‍ അടിഞ്ഞു കൂടിയ തറയും, ഉള്ളിലെ വെളിച്ചത്തിന്റെ അഭാവവും അധികൃതര്‍ ഈ സ്മാരകങ്ങളൊടു കാണിക്കുന്ന അവഗണനയുടെ ഉത്തമ ഉദാഹരണങ്ങള്‍ തന്നെ. വ്യക്തമായ ദിശാ സൂചകങ്ങളുടെ അഭാവം മൂലമാകാം ഇവിടെയെത്തുന്ന ഭൂരിഭാഗം സന്ദര്‍ശകരും, ഈ രണ്ടു മന്ദിരങ്ങളും സന്ദര്‍ശിക്കാതെ പോ<span style="font-size: small;">കാറാണ് പതിവ്.</span><br />
<a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiB644bNhnRXhVDOyR_d4JnjDv03UvaP6A49gfnSzhztEuqjivgFEjGePhS8e_Q1IO_bTSHjlr0El6JV7tDgHaSa9ZtdcCbVy_E3CWyhVW1FE5Ejeelh-gHkwzW-qUx9WEA_C_M-a2zwNI/s1600/isa+khans+tomb-2.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiB644bNhnRXhVDOyR_d4JnjDv03UvaP6A49gfnSzhztEuqjivgFEjGePhS8e_Q1IO_bTSHjlr0El6JV7tDgHaSa9ZtdcCbVy_E3CWyhVW1FE5Ejeelh-gHkwzW-qUx9WEA_C_M-a2zwNI/s640/isa+khans+tomb-2.jpg" width="640" /></a>കാഴ്ചക്കാരുടെ കണ്ണുകള്‍ക്ക് വിസ്മയം പകരേണ്ട ഈ കാഴ്ചകള്‍ അവഗണിക്കപ്പെട്ടു പോകുന്നത് വളരെ വേദനാജനകം തന്നെ. പുരാതന ഇന്ത്യയുടെ വളര്‍ച്ചയില്‍ ഭാഗഭാക്കുകളായ ഭരണാധികാരികളും അവരുടെ കീര്‍ത്തിമുദ്ര പേറുന്ന സ്മാരകങ്ങളും,അവഗണനയുടെ പുകമറയില്‍ മൂടിക്കിടക്കുമ്പോള്‍, ഈ കാഴ്ചകളെ അകമഴിഞ്ഞ് സ്നേഹിക്കുന്നവരുടെ മനസ്സിലുണ്ടാകുന്ന <span style="font-family: AnjaliOldLipi; font-size: small;">നൊമ്പര</span><span style="font-family: "Arial Unicode MS"; font-size: 12pt;"><span style="font-family: AnjaliOldLipi;"><span style="font-size: small;">വും, സ്വയം മറച്ചുവയ്ക്കുവാൻ മാത്രമല്ലേ സാധിക്കൂ....?</span></span></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEha6OIUZt1KUt8ywaYsrKVGkz6HffXc4OOFYwttd_sVDwuTiCKQxKhaLwrzqayER571JXT3C9iWQVCDftTrM0vC196qtG8NNXJeFYFv-KSOn-DtIEC4icnP_46v4Hyp1LTXBZcXqnOGkr0/s1600/isa+khans+tomb-3.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEha6OIUZt1KUt8ywaYsrKVGkz6HffXc4OOFYwttd_sVDwuTiCKQxKhaLwrzqayER571JXT3C9iWQVCDftTrM0vC196qtG8NNXJeFYFv-KSOn-DtIEC4icnP_46v4Hyp1LTXBZcXqnOGkr0/s640/isa+khans+tomb-3.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;"><span style="font-size: small;">പൂന്തോട്ടത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന മറ്റു ശവകുടീരങ്ങൾ</span></b></td></tr>
</tbody></table><span style="font-size: small;">ശവകുടീരത്തിന്റെയും മോസ്ക്കിന്റെയും കാഴ്ചകളിൽനിന്നിറങ്ങി, പൂന്തോട്ടത്തിനു നടുവിലൂടെയുള്ള പാതയിലൂടെ ഇനി ഹുമയൂണിന്റെ ശവകുടീരത്തിലേയ്ക്കാണ് യാത്ര. പൗരാണികതയുടെ സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന ചിത്രത്തിലുണ്ടായ കറുത്ത പാടുപോലെ, പൂന്തോട്ടത്തിനു നടുവിലൂടെ, സിമന്റു പൂശിയ പാത നീണ്ടുകിടക്കുന്നു. പാതയുടെ ഇരുവശവും മനോഹരമായ പൂച്ചെടികൾ...ഫിർമരങ്ങളും, പൂക്കൾ നിറഞ്ഞുനിൽക്കുന്ന അരളിച്ചെടികളും,ചെമ്പരത്തിക്കൂട്ടങ്ങളും, പേരറിയാത്ത അനവധി പൂമരങ്ങളും വേനൽമഴയുടെ കുളിരും, ഇളംകാറ്റിന്റെ തലോടലുമേറ്റ്, വർണവസന്തത്തിന്റെ ചാരുതയ്ക്ക് കൂടുതൽ മിഴിവേകുന്നു. മരച്ചില്ലകൾക്കിടയിലൂടെ ചിതറിവീഴുന്ന മഴത്തുള്ളികളുടെ കരവലയത്തിലൊതുങ്ങി, പ്രണയത്തിന്റെ ചെമ്പകമരങ്ങൾ ഓരോ മരച്ചുവട്ടിലും പൂത്തുലഞ്ഞൂനിൽക്കുന്ന കാഴ്ചകൾ ആസ്വദിച്ചുമാത്രമേ ഏതൊരാൾക്കും ഈ വഴിയേ യാത്ര ചെയ്യുവാനാകൂ............അല്ലെങ്കിലും പ്രണയത്തിന്റെ ഊഷ്മളത കൂടുതൽ അനുഭവവേദ്യമാക്കുവാൻ, ഈ മഴയ്ക്കുള്ള കഴിവ്, ഒരിക്കലെങ്കിലും അനുഭവിക്കാത്തവർ ആരും ഉണ്ടാകുമെന്ന് തോന്നുന്നില്ല...........പക്ഷെ ഇവിടെ, തിരക്കൊഴിഞ്ഞ ഈ സ്ഥലങ്ങളിൽ പ്രണയം, അതിന്റെ അതിർവരമ്പുകൾ ഭേദിക്കുന്ന കാഴ്ചയും സർവസാധാരണം തന്നെ....പ്രണയത്തിന്റെ പൂമരങ്ങൾക്കിടയിലൂടെയുള്ള യാത്ര തുടർന്നാൽ എത്തിച്ചേരുക, ഹുമയൂണിന്റെ ശവകുടീരത്തിലേയ്ക്കുള്ള പ്രധാന കവാടത്തിനു സമീപത്തേയ്ക്കാണ്.</span><br />
<span style="font-size: small;">West Gate എന്ന് അറിയപ്പെടുന്ന ഈ കവാടത്തിനുള്ളിൽ ആണ്</span><span style="font-size: small;"> ശവകുടീരത്തിനുള്ളിലെ</span><span style="font-size: small;"> കാഴ്ചകളുടെ കാച്ചിക്കുറുക്കിയ വിവരണങ്ങളുമായി ഒരു ചെറുമ്യൂസിയം സ്ഥിതി ചെയ്യുന്നത്.....( തുടരും )</span><br />
<br />
<br />
<span style="font-size: small;">ഹുമയൂൺ ടോംമ്പ് : ഭാഗം രണ്ടിലേയ്ക്കു പോകുവാൻ <a href="http://vazhikazhcha.blogspot.com/2011/08/blog-post.html"><b><span style="color: #0b5394;">ഇവിടെ</span></b></a> ക്ലിക്ക് ചെയ്യുക.....</span> </div></div></div></div></div><div class="" style="clear: left; float: left; margin-bottom: 1em; margin-left: 1em; text-align: left;"></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiUx_l12QhRpFhxmruHVllPEtVgWd7AzH3Et0tgbITaLEJLwd4JhgTBf2DKPBGAjxpZtuIlPG6fOQho55WIlnnIvYbSnP_fPsQw6JjVGJ4c0fVInSYyAk8IFpQvvAPwvjYhuQ1P0p_G_3g/s1600/isa+khans+tomb-1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-left: 1em;"><br />
</a></div><div class="separator" style="clear: left; float: left; margin-bottom: 1em; margin-left: 1em; text-align: left;"><br />
</div></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com15tag:blogger.com,1999:blog-4628133033338158729.post-46491781947506815452011-06-27T03:06:00.000-07:002011-06-27T03:06:35.590-07:00ഓള്‍ഡ് ഫോര്‍ട്ട് - ഡല്‍ഹി<div dir="ltr" style="text-align: left;" trbidi="on"><div style="text-align: justify;">പുരാതനഡല്‍ഹിയിലെ പടയോട്ടങ്ങള്‍ക്കും, വിവിധ രാജവംശങ്ങളുടെ ഉദയാസ്തമയങ്ങള്‍ക്കും നിരവധി തവണ നിശബ്ദസാക്ഷ്യം വഹിക്കേണ്ടിവന്ന ഒരു കോട്ടയിലേക്ക് ആയിരുന്നു ഇന്നത്തെ യാത്ര. സാമ്രാജ്യങ്ങളുടെ അതിര്‍ത്തികള്‍ വികസിപ്പിക്കുവാനുള്ള, വിവിധ ഭരണാധികാരികളുടെ അത്യാഗ്രഹങ്ങളുടെ കൈക്കരുത്തിനുമുന്പില്, ഡല്‍ഹിയിലെ പല കോട്ടകളും കല്ലിന്മേല് കല്ലുശേഷിക്കാതെ തകര്‍ന്നടിഞ്ഞപ്പോഴും, രാജഭരണത്തിന്റെ ചൂടും, ചൂരും അറിയാത്ത വരുംതലമുറകള്‍ക്കായി ഒരു പുരാതനസംസ്കാരത്തിന്റെ അവശിഷ്ടങ്ങളെ തന്റെ മതില്ക്കെട്ടുകള്ക്കുള്ളില് ഒളിപ്പിച്ചുവച്ച് സ്വാഗതമോതുകയാണ് 'പുരാണ കില' (ഓള്‍ഡ് ഫോര്‍ട്ട്) എന്ന പേരില്‍ അറിയപ്പെടുന്ന ഈ കോട്ടസമുച്ചയം.</div><div style="text-align: left;"><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKuZbRLRfKR3lJP8koAEII01h6H_enn_P1gfEv-M6fGIa8xEeoPdXn1VmRp9qFV865B6qGusoegJoNAkwLbp0YZuwXvmq3e0ZrnkQzL-Mu3VwUIEMuPzhCLclFisIsntJUf1az6kesyMo/s1600/1oldfort-boating3.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="176" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiKuZbRLRfKR3lJP8koAEII01h6H_enn_P1gfEv-M6fGIa8xEeoPdXn1VmRp9qFV865B6qGusoegJoNAkwLbp0YZuwXvmq3e0ZrnkQzL-Mu3VwUIEMuPzhCLclFisIsntJUf1az6kesyMo/s640/1oldfort-boating3.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;"><span style="font-size: small;">ഓള്‍ഡ് ഫോര്‍ട്ട് - റോഡില്‍ നിന്നുള്ള ദൃശ്യം</span></b></td></tr>
</tbody></table><div style="text-align: left;">ഡല്‍ഹി -മഥുര റോഡിനുസമീപം നാഷണല്‍ സുവോളജിക്കല്‍ പാര്‍ക്കുമായി അതിര്‍ത്തി പങ്കിടുന്ന</div></div><div style="text-align: left;"><div style="text-align: left;">ഈ കോട്ടയിലേയ്ക്കു ഉച്ചക്കുശേഷമാണ് ഞാന്‍ എത്തിച്ചേര്‍ന്നത്. ഈ സമയത്തും പ്രധാനഗേറ്റില്‍ ധാരാളം വാഹനങ്ങള്‍, തങ്ങളുടെ ഊഴവും കാത്തുകിടക്കുന്നു. കാതു തുളയ്ക്കുന്ന ഹോണ്‍ മുഴക്കങ്ങളും, വൃത്തികെട്ട ശകാരങ്ങളുമായി യാത്രക്കാര്‍ക്കായി പരസ്പരം പോരടിക്കുന്ന ഓട്ടോഡ്രൈവര്‍മാര്‍. </div><div style="text-align: left;">ഐസ്ക്രീം, ശീതളപാനീയങ്ങള്‍, വിവിധയിനം ഭക്ഷണസാധനങ്ങള്‍ എന്നിവയുമായി സന്ദര്‍ശകരുടെ ശ്രദ്ധയാകര്‍ഷിക്കുവാന്‍ ശ്രമിക്കുന്ന തെരുവ് കച്ചവടക്കാര്‍...ഭിക്ഷക്കാര്...വെള്ളിത്തിരയില്‍ പലപ്പോഴും കണ്ടു പരിചയിച്ചിട്ടുള്ള ഉത്തരേന്ത്യന്‍ തെരുവുകളുടെ ഒരു ചെറുപതിപ്പ്.....ഈ തിരക്കുകള്‍ക്കിടയിലൂടെ ബൈക്കുമായി, നീണ്ടു കിടക്കുന്ന വാഹനനിരയുടെ മുന്പിലെത്താന് അല്പം കഷ്ടപ്പെടേണ്ടി വന്നു. പാര്‍ക്കിംഗ് ഫീസായ പതിനഞ്ചു രൂപ അവിടെയുള്ള കൌണ്ടറില്‍ അടച്ച്, ടോക്കണ്‍ വാങ്ങി, വിശാലമായ പാര്‍ക്കിംഗ് ഗ്രൌണ്ടിന്റെ ഒരു വശത്ത് വാഹനം ഒതുക്കിവച്ചശേഷം ക്യാമറയുമായി പുറത്തേയ്ക്കിറങ്ങി. ഇവിടെനിന്നും 300 മീറ്ററോളം മാത്രം ദൂരത്തിലായാണ് കോട്ട സ്ഥിതിചെയ്യുന്നത്. തഴച്ചുവളരുന്ന വേപ്പുമരങ്ങള്‍ക്കിടയിലൂടെ ഉയര്ന്നുനില്ക്കുന്ന കോട്ടയുടെ പ്രധാനവാതില്‍, ഇവിടെനിന്നുതന്നെ കാണുവാന്‍ സാധിക്കും.</div><div style="text-align: left;"><div style="text-align: left;"><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFGS0-bGdc2vKIM5D-umyOW_6jApiyHofRKXmuIifhW7xZ0RfrCNRh2Rsj4Ycp_6kiWDak8v-8XqWrlUOML0Xhkfz0i7LjP5HljyesYqJcyTyojqiTeh77ov7YhtBJIUHWyit3_cIMGMw/s1600/1oldfort-gateway.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFGS0-bGdc2vKIM5D-umyOW_6jApiyHofRKXmuIifhW7xZ0RfrCNRh2Rsj4Ycp_6kiWDak8v-8XqWrlUOML0Xhkfz0i7LjP5HljyesYqJcyTyojqiTeh77ov7YhtBJIUHWyit3_cIMGMw/s640/1oldfort-gateway.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>കോട്ടയുടെ പ്രധാന വാതില്‍ - ( Bara Darvasa )</b></span></td></tr>
</tbody></table><div style="text-align: left;"><span style="font-size: small;"><span style="font-size: small;">ഈ പ്രധാന പ്രവേശനകവാടത്തിനു അല്പം മുന്‍പിലുള്ള കൌണ്ടറില്‍ നിന്നാണ് കോട്ടയിലേയ്ക്കു കയറുവാനുള്ള </span></span><span style="font-size: small;"><span style="font-size: small;">ടിക്കറ്റ് </span></span><span style="font-size: small;"><span style="font-size: small;">ലഭിക്കുന്നത്. അഞ്ചു രൂപയാണ് </span>പ്രവേശനഫീസ്.</span><span style="font-size: small;"> ടിക്കറ്റുമെടുത്തു വേപ്പുമരങ്ങളുടെ തണല്‍പറ്റി കോട്ടയി</span><br />
<span style="font-size: small;">ലേയ്ക്കു നടന്നപ്പോള്‍ വഴിയോരത്തായി മറ്റൊരു കൂട്ടരുടെ പിരിവും കാണുവാന്‍ സാധിച്ചു.. ഹിജഡകള്‍.....ഒരു കാലത്ത് ഡല്‍ഹിയിലേയും, മുംബൈയിലെയും വഴിയോരങ്ങളില്‍ കണ്ടിരുന്ന, വൃത്തിഹീനമായ വസ്ത്രവും ധരിച്ചു ഭിക്ഷക്കാര്‍ക്ക് സമം പെരുമാറിയിരുന്ന ഹിജഡകളല്ല ഇപ്പോള്‍ ഇവിടെയുള്ളത്......കാലത്തിന്റെ മാറ്റങ്ങള്‍ക്കനുസൃതം ഉടുത്തൊരുങ്ങി, ആഭരണങ്ങളും മൊബൈല്‍ഫോണുകളുമായി അല്പം ഭീഷണിയുടെ സ്വരത്തില്‍ സംസാരിക്കുകയും പെരുമാറുകയും ചെയ്യുന്ന ആധുനിക ഹിജഡകളുടെ പ്രതിനിധികളാണിവര്‍. ഹിജഡകളോട് സാധാരണ ജനത്തിന്റെ മനസ്സിലുള്ള വെറുപ്പു നിറഞ്ഞ ഭയമോ, മനസ്സില്‍ അടിഞ്ഞു കൂടിയിരിക്കുന്ന അന്ധവിശ്വാസമോ എന്താണെങ്കിലും, അതിനെ മുതലെടുത്ത് നല്ലൊരു തുക സന്ദര്‍ശകരില്‍നിന്നും അവര്‍ സമാഹരിക്കുന്നുണ്ട്. പെണ്‍കുട്ടികളുമായി ചുറ്റിക്കറങ്ങാന്‍ എത്തിയിരിക്കുന്ന ചെറുപ്പക്കാരെയാണ് അവര്‍ കൂടുതല്‍ ലക്ഷ്യമിടുന്നത്. പെണ്‍കിളി കൂടെയില്ലാതിരുന്നതിനാലാണോ, നിലവാരം കുറഞ്ഞ മദ്രാസിവേഷവിധാനം കണ്ടിട്ടാണോ എന്നറിയില്ല, എന്നെ അവര്‍ അവഗണിച്ചു കളഞ്ഞു..</span></div><div style="text-align: left;"><div style="text-align: left;"> 18 മീറ്ററോളം ഉയരത്തില്‍ 1.5 കിലോമീറ്റര്‍ ദൂരം വ്യാപിച്ചുകിടക്കുന്ന ഈ കോട്ടയില്‍</div><div style="text-align: left;">പ്രധാനപ്പെട്ട മൂന്നു പ്രവേശന കവാടങ്ങളാണുള്ളത്. ബാര ദര്‍വാജാ (വലിയ വാതില്‍) എന്ന പ്രധാന കവാടം, അതിന്റെ ഭീമാകാരമായ വാതിലുകള്‍ കൊണ്ട്, തുടക്കത്തിലേതന്നെ സന്ദര്‍ശകരുടെ ശ്രദ്ധ പിടിച്ചു പറ്റുന്നു. അരയടിയോളം വീതിയുള്ള മരപ്പലകകളും, ഇരുമ്പ് പട്ടകളും,കൂറ്റന്‍ ആണികളും ഉപയോഗിച്ച് നിര്‍മ്മിച്ച, രണ്ടു പാളികളുള്ള ഈ കൂറ്റന്‍ വാതില്‍, തുറക്കുവാനും അടയ്ക്കുവാനും വളരെയേറെ മനുഷ്യപ്രയത്നം അന്ന് ആവശ്യമായിരുന്നിരിക്കണം. വാതില്‍ അടച്ചു ഭദ്രമാക്കിയിരിക്കുന്ന അവസരങ്ങളില്‍ സഞ്ചരിക്കുന്നതിനായി ഒരു ചെറുവാതിലും പ്രധാനവാതിലിന്റെ ചുവട്ടിലായി നിര്‍മ്മിച്ചിട്ടുണ്ട്. കാലപ്പഴക്കവും വിവിധ രാജവംശങ്ങളുടെ ആക്രമണങ്ങളും ഈ വാതിലിനു വരുത്തിയിട്ടുള്ള നാശനഷ്ടങ്ങള്‍ നമുക്ക് കാണുവാന്‍ സാധിക്കും.</div><div class="separator" style="clear: both; text-align: justify;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7QtoSjfySh2xhL5Kw3FZhBB5AW-w2nu_GRejqh8BG5J-cdHY6letPPLpQS8wucSGas3U0oQbprNM1vDBZappixAUJGUoIiW_dqD_pJMmqPXLjkBv9Am4Aqbkds4ZpBk7tfoCBdEmVh50/s1600/template-portraite-new.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi7QtoSjfySh2xhL5Kw3FZhBB5AW-w2nu_GRejqh8BG5J-cdHY6letPPLpQS8wucSGas3U0oQbprNM1vDBZappixAUJGUoIiW_dqD_pJMmqPXLjkBv9Am4Aqbkds4ZpBk7tfoCBdEmVh50/s400/template-portraite-new.jpg" width="268" /></a></div><div style="text-align: left;">വാതിലിന്റെ ഭംഗിയൊക്കെ ആസ്വദിച്ചു കോട്ടയുടെ ഉള്ളിലേയ്ക്ക് കടന്നപ്പോള്‍ പെട്ടെന്ന് മറ്റൊരു ലോകത്ത് എത്തിയ പ്രതീതിയാണ് അനുഭവപ്പെട്ടത്. ഹരിതവര്‍ണം നിറഞ്ഞുനില്ക്കുന്ന പുല്‍മേടുകളും, കാലം തെറ്റി പൂത്ത കണിക്കൊന്നകളും, വന്മരങ്ങള്ക്കിടയിലൂടെ ഉയര്‍ന്നു നില്ക്കുന്ന കൊട്ടാരക്കെട്ടുകളും, സാധാരണ വിനോദസഞ്ചാരികളെ ഇവിടേയ്ക്ക് ആകര്‍ഷിക്കുമ്പോള്‍, ഇതിഹാസ കാലഘട്ടം മുതല്‍ ആരംഭിക്കുന്ന ചരിത്രപ്രാധാന്യം ഈ കോട്ടയെ, വിദേശസഞ്ചാരികളുടെയും ചരിത്രസ്നേഹികളുടെയും പ്രിയപ്പെട്ട സന്ദര്‍ശനകേന്ദ്രമാക്കി മാറ്റിക്കഴിഞ്ഞിരിക്കുന്നു.</div><div style="text-align: left;">ഇരുവശങ്ങളിലുമായി അര്‍ദ്ധവൃത്താകൃതിയില്‍ രണ്ടു കൂറ്റന്‍ ഗോപുരങ്ങളുള്ള പ്രധാനവാതിലിന്റെ ഉള്‍വശത്തെ കാഴ്ചയും മനോഹരം തന്നെ. രാജസ്ഥാനി-മുഗള്‍ ശില്പവിദ്യകള്‍ സമന്വയിപ്പിച്ചു നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരക്കെട്ടുകളുടെ ഭാഗമായി, രണ്ടുനിലകളിലായി സ്ഥിതിചെയ്യുന്ന ബാല്‍ക്കണികളും, കിളിവാതിലുകളോട് കൂടിയ ചെറുഗോപുരങ്ങളും തകര്‍ന്നടിഞ്ഞുവെങ്കിലും, കോട്ടയുടെ ഭംഗി നിലനിര്‍ത്തുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നുണ്ട്.. ചുവപ്പും വെള്ളയും ഇടകലര്‍ന്ന മണല്‍ക്കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ചിരിക്കുന്ന കോട്ടയുടെ ഈ പ്രധാനഭാഗങ്ങളില്‍, വെള്ളയും നീലയും നിറങ്ങളിലുള്ള മാര്‍ബിളുകള്‍ ഉപയോഗിച്ച് അലങ്കരിച്ചിരുന്നതിന്റെ അവശിഷ്ടങ്ങള്‍ മാത്രമേ ഇപ്പോള്‍ കാണുവാന്‍ കഴിയുകയുള്ളൂ.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMbV8MhCQCUZ7hbCoRFMjRqMnRc3SZ1iN73erE_1YlwtOP1B1HrDw9662GytEaRnKeRQdgvMi_zeewuCmaB5GwrkmttnYcXigoAQ5Qu5-Lg4nVy0Or88b5qpvuyRfhq2Hk3pgp2leHrvk/s1600/1oldfort-gateway-inside.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="275" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhMbV8MhCQCUZ7hbCoRFMjRqMnRc3SZ1iN73erE_1YlwtOP1B1HrDw9662GytEaRnKeRQdgvMi_zeewuCmaB5GwrkmttnYcXigoAQ5Qu5-Lg4nVy0Or88b5qpvuyRfhq2Hk3pgp2leHrvk/s640/1oldfort-gateway-inside.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">പ്രധാന കവാടത്തിന്റെ ഉള്‍വശത്തുനിന്നുള്ള ദൃശ്യം</b></td></tr>
</tbody></table>പ്രധാനവാതിലില്‍ക്കൂടി അകത്തു കടന്നാല്‍, വലതുവശത്തായി പുരാവസ്തു മ്യൂസിയം സ്ഥിതി ചെയ്യുന്നു. പുറമേനിന്നുള്ളകാഴ്ചയില് ഒരു മ്യൂസിയം ആണെന്ന് തോന്നില്ലെങ്കിലും ഉള്ളിലേയ്ക്ക് കടന്നാല്‍, ചെറുതെങ്കിലും മനോഹരമായി സംവിധാനം ചെയ്തിരിക്കുന്ന പുരാവസ്തുക്കളുടെ ഒരു ശേഖരമാണ് നമ്മെ കാത്തിരിക്കുന്നത്.വാതിലിനോടു ചേര്‍ന്നുതന്നെ ടിക്കറ്റ് പരിശോധകരുണ്ട്. കൌണ്ടറില്‍ നിന്നെടുത്ത ടിക്കറ്റ് നല്കിയപ്പോള്, മ്യൂസിയം കാണുന്നതിനുള്ള പ്രത്യേക ടിക്കറ്റ് കൂടി അവര്‍ ആവശ്യപ്പെട്ടു. അപ്പോഴാണ് അങ്ങനെ ഒരു ടിക്കറ്റ് ഉണ്ടെന്നു ഞാന്‍ ഉള്‍പ്പടെ പലരും മനസ്സിലാക്കുന്നത്. കൌണ്ടറിലിരുന്ന ആള് പോലും ഇങ്ങനെ ഒരു മ്യൂസിയത്തിനെക്കുറിച്ചോ ഇവിടേയ്ക്ക് വേണ്ടുന്ന ഈ ടിക്കറ്റിനെക്കുറിച്ചോ യാതൊരു സൂചനയും തന്നതുമില്ല.'' ഇനിയും ഇങ്ങനെ ഒരു ടിക്കറ്റിനായി തിരികെ പോകണോ ?" ഒരു നിമിഷം ഞാന്‍ ആലോചിച്ചു നിന്നു. "ഇവിടെ വരെ വന്ന സ്ഥിതിക്ക് മ്യൂസിയം കാണാതെ പോകുന്നതും ശരിയല്ല".ടിക്കറ്റ് എടുത്തു മടങ്ങി വരാം എന്നുദ്ദേശിച്ചു പുറത്തേയ്ക്ക് ഇറങ്ങാന്‍ തുടങ്ങിയപ്പോള്‍ പരിശോധകന് തന്റെ പോക്കറ്റില്നിന്നും ഒരു ടിക്കറ്റ് എടുത്തു നീട്ടി..ശക്തമായ വെയിലത്തുള്ള ഒരു യാത്ര ഒഴിവാക്കിയ സന്തോഷത്തോടെ ടിക്കറ്റ് വാങ്ങിയശേഷം, മ്യൂസിയത്തിന്റെ കാഴ്ച്ചകളിലേയ്ക്ക് കടന്നു.<br />
<br />
1954-55 കാലഘട്ടങ്ങളിലും,പിന്നീട് 1969 മുതല്‍ 1973 വരെയും കോട്ടയ്ക്കുള്ളില്‍ പുരാവസ്തുവകുപ്പ് നടത്തിയ ഉത്ഖനനങ്ങളില്‍ ലഭിച്ച പുരാവസ്തുക്കളാണ് ഇവിടെ പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. പ്രശസ്ത പുരാവസ്തു ഗവേഷകനായ ബി. ബി.ലാലിന്റെ നേതൃത്വത്തില്‍ നടത്തിയ ഈ പര്യവേക്ഷ<br />
ണങ്ങളില്‍ 1000 ബി.സി മുതലുള്ള സംസ്കാരങ്ങളുടെ അവശിഷ്ടങ്ങളാണ് ഇവിടെനിന്നും കണ്ടെടുത്തത്. മഹാഭാരതകാലഘട്ടത്തില്‍ പാണ്ഡവരുടെ ഭരണകേന്ദ്രമായിരുന്ന ഇന്ദ്രപ്രസ്ഥം സ്ഥിതി ചെയ്തിരുന്നതും ഇവിടെയായിരുന്നുവന്ന് ചരിത്രകാരന്മാര് വിശ്വസിക്കുന്നു. 1913 വരെ ഈ കോട്ടയുടെ സമീപത്തു സ്ഥിതിചെയ്തിരുന്ന ഇന്ദ്രപഥ് എന്ന ഗ്രാമത്തെ, ഇതുമായി ബന്ധപ്പെടുത്തിയാണ് ഈ അവകാശവാദത്തെ അവര്‍ ന്യായീകരിക്കുന്നത്.മൌര്യ കാലഘട്ടം മുതല്‍ ആരംഭിച്ച് സംഗ, കുശാന, ഗുപ്ത, രജപുത്ര, സുല്‍ത്താന, മുഗള്‍ ഭരണകാലഘട്ടങ്ങളിലൂടെ കടന്നു പോയ ഡല്‍ഹിയുടെ കലാ,സാംസ്കാരിക, ചരിത്രാവശിഷ്ടങ്ങളെ ഭരണകാലഘട്ടങ്ങള്ക്കനുസരിച്ച് തരം തിരിച്ചാണ് പ്രദര്‍ശിപ്പിച്ചിരിക്കുന്നത്. കളിമണ്ണുമുതല് മരവും ,കല്ലും, മാര്‍ബിളും ഉപയോഗിച്ച് നിര്‍മ്മിച്ച അമൂല്യമായ പല കലാസൃഷ്ടികളും അവയില്‍ ഉള്‍പ്പെടുന്നു.വിവിധ ബോര്‍ഡുകളിലായി അവതരിപ്പിച്ചിരിക്കുന്ന ചിത്രങ്ങളുടെയും ചാര്‍ട്ടുകളുടെയും സഹായത്താല്‍, ഡല്‍ഹിയുടെ ഇന്നുവരെയുള്ള ചരിത്രവും സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കുവാന്‍ സാധിക്കും. മ്യൂസിയത്തിനുള്ളില്‍ ഫോട്ടോഗ്രഫി കര്‍ശനമായി നിരോധിച്ചിരിക്കുന്നത് മാത്രം അല്പം നിരാശപ്പെടുത്തി.<br />
<div style="text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhx95C6rb-OEmUyJhQ0loCm4izoe3rqAD4DhNjB7BEvyRUKJ4sSYKBpdY5EcNHhQkuDXJdn_I-Aj1-PXHnlvRSEfwcUUXsLlre7ld4XiECu_S4YxrIVJbgANZYTCKxa4rKbsGiqlA2YKDM/s1600/old-fort-mazjid.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"></a> <br />
ഏതാണ്ട് അര മണിക്കൂറോളം മ്യൂസിയത്തിലെ കാഴ്ചകള്‍ ആസ്വദിച്ചു ചിലവഴിച്ച ശേഷം പുറത്തേയ്ക്കിറങ്ങി. വിവിധ ഭാഗങ്ങളിലായി ഉയര്‍ന്നു നില്ക്കുന്ന കൊട്ടാരക്കെട്ടുകള്‍ ചിന്താക്കുഴപ്പത്തിലാക്കുന്നു. എവിടെ തുടങ്ങണം,എവിടേയ്ക്ക് പോകണം എന്നൊരു സംശയം.അധികം ആലോചിക്കാതെ അല്പം ദൂരെയായികണ്ട ഏറ്റവും വലിയ കൊട്ടാരക്കെട്ട് ലക്ഷ്യമാക്കി നടന്നു.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhx95C6rb-OEmUyJhQ0loCm4izoe3rqAD4DhNjB7BEvyRUKJ4sSYKBpdY5EcNHhQkuDXJdn_I-Aj1-PXHnlvRSEfwcUUXsLlre7ld4XiECu_S4YxrIVJbgANZYTCKxa4rKbsGiqlA2YKDM/s1600/old-fort-mazjid.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="275" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhx95C6rb-OEmUyJhQ0loCm4izoe3rqAD4DhNjB7BEvyRUKJ4sSYKBpdY5EcNHhQkuDXJdn_I-Aj1-PXHnlvRSEfwcUUXsLlre7ld4XiECu_S4YxrIVJbgANZYTCKxa4rKbsGiqlA2YKDM/s640/old-fort-mazjid.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>കില-ഇ-കുന മോസ്ക്</b></span></td></tr>
</tbody></table><div style="text-align: left;"> ഇതു കില-ഇ-കുന (Qiila-i-Kuna) മോസ്ക്...1541 -ല്‍ അന്നത്തെ സുല്‍ത്താനായിരുന്ന ഷേര്‍ ഷാ ആണ് ഈ മോസ്ക് നിര്‍മ്മിച്ചത്. സുല്‍ത്താന്റെയും,കൊട്ടാരവാസികളുടെയും ഉപയോഗത്തിനായി നിര്‍മ്മിച്ച ഈ ആരാധനാലയം, മുഗള്രീതിയിലുള്ള കൊത്തുപണികള്‍ കൊണ്ട് സമൃദ്ധമാണ്. മുന്‍വശത്തെ അഞ്ചു വാതിലുകള്‍, മോസ്കിന്റെ ഉള്ളിലുള്ള പ്രാര്‍ത്ഥനാ മുറിയിലേക്കാണ് സന്ദര്‍ശകരെ നയിക്കുന്നത്.</div><table cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxire0tzYM8LfemVzvJU_xWsWifLSUhopZcmwgjeDgvDP0QqktpHGwhFz0Kj_v5xXkAfWlkg14qWZFVHR8ix8BJwjBhqq-hTDE_6FOUYJywazO8txS9xYQJ2Yuqd2qslWi3S-0zQwDMqQ/s1600/old-fort-mazjid-inside1.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjxire0tzYM8LfemVzvJU_xWsWifLSUhopZcmwgjeDgvDP0QqktpHGwhFz0Kj_v5xXkAfWlkg14qWZFVHR8ix8BJwjBhqq-hTDE_6FOUYJywazO8txS9xYQJ2Yuqd2qslWi3S-0zQwDMqQ/s640/old-fort-mazjid-inside1.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">വിശാലമായ പ്രാര്‍ഥനാ മുറി </span></b></span></td></tr>
</tbody></table><div style="text-align: left;">പ്രാര്‍ത്ഥനാമുറിയുടെ ഉള്‍വശവും വ്യത്യസ്തരീതികളിലുള്ള കൊത്തുപണികള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു. പ്രധാനഭിത്തിയില് സ്ഥിതി ചെയ്യുന്ന അഞ്ചു മിറാബുകള്, വെള്ള,ചുവപ്പ്,കറുപ്പ് എന്നീ നിറങ്ങളിലുള്ള മാര്ബിളുകള്കൊണ്ടുള്ള കൊത്തുപണികളാല്‍ അലംകൃതമാണ്. വിശാലമായ പ്രാര്‍ത്ഥനാമുറിയുടെ കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തിയശേഷം പുറത്തേയ്ക്ക് ഇറങ്ങുമ്പോള്‍, പ്രധാന വാതിലിന്റെ സുന്ദരമായ കാഴ്ച്ചയെ അവഗണിക്കുവാന്‍ കഴിഞ്ഞില്ല.</div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhceDUIiYkkcDTyoACfQ_KzrFtN2uC1Oqp3aotaJX0el4RzpdfVg2-w7IfOWtYKZ1cU2oCip1cNl5wNp8HR2eb8bZ10SdbUNjMZYx5801Go5dlbe5t6-MA8HebhRvAIql-3ttTDhlTBg1E/s1600/main-entrance.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="400" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhceDUIiYkkcDTyoACfQ_KzrFtN2uC1Oqp3aotaJX0el4RzpdfVg2-w7IfOWtYKZ1cU2oCip1cNl5wNp8HR2eb8bZ10SdbUNjMZYx5801Go5dlbe5t6-MA8HebhRvAIql-3ttTDhlTBg1E/s400/main-entrance.jpg" width="265" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">മോസ്ക്കിന്റെ പ്രധാന വാതില്‍.</span></b></span></td></tr>
</tbody></table><div style="text-align: left;">ഇവിടെ നിന്നും യാത്ര ഷേര്‍ മണ്ഡലിലേയ്ക്ക്....മോസ്കില്‍ നിന്നും അല്പം ദൂരെയായി സ്ഥിതി ചെയ്യുന്ന എട്ടു വശങ്ങളോടുകൂടിയ ഈ ഇരുനില മന്ദിരം ചുവന്ന കല്ലുകള്‍കൊണ്ടാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്.ഈ മന്ദിരവും നിര്‍മ്മിച്ചത് ഷേര്‍-ഷാ യാണ്. ഷായുടെ മരണശേഷം അധികാരത്തിലെത്തിയ ഹുമയൂണ്‍ ഈ മന്ദിരത്തെ തന്റെ ലൈബ്രറിയാക്കി മാറ്റിയിരുന്നു.അദ്ദേഹത്തിന്റെ<br />
ദാരുണമായ അന്ത്യത്തിന് കാരണമായതും ഈ ഈ മന്ദിരം തന്നെ.1556 -ജനുവരി 24 ന് ഇതിനുള്ളിലെ ഗോവണിയില്‍നിന്നും താഴെ വീണ സുല്‍ത്താന്‍, രണ്ടു ദിവസത്തിനുശേഷം മരണമടയുകയായിരുന്നു.</div><div style="text-align: left;"><br />
</div><div style="text-align: left;">ഒരു തവണ ഷേര്‍ മണ്ഡലിനെ വലം വച്ചശേഷം അല്പം വിശ്രമത്തിനായി വിശാലമായ പുല്‍ത്തകിടിയില്‍ സ്ഥാനം പിടിച്ചു..കണ്ണിനു ഇമ്പം പകരുന്ന വ്യത്യസ്തമായ കാഴ്ചകളാണ് ചുറ്റുപാടും..ഒരു ചരിത്രപ്രാധാന്യമുള്ള സ്ഥലം എന്നതിലുപരി, ഡല്‍ഹിയിലെ കമിതാക്കളുടെ പ്രധാന വിഹാരാകേന്ദ്രമെന്ന നിലയിലാണ് ഓള്‍ഡ് ഫോര്‍ട്ട്, കൂടുതല്‍ പ്രശസ്തി നേടിയിരിക്കുന്നത്. യാതൊരു നിയന്ത്രണവുമില്ലാതെ, എന്ത് പേക്കൂത്തും, ആര്‍ക്കും നടത്തുവാനുള്ള ഒരു സ്ഥലമായി ഇവിടം അധ:പതിച്ചു കഴിഞ്ഞു. ഷേര്‍ മണ്ഡലിന്റെ പിന് വശത്തുള്ള ചെറുപുല്മേടുകളും,കുറ്റിക്കാടുകളും കയ്യടക്കിയിരിക്കുന്ന .ഇത്തരക്കാരുടെ കൂട്ടത്തില്‍ ഇപ്പോള്‍ ധാരാളം മലയാളികളും ഉണ്ടെന്നതാണ് മറ്റൊരു ഖേദകരമായ വസ്തുത. ഇതിനിടെ അന്തരീക്ഷം ആകെ മൂടിക്കെട്ടി തുടങ്ങിയിരിക്കുന്നു. ഒരു മഴയ്ക്കുള്ള സാധ്യതകള്‍ കാണുന്നുണ്ട്. മഴ പെയ്താല്‍ മടക്കയാത്ര ബുദ്ധിമുട്ടാകുമെന്നതിനാല്‍ പെട്ടന്നുതന്നെ വിശ്രമം അവസാനിപ്പിച്ചു ബാക്കിയുള്ള കാഴ്ച്ചകളിലേയ്ക്ക് നടന്നു.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdcGNMGDaMBHMNJythaTFZzM5zLlRhp2oiZ6E4tQZzypwcagxXNCDb851iWyka1LnWolkYL0xNKIaXI2V6TUecRqdzQzMGcC9sWRfQQmAO6Df8GVzfnXiGWnub7GkvncwUfvTdh1Gf-rw/s1600/old-fort-mazjid01.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhdcGNMGDaMBHMNJythaTFZzM5zLlRhp2oiZ6E4tQZzypwcagxXNCDb851iWyka1LnWolkYL0xNKIaXI2V6TUecRqdzQzMGcC9sWRfQQmAO6Df8GVzfnXiGWnub7GkvncwUfvTdh1Gf-rw/s640/old-fort-mazjid01.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #0b5394;">ഷേര്‍ </b><b style="color: #0b5394;">മണ്ഡല് </b></span></td></tr>
</tbody></table><div style="text-align: left;"><div style="text-align: left;"><div style="text-align: left;"> ഷേര്‍ മണ്ഡലിന് സമീപത്തു തന്നെ 'ഹമാം' എന്ന പേരില്‍ അറിയപ്പെടുന്ന കുളിമുറി സ്ഥിതി ചെയ്യുന്നു.<br />
1913 -14 കാലഘട്ടങ്ങളില്‍,പുരാവസ്തുവകുപ്പ് ഇവിടെ നടത്തിയ പരിശോധനയിലാണ് ഈ കുളിമുറി കണ്ടെത്തിയത്. മണ്‍കട്ടകള്‍ കൊണ്ട് നിര്‍മ്മിച്ച ഈ കുളിമുറിയുടെ ഉള്‍വശം വ്യത്യസ്തമായ ഉപയോഗങ്ങള്‍ക്കായി, വിവിധ അറകളായി വേര്‍തിരിച്ചിരിച്ചിട്ടുണ്ട്. മുറികള്ക്കുള്ളിലേയ്ക്ക് ചൂടും തണുപ്പും നിറഞ്ഞ ജലം എത്തിക്കുന്നതിനായി നിര്‍മ്മിച്ച മണ്‍പൈപ്പുകള്‍, ഇപ്പോഴും കേടുപാടുകള്‍ കൂടാതെ കാണുവാന്‍ സാധിക്കും. ഈ പൈപ്പുകള്‍ക്ക് മുകളിലൂടെ ധാരാളം സന്ദര്‍ശകര്‍ മുകളിലേയ്ക്ക് കയറുന്നുണ്ട്. മുകളില്‍നിന്നും ഉള്ളിലേയ്ക്ക് കടക്കുവാനുള്ള നടകള്‍ ഉണ്ടെങ്കിലും,അകത്തെ കൂരിരുട്ടു കാഴ്ചക്കാരെ അതില്‍ നിന്നും പിന്തിരിപ്പിക്കുന്നു. എന്തായാലും ക്യാമറയുടെ ഫ്ലാഷ് ഉപയോഗിച്ച് ഞാന്‍ ഉള്ളിലേയ്ക്ക് കയറി.</div></div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtuGM1xXCfb6NZDYRRHj4Y4k_3r8FZ3fnX4-xAMxves0MV8EMBBXwkXJQ0JJwHnmQSYxPnjSprKPkxjgwBCgoTcYbWcE5lWmHRP75W4hiuLDrJ-1AK_oJeno3jJRdyU8eXHNM0ZNEyWY0/s1600/old-fort-baoli.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgtuGM1xXCfb6NZDYRRHj4Y4k_3r8FZ3fnX4-xAMxves0MV8EMBBXwkXJQ0JJwHnmQSYxPnjSprKPkxjgwBCgoTcYbWcE5lWmHRP75W4hiuLDrJ-1AK_oJeno3jJRdyU8eXHNM0ZNEyWY0/s640/old-fort-baoli.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;">'<span style="color: #0b5394; font-size: small;"><b>ഹമാം' എന്ന പേരില്‍ അറിയപ്പെടുന്ന കുളിമുറി</b></span></td></tr>
</tbody></table><div style="text-align: left;"><div style="text-align: left;">ഫ്ലാഷിന്റെ വെളിച്ചത്തില്‍ ഉള്ളില്‍ കണ്ട കാഴ്ചയും വളരെ മനോഹരം തന്നെയായിരുന്നു. ആവി പിടിക്കുന്നതിനായി സജ്ജീകരിച്ചിരിക്കുന്ന പ്രത്യേക മുറികള്‍, ഉള്ളിലേയ്ക്ക് ജലം എത്തിക്കുന്നതിനായി ഭിത്തികളില്‍ നിര്‍മ്മിച്ചിരിക്കുന്ന പൈപ്പുകള്‍, ബാത്ത് ടബ്ബുകളിലേയ്ക്ക് ചെറു വെള്ളച്ചാട്ടങ്ങള്‍ പോലെ ജലം എത്തിക്കുന്നതിനുള്ള സംവിധാനങ്ങള്‍ എന്നീ സൌകര്യങ്ങളോടെ നൂറ്റാണ്ടുകള്ക്കുമുന്പ്, ദീര്‍ഘവീക്ഷണത്തോടെ നിര്‍മ്മിച്ച ഈ കുളിമുറി, ഇന്ന് ഉപയോഗിക്കുന്ന ആധുനിക കുളിമുറികളുടെ ഒരു പഴയരൂപം തന്നെയെന്നു നിസംശയം പറയുവാന്‍ സാധിക്കും.<br />
കൂടുതല്‍ സന്ദര്‍ശകര്‍ ഉള്ളിലേയ്ക്ക് കയറാന്‍ തുടങ്ങിയതോടെ കുളിമുറിക്കാഴ്ചകള് അവസാനിപ്പിച്ചു പുറത്തേയ്ക്കിറങ്ങി. ഇനി കോട്ട മുഴുവന്‍ ചുറ്റിനടന്നു കാണണം. തൊട്ടടുത്തായി സ്ഥിതി ചെയ്യുന്ന ഹുമയൂണ്‍ ഗേറ്റില്‍ നിന്നുതന്നെയാകട്ടെ തുടക്കം..... </div></div><div style="text-align: left;"><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRIFqFuOyfSHAhTKkmOFidmcSaauEYLWAsQJX9nLFZ_SV8ssSJhuUwneAe57Upgw4OdIveC5Z8N41Y5GLMZizlywPteFoBPsQ2GzLNHMgGUYLEMg5qudgD0865oWkec8ixbo7YWwaeIEM/s1600/old-fort-humayoon-gate.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="270" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiRIFqFuOyfSHAhTKkmOFidmcSaauEYLWAsQJX9nLFZ_SV8ssSJhuUwneAe57Upgw4OdIveC5Z8N41Y5GLMZizlywPteFoBPsQ2GzLNHMgGUYLEMg5qudgD0865oWkec8ixbo7YWwaeIEM/s640/old-fort-humayoon-gate.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">ഹുമയൂണ്‍ ഗേറ്റ്</span></b></td></tr>
</tbody></table><div style="text-align: left;">'ഹുമയൂണ്‍ ഗേറ്റ്' എന്ന പേരില്‍ അറിയപ്പെടുന്ന ഈ കവാടം നിര്‍മ്മിച്ചത്, ഹുമയൂണ്‍ ആണെന്ന് ചില ചരിത്രകാരന്മാര് അവകാശപ്പെടുന്നുണ്ട്.എന്നാല്‍ കുറച്ചു ദൂരെയായി സ്ഥിതി ചെയ്യുന്ന ഹുമയൂണിന്റെ ശവകുടീരം (Humayoons Tomb) ഈ കവാടത്തിനരികില്നിന്നാല് ദൃശ്യമാകുമെന്നതിനാലാണ് 'ഹുമയൂണ്‍ ഗേറ്റ്' എന്ന പേര് പതിഞ്ഞതെന്നും ചിലര്‍ അവകാശപ്പെടുന്നു. </div> എല്ലാ ദിവസങ്ങളിലും, കോട്ടയ്ക്കുള്ളില്‍ നടത്തപ്പെടുന്ന ലൈറ്റ് & സൌണ്ട് ഷോയുടെ പ്രധാന വേദിയും, ഈ കവാടവും ഇതിന്റെ പരിസരങ്ങളും ആണ്. ഇന്ദ്രപ്രസ്ഥം മുതല്‍ ന്യൂ ഡല്‍ഹി വരെയുള്ള ഏഴു നഗരങ്ങളുടെ ചരിത്രത്തെ ആസ്പദമാക്കിയാണ് ഈ പ്രദര്‍ശനം തയ്യാറാക്കിയിരിക്കുന്നത്.<br />
തകര്‍ന്നടിഞ്ഞു പോയതെങ്കിലും മനോഹരമായ കവാടത്തിന്റെ സമീപം അല്പസമയം ചിലവഴിച്ചശേഷം കോട്ടയുടെ മതിലിനരികിലൂടെ യാത്ര തുടര്‍ന്നു. ഇളകിക്കിടക്കുന്ന കല്ലുകളും, പൂഴിമണ്ണും ചേര്‍ന്ന്, ചില സ്ഥലങ്ങളില്‍ യാത്ര വളരെ ദുര്‍ഘടമാക്കുന്നുണ്ട്. <br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYX14obDKWO5DCmxe5B73WOSybC0_X6NmnyLSIa1p-C-3nKXGIaK2MotQyaHJEoPKSMuAthW2AqeWBhxW9tbi6Jd6xFipl2vcdj3XxKds89V4PVtbXjQUiFUc4XPJWNbXyn4xdKEPko8E/s1600/old-fort--way.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYX14obDKWO5DCmxe5B73WOSybC0_X6NmnyLSIa1p-C-3nKXGIaK2MotQyaHJEoPKSMuAthW2AqeWBhxW9tbi6Jd6xFipl2vcdj3XxKds89V4PVtbXjQUiFUc4XPJWNbXyn4xdKEPko8E/s640/old-fort--way.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;"><span style="font-size: small;">തകര്‍ന്നു കിടക്കുന്ന കോട്ടയുടെ ഭാഗങ്ങള്‍.</span></b></td></tr>
</tbody></table>അല്പദൂരത്തെ യാത്രക്കുശേഷം തകര്‍ന്നുകിടന്ന കല്ലുകളില്‍ക്കൂടി മതിലിനു മുകളിലേയ്ക്ക് കയറി. ചില സ്ഥലങ്ങളില്‍ ഒറ്റത്തടിപ്പാലം പോലെ, വീതി വളരെക്കുറഞ്ഞ മതില്ക്കെട്ടുകള്ക്കു മുകളിലൂടെയുള്ള യാത്രയും, തികച്ചും സാഹസികം തന്നെയാണ്.മതിലിന്റെ താഴ്വശത്തുള്ള കുറ്റിക്കാടുകളും, തകര്‍ന്നു കിടക്കുന്ന കോട്ടയുടെ കല്ക്കെട്ടുകള്ക്കുള്വശങ്ങളും കമിതാക്കള്‍ കയ്യടക്കിയിരിക്കുകയാണ്. കാണരുതാത്ത പല കാഴ്ചകള്‍ക്കും, ഈ യാത്രയില്‍ നമ്മള് സാക്ഷികളാകേണ്ടി വരുന്നു. ആധുനിക തലമുറയുടെ അധ:പതനത്തിന്റെ ഈ മുഖം, കുട്ടികള്‍ ഉള്‍പ്പടെ കുടുംബമായി കോട്ട സന്ദര്‍ശിക്കുന്നവരില്‍ സൃഷ്ടിക്കുന്ന ബുദ്ധിമുട്ടുകള്‍, ആരോടാണ് പറയുക.....<br />
മതിലിനു മുകളിലൂടെയുള്ള വഴി അവസാനിക്കുകയാണ്...ആറടിയോളം ഉയരമുള്ള മതില്ക്കെട്ടിനുമുകളില്നിന്നും താഴെ ഇറങ്ങാന്‍ അല്പം വിഷമിക്കേണ്ടി വന്നു. താഴെ ഇറങ്ങി അല്പം മുന്‍പിലേയ്ക്ക് നടന്നാല്‍ മൂന്നാമത്തെ കവാടമായ 'തലാക്കി ഗേറ്റിനു'(<i>Talaqi Darwaza )</i> സമീപത്തേയ്ക്ക് എത്തിച്ചേരും.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEho3fXT6_1lM_drBknvuHpg3UM023N49CRidk5mGggVRoBK16WbpzWG3OHnauV7ZLCuwvMAzXWZH8SMgfiMiVRW-0zBg9N0msIPRcJ78InYw_RRh18-3u1r3TV0hhedEP1rUscMF94kx1U/s1600/old-fort-talaqui-darcaza.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEho3fXT6_1lM_drBknvuHpg3UM023N49CRidk5mGggVRoBK16WbpzWG3OHnauV7ZLCuwvMAzXWZH8SMgfiMiVRW-0zBg9N0msIPRcJ78InYw_RRh18-3u1r3TV0hhedEP1rUscMF94kx1U/s640/old-fort-talaqui-darcaza.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">തലാക്കി ഗേറ്റ് -(<i>Talaqi Darwaza )</i></span></b></td></tr>
</tbody></table>കോട്ടയിലെ മറ്റു കവാടങ്ങള്ക്കുള്ളത്ര ആകര്‍ഷണീയത ഇവിടെ കാണുവാന്‍ കഴിയുന്നില്ലെങ്കിലും പ്രകൃതിയുടെ സൌന്ദര്യം കൂടുതല്‍ ആസ്വദിക്കുവാന്‍ കഴിഞ്ഞത് ഈ കവാടത്തിനു സമീപമാണ്. കൂറ്റന്‍ വേപ്പുമരങ്ങളുടെ തണലും, പൂത്തുലഞ്ഞ കണിക്കൊന്നകളുടെ മനോഹാരിതയും ആസ്വദിച്ചുകൊണ്ട് കൂടുതല്‍ സന്ദര്‍ശകരും സമയം ചിലവഴിക്കുന്നത് ഈ കവാടത്തിനുസമീപം തന്നെ.<br />
സുന്ദരമായ കാഴ്ച്ചകള്‍ക്കുള്ള സമയം അവസാനിച്ചിരിക്കുന്നു എന്ന് ഓര്മിപ്പിക്കുംപോലെ മഴ ചാറിത്തുടങ്ങി. പെട്ടന്നുതന്നെ ക്യാമറ കവറിനുള്ളിലാക്കി കോട്ടയുടെ പൊളിഞ്ഞു കിടക്കുന്ന ഒരു മുറിക്കുള്ളിലേയ്ക്ക് കയറി....ശക്തമായി പെയ്യാതെ ചാറി നിന്ന മഴ അല്പനേരം മണ്ണിനെയും,മനസ്സിനെയും തണുപ്പിച്ചുപെയ്തശേഷം അവസാനിച്ചു..... ഇനിയൊരു മഴയ്ക്കുള്ള സാധ്യതകൂടി കാണുന്നതിനാല്‍ കോട്ടക്കുള്ളിലെ കാഴ്ചകള്‍ അവസാനിപ്പിച്ചു പുറത്തേയ്ക്കിറങ്ങി..ഇനി തടാകത്തിന്റെ സമീപത്തേയ്ക്ക് കൂടി പോകണം...സമയം കിട്ടിയാല്‍ അല്പസമയം ബോട്ടില്‍ ഒരു സവാരിയും.... <br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHlkGSPgONALJmKrntF-HMxBr3cTPRqJLbB5Xth2-LpGmtfO2pJVjxiRbiqpo9rHWeMUMSSqWSAxvtbxOWHwMnLQMD9uGQiMy2Z_IOyS2O1Xwt85w4FVWmRjzv7I6Yb3RstulIXS1ztKw/s1600/1oldfort-boating1.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjHlkGSPgONALJmKrntF-HMxBr3cTPRqJLbB5Xth2-LpGmtfO2pJVjxiRbiqpo9rHWeMUMSSqWSAxvtbxOWHwMnLQMD9uGQiMy2Z_IOyS2O1Xwt85w4FVWmRjzv7I6Yb3RstulIXS1ztKw/s640/1oldfort-boating1.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">ചരിത്രത്തിന്റെ നിഴലിലൂടെയൊരു ബോട്ട് യാത്ര.</span></b></td></tr>
</tbody></table><div class="separator" style="clear: both; text-align: center;"></div>കോട്ടയുടെ മുന്‍വശത്തുനിന്നും തടാകത്തിനു സമാന്തരമായി,മനോഹരമായ ഒരു നടപ്പാത നിര്‍മ്മിച്ചിട്ടുണ്ട്. ഇടതൂര്‍ന്നു വളരുന്ന മരങ്ങള്‍ക്കടിയിലൂടെ തടാകത്തിന്റെ ഭംഗിയും ആസ്വദിച്ചു നൂറു കണക്കിനു കാഴ്ചക്കാരാണ് ഇവിടെ സമയം ചിലവിടുന്നത്. യാത്ര നടപ്പാതയിലേയ്ക്കു പ്രവേശിച്ചപ്പോള്‍ തന്നെ മഴ വീണ്ടും കൂട്ടിനെത്തി... മരച്ചില്ലകള്ക്കിടയിലൂടെ ഉതിര്‍ന്നുവീഴുന്ന മഴത്തുള്ളികളുടെ കുളിര്‍മ നന്നായി ആസ്വദിച്ചാണ് ബോട്ട് യാത്രയ്ക്കുള്ള സ്ഥലത്ത് എത്തിയത്..അവിടെ തങ്ങളുടെ ഊഴവും കാത്തു വളരെയേറെ ആളുകളാണ് കാത്തിരിക്കുന്നത്..കുറഞ്ഞത് രണ്ടു മണിക്കൂറെങ്കിലും കാത്തുനില്‍ക്കേണ്ടി വരുമെന്നതിനാല്‍ ബോട്ട് യാത്ര ഉപേക്ഷിച്ച്, തടാകത്തിന്റെ കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തിയശേഷം പുറത്തേയ്ക്കിറങ്ങി....<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNO6K1sYaNloB34OX9HDQW1Zt0xK_McOOWwW84X6g9yx1FBNh_7gDMva2AcnrtI4l4N5UJ8KfR7w5viMZeUkggcZyucSQBwK7xfVMsrLClHbt3K72lq75T2P7eS4ntSbMw6VjXvsv6788/s1600/old-fort-boating.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgNO6K1sYaNloB34OX9HDQW1Zt0xK_McOOWwW84X6g9yx1FBNh_7gDMva2AcnrtI4l4N5UJ8KfR7w5viMZeUkggcZyucSQBwK7xfVMsrLClHbt3K72lq75T2P7eS4ntSbMw6VjXvsv6788/s640/old-fort-boating.jpg" width="640" /></a></div>അല്പസമയം കുറഞ്ഞു നിന്ന മഴ, വീണ്ടും ശക്തിയാര്‍ജിക്കുകയാണ്...എങ്കില്‍ പിന്നെ നാട്ടില്‍വച്ച് നന്നായി ആസ്വദിച്ചിരുന്ന മഴയിലൂടെയുള്ള ബൈക്കുയാത്ര ഇവിടെയും ഒന്ന് ആസ്വദിച്ച് നോക്കാം....മഴയുടെ കുളിരിലലിയുവാനുള്ള ആവേശത്തില്‍ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍നിന്നും ബൈക്കുമായി പുറത്തേയ്ക്കിറങ്ങിയപ്പോഴെയ്ക്കും എന്റെ മനസ്സറിഞ്ഞിട്ടെന്നപോലെ മഴ തുള്ളിക്കൊരു കുടമായിക്കഴിഞ്ഞിരുന്നു......... </div></div><div style="text-align: left;"></div><div style="text-align: left;"></div></div></div></div></div></div></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com8tag:blogger.com,1999:blog-4628133033338158729.post-83424080441426446192011-06-04T22:34:00.000-07:002011-06-05T02:11:06.303-07:00കമല നെഹ്രു റിഡ്ജ് (4) - പീര്‍ ഗഹിബ്<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;"><div style="text-align: left;"><div style="color: #741b47; text-align: left;">കമല നെഹ്രു റിഡ്ജ് (3)-ഫ്ലാഗ് സ്റ്റാഫ് ടവര്‍ യാത്രയിലേയ്ക്ക് പോകുവാന്‍ <a href="http://vazhikazhcha.blogspot.com/2011/05/3.html">ഇവിടെ ക്ലിക്ക്</a> ചെയ്യുക.</div><div style="text-align: left;"><span style="color: #cccccc;">**************************************************************************************************</span> </div>കമല നെഹ്റു റിഡ്ജിലെ പ്രധാനപ്പെട്ട കാഴ്ചകളെല്ലാം കണ്ടു കഴിഞ്ഞു. പക്ഷെ ഇതിനിടയില്‍</div><div style="text-align: left;">സമയക്കുറവുമൂലം ഒഴിവാക്കിയിരുന്ന ഒന്ന് രണ്ടു സ്ഥലങ്ങള്‍ ഇനിയും അവശേഷിക്കുന്നു. അതില്‍ പ്രധാനപ്പെട്ട സ്ഥലമാണ് പീര്‍- ഗാഹിബ് (Pir Gahib). ചൌബുര്‍ജി മസ്ജിദിനു സമീപം, ഹിന്ദു റാവു</div><div style="text-align: left;">ഹോസ്പിറ്റലിന്റെ മതില്കെട്ടിനുള്ളില് സ്ഥിതി ചെയ്യുന്ന ഈ പുരാതന സ്മാരകവും, ഡല്‍ഹി </div><div style="text-align: left;">-കര്‍ണാല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന ട്രിപ്പോളിയ ഗേറ്റുകളും കൂടി ഉള്‍പ്പെടുത്തിയാണ് ഇന്നത്തെ </div><div style="text-align: left;">യാത്ര, പ്ലാന്‍ ചെയ്തിരിക്കുന്നത്. ഏറിയാല്‍ രണ്ടു മണിക്കൂര്‍ കൊണ്ട് പൂര്‍ത്തിയാക്കാവുന്ന കാഴ്ച</div><div style="text-align: left;">കളെ ഈ രണ്ടു സ്ഥലത്തുകൂടി അവശേഷിക്കുന്നുള്ളൂ. മൂന്നു മണിയോടെ യാത്രക്കുള്ള ഒരുക്കങ്ങള്‍</div><div style="text-align: left;">തീര്‍ത്ത് റൂമില്‍ നിന്നിറങ്ങി. ടൂവീലര്‍ യാത്രയുടെ എല്ലാ സുഖവും പകര്ന്നുനല്കുവാന് കഴിവുള്ള എന്‍ഫീല്‍ഡ് ബുള്ളറ്റുമായി നേരെ പോയത് പീര്‍-ഗാഹിബിലേയ്ക്കാണ്. ബര്‍ഫ് ഖാനയില്നിന്നും ചൌബുര്‍ജി മസ്ജിദിലേയ്ക്കുള്ള വഴിയോരത്തായി, ബാര ഹിന്ദു റാവു ഹോസ്പിറ്റലിന്റെ സ്റ്റാഫ് ക്വാര്‍ട്ടേഴ്സുകള്‍ക്ക് നടുവിലായാണ് പീര്‍-ഗാഹിബ് സ്ഥിതി ചെയ്യുന്നത്.</div><div style="text-align: left;"><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8Jj7XfXwkuDyfBtOIU-DKN6nxt_sknXLKxB75GJmKzFg-pxYc7ZaoYMgvvcDB-uNHw98BfJSbHbbKYwQ5VdhCyxZeby26O0iUj-imP6VmGO3By1Zc-kFcmvlMuQ0W3a7Begsi4k1o4qE/s1600/peer-gahib.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi8Jj7XfXwkuDyfBtOIU-DKN6nxt_sknXLKxB75GJmKzFg-pxYc7ZaoYMgvvcDB-uNHw98BfJSbHbbKYwQ5VdhCyxZeby26O0iUj-imP6VmGO3By1Zc-kFcmvlMuQ0W3a7Begsi4k1o4qE/s640/peer-gahib.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>പീര്‍ ഗഹിബ്</b></span></td></tr>
</tbody></table>റോഡില്‍നിന്നും ക്വാര്ട്ടേഴ്സിനുള്ളിലേയ്ക്ക് കടക്കുവാനുള്ള ഗേറ്റ് പൂട്ടിയ നിലയിലാണ്.<br />
ഉള്ളിലേയ്ക്ക് കയറുന്ന ഭാഗത്തെ, ഒഴിഞ്ഞ സ്ഥലത്ത് ബൈക്ക് പാര്‍ക്ക് ചെയ്തശേഷം<br />
സമീപത്തുള്ള ഇടുങ്ങിയ വഴിയിലൂടെ അകത്തു കടന്നു. മറ്റു ചരിത്രസ്മാരകങ്ങളെപ്പോലെ തന്നെ<br />
ഇവിടെയും മതിലും, കമ്പിവേലിയും നിര്‍മ്മിച്ച് സ്മാരകത്തെ സംരക്ഷിക്കുവാനുള്ള ശ്രമം<br />
നടത്തിയിട്ടുണ്ട്. സ്മാരകത്തിന്റെ പ്രവേശനകവാടം, ഒരാള്‍ക്ക് കഷ്ടിച്ചു കടക്കുവാനുള്ള അകലം<br />
ഇട്ടശേഷം, ചങ്ങലയാല്‍ ബന്ധിച്ചിരിക്കുന്നതിനാല്‍ ബാഗും ക്യാമറയുമായി അതിലെ കടക്കുവാന്‍<br />
അല്പം ബുദ്ധിമുട്ടേണ്ടിവന്നു. മതില്‍ക്കെട്ടിനുള്ളിലെ സ്ഥലം, സമീപവാസികളായ കുട്ടികള്‍ തങ്ങളുടെ<br />
ക്രിക്കറ്റ് കോര്‍ട്ട് ആക്കി മാറ്റി കഴിഞ്ഞു. കാക്കക്കൂട്ടില്‍ കല്ലുവീണതുപോലെ ബഹളം വച്ച് പായുന്ന<br />
അവരുടെ ഇടയില്‍ നിന്ന് കാഴ്ചകള്ആസ്വദിക്കുവാന് പറ്റുമെന്ന് തോന്നുന്നില്ല. മുന്‍വശത്തെ<br />
കാഴ്ചകള്‍ തത്കാലം ഒഴിവാക്കുകയാകും ബുദ്ധി.....സ്മാരകത്തിന്റെ പിന്‍വശത്തെ മതില്<br />
കെട്ടിനരികിലായി പുരാതനമായ ഒരു കിണര്‍ സ്ഥിതി ചെയ്യുന്നുണ്ട്. പതിയെ അവിടെയ്ക്ക് നീങ്ങി....<br />
കാലപ്പഴക്കത്താല്‍ നികന്നുപോയതിനാല്‍, കിണറാണോ, മറ്റു തരത്തിലുള്ള ജലസംഭരണിയാണോ<br />
എന്ന് പോലും മനസ്സിലാക്കുവാന്‍ സാധിക്കാത്ത അവസ്ഥയിലാണിത് കാണപ്പെട്ടത്. </div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgatHbSy86TaRLEaSUWvsB4y-LvHpz3o-yn3Cz1qSqivfN6pfvzfsxIk-F3MiJ3UiRm3WTqN16ftWEm6dbk9giU2CCnRzac9uePUK2dfFvaJ9ht1JX66EiHfN3SizhU1Aza4hXuh16n6rQ/s1600/well.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgatHbSy86TaRLEaSUWvsB4y-LvHpz3o-yn3Cz1qSqivfN6pfvzfsxIk-F3MiJ3UiRm3WTqN16ftWEm6dbk9giU2CCnRzac9uePUK2dfFvaJ9ht1JX66EiHfN3SizhU1Aza4hXuh16n6rQ/s640/well.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>പീര്‍ ഗഹിബിന്റെ സമീപത്തെ മൂടപ്പെട്ട കിണര്‍. </b></span></td></tr>
</tbody></table><div style="text-align: left;">പിന്‍വശത്തുനിന്നും, രണ്ടാമത്തെ നിലയിലേയ്ക്കും മട്ടുപ്പാവിലേയ്ക്കും കയറുവാനുള്ള നടകള്‍<br />
നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ അത് കെട്ടി അടച്ചു കളഞ്ഞിരിക്കുന്നു. തറനിരപ്പില്‍നിന്നും<br />
മുകള്‍ത്തട്ടുവരെയുള്ള നടകള്‍ വീതി കുറച്ചു, കുത്തനെയാണ് നിര്‍മ്മിച്ചിരിക്കുന്നത്. ഒറ്റത്തടി<br />
പാലത്തിലൂടെ നദി കുറുകെക്കടക്കുന്ന ഏകാഗ്രതയോടെ വേണം ഈ നടകളിലൂടെ<br />
കയറിപ്പോകാന്‍. കയറ്റത്തിനിടയില്‍ കാലൊന്നു തെന്നിയാല്‍ ഇഹലോകവാസം വെടിഞ്ഞതു<br />
തന്നെ.......ഒരു വട്ടം കൊട്ടാരത്തിനെ വലംവച്ച് മുന്‍വശത്തെത്തിയപ്പോള്‍ കുട്ടിപ്പട്ടാളം<br />
കളികള്‍ അവസാനിപ്പിച്ചു പോകുവാനുള്ള തയ്യാറെടുപ്പിലാണ്. കൈയിലുള്ള ക്യാമറ കണ്ടതോടെ<br />
പട്ടാളം എന്നെ വളഞ്ഞു ....അവസാനം ജൂനിയര്‍ ക്രിക്കറ്റ് ടീമിനെ മുഴുവന്‍ നിരത്തിനിറുത്തി,<br />
എല്ലാവരുടെയും ഫോട്ടോ എടുത്ത് മോണിട്ടറില്‍ കാണിച്ചു കൊടുക്കേണ്ടി വന്നു. ഈ സമയം രണ്ടു<br />
വിരുതന്മാര് അടുത്ത കൂട്ടുകാരെക്കൂടി വിളിക്കുവാനായി ഓടിയതോടെ, വേഗത്തില്‍ ക്യാമറ ഓഫ്<br />
ചെയ്ത് ഞാന്‍ പീര്‍-ഗാഹിബിനുള്ളിലേയ്ക്ക് കയറി.</div><div style="text-align: left;"><div class="separator" style="clear: both; text-align: center;"></div><div style="text-align: left;"><div style="color: #0b5394;"><b>അല്പം ചരിത്രം </b></div>1351 മുതല്‍ 1388 വരെ ഡല്‍ഹി ഭരിച്ചിരുന്ന ഫിറോസ് ഷാ തുഗ്ലക്ക് ആണ് ഈ കൊട്ടാരം<br />
നിര്‍മ്മിച്ചത്. മൃഗയാവിനോദത്തിനായിനിര്മ്മിച്ച കൊട്ടാരമാണെന്നും(Kushk-i-Shikar),<br />
വാനനിരീക്ഷണത്തിനായി നിര്‍മ്മിച്ച ബംഗ്ലാവെന്നും(Kushk-i-Jahan) അറിയപ്പെട്ടിരുന്ന ഇത്,<br />
കാലങ്ങള്‍ക്ക് ശേഷം ഒരു ഫക്കീറിന്റെ പ്രാര്‍ത്ഥനാകേന്ദ്രമായി മാറി. ധ്യാനത്തിനിടയില്‍ പെട്ടന്ന്<br />
അപ്രത്യക്ഷനായ ആ വിശുദ്ധന്റെ, നാമവുമായി ബന്ധപ്പെട്ടാണ് കൊട്ടാരത്തിന്റെ പേര് <br />
പീര്‍-ഗഹിബ് എന്ന് പുനര്‍നാമകരണം ചെയ്തത്. ഈ കൊട്ടാരത്തിനുസമീപം സ്ഥാപിക്കുന്നതിന്<br />
വേണ്ടിയായിരുന്നു മീററ്റില്‍നിന്നുള്ള അശോകസ്തൂപം സുല്‍ത്താന്‍ ഡല്‍ഹിയിലേയ്ക്ക്<br />
കൊണ്ടുവന്നത്. 1857 -ലെ കലാപസമയത്ത് രൂക്ഷമായ മോര്‍ട്ടാര്‍ ആക്രമണത്തിനു<br />
വിധേയമായ കൊട്ടാരം, പുരാവസ്തുവകുപ്പിന്റെ പുനരുദ്ധാരണപദ്ധതിയില്‍ ഉള്‍പ്പെടുത്തി<br />
കേടുപാടുകള്‍ നീക്കിയിട്ടുണ്ട്. കൂടാതെ അടുത്തകാലത്തായി ചില സ്വകാര്യ ടൂര്‍ ഏജന്‍സികള്‍<br />
അറിയപ്പെടാതെ കിടക്കുന്ന ഈ സ്മാരകങ്ങള്‍കൂടി ഉള്‍പ്പെടുത്തി, കുറഞ്ഞ ചിലവില്‍ ഡല്‍ഹി<br />
ഹെറിറ്റെജ് ടൂറുകള്കൂടി ആരംഭിച്ചിരിക്കുന്നതിനാല്‍ വരുംകാലങ്ങളില്‍ കൂടുതല്‍ സന്ദര്‍ശകരെ ഈ<br />
സ്ഥലങ്ങളിലേയ്ക്ക് നമുക്കു പ്രതീക്ഷിക്കാം.</div><div style="text-align: left;"><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXQiXXzlrxvHZ0IKn4X1NuCCI00hww-LEJZ8JRhSU_eHxPpYVdHllTQLYaC7vFMIudykBCUSz1oLWUyR_dL8sjSydzxYwTD3dx5jOMsjhfRdT9Hw6u6KnAEDeQEJPgP06TzHB6aIi-BbU/s1600/works.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiXQiXXzlrxvHZ0IKn4X1NuCCI00hww-LEJZ8JRhSU_eHxPpYVdHllTQLYaC7vFMIudykBCUSz1oLWUyR_dL8sjSydzxYwTD3dx5jOMsjhfRdT9Hw6u6KnAEDeQEJPgP06TzHB6aIi-BbU/s640/works.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>നശിപ്പിക്കപ്പെട്ട കൊത്തുപണികള്‍ </b></span></td></tr>
</tbody></table>ഉള്ളിലേയ്ക്ക് കടക്കുവാനുള്ള എല്ലാ വാതിലുകളും, ഇരുമ്പുപട്ടകളാല് നിര്‍മ്മിച്ച കതകുകള്‍ കൊണ്ട് പൂട്ടിയിരിക്കുന്നതിനാല്‍ ഞാന്‍ പുറത്തേയ്ക്ക് ഇറങ്ങി. സായാഹ്നസൂര്യന്റെ സിന്ദൂരരശ്മികള്‍ കുന്നിനെ മഞ്ഞപ്പുതപ്പണിയിക്കുവാന് തുടങ്ങിയിരിക്കുന്നു. ഫോട്ടോഗ്രാഫിക്ക് പറ്റിയ അന്തരീക്ഷമായതിനാല്‍</div><div style="text-align: left;">കുറച്ചു ചിത്രങ്ങള്‍ പകര്‍ത്തിയശേഷം, രണ്ടാമത്തെ നിലയിലേയ്ക്ക് കയറുവാന്‍ പറ്റുമോ എന്നൊരു</div><div style="text-align: left;">ശ്രമം നടത്തിനോക്കി. പിന്‍വശത്തായി തകര്‍ന്നുകിടക്കുന്ന ഭിത്തിയില്‍ നടകള്പോലെ നില്ക്കുന്ന</div><div style="text-align: left;">കല്ലുകളില്‍ കൂടി ഒരു വഴി കണ്ടെത്തി പതിയെ മുകളിലേയ്ക്ക് കയറി.........ഒരു കൈയില്‍ ക്യാമറയും പിടിച്ചുള്ള കയറ്റം തികച്ചും സാഹസം തന്നെ.... മുകളിലെത്തി കഴിഞ്ഞപ്പോഴാണ് ആശ്വാസമായത്.</div><div style="text-align: left;"><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQzmSqx9o9bM4YOkNs25tw6iXYSqLPO6JIpu4G8T3jQ-esbADoAEB2DQg1Ay0JQuj-nLt09gNKbwGMC5bnOepv1e7JRL4-Fz7HrJDLewKEmXaeZc5k6p0efN9mRBCzb5m0qZBWUUObjww/s1600/floor2.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhQzmSqx9o9bM4YOkNs25tw6iXYSqLPO6JIpu4G8T3jQ-esbADoAEB2DQg1Ay0JQuj-nLt09gNKbwGMC5bnOepv1e7JRL4-Fz7HrJDLewKEmXaeZc5k6p0efN9mRBCzb5m0qZBWUUObjww/s640/floor2.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;"><span style="font-size: small;">പീര്‍ ഗഹിബിന്റെ മുകള്‍ നിലയുടെ ദൃശ്യം </span></b></td></tr>
</tbody></table></div><div style="text-align: left;"><div style="text-align: left;">മുകള്നിലയുടെ ഒരു വശം ഏറെക്കുറെ തകര്‍ന്നടിഞ്ഞ നിലയിലാണ്.ഇവിടെ സ്ഥിതി ചെയ്യുന്ന </div><div style="text-align: left;">മറ്റു രണ്ടു മുറികള്‍ അടുത്തകാലത്ത് കേടുപാടുകള്‍ തീര്‍ത്ത് പുതുക്കിയിട്ടുണ്ട്. ഉള്ളിലുള്ള രണ്ടു മിറാബു</div><div style="text-align: left;">കള്‍ക്ക് സമീപം ഇപ്പോഴും പ്രാര്‍ത്ഥനകള്‍ നടത്തുന്നതിന്റെ ലക്ഷണങ്ങള്‍ ദൃശ്യമാണ്. കൊട്ടാര ഭിത്തികളെ അലങ്കരിച്ചിരുന്ന പുരാതനമായ ശില്പവിദ്യകള്‍, ഭാഗികമായി മാത്രമേ ഇപ്പോള്‍ അവശേ</div><div style="text-align: left;">ഷിക്കുന്നുള്ളൂ. ഭിത്തികളിലെ വിള്ളലുകളും ദ്വാരങ്ങളുമെല്ലാം, തത്തകളും മൈനകളും കയ്യേറി തങ്ങളുടെ ഒരു കോളനിയായി മാറ്റിക്കഴിഞ്ഞു. മുകള്‍നിലയില്‍നിന്നും താഴെയുള്ള നിലയിലേക്ക് ഇറങ്ങുവാനുള്ള നടകളില്‍ വീതിയേറിയ കരിങ്കല്പാളികള് പതിച്ചിട്ടുണ്ട്. മുകള്‍നിലയിലൂടെ കയറി, ഇത്രയും സാഹസപ്പെട്ടു ആരും താഴെയുള്ള മുറികളില്‍ ഇറങ്ങില്ല എന്നുള്ള വിശ്വാസം മൂലമാവാം, ഈ നടകള്‍ ഉള്‍പ്പെടുന്ന വഴി തുറന്നാണ് കിടക്കുന്നത്. വെളിച്ചത്തിന്റെ കുറവ് കാര്യമായി അനുഭവപ്പെടുന്നതിനാല്‍ സാഹസപ്പെട്ട് താഴേയ്ക്കുള്ള ഇറക്കം ഞാനും ഉപേക്ഷിച്ചു... സ്മാരകത്തിന്റെ മുകളിലൂടെ ക്യാമറയും പിടിച്ചുള്ള നടപ്പ് പലരും പുറത്തുനിന്നും വീക്ഷിക്കുന്നുണ്ട്. കൂടാതെ പാര്‍ക്ക് ചെയ്തിരുന്ന ബൈക്കിനു സമീപം ഒരു പോലീസ് പട്രോള്‍ ജീപ്പും എത്തിയിട്ടുണ്ട്. എന്തെങ്കിലും സംശയം തോന്നി പിടിവീണാല്‍ പിന്നെ ഒരു തീഹാര്‍ ജയില്‍ യാത്രാ പോസ്റ്റുകൂടി എഴുതേണ്ടതായി വരും. എന്തായാലും ഇത്രയും കയറിയ സ്ഥിതിക്ക് ഏറ്റവും മുകളില്‍ കൂടി കയറണം...രണ്ടാം നിലയില്‍നിന്നുള്ള നടകള്‍ കയറാന്‍ തുടങ്ങിയപ്പോള്‍തന്നെ കാലുകള്‍ അറിയാതെ ഒന്ന് വിറച്ചു. ഇത്രയും വീതി കുറഞ്ഞ, കുത്തനെയുള്ള നടകളിലൂടെ ഒരു സുല്‍ത്താന്‍, രാജകീയ വസ്ത്രങ്ങളൊക്കെ അണിഞ്ഞ് ഇങ്ങനെ വിറച്ചു കൊണ്ട് കയറിപ്പോകുന്ന രംഗം വെറുതെ ഒന്ന് സങ്കല്പ്പിച്ചു നോക്കി.........ചിലപ്പോള്‍ ഇങ്ങനെയുള്ള സങ്കല്‍പ്പങ്ങള്‍ക്ക്, നമ്മുടെ മനസ്സിലുണ്ടാകുന്ന വിറയലുകളെ മാറ്റുവാന്‍ കഴിഞ്ഞേക്കും.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjj-qa1EVWvbi0CdGggjbXJVMZz3QNjBFv2q6iJRLU0BaUfoMJ372PDcq7CXF6FCZvE5IEPB8BpJ6l9ltieUARNaNGIJt-wRSW-F_a-yQPVb3jb5sYi_O-xkEw263-Yt7FJeRF-tmiVWTc/s1600/steps.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjj-qa1EVWvbi0CdGggjbXJVMZz3QNjBFv2q6iJRLU0BaUfoMJ372PDcq7CXF6FCZvE5IEPB8BpJ6l9ltieUARNaNGIJt-wRSW-F_a-yQPVb3jb5sYi_O-xkEw263-Yt7FJeRF-tmiVWTc/s640/steps.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>മുകള്‍നിലയിലേയ്ക്കുള്ള നടകള്‍ </b></span></td></tr>
</tbody></table><div style="text-align: left;"><div style="text-align: left;">മുകള്‍നിലയിലെത്തിയപ്പോള്‍ കാലുകളിലെ വിറയല്‍ അത്ഭുതത്തിന് വഴിമാറി. വെറുതെയല്ല ഒരു </div><div style="text-align: left;">സുല്‍ത്താന്‍ ഈ മലമുകളില്‍ എങ്ങനെ ഒരു കൊട്ടാരം നിര്‍മ്മിച്ചുവച്ചിരിക്കുന്നത്....ചുറ്റുപാടുമുള്ള ആധുനികനിര്മ്മിതികള് ഉയരുന്നതിന് മുന്പായിരുന്നെങ്കില്, കിലോമീറ്ററുകള്‍ അകലെക്കൂടിയുള്ള</div><div style="text-align: left;">മനുഷ്യരുടെയോ, മൃഗങ്ങളുടെയോ നീക്കങ്ങള്‍ നിരീക്ഷിക്കുവാന്‍ ഇതിലും അനുയോജ്യമായ ഒരു സ്ഥലം ഡല്‍ഹിയില്‍ ലഭ്യമാകാനിടയില്ല....രണ്ടാമത്തെ നിലയില്‍ നിന്നും വെളിയിലേയ്ക്കു തുറക്കുന്ന പുകക്കുഴല്‍ പോലെയുള്ള ഒരു നിര്‍മ്മിതി കാലത്തിന്റെ പരീക്ഷണങ്ങളെ അതിജീവിച്ച്</div><div style="text-align: left;">നിലനില്‍ക്കുന്നുണ്ട്. ഇതിന്റെ നിര്‍മാണ ഉദ്ദേശ്യത്തെപ്പറ്റി വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ലെങ്കിലും,</div><div style="text-align: left;">വാനനിരീക്ഷണത്തിനായി നിര്‍മ്മിച്ചതാകാമെന്നു ചില ചരിത്രകാരന്മാര് അവകാശപ്പെടുന്നു.<span id="goog_82591674"></span><span id="goog_82591675"></span><br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiI9agrTYtwFCjEIf9JceNdP7fziENRhoYumBFq_zh-vlmuXZo_Ri1JGn-gFI8AoyU9qFqvU0Ben7KqYMh8Bo2C0F7NeOW5iqZD_DkR0vmkFQ2EkslT5kdDI1T-U5Q4hSzMyyQSeNiPyyE/s1600/chimny.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiI9agrTYtwFCjEIf9JceNdP7fziENRhoYumBFq_zh-vlmuXZo_Ri1JGn-gFI8AoyU9qFqvU0Ben7KqYMh8Bo2C0F7NeOW5iqZD_DkR0vmkFQ2EkslT5kdDI1T-U5Q4hSzMyyQSeNiPyyE/s640/chimny.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="color: #0b5394; font-size: small;">വാനനിരീക്ഷണത്തിനായി നിര്‍മ്മിച്ചതെന്ന് കരുതപ്പെടുന്ന ചിമ്മിനി.</span></b></td></tr>
</tbody></table><div style="text-align: left;">ട്രിപ്പോളിയ ഗേറ്റുകള്ക്കൂടി സന്ദര്ശിക്കണമെന്നുള്ളതിനാല് പീര്‍ ഗഹിബിന്റെ കാഴ്ചകള്‍ അവസാനിപ്പിച്ച് ഇറങ്ങേണ്ട സമയമായിരിക്കുന്നു. നടയിലൂടെ മുകളിലേയ്ക്ക് കയറുമ്പോള്‍ തോന്നിയ ബുദ്ധിമുട്ട് ഇറങ്ങിവരുമ്പോള്‍ അനുഭവപ്പെടുന്നില്ല. ഒരു വട്ടം കൂടി പിന്‍വശത്തെ<br />
മുറികളില്‍കൂടി കയറിയിറങ്ങി പുറത്തേയ്ക്ക് നടന്നു. മതിക്കെട്ടിനു വെളിയില്‍, റോഡില്‍നിന്നുള്ള<br />
കാഴ്ചകളും വളരെ മനോഹരമാണ്. ഹരിതവര്‍ണ്ണം കലര്‍ത്തിയ അലയാഴിപോലെ, ഉയര്‍ന്നുതാണു</div><div style="text-align: left;">പോകുന്ന കുന്നിന്‍ചെരിവുകള്‍, കോണ്ക്രീറ്റ്കാടുകളുടെ ഇരുണ്ട വെള്ളനിറത്തിലേയ്ക്ക് ലയിച്ചു</div><div style="text-align: left;">ചേരുന്ന ഈ സുന്ദരദൃശ്യം മറ്റൊരു മെട്രോനഗരത്തിലും കാണുവാനാകുമെന്ന് തോന്നുന്നില്ല...വീണ്ടും </div><div style="text-align: left;"><div style="text-align: left;">റിഡ്ജിലെ പാതകളിലൂടെ ഗ്രാന്‍ഡ് ട്രങ്ക് റോഡിലെത്തി മഹാറാണ പ്രതാപ്ബാഗിലേയ്ക്ക് യാത്ര ആരംഭിച്ചു. ശക്തിനഗറിനുശേഷമുള്ള പാലം കയറിയിറങ്ങിയപ്പോള്തന്നെ അല്പം മുന്‍പിലായി ഒന്നാമത്തെ കവാടം ദൃശ്യമായി.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidh-2xN8OgEJOVEwtyOk2rAjMgecIEiTw6eReh9uSWpCtpw5QIu3mW-o_chq2iwZuZPr02ch1PIDoFkemBDCWEeTrr2whaD5uGl8oR0BGiPZoGcoNvwreugFPz8T8_8ZiAu29ozg4rgz0/s1600/TRIPOLIA-GATE-WAY.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEidh-2xN8OgEJOVEwtyOk2rAjMgecIEiTw6eReh9uSWpCtpw5QIu3mW-o_chq2iwZuZPr02ch1PIDoFkemBDCWEeTrr2whaD5uGl8oR0BGiPZoGcoNvwreugFPz8T8_8ZiAu29ozg4rgz0/s640/TRIPOLIA-GATE-WAY.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>ഒന്നാമത്തെ ഗേറ്റ് </b></span></td></tr>
</tbody></table>1728 -1729 കാലഘട്ടത്തില്‍ ഷാജഖാന്റെ പുത്രനായ നാസിര്‍ മഹല്‍ദര്‍ ഖാനാല്‍ നിര്‍മ്മിക്കപ്പെട്ട<br />
ഈ കവാടങ്ങള്‍, ഡല്‍ഹിയില്‍ സ്ഥിതിചെയ്യുന്ന മറ്റു കോട്ടവാതിലുകളില്നിന്നും തികച്ചും<br />
വ്യത്യസ്തമാണ്. ആകാര ഭംഗിയിലും,ശില്പ്പവിദ്യകളിലും മുന്‍നിരയില്‍ നില്ക്കുന്ന ഈ<br />
കവാടത്തിനു 17 -18 നൂറ്റാണ്ടുകളില്‍ ശക്തമായ കോട്ടവാതിലുകള്‍ ഉണ്ടായിരുന്നതായി<br />
പറയപ്പെടുന്നു. രാത്രികാലങ്ങളിലും, ശത്രുക്കളുടെ ആക്രമണഭീഷണി ഉയരുന്ന സമയങ്ങളിലും<br />
അടച്ചു സുരക്ഷിതമാക്കിയിരുന്ന ഈ കവാടത്തിന്റെ ഇരുവശങ്ങളിലും കാവല്ക്കാര്ക്കും, ചുങ്കം<br />
പിരിക്കുന്നവര്ക്കുംവേണ്ടി സജ്ജമാക്കിയിരുന്ന സ്ഥലങ്ങള്‍ ഇപ്പോഴും സന്ദര്‍ശകര്‍ക്ക് കാണുവാന്‍<br />
സാധിക്കും.മുഗള്‍കാലഘട്ടത്തില്‍ പ്രധാനപ്പെട്ട വ്യാപാരകേന്ദ്രങ്ങളടങ്ങിയ ബസാറിലേക്ക്<br />
തലയെടുപ്പോടെ ഏവര്‍ക്കും സ്വാഗതമോതി നിന്ന ഈ പ്രവേശനകവാടം, പരിസരവാസികളുടെയും<br />
വഴിപോക്കരുടെയും മൂത്രപ്പുരയും, മാലിന്യങ്ങള്‍ നിക്ഷേപിക്കുവാനുള്ള ഒരിടവുമായി ഇന്ന്<br />
മാറിക്കഴിഞ്ഞു. കുന്നു കൂടിയ മാലിന്യങ്ങളില്‍ പുളച്ചുനടക്കുന്ന പന്നികള്‍ക്കൊപ്പം,പുറംമതിലുകള്‍<br />
തട്ടിനിരത്തി കൈയേറ്റം നടത്തിയിരിക്കുന്ന സമീപവാസികളും, ഈ സ്മാരകത്തിന്റെ അവസ്ഥ<br />
അത്യന്തം ശോചനീയമാക്കി മാറ്റിയിരിക്കുകയാണ്. പ്രധാനപ്പെട്ട രണ്ടു വാതിലുകള്‍ക്കുള്ളിലൂടെ<br />
കടന്നുപോകുന്ന ട്രക്കുകളും ഈ സ്മാരകത്തിന്റെ തകര്‍ച്ചയില്‍ പ്രധാന പങ്കു വഹിക്കുന്നു.<br />
ട്രക്കുകളുടെ ഉയരമുള്ള കാബിനിലും കണ്ടെയ്നറിലും തട്ടി അടര്‍ന്നുവീണ കല്ലുകള്‍, വഴിക്കിരുവശവും ചിതറിക്കിടക്കുന്നുണ്ട്.</div><div style="text-align: left;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQCCDo-r1qWgyJ7i9R539XMnnpZfbMCenCgyhK73y9OsOT6ENInjqqkubxooIpFI-fqFJ0ohSJKelG6XL4gs2h3fo5tjQkj1iQV9hUUJMXQGBsk65-43owNBYVxZmyZYZPKn016bzPjxs/s1600/TRIPOLIA-GATE-WAY2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgQCCDo-r1qWgyJ7i9R539XMnnpZfbMCenCgyhK73y9OsOT6ENInjqqkubxooIpFI-fqFJ0ohSJKelG6XL4gs2h3fo5tjQkj1iQV9hUUJMXQGBsk65-43owNBYVxZmyZYZPKn016bzPjxs/s640/TRIPOLIA-GATE-WAY2.jpg" width="430" /></a></div><div style="text-align: left;"></div><div style="text-align: left;"><div style="text-align: left;">സ്മാരകത്തില്‍നിന്നും അല്‍പ്പം ദൂരെയായി തകര്‍ന്നു പോയ പഴയ കൊട്ടാരത്തിന്റെ ഭാഗങ്ങള്‍ അവശേഷിക്കുന്നുണ്ട്. തകര്‍ന്നടിഞ്ഞ ഒന്നാമത്തെ നിലയില്‍ പുല്ലുകളും,കുറ്റിച്ചെടികളും,ആല്‍മരവും വളര്ന്നുനില്ക്കുന്നു. അവശേഷിക്കുന്ന മറ്റൊരു ഭാഗത്തു ഒരു ടീഷോപ്പ് സ്ഥാനം പിടിച്ചു കഴിഞ്ഞു.</div><div style="text-align: left;">രാജാക്കന്മാരുടെ ഉഗ്രശാസനങ്ങളും, അന്തപുരത്തിലെ നൂപുരധ്വനികളും മുഴങ്ങിയിരുന്ന അകത്തള</div><div style="text-align: left;">ങ്ങള്, കാലങ്ങള്‍ക്കിപ്പുറം ടീഷോപ്പിലെ പഴഞ്ചന്‍ സമോവറിന്റെ ചീറ്റലും, ആളുകളുടെ കലപില വര്‍ത്തമാനങ്ങളും കൊണ്ട് ശബ്ദമുഖരിതമായിരിക്കുന്നു. ഊദിന്റെയും അത്തറിന്റെയും പരിമളം നിറഞ്ഞുനിന്നിരുന്ന കൊട്ടാരമുറികളില്, സമീപത്തു കുന്നുകൂടിയ മാലിന്യങ്ങളില്‍നിന്നുള്ള ദുര്‍ഗന്ധം</div><div style="text-align: left;">നിറഞ്ഞുനില്ക്കുന്നു. കാലത്തിന്റെ അടിയൊഴുക്കുകളില്‍ സംഭവിക്കുന്ന ഇത്തരം വിരോധാഭാസ</div><div style="text-align: left;">ങ്ങള് ആര്‍ക്കാണ് മുന്‍കൂട്ടി കാണാനാവുക....മനസുമടുപ്പിക്കുന്ന ആ അന്തരീക്ഷത്തില്‍നിന്നും വേഗം</div><div style="text-align: left;">പുറത്തേയ്ക്കിറങ്ങി.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMPjcYx1qzzRTHIXr_jU-94rLWKpKRj-2UPX0XOis40qPhyphenhyphenW9coBK4F-AvSXYzBb6KavjVgrfQHZ5LIYSQC93XyqggUcf940kRvw35_nf_2VYyqOvT5gjwtXJTkIbLytdqGPKUaqWAEkc/s1600/TRIPOLIA-GATE-WAY1.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgMPjcYx1qzzRTHIXr_jU-94rLWKpKRj-2UPX0XOis40qPhyphenhyphenW9coBK4F-AvSXYzBb6KavjVgrfQHZ5LIYSQC93XyqggUcf940kRvw35_nf_2VYyqOvT5gjwtXJTkIbLytdqGPKUaqWAEkc/s640/TRIPOLIA-GATE-WAY1.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>രണ്ടാമത്തെ കവാടം-പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍.</b></span></td></tr>
</tbody></table><div style="text-align: left;">നാശത്തിന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ഈ കവാടത്തില്‍നിന്നും 200 മീറററോളം ദൂരത്തിലായാണ് രണ്ടാമത്തെ കവാടം സ്ഥിതി ചെയ്യുന്നത്. മാസങ്ങളായി തുടരുന്ന പുനരുദ്ധാരണ</div><div style="text-align: left;">നടപടികള്‍ ഇപ്പോഴും ഇഴഞ്ഞു നീങ്ങിക്കൊണ്ടിരിക്കുന്നു.സ്മാരകത്തെ ശരിയായ രീതിയില്‍ സംരക്ഷിക്കുക എന്നതിലുപരി, ചരിത്രത്തിന്റെ അവശേഷിക്കുന്ന അടയാളങ്ങളെക്കൂടി തുടച്ചു നീക്കുന്ന ചടങ്ങാണ് യഥാര്‍ത്ഥത്തില്‍ ഇവിടെ നടന്നുകൊണ്ടിരിക്കുന്നത്. അവശേഷിക്കുന്ന</div><div style="text-align: left;">കൊത്തുപണികളും സൂക്ഷ്മമായ ചിത്രവിദ്യകളും, മണ്ണും കുമ്മായവും ചേര്‍ന്ന മിശ്രിതംകൊണ്ട്</div><div style="text-align: left;">മായ്ച്ചുകളയുന്ന വേദനിപ്പിക്കുന്ന കാഴ്ചയാണ് അവിടെ കാണുവാന്‍ കഴിഞ്ഞത്. ചരിത്രത്തെയോ</div><div style="text-align: left;">ചരിത്രസ്മാരകങ്ങളുടെ പ്രാധാന്യത്തെയോ കുറിച്ചറിവില്ലാത്ത, ദിവസവേതനക്കാരായ പണിക്കാരെ</div><div style="text-align: left;">ഇവിടെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഉന്നതവിദ്യാഭ്യാസവും ചരിത്രകാര്യങ്ങളിലെ അഗാധമായ</div><div style="text-align: left;">അറിവും അവകാശപ്പെട്ടു ഡിപ്പാര്‍ട്ടുമെന്റുകളുടെ തലപ്പത്തിരിക്കുന്നവര്‍ കാണിക്കുന്ന ഇത്തരം</div><div style="text-align: left;">ചെറിയ അലംഭാവങ്ങള്‍, വരാനിരിക്കുന്ന തലമുറയുടെ മുന്പില് ഉയര്‍ന്നുനില്‍ക്കേണ്ട ചരിത്ര യാഥാര്‍ത്ഥ്യങ്ങള്‍ക്കുമേല്‍ കരി പൂശുകയാണ് ചെയ്യുന്നത്....</div><div style="text-align: left;"> സായാഹ്നസൂര്യന് ഇരുട്ടിന്റെ കരിമ്പടം വിരിച്ചുകഴിഞ്ഞതോടെ, തെരുവുവിളക്കുകള്‍ തങ്ങളുടെ മിഴികള്‍ ചിമ്മി തുറക്കുവാന്‍ തുടങ്ങി. മടക്കയാത്രക്കുള്ള സമയവും അതിക്രമിച്ചിരിക്കുന്നു. വാതിലുകള്‍ക്കുള്ളിലൂടെ ഒരുവട്ടം ചുറ്റിത്തിരിഞ്ഞ്, തിരികെ ബൈക്കിനടുത്തേയ്ക്ക് നടന്നു. കവാടത്തിനുള്ളിലൂടെ കടന്നുപോയിരുന്ന പ്രധാന റോഡുകള്‍ പുനരുദ്ധാരണപ്രവര്‍ത്തനങ്ങള്‍</div><div style="text-align: left;">ക്കായി അടച്ചിരിക്കുന്നതിനാല്‍, ചുറ്റുപാടും രൂക്ഷമായ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.</div><div style="text-align: left;">വാഹനങ്ങളുടെ നിറുത്താതെയുള്ള ഹോണ്‍ ശബ്ദവും, പുറത്തേയ്ക്ക് തള്ളുന്ന പുകയും കരിയും...എല്ലാം കൂടിച്ചേര്‍ന്നു മനസ്സ് മടുക്കുവാന്‍ തുടങ്ങിയിരിക്കുന്നു. എടുത്തു പറയത്തക്ക കാഴ്ചകള്‍ ഒന്നുമില്ലെങ്കിലും, ഡല്‍ഹിയിലെ ചരിത്രസ്മാരകങ്ങളെ കഴിയുന്നിടത്തോളം വായനക്കാര്ക്കുമുന്പില് അവതരിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കോട്ടവാതിലുകളും സന്ദര്‍ശനപട്ടികയില്‍ ഉള്‍പ്പെടുത്തിയത്. ഇതുപോലെ ചെറുതും വലുതുമായ ഒട്ടനവധി കാഴ്ചകള്‍ ഇനിയും അവശേഷിക്കുന്നു. കൂടുതല്‍ ആസ്വാദ്യകരമായ ആ കാഴ്ച്ചകളിലേയ്ക്കുള്ള കാത്തിരിപ്പുമായി ഇനി മടക്കയാത്ര............... </div></div></div></div></div></div></div></div></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com6tag:blogger.com,1999:blog-4628133033338158729.post-32986248978272673302011-05-27T22:47:00.000-07:002011-06-05T00:53:08.485-07:00കമല നെഹ്രു റിഡ്ജ് (3) - ഫ്ലാഗ് സ്റ്റാഫ് ടവര്‍<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;"><span style="color: #741b47; font-size: small;"><span style="font-family: Arial,Helvetica,sans-serif;">കമല നെഹ്രു റിഡ്ജ്-ഭാഗം രണ്ടിലേയ്ക്ക് പോകുവാന്‍ <a href="http://vazhikazhcha.blogspot.com/2011/05/2.html"><b style="color: #0b5394;">ഇവിടെ ക്ലിക്ക്</b> </a>ചെയ്യുക. </span></span><br />
<span style="color: #cccccc;">******************************************************************************</span><br />
സമയം മൂന്നു കഴിഞ്ഞിരിക്കുന്നു. ഉച്ചയൂണും, അല്പം വിശ്രമവും കഴിഞ്ഞപ്പോഴേയ്ക്കും രാവിലെ</div><div style="text-align: left;">നടത്തിയ യാത്രയുടെ ക്ഷീണം പോയ്മറഞ്ഞു.റിഡ്ജിലെ കാഴ്ചകള്‍ ഇന്നുകൊണ്ട് തീര്‍ക്കണം.</div>കാഴ്ച്ചയുടെ കാണാതീരങ്ങളും, അറിയാത്ത നാടുകളും,സംസ്കാരങ്ങളും കൂടുതല്‍ ആവേശത്തോടെ ഒളിഞ്ഞുകിടക്കുന്ന തങ്ങളുടെ സൗന്ദര്യത്തിലേയ്ക്ക് മാടി വിളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഒരു കുപ്പി വെള്ളവും ക്യാമറയും ബാഗിനുള്ളിലാക്കി സന്തതസഹചാരിയായ ബുള്ളറ്റുമായി സമയം കളയാതെ കുന്നിന്മുകളിലേയ്ക്ക് തിരിച്ചു. രാവിലെ ചുറ്റിനടന്ന വഴികള്‍ പിന്നിട്ട്, ചൌബുര്‍ജി മസ്ജിദിനു മുന്‍<br />
വശത്തുള്ള പാര്‍ക്കിംഗ് ഗ്രൌണ്ടിലെത്തി. സായാഹ്നസവാരിക്കെത്തുന്നവരുടെ വാഹനങ്ങളെ<br />
കൊണ്ട് ഗ്രൌണ്ട് നിറഞ്ഞു കഴിഞ്ഞിരിക്കുന്നു. സൌകര്യപ്രഥമായ ഒരു സ്ഥലത്ത് ബൈക്ക്<br />
<div style="text-align: left;">പാര്‍ക്ക് ചെയ്തു കാടിനുള്ളിലേയ്ക്ക് കടന്നു. പ്രവേശന കവാടത്തിനു തൊട്ടരികിലായി അഞ്ചടി</div>യോളം ഉയരമുള്ള തറയില്‍, ആര്‍ക്കും ഉള്ളിലേയ്ക്ക് കടക്കാനാകാത്ത വിധത്തില്‍ ഇരുമ്പ് വേലി<br />
കെട്ടി അടച്ച നിലയിലാണ് ഇപ്പോള്‍ ചൌബുര്‍ജി മസ്ജിദ് സ്ഥിതിചെയ്യുന്നത്. <br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_SrxCsirMcBF_mfv3ZvZQ9ObDKrxmH7h8l0hSLOVhK6htbbpP8mPvrsRnDU5DR4V65zlxMYY_YIlsugyr01lWSR-Qud-iFAzrXNxb-856EUhfrM36C7SRN2GIiKDY5KIdUn-kBQyJmIE/s1600/chouburji-mazjid.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="425" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi_SrxCsirMcBF_mfv3ZvZQ9ObDKrxmH7h8l0hSLOVhK6htbbpP8mPvrsRnDU5DR4V65zlxMYY_YIlsugyr01lWSR-Qud-iFAzrXNxb-856EUhfrM36C7SRN2GIiKDY5KIdUn-kBQyJmIE/s640/chouburji-mazjid.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">ചൌബുര്‍ജി മസ്ജിദ്</span></b></td></tr>
</tbody></table><br />
'നാല് താഴികക്കുടങ്ങളോട് കൂടിയത്' എന്ന അര്‍ത്ഥത്തിലാണ് ചൌബുര്‍ജി മസ്ജിദ് എന്ന പേര്<br />
ലഭിച്ചതെങ്കിലും,കാലത്തിന്റെ തേരോട്ടങ്ങളെ അതിജീവിക്കുവാന്‍ കഴിഞ്ഞത് ഒരു താഴികക്കുടത്തിനു<br />
മാത്രമാണ്.1351 -1388 കാലഘട്ടങ്ങളില്‍ ഡല്‍ഹി ഭരിച്ചിരുന്ന ഫിറോസ് ഷാ തുഗ്ലക്ക് ആണ് ഈ<br />
<div style="text-align: left;">മസ്ജിദ് നിര്‍മ്മിച്ചത്.മൃഗയാ വിനോദത്തിനായി നിര്‍മ്മിച്ച കുഷ്ക് -ഇ- ശിക്കാര്‍ (Kushk-i-Shikar)</div><div style="text-align: left;">എന്ന കൊട്ടാരത്തിന്റെ ഭാഗമായി നിര്‍മ്മിച്ച മോസോളിയം ആണെന്നും, മസ്ജിദ് ആണെന്നുമുള്ള</div><div style="text-align: left;">രണ്ടു വാദങ്ങള്‍ ചരിത്രകാരന്മാര് ഉയര്‍ത്തുന്നുണ്ട്.എങ്കിലും കെട്ടിടത്തിന്റെ ആകൃതിയും,പ്രധാന മുറി</div><div style="text-align: left;">കളിലൊന്നിലെ മിറാബും, മസ്ജിദ് ആണെന്നുള്ള വാദഗതിക്ക് കൂടുതല്‍ ബലമേകുന്നു.1857-ലെ </div><div style="text-align: left;">കലാപത്തിന്റെ നാളുകളില്‍, വിപ്ലവകാരികളുടെ നീക്കങ്ങള്‍ നിരീക്ഷിക്കുന്നതിനായി, മസ്ജിദ് ഒരു</div><div style="text-align: left;">പട്ടാള ഔട്ട്പോസ്റ്റ് ആയി മാറ്റപ്പെട്ടിരുന്നു. സൈന്യത്തിന്റെ ആരവങ്ങളും, പട്ടാളബൂട്ടുകളുടെ മുഴക്ക</div><div style="text-align: left;">ങ്ങളും, വെടിയൊച്ചകളും ഉയര്‍ന്നിരുന്ന സ്ഥലങ്ങള്‍, ഇന്ന് കുട്ടികളുടെ കളിചിരികള്‍ ഉയരുന്ന ഒരു </div><div style="text-align: left;">ചെറു പാര്‍ക്ക് ആയി രൂപപ്പെട്ടിരിക്കുന്നു.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5LNTacJLVTUgC1EIUZE-jjh9gnS0ELXMm5hyKEOqUSDdoX9ewVIghu9nu-vfTFUMLhe1ae_S9jSlvbR65Zr8w4rb6xOzsvqMU6HfnYVArgh05nEOz-33oysMCz5DyL0g6qwXgaL8HD_Y/s1600/park.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh5LNTacJLVTUgC1EIUZE-jjh9gnS0ELXMm5hyKEOqUSDdoX9ewVIghu9nu-vfTFUMLhe1ae_S9jSlvbR65Zr8w4rb6xOzsvqMU6HfnYVArgh05nEOz-33oysMCz5DyL0g6qwXgaL8HD_Y/s640/park.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">കുട്ടികള്‍ക്കായുള്ള പാര്‍ക്ക്</span></b></td></tr>
</tbody></table><div style="text-align: left;">വൈകുന്നേരം ആകുന്നതോടെ പാര്‍ക്ക്, വ്യായാമത്തിനായി എത്തുന്ന യുവാക്കള്‍ കൈയടക്കും.</div><div style="text-align: left;">മസ്ജിദിനുള്ളിലേയ്ക്ക് കടക്കുവാനുള്ള വഴി തേടി ഒരു വട്ടം, ചുറ്റിക്കറങ്ങിയെങ്കിലും പിന്‍വശത്തുള്ള</div><div style="text-align: left;">ഏക വാതില്‍ ചങ്ങലയിട്ടു പൂട്ടിയിരിക്കുന്നതിനാല്‍ മസ്ജിദിന്റെ പൂര്‍ണമായ ഒരു ഫോട്ടോയ്ക്കു</div><div style="text-align: left;">വേണ്ടിയുള്ള ശ്രമം ഉപേക്ഷിക്കേണ്ടി വന്നു. ചുറ്റിലും മരങ്ങള്‍ ഇടതൂര്‍ന്നു വളര്‍ന്നിരിക്കുന്നതിനാല്‍</div><div style="text-align: left;">മതില്കെട്ടിനു വെളിയില്‍നിന്ന് ഫോട്ടോ എടുക്കുവാനുള്ള ശ്രമവും ഫലം കണ്ടില്ല. അവസാനം മറിഞ്ഞു കിടന്ന ഒരു മരത്തിലൂടെ വലിഞ്ഞു കയറിയശേഷമാണ്, അപൂര്‍ണമെങ്കിലും ഒരു ചിത്രം</div><div style="text-align: left;">പകര്ത്തുവാനായത്. മരത്തില്‍നിന്നിറങ്ങി ഫ്ലാഗ് സ്റ്റാഫ് ടവറിനരികിലേയ്ക്ക് നടക്കുമ്പോഴാണ് </div><div style="text-align: left;">മറ്റൊരു ദൃശ്യം കണ്ണില്‍പ്പെട്ടത്. സമീപത്തെ മരങ്ങളില്‍ ഉണ്ടായിരുന്ന വാനരപ്പട മുഴുവന്‍ ഒന്നിന്<br />
പിറകെ ഒന്നായി ഒരു വശത്തേയ്ക്ക് ഓടുന്നു. ആദ്യം ഓടിയവര്‍ ഓരോ പഴവുമായി തിരികെ<br />
മരങ്ങളിലേയ്ക്ക്.അല്പം മുന്‍പിലേയ്ക്ക് എത്തിയപ്പോള്‍ കണ്ട കാഴ്ച, ഈ വികൃതിക്കുരങ്ങന്മാരെ<br />
ക്കുറിച്ചുള്ള എല്ലാ ധാരണയും തിരുത്തിക്കുറിക്കുന്നതായിരുന്നു. ഒരു കൂടയില്‍ നിറയെ പഴവുമായി</div><div style="text-align: left;">എത്തി കുരങ്ങന്മാര്ക്കായി വിതരണം ചെയ്യുകയാണ് ഒരു സ്ത്രീ. പതിനഞ്ചോളം കുരങ്ങന്മാര് അനുസരണയുള്ള സ്കൂള്‍കുട്ടികളെപ്പോലെ പഴവും വാങ്ങി മരത്തിലേയ്ക്കു പായുന്നു. ചില വികൃതി</div><div style="text-align: left;">ക്കുരങ്ങന്മാര്മാത്രം പിന്നിലൂടെ എത്തി, കൂടയില്‍ നിന്ന് ഒതുക്കത്തില്‍ പഴങ്ങള്‍ കൈക്കലാക്കാനും<br />
ശ്രമിക്കുന്നുണ്ട്. ഭക്ഷണം കണ്ടാല്‍, മനുഷ്യരെപ്പോലും ആക്രമിച്ചു തട്ടിയെടുക്കുന്നതില്‍ പേരുകേട്ടവ </div><div style="text-align: left;">രാണ് ഡല്‍ഹിയിലെ കുരങ്ങന്മാര്. ഇത്രയും അനുസരണയോടെ അവയെ കാണുവാന്‍ സാധിക്കുക<br />
അപൂര്‍വ്വം....കൂടയിലെ പഴം തീരുന്നതുവരെ, ഈ കാഴ്ചയും കണ്ടു ഞാന്‍ അടുത്തുള്ള ഒരു ബഞ്ചില്‍<br />
സ്ഥാനം പിടിച്ചു. പഴം തീര്‍ന്നു ഒഴിഞ്ഞ കൂടയുമായി അവര്‍ പോയതോടെ ഞാനും യാത്ര തുടര്‍ന്നു.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6cbLcYB_pb4v5fmeBzcnPg8PS0NV-zJ6SpUqgixJV5s0HZjG8IrGDAxreFeKxkd-b19hlE_9d_TO0YZ-t8xwiBCZiI11H_COcKXhY1bLKIOpqECV5RuFZY3ph8gAQXvTy83-7voOhBXk/s1600/monkey.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj6cbLcYB_pb4v5fmeBzcnPg8PS0NV-zJ6SpUqgixJV5s0HZjG8IrGDAxreFeKxkd-b19hlE_9d_TO0YZ-t8xwiBCZiI11H_COcKXhY1bLKIOpqECV5RuFZY3ph8gAQXvTy83-7voOhBXk/s640/monkey.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;"><span style="font-size: small;">അല്പം ദാഹജലം...............</span></b></td></tr>
</tbody></table><div style="text-align: left;">സായാഹ്നസവാരിക്കെത്തിയവരെ കൊണ്ട് വഴി മുഴുവന്‍ നിറഞ്ഞിരിക്കുന്നു. ഒഴിഞ്ഞുകിടക്കുന്ന ചില സ്ഥലങ്ങളില്‍ പായ വിരിച്ചു ഭക്ഷണവും, വെടിവട്ടവുമായി കൂടിയിരിക്കുന്നു ചില കുടുംബങ്ങള്‍. ഇയര്‍</div><div style="text-align: left;">ഫോണിലൂടെ ശ്രവിക്കുന്ന സംഗീതത്തിന്റെ താളത്തില്‍, സായാഹ്നസവാരി ആസ്വദിക്കുന്ന യുവതീ</div><div style="text-align: left;">യുവാക്കള്‍. കാടിനുള്ളിലെ വള്ളിക്കുടിലുകളിലേയ്ക്ക് സ്വകാര്യത തേടി പോകുന്ന ഇണക്കുരുവികള്‍.</div><div style="text-align: left;">ജനവാസമേഖലയുടെ നടുവിലുള്ള ഈ പച്ചത്തുരുത്തിന്റെ കുളിര്‍മ ആസ്വദിക്കുവാനെത്തുന്നവരാണ്</div><div style="text-align: left;">ഏറെയും. കണിക്കൊന്നയും, വാകമരങ്ങളും,ബോഗണ്‍വില്ലയും പൂത്തുലഞ്ഞതോടെ റിഡ്ജ് കൂടുതല്‍ </div><div style="text-align: left;">സുന്ദരിയായിരിക്കുന്നു. അവളുടെ കവിളുകളിലേയ്ക്ക് സായാഹ്നസൂര്യന്റെ ചെങ്കതിരുകള്‍ പകര്‍ന്ന </div><div style="text-align: left;">അരുണിമ വ്യാപിച്ചുതുടങ്ങിയതോടെ ആ സൌന്ദര്യം പതിന്മടങ്ങ് വര്‍ദ്ധിച്ചുതുടങ്ങി.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTlbAhZWHLna5mbZ-U23iY41d8Zq7wACbRjtlc2PLPXu2lVo4ydAIkOjSBwg9og6OmLate8oG4gTS2HI_4yRkfkLkNBwZEEM4xeOoXYRYa3cF6XXqdi29hQaJyFruZkMPogrgigi5-rOQ/s1600/n10.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiTlbAhZWHLna5mbZ-U23iY41d8Zq7wACbRjtlc2PLPXu2lVo4ydAIkOjSBwg9og6OmLate8oG4gTS2HI_4yRkfkLkNBwZEEM4xeOoXYRYa3cF6XXqdi29hQaJyFruZkMPogrgigi5-rOQ/s640/n10.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>ബോഗണ്‍വില്ലയുടെ തണലിലൂടെ.................</b></span></td></tr>
</tbody></table><div style="text-align: left;"></div><div style="text-align: left;">സന്ധ്യമയക്കത്തില്‍ ചേക്കേറാനൊരുങ്ങുന്ന മയിലുകളുടെയും, മറ്റ് അനവധി പക്ഷികളുടെയും</div><div style="text-align: left;">കോലാഹലം റിഡ്ജിനെ കൂടുതല്‍ ശബ്ദമുഖരിതമാക്കി. പ്രകൃതിയുടെ രാഗ, താള, ദൃശ്യ വിന്യാസ</div><div style="text-align: left;">ങ്ങള് ആസ്വദിച്ചുള്ള ഈ നടപ്പിനിടയിലാണ് ജീവിതത്തിന്റെ സുന്ദരസായാഹ്നം ആസ്വദിച്ചു ചിലവി</div><div style="text-align: left;">ടുന്ന ആറ് സുഹൃത്തുക്കളെ കണ്ടു മുട്ടിയത്. തിരക്കേറിയ ജീവിതത്തില്‍നിന്നും വിരമിച്ച്, എല്ലാ സായാഹ്നങ്ങളിലും ഇവിടെ ഒത്തുചേര്‍ന്ന്, പരസ്പരം വിശേഷങ്ങള്‍ പങ്കുവച്ചു പിരിയുന്നവരാണ് ഈ സുഹൃത്തുക്കള്‍.ഹിന്ദിയിലുള്ള പരിജ്ഞാനം എനിക്ക് വളരെ കുറവാണെങ്കിലും,അവരോടൊത്ത്</div><div style="text-align: left;">ചിലവിട്ട പത്തുമിനിട്ടു സമയം വിലമതിക്കാനാവാത്തതു തന്നെ.ഭാഷയും, പ്രായവും ബന്ധങ്ങള്‍ രൂപീകരിക്കുന്നതിന് ഒരു തടസ്സമല്ലെന്ന് വെളിവാക്കുന്നതായിരുന്നു ആ നിമിഷങ്ങള്‍...... കുറച്ചു ഫോട്ടോയുമെടുത്ത്, അവ ബ്ലോഗില്‍ പ്രസിദ്ധീകരിക്കുവാനുള്ള അനുവാദവും വാങ്ങിയ ശേഷം ഞാന്‍ അവരോടു യാത്ര പറഞ്ഞു. </div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7s_6zul1XT_H3LRweigeILzHTUD-RHjfEGIBwx8MwZPtANBemtL4-iv5VggIFmxCBqiE9zQjjQ2CwL-3o0pIIxrcaIDyTPhOIUykHdqgauJUD8RDIFJ-VRJUvSua8RkwqINFmPA_2IGg/s1600/evening-friends.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg7s_6zul1XT_H3LRweigeILzHTUD-RHjfEGIBwx8MwZPtANBemtL4-iv5VggIFmxCBqiE9zQjjQ2CwL-3o0pIIxrcaIDyTPhOIUykHdqgauJUD8RDIFJ-VRJUvSua8RkwqINFmPA_2IGg/s640/evening-friends.jpg" width="640" /></a></div><div style="text-align: left;"><br />
</div><div style="text-align: left;">ബോഗണ്‍വില്ലയുടെ തണല്‍ പറ്റിയുള്ള യാത്രയില്‍ ഒരു സുഹൃത്തിനെക്കൂടി ലഭിച്ചു. രാജ്ബീര്‍ സിംഗ്.</div><div style="text-align: left;">റിഡ്ജിന്റെ മധ്യത്തിലായി സ്ഥിതിചെയ്യുന്ന ഡല്‍ഹി ജലബോര്‍ഡിന്റെ, കൂറ്റന്‍ ടാങ്കിന്റെ കാവല്‍</div><div style="text-align: left;">ക്കാരനാണ്. റിഡ്ജിനെക്കുറിച്ച് നടത്തിയ ചില അന്വേഷണങ്ങള്‍, കേരളത്തിന്റെ സൌന്ദര്യവും</div><div style="text-align: left;">കടന്നു വ്യക്തിപരമായ കാര്യങ്ങളിലേയ്ക്ക് കടന്നു....സംസാരിച്ച് ടാങ്കിന്റെ സമീപമെത്തിയപ്പോള്‍ മുകളില്‍ കയറി കാണുവാനുള്ള ആഗ്രഹം ഞാനും മറച്ചു വച്ചില്ല. സുരക്ഷാപ്രശ്നങ്ങളാല്‍ ഇവിടം ഫോട്ടോഗ്രഫി നിരോധിത മേഖലയാണ്. ക്യാമറ ബാഗിനുള്ളിലേയ്ക്ക് വച്ചശേഷം നടകള്‍ കയറി</div><div style="text-align: left;">ടാങ്കിന്റെ മുകള്‍ വശത്തേയ്ക്ക് നടന്ന്. അര ഏക്കറോളം സ്ഥലത്തായി നിര്‍മ്മിച്ചിരിക്കുന്ന ടാങ്കിന്റെ</div><div style="text-align: left;">മുകള്‍വശം സകലയിനത്തിലുംപെട്ട പക്ഷികളുടെ താവളമാണ്. വീട്ടുമുറ്റത്തു കോഴികള്‍ ചികഞ്ഞു</div><div style="text-align: left;">നടക്കുന്നതുപോലെ മയില്‍ക്കൂട്ടങ്ങള്‍ പുല്ലുകള്‍ക്കിടയിലൂടെ നടക്കുന്ന കാഴ്ച ശരിക്കും മനസ്സ് കുളിര്‍പ്പിച്ചു....ക്യാമറ പുറത്തെടുക്കാനാകാത്തതില്‍ അല്പം നിരാശയും.......റിഡ്ജിന്റെ ഏറ്റവും ഉയരമുള്ള ഭാഗമായതിനാല്‍ ഇവിടെ നിന്നുള്ള കാഴ്ചയും അതിമനോഹരമാണ്. അപൂര്‍വമായി ലഭി</div><div style="text-align: left;">ക്കുന്ന ഇത്തരം കാഴ്ചകള്‍ ആസ്വദിക്കുവാന്‍ ഇത്തവണ സുഹൃത്തുക്കള്‍ കൂടെയില്ലാതെ പോയി.....</div><div style="text-align: left;">ഇനിയും ഏറെ കാഴ്ചകള്‍ അവശേഷിക്കുന്നതിനാല്‍ രാജ്ബീര്‍ സിങ്ങിനോട് യാത്ര പറഞ്ഞിറങ്ങി.</div><div style="text-align: left;">ഇവിടെ നിന്നും മുന്നൂറു മീറ്റര്‍ മാത്രം അകലത്തിലാണ് ഫ്ലാഗ് സ്റ്റാഫ് ടവര്‍ സ്ഥിതി ചെയ്യുന്നത്. </div><table cellpadding="0" cellspacing="0" class="tr-caption-container" style="float: right; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlBhP6HrH1XSoKw7FlklZMO7UeahyVVbK1tTOeRddfaTiu87u2cwu-Wv_C-k2XZeyYkTtvVR2ijC39FVsNZgDbq9RdiJlNPwfs4QDpexV6orY9ttkVJ1meukKfQZQcGS9Z4EHtBCGC_yw/s1600/n4.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjlBhP6HrH1XSoKw7FlklZMO7UeahyVVbK1tTOeRddfaTiu87u2cwu-Wv_C-k2XZeyYkTtvVR2ijC39FVsNZgDbq9RdiJlNPwfs4QDpexV6orY9ttkVJ1meukKfQZQcGS9Z4EHtBCGC_yw/s640/n4.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b><span style="font-size: small;">ഫ്ലാഗ് സ്റ്റാഫ് ടവര്‍</span></b></td></tr>
</tbody></table><div style="text-align: left;">ഫ്ലാഗ് സ്റ്റാഫ് ടവര്‍ എന്ന പേരിനു കാരണമായ കൊടിമരമൊന്നും ഇപ്പോള്‍ കാണുവാനില്ലെങ്കിലും, സ്വാതന്ത്ര്യം ലഭിക്കുന്നതിനു മുന്‍പ് ബ്രിട്ടീഷ് പതാക ഈ ടവറിനുമുകളില്‍ ഉയര്‍ന്നു പറന്നിരുന്നു.</div><div style="text-align: left;">റിഡ്ജിന്റെ പടിഞ്ഞാറുഭാഗത്തുണ്ടായിരുന്ന സൈനികക്യാമ്പിന്റെ ഭാഗമായി 1828 -ല്‍ നിര്‍മ്മിച്ച ഈ ടവറിനരികിലേയ്ക്കാണ് 1857 മെയ് 11 ന്, ഡല്‍ഹിയിലെ കൂട്ടക്കൊലയില്‍ നിന്നും രക്ഷപെട്ട ബ്രിട്ടീഷ് കുടുംബങ്ങള്‍ കര്ണാലിലേയ്ക്കുള്ള യാത്രക്ക് മുന്‍പ് അഭയം പ്രാപിച്ചത്. മറ്റു സ്ഥലങ്ങളില്‍<br />
നിന്നുള്ള സൈന്യത്തിന്റെ സഹായത്തിനായി അഭ്യര്‍ത്ഥിച്ചിരുന്നുവെങ്കിലും, സഹായം ലഭിക്കാതെ<br />
വന്നതിനാല്‍ അവര്‍ക്ക് പഞ്ചാബിലേക്ക് പലായനം ചെയ്യേണ്ടിവന്നു. ബ്രിട്ടീഷുകാര്‍ ശക്തമായി<br />
<div style="text-align: left;">തിരിച്ചടിച്ചപ്പോള്‍ പരാജയപ്പെട്ട കലാപകാരികള്‍, അവസാനം അഭയം തേടിയെത്തിയതും ഇവിടെ തന്നെയായിരുന്നു.ഇവിടെ വച്ച് വധിക്കപ്പെട്ട അവരുടെ ശവശരീരങ്ങളാണ് <a href="http://vazhikazhcha.blogspot.com/2011/05/1.html"><b>Khooni Jheel</b></a> എന്ന</div><div style="text-align: left;">രക്തത്തിന്റെ തടാകത്തിലേയ്ക്ക് എറിയപ്പെട്ടത്</div><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_Z1pqe1IULxphD7ino5ewO6aq_3VFa8G7Q5U2yPBh033yPAXHyrb6mqux7LA-uRuXk_CoIN5cWlY2oJEtwAZZWHPzeY6q5oHDlceIJavGwoDpyvY_e-TSsQ9ndBhIfEoxS54EzAC1pJ8/s1600/flag-staff-tower.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj_Z1pqe1IULxphD7ino5ewO6aq_3VFa8G7Q5U2yPBh033yPAXHyrb6mqux7LA-uRuXk_CoIN5cWlY2oJEtwAZZWHPzeY6q5oHDlceIJavGwoDpyvY_e-TSsQ9ndBhIfEoxS54EzAC1pJ8/s640/flag-staff-tower.jpg" width="640" /></a>വൃത്താകൃതിയില്‍ ഗോഥിക് നിര്‍മാണശൈലിയില്‍ പൂര്‍ത്തിയാക്കിയ ടവറിന്റെ ഉള്ളിലേയ്ക്കുള്ള </div><div style="text-align: left;">വാതില്‍ ചങ്ങലയിട്ടു ബന്ധിച്ചിരിക്കുകയാണ്.....പരിസരം മുഴുവന്‍ ആളുകളെക്കൊണ്ട് നിറഞ്ഞു തുടങ്ങിയിരിക്കുന്നു...ബാഡ്മിന്റണ്‍, യോഗ, ധ്യാനം, സൈക്ലിംഗ് തുടങ്ങി നിരവധി കളികളും, കാര്യങ്ങളുമായി എല്ലാവരും സമയം ചിലവഴിക്കുന്നു. തിരക്കേറിയതോടെ റിഡ്ജിനു സമീപത്തായി<br />
സ്ഥിതി ചെയ്യുന്ന പാര്‍ക്കിലേയ്ക്ക് നടന്നു. ഡല്‍ഹി വൈസ് ചാന്‍സിലറുടെ ബംഗ്ലാവിനോട്<br />
ചേര്‍ന്നാണ് ഈ പാര്‍ക്ക് സ്ഥിതി ചെയ്യുന്നത്. ഡിസംബര്‍- ജനുവരി മാസം മുതല്‍ ഡല്‍ഹിയില്‍<br />
പൂക്കളുടെ വസന്തകാലമാണ്. എല്ലാ പാര്‍ക്കുകളും, വഴിയോരങ്ങളും ഈ സമയം മുതല്‍ പൂക്കള്‍<br />
കൊണ്ട് നിറഞ്ഞിരിക്കും.ഇവിടെയും പൂക്കളുടെ വര്ണപ്പെരുമഴയാണ്.........ഗേറ്റ് കടന്നു, കയറി<br />
ചെല്ലുന്ന സ്ഥലത്തുള്ള മനോഹരമായ റോസ് ഗാര്ഡന്, വിവിധയിനം റോസാപൂക്കള്‍കൊണ്ട് നിറഞ്ഞിരിക്കുന്നു.കണ്ടിട്ടും കേട്ടിട്ടുമില്ലാത്ത ഇനങ്ങള്‍...നിറത്തിലും വലിപ്പത്തിലും വ്യത്യസ്തത<br />
നിറഞ്ഞു നില്ക്കുന്ന നൂറുകണക്കിന് പനിനീര് പുഷ്പങ്ങള്‍. എത്ര കണ്ടാലും മതി വരാത്ത ആ<br />
കാഴ്ചയിലേയ്ക്ക് ക്യാമറയുമായി ചാടി വീഴുകയായിരുന്നു. തോട്ടത്തിനകത്ത് പ്രവേശിക്കരുതെന്ന<br />
മുന്നറിയിപ്പ് വെണ്ടയ്ക്ക വലിപ്പത്തില്‍ എഴുതി വച്ചിട്ടുണ്ടെങ്കിലും നല്ല ചിത്രങ്ങള്‍ കിട്ടണമെങ്കില്‍<br />
അല്പം നിയമ ലംഘനം നടത്താതെ നിവൃത്തിയില്ല. </div><div style="text-align: left;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPfOp5c83cs5Vd49NWZL8BKQ3brEVPxUuOAv0YM8EN7EJUqnTsuGiH7KXEPiHT3DOob0TC1lAJNAhMYAXr58ho71fj638b5lE2A-K1vNAY3EE3lN2upNJdCO6RMSeg71V_nLjDwdSpr54/s1600/rose1.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgPfOp5c83cs5Vd49NWZL8BKQ3brEVPxUuOAv0YM8EN7EJUqnTsuGiH7KXEPiHT3DOob0TC1lAJNAhMYAXr58ho71fj638b5lE2A-K1vNAY3EE3lN2upNJdCO6RMSeg71V_nLjDwdSpr54/s400/rose1.jpg" width="400" /></a></div><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjux8U1VOpCxYVRrwLiiwCQK1WX-TqO5YmFk-5GfmY36642b_KlHpFKTYtHSvJBh6HJtoGh7eFn2cep5Tgkl2Gw4ByWfw5dRBHDMx3g0G0mWCYKrgpyjR15RR5TBNjIzaaNLfKDb-4k8zs/s1600/rose2.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjux8U1VOpCxYVRrwLiiwCQK1WX-TqO5YmFk-5GfmY36642b_KlHpFKTYtHSvJBh6HJtoGh7eFn2cep5Tgkl2Gw4ByWfw5dRBHDMx3g0G0mWCYKrgpyjR15RR5TBNjIzaaNLfKDb-4k8zs/s400/rose2.jpg" width="400" /></a></div><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAkL5s2JQZlxazEVOIsvw0Xs_yz7BXX9nsrO_357ywCe9Oh5tlED95npGn4iubwebSVfgyLsPuo135v7frjh6YYOZJ3Lq9qmabww4dhChJlU0a_Gy4bWxBScxinO66yuLop_wnlJlA_N0/s1600/rose4.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiAkL5s2JQZlxazEVOIsvw0Xs_yz7BXX9nsrO_357ywCe9Oh5tlED95npGn4iubwebSVfgyLsPuo135v7frjh6YYOZJ3Lq9qmabww4dhChJlU0a_Gy4bWxBScxinO66yuLop_wnlJlA_N0/s400/rose4.jpg" width="400" /></a></div><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZRdYmVrct1krnCW4gNNb7sdniCud_sOXZMudkhladN19x5rXJQEJtjsPLJNbzIsxKloaXe1uSb33HmWe5rQHJmVqcMRXXIB3rxrKERJfmARHnXvcXNJP5TaQgqA3p4x6eqFT8oP1xQJ8/s1600/rose5.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiZRdYmVrct1krnCW4gNNb7sdniCud_sOXZMudkhladN19x5rXJQEJtjsPLJNbzIsxKloaXe1uSb33HmWe5rQHJmVqcMRXXIB3rxrKERJfmARHnXvcXNJP5TaQgqA3p4x6eqFT8oP1xQJ8/s400/rose5.jpg" width="400" /></a></div><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGQE4f2RG5_1nxPzT-mlpI1tW09jd0wVaCNaV53ElphOBkgxvagwZxeCrmYO-3qGDnNp6frhZxyiGFhWrINotJv9M98BQMY_b-jtJw9hhzW_4X15NPY48pDf1PbJ5nWLdrWjA_rsPPH9I/s1600/rose6.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGQE4f2RG5_1nxPzT-mlpI1tW09jd0wVaCNaV53ElphOBkgxvagwZxeCrmYO-3qGDnNp6frhZxyiGFhWrINotJv9M98BQMY_b-jtJw9hhzW_4X15NPY48pDf1PbJ5nWLdrWjA_rsPPH9I/s400/rose6.jpg" width="400" /></a></div><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGsCTyPKIK4N06zFhDvizuwkbV7RvBczdVKXymnMZXjM2S_nQpVJO17D617wn3UrQiX9E4QCFoLpkDmGD3CT04187D9g96Ji0l-hzpPrm5p2ZtI56ykSIut4OZNOR9OhrPn-nf_lMaI0E/s1600/rose8.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgGsCTyPKIK4N06zFhDvizuwkbV7RvBczdVKXymnMZXjM2S_nQpVJO17D617wn3UrQiX9E4QCFoLpkDmGD3CT04187D9g96Ji0l-hzpPrm5p2ZtI56ykSIut4OZNOR9OhrPn-nf_lMaI0E/s400/rose8.jpg" width="400" /></a></div><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgitW_sozIOV1WuvwT9zuKxFcplZzJAeaeGheHmzYfLosTXpAYIlSINEawTyLfSr85iHnLi1PPGO4orBaH1x8dZCTFhvH94wBGtuJLKMHnGT9bDlSgAFiM-jCbKqr2rzOgT565wptzEnHA/s1600/rose9.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgitW_sozIOV1WuvwT9zuKxFcplZzJAeaeGheHmzYfLosTXpAYIlSINEawTyLfSr85iHnLi1PPGO4orBaH1x8dZCTFhvH94wBGtuJLKMHnGT9bDlSgAFiM-jCbKqr2rzOgT565wptzEnHA/s400/rose9.jpg" width="400" /></a></div><br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKg2P42c30-LWbqQzAcxjPXiWDiHZe7Gv-vx2-6hzr5wG0Twbm4M-EcFMQvUZ_TC0G1-c1ji7hn0Xr4xrgduuCQv5gqgiVIZ1CehElv6GcFiYUBfhY_Y57Aus8AzfSZzVRhTVeqr3q9J8/s1600/rose10.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="266" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgKg2P42c30-LWbqQzAcxjPXiWDiHZe7Gv-vx2-6hzr5wG0Twbm4M-EcFMQvUZ_TC0G1-c1ji7hn0Xr4xrgduuCQv5gqgiVIZ1CehElv6GcFiYUBfhY_Y57Aus8AzfSZzVRhTVeqr3q9J8/s400/rose10.jpg" width="400" /></a></div>റോസ് ഗാര്‍ഡനില്‍ നിന്നെടുത്ത കുറച്ചു ചിത്രങ്ങളാണിവ. എന്റെ നിയമലംഘനം കണ്ടു<br />
പ്രലോഭിതരായ കുറച്ചു കുട്ടികള്‍കൂടി തോട്ടത്തിലേയ്ക്ക് കടന്നതോടെ ഫോട്ടോഗ്രഫി നിറുത്തി<br />
ഞാന്‍ പുറത്തു കടന്നു. ഇവിടെനിന്നും മുന്നിലേയ്ക്ക് വിശാലമായ പുല്‍ത്തകിടിയും നടപ്പാതയും<br />
സജ്ജീകരിച്ചിട്ടുണ്ട്. പാതയുടെ ഇരുവശങ്ങളിലും പൂച്ചെടികളുടെ വര്‍ണ താലപ്പൊലി........ഒരു<br />
ഫ്ലവര്‍ഷോയുടെ നടുവില്‍ ചെന്നുപെട്ട പ്രതീതി......ഇവിടെയും സായാഹ്നസവാരിക്കാരുടെയും,<br />
കുടുംബമായി എത്തിയിരിക്കുന്നവരുടെയും തിരക്കാണ്. ഭാരതീയ ഭിക്ഷു സംഘത്തിന്റെ മേല്‍നോട്ട<br />
<div style="text-align: left;">ത്തില്‍ സ്ഥാപിച്ച ബുദ്ധപ്രതിമയുടെ സമീപം, വ്യത്യസ്തയിനം പൂച്ചെടികള്‍ മനോഹരമായ രീതിയില്‍ ക്രമീകരിച്ചിട്ടുണ്ട്.</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPdOOuTka-rY_SMfMvke0QVSdT6vBbSMSReRaILtjvIq6AvIxPfcX_iOQtft3-eQAN5L83tRjNEc-Ob5NfjOXofRs1A0Nb1ecFXBu-1MvoFCBkCLz-1H3vPJ3K5CLP5YvPXv8VjV50FKU/s1600/park.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPdOOuTka-rY_SMfMvke0QVSdT6vBbSMSReRaILtjvIq6AvIxPfcX_iOQtft3-eQAN5L83tRjNEc-Ob5NfjOXofRs1A0Nb1ecFXBu-1MvoFCBkCLz-1H3vPJ3K5CLP5YvPXv8VjV50FKU/s640/park.jpg" width="640" /></a></div><div style="text-align: left;">കുറെ സമയം പാര്ക്കിനുള്ളില്ക്കൂടി, ചിത്രങ്ങള്‍ എടുത്തും പൂക്കളുടെ ഭംഗി ആസ്വദിച്ചും നടന്നു.</div><div style="text-align: left;">പൂക്കളുടെ ചിത്രങ്ങള്‍കൊണ്ട് മെമ്മറി കാര്‍ഡ് നിറഞ്ഞു കഴിഞ്ഞു. ഇനി അല്പസമയം വിശ്രമത്തി</div><div style="text-align: left;">നുള്ളതാണ്. മനോഹരമായ പുല്‍ത്തകിടിയില്‍ വിരിഞ്ഞു നില്ക്കുന്ന ഡാലിയ പൂക്കളുടെ തണലില്‍</div><div style="text-align: left;">ആകാശവും നോക്കി അല്പ സമയം കിടന്നു....ശാന്തമായ മനസ്സോടെ.........................</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixmm21rWyi8hl07-ECgQTu5kylFq3mS_QJvXiZt6YjIHMUcElbAl_QdlWAWFsFpQ9NTm9ucs0eyL4cmYfsd_V2wV07620XOPlqNvi_GWYoc_sbfdgT2qaY95wxUGv22NYQrr6NiHEV9wo/s1600/evening-sun.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="426" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixmm21rWyi8hl07-ECgQTu5kylFq3mS_QJvXiZt6YjIHMUcElbAl_QdlWAWFsFpQ9NTm9ucs0eyL4cmYfsd_V2wV07620XOPlqNvi_GWYoc_sbfdgT2qaY95wxUGv22NYQrr6NiHEV9wo/s640/evening-sun.jpg" width="640" /></a></div><div style="text-align: left;">സായാഹ്നസൂര്യന് ആകാശം നിറയെ ചെഞ്ചായംപൂശി, മറയാനുള്ള തയ്യാറെടുപ്പിലാണ്. മരങ്ങള്‍ ക്കിടയിലൂടെ ദൃശ്യമായ കുറെ അസ്തമയക്കാഴ്ചകള്‍ കൂടി ക്യാമറയില്‍ പകര്‍ത്തിയ ശേഷം ഞാനും, പൂക്കളുടെ ലോകത്തില്‍നിന്നുള്ള മടക്കയാത്ര ആരംഭിച്ചു.......<br />
******************************************************************************<br />
<div style="text-align: left;"><span style="color: #741b47; font-size: small;"><span style="font-family: Arial,Helvetica,sans-serif;">കമല നെഹ്രു റിഡ്ജ് - പീര്‍-ഗഹിബ് യാത്രയിലേയ്ക്ക് പോകുവാന്‍ <a href="http://vazhikazhcha.blogspot.com/2011/06/blog-post.html"><b style="color: #0b5394;">ഇവിടെ ക്ലിക്ക്</b></a> ചെയ്യുക</span></span> </div></div></div></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com1tag:blogger.com,1999:blog-4628133033338158729.post-35957951638513578452011-05-25T03:22:00.000-07:002011-06-05T00:52:55.407-07:00കമല നെഹ്രു റിഡ്ജ് (2)- മ്യൂ ട്ടിനി ടവര്‍<div dir="ltr" style="text-align: left;" trbidi="on"><div style="text-align: left;"><div style="text-align: left;"><span style="font-size: small;"><span style="color: #741b47;">കമല നെഹ്രു റിഡ്ജ്-ഭാഗം ഒന്നിലേയ്ക്കു പോകുവാന്‍</span><span style="color: #0b5394;"> </span><a href="http://vazhikazhcha.blogspot.com/2011/05/1.html"><b style="color: #0b5394;">ഇവിടെ ക്ലിക്ക്</b><span style="color: #0b5394;"> </span></a> <span style="color: #741b47;">ചെയ്യുക</span> </span></div><div style="text-align: left;"><span style="color: #cccccc;">***************************************************************************************************</span></div><div style="text-align: left;">റാണി ത്സാന്‍സി റോഡരികിലായി വേലി കെട്ടി സംരക്ഷിക്കുന്ന അശോകസ്തംഭം, ഏതാണ്ട് അവഗണിക്കപ്പെട്ട നിലയിലാണ് ഇന്നു കാണപ്പെടുന്നത്. പക്ഷികള്‍ക്ക് തീറ്റ വിതറികൊടുക്കുന്ന<br />
ഒരു സ്ഥലമായി ഇതു മാറിക്കഴിഞ്ഞിരിക്കുന്നു. തുരുമ്പ് പിടിച്ച്, വളഞ്ഞു വികൃതമായ ഗേറ്റ് തുറന്ന്</div></div><div style="text-align: left;">അകത്തേയ്ക്ക് കടന്നു ചെന്നപ്പോള്‍തന്നെ നൂറുകണക്കിന് പ്രാവുകള്‍ ഉള്ളില്‍നിന്നും ചിറകടിച്ച്</div><div style="text-align: left;">പറന്നുയര്‍ന്നു. ഭീമാകാരമായ കരിങ്കല്‍ത്തറയില്‍ ഉയര്‍ന്നു നില്ക്കുന്ന ഈ സ്തൂപം,ബി.സി. മൂന്നാം </div><div style="text-align: left;">നൂറ്റാണ്ടില്‍ ഇന്ത്യ ഭരിച്ചിരുന്ന, മഹാനായ അശോകചക്രവര്ത്തിയാല് നിര്‍മ്മിക്കപ്പെട്ടതാണ്.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPBCQzH_T690KlFObRtK69tbpvLk5T5aILcXflA54_g74QbKhj3MvtONhxuivBPTu1MjsR-DjaS24QxJ_TPhZUtnzXsHHlJja3c0Hoo-FcAPqitfk2FSnJ6B6_oC9UGN5CUvcQ4OLQmVE/s1600/ashoka+pillar.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhPBCQzH_T690KlFObRtK69tbpvLk5T5aILcXflA54_g74QbKhj3MvtONhxuivBPTu1MjsR-DjaS24QxJ_TPhZUtnzXsHHlJja3c0Hoo-FcAPqitfk2FSnJ6B6_oC9UGN5CUvcQ4OLQmVE/s640/ashoka+pillar.jpg" width="640" /></a></div> 1351 മുതല്‍ 1388 വരെ, ഡല്‍ഹി ഭരിച്ചിരുന്ന ഫിറോസ് ഷാ തുഗ്ലക്ക് എന്ന മുസ്ലീം ഭരണാധികാരി</div><div style="text-align: left;">യാണ് മീററ്റില്‍ സ്ഥാപിക്കപ്പെട്ടിരുന്ന ഈ സ്തൂപം, 1356-ല്‍ ഡല്‍ഹിയിലേക്കു മാറ്റി സ്ഥാപിച്ചത്.</div><div style="text-align: left;">അശോകചക്രവര്‍ത്തിയുടെ ശാസനങ്ങള്‍ കൊത്തി വയ്ക്കപ്പെട്ടിരുന്ന ഈ അശോകസ്തൂപം </div><div style="text-align: left;"></div><div style="text-align: left;">1713 -ല്‍ ഉണ്ടായ ഒരു സ്ഫോടനത്തെത്തുടര്‍ന്ന് അഞ്ചു കഷണങ്ങളായി തകര്‍ന്നു വീണു.<br />
1838-ല്‍ ഹിന്ദു റാവു , ഈ സ്തൂപത്തിന്റെ കഷണങ്ങള്‍ കല്‍ക്കട്ടയിലുള്ള, ബംഗാള്‍ ഏഷ്യാറ്റിക്</div><div style="text-align: left;">സൊസൈറ്റിക്ക് കൈമാറിയെങ്കിലും 1867-ല്‍ വീണ്ടും ഡല്‍ഹിയില്‍ തിരികെയെത്തിച്ച് ഇന്നു<br />
കാണുന്ന സ്ഥാനത്തു പുനര്‍നിര്‍മ്മിച്ചു. അന്നത്തെ സ്ഫോടനത്തില്‍ തകര്‍ന്ന സ്തൂപത്തിന്റെ<br />
ഏറ്റവും ഉയരത്തിലുള്ള ഭാഗം, ഇപ്പോഴും അതേ അവസ്ഥയില്‍തന്നെ കാണുവാന്‍ സാധിക്കും. </div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9Zpnt9YCiZFqLkUqsrtjTle_MfXMaLuND3Ji8W2NoWa-Ra_IFCeCBqvd67MIzI0fBE9nf9UaxTd4wK3gHbXEB8C1aFY0Nksh0HIUwASXllxFCHFmD4zGNcaDFbXUxMtWqJaytXRGtr20/s1600/n1.jpg" style="margin-left: auto; margin-right: auto;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi9Zpnt9YCiZFqLkUqsrtjTle_MfXMaLuND3Ji8W2NoWa-Ra_IFCeCBqvd67MIzI0fBE9nf9UaxTd4wK3gHbXEB8C1aFY0Nksh0HIUwASXllxFCHFmD4zGNcaDFbXUxMtWqJaytXRGtr20/s640/n1.jpg" width="332" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b><span style="color: #0b5394;">അശോക സ്തൂപം </span></b></span></td></tr>
</tbody></table><div style="text-align: left;">നാശത്തിന്റെ വക്കിലെത്തി നില്ക്കുന്ന ഈ സ്തൂപത്തിനു പഴയകാല പ്രൌഡിയൊന്നും അവകാശപ്പെടുവാനില്ലെങ്കിലും,നൂറ്റാണ്ടുകള്‍ പഴക്കമുള്ള ഒരു ചരിത്രസ്മാരകം, ഇവിടെ </div><div style="text-align: left;">ഇപ്പോഴും സ്ഥിതി ചെയ്യുന്നുവെന്ന് ചരിത്രാന്വേഷികള്‍ക്കും, ചരിത്രത്തെ സ്നേഹിക്കുന്നവര്‍ക്കും </div><div style="text-align: left;">സമാധാനിക്കാം.....അശോക സ്തൂപത്തിന്റെ സമീപത്തുനിന്നും പുറത്തിറങ്ങി ഒരു നിമിഷം </div><div style="text-align: left;">ആലോചിച്ചു നിന്നു....ഇനി എവിടേയ്ക്ക് പോകണം..ആകെ ഒരു ചിന്താക്കുഴപ്പം....ഒരു വശത്ത്</div><div style="text-align: left;">ഫ്ലാഗ് സ്റ്റാഫ് ടവര്‍ ഉള്‍പ്പടെ വളരെയേറെ കാഴ്ചകള്‍ അവശേഷിക്കുന്നു...മറുവശത്ത് ശിപായി</div><div style="text-align: left;">ലഹളയുടെ കാലഘട്ടത്തില്‍ കൊല്ലപ്പെട്ട പട്ടാളക്കാര്‍ക്കുവേണ്ടി നിര്‍മ്മിച്ച മ്യൂ ട്ടിനി ടവര്‍..........</div><div style="text-align: left;">ആലോചനയില്‍ മുഴുകി നില്‍ക്കുമ്പോഴാണ് ഹരിതഭംഗി നിറഞ്ഞു നില്ക്കുന്ന കുന്നിന് ചെരുവില്‍</div><div style="text-align: left;">നിന്നും ഒരു മയിലിന്റെ വിളിയൊച്ച മുഴങ്ങുന്നത്...സമീപത്തുള്ള മതിലിന്റെ മുകളില്‍ കയറി നിന്നു </div><div style="text-align: left;">നോക്കിയിട്ടും സമീപത്തെങ്ങും മയിലിനെ കാണുവാനില്ല...........എന്നാല്‍ ശബ്ദം തൊട്ടടുത്തു എവിടെയോ നിന്നാണ് കേള്‍ക്കുന്നത്...ഉണങ്ങിയ കരിയിലകളിലും, ചുള്ളിക്കമ്പുകളിലും ചവിട്ടി</div><div style="text-align: left;">ശബ്ദമൊന്നും കേള്‍പ്പിക്കാതെ, ഞാന്‍ പതുങ്ങി നീങ്ങി....പരിസരവാസികളുടെ ഓപ്പണ്‍ ടോയ്ലറ്റ്</div><div style="text-align: left;">ആയി പരിസരം മാറിയിരിക്കുന്നത് കൊണ്ട് മൂക്ക് പൊത്തി മാത്രമേ ഈ വഴി നടക്കാന്‍ സാധിക്കൂ...</div><div style="text-align: left;">തൊട്ടു മുന്‍പിലായുള്ള പാറക്കൂട്ടങ്ങളുടെ മറുവശത്ത്, പെട്ടെന്ന് വര്ണപ്പീലികളുടെ ഒരു മിന്നലാട്ടം....പാറക്കൂട്ടത്തിന് പിന്നിലൂടെ പതുങ്ങിയിറങ്ങി എത്തിയപ്പോള്‍, കണ്മുന്പിലാടുന്നു </div><div style="text-align: left;">മയൂര നടനം...വര്‍ണങ്ങള്‍ വാരിവിതറിയ പീലികള്‍ വിടര്‍ത്തി ഒരു പാറയുടെ മുകളില്‍ ഇണയുടെ</div><div style="text-align: left;">വരവും കാത്തിരിക്കുകയാണ് ഒരു സുന്ദരന്‍.ഇളം വെയിലില്‍ മരതകപച്ചയും,നീലയും പേരറിയാത്ത അനവധി വര്‍ണങ്ങളും മിന്നി മറയുന്നു. ഒരു നിമിഷത്തെ ആവേശത്തിന് ക്യാമറ ഉയര്‍ത്തി ഒരു</div><div style="text-align: left;">ഫോട്ടോയ്ക്ക് വേണ്ടി ശ്രമം നടത്തി.........ധരിച്ചിരുന്ന ചുവന്ന ടീഷര്‍ട്ട്, അപകട സൂചനയായി </div><div style="text-align: left;">കണ്ണികളില്‍ പ്രതിഫലിച്ചിട്ടോ എന്തോ, പീലി ഒതുക്കി അല്പം ദൂരെയുള്ള മറ്റൊരു പാറയിലേയ്ക്കു</div><div style="text-align: left;">അവന് പറന്നു...70 mm ലെന്‍സുമായി ഇനി പിന്നാലെ പോയിട്ട് കാര്യമില്ല. എങ്കിലും മനസമാധാന</div><div style="text-align: left;">ത്തിനായി അവിടെ നിന്ന്, കുറച്ചു ഫോട്ടോ എടുത്ത ശേഷം തിരികെ റോഡിലേയ്ക്ക് നടന്നു.</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0VlivFZ1c4o0Lpgde72FujKGpmXZuwckQdFgJi7KYIxIAkPfZUd0KUF5e36eLEqCdlGl1theGVBVFr9JSVdapEVAZ23JwkrSpeKV1UEmH1qpAvYD7cMMdP0GegwVUtcV3KfDrb7S5uko/s1600/pea-cock.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg0VlivFZ1c4o0Lpgde72FujKGpmXZuwckQdFgJi7KYIxIAkPfZUd0KUF5e36eLEqCdlGl1theGVBVFr9JSVdapEVAZ23JwkrSpeKV1UEmH1qpAvYD7cMMdP0GegwVUtcV3KfDrb7S5uko/s640/pea-cock.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #0b5394;">ഇത്രയേ കിട്ടിയുള്ളൂ......</b></span></td></tr>
</tbody></table><div style="text-align: left;">പാറയില്‍ക്കൂടി തിരിച്ചു കയറി വരുമ്പോഴാണ് അടുത്ത അതിഥി, കടന്നു വരുന്നത്...വെള്ളാരം കണ്ണു</div><div style="text-align: left;">കളില്‍ ഒളിപ്പിച്ചു വച്ച വിസ്മയവുമായി ഒരു കുഞ്ഞു കീരി. ഭയമില്ലാതെ അല്പസമയം നോക്കിനിന്ന </div><div style="text-align: left;">ശേഷം കരിയിലകള്‍ക്കിടയിലൂടെ എന്തോ പരതി, തന്റെ കുഞ്ഞു ശരീരവുമിളക്കി അടുത്തുള്ള കുറ്റി ക്കാടിനിടയിലേയ്ക്ക് കയറി. അല്പം കൂടി മുകളിലേയ്ക്ക് വന്നപ്പോഴാണ് പലപ്പോഴും ഈ കാടി</div><div style="text-align: left;">നുള്ളില്‍ കാണുവാന്‍ കഴിഞ്ഞിട്ടുള്ള ചിത്രശലഭങ്ങളുടെ ഒത്തുചേരല്‍ കാണുവാന്‍ കഴിഞ്ഞത്.</div><div style="text-align: left;"><div style="text-align: left;">സാധാരണയായി പത്തോ,പതിനഞ്ചോ ശലഭങ്ങളുള്ള കൂട്ടങ്ങളെയാണ് കണ്ടിരുന്നതെങ്കില്‍ </div>ഇവിടെ നൂറു കണക്കിന് ശലഭങ്ങളാണ് വെള്ളകടലാസ് കീറി എറിഞ്ഞത് പോലെ പറന്നു നടക്കുന്നത്. അല്പസമയത്തിനു ശേഷം, കുറ്റിക്കാടുകള്‍ക്ക് മുകളില്‍ കൂട്ടം കൂടിയിരുന്ന ശലഭങ്ങളുടെ ചിത്രമെടുക്കാന്‍ ഒരു ശ്രമം നടത്തി നോക്കി...കഴിയുന്നിടത്തോളം അടുത്തെത്തി ചിത്രമെടുക്കാനുള്ള ശ്രമം, ഒരു ചുള്ളിക്കമ്പില്‍ ചവിട്ടിയതോടെ പരാജയത്തില്‍ കലാശിച്ചു.....പൂത്തിരി കത്തി ചിതറുന്നതു<br />
പോലെ ചിത്രശലഭങ്ങള്‍ പറന്നു പൊങ്ങി.........ഇനി കാത്തിരുന്നേ പറ്റൂ.......അല്പനേരത്തിനുശേഷം മറ്റൊരു കുറ്റിചെടിയുടെ മുകളില്‍ ഒന്നിച്ചു കൂടിയ കുറച്ചു ചിത്രശലഭങ്ങളുടെ ചിത്രമെടുത്ത് കാനന</div><div style="text-align: left;">സന്ദര്‍ശനം അവസാനിപ്പിച്ചു.... </div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFT1Wkv9O94nebmIWS_CFyBpVgTXU_oLVb_Ek9qt_ntILlwygefhmFUPjY98r9HkWg34jLPUH0SWZEfXkx0u8zH_5FjmxBdn9rNzs5itFfYWZYXg0ELfHYDz9xb7Drf5i_E9tGipU1vYY/s1600/butterfly.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgFT1Wkv9O94nebmIWS_CFyBpVgTXU_oLVb_Ek9qt_ntILlwygefhmFUPjY98r9HkWg34jLPUH0SWZEfXkx0u8zH_5FjmxBdn9rNzs5itFfYWZYXg0ELfHYDz9xb7Drf5i_E9tGipU1vYY/s640/butterfly.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>ശലഭങ്ങളുടെ ഒത്തുചേരല്‍ </b></span></td></tr>
</tbody></table><div style="text-align: left;">റോഡില്‍ എത്തിയശേഷം, മ്യൂ ട്ടിനി ടവറിന്റെ സമീപത്തേക്കുതന്നെ യാത്രയാകുവാന്‍ തീരുമാനിച്ചു.</div><div style="text-align: left;">അശോക സ്തൂപത്തിന്റെ സമീപത്തു നിന്നും 500 മീറ്ററോളം മാത്രം ദൂരത്തിലായി, റാണി ത്സാന്‍സി</div><div style="text-align: left;">റോഡിന്റെ സമീപത്തു തന്നെയാണ് ഈ സ്മാരകവും സ്ഥിതി ചെയ്യുന്നത്. വര്‍ഷങ്ങള്‍ക്കുമുന്‍പ്</div><div style="text-align: left;">ഓഫീസിലേയ്ക്കുള്ള യാത്രകളില്‍, കാടുകള്‍ക്ക് മുകളിലൂടെ ഉയര്‍ന്നു നില്ക്കുന്ന ഈ ടവറിന്റെ ദൃശ്യം</div><div style="text-align: left;">പലപ്പോഴും കാണുവാന്‍ സാധിച്ചിട്ടുണ്ട്. അന്ന് പലരോടും ഇതിനെക്കുറിച്ച് ചോദിച്ചുവെങ്കിലും</div><div style="text-align: left;">"ആരുടെയോ കല്ലറയാണ്" എന്നൊരു ഒഴുക്കന്‍ മറുപടി മാത്രമാണ് പലരില്‍നിന്നും അന്നു ലഭിച്ചത്.</div><div style="text-align: left;">എന്നാല്‍ ഇന്നു ചരിത്രത്തിന്റെ പിന്നാമ്പുറങ്ങളിലേയ്ക്ക് ചികഞ്ഞിറങ്ങുമ്പോള്‍ മാത്രമാണ്, ഓരോ </div><div style="text-align: left;">ചെറിയ തൂണിന്റെയും, കല്ലിന്റെയും പിന്നില്‍ മറഞ്ഞിരിക്കുന്ന ഒരു കാലഘട്ടത്തിന്റെ തന്നെ വ്യാപ്തി മനസ്സിലാകുന്നത്...<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr style="color: #0b5394;"><td style="text-align: center;"><span style="font-size: small;"><b><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUNWJMACxrzFELQVBkVeKDYF-ohhJLoJ58Hfaf20sAPrsJGTaN9TquvrpegAMAG0mA-gMEkWkS_BejDHE3yY76apt1UqSojWwTscaif9v-SS2s76bUFlwvonb-__1NmR73HzdG7VeuU-Y/s1600/rani-jhansi-road.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgUNWJMACxrzFELQVBkVeKDYF-ohhJLoJ58Hfaf20sAPrsJGTaN9TquvrpegAMAG0mA-gMEkWkS_BejDHE3yY76apt1UqSojWwTscaif9v-SS2s76bUFlwvonb-__1NmR73HzdG7VeuU-Y/s640/rani-jhansi-road.jpg" width="640" /></a></b></span></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>റാണി ത്സാന്‍സി റോഡ്</b></span></td></tr>
</tbody></table>ബുള്ളറ്റിന്റെ 350-cc എഞ്ചിന് പകരുന്ന കരുത്തില്‍, സുന്ദരമായ ഈ വഴിയിലൂടെ ഇങ്ങനെ പറന്നു നടക്കുമ്പോള്‍ കിട്ടുന്ന സുഖം പറഞ്ഞറിയിക്കാന്‍ പറ്റില്ല....കൈകള്‍ ആക്സിലറേറ്ററില്‍ അമരുമ്പോള്‍</div><div style="text-align: left;">കാറ്റ് കൂടുതല്‍ ശക്തിയോടെ ആലിംഗനം ചെയ്യുന്നു.........കാറ്റിന്റെ കൈകളില്‍ ഒതുങ്ങി അല്പ ദൂരം പിന്നിട്ടപ്പോഴേയ്ക്കും, തൊട്ടുമുന്പിലായി മ്യൂ ട്ടിനി ടവര്‍ ഗാംഭീര്യത്തോടെ തലയുയര്‍ത്തി നില്ക്കുന്നു.<br />
<table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8nGhNO38k5cK2aSpBmzQ7J0ou1JqFR8fNI0xvmqG72r-9QP1R1MM0hr7ZNGEdaHvo60BE8w3gDz3XfkRz4FCFcy_woXIZyrU6cqZRjSFq4AzNnGcVM00HfURLJBbxb2Tdva_eBeqyke8/s1600/9.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEh8nGhNO38k5cK2aSpBmzQ7J0ou1JqFR8fNI0xvmqG72r-9QP1R1MM0hr7ZNGEdaHvo60BE8w3gDz3XfkRz4FCFcy_woXIZyrU6cqZRjSFq4AzNnGcVM00HfURLJBbxb2Tdva_eBeqyke8/s640/9.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><span style="font-size: small;"><b>മ്യൂ ട്ടിനി ടവര്‍-വഴിയില്‍ നിന്നുള്ള ദൃശ്യം.</b></span></td></tr>
</tbody></table><br />
ചുറ്റോടു ചുറ്റും ഇരുമ്പുവേലി കെട്ടി, പരിസരം മുഴുവന്‍ മനോഹരമായ പച്ചപ്പുല്‍പ്പരവതാനി വിരിച്ചും, തണല്‍വൃക്ഷങ്ങള്‍ വച്ച് പിടിപ്പിച്ചും, കാര്യക്ഷമമായ രീതിയില്‍ തന്നെയാണ് സ്മാരകം സംരക്ഷി<br />
ക്കുന്നത്. എതിര്‍വശത്തുള്ള പോലീസ് ഔട്ട്പോസ്റ്റിനരികില് ബൈക്ക് നിറുത്തിയശേഷം റോഡ്<br />
മുറിച്ചു കടന്നു. അകത്തേയ്ക്കുള്ള ഗേറ്റ്, ഒരാള്‍ക്ക് കഷ്ടിച്ച് പ്രവേശിക്കുവാനുള്ള അകലം ഇട്ട<br />
ശേഷം ചങ്ങലയിട്ടു ബന്ധിച്ച നിലയിലാണ്. കുറച്ചു സന്ദര്‍ശകര്‍ ടവറിന്റെ പ്ലാറ്റ്ഫോമിലൂടെ<br />
കാഴ്ചകള്‍ കണ്ടു നടക്കുന്നുണ്ട്..........നടകള്‍ കയറിയെത്തുന്ന സ്ഥലത്ത്, ടവറിനേക്കുറിച്ചുള്ള<br />
വിവരണവും, പ്ലാനും രേഖപ്പെടുത്തിയിരിക്കുന്ന ബോര്‍ഡ് സ്ഥാപിച്ചിട്ടുണ്ട്. അവിടെനിന്നും 15 അടി<br />
യോളം ഉയരമുള്ള പ്ലാറ്റ്ഫോമിലേയ്ക്ക് കയറാന്‍ ഇരുവശങ്ങളിലും നിന്ന് നടകള്‍ കെട്ടിയുയര്‍ത്തി<br />
യിട്ടുണ്ട്.ഈ നടകളുടെ മധ്യത്തിലായുള്ള ഭാഗത്ത് 1972 -ല്‍ സ്ഥാപിക്കപ്പെട്ട ഒരു പുതിയ ഫലകം<br />
കാണുവാന്‍ സാധിക്കും.ഈ സ്മാരകത്തിന്റെ നിര്മ്മാണഉദ്ദേശ്യത്തെ തന്നെ കീഴ്മേല്‍ മറിച്ച ഒരു<br />
ചരിത്ര സംഭവത്തിന്റെ പിന്തുടര്ച്ചയായാണ് ഈ പുതിയ ഫലകം നിലകൊള്ളുന്നത്. <br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOO7cZ_Mqmhdrq99ObMuVt6FC5xh1COuFnTePjElvEgPoEG6C7XzZYoZDGMNuiRwfHHXmGaqiSX7I0vWzzl-9cYoaoRrnYRQnQP_G0LSGqLyv-jGFpHQ1fU24DWu6B4q-KE05wI2UhvS0/s1600/10.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOO7cZ_Mqmhdrq99ObMuVt6FC5xh1COuFnTePjElvEgPoEG6C7XzZYoZDGMNuiRwfHHXmGaqiSX7I0vWzzl-9cYoaoRrnYRQnQP_G0LSGqLyv-jGFpHQ1fU24DWu6B4q-KE05wI2UhvS0/s640/10.jpg" width="430" /></a></div>1857-ലെ ശിപായി ലഹളയില്‍, മേയ് 30-നും സെപ്റ്റംബര്‍ 20-നും ഇടയില്‍ കൊല്ലപ്പെട്ട<br />
സ്വദേശികളും വിദേശികളുമായ ഓഫീസര്‍മാരുടെയും,പട്ടാളക്കാരുടെയും ഓര്മ നിലനിര്‍ത്തു<br />
ന്നതിനായി ബ്രിട്ടീഷുകാര്‍ പണിതുയര്‍ത്തിയതാണ് ഈ സ്മാരകം.അന്ന് വധിക്കപ്പെട്ടവരില്‍<br />
പ്രമുഖനായ ജനറല്‍ ജോണ്‍ നിക്കോള്‍സന്റെ സുഹൃത്തുക്കളാണ് ഈ സ്മാരകത്തിന്റെ നിര്മ്മാ<br />
ണത്തിനായി മുന്‍കൈയെടുത്ത് പ്രവര്‍ത്തിച്ചത്. അഷ്ടഭുജങ്ങളോട് കൂടിയ ഈ സ്മാരകത്തിന്റെ<br />
വശങ്ങളില് അന്ന് വധിക്കപ്പെട്ടവരുടെ പേരുകള്‍, അവരുടെ റാങ്കുകള്‍ക്കൊപ്പം വെള്ള മാര്‍ബിള്‍<br />
ഫലകങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത് ഇന്നും കാണുവാന്‍ സാധിക്കും.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzS2F5PXlsgznxqyeAbhzCQOsvUQlvmkKOGlj7dSDANIRJW0OuuRSQY3ozjPW0MuKYSHqsedD-WTFZDtXSRUwnKF0ksbu2WokBxDj7mNJxeLl7SpAD2B5pTLmiPd52YsuSb_dKRn9_vk0/s1600/13.jpg" style="margin-left: 1em; margin-right: 1em;"> <img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgzS2F5PXlsgznxqyeAbhzCQOsvUQlvmkKOGlj7dSDANIRJW0OuuRSQY3ozjPW0MuKYSHqsedD-WTFZDtXSRUwnKF0ksbu2WokBxDj7mNJxeLl7SpAD2B5pTLmiPd52YsuSb_dKRn9_vk0/s640/13.jpg" width="430" /></a></div><span style="font-family: inherit;">എന്നാല്‍ 1947 ഓഗസ്റ്റ് 15 ന് ഇന്ത്യ സ്വതന്ത്രയായതോടെ വസ്തുതകള്‍ മാറി മറിഞ്ഞു. ബ്രിട്ടീഷ് </span><br />
<div style="font-family: inherit;">ദുര്‍ഭരണത്തിനെതിരെ പോരാടി, ദേശദ്രോഹികളെന്നു മുദ്രകുത്തി വധിക്കപ്പെട്ടവരുടെ നാമം </div><div style="font-family: inherit;">സ്വതന്ത്രഇന്ത്യയുടെ പുസ്തകത്താളുകളില്‍ ധീരദേശാഭിമാനികളെന്നു തിരുത്തിക്കുറിക്കപ്പെട്ടു.</div><div style="font-family: inherit;">1972 -ല്‍ ഇന്ത്യ, ഇരുപത്തഞ്ചാം സ്വാതന്ത്ര്യദിനം ആഘോഷിച്ച വേളയില്‍, ചരിത്രത്തെ സാക്ഷി</div><div style="font-family: inherit;">നിറുത്തി കലാപത്തിന്റെ ഈ സ്മാരകം 'അജീത് ഗഡ്' (അപരാജിതരുടെ സ്മാരകം)എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടു. അന്ന് സ്ഥാപിച്ച ഫലകത്തില്‍ നാല് ഭാഷകളിലായി ഇങ്ങനെ രേഖപ്പെടുത്തിയിരിക്കുന്നു.</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxXELh8li4Zh2td9sQag4_mWdHOKRvebjiTfbnbWKML0Ix-BvlHJvWS4y_BTUk7Q4epnTf2WqOaxQn8NV7FwLsUfrFnHteBheyxyJnHFFxohR-Mb9x40L_NwBmS0L4_ld2wMYCqvffeHQ/s1600/stone-plaque.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhxXELh8li4Zh2td9sQag4_mWdHOKRvebjiTfbnbWKML0Ix-BvlHJvWS4y_BTUk7Q4epnTf2WqOaxQn8NV7FwLsUfrFnHteBheyxyJnHFFxohR-Mb9x40L_NwBmS0L4_ld2wMYCqvffeHQ/s640/stone-plaque.jpg" width="640" /></a></div><br />
<br />
<div style="font-family: inherit;"><span style="font-size: small;">'The enemy of the inscriptions on this monument where those who rose against colonial rule and fought </span></div><div style="font-family: inherit;"><span style="font-size: small;">bravely for national liberation in 1857.The memory of the heroism of these immortal martyrs for Indian </span></div><div style="font-family: inherit;"><span style="font-size: small;"> </span></div><span style="font-size: small;"><span style="font-family: inherit;">freedom, this plaque was unveiled on the 25th anniversary of the nation's attainment of freedom.'</span></span><br />
<div style="text-align: left;"><br />
</div><div style="text-align: left;">വരാനിരിക്കുന്ന തലമുറയുടെ സ്വാതന്ത്ര്യത്തിനു വേണ്ടി,സ്വന്തം ജീവന് ബലികൊടുത്ത ധീര</div><div style="text-align: left;">ദേശാഭിമാനികളുടെ രക്തത്തില്‍ കുതിര്‍ന്ന മണ്ണില്‍ നില്ക്കുമ്പോള് എന്ത് വികാരമാണ് അനുഭവ</div><div style="text-align: left;">പ്പെടുക....വേദനയോ, അഭിമാനമോ.....? അറിയില്ല. എങ്കിലും ഒന്ന് തീര്‍ച്ച. ആയിരക്കണക്കിന് ദേശ</div><div style="text-align: left;">സ്നേഹികളുടെ ജീവിതത്തിന്റെ വിലയായി കിട്ടിയ സ്വാതന്ത്ര്യം, കപടരാഷ്ട്രീയവാദികളുടെയും, മത</div><div style="text-align: left;">ഭ്രാന്തന്മാരുടേയും കൈകളില്‍ വീര്‍പ്പുമുട്ടി പിടയുന്ന കാഴ്ച കാണുമ്പോള്‍ ആ രക്തസാക്ഷികളുടെ</div><div style="text-align: left;">ആത്മാക്കള്‍ നൊന്തു പിടയുന്നുണ്ടാവാം....അവര്‍ക്കായി ഇവിടെ അര്പ്പിക്കുവാനുള്ളത് മനോവേദന</div><div style="text-align: left;">യില്‍ കുതിര്‍ന്ന നിശ്വാസങ്ങള്‍ മാത്രം.....സ്മാരകത്തിന് സമീപത്തുണ്ടായിരുന്ന സന്ദര്‍ശകര്‍ കാഴ്ചകള്‍ അവസാനിപ്പിച്ചു പോയിക്കഴിഞ്ഞിരിക്കുന്നു...രണ്ടു നിലകളിലായി കെട്ടിയിരിക്കുന്ന നടകള്‍ കയറി പ്ലാറ്റ്ഫോമിലേയ്ക്ക് നടന്നു...വിശാലമായ പ്ലാറ്റ്ഫോമിന്റെ മധ്യത്തിലായി </div><div style="text-align: left;">തലയുയര്‍ത്തി നില്ക്കുന്നു, ചുവന്ന കല്ലുകള്‍കൊണ്ട് കെട്ടി ഉയര്‍ത്തിയ 'അജീത് ഗഡ്'.</div><div style="text-align: left;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYKp1O7GoVm5PZsv3TGBPZBtNncH2asUNPoS1JAwKte_nr7RA8iByukfxczkPqWqxGgCvvB4d_uI1oQBVDpYlf5RJXZ1LMjUjV5Sa92SLJ2RV1JCUEJALnl1sZspHleRqcYLoAeiWOPeg/s1600/11.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiYKp1O7GoVm5PZsv3TGBPZBtNncH2asUNPoS1JAwKte_nr7RA8iByukfxczkPqWqxGgCvvB4d_uI1oQBVDpYlf5RJXZ1LMjUjV5Sa92SLJ2RV1JCUEJALnl1sZspHleRqcYLoAeiWOPeg/s640/11.jpg" width="430" /></a></div><div style="text-align: left;">ഒറ്റ നോട്ടത്തില്‍ കേരളത്തിലെ ഒരു കുരിശുപള്ളിയുടെ മാതൃകയെന്നു ഇതിനെ വിശേഷിപ്പിക്കാം.</div><div style="text-align: left;">നാലു തട്ടുകളിലായി പണി തീര്‍ത്തിരിക്കുന്ന സ്മാരകത്തില്‍, ഗോഥിക് നിര്‍മാണശൈലിയുടെ</div><div style="text-align: left;">സ്വാധീനം പ്രകടമാണ്. ചുവന്ന കല്ലുകളില്‍ ചെയ്തിരിക്കുന്ന കൊത്തുപണികള്‍, സ്മാരകത്തിന്റെ<br />
<div style="text-align: left;"><div style="text-align: left;">മനോഹാരിത ഏറെ വര്‍ദ്ധിപ്പിച്ചിരിക്കുന്നു. അഷ്ടഭുജങ്ങളോടുകൂടിയ സ്മാരകത്തിന്റെ ഉള്‍വശം വൃത്താകൃതിയിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. ചുവട്ടില്‍ നിന്നും സ്മാരകത്തിന്റെ അഗ്രം വരെ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന പിരിയന്‍ ഗോവണി, അടുത്തകാലം വരെ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുക്കപ്പെട്ടിരുന്നു. പ്ലാറ്റ്ഫോമില്‍ നിന്നുള്ള കാഴ്ചയും അതിമനോഹരമാണ്. കുന്നിന്റെ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ടവറിന്റെ ചുറ്റിലും കടുത്ത പച്ച നിറത്തില്‍ പരന്നു കിടക്കുന്ന കാട്. കാടിന്റെ അതിരുകള്‍ക്കപ്പുറം കണ്ണുകള്ക്കെത്തിച്ചേരാവുന്നതിനും അപ്പുറം, ചക്രവാളത്തോട് ലയിച്ചു കിടക്കുന്ന മഹാനഗരം.....വെയിലിന്റെ ശക്തി കൂടി വരുന്നു....അവശേഷിക്കുന്ന കാഴ്ചകള്‍ ഒരു സായാഹ്ന യാത്രയ്ക്കായി മാറ്റി വയ്ക്കാം....ധീരദേശാഭിമാനികളുടെ രക്തം വീണു കുതിര്‍ന്ന മണ്ണിലൂടെ, അല്‍പ്പനേരം വിശ്രമത്തിനായി റൂമിലേയ്ക്ക് മടക്കയാത്ര...............<br />
<span style="color: #cccccc;">***************************************************************************************************</span><br />
<div style="text-align: left;"><div style="text-align: left;"><span style="font-size: small;"><span style="color: #741b47;">കമല നെഹ്രു റിഡ്ജ്-ഭാഗം മൂന്നിലേയ്ക്കു പോകുവാന്‍</span><span style="color: #0b5394;"> </span><a href="http://vazhikazhcha.blogspot.com/2011/05/3.html"><b style="color: #0b5394;">ഇവിടെ ക്ലിക്ക്</b><span style="color: #0b5394;"> </span></a> <span style="color: #741b47;">ചെയ്യുക</span> </span></div></div></div></div></div><div style="text-align: left;"><div class="separator" style="clear: both; text-align: center;"></div><div style="text-align: left;"></div></div></div></div><div style="text-align: left;"></div></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com2tag:blogger.com,1999:blog-4628133033338158729.post-9916757827132187562011-05-22T23:42:00.000-07:002011-06-05T00:52:41.204-07:00കമല നെഹ്രു റിഡ്ജ് (1) - രക്തം നിറഞ്ഞ തടാകം<div dir="ltr" style="text-align: left;" trbidi="on"><br />
<div style="text-align: left;">പച്ചനിറമുള്ള, ശാന്തമായ ജലാശയത്തിലേയ്ക്ക്, വാകമരത്തില്‍നിന്നും ചുവന്ന പൂക്കള്‍ പൊഴിഞ്ഞു<br />
വീണു കൊണ്ടിരുന്നു. ഓളപ്പരപ്പിലൂടെ ഒഴുകിനീങ്ങിയിരുന്ന കാട്ടുതാറാവുകള്‍, മനുഷ്യസാമീപ്യമറിഞ്ഞ്<br />
സമീപത്തെ കൈതക്കൂട്ടത്തിനിടയിലേയ്ക്ക് മറഞ്ഞു ........ഏകാന്തമായ അന്തരീക്ഷത്തില്‍, മറ്റൊരു<br />
മനുഷ്യ ജീവിയുടെയും ശല്യമില്ലാതെ, പൂത്തുലഞ്ഞുനില്ക്കുന്ന വാകമരത്തിന്റെ തണലില്‍, മറിഞ്ഞു<br />
<div style="text-align: left;">കിടക്കുന്ന ഒരു മരത്തില്‍ ചാരി ഇരിക്കുവാന് തുടങ്ങിയിട്ട് നേരമേറെ ആയിരിക്കുന്നു....മരണത്തിന്റെ</div><div style="text-align: left;">കറുത്ത കരങ്ങളെ ആഴങ്ങളില്‍ ഒളിപ്പിച്ച്, ഡല്‍ഹി നിവാസികളുടെ മനസ്സില്‍, ഭീതിയുടെ വേരുകള്‍</div><div style="text-align: left;">ആഴ്ത്തിയിറക്കിയ, കമല നെഹ്റു റിഡ്ജ്ജ് എന്ന ചെറുവനത്തിനുള്ളിലെ, ചരിത്രപ്രാധാന്യമുള്ള</div><div style="text-align: left;">ഒരു ചെറിയ തടാകക്കരയിലാണ് ഇപ്പോള്‍ ഞാനിരിക്കുന്നത്. സ്വാതന്ത്ര്യസമരത്തിലെ നാഴിക</div><div style="text-align: left;">കല്ലെന്നു ചരിത്രകാരന്മാര് വിശേഷിപ്പിക്കുന്ന 1857 -ലെ ശിപായി ലഹളയുടെ ബാക്കിപത്രമായി</div>ഡല്ഹിനഗരത്തെ കൊലക്കളമാക്കിമാറ്റിയ കലാപത്തിന്റെ ഇരകളായി മാറിയ സ്വദേശികളും,<br />
വിദേശികളുമായ അനേകം നിഷ്കളങ്കമനുഷ്യരുടെ ആത്മാക്കള്‍ ഗതി കിട്ടാതെ അലയുന്ന ഒരു<br />
പ്രദേശമാണിത്. ഡല്‍ഹിനഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ ചെറുകാട്, ഭീതി<br />
പരത്തുന്ന കുറെ കഥകള്ക്കൊപ്പംസ്വാതന്ത്ര്യ സമരത്തിന്റെ, പ്രത്യേകിച്ചു, ശിപായി ലഹളയുടെ<br />
വേദനിപ്പിക്കുന്ന ഓര്‍മ്മകള്‍ പേറുന്ന കുറെ ചരിത്രസ്മാരകങ്ങളെയും, തന്റെ ഇരുണ്ട തണലില്‍<br />
ഒളിപ്പിച്ചുവച്ചാണ് നിലകൊള്ളുന്നത്.</div><div style="text-align: left;"><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpLh5wOVZulo3so-Wf4Y4OJm_CmsWqJEN3m84TaAkIq-hjIOz1CAfkzrx-NgTzoiXX82hVkfRzorvT2YUKI6Ws95mHIHBan52b_0WohxSP8skOBKZhjdpbOor6euL1nxreF0jHe0OBMzE/s1600/2-2.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="275" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjpLh5wOVZulo3so-Wf4Y4OJm_CmsWqJEN3m84TaAkIq-hjIOz1CAfkzrx-NgTzoiXX82hVkfRzorvT2YUKI6Ws95mHIHBan52b_0WohxSP8skOBKZhjdpbOor6euL1nxreF0jHe0OBMzE/s640/2-2.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="font-size: small;"><b style="color: #0b5394;">രക്തം നിറഞ്ഞ തടാകം</b></span> <b style="color: #0b5394;">( Khooni Jheel)</b></td></tr>
</tbody></table>തീസ്ഹസാരിയിലെ താമസസ്ഥലത്തു നിന്നും, കേവലം ഒരു കിലോമീറ്റര്‍ മാത്രം ദൂരത്തിലായി ഇത്ര</div><div style="text-align: left;">യേറെ ചരിത്രസ്മാരകങ്ങള്‍ സ്ഥിതി ചെയ്തിരുന്നിട്ടും, അവ സന്ദര്‍ശിക്കുന്നതിനോ, അവയ്ക്കു </div><div style="text-align: left;"><div style="text-align: left;"><div style="text-align: left;">പിന്നിലെ ചരിത്രസംഭവങ്ങള്‍ മനസ്സിലാക്കുന്നതിനോ സമയം കണ്ടെത്തുന്നതിന് നീണ്ട ആറുവര്‍ഷ </div><div style="text-align: left;">ങ്ങള് കഴിയേണ്ടിവന്നു. അതിനു എന്നെ പ്രേരിപ്പിച്ച ഘടകമാകട്ടെ, യാത്രകളെക്കുറിച്ചുള്ള ഈ ബ്ലോഗുകളും.അങ്ങനെയാണ് ഈ ഞായറാഴ്ചത്തെ യാത്ര, ഈ ചരിത്രാവാശിഷ്ടങ്ങളിലേയ്ക്ക് വഴി തിരിച്ചു വിടാന്‍ തീരുമാനിച്ചത്. രാവിലെതന്നെ ചാരനിറം പൂണ്ട മഴ മേഘങ്ങള്‍, ചുട്ടു പൊള്ളുന്ന</div><div style="text-align: left;">സൂര്യരശ്മികളെ തടഞ്ഞു നിറുത്തിയിരിക്കുന്നു...ഒരു ചെറിയ യാത്രക്ക് പറ്റിയ അന്തരീക്ഷം. പ്രത്യേകിച്ച്</div><div style="text-align: left;">ഒരു തയ്യാറെടുപ്പുകളുടെയും ആവശ്യമില്ല. ഒരു കുപ്പി വെള്ളവും, ക്യാമറയും മാത്രം....മഴമേഘങ്ങളെ</div><div style="text-align: left;">തഴുകി എത്തുന്ന ഇളം കാറ്റിന്റെ തലോടലില്‍, ഡല്‍ഹിയിലെ സുന്ദരമായ വീഥികളിലൊന്നായ </div><div style="text-align: left;">രാജ്പൂര്‍ റോഡിലൂടെ അഞ്ചുമിനിട്ട് ബൈക്ക് യാത്ര. രാജ്പൂര്റോഡ് വിട്ട്, ഹിന്ദ് റാവു റോഡിലേയ്ക്ക് </div><div style="text-align: left;">പ്രവേശിക്കുമ്പോള്‍തന്നെ കാടിന്റെ സുഖശീതളിമ, കടുത്ത ചൂടിനെ അതിജീവിച്ച് അരിച്ചെത്താന്‍</div><div style="text-align: left;">തുടങ്ങി. കോണ്‍ക്രീറ്റ് വനങ്ങള്‍ക്കു നടുവിലുള്ള, മണ്ണിന്റെയും,പൂക്കളുടെയും സുഗന്ധം പേറുന്ന ഈ<br />
കൊച്ചുവനത്തിനുള്ളിലാണ് 'രക്തം നിറഞ്ഞ തടാകം '(Khooni Jheel ) സ്ഥിതി ചെയ്യുന്നത്. </div></div></div><div style="text-align: left;"><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi64VWryyphcRYEKv18WGHhI9WimpjKLCHBLT08sEjn3e2Rvu28r3JrfSGZH3JCk66VW1WkUQiOZY6vcPfvXKphjncv31hnUoQ64SUsOtIyZTP1ifIIq1S7nQSQsZYri6jmZzTFX2ipOdw/s1600/1-1.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEi64VWryyphcRYEKv18WGHhI9WimpjKLCHBLT08sEjn3e2Rvu28r3JrfSGZH3JCk66VW1WkUQiOZY6vcPfvXKphjncv31hnUoQ64SUsOtIyZTP1ifIIq1S7nQSQsZYri6jmZzTFX2ipOdw/s640/1-1.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><span style="color: #0b5394; font-size: small;"><b>രക്തം നിറഞ്ഞ തടാകം</b></span> <b style="color: #0b5394;">- മറ്റൊരു ദൃശ്യം.</b></td></tr>
</tbody></table>വഴിയോരത്തെ തണലില്‍ ബൈക്ക് ഒതുക്കി വച്ചു........റോഡിനെയും കാടിനേയും, ഉയരത്തിലുള്ള<br />
മതിലും കമ്പിവേലിയും കെട്ടി വേര്‍തിരിച്ചിരിക്കുന്നു. മതിലിന്റെ ഒരു ഭാഗം പൊളിച്ചു ആരോ നിര്‍മ്മിച്ച<br />
വഴിയിലൂടെ നൂഴ്ന്നുകയറിയാല് എത്തുന്നത് തടാകക്കരയിലേയ്ക്കാണ്... കൂനിക്കൂടി ഇരിക്കുന്ന മുതുക്കന്മാര് മുതല്‍ അമ്മയുടെ വയറ്റില്‍ പറ്റിച്ചേര്‍ന്നിരിക്കുന്ന കുഞ്ഞുങ്ങള്‍ ഉള്‍പ്പടെ നൂറു കണക്കിന്<br />
കുരങ്ങന്ന്മാരാണ് തടാകക്കരയിലൂടെ വിഹരിക്കുന്നത്.ക്യാമറ കയ്യിലെടുത്തതേ ചീറ്റലും, മുരളലുമായി<br />
എല്ലാം മരങ്ങള്‍ക്ക് മുകളിലേയ്ക്ക് പാഞ്ഞു കയറി..ആക്രമണകാരികളാണ് ഇവിടുത്തെ കുരങ്ങന്മാര്<br />
എന്ന് കേട്ടിട്ടുളളതിനാല്, അവയെ അധികം പ്രകോപിപ്പിക്കാതെ ഞാന്‍ തടാകത്തിനു സമീപ<br />
ത്തേക്ക് നടന്നു.ചെറുകാറ്റില്‍ അടര്‍ന്നു വീണുകൊണ്ടിരുന്ന വാകപ്പൂക്കള്‍, നൂറ്റാണ്ടുകള്‍ക്കു മുന്‍പ്<br />
ഇവിടെ ചൊരിയപ്പെട്ട ചോരപ്പുഴയെ ഓര്‍മിപ്പിച്ചുകൊണ്ടിരുന്നു..ഈ പൂക്കളെപ്പോല്‍ നിഷ്കളങ്കമായ<br />
എത്രയെത്ര ജീവനുകളാണ് അന്ന് ഇവിടെ ഹോമിക്കപ്പെട്ടത്....കലാപത്തിന്റെ ആദ്യ നാളുകളില്‍ ഇവിടെ വധിക്കപെട്ടത്, വിപ്ലവകാരികള്‍ ഡല്‍ഹി പിടിച്ചടക്കിയ സമയം, ഈ കാടിന്റെ ഉള്ളറ<br />
കളില്‍ അഭയംതേടിയെത്തിയ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ള, ബ്രിട്ടീഷ്കുടുംബങ്ങളായിരുന്നു.<br />
കലാപകാരികളാല്‍ നിര്‍ദാക്ഷിണ്യം അരിഞ്ഞുതള്ളപ്പെട്ട അവരുടെ ശരീരങ്ങള്‍ തടാകത്തിലേക്ക്<br />
വലിച്ചെറിയപ്പെട്ടു. പിന്നീടുള്ള കുറെ ദിവസങ്ങള്‍.......ഭീതിദമായ ഏറ്റുമുട്ടലുകളും,കൂട്ടക്കൊലകളും...<br />
ഡല്‍ഹിയുടെ രാജവീഥികളില്‍ ചുടുനിണം ചിതറിത്തെറിക്കപ്പെട്ട ദിനങ്ങള്‍....അവസാനം ബ്രിട്ടീഷ്<br />
കാരുടെ യുദ്ധതന്ത്രങ്ങളോട് പിടിച്ചു നില്‍ക്കാനാകാതെ കലാപകാരികളും ഈ കാടിനുള്ളിലേയ്ക്ക്<br />
പിന്‍വാങ്ങി. എന്നാല്‍ പ്രതികാരദാഹത്താല്‍ വേട്ടനായ്ക്കളേപ്പോലെ പിന്തുടര്‍ന്ന ബ്രിട്ടീഷ്സേന<br />
ഈ കാടിനെ വീണ്ടുമൊരു കൊലക്കളമാക്കി മാറ്റി. ശത്രുക്കള്‍ക്ക് പിടി കൊടുക്കാതെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ നൂറുകണക്കിന് ആളുകള്‍ ഈ തടാകത്തിലേയ്ക്ക് ചാടി ആത്മഹത്യ ചെയ്തു. അവശേഷിച്ചവരെ ബ്രിട്ടീഷ് പട്ടാളം പിടികൂടി വധിച്ച്, കുതിരകളുടെയും, കോവര്‍കഴുതകളുടെയും ശവങ്ങള്‍ക്കൊപ്പം തടാകത്തിലേക്കെറിഞ്ഞു. ചീഞ്ഞു നാറിയ ശവശരീരങ്ങളുടെ ദുര്‍ഗന്ധം, ആഴ്ചകളോളം ജനങ്ങളെ, ഈ പ്രദേശത്തുനിന്നും അകറ്റിനിറുത്തിയതായി ചരിത്രകാരന്മാര് രേഖപ്പെടുത്തിയിരിക്കുന്നു. പിന്നീടാണ് ഡല്‍ഹി നിവാസികളെ ഭീതിയിലാഴ്ത്തിയ നിരവധി <br />
കഥകള്‍ക്ക് ഈ തടാകം വേദി ആയിത്തീര്‍ന്നത്.<br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitBt-vOnTb6s90Xvea0MqIsReUre4pFod2g6q5zUT6IGR9omKv-JlHY5sI7oi-dR6usAvUKmURdPH6ntPysbLDf30FE3tJPJS-eOtKlocknPK8RsMEKRdZITJLMp3g9d8wODSn_8EZxKs/s1600/2-1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="276" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEitBt-vOnTb6s90Xvea0MqIsReUre4pFod2g6q5zUT6IGR9omKv-JlHY5sI7oi-dR6usAvUKmURdPH6ntPysbLDf30FE3tJPJS-eOtKlocknPK8RsMEKRdZITJLMp3g9d8wODSn_8EZxKs/s640/2-1.jpg" width="640" /></a></div>നിലാവുള്ള രാത്രികളില്‍ കീറിപ്പറിഞ്ഞ വെള്ള ഫ്രോക്കും ധരിച്ച്, നഷ്ടപ്പെട്ടു പോയ ജീവിതത്തെ<br />
ക്കുറിച്ചോര്‍ത്തുള്ള തേങ്ങലുകളുമായി, തടാകതീരത്ത് കാണപ്പെടുന്ന സുന്ദരിയായ പെണ്‍കുട്ടി......<br />
കറുത്തിരുണ്ട രാത്രികളില്‍ ജലപ്പരപ്പിനെ ഭേദിച്ച് ഉയര്‍ന്നുവരുന്ന ശിരസ്സു നഷ്ടപ്പെട്ട പട്ടാളക്കാ<br />
രനും, കറുത്ത കുതിരയും...മനസ്സുകളില്‍ ഭീതിയുടെ വിത്ത് വിതയ്ക്കുന്ന ഇത്തരം കഥകള്‍ ഏറെ<br />
യുണ്ട് പറയുവാന്‍.........കൂടാതെ സന്ധ്യ മയങ്ങിയാല്‍ ഈ സ്ഥലം, പിടിച്ചുപറിക്കാരുടെയും, പക്ഷി<br />
വേട്ടക്കാരുടെയും വിഹാരകേന്ദ്രം കൂടിയായി കഴിഞ്ഞിട്ടുണ്ട്. ചരിത്രത്തിനും കഥകള്‍ക്കും വിരാമമിട്ട്<br />
മനസ്സ് ചുറ്റുപാടുമുള്ള കാഴ്ച്ചകളിലേയ്ക്ക് മടങ്ങി. സുന്ദരമായ ഈ തടാകവും പരിസരങ്ങളും ഡല്‍ഹി<br />
യിലെ പക്ഷിനിരീക്ഷകരുടെ പ്രധാനപ്പെട്ട ഒരു സങ്കേതമായി മാറിക്കഴിഞ്ഞിരിക്കുന്നു.കുളക്കൊക്കും<br />
കുളക്കോഴിയുമുള്പ്പെടെ വളരെയേറെ പക്ഷികള്‍ കരയോടടുത്തുള്ള ജലത്തിലൂടെ പരതി നടക്കുന്നു.<br />
ഫെബ്രുവരി-മാര്ച്ചുമാസങ്ങളില് വളരെയേറെ ദേശാടനപക്ഷികളെയും ഇവിടെ കാണുവാന്‍ സാധിക്കും. നാട്ടിലൂടെ പക്ഷിനിരീക്ഷണവുമായി നടന്ന കാലത്തുപോലും കണ്ടു കിട്ടാതിരുന്ന<br />
<div style="text-align: left;">ചെമ്പുകൊട്ടിയെയും(Crimson Breasted Barbet)കരിന്തലച്ചിക്കാളിയെയും(Brahmini Mynaha) ഞാന്‍ </div><div style="text-align: left;">ആദ്യമായി കാണുന്നത് ഈ കാടിനുള്ളില്‍ വച്ചാണ്. കൂടാതെ മയിലുകള്‍, കീരി, വ്യത്യസ്ഥയിനം ചിത്രശലഭങ്ങള്‍, ഉടുമ്പ് എന്നിവയേയും പല യാത്രകളിലും എനിക്ക് ഇവിടെ കാണുവാന്‍ സാധിച്ചിട്ടുണ്ട്...ശാന്തമായിരുന്ന അന്തരീക്ഷത്തിനെ ഭേദിച്ച് കുട്ടികളുടെ ഒരു സംഘം അവിടേക്ക്</div><div style="text-align: left;">എത്തി...തടാകത്തിലൂടെ പുളച്ചു മറിയുന്ന മീനുകളെ പിടിക്കുകയാണ് അവരുടെ ഉദ്ദേശ്യം.നിശബ്ദ</div><div style="text-align: left;">മായിരുന്നുള്ള ആസ്വാദനത്തിന്റെ രസച്ചരടുപൊട്ടിയതോടെ ഞാന്‍ എഴുന്നേറ്റു.തടാകം മുഴുവനൊന്നു</div><div style="text-align: left;">ചുറ്റിനടന്നു കണ്ട ശേഷം സ്ഥലം വിടുക തന്നെ..............</div><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfF9yUA-LK4Qvfwd-2EK6Eph2T0EhY1vn9f3yzOVbGhuaXdOYDywVBRYYTprEJhoXo5nBn81aRH2ZDu4fm3xz9_XNcTX53TRgvXvfmZ_D9uoJdLZoYF45K9KJ9ImO0gcmwW5w0l8xVjM4/s1600/template-landscape1236.jpg" imageanchor="1" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfF9yUA-LK4Qvfwd-2EK6Eph2T0EhY1vn9f3yzOVbGhuaXdOYDywVBRYYTprEJhoXo5nBn81aRH2ZDu4fm3xz9_XNcTX53TRgvXvfmZ_D9uoJdLZoYF45K9KJ9ImO0gcmwW5w0l8xVjM4/s640/template-landscape1236.jpg" width="640" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b>തടാകത്തിനു സമീപം കണ്ട ചിത്രശലഭക്കൂട്ടം </b></td></tr>
</tbody></table>കൈതയും,കാട്ടുചേമ്പും,കുറ്റിക്കാടുകളും,കൊങ്ങിണിപ്പടര്പ്പുകളും തിങ്ങിനിറഞ്ഞ തീരം..........മനസ്സ്<br />
<div style="text-align: left;">ഒരു നിമിഷത്തേക്കെങ്കിലും കേരളത്തിലേയ്ക്ക് പാറിപ്പറന്നു പോയി. മറുകരയില്‍ സന്ദര്‍ശകര്‍ക്ക് വിശ്രമിക്കുവാനുള്ള ചാരുബെഞ്ചുകള്‍....സമീപത്തായി അപകട മുന്നറിയിപ്പ് നല്കുന്ന ബോര്‍ഡും</div><div style="text-align: left;">സ്ഥാപിച്ചിട്ടുണ്ട്. സമയം പോകുന്നതിനനുസരിച്ച് മീന്‍ പിടുത്തക്കാരുടെ എണ്ണവും ഏറി വരിക</div><div style="text-align: left;"><div style="text-align: left;">യാണ്. ആട്ടവും പാട്ടുമായി ഒരു പറ്റം നേപ്പാളിയുവാക്കളും എത്തിച്ചേര്‍ന്നിട്ടുണ്ട്.ആരുടെയോ ചൂണ്ട</div></div><div style="text-align: left;">യില്‍ മീന്‍ കൊത്തിയതിന്റെ ആഹ്ലാദപ്രകടനങ്ങള്‍.....ആഴ്ചയില്‍ ഒരിക്കല്‍ ലഭ്യമാകുന്ന അവധി</div><div style="text-align: left;">ദിനം ഉത്സാഹത്തോടെ, ഈ കൊച്ചു തടാകക്കരയില്‍ ചിലവഴിക്കുന്ന ബാല്യവും യൌവനവും....</div><div style="text-align: left;">താഴ്ന്നു നിന്നൊരു വാകക്കൊമ്പില്നിന്നും പറിച്ചെടുത്ത, ഒരു കുടന്ന പൂക്കള്‍ തടാകത്തിലേയ്ക്ക് </div><div style="text-align: left;">ഞാന്‍ അര്‍പ്പിച്ചു ....ആഴങ്ങളില്‍ ഉറങ്ങിക്കിടക്കുന്ന ആത്മാക്കളോടുള്ള യാത്രപറച്ചില്‍ പോലെ.....</div><div style="text-align: left;"><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEif5lH3sndHDdAnqd2DRAsqGpAIQj48s6G-mzJVCYzjvPuvXkfni9EVEGGctwrVcIYykgQ6wKzdc-w-smtmsT1NcEiY8i2NTzJU6YRJhwoXPuUPZ5r7rQlSJDtgGh55PPQAhwp2U3I_sPA/s1600/template-landscape-long1.jpg" imageanchor="1" style="clear: left; float: left; margin-bottom: 1em; margin-right: 1em;"><img border="0" height="196" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEif5lH3sndHDdAnqd2DRAsqGpAIQj48s6G-mzJVCYzjvPuvXkfni9EVEGGctwrVcIYykgQ6wKzdc-w-smtmsT1NcEiY8i2NTzJU6YRJhwoXPuUPZ5r7rQlSJDtgGh55PPQAhwp2U3I_sPA/s640/template-landscape-long1.jpg" width="640" /></a></div>അടുത്ത ലക്ഷ്യം ഫ്ലാഗ് സ്റ്റാഫ് ടവറാണ്. കുന്നിന്റെ മുകളിലേയ്ക്ക് വളഞ്ഞു പുളഞ്ഞു കയറി<br />
പ്പോകുന്ന റോഡ്....ഇരുവശങ്ങളിലും ഇടതൂര്‍ന്നു വളരുന്ന കാടിനുള്ളില്‍ ബോഗന്‍ വില്ലയും, കണി</div><div style="text-align: left;">ക്കൊന്നയും ചേര്‍ന്നൊരുക്കുന്ന വര്‍ണ്ണമേളം. ഡല്‍ഹിയിലെ വീഥികള്‍, കണിക്കൊന്നയുടെ മഞ്ഞ</div><div style="text-align: left;"><div style="text-align: left;">പ്പട്ടുപുതയ്ക്കുന്ന കാലമാണിത്. വഴിയിലാകെ കണിക്കൊന്നപ്പൂക്കള്‍ വീണു, വഴിയൊരു മഞ്ഞപ്പൂ</div></div><div style="text-align: left;">മെത്തയായിരിക്കുന്നു. വീണ്ടും നാട്ടിലെ വിഷുവിന്റെ ഓര്‍മ്മകള്‍ മനസ്സിലേയ്ക്ക്...... അപ്പൂപ്പന്താടി<br />
പോലെ പാറിപ്പറന്നെത്തുന്ന ഓര്‍മ്മകളില്‍ കൂട്ടുകാരുടെ വീടുകളില്നിന്നെത്തുന്ന വിഷു അടയുടെയും<br />
പായസത്തിന്റെയും മധുരം കിനിയുന്നു............മധുരതരമായ ഓര്‍മകള്‍ക്കൊപ്പം, കാടിനെ പകുത്തു കിടക്കുന്ന വഴിയിലൂടെ ഒരു കാളക്കൂറ്റനെപ്പോലെ ബുള്ളറ്റും കുതിക്കുകയാണ്....ഇരുവശങ്ങളിലുമുള്ള<br />
<div style="text-align: left;">കല്‍ക്കെട്ടുകളില്‍ കുരങ്ങന്മാര് നിറഞ്ഞിരിക്കുന്നു. നിത്യവും തങ്ങള്‍ക്കുള്ള ഭക്ഷണവുമായി എത്തുന്ന, പ്രഭാതസവാരിക്കാരെ കാത്തുള്ള ഇരിപ്പാണത്. കൈ കോര്‍ത്തു നില്ക്കുന്ന മരക്കൊമ്പുകള്ക്കിട</div><div style="text-align: left;">യിലൂടെ പ്രഭാതസൂര്യന്റെ കിരണങ്ങള്‍, മനസ്സിനും ശരീരത്തിനും നവോന്മേഷം പകര്‍ന്നു ഒളിഞ്ഞു </div><div style="text-align: left;">നോക്കുന്നു.........പൂമരച്ചില്ലകള്‍ താലപ്പൊലിയേന്തുന്ന വഴികളിലൂടെ ബുള്ളറ്റ് ഇരമ്പിയെത്തിയത് </div><div style="text-align: left;">ഹിന്ദു റാവു ഹോസ്പിറ്റലിനു സമീപത്തേയ്ക്കാണ്. പ്രധാനപ്പെട്ട രണ്ടു സ്മാരകങ്ങളാണ് ഇവിടെ<br />
യുള്ളത്.ഹോസ്പിറ്റലിന്റെ മതില്‍ക്കെട്ടിനുള്ളില്‍ സ്ഥിതി ചെയ്യുന്ന ഹിന്ദു റാവുവിന്റെ ബംഗ്ലാവ്,<br />
<div style="text-align: left;">(Hindu Rao House) പുരാവസ്തു വകുപ്പ്, സംരക്ഷിത സ്മാരകങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയി</div><div style="text-align: left;">ട്ടുണ്ട്. വില്ല്യം ഫ്രേസര്‍ എന്ന ഇംഗ്ലീഷുകാരനാല് നിര്‍മ്മിക്കപ്പെട്ട ഈ ബംഗ്ലാവ്, കാലങ്ങള്‍ക്കു</div><div style="text-align: left;">ശേഷം മറാത്തയിലെ ഒരു സമുന്നതവ്യക്തിയായിരുന്ന ഹിന്ദു റാവുവിന്റെ കൈകളില്‍ എത്തി ചേര്‍ന്നു.1855 -ല്‍ ഹിന്ദു റാവുവിന്റെ മരണശേഷം ബ്രിട്ടീഷുകാരുടെ കൈകളില്‍ തിരികെ എത്തിയ</div><div style="text-align: left;">ബംഗ്ലാവ്, 1857 -ലെ കലാപസമയത്ത് ഒരു പട്ടാള ഹോസ്പിറ്റലായി മാറ്റപ്പെട്ടു.കലാപത്തിന്റെ </div><div style="text-align: left;">നാളുകള്‍ക്കുശേഷം പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുത്ത ഹോസ്പിറ്റല്‍, ഇന്നും ഡല്‍ഹിയിലെ</div><div style="text-align: left;">ഗവണ്മെന്റ് ഹോസ്പിറ്റലുകളിലൊന്നായി പ്രവര്‍ത്തനം തുടരുന്നു. </div></div><div style="text-align: left;"><table cellpadding="0" cellspacing="0" class="tr-caption-container" style="float: left; margin-right: 1em; text-align: left;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghVeXSH3AWEDUfa-B09xiMO_B3ATpra4DQha7coW2dJE28Zo5bGSkQtI2AMEGGoODzrGUfTkKR0Sz-IfSXDgve3Iajaf-avMCzXN1w0Re8q52KOiEWoURfJyzUcTpm_-1be5lU3RaANWE/s1600/n8.jpg" style="clear: left; margin-bottom: 1em; margin-left: auto; margin-right: auto;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEghVeXSH3AWEDUfa-B09xiMO_B3ATpra4DQha7coW2dJE28Zo5bGSkQtI2AMEGGoODzrGUfTkKR0Sz-IfSXDgve3Iajaf-avMCzXN1w0Re8q52KOiEWoURfJyzUcTpm_-1be5lU3RaANWE/s640/n8.jpg" width="640" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="color: #0b5394;">ഹിന്ദു റാവുവിന്റെ ബംഗ്ലാവ് 1857 -ലെ കലാപത്തിനു ശേഷം (കടപ്പാട് : ഗൂഗിള്‍)</span></b></td></tr>
</tbody></table>വിജനമായ സ്ഥലമായതിനാലാവാം കാര്യമായ തിരക്ക് ഇവിടെ അനുഭവപ്പെടുന്നില്ല.ഹോസ്പിറ്റ<br />
ലിന്റെ പാര്‍ക്കിംഗ് ഗ്രൗണ്ടില്‍ ബൈക്ക് നിറുത്തിയശേഷം ബംഗ്ലാവ് അന്വേഷിച്ചു അകത്തേയ്ക്ക്<br />
നടന്നു.സാധിക്കുമെങ്കില്‍ ഒരു ഫോട്ടോ എടുക്കണം...അത് മാത്രമായിരുന്നു ഉദ്ദേശ്യം........പക്ഷെ<br />
ബംഗ്ലാവ് കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ മനസ്സ്, പൂര്‍ണമായ നിരാശയിലേയ്ക്കു വഴി മാറി. പഴയ<br />
ബംഗ്ലാവിനോട് കൂട്ടിചേര്‍ത്തു നിര്‍മ്മിച്ചിരിക്കുന്ന പുതിയ കെട്ടിടങ്ങള്‍, ചരിത്രത്തോട് യാതൊരു<br />
നീതിയും പുലര്‍ത്താതെ ബംഗ്ലാവിന്റെ രൂപഘടന തന്നെ മാറ്റിക്കളഞ്ഞിരിക്കുന്നു. ഇവിടെ അധികം<br />
സമയം ചിലവഴിക്കുന്നതില്‍ കാര്യമില്ലെന്ന് തോന്നിയതിനാല്‍ ബൈക്കുമെടുത്ത് പുറത്തേക്കിറങ്ങി.<br />
ഗേറ്റ് കടന്നു പുറത്തെത്തുമ്പോള്‍ തന്നെ കണ്ണില്‍പ്പെടുക, തൊട്ടു മുന്‍പിലായി ഉയര്‍ന്നു നില്ക്കുന്ന അശോകസ്തൂപമാണ്..................................(തുടരും)<br />
<div style="text-align: left;"><span style="color: #cccccc;">***************************************************************************************************</span></div><div style="text-align: left;"><div style="text-align: left;"><span style="font-size: small;"><span style="font-size: small;"><b><span style="color: #741b47;">കമല നെഹ്രു റിഡ്ജ് (2)-</span></b><span style="color: #741b47;"><b>മ്യൂ ട്ടിനി ടവര്‍ യാത്രയി</b></span><b><span style="color: #741b47;">ലേക്ക് പോകുവാന്‍</span> <a href="http://vazhikazhcha.blogspot.com/2011/05/2.html"><span style="color: #0b5394;">ഇവിടെ ക്ലിക്ക്</span></a> <span style="color: #741b47;">ചെയ്യുക</span></b>.</span> </span></div></div></div><br />
<br />
</div></div></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com1tag:blogger.com,1999:blog-4628133033338158729.post-19188274595979625072011-05-04T04:56:00.000-07:002011-06-05T00:52:26.216-07:00ഡല്‍ഹിയാത്ര-ഇന്ദ്രപ്രസ്ഥ പാര്‍ക്ക്<div dir="ltr" style="text-align: left;" trbidi="on"><div class="separator" style="clear: both; text-align: center;"></div><div style="text-align: justify;"><div style="text-align: left;">ലോകസമാധാനം എന്ന വാക്കിന്റെ അര്‍ത്ഥമെന്ത് .......? ഈ ചോദ്യം നാം നമ്മോടു</div><div style="text-align: left;">തന്നെ ചോദിച്ചാല്‍ ഉത്തരം കണ്ടെത്താന്‍ ചിലപ്പോള്‍ വളരെ വിഷമിച്ചെന്നു വരും.</div><div style="text-align: left;">ഭീകരവാദത്തിന്റെയും യുദ്ധത്തിന്റെയും നിഴലില്നിന്നകന്നു, ശാന്തസുന്ദരമായ സ്വന്തം</div><div style="text-align: left;">കേരളത്തില്‍ ജീവിക്കുന്ന ജനസമൂഹത്തിന്, വെറി പിടിച്ച മതതീവ്രവാദത്തെയോ</div><div style="text-align: left;">ആഭ്യന്തരയുദ്ധങ്ങളെയോ, രക്തച്ചൊരിച്ചിലുകളെയോ ഭയപ്പെടുകയോ, അതിനെക്കുറി </div><div style="text-align: left;">ച്ചോര്‍ത്തു കണ്ണീരൊഴുക്കുകയോ ചെയ്യേണ്ട കാര്യമില്ല. സെപ്റ്റംബര്‍ 21-നു വിവിധ </div><div style="text-align: left;">സംഘടനകള്‍, നീലാകാശത്തേയ്ക്കു പറത്തുന്ന വെള്ളരിപ്രാവുകളില്‍ തീരുന്നു </div><div style="text-align: left;">മലയാളിയുടെ ലോകസമാധാനം. എന്നാല്‍ ലോകമാസകലമുള്ള ജനങ്ങളുടെ </div><div style="text-align: left;">ഇടയിലേയ്ക്ക് സമാധാനത്തിന്റെ സന്ദേശം എത്തിക്കുന്നതിനായി, ബുദ്ധമാര്‍ഗ്ഗം</div><div style="text-align: left;">പിന്തുടര്‍ന്ന ഒരു സന്യാസിവര്യന്, വിവിധ രാജ്യങ്ങളില്‍ വിശ്വശാന്തി സ്തൂപങ്ങള്‍</div><div style="text-align: left;">സ്ഥാപിച്ചു കൊണ്ടിരിക്കുന്നു. ഡല്‍ഹി-മഥുര റോഡില്‍, നിസാമുദ്ദീന്‍ റെയില്‍വേ</div><div style="text-align: left;">സ്റ്റേഷന് സമീപം സ്ഥിതിചെയ്യുന്ന, മിലേനിയം ഇന്ദ്രപ്രസ്ഥപാര്ക്കില് സ്ഥാപിക്ക</div><div style="text-align: left;">പ്പെട്ടിട്ടുള്ള വിശ്വശാന്തി സ്തൂപം കാണുന്നതിനുവേണ്ടിയാണ് ഇന്നത്തെ യാത്ര </div><div style="text-align: left;">ഞങ്ങള്‍ പ്ലാന്‍ ചെയ്തിരുന്നത്. ആധുനിക ഡല്‍ഹിയുടെ മുഖമുദ്ര പേറുന്ന മെട്രോട്രെയിനില്‍</div><div style="text-align: left;">കടുത്ത വെയിലിനെ കബളിപ്പിച്ച് ഒരു സുഖയാത്ര. എയര്‍കണ്ടീഷണറിന്റെ ശീതളിമയില്‍ വിയര്‍പ്പുതുള്ളികള്‍ മഞ്ഞുതുള്ളികളായി മാറുന്നു. തീസ്ഹസ്സാരി മെട്രോസ്റ്റേഷനില്‍ നിന്നും </div><div style="text-align: left;">പതിവുപോലെ കാശ്മീരിഗേറ്റ്, രാജീവ്ചൌക്ക് വഴി പ്രഗതിമൈതാനിലേയ്ക്ക് തന്നെയാണ് </div><div style="text-align: left;">യാത്ര...പുറത്തു ചുട്ടു പൊള്ളുന്ന രാജവീഥികളില്‍ ഉഷ്ണം നിറഞ്ഞ പൊടിക്കാറ്റ് വീശി അടിക്കുന്നു..</div><div style="text-align: left;">ട്രെയിന്‍ വിട്ടിറങ്ങി ഞങ്ങള്‍ മഥുരറോഡിലേയ്ക്ക് നടന്നു. പ്രഗതിമൈതാനില്‍ നിന്നും</div></div><div style="text-align: left;">ഒരു കിലോമീറ്റര്‍ ദൂരമേ പാര്‍ക്കിലേയ്ക്ക് ഉള്ളൂവെങ്കിലും, കഠിനമായ ഈ ചൂടില്‍, നടപ്പ് അത്ര</div><div style="text-align: left;">സുഖമുള്ള കാര്യമല്ല. അല്പസമയം ബസ്സിനായി കാത്തുനിന്നെങ്കിലും യാതൊരു ഫലവും</div><div style="text-align: left;">ഉണ്ടായില്ല. ഇനി ഓട്ടോറിക്ഷ തന്നെ ശരണം...പക്ഷെ ഒരു കിലോമീറ്റര്‍ ദൂരത്തിനു അന്യായമായ</div><div style="text-align: left;">ചാര്‍ജാണ് ചോദിക്കുന്നത്. അവസാനം യാതൊരു നാണവുമില്ലാതെയുള്ള വിലപേശലിനുശേഷം</div><div style="text-align: left;">20 രൂപ എന്നു പറഞ്ഞുറപ്പിച്ച് ഒരു ഓട്ടോയില്‍ത്തന്നെ യാത്രയായി. അല്പദൂരം ചെന്നപ്പോള്‍</div><div style="text-align: left;">തന്നെ പാര്‍ക്കിലെ പ്രധാന കാഴ്ചകളില്‍ ഒന്നായ വിശ്വശാന്തിസ്തൂപം ദൃശ്യമായിത്തുടങ്ങി.</div><div class="separator" style="clear: both; text-align: center;"></div><div style="margin-left: 1em; margin-right: 1em; text-align: left;"><div style="clear: right; float: right; margin-bottom: 1em; margin-left: 1em;"><img border="0" height="427" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgpTZNhXN_qoz0Xt0hTWB5es8wyKAFVCaNbMPRmuP7bwSqFw4i_gR86y50nu0jCDaWa9_FcXXK4Vdt0n0hsDvLSOSLCB-B8Tuv6Hjq_62JKkz7QvhVfgOS-jQ0b_V8a1WulQ1oESPM8tIY/s640/1.jpg" width="640" /> </div></div><br />
<div style="text-align: left;"><div style="text-align: left;">സ്തൂപത്തിനു എതിര്‍വശത്തായി ഓട്ടോ നിറുത്തി പുറത്തിറങ്ങി. ഇനി റോഡ് മുറിച്ചു കടക്കുക</div><div style="text-align: left;">എന്ന അഭ്യാസമാണ്. തിരക്കേറിയ റിംഗ് റോഡ് മുറിച്ചുകടക്കുക എന്ന സര്‍ക്കസ് പൂര്‍ത്തിയാ</div><div style="text-align: left;">കുവാന്‍ അല്പസമയം വേണ്ടിവന്നു. നേരെ പാര്‍ക്കിന്റെ പ്രധാന കവാടത്തിനുള്ളില്ക്കൂടി അകത്തു</div><div style="text-align: left;">പ്രവേശിച്ചു. പ്രധാനഗേറ്റിനു സമീപം ബലൂണ്വില്പ്പനക്കാരും, പാവവില്പ്പനക്കാരും ഉള്‍പ്പെടുന്ന</div><div style="text-align: left;">കുട്ടിക്കച്ചവടക്കാരുടെ തിരക്കാണ്. കഠിനമായ ചൂടിലും, പാര്‍ക്ക് നിറയെ ആള്‍ക്കാരുണ്ട്. യാത്രയുടെ</div><div style="text-align: left;">തുടക്കം ശാന്തിസ്തൂപത്തില്നിന്നു തന്നെയാകാം എന്നു തീരുമാനിച്ചു ഞങ്ങള്‍ സ്തൂപത്തിനരികി</div><div style="text-align: left;">ലേയ്ക്ക് നടന്നു.</div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_vg7ju9-CaHE5q4d4XyKj4a9Jr975KnIwC3w_B06uZZw9X7GGRuUflpYvbCNSecaYw1gDfXdRo6XJ5S0M-9Yr3g3573QWBHGQerM8bo_AcYBdE0yk-swZ600pA_vVI56ybLQ9ENcJ0QE/s1600/ggg.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEg_vg7ju9-CaHE5q4d4XyKj4a9Jr975KnIwC3w_B06uZZw9X7GGRuUflpYvbCNSecaYw1gDfXdRo6XJ5S0M-9Yr3g3573QWBHGQerM8bo_AcYBdE0yk-swZ600pA_vVI56ybLQ9ENcJ0QE/s640/ggg.jpg" width="490" /></a></div><div style="text-align: left;">ശാന്തി സ്തൂപത്തിനു ചുറ്റിലുമായി വെട്ടിയൊരുക്കിയ പുല്‍ത്തകിടികളും,ജാപ്പനീസ് മാതൃകയില്‍</div><div style="text-align: left;">തയ്യാറാക്കിയിരിക്കുന്ന റോക്ക് ഗാര്ഡനുമാണുള്ളത്. പുല്‍ത്തകിടികള്‍ക്കിടയിലൂടെ,വൃത്തിയായും,</div><div style="text-align: left;">മനോഹരമായും നിര്‍മ്മിച്ചിരിക്കുന്ന നടപ്പാതകള്‍.പാതകളുടെ തുടക്കത്തിലേതന്നെ, സാഞ്ചിയിലെ</div><div style="text-align: left;">ബുദ്ധസ്തൂപത്തിനു സമീപമുള്ള കവാടങ്ങളുടെ മാതൃകയില്‍ നിര്‍മ്മിച്ചിരിക്കുന്ന, ശില്പഭംഗി</div><div style="text-align: left;">നിറഞ്ഞു നില്ക്കുന്ന പ്രവേശനകവാടം. പലരും ഒരു നിമിഷത്തെ കാഴ്ചക്കുശേഷം അവഗണിച്ചു</div><div style="text-align: left;">കടന്നുപോകുന്ന ഈ കവാടത്തിന്റെ ഭംഗി അറിയണമെങ്കില്‍ അടുത്തു ചെന്നുതന്നെ സൂക്ഷ്മമായി</div><div style="text-align: left;">നിരീക്ഷിക്കേണ്ടിയിരിക്കുന്നു.</div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" height="640px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj1uB822YX5Nj6VCYFpO8OCpcPL0xKSuR6HH90zszpwIXvQIv_vNbVJ_m9nNO8Hqleu-LPq341IfFGwTv4v5A7XnPYCEmmJUeYdOCqnqhzGBfvF_jtmQTWADY0R4Dy340LMNcWLllrjiRk/s640/3.jpg" style="margin-left: auto; margin-right: auto;" width="430px" /></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b>സ്തൂപത്തിലെയ്ക്കുള്ള പ്രവേശനകവാടം. </b></td></tr>
</tbody></table>ആനകളും, സിംഹങ്ങളും, മയിലുകളും വ്യത്യസ്തത നിറഞ്ഞു നില്ക്കുന്ന മനുഷ്യരൂപങ്ങളും കൊണ്ട്<br />
അലങ്കരിക്കപ്പെട്ടിരിക്കുന്ന ഈ കവാടത്തിന്റെ മൂന്നു ആര്ച്ചുകളില് ബുദ്ധകഥകളെയോ,ചരിത്ര<br />
സംഭവങ്ങളെയോ, അടിസ്ഥാനമാക്കിയുളളതെന്നു തോന്നിക്കുന്ന ശില്പങ്ങളും അശോകചക്രവും,<br />
ദൃശ്യമാണ്.<br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQ81f9Wa4JAuBC83RUD-O-wGkTmRU0GOusn5q94e8zOa6o7bPuITkgf7zB4HXoEjrrQozO49rWjrnsxoZPOD5OHpiKgtGVlkmK5X8BaQVnqcgPtFzAL63v7LC0kFQYiw0fYjb84RnRviM/s1600/10.jpg" style="margin-left: auto; margin-right: auto;"><img border="0" height="640px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiQ81f9Wa4JAuBC83RUD-O-wGkTmRU0GOusn5q94e8zOa6o7bPuITkgf7zB4HXoEjrrQozO49rWjrnsxoZPOD5OHpiKgtGVlkmK5X8BaQVnqcgPtFzAL63v7LC0kFQYiw0fYjb84RnRviM/s640/10.jpg" width="430px" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b>കവാടത്തിന്റെ ശില്പ ഭംഗി </b></td></tr>
</tbody></table><br />
ഈ സ്തൂപം കടന്നു മുന്‍പോട്ടു ചെല്ലുമ്പോള്‍ തൊട്ടു മുന്‍പിലായി സ്തൂപത്തിന്റെ<br />
കാവല്ക്കാരെന്നവണ്ണം,രണ്ടു സുവര്‍ണ സിംഹങ്ങളുടെ പ്രതിമകള്‍. സ്തൂപത്തിന്റെ<br />
മുന്‍വശങ്ങളിലും, പരിസരങ്ങളിലും ജാപ്പനീസ് പൂന്തോട്ടങ്ങളിലെ അവിഭാജ്യഘടകമായ<br />
ടോറോ(Japanese stone lantern) ധാരാളമായി സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. മലയാളത്തില്‍ നമുക്കിതിനെ,'കല്ലുകൊണ്ടുള്ള റാന്തല്‍ വിളക്ക്' എന്ന് വിളിക്കാം. പുരാതന ബുദ്ധക്ഷേത്ര<br />
ങ്ങളിലും, വിഹാരങ്ങളിലും ഉപയോഗിച്ചുപോന്നിരുന്ന 'കസുഗ ടോരോ' (Kasuga Doro)യുടെ<br />
മാതൃകയില്‍ നിര്‍മ്മിച്ചവയാണ് ഈ വിളക്കുകളിലേറെയും. <br />
<table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgghKkKkQdlz2VDr4Fr4mJ2jcMfh7BFHcg7zb4SbAOYtx-PJ5Nfd4oHZctd7b2gWw9agkf3ieJI7mkuE1oUoVaCyia2kiRkr1_woKXfVw_y-0D2lPUzwRSoRkWdlPpSbBZCVGkONAi2XeA/s1600/2.jpg" style="margin-left: auto; margin-right: auto;"><img border="0" height="640px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgghKkKkQdlz2VDr4Fr4mJ2jcMfh7BFHcg7zb4SbAOYtx-PJ5Nfd4oHZctd7b2gWw9agkf3ieJI7mkuE1oUoVaCyia2kiRkr1_woKXfVw_y-0D2lPUzwRSoRkWdlPpSbBZCVGkONAi2XeA/s640/2.jpg" width="430px" /></a></td></tr>
<tr style="color: #0b5394;"><td class="tr-caption" style="text-align: center;"><b>സുവര്‍ണ സിംഹങ്ങള്‍ </b></td></tr>
</tbody></table>സ്തൂപത്തിന്റെ മുന്‍വശത്തായി സ്ഥാപിച്ചിരിക്കുന്ന രണ്ടു ടോറോകളുടെ മധ്യത്തിലായി നാല്<br />
ഫലകങ്ങള്‍ സ്ഥാപിയ്ക്കപ്പെട്ടിരിക്കുന്നു. ഫലകങ്ങളില്‍ പ്രതിപാദിച്ചിരിക്കുന്നതനുസരിച്ചു,<br />
2003 ഡിസംബര്‍12 -നു ഡല്‍ഹി ലഫ്ടനന്റ്റ് ഗവര്‍ണറായിരുന്ന ശ്രീ വിജയ് കപൂര്‍ ശിലാ<br />
സ്ഥാപനകര്‍മ്മം നിര്‍വഹിച്ച്,'നിപ്പോണ്‍സന്‍ മ്യോജി' എന്ന ബുദ്ധ സംഘടനയുടെയും,ഡല്‍ഹി<br />
ഡവലപ്മെന്റ്റ് അതോറിറ്റിയുടെയും സംയുക്തസംരംഭമായി വിശ്വശാന്തി സ്തൂപത്തിന്റെ<br />
നിര്‍മാണംആരംഭിച്ചു. നാല് വര്‍ഷം നീണ്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം 2007 നവംബര്‍<br />
14 ന് നിപ്പോണ്‍സന്‍ മ്യോജിയിലെ സന്യാസിനിസന്യാസികളും, ബുദ്ധമതാചാര്യനായ ദലൈലാമയും<br />
അന്നത്തെ ഡല്‍ഹി ലഫ്ടനന്റ് ഗവര്‍ണറും ചേര്‍ന്ന് വിശ്വശാന്തി സ്തൂപം രാഷ്ട്രത്തിനു<br />
സമര്‍പ്പിച്ചു. അരികെയുള്ള മറ്റൊരു ഫലകത്തില്‍ മ്യോജിഗുരുവിന്റെ, മാനവരാശിയെയും,<br />
ലോകസമാധാനത്തെയുംകുറിച്ചുള്ള വാക്കുകള്‍ ഇങ്ങനെ ആലേഖനം ചെയ്തിരിക്കുന്നു.<br />
<br />
<u>NA MU MYO HO REN GE KYO</u><br />
<br />
"CIVILIZATION IS NOT ELECTRIC LIGHT , NOR AIRPLANES<br />
IT IS NOT PRODUCING NUCLEAR BOMBS .<br />
CIVILIZATION IS NOT TO KILL PEOPLE .<br />
NOT TO DESTROY THINGS,<br />
NOT TO MAKE WARS,<br />
BUT TO REVERE EACH OTHERS."<br />
<br />
<div style="text-align: left;">എത്ര മനോഹരമായ വാക്കുകള്‍....പക്ഷെ ആധുനികതയുടെ കാട്ടുകുതിരപ്പുറത്തേറി ഇടംവലം</div><div style="text-align: left;">നോക്കാതെ കുതിച്ചു പായുന്ന ജനസമൂഹത്തിന്,ലോകസമാധാനമെന്ന വാക്കിനു മുന്പില് ചിലവഴി</div><div style="text-align: left;">ക്കാന്‍ എവിടെയാണ് സമയം. എന്നാല്‍ ഇത്തരമൊരു സമൂഹത്തെ ലോകസമാധാനത്തിന് കീഴില്‍</div><div style="text-align: left;">ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 'നിപ്പോണ്‍സന്‍ മ്യോജി'യുടെ സ്ഥാപകനായ നിച്ചിഡട്ട്സു</div><div style="text-align: left;">ഫ്യുജി എന്ന ബുദ്ധസന്യാസിയാണ്, ലോകമെമ്പാടും ഇത്തരം ശാന്തിസ്തൂപങ്ങള്‍ സ്ഥാപിക്കുവാന്‍</div><div style="text-align: left;">മുന്‍കൈയെടുത്തത്.1931 -ല്‍ മഹാത്മാഗാന്ധിയുമായി നടത്തിയ കൂടികാഴ്ചയ്ക്കുശേഷം,</div><div style="text-align: left;">ഗാന്ധിജിയുടെ, സമാധാനത്തിന്റെയും,അഹിംസയുടെയും മാര്‍ഗങ്ങളില്‍ ആകൃഷ്ടനായ ഫ്യുജി,തന്റെ</div><div style="text-align: left;">ജീവിതം ലോകസമാധാനത്തിനായി സമര്‍പ്പിക്കുവാനുള്ള തീരുമാനമെടുത്തു.ഈ തീരുമാനത്തിന്റെ</div><div style="text-align: left;">ഫലമായി,1947 -ല്‍ ലോകമെമ്പാടും,ശാന്തിസ്തൂപങ്ങളുടെ നിര്‍മ്മാണം ആരംഭിക്കുകയും ചെയ്തു.</div><div style="text-align: left;">ആദ്യത്തെ സ്തൂപം നിര്‍മ്മിക്കപ്പെട്ടത്, രണ്ടാം ലോകമഹായുദ്ധത്തില്‍, ഒന്നരലക്ഷത്തോളം സാധാ</div><div style="text-align: left;">രണക്കാരായ ആളുകളുടെ ജീവന് അപഹരിക്കപ്പെട്ട, ലോകത്തിലെ ആദ്യത്തെ ആറ്റംബോംബിന്റെ</div><div style="text-align: left;"></div><div style="text-align: left;">ഇരകളായി മാറിയ, ഹിരോഷിമയിലും, നാഗസാക്കിയിലും ആയിരുന്നു. രണ്ടായിരാമാണ്ടോടെ<br />
ഏഷ്യയിലും, യൂറോപ്പിലും, അമേരിക്കയിലുമായി 80 -ഓളം സ്തൂപങ്ങള്‍ നിര്‍മ്മിക്കപ്പെട്ടു.</div><div style="text-align: left;">ഇന്ത്യയില്‍ ഡല്‍ഹി കൂടാതെ രാജ്ഗീര്‍, ഡാര്‍ജീലിംഗ്, ലഡാക്ക്, വൈശാലി എന്നിവിടങ്ങളിലും ഇത്തരത്തിലുള്ള ശാന്തിസ്തൂപങ്ങള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.വൃത്താകൃതിയില്‍ നിര്‍മ്മിച്ചിരിക്കുന്ന സ്തൂപത്തിലേയ്ക്ക് മുന്‍വശത്തുളള പ്രധാനവഴിക്ക് പുറമേ പിന്വശത്തുകൂടിയും, രണ്ടു<br />
നിലകളിലായി വഴികള്‍ സംവിധാനം ചെയ്തിരിക്കുന്നു. ബുദ്ധമതവിശ്വാസികള്‍<br />
വിശുദ്ധസ്ഥലമായി, പരിപാലിയ്ക്കുന്ന ഈ സ്ഥലം, സന്ദര്‍ശകരും അതേ പരിഗണന<br />
നല്കി,കാത്തു സൂക്ഷിക്കണമെന്ന് ഓര്‍മപ്പെടുത്തുന്ന ബോര്‍ഡ് ഒരെണ്ണം, നടകള്‍<br />
ആരംഭിക്കുന്ന സ്ഥലത്ത് സ്ഥാപിച്ചിട്ടുണ്ട്. അതിനു സമീപം ചെരിപ്പുകള്‍ ഊരിയിട്ട് ഞങ്ങള്‍<br />
സ്തൂപത്തിന്റെ മുകളിലേയ്ക്ക് നടന്നു. പിന്‍വശത്ത് കൂടി പ്രവേശിച്ചതിനാല്‍ രണ്ടു നിലകളിലായി<br />
ചുറ്റിക്കിടക്കുന്ന വഴി മുഴുവന്‍ കറങ്ങിയാണ് മുകളിലെത്തിയത്. പടിഞ്ഞാറന്‍ വെയിലില്‍<br />
ചുട്ടുപഴുത്തു കിടക്കുന്ന മാര്‍ബിള്‍ തറയിലൂടെ യഥാര്‍ത്ഥത്തില്‍ നടക്കുകയായിരുന്നില്ല,</div><div style="text-align: left;">ഓടുകയായിരുന്നു എന്നുതന്നെ പറയാം.'കാലു വെന്ത നായ' എന്നൊക്കെ പറയുന്നതിന്റെ അര്‍ത്ഥം</div><div style="text-align: left;">ഈ ഓട്ടത്തിനിടയിലാണ് നന്നായിട്ട് മനസ്സിലാക്കാന്‍ പറ്റിയത്. സ്തൂപത്തിന്റെ നാല് വശങ്ങളില്</div><div style="text-align: left;">സ്ഥാപിച്ചിരിക്കുന്ന നാല് ബുദ്ധപ്രതിമകളില് പ്രധാന പ്രതിമയുടെ സമീപമെത്തിയപ്പോഴാണ്</div><div style="text-align: left;">അല്പമൊന്നു സമാധാനമായത്. വെയില് നേരിട്ട് അടിയ്ക്കാത്തതിനാല് തറയിലെ ചൂടിനു അല്പം</div><div style="text-align: left;">ശമനമുണ്ട്. ധര്‍മചക്ര മുദ്രയിലുള്ള ബുദ്ധപ്രതിമയാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്.</div><div style="text-align: left;"></div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuZE3HrVZAWHdRNcORDfEemJSh0u-7axXpx3TdqND5zgbefSESqfDNM7XcyTuzam9QtUjy-bOEld64n2RJ-gQNTc8x2UsK5XkWODgFZCwxL9kZL3yhoQ5tmyYfaH2-0mP2vyfqnuKbwJs/s1600/4.jpg" style="margin-left: auto; margin-right: auto;"><img border="0" height="640px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiuZE3HrVZAWHdRNcORDfEemJSh0u-7axXpx3TdqND5zgbefSESqfDNM7XcyTuzam9QtUjy-bOEld64n2RJ-gQNTc8x2UsK5XkWODgFZCwxL9kZL3yhoQ5tmyYfaH2-0mP2vyfqnuKbwJs/s640/4.jpg" width="430px" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">ധര്‍മചക്ര മുദ്ര</b> </td></tr>
</tbody></table></div>ബോധോദയം ലഭിച്ചശേഷം, ശ്രീബുദ്ധന് നടത്തിയ ആദ്യപ്രബോധനത്തിന്റെ കേന്ദ്ര മുഹൂര്‍ത്തത്തെ പ്രതിനിധീകരിക്കുന്നതാണ് ഈ ബുദ്ധപ്രതിമ. ബുദ്ധമതവിശ്വാസികള്‍ ആകണം,<br />
കുറെ ആളുകള്‍ ഈ പ്രതിമയ്ക്ക് മുന്പില് ധ്യാനിച്ചുകൊണ്ട് ഇരിയ്ക്കുന്നുമുണ്ട്. ചുറ്റും പൂക്കള്‍ കൊണ്ട്<br />
അലങ്കരിക്കപ്പെട്ട പ്രതിമയുടെ മുന്പില് വിളക്കുതെളിക്കുന്നതിനായി ഒരു കല്‍വിളക്കും സജ്ജീ- കരിച്ചിരിക്കുന്നു. പ്രതിമയുടെ കുറച്ചു ഫോട്ടോ എടുത്തശേഷം ഞങ്ങള്‍ അടുത്ത പ്രതിമയുടെ സമീപത്തേയ്ക്ക് നടന്നു. ഭൂമിസ്പര്‍ശ മുദ്രയില്‍, താമരപ്പൂവിനുള്ളില്‍ ഇരിക്കുന്ന ബുദ്ധപ്രതിമയാണ് ഇവിടെ സ്ഥാപിക്കപ്പെട്ടിരിക്കുന്നത്. ബോധിവൃക്ഷത്തിന്റെ ചുവട്ടില്‍വച്ച്,ഭഗവാന് ബുദ്ധനുണ്ടായ ജ്ഞാനോദയത്തിന്റെ പ്രതീകമായാണ് ഈ മുദ്രയെ കണക്കാക്കുന്നത്.<img border="0" height="430px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEj8HMUx-vFuyUSJb3oOnDlj3ynvtrk_1ObYFyyS1WxPt0m5_Jp7P4kZhko8tqymd1oxOJxY6dsawa35XAOALMnjoRnFM_IJUZzS2qWffJFVhVJe9SuyFsajiKa7B8znYHnB5QtpEXEpo9M/s640/5.jpg" width="640px" /> സ്തൂപത്തിന്റെ പിന്‍ഭാഗത്തുള്ള മൂന്നാമത്തെ പ്രതിമ,അഭയമുദ്രയില്‍ നില്ക്കുന്ന ശ്രീബുദ്ധന്റെതാണ്.<br />
സംരക്ഷണം, സമാധാനം, നിര്‍ഭയത്വം, ഔദാര്യം, എന്നീ ഗുണങ്ങളെ ഈ മുദ്ര സൂചിപ്പിയ്ക്കുന്നു.<br />
വലതുകൈ തോളൊപ്പം ഉയര്‍ത്തി, വിരലുകള്‍ ചേര്‍ത്തുപിടിച്ചു, ഉള്ളംകൈ മുന്നിലേയ്ക്ക് തിരിച്ചു,<br />
ഇടതു കൈ താഴേയ്ക്ക് തൂക്കിയിട്ട നിലയിലുള്ള ഈ മുദ്ര, മറ്റുള്ളവരോടുള്ള സ്നേഹത്തിന്റെയും,<br />
പരിഗണനയുടെയും പ്രതീകമായാണ് ബുദ്ധമതവിശ്വാസികള്‍ കാണുന്നത്. <br />
<div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUQ1ggpI2ctlQhPiNIckcv2649XUwOx-aUkADFG_h6i7ySNKXUjTEqSLzjXNHkbsCSiFqVs2Poj8AbxuLmKXUNyGiHzTrKIo47zOiAdBxaZApGh1JrHloGoSoY6nM_iZHv2uD5wyqqh_k/s1600/6.jpg" imageanchor="1"><img border="0" height="640px" j8="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEjUQ1ggpI2ctlQhPiNIckcv2649XUwOx-aUkADFG_h6i7ySNKXUjTEqSLzjXNHkbsCSiFqVs2Poj8AbxuLmKXUNyGiHzTrKIo47zOiAdBxaZApGh1JrHloGoSoY6nM_iZHv2uD5wyqqh_k/s640/6.jpg" width="430px" /></a></div><div class="separator" style="clear: both; text-align: left;">നാലാമത്തെ പ്രതിമ 'ശയിക്കുന്ന ബുദ്ധന്'എന്നപേരിലാണ് അറിയപ്പെടുന്നത്. ബുദ്ധന്റെ മരണ സമയത്തെയാണ് ഈ പ്രതിമ സൂചിപ്പിക്കുന്നത്. ഇതിന്റെ പിന്നിലെ ഐതിഹ്യം ഇപ്രകാരമാണ്.</div><div class="separator" style="clear: both; text-align: left;">തന്റെ മരണസമയം സമാഗതമായെന്നു മനസ്സിലാക്കിയ ശ്രീബുദ്ധന്,ഒരു തോട്ടത്തില്‍ തനിയ്ക്കായി ഒരു ചാരുകട്ടില്‍ സജ്ജമാക്കാന്‍ ശിഷ്യരോട് ആവശ്യപ്പെട്ടു. ഇപ്രകാരം തയ്യാറാക്കപ്പെട്ട കട്ടിലില്‍,</div><div class="separator" style="clear: both; text-align: left;">വലത്തുവശത്തേയ്ക്ക് തിരിഞ്ഞു, പടിഞ്ഞാറേയ്ക്ക് മുഖം തിരിച്ചു, കൈകളാല്‍ ശിരസ്സ് താങ്ങിയ നിലയില്‍ ശ്രീബുദ്ധന് നിര്വാണാവാസ്ഥയിലേയ്ക്കു പ്രവേശിച്ചു. സ്വര്‍ണവര്‍ണം പൂശിയ,ഈ മനോഹര പ്രതിമക്കുമുന്പില് അധികസമയം ചിലവഴിക്കാന്‍, തറയുടെ ചൂട് മൂലം ഞങ്ങള്‍ക്ക് സാധിച്ചില്ല. അതിനാല്‍ വീണ്ടും സ്തൂപത്തെ ചുറ്റി, പ്രധാന പ്രതിമക്കരികിലെത്തി അല്പസമയംകൂടി അവിടെ ചിലവഴിച്ചശേഷം, സ്തൂപത്തിന്റെ പിന്‍ഭാഗത്തുള്ള പാര്‍ക്കിലേയ്ക്ക് ഞങ്ങള്‍ നടന്നു. പാര്‍ക്കും പരിസരങ്ങളും ഭംഗിയായി സൂക്ഷിക്കുവാന്‍, പുല്ലുവെട്ടലും,നനയ്ക്കലുമായി</div><div class="separator" style="clear: both; text-align: left;">വളരെയേറെ ആളുകള്‍, വിവിധ പണികളിലേര്പ്പെട്ടിരിക്കുന്നുണ്ട്. </div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: center;"><img border="0" height="430px" j8="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgcL1quQERm-tZcyov__z5WYOFTB0QczirrrDdiPrITkifjmdtZkF-gwzqvO7KZUuuaCxJaLiFKCcBZ4tJlAw043bm3ibm6e94oFbsKPF5GB_krSgYUGygpsyRl1bYG0j679AuvIGpNlj0/s640/7.jpg" width="640px" /> </div>ജാപ്പനീസ് വാക്കുകള്‍ ആലേഖനം ചെയ്തിട്ടുള്ള, മറ്റൊരു ചെറിയ സ്തൂപം, പാര്‍ക്കിന്റെ പിന് വശത്ത് കാണുവാന്‍ സാധിച്ചു. അതിനെ സംബന്ധിച്ച വിവരങ്ങള്‍,അവിടെ കണ്ട ഒരു ജീവനക്കാരനോട് ചോദിച്ചെങ്കിലും, നിരാശയായിരുന്നു ഫലം. ആള്‍ക്ക് അതിനെപ്പറ്റി വലിയ പിടിപാടില്ല. അല്പനേരംകൂടി അതിന്റെ പരിസരങ്ങളില്‍ കറങ്ങി നടന്നശേഷം,പാര്‍ക്കിന്റെ മറ്റു കാഴ്ചകളിലേക്ക് ഞങ്ങള്‍ നീങ്ങി. സ്തൂപത്തിന്റെ മുന്‍വശത്ത് എത്തിയപ്പോള്‍,മുന്‍പ് ശക്തമായിരുന്ന വെയില് അല്പം താണ്,ഫോട്ടോഗ്രാഫിക്ക് അനുകൂലമായ അന്തരീക്ഷമായി കഴിഞ്ഞിരുന്നു. എങ്കില്‍ കുറച്ചു ഫോട്ടോകൂടി<br />
എടുത്തശേഷമാകം യാത്ര എന്നു തീരുമാനിച്ചു, ഞാന്‍ തിരികെ നടന്നു. ഫോട്ടോകള്‍ എടുത്തു ഞാന്‍ തിരികെ എത്തിയപ്പോഴേയ്ക്കും,സുഹൃത്തുക്കള്‍ പാര്‍ക്കിന്റെ തിരക്കില്‍ എവിടെയോ മറഞ്ഞിരുന്നു. <br />
<div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixLBySczUdbfvoqpR9dLY_NF1tte9RvGmtE9Rp_UJtK6XkrVYXVUDkvLezbYf1TROrH_wsSt7yBNm-swrsbpbvkugdzTcZ27Ow5do__TXJnID1VdjivwNpTZRfnTYO2XbGbNB4CuCNILA/s1600/8.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="640px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEixLBySczUdbfvoqpR9dLY_NF1tte9RvGmtE9Rp_UJtK6XkrVYXVUDkvLezbYf1TROrH_wsSt7yBNm-swrsbpbvkugdzTcZ27Ow5do__TXJnID1VdjivwNpTZRfnTYO2XbGbNB4CuCNILA/s640/8.jpg" width="430px" /></a> </div><div class="separator" style="clear: both; text-align: center;"></div><div class="separator" style="clear: both; text-align: left;">പാര്‍ക്കിന്റെ ഈ ഭാഗം,കുട്ടികള്‍ക്ക് വേണ്ടിയാണ് മാറ്റിവച്ചിരിക്കുന്നത്.ഈ ഭാഗത്ത് കളിയുപകരണങ്ങള്‍ക്ക് പുറമേ,റെസ്റ്റോറന്റ്,ഐസ്ക്രീംപാര്‍ലര്‍,ടോയ്ലറ്റുകള്,കുടിവെള്ളം, </div>എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.ശക്തമായ വെയിലിലും,വിവിധ കളിയുപകരണങ്ങളിലൂടെ കയറി ഇറങ്ങുന്ന കുട്ടികളുടെ തിരക്കാണ് എവിടെയും...റെസ്റ്റോറന്റിലും,ഐസ്ക്രീംപാര്‍ലറിലും സമയം ചിലവിടുന്ന മറ്റു ചില കുടുംബങ്ങള്‍.ആഴ്ചയില്‍ ഒന്ന് ലഭിക്കുന്ന അവധിദിനത്തെ ആഘോഷമാക്കു<br />
കയാണ് എല്ലാവരും.ഇതിനിടെ തിരക്കിനിടയില്‍നിന്നും കൂട്ടുകാരെ കണ്ടുപിടിച്ചു,പാര്‍ക്കിന്റെ<br />
മറ്റു ഭാഗങ്ങളിലേയ്ക്കുള്ള നടപ്പ് തുടങ്ങി.കുടുംബമായി എത്തുന്നവരുടെ കാഴ്ചകള്‍,കുട്ടികളുടെ പാര്‍ക്കോടെ അവസാനിച്ചെങ്കില്‍,ഇവിടെനിന്നും ഡല്‍ഹിയുടെ യുവത്വത്തിന്റെ മറ്റൊരു മുഖം ആരംഭിക്കുകയാണ്.<br />
<div class="separator" style="clear: both; text-align: left;"></div><div class="separator" style="clear: both; text-align: center;"><img border="0" height="430px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhRFigGUpHfVv_BnfmcWgQSuywH-4_QLZL0Gs7T31HaBX8N5HNl0uKYtIjl_SWjwFOmf5OddJMOXVhDgdV6ufOsDilUekdZDNnb9pZ0TYKnudVHJ8TEKLyEFvuuQxBGRe8r0TkjzUqOqz0/s640/9.jpg" width="640px" /></div>പാര്‍ക്കിന്റെ ഏതാണ്ട് എല്ലാ ഭാഗങ്ങളും തന്നെ യുവമിഥുനങ്ങള്‍ കൈയടക്കിയിരിക്കുകയാണ്.<br />
സ്വസ്ഥമായി അല്പസമയം വിശ്രമിക്കുവാന്‍ പറ്റിയ സ്ഥലം തേടി നടക്കുവാന്‍ തുടങ്ങിയിട്ട്<br />
സമയമേറെയായി. എവിടെയെങ്കിലും പറ്റിയ സ്ഥലം കണ്ടെത്തിയാല്‍ അതിനുസമീപം<br />
കുറഞ്ഞത് മൂന്നോ, നാലോ പ്രണയജോടികള്‍ കാണും. സമീപത്തുള്ളവരെ മറന്നു,തങ്ങളുടേതായ<br />
ലോകത്തില്‍,ആരെന്തുകണ്ടാലും ഞങ്ങള്‍ക്കൊന്നുമില്ല എന്നമട്ടില്‍ പെരുമാറുന്ന പ്രണയജോഡി-<br />
കള്‍ ഡല്‍ഹിയിലെ ഏതൊരു പാര്‍ക്കിലെയും സാധാരണകാഴ്ചയാണെന്ന്,രണ്ടു യാത്രകള്‍കൊണ്ട്<br />
ഞങ്ങള്‍ മനസ്സിലാക്കിയിരുന്നു.കൈയില്‍ ഒരു വലിയ ക്യാമറകൂടി ഉള്ളതിനാല്‍,പലരും സംശയ<br />
ദൃഷ്ടിയോടെയാണ് ഞങ്ങളെ നോക്കിയിരുന്നത്.ഒന്നുരണ്ടിടങ്ങളില്‍ ക്യാമറകണ്ടു,പലരും നീരസത്തോടെയാണെങ്കിലും, ഞങ്ങളുടെ സമീപത്തുനിന്നും മറ്റു സ്ഥലങ്ങള്‍ തേടി പോകുന്ന കാഴ്ചയും കണ്ടു.ഇന്റര്‍നെറ്റിന്റെ വിശാലലോകത്തെ അവര്‍ ഭയപ്പെടുന്നുണ്ടെന്നു സാരം........മറ്റുള്ളവരുടെ 'സ്വര്‍ഗത്തിലെ കട്ടുറുമ്പാകാതെ' ക്യാമറ ബാഗിനുള്ളില്‍ വച്ച് വെറും കാഴ്ചക്കാരായി മാത്രം നടന്നാലോ എന്നുപോലും,ഒന്നുരണ്ടുവട്ടം ഞങ്ങള്‍ ആലോചിയ്ക്കുകയുണ്ടായി . അവസാനം ഈവക കാഴ്ചകളില്‍നിന്നെല്ലാം അകന്നു പാര്‍ക്കിന്റെ മദ്ധ്യഭാഗത്തായി,വൃത്താകൃതിയില്‍ പൂക്കള്‍ വളര്‍ന്നു നില്ക്കുന്ന,ചെറിയൊരു വിശ്രമസ്ഥലം ഞങ്ങള്‍ കണ്ടെത്തി.വെയിലിന്റെയുംആളുകളുടെയും ശല്യമില്ലാതെ,ചാരുബഞ്ചില്‍ വിശാലമായിരുന്നു അല്പസമയം വിശ്രമം....വിശ്രമത്തിനിടെ അല്പം വെള്ളവും കുടിച്ചു, കുറച്ചു ഫോട്ടോകളും എടുത്തശേഷം അടുത്ത സ്ഥലത്തേയ്ക്ക് നടന്നു. അല്പം ദൂരെയായി പുല്‍പ്പരപ്പില്‍ നിര്‍മിച്ചിരിക്കുന്ന കുറച്ചു പ്രതിമകളെ ലക്ഷ്യമാക്കിയായിരുന്നു യാത്ര. <br />
<div class="separator" style="clear: both; text-align: left;"></div><div class="separator" style="clear: both; text-align: center;"><img border="0" height="430px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhtCfLrgnlUw77EC8lfm6JxhwS-abvWbJU6JY20TEOkcUvlbTQ0cEPNFnv9UG9tAxO26_PRGtC4QHwEy6y2qJPhtVfNpLr14iersnDndFR40-DJY1XpHhuJDKOsaK0JiKiRtobKlVoYq04/s640/11.jpg" width="640px" /> </div><div class="separator" style="clear: both; text-align: left;">കുറച്ചുസമയം പ്രതിമകളുടെ സമീപത്തുകൂടി ചുറ്റിത്തിരിഞ്ഞുനടന്നുവെങ്കിലും, അതിന്റെ ശില്പി</div><div class="separator" style="clear: both; text-align: left;">ആരെന്നോ,അര്‍ത്ഥമെന്തെന്നോ ഒന്നും മനസ്സിലാക്കുവാന്‍ കഴിഞ്ഞില്ല.പ്രതിമയ്ക്ക് സമീപം</div><div class="separator" style="clear: both; text-align: left;">നിന്ന് കുറച്ചു ഫോട്ടോ എടുത്ത ശേഷം പാര്‍ക്ക് അവസാനിയ്ക്കുന്ന ഭാഗത്തേയ്ക്ക് നടന്നു.</div><div class="separator" style="clear: both; text-align: left;">പാര്‍ക്കിലേയ്ക്ക് ആവശ്യമായ ചെടികള്‍ വളര്‍ത്തിയെടുക്കുന്ന നഴ്സറി ആണ് ഇവിടെ</div><div class="separator" style="clear: both; text-align: left;">പ്രവര്‍ത്തിക്കുന്നത്. നഴ്സറിയുടെ ഉള്ളില്‍ ഇടതൂര്‍ന്നുവളരുന്ന ചെടികള്‍ക്കുള്ളിലും പ്രണയ</div><div class="separator" style="clear: both; text-align: left;">ജോഡികളുടെ ലീലാവിലാസങ്ങള്‍. ഇടയ്ക്ക് 'പുട്ടിനിടയിലെ തേങ്ങാപ്പീര'പോലെ മലയാളി</div><div class="separator" style="clear: both; text-align: left;">കളെയും കാണാനുണ്ട്.കുടുംബവുമായി വരുന്നവര്‍, ഈ ഭാഗത്തേയ്ക്ക് കടക്കാത്തതിന്റെ</div><div class="separator" style="clear: both; text-align: left;">കാരണം വളരെ വേഗം തന്നെ മനസ്സിലാക്കി, എങ്ങനെയെങ്കിലും അവിടെനിന്നു രക്ഷപെട്ടാല്‍</div><div class="separator" style="clear: both; text-align: left;">മതി എന്ന അവസ്ഥയായി ഞങ്ങള്‍ക്ക്. എങ്കില്പിന്നെ പാര്‍ക്കിന്റെ കാഴ്ചകളോട് വിട</div><div class="separator" style="clear: both; text-align: left;">പറയുകയാകും നല്ലത്. തീരുമാനം മൂന്നുപേരുംകൂടി ഏകസ്വരത്തില്‍ പാസ്സാക്കി. പാര്‍ക്കിനു</div><div class="separator" style="clear: both; text-align: left;">ശേഷം ഞങ്ങള്‍ സന്ദര്‍ശിക്കുവാന്‍ തീരുമാനിച്ചിരിക്കുന്നത് നിസാമുദീന്‍ റെയില്വേസ്റ്റേഷന്</div><div class="separator" style="clear: both; text-align: left;">പിന്നില്‍ സ്ഥിതി ചെയ്യുന്ന,ലോകപൈതൃകസ്മാരകങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചിട്ടുള്ള</div><div class="separator" style="clear: both; text-align: left;">ഹുമയൂണിന്റെ ശവകുടീരമാണ്. പാര്‍ക്കിനോട് ചേര്‍ന്നുപോകുന്ന റെയില്‍വേട്രാക്ക് മുറിച്ചുകടന്നു</div><div class="separator" style="clear: both; text-align: left;">മാത്രമേ അവിടേയ്ക്കു എത്തി ചേരാന്‍ പറ്റുകയുള്ളു. പാര്‍ക്കില്‍നിന്നും ട്രാക്കിലേയ്ക്ക് ഇറങ്ങുന്ന</div><div class="separator" style="clear: both; text-align: left;">ഭാഗംമുഴുവന്‍ മതിലും,കമ്പി വേലിയും കെട്ടി അടച്ച നിലയിലാണ്. ഇനി എന്താണ് വഴി..............? ഹൈറേഞ്ചിലെ കയ്യാലകള്‍ ചാടി മറിഞ്ഞു നടന്ന ഞങ്ങള്‍ക്ക് അധികം ആലോചിക്കേണ്ടി</div><div class="separator" style="clear: both; text-align: left;">വന്നില്ല.മതില് ചാടുക തന്നെ. ഇണക്കിളികള്‍ പറന്നു നടക്കുന്ന ഇവിടെയ്ക്ക് വരാനുള്ള നാണം</div><div class="separator" style="clear: both; text-align: left;">കൊണ്ടായിരിക്കാം, ഗാര്‍ഡുകള്‍ ഇങ്ങോട്ട് എത്തി നോക്കുന്നുപോലുമില്ല. അതും ഒരു അനുഗ്രഹം...</div><div class="separator" style="clear: both; text-align: left;">അങ്ങനെ ഡല്ഹിയിലെത്തിയതിനുശേഷമുള്ള ആദ്യ മതില്ചാട്ടം വിജയകരമായി പൂര്‍ത്തിയാക്കി</div><div class="separator" style="clear: both; text-align: left;">റെയില്‍വേ ട്രാക്കിലേയ്ക്ക് ഇറങ്ങി. ഇന്ത്യന്‍ റെയില്‍വേ, യാതൊരു നാണവുമില്ലാതെ</div><div class="separator" style="clear: both; text-align: left;">നടപ്പാക്കിയിരിക്കുന്ന, ലോകത്തിലെ തന്നെ ഏറ്റവും നീളമേറിയ ടോയ്ലറ്റ് ആണ് ഇനി</div><div class="separator" style="clear: both; text-align: left;">മറികടക്കാനുള്ളത്. ദൈവമേ, "മതില്ചാട്ടം എത്ര എളുപ്പമായിരുന്നു. ഇവിടെയും അങ്ങുതന്നെ</div><div class="separator" style="clear: both; text-align: left;">തുണ". ദൈവം തുണച്ചതുകൊണ്ടാണോ എന്തോ,ഒരു വിധത്തില്‍ ട്രാക്ക് മുറിച്ചുകടന്നു എതിര്‍വശത്ത്</div><div class="separator" style="clear: both; text-align: left;">കാണുന്ന പുരാതനസ്മാരകത്തിന്റെ സമീപമെത്തി. കാലങ്ങള്‍ക്കപ്പുറം,യമുനാനദിക്കരയില്‍(അന്ന്</div><div class="separator" style="clear: both; text-align: left;">യമുനാ നദി ഇതിനു സമീപത്തുകൂടിയായിരുന്നു ഒഴുകിയിരുന്നത്) പ്രൌഡഗംഭീര്യത്തോടെ ഉയര്‍ന്നു</div><div class="separator" style="clear: both; text-align: left;">നിന്ന ഈ സ്മാരകം യാതൊരു പരിരക്ഷയുമില്ലാതെ,അവഗണിക്കപ്പെട്ട നിലയിലാണ് ഇന്ന്</div><div class="separator" style="clear: both; text-align: left;">സ്ഥിതി ചെയ്യുന്നത് .</div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" height="430px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiCLVMpT_PCdFq3DIf_TD0DOs9VKVJsK5zb1NI583MYLnV88ROvjTatYbP1Vx77G8Lj7NMskEz1vjozfZ4Y5pPLv6FkmGGKQu1Mz5zmdO2EMaBS67_bB8N8vfFbLkqyPzGdPMJTM4iWSYs/s640/12.jpg" style="margin-left: auto; margin-right: auto;" width="640px" /></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">നിലാ ഗുംബദ് (blue Dome)</b></td></tr>
</tbody></table><div class="separator" style="clear: both; text-align: left;"></div>33 -ചതുരശ്രമീറ്ററുള്ള പ്ലാറ്റ്ഫോമില്‍ അഷ്ടഭുജങ്ങളോടെ നിര്‍മ്മിക്കപ്പെട്ട ഈ സ്മാരകം അറിയപ്പെടുന്നത്,മനോഹരമായ ഇതിന്റെ താഴികക്കുടത്തിന്റെ പേരിലാണ്.'നിലാ ഗുംബദ്'<br />
<div class="separator" style="clear: both; text-align: left;">(Blue Dome)അഥവാ 'നീല താഴികക്കുടം' എന്ന പേരില്‍ അറിയപ്പെടുന്ന ഈ സ്മാരകം,1625 -ല്‍ അക്ബര്‍ ചക്രവര്‍ത്തിയുടെ സദസ്സില്‍ ഉന്നതപദവി വഹിച്ചിരുന്ന,അബ്ദുള്‍ റഹിം ഖാന് തന്റെ വിശ്വസ്ഥപരിചാരകനായ ഫാഹിം ഖാനെ അടക്കം ചെയ്യുന്നതിനായി നിര്‍മ്മിച്ചതായാണ് ചരിത്രം പറയുന്നത്.ഒറ്റ മുറിയായി നിര്‍മ്മിച്ചിരിക്കുന്ന മന്ദിരത്തിന്റെ വാതില്‍ പൂട്ടിയിരിക്കുന്ന നിലയിലാണ് കാണപ്പെട്ടത്.മൃതശരീരം അടക്കം ചെയ്യുന്നതിനായാണ് നിര്‍മ്മിച്ചതെങ്കിലും,ഉള്ളില്‍ കല്ലറകളൊന്നും കാണുവാനായില്ല.താഴികക്കുടത്തിലെ നീല മേച്ചിലോടുകള്‍ നഷ്ട്ടപ്പെട്ടു,അവിടെ പായലും,ചെറിയ ചെടികളും വളര്‍ന്നു തുടങ്ങിയിരിക്കുന്നു.ഡല്‍ഹിയിലെ മറ്റൊരു സ്മാരകങ്ങളിലും കാണുവാന്‍ കഴിയാത്ത,ഭിത്തിയിലെ നീലയും,മഞ്ഞയും,പച്ചയും,നിറത്തിലുള്ള ഓടുകളും നാശത്തിന്റെ അവസാനഘട്ടത്തിലെത്തി<span style="color: white;">,</span>കഴിഞ്ഞിരിക്കുന്നു.മന്ദിരം പുരാവസ്തുവകുപ്പിന്റെ,</div><div class="separator" style="clear: both; text-align: left;">സംരക്ഷണയിലുള്ളതാണെങ്കിലും,ഏതെങ്കിലും വിധത്തിലുള്ള പുനരുദ്ധാരണനടപടികള്‍ ഇവിടെ നടക്കുന്നതായി സൂചനകളൊന്നുമില്ല.എന്നാല്‍ സ്വകാര്യവ്യക്തികളുടെതെന്നു തോന്നിയ്ക്കുന്ന നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ ഈ പുരാതനസ്മാരകത്തിനു സമീപം,യാതൊരു നിയന്ത്രണവുമില്ലാതെ തകൃതിയായി നടക്കുന്നുണ്ട്.അവിടെനിന്നും ഉയരുന്ന മണ്ണും,പൊടിയും അടിഞ്ഞുകൂടി വൃത്തിഹീനമായ നിലയിലാണ് മന്ദിരവും പരിസരങ്ങളും കാണപ്പെട്ടത്. </div><div class="separator" style="clear: both; text-align: center;"></div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjf1vaL7Qu2yALHHL-nNETyfHsXFehMqcokEgNWdLewBKA8RHa6uoIPbi0Ct0FuMPVlrtbRc1CxLrInBrAIn1123tmmVEStZg4KbYQDlYFi5igegXCNgRhWfO4IhlE-HfNNBPmdPlDSRs/s1600/13.jpg" imageanchor="1" style="margin-left: auto; margin-right: auto;"><img border="0" height="640px" j8="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhjf1vaL7Qu2yALHHL-nNETyfHsXFehMqcokEgNWdLewBKA8RHa6uoIPbi0Ct0FuMPVlrtbRc1CxLrInBrAIn1123tmmVEStZg4KbYQDlYFi5igegXCNgRhWfO4IhlE-HfNNBPmdPlDSRs/s640/13.jpg" width="430px" /></a></td></tr>
<tr><td class="tr-caption" style="text-align: center;"><b style="color: #0b5394;">നിലാ ഗുംബദിലെ ചിത്രപണികള്‍ </b></td></tr>
</tbody></table>പുരാതനസംസ്കാരങ്ങളോടു കാണിയ്ക്കുന്ന ഈ അവഗണന,മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ വളരെ കൂടുതല്‍ ആണെന്നാണ് ഇത്തരം ദൃശ്യങ്ങള്‍ വെളിവാക്കുന്നത്.സമയം ഏറെ വൈകിയിരുന്നു.സായാഹ്നസൂര്യന് മറയാന്‍ തുടങ്ങിയിരിക്കുന്നു.അതിവേഗം മറ്റു കാഴ്ച്ചകളിലേയ്ക്ക്<br />
നീങ്ങാന്‍,കൂട്ടുകാര്‍ തിടുക്കവും കൂട്ടാന്‍ തുടങ്ങി.എന്നാല്‍ സന്ദര്‍ശിയ്ക്കുന്ന സ്ഥലങ്ങള്‍ കഴിയുന്നിടത്തോളം വിശദമായി കണ്ടുതീര്‍ക്കണമെന്ന് നിര്‍ബന്ധമുള്ളതിനാല്‍ വളരെ പെട്ടന്ന് അവിടെനിന്നും പോകുവാന്‍ മനസ്സ് വന്നില്ല.അതിനാല്‍ അല്പസമയം അവിടെനിന്ന് അസ്തമയ<br />
സൂര്യന്റെ പ്രകാശത്തില്‍ കുറച്ചു ചിത്രങ്ങള്‍ കൂടി പകര്‍ത്തിയ ശേഷം,ഹുമയൂണ്‍ ടോംബിലേയ്ക്ക് നടന്നു.വഴിയുടെ ഒരു വശത്ത് ഉയരത്തിലുള്ള കോട്ടമതിലാണ്.ആ വഴിയെ അകത്തേക്ക് കടക്കുവാനുള്ള മാര്ഗ്ഗങ്ങളൊന്നുംതന്നെ കാണുവാനില്ല.തകര്‍ന്നടിഞ്ഞു പോയ പുരാതനകോട്ടയുടെ അവശിഷ്ടങ്ങള്‍ക്കരികിലൂടെ വഴി അന്വേഷിച്ചുള്ള യാത്ര എത്തിയത്,ഒരു ഗുരുദ്വാരയ്ക്ക് സമീ<br />
പമാണ്.മനോഹരമായ ഗുരുദ്വാരയുടെ,ഒരു ഫോട്ടോ എടുക്കണമെന്ന ഉദ്ദേശ്യത്തോടെ ഞാന്‍<br />
മുന്‍പോട്ടു ചെന്നെങ്കിലും,കുന്തവും,വാളും പിടിച്ചുനില്‍ക്കുന്ന കാവല്‍ക്കാരന്റെ നോട്ടം കണ്ടപ്പോള്‍ ഫോട്ടോയേക്കാള്‍ വലുത് സ്വന്തം തടിയാണെന്ന ബോദ്ധ്യം തലയില്‍ ഉദിച്ചതിനാല്‍,തത്കാലം<br />
<div style="text-align: left;">ആ ഉദ്യമത്തില്‍നിന്നും പിന്മാറി. </div><div class="separator" style="clear: both; text-align: center;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfWy3I7jrD4kPN_vgIKp3xlniXd6-BIDVe9s16JIGdV4k3t1emWDo2DPO8eUFlWNoYilasSEzOozqJ3mGkmSTZ5teifd9DPYhkfzng88-nIV35Rs8q8tlersx_268niVS4qmWtJw-lCNU/s1600/14.jpg" imageanchor="1" style="margin-left: 1em; margin-right: 1em;"><img border="0" height="430px" j8="true" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEhfWy3I7jrD4kPN_vgIKp3xlniXd6-BIDVe9s16JIGdV4k3t1emWDo2DPO8eUFlWNoYilasSEzOozqJ3mGkmSTZ5teifd9DPYhkfzng88-nIV35Rs8q8tlersx_268niVS4qmWtJw-lCNU/s640/14.jpg" width="640px" /></a></div><div style="text-align: left;">ഗുരുദ്വാരയുടെ സമീപത്തുനിന്നും ആരംഭിക്കുന്ന മതില്കെട്ടിന് സമീപം ഹുമയൂണ്‍ ടോംബിന്റെ ബോര്‍ഡ് വച്ചിരിക്കുന്നു.അതിലൂടെ ഉള്ളിലേയ്ക്ക് പ്രവേശിച്ചപ്പോള്‍ ആകെ ചിന്താക്കുഴപ്പത്തിലായി.</div><div style="text-align: left;">നിലാ ഗുംബദിന്റെ സമീപം നിന്നപ്പോള്‍ കണ്ട മനോഹരങ്ങളായ മന്ദിരങ്ങളും,താഴികക്കുടവും</div><div style="text-align: left;">എവിടെ..?ഇവിടെ നാലുവശവും കെട്ടി അടച്ച കോട്ടമതില്‍ മാത്രമേ കാണുവാനുള്ളൂ.അങ്ങനെ ആശയക്കുഴപ്പത്തിലായി നില്‍ക്കുമ്പോഴാണ് വഴിയുടെ മറുവശത്ത് 'Unknown Tomb' എന്ന മറ്റൊരു ബോര്‍ഡ് കണ്ടത്. സുഹൃത്തുക്കളെ ഹുമയൂണിന്റെ ശവകുടീരം തിരയാന്‍ വിട്ടു,ഞാന്‍ അജ്ഞാതനായ വ്യക്തിയുടെ ശവകുടീരം തിരക്കി നടന്നു.പ്രധാന വഴിയില്‍ നിന്നും നൂറുമീറ്ററോളം ഉള്ളിലായി ഇടതൂര്‍ന്നുവളരുന്ന കാടിന് നടുവിലാണ് ഈ ശവകുടീരം സ്ഥിതി ചെയ്യുന്നത്.ചുറ്റിലുമുള്ള കുറ്റിക്കാടുകളും,വള്ളിപ്പടര്‍പ്പുകളും,വൃക്ഷങ്ങളും ഈ മന്ദിരത്തെ സഞ്ചാരികളില്‍നിന്നും മറച്ചുപിടിച്ചിരിക്കുകയാണ്. </div><table align="center" cellpadding="0" cellspacing="0" class="tr-caption-container" style="margin-left: auto; margin-right: auto; text-align: center;"><tbody>
<tr><td style="text-align: center;"><img border="0" height="430px" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEiOnhEq3zXaP6KbmAc0gz0mZljWIBoXnNR28Zw7cGV_bg-spPryAmHYIiz3ltyOMiJMS8XXu67Z8eXXL2_CE8BPm3kTq0G_iA1_ImVWM6N3Xq7hrYP-ivqraMX9KbNMBKOAk-YyeO-9nqM/s640/15.jpg" style="margin-left: auto; margin-right: auto;" width="640px" /></td></tr>
<tr><td class="tr-caption" style="text-align: center;"><b><span style="color: #0b5394;">Unknown Tomb</span></b></td></tr>
</tbody></table><div style="text-align: left;">5 അടിയോളം ഉയരത്തില്‍ കരിങ്കല്ല് കൊണ്ട് കെട്ടിയുയര്‍ത്തിയ തറയില്‍ 4 വശങ്ങളോടുകൂടിയ മന്ദിരത്തിലേക്ക് കയറാന്‍ നടകളും നിര്‍മ്മിച്ചിട്ടുണ്ട്.ഇവിടെയും സ്മാരകത്തിന്റെ ഉള്ളില്‍ കല്ലറ</div><div style="text-align: left;">കളൊന്നുംതന്നെ കാണുവാനായില്ല.എങ്കിലും മന്ദിരത്തിനു പുറത്തു,കരിങ്കല്‍ത്തറയുടെ നാലു കോണുകളിലുമായി അനവധി കല്ലറകള്‍ നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്.ഇതും പുരാവസ്തു വകുപ്പിന്റെ സംരക്ഷണയിലാണെങ്കിലും,നാശത്തിന്റെ പാതയിലേയ്ക്കു അധികം ദൂരത്തിലല്ല. അകത്തെ ഭിത്തികള്‍ മുഴുവന്‍ കുത്തിവരച്ചു വികൃതമാക്കിയിരിക്കുന്ന അവസ്ഥയിലാണ്.ചരിത്രത്തെ സ്നേഹിക്കുന്നവരെ വേദനിപ്പിക്കുന്ന ഇത്തരം കാഴ്ചകളാണ് ഡല്‍ഹിയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലും ഞങ്ങള്‍ക്ക് കാണുവാനായത്. അപ്പോഴേയ്ക്കും,ഹുമയൂണ്‍ ടോംബ് അന്വേഷണം അവസാനിപ്പിച്ചു, സുഹൃത്തുക്കളും അവിടെ എത്തിക്കഴിഞ്ഞിരുന്നു.</div><div style="text-align: left;"><a href="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVnfNxiDOO2zoYOqyDAXu7dYaMmZBOB-7I8DeMmT1lGnjjLBY9CftbwbEMyjRFbjE6N6uEDJIn9An8aIkDxh4xTb6aCzzfxmgzRkAuP1q8w2jggkG3A04y5TbuBDnPcI_L3ZrHOXLeyek/s1600/template-landscape.jpg" style="margin-left: 1em; margin-right: 1em;"><img border="0" height="430" src="https://blogger.googleusercontent.com/img/b/R29vZ2xl/AVvXsEgVnfNxiDOO2zoYOqyDAXu7dYaMmZBOB-7I8DeMmT1lGnjjLBY9CftbwbEMyjRFbjE6N6uEDJIn9An8aIkDxh4xTb6aCzzfxmgzRkAuP1q8w2jggkG3A04y5TbuBDnPcI_L3ZrHOXLeyek/s640/template-landscape.jpg" width="640" /></a></div><div class="separator" style="clear: both; text-align: left;">ചുറ്റിലുമുള്ള കുറ്റിക്കാടുകള്‍ മുഴുവന്‍ മയിലുകളുടെ ആവാസകേന്ദ്രമാണ്. കുറഞ്ഞ സമയത്തിനുള്ളില്‍ നാലഞ്ചു മയിലുകള്‍ പുറത്തേയ്ക്ക് വന്നുവെങ്കിലും,മനുഷ്യസാമീപ്യമറിഞ്ഞു അവ കാട്ടിലേയ്ക്ക് തന്നെ പിന്‍വാങ്ങി. സ്മാരകത്തിന്റെ സമീപത്തെല്ലാം തകര്‍ന്നുപോയ ഏതോ കോട്ടയുടെ അവശി </div><div class="separator" style="clear: both; text-align: left;">ഷ്ടങ്ങളും കാണുവാന്‍ കഴിഞ്ഞു.. ഇരുള് വീണു തുടങ്ങിയതിനാല്‍ ഇപ്പോള്‍ അവിടെയ്ക്കുള്ള യാത്ര സുരക്ഷിതമല്ലെന്ന് തോന്നിയതിനാല്‍ അത് ഒഴിവാക്കി ഞങ്ങള്‍ വഴിയിലേക്ക് നടന്നു. വഴിയുടെ ഒരു വശത്ത് 20 അടിയോളം ഉയര്‍ത്തിക്കെട്ടിയ മതിലാണ്. അതിനു സമീപത്തുകൂടി അല്പം നടന്നു മുന്‍വശത്ത് എത്തിയപ്പോഴാണ് കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലായത്. ഹുമയൂണിന്റ ശവകുടീരത്തിലേയ്ക്ക് പ്രവേശിക്കുവാനുള്ള ഏകവഴി ഇവിടെ മാത്രമാണുള്ളത്.അത് അറിയാതെയാണ് പിന്‍വശത്തെ മതിലിനു സമീപത്തുകൂടി വഴി അന്വേഷിച്ചു ഞങ്ങള്‍ ചുറ്റിക്കറങ്ങിയത് . അധികം സമയം കളയാതെ ടിക്കറ്റിനായി കൌണ്ടറിന് സമീപമെത്തിയപ്പോഴാണ് സന്ദര്‍ശനസമയം അവസാനിക്കാറായി എന്നുള്ള വിവരവും മനസ്സിലാക്കുന്നത്. ഇനി അര മണിക്കൂറുകൂടി മാത്രം. ഇത്രയും കുറഞ്ഞ സമയംകൊണ്ട് ടോംബ് പൂര്‍ണമായും കണ്ടുതീര്ക്കാനാവില്ലെന്നു ഉറപ്പ്....എങ്കില്‍ പിന്നെ യാത്ര ഇവിടെ അവസാനിപ്പിക്കുക തന്നെ. ഹുമയൂണ്‍ ടോംബിന്റെ കാഴ്ചകള്‍ അടുത്ത ഞായറാഴ്ച്ചത്തേയ്ക്ക് മാറ്റിവച്ച്, ഓരോ ഐസ്ക്രീമും കഴിച്ച് ഇനി യാത്ര, ബസ് സ്റ്റോപ്പിലേയ്ക്ക് ........... </div><div class="separator" style="clear: both; text-align: center;"></div><div style="text-align: left;"></div></div>Anonymoushttp://www.blogger.com/profile/09720111604518675984noreply@blogger.com1